Social Media

ചിരിച്ചും സന്തോഷിച്ചും മാത്രം സോഷ്യൽ മീഡിയയിൽ കാണാറുള്ള താരം മിയ പൊട്ടിക്കരഞ്ഞ്‌കൊണ്ടു ഇൻസ്റ്റഗ്രാമിൽ. താരം ഷെയർ ചെയ്ത വീഡിയോയിലാണ് പൊട്ടിക്കരഞ്ഞ മുഖവുമായി വരുന്നത്

മിയയെ കരയിപ്പിക്കാൻ ഒരു കാരണക്കാരനുണ്ട്. അതും ആ വീഡിയോ ഉൾപ്പെടുന്ന പോസ്റ്റിൽ മിയ വ്യക്തമാക്കുന്നു.

മേരിലാൻഡിൽ ജനിച്ചു വളർന്ന മിയ ഒരു ബാസ്കറ്റ്ബാൾ ആരാധികയാണ്. പ്രത്യേകിച്ചും വാഷിങ്ടൺ ഡി.സി.യുടെയും ജോൺ വാളിന്റെയും.

അമേരിക്കൻ ബാസ്കറ്റ് ബോൾ താരമായ ജോൺ വാല് റോക്കറ്സിലേക്ക് പോകുന്ന വാർത്ത അറിഞ്ഞാണ് മിയ പൊട്ടിക്കരഞ്ഞത്. ഇനി താനും റോക്ട്സ് ഫാൻ ആകേണ്ടി വരുമെന്നതാണ് മിയയുടെ പരിഭവം . ഇത് തന്റെ ഹൃദയം തകർത്തു എന്നും മിയ ഇമോജിയിലൂടെ അറിയിക്കുന്നു.

പോൺ താരം എന്നതിനേക്കാൾ സ്പോർട്സ് അവതാരകയുടെ റോളാണ് മിയ കൂടുതലും ചെയ്തിട്ടുള്ളത്

പ്ലസ് ടു ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ വിവാഹം നടത്തിയ സംഭവത്തില്‍ നടപടി. വിവാഹിതരായ വിദ്യാര്‍ത്ഥികളെ ടിസി നല്‍കി അധികൃതര്‍ പുറത്താക്കി. ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ (പ്ലസ് ടു ) വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ഇതോടൊപ്പം വീഡിയോ പകര്‍ത്തി പങ്കുവെച്ചവനെയും അധികൃതര്‍ പുറത്താക്കി.

ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയില്‍ ക്ലാസ് മുറിയില്‍ വെച്ചാണ് സംഭവം. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി കൈകൊണ്ടത്. ഒരു മിനിറ്റ് ര്‍ൈഘ്യമുള്ളതാണ് വീഡിയോ. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി. മറ്റൊരു സുഹൃത്ത് ഇത് മൊബൈലില്‍ പകര്‍ത്തി. നവംബര്‍ ആദ്യമാണ് സംഭവം നടന്നതെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍വെച്ച് വിവാഹിതരായത്. താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയാനും പെണ്‍കുട്ടി നിര്‍ദേശിക്കുന്നുണ്ട്. ആരെങ്കിലും വരും മുമ്പ് സിന്ദൂരമണിയാനാണ് പെണ്‍കുട്ടി നിര്‍ദേശിക്കുന്നത്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നു. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജ് അധികൃതര്‍ പറഞ്ഞുവിടുകയായിരുന്നു.

