സ്വന്തം ലേഖകൻ
മെൽബൺ :- കറുത്തവർഗക്കാർക്കെതിരെ ലോകമെമ്പാടും നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മെൽബണിൽ പതിനായിരത്തോളം പേർ നടത്തിയ റാലിയിൽ പങ്കെടുത്തയാൾക്കു കോവിഡ് പോസിറ്റീവ്. ശനിയാഴ്ച മുഴുവൻ ഇദ്ദേഹം നഗരത്തിലൂടെ യാത്ര ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതിനുശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാളിൽ നിന്നും അനേകം പേർക്ക് രോഗം പകർന്നിരിക്കാം എന്ന ആശങ്കയിലാണ് അധികൃതർ. മറ്റു രാജ്യങ്ങളെ പോലെ ഓസ്ട്രേലിയയിൽ രോഗത്തിന്റെ രണ്ടാംവരവ് ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൺ സിഡ്നി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇദ്ദേഹത്തിന് റാലിയിൽ പങ്കെടുക്കുന്നതിന് മുൻപ് തന്നെ രോഗം ഉണ്ടായിരുന്നതിനാലാണ് ഇത്രവേഗം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത് എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇയാളുമായി 15 മിനിറ്റിലേറെ സമ്പർക്കം പുലർത്തിയവർ സെൽഫ് ക്വാറന്റൈനിൽ പോകണമെന്ന നിർദ്ദേശം ആരോഗ്യവിദഗ്ധർ നൽകിയിട്ടുണ്ട്. രോഗം പടരാനുള്ള സാഹചര്യം അധികമായാൽ 20 ലേറെ പേരുള്ള കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് വിക്ടോറിയ സ്റ്റേറ്റ് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ അറിയിച്ചു. ജനങ്ങൾ കുറച്ചുകാലത്തേക്ക് പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. യുഎസിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് പോലീസുകാരുടെ അക്രമത്തെ തുടർന്ന് മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ലോകമെമ്പാടും പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നുണ്ട്.
പ്രതിഷേധപ്രകടനങ്ങൾ നിലവിലെ ആരോഗ്യ വ്യവസ്ഥയെ തകർക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രതിഷേധ പ്രകടനങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കും എന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
ജേണലിസ്റ്റായ ലൈറയുടെ കൊലപാതകത്തോട് അനുബന്ധിച്ച് ലണ്ടൻ ഡെറിയിൽ നടത്തിയ വിശദമായ തിരച്ചിലിൽ കണ്ടെത്തിയ തോക്ക് തിരിച്ചറിഞ്ഞു. നോർത്ത് അയർലൻഡ് പോലീസ് സർവീസ് പ്രാഥമിക പരിശോധനകൾക്കു ശേഷം തോക്ക് ഹമ്മർലി എക്സ്-എസ്സെ പിസ്റ്റൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 29 കാരിയായ മിസ്സ് മക്കീ 2019ൽ സിറ്റി ക്രെഗ്ഗൻ ഏരിയയിൽ ഉണ്ടായ പ്രശ്നത്തിലാണ് കൊല്ലപ്പെട്ടത്. ഫോറൻസിക് അന്വേഷണങ്ങൾ നടന്നു വരികയാണ്. ഡെറി ഏരിയയിൽ 38 ഏക്കറോളം സ്ഥലത്ത് പോലീസ് നടത്തിയ രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയിലാണ് ഒരു ബോംബും പിസ്റ്റളും കണ്ടെത്തിയത്. ലാറയുടെ പങ്കാളിയെയും കുടുംബത്തെയും വിവരമറിയിച്ചിട്ടുണ്ട്. മുൻപ് 52 കാരനായ പോൾ മക്ലൻടയറിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അയാൾ കൊല നടത്തിയ കാര്യം നിഷേധിച്ചിരുന്നു.
ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് ആയ ജയ്സൺ മർഫി പറയുന്നു ” അന്വേഷണത്തിൽ കണ്ടെത്തിയ തോക്ക്, അതിലെ തിരകൾ, പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വെടിയുതിർത്തപ്പോൾ തോക്ക് ജാം ആയിരിക്കാം. തോക്കിന്റെ പുറത്ത് ഭാഗങ്ങളെ പറ്റി മാത്രമല്ല ആന്തരിക ഭാഗങ്ങളെ പറ്റിയും അന്വേഷണം നടത്താൻ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്ളിലെ മെക്കാനിസത്തെ പറ്റിയും ഫോറൻസിക് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 18 മുതൽ സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. കൊലപാതകം നടത്തിയവരെ എന്തായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്ന കാര്യം ഉറപ്പാണ്.”
