സ്വന്തം ലേഖകൻ
23 യൂറോപ്യൻ രാജ്യങ്ങളിലെ 68 നഗരങ്ങളിൽ നിന്നുള്ള വേസ്റ്റ് വാട്ടർ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. നിരോധിക്കപ്പെട്ട ലഹരിമരുന്നുകൾ വൻതോതിൽ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. മാർച്ച്2019 ൽ യൂറോപ്യൻ യൂണിയൻ ഡ്രഗ് മോണിറ്ററിങ് ബോഡി നടത്തിയ അന്വേഷണതിന്റെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
നിരോധിക്കപ്പെട്ട 4 ലഹരിമരുന്നുകൾ ആയ ആംഫിറ്റമിൻ, കൊക്കയ്ൻ, എം.ഡി.എം.എ. (എക്ടസി എന്നറിയപ്പെടുന്നു ) മെത്താംഫെറ്റാമൈൻ എന്നിവയുടെ സാന്നിധ്യം ആണ് ജലത്തിൽ കണ്ടെത്തിയത്. 42 നഗരങ്ങളിലെ പകുതിയിലധികം ഇടങ്ങളിലും 2018നെ ക്കാൾ ലഹരി മരുന്ന് ഉപയോഗം കൂടിയതാണ് കണ്ടെത്തൽ. പണ്ട് പാർട്ടികളിലും ഡാൻസ് ക്ലബ്ബുകളിലും മാത്രം പൊതുവായി കണ്ടുവന്നിരുന്ന ലഹരിമരുന്നുകൾ ഇപ്പോൾ യുവതലമുറ കൂടിയ അളവിൽ ഉപയോഗിക്കുന്നുണ്ട്.
ബെൽജിയം, ജർമ്മനി ,നെതെർലാൻഡ് എന്നിവിടങ്ങളിൽ ആണ് കൂടിയ തോതിലുള്ള ഉപയോഗം കണ്ടുവരുന്നത്. 2011 മുതൽ യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഡ്രഗ്സ് ആൻഡ് ഡ്രഗ് അഡിക്ഷൻ മലിനജലത്തിൽ നിന്നും ലഹരി മരുന്നുകളുടെ പരിശോധന നടത്തി വരുന്നുണ്ട്. മനുഷ്യശരീരത്തിൽ കടന്നു കഴിഞ്ഞാൽ പിന്നെ ഈ വസ്തുക്കൾ പുറത്തുവരുന്നത് മനുഷ്യന്റെ മലമൂത്ര വിസർജ്യങ്ങളിലൂടെയാണ്. അതിനാലാണ് ഓടകളിൽ നിന്നു ശേഖരിക്കുന്ന ജലം പരീക്ഷണത്തിനു ഉപയോഗിക്കുന്നത്. മുൻപ് നടന്ന പഠനങ്ങളിൽ ലണ്ടനിലാണ് ഏറ്റവും കൂടുതൽ കൊക്കയ്ൻ ഉപയോഗം കണ്ടെത്തിയത്. ഉപയോഗം തടയാനുള്ള ഫലപ്രദമായ മാർഗങ്ങൾ ഉടൻതന്നെ നിലവിൽ കൊണ്ടുവരണമെന്ന് ഇ എം സി ഡി ഡി എ ഡയറക്ടറായ അലക്സി സ് ഗൂസ്ഡീൽ പറഞ്ഞു. തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും ആണ് ഉപയോഗം കൂടുന്നത്.
പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ ഗവൺമെന്റിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും മാർഗ്ഗനിർദേശങ്ങൾ അനുസരിക്കുന്നതിൽ ബ്രിട്ടീഷ് പൗരന്മാർ പൊതുവെ മുന്നിലാണ് . എന്നാൽ കേരളം സന്ദർശിക്കാൻഎത്തിയ രണ്ടു ബ്രിട്ടീഷ് ദമ്പതികൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിന്ന് അപ്രത്യക്ഷരായത് കേരള പോലീസിനെ വലച്ചു. ഒടുവിൽ വർക്കലയിൽ നിന്നു കണ്ടെത്തിയതിൻെറ ആശ്വാസത്തിലാണ് കേരള സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും . 28 ഉം 25 ഉം വയസ്സുള്ള ദമ്പതികൾ ഹണിമൂൺ ആഘോഷത്തിനു വേണ്ടിയാണ് തങ്ങളുടെ സ്വപ്നഭൂമിയായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയതെന്നാണ് വിവരം . ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികൾ ഈ മാസം 9 ആം തീയതിയിലാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കാർ ടാക്‌സുകളെ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 2017 ഏപ്രിൽ ഒന്നിനു ശേഷം വാങ്ങിച്ച എല്ലാ കാറുകൾക്കും ഒരേ ടാക്സ് ആയിരിക്കുമെന്ന നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കാറുകൾ പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സൈഡ് എമിഷന് അനുസരിച്ച് ടാക്സു കൾ നിശ്ചയിക്കുന്നതാണ് പുതിയ രീതി. ഇതോടെ ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളപ്പെടുന്ന കാറുകളുടെ ഉടമസ്ഥർക്ക് 2000 പൗണ്ട് വരെ വർഷത്തിൽ ടാക്സായി അടയ്ക്കേണ്ടതാണ്. മോട്ടോർ വാഹന ങ്ങളെ സംബന്ധിക്കുന്ന പല നിർണായക തീരുമാനങ്ങളും ചാൻസലർ റിഷി സുനക് ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ധന ഡ്യൂട്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്ന മരവിപ്പ് തുടരുക, ഇലക്ട്രിക് കാറുകൾക്ക് അടുത്ത മൂന്നുവർഷം പ്ലഗ് ഇൻ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ റോഡ് വികസനത്തിനും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.
എന്നാൽ ഇതിനിടയിലാണ് കാർ ടാക്സുകളുടെ ഈ വർദ്ധനവ്. നിലവിലെ നിയമം അനുസരിച്ച്, ആദ്യ വർഷത്തെ കാർ ടാക്സുകൾ പുറന്തള്ളപ്പെടുന്ന വാതകത്തിന് അനുസരിച്ചായിരിക്കും. എന്നാൽ രണ്ടാംവർഷം മുതൽ നിശ്ചിത നിരക്കായി 140 പൗണ്ട് മാത്രം കൊടുത്താൽ മതിയാകും. എന്നാൽ രണ്ടാംവർഷം മുതൽ കാറുകളുടെ കണ്ടീഷൻ അനുസരിച്ച് ടാക്സ് നിശ്ചയിക്കപ്പടുന്നതാണ് പുതിയ രീതി. നിലവിൽ ഒരു കിലോമീറ്ററിൽ 255 ഗ്രാം കാർബൺഡയോക്സൈഡ് പുറംതള്ളപ്പെടുന്ന കാർ ഉടമസ്ഥർ 2135 പൗണ്ടാണ് വർഷം നൽകേണ്ടത്. എന്നാൽ രണ്ടാം വർഷം മുതൽ ഇത് നൽകേണ്ടിയിരുന്നില്ല.
എന്നാൽ പുതിയ നിയമം അനുസരിച്ച്, ഓരോ വർഷവും ഇതേ തുക കാർ ഉടമസ്ഥർ നൽകേണ്ടതാണ്. പെട്രോൾ, ഡീസൽ കാറുകളുടെ ഉപയോഗം കുറച്ച്, ഇലക്ട്രിക്കൽ കാറുകളിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കോവിഡ് 19 പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യ തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് സിറ്റിസൺ പാസ്പോർട്ട് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ :- കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികാരികൾ പുതിയ നടപടികൾ സ്വീകരിച്ചു. യാത്രാ ക്രമീകരണങ്ങൾ ചെയ്യുന്നതിനുമുമ്പ് നിലവിലെ യാത്രാ നിയന്ത്രണങ്ങളുടെ പട്ടിക കാണാൻ ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി.
