സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കീല ചേച്ചി ചെയ്താല്‍ ‘എ’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ ന്യൂജനറേഷന്‍ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം
‘Save the date ‘ എന്നും പറഞ്ഞ് വിവാഹം കഴിക്കുവാന്‍ ഇരിക്കുന്നവര്‍ ചില ‘സ്വകാര്യ ഫോട്ടോകള്‍’ എടുത്ത് social media യില്‍ പരസ്യമായ് ഇടും. ചില സദാചാരക്കാര്‍ ഇതു കണ്ട് കുരുപൊട്ടിച്ച് ‘അയ്യോ യുവതിക്ക് ശരീരത്തില്‍ വസ്ത്രം തീരെ കുറഞ്ഞു പോയേ’ എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് ? (ഇതേ യുവതികള്‍ മുഴുവന്‍ വസ്ത്രവും ഉടുത്ത് ..’Save the date’ ഫോട്ടോ ഷൂട്ട് നടത്തിയാല്‍ ഇന്ന് വിമര്‍ശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ല. )
കേരളത്തില്‍ പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യല്‍ മീഡിയയില്‍ കയറും.
എന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികള്‍, തുണി കുറവുള്ള ഫോട്ടോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും.ഉണ്ടെങ്കില്‍, ആവശ്യത്തിന് കണ്ട് ആസ്വദിക്കും. പിന്നെ ഫോണില്‍ സേവ് ചെയ്തു വയ്ക്കും
എന്നിട്ടോ അവസാനം കമന്റ് ബോക്‌സില്‍ പോയി സദാചാരപ്രസംഗം നടത്തും , ഇതാണ് ഒരു ശരാശരി മലയാളി.
ഇനിയും വിവാഹം കഴിക്കുവാന്‍ തയ്യാറായ് ‘ save the date’ ഫോട്ടോ ഷൂട്ട് എടുക്കുന്നവരുടെ ശ്രദ്ധക്ക്
നിങ്ങളുടെ ശരീരം,നിങ്ങളുടെ ക്യാമറ തുണിയില്ലാതെയോ,തുണിയുടുത്തോ ഫോട്ടോ എടുത്തോളു ആര്‍ക്കും ഒരു പ്രശ്‌നമവുമില്ല അത് നിങ്ങളുടെ സ്വതന്ത്ര്യം.
ഇനി first night ലെ ചെറിയ കളി തമാശകള്‍ ലൈവ് ആയ് കാണിച്ചാലും എല്ലാവരും കണ്ടോളും. ഒരു പ്രശ്‌നവും ഇവിടെ ആര്‍ക്കും ഇല്ല. അമേരിക്കയിലും യൂറോപ്പിലും എല്ലാം ഇങ്ങനെ പലതും നടക്കുന്നുണ്ട്. എന്നു കരുതി ആകാശം ഇടിഞ്ഞ് വീണിട്ടില്ല. മറിച്ച് അത്തരം ആളുകള്‍ വൈറലായ്, നിരവധി ലൈക്കും ഷെയറും, പണവും ഉണ്ടാക്കിയിട്ടുണ്ട് .
ഒരു നടനാകണം, നടി ആകണം എന്ന് വെറുതെ എങ്കിലും മനസ്സില്‍ ആഗ്രഹിക്കാത്ത ആരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ ?
(വാല് കഷ്ണം…ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ new generation പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രം, അഭിപ്രായ സ്വാതന്ത്രം, വസ്ത്ര സ്വാതന്ത്രം എന്നും അതേ ആളുകള്‍ തന്നെ പറയുന്നു. ഇതെന്തു ലോകം ? New generation പിള്ളേ4 ഇങ്ങനെ തുടങ്ങിയാല്‍ പാവം Sunny Liyon ji ഒക്കെ പണിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും. )
Pl comment by Santhosh Pandit (കോഴിക്കോടിന്‌ടെ മുത്ത്, കേരളത്തിന്‌ടെ സ്വത്ത്, യുവതി, യുവാക്കളുടെ ചങ്ക്, etc.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച വിവാഹപൂർവ ഷൂട്ട് ആണ് സഭ്യത ലംഘിച്ചെന്ന് ആക്ഷേപം നേരിടുന്നത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണിത്.
പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണെങ്കിലും സേവ് ദ് ഡേറ്റ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പരമ്പരാഗത ശൈലിയലുള്ള ചിത്രങ്ങൾ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരണം എന്ന ആഗ്രഹമാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഇക്കാര്യം കുടുംബസുഹൃത്തും ഫൊട്ടഗ്രഫറുമായ അഖിൽ കാർത്തികേയനോട് പറഞ്ഞു. തുടർന്ന് വാഗമണ്ണിലെത്തി ഷൂട്ട് നടത്തുകയായിരുന്നു. ചിത്രങ്ങൾ വെഡ്ഡിങ് സ്റ്റോറീസിന്റെ പേജിലൂടെ പങ്കുവച്ചതിനു പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.

ഷൂട്ടിൽ യാതൊരു തെറ്റുമില്ലെന്നു തന്നെയാണ് ദമ്പതികളുടെ നിലപാട്. ‘‘എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോർട്സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം. സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം’’– ഋഷികാർത്തിക് പറഞ്ഞു.
കാലവും ലോകവും മാറുമ്പോൾ അതിനെ പുച്ഛത്തോടെ കാണുകയും എല്ലാത്തിനേയും അശ്ലീല കണ്ണുകളോടു കൂടി മാത്രം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് പ്രശ്നമെന്നാണ് ഇവരുടെ പക്ഷം. ആദ്യം ചില കമന്റുകൾക്ക് ഋഷി മറുപടി നൽകിയിരുന്നു. എന്നാൽ കമന്റുകൾ നിരവധി ആയതോടെ അത് അവസാനിപ്പിച്ചു. ‘‘കൊലപാതകമോ പീഡനമോ പിടിച്ചു പറിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തിട്ടില്ല. അതു ചെയ്യുന്നവർ ഒരു കൂസലും കൂടാതെ നടക്കുന്നു. അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ വരെ ഫോട്ടോഷൂട്ടിനെതിരെ രംഗത്തു വരുന്നു എന്നതാണ് രസകരം. സ്ത്രീയുടെ ശരീരഭാഗം കാണുമ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മറ്റു പലതുമാണ്. സ്ത്രീ എന്നാൽ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്നമാണിത്. അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആയി കണ്ടാൽ പ്രശ്നം തീർന്നു. ഇഷ്ടമായില്ലെങ്കിൽ സ്ക്രോള്‍ ചെയ്തു പോയാൽ പോരെ. ഇനി തെറി വിളിച്ചേ തീരൂ എങ്കിൽ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാൻ സാധിക്കില്ലല്ലോ’’– ഋഷിയും ലക്ഷ്മിയും നിലപാട് വ്യക്തമാക്കി.

ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയിൽ ചിത്രങ്ങൾ എടുത്തു കൊടുക്കുക തങ്ങളുടെ കടമയെന്നാണ് ഫൊട്ടോഗ്രഫർ അഖിൽ കാർത്തികേയന് പറയാനുള്ളത്. ഇത്തരം ഫോട്ടോഷൂട്ടുകളിലൊന്നും ഇപ്പോൾ അസ്വാഭാവികതയില്ലെന്നും ഇനിയും ട്രെന്റ് മാറുമെന്നും അഖിൽ പറയുന്നു.
സെപ്റ്റംബർ 16 ന് ലക്ഷ്മിയുടെ സ്വദേശമായ കൊല്ലത്തുവച്ചായിരുന്നു ഇവരുടെ വിവാഹം. ഒരു മൊബൈൽ ബ്രാൻഡിന്റെ ഡിസ്ട്രിബ്യൂഷൻ മേഖലയിലാണ് ഋഷികാർത്തിക് ജോലി ചെയ്യുന്നത്. ലക്ഷ്മി ഇലക്ട്രോണിസിൽ ഡിപ്ലോമ പൂർത്തിയാക്കി തുടർനപഠനത്തിനുള്ള തയാറെടുപ്പിലാണ്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തില്‍ തിളങ്ങി ടെക്‌സാസിലെ 17കാരി മാസി കര്‍. ഏറ്റവും നീളം കൂടിയ കാലുകള്‍ക്കാണ് മാസി റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹയായത്. 53.2555 ഇഞ്ച് നീളമാണ് മാസിയുടെ കാലിന്.

