Social Media

നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണ് ചൊല്ല്. അല്ലാതെ ആന നിത്യാഭ്യാസിയെ എടുക്കുമെന്നാരും പറഞ്ഞിട്ടില്ല. ഇക്കാര്യം യോഗ ഗുരു ബാബ രാംദേവിന് അറിയില്ലായിരുന്നത്രേ. മറ്റാരുമല്ല, സോഷ്യല്‍ മീഡിയ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ചെറുതായൊന്ന് ബാലന്‍സ് തെറ്റി ഗുരു ബാബ താഴെ വീണു. അതിനാണ് ട്വിറ്ററിലെയും ഫേസ്ബുക്കിലെയും രസികന്മാര്‍ കാര്യകാരണങ്ങള്‍ തേടുന്നത്. രണ്ട് മാസം മുമ്പ് മഴയത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ബാബ രാംദേവ് തെന്നി വീണിരുന്നു. ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്. അതിനിടെയാണ് ആനപ്പുറത്തുനിന്ന് വീഴുന്ന ദൃശ്യങ്ങള്‍ എത്തിയിരിക്കുന്നത്.

ആനയാസനം എന്നൊരു ആസനം യോഗയിലുണ്ടോ എന്നായിരുന്നു ചിലരുടെ സംശയം. ബാബയെ മറിച്ചിട്ട ആനയെ ദേശ വിരുദ്ധനായി പ്രഖ്യാപിക്കുകയും വേഗം രാജ്യം വിട്ടോളാന്‍ അറിയിക്കണമെന്നും പറഞ്ഞവരുമുണ്ട്. അങ്ങനെ എല്ല്ാ ആസനവും ഗുരുവിനെ നോക്കി ചെയ്യേണ്ടതില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ, ചില ആസനങ്ങള്‍ ഗുരുവിന് മാത്രമേ പറ്റൂ. പക്ഷേ ഇപ്പോള്‍ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് ആശുപത്രിയിലാണെന്നു മാത്രം എന്നും എഴുതിക്കണ്ടു.

 

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി മാത്രമായി. കോവിഡ് മഹാമാരിയെയും തുടർന്നുവന്ന ലോക്ക്ഡൗണിനെയും തുടർന്ന് രാജ്യത്ത് കുടുങ്ങിയ ജാപ്പനീസ് വിനോദയാത്രികനുവേണ്ടിയാണു മാച്ചു പിച്ചു തുറന്നുനൽകിയത്.

ലോക്ക്ഡൗണിനുശേഷം മാച്ചു പിച്ചുവിൽ പോയ ഏകയാൾ ഏന്ന കുറിപ്പോടെ ജെസി കെറ്റയാമ എന്ന യുവാവാണ് മാച്ചു പിച്ചുവിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ മാച്ചു പിച്ചു അടച്ചിട്ടിരിക്കുകയാണ്.

ബോക്സിംഗ് ഇൻസ്ട്രക്ടറായ നാര സ്വദേശിയായ ജെസി മാർച്ചു മുതൽ പെറുവിൽ കുടുങ്ങിക്കിടക്കുകയാണ്. മാച്ചു പിച്ചു സന്ദർശിക്കുന്നതിനായി ജെസി എത്തുന്നതിനു തൊട്ടുമുന്പാണ് ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

മൂന്നു ദിവസം മാച്ചു പിച്ചുവിൽ ചെലവഴിക്കാനാണ് ഇയാൾ ഉദ്ദേശിച്ചിരുന്നത്. എനന്ാൽ വിമാന സർവീസുകൾ റദ്ദാക്കുകയും യാത്രകൾ നിലയ്ക്കുകയും ചെയ്തു. ഇതേതുടർന്ന് ജെസി പെറുവിൽ മാസങ്ങളോളം കുടുങ്ങി.

