യുകെ സൗത്താംപ്ടൺ മലയാളി ചിക്കുവിന്റെ മാതാവ് മുവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്കറിയ (81) നിര്യാതയായി
സംസ്‌ക്കാരം 02/11/2019 ശനിയാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്‌ലേഹം തിരുക്കുടുംബ ദേവാലയത്തിൽ.
ശ്രീമതി ബ്രിജീറ്റ് സ്കറിയയുടെ നിര്യാണത്തിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ പങ്കു ചേരുന്നതിനൊപ്പം പരേതയുടെ ആത്‌മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
എക്സിറ്റർ : എക്സിറ്ററിൽ കോട്ടയം പൊൻകുന്നം ഇളംകുളം സ്വദേശിയായ മലയാളി നേഴ്സ് മരണമടഞ്ഞു . ട്രീസ ജോസഫാണ് ( 45 ) ഇന്നലെ മരണത്തിന് കീഴടങ്ങിയത് . ദീർഘകാലമായി ചികിത്സയിലായിരുന്നു . വീട്ടിൽ വച്ചായിരുന്നു അന്ത്യം . ഭർത്താവ് പ്രിൻസ് ജോസഫിനും കുട്ടികളായ ട്വിങ്കിൾ , ഫ്രാൻസിസ് എന്നിവർക്കൊപ്പം എക്സിറ്ററിലായിരുന്നു താമസം ഡെവൺ എൻ എച്ച് എസ് ട്രസ്റ്റിലെ സ്റ്റാഫ് നേഴ്സായിരുന്നു . എക്സിറ്റർ മലയാളി അസ്സോസിയേഷനിലെ സജീവ പ്രവർത്തകരായിരുന്നു ട്രീസയുടെ കുടുംബം .
ട്രീസ ജോസഫിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
തമിഴ് മിമിക്രി താരവും നടനുമായ മനോ ചെന്നെയിൽ വാഹനാപകടത്തില്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മനോ മരിച്ചിരുന്നു.
ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ നില അതീവ ഗുരുതരമാണ്. ഇരുവർക്കും ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്
യുകെ മലയാളികളെ വേദനയിലാഴ്ത്തിയ ഒരു വേര്‍പാടായിരുന്നു മേരി ചേച്ചിയുടേത് ( മേരി ഇഗ്നേഷ്യസ്). യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് പേരാണ് ഇന്നലെ അവസാനമായി ഒന്നു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി ദേവാലയത്തിലെത്തിയത്.
കനത്ത മഴയെ അവഗണിച്ചാണ് മേരിചേച്ചിയെ അവസാനമായി കാണാന്‍ ഏവരും
എത്തിച്ചേര്‍ന്നത്. ബര്‍മ്മിങ്ഹാമിലെ എര്‍ഡിങ്ടണ്‍ അബേ ചര്‍ച്ചില്‍ വച്ചായിരുന്നു അന്തിമചടങ്ങുകള്‍. ദിവ്യബലിയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനകള്‍ കഴിഞ്ഞാണ് പൊതു സമൂഹത്തിനായി അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിരുന്നത്.
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ആദ്യത്തെ പ്രസിഡന്റും യുക്മയെ മീഡ്‌ലാന്‍ഡ് റീജിയണില്‍ ശക്തിപ്പെടുത്തുകയും ചെയ്ത ഇഗ്നേഷ്യസ് ചേട്ടന്റെ കുടുംബം യുകെ മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു. മേരി ചേച്ചിയുടെ സ്‌നേഹത്തോടെയുള്ള ആതിഥ്യമരുളലിന്റെ കരുതല്‍ ഓരോരുത്തരുടെ മനസിലും ഒരു വിങ്ങലായി ശേഷിച്ചു.
അടുത്തറിയുന്നവര്‍ക്കെല്ലാം വേണ്ടപ്പെട്ട ഒരാളായി മാറുന്ന ഈ കുടുംബത്തോടുള്ള സ്‌നേഹമായിരുന്നു പള്ളിയിലെ ജനാവലിയില്‍ തെളിഞ്ഞു നിന്നത്. ജസ്റ്റിന്റേയും , ജൂബിന്റേയും പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിലുള്ള വേദന ഏവരുടേയും ഉള്ളു പൊള്ളിച്ചു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.ഫാ ബിജു, ഫാ ഫാന്‍സ്വാ പത്തില്‍, ഫാ സോജി ഓലിക്കല്‍ തുടങ്ങി നിരവധി വൈദീകര്‍ അന്തിമ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഓസ്‌ത്രേലിയത്തില്‍ നിന്നുള്ള മേരി ചേച്ചിയുടെ അനുജത്തി, ജിജോ പാലാട്ടി എന്നിവരും വേദന പങ്കുവച്ച് സംസാരിച്ചു.കുടുംബ സുഹൃത്ത് അനിതാ സേവ്യറും ചേച്ചിയെ അനുസ്മരിച്ച് സംസാരിച്ചു.ഫാ ബിജുവും ചേച്ചിയുടെ പ്രാര്‍ത്ഥനയെ പറ്റിയും സ്‌നേഹത്തെ പറ്റിയും സംസാരിച്ചു.