രണ്ടു വര്‍ഷം മുമ്പ് വരെ എന്റെ കാലുകളുടെ അസാധാരണ വലിപ്പത്തെക്കുറിച്ച് ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഇതിനെക്കുറിച്ച് മനസിലാക്കുന്നതും വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം ലഭിക്കുമോ എന്നും പരിശോധിച്ചത്. ഇപ്പോള്‍ ഞാന്‍ എന്റെ കാലുകളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും മാസി കൂട്ടിച്ചേര്‍ത്തു. ടെക്സാസിലെ സിഡാര്‍ പാര്‍ക്കില്‍നിന്നുള്ള മാസിയുടെ പിതാവിന് 6.5 അടി ഉയരവും സഹോദരന് 6.4 അടി ഉയരവും ഉണ്ട്.
ഭീമൻ കെട്ടിടത്തിെൻറ 22ാം നിലയിൽ നിന്ന് തല കീഴായി അഭ്യാസപ്രകടനം നടത്തി വിഡിയോ ചിത്രീകരിച്ചവരെ തേടി പൊലീസ്. അഭ്യാസപ്രകടനം നടത്തിയ യുവാവിനേയും വിഡിയോ ചിത്രീകരിച്ചയാളെയും സഹായിയേയുമാണ് പൊലീസ് തെരയുന്നത്.
മുംബൈയിലാണ് സംഭവം. വലിയ കെട്ടിടത്തിെൻറ 22ാം നിലയിൽ അപകടകരമാംവിധം അഭ്യാസപകടനം നടത്തുന്ന യുവാവിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. യുവാവ് കെട്ടിടത്തിനു മുകളിൽ ഇരുന്ന് എനർജി ഡ്രിങ്ക് കുടിക്കുന്നതും തുടർന്ന് രണ്ടടി മാത്രം വീതിയുള്ള അഗ്ര ഭാഗത്തേക്ക് ചാടി കൈ നിലത്ത് കുത്തി കാൽ മുകളിലേക്കുയർത്തി തല കീഴായി നിന്ന് അഭ്യാസ പ്രകടനം നടത്തുന്നതുമാണ് വിഡിയോയിലുള്ളത്.
ഈ പ്രകടനം സുഹൃത്താണ് വിഡിയോ ആയി ചിത്രീകരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് രംഗത്തു വരികയായിരുന്നു. അഭ്യാസ പ്രകടനം നടത്തുന്നത് ജയ് ഭാരത് കെട്ടിടത്തിന് മുകളിൽ വെച്ചാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സാഹസിക പ്രകടനം നടത്തിയ യുവാവും വിഡിയോ ചിത്രീകരിച്ചവരും ഉൾപ്പെടെ മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സാഹസിക സെൽഫികളും വിഡിയോകളും ചിത്രീകരിക്കുന്നതിനിടെ നിരവധി ആളുകളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അപകടത്തിൽപെട്ടത്.
നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണ് ചൊല്ല്. അല്ലാതെ ആന നിത്യാഭ്യാസിയെ എടുക്കുമെന്നാരും പറഞ്ഞിട്ടില്ല. ഇക്കാര്യം യോഗ ഗുരു ബാബ രാംദേവിന് അറിയില്ലായിരുന്നത്രേ. മറ്റാരുമല്ല, സോഷ്യല്‍ മീഡിയ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ചെറുതായൊന്ന് ബാലന്‍സ് തെറ്റി ഗുരു ബാബ താഴെ വീണു. അതിനാണ് ട്വിറ്ററിലെയും ഫേസ്ബുക്കിലെയും രസികന്മാര്‍ കാര്യകാരണങ്ങള്‍ തേടുന്നത്. രണ്ട് മാസം മുമ്പ് മഴയത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ബാബ രാംദേവ് തെന്നി വീണിരുന്നു. ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്. അതിനിടെയാണ് ആനപ്പുറത്തുനിന്ന് വീഴുന്ന ദൃശ്യങ്ങള്‍ എത്തിയിരിക്കുന്നത്.
