Social Media

യുദ്ധം തുടങ്ങിയത് കടുവയാണെങ്കിലും കരടി വിട്ടുകൊടുത്തേയില്ല. കടുവയും കരടിയും തമ്മിലാണ് പൊരിഞ്ഞ യുദ്ധം തന്നെ നടന്നത്. ആരെയും അമ്പരിപ്പിക്കുന്ന യുദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ ടബോഡ നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയവരാണ് വീഡിയോ പകര്‍ത്തിയത്. വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന കടുവ, ഇതിനിടയിലാണ് അമ്മക്കരടിയും കുഞ്ഞുമെത്തുന്നത്. കടുവയുടെ സമനില നഷ്ടപ്പെട്ട് കരടിക്ക് നേരെ പാഞ്ഞടുത്തു. പിന്നെ പൊരിഞ്ഞ യുദ്ധം. കരടിക്കായിരുന്നു യുദ്ധത്തിലുടനീളം മുന്‍തൂക്കം.


കരടിയുടെ ദേഹത്തെ വലിയ രോമങ്ങളാണ് രക്ഷയായത്. കടുവ എത്ര ശ്രമിച്ചിട്ടും കരടിയെ മുറുകെ പിടിക്കാന്‍ കഴിഞ്ഞില്ല. കടുവയെ ഓടിച്ചിട്ട് തല്ലുക വരെ ചെയ്തു കരടി. ഒടുവില്‍ കരടി നടന്നു നീങ്ങി, ശാന്തനായി കടുവയും.

കോഴിക്കോട്: സുന്നത്ത് പ്രാകൃതമാണെന്ന് പറയാൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോയെന്ന് സംവിധായകൻ അലി അക്ബർ. ബാലാവകാശ കമ്മീഷനിൽ പരാതി നൽകാമോ? പരാതി നൽകിയിൽ കോടതിയിൽ സാക്ഷിയായി താൻ വരാമെന്നും അലി അക്ബർ തന്റെ  ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.

അന്ന് എനിക്ക് 5 വയസ്സ്, സഹോദരന്മാർക്ക് 7ഉം 9ഉം. മാർക്ക കല്യാണം എന്ന് കൂട്ടുകാർ പറഞ്ഞു കുറേ സമ്മാനമൊക്കെ കിട്ടുമെന്നും, ഉച്ചവരെ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു, കിട്ടാൻ പോകുന്ന സമ്മാനങ്ങളെ ഓർത്ത്. പിന്നെ അടുത്ത സുഹൃത്ത് പറഞ്ഞു മാർക്കകല്യാണം എന്ന് പറഞ്ഞാൽ മുട്ട മുറി ആണെന്ന്. അഥവാ ലിംഗ ഛേദനമാണെന്ന് ആ നിമിഷം മുതൽ ഹൃദയമിടിപ്പ് കൂടി, വെകുന്നേരം കുറേ ആളുകൾ വന്നു. കൂടെ മൊയ്‌ലിയാരും ഒസ്സാനും. തലക്കകത്തു പെരുപ്പ് കയറി. ട്രൗസർ മാറ്റി മുണ്ടുടുപ്പിച്ചു അപ്പോഴേക്കും പിടി വിട്ടു വലിയ വായിൽ നിലവിളിച്ചുകൊണ്ട് ഞാനോടി. പറമ്പിലേക്ക്, കാപ്പിത്തോട്ടത്തിലേക്ക്. പുറകെ ഒരുപാട് കാലുകൾ. മരണം അടുത്തെത്തിയ പോൽ നിലവിളിച്ചു ഓടി പക്ഷെ കരുത്തന്മാർ എന്നേ പിടികൂടി. മുറിക്കണ്ട എന്റേത് മുറിക്കണ്ട കഴിയുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

എന്റെ ഭയവും കരച്ചിലും കണ്ട് ഉമ്മയുടെ മനസ്സലിഞ്ഞു ഓൻ ചെറുതല്ലെ പിന്നെയാക്കാം. ങ്ങാ ഇനി ഓന് വേണ്ടി വേറൊരു ചിലവുണ്ടാക്കണം മൂന്നും ഒപ്പം നടക്കട്ടെ. മൂന്ന് മുറി ഒന്നിച്ചു നടത്തിയാൽ ഉണ്ടാവുന്ന ലാഭമായിരുന്നു മൂത്ത സഹോദരന്. ഉമ്മ പിന്നെ മിണ്ടിയില്ല .എന്റെ ശരീരത്തിൽ നിന്നും ഗുണ്ടകൾ (അങ്ങിനെ വിളിക്കാനാ ഇഷ്ടം) പിടിവിട്ടില്ല അവർ തൂക്കിഎടുത്തു തട്ടിന്പുറത്തേയ്ക്ക്. സകല ശക്തിയും എടുത്തു കുടഞ്ഞു, കടിക്കാൻ ശ്രമിച്ചു ഫലം കണ്ടില്ല. അഭിമുഖമായിട്ടിരുന്ന രണ്ടു കട്ടിലുകളൊന്നിൽ എന്നേ പിടിച്ചിരുത്തി. എതിരെയുള്ള കട്ടിലിൽ സഹോദരന്മാരെയും. ഒസ്സാൻ ബാഗ് തുറന്നു കത്തികൾ എടുത്തു, ഒരാൾ വെള്ളം കൊണ്ടു വന്നു മറ്റൊരാൾ കുറച്ചു പച്ച ഈർക്കിലികൾ. എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ മിടിച്ചു.