തോക്ക് കണ്ടെത്തിയതു തന്നെ അന്വേഷണത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവാണ്. വെടിവച്ച ശേഷം തോക്ക് കാണാതെ പോയതും സംശയത്തിന് ബലം കൂട്ടുന്നു. മറ്റാരുടേയും സഹായമില്ലാതെ കൊലപാതകിക്ക് ഹൗസിംഗ് ഏരിയയുടെ 250 യാർഡ് പരിധിയിൽ തോക്ക് കുഴിച്ചിടാൻ സാധ്യമല്ല, കൊലപാതകത്തിന് സഹായിച്ച മറ്റ് പ്രതികളുടെ സാന്നിധ്യമാണ് ഇവിടെ വ്യക്തമാകുന്നത്. പൊതുജന പങ്കാളിത്തത്തോടെ എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ ആകും എന്നാണ് പ്രതീക്ഷ.
ലൈറ മക്കീയുടെ പങ്കാളിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവളുടെ മരണവുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. ലൈറയുടെ കൊലപാതകവുമായി ബന്ധമുള്ള വ്യക്തികൾക്കു ചുറ്റും അവരറിയാതെ വല മുറുകിക്കൊണ്ടിരിക്കുകയാണെന്നും, അവർ ഉടൻ തന്നെ പിടിയിലാകും എന്നും പോലീസ് പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : ഇംഗ്ലണ്ടിലെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിന്റെ ആദ്യ ആഴ്ചയിൽ 31,000 ത്തിലധികം കോൺടാക്ടുകൾ തിരിച്ചറിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ 85 ശതമാനത്തോളം പേരെ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടുകയും അവരോട് 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. മെയ് 28 മുതൽ ജൂൺ 3 വരെയുള്ള എൻഎച്ച്എസ് കണക്കുകൾ കോൺടാക്റ്റ് ട്രേസിംഗ് സ്കീമിന്റെ പുരോഗതി വ്യക്തമായി കാട്ടുന്നു. തുടക്കത്തിൽ താളം പിഴച്ചെങ്കിലും പിന്നീടുള്ള തിരിച്ചുവരവിലൂടെയാണ് ഇത്രയും കോൺടാക്ടുകളെ ആദ്യ ആഴ്ചയിൽ കണ്ടെത്തിയത്. വൈറസ് സ്ഥിരീകരിച്ച 8000 ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും ചെയ്തു. ഇംഗ്ലണ്ടിൽ 25,000 ത്തോളം കോൺടാക്റ്റ് ട്രേസറുകളെ റിക്രൂട്ട് ചെയ്യുകയും മെയ് അവസാനം ജോലി ആരംഭിക്കുകയും ചെയ്തിരുന്നു. സിസ്റ്റത്തിന്റെ വേഗത മെച്ചപ്പെടുത്തുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഇംഗ്ലണ്ടിലെ എൻഎച്ച്‌എസ് ടെസ്റ്റ് ആൻഡ് ട്രെയ്‌സ് നടത്തുന്ന ബറോണസ് ഡിഡോ ഹാർഡിംഗ് പറഞ്ഞു. രോഗികളുമായി അടുത്തിടപഴകിയ 15% ആളുകളിലേക്ക് എത്താൻ സിസ്റ്റത്തിന് കഴിഞ്ഞില്ല.
സ് കോട്ട്ലൻഡിൽ ഈ സിസ്റ്റത്തെ ‘എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് പ്രൊട്ടക്റ്റ്’ എന്നാണ് വിളിക്കുന്നത്. 2020 മെയ് 28 നും ജൂൺ 7 നും ഇടയിൽ രോഗം സ്ഥിരീകരിച്ച 681 പേരിൽ നിന്ന് 741 കോൺടാക്റ്റുകൾ കണ്ടെത്തി. ജൂൺ 1നാണ് വെയിൽസിൽ കോൺടാക്ട് ട്രെയിസിംഗ് ആരംഭിക്കുന്നത്. അതിനെ ‘ടെസ്റ്റ്, ട്രേസ്, പ്രൊട്ടക്റ്റ്’ എന്ന് വിളിക്കുന്നു. അതേസമയം കോവിഡ് 19, ക്യാൻസർ പരിചരണത്തിന് വലിയ തടസ്സമായി മാറിയെന്നു എൻ എച്ച് എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തി. പകർച്ചവ്യാധി സമയത്ത് കീമോതെറാപ്പി, റേഡിയോ തെറാപ്പി ചികിത്സകൾ കുറവായിരുന്നു. ക്യാൻസർ ഡോക്ടമാരുമായി ബന്ധപ്പെടുന്ന രോഗികളുടെ എണ്ണം ഏപ്രിലിൽ 79,500 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 60% കുറവ്. കൊറോണ പടർന്നുപിടിച്ചതുമൂലം അർബുദത്തിന് ചികിത്സ തേടാൻ രോഗികൾ തയ്യാറാകുന്നില്ല. ക്യാൻസർ പരിചരണം തുടരുന്നതിന് നിരവധി നൂതന രീതികൾ അവതരിപ്പിക്കുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. സമൂഹത്തിലും ആളുകളുടെ വീടുകളിലും കൂടുതൽ കീമോതെറാപ്പി ചെയ്യുന്നതിനും രോഗികളെ സംരക്ഷിക്കുന്നതിനുമായി ആശുപത്രിയിൽ “കോവിഡ് ഫ്രീ വിങ്ങുകൾ ” സൃഷ്ടിക്കുമെന്നും എൻ എച്ച് എസ് വെളിപ്പെടുത്തി.