യാത്രയ്‌ക്ക് ശരിയായ വിസ ലഭിച്ചുവെന്നും നിങ്ങളുടെ നിലനിൽപിന് ഇത് സാധുതയുള്ളതാണെന്നും ഉറപ്പാക്കുക. അല്ലെങ്കിൽ ഇന്ത്യയിലേക്ക് കടക്കാൻ സാധിക്കില്ല. വിസ തീരുംമുമ്പേ രാജ്യം വിടാനും ശ്രദ്ധിക്കേണ്ടതാണ്. ഒരു ഇ-വിസയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഹ്രസ്വകാല ടൂറിസ്റ്റ് വിസയിൽ യാത്ര ചെയ്യുന്നവർ ഇന്ത്യൻ ആശുപത്രികളിൽ കഴിയുന്നുണ്ടെങ്കിൽ ആ വിവരം എഫ് ആർ ഓ യെ അറിയിക്കണം. ഒപ്പം ഇമിഗ്രേഷനിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ പാസ്‌പോർട്ട് കുറഞ്ഞത് 180 ദിവസത്തേക്ക് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം.
യൂസർ ഡെവലപ്മെന്റ് ഫീസ് പല വിമാനത്താവളങ്ങളിലും ബാധകമാണ്. അന്തർദ്ദേശീയ യാത്രക്കാർക്ക് 1,000 രൂപയും ആഭ്യന്തര യാത്രക്കാർക്ക് 150 മുതൽ 260 രൂപയുമാണ് ഫീസ്. വിമാന ടിക്കറ്റിന്റെ നിരക്കിൽ ഇത് ഇതിനകം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പാകിസ്ഥാൻ, ഇസ്രായേൽ, കെനിയ, എത്യോപ്യ, നൈജീരിയ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ സാധുവായ പോളിയോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടി വരും. എഫ് ആർ ഓ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താമസസൗകര്യം മാത്രം ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ഒസിഐ കാർഡ് ഉടമകൾക്ക് ഇനി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് 2016 മാർച്ചിൽ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സാധുവായ പാസ്‌പോർട്ടും ഒസിഐ കാർഡും മാത്രമേ അത്തരം ആളുകൾക്ക് ആവശ്യമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടനിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഗ്ലോസെസ്റ്ററിലെ ബ്രിസ്റ്റോൾ റോഡിലുള്ള ടെസ്‌കോ എക്സ്ട്രാ സ്റ്റോറിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോൾ സെൽഫ് ഐസൊലേഷനിലാണ്. അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ. ടെസ്‌കോ സ്റ്റോറിലെ മറ്റു മൂന്ന് സ്റ്റാഫുകളും സെൽഫ് ഐസൊലേഷനിലാണ്. തങ്ങളുടെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി ടെസ്‌കോ വക്താവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങൾ ഉടൻ തന്നെ വേണ്ടതായ എല്ലാ നടപടികളും സ്വീകരിച്ചു എന്നും അവർ പറഞ്ഞു.
ഗവൺമെന്റ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഗ്ലോസെസ്റ്റർഷെയറിൽ മാത്രം നാലുപേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ ചെൽറ്റൻഹാമിൽ നിന്നും, രണ്ടു പേർ ടെറ്റ്ബറിയിൽ നിന്നും, നാലാമത്തെ ആൾ റ്റിക്കെസ്ബറോയിൽ നിന്നുമാണ്. യുകെയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 590 ആണ്. എട്ടു പേർക്ക് മരണം സംഭവിച്ചിട്ടുണ്ട്.
കൊറോണ ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എല്ലാം തന്നെ ജനങ്ങൾ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസ് ഇന്ന് മാനവരാശിയ്ക്ക് ആകമാനം ഭീക്ഷണി ആയി പടരുകയാണ് . കൊറോണവൈറസിനെ പ്രതിരോധിയ്ക്കാൻ മരുന്നുകൾ നിലവിലില്ല . എന്നാൽ കൊറോണ വൈറസിനെ പ്രതിരോധിയ്ക്കും എന്ന രീതിയിൽ പ്രചരിയ്ക്കുന്ന മരുന്നുകൾക്കും പൊടിക്കൈകൾക്കും ഒരു കുറവും ഇല്ല .ഇവയിൽ പലതും നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതുമാണ് . കൊറോണ വൈറസിനെതിരെ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ ചികിത്സാരീതികളാണ് ഇന്ന് മലയാളം യുകെ ന്യൂസ് വിശകലനം ചെയ്യുന്നത് .
1. വെളുത്തുള്ളി.