കരച്ചിൽ അതി ശക്തമായപ്പോൾ ഒരാൾ വാപൊത്തി, ഒരാൾ കണ്ണ് പൊത്തി, രണ്ടു പേർ തുണി മാറ്റി ഇരു തുടകളും അകത്തി പിടിച്ചു. എന്റെ കണ്ണ് ശരിക്കും മൂടിയിരുന്നില്ല പൊത്തിയ കൈവിരലുകൾക്കിടയിലൂടെ ഞാൻ ആ കാഴ്ച കണ്ടു രണ്ടാം സഹോദരൻ ജമാലിന്റ തുണി മാറ്റി ഈർക്കിൽ കൊണ്ട് ലിംഗാഗ്രം വലിച്ചു പിടിച്ചു ഒസ്സാൻ കത്തിയെടുത്തു,നിലവിളി ഉയർന്നു നിലവിളിയെ തോൽപ്പിക്കുമാറ് കാഴ്ച്ചക്കാർ തക്ബീർ മുഴക്കി “അള്ളാഹു അക്ബർ “ഒസ്സാൻ കോഴിയെ അറുക്കും പോൽ ജമാലിന്റെ തൊലി മുറിച്ചെടുത്തു ചോര പൊടിഞ്ഞു മറിച്ചു തിരിച്ചു എന്തോ പൗഡർ ഇട്ടു കെട്ടുന്നു നിലവിളി വീണ്ടും ഉച്ചസ്ഥായിൽ തക്ബീറും. ജാമലിന്റേത് പൊതിഞ്ഞു കെട്ടി ജബ്ബാറിന്റെ അടുക്കൽ ഈർക്കിൽ പ്രയോഗം, മുറി, കെട്ട്, അടഞ്ഞ നിലവിളി. അതാ ഒസ്സാൻ എന്റെ നേർക്ക്.

ഈർക്കിലിയിൽ സ്കിൻ വലിഞ്ഞു. അള്ളോ… ഒരു മിന്നൽ പിണർ അത് മൂർദ്ധാവിലേക്കു. പച്ച മാംസത്തിൽ ഒസ്സാന്റെ വിരലുകൾ ഞെരിഞ്ഞമർന്നു. ബോധം അബോധത്തിലേക്കു. പിന്നെ ഉണർന്നെണീക്കുമ്പോൾ ഒരു വെള്ളത്തുണിക്കടിയിൽ. ലിംഗത്തിന്റെ സ്ഥാനത്ത് തുണി കൂടാരം പോൽ മച്ചിലേക്കു കെട്ടിയിരിക്കുന്നു. പുകച്ചിലുമായി ഒന്നുരണ്ടു ദിവസം തള്ളി നീക്കി ഒന്നാശ്വസിച്ചു വന്നപ്പോൾ ദേ വീണ്ടും വരുന്നു ഒസ്സാൻ മുറിവ് മാറ്റി കെട്ടാനാണത്രെ. താഴെ കിണ്ണം വച്ചു തിളച്ച വെള്ളമെത്തി, ലിംഗാഗ്രത്തിൽ തുണിയും രക്തവും കട്ടപിടിച്ചിരിക്കുന്നു അതിലേക്കു തിളച്ച വെള്ളം ഒഴിച്ചു. അള്ളോ… വിളി തീരും മുൻപ് ഒസ്സാൻ തുണി വലിച്ചു പറിച്ചു പച്ച മാംസത്തിൽ നിന്നും തുണി പറിഞ്ഞു മാറുമ്പോഴുള്ള വേദന അത് പത്തു മുറിയുടെ വേദനയാണ്. മുറിച്ചപ്പോൾ ഒരു മിന്നൽ പിണറായിരുന്നുവെങ്കിൽ ഇപ്പോഴത് നൂറു മിന്നല്പിണറായി മാറി. പിന്നെ പുകച്ചിൽ പച്ചാമാംസത്തിലേക്ക് പൗഡർ തുണിക്കെട്ട്. ഇത് പലദിവസം പലതവണ ആവർത്തിച്ചു പതിയെ മുട്ടമണി ഒരു ചേതനയറ്റ അവയവമായി ഇക്കിളി പോയി സാൻഡ് പേപ്പർ ഇട്ടു പിടിച്ചാൽ പോലും യാതൊരു ഫീലുമില്ലാത്ത മൂത്രമൊഴിപ്പ് കുഴൽ.