പരിചരണം നൽകുന്നതിന് ഉദ്യോഗസ്ഥർ വളരെയധികം ശ്രമിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. വൈറസിനെ ഭയന്ന് ആളുകൾ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിയുന്നു എന്ന ആശങ്കകൾക്കിടയിലും ചികിത്സയ്ക്കായി മുന്നോട്ട് വരാൻ അദ്ദേഹം രോഗികളോട് അഭ്യർത്ഥിച്ചു. പരിചരണം തടസ്സപ്പെടുത്തുന്നത് വിനാശകരമായ ഫലമുണ്ടാക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. കോവിഡ് മൂലം ആയിരക്കണക്കിന് രോഗികളും അവരുടെ തുടർചികിത്സ നിർത്തിവച്ചിട്ടുണ്ട്. 41,000 പേർ മാത്രമാണ് ഏപ്രിലിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. 2019 ഏപ്രിലിൽ ഇത് 280,000 ആയിരുന്നു. അടിയന്തര സഹായം ആവശ്യമുള്ള രോഗികളോട് ആക്‌സിഡന്റ് ആൻഡ് എമർജൻസിയിൽ ചികിത്സ തേടാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി കാരണം പൂർവ്വസ്ഥിതിയിലേയ്ക്ക് എത്താൻ ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. ഇതാണ് പല സേവനങ്ങളും തടസ്സപ്പെടാൻ കാരണം.
കഴിഞ്ഞ കുറെ വർഷമായി ധാരാളം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിക്കൊടുത്ത യൂറോ മെഡിസിറ്റി, പുതിയ അധ്യയനവർഷത്തിലേയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പോളണ്ടിലോ, യുക്രൈനിലോ പഠിച്ച് ഡോക്ടർ ആകാനോ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാനോ നിരവധി അവസരങ്ങൾ യൂറോ മെഡിസിറ്റി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു.
പോളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസം
ലോകാരോഗ്യസംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കൽ ഡയറക്ടറിയിൽ ഇടം നേടിയിട്ടുള്ളതുമായ പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ പഠിച്ച് ഡോക്ടർ ആകാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള പോളണ്ടിലെ ഈ യൂണിവേഴ്സിറ്റികളിലെ പഠനം പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ ആണ്. അത്യാധുനിക ലാബ്, ക്ലാസ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ, ലോകത്തിലെ ഏത് യൂണിവേഴ്സിറ്റികളുമായി കിടപിടിക്കുന്നതാണ്. പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ച കുട്ടികൾക്ക് പോളണ്ടിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാവുന്നതാണ്. പ്ലസ്ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലും യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്കൈപ്പ് ഇന്റർവ്യൂവിലെ പോയ്ന്റ്സിന്റെ അടിസ്ഥാനത്തിലുമാണ് കുട്ടികൾക്ക് പ്രവേശനം നൽകുന്നത്.
യുക്രൈൻ കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം
കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ, ഇന്ന് ലോകത്തെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുക്രൈൻ. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റികൾ ആണ് യുക്രൈനിൽ ഉള്ളത്. ലോകാരോഗ്യസംഘടന അംഗീകരിച്ചതും, ലോകത്ത് ഒട്ടനവധി തൊഴിൽ സാധ്യതയുള്ള രാജ്യങ്ങളായ യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകളായ USMLE , UKMLA , NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക
ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഉന്നതപഠനം
ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികൾ ആയ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിച്ച്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ യോഗ്യത നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ബ്രിട്ടനിലെ നൂറിൽപരം യൂണിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ ആയിരക്കണക്കിന് കോഴ്സുകൾക്ക് പ്രവേശനം നേടാവുന്നതാണ്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നതും പഠന ശേഷം രണ്ടു വർഷം യുകെയിൽ ജോലി ചെയ്യാനുള്ള അവസരവും ഇപ്പോൾ ലഭിക്കുന്നു.
