സ്വന്തം ലേഖകൻ
ഡെൽഹി : ഇന്ത്യൻ ബാങ്കുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സേവനങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു . ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനും , അതിനായി 22 ശാഖകൾ തുടങ്ങുവാനും , ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും തയ്യാറെടുക്കുന്നു
ഒരു ഇന്ത്യൻ ബാങ്ക് ആദ്യമായിട്ടാണ് അതിന്റെ ശാഖകളിൽ ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ ശാഖകളിൽ നേരിട്ട് വന്ന് ബിറ്റ്കോയിനും മറ്റ് നിരവധി ക്രിപ്റ്റോ കറൻസികളും ഇന്ത്യൻ രൂപ ഉപയോഗിച്ച് വാങ്ങാനും, ക്രിപ്റ്റോ വാലറ്റുകളിൽ സേവിംഗ് അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ ഈട് വച്ച് ലോൺ എടുക്കുവാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി ഉപയോക്താക്കൾക്ക് ബാങ്കിന്റെ ശാഖകൾ സന്ദർശിക്കാനും , ക്രിപ്റ്റോ കറൻസി നിക്ഷേപത്തെക്കുറിച്ച് പഠിക്കുവാനുള്ള സൗകര്യവും ഒരുക്കും. കാഷയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ക്രിപ്റ്റോ ബാങ്കിംഗ് സ്ഥാപനമായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഇങ്ങനെ ഒരു ബാങ്ക് തുടങ്ങുന്നതിനെപ്പറ്റി തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത് . നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും ക്രെഡിറ്റ് സൊസൈറ്റികളുടെയും അംഗമാണ് യുണൈറ്റഡ്.
യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ ദിനേശ് കുക്രേജ രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ സിഇഒ ആയിരിക്കും. സംയുക്ത സംരംഭമായ യൂണികാസ്, ശാഖകളുടെ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ സഹകരണ ധനകാര്യ സ്ഥാപനമായി മാറുവാനാണ് ശ്രമിക്കുന്നത്.
ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങളോടൊപ്പം ഓൺലൈനിലൂടെയും ഉത്തരേന്ത്യയിലുടനീളമുള്ള 22 ഫിസിക്കൽ ബ്രാഞ്ചുകളിലൂടെയും പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിലേക്ക് പ്രവേശിക്കാൻ യൂണികാസ് ആളുകളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ഈ ശാഖകളിൽ പണമുപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങാനും , ക്രിപ്റ്റോ വാലറ്റുകളുള്ള അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവ ഈട് വച്ച് വായ്പയെടുക്കുവാനും അനുവദിക്കും .
22 സജീവ ശാഖകളോടുകൂടി യൂണികാസിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുന്നതായിരിക്കും . 34 ബ്രാഞ്ചുകളിൽ ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത് . എന്നാൽ കോവിഡ് മൂലമുള്ള മോശം സാഹചര്യം കാരണം ബാക്കിയുള്ളവ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ് .
തുടക്കത്തിൽ അക്കൗണ്ട് ഉടമകൾക്ക് ബിറ്റ്കോയിൻ , കാഷ , എതെറിയം , ബിനാൻസ് , ബിറ്റ്കോയിൻ ക്യാഷ് , ഇഒഎസ്, ലിറ്റ്കോയിൻ , റിപ്പിൾ എന്നിവ വാങ്ങാനും വിൽക്കാനും കഴിയും. യുണൈറ്റഡിന്റെ നിലവിലുള്ള ശാഖകൾ ക്രിപ്റ്റോ ലോഞ്ചുകളായി രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് കാഷ വിശദീകരിച്ചു. അംഗങ്ങൾക്ക് ഈ ബ്രാഞ്ചുകളിലേയ്ക്ക് കടന്ന് വന്ന് മറ്റ് ബാങ്കിംഗ് സേവനങ്ങളോടൊപ്പം ക്രിപ്റ്റോ കറൻസി സേവനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്ന ബോധവത്കരിക്കരണവും നേടാൻ കഴിയുമെന്നും കാഷ അറിയിച്ചു.
നിക്ഷേപ അവസരങ്ങൾ, ബിറ്റ്കോയിനിന്റെയും മറ്റ് ക്രിപ്റ്റോകളുടെയും ഉപയോഗങ്ങൾ, ക്രിപ്റ്റോകളുടെ സംഭരണം തുടങ്ങിയവയെക്കുറിച്ച് ഞങ്ങൾ സമൂഹത്തെ ബോധവത്കരിക്കുമെന്നും കാഷ വ്യക്തമാക്കി.
ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാനാണ് അടിയന്തര പദ്ധതിയിട്ടിരിക്കുന്നതെന്ന് കുക്രജ അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി 2021 ഓടെ നൂറിലധികം ശാഖകൾ തുറന്ന് ക്രിപ്റ്റോ കറൻസി വ്യാപാരം അതിവേഗം വ്യാപിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും , ഇതിനായി ഇന്ത്യയിൽ ആയിരക്കണക്കിന് വിദഗ്ധ പ്രൊഫഷണലുകളെ നിയമിക്കുമെന്നും കുക്രജ വെളിപ്പെടുത്തി.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ടയർ 4 കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. പ്രാദേശിക ലോക്ക്ഡൗണിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും ടയർ 3 യിലെ നിയന്ത്രണങ്ങൾ രോഗവ്യാപനം തടയാൻ പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടയർ 4 നിയന്ത്രണത്തിൽ അനാവശ്യ കടകൾ അടയ്ക്കാനും ജോലിസ്ഥലത്തേയ്ക്കും സ്കൂളിലേയ്ക്കുമുള്ള യാത്രകൾ പരിമിതപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. അണുബാധ തടയുന്നതിനുള്ള പ്രാദേശികവത്കൃത സമീപനത്തിൽ ഉറച്ചുനിൽക്കാനാണ് മന്ത്രിമാർ ഉദ്ദേശിക്കുന്നതെന്നും സർക്കാർ തുടർനടപടികൾക്ക് തയ്യാറാണെന്നും റാബ് കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ രോഗവ്യാപനം 50 ശതമാനം ഉയർന്നു. പ്രതിദിനം 52,000 ആളുകൾക്ക് വൈറസ് പിടിപെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ക്രിസ്മസ് എത്തുമ്പോഴേക്ക് രാജ്യം മുഴുവനും ടയർ 3 യിൽ എത്തുമെന്ന് വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്. ജർമ്മനിയും ഫ്രാൻസും സ്വീകരിച്ചതിനു സമാനമായ ലോക്ക്ഡൗൺ നടപടികൾ ബ്രിട്ടനും പിന്തുടർന്നേക്കുമെന്നും റാബ് അറിയിച്ചു.
ദേശീയ ലോക്ക്ഡൗൺ സമയത്ത് ഏർപ്പെടുത്തിയ നടപടികൾ ഉൾകൊള്ളുന്ന പുതിയ ടയർ 4 നിയന്ത്രണങ്ങൾ സർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ബർമിംഗ്ഹാമിൽ ടയർ 3 നിയന്ത്രണങ്ങൾ ഉടൻ ഏർപ്പെടുത്തുന്നത് അനിവാര്യമാണെന്ന് പ്രാദേശിക നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേസുകൾ കുത്തനെ ഉയരുന്നതിനാൽ തലസ്ഥാനനഗരിയും അധികം വൈകാതെ തന്നെ ടയർ 3 യിലേക്ക് കടന്നേക്കാം. ഈസ്റ്റ്, വെസ്റ്റ് മിഡ്ലാന്റ്സിലെ പല പ്രദേശങ്ങളും നിലവിൽ ടയർ 2ൽ ആണ്. അതേസമയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നോട്ടിംഗ്ഹാമിലെ തെരുവിൽ ചെറുപ്പക്കാർ ഒത്തുകൂടിയത് ആശങ്ക സൃഷ്ടിച്ചു. നാല്പതോളം ചെറുപ്പക്കാർക്ക് 200 ഡോളർ വീതം പിഴ ഈടാക്കിയിട്ടുണ്ട്.
നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ തങ്ങൾക്ക് യാതൊരു മടിയുമില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും നടന്ന ഒത്തുകൂടൽ രോഗഭീതി ഉയർത്തിയിട്ടുണ്ട്. ഹാലോവീൻ ആഘോഷിക്കുന്ന രീതിയിലാണ് ചെറുപ്പക്കാർ ഒത്തുകൂടിയത്. കഴിഞ്ഞ ആഴ്ചയിൽ മുപ്പതിൽ അധികം ആളുകളുമായി പാർട്ടികൾ സംഘടിപ്പിച്ച നാല് പേർക്ക് 10,000 പൗണ്ട് പിഴയും നിയമം ലംഘിച്ച നിരവധി പേർക്ക് 200 പൗണ്ട് പിഴയും പോലീസ് ഈടാക്കിയിരുന്നു. ആശുപത്രികളിൽ ഉള്ള കോവിഡ് 19 രോഗികളുടെ എണ്ണം ഏപ്രിലിലെ ആദ്യ തരംഗത്തിനേക്കാൾ 40% കൂടുതലാണെന്ന് നോട്ടിംഗ്ഹാംഷെയറിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ജോനാഥൻ ഗ്രിബിൻ അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളിലെ സമ്മർദ്ദം കാരണം നോട്ടിംഗ്ഹാംഷെയറിൽ നിരവധി കാൻസർ ചികിത്സകൾ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വെസ്റ്റ് യോർക്ക്ക്ഷയർ : തിങ്കളാഴ്ച മുതൽ വെസ്റ്റ് യോർക്ക്ക്ഷയറും ടയർ 3 യിലേയ്ക്ക്. 23 ലക്ഷം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് ലീഡ് സ്, ബ്രാഡ്ഫോർഡ് നഗരങ്ങൾ ഉൾപ്പെടുന്നു. കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുന്ന വെസ്റ്റ് യോർക്ക്ക്ഷയറിന് 59.3 മില്യൺ പൗണ്ടിലധികം സാമ്പത്തിക പാക്കേജ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാസിനോകൾ, സോഫ്റ്റ് പ്ലേ, മുതിർന്നവർക്കുള്ള ഗെയിമിംഗ് സെന്ററുകൾ, ബെറ്റിങ് ഷോപ്പുകൾ തുടങ്ങിയവ അടച്ചിടും. ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടയ്ക്കും. നവംബർ 2 മുതൽ വെസ്റ്റ് യോർക്ക്ക്ഷയറും വെരി ഹൈ അലേർട്ട് ലെവലിൽ പ്രവേശിക്കുമ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്നവരിൽ അഞ്ചിലൊന്ന് പേരും കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലാകും.
ടയർ 3 യിലേക്കുള്ള പ്രവേശനം വലിയ വിമുഖതയോടെ സ്വീകരിച്ചതായി വെസ്റ്റ് യോർക്ക്ക്ഷയർ കൗൺസിലുകളുടെ നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിൽ ബ്രാഡ്ഫോർഡിൽ കൗണ്ടിയിൽ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് ഉണ്ട്; ഒക്ടോബർ 24 വരെയുള്ള ആഴ്ചയിൽ ഒരു ലക്ഷത്തിൽ 483.5 കേസുകൾ. കൂടുതൽ നിയന്ത്രണങ്ങൾ ബിസിനസുകൾക്കും ജോലികൾക്കും ദോഷം വരുത്തുമെന്ന് ബ്രാഡ്ഫോർഡ് കൗൺസിൽ നേതാവായ സൂസൻ ഹിഞ്ച്ക്ലിഫ് മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ മൂലം ഉണ്ടാവുന്ന സാമ്പത്തിക പ്രത്യാഘാതത്തെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് അവർ ആരോപിച്ചു.
അയൽ പ്രദേശങ്ങളായ സൗത്ത് യോർക്ക്ക്ഷയർ, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലങ്കാഷയർ എന്നിവ ഇതിനകം തന്നെ ടയർ 3 നിയന്ത്രണത്തിലാണ്. ലിവർപൂൾ സിറ്റി റീജിയൻ, വാരിംഗ് ടൺ എന്നിവയും കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്ക് കീഴിലാണ്. ഇന്ന് മുതൽ നോട്ടിംഗ്ഹാംഷെയർ ടയർ 3 യിൽ പ്രവേശിക്കും. കാൾഡെർഡെൽ, ബ്രാഡ്ഫോർഡ്, കിർക്ക്ലീസ്, ലീഡ്സ്, വേക്ക്ഫീൽഡ് എന്നീ അഞ്ച് കൗൺസിൽ ഏരിയകൾ ഉൾക്കൊള്ളുന്നതാണ് വെസ്റ്റ് യോർക്ക്ക്ഷയർ. അവശ്യ യാത്രകൾ ഒഴികെ പ്രദേശത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശമുണ്ട്. ഇന്നലെ രാജ്യത്ത് 23,065 പുതിയ കേസുകളും 280 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 45,955 ആയി ഉയർന്നു.
സ്വന്തം ലേഖകൻ
നാലര വർഷത്തെ നേതൃസ്ഥാനത്തിൽ കോർബിന്റെ മോശം പരാമർശങ്ങൾക്കും ഹരാസ്മെന്റുകൾക്കും കാരണം ലേബർ പാർട്ടി തന്നെ എന്ന് വിമർശിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡോഗ് രംഗത്തെത്തിയിരുന്നു. അതേസമയം ലേബർ പാർട്ടിക്കുള്ളിലെ ആന്റി സെമിറ്റിസം ( ജൂത വംശജർക്ക് നേരെയുള്ള വേർതിരിവ്) എതിരാളികൾ പെരുപ്പിച്ചുകാട്ടി പറഞ്ഞു പരത്തുന്നത് ആണെന്ന് ജെറമി പ്രതികരിച്ചിരുന്നു. വിവാദപരമായ പ്രസ്താവന കോർബിൻ പിൻവലിക്കാൻ തയ്യാറല്ലാത്തതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയാണെന്ന് പാർട്ടി വക്താവ് അറിയിച്ചു.