50 വർഷത്തിനിപ്പുറവും ആ വേദന വേട്ടയാടുന്നു. പിന്നെ ഖുർ ആൻ മുഴുവൻ തപ്പി നോക്കി ഇങ്ങിനെ ഒരു നിർബന്ധം ഉണ്ടോ? ഇല്ല, എവിടെയും കണ്ടില്ല. ആകെ കൂടി ഇബ്രാഹിം നബി പരിശ്ചേദം ചെയ്തിരുന്നു എന്നൊരു സൂചന മാത്രം. മാർക്കകല്യാണത്തിനു സുന്നത്ത് കല്യാണം എന്നൊരു പേര് കൂടിയുണ്ട്. അതിനർത്ഥം ഇത് വെറും സുന്നത്ത് ആണ്. അഥവാ ചെയ്തില്ല എങ്കിൽ ഒരു കുറ്റവുമില്ല ചെയ്‌താൽ കൂലിയുണ്ട്. അത്രേയുള്ളൂ. പടച്ചവൻ ശരീരത്തിന് വേണ്ടാത്ത എന്തെകിലും ഒന്നു മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുമോ ? കണ്ണിനെ പോളകൾ എങ്ങിനെ സംരക്ഷിക്കുമോ അതുപോലെ ലിംഗത്തെ സംരക്ഷിക്കയും ലൂബ്രിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന സ്കിൻ മുറിച്ചു കളയുന്നതിലൂടെ ഒരിന്ദ്രിയത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെടുന്നു.

ലൈംഗിക പ്രശ്നങ്ങൾ, ലൈംഗിക അരാജകത്വം, ഇതിനൊക്കെ ഒരു പരിധി വരെ ഇത് കാരണം തന്നെ. ഹോമോസെക്ഷൽസ് ഏറെയുള്ളതും പരിശ്ചേതക്കാരിലെന്നു ഒരു സർവേ നടത്തിയാൽ പുറത്തു വരും. മതപരമായത് കൊണ്ട് ഇതെല്ലാം മൂടി വയ്ക്കപ്പെടുന്നു. ഇപ്പോഴും മനസ്സിലാവുന്നില്ല നിർബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടി.

ഇത് തികച്ചും പ്രാകൃതമാണെന്നു ആർ.ശ്രീലേഖയ്ക്കു പറയാമോ? ബാലാവകാശ കമ്മീഷനിൽ പരാതി രജിസ്റ്റർ ചെയ്യാമോ? കോടതിയിൽ സാക്ഷിയായി ഞാൻ വരാം. ധൈര്യമുണ്ടോ ?

തന്റെ അനുഭവത്തിൽ നിന്നെഴുതിയ കുറിപ്പ് ശ്രീലേഖയോടുള്ള ചോദ്യത്തോടെയാണ് അവസാനിപ്പിക്കുന്നത്.

ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടം വഴിപാടിന് ക്ഷേത്രത്തിലെത്തിക്കുന്ന കുട്ടികൾ കനത്ത പീഡനമാണ് നേരിടുന്നതെന്ന് ശ്രീലേഖ തന്റെ ബ്ലോഗിൽ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. ഇതിനെത്തുടർന്ന് ബാലാവകാശക്കമ്മീഷൻ കുത്തിയോട്ട വഴിപാടിനെതിരെ കേസെടുത്തിരുന്നു.

തോപ്പുംപടി ഹാര്‍ബര്‍പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് സ്വന്തം ജീവന്‍ പണയംവച്ച് യുവാവ് രക്ഷനായി.

അര്‍ധരാത്രിക്കുശേഷം കായലില്‍ ചാടിയ പള്ളുരുത്തി സ്വദേശിനിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവന്‍ (19) സാഹസികമായി രക്ഷിച്ചത്. വേലിയേറ്റവും കനത്ത ഇരുട്ടും വകവയ്ക്കാതെയായിരുന്നു ജീവന്റെ ഇടപെടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം.

തോപ്പുംപടി ചിക്കിങ്ങിലെ വിതരണക്കാരനായ ജീവന്‍ സഹപ്രവര്‍ത്തകനോടൊപ്പം ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിന് തേവരയിലേക്ക് പോകുമ്പോഴാണ് ഹാര്‍ബര്‍പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. ആരോ കായലില്‍ ചാടിയെന്ന് നാട്ടുകാരില്‍നിന്നറിഞ്ഞ ജീവന്‍ സമയംകളയാതെ പാലത്തിന്റെ താഴെ മണല്‍തിട്ടയിലേക്ക് ഇറങ്ങി.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് വസ്ത്രങ്ങള്‍ ഊരിനല്‍കി കൂരിരുട്ടില്‍ ലക്ഷ്യസ്ഥാനം നോക്കി നീന്തി. തെക്കോട്ട് വേലിയേറ്റം ഉള്ളതിനാല്‍ 150 മീറ്റര്‍ നീന്തിയാണ് യുവതിയുടെ അടുത്തെത്തിയത്. എന്നാല്‍ യുവതി രക്ഷപ്പെടേണ്ട എന്ന അര്‍ഥത്തില്‍ ജീവനെ തള്ളുകയും ചവിട്ടുകയും ചെയ്തതോടെ ഇരുജീവനും അപകടത്തിലായി.

ആത്മധൈര്യം വിടാതെ ബലംപ്രയോഗിച്ച് യുവതിയെ മുതുകില്‍ പിടിച്ചുവച്ച് കായലിലൂടെ ബിഒടി പാലവും കഴിഞ്ഞ് കുണ്ടന്നൂര്‍ റോഡിലെ കായല്‍തീരത്ത് എത്തിച്ചു.

തോപ്പുംപടി സ്‌റ്റേഷനിലെ എഎസ്‌ഐമാരായ കെ എം രാജീവ്, ശ്രീജിത്, സിപിഒ കെ ജെ പോള്‍ എന്നിവരെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.

പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്നിറങ്ങിയ യുവതി സൈക്കിള്‍ ചവിട്ടിയാണ് ഹാര്‍ബര്‍പാലത്തില്‍ എത്തി കായലിലേക്ക് ചാടിയത്.

ആരാണെന്ന് അറിയില്ലെങ്കിലും ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജീവന്‍ പറഞ്ഞു. ആ സമയത്തെ ആത്മധൈര്യവും ഗുണമായതായി ജീവന്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളിയുടെ മകനായ ജീവന് നീന്തല്‍ നല്ലപോലെ വശമാണ്.

എന്നാല്‍ സാധാരണ ദിവസം പോലെതന്നെ രാവിലെ ജോലിക്കായി ചിക്കിങ്ങില്‍ എത്തിയ ജീവന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.

ഇന്നലെ രാത്രി ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ബോണി കപൂര്‍ അവസാനമായി തന്റെ കുറിപ്പ് ട്വീറ്റ് ചെയ്തത്. തന്റെ സുഹൃത്തിനെയും ഭാര്യയെയും മക്കളുടെ അമ്മയെയും നഷ്ടപ്പെട്ടത് വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകില്ല. തനിക്കൊപ്പം ഉറച്ച് നിന്ന ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ശ്രീദേവിയുടെ ആരാധകര്‍ എന്നിവരോട് നന്ദി അറിയിക്കുന്നതായും ബോണി ട്വിറ്ററില്‍ കുറിച്ചു. അര്‍ജുന്റെയും അന്‍ഷുലയുടെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും തനിക്കും മക്കളായ ഖുശിയ്ക്കും ജാന്‍വിയ്ക്കും അവര്‍ താങ്ങായിരുന്നുവെന്നും ബോണി. നികത്താനാകാത്ത നഷ്ടം അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ കുടുംബത്തോടെ ശ്രമിക്കുകയാണെന്നും ബോണി കപൂര്‍ വ്യക്തമാക്കി. തങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി. അവര്‍ നടിയായിരുന്നു. എന്നാല്‍ തനിയ്ക്ക് അവള്‍ പ്രണയിനിയായിരുന്നു, തങ്ങളുടെ രണ്ട് മക്കളുടെ അമ്മയായിരുന്നു…

മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്റെ നെടുംതൂണ്‍. അതേസമയം ശ്രീദേവിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പിന്നാലെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ശ്രീദേവിയുടെ കുടുംബം ആവശ്യപ്പെട്ടു. അന്തസ്സോടെ ജീവിച്ച ശ്രീദേവിക്ക് മരണ ശേഷവും ആ പരിഗണന നല്‍കണമെന്നും കപൂര്‍ കുടുംബം വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. കുടുംബത്തിന് ഏറ്റവും ദുഃഖകരമായ സമയമാണ്. രാജ്യമെമ്പാടുമുളള ആരാധകരുടേയും സുഹൃത്തുക്കളുടേയും സാന്ത്വനമാണ് ഏറ്റവും വലിയ പിന്തുണയെന്നും കുടുംബം പ്രതികരിച്ചു.  ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്നലെ മുബൈയില്‍ വച്ച് സംസ്‌കരിച്ചു. നിരവധി പേരാണ് നടിയെ അവസാനമായി ഒരു നോക്ക് കാണാനായി സെലിബ്രിറ്റി സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്കും വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്കും എത്തിയത്.

ഇസ്ലാമാബാദ്: ലൈവ് ന്യൂസ് ഷോയ്ക്കിടയിൽ അവതാരകർ തമ്മിൽ വാക്കേറ്റം. പുരുഷ- വനിതാ അവതാരകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പാക്സ്ഥാനിലെ ലഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 42 എന്ന വാര്‍ത്താ ചാനലിലെ പരിപാടിക്കിടെയാണ് അവതാരകർ തമ്മിൽ തർക്കമുണ്ടായിരിക്കുന്നത്.

ചാനലിൽ നടന്ന വാർത്താ പരിപാടിക്കിടെ അവതാരകർ പരസ്പരം തർക്കിക്കുകയായിരുന്നു. തർക്കത്തിനിടയിൽ ഇരുവരും പ്രൊഡക്ഷൻ ക്രൂവിനോട് പരാതിപ്പെടുന്നതായി ദൃശ്യങ്ങളിൽ കാണാം. വാർത്തക്കിടയിലെ വാക്കേറ്റം മൂർച്ഛിച്ചതോടെ ഇരുവരോടും ശാന്തരാകൻ ആവശ്യപ്പെടുന്ന പ്രൊഡക്ഷൻ ക്രൂ അം​ഗങ്ങളുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം. ഉറുദു ഭാഷയിലാണ് അവതാരകരുടെ വാക്കേറ്റം.

ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന് അവതാരകൻ ചോദിച്ചു. ഇതിനോടുള്ള മറുപടിയായി ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്ന് അവതാരക പറയുന്നു. ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്. അതോടെ ഞാന്‍ എങ്ങനെയാണ് നിങ്ങളെ ബഹുമാനിക്കാതിരുന്നത് എന്നായി വാര്‍ത്താ വായനക്കാരന്‍. വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരക വിളിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി കേൾക്കാം.