പോളണ്ടിലും യുക്രൈയിനിലും സ്വന്തമായി പാർട്ണർ ഏജൻസിയുള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്തെ പഠിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കുന്നതായിരിക്കും. കുട്ടികളെ വിമാനത്താവളത്തിൽനിന്ന് പിക്കപ്പ് ചെയ്യുന്നത് മുതൽ സിറ്റി ടൂർ, അക്കമഡേഷൻ ഫെസിലിറ്റീസ് മുതലായവ ഞങ്ങൾ ഒരുക്കി നൽകുന്നതായിരിക്കും.
നിങ്ങൾ ലോകത്തിലെ ഏത് ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ, വിദേശരാജ്യങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എഴുതുക. നിങ്ങളുടെ ഉന്നതവിദ്യാഭ്യാസം യൂറോ മെഡിസിറ്റിയിലൂടെ ഉറപ്പുവരുത്തുക.
ബന്ധപ്പെടുക :
Email: [email protected]
0044-7531961940
0091-9544557279
www.euromedicity.com
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇംഗ്ലണ്ടിലെ ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തികൾക്ക് ശനിയാഴ്ച മുതൽ മറ്റൊരു വീട്ടിൽ അവിടെയുള്ളവരോടൊപ്പം കഴിയാൻ അനുവാദമുണ്ട്. ഒറ്റയ്ക്കു പാർക്കുന്നവർക്ക് ഇനി ബന്ധുക്കളോടൊപ്പം രാത്രി കഴിയാൻ സാധിക്കും. ഇതിനെ ‘സപ്പോർട്ട് ബബിൾ’ എന്ന് പറയുന്നു. ഏകാന്തതയെ ചെറുക്കാൻ സഹായിക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്നും നിയമങ്ങൾ പാലിക്കാൻ ആളുകൾ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായി ഒറ്റയ്ക്കു കഴിയുന്ന രക്ഷാകർത്താവിനും പുതിയ “സപ്പോർട്ട് ബബിളുകൾ” ബാധകമാണെന്ന് ജോൺസൺ അറിയിച്ചു. “ഒരു സപ്പോർട്ട് ബബിളിലുള്ള എല്ലാവർക്കും ഒരേ വീട്ടിൽ താമസിക്കുന്നതുപോലെ പ്രവർത്തിക്കാൻ കഴിയും. അതായത് പരസ്പരം ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിയും. രണ്ട് മീറ്റർ അകലം പാലിക്കേണ്ട ആവശ്യമില്ല.” അദ്ദേഹം പറഞ്ഞു. സപ്പോർട്ട് ബബിളിലെ ഏതെങ്കിലും ഒരു അംഗം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ആ ബബിളിലെ എല്ലാവരും 14 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം.
ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുത്തച്ഛന് തന്റെ കുട്ടികളിലൊരാളുമായി ഒരു ബബിൾ സൃഷ്ടിക്കാൻ കഴിയും. അതിനർത്ഥം അവർക്ക് പരസ്പരം കാണാനും കൊച്ചുമക്കളുമായി സാധാരണപോലെ സംവദിക്കാനും സാധിക്കും എന്നതാണ്. സ്വന്തമായി ഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് അവിവാഹിതർക്ക് ബബിൾ രൂപപ്പെടുത്താം. ഒരുമിച്ച് താമസിക്കാത്ത ദമ്പതികൾക്ക് ഒരു ബബിൾ രൂപപ്പെടുത്തി ഒരുമിച്ചു താമസിക്കാൻ കഴിയും. ഇപ്പോൾ ഒരുമിച്ചു കഴിയുന്ന പ്രായമായവർക്കും ഫ്ലാറ്റ്ഷെയർ പോലുള്ള സംവിധാനത്തിൽ കഴിയുന്നവർക്കും ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾക്കും ഈ നിയമം ബാധകമല്ല. കഴിഞ്ഞ വർഷം യുകെയിൽ 8.2 ദശലക്ഷം ആളുകൾ ഒറ്റയ്ക്ക് താമസിച്ചിരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളാണ് ഏറെയും. 2.9 ദശലക്ഷം സിംഗിൾ – പേരെന്റ് കുടുംബങ്ങളും ഉണ്ടായിരുന്നു.