ഇക്വാളിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ പാർട്ടിയുടെ നിലപാടുകളെ കുറിച്ച് ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആ ദിവസം പാർട്ടിക്ക് അങ്ങേയറ്റം നാണക്കേടിന്റേത് ആയിരുന്നു എന്നാണ് ഏപ്രിലിൽ ലേബർ നേതാവായ കേർ സ്റ്റാർമർ അഭിപ്രായപ്പെട്ടത്. ആന്റി സെമിറ്റിസം കേസുകളിൽ അനാവശ്യമായി ഇടപെടുക, ആന്റി സെമിറ്റിസം സംബന്ധിച്ച പരാതികൾ മോശമായി കൈകാര്യം ചെയ്യുക, ലഭിക്കുന്ന പരാതികൾ വ്യാജമാണെന്ന് ഉറപ്പിക്കുക തുടങ്ങിയവയാണ് പാർട്ടിയുടെ പ്രധാനപ്പെട്ട വീഴ്ചകളായി റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ കോർബിന്റെ ഓഫീസിൽനിന്ന് മോശമായ ഇടപെടൽ നടന്നതിന്റെ ഇരുപത്തിമൂന്നോളം തെളിവുകൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിൽ പറയുന്ന രീതിയിലുള്ള മാറ്റങ്ങൾ എത്രയും പെട്ടെന്ന് പാർട്ടിക്കുള്ളിലും വ്യക്തികളുടെ ഇടയിലും നടപ്പാക്കുമെന്ന് കെയർ ഉറപ്പുനൽകുന്നുണ്ട്.
എല്ലാത്തരത്തിലുള്ള വർഗീയതയ്ക്കെതിരെയും ശക്തമായി പ്രതികരിക്കുന്ന ആളാണ് കോർബിൻ. എതിരാളികൾ ഈ വിഷയം രാഷ്ട്രീയ ലാഭത്തിനായി തനിക്കെതിരെ ദുരുപയോഗം ചെയ്യുകയാണെന്നാണ് അദ്ദേഹം അതിനെപ്പറ്റി അഭിപ്രായപ്പെടുന്നത്.
സംഭവം നടക്കുന്നത് ഇങ്ങനെ,
ആന്റി സെമിറ്റിസത്തിൽ ലേബർ പാർട്ടിയിൽ നിന്നും ഉണ്ടായ വീഴ്ചകളുടെ റിപ്പോർട്ട് പുറത്തു വരുന്നു,
ജെറമി കോർബിൻ പാർട്ടിക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളതായി സമ്മതിക്കുന്നു, പക്ഷേ എതിരാളികൾ പെരുപ്പിച്ചു കാണിക്കുന്നതാണ് അധികവും എന്ന് അഭിപ്രായപ്പെടുന്നു.
” വെറും നാടകീയമായ അതിശയോക്തി ആണ് ആന്റി സെമിറ്റിസം എന്ന് അഭിപ്രായപ്പെടുന്നവരാണ് പ്രശ്നത്തിന് പ്രധാന കാരണക്കാർ എന്ന് സർ കേർ സ്റ്റാർമർ പ്രതികരിക്കുന്നു
കോർബിനെ പുറത്താക്കുന്നതിനെപ്പറ്റി സ്റ്റാർമറിനോട് ചോദ്യങ്ങൾ ശക്തമാകുന്നു. ആന്റി സെമിറ്റിസം എതിരാളികളുടെ നാടകീയമായ അതിശയോക്തിതന്നെയാണ് എന്ന നിലയിൽ കോർബിൻ ഇന്റർവ്യൂ റെക്കോർഡ് ചെയ്യുന്നു.
ലേബർ പാർട്ടി കോർബിനെ പുറത്താക്കുന്നു.
ജ്യൂവിഷ് ലേബർ എംപി ആയ ഡേയിം മാർഗരറ്റ് സംഭവത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത് ഇങ്ങനെ, സസ്പെൻഷൻ നൽകിയത് മികച്ച കാര്യമാണ്, വർഗീയതയും അതിനെ ന്യായീകരിക്കുന്ന വാദങ്ങളും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ ആവില്ല.
