സ്വന്തം ലേഖകൻ
ഭൂമിക്കു വേണ്ടിയും വനാവകാശങ്ങൾക്ക് വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണയ്ക്കുകയും, അവയെക്കുറിച്ച് ആഴത്തിൽ പഠിച്ചു നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിയാണ് ഫാദർ സ്വാമി. ഇന്ത്യയിൽ നിന്ന് തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇദ്ദേഹം. മലയാളി കൂടിയായ സ്റ്റാൻ സ്വാമിയുടെ ആരോഗ്യനിലയും ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളും തെല്ലും കണക്കിലെടുക്കാതെയാണ് അറസ്റ്റ്. മാവോവാദികളുമായി ബന്ധമുണ്ടെന്നും , 2018 ൽ നടന്ന ഒരു കേസിൽ പങ്കാളിയാണെന്നും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വാമി തന്നെ ഷൂട്ട് ചെയ്ത വീഡിയോയിൽ ജൂലൈയിൽ അഞ്ചു ദിവസങ്ങളിലായി 15 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തതായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ നിന്ന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന രേഖകൾ കണ്ടെടുത്തതായി ആണ് അന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്,എന്നാൽ അവ തന്റെത് ആയിരുന്നില്ലെന്നും, മനഃപൂർവ്വം കുടുക്കാനായി കെട്ടിച്ചമച്ച വൃത്തികെട്ട കെട്ടുകഥകൾ മാത്രമായിരുന്നുവെന്നും, സ്റ്റാൻസ്വാമി പറയുന്നുണ്ട്. കഴിഞ്ഞ ജൂൺ മുതൽ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവണിൽ 2018 നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ച് മോദി ഗവൺമെന്റ് ഇതുവരെ പതിനെട്ടോളം പ്രമുഖ വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഗൽഭരായ വിദ്യാർത്ഥികൾ, നിയമജ്ഞൻ, ഗവേഷകർ, അക്കാദമിക് വിദഗ് ധന്മാർ, കവികൾ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. തീവ്രവാദ കുറ്റം ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ജാമ്യം പോലും ലഭിക്കുന്നില്ല.
കഴിഞ്ഞ കുറച്ചു കാലങ്ങളായി അന്വേഷണ ഏജൻസികൾ സ്ഥിരമായി വട്ടമിട്ടു വേട്ടയാടിക്കൊണ്ടിരിക്കുന്ന വ്യക്തികളിലൊരാളാണ് സ്വാമി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രണ്ടുതവണയാണ് അദ്ദേഹത്തിന്റെ വീട് റെയ് ഡ് ചെയ് തത്. തീവ്ര വലത് സംഘടനകളുടെ കയ്യാളാണ് ഇദ്ദേഹമെന്നും, പൗരന്മാരെ വഴിതെറ്റിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യുന്നു എന്നുമാണ് ആരോപണം. എന്നാൽ 1991 -ൽ ജാർഖണ്ഡിൽ എത്തിയ കാലം മുതൽ ആദിവാസികൾക്ക് മാത്രമായി ജീവിതം ഉഴിഞ്ഞുവച്ച ഇദ്ദേഹം ശാന്തനും, സൗമ്യ ഭാഷിയും ആണെന്ന് അടുത്തറിയുന്നവരെല്ലാം ഉറപ്പിച്ചുപറയുന്നു. 2000 ആണ്ടിൽ രൂപപ്പെട്ട കാലം മുതൽ തൊഴിലില്ലായ്മയും, മാവോവാദി ആക്രമണവും വരൾച്ചയും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് ഝാർഖണ്ഡ്. ഇന്ത്യയിലെ 40 ശതമാനത്തോളം യുറേനിയം, മൈക്ക, ബോക്സൈറ്റ്, സ്വർണ്ണം തുടങ്ങിയ അനേകം പ്രകൃതിവിഭവങ്ങളുടെ സ്രോതസായ ഇവിടെ വിഭവങ്ങൾ അസന്തുലിതാവസ്ഥയിലാണ് മൂന്നു മില്യനോളം വരുന്ന ജനതയ്ക്കിടയിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഗോത്രവർഗ വിഭാഗക്കാർ അങ്ങേയറ്റം അവഗണന നേരിടുന്ന സ്ഥലമാണിത്. അവിടെ നിന്നാണ് അദ്ദേഹം ആ ജനതയ്ക്ക് വേണ്ടി പോരാടാൻ ഇറങ്ങിപ്പുറപ്പെട്ടത്.
മാവോയിസ്റ്റുകൾ ആയി മുദ്രകുത്തപ്പെട്ട് വർഷങ്ങളായി ജയിലിൽ കിടന്ന മൂവായിരത്തോളം സ്ത്രീപുരുഷന്മാരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് മോചിപ്പിച്ചു. ദുസ്സഹമായ പാറക്കെട്ടുകളും, വനങ്ങളും, അമിതവേഗതയിൽ ഒഴുകുന്ന നദികളും കടന്ന് അദ്ദേഹം ഗോത്രവർഗ്ഗക്കാർക്കിടയിൽ ബോധവൽക്കരണം നടത്തി. അവരുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ചു, അവർ നേരിടുന്ന ചൂഷണങ്ങളെ പറ്റിയും, അവരുടെ അനുവാദമില്ലാതെ കാട് പിടിച്ചടക്കി നിർമ്മിച്ചെടുക്കുന്ന ഡാമുകൾ ഫാക്ടറികൾ നിർമാണശാലകൾ എന്നിവയെപ്പറ്റി ബോധവാന്മാരാക്കി. 2018ൽ ഗോത്രവർഗ്ഗക്കാർക്കിടയിൽ നടന്ന കലാപത്തെ ചൊല്ലി ആത്മാർത്ഥമായി പരിതപിച്ചു.
അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന തന്റെ ആരോഗ്യത്തെ കണക്കാക്കാതെ അദ്ദേഹം മണ്ണിന്റെ മക്കൾക്ക് വേണ്ടി പോരാടി കൊണ്ടിരുന്നു, കാൻസറും 3 സർജറികളും അതിജീവിച്ച അദ്ദേഹത്തിന്റെ കൈകൾ എപ്പോഴും അസാധാരണമായി വിറച്ച് കൊണ്ടിരിക്കും.ഭക്ഷണമോ പാനീയങ്ങളോ കൈകൊണ്ട് കഴിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല, ഡോക്ടർമാർക്ക് രോഗം എന്തെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. ഇത്രയും പരിതാപകരമായ ആരോഗ്യ സ്ഥിതിയിലും അദ്ദേഹം വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തിരുന്നു എന്ന് പ്രമുഖ ആക്ടിവിസ്റ്റായ സിറാജ് ദത്ത പറയുന്നു.
ജീൻഡ്രയ് സ് എന്ന ബെൽജിയൻ ഇന്ത്യൻ സാമ്പത്തിക ശാസ്ത്ര വിദഗ് ധൻ പറയുന്നു ” ഇത്രയും മനുഷ്യത്വമുള്ള, വിശാലഹൃദയനായ, മതേതരവാദിയായ, സമയനിഷ്ഠ ഉള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം മാവോയിസ്റ്റുകളുമായി അടുപ്പമുള്ള വ്യക്തികളോട് സഹാനുഭൂതി കാണിച്ചിരിക്കാം, ജാർഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ അത് സർവ്വസാധാരണമാണ്.അദ്ദേഹംതന്നെ ജീവിതകാലം മുഴുവൻ ആരെ തടയാൻ ശ്രമിച്ചോ അവരെപ്പോലെ ആണ് അദ്ദേഹത്തെ ഇപ്പോൾ അവർ കണക്കാക്കുന്നത്. “അദ്ദേഹം തന്റെ ദുഃഖം പങ്കുവച്ചു.
1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് പല മനുഷ്യാവകാശപ്രവർത്തകരെയും നിശ്ശബ്ദരാക്കിയ നീക്കങ്ങൾക്ക് സമാനമായ സംഭവങ്ങളാണ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള സമാനസംഭവങ്ങളിൽ കാണാൻ സാധിക്കുന്നതെന്ന് ആംഹെർസ്റ്റിലെ മസാച്യുസെറ്റ്സ് സർവകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസർ സംഗീത കാമത്ത് അഭിപ്രായപ്പെട്ടു .ഇന്ത്യയിൽ നിന്നും ലോകത്തിൻെറ വിവിധ കോണുകളിൽ നിന്നും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ വളരെയധികം പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
പൗരാവകാശങ്ങളെ സെൻസർ ചെയ്തും, എതിർക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്തിയും നീണ്ട അടിയന്തരാവസ്ഥക്ക് അവസാനം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന പ്രഖ്യാപിതമല്ലാത്ത അടിയന്തരാവസ്ഥ എന്ന് അവസാനിക്കും എന്നതിന് ഉത്തരമില്ല. തെറ്റായ ലക്ഷ്യങ്ങൾക്കുവേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം കുറച്ചുകാലമായി വളരെയധികം ഉയർന്നിട്ടുണ്ട്.