സെപ്റ്റംബർ വരെ മിക്ക കുട്ടികളും ക്ലാസ് മുറികളിലേക്ക് മടങ്ങില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ഇംഗ്ലണ്ടിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ദേശീയ “ക്യാച്ച്-അപ്പ് പ്രോഗ്രാം” പ്രഖ്യാപിച്ചു. സപ്പോർട്ട് ബബിളുകളെ കൂടാതെ ഔട്ട്‌ഡോർ മൃഗശാലകൾ, സഫാരി പാർക്കുകൾ , ഡ്രൈവ്-ഇൻ സിനിമകൾ എന്നിവയ്‌ക്കൊപ്പം ജൂൺ 15 ന് അനിവാര്യമല്ലാത്ത കടകൾ വീണ്ടും തുറക്കാമെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. എല്ലാ പ്രാഥമിക വിദ്യാർത്ഥികളെയും വേനൽക്കാല അവധി ദിവസങ്ങൾക്ക് മുമ്പ് തിരികെ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിച്ചിരുന്നതായി ജോൺസൺ പറഞ്ഞു. അതിന് കഴിയാത്തതിനാൽ ഒരു ക്യാച്ച് അപ്പ് പ്രോഗ്രാം അടുത്താഴ്ച വിദ്യാഭ്യാസ സെക്രട്ടറി തയ്യാറാക്കുമെന്ന് ജോൺസൻ അറിയിച്ചു.
സ്വന്തം ലേഖകൻ
പോർച്ചുഗീസ് ജേണലിസം സ്റ്റുഡന്റ് ജോർജ് ആരാന്റസ്മായുള്ള ആദ്യവിവാഹം’ അക്രമാസക്തമായിരുന്നു’ എന്നാണ് അഭിപ്രായപ്പെട്ടത്. താൻ ഗാർഹിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായിട്ടുണ്ടെന്നും, താൻ അവയെ അതിജീവിച്ച വ്യക്തിയാണെന്നും ബുധനാഴ്ച തന്റെ പേഴ്സണൽ വെബ്സൈറ്റിലൂടെ 3,663 വാക്കുകളുള്ള തീർത്തും സ്വകാര്യ വിവരങ്ങൾ അടങ്ങിയ ലേഖനത്തിലൂടെയാണ് വെളിപ്പെടുത്തിയത്. അതേസമയം തന്നെ പീഡിപ്പിച്ചത് ആരാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല.
‘ പീപ്പിൾ ഹു മെൻസ്ട്രൂവേട് ‘ എന്ന ഓൺലൈൻ ലേഖനത്തിൽ പ്രതികരിച്ചതിന് തുടർന്ന് ട്രാൻസ്ഫോബിയ ആരോപിക്കപ്പെടുകയും പ്രശസ്ത താരങ്ങളിൽ നിന്ന് ഉൾപ്പെടെ ഗുരുതരമായ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തൽ.
14.5 മില്യനോളം വരുന്ന തന്റെ ഫോളോവേഴ്സിന് അവർ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് ‘ അവരെ വിളിക്കാൻ ഒരു പേരുണ്ട്, ആരെങ്കിലും എന്നെ ഒന്ന് സഹായിക്കൂ, വുമ്പൻ, വിംപഡ്, വൂമഡ്, എന്താണത്?’ 54 കാരിയായ റൈറ്റർക്കെതിരെ ഹാരി പോട്ടർ സീരീസുകളിൽ ഹാരിപോട്ടർ ആയി അഭിനയിച്ച ഡാനിയേൽ റാഡ്ക്ലിഫ്, ഹെർമോയിൻ ആയി അഭിനയിച്ച എമ്മ വാട്സൺ, ഫന്റാസ്റ്റിക് ബീസ്റ്സ് സിനിമയിൽ അഭിനയിച്ച എഡ്ഡി റെഡ്മൈൻ തുടങ്ങി പ്രശസ്ത താരങ്ങൾ ഉൾപ്പെടെ റൗളിങ്ങിന്റെ അഭിപ്രായത്തിന് എതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ “സെക്സ് ആൻഡ് ജെൻഡർ വിഷയങ്ങളിൽ ജെ കെ റൗളിംഗിന്റെ അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ ഉണ്ടായ കാരണങ്ങൾ” എന്ന തലക്കെട്ടോടെ തന്റെ വിമർശകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി. തന്റെ പ്രായക്കുറവുള്ള ആരാധകർക്ക് വായിക്കാൻ പറ്റിയതല്ല ആ ലേഖനം എന്ന് തലക്കെട്ടിൽ തന്നെ അവർ അറിയിപ്പ് നൽകുന്നുണ്ട്, ‘ വാണിംഗ്: ഈ ലേഖനത്തിൽ കുട്ടികൾക്ക് ഹിതകരമല്ലാത്ത വാക്കുകൾ കണ്ടേക്കാം’ എന്നാണു സബ് ഹെഡിങ് നൽകിയിരിക്കുന്നത്. തന്റെ പീഡകനെ കുറിച്ച് ഒരു വിധത്തിലുള്ള തെളിവുകളും നൽകാതിരിക്കാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്, ചെറുപ്പത്തിൽ തന്റെ നിസ്സഹായാവസ്ഥ അയാൾ മുതലെടുക്കുകയായിരുന്നു എന്നാണ് റൗളിങ് പറയുന്നത്.
ശനിയാഴ്ച രാവിലെ സ്കോട്ടിഷ് ഗവൺമെന്റ് പുറത്തിറക്കിയ വിവാദപരമായ ലിംഗ നിർണയ പ്ലാനിനെപ്പറ്റി അവർ പറയുന്നുണ്ട്, മിക്കവാറും എല്ലാ പുരുഷന്മാരും സ്ത്രീകളാകേണ്ടി വരും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാൽ അതിനെ തുടർന്ന് സാമൂഹ മാധ്യമങ്ങളിലൂടെ നിശിതമായ വിമർശനങ്ങളാണ് റൗളിങ്ങിനെ തേടിയെത്തിയത്.
സ്വന്തം ലേഖകൻ
മുംബൈ : രോഗം പൊട്ടിപുറപ്പെട്ട വുഹാൻ നഗരത്തെക്കാൾ മോശമാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സ്ഥിതി. മുംബൈയിൽ 52,000ത്തിലധികം കോവിഡ് കേസുകൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 97 മരണങ്ങൾ ഉണ്ടായി. ഇന്ത്യയിൽ 90,000ത്തിലധികം കേസുകളുള്ള ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടാണ് മഹാരാഷ്ട്ര സംസ്ഥാനം. അതിനിടെ, നിലവിലെ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പു നൽകി. മഹാരാഷ്ട്രയിൽ ബുധനാഴ്ച 3254 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 94,041 ആയി.
മഹാരാഷ്ട്രയിൽ ഇതുവരെയുണ്ടായതിൽ ഒറ്റ ദിവസത്തെ ഏറ്റവുമുയർന്ന രോഗനിരക്കാണ് ബുധനാഴ്ചയുണ്ടായത്. 149 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 3438 ആയി ഉയർന്നു.3254 പുതിയ രോഗികളിൽ 1567ഉം കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈ നഗരത്തിലാണ്. മുംബൈയിൽ മാത്രം ആകെ രോഗികൾ 52,667 ആയി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകിയിരിക്കുന്നത്. അപകടഘട്ടം ഇനിയും കടന്നുപോയിട്ടില്ല. ജനം ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ ഉയർത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആദ്യഘട്ടത്തിൽ ആശങ്കയുയർത്തിയ ധാരാവി, വർളി മേഖലകളിൽ രോഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുറഞ്ഞു.
ലോക്ക്ഡൗൺ ഇളവുകൾ എന്നവണ്ണം ജൂൺ 8 ന് ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ എന്നിവ വീണ്ടും തുറക്കാൻ അനുവദിച്ചു. അതിനുമുമ്പ് കടകൾ, ഗതാഗത സേവനങ്ങൾ എന്നിവയെല്ലാം പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. ലോക്ക്ഡൗൺ രാജ്യത്തിന് വൻ സാമ്പത്തിക നാശനഷ്ടമുണ്ടാക്കി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെട്ടു, ബിസിനസുകൾ അടച്ചുപൂട്ടി, പൊതുഗതാഗതം ഒറ്റരാത്രികൊണ്ട് നിർത്തിവച്ചതിനാൽ പല ദിവസവേതന കുടിയേറ്റ തൊഴിലാളികളും തങ്ങളുടെ നാട്ടിലേക്ക് പലായനം ചെയ്യേണ്ടിയും വന്നു. തലസ്ഥാനനഗരിയായ ഡൽഹിയിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആകെ 8,107 മരണങ്ങൾ ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 287,155 ആയി ഉയർന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധികൾ മൂലം പ്രമുഖ ലോകരാഷ്ട്രങ്ങൾക്കിടയിൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമാകുമെന്ന് ഒഇസിഡി. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആഘാതം ഏല്പിച്ചത് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലാണെന്ന് പ്രമുഖ ഏജൻസി മുന്നറിയിപ്പ് നൽകി. 2020 ൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ 11.5 ശതമാനം ഇടിയാൻ സാധ്യതയുണ്ട്. രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയാൽ സമ്പദ്‌വ്യവസ്ഥ 14% ഇടിയും. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ് റിപ്പോർട്ടുകൾ പ്രകാരം കൊറോണ വൈറസ് സൃഷ്ടിക്കുന്ന ആഘാതം എല്ലായിടത്തും ഭയാനകം ആയിരിക്കുമെന്നാണ്. ഏറ്റവും പുതിയ വിലയിരുത്തലിൽ, യുകെയുടെ സേവന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന വ്യാപാരം, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഒഇസിഡി കണ്ടെത്തി.
യുകെ മാത്രമല്ല ദുരിതം അനുഭവിക്കുന്നതെന്നും ലോകമെമ്പാടുമുള്ള മറ്റ് പല സമ്പദ്‌വ്യവസ്ഥകളിലും കൊറോണ വൈറസ് സൃഷ്ടിച്ച ആഘാതം തെളിഞ്ഞുകാണാമെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു. സാമ്പത്തിക തകർച്ച നേരിട്ട ആളുകളെയും ബിസിനസുകളെയും സഹായിക്കാൻ ഏർപ്പെടുത്തിയ പദ്ധതികൾ മൂലം സമ്പദ്‌വ്യവസ്ഥ നമുക്ക് വളരെ വേഗം തന്നെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് സുനക് അറിയിച്ചു. പകർച്ചവ്യാധിയുടെ ഫലമായി പല രാജ്യങ്ങൾക്കും അഞ്ച് വർഷമോ അതിൽ കൂടുതലോ ഉള്ള സാമ്പത്തിക വളർച്ച നഷ്ടപ്പെടുമെന്ന് പാരിസ് ആസ്ഥാനമായുള്ള സംഘടന വെളിപ്പെടുത്തി. കോവിഡ് കൂടുതൽ കഠിനമായ സാഹചര്യത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥ ഈ വർഷം 7.6% ഇടിയാൻ സാധ്യതയുണ്ട്.
പല രാജ്യങ്ങളിലും പാൻഡെമിക് കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രവർത്തനം ആരംഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും പെട്ടെന്നുള്ളൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ലോക ബാങ്ക് എന്നിവ മുൻകൂട്ടി കണ്ടതിനേക്കാൾ വളരെ മോശമാണ് 7.6 ശതമാനത്തിന്റെ ആഗോള ഇടിവ്. ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്കിടയിൽ ഈ സാമ്പത്തികപ്രതിസന്ധി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രമുഖ ലോകരാജ്യങ്ങളെല്ലാം തിരിച്ചുവരവിന്റെ പാതയിൽ ആയതിനാൽ രൂക്ഷമായ സാമ്പത്തിക മാന്ദ്യം ആയിരിക്കും ഇനി അവർ നേരിടുന്ന വലിയ വെല്ലുവിളി. അധിക വ്യാപാര, നിക്ഷേപ നിയന്ത്രണങ്ങളിലും ആരോഗ്യ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പെട്ടെന്നുള്ള മടങ്ങിവരവ് സാധ്യമായേക്കില്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : 14 ദിവസം ഐസൊലേഷനിൽ കഴിയാതെ ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ കഴിയും. ഈയൊരു പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 14 ദിവസത്തേക്ക് ഒറ്റപ്പെടാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ക്രോസ്-ഇയു ഇളവ് അംഗീകരിക്കാൻ ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ നിലവിൽ ഉള്ള യാത്ര നിയന്ത്രണങ്ങളിലും ഇളവുകൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. വിവാദനായകൻ ഡൊമിനിക് കമ്മിൻസ് നിർദേശിച്ച ഈ പദ്ധതി പല പ്രശ്നങ്ങളിലേയ്ക്കും വഴിതുറന്നു. ക്വാറന്റൈൻ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണനാ വിഷയം. ഇതിനായി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഈ ആഴ്ച ഒരു മീറ്റിംഗ് നടത്തും.