സ്വന്തം ലേഖകൻ
യു കെ :- ഗ്രീസിലെ റോഡിൽ പാരസെയിലിങ്ങ് നടത്തുന്നതിനിടെ കയർപൊട്ടി ഉണ്ടായ അപകടത്തിൽ ബന്ധുക്കളായ ബ്രിട്ടീഷ് വംശജരായ രണ്ട് കുട്ടികൾ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്കാലം ആഘോഷിക്കാനായി ഗ്രീസിൽ എത്തിയതായിരുന്നു ഇവർ.13 വയസ്സുള്ള ആൺകുട്ടിയും, 15 വയസ്സുള്ള പെൺകുട്ടിയും ആണ് മരണപ്പെട്ടത്. പാരസെയലിങ്ങ് നടത്തുന്നതിനിടെ കയറു പൊട്ടി ഇവർ എല്ലാവരും പാറകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട 15 വയസ്സുകാരനായ മൂന്നാമത്തെ കുട്ടി ആശുപത്രിയിൽ ക്രിട്ടിക്കൽ വാർഡിൽ ആണ്. ബുധനാഴ്ച ഉച്ചയോടെയാണ് മനുഷ്യമനഃസ്സാക്ഷിയെ നടുക്കുന്ന ഈ അപകടം നടന്നത്.
400 അടി താഴ്ചയിലേക്കാണ് കുട്ടികൾ വന്നു വീണതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡും, ഫയർ ഡിപ്പാർട്ട്മെന്റും ചേർന്നാണ് മരിച്ച കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഉപയോഗിച്ച പാരച്യൂട്ട് ഒരു ബോട്ടിലേക്ക് കണക്ട് ചെയ്തിരിക്കുകയായിരുന്നു. സ്പീഡ് ബോട്ട് കൺട്രോൾ ചെയ്ത ഡ്രൈവറെയും സഹായിയെയും അധികൃതർ അറസ്റ്റ് ചെയ്തു.
മരണം നടന്ന കുടുംബങ്ങളോട് ഉള്ള ദുഃഖത്തിൽ പങ്കു ചേരുന്നതായി യുകെ ഫോറിൻ ഓഫീസ് രേഖപ്പെടുത്തി. സംഭവത്തിൽ ശക്തമായ അന്വേഷണം നടന്നുവരികയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഫ്രാൻസ് : കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും വർദ്ധനവ് തടയാൻ ഫ്രാൻസും ജർമ്മനിയും രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചു. രണ്ടാമത്തെ തരംഗം ആദ്യത്തേതിനേക്കാൾ മാരകമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നാലു ലക്ഷത്തോളം ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നാളെ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ ഡിസംബർ 1 വരെ നീണ്ടുനിൽക്കും. റെസ്റ്റോറന്റുകളും ബാറുകളും അടയ്ക്കും, അനാവശ്യ യാത്രാ നിരോധനം, സർവകലാശാലകൾ ഓൺലൈൻ അധ്യാപനത്തിലേക്ക് നീങ്ങും തുടങ്ങിയവയാണ് രണ്ടാം ലോക്ക്ഡൗണിൽ കൈക്കൊള്ളുന്ന പ്രധാന നടപടികൾ. എന്നാൽ ആദ്യ ലോക്ക്ഡൗണിന്റെയത്ര കർശനമല്ല ഈ ലോക്ക്ഡൗൺ. എല്ലാ പൊതുസേവനങ്ങളും അത്യാവശ്യ തൊഴിലിടങ്ങളും സ്കൂളുകളും തുറന്ന് പ്രവർത്തിക്കും. ദിവസത്തിൽ ഒരു മണിക്കൂർ വ്യായാമം ചെയ്യാനായി പൊതുജനങ്ങൾക്ക് പുറത്തിറങ്ങാം. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ എന്തിന് വേണ്ടിയാണ് യാത്ര ചെയ്യുന്നതെന്ന് തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുതേണ്ടതുണ്ട്. ആളുകളെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ വരെ മാത്രമേ യാത്ര അനുവദിക്കൂ എന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിവേഗം രോഗം പടർന്നുപിടിക്കുന്നുണ്ടെന്നും എല്ലാ പ്രദേശങ്ങളും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഫ്രാൻസിൽ ഇപ്പോൾ ഒരു ദിവസം മുപ്പത്തിനായിരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ തീവ്രപരിചരണ വിഭാഗങ്ങളിൽ പകുതിയിലധികവും കോവിഡ് – 19 രോഗികളാൽ നിറഞ്ഞിരിക്കുന്നു. ജർമനിയിൽ നവംബർ 2 മുതലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. നവംബർ 2 മുതൽ നാല് ആഴ്ചത്തേക്ക് രാജ്യം ലോക്ക്ഡൗണിൽ പ്രവേശിക്കുമെന്ന് ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ അറിയിച്ചു. ബാറുകളും പബ്ബുകളും അടയ്ക്കും, ജിമ്മുകളും തിയേറ്ററുകളും അടച്ചുപൂട്ടും, വീടിനുള്ളിലുള്ള കൂടിക്കാഴ്ച നിരോധിക്കും തുടങ്ങിയവയാണ് പ്രധാന നിയന്ത്രണങ്ങൾ.