സ്വന്തം ലേഖകൻ
ബംഗളുരു :- റിവേഴ്സ് മോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ സീറ്റിലിരിക്കുന്നതിനു മുൻപായി കാർ സ്റ്റാർട്ട് ചെയ്ത യുവതി, കാറിന്റെ ഡോറിനും അടുത്തു നിന്നിരുന്ന മരത്തിനും ഇടയിൽ പെട്ട് മരിച്ചു. 48 വയസ്സുള്ള നന്ദിനി റാവു ആണ് ബംഗളൂരുവിൽ മരണപ്പെട്ടത്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരിക്കുന്ന രാജേഷിന്റെ ഭാര്യയാണ് മരിച്ച നന്ദിനി. സംഭവ സ്ഥലത്തുവെച്ചുതന്നെ ബോധരഹിതയായ ഇവരെ ഉടൻതന്നെ യഷ്വന്തപൂറിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്തുള്ള വീട്ടിലെ സിസി ടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഇതിൻ പ്രകാരം പോലീസ് പറയുന്നത് ഇങ്ങനെയാണ് : മരിച്ച യുവതിയുടെ ഹോണ്ട സിറ്റി കാർ വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കാർ റിവേഴ്സ് മോഡിൽ ആയിരുന്നു എന്നാണ് നിഗമനം. ഹാൻഡ് ബ്രേക്കും ഇട്ടിട്ടുണ്ടായിരുന്നില്ല. സീറ്റിൽ ഇരിക്കുന്നതിനു മുൻപേ തന്നെ നന്ദിനി കാർ സ്റ്റാർട്ട് ചെയ്തിരുന്നതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഡോർ തുറന്നുകിടക്കുന്നതിനാൽ തന്നെ കാർ പുറകോട്ട് നിരങ്ങിയപ്പോൾ, കാറിന്റെ ഡോറിന്റെയും അടുത്തുണ്ടായിരുന്ന മരത്തിന്റെയും ഇടയിൽ പെട്ടാണ് നന്ദിനി മരിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു. മൃതശരീരത്തിന്റെ പോസ്റ്റ്മാർട്ടം എം എസ് രാമയ്യ ഹോസ്പിറ്റലിൽ വെച്ച് നടത്തി. അതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും പോലീസ് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബുധനാഴ്ച മുതൽ ലിവർപൂൾ സിറ്റി റീജിയൺ കോവിഡ് അലേർട്ട് ലെവലിൽ ഏറ്റവും ഉയർന്ന നിലയിൽ ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ത്രീ ടയർ സിസ്റ്റം സ്ഥിരീകരിച്ച പ്രധാനമന്ത്രി, പബ്ബുകളും ബാറുകളും ബെറ്റിങ് ഷോപ്പുകളും മെർസീസൈഡിൽ അടയ്ക്കുമെന്ന് അറിയിച്ചു. രാജ്യത്ത് മറ്റൊരു ദേശീയ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ തമ്മിലുള്ള ഇടപെടൽ നിയന്ത്രിക്കുന്നത് ജീവൻ രക്ഷിക്കുമെന്നും രോഗബാധ തടയാൻ സഹായിക്കുമെന്നും ബോറിസ് ജോൺസൺ എംപിമാരോട് പറഞ്ഞു. പുതിയ നിയന്ത്രണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകുന്നേരം 7 നുള്ള പത്രസമ്മേളനത്തിൽ ജോൺസൻ അറിയിക്കും. നിയന്ത്രണങ്ങൾ കടുപ്പിച്ചാലും സ്കൂളുകളും സർവകലാശാലകളും റീറ്റെയിൽ ഷോപ്പുകളും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. വൈറസിന്റെ വ്യാപനം തടയാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.
അതേസമയം കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഒരുങ്ങാൻ നോർത്തേൺ ഇംഗ്ലണ്ടിലെ ആശുപത്രികളോട് ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ഹാരോഗേറ്റ് എന്നിവിടങ്ങളിലെ എൻഎച്ച്എസ് നൈറ്റിംഗേൽ ആശുപത്രികളോടാണ് ചികിത്സ നൽകുന്നതിനായി സജ്ജരാകാൻ ആവശ്യപ്പെട്ടത്. ആശുപത്രി പ്രവേശനം വർധിച്ചുവരികയാണെന്ന് സർക്കാർ ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഈ തീരുമാനം. കൂടുതൽ പ്രായമായവർക്ക് കോവിഡിന് അടിയന്തിര ചികിത്സ ആവശ്യമാണ്. കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് ഇപ്പോൾ രാജ്യവ്യാപകമായി കാണുന്നുണ്ടെന്നും എന്നാൽ ഇത് നോർത്തേൺ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമല്ലെന്നും ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ കേസുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികൾ ഇതുവരെ പൂർണ ശേഷിയിലെത്തിയിട്ടില്ലെങ്കിലും ആവശ്യം വർദ്ധിച്ചാൽ എൻഎച്ച്‌എസിന് ചില താൽക്കാലിക നൈറ്റിംഗേൽ ആശുപത്രികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഉപദേശകർ അറിയിച്ചു.
