അകാലത്തിൽ പൊലിഞ്ഞവയലിൻ മാന്ത്രികൻ ബാല ഭാസ്കറിന് സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സംഗീത സമർപ്പണം. ‘ടു ബാലു ഫോർ എവർ’ എന്ന ഗാനോപഹാരമാണ് ബാലുവിനായി ജയചന്ദ്രൻ ഒരുക്കിയിരിക്കുന്നത്.
സംഗീത സംവിധായകൻ കൂടിയായ ബാല ഭാസ്കറിന്റെ പാട്ടുകൾ അടുക്കിയെടുത്താണ് ‘ടു ബാലു ഫോർ എവർ’ ഒരുക്കിയിരിക്കുന്നത്.ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്കർ അപകടത്ത് തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്.
മലയാള താര സംഘടന്ക്കും താരങ്ങള്‍ക്കുമെതിരെ തുറന്നുപറച്ചിലുമായി വീണ്ടും റിമ കല്ലിങ്ങല്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമടക്കം പരാമര്‍ശിക്കുന്ന റിമ ഇതാദ്യമായി ദുല്‍ഖറിനെയും വിമര്‍ശനവിധേയനാക്കുന്നു. വിവാദ വിഷയങ്ങളില്‍ ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്നു പറഞ്ഞു കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു.
ആരെയും ദ്രോഹിക്കാൻ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിരെ നിൽക്കേണ്ടി വരും. ദുൽഖർ സല്മാന് പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദുൽഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.– റിമ തുറന്നുപറഞ്ഞു.
ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെ ഒരു ദേശീയ ചാനലില്‍ നല്കിയ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് റിമ ഇങ്ങനെ പറഞ്ഞത്. താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു താരത്തിന്റെ പ്രതികരണം.
ആദ്യഘട്ടത്തില്‍ സജീവമായി ഉണ്ടായിരുന്ന മഞ്ജു വാര്യർ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇതായിരുന്നു: അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോൾ വലിയൊരു പവർ സ്ട്രക്ച്ചറിനെയാണ് എതിർക്കേണ്ടി വരുന്നത്. പലർക്കുമെതിരെ നിൽക്കേണ്ടി വരും. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്കു താൽപ്പര്യമില്ലായിരിക്കും.
ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ചോദ്യംചെയ്യേണ്ടതെന്ന് നടന് ഷമ്മി തിലകന്. ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം പരിഹരിച്ചതാണെന്നും ദിലീപിന്റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകന് ആവശ്യപ്പെട്ടു.
ദിലീപിന്റെ രാജിക്കത്ത് പുറത്തായതിന് പിന്നാലെയാണ് പ്രതികരണം. അമ്മയില്‍ നിന്നുള്ള ദിലീപിന്റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ചതാണ്. ഇനി അത് കുത്തിപ്പൊക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത സമ്മര്‍ദം ഇക്കാര്യത്തില്‍ കൊടുക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല. അദ്ദേഹത്തിന് വലിയ വിഷമമുണ്ട് ഇക്കാര്യങ്ങളില്‍. എല്ലാവരെയും പറഞ്ഞ് ഒരുമിച്ചുകൊണ്ടുപോകാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. ഷമ്മിയുടെ വാക്കുകള്‍
കൊച്ചി:അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി വച്ചതെന്ന് നടന് ദിലീപ്. തന്റെ പേരു പറഞ്ഞ് ചിലര്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കത്തിലൂടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ദിലീപിന്റെ രാജി അമ്മ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അസോസിയേഷന്റെ പ്രസിഡന്റായ മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വാദം. എന്നാല്‍ ഈ വാദങ്ങളൊക്കെ പൊളിക്കുന്ന രീതിയിലാണ് ദിലീപിന്റെ കത്തിലെ പരാമര്‍ശങ്ങള്‍. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജി വച്ചതെന്നും ദിലീപ് പറഞ്ഞു. കോടതി തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നല്‍കിയിരുന്നതായും ദിലീപ് വ്യക്തമാക്കി. ഒക്ടോബര്‍ 10 നാണ് ദിലീപ് അമ്മയ്ക്ക് കത്ത് നല്‍കിയത്.
ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കുവേണ്ടി സംഘടന നിലനില്ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.
താഴത്ത് വീട്ടില്‍ ഫിലിംസിന്റെ ബാനറില്‍ ‘ചിന്ന ദാദ’, ‘ദി റിയാക്ഷന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗദിയിലെ പ്രവാസി മലയാളിയായ എന്‍ ഗോപാലകൃഷ്ണന് നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘കണ്മണി’. കുറ്റം ചെയ്യാത്തവനെ സമൂഹം മുഴുവന്‍ കുറ്റക്കാരനായി വിധിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ കുറ്റക്കാരനോടുള്ള പ്രകൃതിയുടെ പ്രതികാരം കുറ്റാരോപിതനിലൂടെ നടപ്പിലാക്കി നീങ്ങുന്ന കാലത്തിന്റെ കഥയാണ് കണ്മണി പറയുന്നത്. ഗ്രാമത്തിന്റെ ഭംഗിയും തെയ്യത്തിന്റെ നിറവും അസുരതാളവും ചേര്‍ന്ന ദൃശ്യാനുഭവമാണ് ഈ ഹ്രസ്വചിത്രം.
സീരിയല്‍ താരങ്ങളായ സന്തോഷ് കൃഷ്ണ, കെ.പി.എ.സി വിത്സന്, മധു പട്ടത്താനം, രാജി കൈമനം, ശ്രീകുമാര്‍ കോന്നി, ഇഞ്ചക്കാട് പ്രേം, പ്രകാശ് കുട്ടന്, അബിന്‍ ഡേവിഡ്, വയലിന് ശ്രദ്ധ, കണ്മണി, ജ്യോതി അയ്യപ്പന്, ശാലിനി ജി കഴക്കൂട്ടം, വിജി ശ്രീകാര്യം, പ്രിന്‍സ് ചിറയില്‍, രതീഷ് കുമാര്‍ തുടങ്ങിയവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.
നിര്‍മ്മാണം: താഴത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്, എന്‍.ടി.വി ചീഫ് ക്യാമറാമാന് ആന്‍ഡേര്‍സണ്‍ എഡ്വേര്‍ഡ് ആണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സഹ സംവിധാനം: ശ്രീകുമാര്‍ കോന്നി, ഇഞ്ചക്കാട് പ്രേംജിത്ത്, കലാസംവിധാനം: പ്രകാശ് കുട്ടന്, ക്യാമറ: സുല്‍ഫി പിക്ചര്‍ ഹണ്ട്, ഗാനരചന: കെ സുഭാഷ് ചേര്‍ത്തല, സംഗീതം: അനില്‍ ഗോപി , സിംഗര്‍: ജീനാ ജോണ്സണ്, എഡിറ്റിംഗ്: അജയഘോഷ് വെണ്മണി, വി എഫ് എക്സ്: വിപിന്‍ ചെറുകോല്‍, സ്റ്റില്‍സ്: മനോജ് ലാംപി, സ്റ്റുഡിയോ: മിറമാക്സ് വെണ്മണി, പ്രൊഡക്ഷന്‍ കണ്ട്രോളര്: കഹാര്‍ വേവ്സ് ലാന്റ്, ശബ്ദമിശ്രണം: വേവ്സ് ലാന്റ് മ്യൂസിക് മൈനാഗപ്പള്ളി, കോ-ഓര്‍ഡിനേറ്റര്‍: രതീഷ് കുമാര്‍, ഫിനാന്‍സ് കണ്ട്രോളര്: ഹെലന്, യൂണിറ്റ്, ലൈറ്റ്: സജീവ് ആന്റണി, ലോറന്‍സ്, സെന്റ് ജോര്‍ജ്ജ് ലൈറ്റ് & സൗണ്ട് രാജഗിരി ശാസ്താംകോട്ട. പി.ആര്.ഒ: ചെറിയാന് കിടങ്ങന്നൂര്‍, ഡിസൈന്‍സ്: ഫ്ലാഷ് ബ്ലാക്ക്, ആദി മണ്ണൂര്‍ക്കാവ്. അസി: ഡയറക്ടേര്‍സ്: അബിന്‍ ഡേവിഡ്, കെവിന് ലാലന്, മെയ്ക്കപ്പ്: അനീഷ് പാലോട്.
ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത് ഒക്ടോബര്‍ 29 ചിത്രം റിലീസ് ചെയ്യും.
വൈക്കം: അന്ധതയെ കഴിവുകള്‍ കൊണ്ട് തോല്‍പ്പിച്ച മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന് അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് തനിക്കായി ഒരു ഇടം കണ്ടെത്തിയത്.
മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന് കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന് നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്. അനൂപ് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് വച്ചത്.വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.
വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് പറയുന്നു. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്കാരവും നേടി. തുടര്‍ന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി പാട്ടുകള്‍ വിജയലക്ഷ്മിയുടേതായി പുറത്തു വന്നു. അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയില്‍ വിദഗ്ദ്ധയാണ് വിജയലക്ഷ്മി.
ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനം പണ്ടാരാണ്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രഞ്ജിതിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന് രഞ്ജിത് ഉറപ്പുനല്‍കുന്നത്.
ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും എന്നാല്‍ അതോടൊപ്പം വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്നും സംവിധായകന് വെളിപ്പെടുത്തുന്നു.
നവംബര്‍ ഒന്നിനാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തന്, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.
പമ്പ: ശക്തമായ മഴയും തിരക്കും മൂലം കേരളാ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജു ശബരിമലകയറാതെ വീട്ടിലേക്കു മടങ്ങി. രാത്രിയിൽ മലകയറിയാലുള്ള ബുദ്ധിമുട്ടും പ്രതിഷേധവും കണക്കിലെടകുക്കണമെന്ന് പോലീസ് മഞ്ജുവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ മടങ്ങിയത്. ഇതോടെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ ഏഴാമത്തെ സ്ത്രീക്കാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു മഞ്ജു ശബരിമല കയറാൻ പമ്പയിൽ എത്തിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തനിക്ക് സുരക്ഷ ഒരു ക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നു ഉന്നതതല പോലീസ് ഉദ്യോഗസ്ഥർ പമ്പയിൽ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. എന്നാൽ ശക്തമായ മഴയും സന്നിധാനത്തെ തിരക്കും മൂലം ഞായറാഴ്ച രാവിലെ മലകയറാൻ സുരക്ഷ ഒരുക്കാം എന്ന നിലപാടിലായിരുന്നു പോലീസ്.
സിനിമാ ലോകത്ത് വീണ്ടും മീ ടൂ വെളിപ്പെടുത്തലിലൂടെ ലൈംഗികാരോപണം. തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്‍ജുനെതിരേയാണ് ഇത്തവണ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അര്ജുന് തന്നോട് മോശമായി പെരുമാറിയെന്ന് തെന്നിന്ത്യന്‍ യുവതാരം ശ്രുതി ഹരിഹരനാണ് വെളിപ്പെടുത്തിയത്. ദുല്‍ഖര്‍ സല്മാന് നായകനായ മലയാള ചിത്രം സോളോയിലെ നായികമാരില്‍ ഒരാളായിരുന്നു ശ്രുതി.
ദ്വിഭാഷ സിനിമയായ വിസ്മയയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ശ്രുതി ഫേസ്ബുക്കില്‍ പറയുന്നു. ചിത്രത്തിലെ ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് സംവിധായകന് റിഹേഴ്സലിന് നിര്‍ദ്ദേശിച്ചു. ഇതിനിടെ അര്ജുന് തന്റെ പിന്‍ഭാഗത്ത് മോശമായി സ്പര്‍ശിച്ചുവെന്നും അയാളുടെ ശരീരത്തേക്ക് തന്നെ വലിച്ചടുപ്പിച്ചുവെന്നുമാണ് ശ്രുതിയുടെ ആരോപണം.
ചിത്രത്തില്‍ ഭാര്യാഭര്ത്താക്കന്മാരുടെ വേഷമായിരുന്നു ഞങ്ങള്‍ ചെയ്തത്. നിരവധി പ്രണയ രംഗങ്ങള്‍ അതിനാല്‍ അഭിനയിക്കേണ്ടി വന്നു. ചിത്രീകരണത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീടാണ് ദുരനുഭവമുണ്ടായതെന്ന് ശ്രുതി പറയുന്നു.
അര്‍ജുനൊപ്പം സിനിമ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ തനിക്ക് സന്തോഷമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നുവന്നത്. പക്ഷേ, ഇത്തരമൊരു പെരുമാറ്റമുണ്ടായപ്പോള്‍ ദേഷ്യം തോന്നിയെന്നും പെട്ടന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും ശ്രുതി പറഞ്ഞു.
മറ്റ് സ്ത്രീകളെ പോലെ നിരവധി തവണ ഇത്തരത്തില്‍ മോശം പെരുമാറ്റത്തിന് വിധേയയാകേണ്ടി വന്നിട്ടുണ്ടെന്നും ഇനി ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനാണ് തുറന്നു പറയുന്നതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
മീ ടു വിവാദത്തില്‍ മുഖംമൂടി നഷ്ടപ്പെട്ട നടന് അലന്‍സിയറിനെതിരേ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നടി ദിവ്യാ ഗോപിനാഥിനു പിന്നാലെ മറ്റു നടിമാരും ഇയാള്‍ക്കെതിരേ രംഗത്തു വന്നിരുന്നു. പലരും അലന്‍സിയര്‍ സ്ത്രീകള്‍ക്കെതിരേ ലൈംഗികമായി പെരുമാറിയതിനെക്കുറിച്ചാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും രംഗത്തു വന്നിരിക്കുന്നു. ആഭാസം സിനിമയില്‍ ശീതളും അഭിനയിച്ചിരുന്നു.
ആഭാസം സിനിമയ്ക്കിടെ ദിവ്യ പറഞ്ഞത് പരിപൂര്‍ണ സത്യമാണെന്നും താനും ആ സംഭവത്തിന് താന്‍ സാക്ഷിയാണെന്നും ശീതള്‍ പറയുന്നു. ദിവ്യയോട് മാത്രമല്ല മറ്റു പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശീതള്‍ വെളിപ്പെടുത്തി. ആ സിനിമയില്‍ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് വന്നത്.
സിനിമ സെറ്റില്‍വച്ച് മറ്റൊരു നടിയോടും അലന്‍സിയര്‍ ലിഫ്റ്റില്‍ വെച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ ആ സാഹചര്യം അവര്‍ക്ക് മറികടക്കാന്‍ കഴിഞ്ഞു.അലന്‍സിയര്‍ അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം കാണാന്‍ സെറ്റിലുള്ള എല്ലാവരും ഒരുമിച്ച് പോയപ്പോഴും അലന്‍സിയര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും അടുത്ത് ഇരുന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്നും ശീതള്‍ വെളിപ്പെടുത്തി. അപ്പോള്‍ തന്നെ ദിവ്യയുടെ പ്രശ്നം അറിഞ്ഞതാണ്. ആ സമയത്ത് സിനിമയിലേക്ക് വന്ന മറ്റൊരു പെണ്‍കുട്ടിയോടുള്ള അലന്‍സിയറിന്റെ നോട്ടവും മറ്റും അത്ര ശരിയായിരുന്നില്ല- ശീതള്‍ പറയുന്നു.