റുഡ്യാർഡ് കിപ്ലിംഗ് എന്ന എഴുത്തുകാരന്‍റെ സൃഷ്ടിയായ ദി ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലെ മുഖ്യകഥാപാത്രമാണ് മൗഗ്ലി. കാട്ടൂൺ പരമ്പരയായി പുറത്തുവന്ന ജംഗിൾ ബുക്ക് ഏവർക്കും പ്രിയപ്പെട്ടതായിരുന്നു. മൗഗ്ലി എന്ന ഈ സാങ്കൽപ്പിക കഥാപാത്രം മധ്യപ്രദേശിലെ പെഞ്ച് പ്രദേശത്തെ മനുഷ്യ സമ്പർക്കമില്ലാതെ വളർന്ന ഒരു മൃഗസ്വഭാവമുള്ള മനുഷ്യക്കുട്ടിയാണ്. തന്റെ മറ്റൊരു ചെറുകഥാസമാഹാരമായ “ഇൻ ദ റുഖ്”ൽ ആണ് റുഡ്യാർഡ് കിപ്ലിംഗ് ആദ്യമായി മൗഗ്ലിയെ ആദ്യമായി അവതരിപ്പിച്ചത്.

ഇവിടെയിതാ, ജീവിച്ചിരിക്കുന്ന മൗഗ്ലിയുടെ കഥയാണ് പുറത്തുവരുന്നത്. ആഫ്രിക്കയിലെ റവാൻഡ എന്ന രാജ്യത്താണ് സാൻസിമാൻ എല്ലി എന്ന 21കാരൻ മൗഗ്ലിയ്ക്കു സമാനമായ ജീവിതാവസ്ഥ നേരിടുന്നത്. മൈക്രോസെഫാലി എന്ന അസുഖം ബാധിച്ച എല്ലിയെ വിരൂപനെന്ന് ആക്ഷേപിച്ച നാട്ടുകാർ വനത്തിലേക്ക് അട്ടിപ്പായിക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ സ്വന്തമായി വീടും ബന്ധുക്കളുമുള്ള എല്ലിയുടെ താമസം കാട്ടിലാണ്. കഴിക്കുന്നതാകട്ടെ പുല്ലും. വലുപ്പമേറിയ തലയുമായി ജനിക്കുന്നതാണ് മൈക്രോസെഫാലി എന്ന രോഗാവസ്ഥ.

ഈ രോഗത്തെ തുടർന്ന് കുട്ടിക്കാലം മുതൽ എല്ലിയ്ക്കു സംസാരശേഷിയില്ലായിരുന്നു. രൂപത്തിലെ വ്യത്യസ്തത കാരണം നാട്ടുകാർ അവനെ എപ്പോഴും ആട്ടിപ്പായിക്കുമായിരുന്നു. ഇതോടെയാണ് അവന് ഗ്രാമത്തിന് സമീപമുള്ള കാട്ടിൽ താമസിക്കേണ്ടിവന്നത്. വന്യമൃഗങ്ങൾക്കിടയിൽ കഴിയേണ്ടിവന്നെങ്കിലും അവയൊന്നും അവനെ ഉപദ്രവിക്കാറില്ല.

എല്ലിക്ക് മുമ്പ് ജനിച്ച അഞ്ചു മക്കളും മരിച്ചുപോയതായി അവന്‍റെ അമ്മ ഒരു ടിവി ചാനലിനോട് സംസാരിക്കവെ പറഞ്ഞു. അസാധാരണമായ ഒരു മുഖം ഉള്ളതിനാൽ എല്ലിയെ നാട്ടുകാർ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും ചെയ്യാറുണ്ടെന്ന് അവർ വെളിപ്പെടുത്തി. കൂടാതെ, കേൾക്കാനും സംസാരിക്കാനുമുള്ള കഴിവില്ലായ്മ കാരണം, എല്ലിക്കു സ്കൂളിൽ പോകാനും കഴിഞ്ഞിട്ടില്ല.

എല്ലിയുടെ ജീവിത കഥ ചാനലിലൂടെ പുറത്തുവന്നത് വലിയൊരു വഴിത്തിരിവായി. നിരവധിയാളുകൾ അവനെ സഹായിക്കാൻ രംഗത്തെത്തി. എല്ലിയുടെ അമ്മയെ അഭിമുഖം ചെയ്ത അതേ ചാനലായ അഫ്രിമാക്സ് ടിവി ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ആരംഭിച്ചു. എല്ലിക്കും കുടുംബത്തിനും സഹായം നൽകുന്നതിനായി സോഷ്യൽമീഡിയയിൽ ഒരു GoFundMe പേജ് ആരംഭിച്ചു.