വീഡിയോ കാണാം;

പ്രണവ് രാജ്

ചെന്നൈ : ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി കമലഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയുടെ പേര് ”  മക്കള്‍ നീതി മയ്യം  ”  എന്ന് തമിഴില്‍ . മക്കള്‍ക്ക് നീതി ഉറപ്പാക്കുന്ന കേന്ദ്രമെന്ന് മലയാളത്തിലും , പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയെന്ന് ഇംഗ്ലീഷിലും അര്‍ത്ഥം . യഥാര്‍ത്ഥത്തില്‍ കമലഹാസ്സന്റെ ഈ പാര്‍ട്ടി തമിഴ്നാട്ടിലെ ആം ആദ്മി പാര്‍ട്ടി തന്നെയല്ലേ ?. ഈ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് എത്തിയ വിശിഷ്ട വ്യക്തികളില്‍ കമലഹാസ്സന്റെ വലത് വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ അമരക്കാരനായ അരവിന്ദ് കെജ്‌രിവാളും , ഇടത് വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിയുമായിരുന്നു ഉണ്ടായിരുന്നത്.

അതുമാത്രമല്ല കമലഹാസ്സന്റെ പ്രസംഗത്തില്‍ ഉടനീളം ഇന്ത്യയുടെ ഏക പ്രതീക്ഷയായ  കെജരിവാളിനെപ്പറ്റി അദ്ദേഹം വാചാലനായി . കെജരിവാളാണ് എനിക്ക് ഇങ്ങനെ ഒരു പാര്‍ട്ടി ഉണ്ടാക്കുവാന്‍ പ്രചോദനം തന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി. .

കമലഹാസ്സന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക.

നിങ്ങളുടെ നായകനല്ല ഞാന്‍ , മറിച്ച് നിങ്ങളിലൊരുവനാണ് . ഇവിടെ കൂടിയവരിലെ ആയിരക്കണക്കിന് നേതാക്കളുടെ ഒപ്പം നില്‍ക്കുന്നവന്‍ . തമിഴകത്ത് പുതുയുഗം കുറിക്കുകയാണ് നാമിന്ന് . താരമെന്ന പദവിയില്‍ നിന്ന് അണികളുടെ വീട്ടിലെ വിളക്കായി ഇരിക്കാനാണ് താന്‍ ആഗ്രഹിയ്ക്കുന്നത് . ആ വിളക്ക് കെടാതെ സൂക്ഷിയ്‌ക്കേണ്ടത് അണികളാണ് . അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിയ്ക്കണം . എല്ലാവരും ഒരുമിച്ച് നിന്നിട്ട് എന്നോട് മാത്രം അഴിമതി ഇല്ലാതാക്കാന്‍ ശ്രമിയ്ക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് സാധിക്കുക . നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കും . എന്നെക്കൊണ്ട് ഒറ്റയ്ക്ക് സാധിയ്ക്കുമോ ?. ഇല്ല . ഒരു മരം ഒറ്റയ്ക്ക് വളര്‍ന്നാല്‍ അതിനെ തോട്ടം എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ . എല്ലാവരും വരൂ . നമുക്ക് ഒരുമിച്ച് നിന്ന് അഴിമതിയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കാം . ചെയ്തു കാണിയ്ക്കാം .  അതിനായി നമ്മള്‍ ചില ത്യാഗങ്ങള്‍ സഹിയ്‌ക്കേണ്ടി വരും , അഴിമതിയാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും , അത് തുടച്ച് നീക്കിയാല്‍ മറ്റ് എല്ലാം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുക്ക് കഴിയുമെന്നും കമല്‍ പറഞ്ഞു.

കമലഹാസ്സന്റെ ഈ പ്രസംഗം കേള്‍ക്കുമ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയിലെ രാം ലീല മൈതാനത്ത് കെജരിവാള്‍ നടത്തിയ പ്രസംഗം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നതുപോലെ തോന്നും . അഴിമതി ഇല്ലാതാക്കുക , വര്‍ഗീയത ഇല്ലാതാക്കുക , എല്ലാവര്‍ക്കും വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കുക തുടങ്ങിയാണ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെന്നും കമല്‍ പറഞ്ഞു .

ഇതെല്ലാം ഇച്ഛാശക്തിയുള്ള സത്യസന്ധനും , അഴിമതി ചെയ്യാത്തവനുമായ ഒരു നേതാവിന്റെ കീഴില്‍ ഒരു സര്‍ക്കാര്‍ വന്നാല്‍ , ചെയ്യാന്‍ കഴിയുമെന്ന് കെജരിവാള്‍ തെളിയിച്ചെന്നും കമലഹാസ്സന്‍ ആവര്‍ത്തിച്ചു പറഞ്ഞു . ഡെല്‍ഹി എന്ന ചെറിയ സംസ്ഥാനത്ത് കെജരിവാള്‍ നടത്തിയ വികസനങ്ങള്‍ പോലെ തമിഴ്നാട്ടിലെ എട്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് , മാതൃകാ വികസനം എങ്ങനെയെന്ന് നിലവിലെ സര്‍ക്കാറിന് കാണിച്ചു കൊടുക്കുമെന്നും കമല്‍ പറഞ്ഞു . അതോടൊപ്പം ഇസ്സങ്ങളെക്കാള്‍ ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങള്‍ക്കും , പ്രത്യേയശാസ്ത്രങ്ങള്‍ക്കുമാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നതെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സൂചിപ്പിച്ചുകൊണ്ട് കമല്‍ വ്യക്തമാക്കി.

