തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ ‘മെര്‍സലിനെതിരെ’ രംഗത്ത് വന്ന ബി.ജെ.പിക്ക് എട്ടിന്റെ ‘പണി’ കൊടുത്ത് വിജയ് ആരാധകര്‍.
വിജയ് അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ‘കത്തി’ സിനിമയിലും ഇപ്പോള്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയിലും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാക്കി വ്യാപാകമായി പ്രചരിപ്പിച്ചാണ് തിരിച്ചടി.
ആരോഗ്യമേഖലയിലെ കൊള്ളക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മെര്‍സല്‍ സിനിമയില്‍ ജി.എസ്.ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനവും ക്ഷേത്രത്തിനു പകരം ഹോസ്പിറ്റല്‍ ആദ്യം പണിയണമെന്ന ദളപതിയുടെ മാസ് ഡയലോഗുകളുമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നത്.
ബി.ജെ.പി തമിഴ്‌നാട് ഘടകം ഈ ഭാഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നെങ്കിലും മാറ്റാന്‍ മെര്‍സല്‍ ടീം തയ്യാറായിരുന്നില്ല.
തുടര്‍ന്ന് വിജയ് എന്ന നായകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ബി.ജെ.പി അനുകൂലികള്‍ വ്യാപകമായി പ്രചരണമാണ് അഴിച്ചുവിട്ടത്.
ഇതോടെയാണ് ബിജെപിക്ക് ശക്തമായ മറുപടി നല്‍കിക്കൊണ്ട് ഇപ്പോള്‍ വിജയ് ആരാധകര്‍ മാസ് ഡയലോഗുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു വരുന്നത്.
‘കത്തി’ സിനിമയില്‍ മദ്യരാജാവ് വിജയ് മല്യയെ പിടികൂടാത്ത കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ‘ 5000 കോടി കടം വാങ്ങിയ ബിയര്‍ ഫാക്ടറി ഓണറെ പിടികൂടാത്തതും 5000 രൂപ കടം വാങ്ങിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നതും’ ചുണ്ടിക്കാട്ടിയ വിജയ് ഡയലോഗോടുകൂടിയാണ് പോസ്റ്റ് തുടങ്ങുന്നത്.
പിന്നീട് മെര്‍സലിലെ പഞ്ച് ഡയലോഗുകളാണ് ചേര്‍ത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ വൈറലായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആയിരം കോടി.. എപ്പടി..?
ആയിരം കോടി രൂപാ കടം വാങ്ങിയ ബിയർ ഫാക്റ്ററി ഓണർ എനിക്കത് കെട്ടാൻ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..!
അയാളെ പിടിക്കാൻ ഇവിടെ പോലീസിനോ മറ്റധികാരികൾക്കോ പറ്റിയില്ല.. അയാൾക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാർക്കും പ്രശ്നമില്ല
എന്നാൽ 5000രൂപാ കടം വാങ്ങിയ കർഷകൻ അത് തിരിച്ചടക്കാൻ വയ്യാതെ പലിശക്ക് മേൽ പലിശകേറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു…! – കത്തി
മെഡിക്കൽ ഫീൽഡിലെ ഏറ്റവും വലിയ അഴിമതി എന്താണു ??
മെഡിക്കൽ ചെക്കപ്പ്..!
ഒരു രോഗവും ഇല്ലാത്ത നിങ്ങൾ ഒരുവട്ടം മെഡിക്കൽ ചെക്കപ്പിനു കയറി നോക്കു.. എന്തെങ്കിലും ഒരു രോഗം നിങ്ങൾക്ക് അവർ എഴുതി തന്നിരിക്കും തീർച്ച.
രോഗികളല്ലാത്തവരുടെ കയ്യിൽ നിന്നും എങ്ങനെ പണം തട്ടാം എന്നതിനുള്ള കോപ്പറേറ്റീവ് ബിസിനസ്സ് മൈൻഡ് ആണു ഇതിനു പിന്നിൽ.
7% ജി എസ് റ്റി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിൽസാ സൗകര്യം ഒരുക്കാമെങ്കിൽ 28% ഈടാക്കുന്ന ഇന്റ്യയിൽ എന്തുകൊണ്ട് ആയിക്കൂടാ ? – മെർസ്സൽ
@¥
ഇനിയൊരു 30 വർഷത്തിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ആയിരിക്കും മെഡിക്കൽ ഫീൽഡ്.
