Main News

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യു കെ യിലെ ആദ്യത്തെ കൊറോണാ വൈറസ് മരണം മാർച്ചിലായിരുന്നു, 70 കാരിയായ സ്ത്രീയുടേത്. എന്നാൽ അതിനുശേഷം ഇതുവരെ ഗവൺമെന്റിന്റെ കണക്കുപ്രകാരം 20000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാൽ ഈ മരണസംഖ്യ നിരക്ക് രാജ്യത്തിന്റെ നാഴികക്കല്ല് ആണെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ ആയ സർ പാട്രിക് വാലൻസ് പറഞ്ഞു. ഇത്രയും മരണസംഖ്യ കേൾക്കുമ്പോൾ നമ്മൾ പരാജയപ്പെട്ടോ എന്ന് തോന്നാമെങ്കിലും, രാജ്യം ഈ മഹാമാരിയെ ആരോഗ്യകരമായ രീതിയിൽ തന്നെയാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. 5,00, 000 മരണം വരെ സംഭവിക്കാമായിരുന്നിടത്താണ് ഇത്രയും കൊണ്ട് രാജ്യം അതിജീവിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരിൽ അധികംപേരും വയോധികരോ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നവരോ ആണ്. മാത്രമല്ല കൊറോണ വൈറസ് ബാധിക്കുന്നവരിൽ ഇരുപതിൽ ഒരാൾക്കുമാത്രം ആണ് തീവ്രമായ രോഗലക്ഷണങ്ങൾ കണ്ടുവരുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ആരോഗ്യ പ്രവർത്തകരിലും, ചെറിയ കുട്ടികളിലും, മുതിർന്നവരിലും ഉൾപ്പെടെ വൈറസ് ബാധിതരാകുന്നെങ്കിലും മരണസംഖ്യ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് വയോധികർക്കിടയിലാണ്. 10 മരണങ്ങളിൽ ഒമ്പതും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. മുൻപുണ്ടായിരുന്ന രോഗാവസ്ഥകൾ പരിശോധിക്കുമ്പോൾ ഹൃദ്രോഗം ബാധിച്ചവരും കൂടുതലായി മരണപ്പെട്ടതായി കാണാം.

ആശുപത്രികളിൽ നടന്ന മരണം മാത്രമാണ് 20000. കെയർ ഹോമുകളിലും മറ്റിടങ്ങളിലുമായി ഈ സംഖ്യ കടന്നേക്കാം. ഏപ്രിൽ ഇന്ത്യയിലെ ആദ്യ ആഴ്ചയിലാണ് മരണസംഖ്യ കൂടുതൽ, അതിനുശേഷം ഗവൺമെന്റിന്റെ കൃത്യമായ തീരുമാനങ്ങളിലൂടെയും ജനങ്ങളുടെ സഹകരണത്തിലൂടെയും മരണസംഖ്യ ഗണ്യമായ രീതിയിൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ കെയർഹോമുകളിലെ മരണസംഖ്യ കൂടിവരുന്നതായി കാണാം. ഏപ്രിൽ 10 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി പതിനായിരത്തോളം പേരാണ് മരണപ്പെട്ടത്. സംഖ്യ ഇനിയും ഉയർന്നേക്കാം. എന്നാൽ ഈ മരണങ്ങൾ മുഴുവൻ കൊറോണ വൈറസ് മൂലം അല്ല എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലവും, ഈ കാലയളവിൽ ചികിത്സയ്ക്ക് നേരിട്ട ബുദ്ധിമുട്ടുകൾ മൂലവും മരണങ്ങൾ നടന്നിട്ടുണ്ട്. ഒരു ദിവസം ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ ആളുകൾ സാധാരണയായി മരിക്കുന്നുണ്ട്, എന്നാൽ അതിൽനിന്നും കൂടുതലാണ് ഈ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് . വൈറസ് ഒരിക്കൽ ബാധിച്ചിരുന്നതുകൊണ്ട് മരിക്കണം എന്നില്ല.

ലോക് ഡൗണിലും നിയമങ്ങളിലും ഇളവ് വരുത്തിയാലും ജനങ്ങൾ കർശനമായി വീട്ടിൽ ഇരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്താൽ തീർച്ചയായും ഇനിയും മരണസംഖ്യ കുറയ്ക്കാനാവും. നിലവിൽ ഐസിയുകളിൽ പകുതിയിലധികം ബെഡ്ഡുകളും, ഹോസ്പിറ്റൽ വാർഡുകളിൽ 15, 000ത്തിൽ അധികം ബെഡ്ഡുകളും ഒഴിവുണ്ട്. കൃത്യമായ ചികിത്സാരീതി യിലൂടെയാണ് ഈ മഹാവിപത്തിനെ തടഞ്ഞുനിർത്താൻ സാധിച്ചത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഉത്തര കൊറിയ:- ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യ അവസ്ഥ അതീവ ഗുരുതരമെന്ന് മാധ്യമ റിപ്പോർട്ടുകൾ. അദ്ദേഹത്തിന് മരണം സംഭവിച്ചതായും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതുവരെയും ഈ വസ്തുതയെ സംബന്ധിച്ച കൃത്യമായ വിശദീകരണം ഉണ്ടായിട്ടില്ല. ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടർ ആയിരിക്കുന്ന ഷിജിയാൻ സിങ്ങ്സൗ കിം ജോങ് ഉന്നിന്റെ മരണം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ ചില ജാപ്പനീസ് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം കോമയിൽ ആണെന്നും റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇതേസമയം ഇദ്ദേഹത്തിന് സ്വന്തമായുള്ള 250 മീറ്റർ നീളമുള്ള ആഡംബര ട്രെയിൻ വേൺസാൻ ഹോളിഡേ കോമ്പൗണ്ടിന് സമീപം വ്യാഴാഴ്ച സാറ്റലൈറ്റ് ദൃശ്യങ്ങളിൽ കണ്ടെത്തിയതായി വെബ്സൈറ്റ് 38 നോർത്ത് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഏപ്രിൽ 11ന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടിട്ടില്ല. ഏപ്രിൽ 15-ന് നടന്ന ആഘോഷങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകാതിരുന്നതാണ് അഭ്യൂഹങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായത്.

ഇതേസമയം ചൈനയിൽ നിന്നുള്ള മെഡിക്കൽ സംഘം ഉത്തരകൊറിയയിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ഉത്തരകൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൗത്ത് കൊറിയൻ അധികാരികളും, ചൈനീസ് മാധ്യമങ്ങളും ഈ റിപ്പോർട്ടുകളെ ഇതുവരെ പിന്തുണച്ചിട്ടില്ല.