ആനയാസനം എന്നൊരു ആസനം യോഗയിലുണ്ടോ എന്നായിരുന്നു ചിലരുടെ സംശയം. ബാബയെ മറിച്ചിട്ട ആനയെ ദേശ വിരുദ്ധനായി പ്രഖ്യാപിക്കുകയും വേഗം രാജ്യം വിട്ടോളാന്‍ അറിയിക്കണമെന്നും പറഞ്ഞവരുമുണ്ട്. അങ്ങനെ എല്ല്ാ ആസനവും ഗുരുവിനെ നോക്കി ചെയ്യേണ്ടതില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ, ചില ആസനങ്ങള്‍ ഗുരുവിന് മാത്രമേ പറ്റൂ. പക്ഷേ ഇപ്പോള്‍ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് ആശുപത്രിയിലാണെന്നു മാത്രം എന്നും എഴുതിക്കണ്ടു.
Never Copy every thing from Guruji!
Specially this 👇
Baba Ramdev fell off from an elephant while doing Yoga on it, has sustained severe injuries in Spine, now admitted to Medanta Gurgaon.
🤭🎬pic.twitter.com/lftB9ABDTa— Mushtaq Ansari 🇮🇳#PotholeWarriors #ConcreteRoads (@MushtaqAnsari80) October 13, 2020
ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി മാത്രമായി. കോവിഡ് മഹാമാരിയെയും തുടർന്നുവന്ന ലോക്ക്ഡൗണിനെയും തുടർന്ന് രാജ്യത്ത് കുടുങ്ങിയ ജാപ്പനീസ് വിനോദയാത്രികനുവേണ്ടിയാണു മാച്ചു പിച്ചു തുറന്നുനൽകിയത്.
ലോക്ക്ഡൗണിനുശേഷം മാച്ചു പിച്ചുവിൽ പോയ ഏകയാൾ ഏന്ന കുറിപ്പോടെ ജെസി കെറ്റയാമ എന്ന യുവാവാണ് മാച്ചു പിച്ചുവിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ മാച്ചു പിച്ചു അടച്ചിട്ടിരിക്കുകയാണ്.
ബോക്സിംഗ് ഇൻസ്ട്രക്ടറായ നാര സ്വദേശിയായ ജെസി മാർച്ചു മുതൽ പെറുവിൽ കുടുങ്ങിക്കിടക്കുകയാണ്. മാച്ചു പിച്ചു സന്ദർശിക്കുന്നതിനായി ജെസി എത്തുന്നതിനു തൊട്ടുമുന്‍പാണ് ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
മൂന്നു ദിവസം മാച്ചു പിച്ചുവിൽ ചെലവഴിക്കാനാണ് ഇയാൾ ഉദ്ദേശിച്ചിരുന്നത്. എനന്ാൽ വിമാന സർവീസുകൾ റദ്ദാക്കുകയും യാത്രകൾ നിലയ്ക്കുകയും ചെയ്തു. ഇതേതുടർന്ന് ജെസി പെറുവിൽ മാസങ്ങളോളം കുടുങ്ങി.
ഒരു പെറു ന്യൂസ്പേപ്പറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരാശ തുറന്നുപറഞ്ഞത്. ഇത് പ്രാദേശിക ടൂറിസം അതോറിറ്റിയുടെ ചെവിയിലും എത്തി. ഇതോടെ ജെസിക്ക് മാച്ചു പിച്ചു സന്ദർശിക്കാൻ പ്രത്യേക അനുമതി നൽകുകയായിരുന്നു.
1948ലാണ് മാച്ചു പിച്ചു ആദ്യമായി സന്ദർശകർക്കായി തുറന്നത്. 1983-ൽ മാച്ചു പിച്ചുവിനെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. നവംബറിൽ വീണ്ടും ഇങ്ങോട്ടേക്ക് വിനോദസഞ്ചാരികളെ അനുവദിക്കാനാണ് നിലവിൽ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
‘പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല. ഞങ്ങൾ അഞ്ചു ട്രാൻസ്ജെന്റേഴ്സിന്റെ വയറ്റിപ്പിഴപ്പാണ്. കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്. ഭിക്ഷ യാചിക്കാൻ പോയതല്ല. പണി എടുത്ത് ജീവിക്കാൻ പോയതാണ് അതിനും സമ്മതിക്കുന്നില്ല..’