ചേച്ചിയുമായുള്ള സ്‌നേഹവും സൗഹൃദവും എത്ര പ്രിയപ്പെട്ടതായിരുന്നുവെന്ന് മേരി ചേച്ചിയുടെ സഹോദരി ചടങ്ങില്‍ പങ്കുവച്ചു.ഓര്‍മ്മകള്‍ പങ്കുവച്ച ഏവരും പറഞ്ഞത് മേരി ചേച്ചിയെന്നത് തങ്ങള്‍ക്ക് സഹോദരിയും വഴികാട്ടിയും സുഹൃത്തുമെല്ലാമായിരുന്നുവെന്നാണ്. നല്ലൊരു അമ്മയായിരുന്നു, ഉപരി തികഞ്ഞ ദൈവ വിശ്വാസിയും ആയിരുന്നു.രണ്ടു വര്‍ഷമായി കാന്‍സര്‍ വന്ന് ബുദ്ധിമുട്ടിയെങ്കിലും ദൈവത്തെ ചേര്‍ത്തുപിടിച്ചു. അവസാന നാളുകളില്‍ എല്ലാ
ദിവസവും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ മേരിയ്ക്ക് സാധിച്ചു. ബര്‍മ്മിങ്ഹാമിലെ ഫാ ബിജു മേരി ചേച്ചിയുടെ വീട്ടിലെത്തി ചേച്ചിയുടെ ആഗ്രഹം സാധിച്ച് വിശുദ്ധ കുര്‍ബാന നല്‍കി വരികയായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭര്‍ത്താവ് ഇഗ്നേഷ്യസ് നന്ദി അറിയിച്ചു.
യു കെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മരണം കൂടി തേടിയെത്തിയത് മലയാളം യു കെ വളരെ ദുഃഖത്തോടെ റിപ്പോർട്ടു ചെയ്യുകയാണ്. വിട പറഞ്ഞത് മാഞ്ചസ്റ്ററിനടുത്തുള്ള റോച്ചഡെയിൽ നിവാസിയായ സെബാസ്റ്റ്യൻ ദേവസ്യ (63 ) ആണ് . ഇന്ന് 23/10/19 രാവിലെ 9:10 നാണ് കരൾ സംബന്ധമായ അസുഖം മൂലം സെബാസ്റ്റ്യൻ ദേവസ്യ മരണമടഞ്ഞത്. അദ്ദേഹത്തിൻെറ സ്വദേശം വൈക്കത്തിനടുത്തുള്ള വെച്ചുരാണ് . പരേതൻെറ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ ജോലി ചെയ്യുന്നത് റോച്ചഡെയിലെ റോയൽ ഇൻഫൊർമേറി എൻ എച്ച്എസ് ഹോസ്പിറ്റലിൽ ആണ് . മക്കൾ സെബിൻ സെബാസ്റ്റ്യൻ,റോബിൻ സെബാസ്റ്റ്യൻ ,മരുമകൾ ജെസ്‌നസെബിൻ, പേരക്കുട്ടി അമീലിയ സെബാസ്റ്റ്യൻ എന്നിവരാണ് .സംസ്കാരം പിന്നീട് .
സെബാസ്റ്റ്യൻ തറപ്പിൽ ദേവസ്യയുടെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
യുകെയിലെ മലയാളികളെ ഒന്നാകെ വേദനയിലാക്കി കഴിഞ്ഞ ദിവസം നമ്മിൽ നിന്നും വേർപിരിഞ്ഞ ഇഗ്നേഷ്യസ് പെട്ടയിലിന്റെ പ്രിയ പത്നി മേരി ഇഗ്നേഷ്യസ് ഭൗതിക ശരീരം ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും അന്തിമോപചാരമർപ്പിക്കുന്നതിന് വേണ്ടി എഡിംഗ്‌ടൺ ആബി സെന്റ് തോമസ് & എഡ്മണ്ട് ഓഫ് കാന്റർബറി ഇടവക ദേവാലയത്തിൽ കൊണ്ടുവരും.
