സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ലോക്ക്ഡൗൺ കഴിഞ്ഞയുടനെ തന്നെ ജനങ്ങൾ സുഹൃത്തുക്കളോടൊപ്പം പബ്ബുകളിലേക്കു പോകരുതെന്ന് ബ്രിട്ടീഷുകാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ബ്രിട്ടണിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ. ഇങ്ങനെയുള്ള ഒത്തുചേരലുകൾ കൊറോണ ബാധയുടെ വ്യാപനത്തിന് കാരണമാകും എന്നുള്ളത് കൊണ്ടാണ് ഇത്തരം നിർദ്ദേശം നൽകിയിരിക്കുന്നത്. യുകെയിൽ വൈദ്യശാസ്ത്രരംഗത്തെ പ്രമുഖരായ വ്യക്തികളിലൊരാളായ ഡോക്ടർ ജെനി ഹാരിസ് ആണ് ഈ നിർദേശങ്ങൾ നല്കിയിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ജനങ്ങളുടെ കൂടിച്ചേരലുകൾ സാധ്യമാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ലോക്കൽ ഗവണ്മെന്റ് സെക്രട്ടറി റോബർട്ട് ജെൻറിക്കിനോടൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു ഡോക്ടർ ഹാരിസ്. ബ്രിട്ടനിൽ മാർച്ച് 20 മുതൽ തന്നെ പബ്ബുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.
കൊറോണ ബാധയെ നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ ജനങ്ങൾ എല്ലാവരും പങ്കാളികളാകണമെന്ന് ഇരുവരും ഓർമ്മിപ്പിച്ചു. ലോക്ക് ഡൌൺ ഇല്ലാതാക്കിയാൽ ജനങ്ങൾ ഉടൻതന്നെ സാമൂഹിക കൂടിച്ചേരലുകൾ നടത്തരുതെന്ന് മറ്റൊരു ചീഫ് മെഡിക്കൽ ഓഫീസർ ആയ ജോനാഥാൻ വാൻ റ്റാമും നിർദ്ദേശം നൽകി.കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ 204 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ അഞ്ചും വെയിൽസിൽ 14 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിനോട് പടപൊരുതാനെന്നോണം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആയി. വീട്ടിലിരുന്നാണ് മിക്കവരും ഇപ്പോൾ ജോലി ചെയ്യുന്നത്. വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടാകാതിരിക്കാൻ തുടർന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയാത്തവരും ലോക്ക്ഡൗണിന് ശേഷം ജോലി ചെയ്യേണ്ടവരും ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഒരു നിർദേശം പുറത്തിറക്കി. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം കുറയ്ക്കാനും ഷിഫ്റ്റ് സമയങ്ങൾക്കു പകരം വീട്ടിൽ ഇരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കാനും തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. യുകെയിൽ ഉടൻ തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കില്ലെന്ന് ഒരു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ജോൺസൻ പറഞ്ഞിരുന്നു. തൊഴിലാളികൾക്കിടയിൽ 2 മീറ്റർ അകലം പാലിക്കുന്നത് അസാധ്യമാണെങ്കിൽ അധിക ശുചിത്വ നടപടിക്രമങ്ങൾ, ഫിസിക്കൽ സ്ക്രീനുകൾ, സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പരിഗണിക്കണമെന്ന് ഡ്രാഫ്റ്റിൽ പറയുന്നു. ബസ്ഫീഡ് ന്യൂസ് കണ്ട മറ്റ് ഡ്രാഫ്റ്റിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള ജോലിസ്ഥലത്തെ ക്രമീകരണങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശം ഉൾക്കൊള്ളുന്നു.
ലോക്ക്ഡൗണിന്റെ ഭാഗമായി മാർച്ച് 23 മുതൽ മിക്ക കമ്പനികളും അടഞ്ഞുകിടക്കുകയാണ്. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വ്യാഴാഴ്ചയ്ക്കകം അവലോകനം ചെയ്യാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. വ്യാഴാഴ്ച്ചയ്ക്ക് അപ്പുറവും സ്കോട്ടിഷ് സർക്കാർ ലോക്ക്ഡൗൺ നടപടികൾ തുടരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. രോഗവ്യാപനം ഇപ്പോഴും ഉയർന്നിരിക്കുകയാണെന്ന് സ്റ്റർജിയൻ അറിയിച്ചു. തൊഴിലാളികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കുക, ജോലി സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയുള്ള നടപടികൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളുകൾ എപ്പോൾ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, സ്കൂളുകൾ ഘട്ടംഘട്ടമായി വീണ്ടും തുറക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ 204 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ അഞ്ചും വെയിൽസിൽ 14 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു.