ഒരു പെറു ന്യൂസ്പേപ്പറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിരാശ തുറന്നുപറഞ്ഞത്. ഇത് പ്രാദേശിക ടൂറിസം അതോറിറ്റിയുടെ ചെവിയിലും എത്തി. ഇതോടെ ജെസിക്ക് മാച്ചു പിച്ചു സന്ദർശിക്കാൻ പ്രത്യേക അനുമതി നൽകുകയായിരുന്നു.

1948ലാണ് മാച്ചു പിച്ചു ആദ്യമായി സന്ദർശകർക്കായി തുറന്നത്. 1983-ൽ മാച്ചു പിച്ചുവിനെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. നവംബറിൽ വീണ്ടും ഇങ്ങോട്ടേക്ക് വിനോദസഞ്ചാരികളെ അനുവദിക്കാനാണ് നിലവിൽ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

‘പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല. ഞങ്ങൾ അഞ്ചു ട്രാൻസ്ജെന്റേഴ്സിന്റെ വയറ്റിപ്പിഴപ്പാണ്. കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്. ഭിക്ഷ യാചിക്കാൻ പോയതല്ല. പണി എടുത്ത് ജീവിക്കാൻ പോയതാണ് അതിനും സമ്മതിക്കുന്നില്ല..’
കണ്ണീരോടെ കേരളത്തിന് മുന്നിൽ കൈകൂപ്പി കരയുകയാണ് ഈ ട്രാൻസ്ജെന്റർ. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റാണ് സംഘം ജീവിക്കുന്നത്. ഇവരെ കച്ചവടം ചെയ്യാൻ പോലും സമ്മതിക്കാതെ മറ്റൊരു കൂട്ടർ ഉപദ്രവിക്കുന്നു എന്നാണ് പരാതി. ആണും പെണ്ണും കെട്ടവരാണെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവർ വിഡിയോയിൽ പറയുന്നു.
പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്നും ബിരിയാണി വിൽപ്പന അല്ല പൊലീസിന്റെ പണിയെന്ന് പറഞ്ഞ് നീതി നിഷേധിച്ചതായും ഇവർ പറയുന്നു. 150 ബിരിയാണിയും 20 ഊണുമായി കച്ചവടത്തിന് പോയിട്ടും ഇന്ന് 20 എണ്ണം മാത്രമാണ് വിൽക്കനായതെന്നും കണ്ണീരോടെ ഇവർ പറയുന്നു.

വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിലരും അത്ര പരിചയമില്ലാത്ത താരങ്ങളും ഇത്തവണ ഷോ യില്‍ എത്തിയിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് എയര്‍ഹോസ്റ്റസ് ആയിരുന്ന അലക്‌സാന്‍ഡ്ര ജോണ്‍സനെ മലയാളികള്‍ തിരിച്ചറിയുന്നത്. കോഴിക്കോട് സ്വദേശിനിയായ അലക്‌സാന്‍ഡ്രയെ സാന്‍ഡ്ര എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ സുജോ മാത്യൂവുമായിട്ടുള്ള സാന്‍ഡ്രയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ബ്ലസ്ഡ് വിത്ത് എ ബേബി ഗേൾ എന്ന തലക്കെട്ടോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടതിന് ശേഷമാണ് ആരാധകർക്ക് കാര്യം എന്താണെന്ന് മനസ്സിലാകുന്നത്. വിവാഹം കഴിക്കാതെ, തന്റെ പ്രണയം പോലും പങ്കുവെക്കാതെ താരം എന്തിനാണ് ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു ആരാധകരുടെ സംശയം.

വീഡിയോയ്ക്ക് നല്‍കിയ ക്യാപഷന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര. പിന്നെ കുളിപ്പിക്കുന്നതാണ് രംഗം. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച് പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന് പറഞ്ഞ് ആരെയോ കുളിപ്പിക്കുകയാണ്. തുടക്കത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നപ്പോഴാണ് കുളിപ്പിക്കുന്നത് അലക്‌സാന്‍ഡ്രയുടെ പെറ്റ് പെറ്റ് ഡോഗ് വിസ്‌കിയെ ആണെന്ന് മനസ്സിലാകുന്നത്.
കൊച്ചിയിലേക്ക് ഞാന്‍ പോയാല്‍ പിന്നെ ഇവളെ മിസ് ചെയ്യും. കാരണം വിസ്‌കി കോഴിക്കോടാണ് ഉള്ളതെന്നും അലക്‌സാന്‍ഡ്ര പറയുന്നു.

