യൂ കെ യിലെ കാലാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ മൂലം മലേറിയ പടരാൻ സാധ്യതകൾ ഏറെയെന്ന് വിദഗ്ധസമിതി. ബ്രിട്ടനിലുടനീളം മാറിവരുന്ന കാലാവസ്ഥയാൽ കൊതുകുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരാൻ സാധ്യതയുണ്ട്. ഇതുമൂലം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുവാനും കാരണമാകും. ഇതിനെ സംബന്ധിച്ചു രൂപീകരിച്ച വിദഗ്ധസമിതിയുടെ കണ്ടത്തെലിൽ 200 മുതൽ 250 മില്യൺ വരെ പ്രാണികൾ വർധിക്കുമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ വേനൽ 35 ഡിഗ്രി വരെ കൂടുതലാണ്. ഇക്കഴിഞ്ഞ വേനൽകാലത്തു യൂ കെ യിലെ താപനില ഏറ്റവും ഉയർന്നതായി റെക്കോർഡുകൾ സൂചിപ്പിക്കുന്നു. യൂ കെ യിൽ പ്രവചിച്ച ഉയർന്ന താപനിലയും വർധിച്ചുവരുന്ന മഴയും ഈ കൊതുകിനു ഇണചേരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ അന്തരീക്ഷം തന്നെ സൃഷ്ടിക്കും. ” രോഗബാധയുള്ള യൂറോപ്യൻ കൊതുകുകൾ രാജ്യങ്ങളുടെ അതിർത്തികളെ ബഹുമാനിക്കാത്തതുകൊണ്ട് ഇത് ചിലപ്പോൾ മരണകാരണങ്ങൾ ഉണ്ടാകുന്നത് യൂ കെ തീരങ്ങളിൽ എത്തുമ്പോൾ മാത്രമായിരിക്കും. ആഗോളതാപനവും, ചൂട് വർധനവും കൊതുകുകളുടെ ജനസംഖ്യയെ ഉയർത്തിയേക്കും. ഡെങ്കി,സീക്ക എന്നീ ആഗോളപകർച്ചവ്യാധികൾ സംഭവ്യമാകുന്നതും ഇപ്രകാരമായിരിക്കും. നിലവിൽ ഓരോ മനുഷ്യനും 200 ദശലക്ഷം പ്രാണികൾ എന്ന കണക്കിലെടുത്താൽ ഈ വർഷം അവ 250, 000, 000ആയി ഉയരുമെന്ന് ഞാൻ പ്രവചിക്കുന്നു. ” വിദഗ്ധസമതിയിൽ അംഗമായ ഡോ. ഹൊവാഡ് കാർട്ടർ വൈൽഡേർനെസ്സ് മെഡിക്കൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Prof Chris Whitty
ഇപ്രകാരം ആഗോളതാപനം ക്രമാതീതമായി ഉയർന്നുവന്നാൽ ഇംഗ്ലണ്ടിനെയും വെയ്ൽസിലെയും ജനങ്ങളെ ഏഷ്യൻ കടുവ കൊതുകുകൾ രോഗബാധിതരാകും. ഭാഗ്യവശാൽ ഇപ്പോഴത്തെ റിപ്പോർട്ട് അനുസരിച്ചു ഇവ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലേക്ക് പാത മാറ്റിയെന്നാണ് അറിവ്. പൊതുജനാരോഗ്യ വിഷയങ്ങളെ സംബന്ധിച്ച ചീഫ് ശാസ്ത്ര ഉപദേശകൻ പ്രൊഫ്. ക്രിസ് വിറ്റി ചെറുപ്രാണികളുടെ സാന്നിധ്യത്തെ സീക്കയുടെ മുന്നറിയിപ്പായി കണക്കിൽ എടുക്കണമെന്ന് എം പി മാർക്ക് നിർദ്ദേശം നൽകി.
സ്വന്തം മകനെ മുറിക്കുള്ളിൽ പൂട്ടിയിട്ടു മനുഷ്യത്വരാഹിത്യത്തിന്റെ ഉദാഹരണമായി മാറിയ മാതാപിതാക്കളെ കോടതി ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ എന്ന നഗരത്തിൽ നടന്ന ഈ കൃത്യത്തിൽ പിതാവിന് ഏഴു വർഷവും മാതാവിന് മൂന്നര വർഷവും കോടതി ശിക്ഷ വിധിച്ചു.
മകനെ മുറിക്കുള്ളിൽ സംസാരിക്കുവാൻ പോലും അനുവദിക്കാതെ പൂട്ടിയിടുകയും മോശം ഭക്ഷണം നൽകുകയും ചെയ്തത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് മാതാപിതാക്കൾക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത് . സ്വന്തം വിസർജ്യത്തിൽ കിടന്നുറങ്ങേണ്ട വന്ന ഈ കുരുന്നിന്റെ അവസ്ഥ സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കുട്ടിയുടെ സഹോദരിമാരിൽ ഒരാൾ അധ്യാപികയെ അറിയിച്ചത് വഴിയാണ് ഈ ദാരുണ സംഭവം സമൂഹത്തിനു മുൻപി

James Armstrong-Holmes , Prosecutor
ൽ വെളിപ്പെട്ടത്.കുട്ടികൾക്കെതിരെയുള്ള മനപ്പൂർവമായ അവഗണന യായി പ്രോസിക്യൂട്ടർ ജയിംസ് ആംസ്ട്രോങ്ങ് ഇതിനെ വിലയിരുത്തുന്നു. സാഹചര്യം സമ്മർദമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്ന് പിതാവിന് വേണ്ടി അഭിഭാഷകനായ ആൻഡ്രൂ വാദിച്ചു.
