Main News

സ്വന്തം ലേഖകൻ

ലണ്ടൻ : സ്രെബ്രെനിട്സ കൂട്ടക്കൊലയുടെ ഇരുപത്തഞ്ചാം വാർഷികം ഇന്ന്. 8000ത്തിലധികം നിരപരാധികളായ മുസ്ലിങ്ങളുടെ ജീവൻ മണ്ണിൽ അലിഞ്ഞുചേർന്നിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിടുന്നു. 1997 ൽ സ്രെബ്രെനിട്സ കൂട്ടക്കൊലയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലെ വിവാദ പരാമർശത്തിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ലേബർ എംപിമാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മുസ്ലിങ്ങൾ “യഥാർത്ഥത്തിൽ മാലാഖമാരല്ല” എന്ന് ബോറിസ് ജോൺസൻ എഴുതിയിരുന്നു. വംശഹത്യയ്ക്ക് ഇരയായവരെ കുറ്റപ്പെടുത്തുന്നത് ഒരു കാരണവശാലും ശരിയായ നടപടിയല്ല എന്ന് ലേബർ പാർട്ടി എംപി ടോണി ലോയ്ഡ് അഭിപ്രായപ്പെട്ടു.

1995 ജൂലൈ 11 ന് ബോസ്നിയൻ സെർബിയൻ യൂണിറ്റുകൾ ബോസ്നിയ-ഹെർസഗോവിനയിലെ സ്രെബ്രെനിട്സ പട്ടണം പിടിച്ചെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ, അവരുടെ സൈന്യം 8,000 ത്തിലധികം ബോസ്നിയൻ മുസ്‌ലിംകളെ ആസൂത്രിതമായി കൊലപ്പെടുത്തി. അതിൽ കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം യൂറോപ്യൻ മണ്ണിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇത്. ഡച്ച് സേനയുമായി ചേർന്നു യുഎൻ സംരക്ഷിച്ചിരുന്ന സ്രെബ്രെനിട്സയിൽ ആയിരക്കണക്കിന് മുസ്‌ലിംങ്ങൾ സുരക്ഷിതരായിരുന്നുവെങ്കിലും 1995 ജൂലൈയിൽ ജനറൽ റാറ്റ്കോ മ്ലാഡിക് നയിച്ച ആക്രമണത്തിനിടെ ഈ പ്രദേശം തകർന്നു. രണ്ട് വർഷത്തിന് ശേഷം ഒട്ടാവ സിറ്റിസൺ എന്ന പുസ്തകത്തിൽ ജോൺസൺ സംഭവിച്ചതിനെ അപലപിച്ചെഴുതി; “രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. സ്രെബ്രെനിട്സയുടെ വിധി ഭയാനകമായിരുന്നു. എന്നാൽ കൊല്ലപ്പെട്ട മുസ്‌ലിംങ്ങൾ യഥാർത്ഥത്തിൽ മാലാഖാമാരായിരുന്നില്ല.”

നൂറിലധികം മുസ്‌ലിം സംഘടനകളും കമ്മ്യൂണിറ്റി പ്രതിനിധികളും പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയിൽ മാപ്പ് ചോദിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞ ശേഷം സ്രെബ്രെനിട്സ അനുസ്മരണങ്ങളിൽ പങ്കെടുക്കുന്നത് അവരുടെ കുടുംബങ്ങളെ അപമാനിക്കുനതിന് തുല്യമാണെന്ന് അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ 25 വർഷമായി സ്രെബ്രെനിട്സ വംശഹത്യയെ ചരിത്രത്തിലെ ഏറ്റവും മോശമായ കുറ്റകൃത്യങ്ങളിലൊന്നായി പ്രധാനമന്ത്രി അപലപിച്ചുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൃത്യമായ പരിചരണം ലഭിക്കാതെ പ്രസവാനന്തരം കുഞ്ഞുങ്ങളുടെ മരണം സംഭവിച്ച കേസിൽ ഷ്രൂസ്ബറി & ടെലിഫോർഡ് എൻ എച്ച് എസ് ട്രസ്റ്റ്‌ ആശുപത്രിക്കെതിരെ വീണ്ടും അന്വേഷണം. 1998 മുതൽ 2017 വരെ സംഭവിച്ച ആയിരത്തിഅഞ്ഞൂറോളം മരണങ്ങളെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തോടു പൂർണമായും സഹകരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തങ്ങളുടെ ഗർഭകാല ശുശ്രൂഷ മെച്ചപെട്ടതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. വെസ്റ്റ് മേർഷ്യ പൊലീസാണ് കഴിഞ്ഞാഴ്ച അന്വേഷണം പ്രഖ്യാപിച്ചത്. മുൻപ് 2017 ലും ആശുപത്രിക്കെതിരെ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തിയിട്ടുണ്ട്. ആ സമയത്ത് ആരോഗ്യ സെക്രട്ടറി ആയിരുന്ന ജെറമി ഹണ്ട് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്ന് 23 കേസുകളെ സംബന്ധിച്ച് തുടങ്ങിയ അന്വേഷണം ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുകയാണ്.

