ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഗായികയോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ പ്രമുഖര്‍ അനുശോചനമറിയിച്ചു.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രയില്‍ ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ ഇന്ന് രാവിലെയാണ് വിട പറഞ്ഞത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചത് ആരോഗ്യ നില ഏറെ വഷളാക്കിയിരുന്നു.
കദളീ കണ്‍കദളീ ചെങ്കദളീ പൂ വേണോ….
ഈ പാട്ടിന്റെ ബാക്കി വരിയറിയാത്ത മലയാളികള്‍ വിരളമാവും. രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ 1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ ഗാനമാണിത്. വിവിധ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടും ഇന്ത്യയുടെ സുവര്‍ണ നാദം ലതാ മങ്കേഷ്‌കര്‍ മലയാളത്തില്‍ പാടിയിട്ടുള്ള ഒരേയൊരു പാട്ട്.
തലമുറകള്‍ പിന്നിട്ടിട്ടും ഈ ഗാനം ഇപ്പോഴും മലയാളികളുടെ മനസ്സിലുള്ളതിന്റെ പ്രധാന കാരണം ലഗ് ജാ ഗലേയിലൂടെ നമുക്ക് മുന്നിലെത്തിയ ശബ്ദമാധുര്യം തന്നെയാണ്. വയലാറിന്റെ വരികള്‍ക്ക് സലില്‍ ചൗധരി ഈണം പകര്‍ന്ന കദളീ കണ്‍കദളി സര്‍വകാല ഹിറ്റായാണ് ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രത്തില്‍ ജയഭാരതി വേഷമിടുന്ന ആദിവാസി പെണ്‍കുട്ടി പാടുന്നതാണ് പാട്ട്.
ഈ ഗാനം യഥാര്‍ഥത്തില്‍ ലതാജിയുടെ മലയാളത്തിലെ രണ്ടാമത്തെ പാട്ട് ആവേണ്ടതാണെന്നതാണ് യാഥാര്‍ഥ്യം. മലയാളം വഴങ്ങാത്തതിന്റെ പേരില്‍ ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരെ എന്ന ഗാനം പാടാന്‍ ലതാ മങ്കേഷ്‌കര്‍ വിസമ്മതിച്ചിരുന്നു. സലില്‍ ചൗധരി തന്നെയായിരുന്നു ആ പാട്ടിന്റെയും സംഗീതം.
ചെമ്മീന്‍ ഇറങ്ങി ഒമ്പത് വര്‍ഷത്തിന് ശേഷമായിരുന്നു നെല്ലിന്റെ റിലീസ്. നെല്ലില്‍ സലില്‍ ദാ ലതാ മങ്കേഷ്‌കറെ വിടാതെ പിടികൂടി. സലില്‍ ചൗധരിയുടെ നിര്‍ബന്ധപ്രകാരമാണ് കദളീ കണ്‍കദളീ ലതാജി പാടുന്നതും ലതാ മങ്കേഷ്‌കറുടേതെന്ന് മലയാളികള്‍ക്കഹങ്കരിക്കാന്‍ ഒരു പാട്ടെങ്കിലും ഉണ്ടാവുന്നതും. ഈ പാട്ടിന്റെ റെക്കോര്‍ഡിംഗിന് മുമ്പ് ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിച്ചത് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ആയിരുന്നു എന്നത് മറ്റൊരു കൗതുകം.
ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും പ്രണയവുമെല്ലാം തുളുമ്പുന്ന ഗാനം വലിയ രീതിയില്‍ ഹിറ്റായെങ്കിലും പാട്ടിലെ ഉച്ചാരണം ശരിയല്ലെന്ന വിമര്‍ശനവും അതിനോടൊപ്പം ഉയര്‍ന്നു. ഇതുകൊണ്ട് തന്നെയാവാം മലയാളത്തില്‍ പിന്നൊരു പാട്ട് ലതാജീയുടേതായി ഉണ്ടായില്ല. നെല്ലിലെ ഒരു പാട്ട് തന്നെ വീണ്ടും വീണ്ടും കേട്ട് മലയാളികള്‍ ഇന്നും നികത്തുകയാണ് ആ കുറവ്.
മലയാളത്തില്‍ അധികം സംഭാവനകളില്ലെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ലതാജിയുടേതായിട്ടുണ്ട്. തമിഴില്‍ ഇളയരാജ ഈണമിട്ട നാല് ചിത്രങ്ങളില്‍ ലതാജിയുടെ പാട്ടുകളുണ്ട്. ഇത് കൂടാതെ കന്നഡയിലും തെലുങ്കിലും അവര്‍ മികച്ച സംഭാവനകള്‍ നല്കി.
1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ലത ആലപിച്ചത്. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.
മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്.ഒരുകാലത്ത് ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കിയിരുന്നു .ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്.
നർഗീസ്, നിമ്മി, മാലാ സിൻഹ, നന്ദ, ശർമിള ടാഗോർ, വൈജയന്തിമാല, പദ്മിനി, ഹെലൻ, വഹീദ റഹ്മാൻ, ബീനാറായി, ഗീതാ ബാലി, സീനത്ത് അമൻ, സൈറാ ബാനു, ആശ പരേഖ്, മുംതാസ്, മൗഷ്മി ചാറ്റർജി, ഹേമമാലിനി, ജയഭാദുരി, രേഖ, മാധുരി ദീക്ഷിത്, ഡിംപിൾ കപാഡിയ, ജൂഹി ചൗള തുടങ്ങി നിരവധി നായികമാരുടെ പിന്നണി പാടി നിറഞ്ഞുനിന്ന ശബ്ദമായിരുന്നു ലതാജി. തന്റെ പാട്ടുകള്‍ ലതാജി പാടണമെന്ന് മധുബാല അക്കാലത്ത് വാശി പിടിക്കുമായിരുന്നത്രേ.
ലതാജി പാടിയാലേ നായികയെന്ന നിലയില്‍ തങ്ങള്‍ അംഗീകരിക്കപ്പെടൂ എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു ബോളിവുഡ് നടിമാര്‍ക്കെന്നാണ് ജയാബച്ചന്‍ ലതാ മങ്കേഷ്‌കറുടെ വിയോഗത്തോട് പ്രതികരിച്ചത്.എഴുപതുകള്‍ അടക്കി വാണിരുന്ന ഒട്ടുമിക്ക ബോളിവുഡ് നായികമാരുടേയും ഒരേയൊരു ശബ്ദമായിരുന്ന ലതാജിക്ക് മലയാളത്തില്‍ മുന്നണി പാടാന്‍ ഭാഗ്യം സിദ്ധിച്ച ഒരേ ഒരാളായിരുന്നു ജയഭാരതി.
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ആറാട്ടി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. മോഹന്‍ലാല്‍ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഒരു മാസ് മസാല ചിത്രമായിരിക്കും ആറാട്ടെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. ചിത്രം ഫെബ്രുവരി 10ന് പ്രേക്ഷകരിലേക്കെത്തും. പൃഥ്വിരാജ്, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ ട്രെയ്‌ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ചുമ്മാ തീ’ എന്ന ക്യാപ്ഷനോടെയാണ് അജു വര്‍ഗീസ് ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.
വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
മലയാള സിനിമാരംഗത്തെ ഒരാൾ പോലും ചെയ്യാത്ത ക്രൂരതകൾ സിനിമ പ്രവർത്തകരോടു ചെയ്ത വ്യക്തിയാണ് നടൻ ദിലീപെന്നു സംവിധായകൻ വിനയൻ ഏകദേശം നാലു വർഷം മുൻപ് മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ അഭിമുഖത്തിൽ വിനയൻ ദിലീപിനെ കുറിച്ച് പറയുന്ന പല ഭാഗങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വെെറലാണ്. ദിലീപിന് `ആനപ്പക´യാണെന്നും നീരസം തോന്നുന്ന ഒരു വ്യക്തിയെ ഇല്ലാതാക്കുവാൻ പോലും ദിലീപ് മടിക്കില്ലെന്നും വിനയൻ അന്നത്തെ ആഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.
താരങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ഒരു ഇൻഡസ്ട്രിയാണ് മലയാളസിനിമയെന്നും വിനയൻ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്നത്തെ സൂപ്പർസ്റ്റാറുകൾ വർഷങ്ങൾ കൊണ്ടാണ് ആ ഒരു രീതിയിലേക്ക് ഈ ഇൻഡസ്ട്രിയെ കൊണ്ടുവന്നത്. ഫാൻസുകാരെ കൂട്ടുപിടിച്ച് തങ്ങളാണ് മലയാള സിനിമയിലെ എല്ലാമെന്ന് വരുത്തി തീർക്കുകയായിരുന്നു അവർ. പത്തുമുപ്പത് വർഷം താരസിംഹാസനത്തിലിരുന്ന സൂപ്പർസ്റ്റാറുകൾ തങ്ങളുടെ ആ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഫാൻസുകാരെ ഉപയോഗിച്ചതെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അതിനുശേഷം വന്ന ദിലീപ് സൂപ്പർസ്റ്റാറുകളെ നിഷ്പ്രഭരാക്കി ഇൻഡസ്ട്രി പിടിച്ചെടുക്കുകയായിരുന്നു. കുറച്ചുകൂടി ക്രിമിനലെെസ് ചെയ്ത അവസ്ഥയിലേക്കാണ് ദിലീപ് കാര്യങ്ങളെ കൊണ്ടുപോയത്. തന്നെ ചോദ്യം ചെയ്യുന്ന അല്ലെങ്കിൽ തന്നോട് മോശമായി സംസാരിക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുക എന്ന പ്രവണത ദിലീപിനുണ്ടായിരുന്നുവെന്നും വിനയൻ അന്നത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
ദിനേശ് പണിക്കർ എന്ന പ്രൊഡ്യൂസറെ ഒന്നേകാൽ ലക്ഷം രൂപയുടെ ഒരു ചെക്ക് മടങ്ങിയതിൻ്റെ പേരിൽ ജയിലിലടച്ച വ്യക്തികൂടിയാണ് ദിലീപ് എന്നും വിനയൻ പറയുന്നു. ദിലീപ് അഭിനയിച്ച പടം പരാജയപ്പെട്ടതു കൊണ്ട് തൻ്റെ കയ്യിൽ ഇപ്പോൾ കാശില്ലെന്നു പറഞ്ഞതിനാണ് ദിലീപ് ദിനേശ് പണിക്കരോട് പക തീർത്തത്. ചെക്ക് ബാങ്കിൽ നൽകി അതിൽ ചില കളികൾ കളിച്ച് ദിനേശ് പണിക്കരെ ജയിലിലടച്ച വ്യക്തിയാണ് ദിലീപെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.
ഒന്നു ദിലീപ് ചെയ്തതുപോലെ മയാളസിനിമയിലെ ഒരു വ്യക്തി പോലും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും വിനയൻ പറയുന്നുണ്ട്. ഇത്തരം വൈരാഗ്യ ബുദ്ധി, അതായത് ആനപ്പക മനസ്സിൽ വയ്ക്കുന്ന ഒരു വ്യക്തിയാണ് ദിലീപെന്നാണ് വിനയൻ പറയുന്നത്. ദിലീപിനെ അടുത്തറിയാവുന്ന ആർക്കും നടിയെ ആക്രമിച്ച കേസിൽ അദ്ദേഹത്തിന് പങ്കുണ്ടാകും എന്നു കരുതുന്നതിൻ്റെ കാരണം ഇതാണെന്നും വിനയൻ ചൂണ്ടിക്കാണിക്കുന്നു.
വിനീത് സിനിമകളിലൂടെ മലയാള സിനിമയിൽ മുൻനിര നായക നടനായി ഉയർന്നുവന്ന താരമാണ് നിവിൻ പോളി. നിവിൻ പോളിയുടെ ആദ്യ ചിത്രം വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബാണ്. ചിത്രത്തിലെ നിവിന്റെ പ്രകാശൻ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിവിൻ പ്രത്യക്ഷപ്പെട്ടു. മലർവാടി ആർട്സ് ക്ലബ്ബിന് ശേഷം നിവിൻ രണ്ടാമത് നായകനായത് തട്ടത്തിൽ മറയത്ത് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തിലാണ്. ആ ഒറ്റ സിനിമയിലൂടെ നിവിന്റെ സിനിമാ ജീവിതം തന്നെ മാറി മറിഞ്ഞു.