ഡോ. ഐഷ വി

നമ്മൾ വളരെയൊന്നും കഷ്ടപ്പെടാതെ നമുക്ക് കിട്ടുന്ന ചില നേട്ടങ്ങളുണ്ട്. അത് കൃഷിയിലായാലും മറ്റു കാര്യങ്ങളിലായാലും . അത് ചിലപ്പോൾ നമ്മൾ കഷ്ടപ്പെട്ടു കിട്ടുന്നതിനേക്കാൾ വളരെ വലുതായിരിക്കുകയും ചെയ്യും. അങ്ങനെയുള്ള ചില അനുഭവങ്ങളാണ് കൃഷിയുമായി ബന്ധപ്പെട്ട ഇന്നത്തെ കുറുപ്പിലുള്ളത്. പ്രകൃതി ചിലപ്പോൾ നമുക്ക് വളരെ വലിയ ഭാഗ്യം കൊണ്ടുതരും. ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കും ധാരാളം ഉണ്ടായേക്കാം. ഞങ്ങൾ കാസർഗോഡ് വാടക വീട്ടിൽ താമസിക്കുന്ന കാലം. അവിടത്തെ പറമ്പിൽ കയ്യാലയ്ക്കരികിലായി 20 മീറ്ററോളം നീളത്തിലും രണ്ട് മൂന്ന് മീറ്റർ വീതിയിൽ മുളങ്കാട് ഉണ്ടായിരുന്നു. ആ ഭാഗത്തേയ്ക്കു ആരും തന്നെ അങ്ങനെ പോകാറില്ല. ഒരു ദിവസം ഞങ്ങൾ നോക്കുമ്പോൾ അതിനടുത്തായി ആരുത പോലള്ള ഒരു ചെടിയിൽ നിറയെ നല്ല ഭംഗിയുള്ള വയലറ്റ് പൂക്കൾ . അതിനടുത്തായി രണ്ട് വറ്റൽ മുളകു ചെടിയിൽ നിറയെ പഴുത്തു ചുവന്ന കായകൾ. ഞങ്ങൾ അത് അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അമ്മ ഒരു മുറത്തിൽ ആ പഴുത്ത മുളകുകൾ മുഴുവൻ പറിച്ചെടുത്തു. വെയിലത്ത് ഉണക്കി വറ്റൽ മുളകാക്കി. കാക്കയോ മറ്റ് പറവകളോ തിന്ന് കാഷ്ഠിച്ചപ്പോൾ വിത്തുവിതരണം നടന്നു മുളച്ചതാകാം. ഇല്ലിമുളം കാടിന്റെ ഇലകൾ പൊഴിഞ്ഞ് വീണ് ഫലഭൂയിഷ്ടമായ മണ്ണ് നൽകിയ വളം സ്വീകരിച്ച് കരുത്തുറ്റ് വളർന്നതാകാം. ഏതായാലും ഞങ്ങൾക്ക് അത് പ്രതീക്ഷിക്കാത്ത നേട്ടമായി. അമ്മ പിന്നീട് അതിന്റെ വിത്തുകൾ പാകി മുളപ്പിച്ചിട്ടുണ്ട്.

ഒരിക്കൽ ഞങ്ങൾ അമ്മ വീടായ ചിരവാന്നോട്ടത്ത് വലിയ വിള വീട്ടിൽ താമസിക്കുന്ന സമയം . ഒരു ദിവസം രാവിലെ അമ്മ ഞങ്ങൾക്ക് ഒരത്ഭുതം കാണിച്ചു തന്നു. അടുക്കളയുടെ പടിഞ്ഞാറ് വശത്ത് നിറയെ കൂണുകൾ . കുഞ്ഞി കുടകൾ പോലെ നിൽപ്പാണ്. തലേന്ന് പെയ്ത മഴയത്ത് മുളച്ചു വന്ന കൂൺ കുടകൾ ഒരു വെള്ള പരവതാനി വിരിച്ച പോലെയായിരുന്നു അല്പം ദൂരെ നിന്ന് നോക്കുന്ന വർക്ക് തോന്നുക. അമ്മ ഒരു ചരുവം എടുത്തു കൊണ്ടു വന്നു. ഞങ്ങൾ കുട്ടികളും അമ്മയും ചേർന്ന് ഈ കൂണുകളെല്ലാം പറിച്ചെടുത്ത് ചരുവത്തിൽ നിറച്ചു. അമ്മ അതു വച്ച് തോരനും തീയലുമൊക്ക പാചകം ചെയ്തു. തൊട്ടടുത്ത മൂന്ന് പ്രഭാതങ്ങളിൽ കൂടി ഇതാവർത്തിച്ചു. പിന്നീട് മിക്ക വർഷങ്ങളിലും ഞങ്ങൾക്ക് ഇതു പോലെ കൂണുകൾ ലഭിച്ചിട്ടുണ്ട്. നമ്മൾ പറമ്പിലൊക്കെ നോക്കണമെന്ന് മാത്രം. ഭക്ഷ്യയോഗ്യമായ കുമിളുകളും വിഷക്കുമിളുകളും ഉണ്ടെന്ന് അമ്മ പറഞ്ഞാണ് ഞങ്ങളറിയുന്നത്. അമ്മയ്ക്കവ തിരിച്ചറിയാൻ പ്രത്യേക കഴിവാണ്. ഇക്കാര്യത്തിൽ ഞാനിപ്പോഴും അത്ര പോര . ഒടിഞ്ഞു വീണുണങ്ങിയ മരച്ചില്ലകളിലും വൈക്കോൽ പൊടിഞ്ഞു വീണ മണ്ണിലും ഇലകൾ വീണടിഞ്ഞിടത്തും ഇതുപോലെ കൂണുകൾ മഴ പെയ്ത് കഴിഞ്ഞ് കൂട്ടമായി മുളയ്ക്കാറുണ്ട്. മാവിൻ ചുവട്ടിൽ ഒറ്റപ്പെട്ട വലിയ കുമിൾ തുടർച്ചയായി നാലഞ്ച് ദിവസം ലഭിച്ച അനുഭവവുമുണ്ട്. ഇന്നലെ പെയ്ത മഴയത്ത് മുളച്ച കൂണിനോട് ചില മനുഷ്യരെ ഉപമിച്ച് നിസ്സാരവൽക്കരിക്കുമ്പോഴും ഈ കൂണുകൾ അത്ര നിസ്സാരന്മാരല്ല. പോഷക സമൃദ്ധമായ രുചിയുള്ള ഭക്ഷണ പദാർത്ഥം എന്നതു മാത്രമല്ല കൂണുകളുടെ ഗുണം. ഫംഗസ് ഗണത്തിൽ പെട്ട കൂണുകൾ ആന്റി ബയോട്ടിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഡോ. അലക്സാണ്ടർ ഫ്ലെമിങ്ങിന്റെ കണ്ടു പിടുത്തം തന്നെ ഉദാഹരണം. ഒട്ടേറെ രോഗികൾക്ക് രോഗ ശാന്തി നൽകാൻ ഫംഗസുകൾ കാരണമായി. മഴ കൂൺ മാത്രമല്ല നൽകുന്നത് എല്ലാ ജീവജാലങ്ങൾക്കും വെള്ളവും ചെടികൾക്ക് വളവും കൂടിയാണ്. എഫ് എ സി റ്റി യിലോ മറ്റു രാസവള നിർമ്മാണ ഫാക്ടറിയിലോ നിർമ്മിക്കാൻ പറ്റാത്തത്രയും നൈട്രജൻ വളങ്ങളാണ് ഒറ്റമഴയിൽ സസ്യജാലങ്ങൾക്ക് ലഭിക്കുന്നത്. മഴ കൊണ്ട മരങ്ങളുടേയും പുൽക്കൊടികളുടേയും ഉണർവ്വും ഉന്മേഷവും നമ്മൾ നനയ്ക്കുമ്പോൾ ചെടികൾക്കില്ല.