നല്ല പ്രായത്തിൽ കല്യാണം കഴിച്ചാൽ ഇതുപോലെ ഒരു കുഞ്ഞിനെ കുളിപ്പിക്കാമെന്നും താരം പറയുന്നുണ്ട്,. കുളിപ്പിച്ച് തോർത്തി സ്പ്രേയും പൂശി മുടി ചീകി ഭക്ഷണം കൊടുക്കുന്നതും കാണാം. വിസ്കിയ്ക്ക് ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂവെന്നും താരം പറയുന്നു. വിസ്‌കിയുടെ ശരീരം വൃത്തിയാക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നിനും സമ്മതിക്കാതെ കളിച്ച് നടക്കുകയാണ്. ഭക്ഷണം വാരിക്കൊടുത്തതിന് ശേഷം ഇരുവരും ഒന്നിച്ചാണ് കിടന്ന് ഉറങ്ങുന്നത്.തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സാന്‍ഡ്രയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സാന്‍ഡ്രയ്ക്ക് പിന്തുണയുമായി ആരാധകര്‍ ഒപ്പമുണ്ട്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയതിരുന്നു. അതേസമയം അലക്‌സാന്‍ഡ്രയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. തന്റെ ഒരു ചിത്രത്തിനൊപ്പം നടി കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ആ നല്ല നിമിഷത്തിനായി നിങ്ങള്‍ കാത്തിരിക്കരുതെന്നും പകരം നിങ്ങള്‍ ആ നിമിഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും നടി കുറിച്ചു. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസില്‍ വെച്ചായിരുന്നു സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയത്. മുന്‍പ് മ്യൂസിക്കല്‍ ആല്‍ബങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു അലസാന്‍ഡ്ര തിരിച്ചെത്തിയിരുന്നത്. സാന്‍ഡ്രയ്‌ക്കൊപ്പം ആര്യ, ഫുക്രു, പാഷാണം ഷാജി. ദയ അശ്വതി, സുജോ, അമൃത തുടങ്ങിയവരായിരുന്നു ഒപ്പം ഉണ്ടായിരുന്നത്‌. രണ്ടാം പകുതിയില്‍ രജിത്ത് കുമാറിന്റെ ഗ്രൂപ്പിനൊപ്പം നിന്നായിരുന്നു സാന്‍ഡ്ര കളിച്ചത്. അഭിരാമി സുരേഷുളളത് കൊണ്ടാണ് താന്‍ ആ ടീമിന്റെ ഭാഗമായതെന്ന് സാന്‍ഡ്ര തുറന്നുപറഞ്ഞിരുന്നു.