ഇന്ന് പ്രണയ ചിത്രങ്ങളിലും റിയലിസ്റ്റിക്ക് സിനിമകളിലുമെല്ലാം അഭിനയിച്ച് മലയാള സിനിമയെ ലോകമെമ്പാടും എത്തിക്കുന്നതിൽ നിവിന്റെ പങ്കും ചെറുതല്ല. സിനിമകളുടെ വിജയയാത്രക്കിടെ നിവിൻ പോളിയെ വിടാതെ പിന്തുടർന്ന വിവാദമായിരുന്നു സൂപ്പർ താരം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളത്. മോഹൻലാൽ ഒരിക്കൽ നിവിൻ പോളിയെ വിളിച്ചുവെന്നും എന്നാൽ നിവിൻ പോളി മോഹൻലാലിൻറെ ഫോൺ അവഗണിച്ചുവെന്നും ഒരു സിനിമാ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നിവിൻ പോളി.
കൈരളിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നിവിൻ പോളി വിവാദത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മലയാള സിനിമയിൽ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹൻലാലിൻറെ ഫോൺ അവഗണിച്ചെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിവിനെ കുറിച്ച് വ്യാഖാനിക്കപ്പെട്ടത്. കാര്യങ്ങൾ മോഹൻലാൽ ഫാൻസ് കൂടി ഏറ്റെടുത്തതോടെ നിവിൻ പോളി ഈ വിഷയവുമായി ബന്ധപ്പെട്ട് ശരിക്കും അസ്വസ്ഥനായി. പക്ഷെ ഈ സംഭവത്തിൽ യാതൊരു വാസ്തവുമില്ലെന്നായിരുന്നു നിവിന്റെ തുറന്ന് പറച്ചിൽ. ഇങ്ങനെയൊരു വിഷമം നേരിട്ടപ്പോൾ ആദ്യം വിളിച്ചത് മോഹൻലാലിനെ ആണെന്നും നിവിൻ പോളി അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ ശരിക്കും ടെൻഷനായിരുന്നു ഇങ്ങനൊരു സംഭവം ഉണ്ടായപ്പോൾ. സത്യത്തിൽ ലാൽ സാർ എന്നെ വിളിച്ചിട്ടില്ല. അതിലൊന്നും ഒരു വാസ്തവവുമില്ല. സംഭവം വലിയ വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോൾ ഇത്തരതിലൊക്കെ വാർത്തകൾ ഇനിയും വരുമെന്നായിരുന്നു ലാൽ സാറിന്റെ മറുപടി. അന്ന് ചിക്കൻബോക്സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നിട്ട് പോലും അദ്ദേഹം അതിൽ സത്യമില്ലെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി’ നിവിൻ പോളി വ്യക്തമാക്കി.
തമിഴകത്തിന്റെ ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ച ചിത്രമാണ് മഹാൻ. ഫെബ്രുവരി പത്തിന് നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തു വന്നിരിക്കുകയാണ്. അച്ഛനും മകനും മാസ്സ് ആയും ക്ലാസ് ആയും നടത്തുന്ന ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഗാന്ധി മഹാൻ എന്ന കഥാപാത്രമായാണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത് എങ്കിൽ ദദ എന്ന് വിളിപ്പേരുള്ള കഥാപാത്രമായാണ് ധ്രുവ് വിക്രം ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. വിക്രം, ധ്രുവ് വിക്രം എന്നിവരെ കൂടാതെ സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് എസ് എസ് ലളിത് കുമാർ ആണ്. അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നതും എടുത്തു പറയണം. കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവയാണ് ഇതിനു ശേഷം റിലീസ് ചെയ്യാനുള്ള വിക്രം ചിത്രങ്ങൾ.