മറ്റൊരനുഭവം ഞങ്ങൾ ചിറക്കര താഴത്ത് കാഞ്ഞിരത്തും വിളയെന്ന ഞങ്ങളുടെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ്. ഈ വീടിനും ഇതിന്റെ തൊട്ടു മുറ്റത്തുള്ള അച്ഛന്റെ കുഞ്ഞമ്മയുടെ ശ്രീധര വിലാസം എന്ന വീടിനും ആളുകൾ പൊതുവേ കീഴതിൽ വീട് എന്ന വീട്ടു പേരാണ് വിളിച്ചിരുന്നത്. ഈ വീടുകൾ നിൽക്കുന്ന പുരയിടത്തിന് തൊട്ട് മുകളിലുള്ള പറമ്പിൽ താമസിക്കുന്ന കുന്നുവിള വീട്ടുകാർ ആണ് ഈ പേര് നൽകിയത്. അത് ഞങ്ങളുടെ ഭാരതി അപ്പച്ചിയുടെ വീടാണ്. അവർ പറഞ്ഞ് പറഞ്ഞ് താഴത്തെ വീടുകൾ കീഴതിൽ ആയി. ശരിയായ പേര് മറ്റുള്ളവർക്ക് അറിയാതെയുമായി .

ഭാരതി അപ്പച്ചിയുടെ പറമ്പിൽ മൂന്ന് കൂറ്റൻ ഇലഞ്ഞി മരങ്ങൾ 1979-86 കാലഘട്ടത്തിൽ ഉണ്ടായിരുന്നു. രണ്ടെണ്ണം ഇപ്പോഴുമുണ്ട്. അതിൽ ഒന്ന് ഞങ്ങളുടെ പറമ്പിലേയ്ക്കാണ് പടർന്ന് പന്തലിച്ച് നിന്നിരുന്നത്. കരിമ്പച്ച ഇലകളും പൂവിടുന്ന കാലത്തെ മാസ്മര സുഗന്ധവും തലയെടുപ്പോടു കൂടിയുള്ള നിൽപും അതു നൽകുന്ന തണലും വിശേഷം തന്നെ. ഒരാദായവുമില്ലെന്ന് നമ്മൾ കരുതുന്ന പാഴ്വൃക്ഷങ്ങൾ നൽകുന്ന ഓക്സിജനും തണലും നമ്മൾ കണക്കാക്കാറില്ലെന്നു മാത്രം. ഞങ്ങൾ അവിടെ താമസമാക്കിയ 1979 ൽ അച്ഛനമ്മമാർക്ക് ഈ വൃക്ഷത്തിന്റെ മൂടല് കാരണം ആ ഭാഗത്തുള്ള തട്ടുകളിൽ നമുക്ക് ഒന്നും തന്നെ കൃഷി ചെയ്യാൻ പറ്റില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. കൂടാതെ ഈ തട്ടുകളിൽ നേരത്തേ നട്ടിരുന്ന തെങ്ങുകളും റിഫ്ലക്സ് ആക്ഷൻ മൂലം ചരിഞ്ഞ് വളർന്നെങ്കിലുo കായ്ഫലം ഇല്ലാതെ നിൽക്കുകയാണ്. അതിനാൽ അമ്മ ഭാരതി അപ്പച്ചിയോട് സംഭാഷണ മദ്ധ്യേ ഇലഞ്ഞി മുറിക്കുന്ന കാര്യം സൂചിപ്പിച്ചു. അപ്പച്ചിയുടെ ഭർത്താവ് ഗോപാലൻ മാമന്റെ ജന്മ നക്ഷത്ര വൃക്ഷമായതിനാലാണ് മുറിക്കാത്തതെന്ന് അപ്പച്ചി പറഞ്ഞു.
പിന്നെ അച്ഛനമ്മമാർ അതേപ്പറ്റി യാതൊരു പരാതിയും പറയാൻ പോയില്ല. ഏതൊരു പ്രതികൂല പരിതസ്ഥിതികളെയും പഴിച്ചിരിക്കാതെ അതിനെ അനുകൂലമാക്കാനുള്ള സഹജമായ കഴിവ് അച്ഛനമ്മമാർക്കുണ്ടായിരുന്നു. അതിനാൽ വേനൽക്കാലത്ത് ഇലഞ്ഞി പൊഴിക്കുന്ന കരിയിലകൾ മുഴുവൻ വാരി അമ്മ മറ്റു തട്ടുകളിലുള്ള കൃഷിക്ക് പുതയായി ഉപയോഗിച്ചു. ഇലപ്പൂ വീഴുന്ന സമയത്ത് ഞങ്ങൾ അതിന്റെ സുഗന്ധം ആസ്വദിച്ചു. പൂക്കൾ പെറുക്കി മാലകൾ കോർത്തു . ഓറഞ്ചു കലർന്ന ചുവപ്പു നിറത്തിൽ പഴുത്ത കായകൾ വീണപ്പോൾ അതിന്റെ കുരു കളഞ്ഞ് ഞങ്ങൾ ഭക്ഷിച്ചു. മഴക്കാലത്ത് ഞങ്ങൾ കുട്ടികൾ ആ തട്ടിലേയ്ക്ക് പോയപ്പോൾ ആ തട്ടു നിറയെ പാവൽ വള്ളികൾ സാമാന്യം വലിയ നെല്ലിക്കാ വലുപ്പത്തിലുള്ള ധാരാളം കായ്കളുമായി നിൽക്കുന്നത് കണ്ടു. ഞങ്ങൾ ആ കായ്കളിൽ ചിലത് പറിച്ചു കൊണ്ട് വന്ന് അച്ഛനെ കാണിച്ചു. അച്ഛൻ പറഞ്ഞു അത് കാട്ടു പാവലാണെന്ന്. തിന്നാൻ കൊള്ളാം. ഞങ്ങൾ ഒരു വലിയ സ്റ്റീൽ ചരുവവുമായി പറമ്പിന്റെ ആ തട്ടിലേയ്ക്ക് പോയി. കാട്ടു പാവയ്ക്ക മുഴുവൻ പറിച്ചെടുത്തു. അമ്മ അത് തോരനും മെഴുക്കു പുരട്ടിയുമൊക്കെയാക്കി. മഴക്കാലത്ത് എല്ലാ ആഴ്ചയും ഇത് ആവർത്തിച്ചു. ആഴ്ചയിൽ ഒരു കിലോയിലധികം പാവയ്ക്ക യാതൊരു ചിലവുമില്ലാതെ ഞങ്ങൾക്ക് ലഭിച്ചു. ഗോപാലൻ മാമൻ മരിച്ച ശേഷം അപ്പച്ചിയുടെ മകൻ ബാബു വണ്ണൻ( അഗ്രോ ഇന്റസ്ട്രീസ് കോർപറേഷനിൽ എഞ്ചിനീയറായിരുന്ന ശ്രീ സുഭാഷ് ചന്ദ്രബോസ് , ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റായിരുന്ന Dr പി ശോഭന) തിരുവനന്തപുരത്തെ ആദ്യ സ്വന്തം വീട് നിർമ്മിക്കാനായി ഈ ഇലഞ്ഞി മരം മുറിക്കുന്നതുവരെ ഞങ്ങൾക്ക് എല്ലാ വർഷവും കാട്ടുപാവയ്ക്ക തിന്നാൻ യോഗമുണ്ടായി. ആ മരത്തോടൊപ്പം കാട്ടുപാവലുകളും അപ്രത്യക്ഷമായി. ആ മരത്തിൽ ചേക്കേറിയിരുന്ന പറവകൾ തിന്ന ശേഷം നിക്ഷേപിച്ചിരുന്ന വിത്തുകൾ മുളച്ച പാവൽ വളളികളാണ് അഞ്ചാറ് വർഷം പന്തലുകളില്ലാതെ വളമിടാതെ വെള്ളമൊഴിക്കാതെ കായകൾക്ക് കൂടിടാതെ കീടനാശിനി തളിക്കാതെ ചുരുക്കി പറഞ്ഞാൽ കായ പറിച്ചെടുക്കുക എന്നതിൽ കവിഞ്ഞ് യാതൊരദ്ധ്വാനവുമില്ലാതെ ഞങ്ങൾക്ക് ആവശ്യത്തിലധികം പാവയ്ക്ക തന്നത്.

