അമിതവണ്ണം ക്യാൻസർ രോഗത്തിന് മുഖ്യ കാരണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു എന്ന വെളിപ്പെടുത്തലാണ് പുതിയ പഠനറിപ്പോർട്ടുകൾ പങ്കുവയ്ക്കുന്നത്. 2043 ആകുമ്പോഴേക്കും പുകവലിമൂലം ഉള്ളതിനേക്കാൾ കൂടുതൽ അമിതവണ്ണം മൂലമുള്ള ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കും. നാഷണൽ ഹെൽത്ത് സർവീസ് മേധാവിയാണ് ഈ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. 2015ലെ 22,800 എന്ന കണക്കിൽ നിന്ന് 2035 ആകുമ്പോഴേക്കും 40,000 ക്യാൻസർ രോഗികളിലേക്കു കണക്കുകൾ ഉയരുമെന്ന് ആശങ്ക എൻഎച്ച് പങ്കുവയ്ക്കുന്നു.

” അമിതവണ്ണം അതിനൂതന പുകവലി ആയി മാറിയിരിക്കുന്നു”. അമിതവണ്ണം ഉള്ളവരുടെ എണ്ണത്തിൽ ബ്രിട്ടൻ ഒന്നാമതായി മാറിയിരിക്കുന്നു. യുഎസിനെ പോലും വെല്ലുന്ന വളർച്ചയാണ് ബ്രിട്ടൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ക്യാൻസർ വിദഗ്ധ ഡോക്ടർ ജെന്നിഫർ ലിജി ബെൽ അമിതവണ്ണം ബ്രെസ്റ്റ് ക്യാൻസറിന് കാരണമായേക്കാവുന്ന ഇതിന്റെ വിശദാംശങ്ങൾ ഇന്ന് പഠനറിപ്പോർട്ടിൽ സമർപ്പിക്കും.

അമിതവണ്ണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള 5 ആരോഗ്യ ശീലങ്ങൾ ജെന്നിഫർ രേഖപ്പെടുത്തുന്നു. കൃത്യതയോടെയുള്ള ഭക്ഷണവും വ്യായാമവും കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ വർജനവും മുതലായവ ഇതിൽ പെടുന്നു. അമിതവണ്ണം മൂലമുള്ള ക്യാൻസർ നിയന്ത്രിക്കാവുന്നതാണ്. ജീവിതചര്യകളിൽ വരുത്തുന്ന മാറ്റത്തിലൂടെ അമിതവണ്ണം നമുക്ക് നിയന്ത്രിക്കാം.
ഫുൾടൈം ജോലിക്കു പുറമേ ആഴ്ചയിൽ 10 മണിക്കൂർ ഓൺലൈൻ ബിസിനസി ലൂടെ 42,000 പൗണ്ട് അധികവരുമാനം നേടുന്ന യോർക്ക്ഷയറിലെ അധ്യാപകൻ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് .
സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിറ്റ് താൻ എങ്ങനെയാണ് സമ്പാദിക്കുന്നത് എന്ന് അധ്യാപകൻ വെളിപ്പെടുത്തുന്നു. ഒരു സ്കൂളിലെ അധ്യാപകനായിരിക്കെ തന്നെ ഒരു ലാഭകരമായ ഹോബിയിലൂടെയാണ് 26കാരനായ എല്ലിയോട്ട് സ്ററൗട്ട് പണമുണ്ടാക്കുന്നത്. രണ്ടര പൗണ്ടിന് വാങ്ങിയ ഒരു മോണോപോളി ഗെയിം 40 പൗണ്ടിന് വിറ്റാണ് തുടക്കം. പുസ്തകങ്ങളാണ് കൂടുതൽ ലാഭകരം എന്ന കണ്ടെത്തിയതോടെ മുഴുവൻ ശ്രദ്ധയും അങ്ങോട്ടു കൊടുത്തു തുടങ്ങി. കുറഞ്ഞ വിലയ്ക്ക് ഉപയോഗിച്ച് പുസ്തകങ്ങൾ ലഭിക്കുന്ന കടകളിൽ നിന്നും ഓൺലൈനായും കൂടുതൽ ചെലവാക്കുന്ന പുസ്തകങ്ങൾ വാങ്ങി ആമസോൺ സർവീസിന്റെ സഹായത്തോടെയാണ് വിൽക്കുന്നത്, അത് അദ്ദേഹത്തിന്റെ സമയനഷ്ടവും ജോലിഭാരവും ലഘൂകരിക്കുന്നു. കൂടുതൽ വിറ്റഴിയുന്ന പുസ്തകങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വാങ്ങണമെന്നും അദ്ദേഹം പറയുന്നു.