കടകൾ തുറന്നിരിക്കുമെങ്കിലും 10 ചതുരശ്ര മീറ്ററിൽ പരമാവധി ഒരാൾക്ക് മാത്രമേ നിൽക്കാൻ അനുവാദമുള്ളൂ. സ്കൂളുകൾ, നഴ്സറികൾ, ഡേ കെയർ സെന്ററുകൾ എന്നിവയും തുറന്ന് പ്രവർത്തിക്കുമെന്ന് മെർക്കൽ പറഞ്ഞു. കേസുകളും മരണങ്ങളും ദിനംപ്രതി വർധിച്ചുവരുന്നതിനാൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം അമിതമാകാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണെന്ന് അവർ പറഞ്ഞു. തീവ്രപരിചരണ കിടക്കകളുടെ എണ്ണം 10 ദിവസത്തിനുള്ളിൽ ഇരട്ടിയായതായി ചാൻസലർ കൂട്ടിച്ചേർത്തു. രാജ്യത്തെ 16 സംസ്ഥാന ഗവർണർമാർ വീഡിയോ കോൾ വഴി ലോക്ക്ഡൗൺ നടപ്പിലാക്കാൻ സമ്മതിച്ചിട്ടുണ്ട്. രോഗവ്യാപനം കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഏഴു ദിവസത്തിനുള്ളിൽ യൂറോപ്പിൽ 35 ശതമാനം വർധനവുണ്ടായതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ പ്രതിദിനം ഒരു ലക്ഷത്തോളം പേർക്ക് കൊറോണ വൈറസ് പിടിപെടുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിൽ, പകർച്ചവ്യാധിയുടെ വേഗത വർദ്ധിക്കുന്നതായും രോഗബാധിതരുടെ എണ്ണം ഇപ്പോൾ ഒൻപത് ദിവസത്തിലൊരിക്കൽ ഇരട്ടിയായതായും കണക്കാക്കുന്നു. രാജ്യം ഒരു നിർണായക ഘട്ടത്തിലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് -19 വ്യാപനത്തിന്റെ ഏറ്റവും കാലികമായ വിലയിരുത്തലാണ് ഇംപീരിയൽ കോളേജിൽ നടന്ന റിയാക്ട് 1 പഠനം. ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും എല്ലാ പ്രായക്കാരിലും കേസുകൾ വർധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.
സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടൻ എന്നിവിടങ്ങളിൽ എല്ലാം ആർ റേറ്റ് 2 ന് മുകളിലാണ്. ലണ്ടനിൽ 2.86 ആണ് ആർ റേറ്റ്. പ്രതിദിനം 96,000 ആളുകൾക്ക് വൈറസ് പിടിപെടുകയാണെന്ന് പഠനത്തിൽ പറയുന്നു. രോഗത്തെ ചെറുക്കാൻ നിലവിലെ നടപടികൾ പര്യാപ്തമല്ലെന്ന് ഗവേഷണ സംഘത്തിലെ അംഗമായ പ്രൊഫ. സ്റ്റീവൻ റിലേ അറിയിച്ചു. ക്രിസ്മസിന് മുമ്പ് ഒരു മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ കൂടുതൽ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ സന്നദ്ധരാകണം. അതിന് സാധിക്കാതെ വന്നാൽ സർക്കാർ കർശനമായ നടപടികളിലേക്ക് കടക്കും.
രണ്ടാം തരംഗത്തിന്റെ നിർണായക ഘട്ടത്തിലാണ് നമ്മളെന്നും രോഗം പടർന്നുപിടിക്കുന്നത് അനേക ജീവൻ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും പ്രൊഫ. പോൾ എലിയട്ട് പറഞ്ഞു. വൈറസിന്റെ വ്യാപനം തടയുന്നതിന് നാം ഇടപഴകുന്ന ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 310 പേർ കൂടി രോഗം ബാധിച്ചു മരണമടഞ്ഞു. ആഗോളതലത്തിൽ രോഗവ്യാപനം ഉയരുന്നതിന്റെ ഭാഗമായി പ്രതിരോധ നടപടിയെന്നോണം ഫ്രാൻസും ജർമനിയും ലോക്ക്ഡൗണിലേക്ക് കടക്കുകയാണ്.