ഗ്ലാസ്ഗോ : ഗ്ലാസ്ഗോയിലെ സൂരജ് ആലനാലും OK മലയാളീസ് എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയിലൂടെ പരിചയപ്പെട്ട 14 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളും തോളോട് തോൾ ചേർന്ന് പുറത്തിറക്കിയ
‘OK മലയാളീസ് ഒരു കൂട്ടം മലയാളീസ് ഒരുമിച്ചൊരു പോക്കാണെന്നേ…പലദേശത്താണേലും പലനേരമുണർന്നാലും തനി നാടൻ മലയാളി തന്നാണെന്നേ…’ എന്നു തുടങ്ങുന്ന ഈ ഗാന ശിബരം മലയാള ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറുമൂട്, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ടിനി ടോം, ഗിന്നസ് പക്രു, റിമി ടോമി, നാദിര്‍ഷ, കോട്ടയം നസീര്‍, മിഥുൻ രമേഷ്, കലാഭവൻ പ്രജോദ്, ലീന നായര്‍, വിദ്യ പ്രദീപ്, ദീപ തോമസ്, സംവിധായകരായ രാജസേനൻ, ഒമർലുലു, സംഗീത സംവിധായകൻ ശരത്, ഗാനരചയിതാവ് അജീഷ് ദാസൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ഗാനം ഒക്ടോബർ 8 ന് സോഷ്യൽമീഡിയയിലൂടെ പ്രകാശനം ചെയ് തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തേയും ഒരുമയേയും അതിലുപരി പിറന്ന മണ്ണിൻ ഗൃഹതുരത്വത്തേയും സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന ഗാനം ‘OK മലയാളീസ്’ യൂട്യൂബിൽ ജന ശ്രദ്ധ നേടി മുന്നേറുന്നു. ഗായകനും സംവിധായകനും നടനും നിര്‍മ്മാതാവുമായ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ ഗാനം നിരവധി മലയാളികള്‍ അംഗമായ ഫേസ്ബുക്ക് കൂട്ടായ്മയായ ‘ OK മലയാളീസ്’ ഗ്രൂപ്പ് അംഗങ്ങള്‍ ചേർന്ന് രൂപീകരിച്ച OKM മ്യൂസിക്ക് വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്. ശ്രീകുമാര്‍ ശശിധരന്‍, അരുണ്‍ ഗോപിനാഥ്, ജോമൈറ്റ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ സൂര്യ ദേവ്, മിക്സിംഗ് ശ്രീജിത്ത് എടവന, ഓടക്കുഴല്‍ രാജേഷ് ചേര്‍ത്തല, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് . നിർമ്മാണം OK മലയാളീസ് മ്യൂസിക് സ് .

“നദികളൊത്തുടലാർന്നൊരു
അലയുണർത്തും കടലാവാൻ
ഒരുമയോടൊത്തു മുന്നേറാൻ
നീയും ഞാനുമൊന്നെന്നോതി
നമുക്കൊരുമിക്കാനൊരിടം ”

ഒരേ മനസ്സോടെ ഒരുകൂട്ടം പേർ ചേർന്ന് വിടർത്തിയ ഒരുമയുടെ ഈ കുടക്കീഴിൽ നമ്മെ കാത്തിരിക്കുന്നത് പലദിക്കിലെങ്കിലും പിറന്ന മണ്ണിൻ മണം നെഞ്ചോടു ചേർത്ത ഒരു കൂട്ടം പിരിയാത്ത സൗഹൃദങ്ങളാണ്.

ഈ ചക്കര മാവിൻ ചുവട്ടിൽ സൊറ പറഞ്ഞു നമുക്കും കൂടാം ഒരു നാലുമണി ചായയും കുടുംബവിശേഷങ്ങളുമായി. കല വിടരും അരങ്ങായി, പുതു തലമുറയുടെ നേർകാഴ്ചകളുമായി, പറയുവാൻ ഏറെയുള്ളവർക്കൊരു നിറഞ്ഞ സദസ്സായി. നിങ്ങളുടെ വിശേഷങ്ങൾ എന്ത് തന്നെ ആയാലും പങ്കു വയ്ക്കാനൊരു നാട്ടു മാവിൻ ചുവട്…. അതാണ് OK മലയാളീസ്… വരൂ നമുക്കീ തണലിൽ ഒരുമിക്കാം ഒരേ മനസ്സായി. OK മലയാളി മ്യൂസിക്കിന്റെ ആദ്യ ആൽബത്തിന് നല്കിയ വമ്പിച്ച സ്വീകാര്യതയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതായി OKM മ്യൂസിക്കിനും , OK മലയാളി ഒരുമിച്ചൊരു പോക്കാണേ എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയ്ക്കും വേണ്ടി സൂരജ് ആലാൽ ഗ്ലാസ്ഗോ നന്ദി അറിയിച്ചു.