കണ്ണീരോടെ കേരളത്തിന് മുന്നിൽ കൈകൂപ്പി കരയുകയാണ് ഈ ട്രാൻസ്ജെന്റർ. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റാണ് സംഘം ജീവിക്കുന്നത്. ഇവരെ കച്ചവടം ചെയ്യാൻ പോലും സമ്മതിക്കാതെ മറ്റൊരു കൂട്ടർ ഉപദ്രവിക്കുന്നു എന്നാണ് പരാതി. ആണും പെണ്ണും കെട്ടവരാണെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവർ വിഡിയോയിൽ പറയുന്നു.
പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്നും ബിരിയാണി വിൽപ്പന അല്ല പൊലീസിന്റെ പണിയെന്ന് പറഞ്ഞ് നീതി നിഷേധിച്ചതായും ഇവർ പറയുന്നു. 150 ബിരിയാണിയും 20 ഊണുമായി കച്ചവടത്തിന് പോയിട്ടും ഇന്ന് 20 എണ്ണം മാത്രമാണ് വിൽക്കനായതെന്നും കണ്ണീരോടെ ഇവർ പറയുന്നു.
വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിലരും അത്ര പരിചയമില്ലാത്ത താരങ്ങളും ഇത്തവണ ഷോ യില്‍ എത്തിയിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് എയര്‍ഹോസ്റ്റസ് ആയിരുന്ന അലക്‌സാന്‍ഡ്ര ജോണ്‍സനെ മലയാളികള്‍ തിരിച്ചറിയുന്നത്. കോഴിക്കോട് സ്വദേശിനിയായ അലക്‌സാന്‍ഡ്രയെ സാന്‍ഡ്ര എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ സുജോ മാത്യൂവുമായിട്ടുള്ള സാന്‍ഡ്രയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ബ്ലസ്ഡ് വിത്ത് എ ബേബി ഗേൾ എന്ന തലക്കെട്ടോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടതിന് ശേഷമാണ് ആരാധകർക്ക് കാര്യം എന്താണെന്ന് മനസ്സിലാകുന്നത്. വിവാഹം കഴിക്കാതെ, തന്റെ പ്രണയം പോലും പങ്കുവെക്കാതെ താരം എന്തിനാണ് ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു ആരാധകരുടെ സംശയം.
വീഡിയോയ്ക്ക് നല്‍കിയ ക്യാപഷന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര. പിന്നെ കുളിപ്പിക്കുന്നതാണ് രംഗം. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച് പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന് പറഞ്ഞ് ആരെയോ കുളിപ്പിക്കുകയാണ്. തുടക്കത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നപ്പോഴാണ് കുളിപ്പിക്കുന്നത് അലക്‌സാന്‍ഡ്രയുടെ പെറ്റ് പെറ്റ് ഡോഗ് വിസ്‌കിയെ ആണെന്ന് മനസ്സിലാകുന്നത്.
കൊച്ചിയിലേക്ക് ഞാന്‍ പോയാല്‍ പിന്നെ ഇവളെ മിസ് ചെയ്യും. കാരണം വിസ്‌കി കോഴിക്കോടാണ് ഉള്ളതെന്നും അലക്‌സാന്‍ഡ്ര പറയുന്നു.
നല്ല പ്രായത്തിൽ കല്യാണം കഴിച്ചാൽ ഇതുപോലെ ഒരു കുഞ്ഞിനെ കുളിപ്പിക്കാമെന്നും താരം പറയുന്നുണ്ട്,. കുളിപ്പിച്ച് തോർത്തി സ്പ്രേയും പൂശി മുടി ചീകി ഭക്ഷണം കൊടുക്കുന്നതും കാണാം. വിസ്കിയ്ക്ക് ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂവെന്നും താരം പറയുന്നു. വിസ്‌കിയുടെ ശരീരം വൃത്തിയാക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നിനും സമ്മതിക്കാതെ കളിച്ച് നടക്കുകയാണ്. ഭക്ഷണം വാരിക്കൊടുത്തതിന് ശേഷം ഇരുവരും ഒന്നിച്ചാണ് കിടന്ന് ഉറങ്ങുന്നത്.തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സാന്‍ഡ്രയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സാന്‍ഡ്രയ്ക്ക് പിന്തുണയുമായി ആരാധകര്‍ ഒപ്പമുണ്ട്.