മഹത്തായ കാര്യങ്ങള്‍ക്ക് വളരെ ലളിതമായാണ് തുടക്കം കുറിയ്ക്കേണ്ടത് . അതുകൊണ്ട് തന്നെയാണ് ലളിത ജീവിതം നയിച്ച രാജ്യത്തെ മഹത് വ്യക്തിയായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വീട്ടില്‍ നിന്ന് തന്നെ ഈ പാര്‍ട്ടിയുടെ പര്യടനം തുടങ്ങിയതെന്നും , കെജരിവാളിനെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു നേതാവിനെ ഈ സന്തോഷത്തില്‍ പങ്ക് ചേരാന്‍ ക്ഷണിച്ചതെന്നും കമലഹാസന്‍ പറഞ്ഞു.

സത്യത്തില്‍ കമലഹാസ്സന്റെ പ്രസംഗത്തില്‍ ഉടനീളം കെജരിവാള്‍ എന്ന വ്യക്തിയെയും , അദ്ദേഹം നടപ്പിലാക്കുന്ന അഭൂതപൂര്‍വമായ വികസനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ നമ്മുക്കും ചെയ്യാന്‍ കഴിയും എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു . അതോടൊപ്പം ഇന്‍ഡ്യയില്‍ നിലവിലുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടരുന്ന ജനങ്ങളുടെ ഇന്നത്തെ നിത്യജീവിതത്തിന് ഗുണകരമല്ലാത്ത ഇസ്സങ്ങളെക്കാളും ഉപരി ,  ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങള്‍ക്കും , പ്രത്യേയശാസ്ത്രങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും കമലഹാസന്‍ വ്യക്തമാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ പുതിയ പാര്‍ട്ടി തമിഴ്നാട്ടിലെ ആം ആദ്മി പാര്‍ട്ടി തന്നെയാണെന്ന് ഉറപ്പിക്കാം.

എങ്കില്‍ എന്തുകൊണ്ടാണ് ഈ പാര്‍ട്ടിക്ക്  ”  ആം ആദ്മി പാര്‍ട്ടി ” എന്ന് പേരിടാഞ്ഞത് എന്ന ചോദ്യം  അവശേഷിക്കുന്നുണ്ട് . ഇവിടെയാണ് കുറെ മാസങ്ങള്‍ക്ക് മുന്‍പ് കേജരിവാളും , കമലഹാസ്സനും തമ്മില്‍ കൂടി നടത്തിയ കൂടിക്കാഴ്ചയെ നമ്മള്‍ കൂട്ടി വായിക്കേണ്ടത് . തമിഴ് ജനതയുടെ ഹിന്ദി ഭാഷയെക്കാള്‍  ”  തമിഴ്  ”  ഭാഷയോടുള്ള അവരുടെ ആത്മബന്ധം മറ്റ് ആരെക്കാളും കമലഹാസ്സന് നല്ലതുപോലെ അറിയാം. അതോടൊപ്പം നോര്‍ത്ത് ഇന്‍ഡ്യയില്‍ ജോലി ചെയ്യുന്നവരില്‍ മറ്റ് സംസ്ഥാനത്ത് നിന്ന് ഉള്ളവരേക്കാള്‍ എണ്ണത്തില്‍ കുറവാണ് സാധാരണക്കാരായ തമിഴ് ജനത . മാഹാഭൂരിപക്ഷവും തമിഴ്നാട്ടില്‍ തന്നെ കൃഷിക്കാരായും , ബിസ്സിനസ്സുകാരുമായി തുടരുകയാണ് അവര്‍ . ബാക്കിയുള്ളവരില്‍ അധികവും ഗള്‍ഫ്‌ , സിംഗപ്പൂര്‍ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ജീവിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഹിന്ദി ഭാഷയിലുള്ള  ”  ആം ആദ്മി പാര്‍ട്ടി  ”  എന്ന പേരിന് സമാനമായ അതേ അര്‍ത്ഥം വരുന്ന തമിഴ് പേര് സ്വീകരിച്ചതും . അങ്ങനെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ ആശയങ്ങളെയും വികസ്സനങ്ങളെയും അതെ രൂപത്തില്‍ നടപ്പിലാക്കുയും ,  എന്നാല്‍ തമിഴ് ജനത ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭാഷയായ തമിഴില്‍   ”  മക്കള്‍ നീതി മയ്യം  ” എന്ന പേര് ഈ പാര്‍ട്ടിക്ക് നല്‍കുകയും ചെയ്തത് . അതുകൊണ്ട് തന്നെയാണ് കെജരിവാള്‍ എന്ന മറ്റൊരു പാര്‍ട്ടിയുടെ നേതാവ് ഈ പുതിയ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടതും. അതിനര്‍ത്ഥം മക്കള്‍ നീതി മയ്യവും , ആം ആദ്മി പാര്‍ട്ടിയും ഒരു പാര്‍ട്ടി തന്നെയെന്നാണ്.

ലക്ഷക്കണക്കിന്‌ തമിഴ് ജനത കമലഹാസ്സനിന്റെ പാര്‍ട്ടിയില്‍ അണിചേരും എന്നുറപ്പാണ് .  തമിഴ് ജനതയ്ക്ക് സിനിമ താരങ്ങളോടുള്ള മാനസിക ബന്ധം അത്രയ്ക്ക് വലുതാണ്‌ . അതുമാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ സിനിമ താരങ്ങളെക്കാളും എളിമയുള്ളവരും , സാധാരണക്കാരെ സാമ്പത്തികമായി സഹായിക്കുന്നവരുമാണ് തമിഴ് സിനിമ താരങ്ങള്‍ . അതുകൊണ്ട് തന്നെയാണ് തമിഴ്നാട്ടില്‍ സിനിമ താരങ്ങള്‍ മരിക്കുമ്പോള്‍ ഈ പാവങ്ങള്‍  ശരീരത്ത് തീ കൊളുത്തി സ്വന്തം ജീവന്‍ നല്‍കികൊണ്ട് താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും .

സത്യത്തില്‍ തമിഴ് ജനത ഡെല്‍ഹിയിലെ ജനങ്ങളെപ്പോലെ ഭാഗ്യം ചെന്നവരാണ് . കാരണം കമലഹാസ്സനും കെജരിവാളും കൈകോര്‍ക്കുമ്പോള്‍ വരും നാളുകളില്‍ തമിഴ് ജനത വന്‍ വികസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും എന്നുറപ്പാണ് .  അതുമാത്രമല്ല ഇപ്പോള്‍ ഇന്ത്യ മുഴുവനും വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഈ കൂട്ട്കെട്ട് കൂടുതല്‍ സഹായകമാകും ചെയ്യും.  ഡെല്‍ഹിയില്‍ ഉണ്ടായിരിക്കുന്ന അദ്ഭുതകരമായ വികസനങ്ങളെയും , കെജരിവാള്‍ എന്ന നേതാവിന്റെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെയും ലോകം മുഴുവനിലുമുള്ള ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയും ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു എന്നതാണ് കമലഹാസ്സന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നത് .

 

 

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ മരണത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ മൂന്നു മുസ്ലീം പേരുകള്‍ എടുത്തു പറഞ്ഞ സെവാഗിന്റെ ട്വീറ്റ് വിവാദമായിരുന്നു. സേവാഗ് മനപ്പൂര്‍വം വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനെതിരെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം ഉന്നയിച്ചു.

‘ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്, എന്നാല്‍ ഇതിന്റെ പേരില്‍ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ പാവപ്പെട്ട ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്’ എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സെവാഗ് മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്യുകയായിരുന്നു. 13 പ്രതികളുള്ള മധുവിന്റെ കൊലപാതക കേസില്‍ മുസ്ലിം പേരുകള്‍ മാത്രമാണ് സെവാഗ് ട്വീറ്റ് ചെയ്തത്. മധുവിന്റെ മരണത്തില്‍ മനപൂര്‍വ്വം മതം കലര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സെവാഗിന്റെ ട്വീറ്റെന്ന് നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.

‘തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല.. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ സമാധാനമുണ്ടാവട്ടെയെന്ന് സെവാഗ് പിന്നീട് പോസ്റ്റ് ചെയ്തു.

വിമാനയാത്ര വീടുപോലെ സുഖകരം എന്ന് പറഞ്ഞാൽ… ഉറങ്ങാം, വായിക്കാം, സിനിമ കാണാം, ഗെയിം കളിക്കാം, കുടിച്ചും കഴിച്ചും ഇരിക്കാം ഇതൊക്കെയായിരുന്നു ഇതുവരെ വിമാനയാത്രകളെ പറ്റി ഉണ്ടായിരുന്ന സങ്കല്‍പ്പം. എന്നാല്‍ ഉണങ്ങാത്ത വസ്ത്രം ഉണക്കാനും വിമാനത്തിലിരുന്ന് കഴിയും. വിമാനത്തിന്റെ പുറത്തിട്ടായിരിക്കും എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ അങ്ങനെയല്ല.

വിമാനത്തിന്റെ എസി വിന്‍ഡോയില്‍ കൂടി വരുന്ന കാറ്റില്‍ അടിവസ്ത്രം വളരെ പെട്ടെന്ന് ഉണങ്ങിക്കിട്ടും. വിമാനയാത്രയിലെ ഉറങ്ങിയും മറ്റും കളയുന്ന സമയത്തെയും വെറുതെ വിന്‍ഡോ വഴി പുറത്തേക്കു പോകുന്ന കാറ്റിനെയും ഫലപ്രദമായി ഉപയോഗിക്കാവുന്ന വിദ്യ കണ്ടുപിടിച്ചത് ഒരു യുവതിയാണ്. വിമാനത്തിന്റെ എസി വിന്‍ഡോയ്ക്ക് മുമ്പില്‍ പിടിച്ച് യുവതി തന്റെ അടിവസ്ത്രം ഉണക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തുര്‍ക്കിയില്‍ നിന്നും മോസ്‌ക്കോയിലേക്ക് പോയ വിമാനത്തില്‍ വെച്ചാണ് സംഭവം മോസ്‌ക്കോകാരിയായ യുവതിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫെബ്രുവരി 14ന് ഷൂട്ട് ചെയ്ത വീഡിയോ അപരിചിതനാണ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. യുവതിയുടെ പുറകിലിരുന്ന ഏതോ സഹയാത്രികനാണ് യുവതി അറിയാതെ വീഡിയോ എടുത്ത് ഇത്തരമൊരു പണി കൊടുത്തത്.

ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ് ഒരു ചിത്രം. ചലിക്കുന്ന ചിത്രം അഥവ ജിഫ് ആണ് ഇത്. ഇതില്‍ സംഭവിക്കുന്നത് ഈ ചിത്രം നോക്കിയ പലരും ഇതില്‍ കുടുങ്ങിപ്പോകുന്നു എന്നതാണ്. അതായത് ഇന്റര്‍നെറ്റ് ഭാഷയില്‍ പറഞ്ഞാല്‍ ഒരു ലൂപ്പാണ് ഈ ചിത്രം. യഥാര്‍ത്ഥത്തില്‍ 40 സെക്കന്റോളം ഉള്ള ഒരു കടല്‍ തീരത്തില്‍ ആകാശ ദൃശ്യം സൂം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

റെഡ്ഡിറ്റില്‍ എസ്ടിപികെ4 എന്ന യൂസറാണ് രണ്ട് ദിവസം മുന്‍പ് ഈ ചിത്രം പങ്കുവച്ചത്. ഇതിനകം 27,000 അപ്പ് വോട്ടുകള്‍ ഈ ഫോട്ടോയ്ക്ക് കിട്ടി. 800 ഒളം കമന്റുകളും. ഈ ചിത്രത്തിന്റെ പിടിയില്‍ 45 മിനുട്ടോളം പെട്ടുപോയി എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ചില വിഷയങ്ങളില്‍ അകപ്പെട്ടാല്‍ പുറത്ത് വരാന്‍ കഴിയാത്തതാണ് ഇന്റര്‍നെറ്റില്‍ ലൂപ്പ് എന്ന പറയുന്നത്. ഉദാഹരണമായി നിങ്ങള്‍ യൂട്യൂബില്‍ കയറി വീഡിയോ കാണുന്നു. നിങ്ങള്‍ കണ്ട വീഡിയോയ്ക്ക് സമാനമായ വീഡിയോ നിര്‍ദേശിച്ച് നിങ്ങളെ വീണ്ടും യൂട്യൂബില്‍ തുടരാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ചിലപ്പോള്‍ അഞ്ച് മിനുട്ടിന്റെ ഉപയോഗത്തിന് കയറിയ വ്യക്തി മണിക്കൂറുകളോളം നില്‍ക്കുന്നു.

Please Bring Your Chairs And Tables To The Upright Position

ചിത്രത്തില്‍ കണ്ണ് പതിപ്പിച്ചാല്‍ ആകാശ ദൃശ്യം സൂം ചെയ്ത് തീരത്തോട് അടുക്കും എന്ന് പ്രതീക്ഷിച്ച് ആ ചിത്രത്തില്‍ തന്നെ നോക്കിയിരിക്കും, ശരിക്കും 40 സെക്കന്റിന് ശേഷം വീണ്ടും ചിത്രം ആവര്‍ത്തിക്കുന്നു എന്ന ഫീല്‍ ചിലര്‍ക്ക് ഉണ്ടാകില്ല. ചലരില്‍ ഈ ചിത്രം ദേഷ്യവും, രോഷവും, ക്ഷമേകടും ഉണര്‍ത്തിയെന്നും കമന്റുകളുണ്ട്.

 

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരസ്പരം എന്ന സീരിയലിനെ എടുത്ത് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കണ്ണീര്‍ പരമ്പരകള്‍ എന്ന് കളിയാക്കി വിളിക്കുമെങ്കിലും ഇത്തരം പരിപാടികള്‍ പലരുടെയും പ്രിയപ്പെട്ടതാണ്. സീരിയലിലെ ദീപ്തി ഐപിഎസിനെ കുറിച്ചും എല്ലാവര്‍ക്കും അറിയാം.

സീരിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നണിയില്‍ നിന്നും വന്ന ഒരു അബദ്ധം ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദുബൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമാണെന്ന് പറഞ്ഞ് ചിത്രീകരിച്ചത് പിന്നില്‍ ഫ്‌ളക്‌സുകള്‍ വെച്ചിട്ടായിരുന്നു. ഇതോടെ പരസ്പരത്തിനെയും ദീപ്തി ഐപിഎസിനെയും ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചു എന്ന് തന്നെ പറയാം.

Image may contain: 4 people, meme and text

Image may contain: one or more people, people standing and text

Image may contain: 1 person, skyscraper and text

Image may contain: 1 person, text

Image may contain: 3 people, people smiling, outdoor

Image may contain: 6 people, text

Image may contain: 5 people, meme and text

Image may contain: 3 people, text

Copyright © . All rights reserved