5 രൂപാ വാങ്ങി ചികിൽസിക്കുന്ന ഡോക്റ്ററെ ജനം പുച്ചിച്ച് തള്ളും.. 5000 രൂപാ വാങ്ങി ചികിൽസിക്കുന്നവനെ വാനോളം പുകഴ്ത്തും.. കൂടുതൽ അറിവ് ഇവനാണെന്ന് കരുതി കാശെത്ര കൊടുത്തും അവന്റെ വീടിനു മുന്നിൽ ജനം ക്യൂ നിക്കും.. അവൻ എഴുതിക്കൊടുക്കുന്ന വിലകൂടിയ മരുന്നുകളെല്ലാം വാങ്ങും..!
ഇന്നു നീ സിസേറിയൻ എന്ന് കേട്ടപ്പൊ ഞെട്ടിയില്ലേ..? മാർക്ക് മൈ വേഡ്സ്.. മുപ്പത് വർഷങ്ങൾക്കപ്പുറം നോർമ്മൽ ഡെലിവറി എന്നു കേട്ടാൽ ആളുകൾ ഞെട്ടും. – മെർസ്സൽ
ഒരു വിജയ് സിനിമയിലെ കയ്യടിക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയ സംഭാഷണങ്ങൾ മാത്രമായി കാണാൻ പറ്റില്ല ഇവയെ. പ്രതികരിക്കാൻ വയ്യാത്ത ഒരു സമൂഹത്തിനു മുന്നിൽ അവരുടെ സൂപ്പർ ഹീറോയെ മുൻ നിർത്തി അധികാരികൾക്കുള്ള കരണം പൊകച്ചുള്ള അടിയായിട്ടാണു തോന്നിയിട്ടുള്ളത്. അതിനു ജനസ്വാദീനമുള്ള ഒരു നായക നടനെ തിരഞ്ഞെടുക്കുന്നു എന്നു മാത്രം.
അപകടത്തിൽ പെടുന്ന രോഗിയേയും കൊണ്ട് ഗവൺമന്റ് ഹോസ്പിറ്റലിൽ നിർത്താതെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് പായുന്ന ആമ്പുലൻസ് ഡ്രൈവർമ്മാർ നമ്മുടെ നാട്ടിലും ഉണ്ട്.
മരിച്ച ശവശരീരം വെന്റിലേറ്ററിൽ കൂടുതൽ സമയം വെച്ച് പണം സമ്പാതിക്കാൻ നോക്കുന്ന മനസാക്ഷിയില്ലാത്ത ഹോസ്പിറ്റൽ മാനേജുമെന്റുകളും നമ്മുടെ നാട്ടിലുണ്ട്.
ഇതിനെക്കുറിച്ചൊക്കെ അതികം അറിവില്ലാത്ത വിദ്യാഭ്യാസപരമായി പിന്നോക്കം നിക്കുന്ന ഒരു വലിയ സമൂഹം തമിഴ് നാടിന്റെ പല ഭാഗങ്ങളിലും ഉണ്ട്. അവരിലൊരാൾക്ക് ഇനിയൊരപകടം വന്നാൽ.. ഗവൺമന്റ് ഹോസ്പിറ്റലിൽ നിർത്താതെ പോകുന്ന ഡ്രൈവറോട് ഇവിടെ നിർത്താൻ പറയാനുള്ള അറിവുണ്ടായാൽ.. അതാവും ആ സംഭാഷണങ്ങളുടെ ഏറ്റവും വലിയ വിജയം
1.ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്സിജൻ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല..
2.വെറും 6% ജി.സ്.ടി വാങ്ങുന്ന സിംഗപ്പൂരിൽ മരുന്നുകൾ ഫ്രീ ആയി നല്കുമ്പോൾ,28% ജി.എസ്.ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്കിക്കൂടാ???
3.120 കോടി ജനങ്ങളിൽ വെറും 120 പേർ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്..
4.ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം…
ഇത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ പൊതുവേദിയിലെ പ്രസംഗം അല്ല… “#MERSAL” എന്ന ചിത്രം മുന്നോട്ട് വെച്ച ആ സിനിമയുടെ രാഷ്ട്രീയമാണിത്… അതിൽ പറഞ്ഞിരിക്കുന്ന ഓരോ വിഷയങ്ങളും, ഞാനും നിങ്ങളുമടങ്ങുന്ന സമൂഹവുമായി ചേർന്നു നില്ക്കുന്നതുമാണ്… അതൊരു സിനിമയാക്കിയപ്പോൾ കുറച്ച് മസാല ചേർത്ത് ബോറടിക്കാതെ പറഞ്ഞുത്തീർത്ത “ആറ്റ്ലീക്കു” ഇരിക്കട്ടെ ഒരു കുതിരപ്പവൻ…അതെ വിജയ് രക്ഷകൻ തന്നെയാണല്ലേ… പലരും ചോദിക്കാൻ് മടിക്കുന്ന കാര്യങ്ങൾ ഓൺസ്ക്രീനിലും, ഓഫ് സ്ക്രീനിലും ചങ്കൂറ്റത്തേടെ പറയാൻ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്സ് ഓഫ് “രക്ഷകൻ” ഇളയ ദളപതി വിജയ് ..
പൂഞ്ഞാർ എം.എൽ.എ പി സി ജോർജ് നാളെ ‘മുഖ്യമന്ത്രിയാകുന്നു’. സലിംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിലാണ് പി സി ജോർജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്.
തന്റെ രംഗം ചിത്രീകരണം ആരംഭിക്കുന്നത് നാളെയാണെന്നും പി സി ജോർജ് പറഞ്ഞു. ജയറാം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാറിൽ പുരോഗമിക്കുകയാണ്. പി സിയുടെ വേഷം സിനിമയിൽ സുപ്രധാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
സലിം കുമാറിന്റെ മൂന്നാമത്തെ സംരംഭമാണ് ഈ ചിത്രം. നേരത്തെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘അച്ചായൻസ്’ എന്ന ചിത്രത്തിൽ പി സി ജോർജ് രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തിയിരുന്നു. ഒരു മുഴുനീള കോമഡി ചിത്രമാണ് ദൈവമേ കൈതൊഴാം കെ. കുമാറാകണം. വില്ലേജ് ഓഫീസറായ കെ. കുമാറിന്‍റെയും ഭാര്യ വിമലയുടെയും കഥയാണ് ചിത്രം പറയുന്നത്.
അനുശ്രീ ആണ് നായികാ വേഷത്തിലെത്തുന്നത്. ഡോക്ടര്‍ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍ ആല്‍വിന്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ശ്രീനിവാസൻ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, വിനായകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ വച്ചു ബിരിയാണി കിട്ടാത്തതിനെ തുടര്‍ന്ന് വെയ്റ്ററെ തല്ലിയെന്ന ആരോപണം തെറ്റാണെന്ന് വെളിപ്പെടുത്തി സീരിയല്‍ നടി അനു ജൂബി. ഇക്കാരണം പറഞ്ഞ് അനു ജൂബിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുറത്തുവന്നതില്‍ പകുതി മാത്രമാണ് സത്യമെന്ന് അനു ജൂബി പറയുന്നു. താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.മട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അരമണിക്കൂറിനു ശേഷം ഇല്ലായെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറയുകയും തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി എന്നുമായിരുന്നു ഇന്നലെ പുറത്തു വന്ന വാര്‍ത്തകള്‍ എന്നാല്‍ പുറത്തുവന്ന കാര്യങ്ങള്‍ അര്‍ദ്ധസത്യം മാത്രമാണെന്ന് നടി പറയുന്നു. പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ നല്ല പെരുമാറ്റമല്ല തനിക്ക് നേരെയുണ്ടായത്.
പിറന്നാള്‍ ആഘോഷം ലക്ഷ്യമിട്ടാണ് സുഹൃത്തുക്കള്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം ഹോട്ടലില്‍ ചെന്നത്. അപ്പോള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ മേശ ഒന്നു പോലും ഒഴിവുണ്ടായിരുന്നില്ല. തുടര്‍ന്ന് താനും സുഹൃത്ത് മുനീസയും കസേരയില്‍ കാത്തിരുന്നു. മറ്റുള്ളവര്‍ പുറത്ത് നിന്നു. ഇതിനിടെ ബിരിയാണിക്ക് പറഞ്ഞിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്ന് മട്ടന്‍ വിഭവങ്ങള്‍ ഇല്ലെന്ന് പറഞ്ഞു. ഇത് നേരത്തേ പറയരുതായിരുന്നോ എന്ന് ചോദിച്ചു , ഒപ്പം അര മണിക്കൂറായി കാത്തിരിക്കുയല്ലേ എന്നും പറഞ്ഞു. ഇതോടെ അയാള്‍ ദേഷ്യത്തോടെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഭക്ഷണം വൈകുമെന്ന് ബിരിയാണിക്ക് പറഞ്ഞപ്പോള്‍ പോലും അവര്‍ അറിയിച്ചില്ല.