ദത്തെടുക്കപ്പെട്ട ഉൾപ്പെടെ അനേകം കുട്ടികൾ ഈ ദമ്പതികൾക്ക് ഉണ്ട്. തന്റെ 20 വർഷത്തെ അനുഭവത്തിലേക്ക് വെച്ച് ഏറ്റവും ദാരുണമായ സംഭവം ആയി ടെറ്റ് കോൺ നിക്കി പൊലീസ് ഉദ്യോഗസ്ഥൻ വേദനയോടെ പറഞ്ഞു

Michael Costa
മൂന്നു മില്യൺ യൂറോപിയൻ യൂനിയൻ പൗരന്മാർക്ക് സൗജന്യ യുകെ പൗരത്വം ഉറപ്പ് നൽകിക്കൊണ്ട് പ്രധാനമന്ത്രി സ്ഥാനാർഥി മൈക്കൽ ഗോവ് രംഗത്ത്. ഒപ്പം പ്രധാനമന്ത്രി ആയികഴിഞ്ഞാൽ സെറ്റിൽഡ് സ്റ്റാറ്റസിന്റെ തെളിവുകൾ ഹാജരാകുന്നതിലുള്ള പ്രശ്നം തുടച്ചുനീക്കുമെന്നും അദ്ദേഹം അറിയിച്ചു.2016യിലെ പ്രചാരണത്തിനിടയിൽ ഈയു പൗരന്മാർക്കു നല്കിയ വാഗ്ദാനങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് തന്റെ ഈ പ്രതിജ്ഞയും എന്ന് പരിസ്ഥിതി സെക്രട്ടറി കൂടിയായ മൈക്കൽ ഗോവ് പറഞ്ഞു .
യൂറോപിയൻ യൂനിയൻ പൗരാവകാശത്തിന്റെ മുൻനിരയിലുള്ള ആൽബർട്ടോ കോസ്റ്റയുടെ പ്രചാരണങ്ങളെയെല്ലാം ഗോവ് പിന്തുണച്ചിരുന്നു .”എന്റെ എല്ലാ തീരുമാനങ്ങളെയും ഗോവ് അനുകൂലിക്കുന്നു . യൂറോപിയൻ യൂനിയൻ പൗരന്മാരെ നിഷേധിച്ചതിലുള്ള ഖേദവും ജനങ്ങളുടെ മുന്നിൽ തുറന്ന് പറയാൻ അദ്ദേഹം തയ്യാറാണ്. ” കോസ്റ്റ ഇപ്രകാരം അഭിപ്രായപ്പെട്ടു. ” യൂറോപിയൻ യൂനിയൻ പൗരന്മാരോടുള്ള ഗോവിന്റെ പരസ്യമായ മാപ്പപേക്ഷിക്കൽ ആണിത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വം അപേക്ഷിക്കാൻ ആഗ്രഹം ഇല്ലാത്തവർക്കും യൂറോപിയൻ യൂനിയൻ ഉടമ്പടി പ്രകാരം സെറ്റൽഡ് സ്റ്റാറ്റസ് നല്കപ്പെടുമെന്നും യൂറോപിയൻ യൂനിയൻ പൗരന്മാർക്ക് രാജ്യത്ത് നിലകൊള്ളാൻ തെളിവുകൾ നൽകേണ്ട ആവശ്യം ഇല്ലാതാക്കുമെന്നും ഗോവ് ഉറപ്പ് നൽകുന്നു.മൈക്കൽ ഗോവിന്റെ ഈ വാഗ്ദാനങ്ങൾ ടോറി പാർട്ടിക്ക് ഒരു നേട്ടമായി കാണാം. “രാജ്യത്തെ ഒരുമിച്ച് കൂട്ടാൻ മൈക്കൽ ഗോവ് തയ്യാറാണ്. യൂറോപിയൻ യൂനിയൻ പൗരന്മാർക്കു അവകാശങ്ങൾ നൽകുന്നതിലൂടെ മാറ്റത്തിന്റെ ആദ്യപടിയാണ് പ്രകടമാവുന്നത്. ഇത് ഒരു ശരിയായ നടപടിയാണ്.” ഒരു വാർത്താമാധ്യമം ഇപ്രകാരം രേഖപ്പെടുത്തി.
3 വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാൻ തീരുമാനിച്ചപ്പോൾ തുടങ്ങി , പ്രധാനമന്ത്രി ആയിരുന്ന തെരേസ മേയുടെ പതനത്തിന് തുടക്കം കുറിച്ചു. ” എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രവർത്തിച്ചു” – മേയുടെ വികാരനിർഭരമായ വാക്കുകൾ ഒരു വിലാപം മാത്രമായി ചരിത്രത്തിൽ രേഖപ്പെടുത്തും . മിക്ക കൺസേർവേറ്റിവ് പാർട്ടി നേതാക്കളുടെയും സ്ഥിതി തെരേസ മേയുടെ തുല്യമാണ്. ഏകദേശം 52% ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ അനുകൂലിച്ചു വോട്ട് ചെയ്തപ്പോൾ മുൻ പ്രധനമന്ത്രി ആയിരുന്ന ഡേവിഡ് ക്യാമെറൂണിനും തന്റെ സ്ഥാനം ഒഴിയേണ്ടതായി വന്നു. തെരേസ മേയുടെ നേതൃത്വത്തിൽ കൺസേർവേറ്റിവ് പാർട്ടിക്ക് ബ്രെക്സിറ്റ് നടപ്പാക്കാനായില്ല . ബ്രെക്സിറ്റ് കൈകാര്യം ചെയ്യുന്നതിൽ കൺസേർവേറ്റിവ് പാർട്ടി പരാജയപ്പെട്ടതാണ് അവരുടെ രാഷ്ട്രീയ പരാജയത്തിനും കാരണം. ആറാഴ്ച മുമ്പ് ഇല്ലാതിരുന്ന ഒരു പാർട്ടിയോട് വരെ അവർക്ക് തോൽക്കേണ്ടി വന്നു. തകർച്ചകളുടെയും രാഷ്ട്രീയ തെറ്റിദ്ധാരണകളുടെയും ഒരു കാലമായി മേയുടെ ഭരണകാലത്തെ വിശേഷിപ്പിക്കാം. ചിലതൊക്കെ അവർക്ക് നേരിടുവാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു. സ്വന്തം ആളുകളുടെ മണ്ടത്തരങ്ങൾക്കും അവർ ഇരയാകേണ്ടി വന്നു. മേയുടെ പല തീരുമാനങ്ങളും അവർക്കെതിരെ ആയിരുന്നു. ഇത് സ്വന്തം പാർട്ടിയുടെ ഉന്മൂലനത്തിനാണ് വഴി തുറന്നത്. മേയിലുള്ള പാർട്ടി എംപിമാരുടെയും ക്യാബിനറ്റിന്റെയും വിശ്വാസം നഷ്ടപ്പെടുകയും ഒരു ഒറ്റപെട്ട പ്രധാനമന്ത്രി ആയി മേയ് വിശേഷിപ്പിക്കപ്പെടുകയും ഉണ്ടായി. തന്റെ 3 വർഷത്തിന് ഇടയിൽ നടന്ന എല്ലാ കാര്യങ്ങളും അവരെ പ്രതികൂലമായി തന്നെ ബാധിച്ചു. മേയുടെ പരാജയം ലേബർ പാർട്ടിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കി.
ഗ്രെൻഫെൽ ഗോപുരദുരന്തം 72 പേരുടെ മരണത്തിന് കാരണമായപ്പോൾ മേയ്, ആ സ്ഥലം സന്ദർശിച്ചതല്ലാതെ രക്ഷപെട്ടവരെയോ മരണപ്പെട്ടവരുടെ കുടുംബങ്ങളെയോ സന്ദർശിച്ചില്ല. ഇത് മേയിൽ ഉള്ള ജനപ്രീതി നഷ്ടപെടുന്നതിനും ഇടയായി.ഇതുവഴി അനേകം വിമർശനവും അവർ നേരിട്ടു. ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ലേബർ പാർട്ടിയുടെ മുന്നേറ്റത്തെ അവർ കണക്കിലെടുത്തില്ല. ഇപ്രകാരം ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം കലുഷിതമായി മാറി.സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് പല സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു. 2 പ്രമുഖ മന്ത്രിമാരായ ബോറിസ് ജോൺസനെയും ഡേവിഡ് ഡേവിസിനെയും മേയുടെ തീരുമാനങ്ങൾ മൂലം പാർട്ടിക്ക് നഷ്ടമായി. പിന്നീട് ബ്രെക്സിറ്റ് സെക്രട്ടറിയായി ഡൊമിനിക് റാബിനെ നിയമിച്ചു എങ്കിലും 24 മണിക്കൂറുപോലും പൂർത്തിയാകാനാവാതെ അദ്ദേഹം രാജി വെക്കുകയും ചെയ്തു. ഇതൊക്കെയും തെരേസ മേയുടെ പതനത്തിന് ആക്കം കൂട്ടുകയാണ് ഉണ്ടായത്. പലരെയും അവഗണിച്ചതിലുള്ള പ്രശ്നങ്ങളും മേയ് നേരിടേണ്ടതായി വന്നു. ഇവയെല്ലാം മേയുടെ പദവിയെ പ്രതികൂലമായി ബാധിച്ചു.ഇത്പോലെ തകർച്ചകൾ നേരിടേണ്ടി വന്ന ഒരു പ്രധാനമന്ത്രി വേറെ ഉണ്ടാവില്ല. ബ്രിട്ടനിലെ ചരിത്ര താളുകളിൽ മേയുടെ ഭരണവും ഒരു ദുരന്തമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. ബ്രെക്സിറ്റ്, ഒരു പ്രധാനമന്ത്രിയുടെ കൂടെ വാഴ്ചയുടെ അന്ത്യത്തിന് കാരണമാവുന്നു രാഷ്ട്രീയ നിരൂപകർ വിലയിരുത്തുന്നു .