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയതിരുന്നു. അതേസമയം അലക്‌സാന്‍ഡ്രയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. തന്റെ ഒരു ചിത്രത്തിനൊപ്പം നടി കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ആ നല്ല നിമിഷത്തിനായി നിങ്ങള്‍ കാത്തിരിക്കരുതെന്നും പകരം നിങ്ങള്‍ ആ നിമിഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും നടി കുറിച്ചു. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസില്‍ വെച്ചായിരുന്നു സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയത്. മുന്‍പ് മ്യൂസിക്കല്‍ ആല്‍ബങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു അലസാന്‍ഡ്ര തിരിച്ചെത്തിയിരുന്നത്. സാന്‍ഡ്രയ്‌ക്കൊപ്പം ആര്യ, ഫുക്രു, പാഷാണം ഷാജി. ദയ അശ്വതി, സുജോ, അമൃത തുടങ്ങിയവരായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. രണ്ടാം പകുതിയില്‍ രജിത്ത് കുമാറിന്റെ ഗ്രൂപ്പിനൊപ്പം നിന്നായിരുന്നു സാന്‍ഡ്ര കളിച്ചത്. അഭിരാമി സുരേഷുളളത് കൊണ്ടാണ് താന്‍ ആ ടീമിന്റെ ഭാഗമായതെന്ന് സാന്‍ഡ്ര തുറന്നുപറഞ്ഞിരുന്നു.
ഗ്ലാസ്ഗോ : ഗ്ലാസ്ഗോയിലെ സൂരജ് ആലനാലും OK മലയാളീസ് എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയിലൂടെ പരിചയപ്പെട്ട 14 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളും തോളോട് തോൾ ചേർന്ന് പുറത്തിറക്കിയ
‘OK മലയാളീസ് ഒരു കൂട്ടം മലയാളീസ് ഒരുമിച്ചൊരു പോക്കാണെന്നേ…പലദേശത്താണേലും പലനേരമുണർന്നാലും തനി നാടൻ മലയാളി തന്നാണെന്നേ…’ എന്നു തുടങ്ങുന്ന ഈ ഗാന ശിബരം മലയാള ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറുമൂട്, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ടിനി ടോം, ഗിന്നസ് പക്രു, റിമി ടോമി, നാദിര്‍ഷ, കോട്ടയം നസീര്‍, മിഥുൻ രമേഷ്, കലാഭവൻ പ്രജോദ്, ലീന നായര്‍, വിദ്യ പ്രദീപ്, ദീപ തോമസ്, സംവിധായകരായ രാജസേനൻ, ഒമർലുലു, സംഗീത സംവിധായകൻ ശരത്, ഗാനരചയിതാവ് അജീഷ് ദാസൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ഗാനം ഒക്ടോബർ 8 ന് സോഷ്യൽമീഡിയയിലൂടെ പ്രകാശനം ചെയ് തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തേയും ഒരുമയേയും അതിലുപരി പിറന്ന മണ്ണിൻ ഗൃഹതുരത്വത്തേയും സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന ഗാനം ‘OK മലയാളീസ്’ യൂട്യൂബിൽ ജന ശ്രദ്ധ നേടി മുന്നേറുന്നു. ഗായകനും സംവിധായകനും നടനും നിര്‍മ്മാതാവുമായ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ ഗാനം നിരവധി മലയാളികള്‍ അംഗമായ ഫേസ്ബുക്ക് കൂട്ടായ്മയായ ‘ OK മലയാളീസ്’ ഗ്രൂപ്പ് അംഗങ്ങള്‍ ചേർന്ന് രൂപീകരിച്ച OKM മ്യൂസിക്ക് വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്. ശ്രീകുമാര്‍ ശശിധരന്‍, അരുണ്‍ ഗോപിനാഥ്, ജോമൈറ്റ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ സൂര്യ ദേവ്, മിക്സിംഗ് ശ്രീജിത്ത് എടവന, ഓടക്കുഴല്‍ രാജേഷ് ചേര്‍ത്തല, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് . നിർമ്മാണം OK മലയാളീസ് മ്യൂസിക് സ് .