” ഈ അമ്മയെ അവരുടെ മകനെ വളർത്താൻ സഹായിക്കാം, കാരണം അവർക്ക് മറ്റു തൊഴിലോ വരുമമാനമോ ഇല്ലാത്തതിനാൽ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ഈ കുടുംബം കഷ്ടപ്പെടുന്നു. കാട്ടിൽ പോയി പുല്ലും മറ്റു ഇലകളുമൊക്കെയാണ് എല്ലി ഭക്ഷിക്കുന്നത്. നമുക്ക് ഈ ആൺകുട്ടിയെയും അവന്റെ അമ്മയെയും സംരക്ഷിക്കാം, ‘GoFundMe പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

ഏതായാലും ധനസമാഹരണം വിജയം കണ്ടിരിക്കുകയാണ്. ഇതിനോടകം ഏകദേശം മൂന്നു ലക്ഷത്തിലേറെ രൂപ ലഭിച്ചുകഴിഞ്ഞു. ഇതു ഉപയോഗിച്ച് എല്ലിക്കും അമ്മയ്ക്കും സുരക്ഷിതമായ ഒരു വീട് ഒരുക്കുകയാണ് ആദ്യ ലക്ഷ്യം. അതിനൊപ്പം ഇവർക്ക് ദിവസവും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യും. എല്ലിയെ ഏറ്റെടുക്കാനും, വിദ്യാഭ്യാസം ചെയ്യിക്കാനുമായി നിരവധി എൻജിഒകൾ രംഗത്തുണ്ട്.

ശാസ്ത്രത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാജിക്കുകൾ മുമ്പും കേട്ടിട്ടുണ്ടെങ്കിലും 27 വർഷത്തിന് ശേഷം ശീതത്തിൽ മയങ്ങിയ ഭ്രൂണം ഒരു പെൺകുഞ്ഞായി മാറിയ വാർത്ത ലോകത്തെ തന്നെ വിസ്മയിപ്പിക്കുകയാണ്. അമേരിക്കയിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവം നടന്നത് 1992ൽ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം 2020ൽ മക്കളില്ലാത്ത ദമ്പതികളിലൂടെ പെൺകുഞ്ഞായി പിറവിയെടുക്കുകയായിരുന്നു.

27 വർഷം ശീതീകരിച്ച് സൂക്ഷിച്ച ഈ ഭ്രൂണത്തിൽ നിന്നും പിറന്ന കുഞ്ഞിന് മോളി എന്നാണ് പേരിട്ടിരിക്കുന്നത്. മോളിക്ക് ഇപ്പോൾ ഒരു മാസം മാത്രമാണ് പ്രായം. എന്നാൽ യഥാർത്ഥത്തിൽ കണക്ക് നോക്കുമ്പോഴോ 27 വർഷത്തെ ചരിത്രം തന്നെ മോളിക്ക് പറയാനുണ്ടാകും. ഗിബ്‌സൺ ദമ്പതിമാരാണ് ഭ്രൂണത്തെ സ്വീകരിച്ച് ഗർഭം ധരിച്ച് മോളി ഗിബ്‌സണ് ജന്മം നൽകിയിരിക്കുന്നത്.

ലോകറെക്കോർഡാണ് മോളി പിറന്നപ്പോൾ തന്നെ സ്വന്തമാക്കിയിരിക്കുന്നത്. ശീതീകരിച്ച നിലയിൽ ഏറ്റവും അധികം കാലം കഴിഞ്ഞ ഭ്രൂണത്തിൽ നിന്നും പിറവിയെടുത്ത കുഞ്ഞ് എന്ന റെക്കോർഡാണ് മോളിക്ക് സ്വന്തമായിരിക്കുന്നത്. തന്റെ തന്നെ സഹോദരിയായ എമ്മയുടെ റെക്കോർഡാണ് മോളി തകർത്തത്.

