വെള്ളിത്തിരയിലും പുറത്തും ശക്തമായ തീരുമാനങ്ങളും നിലപാടുകളും കൊണ്ട് വ്യത്യസ്തയാണ് നടി രേവതി. താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഭൂതകാലത്തിലും മികച്ച വേഷമായിരുന്നു രേവതിയുടേത്. ഇതിനിടെ തന്റെ വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രേവതി. ഈ സമയത്ത് രേവതിയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇഷ്ടമുള്ള ആളെ പ്രണയിച്ച് വിവാഹം ചെയ്തിട്ട് പോലും വിവാഹബന്ധം തകരുകയായിരുന്നെന്ന് രേവതി പറയുന്നു.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി രേവതി തന്റെ വിവാഹവും വിവാഹമോചനവും എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ: ‘ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്‌നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാൻ ജീവിക്കില്ല. അത് തീർച്ചയാണ്. അവർ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലും ഞാൻ കാത്തിരിക്കുമായിരുന്നു. അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങൾക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു.’
‘പക്ഷേ എപ്പോഴോ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലാ എന്ന് രണ്ട് പേർക്കും തോന്നിയപ്പോൾ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. ഞങ്ങൾ അഞ്ചാറ് വർഷം കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വർക്കൗട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്.’
‘നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുൻപ് പിരിയുന്നതാണ് നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലർത്തുന്നതല്ലേ നല്ലത് എന്നും താരം ആ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.’
സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയായിരുന്നു ദിലീപിനെതിരെ വീണ്ടും കേസെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ദിലീപിന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്രന്‍ പറഞ്ഞത്. ഇതോടെയായിരുന്നു ദിലീപിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതേക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. സത്യം കോടതിയില്‍ തെളിയട്ടെയെന്നും ദിലീപിനൊപ്പമാണ് താനെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഭിനേതാവായ ജീവന്‍ ഗോപാല്‍. മൈ ബോസില്‍ ദിലീപിന്റെ അനന്തരവനായി അഭിനയിച്ചത് ജീവനായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ജീവന്‍ ദിലീപിന് പിന്തുണ അറിയിച്ചിട്ടുള്ളത്.
ജീവന്റെ കുറിപ്പ്
കഷ്ടപ്പാടുകൾക്കിടയിൽനിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും. സത്യം കോടതിയിൽ തെളിയട്ടെ, ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല. ഒന്ന് ആത്‍മപരിശോധന നടത്തിയാൽ നന്ന് എന്നായിരുന്നു ജീവൻ ഫേസ്ബുക്കിൽ കുറിച്ചത്. ദിലീപ് ആരാധകർ ജീവന്റെ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.
എല്ലാവരും കഷ്ടപ്പെട്ട് തന്നെ ആണ് ആക്ടറും ആക്ട്രസും ആയി നിലനിൽക്കുന്നത്. സത്യം എന്ത് തന്നെ ആയാലും തെളിയിക്കപ്പെടട്ടെ. അതുവരെ നമുക്ക് ആരെയും കുറ്റപ്പെടുത്താതെ ഇരിക്കാം. അതെ ജീവ അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് ഈ മാധ്യമ വിചാരണയും പടച്ചുവിടുന്ന കെട്ടുകഥകളും വിശ്വസിക്കാൻ പ്രയാസമാണ് അന്നും, ഇന്നും ദിലീപേട്ടനൊപ്പം. സത്യം ഇതൊന്നും തുറന്നു പറഞ്ഞു പോസ്റ്റ് ഇടാൻ ഇപ്പൊ എല്ലാർക്കും മടിയാണ്. അദ്ദേഹം ആളാക്കിയ പലരും ഇതുവരെ ഒന്നും മിണ്ടിയിട്ടില്ലെന്നുമായിരുന്നു ആരാധകർ കമന്റ് ചെയ്തത്.
മലയാളസിനിമയിലെ പല വമ്പൻമാരും കാണിക്കാത്ത ഒരു ധൈര്യം ജീവൻ നിങ്ങൾ കാണിച്ചു. അഭിനന്ദനങ്ങൾ. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. ബട്ട്. കുറ്റം തെളിയട്ടെ അപ്പോൾ പോരെ. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ വന്നു ഇത്തരം ഒരു പോസ്റ്റ് ഇട്ടു സപ്പോർട്ട് കൊടുത്തതിനെ അഭിനന്ദിക്കുന്നു എന്നായിരുന്നു ഒരാൾ ജീവന്റെ പോസ്റ്റിന് താഴെയായി കുറിച്ചത്.
ബാലതാരമായി തുടക്കം കുറിച്ച ജീവന്‍ മമ്മി ആന്‍ഡ് മിയിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. ദിലീപ്- മംമ്ത മോഹന്‍ദാസ് കൂട്ടുകെട്ടിലൊരുങ്ങിയ മൈ ബോസിലും ജീവന്‍ വേഷമിട്ടിരുന്നു. തുടക്കക്കാരനായ തന്നെ നല്ല രീതിയിലാണ് അദ്ദേഹം അന്ന് പിന്തുണച്ചത്. സംവിധായകന്‍ സീനിനെക്കുറിച്ച് പറയുന്ന സമയത്ത് അത് ഇങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുമായിരുന്നു. തന്റെ കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായിരുന്നു അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ ജീവന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞത്.
ദിലീപിനെതിരെ സംസാരിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ വന്‍ സൈബര്‍ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മാധ്യമ ചർച്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന്‍ ഐ.പി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം നടത്തുന്നതെന്നും ഇവര്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
”ദിലീപിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് താഴെ സോഷ്യല്‍മീഡിയ പേജുകളില്‍ വരുന്ന കമന്റ്‌സ് വായിച്ചു നോക്കണം. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതും എതിരെ പറയുന്നവരെ തെറി വിളിക്കുന്നതും വ്യാജന്‍മാരാണെന്ന് മനസിലാകും. ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ഇവര്‍ക്ക് അസോസിയേഷന്‍ വരെയുണ്ട്. ദിലീപിന്റെ പി.ആര്‍ വര്‍ക്ക് ചെയ്യുന്നതും ഇവരാണ്,” അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ക്കെതിരെ ഇത്തത്തിലുള്ള സംഘങ്ങള്‍ വ്യാജപ്രചരണം നടത്താറുണ്ടെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
‘റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെയും ഇവര്‍ പ്രചരണം നടത്തുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും. ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതി,”ബൈജു കൊട്ടാരക്കര പറഞ്ഞു.ഇത്തരം സംഘങ്ങള്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, റിലീസ് സംബന്ധിച്ച് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാരായെത്തിയത്.
ചിത്രത്തില്‍ ഇടവേള എന്ന് മറ്റ് സിനിമകളിലെപ്പോലെ എഴുതി കാണിച്ചിരുന്നില്ല. പകരം പിന്നണി പ്രവര്‍ത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. ഇതുമൂലം ചിലര്‍ക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത്. പിന്നണി പ്രവര്‍ത്തകരുടെ പേരു എഴുതി കാണിച്ചപ്പോള്‍ പലരും സിനിമ തീര്‍ന്നുവെന്ന് കരുതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. വടകര ഒരു തിയേറ്ററില്‍ നിന്ന് അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റിയെന്ന് അവിടുന്ന് വിളിച്ച് പറഞ്ഞിരുന്നു എന്നാണ് വിനീത് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം സിനിമ റിലീസായ ദിവസം ഒരു തരം മരവിപ്പായിരുന്നു തനിക്കെന്നും വിനീത് പറഞ്ഞു. ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍ ആകാശം നോക്കി നില്‍ക്കുകയായിരുന്നു.
ഒരു ഭാവവ്യത്യാസവുമില്ലാതെ മരച്ചില്ലകളിലേക്ക് നോക്കിയാണ് നിന്നത്. ഒരു മരവിപ്പായിരുന്നുവെന്ന് പറയാം. പിന്നീട് സുചിത്ര ആന്റി വിളിച്ച് പടം കാണാന്‍ വരുന്നില്ലേയെന്ന് ചോദിച്ചപ്പോഴാണ് താന്‍ സ്വബോധത്തിലേക്ക് എത്തിയത്. മൂന്ന് മണിക്കൂര്‍ എന്നുള്ളത് ആള്‍ക്കാര്‍ക്ക് ലാഗ് അടിക്കുമോ എന്ന ടെന്‍ഷനുമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന അതുല്യ കലാകാരനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള നടൻ കൂടിയായയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. അച്ഛനായും മുത്തച്ഛനായും അമ്മാവനായും തമാശക്കാരനായും വില്ലനായും എല്ലാം വിസ്മയിപ്പിച്ച താരം കൂടിയാണ് ഒടുവുൽ
വ്യത്യസ്തമായ നിരവധി വേഷങ്ങൾ മലയാള സിനിമയിൽ ചെയ്ത താരത്തിന് സിനിമയിൽ ഒരുപാട് നേട്ടങ്ങൾ നേടി എങ്കിലും സാമ്പത്തി കമായി വലിയ നേട്ടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഒരു കുടുബത്തിന്റെ ഏക ആശ്രയം ആയിരുന്നു താരം.