അത്തരം പാവൽ പിന്നെ മറ്റെങ്ങും കണ്ടിട്ടില്ല. അനുജത്തിയുടെ വിവഹം കഴിഞ്ഞ് വെള്ളല്ലൂരിലെ ഭർത്തൃ വീട്ടിലേയ്ക്ക് പോയ ശേഷം കേട്ടറിഞ്ഞ വിവരം വർഷങ്ങൾക്ക് മുമ്പ് അവരുടെ മരച്ചീനി വിളകളിൽ ധാരാളം കാട്ടുപാവലുകളും കാട്ടുപടവലവും ഉണ്ടായിരുന്നെന്നാണ്. അന്നന്ന് ഭക്ഷണത്തിനെടുത്തിട്ട് അധികമുള്ളവ അനുജത്തിയുടെ അമ്മായിയമ്മ ചാക്കു കണക്കിന് ഉണക്കി സൂക്ഷിച്ചിരുന്നത്രേ. പിന്നീട് അവിടെയും ഈ ചെടികൾ നശിച്ചു പോയി. ചില മരങ്ങൾ നശിക്കുമ്പോൾ അതോട് ബന്ധപ്പെട്ട അടിക്കാടുകളും വള്ളികളും പറവകളും നശിക്കുന്നു.

മറ്റൊരോർമ്മ ഒരു രാത്രി അച്ഛൻ ജോലിയ്ക്ക് പോയിട്ട് വന്നപ്പോൾ കൊണ്ടുവന്നത് കാട്ടുവാഴയുടെ വിത്താണ്. കാസർഗോഡിന്റെ കാട്ടു പ്രദേശത്ത് സർവ്വേ ചെയ്യാനായി പോയ അച്ഛനും സഹപ്രവർത്തകരുo കാട്ടിൽ പഴുത്തു നിൽക്കുന്ന വാഴക്കുലയിലെ പഴങ്ങൾ ഭക്ഷിച്ചു. നാട്ടുവാഴകളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രം മാംസളഭാഗവും കൂടുതൽ വലിയ വിത്തുകളുമാണ് കാട്ടുവാഴയ്ക്കുള്ളത്. വിത്തുകൾക്ക് നിത്യവഴുതനയുടെ വിത്തുകളുടെ വലുപ്പം വരും .ചെറുകല്ലുകൾ പോലെ. ഞങ്ങൾ അത് പാകി നോക്കിയെങ്കിലും മുളച്ചില്ല. കാട്ടിൽ ചെറു പൂക്കളുള്ള റോസാ ചെടികളും ഉണ്ടെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നമ്മുടെ മരച്ചീനി അഥവാ കപ്പ വിദേശിയാണെങ്കിലും അവ ഇവിടെയെത്തുന്നതിന് മുമ്പു തന്നെ ആദിവാസികൾക്ക് പരിചിതമായ കാട്ടു കപ്പ നമ്മുടെ വനാന്തരങ്ങളിൽ ഉണ്ടായിരുന്നെന്നാണ് കണ്ണൂരിൽ ഞാൻ ജോലി ചെയ്തിരുന്ന കോളേജിൽ ഗസ്റ്റ് ഫാക്കൽട്ടി ആയിരുന്ന വാസുദേവൻ കോറോം പറഞ്ഞിട്ടുള്ളത്.

ഈ അടുത്ത കാലത്ത് ഒരു മഴക്കാലത്ത് ഞങ്ങളുടെ പറങ്കി മാവിന്റെ മുകളിലേയ്ക്ക് വെറുതേയൊന്ന് നോക്കിയപ്പോൾ കണ്ടത് നിറയെ കുമ്പളങ്ങ പിടിച്ചു കിടക്കുന്നു. കുമ്പളത്തിന്റെ വേരുകൾ അന്വേഷിച്ചു ചെന്നപ്പോൾ ഞങ്ങൾ തടമെടുത്ത് വളമിട്ട് നട്ട കുമ്പളമൊന്നുമല്ല അത്. തടത്തിലിട്ടതൊന്നും കുരുത്തിരുന്നില്ല. മറ്റൊരിടത്ത് കൈയ്യിൽ നിന്നോ മറ്റാ അറിയാതെ വീണ വിത്താണ് മരത്തിൽ കയറി കായ്ച്ചു കിടന്നത്. ഇതുപോലെ പ്രകൃതി ഞങ്ങളറിയാതെ കാത്തുവച്ച കോവലും കാന്താരി മുളകുമൊക്കെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മൂന്നിനം ചെറു പച്ച കാന്താരി മുളക് ഞങ്ങൾക്കുള്ളതിൽ രണ്ടെണ്ണം പ്രകൃതി തന്നതാണ്. ഒന്ന് വേപ്പിന്റെ മൂട്ടിൽ വിത്തു വീണ് കിളിർത്തുവന്നത്. അത് കിളികളുടെ സംഭാവനയാകാം . മറ്റൊന്ന് മ്യൂട്ടേഷൻ സംഭവിച്ചതാകണം. ഒരല്പം കൂടി വലുപ്പുള്ളവ.
നദികൾ ഒഴുക്കി കൊണ്ടു വരുന്ന എക്കലടിഞ്ഞ പുഞ്ച നെൽപ്പാടങ്ങളും കൈപ്പാട് നിലങ്ങളും മറ്റു വളപ്രയോഗമൊന്നുമില്ലാതെ നല്ല വിളവു തരും. വെള്ളം വറ്റിച്ച് മുകൾ പൊറ്റയും താഴെ ഒരാൾ താഴ്ചയിൽ ആളു താഴ്ന്നു പോകാവുന്ന ചെളികളുമുള്ള പ്രതലത്തിൽ ഒരല്പം ചാഞ്ഞു നിന്നു താഴ്ന്നു പോകാതെ ഞാറു നടാനുള്ള തഴക്കവും വഴക്കവും വേണമെന്ന് മാത്രം. വെള്ള കൂടുതൽ പൊങ്ങുന്ന സ്ഥലങ്ങളിൽ ഉയരo കുറഞ്ഞ നെൽച്ചെടി കളു ണാകുന്ന വിത്തിടരുതെന്ന് മാത്രം.