“നദികളൊത്തുടലാർന്നൊരു
അലയുണർത്തും കടലാവാൻ
ഒരുമയോടൊത്തു മുന്നേറാൻ
നീയും ഞാനുമൊന്നെന്നോതി
നമുക്കൊരുമിക്കാനൊരിടം ”
ഒരേ മനസ്സോടെ ഒരുകൂട്ടം പേർ ചേർന്ന് വിടർത്തിയ ഒരുമയുടെ ഈ കുടക്കീഴിൽ നമ്മെ കാത്തിരിക്കുന്നത് പലദിക്കിലെങ്കിലും പിറന്ന മണ്ണിൻ മണം നെഞ്ചോടു ചേർത്ത ഒരു കൂട്ടം പിരിയാത്ത സൗഹൃദങ്ങളാണ്.
ഈ ചക്കര മാവിൻ ചുവട്ടിൽ സൊറ പറഞ്ഞു നമുക്കും കൂടാം ഒരു നാലുമണി ചായയും കുടുംബവിശേഷങ്ങളുമായി. കല വിടരും അരങ്ങായി, പുതു തലമുറയുടെ നേർകാഴ്ചകളുമായി, പറയുവാൻ ഏറെയുള്ളവർക്കൊരു നിറഞ്ഞ സദസ്സായി. നിങ്ങളുടെ വിശേഷങ്ങൾ എന്ത് തന്നെ ആയാലും പങ്കു വയ്ക്കാനൊരു നാട്ടു മാവിൻ ചുവട്…. അതാണ് OK മലയാളീസ്… വരൂ നമുക്കീ തണലിൽ ഒരുമിക്കാം ഒരേ മനസ്സായി. OK മലയാളി മ്യൂസിക്കിന്റെ ആദ്യ ആൽബത്തിന് നല്കിയ വമ്പിച്ച സ്വീകാര്യതയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതായി OKM മ്യൂസിക്കിനും , OK മലയാളി ഒരുമിച്ചൊരു പോക്കാണേ എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയ്ക്കും വേണ്ടി സൂരജ് ആലാൽ ഗ്ലാസ്ഗോ നന്ദി അറിയിച്ചു.
ആളൊഴിഞ്ഞ നഗരത്തിലൂടെ പാതിരാത്രിയിൽ നടന്നുനീങ്ങുന്ന കൂറ്റൻ സമുദ്രജീവി. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വിഡിയോ. തെക്കേ അമേരിക്കയിലെ തീരദേശ നഗരമായ പ്യുവെർട്ടോ സിസ്നെസിലാണ് തിങ്കളാഴ്ച രാത്രിയാണ് എലിഫന്റ് സീൽ വിഭാഗത്തിൽ പെട്ട സമുദ്രജീവി എത്തിയത്. റോഡിലൂടെ നടക്കുന്ന എലിഫന്റ് സീലിനെ കണ്ട് നഗരവാസികൾ അമ്പരന്നു. നിരവധിയാളുകൾ നീർനായയുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
സമുദ്രതീരത്തു നിന്നും ദിശതെറ്റിയെത്തിയതാകാം എലിഫന്റ് സീല്‍ എത്തിയതെന്നാണ് നിഗമനം. ഭയന്നു പോയ എലിഫന്റ് സീലിനെ രക്ഷിക്കാൻ ഉടൻതന്നെ നേവിയും പൊലീസും പ്രദേശവാസികളുമെല്ലാം ഓടിയെത്തി. എല്ലാവരും ചേർന്ന് എലിഫന്റ് സീലിനെ തിരികെ വെള്ളത്തിലേക്ക് തന്നെ വഴിതിരിച്ചു വിട്ടു.
Con apoyo de vecinos de Puerto Cisnes, Armada y Carabineros, se logró traer de vuelta a elefante marino, que recorrió más de 10 cuadras, finalmente con lonas y más de 60 vecinos fue resguardado y llevado a su hábitat. pic.twitter.com/w5rvUzJq53
— Manuel Novoa (@Autentica995) October 6, 2020