ആ മാസ്‌ക് ഒന്നു മാറ്റൂ, ഈ മുഖം കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നുവെന്ന യുവതിയുടെ അപേക്ഷയില്‍ ചെറുപുഞ്ചിരിയോടെ മാസ്‌ക് മാറ്റി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
അകമ്പടി വാഹനങ്ങളോടെ എത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇരുവശത്തും കൂടി നിന്ന ജനങ്ങളെ വാഹനത്തിനുള്ളില്‍ ഇരുന്ന് കൈവീശി കാണിച്ച് കടന്നു പോവുകയായിരുന്നു. ഇതിനിടെയിലാണ് വേറിട്ട ഒരു അഭ്യര്‍ഥനയുമായി യുവതി എത്തിയത്. കൃഷ്ണഗിരിയില്‍ നിന്നും ചെന്നൈയ്ക്ക് പോകും വഴിയാണ് മുഖ്യമന്ത്രിയെ യുവതി തടഞ്ഞുനിര്‍ത്തിയത്.
‘സാര്‍ മാസ്‌ക് മാറ്റൂ, ഒന്ന് കണ്ടോട്ടെ..’ ഈ വാക്ക് കേട്ടതോടെ സ്റ്റാലിന്‍ കാര്‍ നിര്‍ത്തി. അപ്പോഴും മാസ്‌ക് മാറ്റാന്‍ അദ്ദേഹം തയാറായില്ല. ‘സര്‍, ഒരു സെക്കന്‍ഡ് എങ്കിലും മാസ്‌ക് മാറ്റൂ സര്‍, എത്ര വര്‍ഷങ്ങളായി ഈ മുഖം നേരില്‍ കാണാന്‍ കാത്തിരിക്കുന്നു..’ സ്‌നേഹത്തോടെയുള്ള അപേക്ഷ കേട്ടതോടെ മാസ്‌ക് മാറ്റി ചിരിക്കുകയായിരുന്നു സ്റ്റാലിന്‍.
അസമിലെ ഗുവാഹത്തിയിലാണ് സംഭവം.വഴിചോദിച്ച് എത്തി ശരീരത്തില്‍ കയറിപ്പിടിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച് പെണ്‍കുട്ടി.യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പിടിച്ചുവച്ച് ചോദ്യം ചെയ്യുന്ന വിഡിയോയും പെണ്‍കുട്ടി പങ്കുവച്ചിട്ടുണ്ട്. ഗുവാഹത്തിയിലെ രുക്മിണി നഗറിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്നു പെണ്‍കുട്ടി.
റോഡില്‍ തനിച്ചായിരുന്നു പെണ്‍കുട്ടി. ഈ സമയം സ്‌കൂട്ടറിലെത്തിയ യുവാവ് വഴി ചോദിച്ചു. ചോദിച്ച സ്ഥലം തനിക്ക് അറിയില്ലെന്ന് പെണ്‍കുട്ടി മറുപടി പറഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാറില്‍ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ സ്‌കൂട്ടറില്‍ കടന്നുകളയാന്‍ ശ്രമിച്ചു.
പക്ഷേ അങ്ങനെ പോകാന്‍ പെണ്‍കുട്ടി അനുവദിച്ചില്ല. സ്‌കൂട്ടറില്‍ ശക്തമായി പിടിച്ചുവലിച്ചു. ഇതോടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറും യുവാവും സമീപത്തെ ഓടയില്‍ വീണു. അവിടുന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് യുവാവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് പെണ്‍കുട്ടി ചോദ്യം ചെയ്തു.
ബഹളം കേട്ട് ഇതോടെ നാട്ടുകാരും ഓടിയെത്തി. പൊലീസിനെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ട് ബൈക്കോടിച്ച യുവാവിനെ പിടികൂടി കോയമ്പത്തൂര്‍ സിറ്റി പോലീസ്. കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് (35) പിടിയിലായത്.
വ്യാഴാഴ്ച രാത്രി ഗാന്ധിപുരം ഫ്‌ലൈ ഓവറിലാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധിപുരം നൂറടി റോഡില്‍ മേല്‍പാലത്തിനു മുകളിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയില്‍, വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ടിവി സീരിയല്‍ കാണുകയായിരുന്നു ഇയാള്‍.
