Social Media

ആലപ്പുഴ : മണ്ണഞ്ചേരി ഒരു പെട്രോൾ പമ്പിൽ നടന്ന സംഭവം ആണ് വിഡിയോയിൽ. കാര്യം കൃത്യമായി അറിയില്ലെങ്കിലും പെട്രോൾ അടിക്കുന്നതിൽ തിരക്ക് വന്നതും മുൻപേ കയറി പുറകെ വന്നയാൾ അടിച്ചതും ആണ് കാര്യം എന്ന് വിഡിയോയിൽ നിന്നും മനസിലാക്കും. കണ്ടാൽ പ്രായത്തിൽ ചെറുതെന്ന് തോന്നുന്ന യുവാവ് നിസാരമായി പര്യവസാനിക്കേണ്ട ഒരു പ്രശനം വഷളാക്കി അടി ഇരന്നു വാങ്ങിക്കുകയായിരുന്നു. അതിനാൽ കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനും നല്ല രീതിയിൽ തല്ല് കിട്ടി. തുടർന്ന് കണ്ടു നിന്നവർ പിടിച്ചു മാറ്റുന്നതും വിഡിയോയിൽ കാണാം. ” നന്നായിട്ടു കിട്ടി എന്നാൽ പൊക്കോട്ടെ ” !!! പറഞ്ഞു തീർക്കാവുന്ന ഇതുപോലുള്ള പ്രശ്‍നങ്ങൾ വലിയ ഒരു വഴക്കിലേക്ക് മാറുന്നതും പിന്നീട് പ്രതികാരനടപടിയായി അത്  ജീവൻ പൊലിയുന്ന രീതിയിലേക്ക് മാറുന്നതും അടുത്ത കാലത്തു നമ്മൾ ഒരുപാടു കണ്ടതാണ് അതുപോലെ ആകരുതേ എന്ന പ്രാത്ഥനയിൽ വീഡിയോ കാണാം…..

തിരുവോണദിവസം ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ച നടി സുരഭി ലക്ഷ്മിക്കെതിരെ സംഘ്പരിവാറിന്റെ വിദ്വേഷ പ്രചരണം. തിരുവോണ ദിനത്തില്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്ത ‘സുരഭിയുടെ ഓണം’ എന്ന പ്രത്യേക പരിപാടിക്കെതിരെയാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

ഓണം പരിപാടിക്കിടെ ബീഫ് കഴിച്ചതാണ് സംഘപരിവാര്‍ പ്രചാരകരെ ചൊടിപ്പിച്ചത്. ജന്മനാടായ കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. ഹോട്ടലുകാരനുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന സുരഭി പൊറോട്ടയും ബീഫും കഴിക്കുന്നതും പരിപാടിയിലുണ്ട്. ഓണ ദിവസത്തില്‍ ബീഫ് കഴിച്ചത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് സംഘ്പരിവാറിന്റെ ആരോപണം.


സുരഭിയെ സിനിമയില്‍ വാഴിക്കരുതെന്നും ഓണ്തതിന് പരസ്യമായി ബീഫ് കഴിച്ച അവര്‍ ഹിന്ദുവല്ലെന്നും ആണ് പ്രചരണം. അടുത്ത പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നും സംഘപരിവാര്‍ പ്രചാരകര്‍ ചോദിക്കുന്നു. കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുളള തെറിവിളികളും വിദ്വേഷ പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ നടത്തുന്നവരുണ്ട്.


എന്നാല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഭൂരിഭാഗവും സുരഭിക്കെതിരെ ആക്രമണം നടത്തുന്നത്. സുരഭിക്കു നേരെ മാത്രമല്ല, ചാനലിനെതിരേയും വിമര്‍ശനങ്ങളുണ്ട്. സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

യൂട്യൂബില്‍ ഒരാഴ്ച കൊണ്ട് 19 ലക്ഷത്തോളം പേർ ആണ് ഈ വിഡിയോ കണ്ടത്. ഓണാഘോഷത്തിന്റെ ഭാഗമായാണ് നൃത്തം ചവിട്ടിയത്. കേരള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞുള്ള ഡാന്‍സ് പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലും വൈറലായത്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നു പാടിയ ഗാനമാണിത്.

പ്രവാസിയായ ഭര്‍ത്താവിനെ പറ്റിച്ചു കാമുകനുമായി സൊള്ളുന്ന ഭാര്യയെ കയ്യോടെ ഭര്‍ത്താവു പിടിച്ചപ്പോള്‍. അന്യനാട്ടിൽ പണിയെടുക്കുന്ന  ഭർത്താക്കൻമാർ വിഷമിക്കാൻ വേണ്ടിയല്ല ഇതുപോലൊരു വീഡിയോ നിങ്ങളുടെ മുൻപിൽ പോസ്റ്റ് ചെയുന്നത്. സ്വന്തം കുടുബത്തിന്റെ ഭാരം നെഞ്ചിലേറ്റി, ഭാര്യയെ നാട്ടിൽ നിർത്തി പ്രവാസജീവിതം നയിക്കുന്ന ലക്ഷകണക്കിന് വരുന്ന ഭർത്താക്കൻ മാർക്ക് ഒരു മുൻകരുതൽ. എല്ലാ സ്ത്രീകളും ഇങ്ങനെ ആണ് എന്നും ഇതിനർത്ഥമില്ല. പുതിയ തലമുറയെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയയുടെ അതിപ്രസരണത്തിൽ പ്രവാസികളുടെ ഭാര്യാമാരും വീണുപോകുന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ചിലതൊക്കെ ഇങ്ങനെ തന്നെയാണ്. വഞ്ചിക്ക പെട്ട ശേഷം നമ്മൾ വിഷമിച്ചിട്ടു കാര്യം ഇല്ല. നാട്ടിലുള്ളവർക്ക് വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ അറിയുന്നില്ല ഇതുപോലുള്ള കാര്യങ്ങൾ.

തുടർന്ന് ഈ സ്ത്രീ സ്വന്തം സുഖത്തിനു വേണ്ടി  പിഞ്ചു കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ചു കാമുകന്റെ ഒപ്പം ഒളിച്ചോടി. ജീവിതം കെട്ടിപ്പൊക്കാൻ ഓടുന്ന ഓട്ടത്തിനിടയിൽ സ്വന്തം ജീവിതം കണ്മുൻപിൽ തകർന്നു പോകുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ ചിലയിടങ്ങളിൽ കണ്ടുവരുന്നത്.

[ot-video][/ot-video]

ഇന്റര്‍നെറ്റ് ലോകത്തെ അടക്കിവാഴുന്ന വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആകെ മാറി. യൂട്യൂബ് മൊബൈല്‍, ഡെസ്‌ക്ടോപ് പതിപ്പുകളിലെ ഡിസൈനാണ് മാറിയിരിക്കുന്നത്. ഒപ്പം യൂട്യൂബ് ലോഗോയും പരിഷ്‌കരിച്ചിട്ടുണ്ട്. 12 കൊല്ലത്തിന് ശേഷം ഇതാദ്യമായാണ് യൂട്യൂബ് ലോഗോ മാറ്റിയെന്നതാണ് സവിശേഷത. ഡിസൈനിലും ഡിസ്‌പ്ലേയിലും കഴിഞ്ഞ മെയ് മാസത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ലോഗോ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് അപ്‌ഡേഷനിലും ഈ മാറ്റം തിരിച്ചറിയാന്‍ കഴിയും. ലോകത്തിലെ വിവിധ മള്‍ട്ടി സ്‌ക്രീനുകള്‍ക്ക് അനുയോജ്യമാണ് പുതിയ ലോഗോ എന്നാണ് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നത്. പുതിയ മാറ്റങ്ങള്‍ യൂട്യൂബ് ആസ്വാദനം കൂടുതല്‍ മികവുറ്റതാക്കുമെന്നും അവര്‍ പറയുന്നു.

അക്ഷരങ്ങള്‍ക്ക് മുമ്പ് യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടണ്‍ വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. മൊബൈല്‍ ആപ്പിലാണെങ്കില്‍ നാവിഗേഷന്‍ ടാബ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും വിധം സ്‌ക്രീനിന് താഴേക്ക് മാറ്റി. കൂട്ടത്തില്‍ പുതിയ ലൈബ്രറിയും അക്കൗണ്ട്‌സ് ടാബുകളും കൊണ്ടുവന്നിട്ടുണ്ട്. ഇനി ആപ്ലിക്കേഷനില്‍ വീഡിയോകള്‍ പ്ലേ ചെയ്യുന്ന വേഗത കുറയ്ക്കാനും വര്‍ധിപ്പിക്കാനും കഴിയും. ഡെസ്‌ക്ടോപ് പതിപ്പുകളില്‍ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വീഡിയോ ഫോര്‍മാറ്റിനനുസരിച്ച് വീഡിയോ വെര്‍ട്ടിക്കല്‍, ലാന്‍സ്‌കേപ്, സ്‌ക്വയര്‍ രൂപങ്ങളിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റാവുന്ന സംവിധാനവും വീഡിയോ ഫുള്‍ സ്‌ക്രീനില്‍ കാണുന്ന സമയത്ത് നിര്‍ദ്ദേശങ്ങളായി വരുന്ന വീഡിയോകളുടെ പട്ടിക സ്‌ക്രീനില്‍ കാണാന്‍ കഴിയുന്ന പുതിയ സംവിധാനവും യൂട്യൂബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെസ്‌ക് ടോപ് പതിപ്പിലും പശ്ചാത്തലം ഇരുണ്ട നിറത്തിലാക്കുന്ന ഡാര്‍ക്ക് തീം പുതിയ ഫീച്ചറുകള്‍ വന്നിട്ടുണ്ട്.

ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണു ഞാനാ ഫ്ലറ്റിൽ പോയത്‌ മുറിയുടെവാതിലിൽ തൂക്കിയിട്ട വലിയ “ഓം” എന്ന ചിഹ്നവും , വാതിൽ പടിയിലെ അരിപ്പൊടിക്കോലവും കണ്ടപ്പോൾ താമസക്കാർ ഹിന്ദു മതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.
കോലം വരച്ചതിൽ ചവിട്ടിപ്പോകാതെ സൂക്ഷിച്ച്‌ ഞാൻ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. മറ്റുള്ളവരുടെ വിശ്വാസം അവർക്ക്‌ വലുതാണ് അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസിയല്ല. മുസ്ലിമായ എനിക്ക്‌ മദ്രസയിൽ നിന്നും ലഭിച്ച അറിവായിരുന്നു അത്‌.

കോളിംഗ്‌ ബെല്ലടിച്ച ശേഷം വാതിലിനു മുന്നില്‍ നിന്നും അൽപ്പം മാറി നിന്നു ഒരാൾ വാതിൽ തുറക്കുമ്പോൾ അകത്തുള്ളത്‌ കാണാൻ പാകത്തിൽ നിൽക്കുന്നത്‌ മാന്യതയല്ല കൂടാതെ ഡെലിവറി സമയത്ത്‌ നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാധമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതാണങ്ങിനെ ചെയ്തത്. വാതിൽ തുറന്നു വന്ന സ്ത്രീയുടെ കയ്യിൽ ഞാൻ സാധനങ്ങളും ബില്ലും നൽകി.

അവർ അകത്ത്‌ പോയി സാധനങ്ങൾ അകത്ത്‌ വെച്ച്‌ ബില്ലിലുള്ള കാശ്‌ തന്നു. ഞാൻ തിരിച്ചു പോകാനൊരുങ്ങവെ അവർ ചോദിച്ചു ” ആപ്പ്‌ മുസൽമാൻ ഹെ” താങ്കൾ മുസൽമാനാണോ…. ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി .
ഇവർ ഒരു ബ്രാഹ്മിൺ ആണെന്ന് തോന്നുന്നു ബീഫ്‌ കഴിക്കുന്ന മുസ്ലിമായ ഞാൻ സാധനങ്ങൾ കൊണ്ടു വന്നത്‌ ഇഷ്ടമായില്ലായിരിക്കുമോ…. ? എന്തായാലും പ്രശ്നമല്ല, ഞാൻ അതെ എന്നുത്തരം നൽകി അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു വാതിൽ തുറന്ന് എന്നെ അകത്തേക്ക്‌ ക്ഷണിച്ചു. ” അന്തർ അ ഈഏ … ഞാൻ പകച്ചു നിന്നു. എന്തിനാണെന്നെ അകത്തേക്ക്‌ ക്ഷണിക്കുന്നത്…?

മേഡം മുജെ അന്തർ ആനാ മുഷ്കിൽ ഹെ ആപ്‌ ക്യാചാഹ്താഹെ ബതാദോ ദെറാ … ( മേഡം എനിക്കകത്ത്‌ വരാൻ ബുദ്ധിമുട്ടുണ്ട്‌. നിങ്ങൾ എന്താണാഗ്രഹിക്കുന്നത്‌ എന്ന് ഉടനെ വ്യക്തമാക്കിയാലും)
നിങ്ങൾ ഒരു മുസ്ലിം ആയത്‌ കൊണ്ടാണു ഞാൻ അകത്തേക്ക്‌ ക്ഷണിച്ചത്‌ ഇവിടെ മുൻപ്‌ താമസിച്ചവർ മറന്ന് വെച്ച ഒരു ഹോളിഖുറാൻ ഉണ്ട്‌ അത്‌ താങ്കൾ വേണമെങ്കിൽ എടുത്തോളൂ വേണ്ടെങ്കിൽ ഏതെങ്കിലും മസ്ജിദിൽ കൊടുത്ത്‌ സഹായിക്കാമോ….?

വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണു ഞങ്ങൾ. ഞാനത്‌ തൊട്ട്‌ അശുദ്ധമാക്കില്ല. നിങ്ങൾ കയറി എടുത്തോളൂ” അകത്തെ മുറിയിലേക്ക്‌ ചൂണ്ടി അവർ അത് പറഞ്ഞപ്പോൾ അത്ഭൂതവും ,ബഹുമാനവും കലർന്ന ഒരു നോട്ടം ഞാനവരെ നോക്കി. എന്നിട്ട്‌ പുഞ്ചിരിച്ചു. തന്റേതല്ലാത്ത മതങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കാൻ തക്കം പാർത്തിരിക്കുന്നവരുടെ ലോകത്ത്‌ ഇതാ ഒരു യഥാര്‍ത്ഥ മനുഷ്യ സ്ത്രീ എന്നെന്റെ മനസ്സ്‌ മന്ത്രിച്ചു.

അവരുടെ അനുമതിയോടെ വാഷ്റൂമിൽ പോയി അംഗ ശുദ്ധി വരുത്തി മുറിയിലെ ഷോക്കേസിൽ ഉള്ള വിശുദ്ധ ഖുർ ആൻ എടുത്തു. അവർ എനിക്ക്‌ കൈകൂപ്പി നന്ദി പറഞ്ഞു – ദൈവത്തിന്റെ രക്ഷ നിങ്ങൾക്കും കുടുംബത്തിനും സദാവർഷിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഞാൻ യാത്ര ചോദിച്ച്‌ മുറിയിൽ നിന്നും പുറത്തിറങ്ങി . എന്റെ പിന്നിൽ അടഞ്ഞ അവരുടെ മുറിയുടെ വാതിലിൽ തൂക്കിയ ‘ഓം’ കൂടുതൽ തിളങ്ങുന്നത്‌ പോലെ എനിക്കപ്പോൾ തോന്നി.

ഇതുപോലെയുള്ള പോസ്റ്റുകളാണ് ഷെയർ ചെയ്യപെടേണ്ടത് വർഗീയവിഷം ചിറ്റുന്നവർ ഇതൊന്നും വായിക്കുകയും ഇല്ല ഷെയർ ചെയ്യുകയുമില്ല

ക്യൂൻസ്‌ലാൻഡ് നദിയിലൂടെയുളള യാത്രയ്ക്കിടെ കണ്ട നിഗൂഢ ജീവിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. സോളർ വിസ്പർ വൈൽഡ്‌ലൈഫ് ക്രൂയിസസ് വന്യജീവി സങ്കേതത്തിലൂടെയുളള സവാരിക്കിടെയാണ് നിഗൂഢ ജീവിയെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഒരാൾ വിഡിയോ ഷൂട്ട് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വെളളത്തിൽ കണ്ട നിഗൂഢ ജീവി ഏതാനും സെക്കന്റുകൾക്കുശേഷം അപ്രത്യക്ഷമാവുകയായിരുന്നു. നിഗൂഢ ജീവിയുടെ തലയെന്നു തോന്നിക്കുന്ന ഭാഗം പതുക്കെ പതുക്കെ വെളളത്തിലേക്ക് മുങ്ങിയശേഷം പെട്ടെന്നായിരുന്നു അപ്രത്യക്ഷമായത്.

നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എ.യെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക സയനോര രംഗത്ത്.

ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ലസയനോര ഫെയ്‌സ്ബുക്കില്‍ രൂക്ഷമായി കുറിച്ചു.

സയനോരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രിയപ്പെട്ട പി.സി. ജോര്‍ജ്ജ് എം എല്‍ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല.

ഒരിക്കല്‍ ഗായികയായ റിമി ടോമിയുടെ സ്റ്റേജ് ഷോ സംഘടിപ്പിച്ച ഒരു യുവാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അതിങ്ങനെ :

റിമി ടോമിയുടെ സ്റ്റേജ് ഷോ ഞങ്ങളുടെ ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി. ദുരനുഭവങ്ങളുടെ കയ്പുകളൊക്കെ ഉണ്ടായതു കൊണ്ടാവാം മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷമാണ് അവര്‍ സ്റ്റേജില്‍ കയറാന്‍ തയ്യാറായത്. അവരുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമാണ്. അവരതില്‍ വളരെ വിജയിച്ചു മുന്നേറുമ്പോഴാണ് വൈക്കം വിജയലക്ഷ്മിയെന്ന ഗായിക അവിടേക്ക് ചില ബന്ധുക്കള്‍ക്കൊപ്പം ആകസ്മികമായി കയറി വന്നത്.

കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഹിറ്റു ഗാനമായ കാറ്റേ കാറ്റേ നീ പൂങ്കാവനത്തിലെ പാട്ടു മാത്രം പാടി മലയാളക്കരയെ കയ്യിലെടുത്ത സമയം .അന്ധയായ അവരെ ക്ഷണിച്ച് മുന്നിലിരുത്തിയത് റിമി ടോമിക്ക് പക്ഷേ തീരെ ഇഷ്ടമായില്ലെന്ന് അവരുടെ ചില അഭിപ്രായപ്രകടനങ്ങളിലൂടെ അണിയറക്കാര്‍ക്കു മാത്രം മനസ്സിലായി. ഒരു ഗായികയുടെ ഒരു ജാഡയുമില്ലാതെ ഞാനും ഒരു പാട്ടു പാടട്ടെയോ എന്ന വിജയലക്ഷ്മി ചോദിച്ചപ്പോള്‍ സംഘാടകര്‍ക്ക് നൂറു സമ്മതമായി. കാര്യമറിഞ്ഞപ്പോള്‍ പറ്റില്ലെന്ന് അറത്തു മുറിച്ചു പറയുക മാത്രമല്ല തന്റെ സ്റ്റേജിലെത്തി പാടാനുള്ള എന്തു യോഗ്യതയാണവര്‍ക്കെന്ന് നേരില്‍ ചോദിക്കാനുള്ള ധാര്‍ഷ്ട്യത്തിനു പുറമേ അവരെ വ്യക്തിപരമായി അപമാനിക്കാനും റിമി തയ്യാറായി.

റിമിയുടെ മനുഷ്യത്വരഹിതമായ നടപടി ഇഷ്ടപ്പെടാത്ത സംഘാടകര്‍ എന്നാലിനി വിജയലക്ഷ്മി പാടട്ടെ എന്നു തീരുമാനിക്കുകയും ഇക്കാര്യം കൊണ്ടാണ് റിമി ടോമി സ്റ്റേജ് വിടുന്നതെങ്കില്‍ അത് മൈക്കിലൂടെ അറിയിക്കുമെന്ന് താക്കീതു നടത്തുകയും ചെയ്തു. കാര്യങ്ങള്‍ വരുതിയിലല്ലെന്ന് മനസ്സിലായ റിമിടോമി നിമിഷ നേരം കൊണ്ട് ഭാവപ്പകര്‍ച്ച നടത്തിയത് വിജയലക്ഷ്മിയെ മാത്രമല്ല സംഘാടകരേയും അതിശയിപ്പിച്ചു. സ്റ്റേജിലേക്ക് ആലിംഗനബദ്ധയായി വിജയലക്ഷ്മിയെ അനുയാത്ര ചെയ്ത അവര്‍ പിന്നീട് വിളിച്ചുണര്‍ത്തിച്ച വാക്കുകള്‍ ഏറെക്കുറെ ഇങ്ങനെ ആയിരുന്നു.

”നമ്മേപ്പോലെ പുറമേ കണ്ണില്ലെങ്കിലും സംഗീതത്തിന്റെ ആയിരം കണ്ണുകളുള്ള ഒരു മഹാഗായിക നമുക്ക് വിരുന്നേകാന്‍ ഇതാ കടന്നു വന്നിരിക്കുന്നു. കേവലം ഒരേ ഒരു പാട്ടിലൂടെ സംഗീതത്തിന്റെ സപ്ത മഹാസമുദ്രം നീന്തിക്കയറിയ മാന്ത്രിക ശബ്ദം നമ്മുടെ പ്രിയപ്പെട്ട അനുജത്തി എന്റെ സ്വന്തം രക്തം വൈക്കം വിജയലക്ഷ്മി നമുക്കായി പാടുന്നു.” ഈ വാക്കുകള്‍ കേട്ട് ഞെട്ടിയത് പരിപാടിയുടെ സംഘാടകരും.

 

ഈ പാവങ്ങളോട് വിലപേശരുത് ”

” അരവയർ നിറയ്ക്കാൻ കഷ്ടപ്പെടുന്ന ഇവരുടെ ബുദ്ധിമുട്ടുകൾ ആര് മനസിലാക്കും? മനസ്സിൽ തട്ടിയ ഒരു കൂട്ടുകാരന്റെ ഫേസ് ബുക്ക് പോസ്റ്റ് ഞാൻ നിങ്ങളോടും പങ്കു വയ്ക്കുന്നു. ഒരു നിമിഷം നിങ്ങൾ ഇതു വായിക്കാൻ  മനസുവന്നാൽ ചിലപ്പോൾ നിങ്ങളും ഇതു ശരിയെന്നു ചിന്തിച്ചേക്കാം അത് നിങളുടെ നല്ല മനസുകൊണ്ട്

കടപ്പാട് :   മനസിലാക്കി തന്ന ആ നല്ല സുഹൃത്തിന്…….                                                                                                                                                                                                                                                                                          
വയനാട് – മുത്തങ്ങ റോഡിലൂടെ യാത്രചെയ്യുമ്പോ
ൾ പലപ്പോഴും വഴിയരികിൽ ഇതുപോലെ അരവയർ, അല്ലെങ്കിൽ ഇരുവയർ നിറക്കാനുള്ള പണം സമ്പാദിക്കാൻ നിൽക്കുന്ന ആദിവാസിപ്പെൺകുട്ടികളെയും ആൺകുട്ടികളെയും കാണാം. ° °
വെറും 40 രൂപയാണ് ഇവർ അര കിലോയിൽ കൂടുതലുള്ള ഒരു പായ്ക്കറ്റിനു വില ആവശ്യപ്പെട്ടത്. എനിക്കു പകുതി മതിയെന്നു പറഞ്ഞപ്പോൾ പകുതിയെടുത്തശേഷം ആ പായ്ക്കറ്റ് എനിക്കു തന്നു. 40 രൂപ കൊടുത്തുകൊണ്ടു ഞാൻ പറഞ്ഞു. ഇത് നിങ്ങൾ വച്ചോളൂ…
വളരെ വിനയത്തോടെ മറുപടി:
വേണ്ട ചേട്ടാ.. 20 രൂപ മാത്രം മതി.
ഞാൻ സന്തോഷത്തോടുകൂടി തരുന്നതല്ലേ വാങ്ങിക്കാൻ പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
അല്പം മടിച്ചുകൊണ്ടുതന്നെ 20 രൂപ വാങ്ങിയശേഷം അവർ പറഞ്ഞു.
ചേട്ടാ…. മിക്കവാറും ആളുകൾ ഞങ്ങളോട് 20 രൂപയ്ക്ക് തരുമോ എന്നാണു ചോദിക്കാറുള്ളത്.
പറഞ്ഞുതീരും മുൻപേ രണ്ടു കാറുകൾ വന്നു നിർത്തി. ഒരു ആഡംബര കാറിൽ ഒരു ഫാമിലി, മറ്റൊന്നിൽ അഞ്ചു ചെറുപ്പക്കാർ.
അവരോടും അവർ പറഞ്ഞു ഇതേ വില 40 രൂപ. ആ രണ്ടു കാറിലും വന്നവർ 20 രൂപയ്ക്ക് തരുമോ എന്നു ചോദിക്കുന്നതും ഞാൻ കേട്ടു. °
മൈസൂർ, ബാംഗളൂർ എവിടെയൊക്കെയോ പോയി ആയിരങ്ങൾ ധൂർത്തടിച്ചു തിരിച്ചുവരുന്നവ
ർ 20 രൂപയ്ക്കു വേണ്ടി ആ പട്ടിണിപ്പാവങ്ങളോട് വിലപേശുന്നത് കണ്ടപ്പോൾ അറിയാതെ ഞാൻ അവരോടുപറഞ്ഞു. “ഇവരോട് വിലപേശരുത്.” നിങ്ങൾ ഈ യാത്രയിൽ എത്രയോ രൂപ മുടക്കി ഹോട്ടലിൽ ഭക്ഷണംകഴിച്ചു. എത്രയോ രൂപ tip കൊടുത്തു. എന്നിട്ടും ഈ പാവങ്ങളോട് 20 രൂപയ്ക്കുവേണ്ടി വിലപേശിയല്ലോ..
40 രൂപ കൊടുത്ത് അവർ ഞാവൽപ്പഴം വാങ്ങും മുൻപേ ഞാൻ പറഞ്ഞുകൊടുത്തു. ഇത് ഒരു വിഷവും രാസവളവും ചേർക്കാത്ത കാട്ടു ഞാവൽപ്പഴമാണ്. നിങ്ങൾക്ക് ഒരിക്കലും ഇത് കടകളിൽ കിട്ടൂ….ല്ല.
എന്തായാലും അവർ നാലഞ്ചു പായ്ക്കറ്റുകൾ വാങ്ങി യാത്രയായി.
…..ആ സന്തോഷത്തിൽ ആദിവാസി സ്ത്രീകൾ എന്റെയടുത്തുവന്നപ്പോൾ ഞാൻ പേര് ചോദിച്ചു.
ബിന്ദു:
ആ ദിവസത്തെ അനുഭവം അവർ പറഞ്ഞു.
ചേട്ടാ… ഞങ്ങളുടെ ഭർത്താക്കന്മാർ ഇന്ന് ഈ ഞാവൽപ്പഴം പറിച്ചുകൊണ്ടിരുന്നപ്പോൾ താഴെനിന്ന ഞങ്ങളോടു പറഞ്ഞു. “ശബ്ദമുണ്ടാക്കരുത്, തൊട്ടടുത്തുതന്നെ രണ്ടു കടുവകൾ നിലയുറപ്പുച്ചിട്ടുണ്ട്. അല്പം ദൂരെയായി കാട്ടാനായും. ഞങ്ങൾ ജീവൻ പണയം വെച്ചാണ് ഈ പഴങ്ങൾ കാട്ടിൽപോയി പറിച്ചെടുക്കുന്നത്. എന്നിട്ടും ഞങ്ങളോട് വിലപേശുന്നവരാണ് അധികവും.”
അവരുടെ സത്യസന്ധമായ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഫോട്ടോ എടുത്തോട്ടെയെന്നു ചോദിച്ചപ്പോൾ അവർ സമ്മതം മൂളി. എടുത്ത ഫോട്ടോയെല്ലാം അവരെക്കാണിച്ചു. അവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. എനിക്കും സന്തോഷമായി. 50 രൂപ കൊടുത്ത് ഒരു പായ്ക്കറ്റു ഞാവൽപ്പഴം കൂടി ഞാൻ വാങ്ങിച്ചു. ബാക്കി പണം വാങ്ങാൻ നിൽക്കാതെ ഞാൻ യാത്ര തുടർന്നു.
വലിയ സൂപ്പർ മാർക്കറ്റുകളിൽ പോയി അമിതമായ തോതിൽ വിഷം കലർന്ന പഴവർഗ്ഗങ്ങൾ കൂടുതൽ വിലകൊടുത്തുവാങ്ങി കഴിക്കുന്നവർ അറിയുന്നില്ല. അവർ വിലകൂടിയ രോഗങ്ങളെക്കൂടിയാണ് വാങ്ങിക്കഴിക്കു
ന്നതെന്ന്
……എല്ലാവരോടും ഒരപേക്ഷ:
“ഈ പാവങ്ങളോട് വിലപേശരുത്.”
കാരണം, അവർ വലിയ കെട്ടിടങ്ങൾ പണിയാൻ വേണ്ടിയോ, കാർ വാങ്ങാനോ, അടിച്ചുപൊളിച്ചു ജീവിതം അസ്വദിക്കാനോ വേണ്ടിയല്ല ആ വഴിയരികിൽ വന്നു നിൽക്കുന്നത്. ആരുടേയും മുമ്പിൽ കൈനീട്ടാതെ, ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക അദ്ധ്വാനിച്ചു കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം.
കഴുകൻകണ്ണുകൊണ്ട് അവരെ നോക്കരുത്. അവർ പാവങ്ങളാണ്.
“അവരോടു വിലപേശരുത്”

RECENT POSTS
Copyright © . All rights reserved