ബോറിസ് ജോൺസൻ പ്രധാനമന്ത്രി ആയതും ബ്രേക്‌സിറ്റ് തീർച്ചയായും നടപ്പിലാക്കും എന്ന ജോൺസന്റെ പ്ര ഖ്യാപനവും ആണ് പൗണ്ടിന്റെ വീഴ്ചയ്ക്കുള്ള കാരണമായി സാമ്പത്തികവിദഗ്ദ്ധർ വിലയിരുത്തുന്നത് . ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അത് വലിയ സാമ്പത്തികമാന്ദ്യത്തിനു കാരണമാകുമെന്ന് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി (OBR) ഈയിടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരുന്നത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ബ്രിട്ടനിൽ വൻ സാമ്പത്തികമാന്ദ്യം എന്ന് OBR ൻെറ കണക്കുകൾ പുറത്തുവന്നതിനോടൊപ്പം യൂറോപ്പിൽ നിന്നുള്ള നിക്ഷേപകർ ഒന്നാകെ പണം പിൻവലിക്കുന്നതും പൗണ്ടിൻെറ മൂല്യ തകർച്ചയ്ക്ക് വഴിയൊരുക്കി .

അമേരിക്കൻ ഡോളറുമായി കഴിഞ്ഞ 50 വർഷത്തിനിടയിലെ കുറഞ്ഞമൂല്യമാണ് പൗണ്ടിനിപ്പോൾ . ഇന്ത്യൻ രൂപയുമായുള്ള വിനിമയത്തിലും പൗണ്ട് തകർച്ച നേരിടുകയാണ് . 1 പൗണ്ടിന് 85 .26 ആണ് ഇന്നലത്തെ മൂല്യo . മോദി സർക്കാർ ഭരണത്തിൽ എത്തിയതിനുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായി തകർച്ച നേരിടുകയും രൂപയുടെ മൂല്യo വൻതോതിൽ ഇടിയുകയും ചെയ്തിരുന്നു . ഇന്ത്യൻ രൂപ ശക്തിപ്രാപിച്ചിരുന്നെങ്കിൽ പൗണ്ടിൻെറ തകർച്ച ഇതിലും കൂടുതൽ ആയിരുന്നേനെ എന്ന് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെട്ടു .
കീത്തിലി. വെസ്റ്റ് യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ പ്രാദേശികരായ പാശ്ചാത്യ സമൂഹം കൊണ്ടാടി. ഇടവക വികാരി കാനൻ മൈക്കിൾ മക്രീഡിയുടെ കാർമ്മികത്വത്തിൽ ലാറ്റിൻ റൈറ്റിൽ നടന്നആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തേക്കുറിച്ച് കാനൻ മൈക്കിൾ മക്രീഡി വിശ്വാസികളോട് സംസാരിച്ചു. അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഭാരതത്തിലേയും പ്രത്യേകിച്ച് ലീഡ്സ് സീറോ മലബാർ മിഷനിലേയും ക്രൈസ്തവ സമൂഹത്തിന് പ്രത്യേകം തിരുന്നാൾ മംഗളങ്ങൾ നേർന്നു. തുടർന്ന് പ്രധാന അൽത്താരയിൽ നിന്നും വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൽത്താരയിലെയ്ക്ക് പ്രദക്ഷിണം. അതേ തുടർന്ന് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പാശ്ചാത്യരായ വിശ്വാസികൾ ഒന്നടങ്കം രൂപത്തിങ്കലേയ്ക്ക് തിരിഞ്ഞു നിന്ന് പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കുചേർന്നു. നിരവധി മലയാളി കുടുംബങ്ങളും തിരുന്നാളിൽ പങ്കെടുക്കാനെത്തിയിരുന്നു.

2011 ലാണ് കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ കീത്തിലിയിലെ മലയാളി ക്രൈസ്തവർ അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുവാനും വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനുമായി എത്തിയിരുന്നത് ഈ ദേവാലയത്തിലായിരുന്നു. ഫാ. ഷോൺ ഗില്ലിഗണിനു ശേഷം 2010 ൽ ഇടവക വികാരിയായി സ്ഥലം മാറി വന്ന കാനൻ മൈക്കിൾ മക്രീഡിയുടെ നിർദ്ദേശപ്രകാരമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സെൻറ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചത്. ഈ കാലയളവിൽ മാസത്തിൽ ഒരിക്കൽ കീത്തിലിയിൽ മലയാളം കുർബാന നടന്നിരുന്നു. 2011 മെയിൽ ഫാ. സജി തോട്ടത്തിലിന്റെ മുഖ്യ കാർമ്മികത്തിൽ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചു. രണ്ടര മണിക്കൂർ നീണ്ടുനിന്ന ശുശ്രൂഷകളിൽ മുഴുവൻ സമയവും കാനൻ മൈക്കിൾ മക്രീഡി സഹകാർമ്മികനായി. യോർക്ഷയറിന്റെ മിക്കയിടങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് തിരുന്നാളുകളും നേവേനാ പ്രാർത്ഥനകളും കൃത്യമായി നടന്നു പോന്നു. 2013 -2014ൽ റവ. ഫാ. ജോസഫ് പൊന്നേത്ത് ചാപ്ലിനായി സീറോ മലബാർ ചാപ്ലിൻസി രൂപപ്പെട്ടപ്പോൾ എല്ലാ ശുശ്രൂഷകളും അവിടേയ്ക്ക് മാറ്റി. ഫാ. പൊന്നേത്തിന്റെ ശ്രമഫലമായി ലീഡ്സ് രൂപത സീറോ മലബാർ വിശ്വാസികൾക്കായി സ്വതന്ത്ര ഉപയോഗത്തിനായി ദേവാലയം അനുവദിക്കുകയും അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപം കൊള്ളുകയും ചെയ്തു.