വെളുത്തുള്ളിയുടെ ഉപയോഗം അണുബാധയെ തടയും എന്ന വാർത്തകൾ ഇപ്പോൾ ഫേസ്ബുക്കിലും മറ്റും വൻ പ്രചാരമാണ് നേടുന്നത് . വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതും ആന്റി മൈക്രോബിയൽ പ്രോപ്പർട്ടീസ് ഉള്ളതുമാണ്. എങ്കിലും വെളുത്തുള്ളി ഭക്ഷിക്കുന്നത് വഴി കൊറോണയെ തടയാൻ സാധിക്കും എന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
2. അത്‌ഭുതപാനീയങ്ങൾ
ലോകമെമ്പാടും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രശസ്ത യൂട്യൂബർ ജോർദാൻ സതർ തന്റെ പക്കൽ ഒരു അത്ഭുത പാനീയം ഉണ്ടെന്നും അതിന് കൊറോണാ വൈറസിനെ തുടച്ചു മാറ്റുവാനുള്ള ശേഷിയുണ്ടെന്നും അവകാശപ്പെടുന്നു. ഇതിൽ ബ്ലീച്ചിംഗ് ഏജന്റ് ആയ ക്ലോറിൻ ഡൈ ഓക്സൈഡ് ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
3. വീട്ടിൽ ഉണ്ടാക്കുന്ന സാനിറ്റൈസർ
കൈകൾ കഴുകുന്നത് ഒരുപരിധിവരെ വൈറസ് പകരുന്നത് തടയും എന്നത് വസ്തുതയാണ് . പക്ഷെ കൊറോണ പടർന്നു പിടിച്ച ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാനിറ്റൈസേർസിന് ക്ഷാമം നേരിട്ടതിനാൽ ആളുകൾ ഇവ വീടുകളിൽ ഉണ്ടാക്കാൻ തുടങ്ങി.ഇതിൽ പ്രചാരത്തിലുള്ളപല അണുനാശിനികളും മനുഷ്യ ചർമ്മത്തിന് ഹാനികരവും വീട്ടുസാധനങ്ങളും മറ്റും അണുവിമുക്തമാക്കാനുള്ളതുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു .
4. എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കുക.
ഒരു ജപ്പാനീസ് ഡോക്ടറാണ് എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കാനും അതുവഴി നമ്മുടെ വായിലൂടെ കയറിയ വൈറസിനെ നശിപ്പിക്കാൻ സാധിക്കും എന്ന് പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങൾ ആകമാനം ഇത് ഏറ്റെടുക്കുകയും വൻപ്രചാരം ലഭിയ്ക്കുകയും ചെയ്തു . ഈ വാർത്തയുടെ അറബി പരിഭാഷ മാത്രം 2, 50, 000 തവണയിൽ കൂടുതലായി ഷെയർ ചെയ്തു കഴിഞ്ഞു. പക്ഷേ ഒരിക്കലും ശ്വാസകോശത്തിന് ബാധിക്കുന്ന വൈറസിനെ വെള്ളം കുടിച്ച് ദഹിപ്പിച്ച് കൊല്ലാൻ സാധിക്കില്ല എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ട്രൂഡി ലാംഗ് പറയുന്നു .
5. ചൂടുവെള്ളം കുടിക്കുക ഐസ്ക്രീം ഒഴിവാക്കുക
ഐസ് ക്രീം ഒഴിവാക്കുക , ചൂടുവെള്ളത്തിൽ കുളിക്കുക, ഹെയർ ഡ്രയർ ഉപയോഗിക്കുക ,സൂര്യപ്രകാശത്തിൽ നിൽക്കുക തുടങ്ങിയവയാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൊറോണാ വൈറസിനെ തടയുന്നതിനായി വന്ന മറ്റു വ്യാജവാർത്തകൾ.
ലണ്ടൻ: ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സിജി ടി അലക്‌സ് (50) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്.
ക്രോയ്ഡോണില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ബിന്‍സി സിജിയാണ് ഭാര്യ. സിബിന്‍ , അലന്‍, ദിയ എന്നിവർ മക്കളാണ്. നാട്ടില്‍ തിരുവല്ല പുതുശേരി തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.
യുകെ മലയാളികള്‍ക്ക് സുപരിചിതനായ സിജി പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയായ സോജി ടി മാത്യുവിന്റെ സഹോദരനും ക്രോയ്ടോൻ മലയാളി സൈമി ജോർജിന്റെ ഭാര്യാസഹോദരനുമാണ്.
പരേതന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ മലയാളം യുകെയും പങ്കുചേരുന്നു.. ശവസംക്കാരം സംബദ്ധമായ വിവരങ്ങൾ പിന്നീട് അപ്പ്ഡേറ്റ് ചെയ്യുന്നതാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധ മൂലം തകർന്നിരിക്കുന്ന സാമ്പത്തിക മേഖലയെ പുനർജ്ജീവിപ്പിക്കുന്നതിനായി പലിശ നിരക്കുകൾ എല്ലാംതന്നെ വെട്ടിക്കുറച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 0.75 ശതമാനത്തിൽ നിന്നും 0.25 ശതമാനമായാണ് നിരക്കുകൾ കുറച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ കമ്പനികൾക്കും മറ്റും കടം കൊടുക്കുന്നത് ബാങ്കുകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. ബഡ്ജറ്റ് വരാനിരിക്കെ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലാണ്. ബ്രിട്ടനിലെ ബിസിനസു കളയും കുടുംബങ്ങളെയും കടബാധ്യതയിൽ നിന്നും രക്ഷിക്കാനാണ് ബാങ്കിന്റെ നടപടികൾ എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി വ്യക്തമാക്കി.
എന്നിരുന്നാൽ തന്നെയും ബ്രിട്ടനിലെ സാമ്പത്തിക മേഖല ഇനിയും തകർച്ചയിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടൺ മാത്രമല്ല മറ്റെല്ലാ രാജ്യങ്ങളും ഇതേ സാഹചര്യമാണ് നേരിടുന്നത്.
യുകെയിൽ മൊത്തം 382 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധമൂലം ആറു പേർ മരിക്കുകയും ചെയ്തു. ഏറ്റവും അവസാനമായി പ്രായമായ 80 വയസ്സുള്ള ഒരാളാണ് മരണപ്പെട്ടിരിക്കുന്നത്. ആർസെനലിനെതിരെയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരം കൊറോണ ബാധയെത്തുടർന്ന് മാറ്റിവച്ചു. സാഹചര്യങ്ങൾ നേരിടാനായി എല്ലാവിധ സൗകര്യങ്ങളും എൻഎച്ച്എസ് നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ എല്ലാവരുടെയും കൂട്ടായ പ്രയത്നമാണ് ആവശ്യമെന്നും അധികൃതർ പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : ഹൗസ് ഓഫ് കോമ്മൺസിൽ തന്റെ ആദ്യബജറ്റ് ചാൻസിലർ റിഷി സുനക് അവതരിപ്പിച്ചു. സർക്കാരിന്റെ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള വരവ് – ചെലവ് പദ്ധതികളും പ്രഖ്യാപിച്ചു. ഈ രാജ്യത്തെയും നമ്മുടെ ജനങ്ങളെയും ആരോഗ്യപരമായും സാമ്പത്തികമായും സുരക്ഷിതരാക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് റിഷി എംപിമാരോട് പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ കടന്നുവന്ന പ്രധാന വിഷയങ്ങൾ ഇവയൊക്കെ ;
1) കൊറോണ വൈറസ് പ്രതിരോധം
ബ്രിട്ടനിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എൻ എച്ച് എസിന് കൂടുതൽ സഹായം.
• എൻഎച്ച്‌എസിനെയും മറ്റ് പൊതു സേവനങ്ങളെയും പിന്തുണയ്‌ക്കുന്നതിന് 5 ബില്യൺ അടിയന്തര ധനസഹായം
• സ്വയം ഒറ്റപ്പെടാൻ നിർദ്ദേശിക്കുന്ന എല്ലാവർക്കും നിയമപരമായ വേതനം നൽകും
• അസുഖ ശമ്പളത്തിന് അർഹതയില്ലാത്ത സ്വയംതൊഴിലാളികൾക്ക് കോൺട്രിബ്യൂട്ടറി എംപ്ലോയ്‌മെന്റ് സപ്പോർട്ട് അലവൻസ് ക്ലെയിം ചെയ്യാൻ സാധിക്കും.