ഞങ്ങളുടെ വീട്ടിൽ മുൻ വശത്ത് റോഡരികിലായി മൂന്നു മാവുകൾ അടുത്തടുത്തായി നിൽപുണ്ട്. അതിലൊന്ന് കിളിച്ചുണ്ടൻ, മറ്റൊന്ന് മൈലാപ്പൂർ ആന്നെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാമത്തേതിനെ പാർവണേന്ദു എന്നു വിളിക്കാനാണ് എനിയ്ക്കിഷ്ടം. കാഴ്ചയിൽ ഹരിച്ചുണ്ടനെ പോലെ തോന്നുo. രണ്ടു വർഷം കൂടുമ്പോൾ നന്നായി കായ്ക്കുന്ന ഈ മാവിലെ മാമ്പഴം മുഴുവൻ നാട്ടുമാങ്ങ പോലെ പൊഴിഞ്ഞു വീഴും. പെറുക്കിയെടുത്താൽ മാത്രം മതി. നല്ല സ്വാദും മണവും നിറവും മധുരവും നാട്ടുകാരുടെ അഭിപ്രായത്തിൽ ഈ മാമ്പഴത്തിന്റെ രുചിയും മധുരവും മറ്റു മാമ്പഴങ്ങൾക്കില്ലെന്നാണ്. പ്രകൃതി ഒരു മഹാത്ഭുതമാണ്. അത് നമുക്കായി പലതും കാത്തുവയ്ക്കും. അത് തിരിച്ചറിയണമെന്ന് മാത്രം.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഷിബു മാത്യൂ
ലാക് അലാഹ ”ദൈവമേ നിനക്ക്’. ഇതൊരു കൃതജ്ഞതാ ഗീതം.
പാലാ രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ത്ഥനാ ഗാനം കൊറൊണാ വൈറസുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെ സംഗീതമാണ്. സംഗീതം സ്വര്‍ഗ്ഗത്തിന്റെ ഔഷധമാണ്. രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് ഈ ഔഷധം വിതണം ചെയ്യുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട്. പാലാരൂപതയിലെ വൈദീകര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാനിരതരായി ആലപിച്ച ഗാനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദൈവമേ നിനക്ക്’ എന്ന് വിളിക്കുന്ന ഈ സംരംഭം കാരുണ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു എന്നദ്ദേഹം പറഞ്ഞു.

ഫാ. ജീവന്‍ കദളിക്കാട്ടില്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രയും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ ജോര്‍ജ്ജ്
പ്ലാസനാലാണ്. വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സുബിന്‍ വൈഡ് ഫ്രെം.

ദൈവമേ ഞങ്ങളങ്ങേ വാഴ്തുന്നു അങ്ങേക്കായെന്നും സ്‌തോത്രങ്ങള്‍..
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങളെന്നും സ്തുതിക്കുന്നു…
നിത്യസല്‍ പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ..
ആരാധിക്കുന്നു പാരാകെ..
സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ സ്തുതിഗീതമാണിത്. പഴയ ഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഈ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ പാലരൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് പ്രത്യാശയുടെ പുതുജീവന്‍ നല്‍കി ഈ ഗാനത്തിനെ ആതുര സേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.

ഈ ഗാനശുശ്രൂഷയില്‍ പാടിയ വൈദീകര്‍ ഇവരാണ്.
ഫാ. ജെയിംസ് വെണ്ണായിപ്പള്ളില്‍. വികാരി അന്തിയാളം
ഫാ. ജോസ് തറപ്പേല്‍. വികാരി വയലാ
ഫാ. ജീവന്‍ കദളിക്കാട്ടില്‍ കാക്കൊമ്പ്
ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍. ഡയറക്ടര്‍ പാലാ കമ്മ്യൂണിക്കേഷന്‍സ്
ഫാ. റോയി മലമാക്കല്‍. വികാരി കൈപ്പള്ളി
ഫാ. മാത്യൂ കവളംമാക്കല്‍ പ്രൊഫ. ദേവമാതാ കോളേജ്, കുറവിലങ്ങാട്
ഫാ. ജോസഫ് തെരുവില്‍. KCSL പാലാ.
ഫാ. സ്‌കറിയാ മോഡിയില്‍. വികാരി കിഴൂര്‍
ഫാ. മാത്യൂ വെണ്ണായ്പ്പള്ളി. അസി: വികാരി കാഞ്ഞിരമറ്റം
ഫാ. ജോസഫ് നരിതൂക്കില്‍. JDV പൂനെ
ഫാ. ദേവസ്യാച്ചന്‍ വടപ്പലം. വികാര്‍ കാവുംകണ്ടം
ഫാ. ബിജു കുന്നയ്ക്കാട്ട്. മുസ്ലീവാ മെഡിസിറ്റി പാലാ.

ഈ ഗാനത്തില്‍ പാടിയ വൈദീകര്‍ പഠിപ്പിക്കുന്നത് പരമ്പരാഗതമായ വിശ്വാസ സംരക്ഷണമാണ്.
ദൈവമേ ഞങ്ങളങ്ങയെ വാഴ്ത്തുന്നു അങ്ങേയ്ക്കായെന്നും സ്‌തോത്രങ്ങള്‍..

പാലാ രൂപതയില്‍ നിന്നുള്ള വൈദീകരുടെ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക

ലിവർപൂൾ: യുകെ മലയാളി നഴ്‌സ് നിര്യാതയായി. ലിവർപൂളിൽ നഴ്‌സായി ജോലിചെയ്‌തിരുന്ന തൃശ്ശൂർ സ്വദേശിനിയായ റാണി വിൻസെന്റ് ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗത്തിന് നാട്ടിൽ ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് രാവിലെ നാട്ടിൽ (Indian time 7.30 am) വച്ച് മരണപ്പെടുന്നത്. ലിവർപൂൾ മലയാളികൾ എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന  റാണി ചേച്ചിയുടെ മരണ വാർത്ത വേദനയോടെ ആണ് മലയാളികൾ ശ്രവിച്ചത്. ഭർത്താവ് വിൻസെന്റ് തോമസ് തൃശ്ശൂർ തണിപ്പിള്ളി കുടുംബാംഗമാണ്.

