ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൗത്ത് ആഫ്രിക്ക : 1956 ഇൽ വർഗീയ ധ്രുവീകരണത്തിന് എതിരെ ഇരുപതിനായിരം സ്ത്രീകളുടെ മാർച്ച് നടത്തുമ്പോൾ സോഫിയ വില്യംസിന്റെ പ്രായം 18 വയസ്സ്. ഇപ്പോൾ 81 കാരിയായ സോഫിയക്ക് സസെക്സിന്റെ ഡച്ചസ്നെ പരിചയപ്പെടാൻ കഴിഞ്ഞത് ഏറ്റവും വലിയ സന്തോഷം. സോഫിയെ പോലുള്ള അനവധി നേതാക്കന്മാരെ കാണുകയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ആയിരുന്നു മെഗാന്റെ ലക്ഷ്യം. ആഫ്രിക്കൻ സന്ദർശനത്തിന്റെ പ്രധാന അജണ്ടയായി അവർ സ്വീകരിച്ചിരിക്കുന്നതും വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തുന്ന വരെ സഹായിക്കുക എന്നതാണ്. ആഫ്രിക്കയിലേക്ക് 10 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് മെഗാനും ഭർത്താവ് വില്യമും മകൻ ആർച്ചിയും.

1956 ൽ നടന്ന മാർച്ചിൽ പങ്കെടുത്തവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് സോഫിയ. അനാവശ്യമായ ഒത്തുകൂടൽ അവൾ പോലും നിരോധിച്ചിരുന്ന സമയത്ത് ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് ക്യാപിറ്റൽ പ്രിട്ടോറിയയിൽ തടിച്ചുകൂടിയത്. കറുത്തവർഗക്കാർ എല്ലായിപ്പോഴും കൈയ്യിൽ പാസ്ബുക്ക് കരുതണമെന്നും, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തിരുന്ന നിയമത്തിനെതിരെ ആയിരുന്നു പ്രതിഷേധം. അന്ന് വളരെയധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്.

സസെക്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ കൂടിക്കാഴ്ചയെ പറ്റി മെഗാൻ മനോഹരമായി കുറിച്ചിട്ടുണ്ട്. ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ് ഇപ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നും അതിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തണം എന്നും മെഗാൻ പറയുന്നു.