സ്വന്തം ലേഖകൻ
ഫ്ലൈറ്റിൽ ഒപ്പമുണ്ടായിരുന്ന വ്യക്തിക്ക് കൊറോണ സ്ഥിതീകരിച്ചതിനെത്തുടർന്ന് നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം ഉണ്ടായിരുന്ന വിദ്യാർത്ഥി പുറത്തു കറങ്ങി നടക്കുന്നതിന്റെയും ഭക്ഷണശാലകളിൽ സന്ദർശനം നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കോവിഡ് നിയമങ്ങൾ തെറ്റിച്ചതിന് പിഴ ഈടാക്കി. മാഞ്ചസ്റ്ററിൽ നിന്ന് ജഴ്സിയിൽ എത്തിയ കാരിസ് ആൻ ഇൻഗ്രാം എന്ന പെൺകുട്ടിയാണ് നിയമം പാലിക്കാത്തതിനാൽ വെട്ടിലായത്. 22 കാരിയായ പെൺകുട്ടി ഒക്ടോബർ 12 നാണ് യാത്ര നടത്തിയത്. അഞ്ചാം ദിനത്തിൽ രണ്ടാമത് ഒരു ടെസ്റ്റ് കൂടി നടത്തി റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ പെൺകുട്ടിക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിയുടെ തൊട്ടടുത്തിരുന്ന് വിമാനത്തിൽ സഞ്ചരിച്ച വ്യക്തിക്ക് കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന്, കൂടുതൽ ശ്രദ്ധിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. അതിനുപകരം അലക്ഷ്യമായി പുറത്തു കറങ്ങി നടന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പെൺകുട്ടി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.
കോൺടാക്ട് ട്രേസിംഗ് മോണിറ്ററിങ് എൻഫോഴ്സ്മെന്റ് ടീമിന് നേതൃത്വം കൊടുക്കുന്ന കരോളിൻ മാഫിയ പറയുന്നു ” സെൽഫ് ഐസലേഷൻ പ്രവേശിക്കണം എന്ന് നിർബന്ധിതമായി നിർദേശം നൽകപ്പെട്ട ഒരാൾ പുറത്തു കറങ്ങി നടന്ന് സമൂഹത്തിലുള്ള മറ്റ് വ്യക്തികൾക്കും രോഗവും ആശങ്കയും പടർത്തുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. പ്രൈമറി കോൺടാക്ടിൽ ഉള്ള വ്യക്തിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് എന്തായാലും നിയമം അനുശാസിക്കുന്ന കാര്യങ്ങൾ പാലിച്ചേ മതിയാവുകയുള്ളൂ, അതിനുപകരം എല്ലാത്തിനെയും നിസ്സാരമായി കണക്കാക്കി സമൂഹത്തിന് ഭീഷണി ഉയർത്തുന്നത് മോശമാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ് ഇങ്ങനെ ഒരു പിഴ ചുമത്തിയത് തന്നെ.
ക്വാറന്റൈനിൽ ആയിരിക്കേണ്ട സമയത്ത് ഇൻഗ്രാം റസ്റ്റോറന്റ്കൾ സന്ദർശിച്ചു, സുഹൃത്തിനെ കാണാൻ പോയി, ഷോപ്പിംഗ് നടത്തി. ഇതൊക്കെയും കുറ്റകരമാണ്.
നഗരത്തിലെത്തി മൂന്നു ദിവസങ്ങൾക്കു ശേഷം അവൾ പുറത്തു പോയി തുടങ്ങിയിരുന്നു. അധികൃതർ ഇൻഗ്രാം നല്കിയിരുന്ന വീട്ടിലെ അഡ്രസ്സിൽ ബന്ധപ്പെടാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ട്രേസിംഗ് ടീം ഒരുപാട് ശ്രമിചിട്ടാണ് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചത്.
ഇനിമുതൽ ക്വാറന്റൈനിൽ പ്രവേശിക്കേണ്ട ദിനങ്ങൾ ഏഴായി ചുരുക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ 14 ദിവസമാണിത്.