• കൗൺസിലുകൾക്ക് അവരുടെ പ്രദേശത്തെ ഏറ്റവും ദുർബലരായവരെ സഹായിക്കുന്നതിന് 500 മില്യൺ ധനസഹായം
• ചെറുകിട സ്ഥാപനങ്ങൾക്ക് 1.2 മില്യൺ ഡോളർ വരെ വായ്പകൾ.
യുകെയിലുടനീളമുള്ള ബിസിനസുകൾക്കും തൊഴിലാളികൾക്കും 7 ബില്യൺ ഡോളർ ആണ് നീക്കിയിരുപ്പ്.
2) വ്യക്തിഗത നികുതി, വേതനം, പെൻഷൻ
• ദേശീയ ഇൻഷുറൻസ് സംഭാവനകളുടെ നികുതി പരിധി 8,632 ഡോളറിൽ നിന്ന് 9,500 ഡോളറായി ഉയരും. 9,500 ഡോളറിൽ കൂടുതൽ വരുമാനം നേടുന്നവർക്ക് ശരാശരി 85 ഡോളർ വരെ ലാഭിക്കാം.
• ടാംപൺ ടാക്സ് എന്നറിയപ്പെടുന്ന വനിതാ സാനിറ്ററി ഉൽപ്പന്നങ്ങളുടെ 5% വാറ്റ് റദ്ദാക്കണം
• ആദായനികുതി, ദേശീയ ഇൻഷുറൻസ് അല്ലെങ്കിൽ വാറ്റ് എന്നിവയെക്കുറിച്ച് മറ്റ് പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല.
3) ഇന്ധനം,മദ്യം, പുകയില
• തുടർച്ചയായ പത്താം വർഷവും ഇന്ധന തീരുവ മരവിപ്പിക്കും.
• ബിയറിനും സ്പിരിറ്റുകൾക്കുമായുള്ള ആസൂത്രിത വർധന റദ്ദാക്കും.
• ചില്ലറ വിലക്കയറ്റ നിരക്കിനേക്കാൾ 2% പുകയില നികുതി വർദ്ധിപ്പിക്കും.
• പബ്ബുകളുടെ ബിസിനസ് നിരക്ക് കിഴിവുകൾ ഈ വർഷം 1,000 ഡോളറിൽ നിന്ന് 5,000 ഡോളറായി ഉയരും.
കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വമാണ് ഇതിനുപിന്നിലും.
4) ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം
• റോഡുകൾ, റെയിൽ, ബ്രോഡ്‌ബാൻഡ്, പാർപ്പിടം എന്നിവയ്ക്കായി 2025 പകുതിയോടെ 600 ബില്യൺ പൗണ്ടിലധികം ചിലവഴിക്കും.
• സ്റ്റോൺഹെഞ്ചിനടുത്തുള്ള എ 303 പുതിയ തുരങ്കം ഉൾപ്പെടെയുള്ള മോട്ടോർവേകൾക്കും മറ്റ് റോഡുകൾക്കുമായി 27 ബില്യൺ പൗണ്ട്.
• അഞ്ചുവർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ റോഡുകൾ മെച്ചപ്പെടുത്തുന്നതിന് 2.5 ബില്യൺ പൗണ്ട്
• കോളേജുകൾക്ക് അവരുടെ കെട്ടിടങ്ങൾ നവീകരിക്കുന്നതിനായി 1.5 ബില്യൺ പൗണ്ട്.
• ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും വസ്തുക്കൾ വാങ്ങുന്ന വിദേശികൾക്ക് 2021 ഏപ്രിൽ മുതൽ സ്റ്റാമ്പ് ഡ്യൂട്ടി സർചാർജ് 2% ഈടാക്കും.
• വീടില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് 650 മില്യൺ പൗണ്ടിന്റെ പാക്കേജ്.
5) സമ്പദ്‌വ്യവസ്ഥ
• സമ്പദ്‌വ്യവസ്ഥ ഈ വർഷം 1.1 % വളർച്ച നേടുമെന്ന് പ്രവചിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്.
• ഈ വർഷം പണപ്പെരുപ്പ പ്രവചനം 1.4 ശതമാനമാണ്. 2021-2022ൽ ഇത് 1.8 ശതമാനമായി ഉയരും
6) രാജ്യങ്ങൾ, പ്രദേശങ്ങൾ
• സ്‌കോട്ട്‌ലൻഡിന് 640 മില്യൺ പൗണ്ട് , വെയിൽസിന് 360 മില്യൺ പൗണ്ട് , വടക്കൻ അയർലണ്ടിന് 210 മില്യൺ പൗണ്ട്.