ഇപ്പോഴിതാ ഒടുവിലിന്റെ ഭാര്യ പത്മജ മുൻപ് ഒരിക്കൽ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുന്നത്. പത്മജയുടെ വാക്കുകൾ ഇങ്ങനെ:
അദ്ദേഹത്തിന്റെ മരണ ശേഷം താനും അമ്മയും മാത്രമായിരുന്നു വീട്ടിൽ. അമ്മയ്ക്കാണെങ്കിൽ വയസായി അതുകൊണ്ട് തന്നെ അമ്മയ്ക്ക് ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരിന്നു. മുഴുവൻ നേരവും അമ്മയുടെ കൂടെത്തന്നെ താൻ വേണം. അമ്മയ്ക്ക് കിട്ടുന്ന പെൻഷൻ കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്.
ഈ പെൻഷൻ അച്ഛന് ലഭിക്കുന്നതാണ് കാരണം അച്ഛൻ മിലിറ്ററിയിലായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് കിട്ടാൻ തുടങ്ങിയത് അത്‌കൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങൾ ഒന്നും കൂടതെ ജീവിക്കാൻ പറ്റിയിരുന്നു. എന്നാൽ സിനിമയിൽ നിന്നും ഞങ്ങളെ സഹായിച്ചത് സത്യൻ അന്തിക്കാടും ദിലീപും മാത്രമായിരുന്നു.
അദ്ദേഹത്തിന്റെ മരണ ശേഷവും അതിന്റെ ചിലവും നടത്തിയതിന്റെ പേരിൽ ദിലീപിന് ഇപോഴും ഉണ്ട് പണം നൽകാൻ. എന്നാൽ ഒരിക്കൽ പോലും ഇതിനെക്കുറിച്ചു അദ്ദേഹം ചോദിച്ചിട്ടില്ലെന്നും പത്മജ പറയുന്നു.
2006 മെയ് 27 ന് വൃക്കരോഗത്തെ തുടർന്നായിരുന്നു ഒടുവിലിന്റെ വി.ാേഗം. അതിനുശേഷം ഒടുവിലിന്റെ അമ്മയുടെയും ഭാര്യ പത്മജയുടെയും ജീവിതത്തിന് തിരശീലയിലെ വെള്ളിവെളിച്ചത്തിന്റെ പകിട്ടില്ല. 1975 ലാണ് പത്മജയെ ഒടുവിൽവിവാഹം കഴിക്കുന്നത്.
അതേ സമയം കെപിസി ലളിതയും കൊച്ചിൻ ഹനീഫയുടെ ഭാര്യയും ദിലീപിനെ പറ്റി പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് തന്നെ സഹായിച്ചത് ദിലീപാണെന്നും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് അറിഞ്ഞുകൊണ്ട് സഹായിച്ചത് എന്നുമാണ് കെപിസി ലളിത പറഞ്ഞത്. ഹനീഫയുടെ മരണ ശേഷം ആ കുടുംബത്തിന് താങ്ങായി ദിലീപ് കൂടെ ഉണ്ടെന്നു ഖനീഫക്കയുടെ ഭാര്യ പറയുന്നു
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാൽ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. ദിലീപ് നിരപരാധി ആണെന്ന് പറയുന്ന പലരും സിനിമ മേഖലയിൽ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇനി ഒരിക്കലും ദിലീപിനോടൊപ്പം അഭിനയിക്കില്ല എന്ന് ആസിഫ് അലി പറഞ്ഞിരുന്നു അതിനെ വളരെ മോശമായാണ് സോഷ്യൽ മീഡിയയിലും മറ്റും ചിത്രീകരിച്ചിരിക്കുന്നത്. ദിലീപ് തെറ്റ് ചെയ്തു എന്നർത്തത്തിലാണ് ആസിഫ് അലി ഇങ്ങനൊരു പ്രതികരണം നടത്തിയത് എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കാര്യങ്ങൾ അങ്ങനൊന്നും അല്ല എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ആസിഫ് അലി.
ദിലീപേട്ടൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം ഇത്തരം ഒരു സാഹചര്യത്തിൽ നിൽക്കുമ്പോൾ അദ്ദേഹത്തിനെ ഫേസ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഒരുമിച്ചിനി അഭിനയിക്കില്ല എന്ന് തീരുമാനം എടുത്തതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആസിഫ് അലി. ഒപ്പം ഇരയായ നടിയെ താൻ കണ്ടിരുന്നു എന്നും. അവളുടെ വിഷമത്തിന് എന്തായിരുന്നാലും അവൾക്ക് നീതി ലഭിക്കണം എന്നും ആസിഫ് അലി പറയുന്നു. ഒപ്പം തന്നെ ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നുള്ള ആസിഫ് അലിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയമാകുന്നതും.
ആസിഫ് അലിയുടെ വാക്കുകൾ :
ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞതിനെ പറ്റി ഭയങ്കര മോശമായുള്ള ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട്. അത് ഞാൻ എന്ന ചെറുപ്പക്കാരൻ അറസ്റ്റ് ചെയ്തു എന്ന് കേട്ടതിന്റെ റിയാക്ഷൻ ആണ് അവിടെ കണ്ടത്. അത് ശെരിക്കും ജനുവിനായിട്ടുള്ള കാര്യമാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ പേര് വരരുതെന്ന് ഒരുപാട് ആഗ്രഹിച്ച ഒരാളാണ് ഞാൻ. എന്നോട് അന്ന് ചോദിച്ചതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. ഇന്നും ആ കേസ് തെളിയിക്കുന്നത് വരെ അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും ഉള്ളത്. പക്ഷെ ഈ പറഞ്ഞപോലെ ഇരയായ ആളും എന്റെ അടുത്ത സുഹൃത്താണ്. ആ വിഷമം ഞാൻ നേരിൽ കണ്ടതാണ്.
അപ്പോൾ അത് ചെയ്തത് ആരാണേലും അതിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും. അദ്ദേഹവുമായി വളരെ അടുത്ത് ബന്ധമുള്ള ഒരാളാണ് ഞാൻ ഇങ്ങനെ ഒരു കേസും ഇങ്ങനൊരു ആരോപണവും കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ ഫേസ് ചെയ്യാനുള്ള മടി എനിക്ക് എപ്പോഴും ഉണ്ടാകും അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത്.
‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഒരൊറ്റ സീനിലൂടെ ഇന്ത്യയിൽ മുഴുവൻ സ്റ്റാറായ താരം കൂടിയാണ്. സിനിമയിലും മോഡലിങ്ങിലുമായി താരം ഇപ്പോൾ തിരക്കേറിയ ജീവിതത്തിലാണ്. താരത്തിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കൂടി ഇപ്പോൾ പ്രചാരം നേടുകയാണ്. താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആണ് താരം പറയുന്നത്. ഹോട്ടലിൻ്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് താരം ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു പ്രിയ മുംബൈയിലെത്തിയത്.
” ഫെർൺ ഗോർഗോൺ എന്ന ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത്. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിനുവേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് മുൻപ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു.
ഈ ഹോട്ടൽ ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല. ഇത്തവണതേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർത്ഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും ഞാൻ പറഞ്ഞു. അവർ എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി. ഞാൻ പറയുന്നത് ഒന്നും തന്നെ അവർ കേൾക്കുവാൻ പോലും തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു” ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പ്രിയ പ്രകാശ് വാര്യർ.
നടന്‍ ദിലീപിനെ പിന്തുണച്ച് വീണ്ടും ധര്‍മജന്‍ ബോള്‍ഗാട്ടി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ തനിക്കൊന്നും പറയാനില്ല എന്നും പറയാനുള്ളത് കോടതി പറയട്ടെ എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ ധര്‍മജന്‍ പറഞ്ഞത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒന്നും നോക്കാറില്ലെന്നും അവയിലൊന്നും വിശ്വാസമില്ലെന്നും ധര്‍മജന്‍ മറുപടി നല്‍കി.
‘കുറെ വാര്‍ത്തകള്‍ കണ്ടിട്ടൊന്നും കാര്യമില്ല. ചില മാദ്ധ്യമങ്ങളിലെ വാര്‍ത്തകളിലൊന്നും കാര്യമില്ല. ചിലപ്പോള്‍ നാളെ നിങ്ങള്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു എന്നൊരു വാര്‍ത്ത ഞാന്‍ കേള്‍ക്കേണ്ടി വരും. സത്യം അതായിരിക്കില്ല. ഞാന്‍ അങ്ങനത്തെ വാര്‍ത്തയൊന്നും നോക്കാറില്ല. ഇവിടെ കോടതിയുണ്ട്, നിയമങ്ങളുണ്ട്. ആന്വേഷിക്കുന്നുണ്ട്, പോലീസുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ.- ധര്‍മ്മജന്‍ വ്യക്തമാക്കി.
നേരത്തെ, ദിലീപിനെ കുറിച്ച് സംവിധായകന്‍ ജോണി ആന്റണിയും വെളിപ്പെടുത്തിയിരുന്നു. താന്‍ ഒന്നും ആകാതിരുന്ന കാലത്ത് തന്റെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം തന്നത് ദിലീപ് ആണെന്ന് അദ്ദേഹം പറയുന്നു. അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും എനിക്കുള്ളത് പോലെ പോലുള്ള കമ്മിറ്റ്മെന്റ് ദിലീപുമായി ഉണ്ടെന്നും ജോണി ആന്റണി പറഞ്ഞു.
18 വർഷത്തെ വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്ന ധനുഷ് – ഐശ്വര്യ ദമ്പതികളെ കൂട്ടിയിണക്കാനായി ഐശ്വര്യയുടെ പിതാവ് സൂപ്പർസ്റ്റാർ രജനികാന്ത് നന്നെ രംഗത്തെത്തുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നതു മുതൽ സൂപ്പർസ്റ്റാർ അസ്വസ്ഥനാണെന്നും അനുനയത്തിനായി ശ്രമിക്കുന്നെന്നുമാണ് റിപ്പോർട്ട്.ഈ നിമിഷം വരയെും ഐശ്വര്യയെയും ധനുഷിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനികാന്ത് നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.
മകളുടെയും മരുമകന്റെയും ഈ തീരുമാനത്തിൽ രജനികാന്ത് കൂടുതൽ അസ്വസ്ഥനാണെന്ന് ആണ് റിപ്പോർട്ടുകൾ. അനുനയ ശ്രമത്തിനായി രജനികാന്ത് ധനുഷിനെ കാണാൻ പുറപ്പെട്ടു എങ്കിലും ധനുഷ് വീട്ടിൽ ഇല്ലെന്നാണ് വിവരം ലഭിച്ചത്. ഈ കൂടിക്കാഴ്ച്ച ഒഴിവാക്കാനും അനാദരവ് കാട്ടാതിരിക്കാനും ധനുഷ് മനപൂർവ്വം വീട്ടിൽ നിന്ന് മാറി നിൽക്കുക ആയിരുന്നുവെന്നാണ് സൂചന.
നേരത്തെ ധനുഷിന്റെ പിതാവ് വിവാഹ മോചന വാർത്തകളെ തള്ളിയിരുന്നു. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാൻ രണ്ടുപേരെയും ഫോണിൽ വിളിച്ച് അവരെ ഉപദേശിച്ചു.
ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്’, എന്നായിരുന്നു കസ്തൂരിരാജയുടെ പ്രതികരണം. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് വേർപിരിയുന്ന എന്ന വാർത്ത പുറംലോകത്തെ അറിയിച്ചത്.
മലയാളത്തിലെ മുൻനിര നിർമ്മാണ കമ്പനികളായിൽ ഒന്നാണ് ആശിർവാദ് സിനിമാസ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നരസിംഹത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത് ആശിർവാദ് ഇന്ന് ഇരുപത്തി രണ്ട് വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ കേക്ക് മുറിച്ച് വാർഷികം ആഘോഷിച്ചിരിക്കുകയാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. ഇത്രയും വർഷങ്ങൾ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും മോഹൻലാൽ പറഞ്ഞു. സന്തോഷ് ശിവൻ ഉൾപ്പടെയുള്ളവർ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
അതേസമയം ആശിർവാദ് സിനിമാസിന്റെ പുതിയ ചിത്രം ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ശ്രീജിത്ത് ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമി ലി ഡ്രാമയാണ്. ജൂലൈയിലാണ് ‘ബ്രോ ഡാഡി’ ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്.