പബ്ബുകൾ അടയ്ക്കുന്നത് പോലുള്ള അധിക നടപടികളുടെ ഗുണം കാണുന്നതിന് ആഴ്ചകൾ എടുക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പവിസ് മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതൽ കോവിഡ് വ്യാപന നിരക്കുകളുള്ള ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥർക്ക് പതിവായി പരിശോധന നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തേക്കാൾ കൂടുതൽ രോഗികൾ ഇപ്പോൾ ഇംഗ്ലണ്ട് ആശുപത്രികളിൽ ഉണ്ടെന്നത് ആശങ്കാജനകമായ വസ്തുതയാണ്. ദിവസേനയുള്ള പുതിയ പ്രവേശനങ്ങളുടെ എണ്ണം വളരെ ഉയർന്ന നിലയിലുമാണ്. വരുന്ന ആഴ്ചകൾ എൻ എച്ച് എസിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ കൊണ്ടുവരാനിരിക്കുന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടും. ലിവർപൂൾ സിറ്റി റീജിയന് ഒരു പുതിയ “ത്രീ ടയർ” സിസ്റ്റത്തിൽ കർശനമായ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു കരാറും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് നഗര മേഖലയിലെ മേയർ സ്റ്റീവ് റോതെറാം പറഞ്ഞു. ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലെ പ്രാദേശിക നേതാക്കളും സർക്കാരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഒക്ടോബർ 6 ന് അവസാനിച്ച ആഴ്ചയിൽ ലിവർപൂളിൽ ഒരു ലക്ഷത്തിൽ 600 കേസുകൾ രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക അതോറിറ്റി ജില്ലകളായ ഹാൽട്ടൺ, നോസ്‌ലി, സെഫ് ടൺ, സെന്റ് ഹെലൻസ്, വിറാൽ, ലിവർപൂൾ എന്നിവ ഉൾപ്പെടുന്നതാണ് ലിവർപൂൾ സിറ്റി റീജിയൺ. നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവിട്ടേക്കും. എമർജൻസി കോബ്ര കമ്മിറ്റി യോഗം ചേർന്നതിനു ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കും.
ലിവർപൂൾ സിറ്റി റീജിയനെ ടയർ 3 വിഭാഗത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സർക്കാർ തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. പ്രാദേശിക ജോലികളെയും ബിസിനസുകളെയും പരിരക്ഷിക്കുന്നതിന് സാമ്പത്തിക സഹായത്തോടെ പുതിയ നിയന്ത്രണങ്ങൾ വരുമെന്ന് ഞങ്ങൾ തുടക്കം മുതൽ പ്രതീക്ഷിക്കുന്നതായി മേയർ സ്റ്റീവ് റോതെറാം അറിയിച്ചു. നഗര മേഖലയ്ക്ക് ഒരു പിന്തുണ പാക്കേജ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ടയർ 3 ൽ മാഞ്ചസ്റ്ററിനെ ഉൾപ്പെടുത്താൻ നീക്കം ഉണ്ടായിരുന്നെങ്കിലും തുടർ ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാമ്പത്തിക ഉപദേഷ്ടാവായ സാച്ച ലോർഡ്, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്തുള്ള ഹോസ്പിറ്റാലിറ്റി, വിനോദ വേദികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്നതിനായി നിയമനടപടികൾ ആരംഭിച്ചു. ഈ മേഖലകളെ പൂർണമായും അടച്ചുപൂട്ടാൻ നിലവിൽ വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് നിയമങ്ങൾ ലംഘിച്ചതിന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് വാരാന്ത്യത്തിൽ 70 ലധികം പേർക്ക് പിഴ ഈടാക്കിയിട്ടുണ്ട്. സ് കോട്ട്‌ലൻഡിലെ സെൻട്രൽ ബെൽറ്റിലുടനീളമുള്ള പബ്ബുകളും റെസ്റ്റോറന്റുകളും വെള്ളിയാഴ് ച്ച മുതൽ രണ്ടാഴ്ച്ചത്തേയ്ക്ക് അടച്ചിരിക്കുകയാണ്. എന്നാൽ ഒക്ടോബർ 25 ന് ശേഷം വീണ്ടും തുറക്കാൻ യാതൊരു ഉറപ്പുമില്ലെന്ന് ഹോസ്പിറ്റാലിറ്റി മന്ത്രി പറഞ്ഞു. ഇന്നലെ യുകെയിൽ 12,872 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച്ചയേക്കാൾ 2,294 കേസുകൾ കുറവ്. 65 മരണങ്ങൾ ആണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സ്വന്തം ലേഖകൻ
ഇംഗ്ലണ്ട് :- ബ്രിട്ടീഷ് ഗവൺമെന്റിന്റെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഇംഗ്ലണ്ടിലെ ഹോസ് പിറ്റാലിറ്റി ബിസിനസുകാർ രംഗത്തെത്തിയിരിക്കുകയാണ്. ലോക്ക് ഡൗണിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ ബിസിനസുകൾക്ക് വൻ തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് അവർ ആരോപിച്ചു. ഗവൺമെന്റ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇംഗ്ലണ്ടിൽ ഉടനീളം പബ്ബുകളും റസ്റ്റോറന്റുകളും വീണ്ടും അടച്ചിടാൻ ഉള്ള തീരുമാനത്തിലേക്ക് മന്ത്രിമാർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ, ലോയേഴ്സ് ഫോർഡ് നൈറ്റ് ടൈം ഇൻഡസ്ട്രീസ് അസോസിയേഷൻ തുടങ്ങിയവയെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തങ്ങളുടെ ബിസിനസുകൾ മുഴുവൻ അപ്പാടെ തകർച്ചയിലേക്ക് നയിക്കും എന്നാണ് അവരുടെ അഭിപ്രായം.
ഇവർ ഗവൺമെന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ നൈറ്റ് ടൈം ഇക്കോണമി അഡ്വൈസർ ആയിരിക്കുന്ന സച്ച ലോർഡ് ആണ് നിയമ നടപടികൾക്ക് നേതൃത്വം നൽകുന്നത്.സ് കോട്ട്‌ലൻഡിലും ഇത്തരത്തിലുള്ള ബിസിനസുകൾക്കെതിരെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് ഇൻഡോർ ഹോസ് പിറ്റാലിറ്റി വെൻയൂകൾ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ.
എന്നാൽ കഴിഞ്ഞ ആഴ്ചകളായി ഇംഗ്ലണ്ടിൽ ഉടനീളം കുറവാണ് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനായി ഹൗസ് ഓഫ് കോമൺസിൽ ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഇംഗ്ലണ്ടിന്റെ നോർത്തേൺ ഭാഗങ്ങളെ രണ്ടാം തരക്കാരായി കാണുന്നുവെന്ന പരാതി ജനങ്ങളിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ രണ്ടാം വ്യാപനം പ്രതീക്ഷിച്ചതിലും അധികം വിനാശം വിതച്ചതിനെ തുടർന്നു രാജ്യത്തെ മൂന്നു മേഖലകളായി തരം തിരിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബോറിസ് ജോൺസണും എംപിമാരും. ഇതിനെത്തുടർന്ന് ആയിരക്കണക്കിന് പബ്ബുകളും റസ്റ്റോറന്റുകളും പൂട്ടേണ്ടി വരുമെന്നും, ലക്ഷക്കണക്കിന് വ്യക്തികൾ വീട്ടിലിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പല സ്ഥലങ്ങളിലും പല അളവിലാണ് വൈറസ് ബാധ പടർന്നു കൊണ്ടിരിക്കുന്നത് എന്നതിനാൽ പ്രദേശങ്ങളെ ആശ്രയിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവുക. നോർത്ത് നോർഫോക് പോലെയുള്ള ഇടങ്ങളിൽ ഒരു ദിവസം 19 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുമ്പോൾ മാഞ്ചസ്റ്റർ പോലെയുള്ള വടക്കൻ മേഖലകളിൽ ഒരു ദിവസം 500 നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിരിക്കെ, തിങ്കളാഴ് ച്ച മുതൽ ഇംഗ്ലണ്ടിലെ വടക്കൻ പ്രവിശ്യകളിൽ കർശനമായ നിയന്ത്രണങ്ങൾ നിലവിൽ വരും. ഹോസ് പിറ്റാലിറ്റി മേഖലകൾ ആദ്യത്തെ ലോക്ക്ഡൗൺ പോലെതന്നെ പൂർണ്ണമായും അടച്ചിടാനാണ് സാധ്യത.
അതേസമയം പ്രാദേശിക നേതാക്കന്മാരോട് ചർച്ച ചെയ്യാതെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് എന്ന ആരോപണത്തെ തുടർന്ന് വിവാദങ്ങൾ പുകയുകയാണ്. അതേസമയം കമ്മ്യൂണിറ്റീസ് സെക്രട്ടറി ആയ റോബർട്ട് ജനറിക് ഈ ആരോപണത്തെ പാടെ തള്ളിക്കളയുന്നുണ്ട്. ആ പ്രദേശങ്ങളെ കുറിച്ച് വളരെ നന്നായി അറിയാവുന്ന വ്യക്തികളുമായി ചർച്ച ചെയ്തിട്ടാണ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത് എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.100,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നത് പ്രാധാന്യമർഹിക്കുന്നതാണ്, രോഗികൾക്ക് ലഭ്യമാകേണ്ട ചികിത്സയിലും, രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾക്കും അത്രതന്നെ പ്രാധാന്യമുണ്ട്. കേസുകളുടെ എണ്ണം പലയിടങ്ങളിലും പലത് ആയതിനാൽ തന്നെ രാജ്യമെമ്പാടും ഒറ്റ നിയമം പ്രഖ്യാപിക്കുക എന്നത് പ്രാവർത്തികമല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്നാൽ പുറത്ത് ആളുകൾ തമ്മിൽ ഇടപഴകുന്നതിന് കനത്ത വിലക്കുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ എംപിമാർ ഇപ്പോഴും തയ്യാറല്ല. വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു മഞ്ഞുകാലം ആണ് മുന്നിലുള്ളത് എന്ന് ജനപ്രതിനിധികൾക്ക് നന്നായി അറിയാം. എല്ലാ തൊഴിൽ മേഖലകളും തുറന്നു കൊടുത്താൽ മാത്രമേ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ സുസ്ഥിരപെടുകയുള്ളൂ എന്ന വസ്തുതയും ശ്രദ്ധാർഹമാണ്, പക്ഷേ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് മരണസംഖ്യയിലും വർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിദഗ് ധരുടെ പ്രവചനത്തെ തുടർന്ന് സാധ്യമായ രീതിയിൽ എല്ലാം കൊറോണ വ്യാപനം തടയുക എന്നത് മാത്രമാണ് ഇപ്പോൾ ലക്ഷ്യമാക്കുന്നത്.
ഋഷി സുനക്കിന്റെ നിർദ്ദേശപ്രകാരംഎല്ലാ തൊഴിലാളികൾക്കും ശമ്പളത്തിന്റെ മൂന്നിൽ രണ്ടു ഭാഗം നിർബന്ധമായും നൽകണം എന്നത് നിയമം ആക്കിയാലും, പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഷാഡോ ഫോറിൻ സെക്രട്ടറിയായ ലിസ നന്ദി പറയുന്നു ” ജനങ്ങൾക്ക് അല്പംകൂടി ഉപകാരപ്രദമായ രീതിയിലുള്ള എന്തെങ്കിലും നടപടി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വ്യക്തികൾക്ക് പ്രത്യേക പരിഗണന ലഭിക്കണം. ഒരു വ്യക്തിക്ക് വരുമാനത്തിന് 67 ശതമാനം മാത്രം ലഭിക്കുകയും എന്നാൽ വാടക ബില്ലുകൾ മറ്റു ചെലവുകൾ എന്നിവ 100 ശതമാനം ആയി തന്നെ നിൽക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ എന്താണ് വേണ്ടത്? അവർ ചോദിക്കുന്നു. ശനിയാഴ്ച മാത്രം യുകെയിൽ 15,166 കേസുകളാണ് ലാബുകളിൽ കൺഫോം ചെയ്തത്. 81 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യം ഈ വിധം അപകടകരമായ നിലയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : വർദ്ധിച്ചു വരുന്ന രോഗവ്യാപനത്തോടൊപ്പം മരണനിരക്കും ഉയരുകയാണ്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സൗത്ത് ഏഷ്യൻ രോഗികൾക്ക് മറ്റുള്ളവരെക്കാൾ മരണസാധ്യത കൂടുതലാണെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. 1,800 ആശുപത്രി രോഗികളിൽ നടത്തിയ പഠനത്തിൽ, കറുത്തവർഗ്ഗക്കാർ കോവിഡ് -19 പിടിപെട്ട് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണെന്നും അതേസമയം സൗത്ത് ഏഷ്യൻ ജനങ്ങളിൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി. വ്യത്യസ്ത വംശീയ വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. സൗത്ത് ഈസ്റ്റ് ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആണ് പഠനം നടന്നത്. മാർച്ച് മുതൽ ജൂൺ വരെ കോവിഡ് -19 സ്ഥിരീകരിച്ച 1,827 മുതിർന്നവരിൽ 872 പേർ നഗരവാസികളാണ്. ഇവരിൽ 48% കറുത്തവരും 33% വെള്ളക്കാരും 12% സമ്മിശ്ര വംശജരും 5.6% ഏഷ്യൻ വംശജരും ഉൾപ്പെടുന്നു. ഭൂരിഭാഗവും സൗത്ത് ഏഷ്യയിൽ നിന്നുള്ളവരാണ്.
ഒരേ പ്രദേശത്ത് താമസിക്കുന്ന ബ്രിട്ടീഷുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ കറുത്ത, സമ്മിശ്ര വംശീയ രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിനു വിപരീതമായി, സൗത്ത് ഏഷ്യൻ രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത ബ്രിട്ടീഷുകാരേക്കാൾ കൂടുതലായിരുന്നില്ല. പക്ഷേ അവർക്ക് മരണസാധ്യത ഉയർന്നിരിക്കുന്നു. അതുപോലെ തന്നെ സൗത്ത് ഏഷ്യൻ രോഗികൾക്ക് തീവ്രപരിചരണം ആവശ്യമായി വരാനും സാധ്യതയുണ്ട്. കണ്ടെത്തലുകൾ ശ്രദ്ധേയമാണെന്ന് കിംഗ്സ് കോളേജ് ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് പ്രൊഫ. അജയ് ഷാ പറഞ്ഞു. വ്യത്യസ്ത വംശീയ വിഭാഗങ്ങൾക്കായി വ്യത്യസ്ത ചികിത്സാ തന്ത്രങ്ങൾ ആവശ്യമായി വന്നേക്കാം.
കറുത്ത, ന്യൂനപക്ഷ വംശജരായ ആളുകൾക്ക് കോവിഡ് -19 കൂടുതൽ ഗുരുതരമായി ബാധിക്കുന്നു എന്നതിന് ഇപ്പോൾ തെളിവുകൾ ഉണ്ടെന്ന് പഠനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. ബ്ലാക്ക്, ഏഷ്യൻ, ന്യൂനപക്ഷ വംശീയ (BAME)പശ്ചാത്തലത്തിലുള്ള ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇത് കൂടുതൽ അപകടത്തിലാക്കുമെന്നും ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. സോന്യ ബാബു-നാരായണൻ മുന്നറിയിപ്പ് നൽകി. യുകെയിൽ കോവിഡ് -19 കേസുകൾ വീണ്ടും ഉയരുമ്പോൾ, ഈ അസമത്വങ്ങൾ അടിയന്തിരമായി പരിഹരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
സ്വന്തം ലേഖകൻ
കൊറോണ വൈറസ് ലോക്ക് ഡൗൺ തുടങ്ങിയതിനുശേഷം പകുതിയോളം വരുന്ന സ്റ്റേറ്റ് സ് കൂളുകളിലും കൗൺസിലിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല. പത്ത് വർഷം മുൻപുള്ള കണക്കുകളെ അപേക്ഷിച്ച് വെറും പകുതിയോളം സ് കൂളുകളിൽ മാത്രമാണ് കൗൺസിലിംഗ് കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് പബ്ലിക് പോളിസി റിസർച്ച് സ്റ്റഡി വെളിപ്പെടുത്തുന്നു. വികസനത്തിലും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സ് കൂളുകളിൽ ഈ സേവനം കുട്ടികൾക്ക് തീരെ ലഭ്യമാക്കുന്നില്ല. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും തങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ടെന്നാണ് ഗവൺമെന്റ് അവകാശപ്പെടാറുള്ളത്. അതേസമയം കൗൺസിലിംഗ് ഓർഗനൈസേഷനുകൾക്കൊപ്പം മാനസികാരോഗ്യത്തിൽ ക്യാമ്പയിൻ നടത്തിയ ഹേംസ് വർത്തിലെ ലേബർപാർട്ടി എംപി ജോൺ ട്രിക്കറ്റ് പറയുന്നത് ഗവൺമെന്റിന്റെ വാഗ് ദാനങ്ങൾക്ക് നേരെ വിപരീതമായി ഒരിടത്തും ലഭ്യമല്ലാത്ത മാനസികാരോഗ്യ കേന്ദ്രങ്ങളെ പറ്റി തനിക്ക് അങ്ങേയറ്റം രോക്ഷം ഉണ്ടെന്നാണ്.