എന്നാൽ ഈ ആശുപത്രിയിൽ ഗർഭകാല ശുശ്രൂഷയെ സംബന്ധിച്ച് ഉയർന്ന പരാതിയോടൊപ്പം തന്നെ, മറ്റ് മേഖലകളെ സംബന്ധിച്ചും പരാതികളുണ്ട്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് കെയർ ക്വാളിറ്റി കമ്മീഷൻ ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആശുപത്രിയെ സംബന്ധിച്ച ചർച്ചകൾ എൻഎച്ച്എസ് ഇംഗ്ലണ്ടുമായി നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി 12 മണിക്കൂറിൽ അധികമാണ് രോഗികൾക്ക് ഈ ആശുപത്രിയിൽ കാത്തിരിക്കേണ്ടി വരുന്നത് എന്ന പരാതികളും ഉയർന്നിട്ടുണ്ട്. രോഗികൾക്ക് ചികിത്സ നിഷേധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ജോജി തോമസ്

ഇംഗ്ലീഷുകാരും മലയാളികളും ഉൾപ്പെടെ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളിൽ കാഴ്ചയുടെ വർണ്ണവിസ്മയം ഒരുക്കിയ ബർമിംഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയായ ചാലക്കുടിക്കാരൻ ഷാജു മാടപ്പള്ളിയേയാണ് മലയാളം യുകെ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് . കർട്ടൺ നിർമ്മാണത്തിൽ ഷാജുവിന്റെ കരവിരുത് അറിഞ്ഞിട്ടുള്ളവരാരും തങ്ങൾക്കോ, തങ്ങളുടെ പരിചയത്തിലുള്ളവരോ പുതിയ വീടുകൾ വാങ്ങുമ്പോഴോ, നിലവിലുള്ള വീടുകൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻറീരിയൽ ഡിസൈനിങ് മാറുമ്പോഴോ ആദ്യം നിർദ്ദേശിക്കുന്നത് ഷാജു മാടപ്പള്ളിയുടെ പേരാവും . 2002 ൽ യുകെയിലെത്തിയ ഷാജുവിന്റെ കലാവിരുതിന്റെ നിറവ് കഴിഞ്ഞ പത്തുവർഷമായി ഇംഗ്ലണ്ടിലെ നൂറുകണക്കിന് ഭവനങ്ങളിലാണ് കടന്നുചെന്നത്. കർട്ടൻ ഡിസൈനിങ് ഒരു പാഷനായി കരുതുന്ന ഷാജു സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേയ്ക്ക് കടന്നു വരുന്നത് .

ചെറുപ്പം മുതലേ ഇൻറീരിയൽ ഡിസൈനിങ്ങിൽ താൽപര്യമുണ്ടായിരുന്ന ഷാജു കർട്ടൺ ഡിസൈനിംഗിലേയ്ക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായി ആയിരുന്നു . പത്തുവർഷത്തോളം സൗദി അറേബ്യയിലായിരുന്നു ഷാജു ജോലി ചെയ്തിരുന്നത്. സൗദി ജീവിതത്തിൻറെ ആരംഭകാലത്ത് സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങൾ മോടിപിടിപ്പിക്കാൻ അറിവും അനുഭവസമ്പത്തുമുള്ളവരെ ജോലിക്ക് ക്ഷണിച്ചുകൊണ്ട് സൗദിയിലെ പ്രമുഖ പത്രത്തിൽ വന്ന പരസ്യമാണ് ഷാജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ അഭിരുചിക്കും , താത്പര്യങ്ങൾക്കുമൊത്ത ജോലിക്ക് അപേക്ഷിക്കുവാൻ ഷാജുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സൗദി രാജകുടുംബത്തിന്റെ രാജകൊട്ടാരങ്ങൾ അലങ്കരിക്കാനുള്ള ഏതാണ്ട് 15 അംഗങ്ങളുള്ള ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായ ഷാജു, വളരെ പെട്ടെന്നാണ് സൗദി റോയൽ ഫാമിലിയുടെ പ്രീയപ്പെട്ട ഇന്റീരിയർ ഡിസൈനർ ആയത്.  സൗദി റോയൽ ഫാമിലിയുടെ ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായിരുന്നപ്പോഴും ഷാജു പ്രധാനമായും സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങളിലേ കർട്ടൺ ജോലികൾ ആയിരുന്നു ചെയ്തിരുന്നത് .

‌ബ്രിട്ടനിൽ കഴിഞ്ഞ പത്ത് വർഷമായി കർട്ടൻ ലാൻഡ് എന്ന സ്ഥാപനം നടത്തുകയാണ് ഷാജു .ആയിരത്തിലധികം ഫാബ്രിക്സ് കർട്ടൻ ലാൻഡിൽ ലഭ്യമാണ് .കർട്ടനുകൾക്ക് പുറമെ ബ്ലൈൻഡ്‌സുകളും കർട്ടൻ ലാൻഡിൽ ചെയ്തു കൊടുക്കും. കർട്ടൻ ലാൻഡിലൂടെ ഷാജുവിൻെറ കരവിരുത് കടന്നുചെന്നതിൽ വീടുകൾ കൂടാതെ യുകെയിലെ നിരവധി നേഴ്‌സിംഗ് ഹോമുകളും ഉണ്ട്. ബർമിംഹാമിന് 75 മൈൽ ചുറ്റളവിൽ ഫ്രീയായി ക്വോട്ട് നല്കുന്ന ഷാജു യു.കെയിൽ ലഭ്യമായ ഫാബ്രിക്സും ഇവിടുത്തെ സ്റ്റാൻഡേർഡ് ഡിസൈനിങ്ങും മാത്രമാണ് കർട്ടൺ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. യു.കെ യിലെ ഫാബ്രിക്സിന്റെ പ്രത്യേകത ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായ കെമിക്കൽസാണ് ഉപയോഗിക്കുന്നതെന്ന് ഷാജു മലയാളം യു.കെയോട് പറഞ്ഞു . കർട്ടൺ അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്ന ഷാജു മെയ്ഡ് റ്റു മെഷർ കർട്ടണിൽ യു.കെ യിലേ മറ്റെതൊരു സ്ഥാപനവുമായി പ്രൈസ് ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷാജുവിന്റെ കലാവിരുത് തങ്ങളുടെ വീടുകളേ മോടി പിടിപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടേണ്ട നമ്പർ : 0745 6417678

പാല, പൂവരണി സ്വദേശിയായ കൊച്ചുറാണിയാണ് ഷാജുവിന്റെ ഭാര്യ. ലിയാ, ജോയൽ , റിയാ എന്നീ മൂന്ന് കുട്ടികളാണ് ഷാജുവിന് ഉള്ളത്. കൊച്ചുറാണി ടെൻ ഫോർഡിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു.

 

 

സ്വന്തം ലേഖകൻ

ആരോൺ മക്ൻസീ, തന്റെ കാമുകിയായിരുന്ന കെല്ലി ഫൗറെല്ലെയുടെ കിടപ്പു മുറിയിൽ അതിക്രമിച്ച് കയറി 21 പ്രാവശ്യം കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യവും അസൂയയും ആണ് കൊലപ്പെടുത്താൻ ഉണ്ടായ കാരണം എന്ന് പ്രതി സമ്മതിച്ചു. 26കാരിയായ കെല്ലി റോയൽ മെയിൽ ജോലിക്കാരി ആയിരുന്നു. ‘ ടോക്സിക്’ ആയ തങ്ങളുടെ ബന്ധം കെല്ലി അവസാനിപ്പിച്ചതിനെ തുടർന്നുണ്ടായ മനോ വിഷമവും അപകർഷതാബോധവും ആണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി പറഞ്ഞു. തുടരെത്തുടരെ കുത്തേറ്റ് അതി ഗുരുതരാവസ്ഥയിലായ കെല്ലിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, അവരുടെ മകൻ റിലെയെ സങ്കീർണ്ണമായ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും നാലു മാസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.

അന്വേഷണത്തിന് ആദ്യഘട്ടത്തിൽ പോലീസിനോട് സഹകരിക്കാതിരുന്ന ആരോൺ, കെല്ലി പണം കടം വാങ്ങിയിരുന്ന മൈക്ക് എന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സൗത്ത് ലണ്ടനിലെ പെക്ഹാമിൽ നിന്നുള്ള ക്രെയിൻ ഡ്രൈവറായ ആരോൺ 33 ആഴ്ച ഗർഭിണിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനും, സ്വന്തം കുഞ്ഞിനെ കത്തിക്ക് ഇരയാക്കിയതിനും, കഠാര കയ്യിൽ വച്ച കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോട്ടോർ ബൈക്കുകളോടുള്ള ഇരുവരുടെയും പൊതുവായ താൽപര്യമാണ് ഇവരെ അടുപ്പിച്ചത്, എന്നാൽ കഴിഞ്ഞ വർഷം തുടക്കത്തോടെ തമ്മിൽ അകന്നിരുന്നു, ഫെബ്രുവരിയിൽ, ‘തന്നെ ആർക്കും വേണ്ടെന്നും, തന്നിൽ ആർക്കും താൽപര്യമില്ലെന്നും, ജീവിതത്തിന് പ്രാധാന്യം തോന്നുന്നില്ലെന്നും, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും’ കെല്ലിക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ആരോണിന് ആവശ്യം പ്രൊഫഷണൽ സഹായം ആണെന്നും, തങ്ങൾ തമ്മിൽ കൂടി ചേർന്ന് പോകുക അസാധ്യമാണെന്നും കുഞ്ഞിന്റെ കാര്യത്തിനു വേണ്ടിയല്ലാതെ തന്നെ ഇനി ബന്ധപ്പെടാൻ പാടില്ലെന്നും കെല്ലി മറുപടി പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരോണിന്റെ അമ്മയോടും തങ്ങളുടെ മോശം ബന്ധത്തെക്കുറിച്ച് കെല്ലി സംസാരിച്ചിരുന്നു, അതേസമയം തന്റെ കുഞ്ഞിനെ കാണാനും മറ്റും താൻ എതിരല്ല എന്നും അവൾ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 29 ന് വെളുപ്പിന് 3.15ഓടെ സൗത്ത് ലണ്ടനിലുള്ള ത്രോൺടൻ ഹീത്തിലെ കുടുംബ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആണ് കെല്ലിയെ കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതകത്തിനുശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയും, താനൊരു ഇരയാണെന്ന മട്ടിലും ആണ് ഇയാൾ പ്രതികരിച്ചത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ് വരെ പങ്കാളിക്ക് വന്നിരുന്ന ഇമെയിലുകൾ വായിക്കുകയായിരുന്നു താനെന്ന കാര്യവും പോലീസിൽ നിന്നും മറച്ചു വച്ചു. അറസ്റ്റ് നേരിടുന്നതു വരെ കുടുംബത്തെയും സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും കബളിപ്പിച്ച് നടക്കുകയായിരുന്നു ആരോൺ. കൊലപാതകം നടത്തി മണിക്കൂറുകൾക്കുശേഷം ഡ്രൈവിംഗ് ക്ലാസിനും പോയിരുന്നു.

തന്റെ ഡിപ്രഷനും മറ്റു മാനസിക പ്രശ്നങ്ങളും കൊലപാതകത്തിന് ഹേതുവാണെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആണ് ആരോൺ ഇപ്പോൾ. ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ക്ലെയർ മെയ്‌സ് പറയുന്നത് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എന്തുവിലകൊടുത്തും പ്രതിയെ ശിക്ഷിക്കുമെന്നുമാണ് മരണപ്പെട്ട യുവതിക്കും കുട്ടിക്കും ഇനിയെങ്കിലും നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

സതാംപ്ടൺ : കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ എട്ട് പ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ ഉയർന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) വെളിപ്പെടുത്തൽ. എട്ടിടങ്ങളുടെയും പേരുവിവരങ്ങൾ അവർ പുറത്തുവിട്ടു. സതാംപ്ടൺ പോലുള്ള പ്രദേശങ്ങളിൽ ജൂലൈ 5 വരെ കേസുകളിൽ കടുത്ത വർധനയുണ്ടായി. ജനസംഖ്യയുടെ ഒരു ലക്ഷത്തിൽ എത്ര കേസുകൾ ഉണ്ടെന്ന് പിഎച്ച്ഇയിൽ നിന്നുള്ള ഡേറ്റയിൽ തെളിഞ്ഞുകാണാം. കഴിഞ്ഞ ആഴ്ചയിലേക്കാളും കേസുകളിൽ ഗണ്യമായ വർധനവാണ് സതാംപ്ടണിലും ബ്രോംലിയിലും ഉണ്ടായത്. കോവിഡ് കേസുകൾ ഉയർന്നുനിൽക്കുന്ന ഇംഗ്ലണ്ടിലെ എട്ടു പ്രദേശങ്ങൾ ഇവയാണ് ; Southampton, Bromley, Islington, Kirklees, Blackburn and Darwen, Hackney, Bury, Hillingdon.

സതാംപ്ടണിൽ കഴിഞ്ഞ ആഴ്ചയിലെ 0.4 ശതമാനത്തിൽ നിന്ന് 4.8 ശതമാനത്തിന്റെ വർധനയുണ്ടായി. ബ്രോംലിയിലെ രോഗനിരക്ക് 0.6 ൽ നിന്ന് 2.1 ആയി ഉയർന്നു. ബാക്കിയുള്ള പ്രദേശങ്ങളിലും സ്ഥിതി രൂക്ഷമാണ്. അതിനാൽ തന്നെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. യുകെയിൽ ഇതുവരെ 44,000 ത്തിലധികം ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. പിഎച്ച്ഇയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ചില പ്രദേശങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഈ എട്ടു പ്രദേശങ്ങളെ കൂടാതെ മറ്റു ചിലയിടങ്ങളിലും കേസുകൾ ഉയർന്നു. Gateshead, Lambeth, Hampshire, Coventry, Newham തുടങ്ങിയ പ്രദേശങ്ങൾ അവയിൽ പെടുന്നു. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികാരികൾ. കോവിഡിനെതിരായ യുകെയുടെ പോരാട്ടത്തിൽ ഭീഷണി പടർത്തുന്ന ഈ ഹോട്ട്‌സ്പോട്ടുകളെ ആരോഗ്യ ഉദ്യോഗസ്ഥർ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലെസ്റ്ററ്റിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ എപ്പോൾ നീക്കുമെന്ന് തീരുമാനിക്കാൻ രണ്ടാഴ്ചത്തെ സ്ഥിരമായ ഡേറ്റ ആവശ്യമാണെന്ന് സർക്കാർ ഈ ആഴ്ച അറിയിച്ചു.

ജിമ്മുകൾ, ബ്യൂട്ടി സലൂണുകൾ, നീന്തൽക്കുളങ്ങൾ എന്നിവയ്ക്ക് വരും ആഴ്ചകളിൽ പ്രവർത്തനം പുനരാരംഭിക്കാമെന്ന് ഇന്നലെ സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കർശനമായി സാമൂഹിക അകലം പാലിക്കണം. അതേസമയം, ടാക്സി ഡ്രൈവർമാർ, ക്ലീനർമാർ, ഷോപ്പ് വർക്കർമാർ എന്നിവരുൾപ്പെടെയുള്ളവരെ രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് പിടിപെടാൻ ഇവർക്ക് സാധ്യത കൂടുതലായതിനാലാണ് ആരോഗ്യവകുപ്പിന്റെ ഈ നീക്കം.

സ്വന്തം ലേഖകൻ

ലണ്ടൻ : ഫർലോ സ്‌കീമിന്റെ പേരിൽ 495,000 പൗണ്ട് തട്ടിപ്പ് നടത്തിയ കേസിൽ 57 കാരൻ അറസ്റ്റിൽ. ജോബ് റീട്ടെൻഷൻ സ്‌കീമിലൂടെ പണം തട്ടി അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണ് ഇതെന്ന് എച്ച്എം റവന്യൂ ആൻഡ് കസ്റ്റംസ് (എച്ച്എംആർസി) അറിയിച്ചു. വെസ്റ്റ് മിഡ്‌ലാന്റിലെ സോലിഹൾ സ്വദേശിയാണ് അറസ്റ്റിലായത്. പദ്ധതി ദുരുപയോഗം ചെയ്യുന്ന റിപ്പോർട്ടുകളിൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് എച്ച്എംആർസി അറിയിച്ചു. അറസ്റ്റിലായ വ്യക്തിയിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഒപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. നികുതി തട്ടിപ്പ് കേസിലും കള്ളപ്പണകേസിലും പ്രതി ഇതിനോടകം ഉൾപ്പെട്ടിട്ടുണ്ടെന്ന് എച്ച്എംആർസി അറിയിച്ചു.

ഈ അറസ്റ്റിന്റെ ഭാഗമായി നടന്ന റെയ്ഡിൽ എട്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറിലധികം എച്ച്‌എം‌ആർ‌സി ഉദ്യോഗസ്ഥരെ 11 സ്ഥലങ്ങളിലേക്ക് വിന്യസിപ്പിക്കുകയും കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, വ്യക്തിഗത രേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. “ബഹുഭൂരിപക്ഷം തൊഴിലുടമകളും ഈ പദ്ധതി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും.” എച്ച്‌എം‌ആർ‌സിയുടെ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സർവീസ് ആക്ടിങ് ഡയറക്ടർ റിച്ചാർഡ് ലാസ് പറഞ്ഞു. 11 ദശലക്ഷം തൊഴിലുടമകളെയും 94 ലക്ഷം ഫർലോഫ് ജോലികളെയും പിന്തുണയ്ക്കുന്ന ഈ പദ്ധതിയിലൂടെ 27.4 ബില്യൺ ഡോളറിലധികം ക്ലെയിം ചെയ്തിട്ടുണ്ട്.

പതിവുപോലെ തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ നിർമ്മിച്ചിട്ടുണ്ടെന്നും എന്നാൽ ഏതെങ്കിലും തൊഴിലുടമ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രദ്ധയിൽ പെടുന്നവർ അത് എച്ച്എംആർസി ഓൺലൈനിൽ റിപ്പോർട്ട് ചെയ്യണമെന്നും റിച്ചാർഡ് അറിയിച്ചു. ഒക്ടോബറിൽ ഈ സ്‌കീം അവസാനിക്കുമെന്നിരിക്കെ അടുത്ത മാസം മുതൽ പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം സർക്കാർ ക്രമേണ കുറയ്ക്കുകയാണ്.

സ്വന്തം ലേഖകൻ

യു എസ് :- തന്റെ വീടിന് തീ പിടിച്ചപ്പോൾ മൂന്നു വയസ്സുകാരനായ സ്വന്തം കുഞ്ഞിനെ പ്രാണരക്ഷാർത്ഥം താഴെ നിന്നിരുന്ന യുവാവിൻെറ കയ്യിലേക്ക് എറിഞ്ഞുകൊടുത്ത് റേച്ചൽ എന്ന അമ്മ നടത്തിയ ത്യാഗം മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നതായിരുന്നു. തന്റെ കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി അരിസോണയിൽ എത്തിയ റിട്ടയേഡ് യുഎസ് നാവികനായ ഫിലിപ്പ് ബ്ലാങ്ക്‌സ് ആണ് കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത്. കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി എത്തിയ ഫിലിപ്പ് തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ ബഹളംകേട്ട് നോക്കിയപ്പോഴാണ്, മൂന്നു വയസ്സുള്ള കുഞ്ഞുമായി റേച്ചലിനെ കണ്ടത്. റേച്ചൽ മുകളിൽ നിന്നും കുഞ്ഞിനെ നൽകിയപ്പോൾ, മുൻപ് ഫുട്ബോൾ കളിച്ച്‌ പരിചയമുള്ള ഫിലിപ്പ് വളരെ സുരക്ഷിതമായി തന്നെ കുഞ്ഞിനെയേറ്റുവാങ്ങി.

മൂന്നു വയസ്സുകാരനായ മകനെ രക്ഷപ്പെടുത്തിയ ശേഷം, ഫ്ലാറ്റിലുള്ള തന്റെ എട്ടുവയസ്സുകാരി മകളുടെ അടുത്തേക്ക് റേച്ചൽ പോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്വന്തം പ്രാണൻ തന്നെ അപകടത്തിൽ ആക്കിയാണ് റെയ്ച്ചൽ തന്റെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിച്ചത്. അതോടൊപ്പം തന്നെ ഇരുപത്തിയേഴുകാരനായ നാവികൻ ചെയ്ത സേവനവും വിലപ്പെട്ടതാണ്. പിന്നീട് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം കണ്ടത് മരണമടഞ്ഞ റേച്ചലിനെയാണ്.

മൂന്നു വയസ്സുകാരൻ ജാമിസൺ വീഴ്ചയിൽ അധികം പരുക്കുകൾ ഒന്നുമില്ലാതെ തന്നെ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടു വയസ്സുകാരി മകൾ റോക്‌സയിന് എട്ട് സർജറികളോളം ആവശ്യമായി വന്നു. ഇരുവരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അമ്മയായ റേച്ചലിന്റെ ത്യാഗമാണ് ഏറ്റവും വിലപ്പെട്ടത് എന്ന് ഫിലിപ്പ് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മക്കൾക്ക് വേണ്ടി തന്റെ ജീവനെ ത്യജിച്ചവരാണ് അവർ. കുട്ടികളുടെ ആശുപത്രി ചെലവുകൾക്കായി സാമൂഹ്യ സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ഇന്ത്യയെ കടന്നാക്രമിച്ചത് സാവധാനമാണ്. എന്നാൽ ആദ്യം റിപ്പോർട്ട് ചെയ്ത കേസിന് ശേഷം ആറു മാസം പിന്നിടുമ്പോൾ, ഇന്ത്യ രോഗബാധയിൽ റഷ്യയെയും കടത്തിവെട്ടി മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം, അതിൽ ഭൂരിപക്ഷം ജനങ്ങളും തിങ്ങിപ്പാർക്കുന്നത് പട്ടണങ്ങളിൽ, ഗ്ലോബൽ ഹോട്ട്സ്പോട്ട് ആകാനുള്ള സകല സാഹചര്യങ്ങളും ഇന്ത്യയിലുണ്ട്. മരണസംഖ്യയും, ടെസ്റ്റുകളുടെ എണ്ണവും കുറവായതിനാൽ ഇത്രയും നാൾ ഗ്ലോബൽ ഹോട്ട്സ്പോട്ട് എന്ന രീതിയിലേയ്ക്ക് എത്തിയില്ല എന്ന് മാത്രം.

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് 5 കാര്യങ്ങൾ:
1.പതിനായിരക്കണക്കിന് പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്, പകുതി കേസുകളും ജൂണിനു ശേഷം ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, അതും വളരെ കർശനമായ ഒരു ലോക് ഡൗണിന് ശേഷം. ജൂലൈ 8 വരെ രാജ്യത്തിന് 7, 42, 417 കേസുകളുണ്ട്. അതേസമയം മൊത്തം ജനസംഖ്യയെ ബാധിക്കുന്ന ഇൻഫെക്ഷൻ റേറ്റ് എത്ര എന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് വൈറോളജിസ്റ് ഷാഹിദ് ജമീൽ പറയുന്നു. മെയ്മാസത്തിൽ 26000 ഇന്ത്യക്കാരെ വെച്ച് നടത്തിയ റാൻഡം ടെസ്റ്റിൽ 0.73% പേർക്ക് രോഗബാധ ഉണ്ടെന്ന് കണ്ടെത്തി. മുഴുവൻ ജനസംഖ്യയെയും ടെസ്റ്റിന് വിധേയരാക്കിയാൽ 10 മില്യനോളം വ്യക്തികൾക്ക് വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓരോ 20 ദിവസം കൂടുമ്പോഴും കോവിഡ് -19 ബാധിച്ചവരുടെ എണ്ണം ഇരട്ടിച്ചു കൊണ്ടിരിക്കുകയാണ്. മാർച്ച് 13 ന് ശേഷം 10 മില്യനോളം ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിലും, പകുതിയും ജൂണിനു ശേഷമാണ് നടത്തിയത്.
2. ഇന്ത്യ ആവശ്യത്തിന് ടെസ്റ്റുകൾ നടത്തുന്നില്ല.
ഇന്ത്യയുടെ പ്രതിശീർഷ കേസ് ലോഡ് ഇപ്പോഴും കുറവായി തന്നെ ഇരിക്കുന്നത് ആവശ്യത്തിന് ടെസ്റ്റുകൾ നടത്താത്തത് കൊണ്ടു മാത്രമാണെന്ന് ഡോക്ടർ ജമീൽ പറയുന്നു. എത്രമാത്രം ടെസ്റ്റുകൾ നടത്തപ്പെടുന്നു എന്നതിലല്ല കാര്യം, ആരൊക്കെയാണ് ടെസ്റ്റ് ചെയ്യപ്പെടുന്നത് എന്നതിലാണ്. അപകടസാധ്യതയുള്ളവർക്കും അവരോട് ബന്ധം പുലർത്തിയവർക്കും മാത്രമേ ഇപ്പോൾ ഇന്ത്യയിൽ ടെസ്റ്റുകൾ നടത്തി വരുന്നുള്ളൂ, എന്നാൽ ഇതുവരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലും വ്യക്തികൾക്ക് രോഗം ബാധിച്ചതായി കാണാം. പല രാജ്യങ്ങളും എത്ര വ്യക്തികളെ പരിശോധനയ്ക്ക് വിധേയരാക്കി എന്നു നോക്കുമ്പോൾ ഇന്ത്യയിൽ എത്ര ടെസ്റ്റുകളാണ് നടത്തപ്പെട്ടത് എന്നാണ് നോക്കുന്നത്. ഒരു വ്യക്തിക്ക് തന്നെ പലതവണ ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഏപ്രിലിൽ 3.8 ശതമാനം ആയിരുന്നു പോസിറ്റീവ് കേസുകൾ എങ്കിൽ അത്, ജൂലൈയിൽ 6.4 ശതമാനമാണ്.

3. ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
വൈറസ് ബാധിച്ചുണ്ടാകുന്ന മരണസംഖ്യയെക്കാൾ വളരെ കൂടുതലാണ് രോഗം ഭേദമായവരുടെ എണ്ണം. ടെസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറവാണെങ്കിൽ പോലും, രോഗം ബാധിച്ചാൽ അത് ഭേദമാകുന്ന അവസ്ഥയാണ് ഇന്ത്യയിൽ നിലവിലുള്ളത്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയുടെ രോഗശമന സൂചിക മികച്ച രീതിയിലാണ്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 60 ശതമാനത്തോളം പൂർണ്ണമായും സുഖം പ്രാപിച്ചവരാണ്, യുഎസിൽ വെറും 27 ശതമാനം മാത്രമാണ് ഇത്.

4. ഇന്ത്യയിലെ മരണസംഖ്യ തീരെക്കുറവാണ്.
ഇന്ത്യയിലാകെ 20,160 മരണങ്ങളാണ് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോടിക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു രാജ്യത്ത് ഈ സംഖ്യ തീരെ കുറവാണ്. എന്നാൽ മരണ സംഖ്യ കൃത്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നൊരു ആക്ഷേപവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെയും യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ മരണസംഖ്യ കുറഞ്ഞു തന്നെ നിൽക്കുന്നു.

5. ഓരോ സംസ്ഥാനങ്ങൾക്കും ഓരോ കഥയാണ് പറയാനുള്ളത്.
രാജ്യത്തെ 60 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. വടക്കൻ സംസ്ഥാനങ്ങളായ കർണാടക തെലുങ്കാന എന്നിവിടങ്ങളിലും കേസുകൾ വർദ്ധിച്ചു വരുന്നതായി കാണാം. ഇത്രയും നാൾ കൊറോണ വൈറസിനെതിരെ പ്രതിരോധം കേന്ദ്രവത്കൃതമായിരുന്നു, എന്നാൽ ഓരോ സംസ്ഥാനങ്ങളിലും സ്ഥിതി വിവരകണക്കുകൾ വ്യത്യസ്തമാണ് എന്നിരിക്കെ ഓരോ ജില്ലകളെയും സോണുകളായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് രോഗബാധ നിയന്ത്രിക്കാൻ കുറച്ചു കൂടി എളുപ്പമാകും എന്ന് ഡോക്ടർ രവി അഭിപ്രായപ്പെട്ടു. രാജ്യം മുഴുവൻ രണ്ടാമതൊരു ലോക്ക്ഡൗൺ കൂടി പ്രഖ്യാപിക്കുന്നത് പ്രാവർത്തികമല്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : ജോൺ ലൂയിസും ബൂട്സും 5,300 ജോലികൾ വെട്ടികുറയ്ക്കാനൊരുങ്ങുന്നു. 4000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ബൂട്സ് പ്രഖ്യാപിച്ചതിന് പിന്നാലെ 1300ഓളം തൊഴിൽനഷ്ടങ്ങൾ ഉണ്ടാകുമെന്നും തങ്ങളുടെ 8 സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും ജോൺ ലൂയിസും അറിയിച്ചു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് തടയാൻ ചാൻസലർ റിഷി സുനക്കിന്റെ പുതിയ സാമ്പത്തിക സഹായം മതിയാകില്ലെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ഈ നീക്കങ്ങൾ. യുകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമ്പോൾ എല്ലാ ജോലികളും സംരക്ഷിക്കാനാവില്ലെന്ന് സുനക് അറിയിച്ചിരുന്നു. ഹെഡ് ഓഫീസ് മുതൽ താഴേക്ക് ഒരു അഴിച്ചുപണി നടത്താനാണ് ബൂട്സ് ഒരുങ്ങുന്നത്. സാമ്പത്തിക മാന്ദ്യം കാരണം ധാരാളം സ്റ്റോറുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന ബൂട്സ് അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ പൂർണമായും ഒഴിവാക്കുന്നതുവരെ ബർമിംഗ്ഹാമിലെയും വാട്ട്ഫോർഡിലെയും ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ വീണ്ടും തുറക്കാൻ കഴിയില്ലെന്ന് ജോൺ ലൂയിസ് പറഞ്ഞു. ക്രോയ്‌ഡൺ, ന്യൂബറി, സ്വിൻഡൺ, ടാംവർത്ത് എന്നിവിടങ്ങളിലെ സ്റ്റോറുകളും ഹീത്രോ വിമാനത്താവളത്തിലെയും ലണ്ടൻ സെന്റ് പാൻക്രാസിലെയും യാത്രാ സൈറ്റുകളും അടച്ചുപൂട്ടാൻ അവർ പദ്ധതിയിടുന്നു.

ജോബ് റീട്ടെൻഷൻ ബോണസ് അടക്കമുള്ള പദ്ധതികൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് കമ്പനികളുടെ ഈ പ്രഖ്യാപനങ്ങൾ. ഫാർമസി, ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്നതിനായി ബൂട്സിന്റെ മിക്ക ഔട്ട്ലെറ്റുകളും ലോക്ക്ഡൗണിലുടനീളം തുറന്നെങ്കിലും വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ ജെയിംസ് വെളിപ്പെടുത്തി. കോവിഡ് 19 വന്നതോടെ ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിഞ്ഞു. ഇതോടെ സ്റ്റോറുകളിലെ വിൽപ്പനയിലും ഇടിവുണ്ടായി. പകർച്ചവ്യാധിക്ക് മുമ്പ് തന്നെ എട്ടു സ്റ്റോറുകൾ സാമ്പത്തികമായി നഷ്ടത്തിലായിരുന്നുവെന്ന് ജോൺ ലൂയിസ് പറഞ്ഞു. കഴിയുന്നത്ര ആളുകളെ നിലനിർത്താൻ ആവുന്നതെല്ലാം ചെയ്യുമെന്ന് ജോൺ ലൂയിസ് പാർട്ണർഷിപ്പ് ചെയർപേഴ്‌സൺ ഷാരോൺ വൈറ്റ് പറഞ്ഞു.

അതേസമയം, ചാൻസലറുടെ സാമ്പത്തിക സഹായ പ്രഖ്യാപനത്തിന് പിന്നാലെ നികുതി ഉയരാൻ സാധ്യതയുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസ് തിങ്ക് ടാങ്ക് പറഞ്ഞു. ഇന്നലെ 30 ബില്യൺ പൗണ്ടിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ആകെ 190 ബില്യൺ പൗണ്ടിന്റെ ധനസഹായം ഇതുവരെ പ്രഖ്യാപിച്ചുകഴിഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കാണ് യുകെ നീങ്ങുന്നതെന്ന് ഐ‌എഫ്‌എസ് ഡയറക്ടർ പോൾ ജോൺസൺ മുന്നറിയിപ്പ് നൽകി.

സ്വന്തം ലേഖകൻ

ഡൽഹി :  ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ടാറ്റ ഗ്രുപ്പും ലോക സാമ്പത്തിക രംഗത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിനെയും , ക്രിപ്റ്റോ കറൻസികളെയും സഹായിക്കുവാൻ വേണ്ടി ”  ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷൻ  ” ആരംഭിക്കുന്നു . ഇന്ത്യയിലും , ലോകത്ത് മറ്റ് എല്ലാ രാജ്യങ്ങളിലും ഒരു പോലെ ഉപയോഗിക്കുവാൻ കഴിയുന്ന യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിയും , ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷനും ഒരുക്കിയ മലയാളിയായ സുബാഷ് ജോർജ്ജ് മാനുവലിനും , അദ്ദേഹത്തിന്റെ ക്യാഷ് ബാക്ക് കമ്പനിയായ ബീ വണ്ണിനും , ടെക്ക് ബാങ്കിനും ഇത് അഭിമാന നിമിഷങ്ങളാണ് .

കാരണം യുകെ മലയാളികൾക്കിടയിൽ ബീ വൺ അവതരിപ്പിച്ച ബ്ലോക്ക് ചെയിനിനെയും , ക്രിപ്റ്റോ കറൻസി വ്യാപാരത്തെയും ടാറ്റയെ പോലെയുള്ള നല്ല കമ്പനികൾ അംഗീകരിക്കുമ്പോൾ അത് ബീ വണ്ണിന്റെ ഡിജിറ്റൽ കറൻസിക്ക് ഒരു വലിയ അംഗീകാരമായി മാറുകയാണ് .

1962 ൽ ടാറ്റ സ്റ്റീലിൽ ജോലി ആരംഭിച്ച രത്തൻ ടാറ്റ എന്ന ആർക്കിടെക്ചർ ബിരുദധാരിയുടെ വ്യാവസായിക വൈഭവം ഇന്ത്യയ്ക്ക് സമ്മാനിച്ചത് പുതിയ വഴിത്തിരുവുകളാണ് . വാഹന വിപ്ലവത്തിന്റെ ജയ പരാജയങ്ങളെ നേരിട്ട രത്തൻ ടാറ്റ ഇന്ന് ഇന്ത്യയും കടന്ന് ലോകത്തെ വമ്പൻ വാഹന കമ്പികളായിരുന്ന ജാഗ്വറെയും , ലാന്റ് റോവറെയും ഏറ്റെടുത്ത് തന്റെ എതിരാളികളോട് മധുര പ്രതികാരം വീട്ടിയിരിക്കുന്നു .

ചെറിയ കാറുകൾ മുതൽ വൻ ട്രക്കുകൾ വരെ നിർമ്മിക്കുന്ന വാഹന ഫാക്ടറികൾ , രാജ്യാന്തര നിലവാരമുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പോലെയുള്ള അനേകം പഠന കേന്ദ്രങ്ങൾ , ആശുപത്രികൾ , കാരുണ്യ സ്ഥാപനങ്ങൾ , ടാറ്റ ഗ്ലോബൽ ടീ തേയില കമ്പനി , ടാറ്റ കൺസൾട്ടൻസി സർവീസസ് , ടാറ്റ കെമിക്കൽസ് , ടാറ്റ മോട്ടേഴ്‌സ് , ടാറ്റ പവർ , ടാറ്റ ഗ്രൂപ്പിന്റെ വിമാന കമ്പനി തുടങ്ങിയവയെല്ലാം നേടിയപ്പോഴും മനുഷ്യത്വം മുറുകെ പിടിച്ച ഇന്ത്യൻ വ്യാവസായിയാണ് രത്തൻ ടാറ്റ.

ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ ഐ . ടി വിഭാഗമായ ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടി സി എസ് ) ആണ് ബാങ്കുകൾക്ക് വേണ്ടി ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷൻ ആരംഭിക്കുന്നത് . ഉപഭോക്താക്കൾക്ക് ഇനി ഇതിലൂടെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാനും , വാങ്ങുവാനും , വിൽക്കുവാനും സാധിക്കും . ക്രിപ്റ്റോ സേവനങ്ങൾക്കായുള്ള “ക്വാർട്സ് സ്മാർട്ട് സൊല്യൂഷൻ” ആരംഭിക്കുമെന്ന് ടി സി എസ് ബുധനാഴ്ച അറിയിച്ചിരുന്നു . ഇന്ത്യയുടെ ക്രിപ്‌റ്റോ കറൻസി വ്യവസായത്തിന് കൂടുതൽ ഉത്തേജനം പകരുന്ന വാർത്തയാണിത്.

ക്രിപ്റ്റോ കറൻസി ട്രേഡിംഗ് വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടി സി എസ്  ക്വാർട്സ് ഗ്ലോബലിന്റെ മാനേജർ  ആർ. വിവേകാനന്ദ് അഭിപ്രായപ്പെട്ടു. വിവിധ ക്രിപ്റ്റോ കറൻസികളെ സാധാരണ ഫിയറ്റ് കറൻസികളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ കറൻസി വ്യാപാര വേദികൾ, പബ്ലിക് ബ്ലോക്ക് ചെയിൻ നെറ്റ്‌വർക്കുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ടി സി എസ് ക്വാർട്സ് സ്മാർട്ട് സൊല്യൂഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമായും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കറൻസികൾ  ” ഡിജിറ്റൽ ക്യാഷ് ” രൂപത്തിൽ കൈമാറാൻ സാധിക്കുമെന്ന് ടി സി എസ് വ്യക്തമാക്കി .

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അംഗീകാരം നൽകികൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നതിനുശഷം ക്രിപ്റ്റോ കറൻസികളെ എങ്ങനെ പരിഗണിക്കണമെന്ന് ഇന്ത്യൻ സർക്കാരും , റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും ആലോചിക്കുമ്പോഴും ഇന്ത്യയിലെ ക്രിപ്റ്റോ ഇക്കോസിസ്റ്റം വളരെ വേഗത്തിൽ വളരുകയാണ്.

ബീ വണ്ണിന്റെ ക്രിപ്റ്റോ കറൻസിയായ ക്രിപ്റ്റോ കാർബൺ 140 ഓളം രാജ്യങ്ങളിൽ ടെക്ക് ബാങ്ക് എന്ന ഓണലൈൻ ആപ്ലിക്കേഷനിലൂടെ സാധാരണ ഫിയറ്റ് കറൻസികളിലേയ്ക്ക് മാറ്റുവാനും , ലക്ഷകണക്കിന് ഷോപ്പുകളിൽ ഉപയോഗിക്കുവാനും , ഇലക്ട്രിസിറ്റി ബിൽ , ഗ്യാസ് ബിൽ , വാട്ടർ ബിൽ , മൊബൈൽ  ഫോൺ ചാർജിംഗ്‌ തുടങ്ങിയവ പോലെയുള്ള സർവീസുകൾക്ക് ഉപയോഗിക്കാവാനുമുള്ള സൗകര്യം ഇതിനോടകം ബീ വൺ ഒരുക്കി കഴിഞ്ഞു .

എന്താണ് ബ്ലോക്ക്  ചെയിൻ , എന്താണ് ക്രിപ്റ്റോ കറൻസി , ക്രിപ്റ്റോ  കറൻസികൾ എങ്ങനെ  നേടാം , അവ ഓൺലൈനിലും നേരിട്ട് കടകളിലും ഉപയോഗപ്പെടുത്തി ഷോപ്പിംഗ് എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക.

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

RECENT POSTS
Copyright © . All rights reserved