•വെയിൽസിലും സ്കോട്ട്‌ലൻഡിലും ട്രഷറിക്ക് പുതിയ ഓഫീസ്. വടക്കൻ ഇംഗ്ലണ്ടിൽ സിവിൽ സർവീസ് ഹബ് – 750ഓളം പേർക്ക് ജോലി ലഭിക്കും.
• വെസ്റ്റ് യോർക്ക്ഷെയറിനായി പുതിയ 1.8 ബില്യൺ പൗണ്ട് വിഭജന കരാർ.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോകത്തെ ഭീതിയിലാഴ്ത്തി പരക്കുന്ന കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രാജ്യങ്ങളിലേക്ക് വ്യാപിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ കഴിയാതെ ലോകം നിലകൊള്ളുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 125,060 ആയി ഉയർന്നു. ആകെ മരണങ്ങൾ 4,590. ഇതിൽ ചൈനയിലാണ് 3, 100 മരണങ്ങളും. ചൈനയെ കൂടാതെ ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ വൈറസ് കനത്ത ഭീതിയാണ് വിതയ്ക്കുന്നത്. ഇറ്റലിയിൽ 827 പേരും ഇറാനിൽ 354 പേരും ഇതിനകം മരിച്ചുകഴിഞ്ഞു. ചൈനയിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് ആശ്വാസം പകരുന്ന വാർത്തയാണ്.
ആരോഗ്യമന്ത്രി നദീനെ ഡോറിസ് അടക്കം ബ്രിട്ടനിൽ കൊറോണ ബാധിച്ചവർ 456 ആയി. ഇതിൽ 18 പേർ സുഖം പ്രാപിച്ചു എന്നാണ് കണക്ക്. 73 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആറ് മരണങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ്. ഡോറിസുമായി ഇടപെഴുകിയവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി.
കൊവിഡ് 19 സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് ഡോറിസ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനടക്കം നൂറോളം പേരുമായി ഇവര്‍ അടുത്തിടപഴകിയിരുന്നതായി തെളിഞ്ഞതിനാൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് രോഗം പിടിപെടുമോ എന്ന ആശങ്ക ശക്തമാണ്. രോഗലക്ഷണങ്ങൾ ഉള്ളവരോട് വീട്ടിൽ സ്വയം ഒറ്റപ്പെടാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾ അടയ്ക്കുക, വലിയ പൊതുപരിപാടികൾ റദ്ദാക്കുക, വീട്ടിലിരുന്നു ജോലി ചെയ്യാൻ ആളുകളോട് ആവശ്യപ്പെടുക, പൊതുഗതാഗത നിയന്ത്രണം വരുത്തുക തുടങ്ങിയ നടപടികൾ വരും ദിനങ്ങളിൽ സർക്കാർ കൈകൊണ്ടേക്കാം.
ജർമ്മനിയിലും സ്ഥിതി വ്യത്യസ്തമല്ല. 1,908 പേരാണ് രോഗബാധിതർ. രാജ്യത്തെ ജനസംഖ്യയുടെ 70% വരെ – ഏകദേശം 58 ദശലക്ഷം ആളുകൾക്ക് കൊറോണ വൈറസ് പിടിപെടാമെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ മുന്നറിയിപ്പ് നൽകി. ആരോഗ്യമന്ത്രി ജെൻസ് സ്പാനിനൊപ്പം ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലാണ് മെർക്കൽ ഈ പ്രവചനം നടത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ രാജ്യത്തൊട്ടാകെയുള്ള സ്കൂളുകൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ, നൈറ്റ്ക്ലബ്ബുകൾ, മറ്റ് വേദികൾ എന്നിവ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ‘ലോക്കഡൗൺ’ നടപടിയാണ് ഇറ്റലിയിൽ ഉണ്ടായിരിക്കുന്നത്. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും സംഹാരതാണ്ടവം നടത്തുന്ന കൊറോണവൈറസിനെ പ്രതിരോധിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ ഏവരും.