ഈ അവസ്ഥയിൽ ഏറ്റവും അത്യാവശ്യമുള്ള ഇത്തരം സേവനങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക എന്നത് ഞെട്ടിക്കുന്ന കാര്യമാണ്, ഇക്കാര്യത്തിൽ ജനരോക്ഷം ഭയപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ ആറു മാസങ്ങൾ കൊണ്ട് മറ്റാരെക്കാളും മാനസിക സമ്മർദ്ദം അനുഭവിച്ചുകഴിഞ്ഞു. ഈ അവസ്ഥയിലാണ് മാനസികാരോഗ്യ മേഖല ഇത്രമാത്രം അവഗണന നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കുട്ടികളുടെ മാനസിക നിലവാരത്തിലും ആരോഗ്യത്തിലും ഗണ്യമായ മാറ്റം സംഭവിച്ചിരിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ് സ് ജനറൽ സെക്രട്ടറി പോൾ വിറ്റ്മാൻ പറയുന്നത് മെന്റൽ ഹെൽത്ത് സപ്പോർട്ട് സിസ്റ്റം അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയത്ത് ഏറ്റവും മോശം പ്രകടനമാണ് കാഴ് ചവെക്കുന്നത് എന്നാണ്. അടിസ്ഥാന ആവശ്യം എന്ന നിലയിൽ പരിഗണിക്കേണ്ട ഒന്നിനെ ലോട്ടറി ടിക്കറ്റ് പോലെയാണ് കണക്കാക്കുന്നത്. വിദ്യാർത്ഥികൾക്ക് കിട്ടിയാൽ കിട്ടി എന്ന് മാത്രം. ഗവൺമെന്റ് ഇക്കാര്യത്തിൽ സുദീർഘമായ നടപടികൾ മുന്നോട്ട് വെക്കണം.
കാലങ്ങളായി എൻ എച്ച് എസിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും നിരാശയാണ് ഫലം.
ഐ പി പി ആർ അസോസിയേറ്റ് ഡയറക്ടർ ഹാരി ക്വിൽറ്റർ പിന്നർ പറയുന്നു ” കൊറോണ മഹാമാരി, വിദ്യാർത്ഥികളിൽ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വർധിപ്പിച്ചിട്ടുണ്ട്.മിക്ക സ്കൂളുകൾക്കും വിദ്യാർഥികൾ ആവശ്യപെടുന്ന രീതിയിലുള്ള സഹായങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. കൗൺസിലിംഗ് പോലെ വളരെ താഴെ തട്ടിലുള്ള സേവനങ്ങൾ എങ്കിലും ലഭ്യമാക്കേണ്ടതാണ്. ഇല്ലെങ്കിൽ വിദ്യാഭ്യാസമേഖലയെ അത് കാര്യമായി ബാധിക്കും. വിദ്യാർത്ഥികൾക്ക് ഉപകാരമുള്ള ചില പദ്ധതികൾ ഗവൺമെന്റ് നടപ്പാക്കുന്നുണ്ട്, അതോടൊപ്പം മാനസികാരോഗ്യത്തിനും പ്രഥമമായ പരിഗണന നൽകേണ്ടതുണ്ട്.
സ്വന്തം ലേഖകൻ
യു കെ :- ഹാരി രാജകുമാരൻ യുകെയിലേയ്ക്ക് മടങ്ങി വരുന്നതായി റിപ്പോർട്ടുകൾ. എന്നാൽ യുഎസ് രാഷ്ട്രീയത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളിൽ എലിസബത്ത് രാജ്ഞിക്ക് അതൃപ്തി ഉള്ളതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ കൂടെ ഭാര്യ മേഗനും തിരികെ വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ വസതിയായ ഫ്രോഗ്‌മോർ കോട്ടേജിലെ സ്റ്റാഫുകൾക്ക് അദ്ദേഹത്തെ സ്വീകരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ ലഭിച്ചതായാണ് അഭ്യൂഹങ്ങൾ. നിലവിലെ അഭിപ്രായപ്രകടനങ്ങൾ വഴി, വളരെയധികം ബന്ധങ്ങൾ അദ്ദേഹം ഇല്ലാതാക്കി എന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. തിരികെ എത്തുമ്പോൾ സെൽഫ് ഐസൊലേഷൻ അത്യാവശ്യമാണെങ്കിലും, അടിയന്തര ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഹാരി രാജകുമാരന്റെ ഭാര്യയും നടിയുമായ മേഗന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഒരു റിപ്പോർട്ടുകളും ഇതുവരെ വന്നിട്ടില്ല. അവർ ഇങ്ങനെ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല എന്നാണ് പൊതുവെയുള്ള ധാരണ. രാജകുടുംബത്തിൻെറ കെട്ടുപാടുകളിൽ നിന്നുകൊണ്ട്, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാൻ മേഗന് സാധിക്കില്ല. നിലവിൽ ഇരുവർക്കെതിരെ ശക്തമായ എതിർപ്പുകൾ പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
ഇതുവരെയും രാജകുടുംബാംഗങ്ങൾ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും നിഷ് പക്ഷമായ നിലപാടുകളാണ് എടുത്തിരുന്നത്. ആദ്യമായാണ് രാജകുമാരനും ഭാര്യയും രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരു തുറന്ന നിലപാട് സ്വീകരിച്ചത്. ഇരുവർക്കും തിരികെ ഔദ്യോഗിക ചുമതലകൾ നൽകരുതെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.