അതേസമയം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇന്നലെ എത്തിയ യാത്രക്കാർ യുകെയുടെ പുതിയ ക്വാറന്റൈൻ നിയമങ്ങളെ വിമർശിച്ചു. അവ നടപ്പിലാക്കാൻ കഴിയാത്തതാണെന്നും പോലീസിന് ബുദ്ധിമുട്ടാണെന്നും അവർ അവകാശപ്പെട്ടു. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ബ്രിട്ടനിലെത്തിയ എല്ലാവരോടും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും സന്ദർശകരും ഉൾപ്പെടുന്നു. ബ്രിട്ടനിൽ എത്തുന്നതിനു മുമ്പ് തങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുനൽകേണ്ടി വരും. ഇതിനുകഴിയാതെ വന്നാൽ യാത്രക്കാരിൽ നിന്ന് 100 പൗണ്ട് പിഴ ഈടാക്കാം. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റുകൾ ഇപ്പോഴും നിലവിലുണ്ടെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. എന്നാൽ അതിലൂടെ കടന്നുവരുന്ന എല്ലാവരെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരും ഒരു ഫോം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഉണ്ടാകും. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ വിമാനങ്ങൾ വിടുമ്പോഴും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തും.
ജൂലൈ പകുതിയോടെങ്കിലും ഒരു യാത്ര കരാർ നേടിയെടുക്കുവാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര യാത്രാ ഇളവുകൾ രൂപകൽപ്പന ചെയ്യുന്നത് വളരെ സങ്കീർണ്ണമാണെന്ന് സർക്കാരിന്റെ മുതിർന്ന വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സുരക്ഷിതമായ യാത്ര അനുവദിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഷെഞ്ചൻ സ്വതന്ത്ര യാത്രാ മേഖല നിയമങ്ങൾ ലംഘിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വാദിച്ചു. അവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : ജപ്പാന്‍ വാഹന കമ്പനിയായ ഹോണ്ടയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ സൈബര്‍ ആക്രമണം. ഹാക്കിങ് നടന്ന വിവരം കമ്പനി തന്നെയാണ് അറിയിച്ചത്. ഹോണ്ടയുടെ കമ്പ്യൂട്ടേര്‍സ് സെര്‍വറുകളെ ആക്‌സസ് ചെയ്യാനും ഇമെയില്‍ ഉപയോഗിക്കാനും മറ്റുമാണ് ഹോണ്ട ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നത്. അതിനാൽ തന്നെ ബ്രിട്ടനിലെ നിർമാണപ്രവർത്തനങ്ങൾ കമ്പനി നിർത്തിവെച്ചു. ആഘാതം കുറയ്ക്കുന്നതിനും ഉൽപാദനം, വിൽപ്പന എന്നിവ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കമ്പനി അറിയിച്ചു. ജപ്പാനിനു പുറത്തുള്ള പ്രൊഡക്ഷന്‍ ഹൗസുകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.
മോട്ടോർ സൈക്കിളുകൾ, കാറുകൾ, ജനറേറ്ററുകൾ തുടങ്ങിയവ നിർമ്മിക്കുന്ന സ്ഥാപനം അതിന്റെ കമ്പ്യൂട്ടർ സെർവറുകളിലൊന്ന് ആക്രമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി. ഹോണ്ട നിലവിൽ സ്വിൻഡോണിൽ ഒരു ഫാക്ടറി നടത്തുന്നുണ്ട്. അവിടെ സിവിക് കാറുകൾ നിർമ്മിക്കുന്ന ഫാക്ടറി 2021ഓടെ അവസാനിപ്പിക്കാനാണ് പദ്ധതി. വടക്കേ അമേരിക്ക, തുർക്കി, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിലെ മറ്റ് പ്രവർത്തനങ്ങൾ നിർത്തിവച്ചതോടൊപ്പം യുകെ പ്ലാന്റിലെ ജോലികൾ നിർത്തിവച്ചിരിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകൾ പുനഃസ്ഥാപിച്ച് ഈ ആഴ്ച അവസാനം ഓൺലൈനിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ അറിയിച്ചു. മറ്റു വിവരങ്ങൾ നൽകാൻ കമ്പനി തയ്യാറായില്ല.
റാന്‍സംവേര്‍ എന്ന ഹാക്കിംഗ് ആയിരിക്കാനാണ് സാധ്യത എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഈ ഹാക്കിംഗ് രീതിയാണെങ്കില്‍ കമ്പനിയുടെ ഐ.ടി സിസ്റ്റം ഹോണ്ടയില്‍ നിന്നും വേര്‍പെടുത്തി ലോക്ക് ചെയ്തിരിക്കാനാണ് സാധ്യത. ഇതിനാലാണ് തൊഴിലാളികൾക്ക് അവധി കൊടുത്തു പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഹോണ്ട നിർബന്ധിതരായത്. 400 ലധികം ഗ്രൂപ്പ് അഫിലിയേറ്റ് കമ്പനികളിലുടനീളം ഹോണ്ടയിൽ ലോകമെമ്പാടുമായി 220,000 ആളുകൾ ജോലി ചെയ്യുന്നുണ്ട്.