രണ്ട് വർഷമായി ഞാൻ ആമസോണിൽ പുസ്തകങ്ങൾ വിൽക്കുന്നു. സ്ഥിരവരുമാനമുള്ള ജോലിയോടൊപ്പം എന്തെങ്കിലും ലാഭകരമായ ജോലി പുതുതായി തുടങ്ങണം എന്ന തോന്നലാണ് വില്പനയ്ക്ക് വഴിവെച്ചത്. തന്റെ വാടക, യാത്ര , ഭക്ഷണം തുടങ്ങിയവയുടെ ചെലവ് കൂടി വന്നപ്പോഴാണ് ഇത് തീരുമാനിച്ചത്. അമേരിക്കൻ സംരംഭകനായ ആയ ഗാരി വെയ്നെർചങ്ക്ന്റെ പോഡ്കാസ്റ്റ് ലൂടെയാണ് അദ്ദേഹം ആദ്യമായി ഇങ്ങനെയൊരു മാർഗത്തെ കുറിച്ച് മനസ്സിലാക്കുന്നത്. ടിവി ,ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നത് കുറച്ചതുമൂലം കിട്ടിയ സമയമാണ് ഇതിനായി കണ്ടെത്തിയത്. പോഡ്കാസ്റ്റ് കണ്ടതിനുശേഷം യൂട്യൂബിൽ കയറി വിശദമായി കാര്യങ്ങൾ മനസ്സിലാക്കി. ആരെങ്കിലും സാധനം വാങ്ങിയാൽ അത് പായ്ക്ക് ചെയ്ത് അയക്കുന്നതും മേൽനോട്ടം വഹിക്കുന്നതും അനുബന്ധ ജോലികളും നമ്മൾ ചെയ്യേണ്ടതില്ല. അതൊക്കെ ആമസോൺ നോക്കിക്കോളും. പക്ഷേ വിൽപ്പനയ്ക്ക് അയക്കേണ്ടത് എന്തൊക്കെ എന്ന് തീരുമാനിക്കേണ്ടതും കുറഞ്ഞ ചെലവിൽ അത് വാങ്ങേണ്ടതും നമ്മളാണ്.

അദ്ദേഹം തന്റെ കച്ചവട രഹസ്യം സാധാരണക്കാർക്കുവേണ്ടി പങ്കുവെക്കുന്നു. ഓൺലൈൻ കച്ചവടത്തിന് അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഇവയാണ്.
വിറ്റ് പോകാത്ത പുസ്തകങ്ങൾക്ക് നൽകിയ വാടകയിനത്തിൽ മാത്രമാണ് തനിക്ക് കുറച്ചു നഷ്ടം വന്നിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു. അധികവരുമാനം ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു മാതൃകയാണ് ഈ യുവാവ്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഈ കാലത്ത് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം കൂടി പുറത്തുവന്നിരിക്കുന്നു. കുട്ടികളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച്, അവരെ വീട്ടുതടങ്കലിലാക്കി മാതാപിതാക്കൾ. യുകെയിലെ സംഘടനയായ എൻ എസ് പി സി സിയുടെ ചൈൽഡ്ലൈൻ വഴി വിളിച്ച് രണ്ടു കുട്ടികൾ അവരുടെ സങ്കടങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.

16 വയസ്സുള്ള പെൺകുട്ടിയും 14 വയസ്സുള്ള ആൺകുട്ടിയും ഒരിക്കലും സ്കൂളിൽ പോയിട്ടില്ലെന്നും അതിഥികൾ വന്നാൽ ഒളിച്ചിരിക്കേണ്ട അവസ്ഥയാണെന്നും അവർ എൻ എസ് പി സി സിയോട് തുറന്ന് പറഞ്ഞു. ഭവനത്തിൽ എന്തൊക്കെയോ ‘നിഗൂഢതകൾ’ ഉണ്ടെന്നും തങ്ങൾ വീട്ടുതടങ്കലിലാണെന്നും ബാലൻ വെളിപ്പെടുത്തി. കുട്ടികളെ സഹായിക്കുവാൻ പല അവസരങ്ങൾ ഉണ്ടായിട്ടും അതിന് ആർക്കും സാധിച്ചില്ല. അമ്മയെയും മക്കളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട സംഭവം 2017ൽ പോലീസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ജനനംമുതൽ ഹൃദയതകരാർ നേരിടുന്ന പെൺകുട്ടിക്ക് ഒരു വിധത്തിലുള്ള ചികിത്സയും ലഭിച്ചിരുന്നില്ല. രണ്ടുവർഷം മുമ്പ് മാത്രമാണ് ഈ കുട്ടിക്ക് വേണ്ട പരിചരണം ലഭിച്ചത്. ഡോക്ടർമാർ ഇത് അധികാരികളെ അറിയിക്കുവാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. 14 വയസ്സുള്ള ബാലനും ഒരിക്കൽപോലും ആരോഗ്യ പരിശോധനയ്ക്ക് വിധേയനായിട്ടില്ല. “ഈ കുട്ടികളെ രക്ഷിക്കാനുള്ള പല അവസരങ്ങളും നഷ്ടമായി. ഇനിയും ഇത് തുടരാതിരിക്കുവാൻ വേണ്ടി നാം ആവശ്യമായ കരുതൽ എടുക്കേണ്ടിയിരിക്കുന്നു.” എൻ എസ് പി സി സിയുടെ വക്താവ് ഇപ്രകാരം അഭിപ്രായപ്പെട്ടു.
ജോജി തോമസ്
ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷപാർട്ടിയായ ബിജെപി മതാധിഷ്ടിതവും ദേശീയതയിൽ മാത്രം ഊന്നിയ പ്രചാരണ രീതികളിലൂടെ വീണ്ടും തേരോട്ടം നടത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യം അടുത്ത അഞ്ചു വർഷങ്ങൾ കൂടി കാവി രാഷ്ട്രീയത്തിൻറെ നിഴലിൽ ആയിരിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കാർഷിക രംഗത്ത് തകർച്ച, അഴിമതി, ചെറുകിട വ്യാപാരരംഗത്തിന്റെ കിതപ്പുകൾ അതിലൂടെ ഉണ്ടായ അതി ഭീമമായ തൊഴിൽ നഷ്ടം, കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഫാസിസ്റ്റ് മുഖമുള്ള ഭരണകക്ഷിയുടെ തണലിൽ സവർണ ലോബി നടത്തിയ ദളിത് പീഡനം, പശു രാഷ്ട്രീയത്തിന്റെ പേരിൽ നടന്ന ആൾകൂട്ട വിചാരണങ്ങളും കൊലപാതകങ്ങളും തുടങ്ങിയവ ഒരു പരിധിവരെ ആസൂത്രിതമായി ഉയർത്തിക്കൊണ്ടുവന്ന ദേശിയ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കപടതകളും കൊണ്ട് മറക്കാനായപ്പോൾ ബിജെപി നേതൃത്വം തന്നെ പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് അവർക്ക് ലഭിച്ചത്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കൊണ്ടുവന്ന റാഫേൽ ഇടപാടിനെ കുറിച്ചുള്ള വിമർശനങ്ങളും ആരോപണങ്ങളും വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലേയേ പൊതുജനത്തിന് അനുഭവപെടാറുള്ളൂ. ഇതിനു പ്രധാന കാരണം രണ്ടാം യുപിഎ ഗവണ്മെന്റ്റിന്റെ ഭരണകാലത്തു നടന്ന അഴിമതിയുടെ കഥകൾ ഇപ്പോഴും പൊതു ജനത്തിന്റെ മനസ്സിൽ നിറം മാറാതെയിരിക്കുന്നതുകൊണ്ടാണ് .
മൂന്നാം ലോക രാജ്യങ്ങളിൽ തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായ രാഷ്ട്രങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടലുകൾ നടത്തുന്നത് സർവ്വസാധാരണമെങ്കിലും ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ വിദേശ ഇടപെടൽ ആദ്യമാണ്. കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും, ശ്രീലങ്കൻ തെരഞ്ഞെടുപ്പിലെ ഇന്ത്യ നടത്തിയ നീക്കങ്ങളും ഇത്തരത്തിലുള്ള വൈദേശിക കൈകടത്തലുകൾക്ക് ഉദാഹരണമാണ്. അഗസ്റ്റിയ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ പ്രതിയായ ക്രിസ്റ്റിൻ മിഷലിനെ അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് യുഎഇ ഇലക്ഷന് തൊട്ടുമുൻപ് ഇന്ത്യക്കു കൈമാറിയത് ഇലക്ഷൻ പ്രചാരണത്തിന് നരേന്ദ്ര മോദിക്ക് ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പു വരുത്തി. പ്രചാരണത്തിൻെറ മൂർദ്ധന്യത്തിൽ ജയ്‌ഷ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതുമെല്ലാം അമേരിക്ക ഉൾപ്പെടെ ഉള്ള പാശ്ചാത്യ ശക്തികളുടെ ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഇടപെടലിനു ഉദാഹരണമാണ്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപ്പിക്കാൻ ഇന്ത്യ വർഷങ്ങളായി ശ്രമിക്കുന്നതായിരുന്നു. ഇന്ത്യയുടെ ചിരകാല സുഹൃത്തും, രാജ്യത്തിൻെറ ഇന്ധനാവശ്യത്തിനു പ്രധാനമായി ആശ്രയിക്കുന്ന ഇറാനെതിരെ അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്ന നീക്കങ്ങൾക്കു മോദിയുടെ പിന്തുണയാണ് ഇതിലൂടെ പാശ്ചാത്യ ശക്തികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിൽ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾക്കു ഏറ്റവും അനുയോജ്യനായ വ്യക്തിയായാണ് പാശ്ചാത്യ ശക്തികൾ നരേന്ദ്ര മോദിയെ കണക്കാക്കുന്നത്.
ലോക സാമ്പത്തിക ശക്തികളുടെയും, കോർപറേറ്റുകളുടെയും മാനസപുത്രനായ നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം രാജ്യതാത്പര്യങ്ങൾക്ക് പലപ്പോഴും രണ്ടാം സ്ഥാനമേ ഉള്ളൂ. കോർപറേറ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന കഴിഞ്ഞ കാല ഭരണ പരിഷ്‌കാരങ്ങൾ ഇതിന് തെളിവാണ്. കോർപറേറ്റുകളുടെ താത്പര്യാർത്ഥം ചെറുകിട വ്യാപാരമേഖല തകർന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ കുതിച്ചുയരാൻ കാരണമായത്. നോട്ട് നിരോധനത്തിൻെറ പ്രധാന ഗുണഭോക്താക്കൾ കോർപ്പറേറ്റ് മേഖലയായിരുന്നു. ബാങ്കുകളിൽ പണം കുന്നുകൂടിയപ്പോൾ വായ്പകളിലൂടെ കുറഞ്ഞ പലിശക്ക് വൻ വ്യവസായ ഗ്രൂപ്കൾക്കു പണം ലഭ്യമായി.രാജ്യത്തു കർഷക ആത്മഹത്യകൾ പെരുകുമ്പോൾ കോർപ്പറേറ്റ് വായ്പയിലെ നല്ലൊരു ശതമാനം കിട്ടാകടമായി അവശേഷിക്കുകയാണ്.
എന്തായാലും അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദിയെ ചുറ്റിപ്പറ്റിയുള്ള കാവി രാഷ്ട്രീയം തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ നയിക്കുന്നത്. ദുർബലമായ പ്രതിപക്ഷം ഐക്യമില്ലായ്മയിലും ആശയദാരിദ്രത്തിലും ഇരുട്ടിൽ തപ്പുകയാണ്. പ്രതിപക്ഷത്തെ പ്രധാന ശബ്ദമായ രാഹുൽ ഗാന്ധിക്ക് അമേഠിയിലെ ആഘാതത്തിൽനിന്ന് മോചിതനാവാൻ സമയമെടുക്കും. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയുടെ കണ്ണുകെട്ടി കളി ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറേ കാലം കൂടി തുടരാനാണ് സാധ്യത.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
വിമർശനങ്ങളും പ്രശംസകളും ഒരുപോലെ ഏറ്റുവാങ്ങി ബ്രിട്ടനിലെ അമ്മമാർ. രണ്ടു വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളുടെ അമ്മമാർ പോലും ജോലികളിൽ പെട്ടെന്ന് തിരികെയെത്തുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടായതിനു ശേഷവും ജോലിയിൽ തുടരാൻ പ്രേരിപ്പിക്കുന്നതിനു ബ്രിട്ടനിലെ പ്രാധാന പാർട്ടികളുടെ മന്ത്രിമാർ വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിനു വൻ പിന്തുണയാണ് അമ്മമാരുടെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്

ഇതിനെതിരെ ഒരുവശത്തുനിന്നും വിമർശനങ്ങ ളും ഉയർന്നുവന്നിട്ടുണ്ട്. വിവിധ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചി രിക്കുന്ന അമ്മമാരുടെ കുട്ടികൾ ചൈൽഡ്കെയർ പോലുള്ള സ്ഥാപനങ്ങളിൽ അധികനേരം ചിലവിടുന്നതു കുഞ്ഞുങ്ങളുടെ മാനസിക, വൈകാരിക, വൈഞാനിക തലങ്ങളെ മോശമായി ബാധിക്കാൻ കാരണമാകും എന്നാണ് വിമർശകർ പ്രസ്താവിക്കുന്നത്. എന്നാൽ തൊഴിൽ -പെൻഷൻ സെക്രട്ടറിയായിരിക്കുന്ന അബർ റൂഡ് ഇത്തരം വിമർശനങ്ങളെ അപ്പാടെ നിരാകരിക്കുകയാണ് ചെയ്തത്. “സ്ത്രീകളെ വൻ തോതിൽ തൊഴിൽ രംഗത്തു കൊണ്ടുവന്നാൽ മാത്രമേ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനാവുകയുള്ളൂ “എന്ന് അദ്ദേഹം പ്രസ്താവിച്ചു. കണക്കുകൾ പ്രകാരം പുരുഷന്മാരെകാൾ ജോലിയിൽ ഏർപെട്ടിരിക്കുന്ന സ്ത്രീകൾക്കാണു ഇപ്പോൾ വർധനവ്. ബ്രിട്ടനിലെ തൊഴിലവസരങൾ ഈ റെക്കോർഡ് നേടുന്നതിനു സഹായകമായി.

എല്ലാ സ്ത്രീകളെയും ജോലിയിൽ കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിന് സഹായകരമായി കുട്ടികളുടെ സംരക്ഷണത്തിനായി ഫ്ലെക്സിബിൾ തൊഴിൽ നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. അമ്മമാർക്ക് കുട്ടികളും, ഭർത്താവുമായി അവധി പങ്കു വെക്കാൻ തക്ക സ്കീമുകളും, ആനുകൂല്യങ്ങളും ആണ് നിലവിൽ വന്നിരിക്കുന്നത് . ബ്രിട്ടൻന്റെ ഈ പുരോഗതി തികച്ചും അസൂയാർഹമായ നേട്ടമായിട്ടാണ് സാമൂഹ്യ നിരീക്ഷകർ കരുതുന്നത്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലകൊള്ളുന്ന സംഘടനയായ എൻ എസ് പി സി സിയുടെ റിപ്പോർട്ടുകൾ പ്രകാരം, വംശീയധിക്ഷേപം നേരിടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. 2015 മുതൽ 2018 വരെയുള്ള കാലത്തിനിടയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ഈ ക്രൂരത ഏതാണ്ട് 22 ശതമാനത്തിൽ അധികം വർധിച്ചിരിക്കുന്നു. വംശീയാധിക്ഷേപം മൂലം സൗന്ദര്യ വസ്തുക്കൾ ഉപയോഗിച്ച് നിറം മാറ്റുന്ന കുട്ടികളുടെ എണ്ണവും ഉയർന്നു വരികയാണ്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, 2015 മുതൽ 2018 വരെ മുപ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരാവകാശ നിയമത്തിലൂടെ യുകെയിലെ എല്ലാ പോലീസ് ആസ്ഥാനത്തു നിന്നും ലഭിച്ച കണക്കുകൾ പ്രകാരം നടത്തിയ പഠനത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. വർഷങ്ങൾ കഴിയുംതോറും അതിക്രമങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നു.