കഴിഞ്ഞ കാലങ്ങളിൽ ദിവ്യബലിയിൽ ചേച്ചി പങ്കെടുത്തിരുന്ന ഇടവക ദേവാലയത്തിൽ എത്തിക്കുന്ന ഭൗതിക ശരീരത്തിന് യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാതുറകളിൽ പെട്ട നൂറ് കണക്കിനാളുകൾ അവസാനമായി കാണുവാനും, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും കടന്നു വരും. വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കും ശേഷമായിരിക്കും യു കെ പൊതു സമൂഹം മേരി ചേച്ചിക്ക് അന്തിമോപചാരം അർപ്പിക്കുന്നത്. മൃതദേഹം പിന്നീട് നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും. ഇഗ്‌നേഷ്യസ് മേരി ദമ്പതികൾക്ക് ജസ്റ്റിൻ, ജൂബിൻ എന്നിങ്ങനെ 2 മക്കളാണുള്ളത്.
പൊതുദർശനം നടക്കുന്ന ദിവസം 25/10/19 വെള്ളിയാഴ്ച 11.45 am
ദേവാലയത്തിന്റെ വിലാസം:-
ERDINGTON ABBEY –
PARISH OF SS THOMAS AND EDMUND OF CANTERBURY,
SUTTON ROAD, ERDINGTON,
BIRMINGHAM,
WEST MIDLANDS,
B23 6QL.
പൂളിൽ മലയാളിയായ കെന്‍ വിനോദ് വര്‍ക്കിയുടെ മരണം (17 ) ഇന്ന് സംഭവിച്ചപ്പോൾ നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണം സംഭവിച്ചപ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് വേദനകൾ വരുന്നത് തുടർച്ചായി എന്ന് വേണം കരുതാൻ.
പതിനാറാം തിയതി വാറ്റ് ഫോർഡിൽ നേഴ്‌സായ ബീന, പതിനെട്ടാം തിയതി, ഇന്നലെ ബിർമിങ്ഹാമിൽ മേരി… ഇന്ന് പൂളിൽ താമസിക്കുന്ന ചെങ്ങന്നൂര്‍ വെണ്മണി സ്വദേശികളായ വിനോദ് വര്‍ക്കി – ജൂലി വിനോദ് ദമ്പതികളുടെ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കി (17). ഇങ്ങനെ മൂന്ന് മരണം ആണ് നാല് ദിവസത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11:15 ന് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് കെൻ യാത്രയായത്. രോഗബാധിതനായിരുന്ന പ്രിയപ്പെട്ട കെന്‍ വിധിക്കു കീഴടങ്ങുമ്പോള്‍ പൂള്‍ നിവാസികള്‍ എങ്ങനെ ഏക മകനെ നഷ്ടപ്പെട്ട വർക്കി- ജൂലി ദമ്പതികളെ ആശ്വസിപ്പിക്കുക എന്ന മനോവിഷമത്തിൽ എത്തിയിരിക്കുന്നു. മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രാർത്ഥനകളും വിഫലമാക്കിയാണ് കെൻ വിട്ടുപിരിഞ്ഞത്.
കെന്‍ വിനോദ് വര്‍ക്കിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍വെച്ചായിരിക്കും നടത്തുക എന്നാണ് അറിയുവാൻ കഴിയുന്നത്. യു.കെ യില്‍ പൊതു ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് മലയാളി അസോസിയേഷനും മറ്റു സംഘടനകളും ബന്ധുമിത്രാദികളും ചേർന്ന് സജീവമായി പ്രവര്‍ത്തിക്കുന്നു. ഫ്യൂണറൽ ഡിറക്ടർസ് അറിയിക്കുന്നതനുസരിച്ചു പൊതു ദർശനത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
കെന്നിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ ഇഗ്നേഷ്യസ് പേട്ടയിലിന്റെ ഭാര്യ മേരി ഇഗ്നേഷ്യസ് (64) നിര്യാതയായി. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന മേരി ഇഗ്നേഷ്യസ് ഇന്നലെ രാത്രിയോടെ ആണ് യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഈ ലോകത്തോട് വിട പറഞ്ഞത്. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന ഇഗ്നേഷ്യസ് പേട്ടയില്‍ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍റെ അമരക്കാരന്‍ എന്നാ നിലയിലും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയുമായി കൂടെ നിന്നിരുന്നത് യുകെ മലയാളികള്‍ മേരിചേച്ചി എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന മേരി ഇഗ്നേഷ്യസ് ആയിരുന്നു.
രണ്ടു മക്കളാണ് ഇഗ്നേഷ്യസ് മേരി ദമ്പതികള്‍ക്ക്. ജസ്റ്റിന്‍ പേട്ടയില്‍, ജുമിന്‍ പേട്ടയില്‍. മരുമകള്‍ ഷാരോണ്‍ ജസ്റ്റിന്‍. പേരക്കുട്ടി ഓസ്റ്റിന്‍ ജസ്റ്റിന്‍. സംസ്കാരം സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
മേരിചേച്ചിയുടെ വേര്‍പാടില്‍ വേദനിക്കുന്ന ഇഗ്നേഷ്യസ് ചേട്ടന്‍റെയും കുടുംബത്തിന്റെയും തീരാദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.