ആളൊഴിഞ്ഞ നഗരത്തിലൂടെ പാതിരാത്രിയിൽ നടന്നുനീങ്ങുന്ന കൂറ്റൻ സമുദ്രജീവി. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വിഡിയോ. തെക്കേ അമേരിക്കയിലെ തീരദേശ നഗരമായ പ്യുവെർട്ടോ സിസ്നെസിലാണ് തിങ്കളാഴ്ച രാത്രിയാണ് എലിഫന്റ് സീൽ വിഭാഗത്തിൽ പെട്ട സമുദ്രജീവി എത്തിയത്. റോഡിലൂടെ നടക്കുന്ന എലിഫന്റ് സീലിനെ കണ്ട് നഗരവാസികൾ അമ്പരന്നു. നിരവധിയാളുകൾ നീർനായയുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

സമുദ്രതീരത്തു നിന്നും ദിശതെറ്റിയെത്തിയതാകാം എലിഫന്റ് സീല്‍ എത്തിയതെന്നാണ് നിഗമനം. ഭയന്നു പോയ എലിഫന്റ് സീലിനെ രക്ഷിക്കാൻ ഉടൻതന്നെ നേവിയും പൊലീസും പ്രദേശവാസികളുമെല്ലാം ഓടിയെത്തി. എല്ലാവരും ചേർന്ന് എലിഫന്റ് സീലിനെ തിരികെ വെള്ളത്തിലേക്ക് തന്നെ വഴിതിരിച്ചു വിട്ടു.

 

വീട്ടിലെ മൃഗങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് കുട്ടികള്‍ തന്നെയായിരിക്കും. അവര്‍ക്ക് കൂട്ടുകാരിയോ കൂട്ടുകാരനോ എല്ലാമായിരിക്കും വളര്‍ത്തു മൃഗങ്ങള്‍. അതുകൊണ്ട് തന്നെ അവയുടെ വേര്‍പാട് കുട്ടികളില്‍ വലിയ വേദനയും ഉണ്ടാക്കും. അത്തരത്തില്‍ ചത്തുപോയ കോഴിയുടെ അടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘കോഴ്യേ…കോഴ്യേ…എനിക്ക് ഇഷ്ടപ്പെട്ടതാ നിന്നെ…നന്നായി നിന്നെ ശ്രദ്ധിച്ചില്ല്യല്ലോ..അതുകൊണ്ടല്ലേ നീ ചത്തുപോയത്…’ കുഞ്ഞ് സങ്കടം പറഞ്ഞ് കരയുന്നതിങ്ങനെ. ഇടയ്ക്കിടയ്ക്ക് സങ്കടം പറയുകയും തുടര്‍ന്ന് കരയുകയും ചെയ്യുന്ന കുഞ്ഞിനെ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

കുഞ്ഞിന് കോഴിയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കണ്ണു നിറഞ്ഞുപോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മറ്റു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് മറ്റൊരു കോഴിയെ കൊടുക്കാം എന്നും പറയുന്നുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി പ്രവീണ. സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമായി നില്‍ക്കുന്ന താരത്തിന് ആരാധകരും കുറവല്ല. ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. തിരക്കേറിയ റോഡിലൂടെ ട്രക്ക് പായിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

തിരക്കുള്ള റോഡിലൂടെ മഹീന്ദ്രയുടെ ആറുചക്രവാഹനം കൂളായി ഓടിച്ച് പോകുന്ന പ്രവീണയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കൊച്ചു കൊച്ചു വല്യകാര്യങ്ങള്‍’ എന്ന നടിയുടെ സ്വന്തം യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിക്കുന്നത്.

