Main News

രാഷ്ട്രീയ കേരളത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായന്‍ കെഎം മാണി ഇനി ഓര്‍മ. കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. വൈകീട്ട് 4.57ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയപ്പെട്ടവര്‍ മാണി സാര്‍ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി.

കേരള രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ ഉടമയുമാണ് കെ.എം.മാണി. മന്ത്രിയായും നിയമസഭാംഗമായും റെക്കോര്‍ഡ്;25 വര്‍ഷം മന്ത്രി‌‌‍‌‌ , നിയമസഭാംഗമായി 52 വര്‍ഷം. 13 ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്. 1980 മുതല്‍ 1986 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോര്‍ഡാണ്. പാലായെ നിയസഭയില്‍ പ്രതിനിധീകരിച്ചത് മാണിമാത്രമാണ്. 1965 മുതല്‍ 13 തവണ ജയം നേടി അദ്ദേഹം.

.

ലണ്ടന്‍: ചരിത്രം രചിക്കാനൊരുങ്ങി യു.കെയിലെ ആരോഗ്യരംഗം മനുഷ്യ ശരീരത്തിലെ ക്യാന്‍സറിന്റെ ജനനത്തെക്കുറിച്ചും ട്യൂമറിന്റെ ഉത്ഭവ സ്ഥാനത്തെക്കുറിച്ചും കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ത്രീ-ഡി സ്‌കാനറുകളെത്തുന്നു. ജി.പിമാരുടെ സാധാരണയായി നടക്കുന്ന പരിശോധനാ സമയത്ത് പോലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ സ്‌കാനറുകള്‍. ചെറിയ വലിപ്പത്തിലും പോര്‍ട്ടബിള്‍ സംവിധാനവും ഉള്ളതാണ് സ്‌കാനറുകള്‍.

ആരോഗ്യമേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന ടെക്‌നോളജിയെന്നാണ് ശാസ്ത്രലോകം സ്‌കാനറുകളെ വിശേഷിച്ചിരിക്കുന്നത്. പുതിയ സ്‌കാനറുകള്‍ക്ക് വേണ്ടി ഏതാണ്ട് 1 മില്യണ്‍ പൗണ്ട് യു.കെ സ്‌പേസ് ഏജന്‍സി ഫണ്ടില്‍ നിന്ന് വകയിരുത്തി കഴിഞ്ഞിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി സെന്ററിന്റെ ഭാഗമായ യു.കെ കമ്പനി അഡാപ്റ്റിക്‌സാണ് പുതിയ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്നത്.

ഗവേഷകര്‍ക്ക് എന്‍.എച്ച്.എസുമായി എങ്ങനെ പരസ്പരം യോജിച്ച പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് മികച്ച ഉദാഹരണമാണ് പുതിയ സ്‌കാനറുകളുടെ കണ്ടുപിടുത്തമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രതികരിച്ചു. സാറ്റ്‌ലൈറ്റുമായി കണ്ക്ട് ചെയ്താണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് പുതിയ എക്‌സ്‌റേ സ്‌കാനറുകള്‍ക്ക്

ലണ്ടന്‍: എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് എങ്ങനെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയും! എന്നാല്‍ അത്തരമൊരു ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കി വിവാദത്തില്‍പ്പെട്ടിരിക്കുപ്പെട്ടിരിക്കുകയാണ് ലണ്ടനിലെ സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. 30കാരനായ ഫൈസല്‍ അഹമ്മദ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ ജോലി ആരംഭിക്കുന്നത് യു.കെയിലെ പ്രമുഖമായ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം എജന്‍സിയായ ‘ടീച്ച്ഫസ്റ്റിന്റെ’ അംഗീകാരത്തോടെയാണ്. ഫൈസല്‍ അഹമ്മദിന് എങ്ങനെ ടീച്ച്ഫസ്റ്റിന്റെ അംഗീകാരം ലഭിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചതോടെ ഫൈസല്‍ നേരിടുന്ന ബുദ്ധിമുട്ടികളെക്കുറിച്ച് പ്രധാന അധ്യാപകന്‍ വിവരം ലഭിക്കുകയും ചെയ്തു.

വായിക്കാനും എഴുതാന്‍ വളരെയേറെ ബുദ്ധിമുട്ട്. തുടര്‍ച്ചയായി എഴുതാന്‍ കഴിയില്ല. കൃത്യമായി കാര്യങ്ങളെ കോര്‍ഡിനേറ്റ് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് തുടര്‍ന്നാണ് ഫൈസലിന് പുറത്തുപോകേണ്ടി വരുന്നത്. ശരീരത്തിലെ മനസിലെ ഭൗതികവും ആന്തരികവുമായി നട
ക്കുന്ന പ്രവര്‍ത്തനങ്ങളെ കോര്‍ഡിനേറ്റ് ചെയ്യാന്‍ കഴിയാത്ത ‘ ഡിസ്‌ലെക്‌സിയ’ എന്ന അവസ്ഥയാണ് ഫൈസലിന്റെ ബുദ്ധിമുട്ടികള്‍ക്ക് കാരണം. ഇദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നില്ലെന്ന് ടീച്ച്ഫസ്റ്റ് തുറന്നു സമ്മതിച്ചിട്ടുണ്ട്.

പത്ത് മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചായായി ജോലിയെടുക്കാന്‍ പറ്റാത്ത വ്യക്തിക്ക് തീര്‍ച്ചയായും കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നാണ് അതികൃതരുടെ വ്ാദം. യു.കെയിലെ ഏറെ പ്രചാരം നേടിത സ്‌കൂളുകൊളിലൊന്നാണ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. സമാനമാണ് ടീച്ച്ഫസ്റ്റിന്റെയും അവസ്ഥ രാജ്യത്തെ ടീച്ചേഴ്‌സ് ട്രെയിനിംഗ് കാര്യത്തിലുള്‍പ്പെടെ വളരെയേറെ പ്രമുഖമായ സ്ഥാപനമാണിത്. എങ്ങെനെ ഇത്തരമൊരു അബദ്ധം പിണഞ്ഞുവെന്ന് അധൃകതര്‍ അന്വേഷിക്കുന്നുണ്. എന്തായാലും ഫൈസല്‍ അഹമ്മദിന് ഇനി ജോലിയില്‍ തുടരനാകില്ലെന്നത് തീര്‍ച്ചയാണ്.

ലണ്ടന്‍: യു.കെയില്‍ പ്രവര്‍ത്തനം തുടരുന്ന വെബ്‌സൈറ്റുകള്‍ക്ക് പുതിയ നിയന്ത്രണരേഖ വരുന്നു. ചൈല്‍ഡ് പോണ്‍, തീവ്രവാദം, ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്ന ഉള്ളടക്കമടങ്ങിയ വിവരങ്ങള്‍, ലൈംഗീക വൈകൃത്യങ്ങള്‍ തുടങ്ങി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിവരങ്ങളുടെ(ഓഡിയോ, വീഡിയോ, എഴുത്തുകള്‍, ഗ്രാഫിക് കണ്ടന്‍ഡ്) കൈമാറ്റം, പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി. ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സാണ്(ഡി.സി.എം.എസ്) വെബ്‌സൈറ്റുകള്‍ക്ക് വേണ്ടി പുതിയ നയരേഖയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സ്വതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ച്‌ഡോഗിനെ നിയമിക്കണമെന്നും ഡി.സി.എം.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂസര്‍മാരും വെബ്ബ്സൈറ്റുകളും തമ്മിലുള്ള ആശയവിനിമിയം എന്‍ക്രിപ്ട് ചെയ്യാന്‍ അഥവാ രഹസ്യകോഡുകളാക്കി മാറ്റാന്‍ ഒട്ടേറെ സൈറ്റുകള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് എസ്.എസ്.എല്‍. ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ വെബ്ബിലൂടെ വിനിമയം ചെയ്യപ്പെടുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇതുപയോഗിക്കുന്നത്. ഓരോ വെബ്ബ്സൈറ്റും എസ്.എസ്.എല്‍.സങ്കേതം എത്ര ഫലപ്രദമായി ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഇനിയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. വെബ്‌സൈറ്റുകളിലൂടെ യൂസര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് സുരക്ഷാ വീഴ്ച്ചയായിട്ടെ കാണാനാകൂ. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇത്തരം വീഴ്ച്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം വെബ്‌സൈറ്റുകള്‍ക്കായി മാറും. അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിയും.

സമാന രീതിയിലാണ് യൂസര്‍ സെര്‍ച്ചുകളുടെ അടിസ്ഥാനത്തില്‍ വിദ്വേഷപരമായ വിവരങ്ങള്‍ ഉപഭോക്താവിലെത്തുന്നത്. ഇവിടെയും സെര്‍ച്ച് കീ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് കാരണം. എ.ടി.എം കാര്‍ഡുകളുടെ വിവരങ്ങള്‍ പോലെ തന്നെയാണ് നമ്മുടെ സെര്‍ച്ച് കീകളുടെ റിലേറ്റ്ഡ് വിവരങ്ങള്‍ ലഭിക്കുന്നത്. ഉദാഹരണത്തിന് ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചാല്‍ പിന്നീട് സമാന വിവരങ്ങള്‍ നമ്മുടെ സ്‌ക്രീനില്‍ സെര്‍ച്ച് ചെയ്യാതെ എത്തും. ഇത് കൂടാതെ എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി തലത്തില്‍ രഹസ്യമായി പ്രചരിക്കുന്ന ചില വിദ്വേഷപരമായ വിവരങ്ങളെയും തടയിടുന്നതിന് വെബ്‌സൈറ്റുകള്‍ ഉത്തരവാദിത്വം കാണിക്കണം. തീവ്രവാദം, ചൈല്‍ഡ് പോണ്‍, വിദ്വേഷ പ്രസംഗങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, അധിക്ഷേപരമായ ട്രോളുകള്‍, വെറുപ്പ് പടര്‍ത്തുന്ന പോണ്‍ തുടങ്ങിയ കാര്യങ്ങളാണ് നിയന്ത്രിക്കപ്പെടേണ്ട ലിസ്റ്റില്‍ പ്രധാനപ്പെട്ടവ. ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതിനും കൃത്യമായ ഓണ്‍ലൈന്‍ സ്വാധീനങ്ങളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ വൈബ്‌സൈറ്റുകള്‍ക്ക് മേല്‍ സമ്മര്‍മേറും.

ലണ്ടന്‍: ജീവനക്കാരെ നിരീക്ഷിക്കുന്നതിനായ സാധാരണയായി ചില തസ്തികകള്‍ ഒരോ കമ്പനികളിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ടെക്‌നോളജിയും ശാസ്ത്രവും പുരോഗമിക്കുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ മാറുകയാണ്. യു.കെയിലെ ബിസിനസ് സ്ഥാനങ്ങള്‍ ജീവനക്കാരെ നിരീക്ഷിക്കുന്നതിനായ ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടുന്നത് വര്‍ധിക്കുന്നുവെന്നതാണ് ഈ മേഖലയിലെ ഏറ്റവും പുതിയ വാര്‍ത്ത. ജീവനക്കാരന്‍ കാര്യക്ഷമത, സമയബന്ധിതയമായ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് തുടങ്ങി എല്ലാ മേഖലകളിലും നിരീക്ഷണം ഇതിലൂടെ സാധ്യമാകും. ഇന്റര്‍കണക്ട് കമ്പ്യൂട്ടറുകളാണ് മിക്ക കമ്പനികളും ഉപയോഗിക്കാറുള്ളത്. ഇത് കൂടുതല്‍ നിരീക്ഷണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ജീവനക്കാരന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ മെയിലുകള്‍, മറ്റു വിവരങ്ങള്‍, ജോലി ചെയ്യുന്ന സമയം, എഫിഷ്യന്‍സി, സ്പീഡ് തുടങ്ങി എല്ലാം തന്നെ നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. സെക്കന്‍ഡുകള്‍ പോലും വ്യത്യാസമില്ലാതെ കൃത്യതയാര്‍ന്ന് വിവരങ്ങള്‍ മോണിറ്ററിംഗ് ഡെസ്‌ക്കിലേക്ക് കൈമാറാനും ഇതുവഴി സാധിക്കും. സമീപകാലത്ത് ഏതാണ്ട് 130,000 പേര്‍ യു.കെയില്‍ മാത്രം ‘റിയല്‍-ടൈം മോണിറ്ററിംഗിന്’ വിധേയമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പോലും ഇത് വലിയ നമ്പറാണ്. ഒരു പ്രത്യേക അല്‍ഗോരിതത്തിന്റെ സഹായത്തോടെയാവും നിരീക്ഷണം സാധ്യമാവുക. കൂടാതെ ജീവനക്കാരുടെ വ്യക്തിത്വം, സ്വഭാവം, പ്രതികരണം തുടങ്ങിയവയും മോണിറ്റര്‍ ചെയ്യപ്പെടും.

ജീവനക്കാരുടെ സ്വഭാവവും കാര്യക്ഷമതയും എങ്ങനെയാണ് കമ്പനിയുടെ വളര്‍ച്ചയെ തളര്‍ച്ചയെ ബാധിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും ശേഖറിക്കാന്‍ കഴിയും. ടെക്‌നോളജിയുടെ വളര്‍ച്ച മനുഷ്യരാശിയെ സംബന്ധിച്ച് വലിയ ഗുണകരമാണെങ്കിലും അതിന് അതിന്റേതായ സ്വഭാവ ദൂശ്യവും ഉണ്ട്. ഉദാഹരണത്തിന് മരുന്നുകളുടെ കാര്യത്തില്‍ പോലും ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവനക്കാരെ നിരീക്ഷിക്കുന്ന അവരുടെ കാര്യക്ഷമത മാത്രമല്ല ജോലി സമ്മര്‍ദ്ദവും വര്‍ധിപ്പിക്കുമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജോലി സമ്മര്‍ദ്ദം മാനസികമായ പിരിമുറക്കത്തിലേക്ക് വരെ കാര്യങ്ങളെ എത്തിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

ലണ്ടന്‍: ശ്വാസകോശത്തിലും മനുഷ്യ രക്തത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ‘സൂപ്പര്‍ ഫംഗസുകള്‍’ യു.കെയിലെ ഗാര്‍ഡനുകളില്‍ നിറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കര്‍ഷകരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള അപകടകരമായ ഫംഗസ് വായുവിലെത്താന്‍ കാരണമെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മരുന്നുകളെ അതീജിവിക്കാന്‍ ഫംഗസുകള്‍ക്ക് കഴിവുണ്ടെന്നതാണ് അപകടകരമായ പ്രശ്‌നം. മരുന്നെടുത്താലും ഈ ഫംഗസുകള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കര്‍ഷകര്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഫംഗല്‍ സ്‌പ്രേകളുമായി ഇവ ഇണങ്ങി ചേര്‍ന്നതാണ് മരുന്നുകള്‍ കൃത്യമായി ഫലം ചെയ്യാത്തതിന്റെ കാരണം. അസ്പീര്‍ഗില്ലിസിസ് അവസ്ഥയ്ക്ക് ഈ ഫംഗസുകള്‍ കാരണമാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ട്യൂബര്‍ക്യൂലോസിസ്, പള്‍മണറി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും അസ്പീര്‍ഗില്ലിസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണം. ശരീരത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരുകൂട്ടം രോഗങ്ങള്‍ അസ്പീര്‍ഗില്ലിസിസ് മൂലം ഉണ്ടായേക്കാം. കര്‍ഷകര്‍ തോട്ടത്തില്‍ കീടങ്ങളെ തുരത്തുന്നതിനായി ഉപയോഗിക്കുന്ന കീടനാശിനികളും സൂപ്പര്‍ ഫംഗസുകള്‍ വായുവിലേക്ക് പടരാന്‍ കരണമായിട്ടുണ്ട്. ബുദ്ധിമുട്ടിയേറിയതാണെങ്കിലും ഫംഗസ് ബാധയേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാണ്. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് അസ്പീര്‍ഗില്ലിസിസ് അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുള്ളത്.

ആരോഗ്യമേഖല ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗാര്‍ഡനിലും മറ്റും സമയം ചെലവഴിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 51കാരിയായ സാന്ദ്ര ഹിക്‌സിന് ഫംഗസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് താനെന്നും എന്തുചെയ്യണമെന്നും വ്യക്തമായിട്ടില്ലെന്നും ഹിക്‌സ് പറയുന്നു.

ലണ്ടന്‍: കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ വന്‍തുക വെട്ടിപ്പ് നടത്തിയതായി ആരോപണം. ഏതാണ്ട് 1.5 ബില്യണ്‍ പൗണ്ട് നികുതിയിനത്തില്‍ നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഗൂഗിള്‍ അടയ്ക്കുന്ന തുക 24 മടങ്ങ് കുറവാണെന്നും ‘മിറര്‍’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏതാണ്ട് 60,000ത്തോളം നഴ്‌സിംഗ് ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ ഉപകരിച്ചാക്കാവുന്ന തുക വെട്ടിച്ച ഗൂഗിളിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായ നികുതി അടയ്ക്കുന്നതായിട്ടാണ് ഗൂഗിളിന്റെ ഔദ്യോഗിക വിശദീകരണം.

യു.കെയുടെ ചരിത്രത്തില്‍ തന്നെ കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ വലിയ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് 2017. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ നേട്ടത്തില്‍ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ രാജ്യത്തിന് കഴിഞ്ഞിരുന്നില്ല. കുത്തക കമ്പനികളില്‍ നിന്ന് കൃത്യമായ നികുതി വരുമാനം പിരിച്ചെടുക്കുന്നതില്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അപാകത കാണിക്കുന്നതായും പരോക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും. ഷാഡോ ചാന്‍സ്‌ലര്‍ ജോണ്‍ മെക്‌ഡോണല്‍സ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ കമ്പനിയുടെ നികുതി വെട്ടിപ്പ് സംബന്ധിയായ പ്രശ്‌നങ്ങളില്‍ ലേബര്‍ പരിഹാരം കാണുമെന്നും അവരെക്കൊണ്ട് കൃത്യമായ നികുതിപ്പണം നല്‍കിപ്പിക്കുമെന്നും ജോണ്‍ മെക്‌ഡോണല്‍സ് വ്യക്തമാക്കി.

നമ്മുടെ രാജ്യത്തെ സ്‌കൂളുകള്‍ക്ക് ആവശ്യമായ ബജറ്റ് തുക വകയിരുത്താന്‍ നമുക്ക് കഴിയുന്നില്ല. മിക്ക സ്‌കൂളുകളിലെയും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്ന അധ്യാപകര്‍ സ്വന്തം പണം മുടക്കിയാണെന്നത് കൂടി ഓര്‍ക്കണം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കുത്തക കമ്പനികള്‍ നികുതിയിനത്തില്‍ അപാകത കാണിക്കുന്നത് ഇനിയും നോക്കിയിരിക്കാന്‍ നമുക്ക് കഴിയില്ല. ഇത്തരം പ്രവണത വലിയൊരളവില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോണ്‍ മെക്‌ഡോണല്‍സ് വിമര്‍ശിച്ചു. നികുതിയിനത്തില്‍ കുത്തക കമ്പനികളെ നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പഴുതുകള്‍ അടയ്ക്കുകയാണ് ലേബര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി കൃത്യമായ നികുതി കമ്പനികളെക്കൊണ്ട് അടപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: ബ്രെക്‌സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ തെരേസ മേയ പരാജയപ്പെട്ടുവെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബന്‍ ആരോപിച്ചു. വിഷയത്തില്‍ ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നയരേഖ രൂപപ്പെടുത്തുന്നതില്‍ തെരേസ മേയ് പരാജയപ്പെട്ടുവെന്ന് ലേബര്‍ കുറ്റപ്പെടുത്തി. കൂടാതെ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ അപാകത സംഭവിച്ചതായും ലേബര്‍ ആരോപണം ഉന്നയിച്ചു. ബ്രെക്സിറ്റില്‍ കൃത്യമായ മാറ്റങ്ങളുമായി പ്രധാനമന്ത്രി രംഗത്ത് വരണമെന്നും അതാണ് തങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹമെന്നും പ്രതിപക്ഷം കഴിഞ്ഞ ദിവസം നിലപാടറിയിച്ചിരുന്നു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുമായി സമവായത്തിലെത്താനുള്ള മേയുടെ ശ്രമങ്ങള്‍ക്ക് ഇതോടെ കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ജനഹിതം അറിയണമെന്ന് ആവശ്യപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബനെ രാഷട്രീയപരമായി തെരേസ മേ ആക്രമിക്കുകയാണ് ഉണ്ടായത്. തെരേസ മേയുടെ കൈവശ്യം വിശ്വാസ്യതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി കെയ്ര് സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. തുടക്കം മുതലെ വിഷയത്തില്‍ മേയ് എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ രംഗത്ത് വന്നിരുന്നു. ബ്രെക്സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ കോമണ്‍സിന്റെ അംഗീകാരം നേടാന്‍ മേയ്ക്ക് കഴിയില്ലെന്നാണ് ജെറമി കോര്‍ബന്റെ നിരീക്ഷണം. വോട്ടെടുപ്പില്‍ മൂന്നാം തവണയും മേയ് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

നേരത്തെ നിശ്ചയിച്ചതുപോലെ മാര്‍ച്ച് 29നു ബ്രെക്‌സിറ്റ് തുടങ്ങിവയ്ക്കാനാകില്ലെന്ന് ഉറപ്പായപ്പോള്‍ മൂന്നാഴ്ച മുന്‍പു ബ്രിട്ടിഷ് പ്രധാനമന്ത്രി ഇയു നേതാക്കള്‍ക്ക് കത്തയച്ചിരുന്നു. ഇത് ആദ്യം തള്ളുകയാണുണ്ടായത്. പിന്നീട് പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ മേയ് വീണ്ടും ഇ.യു നേതാക്കളോട് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കി കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിവയ്ക്കാനുള്ള തീയതി ഈ 12 ല്‍ നിന്നു ജൂണ്‍ 30 ആയി നീട്ടിക്കിട്ടാനാകും മേയ് ശ്രമിക്കുക. ജെറിമി കോര്‍ബിനുമായി വരെ ചര്‍ച്ച നടത്തിക്കഴിഞ്ഞതായി ഇ.യു നേതാക്കള്‍ക്ക് അയച്ച അവസാന കത്തില്‍ മേയ് വ്യക്തമാക്കുന്നുണ്ടെങ്കിലും പുതിയ സാഹചര്യങ്ങള്‍ വരുന്നതോടെ വീണ്ടും പ്രതിസന്ധിയുണ്ടാകും.

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്നതിനിടയില്‍ ‘യൂറോപ്യന്‍ യൂണിയനെ’ ഒഴിവാക്കി ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍. നേരത്തെ പ്രഖ്യാപിച്ച സമയത്തിനകം ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ തെരേസ മേയ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ എന്ന് പാസ്‌പോര്‍ട്ടുകളുടെ കവര്‍ പേജില്‍ രേഖപ്പെടുത്തിയ രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ലഭ്യമായിരിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ യൂറോപ്യന്‍ യൂണിയന്‍ എന്നത് മാറ്റി യുനൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്റ് നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നു മാത്രമാക്കിയിരിക്കുകയാണ്. നേരത്തെയുള്ള തീരുമാനത്തിന് അനുശ്രുതമായിട്ടാണ് പുതിയ നീക്കത്തിന് അധികൃതര്‍ അനുവാദം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 30ന് ശേഷം പുറത്തിറക്കിയ പാസ്‌പോര്‍ട്ടുകളുടെ കവര്‍ പേജില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ എന്ന പദം നീക്കം ചെയ്തു കഴിഞ്ഞുവെന്ന് ഹോം ഓഫീസ് വക്താവ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം നികുതി ദായകരുടെ അഭിപ്രായം മാനിച്ച് യൂറോപ്യന്‍ യൂണിയന്‍ വാചകം പതിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നത് പുനരാരംഭിക്കുമെന്ന സൂചനയും ഹോം ഓഫീസ് നല്‍കുന്നുണ്ട്. ഈ പദങ്ങള്‍ ഉള്‍പ്പെട്ടാലും ഇല്ലെങ്കിലും പാസ്‌പോര്‍ട്ടിന്റെ മൂല്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ഇത് യാതൊരുവിധ ബുദ്ധിമുട്ടുകളും പൗരന്മാര്‍ക്ക് സൃഷ്ടിക്കില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പാര്‍ലമെന്റില്‍ പലവട്ടം പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാറില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വാശിയോടെ പാസാക്കാനൊരുങ്ങുകയാണ് തെരേസ മേയ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിമത പക്ഷത്തെ ഒതുക്കുകയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൂടുതല്‍ സമയം വാങ്ങുകയുമാണ് മേയ്ക്ക് മുന്നില്‍ നിലവിലുള്ള പ്രതിസന്ധി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിവയ്ക്കാനുള്ള തീയതി ഈ 12 ല്‍ നിന്നു ജൂണ്‍ 30 ആയി നീട്ടിക്കിട്ടാനായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌കിന് കത്തെഴുതി കഴിഞ്ഞു. കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലണ്ടന്‍: രാജ്യത്തെ ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ചില വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലിയെടുക്കുന്ന മേഖലയിലെ ഒരു ലക്ഷം തൊഴിലാളികള്‍ക്കാണ് വിവേചനം നേരിടുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി, കേറ്ററര്‍ തുടങ്ങിയ തസ്തികയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് കൂടുതല്‍ വിവേചനം നേരിടേണ്ടി വരുന്നത്. അതേസമയം മറ്റുള്ള തസ്തികകള്‍ താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യരംഗത്തെ എതാണ്ട് എല്ലാവര്‍ക്കും നിയമാനുശ്രുതംമായി ശമ്പള വര്‍ദ്ധവ് ലഭ്യമാകുന്നുണ്ട്. മില്യണ്‍ കണക്കിന് പൗണ്ടാണ് എന്‍.എച്ച്.എസ് ബോസുമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഇത്തരത്തില്‍ തൊഴില്‍ രംഗത്ത് ചില ന്യൂനപക്ഷ തസ്തികകള്‍ മാത്രം അവഗണിക്കപ്പെടുന്നത് അനീതിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ട്രേഡ് യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ വേതനം 2000 പൗണ്ടാണ്. ഇതാണ് നിലവിലെ കുറവ് പ്രതിഫലമായി കണക്കാക്കുന്നത്. ഈ തുകയ്ക്ക് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പേരുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കൂടുതല്‍ പേരും സെക്യൂരിറ്റി, കേറ്ററര്‍, പോര്‍ട്ടേഴ്‌സ് എന്നീ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. മണിക്കൂറില്‍ 8.21 പൗണ്ട് ലഭിക്കാന്‍ ഇവര്‍ കഷ്ടപ്പെടുകയാണെന്ന് ചുരുക്കി പറയാം. അതേസമയം യു.കെയുടെ മറ്റു സ്ഥലങ്ങളില്‍ ഇതിലും കുറവ് വേതനത്തില്‍ ആരോഗ്യമേഖലയില്‍ ആളുകള്‍ ജോലിയെടുക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

മണിക്കൂറിന് മിനിമം 9.03 പൗണ്ട് വേതനം നല്‍കണമെന്നാണ് ഹെല്‍ത്ത് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന വ്യക്തിക്ക് ഏകദേശം 16000 പൗണ്ടിന്റെ വരുമാനമുണ്ട്, അതായത് മണിക്കൂറില്‍ 8.21 പൗണ്ട്. ഇദ്ദഹേത്തിന്റെ ശമ്പളവര്‍ദ്ധനവ് വെറും 83 പെന്‍സായിരുന്നു. മറ്റു തസ്തികകളെ അപേക്ഷിച്ച് വളരെയേറെ കുറവാണിത്. സൗത്ത് യോര്‍ക്‌സില്‍ കേറ്ററര്‍ ജോലിയെടുക്കുന്ന അലക്‌സിനെ സംബന്ധിച്ച് ഇതിലും ദയനീയമാണ് കാര്യങ്ങള്‍. കഴിഞ്ഞ 9 വര്‍ഷമായി അലക്‌സിനെ വേതന വര്‍ദ്ധനവ് ഉണ്ടായിട്ടേയില്ല. മണിക്കൂറില്‍ 8.21 പൗണ്ടാണ് അലക്‌സിന്റെ നിലവില്‍ ലഭിക്കുന്നത്.

Copyright © . All rights reserved