വിശുദ്ധ കുർബാനയ്ക്കും പ്രത്യേക ശുശ്രൂഷകൾക്കും മാത്രമായി തുറന്നിരുന്ന കീത്തിലി സെന്റ് ആൻസ് ദേവാലയം കാനൻ മൈക്കിൾ മക്രീഡിയുടെ വരവോടു കൂടി പകൽ സമയങ്ങളിൽ ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുത്തു. കത്തീഡ്രൽ ദേവാലയങ്ങൾ ഒഴിച്ചാൽ പകൽ സമയം ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുക്കുന്ന ആദ്യത്തെ ദേവാലയമെന്ന ഖ്യാദിയും കീത്തിലി സെന്റ് ആൻസ് ദേവാലയം സ്വന്തമാക്കി. തുടക്കത്തിൽ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും ക്രമേണ ആരാധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. പകൽ സമയങ്ങളിൽ എത്തുന്നവർ വിശുദ്ധരുടെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിക്കുകയും തിരികൾ കത്തിക്കുകയും നേർച്ച കാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു വരുന്നു. അൽഫോൻസാമ്മയെക്കുറിച്ചറിഞ്ഞ് രൂപത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കുന്നവരും ധാരാളം. മറ്റുള്ള രൂപങ്ങളോടൊപ്പം തന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും അലങ്കരിക്കുന്നതിനും തിരികൾ കത്തിക്കുന്നതിനും ഇടവകാംഗങ്ങൾ കൂടുതൽ താല്പര്യം കാണിക്കുന്നു . ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലീഡ്സ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർക്കസ്, ലീഡ്സ് സീറോ മലബാർ മിഷൻ ചെയർമാൻ ഫാ. മാത്യൂ മുളയോലിൽ എന്നിവർ സെന്റ് ആൻസ് ദേവാലയം സന്ദർശിക്കുകയും രൂപത്തിന് മുമ്പിൽ പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. പാശ്ചാത്യ സമൂഹം ദേവാലയത്തിൽ നിന്നകലുമ്പോൾ കീത്തിലി സെന്റ് ആൻസ് ദേവാലയം അതിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഞായറാഴ്ചകളിൽ വിശ്വാസികളെ കൊണ്ട് തിങ്ങി നിറയുന്നു. കാനൻ മൈക്കിൾ മക്രീഡിയുടെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രകടമായ തെളിവാണ് നൂറു കണക്കിന് പാശ്ചാത്യരായ വിശ്വാസികളോടൊപ്പം ഭാരത സഭയുടെ ആദ്യ വിശുദ്ധയുടെ തിരുന്നാൾ ആഘോഷം.



പൂൾ: പ്രിയ യുകെ മലയാളികളെ… ഏതൊരു മനസ്സിനെയും മുറിപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇന്ന് ഞങ്ങൾ പങ്ക് വയ്ക്കുന്നത്. യുകെ മലയാളികളെ സംബന്ധിച്ചു പല മരണ വാർത്തകളിലൂടെ കടന്നു പോയിട്ടുണ്ട്. പപ്പോഴും ക്യാൻസർ, അപകടം അതുമല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് എന്നിവകൊണ്ടാണ് മരണം സംഭവിക്കാറുള്ളത്. ഏതൊരു മരണവും തീരാ ദുഃഖങ്ങൾ നൽകിയാണ് കടന്നു പോകുന്നത്. എന്നാൽ വലിയ പ്രതീക്ഷകളോടെ ഗർഭധാരണത്തിന്റെ എല്ലാ വേദനകളും സഹിച്ചു പത്തു മാസം വയറ്റിൽ ചുമന്നു പ്രവവിക്കുബോൾ അതുവരെ ഉണ്ടായ എല്ലാ വേദനകളും മറന്ന് ഒരമ്മയുടെ മനസ്സ് സന്തോഷിക്കുന്നപോലെ മറ്റൊന്നും നമുക്ക് കണ്ടെത്താൻ പറ്റുമോ എന്ന് സംശയമാണ്…
എന്നാൽ ഒന്ന് തീരും മുൻപേ മറ്റൊന്ന് എന്ന പോലെ ഒരു പൂളിൽ താമസിക്കുന്ന ബെന്നി സ്വപ്ന ദമ്പതികളുടെ ആറ് ആഴ്‌ച മാത്രം പ്രായമുള്ള ആദം ബെന്നിയെയാണ് ഇന്നലെ ഉച്ചതിരിഞ്ഞു രണ്ടര മണിയോട് കൂടി സൗത്താംപ്ടൺ ഹോസ്പിറ്റലിൽ വച്ച് മരണം തട്ടിയെടുത്തത്. സ്കൂളിൽ പഠിക്കുന്ന ആൽബിൻ, അലൻ , ആബേൽ, അനബെൽ എന്നിവരാണ് ബെന്നി സ്വപ്ന ദമ്പതികളുടെ മറ്റ് കുട്ടികൾ.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് ബെന്നിയും കുടുംബവും സ്കോട്ട്ലാൻഡിൽ നിന്നും പൂളിൽ എത്തുന്നത്. ഗർഭധാരണ സമയത്തു നടന്ന സ്കാനിങിലോ, പ്രസവ ശേഷമുള്ള പരിശോധനയിലോ കുട്ടിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും കണ്ടെത്തിയിരുന്നില്ല. സാധാരണ പോലെ പ്രസവ ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടാഴ്ച്ച പിന്നിട്ടപ്പോൾ എന്തോ വിഷമത കുഞ്ഞിനെ അലട്ടുന്നതായി ബെന്നിയും കുടുംബവും തിരിച്ചറിഞ്ഞു. ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ ഉടൻ തന്നെ കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി സൗത്താംപ്ടൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തി പരിശോധനകൾ ആരംഭിക്കുന്നത്. ശ്വാസകോശത്തിന്റെ മസിലുകളുടെ ബലം കുറഞ്ഞു വരികയാൽ ശ്വസന പ്രക്രിയ തടസപ്പെടുകയായിരുന്നു. രണ്ടാഴ്‌ചയോളം വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയെങ്കിലും കൂടുതൽ പ്രതീക്ഷകൾ ഒന്നും ഡോക്ടർമാർ നൽകാതെ സംഭവിക്കാൻ പോകുന്ന ദുരന്തത്തെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അങ്ങനെ ഇന്നലെ ഉച്ചക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായം നിർത്തിവെക്കുകയായിരുന്നു.
മരിച്ച ആദം ബെന്നിയുടെ പിതാവ് ബെന്നി ഔസേഫ് കാലടി സ്വദേശിയാണ്. ഭാര്യ സ്വപ്ന കൊരട്ടിക്കാരിയുമാണ്. ഇന്ന് പൊതുദർശനത്തിന് വച്ചതിന് ശേഷം ഫ്യൂണറൽ ഡിറക്ടർസ് ബോഡി ഏറ്റെടുത്തു. തിങ്കളാഴ്ച മാത്രമേ എന്നാണ് ഫ്യൂണറൽ എന്ന കാര്യം അറിയുവാൻ കഴിയുകയുള്ളു. മരണത്തിന്റെ എല്ലാ വിഷമങ്ങളും പേറുന്ന ഈ കുടുംബം മരിച്ച കുഞ്ഞിന്റെ അവയങ്ങൾ ദാനം ചെയ്‌ത് മഹനീയമായ ഒരു മാതൃക യുകെ മലയാളികളായി നൽകിയപ്പോൾ കണ്ണ് നിറഞ്ഞു ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും ബെന്നിയെയും കുടുംബത്തെയും അനുമോദിക്കുന്നതിനൊപ്പം ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ ബദ്ധപ്പെടുകയാണ്… ഒരാശ്വാസവാക്കും ഈ കുടുംബത്തിന്റെ വേദന അകറ്റാൻ സാധിക്കില്ല എന്ന് അറിയാമെങ്കിലും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
എൻ എച്ച് എസിൽ നിന്ന് സിക്ക് പേ വാങ്ങി അവധിയിൽ പ്രവേശിച്ച നേഴ്സ് സ്വന്തമായി ബ്യൂട്ടി കോസ്മെറ്റിക് ക്ലിനിക് നടത്തുന്നു എന്നാണ് പരാതി. ഒരു ഡസനിലധികം രോഗികളെ അവർ ചികിത്സിച്ചിട്ടുണ്ട്. നഴ്സിംഗ് മിഡ്‌വൈഫറി കൗൺസിൽ ഹിയറിംഗ്ൽ അമാൻഡക്ക് എതിരെ ഉയർന്നിരിക്കുന്ന പരാതി സ്കിൻ ക്ലിനിക്കിൽ ചികിത്സ നടത്തി ലാഭം നേടുന്നു എന്നാണ്. ബോട്ട്ബോക്സിന് 210 പൗണ്ടും ജോ ഫില്ലറുകൾക് 250 പൗണ്ടും ആണ് സാധാരണ വാങ്ങാറുള്ളത്. എൻ എച് എസ് അധികൃതർക്ക് ഇതിനെപ്പറ്റി 3 അജ്ഞാത സന്ദേശങ്ങളാണ് പരാതികളായി ലഭിച്ചിട്ടുള്ളത്.
അവധിയിൽ പ്രവേശിക്കുമ്പോൾ എത്ര നാളത്തേക്ക് എന്ന് അവർ കൃത്യമായി പറഞ്ഞിരുന്നില്ല എന്ന് എൻഎംസി കൗൺസിൽ ചെയർമാൻ ആയ ഡബി ഹിൽ പറയുന്നു . രോഗത്തിന് ചികിത്സ എത്ര നാൾ വരെ നീളാം എന്ന് തനിക്ക് അറിയില്ല എന്നായിരുന്നു കാരണമായി അന്ന് അവർ പറഞ്ഞത്. ചികിത്സയ്ക്കായി എത്തുന്ന വരെ രോഗികൾ എന്നോ ക്ലയന്റ്സ് എന്നോ അവർ വിശേഷിപ്പിക്കാറില്ല കാരണം കൂടുതലും സുഹൃത്തുക്കളും ബന്ധുക്കളും ആണ് അവിടെ എത്താറുള്ളത്. ഹോസ്പിറ്റലിലെ 12 മണിക്കൂർ നീളുന്ന ഷിഫ്റ്റുകളിൽ തനിക്ക് ജോലി സമയം വളരെ ദീർഘമുള്ളതാണെന്നും കൂടുതൽ ഡിമാൻഡിങ് ആണെന്നുമുള്ള അമാൻഡയുടെ വാദം എൻ എം സി ഹിയറിങ് പാനൽ അംഗീകരിച്ചില്ല. കൂട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമാണ് ചികിത്സ നടത്തിയതെന്നും അവർ നൽകിയ ഡെപ്പോസിറ് മണി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും വാദിച്ച അമാൻഡ ക്ലിനിക്കിൽ നിന്നും ലാഭം ഒന്നും ഉണ്ടാക്കിയില്ല എന്നും പാനലിന് മുൻപാകെ വെളിപ്പെടുത്തി.

അമാന്ഡയുടെ വെബ്സൈറ്റിൽ അവർ ഇങ്ങനെ കുറിക്കുന്നു” ഒരു ക്ലിനിക്കിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും എന്റെ വീട്ടിൽ ഉണ്ട് എന്നതിൽ ഞാൻ ഭാഗ്യവതിയാണ്, വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും ആണ് ഞാനിത് ഉപയോഗപ്പെടുത്താറുള്ളത്.
രണ്ട് ദിവസം നീണ്ട ഹിയറിങ് അവസാനിച്ചപ്പോൾ ആഗസ്റ്റിൽ നടക്കുന്ന അവസാന ഹിയറിങ്ങിൽ എൻ എം സി അവരുടെ തീരുമാനം എടുക്കും എന്നാണ് യുകെയിലെ മുൻ നിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻ എം സി രെജിസ്റ്ററിൽ നിന്നും നീക്കം ചെയ്യപ്പെടാതിരിക്കാൻ അമാൻഡ നന്നായി കഷ്ടപ്പെടേണ്ടിവരും എന്ന കാര്യം വ്യക്തമാണ്.
യൂറോപ്പിൽ വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് എതിരെയുള്ള അക്രമം ഏറി വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. പുരുഷ എംപിമാരേക്കാളും ഏറെ വനിതാ എംപിമാരാണ് സാമൂഹിക മാധ്യമങ്ങളിൽ ചൂഷണം ചെയ്യപെടുന്നതെന്ന് ന്യൂസ് റൈറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗുമായി ചേർന്ന് പ്രവർത്തിക്കുന്ന ന്യൂസ്‌റൈറ്റ്, സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങളുടെ സ്വഭാവവും വിലയിരുത്തുകയുണ്ടായി. ലിംഗം, വർഗ്ഗം, രൂപം എന്നിവയുടെ അടിസ്ഥാനത്തിൽ ധാരാളം അഭിപ്രായങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിട്ടുകൊണ്ടിരിക്കുന്നത്. ന്യൂസ്‌റൈറ്റും ഐഎസ്ഡിയും ചേർന്ന് വ്യത്യസ്ത ജാതിയും രാഷ്ട്രീയപശ്ചാത്തലവും ഉള്ള പ്രവർത്തകരെ വിശകലനം ചെയ്തശേഷം ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത് സ്ത്രീകളാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതിൽ ഭൂരിഭാഗം അഭിപ്രായങ്ങളും വരുന്നത് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽനിന്നാണ് .
ജർമൻ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ഡോയെച്ച്ലാൻഡ്, ബവേറിയയിലെ ഗ്രീൻസിന്റെ നേതാവായ കാതറീന ഷൂൾസെയ്ക്കെതിരെ പല അഭിപ്രായങ്ങളും പ്രചരിപ്പിച്ചു. എഎഫ്ഡിയുടെ ഫേസ്ബുക് പേജിൽ കാതറീനയെ വംശീയ വിരോധി എന്നും ആന്റി ജർമൻ എന്നും വിളിച്ചു. പല അഭിപ്രായങ്ങളും ലൈംഗികചുവ നിറഞ്ഞവയായിരുന്നു. കാതറീനയെ ലൈംഗികമായി പീഡിപ്പിക്കും എന്ന് വരെ ഭീഷണികൾ ഉയർന്നിരുന്നു. ദിവസേന എത്തുന്ന സന്ദേശങ്ങളിൽ 20% ശതമാനത്തോളവും ആധിക്ഷേപകരമായവ ആണെന്ന് കാതറീന വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിൽ അവളുടെ രൂപത്തെയും വർഗ്ഗത്തെയും അടിസ്ഥാനപ്പെടുത്തി ആണ് അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. വനിതാ രാഷ്ട്രീയപ്രവർത്തകരെ ചൂഷണം ചെയ്യുവാൻ വേണ്ടി വലതുപക്ഷ ഗ്രൂപ്പുകൾ ബോധപൂർവം നടത്തുന്ന പ്രവർത്തങ്ങളാണിതെന്ന് ഐഎസ്ഡിയിലെ ഗവേഷക സെസിൽ ഗുവേരിൻ അഭിപ്രായപ്പെട്ടു.

സിബെത്ത് എൻഡെയെ എന്നാ വനിതാനേതാവും ഇത്തരം ചൂഷണങ്ങൾക്ക് ഇരയായ വ്യക്തിയാണ്. ഫ്രാൻസിലെ ഗവണ്മെന്റ് വക്താവാകാൻ അവൾ നാമനിർദേശം ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുളിൽ ഫേസ്ബുക്കിൽ എൻഡെയെ പറ്റി തെറ്റായ വിവരങ്ങളും മറ്റും പ്രചരിപ്പിക്കുവാൻ തുടങ്ങി. അവളുടെ ചർമത്തിന്റെ നിറത്തേയും തലമുടിയെയും അധിക്ഷേപിച്ചുകൊണ്ട് വലതുപക്ഷ ഗ്രൂപ്പുകൾ അനേകം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എംപിമാരായ ഡയാനി അബോട്ട്, അന്ന സോബ്റി എന്നിവരും സാമൂഹിക മാധ്യമങ്ങളിൽ പല ചൂഷണങ്ങൾക്കും ഇരയായവരാണ്. നേരത്തെ പാർലമെന്റിലും സ്ത്രീകൾ പല പ്രശ്നങ്ങളും നേരിടുന്നു എന്ന വാർത്ത ഇതിനോട് ചേർത്ത് വായിച്ചാൽ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
യുഎസിലെ മുൻ ബ്രിട്ടീഷ് അംബാസഡർ കിം ഡാരോച്ചിന്റെ ഇമെയിൽ പരാമർശങ്ങൾ സൃഷ്ടിച്ചിരുന്നു. യുഎസ് യുകെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയിച്ചിരുന്നു . എന്നാൽ യുകെ യുഎസ് ബന്ധം ശക്തമാണെന്നും ബോറിസ് ജോൺസണും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ബന്ധം ഉഷ്മളമാണെന്നും യുകെയിലേക്കുള്ള യുഎസ് അംബാസഡർ വുഡി ജോൺസൺ അഭിപ്രായപ്പെട്ടു ഇരുവരുടെയും നേതൃത്വ ശൈലിയിൽ വളരെയധികം സാമ്യമുണ്ടെന്നും ഇരുവർക്കും കാര്യങ്ങൾ ചെയ്യുവാൻ ഉള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് വിഷയം യുഎസ് യുകെ ബന്ധത്തെ ബാധിക്കില്ലെന്നും വുഡി കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ട്രംപിനെ ‘ബുദ്ധിമാന്ദ്യമുള്ള അജ്ഞൻ’ എന്ന് ജോൺസൺ പരിഹസിച്ചിരുന്നു. ഒപ്പം മുസ്ലിങ്ങൾ യുഎസിൽ പ്രവേശിക്കുന്നതിന് ട്രംപ് വിലക്കേർപ്പെടുത്തിയപ്പോൾ, അദ്ദേഹം വൈറ്റ് ഹൗസിന് യോഗ്യനല്ലെന്ന് ജോൺസൺ പരാമർശിച്ചിരുന്നു. എന്നാൽ ഇതൊന്നും അവരുടെ ബന്ധത്തെ ബാധിക്കില്ലെന്ന് വുഡി പറഞ്ഞു. ” ട്രംപ് വ്യക്തിപരമായി കോപം വച്ചുപുലർത്താറില്ല.ഇരുവർക്കും വിപരീത ആശയങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ നമ്മൾ രണ്ടും വലിയ രാജ്യങ്ങളാണ്. രണ്ടു നേതാക്കന്മാർക്കും അവരുടെ ജനതയെ പുരോഗതിയിലേക്ക് നയിക്കണമെന്നുണ്ട്. ” വുഡി കൂട്ടിച്ചേർത്തു.
ബോറിസ് ജോൺസന്റെ വിജയവാർത്ത അറിഞ്ഞയുടൻ ട്രംപ് ട്വീറ്റ് ചെയ്തത് ‘ അദ്ദേഹം മഹാനാകും! ‘ എന്നാണ്. ‘ ബ്രിട്ടീഷ് ട്രംപ് ‘ എന്ന് വിശേഷിപ്പിക്കാവുന്ന ജോൺസൺ, പക്ഷേ തീവ്ര ദേശീയ നിലപാടുകളുടെ കാര്യത്തിൽ യുഎസ് പ്രസിഡന്റിനേക്കാൾ ഒരുപടി മുന്നിലാണ്.ഡൊണാൾഡ് ട്രംപും ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. ഒപ്പം മേയുടെ സർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം രണ്ട് രാജ്യങ്ങളും ചേർന്ന് ഒരു വാണിജ്യ കരാർ നടത്തുവാൻ പദ്ധതിയിടുന്നുണ്ട് . ട്രംപും ബോറിസ് ജോൺസണും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാവും .
ബ്രിട്ടനിൽ അതിഭീകരമായ ചൂട് രേഖപ്പെടുത്തുന്നതിനിടയിൽ, സമാനമായ സാഹചര്യം ക്യൂബയിലും നിലനിൽക്കുന്നു. അവധി ആഘോഷിക്കാൻ ക്യൂബയിലേക്ക് പോയ ബ്രിട്ടീഷ് യുവതിക്ക് അതിഭീകരമായ സൂര്യാഘാതമേറ്റു. സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ഒരു മണിക്കൂർ നേരം മാത്രം പുറത്ത് നീന്തലിൽ ഏർപ്പെട്ടപ്പോഴാണ് പൊള്ളലേറ്റത്. ഈ വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ, ബ്രിട്ടനിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെയിസി എന്ന പതിനാറുകാരിക്കാണ് ക്യൂബയിൽ അവധി ആഘോഷിക്കാൻ പോയതിനിടയിൽ നീന്തലിൽ ഏർപ്പെട്ടപ്പോൾ പൊള്ളലേറ്റത്. ശരീരത്തിന്റെ പുറംഭാഗം മുഴുവൻ പൊള്ളലേറ്റു വലിയ കുമിളകളായി മാറി. ശരീരം മുഴുവൻ സൺസ്ക്രീൻ ഉപയോഗിച്ചിരുന്നെങ്കിലും, രൂക്ഷമായ പൊള്ളലാണ് ഏറ്റത്. ഈ സാഹചര്യത്തിൽ തന്നെ പെൺകുട്ടിക്ക് തിരിച്ച് ബ്രിട്ടനിലേക്ക് മടങ്ങേണ്ടിവന്നു.

ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ പെൺകുട്ടിയുടെ പുറംഭാഗം മുഴുവൻ ചുവന്ന നിറവും, വലിയ കുമിളകളും ആണ്. ബ്രിട്ടണിൽ കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ഉഷ്ണതരംഗം പോലെതന്നെ, ക്യൂബയിലും 33 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. എന്നാൽ സൂര്യാഘാതമേറ്റ് അൾട്രാ വയലറ്റ് രശ്മികൾ മൂലമാണെന്നാണ് പഠന റിപ്പോർട്ട്. അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ബ്രിട്ടനിലെക്കാളും അധികം ക്യൂബയിൽ ആണ് രൂക്ഷമായിട്ടും ഉള്ളത്. ബ്രിട്ടനിലെ അൾട്രാവയലറ്റ് ഇൻഡക്സ് സ്കോർ എട്ടിനു മുകളിലാണെങ്കിൽ, ക്യൂബയിൽ അത് 11 മുതൽ 12 വരെയാണ്. ബ്രിട്ടനിൽ തിരികെയെത്തി വേണ്ടതായ എല്ലാ ചികിത്സകളും നടത്തിയതായി പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ബ്രിട്ടണിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരിട്ട് പുറത്തിറങ്ങി വെയിൽ ശരീരത്തേൽക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യ കുതിപ്പിന്റെ പടവുകൾ താണ്ടുമ്പോൾ മനുഷ്യൻo ചെയ്തുകൊണ്ടിരുന്ന ജോലികൾ പലതും ഇന്നു യന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഇക്കണോമിക് വിഭാഗം നടത്തിയ പഠനത്തിൽ 2030 ഓടുകൂടി ലോകത്തിലെ 20 മില്യണോളം മാനുഫാക്ചറിങ് ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കുമെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഫലമായി അനേകം ആയിരത്തോളം ആളുകൾക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇവരെ സഹായിക്കുന്നതിനായിയാണ് ബ്രിട്ടീഷ് ഗവൺമെന്റ് പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ഈ പദ്ധതിയിലൂടെ, ജോലി സാധ്യത നഷ്ടപ്പെടുന്നവരെ പുതിയ മേഖലകളിലേക്ക് വഴി കാട്ടാനും, അവരുടെ കഴിവുകളെ കുറെക്കൂടി പ്രോത്സാഹിപ്പിക്കുവാനും മറ്റുമുള്ള സാധ്യതകളാണ് തെളിയുന്നത്. ലിവർപൂൾ നഗരത്തിലാണ് ഈ പദ്ധതി പ്രാഥമികമായി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യകൾ ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഓട്ടോമാറ്റിക് മെഷീനുകളും മറ്റും ജോലി സാഹചര്യങ്ങളെയും, ജീവിത സാഹചര്യങ്ങളെയും മാറ്റിമറിച്ചിരിക്കുകയാണെന്നും, അതുവഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുക യാണെന്നും ഈ മേഖലയിലെ വിദഗ്ധർക്ക് അഭിപ്രായമുണ്ട് . ഇതിലൂടെ ചില പുതിയ ജോലി സാധ്യതകൾ രൂപീകരിക്കപ്പെടുകയും, പഴയ ചിലത് എന്നന്നേക്കുമായി ഇല്ലാതാവുകയും ചെയ്യും .
നാഷണൽ റീട്രെയ്‌നിങ് സ്കീം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ, തങ്ങളുടെ നിലവിലുള്ള ജോലി ഭീഷണിയിൽ ആയിരിക്കുന്ന യുവാക്കൾക്കും മറ്റും പുതിയ സാധ്യതകൾ കണ്ടെത്താനും മറ്റും സഹായകരമാണ്. ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയുടെ കടന്നുവരവ് സർവീസ് സെക്ടർ ജോലി കളയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും, അതിനെ അംഗീകരിച്ചു പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കമ്പ്യൂട്ടർ എക്സ്പോർട്ട് ആയ പ്രൊഫസർ അലൻ വുഡ്‌വേഡ് അഭിപ്രായപ്പെട്ടു.
പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ പഴയ മന്ത്രിസഭയിൽ പൊളിച്ചുപണി നടത്തി ബോറിസ് ജോൺസൺ. തെരഞ്ഞെടുപ്പിൽ 66% വോട്ടുകളും നേടി ബ്രിട്ടനെ ഭരിക്കാൻ തുടങ്ങിയ ജോൺസൺ, തന്നോടൊത്ത് പ്രവർത്തിക്കുവാൻ മികച്ച ടീമിനെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയതിനുപിന്നാലെ പുതിയ സർക്കാരിലേക്കില്ലെന്നറിയിച്ച് പല മന്ത്രിമാരും രാജിവെച്ചിരുന്നു. ഫിലിപ്പ് ഹാമ്മൻഡ് ( ധനകാര്യം ), അലൻ ഡങ്കൻ ( വിദേശകാര്യം ), പെന്നി മോർഡോണ്ട് ( പ്രതിരോധം ), ഗെഗ് ക്ലാർക് (ബിസിനസ് ), ലിയാം ഫോക്സ് ( വാണിജ്യം ) തുടങ്ങിയവർ പുതിയ സർക്കാരിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജോൺസൺ പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

ജോൺസന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സർക്കാരിൽ മൂന്ന് ഇന്ത്യക്കാരും ഇടം നേടി. ഇന്ത്യൻ വംശജ പ്രീതി പട്ടേലിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. കൺസേർവേറ്റിവ് പാർട്ടി അംഗമായ ഈ 47 കാരി ബ്രിട്ടീഷ് സർക്കാരുകളിൽ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. തെരേസ മേ മന്ത്രിസഭയിൽ രാജ്യാന്തര മന്ത്രിയായിരുന്ന പ്രീതി പട്ടേൽ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തെ തുടർന്ന് 2017 നവംബറിൽ രാജി വെച്ചിരുന്നു. ജോൺസന്റെ അനുയായിയും കടുത്ത ബ്രെക്സിറ്റ് വാദിയുമായ പ്രീതി പട്ടേൽ ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറിയാണ്. ഇൻഫോസിസ് സ്ഥാപകനായ എൻ. ആർ. നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാകിയെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു. റിച്ച്മണ്ടിലെ എംപിയായ ഋഷി സുനാക് ഇനി ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറി കൂടിയാണ്. മന്ത്രിസഭാ യോഗങ്ങളിൽ അദ്ദേഹത്തിന് ഇനി പങ്കെടുക്കാൻ സാധിക്കും. ജൂനിയർ മിനിസ്റ്ററായ ഇന്ത്യൻ വംശജൻ അലോക് ശർമയെ ഇന്റർനാഷണൽ ഡെവലപ്പ്മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

പുതിയ മന്ത്രിസഭയിൽ 13 പുതുമുഖങ്ങൾ ഉണ്ട്. പഴയ മന്ത്രിസഭയിൽ നിന്ന് 9 പേരും. ബോറിസ് ജോൺസനൊപ്പം മത്സരിച്ച സാജിദ് ജാവീദ് ആണ് പുതിയ ധനകാര്യ മന്ത്രി. രാജിവെച്ച ഫിലിപ്പ് ഹാമ്മണ്ടിന് പകരമായാണ് ജാവീദ് എത്തുന്നത്. 2010 മുതൽ രാഷ്ട്രീയത്തിൽ സജീവമായ ജാവീദ്, തെരേസ മേയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആയിരുന്നു. മേയുടെ കാലത്ത് ബ്രെക്സിറ്റ് മന്ത്രി ആയിരിക്കുകയും തുടർന്ന് 2018 നവംബറിൽ രാജി വെക്കുകയും ചെയ്ത ഡൊമിനിക് റാബ് പുതിയ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറി ആണ്. ബ്രെക്സിറ്റ് സെക്രട്ടറിയായി സ്റ്റീഫൻ ബാർക്ലെ തുടരും. ബെൻ വല്ലാസ് ആണ് പ്രതിരോധ സെക്രട്ടറി. മുൻ മന്ത്രിയും മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ചിട്ടുമുള്ള ആളാണ് വല്ലാസ്. ലിസ് ട്രസ് ( വാണിജ്യം ), ഗവിൻ വില്യംസൺ ( വിദ്യാഭ്യാസം ), തെരേസ വില്ലേഴ്‌സ് ( പരിസ്ഥിതി ), ഗ്രാന്റ് ഷാപ്പ്സ് ( ഗതാഗതം ), മാറ്റ് ഹാൻകോക് ( ആരോഗ്യം ), ആൻഡ്രിയ ലീഡ്‌സം ( ബിസിനസ് ), റോബർട്ട് ബക്ക്ലാൻഡ് ( നീതിന്യായം ) എന്നിവരാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയ പ്രമുഖർ. പാർട്ടി നേതൃത്വസ്ഥാനത്തേക്ക് ബോറിസ് ജോൺസന്റെ എതിരാളി ആയിരുന്ന ജെറമി ഹണ്ട് പുതിയ മന്ത്രിസഭയിൽ ഇല്ല.
യുകെയുടെ ചരിത്രത്തിലേക്കും രണ്ടാമത് റെക്കോർഡ് ടെമ്പറേച്ചർ 38.1 ഡിഗ്രിസെൽഷ്യസ്(100.6f)
കേംബ്രിഡ്ജിൽ രേഖപ്പെടുത്തി . രണ്ടായിരം ആണ്ടിൽ 38.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഏറ്റവും ഉയർന്ന ടെമ്പറേച്ചർ രേഖപ്പെടുത്തിയത്.100 ഫാരെൻഹീറ്റിനു മുകളിൽ ടെമ്പറേച്ചർ ഉയരുന്നത് യുകെയുടെ ചരിത്രത്തിൽ തന്നെ രണ്ടാമതാണ്. ചൂടിന്റെ ആധിക്യം റെയിൽവേ യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും റെയിൽവേ കേബിളുകളും ലൈനുകളും തകരാറിലായി. അത്യാവശ്യഘട്ടങ്ങളിൽഅല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സേവനദാതാക്കൾ അറിയിച്ചിരുന്നു. സാങ്കേതിക തകരാറുകളും കുത്തിനിറച്ച രീതിയിലുള്ള യാത്രകളും കനത്ത അസൗകര്യം സൃഷ്ടിക്കും. 26ൽ 20 റെയിൽവേ കമ്പനികളും സ്പീഡ് റെസ്ട്രിക്ട് ചെയ്തിരിക്കുകയോ ട്രെയിൻ കാൻസൽ ചെയ്തിരിക്കുകയോ ആണ്.

യൂറോപ്യൻ രാജ്യങ്ങൾ മുഴുവൻ കനത്ത ചൂടാണ് അനുഭവിക്കുന്നത്. ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ ബ്രിട്ടീഷ് ജനതയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നില തുടരുകയാണെങ്കിൽ വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്ര പോകേണ്ടതില്ല എന്നാണ് ചില രസികന്മാരുടെ കണ്ടെത്തൽ. ബോധവൽക്കരണത്തിനായി എന്നത്തേതിലും അധികമായി ഇന്റർനെറ്റ് മിംസ് ആണ് ഉപയോഗിക്കുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ചൂടിനെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട് യു കെ ക്കാർ. കൂടുതൽ വെള്ളം കുടിക്കുക, നിലവാരമുള്ള സൺസ്ക്രീൻ ഉപയോഗിക്കുക, ചെറിയകുട്ടികളെ നേരിട്ട് വെയിലേൽക്കാതെ നോക്കുക, തുറന്ന ജലാശയങ്ങളിൽ നീന്താനിറങ്ങതിരിക്കുക തുടങ്ങി സാധാരണ മുൻകരുതലുകൾക്കൊപ്പം ഫാൻ ശരീരത്തിൽ ഘടിപ്പിച്ചു സഞ്ചരിക്കുക, കിടക്കും മുൻപ് തലയണ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക തുടങ്ങിയ വ്യത്യസ്ത മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
ഗ്രീൻ ഹൗസ് ഗ്യാസ് ആയ കാർബൺഡയോക്സൈഡ് പുറന്തള്ളൽ അധികം ആയതിനാലാണ് ഉഷ്ണതരംഗം യൂറോപ്പിൽ ഒട്ടാകെ ശക്തി പ്രാപിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് കാലാവസ്ഥ നിരീക്ഷകർ.