ഫെബ്രുവരി 2020ലാണ് ടിനയും ബെൻ ഗിബ്‌സണും മോളിയുടെ ഭ്രൂണം ദത്തെടുത്തത്. ഏറെക്കാലമായി വന്ധ്യതാ സംബന്ധിയായ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന ടീനയും ബെന്നും ഭ്രൂണം ദത്തെടുക്കുന്നത് സംബന്ധിച്ച സാധ്യതകളെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞാണ് നാഷണൽ എബ്രിയോ ഡൊണേഷൻ സെന്ററിനെ സമീപിച്ചത്. 29 കാരിയായ ടീന അധ്യാപികയാണ്. സൈബർ സെക്യൂരിറ്റി അനലിസ്റ്റാണ് ഭർത്താവ് 36കാരനായ ബെൻ.

മോളിയുടെ ഭ്രൂണത്തെ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽ ഇത്തരത്തിൽ പത്ത് ലക്ഷത്തോളം ഭ്രൂണങ്ങളാണ് ശീതീകരിച്ച് സൂക്ഷിച്ചിട്ടുള്ളത്. ഭ്രൂണം ദാനം ചെയ്യാൻ താൽപര്യമുള്ള ദമ്പതികളിൽ നിന്നാണ് ഇത്തരത്തിൽ ഭ്രൂണം ശേഖരിക്കുക. 2017ൽ ഇത്തരത്തിൽ ഭ്രൂണം ദാനം സ്വീകരിച്ച് തന്നെയാണ് ടീനയും ബെന്നും അവരുടെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ജനിതകപരമായ ബന്ധമുള്ളവർ തന്നെയാണ് എമ്മയും മോളിയുമെന്ന് എൻഇഡിസി അവകാശപ്പെടുന്നു. 24 വർഷമാണ് എമ്മയുടെ ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചിരുന്നത്.

മക്കളെ സ്വന്തമായി നോക്കുന്നതിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ടോണി മാത്യു എന്ന അച്ഛൻ. തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയതിൽ പിന്നെ മക്കൾക്ക് അമ്മയും അച്ഛനും ടോണി തന്നെയാണ്. ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട …അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണമെന്ന് ടോണി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണു  ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും  ഇതിനിടയ്ക്ക് എന്റെ മക്കളുമായി ഞാൻ കണ്ട നല്ല നാളുകൾ എനിക്ക് ജീവിച്ചു തീർക്കാൻ ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല . ആരോടും വെറുപ്പില്ല ..

ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണം.

നല്ല ഭംഗിയായി ..ഒരു കൊച്ചു വീട് വേണം ..ഭിത്തിയിൽ നിറയെ എന്റെ മക്കളുടെ ഫോട്ടോകൾ ഉള്ള ഒരു വീട് ..യാത്രകളുടെ , സന്തോഷ നിമിഷങ്ങളുടെ , വളർച്ചയുടെ നിഴൽ വീണ ചിത്രങ്ങൾ .പിന്നെ ഒരുപാട് യാത്രകൾ പോകണം എന്റെ കുഞ്ഞുങ്ങളെ ലോകം കാണിക്കണം  രണ്ട് പേരുടെയും കൈ പിടിച്ചു കൊണ്ട് ഹിമാലയത്തിലെ മഞ്ഞിൽ കളിക്കണം  കാടും മേടും കയറണം  അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു

മകൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ഭർത്താവ് മരണപ്പെട്ട അനുഭവം വിവരിക്കുകയാണ് മാലതി ശ്രീകണ്ഠൻ നായർ എന്ന യുവതി. ഇന്നത്തെ യു​ഗത്തിലും വിധവകളായ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നവരുണ്ട്. വിധവകൾക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല .ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും തുടങ്ങി എന്തിനും അതിവർവകമ്പുകൾ വെക്കുമെന്ന് മാലതി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

മോൾക്ക് 2 വയസുള്ളപ്പോൾ ആണ് ഏട്ടൻ്റെ മരണം.22കാരിയായ ഒരു പെണ്ണ് ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടുപോയ അവളെ എല്ലാവരും സഹാനുഭൂതിയോട് നോക്കി, പിന്നെ പിന്നെ അവൾക്കുമേൽ വേലി കെട്ടി തീർക്കാനുള്ള പടയോട്ടം ആയിരുന്നു.വിധവകൾ അവർക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല….ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും.

എല്ലാ കുത്ത് വാക്കുകളിലൂടെ പട വെട്ടി ഇന്ന് കാണുന്ന ഞാനായി മാറാൻ എൻ്റെ ശക്തി എൻ്റെ മോള് മാത്രമായിരുന്നു

‘സമുദ്രത്തിലെ ഏറ്റവും ഭംഗിയുള്ള കൊലയാളി’ എന്നറിയപ്പെടുന്ന പ്രത്യേകതരം ഡ്രാഗണിനെ കണ്ടെത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ഒരു കടൽതീരത്ത്. മായാജാല കഥകളിലും സയൻസ് ഫിക്ഷൻ കഥകളിലും ഒക്കെ കേട്ട് പരിചയിച്ച രൂപമുള്ള ജീവി എന്നാണ് ഇതിന്റെ ചിത്രം കണ്ടവരുടെ പ്രതികരണം.

നീല നിറത്തിൽ ഭംഗയുള്ള ചിറകുകളും വാലുമൊക്കെയായി പക്ഷികളെപ്പോലെയാണ് ഈ ഡ്രാഗണിന്റെ പൂപം. ബ്ലൂ ഡ്രാഗൺ എന്നാണ് ഇവയെ അറിയപ്പെടുന്നത്. കേപ്പ് ടൗണിന് സമീപമുള്ള ഫിഷ് ഹോക്ക് ബീച്ചിലാണ് ഈ ജീവി കരക്കടിഞ്ഞത്. വഗെനെർ എന്ന സ്ത്രീയാണ് ജീവിയെ കണ്ട്. ഉടൻ തന്നെ ഇവർ അതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു.

കടൽ തീരത്തിന് സമീപം ജീവിക്കുന്ന ഇവർ സ്ഥിരമായി ബീച്ചിൽ എത്തുമായിരുന്നു. പലതരം ജീവികളെ കണ്ടിട്ടുണ്ട്. എന്നാൽ ബ്ലൂ ഡ്രാഗണെ ആദ്യമായാണ് കാണുന്നത്. ഇവയിൽ പ്രത്യേകതരം വിഷാംശം അടങ്ങിയിട്ടുണ്ട് എന്ന് മുതിർന്നവർ പറഞ്ഞുള്ള അറിവ് വഗെനെറിന് ഉണ്ടായിരുന്നു. അതിനാലാണ് ഇവയെ കൊലയാളി എന്ന് വിളിക്കുന്നതും.

സാധാരണ കടൽ ജീവികൾ കരയ്ക്കടിഞ്ഞ് കിടക്കുന്നത് കണ്ടാൽ അവയെ തിരികെ കടലിലേക്ക് ഇടാറുണ്ട്. പക്ഷേ ഈ ജീവി അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. അതിനാൽ കുറച്ച് അകലം പാലിച്ചെന്നും കൈകൾകൊണ്ട് തൊടാൻ ഭയന്നെന്നും വഗെനെർ പറയുന്നു. പക്ഷേ അതിന്റെ നല്ല കുറച്ച് ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ ഫിഷ് ഹോക്ക് ബീച്ചിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങൾ കണ്ടവർ വിചിത്ര ജീവി എന്നാണ് പ്രതികരിക്കുന്നത്.

അമേരിക്കയിലെ യൂട്ടയിൽ കണ്ടെത്തിയ അജ്ഞാത ലോഹസ്തംഭം അപ്രത്യക്ഷമായ വാർത്ത വലിയ കൗതുകമാണ് സമ്മാനിച്ചത്. എന്നാൽ അതിന് പിന്നാലെ സമാനരൂപത്തിലുള്ള ലോഹസ്തംഭം റൊമാനിയയിൽ കണ്ടെത്തി. യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് നവംബർ 18ന് ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. ഇതിനെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇത് അപ്രത്യക്ഷമായെന്ന റിപ്പോർട്ടുകൾ വന്നു. ഇതിന് പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ സമാനമായ ഒറ്റത്തൂൺ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ‘നിഗൂഢ ലോഹസ്തംഭം’ വലിയ ചർച്ചയാവുകയാണ്.
വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി സ്തംഭം കണ്ടെത്തുകയായിരുന്നു. തികച്ചും വിജനമായ മരുഭൂമിയിൽ എങ്ങനെ ഇത്തരമൊരു സ്തംഭമെത്തി എന്നതാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്. വന്നതുപോലെ തന്നെ അപ്രത്യക്ഷമായി ഇപ്പോൾ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ‘നിഗൂഢ’ ലോഹസ്തംഭം.

തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് സ്തംഭം ഈ ലോഹസ്തംഭം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിൽ ചുവന്ന പാറക്കെട്ടുകൾക്കുള്ളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തെക്കുറിച്ചും സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ സാഹസിക സഞ്ചാരികൾ ഗൂഗിൾ മാപ്പുപയോഗിച്ച് സ്ഥലം കണ്ടെത്തി ഇവിടം സന്ദർശിക്കുകയും ലോഹസ്തംഭത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി നിരവധി സഞ്ചാരികൾ ഇവിടേക്കെത്തിയിരുന്നു. അജ്ഞാതർ വെള്ളിയാഴ്ച രാത്രി തന്നെ ലോഹസ്തംഭം ഇവിടെ നിന്നു നീക്കം ചെയ്തതായി യൂട്ടയിലെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.

പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നാണ് നിഗമനം

ഒരു വാലന്റൈൻസ് ഡേയിൽ 58 വയസ്സുകാരിയായ പാം മനോഹരമായ പൂച്ചെണ്ടുകൾ കെകകളിൽ പിടിച്ചിരുന്ന പുരുഷന്മാരെ നോക്കി സങ്കടപ്പെട്ടു. അഞ്ച് വർഷമായി അവിവാഹിതായയ പാം പല ഡേറ്റിം​ഗ് ആപ്പുകളിലൂടെയും ഒരാളെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അവസാനമായി ബാഡൂയ എന്ന ഡേറ്റിം​ഗ് ആപ്പ് പരിശോധിച്ച പാമിനെത്തേടി ഒരു സന്ദേശമെത്തി. ജോനാഥൻ എന്ന യുവാവാണ് സന്ദേശമയച്ചത്. മെസ്സേജു വന്നതോടെ പാമിന്റെ മുഖം വെട്ടിത്തിളങ്ങി. അവന്റെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്കുചെയ്യുമ്പോൾ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. ഒലിവുനിറത്തിലുള്ള ശരീരവും തവിട്ടുനിറത്തിലുള്ള ചുണ്ടുമുള്ള സുന്ദരനായിരുന്നു ജോനാഥൻ.

ജോനാഥന്റെ അടുത്ത സന്ദേശം പെട്ടന്നുതന്നെ പാമിനെത്തേടിയെത്തി, എനിക്ക് പത്തൊമ്പതു വയസ്സാണ്. പാം നിരാശയായി തിരിച്ച് സന്ദേശം അയച്ചു. ഞാൻ ഒരു മുത്തശ്ശിയാണ്!എനിക്ക് 30ഉം 32ഉം വയസ്സുള്ള പെൺകുട്ടികളും ഒരു പേരക്കുട്ടിയും ഉണ്ട്.എനിക്ക് പ്രായമായ ഒരാളോടൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് ജോനാഥൻ മറുപടി നൽകി.

പിന്നീട് ഞങ്ങളുടെ സന്ദേശങ്ങൾ പ്രണയത്തെക്കുറിച്ചായിരുന്നു. 39 വയസ്സ് വിത്യാസം ഞങ്ങളുടെ സംസാരത്തിന് തടസ്സമായില്ല. സംസാരങ്ങൾ പതിയെ വീഡിയോ ചാറ്റിലേക്ക് നീങ്ങി.

ആഴ്ചകൾക്കുശേഷം എയർപോർട്ടിനു സമീപം ഇരുവരും കണ്ടുമുട്ടി. ജോനാഥൻ ആവേശത്തോടെ ചുംബിച്ചു. കൈകൾ കോർത്തുപിടിച്ച് കാഴ്ചകൾ കണ്ടുനടന്നു. എന്നാൽ മറ്റുള്ളവരുടെ തുറിച്ചുനോട്ടം പാമിനെ നിരാശയാക്കി. മൂന്ന് ദിവസത്തിന് ശേഷം ഞങ്ങൾ ആദ്യമായി ഒരുമിച്ച് ഉറങ്ങി, ജോനാഥൻ തന്നെ തനിച്ചാക്കി വീട്ടിലേക്ക് പോകാൻ നേരം പാം കരയാൻ തുടങ്ങി, പിന്നാലെ മക്കളെയും പേരക്കുട്ടിയെയും ജോനാഥനെ പരിചയപ്പെടുത്തിക്കൊടുത്തു.

അവർ അവനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. അവർ പെട്ടന്ന് കൂട്ടുകാരെപ്പോലെയായി. പിന്നാലെ ജോനാഥന്റെ കുടുംബാം​ഗങ്ങൾ പാമിന് മെസ്സേജുകൾ അയക്കാൻ തുടങ്ങി. ജോനാഥന്റെ പലസുഹൃത്തുക്കളും പാമിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവൻ നിങ്ങളെ ചതിക്കുന്നതാണെന്ന് പറഞ്ഞു. അവൻ നിങ്ങളുടെ ചെറുമകനാകാൻ പ്രായം കുറഞ്ഞവനാണെന്നും പറഞ്ഞ് പരിഹസിച്ചു. എന്നാൽ പൂർ‍ണ്ണ സപ്പോർട്ടുമായി ജോനാഥൻ പാമിനൊപ്പം നിന്നു. ഇരുവരുടെയും കുടുംബാം​ഗങ്ങളുടെ പൂർണ്ണസഹകരണത്തോടെ അറുപതുവയസ്സുകാരിയായ പാമും 21 വയസ്സുകാരനായ ജോനാഥനും പ്രണയിക്കുന്നു.സ്നേഹമാണ് പ്രധാനം.

ഭർത്താവിനെ പിടിച്ചുകെട്ടി കൂട്ടിലടച്ച് നദിയിൽ ഒഴുക്കി ഭാര്യ. നദിയിൽ മുങ്ങിത്താണ ഭർത്താവിനെ പിന്നീട് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.തെക്കന്‍ ചൈനയിലെ മാവോമിംഗ് നഗരത്തിൽ നിന്നാണ് ഈ പ്രതികാര വാർത്ത. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ ചൈനയിൽ വൈറലാണ്.

കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിനെ ഭാര്യ കയ്യോടെ പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ മുള കൊണ്ട് തയാറാക്കിയ കൂട്ടിലേക്ക് കയ്യും കാലും കെട്ടിയ ഭർത്താവിനെ ഇരുത്തി നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നുപേർ ഭാര്യയെ സഹായിക്കാനും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളില്‍ വലിച്ചെറിയുന്ന ശിക്ഷാ രീതി ചൈനയിൽ പണ്ട് നിലവിലുണ്ടായിരുന്നു. ഇത്തരത്തിലാണ് ഭാര്യ വഞ്ചിച്ച ഭർത്താവിനോട് പക വീട്ടിയത്.

RECENT POSTS
Copyright © . All rights reserved