വെയിറ്റര്‍ മോശമായി പെരുമാറിയത് മൂലം അയാളെ തന്‍റെ സുഹൃത്തുക്കള്‍ മാനേജറുടെ അടുത്തേക്ക് പിടിച്ച് കൊണ്ട് പോയി .ഈ വേളയില്‍ തനിക്ക് സമീപമുണ്ടായിരുന്ന ഒരാള്‍ നീ എന്തൊരു ചരക്കാണെടീ … എന്ന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. നിന്‍റെ അമ്മയോട് പോയി പറയാന്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട സുഹൃത്ത് മുനീസയെ അയാള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.പരാതിപ്പെടാന്‍ കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയയാള്‍ സ്റ്റേഷനിലെത്തി. അയാളെ മര്‍ദ്ദിച്ചെന്നാണ് ആരോപിച്ചത്. സ്ഥലത്തെ സി പി എം നേതാവിന്‍റെ സഹോദരനാണ് ഇയാളെന്ന് പിന്നീടാണ് മനസിലായത്.
പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മാന്യമായല്ല പെരുമാറിയത്. വനിതാ പൊലീസും മറ്റൊരു പൊലീസുകാരനും മോശമായാണ് പെരുമാറിയത്. അവര്‍ മര്‍ദ്ദിച്ചെന്നും അനു ജൂബി പറയുന്നു.പ്രശ്നമുണ്ടാക്കാനല്ല ഹോട്ടലില്‍ പോയത്. പൊലീസ് അസഭ്യം പറഞ്ഞു. വീട്ടുകാരെ വരുത്തിയാലേ സ്റ്റേഷനില്‍ നിന്ന് പോകാന്‍ അനുവദിക്കൂ എന്നൊക്കെ പറഞ്ഞു.താന്‍ മദ്യപിച്ചെന്ന് പറയുന്ന പൊലീസ് വൈദ്യപരിശോധന നടത്തിയില്ല. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വാര്‍ത്ത പ്രചരിച്ചത് താന്‍ തെറ്റ് ചെയ്തെന്നാണ്. പലരും ഫോണ്‍ ചെയ്ത് തന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നതിനാല്‍ കൂടിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ പറയുന്നറ്റെന്ന് അനു ജൂബി വ്യക്തമാക്കി.
തന്‍റെ ഫോണ്‍ പൊലീസ് വാങ്ങി പരിശോധിച്ചു. എന്തിനാണിത്? പരാതിക്കാരുടെ മുഖത്ത് നോക്കി അസഭ്യം പറയുന്നത് ജനമൈത്രി പൊലീസ് സ്റ്റേഷനാണോ? പൊലീസ് സ്റ്റേഷനില്‍ ക്യാമറ ഇല്ലാത്ത സ്ഥലത്തായിരുന്നു ഇതൊക്കെ നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ഒരാളുടെ വാക്ക് കേട്ടാണ് പൊലീസ് മോശമായി പെരുമാറിയത്. തങ്ങള്‍ കുടിച്ചിരുന്നെന്ന് അയാള്‍ക്ക് എങ്ങനെ പറയാനാകും? ഏതായാലും ഇനി നിയമനടപടികളുമായി മുന്നോട്ട് പോകും. അവഹേളിച്ചവര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചവര്‍ക്കെതിരെയും കേസ് നല്‍കുമെന്ന് അനു ജൂബി പറഞ്ഞു.മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വെയ്റ്ററെ മര്‍ദ്ദിച്ചെന്നായിരുന്നു അനുവിനെതിരെ ആരോപിച്ചിരുന്നത്. താരവും കൂട്ടുകാരും മദ്യലഹരിയിലാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും സംഭവത്തിന്റെ ഒരു വശം മാത്രമാണ് പ്രചരിച്ചതെന്നും താരം പറയുന്നു.
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തനിയ്ക്ക്
ഇഷ്ടപ്പെടാത്ത എന്ത് കാര്യം കണ്ടാലും അപ്പോള്‍ മമ്മൂട്ടി പ്രതികരിയ്ക്കും. അതിന് തന്റെ തൊട്ടുമുന്നില്‍ ആരാണെന്ന് പോലും മമ്മൂട്ടി നോക്കാറില്ല.ആരോട്, എങ്ങനെ, എപ്പോള്‍ പൊട്ടിത്തെറിയ്ക്കും എന്നൊന്നും പറയാന്‍ കഴിയാത്ത മമ്മൂട്ടിയുടെ പെട്ടെന്ന് ഉണ്ടായ ഒരു ദേഷ്യം ഒരു ദിവസം ഒരു സിനിമയുടെ ചിത്രീകരണം തന്നെ മുടക്കി.
മമ്മൂട്ടിയുടെ പെട്ടന്നുള്ള ദേഷ്യം കാരണം പണി കിട്ടിയത് നടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ ലാലിനായിരുന്നു. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹിറ്റ്‌ലറിന്റെ സെറ്റിലാണ് സംഭവം. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ലാല്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഒരു ദിവസം സെറ്റില്‍ വച്ച് മമ്മൂട്ടി തന്റെ പുതിയ ചിത്രത്തെ കുറിച്ച് ലാലിനോട് സംസാരിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ഒരു സിനിമാ കമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ ഞാനവരുടെ സിനിമയില്‍ അഭിനേച്ചേക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
അത് കേട്ടപ്പോള്‍ ലാല്‍ പറഞ്ഞു മമ്മൂട്ടി തീര്‍ച്ചയായും ആ ചിത്രത്തില്‍ അഭിനയിക്കണം. അത് കേട്ട് സന്തോഷിച്ചിരിയ്ക്കുന്ന മമ്മൂട്ടിയോടെ ലാല്‍ തുടര്‍ന്ന് പറഞ്ഞു, ‘രണ്ട് നൂറ്റാണ്ടോളം നമ്മളെ ഭരിച്ച് മുടിപ്പിച്ചവരല്ലേ അവര്‍. അവരോട് ഇങ്ങനെയൊക്കയേ പ്രതികാരം ചെയ്യാന്‍ കഴിയൂ. മമ്മൂട്ടി തീര്‍ച്ചയായും ഈ ഓഫര്‍ സ്വീകരിയ്ക്കണം’ ലാലിന്റെ തമാശ കേട്ട് സെറ്റിലുള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷെ മമ്മൂട്ടിയ്ക്ക് മാത്രം അതത്ര പിടിച്ചില്ല. പെട്ടെന്ന് ദേഷ്യപ്പെട്ട മെഗാസ്റ്റാര്‍ അപ്പോള്‍ തന്നെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി.
മമ്മൂട്ടി ഇറങ്ങിപ്പോയതോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആ ദിവസം നടന്നില്ല. ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ ലാലിന് തന്നെയാണ് ആ തമാശയുടെ നഷ്ടം വന്നു ഭവിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ പിന്നീട് ഇവര്‍ തമ്മില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല താനും. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിയ്ക്കുകയും മമ്മൂട്ടിയെ നായകനാക്കി ലാല്‍ കോബ്ര എന്ന ചിത്രം സംവിധാനം ചെയ്യുകയും ഉണ്ടായി.
‘തനിയാവര്‍ത്തനം’ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞാടിയിട്ട് മുപ്പതുവര്‍ഷം തികയുന്നു. സംവിധായകന്‍ എന്നനിലയില്‍ സിബി മലയിലിനും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിനും നടനെന്ന നിലയില്‍ മമ്മൂട്ടിക്കും ഈ ചിത്രം ചലച്ചിത്രയാത്രയിലെ നാഴികല്ലാണ്. എന്നാല്‍ നിര്‍മാതാവ് നന്ദകുമാര്‍ ഈ വെള്ളിവെളിച്ചത്തിലല്ല ജീവിക്കുന്നത്.
നൂറുദിവസം നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവ് ജീവിക്കാനായി ആലപ്പുഴയിൽ ദോശമാവ് വിൽക്കുന്നു. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെട്ട് ദോശമാവ് കച്ചവടം തുടങ്ങിയതോടെ നിര്‍മാണവും വിതരണവുമെല്ലാം ഒറ്റയ്ക്കാണ്.
2007 ല്‍ നിര്‍മിച്ച അടിവാരമെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. പിടിച്ചുനില്‍ക്കാനായി പിന്നീട് കണ്ടെത്തിയതാണ് ഈ ദോശമാവ് കച്ചവടം. ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. പക്ഷേ ആറാമത്തേത് വേണ്ടായിരുന്നു എന്ന് തുറന്നുപറയാന്‍ മടിയില്ല നന്ദകുമാറിന്.
തനിയാവര്‍ത്തനം നിര്‍മിക്കുമ്പോള്‍ നന്ദകുമാറിന് പ്രായം 26 ആയിരുന്നു. മൂന്നുപതിറ്റാണ്ടുകഴിഞ്ഞെങ്കിലും മറ്റൊരു തനിയാവര്‍ത്തനം സ്വപ്നം കണ്ടാണ് ദോശമാവും പേറിയുള്ള ഈ യാത്ര.
പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളര്‍ന്നതും ദുബൈയില്‍. പ്ലസ്ടു കഴിഞ്ഞതോടെ ബംഗളുരുവില്‍ പഠിക്കാന്‍ പോയി. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയത് അവിടെ നിന്നാണ്. ഇതിനിടെ കൂട്ടുകാരികള്‍ പലരും വിവാഹിതരായതും കുട്ടികളുണ്ടായതും താരത്തെ വിഷമിപ്പിച്ചു. കൂട്ടുകാരികളുടെ മക്കളെ കാണാന്‍ പോയാല്‍ കൊള്ളാമെന്നൊക്കെ വീട്ടുകാരോട് പറഞ്ഞു. അങ്ങനെയെങ്കിലും തന്റെ വിവാഹം നടക്കട്ടെ എന്ന് കരുതി. എന്നാല്‍ കൂട്ടുകാരികളുടെ വീട്ടില്‍ ചെന്നപ്പോള്‍ വിവാഹമായില്ലേ, എന്താ നടക്കാത്തത് അങ്ങനെ നൂറ് ചോദ്യങ്ങളായി.
അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് വീട്ടുകാര്‍ നല്ലൊരു ബന്ധം കൊണ്ടുവന്നത്. പക്ഷെ, ആ സമയത്ത് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ വീട്ടുകാര്‍ പറഞ്ഞതൊന്നും കേട്ടില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്യാണം തല്‍ക്കാലം വേണ്ടെന്ന് വെച്ചു. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ മാണിക്യം മൈഥിലിയായി. മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു. അതിനിടെ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള പല വിവാദങ്ങളില്‍ പെട്ട് ചീത്തപ്പേരിലായി. എങ്കിലും താരം പ്രൊഫഷനില്‍ തന്നെ ഉറച്ചുനിന്നു.
ഇതിനിടെ മലയാളത്തില്‍ പുതിയ പുതിയ നടിമാര്‍ വന്നതോടെ സിനിമകള്‍ കുറഞ്ഞു. ടി.വി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ് ബീറ്റ് സിനിമകളില്‍ അഭിനയിച്ചു.എന്നും സ്‌നേഹം തേടിയുള്ള യാത്രയായിരുന്നു മൈഥിലിയുടേത്. അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയക്കുരുക്കിലും പെട്ടു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രണയിച്ച ചെറുപ്പക്കാരന്‍ പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഇരുവരും ഒത്തുള്ള സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ താരം വിഷമത്തിലായി. എങ്കിലും വിവാഹ സ്വപ്‌നങ്ങള്‍ ഇല്ലാതായില്ല.
സിനിമാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചര്‍ച്ചയായി മാറുകയും ചെയ്ത ചിത്രമാണ് ‘രണ്ടാമൂഴം’. എംടി വാസുദേവന്‍ നായരുടെ ഇതിഹാസ നോവല്‍ സിനിമയാകുന്നെന്ന വാര്‍ത്തകള്‍ ഏറെ കാലമായി കേള്‍ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷമാദ്യം അതിന് തീരുമാനമായി. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനാകുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പുതുമയായത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്ന പേരാണ്. രാജമൗലിയെപോലുള്ള വലിയ സംവിധായകന്‍ പോലും വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് ബാഹുബലിയുമായി എത്തിയത്. അതിലും ബ്രഹ്മാണ്ഡ പ്രോജക്ടായ രണ്ടാമൂഴം എന്ത് വിശ്വാസത്തിലാണ് ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ശ്രീകുമാര്‍ മോനോനെ ഏല്‍പ്പിച്ചതെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു.
ഈ ചോദ്യം ഏറ്റവും കൂടുതല്‍ നേരിടുന്ന വ്യക്തിയാണ് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി. രണ്ടാമൂഴം ഹിന്ദിയും, ഇംഗ്ലീഷുമുള്‍പ്പെടെ ഒരു ഡസനോളം ഭാഷകളില്‍ എത്തിക്കാന്‍ ആയിരം കോടിയാണ് ഷെട്ടി അനുവദിച്ചിരിക്കുന്ന ബഡ്ജറ്റ്. എന്തുറപ്പിലാണ് ആയിരം കോടി മുടക്കുന്നതെന്ന് ചോദിക്കുന്നവരോട് ഷെട്ടിക്ക് കൃത്യമായ മറുപടിയുണ്ട്. ‘മഹാഭാരതം വളരെ ബൃഹത്തായ ഒരു ഇതിഹാസമാണ്. അതാണ് സ്‌ക്രീനില്‍ കാണിക്കേണ്ടത്. സ്വാഭാവികമായും വലിയ ബജറ്റ് ആവശ്യമാണ്. 750 കോടിയോളം രൂപയാണ് ശ്രീകുമാര്‍ മേനോന്‍ ചോദിച്ചത്. ആയിരം കോടി ചെലവിട്ടോളൂ എന്ന് ഞാന്‍ പറഞ്ഞു. അത് കുറ്റമറ്റ സിനിമയാവണമെന്നു മാത്രമാണ് ആവശ്യം’ എന്ന് ഒരു അഭിമുഖത്തില്‍ ഷെട്ടി പറഞ്ഞു.
ഇങ്ങനെയൊരു ചിത്രം നിര്‍മ്മിക്കാന്‍ ഷെട്ടിയെ പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുമാണ്. ‘ഭാരതത്തിന്റെ ചരിത്രവും പാരമ്പര്യവും പുതുതലമുറയിലേയ്‌ക്കെത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കണമെന്നാണ് നരേന്ദ്ര മോദിയുടെ ആഹ്വാനം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്‍കൊണ്ടു തന്നെയാണ് ഇതിന്റെ നിര്‍മ്മാണത്തിലേയ്‌ക്കെത്തിയത്. പിന്നെ മോഹന്‍ലാലിനെ എനിക്ക് നേരത്തേ അറിയാം. രാജ്യം കണ്ട മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അതിനേക്കാളുപരി വളരെ സിംപിളായ നല്ല മനുഷ്യനാണ്. അദ്ദേഹത്തിലുള്ള വിശ്വാസം കൂടിയാണ് ഈ സിനിമ ഏറ്റെടുക്കാന്‍ കാരണം’ എന്നും ഷെട്ടി പറയുന്നു.
2018 ജനുവരിയില്‍ ചിത്രം ആരംഭിക്കും. 2019 ജനുവരിയില്‍ തീയറ്ററുകളിലെത്തും. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചില വിദേശ ഭാഷകളിലും സിനിമയെത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. ഹോളിവുഡ്, ബോളിവുഡ് ടെക്‌നീഷ്യന്മാരും താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നും ഷെട്ടി അറിയിച്ചു. രണ്ടാമൂഴത്തിന് മുന്‍പ് ഒടിയന്‍ എന്ന തന്റെ ആദ്യ ചിത്രം ഒരുക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയന്‍ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാള സിനിമയ്ക്കു മറക്കാന്‍ കഴിയാത്ത നിരവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടു കെട്ടായിരുന്നു സിബി മലയിലും ലോഹിതദാസും ചേര്‍ന്നുള്ളത്. മമ്മൂട്ടിയേ നായകനാക്കി തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും കൂട്ടുകെട്ടു തുടങ്ങുന്നത്. പിന്നീട് സാഗരം സാക്ഷി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ ആ കൂട്ടുകെട്ടു പിരിഞ്ഞു. ദിലീപ് കമലിന്റെ സഹസംവിധായകനായും കൂടാതെ ചെറിയ വേഷങ്ങളിലും അഭിനയിച്ചും വരുന്ന സമയത്താണു സാഗരം സാക്ഷി എന്ന ചിത്രത്തില്‍ തരക്കേടില്ലാത്ത ഒരു വേഷം കിട്ടുന്നത്. എന്‍ എഫ് വര്‍ഗീസിന്റെ മകന്റെ വേഷമായിരുന്നു ചിത്രത്തില്‍ ദിലീപിന്. അഞ്ചോളം സീനുകളില്‍ ദിലീപ് അഭിനയിച്ചിരുന്നു. പക്ഷേ ചിത്രം എഡിറ്റ് ചെയ്തു വന്നപ്പോള്‍ ദിലീപിന്റെ സീന്‍ ഒരെണ്ണമായി കുറഞ്ഞു. ചിത്രം റിലീസ് ചെയ്തപ്പോള്‍ ഏറെ പ്രതീക്ഷയോടെ തീയേറ്റില്‍ എത്തിയ താരത്തിനു പക്ഷേ നിരാശയായിരുന്നു ഫലം.ഒരു സീനില്‍ മാത്രമേ താന്‍ ഉള്ളു എന്നറിഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണ് നിറഞ്ഞൊഴുകി എന്നും പറയുന്നു.
തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഇളയദളപതി വിജയ്‌ക്ക് വലിയൊരു ആരാധക കൂട്ടമുണ്ട്. വിജയ്‌യുടെ ഓരോ ചിത്രം പുറത്തിറങ്ങുമ്പോഴും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മെർസൽ. ദീപാവലി ദിവസമായ നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലും വൻവരവേൽപാണ് മെർസലിന് ആരാധകർ ഒരുക്കിയിട്ടുളളത്. തിയേറ്ററുകളിൽ വിജയ്‌യുടെ കൂറ്റൻ ഫ്ലക്സ്ബോർഡുകൾ ഇതിനോടകം ആരാധകർ സ്ഥാപിച്ചു കഴിഞ്ഞു. ചെണ്ടമേളവും ബാൻഡ് സംഘവും ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തമിഴ് വെബ്സൈറ്റായ ഇന്ത്യാഗ്ലിറ്റ്സ് മുഖേന വിജയ് ആരാധകരുമായി സംവദിച്ചു.
”സിനിമയിൽ വരുന്ന സമയത്ത് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ കൂടെ വർക്ക് ചെയ്ത സംവിധായകരും നിർമാതാക്കളും ചേർന്ന് എന്നെ നല്ലൊരു ഇടത്ത് കൊണ്ടെത്തിച്ചുവെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനെക്കാളുപരി എന്റെ ആരാധകർ. അവരെ ആരാധകർ എന്നു പറയുന്നതിനെക്കാളും എന്റെ സുഹൃത്തുക്കൾ എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവരുടെ പിന്തുണയില്ലാതെ ഇവിടംവരെ ഞാൻ എത്തില്ലായിരുന്നു” വിജയ് പറഞ്ഞു. മെർസലിന്റെ റിലീസിനു മുൻപായി ആരാധകരോട് ഒരു അഭ്യർഥനയും നടത്തി. ”എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് പാലഭിഷേകം ഒന്നും വേണ്ട എന്നു ഞാൻ നേരത്തെ പറഞ്ഞിട്ടുളളതാണ്. പക്ഷേ ഇപ്പോഴും എന്റെ ആരാധകർ അത് ചെയ്യുന്നുണ്ട്. പാലഭിഷേകം വേണ്ടാ” വിജയ് ആരാധകരോടായി പറഞ്ഞു. നിങ്ങളില്ലെങ്കിൽ ഞാനില്ലെന്നും വിജയ് പറഞ്ഞു.
അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാവുമ്പോള്‍ അത് സംവിധാനം ചെയ്യുക ശ്രീകുമാര്‍ മേനോന്‍ ആയിരിക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട് എന്നും പറയപ്പെടുന്നു.
മോഹന്‍ലാലിന്റെ ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒടിയനു ശേഷം ‘രണ്ടാമൂഴം’ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി. വി.ആര്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഒടിയന്‍ ടീമംഗങ്ങള്‍ക്കിടയിലെ പടലപിണക്കങ്ങളും മറ്റും സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടിയായി എന്നാണ് അണിയറ സംസാരം.
സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വാരസ്യങ്ങളാണ് പുതിയ സംഭവവികാസങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതേത്തുർന്ന് ലൊക്കേഷനിലെ പൊട്ടിത്തെറി ഒഴിവാക്കാനായി ശ്രീകുമാര്‍ മേനോന് പകരം എം. പത്മകുമാറിനെ ഒടിയന്‍ സംവിധാനം ചെയ്യാനായി ഏല്‍പ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രണ്ടാമൂഴത്തില്‍ നിന്നും ശ്രീകുമാര്‍ മേനോനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.
ശ്രീകുമാര്‍ മേനോന്റെ കന്നി ചിത്രമാണ് ഒടിയന്‍. ‘ഒടിയന്റെ’ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ മേക്കിംഗ് വീഡിയോ പുറത്തു വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് ശ്രീകുമാര്‍ മേനോന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയത് ശ്രീകുമാര്‍ മേനോനെ ചൊടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്റെ നിലപാടുകള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ ഒന്നിച്ചു എന്നാണ് വിവരം. ഇതോടൊപ്പം പ്രമുഖ സംവിധായകന്‍ എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നതിനെയും ശ്രീകുമാര്‍ മേനോന്‍ എതിര്‍ത്തിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലുകളും ശ്രീകുമാര്‍ മേനോന്‍ അംഗീകരിച്ചിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്‍. അതുകൊണ്ടുതന്നെ എം. പത്മകുമാര്‍, ആന്റണി പെരുമ്പാവൂര്‍, ഷാജി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കാര്യങ്ങല്‍ നിയന്ത്രിക്കുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു എന്നാണ് വിവരം.
പുലി മുരുകന്‍ ടീം തന്നെ ഒടിയനും മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം.
പക്ഷേ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്‌നും എത്തുകയായിരുന്നു. ഒടിയന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാമറാമാന്‍ ഷാജികുമാര്‍ പോസ്റ്റ് ചെയതതിനെ ശ്രീകുമാര്‍ മോനോന്‍ ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോയി.
നേരത്തെ വാരണാസി സെറ്റിലെ ചിത്രങ്ങള്‍ ശ്രീകുമാര്‍ മേനോനും സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇതേ കാമറാമാനും ചെയ്തിട്ടുള്ളൂവെന്നാണ് ലൊക്കേഷനിലെ ഷാജി കുമാറിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതോടെ രണ്ട് ചേരി രൂപപ്പെടാതിരിക്കാനും തര്‍ക്കങ്ങള്‍ ചിത്രത്തെ ബാധിക്കാതിരിക്കാനും വേണ്ടി എം. പത്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചുവെന്നാണ് അണിയറക്കാര്‍ പറയുന്നത്