അതേസമയം കൂടുതൽ ആളുകൾ ജോലിയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതിനാൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഓപ്പറേറ്റർമാരുടെ പദ്ധതികളെക്കുറിച്ച് റെയിൽ യൂണിയനുകൾ ബോറിസ് ജോൺസന് കത്തെഴുതി. അടുത്ത ഞായറാഴ്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി വിവരങ്ങൾ പരിശോധിക്കുകയും രോഗം എത്രമാത്രം കുറഞ്ഞുവെന്ന് വിലയിരുത്തുകയും ചെയ്യും. ലണ്ടനിൽ വൈറസ് നിയന്ത്രണത്തിലായിരിക്കെ, വരും ദിവസങ്ങളിൽ നൈറ്റിംഗേൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ്, ഉദ്യോഗസ്ഥർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അവിടെ നിലവിൽ 20ഓളം രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
പൊതുജനത്തിൽ ഒരാളെ ഭീഷണിപ്പെടുത്തി എന്ന ആരോപണം തെളിഞ്ഞതിനെ തുടർന്ന് ട്രേഡ് മിനിസ്റ്റർ കോനോർ ബേൺസ് രാജിവച്ചു. തന്റെ കുടുംബത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനായി പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ തന്റെ അധികാരം ദുർവിനിയോഗം ചെയ്തതെന്ന് കോമൺസ് സ്റ്റാൻഡേർഡ് വാച്ച് ഡോഗിന്റെ കണ്ടെത്തലിനെ തുടർന്നാണ് മന്ത്രി രാജിവെച്ചത്.
ബർണിന് ഏഴു ദിവസത്തേയ്ക്ക് പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു . മന്ത്രിയുടെ പിതാവുമായി തർക്കത്തിൽ ഉള്ള ഒരു കമ്പനിയുമായി ബന്ധപ്പെട്ട വായ്പാ തിരിച്ചടവിനെക്കുറിച്ച് മന്ത്രി അനാവശ്യമായി ഇടപെട്ടുവെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. പൊതുജനത്തെ ഭീഷണിപ്പെടുത്താൻ മന്ത്രി ശ്രമിച്ചത് വളരെ ഗുരുതരമായ കുറ്റമാണ്. കണ്ടെത്തൽ. ക്ഷമാപണത്തേക്കാൾ കഠിനമായ ശിക്ഷ അർഹിക്കുന്ന കുറ്റമാണ് ഇതെന്ന് കമ്മിറ്റി വിലയിരുത്തി.
ബ്രിട്ടനിലെമ്പാടും കനത്ത നാശം വിതക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ കൊറോണാ ദുരന്തത്തെ മുൻനിരയിൽ നിന്ന് നേരിടാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനു കനത്ത തിരിച്ചടിയാണ് മന്ത്രിയുടെ രാജി.
സ്വന്തം ലേഖകൻ
യുകെയിൽ 315 കൊറോണ വൈറസ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 28,446 ആയി ഉയർന്നു. പ്രധാനപ്പെട്ട നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മരണസംഖ്യ കുറഞ്ഞതായി പുതിയ ഹോട്ട്സ്പോട്ട് മാപ്പ് പറയുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ധ അഭിപ്രായം. അമേരിക്കക്കും ഇറ്റലിക്കും ശേഷം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുകെയിൽ ആണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4,339 കൂടി വർദ്ധിച്ച് ആകെ 186,599 ആയി ഉയർന്നു. ഇന്നലെ ഏകദേശം 76,496 പരിശോധനകളോളം നടത്തിയതായി ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ പറഞ്ഞു. വാരാന്ത്യങ്ങളിൽ നടത്തുന്ന പരിശോധനകളുടെ എണ്ണം കുറവായതുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും കുറവാണ്.
എൻ എച്ച് എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫസറായ സ്റ്റീഫൻ പോവിസ് നമ്പർ 10 വാർത്താസമ്മേളനത്തിൽ പറയുന്നത് പുതിയ കണക്കുകൾ പ്രകാരം രാജ്യം സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും, സാമൂഹിക വ്യാപനം തടയാൻ സാധിച്ചു എന്നുമാണ്. ഇൻഫെക്ഷൻ പടരുന്നത് 0.7 എന്ന നിലവാരത്തിലേക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ കടുത്ത നിർദ്ദേശങ്ങളും തീരുമാനങ്ങളും മൂലമാണ് ഇത്രയെങ്കിലും എത്താൻ സാധിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കുകൾ തുടരുന്നത് തന്നെയാവും നല്ലത്, എങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും മരണങ്ങൾ ഇല്ലാത്തതും പ്രതീക്ഷ നൽകുന്നു. വെയിൽസ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങൾ ഇത്തരത്തിൽ രക്ഷപ്പെട്ട സ്ഥലങ്ങളാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പുതിയ ഹോട്ട്സ്പോട്ടുകൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവ പുറത്തുവന്നു.
താൻ കോവിഡ് അതിജീവിച്ചില്ലെങ്കിൽ തന്റെ മരണവാർത്ത പുറത്തുവിടാൻ ഉൾപ്പെടെ ഡോക്ടർമാർ തീരുമാനിച്ചിരുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. കത്തിമുനയിലൂടെ നടക്കുന്ന പോലെയുള്ള ആ ദിവസങ്ങളിൽ ലിറ്റർ കണക്കിന് ഓക്സിജനാണ് തനിക്ക് നൽകിക്കൊണ്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ എന്തും നേരിടാൻ തയ്യാറായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ അധികം നാശനഷ്ടം വിതച്ചിട്ടില്ലാത്ത സ്ഥലങ്ങളിലെ റൂറൽ കമ്മ്യൂണിറ്റീസിൽ നിന്നും ലോക്ഡൗൺ ഇളവുകൾ നൽകാൻ ആവശ്യപ്പെട്ട് ധാരാളം ഫോൺകോളുകൾ ലഭിക്കുന്നുണ്ട്.
ഡോക്ടർമാർക്ക് ലഭിക്കുന്ന പി പി ഇ സപ്ലൈകൾ അധികരിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട്. 16,000 ഓളം ഡോക്ടർമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും, ഡോക്ടർമാരെയും അഭിമുഖം നടത്തിയ ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം മുപ്പത് ശതമാനത്തോളം പേർ ആവശ്യ വസ്തുക്കളിലോ, മരുന്ന് സപ്ലൈകളിലോ ഷോർട്ടേജ് ഉള്ളതായി തങ്ങൾ പുറത്തു പറഞ്ഞിട്ടില്ല എന്ന അഭിപ്രായക്കാരാണ്. എന്നാൽ 65 ശതമാനത്തോളം പേർ, തങ്ങൾ ജോലിസ്ഥലത്ത് സുരക്ഷിതരല്ല എന്ന അഭിപ്രായക്കാരാണ്. 48 ശതമാനത്തോളം പേർ സ്വന്തം ചിലവിലോ, പ്രദേശത്തെ ചാരിറ്റി സംഘടനകളുടെ ഡൊണേഷനിൽ നിന്നോ പി പി ഇ കിറ്റുകൾ വാങ്ങിയവരാണ്. 28 ശതമാനത്തിലധികം ഡോക്ടർമാരും ജോലിസ്ഥലത്ത് ഡിപ്രഷൻ, സ്ട്രെസ്, ബേൺഔട്ട്, പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി തുറന്നു സമ്മതിച്ചു. ആരോഗ്യ രംഗത്തുള്ളവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്നും വൻ വീഴ്ചയുണ്ടായതായി ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് ബിഎംഎ കൗൺസിൽ ചെയർമാനായ ഡോക്ടർ ചാന്ത് നാഗ്പോൾ പറഞ്ഞു. ആരോഗ്യ രംഗത്തെ സ്ഥിതിഗതികൾ നന്നാക്കാൻ ഗവൺമെന്റിന് ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനാവും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവുകൾ എണ്ണം പറഞ്ഞു വിമർശിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ കാലഘട്ടം കുടുംബബന്ധം കൂടുതൽ ദൃഢമാക്കിയെന്ന് പഠനങ്ങൾ. ആറാഴ്ച ആയി അടച്ചുപൂട്ടലിൽ കഴിയുന്ന രാജ്യത്തെ ജനങ്ങൾ കൂടുതലായി കുടുംബത്തോടൊപ്പം ചിലവഴിച്ചതിനാൽ അത് പല മാറ്റങ്ങളിലേക്കും വഴി തുറന്നു. ലോക്ക്ഡൗണിന്റെ സ്വാധീനം ബ്രിട്ടീഷ് ജനജീവിതത്തെ ബാധിച്ചതായി ഒരു പ്രത്യേക മെയിൽ ഓൺ സൺഡേ വോട്ടെടുപ്പ് വെളിപ്പെടുത്തി. പങ്കാളികളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ബന്ധം പിരിയാനുള്ള സാധ്യത കുറച്ചതായി ആളുകൾ വിശ്വസിക്കുന്നു. അവർ ജോലി ആസ്വദിക്കുകയും കുടുംബത്തോടൊപ്പം ഏറെ നേരം ചിലവിടുകയും ചെയ്യുന്നു. വിവാഹം കഴിച്ചവർ ലൈംഗിക ബന്ധത്തിനും ഈ കാലത്ത് പ്രാധാന്യം കൊടുക്കുന്നതായി ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ മൊത്തത്തിൽ 29 ശതമാനം ആളുകൾ ഇപ്പോൾ ലൈംഗിക ബന്ധം കുറവാണെന്ന് അഭിപ്രായപ്പെട്ടു. 20 ശതമാനം പേർ ലൈംഗിക ബന്ധത്തിന് കൂടുതൽ സമയം ലഭിക്കുന്നതായി വെളിപ്പെടുത്തി.
കുടുംബ ബന്ധത്തിൽ 37 ശതമാനം പേർ തങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാൻ ലഭിച്ചതായി പറഞ്ഞു. ആകെ 26 ശതമാനം പേർ തങ്ങളുടെ ബന്ധം മെച്ചപ്പെട്ടുവെന്ന് പറയുന്നു. 13 ശതമാനം പേർ ബന്ധം വഷളായെന്നും പറയുന്നു. ലോക്ക്ഡൗണിന്റെ ഫലമായി തങ്ങൾ ഇപ്പോൾ പിരിയാൻ സാധ്യതയുണ്ടെന്ന് ഒൻപത് ശതമാനം ആളുകൾ മാത്രമേ കരുതുന്നുള്ളൂ. 27 ശതമാനം പേർ പിരിയാനുള്ള സാധ്യത കുറവാണെന്ന് കരുതുന്നു. വോട്ടെടുപ്പിൽ പ്രതികരിച്ചവർ, മക്കളോടോത്ത് കൂടുതൽ സമയം ചിലവഴിച്ചതായി വെളിപ്പെടുത്തി. 45 ശതമാനം പേർ ഭാവിയിൽ തങ്ങളുടെ മക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും 13 ശതമാനം പേർ കുറഞ്ഞ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. കുട്ടികളോടൊപ്പം താമസിക്കുന്നവരിൽ മൂന്നിലൊന്ന് പേരും അവരുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്ന് പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ, 47 ശതമാനം പേർ അങ്ങനെ പറയുന്നു. ആളുകൾ കുറച്ച് മാത്രമേ തർക്കവിഷയങ്ങളിൽ ഇടപെടുന്നുവുള്ളുവെന്നും കൂടുതൽ വ്യായാമം ചെയ്യുന്നുവെന്നും വെളിപ്പെടുത്തി. കുടുബ ജീവിതം ശക്തിപ്പെട്ടെങ്കിലും 38 ശതമാനം പേർ തങ്ങളുടെ കുടുംബ വരുമാനം കുറഞ്ഞുവെന്ന് പറയുന്നു. 11 ശതമാനം പേർ മാത്രമാണ് ഇത് ഉയർന്നതെന്ന് പറയുന്നത്. ലോക്ക്ഡൗണിൽ തങ്ങളുടെ മാനസികാവസ്ഥ വഷളായെന്ന് 30 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 1500ഓളം ബ്രിട്ടീഷ് പൗരന്മാരെ ഓൺലൈൻ വഴി അഭിമുഖം നടത്തിയതുനുശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
സ്വന്തം ലേഖകൻ
ലണ്ടൻ : വാരാന്ത്യത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കൂടാതെ തുടർന്നും തകരാറുകൾ നേരിടുന്നതായി വിർജിൻ മീഡിയ ഉപയോക്താക്കൾ. കഴിഞ്ഞ കുറെ ദിനങ്ങളിലായി ഉണ്ടായ കണക്ഷൻ പ്രശ്‌നങ്ങളെ പറ്റി വിർജിൻ മീഡിയ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും ഇതിനൊരു പ്രതിവിധി ഉണ്ടാകാത്തത് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. ഇന്നലെ രാവിലെ 10:26 ഓടെ 130 പേർ ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ വിർജിൻ മീഡിയയുമായി ഉണ്ടായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബർമിംഗ്ഹാം, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ഗ്ലാസ്ഗോ, ലീഡ്സ്, ലണ്ടൻ, കാർഡിഫ്, ഫെയർഹാം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പരാതികൾ. വിർജിൻ മീഡിയയുമായി ബന്ധപ്പെട്ട 13 പ്രശ്നങ്ങൾ കഴിഞ്ഞാഴ്ച ഡൗൺഡിറ്റക്ടർ കണ്ടെത്തിയിരുന്നു. അതിനു മുമ്പത്തെ ആഴ്ച ഏഴു പ്രശ്നങ്ങൾ ആണ് ഉണ്ടയിരുന്നത്. മെയ് 2 ന് രാത്രി 8.26ഓടെ 380 പേർക്ക് പ്രശ്‌നങ്ങളുണ്ടായെന്ന് അവർ പറയുന്നു. സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഇന്നലെ അവരുടെ വിർജിൻ മീഡിയ കണക്ഷനുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങളുടെ ഇന്റർനെറ്റ് അസ്ഥിരമാണ്. ഓരോ മണിക്കൂറിലും അത് താഴുന്നു. ഇത് എപ്പോൾ പരിഹരിക്കപ്പെടുമെന്നതിനെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ? ‘ ഒരാൾ ചോദിക്കുകയുണ്ടായി. ഇന്റർനെറ്റ് പ്രവർത്തനരഹിതമാണെന്നത് കണക്കിലെടുത്ത് നമുക്കെല്ലാവർക്കും പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരാൾ അറിയിച്ചു. ശനിയാഴ്ച രാത്രി 357ഓളം പേരാണ് ഇന്റർനെറ്റ് പ്രശ്നം റിപ്പോർട്ട് ചെയ്തത്. സിനിമകൾ കാണുന്നതും ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതുമായ ഭവനങ്ങളിൽ പൊതുവെ ഇന്റർനെറ്റ് ഉപയോഗം വർധിക്കും. എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ഉണ്ടാകുന്ന നിരന്തരമായ തകരാറുകൾ ആളുകളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 200 ലധികം വിർജിൻ മീഡിയ ഉപഭോക്താക്കൾ വൈകുന്നേരം 4 മണി വരെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ പരാതികളോട് മറുപടിയെന്നോണം വിർജിൻ മീഡിയ വക്താവ് പറഞ്ഞു: ‘ഞങ്ങളുടെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുന്നു – ഞങ്ങളുടെ നെറ്റ്‌വർക്കിൽ വ്യാപകമായ പ്രശ്‌നങ്ങളൊന്നുമില്ല.’ ഉപയോക്താക്കൾക്ക് വ്യക്തിഗത കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സഹായത്തിനായി ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കർഷക രാഷ്ട്രീയത്തിലെ അതികായകനായ പി. ജെ ജോസഫ് തൊടുപുഴ ആസ്ഥാനമാക്കി സ്ഥാപിച്ച ഗാന്ധിയൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ലോക്ഡൗൺ അഗ്രി ചലഞ്ച് യുകെയിലും തരംഗമാകുന്നു. കൊറോണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാർഷിക മേഖലയുടെ പ്രസക്തി പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക, കൊറോണ ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയോട് ചേർന്ന് മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുക എന്നിവയാണ് അഗ്രി ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ഒരു ലക്ഷം പേരെ അഗ്രി ചലഞ്ചിൻെറ ഭാഗമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിൽക്കണ്ടത്തിൽ, പാളയം ഇമാം മൗലവി തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള കലാ സാംസ്കാരിക സാമുദായിക മേഖലകളിലുള്ള നിരവധി പ്രമുഖരാണ് അഗ്രി ചലഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ചത്.
ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക്ഡൗൺ അഗ്രോ ചലഞ്ചിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് യുകെയിൽ അഗ്രോ ചലഞ്ചിന് തുടക്കമിട്ടത് തൊടുപുഴ സ്വദേശി ജോസ് പരപ്പിനാട്ട് മാത്യുവാണ്. ജോസിന്റെ അഗ്രി ചലഞ്ചുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റ് കണ്ട് നിരവധിപേരാണ് പിന്തുണയുമായി എത്തിയത്. യുകെയിൽ സമ്മറിന്റെ ആരംഭമാണെന്നതും, ലോക് ഡൗൺ മൂലം നിരവധി മലയാളികൾ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുകയാണെന്നതും അഗ്രി ചലഞ്ച് ഏറ്റെടുക്കുവാൻ ജനങ്ങളെ പ്രേരിപ്പിച്ചു. മികച്ച വോളിബോൾ താരവും റഫറിയുമായ ജോസ് പരപ്പിനാട്ട് യുകെയിലെമ്പാടുമുള്ള വോളിബോൾ പ്രേമികൾക്കിടയിൽ സുപരിചിതനാണ്. കേരളത്തിലെ വിദ്യാർത്ഥി ജീവിത കാലത്ത് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്ന ജോസ് പരപ്പിനാട്ട് യു. കെ.കെ.സി.എ യുടെ മുൻ ഭാരവാഹിയാണ്. ജോസിന്റെ സൗഹൃദങ്ങളും ബന്ധങ്ങളും അഗ്രി ചലഞ്ച് യുകെയിൽ പ്രശസ്തമാകാൻ കാരണമായിട്ടുണ്ട്.ഭാരതത്തിന് പുറത്ത് യൂറോപ്പിൻെറ പല ഭാഗത്തും പ്രത്യേകിച്ച് യുകെയിലും പി. ജെ ജോസഫിൻെറ അഗ്രി ചലഞ്ചിനെ പിന്തുണയുമായി നിരവധിപേർ എത്തിയെന്ന് ജോസ് പരപ്പിനാട്ട് മലയാളം യുകെയോട് പറഞ്ഞു .
ന്യൂസ് ഡെസ്ക് മലയാളം യുകെ.