നിങ്ങളൊരു പുരുഷനാണോ? നിർബന്ധമായും വിവാഹം കഴിക്കുക, ഒരു സ്ത്രീയാണോ വിവാഹത്തെകുറിച്ചു ചിന്തിക്കുകയേ വേണ്ട. അവിവാഹിതരും കുട്ടികൾ ഇല്ലാത്തവരുമായ സ്ത്രീകളാണ് ലോകത്തിലേക്കും ഏറ്റവും സന്തോഷമുള്ള ജനവിഭാഗം എന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ വിദഗ്ധരുടെ അഭിപ്രായം. ലണ്ടനിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസ് പ്രൊഫസറായ പോൾ ഡോലാൻ ആണ് വിവാഹിതരും അമ്മമാരും ആയ സ്ത്രീകളെ അപേക്ഷിച്ച് അവിവാഹിതരും കുട്ടികൾ ഇല്ലാത്തവരുമായ സ്ത്രീകൾ കൂടുതൽ കാലം ജീവിക്കുമെന്നും കൂടുതൽ ആരോഗ്യവതികളായിരിക്കുമെന്നും കണ്ടെത്തിയത്. തന്റെ പുതിയ പു സ്തകമായ “ഹാപ്പിനെസ് ബൈ ഡിസൈൻ” ൽ ആണ് ഈ കണ്ടത്തലുകൾ
പ്ര സിദ്ധികരിച്ചിരിക്കുന്നത് . 
ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരനായ അദ്ദേഹം നടത്തിയ ഗവേഷണ പ്രകാരം വിവാഹം പുരുഷന്മാരെ സന്തോഷവാന്മാരാക്കുന്നു, കാരണം വിവാഹത്തോടെ അവർ കൂടുതൽ അടക്കമുള്ളവരാകുന്നു. പുരുഷന്മാർ ജോലിയിൽ കൂടുതൽ സമ്പാദിക്കുകയും ബുദ്ധിമുട്ടുള്ള ജോലികൾ ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം സന്തോഷം ഉള്ളവരാണ് . എന്നാൽ സ്ത്രീകളാകട്ടെ അവിവാഹിതരെ കാൾ വളരെ പെട്ടെന്ന് ജീവിതചക്രം തീർന്നു പോകുന്നു. ഏറ്റവും സന്തോഷമുള്ള വരും ആരോഗ്യവതികളും അവിവാഹിതരാണ്.
ഡോലാൻ പറയുന്നു ” വിവാഹിത രോട് പങ്കാളിയുടെ സാന്നിധ്യത്തിൽ ജീവിതം എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ അവർ വളരെ സന്തുഷ്ടരാണ് എന്നാൽ അസാന്നിധ്യത്തിൽ ചോദിച്ചാൽ ജീവിതം എത്ര കടുപ്പമുള്ളതാണെന്ന മറുപടിയാകും ലഭിക്കുക. വളരെ വിപുലമായ ഒരു കണക്കെടുപ്പിന് അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ കണ്ടെത്തലുകൾക്ക് അടിവരയിടുന്നത്.
അമേരിക്കൻ ടൈം ന്യൂസ് സർവേയിൽ നിന്നുള്ള കണക്കുകൾ പ്രകാരം അവിവാഹിതർ വിവാഹിതർ വിവാഹമോചിതർ എന്നിവരുടെ സന്തോഷവും ദുഃഖവും തന്റെ പുതിയ പുസ്തകത്തിൽ അദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്.
മറ്റൊരു പഠനം സൂചിപ്പിക്കുന്നത് വിവാഹിതർക്ക് സാമ്പത്തികമായും ആരോഗ്യപരമായും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നാണ്. അതിനാൽ അവർക്ക് ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഏറ്റെടുക്കാനും ചികിത്സാ സഹായം തേടാനും കഴിയുന്നുണ്ട്. വിവാഹിതരായ പുരുഷന്മാർ കൂടുതൽ ആരോഗ്യവാന്മാരായി ആകാൻ കാരണം അവർ കുറച്ചു പ്രശ്നങ്ങൾ ഏറ്റെടുക്കുന്നു എന്നതിനാലാണ്. സ്ത്രീകളിൽ വിവാഹം വലിയ മാറ്റങ്ങളുണ്ടാക്കാൻ ഇല്ലെങ്കിലും മധ്യവയസ്സിൽ അവർ ശാരീരികമായും മാനസികമായും അവിവാഹിതരെകാൾ അനാരോഗ്യവതികൾ ആണെന്ന് കണ്ടെത്തി. അങ്ങനെയൊക്കെ ആണെങ്കിലും വിവാഹവും കുട്ടികളും എല്ലാം സമ്പ്രദായപ്രകാരം ഉള്ള ആചാരങ്ങൾ ആയതിനാൽഅത് ഇല്ലാത്ത സ്ത്രീകൾ അത്ര സന്തുഷ്ടരായിരിക്കില്ല.
കുട്ടികൾ ഉള്ളത് അത്ര നല്ലതൊന്നുമല്ല എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്തുള്ള തിനേക്കാൾ അവർ ഉണ്ടല്ലോ എന്ന ചിന്തയാണ് താങ്കൾക്ക് ആശ്വാസം നൽകുന്നത് എന്ന് മാതാപിതാക്കൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകനോട് സമ്മതിക്കുന്നുണ്ട്. കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് മാതാപിതാക്കൾക്ക് സഹിക്കാനാവുന്നില്ല എന്നാൽ കുട്ടികളോടുള്ള അനുഭവങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതാണത്രെ.ചിലർക്ക് കുട്ടികൾ ഉണ്ടാകുന്നത് മനോഹരമായ അനുഭവമാണ് പക്ഷേ പലർക്കും അങ്ങനെയല്ല അവർ തുറന്നു സമ്മതിക്കുന്നില്ല എന്ന് മാത്രം.ഡോലാൻ അഭിപ്രായപ്പെടുന്നു.
ന്യൂസ് ഡെസ്ക്
നൈജൽ ഫരാജിന്റെ ബ്രെക്സിറ്റ് പാർട്ടി ആദ്യ ഇലക്ഷനിൽ തന്നെ വെന്നിക്കൊടി പാറിച്ചു. യുറോപ്യൻ പാർലമെന്റിലേക്ക് മെയ് 23 നടന്ന ഇലക്ഷനിൽ യുകെയിൽ തകർപ്പൻ വിജയമാണ് പാർട്ടി കരസ്ഥമാക്കിയത്. യുകെയിൽ നിന്നുള്ള 73 എം.ഇ.പി സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് പാർട്ടി 29 സീറ്റുകൾ നേടി. ലിബറൽ ഡെമോക്രാറ്റുകൾ 16 സീറ്റുകൾ നേടിയപ്പോൾ ലേബറിന് 10 എണ്ണമാണ് ലഭിച്ചത്. 7 സീറ്റ് നേടിയ ഗ്രീൻ പാർട്ടിയ്ക്കും പിന്നിലായി കൺസർവേറ്റീവ് 5 സീറ്റോടെ ഇലക്ഷനിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.
ബ്രെക്സിറ്റ് ക്രൈസിസിൽ പെട്ടു നട്ടം തിരിയുന്ന ഭരണപക്ഷമായ കൺസർവേറ്റീവിന്റെ 1832 നു ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു യൂറോപ്യൻ ഇലക്ഷനിൽ കണ്ടത്. 9.1 ശതമാനം വോട്ടാണ് കൺസർവേറ്റീവ് നേടിയത്. ബ്രെക്സിറ്റ് പാർട്ടി 31.6 ശതമാനം വോട്ട് കരസ്ഥമാക്കി. ലിബറൽ ഡെമോക്രാറ്റുകൾക്ക് 20.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ ലേബറിന് 14.1 ശതമാനമാണ്.
യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ യുകെയിൽ 37 ശതമാനമായിരുന്നു വോട്ടിംഗ്. ബ്രെക്സിറ്റ് ഹാലോവീനുമുമ്പ് നടപ്പാക്കിയില്ലെങ്കിൽ വരുന്ന ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവിനെ നിലംപരിശാക്കുമെന്ന് ബ്രെക്സിറ്റ് പാർട്ടി ലീഡർ നൈജൽ ഫരാജ് മുന്നറിയിപ്പ് നല്കി. ആറാഴ്ച്ച മുമ്പാണ് നൈജൽ ഫരാജ് ബ്രെക്സിറ്റ് പാർട്ടി രൂപീകരിച്ചത്.
തെരേസ മെയുടെ പിൻഗാമി പ്രധാനമന്ത്രി യുടെ ഓഫീസ് ഏറ്റെടുക്കുന്ന പക്ഷം ലേബർ പാർട്ടി അവിശ്വാസ വോട്ടെടുപ്പിനുവേണ്ടി ആവശ്യപ്പെടുമെന്ന് ഷാഡോ ചാൻസലർ ജോൺ മാക്ഡോണേൽ സൂചിപ്പിച്ചു. പതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായുള്ള ധാർമിക സമ്മർദം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടായ്ഴ്ച മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ കൺസെർവേറ്റിവ് പാർട്ടിയെകാൾ 7 പോയിന്റ് മുൻപിൽ ലേബർ പാർട്ടി എത്തി യിരുന്നു . എന്നാൽ നിഗെൽ ഫരാഗെന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ ബ്രെക്സിറ്റ് പാർട്ടിയുടെ പിറകിൽ ആയിരുന്നു കൺസേർവേറ്റിവ് പാർട്ടിയുടെ സ്ഥാനം.
2015ൽ എഡ് മിലിബാടിന് എതിരായി ടോറിയുടെ ഡേവിഡ് കാമറൂൺ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ഈ ഭൂരിപക്ഷം കൂട്ടാനുള്ള തെരേസ മെയുടെ പരിശ്രമം വിഫലമായിരുന്നു. ഇത് ലേബർ പാർട്ടിയോട് അവരുടെ ഭൂരിപക്ഷം നഷ്ടപെടുന്നതിനും കാരണമായി. മേയുടെ ന്യൂനപക്ഷ ഗവണ്മെന്റ് ഇപ്പോൾ നിലനിൽക്കുന്നത് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ 10 എംപിമാരുടെ പിന്തുണയിലാണ്. പുതിയ ടോറി നേതാവ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്ന് മാക്ഡോന്നേൽ ഐറ്റിവി ന്യൂസിനോട് പറഞ്ഞിരുന്നു. തെരേസ മേയുടെ രാജി പാർട്ടിക്കുള്ളിലെ സമ്മർദ്ദത്തെ വർധിപ്പിക്കുമെന്ന് പ്രൊ ഈയൂ കൺസേർ വേറ്റിവ് മുന്നറിയിപ്പ് നൽകി.

” ഞങ്ങൾക്കു മറ്റു പ്രതിപക്ഷ പാർട്ടികളെ കാണണം, ഒപ്പം സ്വന്തം പാർട്ടിക്കകത്ത് തീരുമാനം ഉണ്ടാക്കണം. ഞങ്ങളെ പോലെ തന്നെ നോ ഡീൽ ബ്രെക്സിറ്റിന് എതിരെ വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ കൺസേർവേറ്റീവ് എംപിമാരോടും സംസാരിക്കണം. അങ്ങനെ ആവശ്യമെങ്കിൽ ഒരു പൊതുതെരെഞ്ഞെടുപ്പ് നടത്താം. നമ്മുക്ക് വീണ്ടും ജനങ്ങളിലേക്ക് മടങ്ങാം” സ്കൈ ന്യൂസിലെ സോഫി റിഡ്‌ജിനോട് മക്‌ഡൊണൽ ഇപ്രകാരം അഭിപ്രായപ്പെട്ടു.
കെല്ലി ഹീൽ എന്ന 35 കാരിയാണ് പ്രധാനമന്ത്രിക്ക് 21 ദിവസത്തിനുള്ളിൽ 60 പൗണ്ട് പിഴ തുക അടച്ചില്ലെങ്കിൽ അത് 120 യൂറോ ആയി വർധിച്ചേക്കാം എന്ന് കാണിച്ചു കത്ത് അയച്ചത് . ബ്രക്സിറ്റ് തന്റെ മകളുടെ വിദ്യാഭ്യാസത്തെ മോശമായി ബാധിക്കുന്നതായി കണ്ടെത്തിയ മാതാവാണ് വിദ്യാലയം തിരഞ്ഞെടുപ്പിനായി അടച്ചിട്ടതിൽ പ്രകോപിതയായത്. 4 കുട്ടികളുടെ മാതാവായ കെല്ലി തന്റെ കുട്ടിയുടെ പഠിപ്പ് ബ്രേക്ക്‌സിറ്റ് കാരണം മുടങ്ങുന്നതായി മനസ്സിലാക്കിയതിനാലാണ് പുറത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന ടോറി നേതാവിനെതിരെ ഇങ്ങനെയൊരു നീക്കത്തിന് തയ്യാറായത്.
പ്രധാനമന്ത്രിക്കെതിരെ പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഇങ്ങനെയാണ്,
പ്രിയപ്പെട്ട തെരേസാ മെയ്
എന്റെ മകൾ ഡെമി സോഫിയ എലിസബത്ത് മെയ് 2 ,2019 ന് അവളുടെ സ്കൂൾ പോളിംഗ് സ്റ്റേഷനാ യി ഉപയോഗിച്ചതിനാൽ ക്ലാസിൽ കയറാൻ സാധിച്ചിട്ടില്ല. തീരെ ഒഴിവാക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ അല്ലാതെ എന്റെ കുട്ടി ക്ലാസ് മുടക്കരുത് എന്നതാണ് എന്റെ രീതി. ആയതിനാൽ 60 യൂറോ ഫൈൻ അടക്കണമെന്ന് താങ്കളോട് താല്പര്യപ്പെടുന്നു. 21 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ, വിദ്യാഭ്യാസ നിയമം 1996 സെക്ഷൻ 444(1) പ്രകാരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടത് ആണെന്നും അറിയിക്കുന്നു. എന്റെ കുട്ടിയുടെ വിദ്യാഭ്യാസവും അവൾ അനാവശ്യമായി അവധി എടുക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതും എന്റെ ഉത്തരവാദിത്തമാണ്.
താങ്കളുടെ മറുപടിക്കായി പ്രതീക്ഷിച്ചുകൊണ്ട്,
ആശംസകളോടെ
മിസ്സിസ് കെല്ലി ഹീൽ.
പടിഞ്ഞാറേ കൊയ്നിയിലെ വെസ്റ്റേൺ ജൂനിയർ അക്കാദമി മെയ് മാസത്തിൽ രണ്ട് തവണ അടച്ചിട്ടിരുന്നു. യൂറോപ്യൻ തെരഞ്ഞെടുപ്പിനായി വ്യാഴാഴ്ച വീണ്ടും അടച്ചിടുകയായിരുന്നു.അതിനാലാണ് ഹീൽ തന്റെ കൈപ്പടയിൽ എഴുതിയ കത്ത് പ്രധാനമന്ത്രിക്ക് അയക്കാൻ തീരുമാനിച്ചത്. തന്റെ പത്ത് വയസ്സുകാരിയായ മകൾ ഡെമിയുടെ പഠിപ്പു മുടങ്ങിയത് ഒരു അനാവശ്യ അവധിയെടുത്ത് ആണെന്നാണ് അമ്മയുടെ കണ്ടെത്തൽ. കുട്ടികളെ സ്കൂളിൽ അയക്കാതിരുന്നാൽ സർക്കാരിന് നൽകേണ്ടത് പിഴ തുകയാണ് 60 യൂറോ, അത് പ്രധാനമന്ത്രിയെ കൊണ്ട് നൽകുവാൻ അവർ തീരുമാനിക്കുകയായിരുന്നു.

ബിർമിങ്ഹാം മെയിലിന് നൽകിയ അഭിമുഖത്തിൽ കെല്ലി പറയുന്നു. “യൂറോപ്യൻ യൂണിയൻ വിടാൻ ആയിരുന്നെങ്കിൽ ഇലക്ഷനുകൾ എന്തിനാണ് നടത്തിയത്. തന്റെ മകൾ ആറാം ക്ലാസുകാരിയാണ് ,അവൾക്ക് ഒരു ദിവസം അധ്യയനംനഷ്ടപ്പെടുന്നത് തന്നെ വളരെ മോശമായ രീതിയിൽ ബാധിക്കും.” എന്തുകൊണ്ടാണ് സ്കൂൾ ഒഴികെയുള്ള മറ്റ് കെട്ടിടങ്ങൾ ഇലക്ഷൻ ഉപയോഗിക്കാത്തത് എന്നും അവർ ചോദിച്ചു.
കൂടുതൽ യൂറോപ്യൻ യൂണിയൻ പൗരന്മാർ ബ്രക്സിറ്റ്നെ തുടർന്ന് ബ്രിട്ടനിൽ എത്തുമ്പോഴും യൂറോപ്പിൽ നിന്നുള്ള ദീർഘകാല കുടിയേറ്റ നിരക്ക് വളരെയധികം കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.2016ലെ ബ്രക്സിറ്റ് റഫറണ്ടം മുതൽ യുകെയിലേക്കുള്ള കുടിയേറ്റത്തിൻറെ രീതി ആകെ മാറിയെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് പറയുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്ന് എത്തുന്നവരുടെ എണ്ണം കുറയുന്നത് വഴി തൊഴിലിനുവേണ്ടി യുകെ യിലേക്കുള്ള ദീർഘകാല കുടിയേറ്റതോത് കുറയുന്നുവെന്ന് സെൻറർ ഫോർ ഇൻറർനാഷണൽ മൈഗ്രേഷൻ ഡയറക്ടർ ജെ ലിൻടപ്പ് പറയുന്നു. ബ്രക്സിറ്റ് നയത്തിനു ശേഷം യുകെയിൽ അനധികൃത കുടിയേറ്റ തോത് ഉയരുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. തെരേസ മേയ് ക്ക് ശേഷം വരുന്ന പ്രധാനമന്ത്രിക്ക് പുതിയ ബ്രക്സിറ്റ് നടപടിയെ സമർഥമായി നേരിടാൻ കഴിയുമോ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ് .

കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവാകാൻ സാധ്യതയുള്ള സാജിദ് ജാവേദ് കുടിയേറ്റത്തെ കുറഞ്ഞ നിലയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് പറയുകയുണ്ടായി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ്ൻറെ കണക്കുപ്രകാരം 2018 ൽ 3.6 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരാണ് ബ്രിട്ടണിൽ ഉള്ളത്. മുൻവർഷം അത് 3.8 ദശലക്ഷമായിരുന്നു. കുടിയേറ്റ നിരക്ക് ഏറ്റവും കുറഞ്ഞത് പോളണ്ടിൽ നിന്നാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് റിസർച്ചിലെ മുതിർന്ന ഗവേഷകനായ മെർലി മോറസിൻറ അഭിപ്രായപ്രകാരം തെരേസ മേയ് പ്രധാനമന്ത്രിപദം ഒഴിയുമ്പോഴും കുടിയേറ്റ നിരക്ക് കുറയ്ക്കാനുള്ള പരിശ്രമങ്ങൾ ലക്ഷ്യപ്രാപ്തി നേടാൻ ഉള്ള സാധ്യത വിദൂരമാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങുമ്പോൾ കുടിയേറ്റത്തിൻറെ കാര്യത്തിൽ ബ്രിട്ടനു കൂടുതൽ നിയന്ത്രണം ഉണ്ടാവുകയും പ്രാഗൽഭ്യമുള്ള തൊഴിലാളികളെ ലഭിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിപദം ഒഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകാൻ ഒരു ഡസനോളം നേതാക്കൾ രംഗത്ത്. പ്രമുഖരായ നേതാക്കൾ പലരും കസേര മോഹം പരസ്യമാക്കി രംഗത്തെത്തിയതോടെ പ്രധാനമന്ത്രി സ്ഥാനത്തേതക്ക് കടുത്ത മൽസരം ഉറപ്പായി. മുൻ വിദേശകാര്യ മന്ത്രിയും ലണ്ടൻ മേയറുമായിരുന്ന ബോറിസ് ജോൺസൺ, കഴിഞ്ഞദിവസം രാജിവച്ച ഹൌസ് ഓഫ് കോമൺസ് ലീഡർ ആൻഡ്രിയ ലീഡ്സം , പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് മൽസര രംഗത്തുള്ളത്. ബോറിസും ആൻഡ്രിയയും മൈക്കിൾ ഗോവും തെരേസ മേയ്ക്കെതിരെയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് മൽസരിച്ചിരുന്നു.

യുവ നേതാവ് ഡൊമിനിക് റാബ്, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവേദ്, ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റുവർട്ട്, ട്രഷറി ചീഫ് സെക്രട്ടറി ലിസ് ട്രസ്, വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി അംബർ റൂഡ്, ഹെഷത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക്, മുൻ മന്ത്രി പ്രിതി പട്ടേൽ, പ്രതിരോധ സെക്രട്ടറി പെന്നി മോർഡന്റ്, തുടങ്ങിയവരാണ് നേതൃസ്ഥാനത്തേക്ക് സാധ്യത കൽപിക്കുന്ന മറ്റ് നേതാക്കൾ. ഇവരിൽ പലരും മൽസരിക്കാനുള്ള താൽപര്യം പരസ്യമായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജൂൺ ഏഴിന് തെരേസ മേയ് സ്ഥാനം ഒഴിയുന്നതോടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടിയിൽ ഔദ്യോഗികമായി ആരംഭിക്കും. ജൂൺ പത്തിനായിരിക്കും നേതൃസ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. രണ്ട് എംപിമാരുടെ പിന്തുണയോടെയാകണം നേതൃസ്ഥാനത്തേക്ക് മൽസരിക്കാൻ പത്രിക സമർപ്പിക്കേണ്ടത്. മൽസരരംഗത്ത് രണ്ടിൽ കൂടുതൽ സ്ഥാനാർഥികളുണ്ടായാൽ തുടർച്ചയായ വോട്ടെടുപ്പുകളിലൂടെ സ്ഥാനാർഥികളുടെ എണ്ണം കുറച്ചുകൊണ്ടുവരും. ഏറ്റവും കുറച്ച് വോട്ടുകിട്ടുന്ന സ്ഥാനാർഥികൾ പുറത്താകുന്ന രീതിയിലാകും പല ഘട്ടങ്ങളായുള്ള ഈ വോട്ടെടുപ്പ് പ്രക്രിയ. ജൂൺ അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ജൂലൈയിൽ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ബ്രാൻഡൺ ലൂയിസ് വ്യക്തമാക്കി. അതുവരെ കാവൽ പ്രധാനമന്ത്രിയായി തെരേസ മേയ് തുടര
ഡേവിഡ് കാമറൺ സ്ഥാനമൊഴിഞ്ഞപ്പോഴും മൽസരരംഗത്ത് നിരവധി സ്ഥാനാർഥികളുണ്ടായിരുന്നു. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ അന്ന് ആദ്യ റൌണ്ടിൽ തന്നെ പരാജയം മുന്നിൽകണ്ട് മൽസരംഗത്തുനിന്നും പിന്മാറി. അവസാന റൌണ്ടിൽ അവശേഷിച്ച ആൻഡ്രിയ ലീഡ്സവും മൈക്കിൾ ഗോവും മറ്റും അന്തിമ വോട്ടെടുപ്പിനു നിൽക്കാതെ പിന്മാറിയതോടെ തെരേസ മേയ്ക്ക് എതിരില്ലാതായി. അന്ന് എല്ലാവരും പ്രധാനമന്ത്രിയാകുമെന്ന് കരുതിയത് ബോറിസ് ജോൺസണാണ്. എന്നാൽ അവസാന നിമിഷം അപ്രതീക്ഷിതമായി തെരേസ മേയ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുവരികയും വിജയം നേടുകയുമായിരുന്നു.
പാർട്ടിയിൽ വർഷങ്ങളായി വിമത നേതാവിന്റെ പരിവേഷമുള്ള ബോറിസ് ജോൺസൺ ഇക്കുറിയും ആദ്യം തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തു വന്നുകഴിഞ്ഞു. കടുത്ത ബ്രക്സിറ്റ് വാദിയായ ബോറിസിന് കൂടുതൽ വെല്ലുവിളിയുമായി ആര് ഉയർന്നുവരുമെന്നാണ് കണ്ടറിയേണ്ടത്. എന്തായാലും സ്ഥാനമൊഴിയുന്ന തെരേസയുടെ പിന്തുണ ബോറിസിന് ഉണ്ടാകില്ല. ആശയപരമായി അത്രമാത്രം അകൽച്ചയിലാണ് ഇരുവരും.