യുവാവിന്റെ ഈ പ്രവര്‍ത്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ നടപടി. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്. ഇതോടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പോലീസ് രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തമിഴ് സീരിയലായ ‘രാജാ റാണി’യാണ് ഇയാള്‍ ബൈക്കോടിക്കുന്നതിനിടെ മൊബൈല്‍ ആപ്പില്‍ കണ്ടതെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും 1,200 രൂപ പിഴ ഈടാക്കി. കൂടാതെ ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്ത ശേഷം ഉപദേശവും നല്‍കിയാണ് പോലീസ് മുത്തുസ്വാമിയെ വിട്ടയച്ചത്.
തര്‍ക്ക പ്രശ്‌നം പരിഹരിക്കാനെത്തിയ പോലീസുകാരനെയും കൗണ്‍സിലറെയും വിരട്ടിയോടിച്ച് വീട്ടമ്മ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. തര്‍ക്കപ്രശ്നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കറ്റോട് കളപുരക്കല്‍ വീട്ടില്‍ അമ്മാളുവും ഭര്‍തൃ സഹോദരി രജനിയും തമ്മിലുണ്ടായ വസ്തുതര്‍ക്കം വസ്തു തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു എസ് ഐയും കൗണ്‍സിലറും. ഇരുവരെയും അമ്മാളുവാണ് വിരട്ടി ഓടിച്ചത്.തിരുവല്ല നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, തിരുവല്ല എസ്ഐ രാജന്‍ എന്നിവരെയാണ് അമ്മാളു ആക്രമിച്ചത്.
എസ്.ഐയെ തള്ളിയിടുകയും മുനിസിപ്പല്‍ കൗണ്‍സിലറെ വലിയ കല്ല് വെച്ച് എറിയുന്നതും വീഡിയോയില്‍ കാണാം. അമ്മാളുവിന്റെ അയല്‍വാസി ആണ് വീഡിയോ പകര്‍ത്തിയത്. വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ ഇരുവര്‍ക്കും അമ്മാളുവിനെ കീഴടക്കാന്‍ സാധ്യമായില്ല.
അമ്മാളുവിന്റെയും രജനിയുടെയും ഭര്‍ത്താക്കന്മാര്‍ മരിച്ചതാണ്. ഇതോടെയാണ്, പ്രശ്നം സംസാരിച്ച് രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. സ്ത്രീകള്‍ ആയതിനാല്‍ തന്നെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ഇവര്‍ കരുതിയത്.
എന്നാല്‍ പ്രതീക്ഷിക്കാതെയായിരുന്നു ആക്രമണം. കൗണ്‍സിലറെ ആണ് അമ്മാളു ആദ്യം കയ്യേറ്റം ചെയ്തത്. ഇത് തടയാന്‍ ശ്രമിച്ച എസ്ഐ രാജനെ അമ്മാളു തള്ളി താഴെയിട്ടു. തുടര്‍ന്ന് ജേക്കബ് ജോര്‍ജിന് നേരേ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ കൗണ്‍സിലര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ അമ്മാളുവിനെതിരെ പോലീസ് കേസെടുത്തു.
പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഒരു ആഹ്വാനം കേരളത്തിലാകെ ചർച്ചാ വിഷയമായിരിക്കുകയാണ്. അവസരം ഉപയോഗിച്ച് വൈദീകരെ എല്ലാം അവഹേളിക്കാൻ ഒരവസരം ലഭിച്ചപോലെ ചിലയാളുകൾ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്ന ഒരു സാഹചര്യത്തിലാണ് പാലക്കാരനായ സിബി പെരീക്കാട്ടിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഹിറ്റ് ആയിരിക്കുന്നത്..
പോസ്റ്റ് വായിക്കാം…
ഏതവനടാ പുല്ലേ കുരു പൊട്ടുന്നത്
ഇതു ഞാനും എന്റെ ഭാര്യയും ഞങ്ങളുട 6 പെണ്മക്കളുമാണ്. 💪
ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല, ഞാൻ ഉൾപ്പെടുന്ന കത്തോലിക്കാ സഭക്ക് എണ്ണം കൂട്ടനുമല്ല., എന്റെ അപ്പന് 8 മക്കളും വല്യപ്പന് 10 മക്കളും ഉണ്ടായിരുന്നു. അവരുടെ ഒപ്പം എത്തിയില്ലേലും അടുത്തെങ്കിലും എത്തണമെന്ന് വിചാരിച്ചു.
ഞാൻ വലിയ ധനവാൻ ഒന്നുമല്ല. പലപ്പോളും പരസഹായം തേടി തന്നെ ആണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.ഇതുവരെയും ഒരു ചില്ലികാശു പോലും സഭായോ ഇടവകയോ സ്കൂളോ സൗജന്യം തന്നിട്ടില്ല.എന്നാൽ അതൊന്നും ഇരുട്ടല്ല ഉഗ്രശോഭയുള്ള സൂര്യനു ഗഹണം ബാധിച്ചത് പോലെയേ തോന്നിയിട്ടുള്ളൂ.
കാര്യത്തിലേക്കു വരാം ഞാൻ ഉൾപ്പെടുന്ന പാല രൂപതയിൽ. മെത്രാൻ പ്രഖ്യാപിച്ച ചില അനുകൂല്യങ്ങൾക്ക് നിലവിൽ (2000 ശേഷം വിവാഹം കഴിച്ചവർ ആകണം, നാലിൽ കൂടുതൽ മക്കൾ വേണം )
എന്നെ കൂടാതെ എത്രപേർ ഉണ്ടാകും. എറിയാൽ 10 പേർ. ഇപ്പോൾ 4 മക്കളുള്ളവർക്ക് അതൊരു പ്രോത്സാഹനവും സഹായവുമായേക്കാം. അതാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യവും.
എന്തിനാണ് കൂടുതൽ കുട്ടികൾ? രാജ്യത്തിന്റെ നിയമങ്ങൾക്ക് എതിരാണ്! സ്ത്രീകളോടുള്ള അനീതിയാണ്. മതം വളർത്താൻ നോക്കുന്നു… എന്ന് തുടങ്ങി ഓരിയിടൽ അസഹ്യമായപ്പോൾ ആണ് ഞാൻ ഈ എഴുത്തിന് മുതിരുന്നത്. നിലപാടുകൾ ഉണ്ടായാൽ മാത്രം പോരാ അത് ഉറക്കെ പ്രഖ്യാപിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്യണം 👍
കപട ബുദ്ധിജീവികൾക്ക് തൊലിപ്പുറത്തെ കാര്യങ്ങൾ മാത്രമേ അറിയൂ. ഉള്ള് കീറി പരിശോധിക്കാൻ അറിയില്ല.
ജനസംഖ്യ നിയന്ത്രണം ലോകത്തു ഇവിടെ എത്തി നിൽക്കുന്നു എന്നെങ്കിലും അറിയണം.
പണ്ടൊക്കെ സിനിമാ കാണാൻ കയറിയാൽ ആദ്യം പരസ്യമാണ്. നാമൊന്ന് നമുക്കൊന്ന്. അത് മാറി നാം രണ്ട് നമുക്ക് രണ്ട് ആയി ഇപ്പോൾ പരസ്യമേ ഇല്ലാതായി.
കാര്യം? അല്പസ്വല്പം തലയുള്ളവർ ആണ് തലപ്പത്തിരുക്കുന്ന പോളിസികൾ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥർ. The long objective of the policy is to achive a stable population by 2045 ഇതാണ് ആ പോളിസി. 2064 ൽ ലോക ജനസംഖ്യ 970 കോടിയിൽ എത്തി തുടർന്നുള്ള 40 വർഷം 880 കോടി ആയി കുറയുമെന്ന് യൂണിവഴ്‌സിറ്റി ഓഫ് വാഷിങ്ട്ടൻ പഠനങ്ങൾ പറയുന്നു. കോവിഡ് വരും മുൻപുള്ള പഠനം. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകത്തു 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.2100 ഓടെ ജനസംഖ്യ പകുതി ആയി കുറയുമെന്ന് BBC റിപ്പോർട്ട് ചെയ്തത് അടുത്തിടായാണ്.
അല്ലെങ്കിൽ തന്നെ മനുഷ്യ വംശത്തിന്റെ കാര്യം കട്ടപൊകയാണ്. 50 കൊല്ലം മുൻപുള്ളതിന്റെ 100 ൽ ഒന്നേ പുരുഷ ബീജത്തിന് കൗണ്ട് ഉള്ളൂ….100
കൊല്ലം കഴിയുമ്പോൾ ഒന്നിനും കൊള്ളതായി പോകാനാണ് സാധ്യത
ജനസംഖ്യ ശോഷണത്തിനെതിരെ ലോകരാജ്യങ്ങൾ മുന്നോട്ട് വന്നുകൊണ്ടിരിക്കുമ്പോൾ ഇവിടെ കേരളത്തിന്റെ ഒരു മൂലയിൽ. 2000 കൊല്ലമായി അധിവസിക്കുന്ന ഒരു സമൂഹം അവരുടെ ഇടയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ അതിജീവനത്തിന് സ്വന്തം പൈസ മുടക്കി പദ്ധതിയുമായി വന്നപ്പോൾ ഓരിയിടുന്ന സകല സകല ശുനകന്മാരോടും പറയട്ടെ കാര്യങ്ങൾ പഠിച്ചു പറയുക. മക്കൾ കുറഞ്ഞു പോയത് കൊണ്ടോ ഇനി പറ്റില്ല എന്നറിയാവുന്നത് കൊണ്ടോ കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല.
1950 ൽ ലോകത്തു ഒരു സ്ത്രീക്ക് 4.7 കുട്ടികൾ ആയിരുന്നു കണക്ക്.
2017 ൽ അത് 2.4 ആയി. 2100 ൽ അത് 1.7 ആകും. 2017 ൽ 23. കോടി ഉണ്ടായിരുന്ന ജപ്പാനിൽ 2100 ആകുമ്പോൾ 3 കോടി ജനത ആയി ചുരുങ്ങും.
തൊഴിൽ എടുക്കാൻ ചൈനയിലെ പോലെ ആൾ ഇല്ലെന്നാവും. ചൈന കൊണ്ടു പഠിച്ചു 3 മക്കൾ വരെ ആക്കാമെന്നു വച്ചു. കാരണം 2017 ൽ തൊഴിൽ എടുക്കാൻ പയറ്റുന്നവർ 95 കോടി ആയിരുന്നത് 2100 36 കോടി ആയി മാറുമെന്ന് അവർ മനസ്സിലാക്കി. ഇന്ത്യയിൽ ഇത് 2017 ൽ. 76.2 കോടി 2100 ൽ 58 കോടി ആയി മാറും.
ഇപ്പോൾ മനസ്സിലായോ ജനന നിയന്ത്രണ കാര്യത്തിൽ സർക്കാർ പിറകോട്ടു പോയ കാര്യം 👍.
ചാനലിലെയും സോഷ്യൽ മീഡിയയിലെയും വിവരദോഷികളായ മക്കൾ വിരോധികളോട് ചിലതു കൂടി പറഞ്ഞോട്ടെ….
നിങ്ങൾ ഒക്കെ കൊട്ടി ഘോഷിക്കുന്ന നിയന്ത്രണം ഒരു രാജ്യത്തുമില്ല. ഇന്ത്യയിലും ഇല്ല. ചൈന മാത്രം അത് കടുപ്പിച്ചു നോക്കി പരാജയപ്പെട്ടു. മുസ്ലിം രാജ്യങ്ങളിൽ ഈ കാര്യം പറഞ്ഞു ചെന്നാൽ തല കാണില്ല. പിന്നെ യൂറോപ്പ് : പൊട്ടന്മാരെ…..യൂറോപ്പിൽ ജനസംഖ്യ കുറഞ്ഞു പോയതിന്റെ പ്രധാന കാരണം കുറച്ചു നൂറ്റാണ്ടു മുൻപ് അവിടെ മരണം നക്കി തുടച്ച ബ്ലാക്ക് ഡെത്ത് അഥവാ പ്ളേഗ് ബാധ. ആണ് . അവിടുത്തെ ജനതയുടെ മൂന്നിൽ രണ്ടും അന്ന് മരിച്ചു പോയി. ഇപ്പോൾ അവിടെ ജനസംഖ്യ കൂട്ടാൻ അവർ പെടാ പാട് പെടുന്നു. വലിഞ്ഞു കയറി വരുന്ന. പാക്കിസ്ഥാനിക്കുണ്ടാകുന്ന 12 മത്തെ കുഞ്ഞിന് വരെ സ്വന്തം പൗരൻ എന്ന് വിശ്വസിച്ചു സൗജന്യങ്ങൾ വരിക്കോരി കൊടുക്കുന്നു.
ചില. വനിതാ രത്നങ്ങൾ. ചാനലിൽ ഒക്കെ വന്നിരുന്നു ചിലക്കുന്നത് കണ്ടു.. മെത്രാന്റെ പദ്ധതികൾ. സ്ത്രീ വിരുദ്ധമാണ്.
ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്….. ഒരു പെണ്ണിനെ പ്രകൃതി ഒരുക്കി വീട്ടിരിക്കുന്നത് അമ്മയാകാനുള്ള എല്ലാ സംവിധാനത്തോടെയുമാണ്. ലോകത്തു ഈറ്റുനോവ് ഇല്ലാതെ ഒരു പിടക്കോഴിക്കു മുട്ടപോലും ഇടാനാവില്ല.
പ്രസവിച്ചാൽ സ്ത്രീകൾ വേദനിക്കുമത്രേ.
ആധുനീക വൈദ്യ ശാസ്ത്രം വളർന്നതൊന്നും ഈ കൂപ മണ്ടൂകങ്ങൾ അറിയുന്നില്ല.
സ്ത്രീയുടെ ആരോഗ്യവും സൗന്ദര്യവും പോകുമത്രേ…… 6 ൽ കൂടുതൽ മക്കൾ ഉള്ള 70 വയസ്സ് കഴിഞ്ഞ. പയറുപോലെ നടക്കുന്ന 10 അമ്മച്ചിമാരെ എന്റെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കാണിച്ചു തരാം. പോരൂ…
പിന്നെ ഒരു കാര്യം ആലോചിച്ചോ…..
പ്രകൃതി പെണ്ണിന് ഒരു വർഷം 12 തവണ അമ്മയാകാൻ അവസരമൊരുക്കുന്നുണ്ട്.
വലിയ. മൃഗങ്ങളിൽ അത് വർഷത്തിൽ ഒന്നോ രണ്ടു വർഷം കൂടുമ്പോളൊ ആണ്.
പിന്നെ…… ഒന്ന് പ്രസവിച്ചു ഒന്നര രണ്ട് മാസം കഴിയുമ്പോൾ വീണ്ടും സ്ത്രീയെ അമ്മയാകാൻ പ്രകൃതി ഒരുക്കുന്നു.
അതായത് ഒന്നര വർഷത്തിൽ. ഒരു പ്രസവം.
കാട്ടിൽ പെറ്റിരുന്ന കാലത്തും സ്ത്രീകൾ ബാക്കിയായിരുന്നു.
ഓരോ പ്രസവത്തിലും സ്ത്രീയിൽ പുതിയതായി ഉണ്ടാകുന്ന അഥവാ re generate ചെയ്യുന്ന കോശങ്ങൾ സ്ത്രീയുടെ ആയുർ ദൈ ർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രസവിക്കാത്ത സ്ത്രീകൾക്ക് ആയുർ ദൈർഘ്യം കുറവാണെന്നുള്ളത് ചുറ്റും കാണുന്നതല്ലേ.
കേരളത്തിൽ സർക്കാരിന്റെ വാക്ക് കേട്ട് ജനനം കുറച്ചു നിലനിൽപ് അപകടത്തിലായ. ക്രിസ്ത്യൻ സമൂഹം പാഴ്‌സി ജയ്ന മതക്കാർക്കുള്ള. ജനസംഖ്യ വർധനവിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചില്ലല്ലോ….
സ്വന്തം പണം ഉപയോഗിച്ച് ഒരു ചാരിറ്റി നടത്തുമ്പോൾ രോക്ഷം കൊള്ളുന്നവർ . എല്ലാവരും ഹിഡൻ അജണ്ടകൾ ഉള്ളിൽ പേറുന്നവർ ആണ്.
പലരുടെയും തനി സ്വരൂപവും. ജന പ്രതിനിതികളുടെ മൗനവും കാണാൻ പറ്റി.
PC ജോർജ് മാത്രം വേറിട്ട് നിന്നു. എന്റെ മണ്ഡലമാണ്.
കുരു പൊട്ടുന്ന സകല – മക്കളും ഒന്നോ രണ്ടോ മക്കളുള്ളവർ എല്ലാം വാർദ്ധക്യത്തിൽ മനസ്തപിക്കും.
സ്വന്തം സ്വർത്ഥതക്കു ഒന്നും രണ്ടും മക്കൾ ആയി കാലം കഴിച്ചവർ. സ്വന്തം മക്കൾ കല്യാണം കഴിച്ചു കഴിഞ്ഞു കൂടുതൽ കൊച്ചു മക്കളെ അവരോട് ആവശ്യപ്പെടുമ്പോൾ നിങ്ങൾ ചാനലിലും സോഷ്യൽ മീഡിയയിലും ഇന്ന് ഉറഞ്ഞു തുള്ളിയത് ഓർത്തോളണം..
പിന്നെ വലിയ പ്രതിഷേധക്കാർ വസ്തുതകൾ വിലയിരുത്താതെ മരണപ്പെട്ട കന്യസ്ത്രീയേയും കേസിൽ പെട്ട മെത്രാനേയും ഇതിൽ വലിച്ചിഴച്ചു ആത്മരതി അടഞ്ഞു രസിക്കുന്നത് കാണാൻ നല്ല രസമുണ്ട്. അതിനെ അതിന്റെ വഴിക്കു വിടുന്നു.
ഏതായാലും കല്ലറങ്ങാട്ട് പിതാവ് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ ഡിഗ്രികളോ പഠനങ്ങളോ ഒന്നും ഈ വിമർശിക്കുന്ന ഒരുത്തനും എത്തി പെടാൻ പോലും പറ്റില്ലാ. ഒന്നും കാണാതെ ഒന്നും പറയില്ല.
ഏതായാലും പാല രൂപതക്കൊപ്പം 💪
കിട്ടുന്ന 1500ന്റെ വിലയല്ല . അതിലും വലിയ ഒരു അംഗീകാരത്തിന്റെ ഒരു നിറവുണ്ട് അതിൽ 🙏
നമ്മുടെ ജീവിതം കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുകു തിരി ആണ്. അണയും മുൻപ് കഴിയുന്നതും കൂടുതൽ ചിരാതുകളിലേക്ക് അത് പകരുക. നമ്മൾ അർജിച്ച സ്വത്തുക്കൾ ഈ ശരീരം എല്ലാം ഉപേക്ഷിച്ചു പോകണം. പക്ഷേ നമ്മൾ തെളിച്ച. തിരികൾ നമുക്കായി പ്രകാശം പരത്തണം.
ഗാന്ധിജി പറഞ്ഞതുപോലെ എത്ര ആളുണ്ടായാലും അവർക്കെല്ലാം ജീവിക്കാനുള്ള റിസോർസ്സ് ഭൂമിയിൽ ഉണ്ട് പക്ഷേ സ്വർത്ഥതക്കുള്ളതില്ല.
പിന്നെ ഒന്ന് കൂടി എനിക്ക് മക്കൾ 6 പെണ്ണുങ്ങൾ ആണ്. ഒരു സംശയം തോന്നിയേക്കാം…ആൺകുട്ടിയെ തപ്പി 6 ൽ എത്തി എന്ന്
ഒരിക്കലുമല്ല. ആൺ പെൺ വ്യത്യാസം മക്കളിൽ കാണരുത്. അക്കാര്യത്തിൽ ഏറ്റവും വലിയ ഫെമിസ്റ്റ് ആണ് ഞാൻ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ പെണ്ണായി ജനിക്കണം. കാരണം അമ്മയാകുക,, അതെത്ര തവണ ആകുന്നുവോ അത്രയും മഹത്തരമാണ്.
പിന്നെ ആൺ പെൺ അനുപാതം വികസിത രാജ്യങ്ങളിൽ (ജനസംഖ്യ കുറവാകുന്ന ഇടങ്ങളിൽ ) യുദ്ധം,പ്രകൃതി ദുരന്തം, മഹാ വ്യാധികൾ ഒക്കെ ഉള്ളയിടങ്ങളിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സംവിധാനമാണ് പെൺ പ്രജകൾ കൂടുതൽ ഉണ്ടാവുക. കാരണം വംശം നിലനിൽക്കാൻ കുറച്ച് ആണുങ്ങളും കൂടുതൽ പെണ്ണുങ്ങളുമാണ് വേണ്ടതെ ന്നു പ്രകൃതിക്കറിയാം.
പ്രജയില്ലാതെ രാജ്യമില്ല. രാജ്യമില്ലാതെ രാജവുമില്ല…
നീങ്ങി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണയാളെ രക്ഷിച്ച് റെയില്‍വേ പോലീസ്. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ കാത്തത്.
ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. രണ്ട് കൈയ്യിലും ബാഗുമായി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ പിടിവിട്ട് പാളത്തിലേക്ക് വീഴാന്‍ പോയത്.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാലു കുടുങ്ങി, പാളത്തിലേക്ക് വീഴാന്‍ തുടങ്ങുമ്പോഴാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ രാജ് വീര്‍ സിങ് രക്ഷയ്‌ക്കെത്തിയത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന രാജ് വീറും പ്ലാറ്റ്‌ഫോമിലുണ്ടായ മറ്റൊരു യാത്രക്കാരനുമാണ് അദ്ദേഹത്തെ പിടിച്ചു കയറ്റിയത്.
ട്രെയിനിനൊപ്പം കുറച്ചു ദൂരം നീങ്ങിയ ഇയാളെ രാജ് വീര്‍ കൂടെ ഓടി കയ്യില്‍ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. രാജ് വീറിന്റെ ധീരതയെ അഭിനന്ദിച്ച് റെയില്‍വേ പോലീസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
#RPF CT Rajvir Singh, with his timely courageous act, saved a passenger from the wheels of a running train. The person tried to board a running train, slipped and fell into the gap.#PreciousLife #BeResponsible#HeroesInUniform@RailMinIndia @IR_CRB @RPFNRDLI pic.twitter.com/mKYd2ZyOoj
— RPF INDIA (@RPF_INDIA) July 24, 2021
പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി
രമ്യാ ഹരിദാസ് എംപി.
പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും യുവാവ് തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
മഴയായതിനാലാണ് ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.
”പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നു, എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് തന്റെ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കും” രമ്യ ഹരിദാസ് പറഞ്ഞു.
ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.
രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വിടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന പാളയം പ്രദീപ്, റിയാസ് മുക്കോളി എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് ആരോപണം.
കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചു.
എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി.
ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുതിയ കാർ വാങ്ങി വരും വഴി അപകടമുണ്ടാകുന്നതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പുതിയ കാർ ഓടിച്ച് പരിചയം ഇല്ലാത്തതിനാലാണ് പല അപകടങ്ങളും സംഭവിക്കാൻ കാരണം. അത്തരമൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പുതിയ ടാറ്റ ടിയാഗോയുടെ താക്കോൽ വാങ്ങി ഷോറൂമിൽ നിന്നു ഇറക്കുന്പോൾ സംഭവിച്ച അപകടത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഹൈദരാബാദിലുള്ള ടാറ്റ മോട്ടോഴ്സ് ഷോറൂമിലാണ് അപകടം. രണ്ടു നിലകളുള്ള ഷോറൂമിന്റെ മുകളിലത്തെ നിലയിൽവച്ചാണ് ഉപയോക്താവിന് കാർ കൈമാറുന്നത്.
ഷോറൂമിന്റെ ഒന്നാം നിലയിൽ സെയിൽ എക്സിക്യൂട്ടീവ് കാര്യങ്ങൾ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാർട്ട് ചെയ്ത് ഉടമ ആക്സിലേറ്റർ ചവിട്ടുകയായിരുന്നു എന്നാണ് ഡീലർഷിപ്പ് അധികൃതർ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാർ ഒന്നാം നിലയിൽ നിന്ന് താഴെ പാർക്ക് ചെയ്തിരുന്ന ഫോക്സ്വാഗൻ പോളോയുടെ മുകളിലേക്ക് പതിച്ചു.
ഷോറും മാനേജരുടെയായിരുന്നു ഈ കാർ. അപകടത്തിൽ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ദക്ഷിണാഫ്രിക്കയില്‍ കലാപത്തിനിടെ കത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി രണ്ടുവയസുകാരി മകളെ താഴേയ്ക്ക് എറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് നെഞ്ചിടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.
താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ യാതൊരു പരിക്കും കൂടാതെ കുട്ടി സുരക്ഷിതയായി. ഒപ്പം അമ്മയും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തത്. ഈ സമയം കെട്ടിടത്തില്‍ തീ പടരുകയായിരുന്നു.
പ്രൊഫഷണല്‍ ക്യാമാറാമാനായ തുതുക സോന്‍ഡിയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ താഴെയുള്ളവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തതെന്ന് മാതാവ് നലേദി മന്യോനി പ്രതികരിച്ചു.
കെട്ടിടത്തില്‍ തീ പടരുമ്പോള്‍ ഞാനും കുഞ്ഞും കുടുങ്ങി. ”കുഞ്ഞിനെ എറിയൂ എന്ന് താഴെയുള്ള അയല്‍വാസികള്‍ അലറി. ഞാന്‍ ശരിക്കും ഭയന്നു. ആരുടെയെങ്കിലും കൈയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തുമെന്ന് ഞാന്‍ വിശ്വസിച്ചു. ഈ സമയം ഞങ്ങള്‍ക്ക് ചുറ്റും ആകെ പുക മൂടിയിരുന്നു”- നലേദി പറഞ്ഞു.
ലോകത്തെ മുഴുവൻ പിന്നാലെ നടത്തിച്ച് ചൈനയിലെ ആനകളുടെ യാത്ര ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഗുരുതര പരുക്കേറ്റ കുട്ടിയാനയെയും സംഘം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. പരുക്കേറ്റ കുട്ടിയാനെ ഉപേക്ഷിച്ച് മറ്റ് ആനകൾ മുന്നോട്ടുപോവുകയായിരുന്നു. മുൻപ് ഇതിൽ ഒരു കൊമ്പൻ കൂട്ടം തെറ്റി ഏറെ പിന്നിലാവുകയും തിരിച്ച് യാത്ര പുറപ്പെട്ട സ്ഥലേത്ത് നടപ്പു തുടങ്ങിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
തെയിലെ തോട്ടത്തിന് സമീപമാണ് പരുക്കേറ്റ കുട്ടിയാനയെ ഉപേക്ഷിച്ച് സംഘം യാത്ര തുടർന്നത്. കാലിനാണ് പരുക്ക്. കടുത്ത അണുബാധ കുട്ടിയാനെ ബാധിച്ചിട്ടുണ്ടെന്നും വേണ്ട ചികിൽസ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. 180 കിലോഗ്രാം ഭാരമാണ് കുട്ടിയാനയക്ക്. ഒന്നര വർഷമായി തുടങ്ങിയ യാത്ര ഇതിനോടകം 600 കിലോമീറ്റർ പിന്നിട്ടുകയാണ്.
ഇതിനോടകം കോടികളുടെ ചെലവാണ് അധികൃതർക്ക് ആനകളുടെ യാത്ര വരുത്തി വയ്ക്കുന്നത്. പല പ്രതിസന്ധികൾ വന്നിട്ടും 15 ആനകൾ തുടങ്ങിയ യാത്രയിൽ നിന്നും അംഗങ്ങൾ െകാഴിഞ്ഞുപോയിട്ടും പിൻമാറാതെ സംഘം യാത്ര തുടരുകയാണ്. ഇതോടെ കൗതുകവും വർധിക്കുന്നു. വൻ അകമ്പടിയും സുരക്ഷയുമാണ് ആനകൾക്കു ചൈന നൽകുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ ഗ്രൂപ്പിനെയാണു നിയോഗിച്ചിരിക്കുന്നത്. 76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.