ലിവർപൂളിനടുത്തുള്ള ഫസകേർലി ഐൻട്രീ  ആശുപത്രിയിൽ  ആണ് റാണി ചേച്ചി നഴ്‌സായി ജോലി ചെയ്‌തിരുന്നത്‌. രോഗം തിരിച്ചറിഞ്ഞ റാണി ചേച്ചി യുകെയിൽ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്‌തിരുന്നു. രണ്ട് മാസം മുൻപ് യുകെയിലെ ചികിത്സ മതിയാക്കി നാട്ടിലേക്ക് പുറപ്പെട്ട ചേച്ചി തുടർ ചികിത്സ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്.

അസാമാന്യ മനഃശക്തിയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെയും മാതൃക മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ റാണി ചേച്ചി എന്നാണ് വികാരിയച്ചനായ ഫാദർ ജിനോ അരീക്കാട്ട് പറഞ്ഞത്. അതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രാത്ഥനകളിൽ എല്ലാവരെയും അനുസ്മരിക്കുമെന്നും അച്ചൻ മലയാളം യുകെയോട് പറഞ്ഞു.

വിൻസെന്റ് റാണി ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. രണ്ടാണും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ( റോഷൻ, റോഷ്‌നി, റോബിൻ എന്നിവർ.) കൊറോണ വൈറസ് ഈ കുടുംബത്തിനും നൽകുന്നത് തീരാ വേദനയാണ്. പ്രായപൂർത്തിയായ മൂന്നു മക്കളും ഇവിടെത്തന്നെയാണ് ഉള്ളത്. വ്യോമഗതാഗതം നിലച്ചതോടെ നാട്ടിൽ എത്താനുള്ള ഇവരുടെ ആഗ്രഹം നടക്കാതായി. ചികിത്സാർത്ഥം ഭർത്താവായ വിൻസെന്റ് നാട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്.

ശവസംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. റാണിച്ചേച്ചിയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് കാലത്തെ കാണപ്പെടുന്ന ദൈവങ്ങളാണ് ആരോഗ്യപ്രവർത്തകർ. പ്രധാനമായും രോഗികളോട് അടുത്തിടപഴകുന്ന നഴ്സുമാരുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെ കോവിഡ് ബാധിതരെ ചികിത്സിക്കാൻ അവർ തയ്യാറാകുന്നു. ഇവിടെ രാജ്യത്തിനല്ല പ്രധാന്യം. മനുഷ്യർക്കാണ്, മനുഷ്യജീവനാണ്. ബ്രിട്ടീഷ് ഇതര നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പരീക്ഷയോ ഫീസോ കൂടാതെ ബ്രിട്ടീഷ് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് പ്ലെയ്ഡ് സിമ്രു എംപി ഹൈവെൽ വില്യംസ് സർക്കാരിന് കത്തെഴുതി. പകർച്ചവ്യാധിക്കിടയിൽ അവർ ചെയ്യുന്ന മഹത്തായ സംഭാവനകളെ തിരിച്ചറിയാനും എല്ലാ പ്രധാന ആരോഗ്യപ്രവർത്തകർക്കും ഉടനടി ബ്രിട്ടീഷ് പൗരത്വം നൽകുന്നത് പരിഗണിക്കണമെന്നും ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് സൗജന്യ പൗരത്വം നൽകുന്നതുവഴി അവർക്ക് അർഹമായ അംഗീകാരം ലഭിക്കുമെന്നും കത്തിൽ പറയുന്നു. ബാംഗൂരിലെ നിരവധി യുകെ ഇതര പൗരന്മാരായ എൻ‌എച്ച്‌എസ് ജീവനക്കാർ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഈയൊരു നീക്കം.

“പിപിഇയുടെ ക്ഷാമം മൂലവും രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് മൂലവും ആരോഗ്യ പ്രവർത്തകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നു. വൈറസ് അതിവേഗം പടർന്നുപിടിക്കുന്നതിനാൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ജീവൻ നഷ്ടപ്പെട്ടു.” വില്യംസ് കൂട്ടിച്ചേർത്തു. അവരുടെ ധീരമായ പരിശ്രമങ്ങൾക്കിടയിലും, ബ്രിട്ടീഷ് പൗരത്വം ഇല്ലാത്ത ആരോഗ്യപ്രവർത്തകർക്ക് യുകെയിൽ സ്ഥിരമായി താമസിക്കാൻ കഴിയുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. “കുടിയേറ്റക്കാർ നമ്മുടെ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ഒരു പ്രധാന ഭാഗമാണെന്ന് ഈ പകർച്ചവ്യാധി തെളിയിച്ചിട്ടുണ്ട്. മുൻനിര ജീവനക്കാർ ചെയ്യുന്ന ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും അളവ് യുകെ സർക്കാർ തിരിച്ചറിയേണ്ടത് നിർണായകമാണ്. ” വില്യംസ് ഇപ്രകാരം കത്തിൽ കുറിക്കുകയുണ്ടായി.

എല്ലാ ജീവനക്കാരും നൽകുന്ന വലിയ സംഭാവനയെ അംഗീകരിക്കുന്നതായും 2020 ഒക്ടോബർ 1 ന് മുമ്പായി അവസാനിക്കുന്ന എല്ലാ വിസ കാലാവധിയും നീട്ടിയിട്ടുണ്ടെന്ന് വില്യംസിന്റെ കത്തിന് മറുപടിയായി സർക്കാർ വക്താവ് പറഞ്ഞു. യോഗ്യതയുള്ള വിദേശ ആരോഗ്യ പ്രൊഫഷണലുകളുടെ വിസകൾക്ക് ഒരു വർഷത്തെ വിപുലീകരണം നൽകും. യുകെ പൗരന്മാരെപ്പോലെ തന്നെ എൻ‌എച്ച്എസ് സേവനങ്ങൾ ഉപയോഗിക്കാൻ വിദേശ ആരോഗ്യപ്രവർത്തകരെ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. യുകെയിലുടനീളമുള്ള എൻ‌എച്ച്എസ് ട്രസ്റ്റുകളുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകരെയും സഹായിക്കാൻ ഞങ്ങൾ ഒരുക്കമാണെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

പി പി ഇ ഗൈഡൻസ് നൽകുന്നതിൽ എൻഎച്ച്എസ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണെന്ന് ഡോക്ടർ ദമ്പതിമാർ പറഞ്ഞു, ഇവർ ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങളോ മതിയായ സന്നാഹങ്ങളോ ഇല്ലാതെ ആരോഗ്യ പ്രവർത്തകരെ കോവിഡ് മരണത്തിലേക്ക് തള്ളിവിടുന്നു എന്ന് ആരോപിച്ച് ഇരുവരും ഗവൺമെന്റ്നെതിരെ നിയമനടപടികളുമായി മുന്നോട്ട്. ഡോ മീനാൽ വിസ്‌, ഡോ നിഷാന്ത് ജോഷി എന്നിവരാണ് ലോകാരോഗ്യ സംഘടന നിർദേശിച്ച പ്രകാരമുള്ള സ്വയം സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കേസ് നൽകിയത്. ഡോക്ടർ വിസ് ക്ലിനിക്കൽ ജോലിചെയ്യുമ്പോൾ, ഡോക്ടർ ജോഷി ജിപി ട്രെയിനി ആണ്. ഇരുവരും രണ്ട് ആശുപത്രികളിലായി എൻ എച്ച് എസിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട്.