ഹുസൈൻ മുസ്ലിയാർ
വിശ്വഗുരു മുഹമ്മദ് റസൂലുള്ളാഹി (സ) ഒരു പ്രത്യക ജനതയിലേയ്ക്കോ പ്രത്യക കാലത്തേയ്ക്കോ നിയോഗിക്കപ്പെട്ട പ്രവാചകനല്ല,എല്ലാ കാലത്തേക്കും അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യരിലേക്കും നിയോഗിക്കപെട്ടവരാണ്. മനുഷ്യജീവിതത്തിൻ്റെ അഖില മേഖലയ്ക്കും അനുധാവനം ചെയ്യാൻ പറ്റുന്ന ജീവിതമാണ് തിരുദൂതരുടേത്. എറ്റവും നല്ല ഭരണാധികാരി, നല്ലയോദ്ധാവ്, മാതൃക കുടുബനാഥൻ വാത്സല്യനിധിയായ പിതാവ്, അനുചരൻമാർ അവരുടെ ആത്മാവിനെക്കാൾ സ്നേഹിക്കാൻ കാരണമാകുന്ന നിലക്ക് അനുയായികളെ സ്നേഹിച്ചവർ, കാരുണ്യത്തിൻ്റെ അക്ഷയ ഖനി ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യകതകളുടെ ഉടമയാണ് പ്രവാചകർ (സ).
കാരുണ്യം വറ്റിപ്പോയ ഈ ആധുനിക ലോകത്ത് സ്വാർത്ഥ താല്പ്പര്യങ്ങൾക്ക് വേണ്ടി യുദ്ധത്തിൻ്റെ പേര് പറഞ്ഞ് അനേകായിരം പിഞ്ച് മക്കളെ അനാഥരാക്കുമ്പോൾ അനാഥ കുട്ടിയുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ ലാളിക്കരുത്, അത് അവർക്ക് വേദനയുണ്ടാക്കും എന്ന് പഠിപ്പിച്ച നേതാവ്. കള്ളത്തരത്തെയും പൊള്ളത്തരത്തെയും ശക്തിയുക്തം എതിർത്തവർ.
മോഷ്ടിച്ചത് എൻ്റെ മക്കൾ ഫാതിമയാണങ്കിലും കൈ ഞാൻ മുറിക്കും എന്ന് പറയുന്നതിലുടെ നീതിമാനായ ഭരണാധികാരിയെ കാണാൻ കഴിയും. സർവ്വ ഗുണങ്ങളും സമ്മേളിച്ചത് കൊണ്ട് തിരുമേനിയേ പറയാത്ത ഒരു മതാചാര്യരും ചരിത്രകാരൻമാരും കടന്ന് പോയിട്ടില്ല. ശ്രീ നാരായണ ഗുരുവിൻ്റെ പത്ത് ശ്ലോകങ്ങളിൽ ഏഴാമത് ശ്ലോകം തിരുദൂതരെ കുറിച്ചാണ് “പുരുഷാകൃതി പൂണ്ട ദൈവമോ
നര ദിവ്യാ കൃതി പൂണ്ട ധർമ്മമോ
പരമേശ്വര പവിത്രപുത്രനോ
കാരുണ്യവാൻ നബി മണി മുത്ത് രത്നമോ ”
മഹാകവികൾ പാടി “ചിരപ്രവിദ്ധമാം തമസ്സകറ്റുവാൻ ധരയിലേക്ക് ഈശ്വരൻ നിയോഗിച്ച സൂര്യൻ” ഭവിഷ്യ പുരാണത്തിൽ പ്രാവാചകനെ കുറിച്ച് മുന്നറിയിപ്പ് തരുന്നത് കാണുക ” ധർമ്മം നശിച്ച് അധർമ്മം വിളയാടുന്ന കാലം മുഹമ്മദ് എന്ന് പേരുള്ള ഒരു വിദേശി തൻ്റെ അനുചരൻമാരുമായി പ്രത്യക്ഷപെടും” ഇങ്ങനെ തുല്യത ഇല്ലാത്ത വ്യക്തിതത്തിൻ്റെ ഉടമയാണ് മുഹമ്മദു റസൂലുള്ളഹി (സ) ആ തിരുമേനിയുടെ 1495 മത് ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ വേളയിൽ സമാധാനത്തിൻ്റെ തിരുദൂതരുടെ ശരിയായ കാല്പാടുകൾ ലോകം അനുധാവനം ചെയ്തിരുന്നുവെങ്കിൽ ഈ നാട് അശാന്തിയുടെ വിളനിലം ആകുമായിരുന്നില്ല. ഒരു നല്ല ഇന്നിനും നാളേക്കുമായി നമുക്ക് പ്രത്യാശ വെടിയാതിരിക്കാം എല്ലാവർക്കും നബിദിനാശംസകൾ.