പാലാ രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസ ഏകാന്തവാസം നയിക്കാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂടൂബ് ചാനലുകളിലും പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധ വാര്‍ത്തകള്‍ക്കെതിരെ അഭിവന്ദ്യ പിതാവ് നേരിട്ട് രംഗത്ത്. രൂപതയിലെ ചില വൈദീകരുടെ പേര് എടുത്ത് പറഞ്ഞ് രൂപതയിലെ കാര്യങ്ങള്‍ തെറ്റായി അവതരിപ്പിച്ചും കുപ്രചരണങ്ങള്‍ നടത്തുന്നത് വേദനാജനകമാണെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ അതില്‍ നിന്നും പിന്മാറണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെയുള്ള പിതാവിന്റെ തുറന്ന കത്ത് ബിഷപ്പ് ഹൗസ് പാലാ ഇന്ന് പുറത്തിറക്കി. പരിശുദ്ധ കത്തോലിക്കാ സഭയെ തകര്‍ക്കാനുതകുന്ന തരത്തിലുള്ള വാസ്തവ വിരുദ്ധമായ വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
അഭിവന്ദ്യ മുരിക്കല്‍ പിതാവിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആകുന്നു. രാജ്യം മുഴുവനും അടച്ചുപൂട്ടിയിരിക്കുമ്പോൾ അത് ജനജീവിതത്തെയും ബാധിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ച നിയന്ത്രണങ്ങൾ ഈ ആഴ്ച സർക്കാർ അവലോകനം ചെയ്യും. ലോക്ക്ഡൗൺ കാലത്ത് ജനജീവിതം എത്രത്തോളം രൂപാന്തരപ്പെട്ടു?
1.നിരത്തിലെ കാറുകളുടെ എണ്ണത്തിൽ നേരിയ വർധനവ്.
മറ്റു പൊതുഗതാഗതങ്ങൾ താറുമാറായപ്പോൾ ആളുകൾ കൂടുതലായി തങ്ങളുടെ കാറിൽ യാത്രചെയ്യുന്ന സ്ഥിതി ഉടലെടുത്തു. ഒപ്പം ലോക്ക്ഡൗൺ ആയതിനാൽ പലരും റോഡ് റേസ്ട്രാക്കായി കാണുന്നുവെന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. ഗൂഗിൾ ഡാറ്റ അനുസരിച്ച് , സൂപ്പർമാർക്കറ്റുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കുമുള്ള യാത്രകൾ വർഷത്തിന്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളിൽ പാർക്കുകളിലേക്കുള്ള സന്ദർശനങ്ങൾ 50 ശതമാനത്തിലധികം താഴ്ന്ന ശേഷം സാധാരണനിലയിലേക്ക് മടങ്ങിയെത്തി. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ കുറച്ചധികം ആളുകൾ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് കാറിൽ യാത്ര ചെയ്യുന്നു.
2. രാജ്യത്ത് രോഗവ്യാപനം കുറയുന്നു.
ബ്രിട്ടനിൽ രോഗം അതിന്റെ ഉയർന്ന നില പിന്നിട്ടുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. രോഗവ്യാപനത്തിനുള്ള സാധ്യത ഇപ്പോൾ കുറഞ്ഞുവരുന്നു. എന്നിരുന്നാലും രണ്ടാം ഘട്ട വ്യാപനം ഉണ്ടാകരുതെന്ന് ജോൺസൻ മുന്നറിയിപ്പ് നൽകുന്നു.
3. ആരോഗ്യ സേവനങ്ങൾ ഡിജിറ്റലായി.
ആളുകൾ ആരോഗ്യ സേവനം ഉപയോഗിക്കുന്ന രീതി മാറുകയാണ്. 2020 ഫെബ്രുവരി വരെ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നത് 14% മാത്രമാണ് ഫോണിലൂടെയോ വീഡിയോ ലിങ്കിലൂടെയോ നടത്തിയത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറ്റപ്പെട്ടിരിക്കുന്നു. ഫോൺ അപ്പോയിന്റ്‌മെന്റുകളിൽ മിക്ക ആളുകളും സന്തുഷ്ടരാണെന്ന് റോയൽ കോളേജ് ഓഫ് ജിപിഎസ് പറഞ്ഞു. അതേസമയം, എ & ഇയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയുകയും 111 ലേക്ക് വിളിച്ചവരുടെ എണ്ണം വർധിക്കുകയും ചെയ്തു.
4.ഫർലോ സ്കീമിലേക്ക് ദശലക്ഷകണക്കിന് ആളുകൾ.
കോവിഡ് നിയന്ത്രണങ്ങൾക്ക് കീഴിൽ ജോലി ചെയ്യാൻ പാടുപെടുന്ന ബിസിനസ്സ് സ്റ്റാഫുകൾക്ക് ശമ്പളത്തിന്റെ 80% വരെ നൽകുന്ന പദ്ധതിയെകുറിച്ച് ആരും ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ ഏപ്രിൽ 20 വരെ ഏകദേശം 185,000 കമ്പനികൾ ഈ പദ്ധതിക്കായി അപേക്ഷിച്ചു. ഇതിൽ 1.3 ദശലക്ഷം തൊഴിലാളികൾ ഉൾകൊള്ളുന്നു. ഇതിനായി ട്രഷറിക്ക് 1.5 ബില്യൺ പൗണ്ട് ചിലവ് വരും. ബെനിഫിറ്റ് സിസ്റ്റത്തിൽ ഇപ്പോഴും സമ്മർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും, ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയിൽ ക്ലെയിമുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഇപ്പോൾ കുറയാൻ തുടങ്ങിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
5. സാധാരണ ജീവിതം ദൂരെയോ?
സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയത് 4 മാസമെങ്കിലും വേണ്ടി വരുമെന്ന് 60% ആളുകളും കരുതുന്നു. ബാക്കി 40% ആളുകൾ പറയുന്നത് സാധാരണ ജീവിതം തിരിച്ചുപിടിക്കാൻ ആറ് മാസത്തോളം വേണ്ടിവരുമെന്നാണ്. ലോക്ക്ഡൗൺ ആളുകളുടെ ജീവിത രീതിയെ സാരമായി ബാധിക്കുന്നു. പത്തിൽ നാലുപേർ ലോക്ക്ഡൗൺ അവരുടെ യാത്രാ പദ്ധതികളെയും ക്ഷേമത്തെയും ബാധിച്ചുവെന്ന് പറയുന്നു. അഞ്ചിൽ ഒരാൾ ഇത് അവരുടെ ബന്ധങ്ങളെ ബാധിച്ചുവെന്നും പറഞ്ഞു.
6.ശീതീകരിച്ച ഭക്ഷണത്തിനും മദ്യത്തിനും ആവശ്യക്കാർ ഏറെ.
ലോക്ക്ഡൗണിൽ ഒരു മാസത്തിനുശേഷം പലരും ബേക്കിംഗിലേക്കും മദ്യപാനത്തിലേക്കും തിരിയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 25 വരെയുള്ള ആഴ്ചയിൽ ഏറ്റവും വലിയ വളർച്ച കാണുന്ന 10 ഉൽപ്പന്നങ്ങളിൽ പകുതിയും ഹോം ബേക്കിംഗുമായി ബന്ധപ്പെട്ടതാണ്. മദ്യത്തിന്റെ മൊത്തത്തിലുള്ള വിൽപ്പന മൂന്നിലൊന്നായി ഉയർന്നു. പലരും ക്ഷാമം ഭയന്ന് ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി വെക്കുന്ന പ്രവണതയും കണ്ടു.
7.അന്തരീക്ഷ മലിനീകരണം കുറഞ്ഞു.
രാജ്യം പൂട്ടിയിട്ടിട്ട് ആഴ്ചകൾക്കുള്ളിൽ യുകെയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. നൈട്രജൻ ഡൈ ഓക്സൈഡിന്റെ (NO2) അളവ് യുകെയിലുടനീളം കുറഞ്ഞു. വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതുമൂലം വായുവും മലിനമാകാതെ ഇരിക്കുന്നു.
8.കുറ്റകൃത്യങ്ങൾ കുറഞ്ഞുവെങ്കിലും സാമൂഹിക വിരുദ്ധ സ്വഭാവം ഉയർന്നിരിക്കുന്നു
ഇംഗ്ലണ്ടിലും വെയിൽസിലും കുറ്റകൃത്യങ്ങൾ ഏപ്രിൽ 12 വരെയുള്ള നാല് ആഴ്ചകളിൽ 28% കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീടുകയറിയുള്ള മോഷണം മൂന്നിലൊന്നായി കുറഞ്ഞു. എന്നിരുന്നാലും, സാമൂഹിക വിരുദ്ധ പെരുമാറ്റ സംഭവങ്ങൾ 59% ഉയർന്നു. ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 3,200 ലധികം പേർക്ക് ഇംഗ്ലണ്ടിൽ പിഴ ഈടാക്കിയിട്ടുണ്ടെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ അറിയിച്ചു. ഗാർഹിക കുറ്റകൃത്യങ്ങളും ഏറുന്നുണ്ട്. ഇപ്പോൾ ഓരോ ആഴ്ചയും സഹായത്തിനായി നൂറുകണക്കിന് അധിക കോളുകൾ വരുന്നതായി അധികൃതർ അറിയിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബുധനാഴ്ച പിറന്ന നവജാത ശിശു ആൺകുഞ്ഞാണ്. കുഞ്ഞിന്റെ മിഡ് നെയിം, ജോൺസനെ കൊറോണ വൈറസ് ചികിത്സിച്ചു ഭേദമാക്കിയ, രണ്ട് ഡോക്ടർമാരുടെതാണ്. 29/4/20 ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ അമ്മ സൈമണ്ട്സ് പറയുന്നു “വിൽഫ്രെഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റെതാണ്, ലൗറി എന്ന പേര് എന്റെ മുത്തച്ഛന്റെതാണ്, നിക്കോളാസ്, കഴിഞ്ഞമാസം ബോറിസിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ നിക്ക് പ്രൈസിന്റെയും നിക്ക് ഹാർട്ടിന്റെയും പേരിൽ നിന്നുള്ളതാണ്. യുസിഎൽഎച്ചിലെ എൻഎച്ച്എസ് മറ്റേണിറ്റി ടീമിന് ഞങ്ങളെ പരിപാലിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ ഏറെ സന്തോഷവതിയാണ്”. അവർ ഇൻസ്റ്റഗ്രാമിൽ തന്റെ സന്തോഷം പങ്കുവെച്ചു.