കഴിഞ്ഞ ആഴ്ച സുരക്ഷാ ഗൗണുകൾ ഇല്ലാതെ ജോലിയിൽ പ്രവേശിക്കാൻ ഡോക്ടർമാരോട് എൻഎച്ച്എസ് ആവശ്യപ്പെട്ടിരുന്നു. സപ്ലൈകൾ തീർന്ന് മണിക്കൂറുകൾക്ക് ശേഷവും ഡോക്ടർമാർക്ക് ചികിത്സ ഉപകരണങ്ങൾ ഇല്ലാതെ രോഗികളെ സന്ദർശിക്കേണ്ടി വന്നു. ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റി എത്നിക് ഗ്രൂപ്പുകാരെ ആണ് രോഗം കൂടുതലായി ബാധിക്കുക എന്ന് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ, കോവിഡ് ബാധിച്ചു മരണപ്പെട്ട ആദ്യ പത്ത് ഡോക്ടർമാരും ഇങ്ങനെയുള്ളവരാണ്. ദമ്പതിമാർ പറയുന്നു” ഞങ്ങൾ ഡോക്ടർമാരാണ്, നഴ്സുമാരാണ്, ആരോഗ്യ പ്രവർത്തകരാണ്, അത്യാവശ്യഘട്ടങ്ങളിൽ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ഞങ്ങളുടെ കടമ, നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ ഉണ്ടാകും, എന്നാൽ ഗവൺമെന്റ് ഞങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ, നിങ്ങളെ ഞങ്ങൾ എങ്ങനെ സംരക്ഷിക്കും?

ലണ്ടനിലെ അഭിഭാഷകനായ ബസ്മാഹ് സാഹിബ് ഇരുവർക്കും വേണ്ടി ഇംഗ്ലണ്ടിന്റെ പൊതുജനാരോഗ്യ വകുപ്പിനും, സാമൂഹ്യ വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി ലഭിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

ഏപ്രിൽ 17 മുതൽ സുരക്ഷാ ഗൗണുകളുടെ അഭാവത്തിൽ ആരോഗ്യപ്രവർത്തകർ പ്ലാസ്റ്റിക് ഏപ്രൺ ധരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ രോഗികളുടെ അടുത്തേക്ക് ചെല്ലുന്നത് മരണ മുഖത്തേയ്ക്ക് നടക്കുന്നതിനു തുല്യമാണ്. മാത്രമല്ല എൻ എച്ച് എസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും വ്യക്തമല്ല. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ് യുകെയിൽ കാര്യങ്ങൾ നടക്കുന്നത്.

നമുക്കൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും, നാം തന്നെ അവർക്ക് ഉറക്കമരുന്നുകളും വെന്റിലേറ്ററും നൽകുന്നതും അത്ര എളുപ്പമല്ല, മുന്നിൽ കിടക്കുന്ന കട്ടിലിൽ സ്വന്തം മുഖമാണ് പ്രതിഫലിച്ചു കാണാൻ സാധിക്കുക. ഓരോ തവണ ഓരോ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴും സുഹൃത്തുക്കളും കുടുംബവുമെല്ലാം ഭീതിയോടെയാണ് നമ്മളെ നോക്കുന്നത്. ജീവൻ സംരക്ഷണ ഉപകരണങ്ങൾ തീർന്നെങ്കിൽ, എന്തുകൊണ്ടാണ് നിർമാതാക്കളോട് കൂടുതൽ ആവശ്യപ്പെടാത്തതെന്നും അവർ ചോദിക്കുന്നു. ഐസിയുവിൽ പ്രവേശിക്കുന്ന ഡോക്ടർമാർക്ക് മാത്രം സുരക്ഷാ ഉപകരണങ്ങൾ നൽകുന്നുണ്ടാവാം എന്നാൽ അതുമാത്രം പോരാ പ്രസവവാർഡ്, ശിശുരോഗ വിഭാഗം തുടങ്ങിയവയെല്ലാം അങ്ങേയറ്റം റിസ്ക് നിറഞ്ഞ സ്ഥലങ്ങളാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അടിയന്തിരനടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചു.

ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ

ഒരുവർഷം 45 കോടിയിലേറെ യാത്രക്കാരാണ് ആകാശമാർഗ്ഗം യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വിമാനയാത്രികരെയാണ്. കാരണം വിമാനയാത്രകൾ ഭൂരിഭാഗവും വളരെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാകയാൽ പെട്ടെന്നുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം മൂലം ആകാശയാത്രികരുടെ ലക്ഷകണക്കിന് കോടി സമ്പത്താണ് വിമാനക്കമ്പനികളുടെ കൈവശമായത്. റദ്ദാക്കിയ സർവീസുകൾക്ക് പകരം പണം മടക്കി നൽകാമെന്നും അതുമല്ലെങ്കിൽ ഒരുവർഷത്തേക്ക് ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകാമെന്നുമുള്ള പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പണം തിരികെ ലഭിക്കാനായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് വ്യക്തമായ മറുപടി ഒന്നും നൽകാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് വിമാനകമ്പനികളുടേത്.

ഇതിനിടയിൽ ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകുന്നതിൽ പലതരത്തിലുള്ള കെണികളും ഒളിച്ചിരിപ്പുണ്ടോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ ഉപയോഗിക്കണമെങ്കിൽ സ്കൂൾ ഹോളിഡേ, വാർഷിക അവധി തുടങ്ങി പല കാര്യങ്ങളും പരിഗണിക്കേണ്ടിവരും. ഇതുകൂടാതെ ഒരു വർഷത്തിനുള്ളിൽ റീ ബുക്ക് ചെയ്യുമ്പോൾ ഫെയറിൽ വന്ന വ്യത്യാസം എന്ന പേരിൽ ഒരു വൻതുക വിമാനകമ്പനികൾ ഉപഭോക്താക്കളുടെ കയ്യിൽനിന്നും പിഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് നിരവധിപേർ.

ഇതിനിടയിൽ ഓഗസ്റ്റിലെ സ്കൂൾ ഹോളിഡേയ്സ് നാട്ടിൽ പോകാൻ പദ്ധതിയിട്ടിരുന്ന യുകെ മലയാളികൾ കടുത്ത അരക്ഷിതാവസ്ഥയിൽ ആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്റർനാഷണൽ ഫ്ലൈറ്റുകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ പരിമിതമാണ്. അഥവാ പുനരാരംഭിച്ചാലും വിദേശത്തു നിന്ന് എത്തുന്നവരെ ക്വാറന്റൈയിൻ ചെയ്യാനുള്ള സാധ്യതകൾ ആണ് കൂടുതൽ. ഇങ്ങനെയുള്ള സാഹചര്യത്തിൽ യാത്രക്കാർക്കുള്ള പണം മടക്കി നൽകാൻ വിമാനക്കമ്പനികൾ തയ്യാറാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഇറ്റലിയിലെ പ്രശസ്ത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്റ്റിയസ് ഡിസീസസ് ആണ് 65 വയസ്സ് പ്രായമുള്ള സ്ത്രീയുടെ കണ്ണുകളിൽ ഉള്ള വൈറസ് ബാധ 21 ദിവസം നിലനിന്നതായി റിപ്പോർട്ട് ചെയ്തത്. കോവിഡ് – 19 ബാധിച്ചവരുടെ കണ്ണുകളിൽ ചുവന്ന നിറം കാണുന്നത് ശ്രദ്ധയിൽ പെട്ടതാണ് പഠനത്തിന് വഴിത്തിരിവായത്. എന്നാലും ഇത്തരത്തിലുള്ള അടയാളങ്ങൾ കാണിക്കുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്.

ബാക്ടീരിയകളുടെയും വൈറസുകളുടെയും സാന്നിധ്യം മൂലം കണ്ണുകൾ ചുവന്ന നിറമാകാറുണ്ട്. ശ്വാസകോശത്തിൽ അണുബാധയുള്ളപ്പോഴും ഇത് കാണാനാവും. അമേരിക്കയിൽ ചുവന്ന കണ്ണുകൾ ശ്രദ്ധയിൽപെട്ടത് കിർക്ക്ലാൻഡിലേ ഒരു ലൈഫ് കെയർ സെന്ററിൽ ജോലിചെയ്യുന്ന നേഴ്സിനായിരുന്നു . ജീവനക്കാരടക്കം ഏകദേശം 114 പേർക്കായിരുന്നു കോവിഡ് ബാധ സ്ഥിരീകരിച്ചത് .ഇവരിൽ എല്ലാവർക്കും തന്നെ ചുവന്ന കണ്ണുകൾ ഉണ്ടായിരുന്നു എന്ന് ആ നഴ്സ് ചൂണ്ടിക്കാട്ടി. മിക്ക രോഗികളും കോവിഡ്-19 ന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല .എന്നാൽ പിന്നീട് അവർ കൊറോണ ബാധിതരാണ് എന്ന സ്ഥിരീകരിക്കുകയാണുണ്ടായത്. പലരാജ്യങ്ങളും ചുവന്ന കണ്ണുകൾ കൊറോണ വൈറസ് ബാധതരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്‌ കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ ഒന്നായി ഇതുവരെ അംഗീകരിച്ചിട്ടില്ല. പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണുകളും വൈറസിന്റെ ആക്രമണത്തിന് വിധേയമാവാം . പക്ഷേ ഇത് എല്ലാവരിലും കണ്ടെന്നു വരില്ല.

ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻന്റെ ഒരു പഠന പ്രകാരം ഏകദേശം ആയിരത്തോളം കോവിഡ് 19 ബാധിച്ച ചൈനീസ് രോഗികളിൽ വെറും 9 പേർക്ക് മാത്രമാണ് അണുബാധയുള്ള കണ്ണുകൾ ഉണ്ടായിരുന്നത്. എന്നാൽ എല്ലാവരിലും കാണാൻ സാധിക്കുന്നില്ലെങ്കിലും ഇത് രോഗവ്യാപനത്തിന് വലിയൊരു പങ്കുവഹിക്കുന്നു എന്ന് അന്നൽസ് ഓഫ് ഇന്റെർണൽ മെഡിസിൻന്റെ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. വുഹാനിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ ഒരു രോഗിയിലും ഇത് പോലെ ചുവന്ന അണുബാധയുള്ള കണ്ണുകൾ കാണാൻ സാധിച്ചു. കണ്ണുകൾ ചുവന്നതുമൂലം അവരുടെ കണ്ണുകളും ശ്രദ്ധിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി എടുത്ത സാംപിളിൽ കൊറോണ വൈറസുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് മൂക്കിൽ നിന്നും മറ്റും എടുത്ത് സ്രവങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും അവരുടെ കണ്ണുകളിൽ വൈറസിന്റെ സാന്നിധ്യം നിലനിന്നിരുന്നതായി റിപ്പോർട്ടുചെയ്യപ്പെട്ടു . ഇങ്ങനെയുള്ള രോഗലക്ഷണങ്ങൾ കൊറോണാ വൈറസിന്റെ വ്യാപനം കൂടാൻ സാധ്യതയുണ്ട് എന്ന ആശങ്കയിലാണ് ഡോക്ടർമാർ.

നിലവിൽ കൊറോണ വൈറസ് സ്രവങ്ങളിലുടെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്. പുതിയ പഠനം കണ്ണുകളിലും മുഖത്തും തൊടുന്നത് തടയുന്നത് രോഗ വ്യാപനം തടയുന്നതിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി കൊറോണ വൈറസിനോടനുബന്ധമായി നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. പല പഠനങ്ങളുടെയും ആധികാരികത അതുകൊണ്ടു തന്നെ തെളിയിക്കപ്പടേണ്ടതാണ്.

സൗത്താംപ്ടൺ: കൊറോണ വൈറസ് ശമനം കാണിക്കാതെ മനുഷ്യ ജീവനുകളെ പിഴുതെടുക്കുന്ന രീതി ഭംഗമില്ലാതെ തുടരുമ്പോൾ സൗത്താംപ്ടണിൽ ഉള്ള ഇരട്ടകളായ നഴ്‌സുമാരുടെ ജീവൻ ആണ് വെറും രണ്ട് ദിവസത്തെ ഇടവേളയിൽ പിഴുതെറിഞ്ഞത്.   സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍സ് നഴ്‌സായിരുന്ന 38 കാരിയായ കേയ്റ്റി ഡേവിസ് ചൊവ്വാഴ്ച വൈകീട്ട് കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. എന്നാൽ കേയ്റ്റിയുടെ ഇരട്ട സഹോദരിയും മുന്‍ കോളോറെക്ടൽ സർജറി യൂണിറ്റ് നേഴ്‌സുമായ എമ്മ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി സഹോദരിക്കൊപ്പം മരണത്തിലും ഒത്തുചേരുകയായിരുന്നു. ഇന്ന് മരിച്ച എമ്മ, ഇതേ ആശുപത്രിയിൽ 2013 വരെ നഴ്‌സായി ജോലി ചെയ്‌തിരുന്നു.

ഇരുവരും സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ചാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്തിലേയ്ക്ക് ഒന്നിച്ചെത്തിയ തങ്ങള്‍ ഒന്നിച്ചു തന്നെ മടങ്ങുകതന്നെ ചെയ്യുമെന്ന് ഇരുവരും പറഞ്ഞതായി സഹോദരിയായ സൂ (Zoe)  ബിബിസി യുമായി പങ്കുവെച്ചത്.

സൗതാംപ്ടണ്‍ ഹോസ്പിറ്റലില്‍ ചൈല്‍ഡ് ഹെല്‍ത്ത് യൂണിറ്റിലാണ് കേയ്റ്റി ഡേവിസ് ജോലി ചെയ്തിരുന്നത്. ഒരുമിച്ചു താമസിച്ചിരുന്ന ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved