Movies

കുഞ്ചറിയാ മാത്യൂ

ഒത്തിരിയേറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചാണ് ബോളിവുഡിലെ ഏക്കാലത്തെയും നിത്യഹരിത നായികയും ലേഡിസൂപ്പര്‍സ്റ്റാറുമായി അറിയിപ്പെടുന്ന ശ്രീദേവി മരണത്തിലേക്ക് നടന്നുപോയത്. എന്നാല്‍ ശ്രീദേവിയുടെ ജീവന്‍ വലിയൊരു തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നു എന്നാണ് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ പേരിലുള്ള ഒരു ഇന്‍ഷൂറന്‍സ് പോളിസി തന്നെ 240 കോടിയോളം രൂപയുടേതായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നായിരുന്നു പോളിസി എടുത്തിരുന്നത്. ഗള്‍ഫില്‍ വെച്ച് മരിച്ചാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്ന് വ്യവസ്ഥ പോളിസിയില്‍ ഉള്ളതായി പറയപ്പെടുന്നു.

ശ്രീദേവിയുടെ മരണവും വലിയ തുകയ്ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രീദേവിയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സിനിമാ മേഖലയില്‍ നിന്നുള്ള സുനില്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച് മരണപ്പെട്ടാല്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിങ് സുപ്രീം കോടതിയെ അറിയിച്ചു.

ശ്രീദേവി ദുബായിലെ ആഢംബര ഹോട്ടലിന്റെ ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ മരണം. എന്തായാലും ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ തെളിയിക്കുന്നത് തങ്ങളുടെ പ്രിയ താരത്തിന്റെ മരണത്തില്‍ ബോളിവുഡിന് സംശയങ്ങള്‍ ഉണ്ട് എന്നതാണ്.

അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകരുടെ അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും. അല്ലു അര്‍ജുന്റെ പുതിയ ഡബ്ബിങ് ചിത്രം ‘എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ’ കണ്ടു തലവേദനയെടുത്തു എന്ന് മാധ്യമപ്രവര്‍ത്തകയായ അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അല്ലു ആരാധകരെ ചൊടിപ്പിച്ചത്. ‘അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ’ എന്നായിരുന്നു അപര്‍ണയുടെ പോസ്റ്റ്. അല്ലു ആരാധകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കുത്തൊഴുക്ക് കൂടാതെ ബലാത്സംഘ ഭീഷണിയും ചിലര്‍ ഉയര്‍ത്തുന്നു. പോസ്റ്റിന്റെ കൂടെ അപര്‍ണ ഷെയര്‍ ചെയ്ത തന്റെ കസിന്റെ കൂടെയുള്ള ഫോട്ടോ വെച്ചും ചിലര്‍ അശ്ലീല കമന്റുകള്‍ നടത്തി.

ചിത്രത്തിനെതിരെ പറഞ്ഞതിന് അപര്‍ണ രാജ്യദ്രോഹിയായത് കൊണ്ടാണെന്നും പട്ടാളക്കാരെ അപമാനിക്കുകയാണെന്നുമടക്കം ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ അസഭ്യ വര്‍ഷം നടത്തിയവര്‍ക്കെതിരെ അപര്‍ണ മലപ്പുറം സൈബര്‍ സെല്ലിലും ഹൈടെക്ക് സെല്ലിലും പരാതി നല്‍കിയിരിക്കയാണ് അപർണ്ണ. പരാതി നല്‍കിയ വിവരങ്ങളും തെറി വിളിയുടെ സ്‌ക്രീന്‍ഷോട്ടുകളും ചേര്‍ത്ത് അപര്‍ണയിട്ട പുതിയ പോസ്റ്റിലും അല്ലു ആരാധകരുടെ തെറി വിളിക്കു കുറവില്ല…

അപര്‍ണയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം…

ഒട്ടും വൈകാരികതയോടെ എഴുതുന്ന പോസ്റ്റ് അല്ല..നാല് വര്‍ഷത്തോളമായി സിനിമാ കുറിപ്പുകള്‍ എഴുതുന്നത് കൊണ്ട് തെറി വിളികള്‍ കേള്‍ക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളില്‍ ചിലതു താഴെ കൊടുക്കുന്നു..റേപ്പ്‌ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാല്‍ അറക്കുന്ന തെറികളും ഉണ്ട്. ഇതൊക്കെ കേള്‍ക്കാന്‍ എന്നെ പോലുള്ളവര്‍ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ ,പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാന്‍ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെണ്‍ പ്രൊഫൈലുകള്‍ എന്ന് കരുതുന്നവര്‍ക്കെതിരെ പറ്റാവുന്ന എല്ലാ ഊര്‍ജവും എടുത്ത് പ്രതികരിക്കും..അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാന്‍ മാത്രമാണു ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാന്‍ ഇനി ഒരാള്‍ക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്ഷ്യം..സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.തുടര്‍ നടപടികള്‍ അന്വേഷിച്ചു വരുന്നു..
മുഖമില്ലാതെ ‘മെസ് ‘ ഡയലോഗുകള്‍ അടിക്കുന്നവര്‍ക്കു സ്വന്തം പ്രൊഫൈലില്‍ നിന്ന് ‘കമന്റ് ഇടാന്‍ ഉള്ള ‘ തന്റേടം’ ‘അല്ലു ഏട്ടന്‍’ തരാത്തത് കഷ്ടമായി പോയി..പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോല്‍പിച്ച അങ്ങേരെ നിങ്ങള്‍ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി
മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന നിഷ്‌കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും, എനിക്ക് ആ സിനിമ ഇഷ്ടമായില്ല,ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല

[ot-video][/ot-video]

ബോളിവുഡ് ആഘോഷിച്ച് മറിഞ്ഞ രാവായിരുന്നു സോനം കപൂറിന്റെ വിവാഹ ദിനം. ഷാരൂഖ് ഖാനും, അനില്‍ കപൂറും,അര്‍ജുന്‍ കപൂറുമൊക്കെ സജീവ സാന്നിദ്ധ്യം അറിയിച്ച രാവില്‍ പക്ഷേ ഏറ്റവും ഊര്‍ജ്ജസ്വലന്‍ രണ്‍വീര്‍ സിംഗ് ആയിരുന്നു.  മദ്യം കഴിച്ച് ഉന്മത്തനായി മൊത്തത്തില്‍ പടോസ്‌കിയായ അവസ്ഥയിലായിരുന്നു രണ്‍വീര്‍. മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ ഒരു മൂലയ്‌ക്കൊതുങ്ങിയപ്പോള്‍ രണ്‍വീര്‍ പക്ഷേ ഫുള്‍ ഫോമിലായിരുന്നു. അതിരാവിലെ മൂന്നു മണിക്ക് അര്‍ജുന്‍ കപൂറിന്റെ കൂടെ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വരെ വന്നു പുള്ളി.

മദ്യലഹരിയിലുള്ള രണ്‍വീറിന്റെ ചിത്രം പലതവണ ഇന്‌സ്ടാഗ്രമില്‍ വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിലെ പരിപാടിയില്‍ രണ്‍വീര്‍ അപാരമായിരുന്നു. മൊത്തത്തില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്ന രണ്‍വീര്‍ കാണിച്ചു കൂട്ടിയത് എന്തൊക്കെയാണെന്ന് താരത്തിനു പോലും ഓര്‍മ്മ ഉണ്ടാകാന്‍ സാധ്യതയില്ല. സത്യത്തില്‍ പറഞ്ഞാല്‍ മദ്യലഹരിയിലായിരുന്ന രണ്‍വീറായിരുന്നു ദിവസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്

ആദിയുടെ നൂറാം ദിനാഘോഷത്തില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചത് താരകുടുംബത്തിന്റെ ഒത്തുകൂടല്‍. മോഹന്‍ലാലും സുചിത്രയും പ്രണവും വേദിയിലൊരുമിച്ചെത്തിയപ്പോള്‍ ആവേശോ ജ്വലമായ കൈയടിയാണ് സദസില്‍ നിന്ന് ഉയര്‍ന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രം ആദിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ പ്രണവിന്റെ മറുപടിയാണ് വേദിയെ ഇളക്കി മറിച്ചത്.

 

രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചവര്‍ക്ക് നന്ദി എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രണവിന്റെ പ്രതികരണം കേട്ട് വേദിയിലുണ്ടായിരുന്ന മാതാവ് സുചിത്രയും അച്ഛന്‍ മോഹന്‍ലാലും പൊട്ടിച്ചിരിച്ചു. സിനിമ കണ്ട പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതോടൊപ്പം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രണവ്പറഞ്ഞു.

മകന്റെ അഭിനയത്തെ കുറിച്ചുള്ള അമ്മയുടെ പ്രതികരണമെന്തെന്ന അവതാരകയുടെ ചോദ്യത്തിന് ആദ്യം ബാലാജിയുടെ മകളായി പിറന്നതില്‍ അഭിമാനം തോന്നിയെന്നും പിന്നീട് മോഹന്‍ലാലിന്റെ ഭാര്യയായതില്‍ അതിലേറെ സന്തോഷിച്ചെന്നും ഇപ്പോള്‍ എന്റെ മകനും ഒരു നടനായി കണ്ടതില്‍ അഭിമാനമുണ്ടെന്നും സുചിത്ര പറഞ്ഞു.

സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രമോഷനുകളില്‍നിന്ന് മാറിനിന്നാണ്  പ്രണവ് ഹിമാലയന്‍ യാത്ര നടത്തിയത്. മാധ്യമങ്ങളോട് പ്രതികരണം നടത്താത്ത പ്രണവ് ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ തന്‍റെ സിനിമയെക്കുറിച്ച് സംസാരിച്ചത്.

സംവിധായകനു നേരെ ജിറാഫിന്റെ ആക്രമണം. സംഭവത്തെ തുടര്‍ന്ന് സംവിധായകനു ജീവന്‍ നഷ്ടമായി. ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്. സംവിധായകനായ കാര്‍ലോസ് കാര്‍വാലോയാണ് ജിറാഫിന്റെ ആക്രമണത്തില്‍ കൊലപ്പെട്ടത്.

ഗ്ലെന്‍ ആഫ്രിക് വന്യജീവി പാര്‍ക്കിലായിരുന്നു കാര്‍ലോസ് സിനിമ സംവിധാനം ചെയുന്നതിന് എത്തിയത്. ഈ സീനില്‍ വന്യജീവികളുടെ സാന്നിധ്യം ആവശ്യമുണ്ടായിരുന്നു. അതു കൊണ്ട് ധാരാളം ജിറാഫും മാനുകളും ഉള്ള സ്ഥലമാണ് ഷൂട്ടിംഗിനായി തിരഞ്ഞെടുത്തത്.

അടുത്ത സീനിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയുന്നതിന് വേണ്ടി സംവിധായകനും ക്യാമറാമാനും മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുന്ന വേളയിലാണ് സംവിധായകനെ ജിറാഫ് ആക്രമിച്ചത്. ഓടി വന്ന ജിറാഫ് സംവിധായകനെ തല കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ സംവിധായകന്‍ അഞ്ചു മീറ്റര്‍ ഉയരത്തിലേക്ക് തെറിച്ചു പോയി. പിന്നീട് തലയിടിച്ച് വീണ കാര്‍ലോസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ എത്തിച്ചങ്കെിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ജീവിയാണ് ജിറാഫ്. പക്ഷേ അതിവേഗം ഓടാനും വന്യമൃഗങ്ങളെ പോലും തൊഴിച്ചു കൊല്ലാന്‍ ശക്തിയുള്ളവയാണ്

സുധീര്‍ മുഖശ്രീ

കുറച്ചു ദിവസങ്ങളായി ദേശീയ അവാര്‍ഡില്‍ ചുറ്റിപ്പറ്റിയുള്ള നമ്മുടെ മനസ്സിന്റെ സഞ്ചാരം. ഞാനും ഒന്നു കുറിക്കട്ടെ. തെറ്റെങ്കില്‍ ക്ഷമിക്കുക.

ആദരം ഏറ്റുവാങ്ങുക എന്നത് ഏതൊരു കലാകാരന്റെയും എക്കാലത്തേയും മോഹം തന്നെയാണ്. ആ ആദരം ഏറ്റവും വിശിഷ്ടനായ ഒരു വ്യക്തിയില്‍ നിന്നാവുമ്പോള്‍ അതിന് പത്തരമാറ്റിന്റെ തിളക്കം. വിശിഷ്ട വ്യക്തി അപ്രത്യക്ഷനാകുമ്പോള്‍ ഉണ്ടാകുന്ന നിരാശ സ്വാഭാവികം. നിരാശ പല രൂപത്തിലും ഭാവത്തിലും പ്രതിഫലിക്കുന്നതിലും ഒരു അസ്വാഭാവികതയുമില്ല. അതൊക്കെ ഓരോരുത്തരുടേയും ചിന്താരീതികളും മനോനിലയും അനുസരിച് അവര്‍ പോലും മുന്‍കൂട്ടി നിശ്ചയിക്കാതെ സംഭവിക്കുന്നതാണ്. പക്ഷെ ഡല്‍ഹിയില്‍ അരങ്ങേറിയത് അതുതന്നെയാണോ എന്ന് ഇപ്പോള്‍ പിന്‍തിരിത്ത് നോക്കുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. സംഘാടകരുടെ ‘പിടിപ്പുകേട്’ വളരെ വ്യക്തമാണ് ഇപ്പോള്‍. പക്ഷെ ആ പിടിപ്പുകേടില്‍ ചിലര്‍ വളരെ ആസൂത്രിതമായി നുഴഞ്ഞു കയറി അവാര്‍ഡ് ദാനചടങ്ങില്‍ രാഷട്രീയവും മതവും മനപ്പൂര്‍വം കോര്‍ത്തിണക്കി മലീമസമാക്കി എന്നതല്ലേ വസ്തുത? വരുംകാല ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ഇതു തന്നെയാവും എന്നു തന്നെയാണ് എന്റെ പക്ഷം.

ഇവിടെ ആദരം നല്‍കുന്നത് രാഷ്ട്രമാണ്. രാഷ്ട്രീയവും രാഷ്ട്രീയത്തിലെ വ്യക്തികളുമല്ല, മതവുമല്ല എന്ന സത്യം ചിലര്‍ അമിതാവേശത്താല്‍ മറന്നു പോയിരിക്കുന്നു എന്നു തോന്നുന്നു. നുഴഞ്ഞു കയറ്റക്കാരുടെ കൈയില്‍ കുറച്ചു ദിവസത്തേക്കെങ്കിലും ഈ അമിതാവേശക്കാര്‍ വെറും കളിപ്പാവകള്‍. അല്ലെങ്കിലും കലാകാരന്‍മാര്‍ ക്ഷിപ്രാവേശക്കാരാണ് എന്നൊരുപറച്ചിലുണ്ട്. അന്ധത പെട്ടെന്നവരെ ബാധിക്കുമത്രേ.

ഇനി നമ്മുടെ ദാസേട്ടന്റെ ‘സെല്‍ഫി’. സെലിബ്രിറ്റീസിനോടൊപ്പം ഒരു ഫോട്ടോയെടുക്കുന്നത് ലോകത്തില്‍ സര്‍വസാധാരണമാണ്. ഒരു സെലിബ്രിറ്റിയും അതില്‍നിന്ന് പിന്‍തിരിഞ്ഞ് നില്‍ക്കാറില്ല. അടുത്ത കാലം വരെ നമ്മുടെ നാട്ടിലും ഇതു തന്നെയായിരുന്നു സ്ഥിതി. പക്ഷെ ഇടക്കാലത്തുവെച്ച് പല സെലിബ്രിറ്റിസി നോടൊപ്പവും അവരറിയാതെപോലും തോളില്‍ കൈയിട്ട് ഇളിച്ചു കൊണ്ടു നില്‍ക്കുന്ന ചില സാമുഹ്യ വിരുദ്ധരുടേയും കുറ്റവാളികളുടേയും ചിത്രങ്ങള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ഈ സെലിബ്രിറ്റികള്‍ക്കെതിരായിത്തന്നെ ‘വേണ്ട വിധം’ ഉപയോഗിക്കുന്നതും നാം കണ്ടു. ആര്‍ക്കാണ് തെറ്റുപറ്റിയത് സുഹൃത്തുക്കളെ …?

എനിക്കിപ്പോള്‍ പൗലോ കൊയ്ലോയുടെ ‘ചില ജാലകക്കാഴ്ചകള്‍’ എന്ന കഥയാണോര്‍മവരുന്നത്. വാടക വീട്ടില്‍ താമസിക്കുന്ന ഭാര്യയും ഭര്‍ത്താവും. തൊട്ടയല്‍പക്കത്തെ ഒരു സ്ത്രീ വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിടുന്നത് തന്റെ വിട്ടിലെ ജനല്‍ ചില്ലുകളിലൂടെ നോക്കിക്കാണുന്ന ഭാര്യ ദിവസേന പറയും ‘ ദാ, കണ്ടില്ലേ, അവര്‍ കഴുകിയിടുന്ന വസ്ത്രങ്ങള്‍ മുഴുക്കെ അഴുക്കാണ്. ഒന്നും വൃത്തിയാവുന്നില്ല. ഭര്‍ത്താവ് പ്രതികരിക്കാറില്ല. ഒരു ദിവസം പതിവിന് വിരുദ്ധമായി അവര്‍ പറഞ്ഞു ‘എത്ര ഭംഗിയായാണ് ഇന്ന് അവര്‍ വസ്ത്രങ്ങളൊക്കെകഴുകിയിട്ടിരിക്കുന്നത്?’ ഭര്‍ത്താവ് പ്രതികരിച്ചു ‘ഞാന്‍ നമ്മുടെ ജനാലച്ചില്ലുകള്‍ വൃത്തിയാക്കി’

പി. ജയകുമാറിന്റെ രണ്ടാം സംവിധാന സംരംഭം ഇരുട്ടു അറയില്‍ മുരുട്ടു കുത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയര്‍ന്നു കേട്ടത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തിരിക്കുന്നു. ഗൗതം കാര്‍ത്തിക് നായകനായെത്തിയ ഈ സിനിമയെപ്പറ്റി വിചിത്രമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുടുംബത്തിന് കാണാന്‍ കൊള്ളാത്ത ചിത്രമാണിതെന്നാണ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യുവാക്കള്‍ ചിത്രം ആസ്വദിക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് പറയുന്നു.

ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ സാംസ്‌കാരിക നായകര്‍ ചിത്രത്തിന്റെ ഇതിവൃത്തത്തെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. തമിഴ് സിനിമയില്‍ ഇതു പോലെ വൃത്തികെട്ട ടീസര്‍ ഇതിനു മുന്‍പ് ഇറങ്ങിയിട്ടില്ലെന്നും ഇതു തമിഴ് സിനിമയെയും സംസ്‌കാരത്തെയും ലോകത്തിനു മുന്നില്‍ അപമാനിക്കുന്നതായിരിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് അന്ന് സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. ‘എല്ലാവരും പറയുന്നു ഇതൊരു പോണ്‍ ചിത്രമാണെന്ന്. സത്യത്തില്‍ എന്താണ് ബ്ലൂ ഫിലിം? ലോക സിനിമയില്‍ അഡല്‍ട്ട് കോമഡി, അഡല്‍ട്ട് ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ ഇവിടെ അതെല്ലാം പോണ്‍ സിനിമ എന്ന തലക്കെട്ടിനു കീഴിലാണ് ആളുകള്‍ ഉള്‍പ്പെടുത്തുന്നത്. നമ്മള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ക്കെന്തിനാണ് സെന്‍സര്‍ കട്ട് എന്നെനിയ്ക്കു മനസിലാകുന്നുല്ല. ചിത്രങ്ങളെ ബ്ലൂഫിലിം എന്ന് വിലയിരുത്തേണ്ടതില്ല’ – ജയകുമാര്‍ പറഞ്ഞു.

ഗൗതം കാര്‍ത്തികിന്റെ നായികയായി വൈഭവി ശൈന്‍ഡില്യയാണ് വേഷമിടുന്നത്. ഹരഹര മഹാദേവകി എന്ന അഡല്‍ട്ട് കോമഡി ചിത്രത്തിനു ശേഷം സന്തോഷ് പി ജയകുമാര്‍ ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഇരുട്ടു അറയില്‍ മുരുട്ടു കുത്തു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഗണനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മറ്റക്കര സോമൻ 32 വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയിലെ മറ്റക്കര അമ്പലപ്പറമ്പിൽ ശ്രീധരകുറുപ്പിന്റെ മകൻ മറ്റക്കര സോമൻ ഇന്നും നാട്ടുകാർക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണ്. ഇങ്ങനെ ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് അവിടുത്തെ പുതുതലമുറയെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം ആണ് ഈ കൊടും ചതിയുടെ കഥ ……

കവിത എഴുത്തും നാട്ടിലെ നാടകങ്ങൾക്ക് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമൻ കോട്ടയം ടിബി റോഡിൽ സർഗ്ഗ സീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. കലാ വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാനരംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ എന്നും. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ലാദത്തിൽ എഴുതാമെന്ന് സോമൻ പറഞ്ഞു.

അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള് സോമൻ എഴുതി എ.ജെ.ജോസഫിനെ ഏൽപ്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തിൽ…., കാവൽ മാലാഖമാരെ കണ്ണടയ്ക്കതുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസിൽ ഇന്നും ഇടംലഭിച്ചു താലോലിക്കുന്ന മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു.

എ.ജെ.ജോസഫ് മറ്റക്കരസോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാൾ കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസിൽ നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധാനകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്നും തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു.

പക്ഷേ, വിധി ക്രൂരമായാണ് ഇടപെട്ടത്, പിറ്റേ ദിവസം ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട സോമനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജില് പ്രവേശിപ്പിച്ചു. തുടർന്ന് തൊണ്ണൂറുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചികിത്സിച്ചത് കോഴിക്കോട്ടു സ്വദേശി ഡോ.അശോക് കുമാറായിരുന്നു. നീണ്ട രണ്ടരവർഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓർമ്മയും സംസാരശേഷിയും മടങ്ങിവന്നു.

ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ് പുറത്തിറക്കിയിരുന്നു. അതിലെ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. പക്ഷെ തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന, സംവിധാനം എ.ജെ.ജോസഫ് എന്ന് അച്ചടിച്ചുവന്നു, എങ്ങും സോമന്റെ പേരില്ല. ഇതുമായി ബന്ധപ്പെട്ടുവന്ന പത്രപരസ്യം അനുജൻ ഉണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അബോധവസ്ഥയിലായിരുന്ന മറ്റക്കര സോമൻ ഇതൊന്നും അറിഞ്ഞില്ല.
ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം തരംഗിണിയിൽ ചെന്നു “യേശുദാസിനോട് പറയൂ”, എന്ന് പറഞ്ഞ് അവിടെയുള്ളവർ കൈയൊഴിഞ്ഞു. യേശുദാസിനെ കാണാനൊരു അവസരം കാത്തിരിക്കുമ്പോൾ ആണ് ഏറ്റുമാനൂർ ഉത്സവത്തിന് കച്ചേരി അവതരിപ്പിക്കാൻ അദ്ദേഹം വരുന്നു എന്ന് അറിഞ്ഞത്

യേശുദാസിനെ ഏറ്റുമാനൂർ എത്തി സോമൻ കണ്ടു, മുറിയിൽ യേശുദാസും പ്രസിദ്ധ മൃദംഗവിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണനുമുണ്ടായിരുന്നു. തന്റെ അവസ്ഥയും അനുഭവവും യേശുദാസിനോടു വിശദമായി വിവരിച്ചു. അദ്ദേഹം ക്ഷമയോടെ മുഴുവൻ കേട്ടശേഷം പറഞ്ഞു. “ഈ രംഗത്ത് ഇതൊക്കെ സാധാരണമാണ്. നിങ്ങൾ ചെറുപ്പമല്ലെ, അവസരങ്ങൾ ഇനിയും ഉണ്ടാകും. പിന്നെ ഭിഷണിയുടെ സ്വരത്തിൽ പറഞ്ഞു അതല്ല കേസ്സിനും വഴക്കിനുമാണ് പ്ലാനെങ്കിൽ തരംഗിണിയുടെ കേസുകൾ നടത്തുന്നത് മദ്രാസിലാണ്, അവിടെ കേസുകൊടുക്കാം. പക്ഷേ ഒരു കാര്യം ഓര്ത്തോ, പിന്നെ എന്നെകൊണ്ട് എന്നെങ്കിലും ഒരു പാട്ടുപാടിക്കണമെന്ന് വിചാരിച്ചാൽ അത് ബുദ്ധിമുട്ടാകും.” സോമൻ മറുപടി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി.

കോട്ടയത്തെ പ്രമുഖ വക്കിൽ വി.കെ.സത്യവാൻ നായരെ പോയികണ്ടപ്പോൾ അദ്ദേഹം പറഞ്ഞു “ഒന്നിനും പോകേണ്ട അവരൊക്കെ വല്യ ആളുകളെല്ലെ”എന്ന്, തുടർന്ന് വീട്ടുകാരും കൂട്ടുകാരും നിരുത്സാഹപ്പെടുത്തി. അങ്ങനെ അസ്വസ്ഥതയുണ്ടാക്കുന്ന ഓർമ്മയായി അത് അവശേഷിച്ചു. യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ് ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയത്. ആ കാസറ്റിലൂടെ തനിക്ക് ലഭിക്കുമായിരുന്ന പ്രശസ്തി തന്റെ ജീവിതത്തെ മാറ്റിമറിക്കുമായിരുന്നു ഇന്നും മറ്റക്കര സോമൻ ഇന്നും നിരാശയോടെ വിശ്വസിക്കുന്നു. ഭക്തിയും ആശ്വാസവും ഒരുപോലെ പകർന്ന് നൽകുന്ന ആ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസിൽ ജീവിക്കുന്നു. മറ്റക്കര സോമന്റെ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും, ഈനാട് പത്രത്തിന്റെ സഹപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കണായാപുരം രാമചന്ദ്രന്റെ കൂടെ കുറെ അധികം കാലം പത്രരംഗത്തും ചില പ്രമുഖ നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിയതും ഇദ്ദേഹം ആണ്.

ഇപ്പോഴും പാട്ടെഴുതുകയാണ് അദ്ദേഹം, മുന്നൂറ് എപ്പിസോഡുള്ള മോശ എന്ന ടെലിഫിലിമിന് അവതരണഗാനം ഉൾപ്പെടേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ആരോടും പകയും വിദ്വേഷവും ഇല്ലെങ്കിലും അദ്ദേഹം ഇന്ന് നഷ്ടബോധത്തിന്റെ നടുവിലാണ്, താൻ സ്വന്തമായി ജന്മം നൽകിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസിൽ ഇടം നേടാൻ കിട്ടിയ അവസരം നഷ്ടമായതിന്റെ തീരാ വേദന അവിവാഹിതൻ കൂടിയായ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നു. അന്യന്റെ കഴിവുകൾ തട്ടിപറിച്ചെടുത്തു തന്റേതു എന്ന് വീമ്പിളക്കി ആദർശത്തിന്റെ കസേരയിൽ ഞെളിഞ്ഞിരിക്കുന്നവർ മറക്കരുതേ തനിക്കും ഒരുനാൾ താഴെ ഇറങ്ങേണ്ടി വരുമെന്ന്. അന്ന് കൂടെ ഉണ്ടായിരുന്നവർ പോലും തിരിഞ്ഞു നോക്കിയില്ലന്നു വരും…..

ഈ ഗ്ളാസ് ഒരു പ്രത്യേക തരമാണ്. ഇത് ധരിച്ചാൽ മനുഷ്യരിട്ടിരിക്കുന്ന വസ്ത്രം ഒന്നും കാണില്ല. ശരീരം മാത്രമേ കാണൂ. ഞാനിപ്പോൾ താങ്കളുടെ വസ്ത്രങ്ങളൊന്നും കാണുന്നില്ല. ഒൺലി യുവർ ബോഡി, ഐ മീൻ യുവർ നേക്കഡ് ബോഡി’ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗമായിരുന്നു ഇത്. ഗേളി മാത്യു എന്ന കഥാപാത്രത്തിന്റെ മുന്നിൽ ശ്രീ കുമാറിന്റെ ചമ്മൽ ഇന്നും യൂ ട്യൂബിലും ടിവിയിലും ആരാധകർ കണ്ടാസ്വദിക്കുന്നു. മോഹൻലാലും നദിയാ മൊയ്തുവും അഭിനയിച്ച ചിത്രം ഫാസിലിന്റെ ഹിറ്റ് ചിത്രങ്ങളൊലൊന്നായിരുന്നു.

വർഷങ്ങൾക്കിപ്പുറം ഒരിക്കൽക്കൂടി നദിയാ മൊയ്തു ആ ഗ്ളാസ് അണിഞ്ഞ് മോഹൻലാലിനെ പറ്റിക്കാനെത്തുന്നു. അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലാണ് വീണ്ടും രംഗങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. ആയിരം കണ്ണുമായി എന്ന ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ സുരാജ് വെഞ്ഞാറമൂടും ഇടംപിടിച്ചിട്ടുണ്ട്.

ത്രില്ലര്‍ കഥ പറയുന്ന നീരാളി ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍,തെന്നിന്ത്യന്‍ താരം നാസര്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു . മോഹന്‍ലാല്‍ ശരീരഭാരം കുറച്ചതിന്ശേഷമെത്തുന്ന ആദ്യ ചിത്രം കൂടിയാണ് നീരാളി.

ദേശീയ അവാർഡ് ആര് തരുന്നു എന്നല്ല, അതിന്റെ മഹത്വത്തെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. പുതിയ തലമുറയിലെ സിനിമാപ്രവർത്തകരെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. ആ അംഗീകാരത്തിന്റെ വലുപ്പം തിരിച്ചറിയാതെ പോയതിൽ സങ്കടമുണ്ട്.

ഭാഗ്യവശാൽ 1996 മുതൽ ഏഴുപ്രാവശ്യം ദേശീയ അവാർഡ് നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിൽ സ്വപ്നതുല്യമായ രാഷ്ട്രത്തിന്റെ ആദരവാണത്. ആ ബഹുമതി പ്രഖ്യാപിക്കുന്ന സമയംമുതൽ അതിന്റെ വ്യാപ്തി തിരിച്ചറിയാം. അത് ആര് തരുന്നു എന്നതിനപ്പുറം അതിന്റെ മഹത്വം തന്നെയാണ് പ്രധാനം. അത് ഇന്ത്യയുടെ പരമോന്നത പൗരന്റെ കൈയിൽനിന്നാകുമ്പോൾ അതിന്റെ മാറ്റുകൂടും.

1996-ൽ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാർഡാണ് എന്റെ ദേശാടനം നേടിയത്. ആ അംഗീകാരം എനിക്ക് തന്നത് രാഷ്ട്രപതിയായിരുന്നില്ല, അന്നത്തെ ദാദ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ഡോക്ടർ രാജ്കുമാറായിരുന്നു. പൊന്തൻമാടയ്ക്ക് അംഗീകാരം കിട്ടിയപ്പോൾ രാഷ്ട്രപതിക്ക് പകരം ദിലീപ് കുമാറാണ് അവാർഡ് സമ്മാനിച്ചതെന്ന് കേട്ടിട്ടുണ്ട്. അതിനാൽ ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ല. ദേശീയ അവാർഡുദാന ചടങ്ങിന്റെ റിഹേഴ്‌സലിൽ തന്നെ ചടങ്ങിന്റെ രീതികൾ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി അതിനായി ഒരുമണിക്കൂർ സമയമാണ് അനുവദിച്ചത്. ആ സമയം 11 പേർക്ക് അവാർഡ് നൽകാനും ബാക്കിയുള്ളവർക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടുമാണ് അവർ പ്ലാൻ ചെയ്തത്. പക്ഷേ, അവാർഡ് ജേതാക്കൾ രാഷ്ട്രപതിയിൽനിന്നുള്ള അംഗീകാരത്തിനായി ആഗ്രഹം പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വന്ന് പരിമിതികൾ വ്യക്തമാക്കി.

അത് കഴിഞ്ഞ് അശോക ഹോട്ടലിലെത്തിയ അവാർഡ് ജേതാക്കൾ സംഘടിച്ചു. അതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. തുടർന്ന് രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള നിവേദനം തയ്യാറാക്കാൻ പ്ലാൻ ചെയ്തു. എല്ലാവരുടേയും കൂട്ടായ്മ എന്ന നിലയിൽ സഹപ്രവർത്തകരുടെ വേദന പങ്കുവയ്ക്കുന്ന നിവേദനത്തിൽ ഞാനും ദാസേട്ടനും ഒപ്പുവെച്ചു. ഇത് നിവേദനം മാത്രമാണ്. ബഹിഷ്‌കരണം പാടില്ലെന്ന് ഞങ്ങൾ പലവട്ടം പറഞ്ഞിരുന്നു.

രണ്ട് മണിക്കായിരുന്നു ചടങ്ങ് തുടങ്ങുന്നത്. ഒപ്പുശേഖരണം സമർപ്പിച്ചത് ഒരു മണിക്ക്. അത് മിനിസ്ട്രിയിൽ നിന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ പോയി മറുപടി വരുന്നതിന്റെ കാലതാമസം ആരും ആലോചിച്ചില്ല. തുടർന്ന് എല്ലാവരും പ്രസിഡന്റിന്റെ തീരുമാനത്തിനെതിരായി മാധ്യമങ്ങളിൽ സംസാരിക്കാൻ തുടങ്ങി. ആ പ്രതിഷേധം ഭരണഘടനയ്ക്ക് എതിരേയുള്ള സംസാരമാണെന്ന് ശേഖർ കപുർ പലവട്ടം ഓർമിപ്പിച്ചു. പക്ഷേ, ആത്മസംയമനത്തോടെ ഈ വിഷയം കൈകാര്യം ചെയ്യാതെ ചിലർ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചു. സാധാരണ തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ നടത്തുന്ന പ്രതിഷേധംപോലെ അത് മാറി. അത് അങ്ങനെയാക്കി മാറ്റാനും രാഷ്ടീയവത്കരിക്കാനും ചിലർ ശ്രമിച്ചു. അവാർഡ് ജേതാക്കൾക്കൊപ്പം വന്ന കുടുംബാംഗങ്ങൾ അസുലഭമുഹൂർത്തത്തിന് സാക്ഷിയാകാതെ തിരിച്ചുപോകുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്.

കാലം കഴിഞ്ഞാലും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന, മലയാള ഭാഷയ്ക്ക് കിട്ടിയ അംഗീകാരത്തെയാണ് ചിലർ ചേർന്ന് നിന്ദിച്ചത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യത്തെ സംഭവമാണത്. അങ്ങനെ പാടില്ലായിരുന്നു. ബഹിഷ്കരിച്ചവർക്ക് അത് തീരാനഷ്ടമായിരിക്കും…

RECENT POSTS
Copyright © . All rights reserved