Main News

സ്വന്തം ലേഖകൻ

മുൻ കൺസർവേറ്റീവ് എംപി ആയിരുന്ന ചാർളി രണ്ടു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ടു വർഷത്തേക്ക് ജയിലിലായി. 49 വയസ്സുകാരനായ എൽഫികെ ഒൻപത് വർഷം വ്യത്യാസത്തിലാണ് രണ്ടു കുറ്റകൃത്യങ്ങളും നടത്തിയിരിക്കുന്നത്. 2007 ലും 2016 ലും നടത്തിയ അതിക്രമങ്ങളെ കോടതിയിൽ എൽഫികെ നിഷേധിച്ചു. എന്നാൽ സൗത്ത് വാക്ക് ക്രൗൺ കോർട്ടിലെ ജഡ്ജ്, വിജയവും പദവിയും മറയായി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണ് എൽഫികെ എന്ന് കണ്ടെത്തി. എന്നാൽ ശിക്ഷ വിധിച്ച് മിനിറ്റുകൾക്കകം ശരിയായ രീതിയിലുള്ള ട്രയൽ അല്ല തനിക്ക് ലഭിച്ചിരിക്കുന്നത് എന്നും വിധിക്കെതിരെ അപ്പീൽ കൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കോടതിയിൽ കൃത്യമായ തെളിവുകളോടെ എത്തിയ കേസിനെ തള്ളി പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന് ജസ്റ്റിസ് വിപ്പിൾ മുന്നറിയിപ്പ് നൽകിയിരുന്നു. ” ഇരകളാണ് സത്യം പറഞ്ഞത്, നിങ്ങൾ പറഞ്ഞത് ഒരു കൂട്ടം നുണകൾ മാത്രമാണ്, കോടതിയോട് മാത്രമല്ല, നിങ്ങളുടെ ഭാര്യയോടും പോലീസിനോടും ജനങ്ങളോടും നിങ്ങൾ നീതി പുലർത്തിയില്ല”. മുൻ ഭാര്യയും ഇപ്പോഴത്തെ ഡോവർ എംപിയുമായ നാടാലി, എൽഫികെക്ക് എതിരെ ആരോപണമുയർന്ന ജൂൺ മാസത്തിൽ തന്നെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. എന്നാൽ, കുറ്റം ചെയ്തിട്ടുണ്ടാവാം എങ്കിൽപോലും അദ്ദേഹത്തിന് ഇപ്പോൾ നീതി ലഭിച്ചിട്ടില്ലെന്നും, അപ്പീലിന് ഒപ്പം പോകാനാണ് തീരുമാനമെന്നും അവർ വെളിപ്പെടുത്തി.

2007ൽ എംപി ആയിരിക്കെ ലണ്ടനിലെ സ്വന്തം വീട്ടിൽ വച്ചാണ് പ്രതി ആദ്യം ലൈംഗിക അതിക്രമം നടത്തിയത്. ആ സംഭവത്തോടെ തന്റെ അഭിമാനം നഷ്ടപ്പെട്ടുവെന്ന് ഇരയായ സ്ത്രീ പറയുന്നു. അതിനുശേഷം തനിക്ക് പുരുഷന്മാരുടെ അടുത്തേക്ക് പോകാൻ ഭയമാണെന്നും അവർ വെളിപ്പെടുത്തി. സോഫയിലേക്ക് വലിച്ചിഴച്ചു ചുംബിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ അമർത്തുകയും മോശം ഭാഷയിൽ സംസാരിക്കുകയുമാണ് എംപി ചെയ്തത്. 2016ൽ ഇരുപതുകാരിയായ പാർലമെന്ററി ജീവനക്കാരിക്ക് എതിരെ ആണ് രണ്ടാമത്തെ അതിക്രമം നടന്നത്. അധികാരത്തിന്റെ കരുത്തിൽ അയാൾ തന്റെ ജീവിതത്തിലെ മുഴുവൻ സന്തോഷങ്ങളും കവർന്നെടുത്തു എന്ന് അവർ കോടതിയെ അറിയിച്ചു. സമാനമായ രീതിയിൽ ചുംബിക്കാൻ ശ്രമിക്കുകയും ശരീരത്തിൽ പിടിച്ച് അമർത്തുകയും ആണ് പ്രതി ചെയ്തത്. ആഴ്ചകൾക്ക് ശേഷം രണ്ടാം തവണ എൽഫികെ തന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.

പ്രതിക്കു വേണ്ടി ഹാജരായ ഇയാൻ വിൻസൺ വാദിച്ചത് പ്രതിക്ക് ജയിൽ ശിക്ഷ കൊടുക്കരുത് എന്നാണ്. തന്റെ സ്ഥാനങ്ങളും കുടുംബജീവിതവും നഷ്ടപ്പെട്ട പ്രതി ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ച കഴിഞ്ഞെന്നും, വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മകളെ കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നും, ഇത്രയും അപമാനിതൻ ആയ പ്രതിക്ക് ഇനി ജയിൽ ശിക്ഷ മാത്രമേ ലഭിക്കാൻ ബാക്കിയുള്ളൂ എന്നും ഇയാൻ പറഞ്ഞു. എന്നാൽ പ്രതിയുടെ സ്ഥാനമാനങ്ങളും കരുത്തും കണക്കിലെടുത്താണ് ഈ ശിക്ഷ വിധിച്ചതെന്ന് കോടതി ആവർത്തിച്ചു.

സ്വന്തം ലേഖകൻ 

ലണ്ടൻ : ക്രിപ്റ്റോ കറൻസികളെ തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാനുള്ള നടപടികൾ വിസ ആരംഭിച്ചു . ലോകമെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുന്ന പ്രമുഖ പേയ്‌മെന്റ് പ്രോസസ്സിംഗ് നെറ്റ്‌വർക്കായ വിസ തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപറ്റോ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഒരുക്കുന്നത് . അതായത് വിസയുടെ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡോളറിലും , പൗണ്ടിലും , രുപയിലും ഇടപാടുകൾ നടത്തുന്നതുപോലെ തന്നെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വിസ ഒരുക്കുന്നത് .

ക്രിപ്റ്റോ കറൻസി വാലറ്റുകളെ ക്രെഡിറ്റ് കാർഡുകളുമായും , ഡെബിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കാണ് വിസ തുടക്കം കുറിച്ചിരിക്കുന്നത് . ഈ പ്രക്രീയ പൂർത്തിയാകുന്നതോട് കൂടി ഡോളർ , രൂപ പോലെയുള്ള പരമ്പരാഗത ഫിയറ്റ് കറൻസികൾക്ക് പകരം ക്രിപ്റ്റോ കാർബൺ , ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിസയുടെ ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനാവും . ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ചാൽ എവിടെ ഉപയോഗിക്കും ? , എങ്ങനെ ഉപയോഗിക്കും ?,   വിറ്റ് എങ്ങനെ ക്യാഷ് ആക്കും ? എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരമായി മാറുകയാണ് വിസയുടെ ഈ നടപടികൾ .

കുറഞ്ഞ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ചിരിക്കുന്നവർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ബിസ്സിനസ്സ് ലോകത്ത് നിന്നും വന്നിരിക്കുന്നത് . കാരണം ബിസ്സിനസ്സ് ലോകത്ത് ദിനംപ്രതി ക്രിപ്റ്റോ കറൻസികൾക്ക് വില വർദ്ധിക്കുകയും സ്വീകാര്യത കൂടി വരികയുമാണ് . അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങി വച്ചിരിക്കുന്ന  ക്രിപ്റ്റോ കറൻസികളെ വരും വർഷങ്ങളിൽ സാധാരണ കറൻസികൾക്ക് പകരം ഉപയോഗിക്കാനും , വലിയ ലാഭത്തിൽ വിറ്റ് പണമാക്കാനും കഴിയുമെന്നാണ് വിസയുടെ ഈ നടപടിയിലൂടെ പ്രതീക്ഷിക്കുന്നത്.

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ശാസ്ത്രത്തെപ്പറ്റി മനസ്സിലാക്കുന്നതിനും , ഡിജിറ്റൽ കറൻസികൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെപ്പറ്റി പഠിക്കാനും ഒരു ഗവേഷണ സംഘം വർഷങ്ങളായി പ്രവർത്തിക്കുന്നുവെന്നും , അതിനായി കോടികളുടെ നിക്ഷേപം നടത്തിയെന്നും വിസ വെളിപ്പെടുത്തുന്നു . പുതിയ പല സാങ്കേതികവിദ്യകളിലൂടെയും ക്രിപ്റ്റോ കറൻസി ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളാണ് വിസ ഒരുക്കുന്നത് .

ഉപഭോക്തൃ സംരക്ഷണം മുതൽ പേയ്‌മെന്റ് പുനഃസ്ഥാപനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ  ഡിജിറ്റൽ കറൻസികളെക്കുറിച്ച് റെഗുലേറ്റർമാരുടെ ആശങ്കകൾ വേൾഡ് ഇക്കണോമിക് ഫോറവുമായും , സ്വകാര്യ കമ്പനികളുമായും , പൊതുമേഖല സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്ന് ഗ്ലോബൽ പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വിസ അറിയിച്ചു .

61 ദശലക്ഷം വ്യാപാരികളുള്ള നിലവിലെ ആഗോള ശൃംഖലയുമായി ഡിജിറ്റൽ കറൻസികളെ സംയോജിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും , ഭാവിയിൽ ഡിജിറ്റൽ ആസ്തികൾക്കുള്ള പങ്കിനെ അംഗീകരിക്കുന്നതായും ഈ പേയ്‌മെന്റ് ഭീമൻ പറയുന്നു . വിസയുടെ ഈ നടപടികൾ ക്രിപ്റ്റോ കറൻസികളുടെ സുരക്ഷയെപ്പറ്റിയുള്ള സംശയങ്ങൾക്കാണ് മറുപടി നൽകുന്നത് .

ലോകമെമ്പാടും പണം എങ്ങനെ നീങ്ങുന്നുവെന്ന് ഞങ്ങൾ വീക്ഷിക്കുന്നു . വിശാലമായ സാങ്കേതികവിദ്യകളും , പങ്കാളിത്തവും പിന്തുടരുക എന്നാണ് പ്രധാനം . ഈ കാര്യത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ ഡിജിറ്റൽ കറൻസികൾ ഞങ്ങൾക്ക് ആവേശം നൽകുന്നു . ഡിജിറ്റൽ പേയ്‌മെന്റുകളുടെ മൂല്യം കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഡിജിറ്റൽ കറൻസികൾക്ക് കഴിവുണ്ടെന്നും അതുകൊണ്ട് തന്നെ ഡിജിറ്റൽ കറൻസി വാലറ്റുകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ നടത്തുകയാണെന്നും , തുടർന്നുള്ള മാസങ്ങളിൽ ഇവയെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും വിസ അറിയിച്ചു .

ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് ക്രയവിക്രയങ്ങൾ നടത്താൻ അനുവദിക്കുന്ന സാങ്കേതിക സംവിധാനം ഒരുക്കാൻ മാസ്റ്റർകാർഡും ഈ അടുത്ത കാലത്ത് തുടക്കം കുറിച്ചിരുന്നു . ഇതേ സാങ്കേതിക വിദ്യ ഒരുക്കാൻ വിസയും തയ്യാറായത് ക്രിപ്റ്റോ കറൻസികൾക്ക് സാമ്പത്തിക രംഗത്ത് ലഭിക്കുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത് .

വ്യാജമല്ലാത്ത കമ്പനികളിൽ നിന്ന് ബ്ലോക്ക് ചെയിൻ സാങ്കേതികയിൽ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് വിസയുടെ ഈ നടപടികൾ നൽകിയിരിക്കുന്നത് .

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ടെഹ്‌റാൻ : ചാരവൃത്തി കേസിൽ അകപ്പെട്ട് ഇറാനിൽ 10 വർഷം ജയിൽശിക്ഷ അനുഭവിക്കുന്ന ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ യുവതിയെ മരുഭൂമിയിലെ ഒറ്റപ്പെട്ട ജയിലിലേക്ക് മാറ്റിയതായി അധികൃതർ. മെൽബൺ സർവകലാശാലയിലെ അദ്ധ്യാപികയായ കൈലി മൂർ-ഗിൽബെർട്ട് 2018 സെപ്റ്റംബർ മുതൽ ജയിലിലാണ്. അവരെ രഹസ്യമായി വിചാരണ ചെയ്തതിന് ശേഷമാണ് ഈ നീക്കം. കൈലിയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇറാൻ ഉത്തരവാദിയാണെന്ന് ഓസ്ട്രേലിയൻ സർക്കാർ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന മുൻഗണനകളിലൊന്നാണ് ഡോ. മൂർ-ഗിൽബെർട്ടിന്റെ കേസെന്ന് ഓസ്‌ട്രേലിയയുടെ വിദേശകാര്യ വാണിജ്യ വകുപ്പ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. കുപ്രസിദ്ധമായ കാർചക് ജയിലിലേക്ക് കൈലിയെ മാറ്റിയതായി പറയുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ റിപ്പോർട്ടുകൾ ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന ജയിലുകളിൽ ഒന്നാണിത്.

കാർചക് ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ്, മിഡിൽ ഈസ്റ്റ് പൊളിറ്റിക്സ് ലക്ചറർ ആയ മൂർ-ഗിൽബെർട്ട്, തലസ്ഥാനമായ ടെഹ്റാനിലെ എവിൻ ജയിലിൽ രണ്ട് വർഷത്തോളം കഴിഞ്ഞുവെന്ന് ഒരു സുഹൃത്ത് അറിയിച്ചു. ഏകാന്തതടവിലും നിരവധി നിരാഹാര സമരങ്ങളിലും ഏർപ്പെട്ടിരുന്ന അവർ പുതിയ തടവുകാർക്ക് കുറിപ്പുകൾ കൈമാറിയതിനും ജയിലിലെ ചുവരുകളിൽ എഴുതിയതിനും ശിക്ഷ അനുഭവിച്ചിരുന്നു. ശുദ്ധമായ വെള്ളമോ ഭക്ഷണമോ കിട്ടാത്ത ഒരിടമാണ് മരുഭൂമിയ്ക്ക് നടുവിലുള്ള ജയിലെന്നു റിച്ചാർഡ് റാഡ്ക്ലിഫ് പറഞ്ഞു. ബ്രിട്ടീഷ്-ഇറാനിയൻ ചാരിറ്റി വർക്കർ നസാനിൻ സാഗാരി- റാഡ്ക്ലിഫിന്റെ ഭർത്താവാണ് റിച്ചാർഡ്. ചാരപ്രവർത്തനത്തിന് 2016ൽ അദ്ദേഹവും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ആ ജയിലിൽ ഒരു കിടക്ക ലഭിക്കാനായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂർ-ഗിൽ‌ബെർട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാഗാരി റാഡ്ക്ലിഫ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

സാധാരണ തടവുകാരെ പാർപ്പിക്കുന്ന സ്ഥലമാണ് കാർചക് ജയിലെങ്കിലും അത് അപകടകരമാണെന്ന് ഇറാനിലെ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ ഹാദി ഘെയ്മി പറഞ്ഞു. ഈവിൻ ജയിലിൽ കഴിഞ്ഞിരുന്ന മൂർ-ഗിൽ‌ബെർട്ടിനെ ഓസ്‌ട്രേലിയൻ അംബാസഡർ അടുത്തിടെ സന്ദർശിച്ചതായും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവളുമായി ടെലിഫോൺ ബന്ധത്തിലായിരുന്നുവെന്നും വിദേശകാര്യ വാണിജ്യ വകുപ്പ് അറിയിച്ചു. മൂർ-ഗിൽ‌ബെർട്ട് വളരെ മോശം അവസ്ഥയിലാണെന്ന് ജയിലിൽ കിടന്ന മനുഷ്യാവകാശ അഭിഭാഷക നസ്രിൻ സോതൂദെയുടെ ഭർത്താവ് റെസ ഖണ്ടൻ ഫേസ്ബുക്കിൽ കുറിച്ചു. അവളുടെ ആരോഗ്യം ഗണ്യമായി വഷളാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു. പെർമിറ്റില്ലാതെ ഡ്രോൺ പറത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ യുവതി ജോളി കിംഗിനെയും കാമുകൻ മാർക്ക് ഫിർകിനെയും ടെഹ്‌റാനിൽ ജയിലിലടച്ച ശേഷം വിട്ടയച്ചിരുന്നു.

 ദീപ  പ്രദീപ്  , ന്യൂസ് ഡെസ്ക്   മലയാളം യുകെ

യുദ്ധ തന്ത്രങ്ങളിൽ ആയുധബലമേകാൻ നിരവധി വിവാദങ്ങൾക്ക് ശേഷം റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ മണ്ണിൽ എത്തിയിരിക്കുന്നു. ഇന്ത്യയുടെ യുദ്ധതന്ത്രങ്ങൾക്ക് പുതിയ പ്രതിച്ഛായ നൽകി ആയുധ ശേഖരത്തിൽ വലിയൊരു സംഭാവനയായാണ് 36 യുദ്ധവിമാനങ്ങളിൽ 5 എണ്ണം ഇന്ത്യയിലെത്തിയത്.

2001ൽ ഫ്രഞ്ച്‌വ്യോമസേനയുടെ ഭാഗമായി മാറിയ റഫാൽ നിലവിൽ ഉപയോഗിക്കുന്നത് ഫ്രഞ്ച്‌വ്യോമ,നാവികസേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ്. 2018 ജൂലൈ വരെയുള്ള കണക്ക് അനുസരിച്ച്165 വിമാനങ്ങൾ ആണ് നിർമിക്കപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച ഫ്രഞ്ച്‌ തുറമുഖനഗരമായ ബാർഡോഗിലെ മെറിറ്റ്ന എയർബേഴ്‌സിൽ നിന്ന് പറന്നുയർന്ന വിമാനങ്ങൾ 7000കിലോമീറ്റർ താണ്ടിയാണ് ഇന്ത്യയിൽ എത്തിച്ചേർന്നത്.

ഏകദേശം 670 കോടിരൂപ വിലയുള്ള ഒരു വിമാനത്തിന്റെ നീളം 15.27 മീറ്റർ ആണ്. റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിയുന്നത്ര വേഗമുള്ള റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700കിലോമീറ്റർ പരിധിവരെ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് 200 കിലോമീറ്റർ പരിധിയിലുള്ള ഏതൊരു ആക്രമണത്തെയും തിരിച്ചറിയാനും പ്രതിരോധിക്കുവാനുമുള്ള കഴിവുണ്ട്.

മൂന്ന് ഡ്രോപ് ടാങ്കറുകളുള്ള ത്രിതല ശേഷിയുള്ള യുദ്ധവിമാനങ്ങൾ ആണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെസ് എന്നിവയാണ് റഫാലിന്റെ ശേഷി. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ ശേഷിയുള്ളതുകൊണ്ടുതന്നെ 12 പൈലറ്റുമാരാണ് ഇത് പ്രവർത്തിപ്പിക്കാനായി പരിശീലനം നേടികഴിഞ്ഞിരിക്കുന്നത്.

അസ്ട്ര, സുദർശൻ ബോംബുകൾ, എ ഇ എസ് റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡോർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധങ്ങളോടെയാകും ഇന്ത്യൻ റഫാൽ പുറത്തിറങ്ങുക.


.
2012ൽ യു. പി.എ സർക്കാരിന്റെ കാലത്താണ് ഫ്രാൻസിൽ നിന്ന് 126 റഫാൽ വിമാനങ്ങൾ വാങ്ങുകയും അതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിൽ എത്തിക്കാനും തീരുമാനം എടുത്തത്. എന്നാൽ,എ. കെ.ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന യു. പി.എ സർക്കാരിന്റെ കാലത്ത് ഈ ചർച്ച കരാറിലെത്തിയില്ല. 2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ എത്തിയപ്പോൾ ഈ കരാർ വീണ്ടും ചർച്ചാവിഷയം ആവുകയും 2016 സെപ്റ്റംബറിൽ റഫാൽ യുദ്ധവിമാന കരാർ ഒപ്പു വെക്കുകയും ചെയ്തു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ കരാറിൽ ഉണ്ടാക്കിയ ഭേദഗതി അനുസരിച്ച് 126 വിമാനങ്ങളിൽ നിന്ന് 36 വിമാനങ്ങൾ ആക്കി കുറച്ചു. അതിൽ നിന്നുള്ള 5 യുദ്ധവിമാനങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. 2021 ഓടുകൂടി 36 വിമാനങ്ങളും ഇന്ത്യയിലെത്തിക്കാൻ ആണ് ഫ്രാൻസിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക തീരുമാനം.

സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്.

രാവിലെ ഏഴു മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കത്തി കൊണ്ട് കുത്തിയശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തുവെന്നറിയുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് പ്രതിയെ കസ്റ്റഡിലെടുത്തുവെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കുടുംബ കലഹം എന്നാണു കരുതുന്നത്.

പിറവം മരങ്ങാട്ടില്‍ കുടുംബാംഗമാണു മെറിന്‍, ഭര്‍ത്താവ് വെളിയനാട് മണ്ണൂത്തറ നെവിന്‍ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു. ഒരു കുട്ടിയുണ്ട്‌

