Main News

മെട്രോപ്പൊലിറ്റൻ പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടിലും വാർത്താപേജുകളിലും ഇ മെയിലിലും ഹാക്കർമാർ കടന്നുകയറി വിചിത്രസന്ദേശങ്ങൾ അയച്ചു. പൊലീസിനെതിരായ സന്ദേശങ്ങളും മോശമായ ഭാഷാപ്രയോഗങ്ങളും ജയിലിൽ കിടക്കുന്ന റാപ്പറെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുരുതുരെ വന്നതോടെ 12.2 ലക്ഷം അംഗങ്ങളോടു പൊലീസിനു ക്ഷമ ചോദിക്കേണ്ടിവന്നു. എന്നാൽ തങ്ങളുടെ ആസ്ഥാനത്തെ കംപ്യൂട്ടർ സംവിധാനത്തിൽ ഹാക്കർമാർ കടന്നുകയറിയിട്ടില്ലെന്നും പൊലീസ് വ്യക്മാക്കി.

സ്‌കോട്ട്‌ലൻഡ് യാർഡ് പോലീസ് ആസ്ഥാനം അതിന്റെ ആന്തരിക ഐടി ഇൻഫ്രാസ്ട്രക്ചർ ഹാക്ക് ചെയ്തിട്ടില്ലെന്ന് പറഞ്ഞു, ഈ പ്രശ്നം അതിന്റെ പ്രസ് ഓഫീസ് ഓൺലൈൻ ദാതാക്കളായ മൈ ന്യൂസ് ഡെസ്‌കിൽ മാത്രമായി പരിമിതപ്പെടുത്തി,  എന്നും വാർത്താക്കുറിപ്പുകൾ ഓൺലൈനിൽ  പൊതുജനങ്ങളെ അറിയിച്ചു .

“ഞങ്ങളുടെ വെബ്‌സൈറ്റിന്റെ വാർത്താ വിഭാഗത്തിലും അതിന്റെ ട്വിറ്റർ ഫീഡിലും ഇമെയിലുകളിലും അനധികൃത സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടു. “ഞങ്ങളുടെ വരിക്കാരോടും അനുയായികളോടും ലഭിച്ച സന്ദേശങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.

 

ലണ്ടൻ∙ ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിലെ കോടതി 6 വർഷം തടവിനു ശിക്ഷിച്ചു. ഷാലിന പദ്മനാഭ (33) യാണു ശിക്ഷിക്കപ്പെട്ടത്. കൊലപാതകം തന്നെയാണെങ്കിലും ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണു ശിക്ഷയെന്നും കോടതി വ്യക്തമാക്കി.

മാസം തികയാതെ പ്രസവിച്ചതും ആരോഗ്യ പ്രശ്നങ്ങളും മൂലം കുട്ടി നാലര മാസം ആശുപത്രിയിൽ തന്നെയായിരുന്നു. വീട്ടിലെത്തിയതിനുശേഷവും ട്യൂബിലൂടെയാണു ഭക്ഷണം നൽകിയിരുന്നത്. അമ്മ കുട്ടിയെ ഉപദ്രവിച്ചതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. കുഞ്ഞിന്റെ തലയോട്ടിയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. ദേഹത്തു പരുക്കുകളും. ഗുരുതരമായി പരുക്കേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2017 ഓഗസ്റ്റ് 15നു മരിച്ചു.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

Image result for british-oil-tanker-indians-safe-says-authorities

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ പതിനെട്ടുപേര്‍ ഇന്ത്യക്കാരാണ്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു.

ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലില്‍ കുടങ്ങിയ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചിരിക്കുന്നത്

സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്നാരോപിച്ചാണ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ളവരുമായി ആശയവിനിമയം നടത്താനോ സാധിക്കുന്നില്ലെന്ന് ടാങ്കർ ഉടമകൾ അറിയിച്ചിരുന്നു.

അതേസമയം, ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നൽകി. തെഹ്റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിയ് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.

കഴിഞ്ഞ ദിവസം ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണകപ്പൽ ഇറാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്(81) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു.

മൂന്ന് തവണ തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഭരണം നഷ്ടപ്പെട്ടത്. 2014ൽ കേരള ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.

ജനുവരി 2009 ൽ ഷീല ദീക്ഷിത് തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതൽ 2013 വരെ). ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല ദീക്ഷിത് എം.എൽ.എ ആയി വിജയിച്ചത്.

2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബർ എട്ടാം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു.

2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് 2014 ഓഗസ്റ്റ് 24ാം ആം തീയതി ഷീലാ ദീക്ഷിത് രാജിവച്ചത്. അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്.

ഗവർണറായിരുന്ന കാലത്തെ അവരെടുത്ത നിർണായകമായ ഒരു തീരുമാനം, എം.ജി. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ.വി. ജോർജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വി.സി യെ ചാൻസലറെന്ന നിലയിൽ ഗവർണർ പിരിച്ചുവിടുന്നത്.

സ്കാർലെറ് കീലിങ് എന്ന ബ്രിട്ടീഷ് പെൺകുട്ടിയെ ഗോവയിൽ വെച്ച് മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ പ്രതിയായ സാംസൺ ഡിസൂസയ്ക്ക് 10 വർഷത്തെ ജയിൽ ശിക്ഷ. ഇന്ത്യയിൽ ശിക്ഷ അനുഭവിക്കുന്ന കാലഘട്ടത്തിൽ കഠിനമായ ജോലികൾ നൽകാനും കോടതി വിധിയുണ്ട്.

പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ 2008 ലാണ് പ്രതി ഗോവയിലെ അൻജൂനാ ബീച്ചിൽ വെച്ച് വാലെന്റൈൻസ് ഡേ പാർട്ടിക്കിടെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും, കൊലപ്പെടുത്തുകയും ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ അമിത അളവിൽ കൊക്കയ്‌ന്റെയും, എൽഎസ്ഡിയുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.

പ്രതിക്ക് ലഭിച്ച ശിക്ഷ പെൺകുട്ടിയുടെ അമ്മയുടെ കഠിന പ്രയത്നത്തിന്റെ ഫലമാണെന്ന് പ്രോസിക്യൂട്ടിങ് ലോയർ വിക്രം വർമ്മ പറഞ്ഞു. പ്രതിക്ക് ജീവപര്യന്തം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ഗോവ പൊലീസ് ആദ്യം ഈ കൊലപാതകത്തെ അപകടമരണം ആക്കി മാറ്റാൻ ശ്രമിച്ചു. എന്നാൽ സ്കാർലെറ്റിന്റെ അമ്മ മകളുടെ മരണത്തിൽ സംശയം രേഖപ്പെടുത്തുകയും, അങ്ങനെ കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. രണ്ടാമത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആണ് പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്.

55 വയസ്സുകാരിയായ പെൺകുട്ടിയുടെ മാതാവ്, താൻ വളരെയധികം വേദന അനുഭവിച്ചു എന്നാൽ അവസാനം നീതി ലഭിച്ചു എന്നും പറഞ്ഞു. പോലീസുകാരുടെ ഭാഗത്തു നിന്നും വളരെയധികം നിസ്സഹകരണം ആണ് ലഭിച്ചതെന്നും അവർ പറഞ്ഞു. ബോംബേ കോടതിയാണ് പ്രതിക്ക് 10 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.

 

മലയാളം യുകെ ന്യൂസ് ബ്യുറോ

അടുത്ത പ്രധാനമന്ത്രിയും ടോറി പാർട്ടി നേതാവും ആകാനുള്ള തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ. ശക്തമായ പ്രകടനം കാഴ്ചവെച്ച് മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏകദേശം 160000ഓളം വരുന്ന കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങളുടെ പിന്തുണ നേടാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി അവർ രണ്ടുപേരും തുടർച്ചയായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്നു. അവസാന ചർച്ച ഇന്നലെ നടന്നു. പാർട്ടി അംഗങ്ങളുടെ വീടുകളിലേക്ക് ബാലറ്റ് പേപ്പറുകൾ ഇതിനകം അയച്ചിട്ടുണ്ട്. വിജയിയെ ജൂലൈ 23ന് പ്രഖ്യാപിക്കും.

പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ചില പ്രധാന വിഷയങ്ങളിൽ കൈകൊണ്ട നിലപാടുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം : തെരേസ മേയുടെ പടിയിറക്കത്തിന് കാരണമായ ബ്രെക്സിറ്റ്‌ പ്രശ്നത്തിൽ, ഒരു കരാറുകളും ഇല്ലാതെ ഒക്ടോബർ 31 ന് തന്നെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൻ അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു കരാറിലൂടെ മാത്രമേ യൂറോപ്യൻ യൂണിയൻ വിടുകയുള്ളു എന്ന നിലപാടിലാണ് ഹണ്ട്. എമിഗ്രേഷന്റെ കാര്യത്തിൽ കഴിവുള്ള ജോലിക്കാർക്ക് മുൻഗണന നൽകുമെന്ന് ഹണ്ട് അറിയിച്ചപ്പോൾ കുടിയേറ്റക്കാരന്റെ തൊഴിൽ, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് ഒരു ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം കൊണ്ടുവരുമെന്നും ഇതിനായി മൈഗ്രേഷൻ ഉപദേശക സമിതിയെ നിയമിക്കുമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. നികുതി സംബന്ധിച്ച് കോർപ്പറേഷൻ നികുതി 12.5 ശതമാനമായി കുറയ്ക്കും, 90% ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്കായി ബിസിനസ് നിരക്കുകൾ ഇല്ലാതാകുമെന്നും ഹണ്ട് പറഞ്ഞു. തൊഴിലാളികൾ ആദായനികുതി അടയ്ക്കാൻ തുടങ്ങുന്ന പോയിന്റ് ഉയർത്തും, അനാരോഗ്യകരമായ ഭക്ഷ്യനികുതി അവലോകനം ചെയ്യുമെന്നുമാണ് ജോൺസൻ അറിയിച്ചത്. പ്രതിരോധം ശക്തമാക്കാൻ അടുത്ത 5 വർഷത്തേക്ക് 15 ബില്യൺ പൗണ്ട് ചിലവഴിക്കും, സാമൂഹിക സേവനത്തിൽ കൂടുതൽ ഫണ്ടിംഗ്, നിരക്ഷരത തുടച്ചുനീക്കും,വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും, അദ്ധ്യാപന തൊഴിലിനായി കൂടുതൽ ധനസഹായം നൽകാനുള്ള ദീർഘകാല പദ്ധതി തുടങ്ങും എന്നിവയാണ് ജെറമി ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ. ജോൺസൻ നൽകിയ മറ്റ് വാഗ്ദാനങ്ങൾ ഇവയൊക്കെയാണ് : 2022ഓടെ 20, 000 പോലീസ് ഓഫീസർമാരെ നിയമിക്കും, ജിഡിപിയുടെ 0.7 ശതമാനം വിദേശ സഹായത്തിനായി ചിലവഴിക്കും, എച്ച്എസ് ട്രെയിൻ പദ്ധതി അവലോകനം ചെയ്യും, 2025 ഓടെ എല്ലാ വീട്ടിലും പൂർണ ഫൈബർ ബ്രോഡ്ബാൻഡ് ഉറപ്പാക്കും, എൻ എച്ച് എസിനെ കൂടുതൽ ശക്തമാകും, വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും തുടങ്ങിയവ.

1300 കൺസേർവേറ്റിവ് പാർട്ടി അംഗങ്ങളുടെ ഇടയിൽ നടത്തിയ സർവേയിൽ ജോൺസൻ മുന്നിലെത്തി. അടുത്ത നേതാവ് ആരാകുമെന്ന് രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൂടുതൽ സാധ്യത ബോറിസ് ജോൺസണാണ്. രണ്ടുപേരിൽ, കഴിഞ്ഞ വർഷം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ജെറമി ഹണ്ടിന് ജോൺസണെക്കാൾ ഗവണ്മെന്റ് കാര്യങ്ങളിൽ കൂടുതൽ പരിചയമുണ്ട്. 2010ൽ സഖ്യസർക്കാരിന് കീഴിൽ കൾച്ചറൽ സെക്രട്ടറി ആയ ഹണ്ട്, പിന്നീട് 2012 ലണ്ടൻ ഒളിമ്പിക്സിന് മേൽനോട്ടം വഹിച്ചു. തുടർന്ന് 6 വർഷത്തോളം ആരോഗ്യ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. ബോറിസ് ജോൺസൻ, 2008ൽ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് 7 വർഷം ഹെൻലിയുടെ എംപി ആയിരുന്നു. 2015ൽ ഓസ്ബ്രിഡ്ജ്, സൗത്ത് റുസ്ലിപ് എന്നിവയുടെ എംപിയും ആയി അദ്ദേഹം. വ്യക്തിപരമായ തലത്തിൽ രണ്ട് സ്ഥാനാർത്ഥികൾകക്കും സമാനമായ പശ്ചാത്തലങ്ങളുണ്ട്. സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുകയും പിന്നീട് ഓസ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുകയും ചെയ്തവരാണ് ഇരുവരും.

ടോറി എംപിമാരുടെ ഇടയിൽ അഞ്ചു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിലൂടെയാണ് അവസാന രണ്ട് സ്ഥാനാർഥികളായി ഹണ്ടും ജോൺസണും തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാമത്തെ വോട്ടെടുപ്പിൽ 313ൽ 160 വോട്ടുകളും നേടി ജോൺസൻ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ജെറമി ഹണ്ടിന് 77 വോട്ടുകളും. 10 സ്ഥാനാർത്ഥികളുമായി ജൂൺ 10ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഇപ്പോൾ അതിന്റെ അന്ത്യത്തിൽ എത്തി നിൽക്കുകയാണ്. മാർക്ക്‌ ഹാർപ്പർ, ആൻഡ്രിയ ലീഡ്‌സോം, എസ്ഥേർ മക്കവെ എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. മാറ്റ് ഹാൻകോക്ക് പിന്മാറുകയും ചെയ്തു. ഡൊമിനിക് റാബ് രണ്ടാം റൗണ്ടിലും റോറി സ്റ്റുവർട്ട് മൂന്നിലും സാജിദ് ജാവീദ്, മൈക്കിൾ ഗോവ് എന്നിവർ നാലാം റൗണ്ടിലും പുറത്തായി. വാശിയേറിയ പോരാട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് അവസാന രണ്ടുപേരിൽ എത്തി നിൽകുമ്പോൾ ബ്രിട്ടനെ തുടർന്ന് നയിക്കുന്നത് ആരെന്ന് അറിയേണ്ടിയിരിക്കുന്നു. അതിനായി ആ കാത്തിരിപ്പ് നീളുന്നു, ജൂലൈ 23 വരെ.

ഭൂരിപക്ഷം വ്യക്തികളും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ദുഃഖങ്ങളെയും ദുരിതങ്ങളെയും ഓർത്ത് വിലപിക്കുമ്പോൾ, അതിൽ നിന്നെല്ലാം വ്യത്യസ്തനായി ഇതാ ഒരാൾ. തന്റെ അന്ധതയെ സധൈര്യം നേരിട്ട് ഗോൾഫ് കളിക്കുകയാണ് ഇയാൾ. മുപ്പതുകാരനായ നിക്ക് ബർ എന്ന വ്യക്തിയാണ് ഈ ഹീറോ. കാഴ്ച നഷ്ടപ്പെടുന്നതിനു മുൻപ് തന്നെ അദ്ദേഹം ഗോൾഫിൽ വിദഗ്ധനായിരുന്നു.എന്നാൽ ഒറ്റരാത്രി കൊണ്ടാണ് അദ്ദേഹത്തിന് തന്റെ കാഴ്ച നഷ്ടപ്പെട്ടത്.

2013- ൽ ചെവി വേദനയോടെ ആരംഭിച്ച രോഗം, പിന്നീട് സെൻട്രൽ നെർവ്‌സ് സിസ്റ്റം ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഗോൾഫ് കളിയിൽ അതീവ താൽപര്യമുണ്ടായിരുന്ന നിക്ക്, എല്ലാ ആഴ്ച്ചയിലും തന്റെ സഹായി യോടൊപ്പം പ്രാക്ടീസ് ചെയ്തു. തന്റെ സഹായിയാണ് പ്രാക്ടീസ് കാലഘട്ടങ്ങളിലൂടനീളം തന്നെ മെച്ചപ്പെടുത്തി എടുത്തതെന്നു അദ്ദേഹം പറഞ്ഞു.

ബോളിന്റെ വേഗതയും, ദിശയും, മറ്റും മനസ്സിലാക്കാനായി ഒരു ഡിജിറ്റൽ വാച്ച് അദ്ദേഹം ഉപയോഗിച്ചിരുന്നു. കാഴ്ച ഉണ്ടായിരുന്ന സമയം കളിച്ചിരുന്ന പോലെ കളിക്കുവാൻ ശ്രമിച്ചെങ്കിലും, ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. എല്ലാ കാര്യങ്ങളും ആദ്യം മുതൽ തന്നെ സാവധാനം പഠിക്കേണ്ടി വന്നു.

കഠിനമായ ചെവി വേദന, ഉയർന്ന രക്തസമ്മർദ്ദം, കാഴ്ച വൈകല്യങ്ങൾ മുതലായവയായിരുന്നു തുടക്കത്തിലേ രോഗലക്ഷണങ്ങൾ. പല ഡോക്ടർമാരെയും അദ്ദേഹം സന്ദർശിച്ചു. ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു ന്യൂ ഇയർ രാത്രിയിൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. നാലാം ദിവസം അദ്ദേഹത്തിന് കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തുടർന്ന് ക്യാൻസറാണെന്ന് നിർണയിക്കപ്പെടുകയും, റേഡിയേഷനും കീമോതെറാപ്പിയും മറ്റും നൽകുകയും ചെയ്തു. ഒക്ടോബർ 2014 ഓടുകൂടി അദ്ദേഹം ക്യാൻസറിൽ നിന്ന് പൂർണ്ണ മുക്തി പ്രാപിച്ചു.

ഗോൾഫും, ഫുട്ബോളുമെല്ലാം കളിച്ചിരുന്ന അദ്ദേഹം, പിന്നീട് തന്റെ അന്ധതയോട് പൊരുതി ജീവിത നേട്ടങ്ങൾ കൈപ്പിടിയിലാക്കി. ഇപ്പോൾ അദ്ദേഹം അനുഭവിക്കുന്ന ഗോൾഫ് കളിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്.

ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷസാധ്യത. പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടന്‍റെ എണ്ണ ടാങ്കര്‍ ഇറാ‍ന്‍ പിടിച്ചെടുത്തു. മറ്റൊന്ന് ഏറെനേരം തടഞ്ഞുവച്ച ശേഷം വിട്ടു.  നിലവിലെ സാഹചര്യം ചര്‍ച്ചചെയ്യാന്‍ ബ്രിട്ടന്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചു

സ്റ്റെനോ ഇംപെറോ എന്ന എന്ന ബ്രിട്ടിഷ് എണ്ണ ടാങ്കറാണ് ഇറാന്‍റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്തത്. 23 അംഗ നാവിക സംഘമാണ് ഈ എണ്ണ ടാങ്കറിലുള്ളത്. മറ്റൊരു എണ്ണ ടാങ്കറും ഇറാന്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. സ്വതന്ത്ര കടല്‍ ഗതാഗതം തടഞ്ഞ ഇറാനെതിരെ രൂക്ഷമായാണ് ബ്രിട്ടന്‍ പ്രതികരിച്ചത്.

ഉപരോധങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്‍റെ ഹോര്‍മൂസ് കടലിടുക്കിലെ പുതിയ നീക്കം. ലോകത്തിലെ എണ്ണയുടെ ആറിലൊന്നും എല്‍.എന്‍.ജിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും അശാന്തിയുടെ അന്തരീക്ഷം പടരുന്നു. തങ്ങളുടെ എണ്ണ കയറ്റുമതി നിര്‍ത്തണ്ടി വന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്ന ഇറാന്‍റെ നയമാണ് നിലവില്‍ നടപ്പിലാവുന്നത്

ടെഹ്റാൻ: ബ്രിട്ടീഷ് എണ്ണ ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ. സ്റ്റേന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണ ടാങ്കർ വിപ്ളവഗാർഡുകൾ പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ വച്ച് അജ്ഞാത ഹെലികോപ്ടർ എണ്ണ ടാങ്കറിനെ സമീപിച്ചതായി കപ്പൽ ഉടമകൾ അറിയിച്ചു. ഇറാനിലേക്ക് കപ്പൽ നീങ്ങിയതായി വിവരം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും കപ്പൽ ഉടമകൾ പറഞ്ഞു.

സ്റ്റേന ഇംപേറോയ്ക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 23 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് കന്പനി അധികൃതർ നൽകുന്ന വിവരം.

ഞായറാഴ്ച ഒരു വിദേശ ടാങ്കർ കസ്റ്റഡിയിലെടുത്തതായി ഇറാൻ അറിയിച്ചിരുന്നു. എന്നാൽ കപ്പലിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തിയിരുന്നില്ല.

അടുത്തിടെ ഇറാനിൽനിന്നു സിറിയയിലേക്ക് എണ്ണ കടത്തിയ ഗ്രേസ് വണ്‍ എന്ന സൂപ്പർ ടാങ്കർ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു.

RECENT POSTS
Copyright © . All rights reserved