വെള്ളിത്തിരയിലും പുറത്തും ശക്തമായ തീരുമാനങ്ങളും നിലപാടുകളും കൊണ്ട് വ്യത്യസ്തയാണ് നടി രേവതി. താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഭൂതകാലത്തിലും മികച്ച വേഷമായിരുന്നു രേവതിയുടേത്. ഇതിനിടെ തന്റെ വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രേവതി. ഈ സമയത്ത് രേവതിയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇഷ്ടമുള്ള ആളെ പ്രണയിച്ച് വിവാഹം ചെയ്തിട്ട് പോലും വിവാഹബന്ധം തകരുകയായിരുന്നെന്ന് രേവതി പറയുന്നു.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി രേവതി തന്റെ വിവാഹവും വിവാഹമോചനവും എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ: ‘ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്‌നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാൻ ജീവിക്കില്ല. അത് തീർച്ചയാണ്. അവർ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലും ഞാൻ കാത്തിരിക്കുമായിരുന്നു. അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങൾക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു.’
‘പക്ഷേ എപ്പോഴോ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലാ എന്ന് രണ്ട് പേർക്കും തോന്നിയപ്പോൾ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. ഞങ്ങൾ അഞ്ചാറ് വർഷം കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വർക്കൗട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്.’
‘നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുൻപ് പിരിയുന്നതാണ് നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലർത്തുന്നതല്ലേ നല്ലത് എന്നും താരം ആ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.’
സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയായിരുന്നു ദിലീപിനെതിരെ വീണ്ടും കേസെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ദിലീപിന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്രന്‍ പറഞ്ഞത്. ഇതോടെയായിരുന്നു ദിലീപിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. സത്യം കോടതിയില്‍ തെളിയട്ടെയെന്നും ദിലീപിനൊപ്പമാണ് താനെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഭിനേതാവായ ജീവന്‍ ഗോപാല്‍. മൈ ബോസില്‍ ദിലീപിന്റെ അനന്തരവനായി അഭിനയിച്ചത് ജീവനായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ജീവന്‍ ദിലീപിന് പിന്തുണ അറിയിച്ചിട്ടുള്ളത്.
ജീവന്റെ കുറിപ്പ്
കഷ്ടപ്പാടുകൾക്കിടയിൽനിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും. സത്യം കോടതിയിൽ തെളിയട്ടെ, ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല. ഒന്ന് ആത്‍മപരിശോധന നടത്തിയാൽ നന്ന് എന്നായിരുന്നു ജീവൻ ഫേസ്ബുക്കിൽ കുറിച്ചത്. ദിലീപ് ആരാധകർ ജീവന്റെ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.
എല്ലാവരും കഷ്ടപ്പെട്ട് തന്നെ ആണ് ആക്ടറും ആക്ട്രസും ആയി നിലനിൽക്കുന്നത്. സത്യം എന്ത് തന്നെ ആയാലും തെളിയിക്കപ്പെടട്ടെ. അതുവരെ നമുക്ക് ആരെയും കുറ്റപ്പെടുത്താതെ ഇരിക്കാം. അതെ ജീവ അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് ഈ മാധ്യമ വിചാരണയും പടച്ചുവിടുന്ന കെട്ടുകഥകളും വിശ്വസിക്കാൻ പ്രയാസമാണ് അന്നും, ഇന്നും ദിലീപേട്ടനൊപ്പം. സത്യം ഇതൊന്നും തുറന്നു പറഞ്ഞു പോസ്റ്റ് ഇടാൻ ഇപ്പൊ എല്ലാർക്കും മടിയാണ്. അദ്ദേഹം ആളാക്കിയ പലരും ഇതുവരെ ഒന്നും മിണ്ടിയിട്ടില്ലെന്നുമായിരുന്നു ആരാധകർ കമന്റ് ചെയ്തത്.
മലയാളസിനിമയിലെ പല വമ്പൻമാരും കാണിക്കാത്ത ഒരു ധൈര്യം ജീവൻ നിങ്ങൾ കാണിച്ചു. അഭിനന്ദനങ്ങൾ. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. ബട്ട്. കുറ്റം തെളിയട്ടെ അപ്പോൾ പോരെ. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ വന്നു ഇത്തരം ഒരു പോസ്റ്റ് ഇട്ടു സപ്പോർട്ട് കൊടുത്തതിനെ അഭിനന്ദിക്കുന്നു എന്നായിരുന്നു ഒരാൾ ജീവന്റെ പോസ്റ്റിന് താഴെയായി കുറിച്ചത്.
ബാലതാരമായി തുടക്കം കുറിച്ച ജീവന്‍ മമ്മി ആന്‍ഡ് മിയിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. ദിലീപ്- മംമ്ത മോഹന്‍ദാസ് കൂട്ടുകെട്ടിലൊരുങ്ങിയ മൈ ബോസിലും ജീവന്‍ വേഷമിട്ടിരുന്നു. തുടക്കക്കാരനായ തന്നെ നല്ല രീതിയിലാണ് അദ്ദേഹം അന്ന് പിന്തുണച്ചത്. സംവിധായകന്‍ സീനിനെക്കുറിച്ച് പറയുന്ന സമയത്ത് അത് ഇങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുമായിരുന്നു. തന്റെ കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായിരുന്നു അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ ജീവന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞത്.
ദിലീപിനെതിരെ സംസാരിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ വന്‍ സൈബര്‍ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മാധ്യമ ചർച്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന്‍ ഐ.പി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം നടത്തുന്നതെന്നും ഇവര്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
”ദിലീപിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് താഴെ സോഷ്യല്‍മീഡിയ പേജുകളില്‍ വരുന്ന കമന്റ്‌സ് വായിച്ചു നോക്കണം. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതും എതിരെ പറയുന്നവരെ തെറി വിളിക്കുന്നതും വ്യാജന്‍മാരാണെന്ന് മനസിലാകും. ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ഇവര്‍ക്ക് അസോസിയേഷന്‍ വരെയുണ്ട്. ദിലീപിന്റെ പി.ആര്‍ വര്‍ക്ക് ചെയ്യുന്നതും ഇവരാണ്,” അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ക്കെതിരെ ഇത്തത്തിലുള്ള സംഘങ്ങള്‍ വ്യാജപ്രചരണം നടത്താറുണ്ടെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
‘റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെയും ഇവര്‍ പ്രചരണം നടത്തുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും. ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതി,”ബൈജു കൊട്ടാരക്കര പറഞ്ഞു.ഇത്തരം സംഘങ്ങള്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, റിലീസ് സംബന്ധിച്ച് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാരായെത്തിയത്.
ചിത്രത്തില്‍ ഇടവേള എന്ന് മറ്റ് സിനിമകളിലെപ്പോലെ എഴുതി കാണിച്ചിരുന്നില്ല. പകരം പിന്നണി പ്രവര്‍ത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. ഇതുമൂലം ചിലര്‍ക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത്. പിന്നണി പ്രവര്‍ത്തകരുടെ പേരു എഴുതി കാണിച്ചപ്പോള്‍ പലരും സിനിമ തീര്‍ന്നുവെന്ന് കരുതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. വടകര ഒരു തിയേറ്ററില്‍ നിന്ന് അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റിയെന്ന് അവിടുന്ന് വിളിച്ച് പറഞ്ഞിരുന്നു എന്നാണ് വിനീത് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം സിനിമ റിലീസായ ദിവസം ഒരു തരം മരവിപ്പായിരുന്നു തനിക്കെന്നും വിനീത് പറഞ്ഞു. ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍ ആകാശം നോക്കി നില്‍ക്കുകയായിരുന്നു.
ഒരു ഭാവവ്യത്യാസവുമില്ലാതെ മരച്ചില്ലകളിലേക്ക് നോക്കിയാണ് നിന്നത്. ഒരു മരവിപ്പായിരുന്നുവെന്ന് പറയാം. പിന്നീട് സുചിത്ര ആന്റി വിളിച്ച് പടം കാണാന്‍ വരുന്നില്ലേയെന്ന് ചോദിച്ചപ്പോഴാണ് താന്‍ സ്വബോധത്തിലേക്ക് എത്തിയത്. മൂന്ന് മണിക്കൂര്‍ എന്നുള്ളത് ആള്‍ക്കാര്‍ക്ക് ലാഗ് അടിക്കുമോ എന്ന ടെന്‍ഷനുമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന അതുല്യ കലാകാരനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള നടൻ കൂടിയായയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. അച്ഛനായും മുത്തച്ഛനായും അമ്മാവനായും തമാശക്കാരനായും വില്ലനായും എല്ലാം വിസ്മയിപ്പിച്ച താരം കൂടിയാണ് ഒടുവുൽ
വ്യത്യസ്തമായ നിരവധി വേഷങ്ങൾ മലയാള സിനിമയിൽ ചെയ്ത താരത്തിന് സിനിമയിൽ ഒരുപാട് നേട്ടങ്ങൾ നേടി എങ്കിലും സാമ്പത്തി കമായി വലിയ നേട്ടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഒരു കുടുബത്തിന്റെ ഏക ആശ്രയം ആയിരുന്നു താരം.
ഇപ്പോഴിതാ ഒടുവിലിന്റെ ഭാര്യ പത്മജ മുൻപ് ഒരിക്കൽ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുന്നത്. പത്മജയുടെ വാക്കുകൾ ഇങ്ങനെ:
അദ്ദേഹത്തിന്റെ മരണ ശേഷം താനും അമ്മയും മാത്രമായിരുന്നു വീട്ടിൽ. അമ്മയ്ക്കാണെങ്കിൽ വയസായി അതുകൊണ്ട് തന്നെ അമ്മയ്ക്ക് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരിന്നു. മുഴുവൻ നേരവും അമ്മയുടെ കൂടെത്തന്നെ താൻ വേണം. അമ്മയ്ക്ക് കിട്ടുന്ന പെൻഷൻ കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്.
ഈ പെൻഷൻ അച്ഛന് ലഭിക്കുന്നതാണ് കാരണം അച്ഛൻ മിലിറ്ററിയിലായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് കിട്ടാൻ തുടങ്ങിയത് അത്‌കൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങൾ ഒന്നും കൂടതെ ജീവിക്കാൻ പറ്റിയിരുന്നു. എന്നാൽ സിനിമയിൽ നിന്നും ഞങ്ങളെ സഹായിച്ചത് സത്യൻ അന്തിക്കാടും ദിലീപും മാത്രമായിരുന്നു.
അദ്ദേഹത്തിന്റെ മരണ ശേഷവും അതിന്റെ ചിലവും നടത്തിയതിന്റെ പേരിൽ ദിലീപിന് ഇപോഴും ഉണ്ട് പണം നൽകാൻ. എന്നാൽ ഒരിക്കൽ പോലും ഇതിനെക്കുറിച്ചു അദ്ദേഹം ചോദിച്ചിട്ടില്ലെന്നും പത്മജ പറയുന്നു.
2006 മെയ് 27 ന് വൃക്കരോഗത്തെ തുടർന്നായിരുന്നു ഒടുവിലിന്റെ വി.ാേഗം. അതിനുശേഷം ഒടുവിലിന്റെ അമ്മയുടെയും ഭാര്യ പത്മജയുടെയും ജീവിതത്തിന് തിരശീലയിലെ വെള്ളിവെളിച്ചത്തിന്റെ പകിട്ടില്ല. 1975 ലാണ് പത്മജയെ ഒടുവിൽവിവാഹം കഴിക്കുന്നത്.
അതേ സമയം കെപിസി ലളിതയും കൊച്ചിൻ ഹനീഫയുടെ ഭാര്യയും ദിലീപിനെ പറ്റി പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് തന്നെ സഹായിച്ചത് ദിലീപാണെന്നും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് അറിഞ്ഞുകൊണ്ട് സഹായിച്ചത് എന്നുമാണ് കെപിസി ലളിത പറഞ്ഞത്. ഹനീഫയുടെ മരണ ശേഷം ആ കുടുംബത്തിന് താങ്ങായി ദിലീപ് കൂടെ ഉണ്ടെന്നു ഖനീഫക്കയുടെ ഭാര്യ പറയുന്നു