കുഞ്ഞിനെ കാരി മാറോടണച്ചിരിക്കുന്ന മനോഹരമായ ചിത്രത്തിൽ, കുഞ്ഞിന് ഇപ്പോഴേ അച്ഛന്റെ പോലെ ഇളം നിറത്തിലുള്ള കട്ടി തലമുടി കാണാം. 32 കാരിയായ കാരി, ബോറിസ് കൊറോണ വൈറസ് ഭേദമായി ഐസിയു വിട്ട് 16 ദിവസത്തിനു ശേഷമാണ് കുഞ്ഞിനു ജന്മം നൽകിയിരിക്കുന്നത്. നവജാത ശിശുവിന്റെ അമ്മയും രോഗത്തിനെതിരായ പോരാട്ടത്തിലായിരുന്നു. കുഞ്ഞ് ആരോഗ്യവാനാണ്. ദമ്പതിമാർ ഡൗണിങ് സ്ട്രീറ്റിലെ വീട്ടിൽ, അവരുടെ പ്രിയപ്പെട്ട നായ ഡൈലിനൊപ്പം ജീവിക്കും എന്ന് കരുതുന്നു.
ഡോക്ടർ നിക്കോളാസ് പ്രൈസ് ജനറൽ മെഡിസിൻ, സാംക്രമിക രോഗങ്ങൾ എന്നിവയുടെ കൺസൾട്ടണ്ട് ആണ്. സെന്റ് തോമസ് എൻ എച്ച് എസ് ട്രസ്റ്റ് വെബ്സൈറ്റ് പ്രകാരം ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ വിദഗ്ധനാണ്. പ്രൊഫസർ നിക്കോളസ് ഹാർട്ട് ലയിൻ ഫോക്സ് റെസ്പിറേറ്ററി സർവീസ് ഡയറക്ടറും, ലണ്ടനിലെ കിംഗ്സ് കോളേജ് പ്രൊഫസറുമാണ്. ശ്വാസ തടസ്സം നേരിടുന്ന രോഗികൾക്ക് മികച്ച ഹോം മെക്കാനിക്കൽ വെന്റിലേഷൻ നൽകുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം.
മെയ് ഒടുവിലോ ജൂൺ ആദ്യമോ കുട്ടിയുടെ ജനനം ഉണ്ടായിരിക്കുമെന്ന് നമ്പർ ടെൻ മുൻപ് ജനങ്ങളെ അറിയിച്ചിരുന്നു. ഈ വർഷം ഒടുവിലായി മാത്രമേ ബോറിസ് തന്റെ പറ്റേണിറ്റി ലീവ് എടുക്കാൻ സാധ്യതയുള്ളൂ. കൊറോണ വൈറസ് പിടിയിൽനിന്ന് രാജ്യം മുക്തം ആകുന്നതുവരെ അദ്ദേഹം കർമ്മനിരതനായിരിക്കും. ജോൺസന്റെ ആറാമത്തെയും മിസ്സ് സൈമണ്ട്സ്ന്റെ ആദ്യത്തെയും കുട്ടിയാണിത്. മുൻഭാര്യ മറീന വീലറിൽ ഇരുപതും ഇരുപത്തി നാലും പ്രായമുള്ള മിലോ, തിയഡോർ എന്നീ ആൺമക്കളും, ഇരുപത്തിയാറും ഇരുപത്തിരണ്ടും വയസ്സ് പ്രായമുള്ള ലാറ കാസിയ ഇന്നീ പെൺമക്കളുമുണ്ട്. ആർട് കൺസൾട്ടൻട് ഹെലനിൽ 2009 ൽ സ്റ്റെഫാനി എന്ന പെൺകുട്ടിയും പിറന്നിരുന്നു. നവജാതശിശുവിന്റെ ജനത്തിൽ ഇരുവരും അത്യധികം സന്തോഷിക്കുന്നു എന്ന് ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു.