കോവിഡ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് യാത്രകാരുടെ കൂട്ടയോട്ടം. ബിഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൻസജ്ജീകരണങ്ങളാണ് സ്റ്റേഷനിൽ ഒരുക്കിയിരുന്നത്. എന്നാൽ മടങ്ങിയെത്തിയ തൊഴിലാളികൾ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്.
കോവിഡിന്റെ രണ്ടാം തരംഗം വൻപ്രതിസന്ധിയാണ് ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന െതാഴിലാളികൾക്ക് റെയിൽവേ സ്റ്റേഷനിൽ തന്നെ കോവിഡ് പരിശോധന നിർബന്ധമാക്കിയത്. എന്നാൽ ട്രെയിനിൽ വന്നിറങ്ങുന്നവർ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാർക്കോ പൊലീസുകാർക്കോ ജനക്കൂട്ടത്തെ തടയാനും കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്.
റാസ്പുട്ടിന്‍ ഗാനം കേരളത്തില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ഗാനത്തിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിജ്യാര്‍ത്ഥികളായ ജാനകിയും നവീനും ചുവടുകള്‍ വെച്ചതോടെയാണ് ഗാനം കേരളത്തിലും നിറഞ്ഞു തുടങ്ങിയത്. ഇവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം കൂടി കനത്തതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തി. നൃത്തം വെച്ച് തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഏറെ വ്യത്യസ്തമാകുന്ന ദയ ബാബുരാജ് എന്ന വയനാട് സ്വദേശിനിയുടെ പ്രതിഷേധമാണ്. കുലസ്ത്രീയായി എത്തിയാണ് ദയ റാസ്പുട്ടിന്‍ ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത്. നിലവിളക്കും സെറ്റ് സാരിയുമൊക്കെയായി റാസ്പൂട്ടിന്‍ ഗാനത്തിനു ക്ളാസിക്കല്‍ ഡാന്‍സ് ചുവടുകളാണ് വെയ്ക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
‘ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തില്‍പ്പെട്ടവര്‍ മാത്രം ജാതകസഹിതം അപേക്ഷിക്കുക എന്ന് പ്രതിഷേധ സൂചകമായ ക്യാപ്ഷനോടു കൂടിയാണ് ദയ ബാബുരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥിനിയാണ് ദയ ബാബുരാജ്.
ദയ ബാബുരാജിന്റെ വാക്കുകളിലേയ്ക്ക്;
‘ശുദ്ധമായ കലാ അവതരണത്തിനെതിരെ വര്‍ഗ്ഗീയതയുടെ വിഷം കലര്‍ന്ന വിദ്വേഷ പ്രചാരണം നടന്നതോടെ ആകെ അസ്വസ്ഥയായി. അതിനെതിരെ പ്രതിഷേധ സൂചകമായി ഫേസ്ബൂക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ദേവഗിരി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ ‘പ്രതിഷേധ ചുവട്’ എന്ന ക്യാമ്പയിന്‍ പോസ്റ്റര്‍ കണ്ടു. അങ്ങനെയാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. വെറുതെ സ്റ്റെപ് ഇടുന്നതിനേക്കാളും നവീനിനും ജാനകിക്കുമെതിരെ ഉയര്‍ന്നുവന്ന വിദ്വേഷവുമായി ബന്ധപ്പെടുന്ന രീതിയില്‍ ഒരു പ്രതിഷേധം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് നിലവിളക്കും സെറ്റ് സാരിയുമൊക്കെയായി റാസ്പൂട്ടിന്‍ ഗാനത്തിന് ചുവടുവയ്ക്കാന്‍ തീരുമാനിച്ചത്.
View this post on Instagram
ഒരു മതത്തിലും ചേരാതെ ജീവിക്കുന്നവരാണ് തങ്ങളെന്ന് ജോമോള്‍ ജോസഫ്. തന്റെ മതം തേടുന്നവര്‍ക്കും തന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവര്‍ക്കുമുള്ള മറുപടിയാണ് ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകളുണ്ട്. അതിലൊരു ഫോട്ടോയിലെങ്കിലും ഞാന്‍ മതത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഒരു ചിത്രമെങ്കിലും കാണിച്ചുതരിക. അതിപ്പോ കുരിശിട്ട മാലയോ, അരഞ്ഞാണമോ എന്തായാലും കുഴപ്പമില്ല.- ജോമോള്‍ കുറിച്ചു.
ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം,
എന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവരോട്. പലപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞാന്‍ പറയുകയും എഴുതുകയും ചെയ്തതാണ് ഞങ്ങള്‍ മതമില്ലാതെ ജീവിക്കുന്നവരാണ് എന്നതും, ഞങ്ങളുടെ മക്കളായ ആദിയെയും ആമിയെയും ഇതുവരെ ഒരു മതത്തിലേക്കും ചേര്‍ത്തിട്ടില്ല എന്നതും. അവര്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിയുമ്പോള്‍ അവരുടെ താല്‍പര്യപ്രകാരം മതമില്ലാതെ തന്നെ ജീവിക്കുകയോ, ലോകത്തിലേതു മതം വേണമെങ്കിലും തിരഞ്ഞെടുക്കുകയോ ചെയ്യാം, അത് അവരുടെ രണ്ടുപേരുടേയും മാത്രം വ്യക്തിസ്വാതന്ത്ര്യമാണ്. ഞങ്ങളതില്‍ ഇടപെടില്ല.
എന്നാല്‍ എന്റെ പേര് വെച്ച് എന്നെ ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവളാക്കാനും, ഫ്രാങ്കോയുടെ വെപ്പാട്ടിയെന്ന് വരെ വിളിക്കാനും ഹിന്ദു മുസ്ലീം മത തീവ്രവാദം തലക്ക് പിടിച്ചവര്‍ നാളുകളായി ശ്രമിച്ചു വരുന്നു. ക്രിസ്ത്യന്‍ മതത്തിലെ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടി അതിന് എന്നെ കൊണ്ട് മറുപടി പറയിക്കാനും ശ്രമിക്കുന്നു ഇത്തരം മതഭ്രാന്തന്‍മാര്‍. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്ന സുപ്രീം കോടതി വിധിയെ കുറിച്ച് ഞാന്‍ ഇന്നിട്ട പോസ്റ്റില്‍, ഒരുത്തന്‍ എന്നാട് പറയുന്നു,ആദ്യം കഴുത്തിലെ കുരിശുമാല ഊരിവെച്ചേച്ച് ഇതൊക്കെ പറയാന്‍ എന്ന്. അവന്‍ മേലില്‍ കുരിശുമാലയുമായി എന്റടുത്തേക്ക് വരില്ല.
ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകളുണ്ട്. അതിലൊരു ഫോട്ടോയിലെങ്കിലും ഞാന്‍ മതത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഒരു ചിത്രമെങ്കിലും കാണിച്ചുതരിക. അതിപ്പോ കുരിശിട്ട മാലയോ, അരഞ്ഞാണമോ എന്തായാലും കുഴപ്പമില്ല. മതഭ്രാന്ത് നിങ്ങളുടെ തലക്ക് കയറിട്ടുണ്ട് എങ്കില്‍, വല്ല മുള്ളുമുരിക്കിലും വലിഞ്ഞു കേറി ആ കഴപ്പിനൊരു പരിഹാരം കാണുക. അല്ലാതെ കുരിശും കൊന്തയും മറ്റ് മതചിഹ്നങ്ങളും എന്റെ മേത്ത് കൊണ്ടുവന്ന് ഒട്ടിക്കാന്‍ നിന്നാല്‍, അത്തരം ആളുകളോടുള്ള എന്റെ പ്രതികരണവും കടുത്തതാകും. പിന്നെ കിടന്ന് മോങ്ങീട്ട് കാര്യമില്ല.
നബി മതം വിട്ട ഞങ്ങള്‍ പള്ളികളിലെയും അമ്പലങ്ങളിലെയും അടക്കം ഏത് മതത്തിന്റെ ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്. മതപരമായ യാതൊരു ചടങ്ങുകളിലും പങ്കെടുക്കാറുമില്ല. നാളെയിപ്പോള്‍ ഏതേലും അമ്പലത്തിലെ ഉല്‍സവത്തിന് ക്ഷണിച്ചാലും ഞങ്ങള് വന്നിരിക്കും..
രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പരസ്യത്തില്‍ കാണുന്നപോലെ ഒരിക്കല്‍ ദ്രാവിഡ്ദേഷ്യപ്പെട്ട്കണ്ടിട്ടുണ്ടെന്നാണ് സഹതാരമായിരുന്ന വിരേന്ദര്‍ സേവഗിന്റെ വെളിപ്പെടുത്തല്‍.
സമ്മര്‍ദഘട്ടത്തില്‍ പോലും കൂളായിരിക്കുന്ന ദ്രാവിഡ് ട്രാഫിക് ബ്ലോക്കില്‍ പെട്ടുകിടക്കുമ്പോള്‍ എല്ലാവരോടും കയര്‍ക്കുന്നതായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഐപിഎല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം അതിവേഗം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് ഒടുക്കം ഒരു വെളിപ്പെടുത്തല്‍ നടത്തി. ഇതുപോലെ രാഹുല്‍ ഒരിക്കല്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. അതും എം.എസ്.ധോണിയോട്. പാക്കിസ്ഥാന്‍
പര്യടനത്തിനിടെയായിരുന്നു സംഭവമെന്ന സേവാഗ് പറയുന്നു. പരിശീലനത്തിനടെ മോശം ഷോട്ടിലൂടെ ധോണി പുറത്തായതോടെയാണ് ദ്രാവിഡിന് കലികയറിയത്. ഇങ്ങനെയാണോ നിങ്ങള്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് ദ്രാവിഡ് കയര്‍ത്തു. തുടര്‍ന്ന് ദ്രാവിഡ് ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകളില്‍ പകുതിയും തനിക്ക് മനസിലായില്ലെന്നും സേവാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ജനന സമയത്തെ ചിത്രം കാണിക്കണമെന്ന് വളർന്നു കഴിഞ്ഞ് എന്റെ മകൻ വാശിപിടിച്ചാൽ ഞാൻ എന്ത് ചെയ്യും? അന്നത്തെ ചിത്രം കാണിച്ചാൽ അവൻ വിശ്വസിക്കുമോ? ഷാൻസ് എന്ന അമ്മയുടെ സംശയം ശരിയാണെന്നു തോന്നും അവരുടെ ഇളയ മകൻ ജെയുടെ ജനനസമയത്തെ ചിത്രം കണ്ടാൽ.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴും ഷാൻസ് അതീവ സന്തുഷ്ടയായിരുന്നു. എന്നാൽ, താനും കുഞ്ഞും ഇത്ര പെട്ടെന്നു ലോകം മുഴുവൻ അറിയപ്പെടുമെന്നു ഷാൻസ് പ്രതീക്ഷിച്ചതേയില്ല. പ്രശസ്തരായതോ, കുഞ്ഞിന്റെ ശരീര വലുപ്പത്തിന്റെയും ഭാരത്തിന്റെയും പേരിലും. മൂന്നര കിലോഗ്രാമൊക്കെയുള്ള കുട്ടികൾ ജനിക്കുന്പോൾ നമ്മുടെ നാട്ടിൽ ആളുകൾ പറയും നല്ല തൂക്കമുള്ള കുട്ടിയാണെന്ന്. എന്നാൽ, ഇംഗ്ലണ്ടിൽ ജനിച്ച ഈ ഗുണ്ടുമണി കുഞ്ഞിന്റെ ഭാരം കേട്ടാൽ നമ്മുടെ നാട്ടിലെ അമ്മമാർ തലയിൽ കൈവയ്ക്കും.
നിങ്ങളുടെ കുഞ്ഞിനു മറ്റു കുട്ടികളേക്കാൾ വലുപ്പമുണ്ടെന്നു തോന്നുന്നെങ്കിൽ അവരുടെ ചിത്രം പങ്കുവയ്ക്കു എന്ന് ഒരു ടിക്ടോക്കർ പോസ്റ്റ് ചെയ്തതിൽ നിന്നാണ് കാര്യങ്ങളുടെ തുടക്കം. പോസ്റ്റിനോട് അധികമാരും പ്രതികരിച്ചില്ലെങ്കിലും ഷാൻസ് സന്തോഷത്തോടെ മറുപടിയിട്ടു, “ഞാൻ തയാറാണ്’. മറുപടിക്കൊപ്പം ജനിച്ചയുടൻ മകനൊപ്പമെടുത്ത ഒരു സെൽഫിയും ഷാൻസ് പോസ്റ്റ് ചെയ്തു. പിന്നെ എന്താണ് സംഭവിച്ചതെന്നു തനിക്കറിയില്ലെന്നു ഷാൻസ് പറയുന്നു. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി.
പറഞ്ഞതിനേക്കാൾ അൽപം നേരത്തെതന്നെ വന്ന കുഞ്ഞാണ് ജെ. സിസേറിയൻ ആയിരുന്നു. 6.38 കിലോഗ്രാ(14 പൗണ്ട് ആറ് ഔൺസ്)മായിരുന്നു ജനന സമയത്ത് അവന്റെ ഭാരം. നീളം 61 സെന്റിമീറ്ററും. യുകെയിൽ ജനിക്കുന്ന കുട്ടികളുടെ ശരാശരി ശരീരഭാരം മൂന്നു കിലോഗ്രാമാണ്. അപ്പോൾ പിന്നെ ഇവൻ താരമായതിന്റെ കാരണം പറയേണ്ടതില്ലല്ലോ.
നവജാതശിശുക്കൾക്കായുള്ള വസ്ത്രങ്ങൾക്കു പകരം ഞങ്ങൾ അവനുവേണ്ടി വാങ്ങിയത് ഒൻപതു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങളാണ്. ഇപ്പോൾ അവന്‍ അഞ്ചു വയസായി. അവൻ പൂർണ ആരോഗ്യവാനും ശക്തനുമാണ്’ മറ്റൊരു പോസ്റ്റിൽ ഷാൻസ് കുറിച്ചു.
‘റാസ്പുടിൻ’ ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ച് സോഷ്യൽമീഡിയയിൽ വൈറലായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എതിരെ ഉയർന്ന വിദ്വേഷ പ്രചാരണങ്ങളെ തള്ളി ബിജെപി വക്താവ് സന്ദീപ് വാര്യർ. മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സോഷ്യൽമീഡിയയുടെ ഹൃദയം കവർന്ന നവീൻ കെ റസാഖിനും ജാനകി ഓം കുമാറിനും എതിരെ മതം പറഞ്ഞുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനവുമായി രംഗത്തെത്തിയത്.
കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്. സംഗതി പൊരിച്ചൂ ട്ടാ… എന്നു പറഞ്ഞാണ് ബിജെപി വക്താവിന്റെ കുറിപ്പ് അവസാനിക്കുന്നത്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:
തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീൻറെയും ഡാൻസ് വീഡിയോ… പല തവണ ആവർത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്‌സ്പ്രഷൻസ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു…
അവരുടെ ഒരു ഇൻറർവ്യൂവിൽ വെറും രണ്ടു മണിക്കൂർ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്‌തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീൻ റസാഖിനും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാൻ കഴിയട്ടെ ഇരുവർക്കും.
തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ന്നതില്‍ ഇരയായി ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും. ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരമാണ് ചോര്‍ന്നത്. ഈയടുത്ത കാലത്ത് നടന്ന വലിയ ഡാറ്റ ലീക്കിലാണ് സുക്കര്‍ബര്‍ഗും ഇരയായി മാറിയത്.
സൈബര്‍ സുരക്ഷാ വിദഗ്ദനായ ഡേവ് വാല്‍ക്കര്‍ വിശദമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സുക്കര്‍ബര്‍ഗിന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് എന്നിവരും ഈ 500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ഈ വാദം ഫേസ്ബുക്ക് തള്ളി. ലീക്കായ വിവരങ്ങള്‍ വളരെ പഴയതാണെന്നും ഇത് ആര്‍ക്കും ഒരു പകടവും വരുത്തുന്നതല്ലെന്നും ഫേസ്ബുക്ക് വാദിക്കുന്നു. 2019ല്‍ ലീക്കായ അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ ഈ അവകാശവാദമെന്നാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നത്. ഈ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമായ തകരാറുകള്‍ 2019 ഓഗസ്റ്റില്‍ തന്നെ പരിഹരിച്ചതാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. 106 രാജ്യങ്ങളില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.
സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അലോണ്‍ ഗാലാണ് ഡാറ്റാ ചോര്‍ച്ചയേക്കുറിച്ചുള്ള വിവരം ആദ്യം പുറത്ത് വിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള 6 ദശലക്ഷം അക്കൗണ്ടുകളുടെ വിവരവും ഇത്തരത്തില്‍ പുറത്തായതായി അലോണ്‍ ഗാല്‍ വിശദമാക്കുന്നത്. ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കാനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് ഇത്തരത്തില്‍ പണി കിട്ടിയവരില്‍ വലിയൊരു ഭാഗവും എന്നാണ് അലോണ്‍ ഗാല്‍ വ്യക്തമാക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ 300 തവണ ഏത്തമിടാൻ ശിക്ഷ ലഭിച്ച യുവാവ് മരിച്ചു. ഡാറൻ മനവോഗ് പെനാരെന്‍ഡോൻഡോ എന്ന 28–കാരനാണ് ഫിലിപ്പൈൻസിൽ മരിച്ചത്. മനിലയ്ക്കടുത്തുള്ള സ്ഥലത്താണ് സംഭവം. സ്ഥലത്ത് 6 മണി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഈ സമയം കഴിഞ്ഞ് വെള്ളം വാങ്ങാനായി അടുത്തുള്ള കടയിലെത്തിയതാണ് ഡാറൻ.
ഡാറനെയും കർഫ്യൂ ലംഘിച്ച് മറ്റ് കുറച്ചു പേരേയുമാണ് 100 തവണ ഏത്തമിടാൻ പൊലീസ് ശിക്ഷിച്ചത്. ഒരേപോലെ ഏത്തമിട്ടില്ലെങ്കിൽ അത് ആവർത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ഡാറൻ 300 തവണ ഏത്തമിടേണ്ടി വന്നു. നടക്കാൻ പോലും കഴിയാതെയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയതെന്നാണ് പങ്കാളിയായ റെയ്ച്ച്ലിൻ പറയുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
കാലിനും മുട്ടുകള്‍ക്കും ഗുരുതരമായ ചതവുകള്‍ സംഭവിച്ചതിനാല്‍, നില്‍ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഗോവണിയില്‍ കയറാനാവാതെ നിലത്തുവീണ ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് ശ്വാസം മുട്ടലുണ്ടായി. പിന്നീട്, കൃത്രിമശ്വാസം നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥ നീങ്ങിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞതോടെ കുഴഞ്ഞു വീണു. ആശുപ്രതിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി റെയ്ച്ച്‍ലിൻ പറയുന്നു.
കര്‍ഫ്യൂ ലംഘിച്ചതിന് ഡാറന്‍ പിടിയിലായെങ്കിലും ഉടന്‍ തന്നെ പൊലീസിന് കൈമാറിയതായി നഗരസഭാ മേയര്‍ അറിയിച്ചു. നിയമം ലംഘിച്ചതിന് ശിക്ഷയായി ഏത്തമിടാന്‍ പറയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നിയമലംഘകരെ ഉപദേശിച്ചു നന്നാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ലഫ്. കേണല്‍ മാര്‍ലോ സെലേറോ പറഞ്ഞു. നിയമം ലംഘിച്ച് ഏതെങ്കിലും പൊലീസുകാര്‍ ഏത്തമിടീച്ചിട്ടുണ്ടെങ്കില്‍, കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
ത് യൂ ട്യൂബര്‍മാരുടെ കാലമാണ്. ലോക്ഡൗണ്‍ കാലത്ത് യൂ ട്യൂബ് പേജ് തുടങ്ങിയവരുടെ എണ്ണം പതിന്‍മടങ്ങ് കൂടി. മൊബൈല്‍ ഫോണ്‍, വീട്, വാഹനം, പാചകം, യാത്ര .. എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണ് യൂ ട്യൂബര്‍മാര്‍ അപ്‌ലോഡ് ചെയ്യുന്നത്. തരക്കേടില്ലാതെ സമ്പാദിക്കുന്നവരും കൂട്ടത്തിലുണ്ട്.
ഇതില്‍ നിന്നൊക്കെ അല്‍പം മാറി ചിന്തിക്കുന്നവരുണ്ട്. അവര്‍ കുറച്ച് കൂടിയ ഐറ്റമായിരിക്കും. എന്നു വച്ചാല്‍ ജീവന്‍ പണയം വച്ചുള്ള കളി. കോടിക്കണക്കിന് കാഴ്ചക്കാരായിരിക്കും ഇവരുടെ പേജിന്. ഇത്തരത്തില്‍ അപകടം പിടിച്ച ഒരു വിഡിയോ അപ്‌ലോഡ് ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ. അദ്ദേഹത്തിന്റെ വിഡിയോകളിൽ പലതും പ്രകോപനപരവും അപകടകരവുമാണ്. എന്നാൽ, ഓരോ വിഡിയോയ്ക്കും കുറഞ്ഞത് മൂന്നു കോടി വ്യൂസ് എങ്കിലും ലഭിക്കുന്നുണ്ട്. അവയിൽ ചിലതിന്റെ വ്യൂസ് പത്ത് കോടി വരെ എത്തിയിട്ടുണ്ട്.
മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ അദ്ദേഹം കഴിച്ചുകൂട്ടിയത് 50 മണിക്കൂറാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ വിഡിയോക്കു യുട്യൂബിൽ മാത്രം 5.6 കോടിലധികം കാഴ്ചക്കാരാണുള്ളത്. ബീസ്റ്റ് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കുഴിച്ചുമൂടുന്നതും വിഡിയോ പകർത്തിയതും. ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണ് 22 കാരനായ ബീസ്റ്റിനെ അടക്കം ചെയ്തത്
രണ്ട് ദിവസത്തിലധികമാണ് ശവപ്പെട്ടിയിൽ ചെലവഴിച്ചത്. ശവപ്പെട്ടിക്കുള്ളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. 50 മണിക്കൂർ സാഹസത്തിന്റെ 12 മിനിറ്റ് ശ്രമം മാത്രമാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ശവപ്പെട്ടിയിൽ കിടക്കുമ്പോഴും തന്റെ സുഹൃത്തുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. രണ്ടു ദിവസത്തോളം താൻ മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകാരണം ശക്തമായ പുറംവേദനയുണ്ടായിരുന്നു. പെട്ടിയിലെ ഒറ്റപ്പെട്ട ജീവിതം ഭീകരമായിരുന്നു. ഒരു ദിവസത്തിനുശേഷം വേദനയും ക്ലോസ്ട്രോഫോബിയയും അനുഭവിക്കാൻ തുടങ്ങിയതിനാൽ ഈ അനുഭവം എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും ജിമ്മി പറഞ്ഞു.
അയൽവീട്ടിലെ കുട്ടിയുടെ സൈക്കിൾ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പോലീസ് സൈക്കിൾ വാങ്ങി നൽകി. ഷോളയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷോളയൂർ പോലീസ് സ്റ്റേഷനിൽ മൂന്നാംക്ലാസുകാരനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എന്നാൽ സൈക്കിൾ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് പ്രശ്‌നം മാതൃകാപരമായി പരിഹരിക്കുകയായിരുന്നു. പരാതിക്കാർക്ക് സൈക്കിൾ തിരികെ നൽകിയതിന് പിന്നാലെ കുട്ടിക്ക് പോലീസ് സൈക്കിൾ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കൃഷ്ണയാണ് കുട്ടിയ്ക്ക് സൈക്കിൾ വാങ്ങി നൽകാൻ തീരുമാനിച്ചു. ഗൂളിക്കടവിലെ ലത്തീഫ് എന്നയാളുടെ സൈക്കിൾ കടയിൽ എത്തി സൈക്കിൾ വാങ്ങാനൊരുങ്ങുമ്പോൾ സംഭവമറിഞ്ഞ ലത്തീഫ് സൈക്കിൾ സൗജന്യമായി നൽകുകയായിരുന്നു.
സൈക്കിൾ കടയുടമ ലത്തീഫാണ് സംഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോലീസിന്റെയും കടയുടമയുടെയും നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകളുമായെത്തിയത്.
പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയത്ത് വന്നേരി ഹൈസ്‌കൂളിന് മുന്നിലെ കടയിൽ നിന്ന് സൈക്കിൾ വാടകക്കെടുത്ത് ഓടിച്ച തന്റെ അനുഭവവും ലത്തീഫ് പോസ്റ്റിൽ പങ്കുവെച്ചു. ചെറുപ്പത്തിൽ സൈക്കിളില്ലാത്ത കഥ ഓഫീസർ വിനോദ് കൃഷ്ണയും തന്നോട് പറഞ്ഞുവെന്ന് ലത്തീഫിന്റെ പോസ്റ്റിൽ പറയുന്നു.