എൻ എസ് പി സി സിയുടെ ചൈൽഡ് ലൈൻ വഴി വിളിച്ച കുട്ടികളെല്ലാം അവരുടെ സങ്കടങ്ങൾ തുറന്നു പറയുകയുണ്ടായി. ദിവസങ്ങൾക്കുമുമ്പ് 11 വയസ്സുള്ള കുട്ടി തന്റെ സ്കൂളിൽ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു . ഈ കുട്ടിയെ ഒരു “അടിമ” എന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. 10 വയസ്സുള്ള കുട്ടി ഇപ്രകാരം വെളിപ്പെടുത്തുന്നു ” എന്റെ കൂട്ടുകാർ എന്നോടൊപ്പം നടക്കുവാൻ മടിക്കുന്നു. ഞാൻ യുകെയിൽ ജനിച്ചവൻ ആണെങ്കിലും അവർ എന്നോട് മറ്റൊരു രാജ്യത്തേക്ക് പോകുവാൻ പറയുന്നു. അവരിലൊരാൾ ആകുവാൻ വേണ്ടി ഞാൻ സൗന്ദര്യവസ്തുക്കൾ ഉപയോഗിക്കുന്നു. അത് എനിക്ക് പഠിക്കുവാനും സ്കൂളിൽ പോകുവാനും വേണ്ടിയാണ്.” 16 വയസ്സുള്ള മുസ്ലിം കുട്ടിയെ തീവ്രവാദി എന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും ഈ അതിക്രമങ്ങൾക്ക് ഇരയാകുന്നു എന്നത് ഭീതിപ്പെടുത്തുന്നതാണ്.

12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് പ്രധാനമായും വംശീയ അധിക്ഷേപത്തിന് ഇരയാകുന്നത്. അതിൽ പെൺകുട്ടികളാണ് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടത്. ചൈൽഡ്‌ലൈൻ തലവനായ ജോൺ കാമറൂൺ ഇപ്രകാരം പറയുന്നു. “കുട്ടികൾക്കെതിരെയുള്ള വംശീയ അധിക്ഷേപം സമൂഹത്തെ തന്നെ താറുമാറാക്കുന്നു. ഇത് സമൂഹത്തിന്റെ നിലനിൽപ്പിനെ രൂക്ഷമായി ബാധിക്കും.” 2016ലെ ബ്രക്സിറ്റ് പ്രശ്നത്തിനിടയിലും 2017ലെ ലണ്ടൻ ബ്രിഡ്ജ് അക്രമത്തിനും ഇടയിലാണ് ഏറ്റവും കൂടുതൽ വംശീയാധിക്ഷേപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭാവിയുടെ വാഗ്ദാനം ആവേണ്ട കുട്ടികൾ വളരെയധികം മാനസിക സമ്മർദമാണ് നേരിടുന്നത്. ഇത് അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നു. ഇതുവഴി അവർ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
സഭയിൽ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലാത്ത ലേബർ പാർട്ടിയിലെ ഒരു പ്രഭു സഭാംഗം, ഹാജറിനും യാത്രാചെലവിനും മറ്റുമായി ക്ലെയിം ചെയ്തത് 50,000 പൗണ്ട് !. മുൻ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിയായ ഡേവിഡ് ബ്രുക്മാൻ സഭയിൽ മൗനം ദീക്ഷിക്കുന്ന മറ്റനേകം പ്രഭുക്കന്മാരുടെയും പ്രതിനിധികളിൽ ഒരാളാണ് . 800 അംഗങ്ങൾ ഉള്ളതിൽ മൂന്നിലൊന്ന് ശതമാനം പോലും പാർലമെന്റ് കാര്യങ്ങളിൽ പങ്കെടുത്തിട്ടില്ല, എന്നാൽ ചെലവ് ആകട്ടെ3.2 മില്യൺ പൗണ്ടാണ്. സഭയിലെ 88 പേർ ഇതുവരെ സംസാരിക്കുകയോ ചർച്ചയിൽ പങ്കെടുക്കുകയോ ഗവൺമെന്റ് പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല.

തങ്ങളുടെ കൂട്ടത്തിലെ ചുരുങ്ങിയപക്ഷം സഹപ്രവർത്തകർ കാരണം മുഴുവൻ പേരും ഇപ്പോൾ സംശയത്തിൽ പെട്ടിരിക്കുകയാണ് എന്ന് മുൻ പ്രഭു സഭാ സ്പീക്കർ ആയ ഫ്രാൻസിസ് പറഞ്ഞു. സഭാംഗങ്ങളുടെ എണ്ണം കുറയ്ക്കേണ്ടത് ഉണ്ടെന്നും പ്രഭു സഭയിൽ ഒരു പദവിയും വഹിക്കാത്തവരെയും ഒന്നിലും പങ്കെടുക്കാത്തവരെയും വെച്ചുപൊറുപ്പിക്കില്ല എന്നുമാണ് ലേഡീ ഡിസൂസ പറയുന്നത്. പ്രഭു സഭയിലാകെ 785 അംഗങ്ങളാണ് ഉള്ളത് അതിൽ 244 പേർ കൺസർവേറ്റീവ് പ്രതിനിധികളും 196 ലേബർ പാർട്ടിക്കാരും 97 ലിബറൽ ഡെമോക്രാറ്റ്സും 248 വിമതരും അടങ്ങിയിട്ടുണ്ട്. ഭരണ കേന്ദ്രത്തിൽ പ്രധാന പങ്കുവഹിക്കുന്ന പ്രഭുക്കന്മാരിൽ നൂറിലധികം പേരും ജുഡീഷ്യറിയിലെ മുതിർന്ന അംഗങ്ങളോ ലണ്ടനിലെ ബിഷപ്പുമാരോ അരിസ്റ്റോക്രാറ്റ്സോ ആയിരിക്കെ തന്നെ അംഗങ്ങളുടെ ഇതികർതവ്യ മൂഢത അനേക തവണ വിമർശിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം ലേബർ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നാല് പ്രധാന ചുമതലകൾ വഹിക്കുന്ന ഡിയാനെ ഹയ്‌റ്റർ പങ്കെടുത്തതിൽ പകുതി ദിവസവും സംസാരിച്ചിട്ടുണ്ട്. പക്ഷേ ചില അംഗങ്ങൾ ഒരിക്കൽപോലും സഭയിൽ വന്നിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സഭാംഗങ്ങൾക്ക് പ്രസംഗത്തേക്കാൾ വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പോൾ പ്രഭു പറഞ്ഞു. ” ഞങ്ങൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടതുണ്ട് “എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 157 ദിവസത്തിൽ ഒരു ദിവസം പോലും സഭയിൽ സംസാരിച്ചില്ലെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്ത ആളാണ് ബ്രൂക്മാൻ. അംഗങ്ങളിൽ മൂന്നിലൊന്നു പേരും വല്ലപ്പോഴും വരുന്നവരാണ്. 88 പേർ ഒരിക്കലും സംസാരിച്ചിട്ടില്ല. ദിവസം 305 പൗണ്ടാണ് പ്രഭു സഭാംഗങ്ങൾക്ക് പ്രതിഫലം. ഹാജർ ഉണ്ടെങ്കിലേ അലവൻസ് ഉള്ളൂ എന്നതിനാൽ അവർ സഭയിൽ ഹാജരാകും. പാർലമെന്റ് ലേക്കുള്ള വരവിനും തിരിച്ചും അവർക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് ആവശ്യപ്പെടാം.
ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ട്യൂഷൻ ഫീസ് കുറയ്ക്കാൻ സർക്കാർ കമ്മീഷൻ ശുപാർശ ചെയ്തു .സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്ന 9,250 പൗണ്ട് ഫീസാണ് 7,500 ആയി കുറയ്ക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ നടപ്പിലാക്കേണ്ടതാണെന്ന് പ്രതികരിച്ച പ്രധാനമന്ത്രി തെരേസ മേയ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ സർക്കാരാണെന്നും വ്യക്തമാക്കി. യൂണിവേഴ്സിറ്റി പഠനത്തിന് വിദ്യാർഥികൾ വർഷം തോറും നൽകേണ്ടിയിരുന്ന 9,250 പൗണ്ട് ഫീസാണ് പുതിയ ശുപാർശ പ്രകാരം 7,500 ആയി കുറയുന്നത്. മൂന്നു വർഷത്തെ ഡിഗ്രി പഠനം പൂർത്തിയാക്കുമ്പോൾ ഇതിലൂടെ ഒരാൾക്ക് 5250 പൗണ്ട് ലാഭിക്കാനാകും.
ലേബർ സർക്കാരിന്റെ കാലത്ത് കേവലം 3000 രൂപയായിരുന്ന യൂണിവേഴ്സിറ്റി ഫീസ് ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഒറ്റയടിക്ക് മൂന്നിരട്ടിയായി വർധിപ്പിച്ച് 9,000 പൗണ്ടിലെത്തിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നെങ്കിലും ഫീസ് ഘടനയിൽ കുറവു വരുത്താൻ സർക്കാർ തയാറായില്ല. യൂണിവേഴ്സിറ്റി ഫീസ് പഴയപടിയാക്കുമെന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ മുഖ്യതിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇത് ടോറികൾക്ക് ഇടക്കാല തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്കും വഴിവച്ചിരുന്നു.
വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവിനും സർക്കാർ കമ്മിഷൻ ഇളവുകൾ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ 30 വർഷം കൊണ്ടു പൂർത്തിയാക്കേണ്ട തിരിച്ചടവ് 40 വർഷമായി ഉയർത്തണമെന്നാണ് നിർദേശം. 2016ൽ നിർത്തലാക്കിയ പാവപ്പെട്ട വിദ്യാർഥികൾക്കുള്ള എജ്യൂക്കേഷണൽ ഗ്രാന്റ് പുനഃസ്ഥാപിക്കണമെന്നും കമ്മിഷൻ നിർദേശിക്കുന്നു. 2021-22 അധ്യയന വർഷം മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരുത്തണമെന്നാണ് കമ്മിഷൻ നിർദേശിക്കുന്നത്. 2023-24 വരെ ഇത് മാറ്റമില്ലാതെ തുടരണമെന്നും അതിനുശേഷം പണപ്പെരുപ്പത്തിന്റെ നിരക്കനിസരിച്ച് മാത്രം ഘടന മാറ്റാമെന്നുമാണ് ശുപാർശ.
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
ആരോഗ്യ മേഖലയിൽ ജോലി ചെയുന്ന നേഴ്സുമാരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം അവരുടെ പ്രവത്തനക്ഷമതയെ (fitness to practice) ബാധിച്ചേക്കാം. ഇത്തരത്തിലുണ്ടാകുന്ന കാര്യക്ഷമത കുറവ് (impairment to fitness to practice) employer Nursing And Midwifery Council നെ അറിയിക്കാൻ സാധ്യതയുണ്ട്. ഒരു നേഴ്സിന്റെ പ്രവർത്തനക്ഷമതയിൽ സംശയം ഉണ്ടായാൽ വിശദമായ investigation നടത്തുകയും പ്രവർത്തനക്ഷമത കുറവെന്ന് കണ്ടാൽ വസ്തുതകൾ Nursing And Midwifery Council- നെ അറിയിക്കേണ്ടതും, പൊതു ജന സംരക്ഷണം (Public Safety, Public Protection) ഉറപ്പു വരുത്തേണ്ടതും തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണ്.
ഒരു നഴ്‌സിന്റെ fitness to practice ൽ സംശയം ഉണ്ടാകണമെങ്കിൽ ഒന്നിൽ കൂടുതൽ തവണ നഴ്‌സിന്റെ പെരുമാറ്റതിൽ കാര്യമായ മാറ്റം പ്രകടമാകുകയും, ഇതിൽ വ്യക്തമായ investigation നടത്തുകയും പ്രവർത്തനക്ഷമത കൂട്ടാനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതുമാണ്. അതായത് ട്രെയിനിങ്, സൂപ്പർവിഷൻ, alternate job തുടങ്ങി എല്ലാ മാർഗങ്ങളും സ്വീകരിച്ചതിനു ശേഷം, പ്രവത്തനക്ഷമതയിൽ പുരോഗതി ഉണ്ടയില്ലാ എങ്കിൽ മാത്രമേ Nursing And Midwifery Council അറിയിക്കാവു എന്നാണ് Standing Committee നിർദേശിക്കുന്നത് ( Hansard, House of Commons Standing Committee A, 13 December 2001 (cols 424-427)) മറ്റൊരു വിധത്തിൽ പറഞ്ഞാൽ മേൽ പറഞ്ഞ നിയമം പാസ്സാക്കുമ്പോൾ പാർലമെന്റ് ചർച്ച ചെയ്തു തീരുമാനിച്ചത്, നിസാരമായ കരണങ്ങൾക്കു പ്രവത്തനക്ഷമതയിൽ സംശയം ഉണ്ടെന്നു കാണിച്ചു റെഗുലേറ്റർ (Nursing And Midwifery Council) അറിയിക്കുന്ന രീതി അവലംബിക്കരുത് എന്നാണ്. എങ്കിൽ തന്നെയും ക്രിമിനൽ കുറ്റങ്ങൾ, misconduct മുതലായ സഹചര്യങ്ങൾ ഇതു ബാധകമല്ല.
2011 -ലെ ഒരു ഹൈക്കോടതി വിധി പരാമർശിക്കുന്നത് ഉചിതമായിരിക്കും. തുടർച്ചയായി പ്രവർത്തനക്ഷമതയിൽ സംശയം ഉളവാക്കിയിരുന്ന ഒരു midwife വളരെ രൂക്ഷമായ ഭാഷയിൽ പ്രസവസമയത് സംസാരിക്കുകയും, ധൃതിയിലും പരുഷമായും സ്ത്രീയുടെ പാർട്ണറോടു പെരുമാറുകയും ചെയ്തു. പിന്നീടുണ്ടായ പരാതിയിൽ midwifeൻറെ fitness to practice impairment ആയതായി employer കണ്ടെത്തുകയും midwife-ന്റെ റെഗുലേറ്ററി ബോഡിയെ അറിയിക്കുകയും, ഹിയറിങ്ങിൽ പാനൽ കണ്ടെത്തിയത് midwifeന്റെ fitness to practice impairment – ആയില്ല എന്നാണ്. പാനലിന്റെ കണ്ടെത്തൽ തെറ്റാണെന്നും പൊതു ജന സംരക്ഷണം (Public Safety, Public Protection) ഉറപ്പാക്കാൻ വേണ്ടി റെഗുലേറ്ററി ബോഡി ഹൈക്കോടതി അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി പാനലിൻറെ കണ്ടെത്തൽ തെറ്റാണെന്നും, midwife -ഇന്റെ fitness to practice impaired എന്ന് കണ്ടെത്തി.
ഒരു നഴ്സിന്റെ മാനസിക ആരോഗ്യത്തിൽ വരുന്ന മാറ്റം fitness to practice impairmentന്റെ പ്രധാന ഘടകം ആണ്. മാനസിക ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Mental Capacity ആക്ടിന്റെ പരിതിയിൽ വരുന്ന ആളുകൾ എന്ന അർത്ഥത്തിൽ അല്ല. ഒരു നഴ്‌സിന്റെ മാനസീക ആരോഗ്യത്തിൽ സംശയം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങൾ: മെഡിക്കൽ സപ്പോർട്ട് സ്വീകരിക്കാതിരിക്കുക (ജിപി യെ കാണാൻ കൂട്ടാക്കാതെയിരിക്കുക, ഒരു പക്ഷെ കാരണം ഓവർ ടൈം ജോലിയാകാം.) ജിപിയെ കണ്ടാൽ തന്നെയും നിർദ്ദേശം പാലിക്കാതിരിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കാതിരിക്കുക, Occupational health Practitioner റെ കാണാതിരിക്കുക. മേൽ പറഞ്ഞ കാരണങ്ങളാൽ employer ക്കു investigation നടത്താവുന്നതാണ്. Investigation fitness to practice impairment ആയി എന്ന് കണ്ടാൽ Nursing And Midwifery Council നെ അറിയിക്കാൻ നിയമപരമായ ബാധ്യത എംപ്ലോയർക്കുണ്ട്.
ബ്രിട്ടൺ യൂറോപ്യൻ യൂണിയന് 350 മില്യൺ യൂറോ നൽകി എന്ന തെറ്റായ ആരോപണത്തെത്തുടർന്ന് കോടതിയിൽ ഹാജരാകാൻ ബോറിസ് ജോൺസൺനു ഉത്തരവ്. 2016ലെ യു റഫറണ്ടം ക്യാമ്പയിനിൽ നടത്തിയ അവകാശവാദമാണ് ജോൺസണിന് വിനയായിരിക്കുന്നത്. ബ്രക്സിറ്റ് നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള ഒരു രാഷ്ട്രീയ പ്രേരിതമായ നീക്കമാണിത് എന്നാണ് ജോൺസ് നോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. കേസിനെ ആദ്യപാദം വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോർട്ടിൽ നടക്കും ശേഷം കേസ് ക്രൗൺ കോർട്ടിലേക്ക് അയക്കും. ടോറി ലീഡറും ഭാവി പ്രധാനമന്ത്രി സ്‌ഥാനാർത്ഥിയും ആയ അദ്ദേഹത്തിനെ ഈ കേസ് മോശമായി ബാധിക്കും എന്ന് രഷ്ട്രീയ നീരിക്ഷകർ വിലയിരുത്തുന്നു .
“പദവികൾ വഹിക്കുന്ന ഒരാളിൽനിന്നും ജനാധിപത്യപരമായ ഉത്തരവാദിത്വവും സത്യസന്ധതയും ജനങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ അദ്ദേഹത്തിന് അത് നിലനിർത്താൻ സാധിച്ചിട്ടില്ല.” ജനപങ്കാളിത്തം വഴിയുള്ള 200, 000 യൂറോ ഉപയോഗിച്ച് പ്രൈവറ്റ് പ്രോസിക്യൂഷനു നൽകിയ പരാതി യിൽ മാർക്കസ് ബാൾ പറയുന്നു . ” ഞങ്ങൾ യൂറോപ്യൻ യൂണിയനും 350 മില്യൺ യൂറോ ആഴ്ചയിലൊരിക്കൽ അയയ്ക്കുന്നുണ്ട്” എന്നതാണ് വിവാദമായിരിക്കുന്ന ജോണ്സണിന്റെ പ്രസ്താവന .
ജോൺസന്റെ അഭിഭാഷകർ പറയുന്നത് അദ്ദേഹത്തിനെതിരെയുള്ള ആരോപണം അസാധാരണമാണ് എന്നാണ്. രാഷ്ട്രീയ പ്രസംഗങ്ങൾ ക്കെതിരെ ഉപയോഗിക്കാനുള്ളതല്ല ക്രിമിനൽ നിയമങ്ങൾ. ഈ കേസ് ഇങ്ങനെ മുന്നോട്ടു നീങ്ങുകയാണെങ്കിൽ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിട്ടുള്ള വാചകങ്ങൾ എല്ലാം തന്നെ ശരിയാണോ എന്ന് പരിശോധിക്കണം എന്ന് അവർ പറയുന്നു.

“ഇത് തീർത്തും അനാവശ്യമായ നടപടിയാണ്. രാഷ്ട്രീയ ചോദ്യങ്ങളെ നിയമനടപടികളിലൂടെ നേരിടുന്നത് ഭൂലോക അസംബന്ധമാണ്. ഇപ്പോഴത്തെ നമ്മുടെ പ്രധാന പ്രശ്നം യൂറോപ്യൻ യൂണിയനിലേക്കുള്ള നമ്മുടെ പങ്കാളിത്തം എത്രമാത്രം ഉണ്ടായിരു ന്നു എന്നുള്ളതാണ്. അത് ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമാണ്. കൺസർവേറ്റീവ് എം പി ജേക്കബ് റീസ് പ്രൈവറ്റ് പ്രോസിക്യൂഷന് വിമർശിച്ചുകൊണ്ട് പറഞ്ഞു . എന്തൊക്കയാണക്കിലും ഈ കേസ് ജോണ്സണിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴിച്ചിരിക്കുകയാണ്