ഇതിനോടകം 2.8 ലക്ഷം കാഴ്ചക്കാരെ വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ച് നല്ല സ്‌റ്റൈലായിട്ടായിരുന്നു താരത്തിന്റെ യാത്ര. പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും നടി പറയുന്നു. 2013 ഓണക്കാലത്ത് വാങ്ങിയ മഹീന്ദ്രയുടെ ലോഡ്കിങ്ങിലായിരുന്നു പ്രവീണയുടെ സവാരി. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

സുന്ദരി, സുശീല, സ്ഥിര ജോലിയും വരുമാനവും വേണം, പോരെങ്കില്‍ ഒരേ മതവും ജാതിയും ആവണം. പത്രങ്ങളില്‍ വരുന്ന വരനെയും വധുവിനെയും ആവശ്യപ്പെടുന്ന പരസ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇതില്‍ നിന്നും കുറച്ചുകൂടെ വ്യത്യസ്തമായി വന്‍ ഡിമാന്റ് വെച്ച ഒരു ഭാവിവരന്റെ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

വക്കീലാണ് വരന്‍. യോഗ ചെയ്യുന്ന സുന്ദരനാണ് വരന്‍ എന്ന് പ്രത്യേകം പരസ്യത്തില്‍ പറഞ്ഞിട്ടുമുണ്ട്. പ്രായം 37 വയസ്സ്. പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം മെലിഞ്ഞിരിക്കണം എന്നൊക്കൊണ് പരസ്യത്തില്‍ ആദ്യം പറയുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുഴുകാന്‍ പാടില്ലെന്നാണ് പ്രധാന ഡിമാന്റ്.

ഹൈക്കോടതിയിലെ വക്കീല്‍ പണി കൂടാതെ ഗവേഷകന്‍ കൂടിയാണ് ഈ പരസ്യം നല്‍കിയിരിക്കുന്ന വരന്‍. വീട്ടില്‍ അച്ഛനമ്മമാരുമുണ്ട്. ബംഗാളി വക്കീലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പരസ്യം നല്‍കിയിരിക്കുന്നത്. ഐ.എ.എസ്. ഓഫീസര്‍ നിതിന്‍ സംഗ്വാന്‍ ആണ് ഈ പരസ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പിന്നാലെ സോഷ്യല്‍മീഡിയ ഒന്നടങ്കം പരസ്യം ഏറ്റെടുക്കുകയും ചെയ്തു. രസകരമായ മീമുകളും മറുപടി ട്വീറ്റുകളും എത്തുകയും ചെയ്തു. ഭാവി വധൂവരന്മാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി മാറിയതോടെ വന്‍ ചര്‍ച്ചകളിലേക്കാണ് എത്തിയത്.

യൂട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകളിൽ ഒരാളായ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് എതിരെ വ്യക്തിയധിക്ഷേപവുമായി പിസി ജോർജ്ജ് എംഎൽഎ. ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാം, ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകൾ യൂട്യൂബിൽ കയറി കാണണം. അവളെയൊക്കെ വെടിവച്ച് കൊല്ലാൻ നാട്ടിൽ ആളിലല്ലോ ദൈവമേ പിസി ജോർജ്ജ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചതിങ്ങനെ.

വീട്ടിലെ പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകൾ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെൺപിള്ളേരും ചെറുപ്പക്കാർ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ. അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേർന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോർജ്ജ് ചോദിച്ചു.

യൂട്യൂബർ വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല, ഇത്രമോശം ഭാഷയിൽ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ എന്റെ ഭാഗം. അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിൽ ഇത്ര കുഴപ്പമില്ലായിരുന്നു. അതിൽ ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വമെന്നും പിസി ജോർജ്ജ് ചാനൽ ചർച്ചയിൽ ചോദിച്ചു.

്അതേസമയം, ശ്രീലക്ഷ്മി അറയ്ക്കലിന് പൂർണ്ണപിന്തുണയുമായി അവരുടെ അമ്മ ഉഷകുമാരി അറയ്ക്കൽ രംഗത്തെത്തി. മകളെ കുറിച്ചോർത്ത് അഭിമാനം മാത്രമേയുള്ളൂവെന്നും വിജയ് പി നായരോട് പ്രതികരിച്ച രീതി ശരിയായിരുന്നെന്നും ശ്രീലക്ഷ്മിയുടെ അമ്മ പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved