Main News

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ :- കാലാവസ്ഥ വ്യതിയാനത്തിൻെറ പരിണിതഫലങ്ങൾ അതീവ ഗുരുതരമെന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനമെന്ന ഈ പ്രതിസന്ധിയെ മറികടക്കുവാൻ വേണ്ടതായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും ജനങ്ങളും ലണ്ടനിലെ വിക്റ്റോറിയ പാർക്ക് ഗാർഡനിൽ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ പഠന മുറികളെ വിട്ട് തെരുവിലിറങ്ങിയ വിദ്യാർത്ഥി സമൂഹവും, ജനങ്ങളും എല്ലാം ചേർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളിലൊന്നായി ഇതു മാറി.

ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ സെൻട്രൽ ലണ്ടനിൽ മാത്രം പങ്കെടുത്തു എന്നാണ് സംഘാടകർ നൽകിയ റിപ്പോർട്ട്. എഡിൻബർഗിൽ ഇരുപതിനായിരത്തോളം പേരും, ബ്രൈറ്റണിൽ പതിനായിരത്തോളം പേരും പങ്കെടുത്തു. പ്രതിഷേധപ്രകടനം പൊതുവേ സമാധാനപരമായിരുന്നു. എന്നാൽ ഉച്ചയോടുകൂടി ലാംബെത് പാലത്തിലെ ട്രാഫിക് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ക്രമസമാധാനം ലംഘിച്ചു എന്ന കുറ്റത്തിന് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരമൊരു പ്രതിഷേധപ്രകടനം സമൂഹത്തെ ആകെ ഉണർത്തിയിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനമെന്ന വിഷയത്തെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ ഇത്തരമൊരു പ്രതിഷേധ പ്രകടനത്തിന് കഴിഞ്ഞുവെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനത്തെ മറികടക്കുവാൻ വേണ്ടതായ നടപടികൾ എടുക്കാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം കുറ്റപ്പെടുത്തി.

ഗ്രീൻ പാർട്ടി നേതാവ് കരോളിൻ ലൂക്കാസ് പ്രതിഷേധ പ്രകടനത്തിൽ പങ്കുചേർന്നു. ലോകത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കുവാൻ എല്ലാവരും കൂട്ടായി പ്രയത്നിക്കണമെന്ന് അവർ പറഞ്ഞു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കാന്റർബറി : സ്കൂളിൽ നിരന്തരമായി മാനസിക പീഡനം നേരിടേണ്ടിവന്നതിൽ മനംനൊന്താണ് കാന്റർബറിയിലെ ഓർച്ചാർഡ് സ്കൂളിലെ കാലെബ് ഹിൽസ് എന്ന കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

സ്കൂളിൽ ഇതിനെപ്പറ്റി പരാതിപ്പെട്ടിരുന്ന കുട്ടിയോട് വംശ വെറിക്കെതിരെ പിടിച്ചുനിൽക്കാനുള്ള സഹിഷ്ണുത പുലർത്തണമെന്നാണ് അധ്യാപകർ ഉപദേശിച്ചിരുന്നത്. കാലെബ് പഠിച്ചിരുന്ന രണ്ട് വർഷത്തിനുള്ളിൽ ഏകദേശം ഇരുന്നൂറോളം ഇത്തരത്തിലുള്ള കേസുകൾ കാന്റർബറിയിലെ ഓർച്ചാർഡ് സ്കൂളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയുടെ മാതാവ് ടൈലർ ഹിൽസിന്റെ പരാതിയെതുടർന്ന് കുട്ടിക്ക് വിദൂരവിദ്യാഭ്യാസം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത പ്രകടമായത് വളരെ പെട്ടെന്നായിരുന്നു എന്ന് അമ്മ വെളിപ്പെടുത്തി . സ്കൂളിലെ ഉപദ്രവം സഹിക്കാതായപ്പോൾ കഴിഞ്ഞ വേനൽക്കാലത്ത് അവൻ തൂങ്ങിമരിക്കാൻ ശ്രമിച്ചു. അവൻ ഇതിനെപ്പറ്റി സ്കൂൾ അധികൃതരോട് പരാതി പറഞ്ഞിരുന്നതാണ്. എന്നിട്ടും അവർ സഹിക്കാൻ ആണ് ഉപദേശിച്ചത്. അവർ ഉപയോഗിച്ചിരുന്ന വാക്കിന്റെ അർത്ഥം പോലും അവന് ആദ്യം അറിയില്ലായിരുന്നു. അതിനുശേഷം അവനെ സ്കൂളിൽ വിട്ടിട്ടില്ല എന്ന് അമ്മ കൂട്ടിച്ചേർത്തു .

വംശവെറിക്കെതിരെ കൃത്യമായ തരത്തിലെ അവബോധം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഇതെന്നും, സ്കൂളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം എന്നും റീസ്റ്റോറേറ്റിവ് ജസ്റ്റിസ് കൗൺസിൽ സിഇഒ ആയ ജിം സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൺ :- ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. 2014 -ൽ താൻ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ സ്കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യവോട്ടെടുപ്പിന്റെ കാലഘട്ടത്തിൽ താൻ രാഞ്ജിയോട് അഭിപ്രായം ചോദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇത് കൊട്ടാരത്തിൽ പുതിയ അസ്വസ്ഥതകൾക്ക് വഴിവെച്ചിട്ടുണ്ട്.ബ്രെക്സിറ്റിന്റെ കാര്യത്തിൽ ബോറിസ് ജോൺസന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിൽ ആയിരുന്നു ഡേവിഡ് കാമറൂണിന്റെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവനയ്ക്ക് മറുപടിയായി ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചിട്ടില്ല.

ഒരു ബിബിസി ഡോക്യുമെന്ററിയിലാണ് തൻെറ കാലഘട്ടത്തെ പറ്റി കാമറൂൺ പ്രസ്താവിച്ചിരിക്കുന്നത്. തൻെറ പ്രവർത്തനങ്ങളുടെ ഒരു സത്യസന്ധമായ വിവരണം രാജ്ഞിക്ക് നൽകാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ കാമറൂണിൻെറ പ്രസ്താവന അനുചിതമാണെന്ന് പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളിൽ രാജ്ഞിയെ ഉൾപ്പെടുത്തിയത് തെറ്റാണെന്ന് സ്കോട്ട്ലാൻഡിലെ പ്രഥമ മന്ത്രി അലക്സ് സാൽമണ്ട് അറിയിച്ചു. തൻെറ വ്യക്തി താൽപര്യങ്ങൾ രാജ്ഞിയിൽ അടിച്ചേൽപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് അലക്സ് പറഞ്ഞു.

രാഷ്ട്രീയ തീരുമാനങ്ങളിൽ രാജ്ഞിയുടെ ഉൾപ്പെടൽ തെറ്റാണെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനും രേഖപ്പെടുത്തി. മുൻപും ഡേവിഡ് കാമറൂൺ ഇത്തരം വിവാദമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലോകത്തെ മുഴുവൻ പ്രവാസികളുടെ മൂന്നിലൊരുഭാഗം പ്രധാനമായും 10 രാജ്യങ്ങളിൽ നിന്ന്. ഇന്ത്യയിൽ നിന്ന് ആകെ 18 മില്യൻ ആളുകളാണ് പ്രവാസജീവിതം നയിക്കുന്നത്. 2019ൽ ആഗോള പ്രവാസികളുടെ എണ്ണം 272 മില്യൺ ആയി വർദ്ധിച്ചു. 2010 ലെ കണക്കിനേക്കാൾ 51 മില്യൺ ആളുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെക്സിക്കോ രണ്ടാമതും (12 മില്യൺ) ചൈന മൂന്നാമതും (11 മില്യൻ) റഷ്യൻ ഫെഡറേഷൻ നാലാമതും സ്ഥാനങ്ങളിൽ നിൽക്കുന്നു.

യു എൻ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് നടത്തിയ സർവേഫലം ആണ് ഇത്. ഈ റിപ്പോർട്ട് പ്രകാരം ഇന്റർനാഷണൽ മൈഗ്രേഷൻസിനെ വയസ്സ്, ലിംഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ലോകവ്യാപകമായി സെൻസസിലൂടെ നാഷണാലിറ്റി, അഥവാ പൗരത്വം അറിയാൻ സാധിക്കുന്നു. മാത്രമല്ല പ്രവാസി സമൂഹം അതാതു രാജ്യങ്ങൾക്കു നൽകിയ സാമ്പത്തികമായ സംഭാവനകളിലൂടെ രാജ്യത്തിന് കൈവന്ന പുരോഗതിയുടെയും ,വളർച്ചയുടെയും കണക്കുകൾ വിലയിരുത്തുവാനും കഴിയുന്നുണ്ട് .

അനധികൃത കുടിയേറ്റവും അതുമൂലം ഉണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും ഈ വർഷം യു എൻ നിൻെറ ചർച്ചാ വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണ് .

വിശാഖ് എസ് രാജ്‌

യു.കെ : ആഗോളതാപനത്തിന് പ്രധാന കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള മാർഗങ്ങൾ മുന്നോട്ട് വെച്ച് ശാസ്ത്രജ്ഞമാർ. നിലവിലുള്ള സാങ്കേതികവിദ്യകളും ജീവിത രീതികളും ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കുന്നപക്ഷം 2030 ആകുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം ഇപ്പോൾ ഉള്ളതിൻെറ പകുതിയായി കുറയ്ക്കാനാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. സാമൂഹികമായ ഇടപെടലുകൾ മറ്റെന്തിനേക്കാളും ഗുണം ചെയ്യുമെന്നാണ് യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കൃത്യമായി കുറച്ചു കൊണ്ടു വരികയാണ് ആദ്യ ലക്ഷ്യം. സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജോത്പാദനം കൂട്ടുക വഴി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. ഉൽപ്പാദന ചിലവ് താരതമ്യേന കുറവാണെന്നതിനാൽ കൂടുതൽ രാജ്യങ്ങൾ ഇത്തരം ഊർജോൽപ്പാദന മാർഗങ്ങൾ സ്വീകരിക്കാനിടയാകും .

ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുകയാണ് മറ്റൊരു പരിഹാരമായി പറയപ്പെടുന്നത്. വാഹന വിപണിയുടെ ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ പത്ത് വർഷം കഴിയുമ്പോൾ 90% വാഹനങ്ങളും വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായിരിക്കും.

വനനശീകരണമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ജനസംഖ്യ കൂടി വരുന്തോറും വനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കും. പാർപ്പിടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനുഷ്യൻ പ്രകൃതിയെ ഉപയോഗിക്കുംതോറും മനുഷ്യന്റെ ആയുസിനും കോട്ടം തട്ടുന്നു . ജനസംഖ്യ നിയന്ത്രിച്ചു നിർത്തുകയാണ് ഇതിനുള്ള ആദ്യ പ്രതിവിധി. പ്രകൃതിവിഭവങ്ങളുടെ ക്രമബന്ധിതമായ വിതരണമാണ് അടുത്തതായി ചെയ്യാനാകുക. വിഭവങ്ങൾ കുറച്ചു പേരിലേക്ക് മാത്രം ചുരുങ്ങുന്ന പ്രവണത കുറയ്ക്കുക , പല ഇടങ്ങളിലായി താമസിക്കുന്നതിന് പകരം കുറഞ്ഞ സ്ഥല പരമിതിയിൽ കൂടുതൽ പേർ ഒത്തു കൂടി ജീവിക്കുക , അതിനനുസരിച്ചുള്ള നഗര സംവിധാനങ്ങൾ ആസൂത്രണം ചെയ്യുക , കപ്പൽ മാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കുക തുടങ്ങിയ നിരവധി പദ്ധതികളാണ് ശാസ്ത്രജ്ഞർ ഭാവിയിലേയ്ക്കായി മുന്നോട്ട് വെയ്ക്കുന്നത് .

ഹരിതഗൃഹ പ്രഭാവം എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഓവൻ ഗാഫണി പറയുന്നത് പൊതുജനത്തിന് ശാസ്ത്രത്തിനെക്കാൾ വലിയ സംഭാവന ഈ വിഷയത്തിൽ നൽകാനുണ്ട് എന്നാണ്. സോഷ്യൽ മീഡിയ വഴിയുള്ള ബോധവൽക്കരണമാണ് ഇതിൽ പ്രധാനം. കുറച്ചു മനുഷർ എവിടെയെങ്കിലും ഒത്തുകൂടിയാൽ ഉണ്ടാകുന്നതിലും വലിയ മാറ്റങ്ങൾ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴി സാധ്യമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

ലണ്ടൻ : വിപ് ക്രോസ് ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ പ്രൈംമിനിസ്റ്റർക്കെതിരെ മാധ്യമസ്വാധീനത്തിനുള്ള സന്ദർശനം എന്ന പരാതിയുമായി പൗരൻ രംഗത്തെത്തി.

ആശുപത്രി സന്ദർശിക്കാനെത്തിയ ബോറിസ് ജോൺസൺന് നേരെ കയർത്ത ശാലെം എന്ന പിതാവിന് പറയാനുണ്ടായിരുന്നത് ഇങ്ങനെ. എൻ എച്ച് എസ് തകർച്ചയിലാണ്. ഇന്നലെ അഡ്മിറ്റ് ചെയ്ത എന്റെ മകൾ ചികിത്സ ലഭിക്കാതെ കിടന്നത് മണിക്കൂറുകളോളം ആണ്. അവളുടെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. ചെറിയ കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ തീരെ ഇല്ലാത്ത ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ഒരാളും തിരിഞ്ഞുനോക്കിയിട്ടില്ല. മണിക്കൂറുകൾക്കു ശേഷമാണ് ഒരു ഡോക്ടറോ നേഴ്സോ ചികിത്സക്ക് തയ്യാറായത്. എൻഎച്ച്എസ് തകർച്ചയിലാണ്. അത് പുതിയ കാര്യമല്ല, വർഷങ്ങളായി തകർച്ചയിലാണ്. താങ്കൾ ഇപ്പോൾ മാധ്യമശ്രദ്ധ നേടാൻ എങ്കിലും ഇവിടെ എത്തിയല്ലോ എന്നായിരുന്നു പിതാവിന്റെ പരാതി.

എന്നാൽ തങ്ങൾക്കൊപ്പം മാധ്യമങ്ങൾ ഇല്ല എന്നു മറുപടി പറഞ്ഞ ഉദ്യോഗസ്ഥരോട് സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന ക്യാമറ ചൂണ്ടികാട്ടി” അപ്പോൾ ഇത് എന്താണെന്ന്” മറുചോദ്യം പിതാവ് ഉന്നയിച്ചു. എന്നാൽ എൻ എച് എസ്സിന്റെ അവസ്ഥ നേരിട്ടറിയാൻ സന്ദർശിക്കാനെത്തിയതാണ് ബോറിസ് ജോൺസൺ എന്നാണ് നിലപാട്.

എന്തായാലും പ്രൈംമിനിസ്റ്റർ വാർഡുകൾ സന്ദർശിച്ചത് നന്നായി എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അഭിപ്രായം. കാരണം ഇതിലും വളരെ മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളുടെയും വാർഡുകളുടെയും അവസ്ഥ അദ്ദേഹം ഇതോടുകൂടി മനസ്സിലാക്കും എന്നാണ് കരുതുന്നത്.

ബെർക്‌ഷെയറിലെ സൾഹാംസ്റ്റെഡിൽ നടന്ന മോഷണം അന്വേഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആൻഡ്രൂ ഹാർപ്പറിനെ കൊലപ്പെടുത്തിയ കേസിൽ ഹെൻ‌റി ലോംഗ് (18), 17 വയസുള്ള രണ്ട് ആൺകുട്ടികൾ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരായ നാല് പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കൗമാര കുറ്റവാളികളുടെ മേൽ കൊലപാതകം, ക്വാഡ് ബൈക്ക് മോഷ്ടിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താൻ തേംസ് വാലി പോലീസിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 21 കാരനായ തോമസ് കിംഗിന് മേൽ ഗൂഢാലോചനാകുറ്റം ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.

പുതിയ തെളിവുകൾ പുറത്ത് വന്നതിനെത്തുടർന്നാണ് ഈ അറസ്റ്റുകളെന്ന് തേംസ് വാലി പോലീസ് അറിയിച്ചു. കൺട്രി ക്രോസ് റോഡിൽ വെച്ച് ഓഗസ്റ്റ് 15നാണ് 28കാരനായ ഹാർപ്പർ കൊല്ലപ്പെട്ടത്. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷം കൊല്ലപ്പെട്ട ഈ യുവ പോലീസ് ഉദ്യോഗസ്ഥന്റെ മരണം കുടുംബത്തിന് കനത്ത ആഘാതമായിരുന്നു.

സമുദ്രങ്ങളിലെ മലിനീകരണം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്താണ്. 2050ഓടെ കടലിൽ മത്സ്യങ്ങളേക്കാൾ അധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകാനാണു സാധ്യത കൂടുതൽ . ഈ വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ വർഷങ്ങളായി ശ്രമങ്ങൾ നടന്നുവരികയാണ്.

ജെന്നി യാവൂ, മിറാൻഡ വാങ് എന്നീ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വികസിപ്പിക്കുകയായിരുന്ന പ്രോജക്ടാണ് ഇപ്പോൾ പരിസമാപ്തിയിൽ എത്തിയിരിക്കുന്നത്. 20 വയസ്സ് മാത്രം പ്രായമുള്ള ഈ വിദ്യാർത്ഥികൾക്ക് ഈ കണ്ടുപിടുത്തത്തിന് പേറ്റൻഡ് ഉണ്ട് എന്ന് മാത്രമല്ല പദ്ധതി ആവിഷ്കരിക്കാനായി നാല് ലക്ഷം ഡോളറിൻെറ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്.

ഈ ബാക്ടീരിയയുടെ പ്രവർത്തനം രണ്ട് ഘട്ടങ്ങളിലായി തരംതിരിച്ചിരിക്കുന്നു . ആദ്യഘട്ടത്തിൽ ബാക്ടീരിയ എൻസൈമുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക്കിനെ സൂഷ്‌മമായ കഷണങ്ങൾ ആക്കുന്നു, ശേഷം ബയോഡൈജസ്റ്റെർ സ്റ്റേഷനിൽ കടത്തി ബയോഡീഗ്രേഡബിൾ ആകുന്നു. 24 മണിക്കൂറിനുള്ളിൽ ഈ പ്രവർത്തനങ്ങൾ മുഴുവൻ കഴിയും.

 

പദ്ധതിക്ക് അഞ്ചിലധികം പുരസ്കാരങ്ങൾ ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു. പെറിമാൻ സയൻസ് പ്രൈസ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൾ ആണ് ഇവർ. പദ്ധതി രണ്ട് തരത്തിൽ ഉപയോഗിക്കാൻ കഴിയും ബീച്ചുകൾ. ഒന്ന് ബീച്ചുകൾ വൃത്തിയാക്കാനും, രണ്ട് വസ്ത്രങ്ങളുണ്ടാക്കാനുള്ള അസംസ്കൃതവസ്തുക്കൾ നിർമിക്കാനും.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തെ മാറ്റിമറിച്ച പ്രധാന സംഭവങ്ങളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഇന്ന് നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ് ഫേസ്ബുക്ക്. എന്നാൽ ഫേസ്ബുക്കിലെ ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. മാസങ്ങൾ മുമ്പ് തന്നെ ഫേസ്ബുക്ക് ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി റിപ്പോർട്ടുകൾ വന്നെങ്കിലും ഇന്നും അവരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഫേസ്ബുക്ക് മോഡറേറ്റർമാരുടെ അവസ്ഥയും പരിതാപകരം തന്നെ. ബെർലിൻ ആസ്ഥാനമായുള്ള മോഡറേഷൻ സെന്ററിലെ കരാറുകാർ, തങ്ങളുടെ സഹപ്രവർത്തകർ ചിത്രരൂപത്തിലുള്ള ഉള്ളടക്കത്തിന് അടിമകളായെന്ന് വെളിപ്പെടുത്തി. അക്രമം, നഗ്നത, ഭീഷണിപ്പെടുത്തൽ എന്നിവ കണ്ടുകൊണ്ട് 8 മണിക്കൂറോളം ഒരു ദിനം ജോലി ചെയ്യേണ്ടി വരുന്നു. എന്നാൽ കിട്ടുന്ന വേതനവും കുറവാണെന്നു അവർ തുറന്ന് പറയുകയുണ്ടായി. മുതിർന്നവരും പ്രായപൂർത്തിയാകാത്തവരും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ പരിശോധിക്കേണ്ടിവരുന്നതിൽ 90 ശതമാനവും ലൈംഗിക ചുവയുള്ളവയാണെന്ന് ഒരു മോഡറേറ്റർ പറഞ്ഞു. ” യുഎസിലെയും യൂറോപ്പിലെയും സമ്പന്നരായ പുരുഷന്മാർ ഫിലിപ്പീൻസിലെ പെൺകുട്ടികളുമായി സംസാരിച്ച് പത്തോ ഇരുപതോ ഡോളറിന് അവരുടെ നഗ്നചിത്രങ്ങൾ വാങ്ങുന്നു. ” അവർ കൂട്ടിച്ചേർത്തു. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഒരാളോട് ഇത്തരത്തിൽ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്നും കരാറുകാരിയായ ഗിന അഭിപ്രായപ്പെട്ടു.

തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് പലരും രംഗത്തെത്തി. ” മറ്റാരും ഈ കുഴിയിൽ വീഴാതിരിക്കാനാണ് ഞാൻ ഇത് തുറന്ന് പറയുന്നത്. ഈ ജോലിയെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ കഥകൾ‌ ഞങ്ങൾ‌ പങ്കുവെക്കേണ്ടതുണ്ട്. കാരണം ആളുകൾ‌ക്ക് ഞങ്ങളെക്കുറിച്ച്, ഞങ്ങളുടെ ജോലിയെക്കുറിച്ച്, ഉപജീവനത്തിനായി ഞങ്ങൾ‌ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. ” കരാറുകാരനായ ജോൺ പറഞ്ഞു. ഫെബ്രുവരിയിൽ, ടെക്നോളജി സൈറ്റ് ‘ദി വേർജ്’ യുഎസ് ഫേസ്ബുക് കരാറുകാരുടെ ദുരനുഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ജോലിഭാരങ്ങൾ കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജീവനക്കാർ അനുഭവിക്കേണ്ടി വരുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനായി ജർമനിയിലെയും അരിസോണയിലെയും മോഡറേറ്റർമാർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നു. ജോലിയുടെ സ്വഭാവം ബുദ്ധിമുട്ടുളവാക്കുന്നെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.”ഞങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിന് കൺടെന്റ് മോഡറേറ്റർമാർ സുപ്രധാനമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. അവർക്ക് ആവശ്യമായ എല്ലാ മാനസിക പിന്തുണയും നൽകുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്. ” ഫേസ്ബുക്ക് പ്രതികരിക്കുകയുണ്ടായി.

ബ്രിട്ടൺ : ബ്രെക്സിറ്റിനെ സംബന്ധിച്ചു നേരിടുന്ന വിവാദങ്ങൾക്കിടയിലും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ജനസമ്മതി വർദ്ധിച്ചതായി സർവ്വേ റിപ്പോർട്ട്. യൂഗോവ് നടത്തിയ സർവേയിൽ 38 ശതമാനം ബ്രിട്ടീഷ് ജനത പ്രധാനമന്ത്രിക്ക് അനുകൂലമായി സംസാരിച്ചു. തെരേസ മേയുടെ പിൻഗാമിയായി ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിലും അധികമാണ് ഇത്.

ബ്രക്സിറ്റിന്റെ നടത്തിപ്പിനായി പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതിൽ പലഭാഗത്തുനിന്നും വിമർശനങ്ങൾ നേരിടുകയാണ് ബോറിസ് ജോൺസൺ. എന്നാൽ വിവാദങ്ങൾക്കിടയിലും ജോൺസന്റെ ജനസമ്മതി വർദ്ധിച്ചുവരികയാണ്. പാർലമെന്റ് പിരിച്ചുവിട്ടത് സ്വാഭാവികമാണ് എന്നാണ് പ്രധാന മന്ത്രിയുടെ വാദം. എന്നാൽ ഒരു കരാർ- രഹിത ബ്രക്സിറ്റിനുള്ള എതിർപ്പുകളെ തടയിടാനാണ് ഇത്തരമൊരു നീക്കം എന്ന് എതിർഭാഗം എംപിമാർ രേഖപ്പെടുത്തി.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞു പോകുന്നത് ഒക്ടോബർ 31നാണ്. എന്നാൽ ഈ തീയതി നീട്ടണമെന്ന അഭിപ്രായം ടോറി എംപിമാർക്ക് ഇടയിൽ നിന്നുതന്നെ ഉയർന്നുവന്നിട്ടുണ്ട്. 21 ടോറി എംപിമാർ ഇതിനെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇവരെയെല്ലാം കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആയിരുന്നു ജോൺസന്റെ തീരുമാനം. ഇതിനെല്ലാം മധ്യേയാണ് സർവ്വേയിൽ അദ്ദേഹം നേടിയിരിക്കുന്ന ജനസമ്മതിയിലുള്ള വർദ്ധനവ്.

ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെക്കാളും മുൻ പന്തിയിലാണ് ബോറിസ് ജോൺസന്റെ സ്ഥാനം. 21 ശതമാനം ബ്രിട്ടീഷ് ജനത മാത്രമാണ് ജെറെമിയെ പിന്തുണച്ചത്.

Copyright © . All rights reserved