ബഹിരാകാശ യാത്രയായ് ആൻ മാക്ക്ലെയിൻ ആണ് അവരുടെ ആറുമാസ ബഹിരാകാശ മിഷൻ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയ ആയിരിക്കുന്നത്. ആൾ മാറാട്ടം , അകന്നു കഴിയുന്ന പങ്കാളിയുടെ  ഫിനാൻസ് റെക്കോർഡ് പരിശോധിക്കുക എന്നീ കേസുകളാണ് ചാർജ് ചെയ്യപ്പെട്ടിരിക്കുന്നത്.

ആദ്യമായി ബഹിരാകാശത്ത് നടന്ന കുറ്റകൃത്യം എന്ന് കരുതപ്പെടുന്ന സംഭവത്തെപ്പറ്റി നാസ വിശദമായി അന്വേഷണം തുടങ്ങി. ബഹിരാകാശ യാത്രികയുടെ പങ്കാളിയായ സമ്മർ വോർഡിൻ ആണ് പരാതി ഫയൽ ചെയ്തത്. അനുവാദംകൂടാതെ ആൻ മാക്ക്ലെയിൻ തന്റെ ഫെഡറൽ ട്രേഡ് കമ്മീഷൻ വിവരങ്ങൾ ചോർത്തി എന്ന പരാതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ പരാതി വാർഡന്റെ കുടുംബം നാസയുടെ ഓഫീസിലെ ഇൻസ്പെക്ടർ ജനറലിനും നൽകിയിട്ടുണ്ട്.

എന്നാൽ തങ്ങൾ രണ്ടുപേരും ചേർന്നു എടുത്ത അക്കൗണ്ടിലെ വിവരങ്ങൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇന്റർ നാഷണൽ സ്‌പേസ് സ്റ്റേഷൻെറ ഭാഗമായി ബഹിരാകാശത്ത് ആയിരിക്കുമ്പോൾ കുറ്റകൃത്യം ഒന്നും നടന്നിട്ടില്ലെന്നും ആൻ മാക്ക്ലെയിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ഭാഗമായി നാസ രണ്ടുപേരെയും ബന്ധപ്പെട്ടിട്ടുണ്ട്.

വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് നേരിട്ടിരിക്കുന്നത് എന്നും, പിരിഞ്ഞു കഴിയുന്ന തങ്ങൾക്കിടയിലെ ചില പ്രശ്നങ്ങളാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് എന്നും മാക്ക്ലെയിൻ ട്വിറ്ററിൽ കുറിച്ചു. അന്വേഷണത്തിൽ തനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട് എന്നും, കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.