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തിലുള്ള പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. കോവിഡ് 19 തുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ നിയ്മങ്ങള്‍ കൃത്യമായി പാലിച്ച് ഓണ്‍ലൈനിലാണ് ദിവ്യബലിയര്‍പ്പിച്ചത്.
ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് വിശ്വാസികള്‍ക്കായി സന്ദേശം നല്‍കി.
അല്‍ഫോന്‍സാമ്മയെ നയിച്ച പ്രചോദനം ജ്ഞാനത്തിന്റെ പ്രവര്‍ത്തിയാണ്. കൊറോണാ കാലം അല്‍ഫോന്‍സാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അല്‍ഫോന്‍സാമ്മയുടെ മൃതസംസ്‌കാരം അത്ഭുത വിഷയമായിരുന്നു. സന്തോഷത്തോടെ അത് നമുക്ക് സ്വീകരിക്കാം. ജനിച്ച ദിവസം മുതല്‍ കുര്‍ബാനയായി മാറിയവളാണ് അല്‍ഫോന്‍സാമ്മ. നമ്മുടെ ജീവിതവും അങ്ങെനെയാവണം. എല്ലാവരും മാറണം. ഞാനും മാറണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ താമസം ബര്‍മ്മിംഗ്ഹാമിലേയ്ക്ക് മാറ്റുകയാണ്. രൂപതയുടെ നടുഭാഗം എന്ന നിലയില്‍ ബര്‍മ്മിംഗ്ഹാമാണ് രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗീകമായി അറിയ്ച്ചു. ബര്‍മ്മിംഗ്ഹാമിലെ സെന്റ് ബെന്‍ഡിക്ട് സാല്‍ട്‌ലിയിലാവും ഇനി മുതല്‍ പിതാവ് താമസിക്കുക. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ രൂപതാദ്ധ്യക്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തിലെത്തുകയുള്ളൂ.
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്ന് കൊണ്ട് ആഘോഷമായ ദിവ്യബലി അവസാനിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിവസം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയും സന്ദേശവും കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യൂണിവേഴ്‌സൽ ക്രെഡിറ്റിന് യോഗ്യരായ മലയാളികൾ ഉൾപ്പെടെ പത്തു ലക്ഷത്തിലധികം ബ്രിട്ടീഷുകാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഉടൻ തന്നെ 149 പൗണ്ട് ലഭിക്കും. യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നതിന് മുമ്പ് റൺ-ഓൺ പേയ്‌മെന്റുകൾ സ്വീകരിച്ച ബ്രിട്ടീഷുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 149 പൗണ്ട് ചേർക്കുമെന്ന് വർക്ക് ആൻഡ് പെൻഷൻ വകുപ്പ് സ്ഥിരീകരിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റ് സിസ്റ്റത്തിലെ ഏറ്റവും പുതിയ മാറ്റങ്ങളെത്തുടർന്നാണ് ഈ ഒറ്റത്തവണ പേയ്‌മെന്റ് ലഭിക്കുക. നിയമ മാറ്റങ്ങൾ ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. രണ്ടാഴ്ചത്തെ റൺ-ഓണിൽ നിന്ന് പത്തുലക്ഷത്തിലധികം കുടുംബങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന് ഡിഡബ്ല്യുപി അറിയിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നതിന് മുമ്പ് അവകാശികൾക്ക് ലഭിച്ചിരുന്ന പ്രീമിയങ്ങളാണ് റൺ-ഓൺ പേയ്‌മെന്റുകൾ. എൻഹാൻസ്ഡ് ഡിസെബിലിറ്റി പ്രീമിയം, കെയർ പ്രീമിയം, ഇഎസ്എ വർക്ക് റിലേറ്റഡ് ആക്ടിവിറ്റി കംപോണന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലെഗസി ആനുകൂല്യങ്ങളിൽ നിന്ന് യൂണിവേഴ്സൽ ക്രെഡിറ്റിലേക്ക് മാറുന്നവർക്ക് ഈ ഒറ്റത്തവണ പേയ്മെന്റ് അധിക പിന്തുണ നൽകുമെന്ന് വെൽഫയർ ഡെലിവറി മിനിസ്റ്റർ വിൽ ക്വിൻസ് പറഞ്ഞു. “ഇത് തിരികെ നൽകേണ്ടതില്ല. ഒപ്പം അവരുടെ യുസി അവാർഡിനെ ഇത് ബാധിക്കുകയില്ല. അധിക പണമാണ് ലഭിക്കുക.” അദ്ദേഹം കൂട്ടിച്ചേർത്തു. ചൈൽഡ് ടാക്സ് ക്രെഡിറ്റ്, ഹൗസിംഗ് ബെനിഫിറ്റ്, ഇൻ‌കം സപ്പോർട്ട്, ഇൻ‌കം ബേസ്ഡ് ജോബ് സീക്കർ അലവൻസ്, സപ്പോർട്ട് അലവൻസ്, വർക്കിംഗ് ടാക്സ് ക്രെഡിറ്റ് എന്നീ ആനുകൂല്യങ്ങളെയാണ് യൂണിവേഴ്സൽ ക്രെഡിറ്റ് മാറ്റിസ്ഥാപിക്കുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതത്തിന്റെ ഫലമായി 2020 മാർച്ച് 1 മുതൽ മെയ് 26 വരെ ഡി‌ഡബ്ല്യുപിക്ക് യൂണിവേഴ്സൽ ക്രെഡിറ്റിനായി 3 ദശലക്ഷത്തിലധികം വ്യക്തിഗത ക്ലെയിമുകൾ ലഭിച്ചു. യൂണിവേഴ്സൽ ക്രെഡിറ്റിൽ വളരെയധികം ആവശ്യമായ മാറ്റങ്ങൾ വന്നതുപോലെ ഈ പുതിയ പേമെന്റുകൾ 2018ലെ ബജറ്റിൽ പ്രഖ്യാപിച്ചതാണെന്ന് വർക്ക് ആൻഡ് പെൻഷൻ സെലക്ട് കമ്മിറ്റിയുടെ ചെയർമാനും ഈസ്റ്റ് ഹാമിന്റെ ലേബർ എംപിയുമായ സ്റ്റീഫൻ ടിംസ് പറഞ്ഞു. യൂണിവേഴ്സൽ ക്രെഡിറ്റിന്റെ ആദ്യ പേയ്‌മെന്റിനായി അഞ്ച് ആഴ്ചത്തെ കാത്തിരിപ്പ്, പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് സർക്കാർ മനസ്സിലാക്കി കഴിഞ്ഞു.

സ്വന്തം ലേഖകൻ

മുംബൈ : നെറ്റ്ഫ്ലിക്സിൽ തരംഗമായി ഇന്ത്യൻ മാച്ച്മേക്കിങ് എന്ന ഡോക്യൂസീരീസ്. വേറിട്ട കഥ പറയുന്നതുകൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ഈ പരമ്പരയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ സീസണിൽ എട്ട് എപ്പിസോഡുകൾ ആണുള്ളത്. മാച്ച്മേക്കർ (വിവാഹദല്ലാൾ) ആയ സീമ തപാരിയയിലൂടെയാണ് കഥ വികസിക്കുന്നത്. ഇന്ത്യയിലെയും യുഎസിലെയും സമ്പന്നരായ ക്ലയന്റുകൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ സീമ സഹായിക്കുന്നുണ്ട്. മുംബൈയിലെ മികച്ച മാച്ച് മേക്കർ എന്നാണ് സിമ തപാരിയ സ്വയം വിശേഷിപ്പിക്കുന്നത്. “വിവാഹം സ്വർഗത്തിലാണ് നടക്കുന്നത്. ഭൂമിയിൽ അത് വിജയകരമാക്കാൻ ദൈവം എനിക്ക് അവസരം നൽകി.” സീമ പറഞ്ഞു. ദില്ലി, മുംബൈ, അമേരിക്ക എന്നിവിടങ്ങളിലെ വിവാഹ ക്രമീകരണങ്ങളും വധൂവരന്മാരുടെ കണ്ടുമുട്ടലും അവരാണ് ഒരുക്കുന്നത്. ഏകദേശം രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയതിനുശേഷം, ഇന്ത്യൻ മാച്ച് മേക്കിംഗ്, ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് ചാർട്ടിൽ ഒന്നാമതെത്തി.

പരമ്പരയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. എങ്കിലും ഏറെ ആളുകളും ഇത് കണ്ടിട്ടുണ്ട്. അറേഞ്ച്ഡ് മാരിയേജ് ആണ് പ്രധാന വിഷയം. അതിന് ചുവടുപിടിച്ച് നടക്കുന്ന സംഭവങ്ങളെയാണ് പരമ്പര അവതരിപ്പിക്കുന്നത്. “ഞാൻ പെൺകുട്ടിയോടോ ആൺകുട്ടിയോടോ സംസാരിക്കുകയും അവരുടെ സ്വഭാവം വിലയിരുത്തുകയും ചെയ്യുന്നു.” സീമ പറഞ്ഞു. “അവരുടെ ജീവിതശൈലി കാണാൻ ഞാൻ അവരുടെ വീടുകൾ സന്ദർശിക്കുന്നു, അവരുടെ മാനദണ്ഡങ്ങളും മുൻഗണനകളും ഞാൻ അവരോട് ചോദിക്കുന്നു.” സീമ കൂട്ടിച്ചേർത്തു. മിക്ക കേസുകളിലും വീട്ടിലുള്ള സംഭാഷണങ്ങൾ മാതാപിതാക്കൾ തമ്മിലാണ്. കാരണം സീമ പറയുന്നതുപോലെ, “ഇന്ത്യയിൽ, വിവാഹങ്ങൾ രണ്ട് കുടുംബങ്ങൾ തമ്മിലാണ്. കൂടാതെ കുടുംബങ്ങൾക്ക് പണവും പ്രശസ്തിയും ഉണ്ട്. അതിനാൽ മാതാപിതാക്കൾ കുട്ടികളെ നയിക്കുന്നു.”

കൂടുതൽ ചെറുപ്പക്കാരുടെയും മാതാപിതാക്കൾ, നല്ല കുടുംബത്തിൽ നിന്നും അവരുടെ സ്വന്തം ജാതിയിൽ നിന്നുമുള്ള സുന്ദരിയായ വധുവിനെ ആണ് ആഗ്രഹിക്കുന്നത്. അറേഞ്ച്ഡ് വിവാഹങ്ങൾ ഇന്ത്യയിൽ സാധാരണമാണ്. പ്രണയിച്ചു വിവാഹം കഴിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ, 90% വിവാഹങ്ങളും ഇപ്പോഴും അറേഞ്ച്ഡ് ആണ്. മക്കൾക്ക് ഇണങ്ങുന്ന ജീവിതപങ്കാളിയെ കണ്ടെത്താൻ മാതാപിതാക്കൾ പത്രങ്ങളിലൂടെയും മാട്രിമോണിയൽ സൈറ്റുകളിലൂടെയും സഞ്ചരിക്കുന്നു. തുടർന്ന് ആയിരക്കണക്കിന് പ്രൊഫഷണൽ മാച്ച് മേക്കറുകളും നൂറുകണക്കിന് മാട്രിമോണിയൽ വെബ്‌സൈറ്റുകളും ഈ അന്വേഷണത്തിൽ സഹായകരായി എത്തി. പരമ്പരയ്‌ക്കെതിരെ പല വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും അതെല്ലാം തമാശയായി സ്വീകരിക്കുവെന്നാണ് സീമ പറഞ്ഞത്. പുരുഷാധിപത്യത്തിന്റെയും ബഹുഭാര്യത്വത്തിന്റെയും ജാതിവാദത്തിന്റെയും വർഗ്ഗീയതയുടെയും അസ്വസ്ഥപ്പെടുത്തുന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുന്നുണ്ട് ഈ പരമ്പര. എന്നാൽ വിമർശിക്കാതെ, ഇതിനെയെല്ലാം രസകരമായി കാണിച്ചുതരുന്ന കണ്ണാടി ആകുന്നെന്ന് മാത്രം. പരമ്പര നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയിൽ രക്തഗ്രൂപ്പിനും പങ്കുണ്ടെന്ന് കണ്ടെത്തൽ. ഒരു വ്യക്തിക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയിൽ അദ്ദേഹത്തിന്റെ ബ്ലഡ്‌ ഗ്രൂപ്പും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. O ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ് -19 പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 25% കുറവാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതേസമയം A ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്കാണ് കോവിഡ് ബാധിക്കാനുള്ള സാധ്യത ഏറ്റവും കൂടുതൽ. മറ്റു പ്രധാന ഘടകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രക്തഗ്രൂപ്പിന്റെ സ്വാധീനം വളരെ ചെറുതാണെന്ന് വിദഗ്ദ്ധർ പറയുന്നു. റോയൽ സൊസൈറ്റിയുടെ സെറ്റ്-സി (സയൻസ് ഇൻ എമർജൻസി ടാസ്കിംഗ്: കോവിഡ് -19) ഗ്രൂപ്പാണ് പഠനം നടത്തിയത്.

രോഗം എങ്ങനെ ഉണ്ടാകുന്നു എന്നറിയാൻ ഈ കണ്ടുപിടുത്തം കൂടുതൽ സഹായിക്കുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഇമ്യൂണോളജി ചെയർമാനും സെറ്റ്-സി റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ പ്രൊഫസർ ചാൾസ് ബാംഹാം പറഞ്ഞു. രോഗം തടയുന്നതിനേക്കാൾ ഇത് ചികിത്സ രീതിയിൽ സ്വാധീനം ചെലുത്തും. “രക്തഗ്രൂപ്പ് O ഉള്ളവരിൽ കോവിഡ് -19 ന്റെ അപകടസാധ്യത കുറവാണ്. എന്നിരുന്നാലും സാമൂഹിക അകലം, ഫേസ് മാസ്ക്, കൈ കഴുകൽ എന്നീ സുരക്ഷാ നടപടികൾ രോഗം തടയുന്നതിൽ നിർണായകമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. എൻ‌എച്ച്‌എസ് വെബ്‌സൈറ്റ് അനുസരിച്ച്, O ബ്ലഡ്‌ ഗ്രൂപ്പ്‌ ഏറ്റവും സാധാരണമാണ്. യുകെ ജനസംഖ്യയുടെ പകുതിയോളം (48%) ഈ ഗ്രൂപ്പിൽ പെടുന്നു.

O ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് മലേറിയ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്. വൈറസ് ബാധിച്ച O ബ്ലഡ്‌ ഗ്രൂപ്പുകാർക്ക് കഠിനമായ രോഗ സാധ്യത കുറവാണോയെന്ന് വ്യക്തമല്ല. A ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഉയർന്നുനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

യുകെ പോലെ തണുപ്പുകൂടിയ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളെ അലട്ടുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ആർത്രൈറ്റിസ്. യുകെയിൽ ഏതാണ്ട് 10 മില്യൺ ജനങ്ങൾക്ക് ആർത്രൈറ്റിസൊ സമാനമായ രോഗലക്ഷണങ്ങളോ മൂലം വലയുന്നവരാണ്. ചൂടുകൂടിയ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യൻ എത്തിനിക്സ് മൈനോറിറ്റീസിന് സാധാരണ ഇംഗ്ലീഷുകാരെക്കാൾ ആർത്രൈറ്റിസ് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അതിനാൽ തന്നെ മലയാളികൾ ഉൾപ്പെടുന്ന കുടിയേറ്റ വിഭാഗത്തിൻെറ ഒരു പ്രധാന വെല്ലുവിളിയാണ് ആർത്രൈറ്റിസ് രോഗം.

കുട്ടികൾ ഉൾപ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ആർത്രൈറ്റിസ് ഉണ്ടാവുമെങ്കിലും 40 വയസ്സിനോട് അടുക്കുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത്. മൂന്ന് വിഭാഗങ്ങളിലുള്ള ആർത്രൈറ്റിസ് രോഗമാണ് പ്രധാനമായും യുകെയിൽ കാണപ്പെടുന്നത്. ഇതിൽ യുകെയിലെ 90 ശതമാനം രോഗികളെയും ബാധിച്ചിരിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ആണ്. യുകെയിൽ കുടിയേറിയ മലയാളികൾ നാല്പതുകൾ പിന്നിട്ടതോടു കൂടി നിരവധി പേരിലാണ് ആർത്രൈറ്റിസിൻെറ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

തണുപ്പ് കാലാവസ്ഥയിലും ഏറെ തണുപ്പ് ഉള്ളിടത്തും ഒട്ടേറെ ആളുകൾ ആർത്രൈറ്റിസ് മൂലം വേദനയും അസ്വസ്ഥതകളും കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. ആയുർവ്വേദം ഈ രോഗാവസ്ഥകളെ വാത രോഗം ആയിട്ടാണ് പറയുക. ശരീരത്തിലെ ചലനം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങൾക്കും കാരണമായി കരുതുന്നത് വാതത്തിന്റെ സംതുലിതമായ അവസ്ഥ ആണ്. രൂക്ഷത ലഘുത്വം ശീത ഖര സ്വഭാവം ഉള്ള വാതം കണ്ണിനു കാണാനാവാത്തത്ര സൂക്ഷ്മവുമാണ്. സമാന ഗുണം കൊണ്ട് വാതത്തിനുനടക്കുന്ന വർദ്ധന പലവിധ രോഗങ്ങൾക്കിടയാക്കുന്നു. അത്തരത്തിൽ ഉള്ള ഒരു വിഭാഗം അസ്വസ്ഥതകളെ ആണ് ഇവിടെ പറയുന്നത്. ശരീരത്തിലെ അസ്‌ഥി സന്ധികളുടെ ചലനം അസാധ്യം ആക്കും വിധം ഉള്ള അസ്വസ്ഥകൾക്ക് പൊതുവെ വാത രോഗം എന്നോ ആർത്രൈറ്റിസ്, സന്ധി വാതം എന്നോ ഒക്കെ പറയപ്പെടുന്നു.

യുകെയിലും മറ്റും തണുപ്പ് ഏറി വരുന്ന ഈ കാലാവസ്ഥകളിൽ ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥയെ അതി ജീവിക്കാൻ ആയുർവ്വേദം ഫലപ്രദമാകും. ചൂട്‌ വെള്ളം മാത്രം കുടിക്കുക. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടു കൂടി കുടിക്കുക. ചൂട് ഉള്ള ആഹാരം കഴിക്കുക. ആയുർവേദ തൈലം ചൂടാക്കി ദേഹത്ത് തടവി ചൂട്‌ വെള്ളത്തിൽ കുളിക്കുക. ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരങ്ങൾ കഴിക്കുവാനും ശ്രദ്ധിക്കുക. തണുപ്പ് തട്ടാതെ ശരീരം എപ്പോഴും ചൂട്‌ നിലനിർത്താൻ സഹായിക്കുന്ന വസ്ത്രം ധരിക്കുകയും വേണം.

സന്ധികളുടെ ചലനം വേദനയോടെ ആകുന്ന അവസ്ഥ. ചലനം അസാധ്യം ആക്കുന്ന നിയന്ത്രക്കപ്പെടുന്ന അവസ്ഥ ആണ് സന്ധിവാത ലക്ഷണം. ചെറുതും വലുതുമായ സന്ധികൾക്ക് മുറുക്കം, ഇറുക്കം, ഞെരുക്കം, വേദന, നീർക്കെട്ട് എന്നിവയോടു കൂടി ചലനം അസാദ്ധ്യമാക്കുന്ന ഒരു രോഗം ആണ് സന്ധിവാതം. പ്രായമായവരിൽ മാത്രം ആണ് ഈ രോഗം എന്ന പഴയ ധാരണക്ക് മാറ്റം വന്നിട്ടുണ്ട്. ഏതു പ്രായക്കാരിലും വ്യാപകമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥ ആയി സന്ധിവാതം മാറിയിട്ടുണ്ട്.
സന്ധികളിലെ തരുണാസ്ഥികൾക്ക് ഉണ്ടാകുന്ന അപചയം മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇതിൽ ഒരു ഇനം സന്ധിവാത രോഗമാണ്. പ്രായമായവരിൽ ഏറെ കണ്ടുവരുന്ന സന്ധിവേദന, സന്ധി ഞെരുക്കവും ആണ് പ്രധാനം. പരുക്ക് ക്ഷതം എന്നിവ മൂലമോ അമിത അദ്ധ്വാനം, ടെന്നീസ്, ഷട്ടിൽ ബാട്മിന്റൺ, എന്നവയാൽ സന്ധികൾ അമിതമായി ഉപയോഗിക്കയാലോ, സന്ധികൾക്കു ഈ അവസ്ഥ ഉണ്ടാകും. കൈത്തണ്ട, കൈമുട്ട്, തോൾ എന്നീ സന്ധികൾ, കാൽമുട്ടുകൾ, ഇടുപ്പ് , നട്ടെല്ല് എന്നിവിടങ്ങളിൽ ഭാരം എടുക്കുമ്പോൾ ഉള്ള വേദന ഉണ്ടാക്കുന്നതും ഇക്കാരണത്താലാണ്.

പല സന്ധികളിൽ ഒരുമിച്ചു തന്നെ ബാധിക്കുന്നതും ദീർഘകാലം നീണ്ടു നിക്കുന്നതുമായ സന്ധിവാത രോഗങ്ങൾക്ക് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്നു പറയും. ചെറിയ സന്ധികളുടെ അരികുകൾ വീർത്തു, നീർക്കെട്ട് ഉണ്ടായി സമീപ കോശങ്ങളിൽ വ്യാപിച്ചു സന്ധികളുടെ പ്രതലത്തെ ദുർബലമാക്കി നീർക്കെട്ടും വേദനയും മുറുക്കവും മൂലം ചലനം അസാധ്യം ആക്കുന്നു. കൈകളുടെയും കാലുകളുടെയും സന്ധികളെ ആണ് സാധാരണ ബാധിക്കുക.

ശരീരത്തിന്റെ നേടും തൂണായ നട്ടെല്ലിനേയും, തോൾസന്ധി ഇടുപ്പ് കാൽമുട്ട് എന്നിവയെയും ബന്ധിപ്പിക്കുന്ന സന്ധികൾക്കും ഉണ്ടാകുന്ന വാത രോഗങ്ങൾ ആണ് അങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് എന്ന് അറിയപ്പെടുന്നത്. കഴുത്തിൽ ഉള്ള കശേരുക്കളെ ചേർത്ത് നിർത്തി തോൾ സന്ധിയുടെയും കൈകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പേശികൾ, നാഡികൾ, കണ്ഠരകൾ എന്നിവക്ക് ഉണ്ടാകുന്ന തകരാർ മൂലം അപബഹുകം എന്ന രോഗം ഉണ്ടാക്കുന്നതായി ആയുർവേദ ഗ്രൻഥങ്ങളിൽ പറയുന്നു. സെർവൈക്കൽ സ്പോണ്ടിലോസിസ് എന്നു പറയുന്ന അവസ്ഥ ഇതു തന്നെ ആണ്. നട്ടെല്ലിന്റെ കീഴറ്റത്തുള്ള ലംബാർ കശേരുക്കളെ ബന്ധിപ്പിക്കുന്ന പേശികൾ നാഡികൾ കണ്ഠരകൾ എന്നിവയാണല്ലോ കാലുകളുടെ പ്രവർത്തനം നിർവഹിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന തകരാറുകൾ ഗൃധ്രസി എന്ന രോഗത്തിന് ഇടയാക്കുന്നതായി ആയുർവ്വേദം പറയുന്നു. ലംബാർ സ്പോണ്ടിലോസിസും ആയി സാദൃശ്യം ആയ രോഗാവസ്‌ഥ ആണിത്.
ഇത്തരത്തിൽ സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന ചലന തകരാറുകളെ പൊതുവെ സന്ധിവാതം എന്നു പറയും. ഇവക്കെല്ലാം ചലനം വീണ്ടെടുക്കാൻ ആവശ്യം ആയ നിരവധി മാർഗങ്ങൾ ആയുവേദം നിർദേശിക്കുന്നുണ്ട്. ഔഷധം ആഹാരം വ്യായാമം ചികിത്സാ ക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉഴിച്ചിൽ, ഇലക്കിഴി, കഷായക്കിഴി, ലേപനം, ധാര, വിവിധ തരം വസ്തി, പഞ്ചകർമ്മ ചികിത്സ എന്നിവയും നിദ്ദേശിക്കുന്നു. രോഗം, രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ സ്വഭാവം എല്ലാം അറിഞ്ഞുള്ള അനുയോജ്യമായ ചികിത്സ രോഗ ശാന്തിക്ക് ഇടയാക്കും.

 

 ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

RECENT POSTS
Copyright © . All rights reserved