കോട്ടയം നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനായി രണ്ടു സ്ഫോടനം നടത്തിയിട്ടു ഫലമുണ്ടായില്ലെന്ന് വാര്‍ത്ത സൈബര്‍ ലോകത്ത് ചിരിപൂരം ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ വിവിധ ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ പാലം തകരാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഉപേഷിച്ചു. പാലം പൊളിക്കാനുള്ള ദിവസവും സമയം പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.40 നും വൈകിട്ട് 5.15നുമാണ് സ്ഫോടനം നടത്തിയത്. എന്നാല്‍ പാലത്തിന്റെ കൈവരികള്‍ മാത്രമാണ് തകര്‍ന്നുവീണത്. ഇതോടെ സ്ഫോടനം നടത്താനെത്തിയവരെ നാട്ടുകാര്‍ കൂവി ഓടിക്കുകയായിരുന്നു.
ഇന്ന് 11 മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം പൊളിക്കാന്‍ ശ്രമം ആരംഭിച്ചത്. . പൊട്ടിത്തെറിക്കുന്നതിന് പകരം പാലം താഴേക്ക് ഇടിഞ്ഞ് വീഴുന്ന രീതിയിലാണ് പാലം പൊളിക്കാന്‍ ഉദേശിച്ചിരുന്നത്. . കോട്ടയം വഴി രാവിലെ മുതല്‍ വൈകിട്ട് 6.30 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
എംസി റോഡില്‍ നാഗമ്പടം പാലത്തിലൂടെ രാവിലെ 11 മുതല്‍ 12 വരെ വാഹന ഗതാഗതം നിരോധിച്ചിരുന്നു പാലത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കാല്‍നടയാത്ര നിരോധിച്ചിട്ടുണ്ട്. കോട്ടയം റൂട്ടിലെ 12 പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്തു.
പാലത്തിലും കോണ്‍ക്രീറ്റ് ബീമുകളിലും സുഷിരങ്ങളുണ്ടാക്കി സ്‌ഫോടക വസ്തു ഇന്നലെ നിറച്ചിരുന്നു. പാലം മുഴുവന്‍ രാത്രിയോടെ പ്ലാസ്റ്റിക് വല കൊണ്ടു മൂടിയിരുന്നു. സ്‌ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാനാണ്.
പാശ്ചാത്യ നഗരങ്ങളില്‍ സുപരിചിതമായ നിയന്ത്രിത സ്‌ഫോടന സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. വന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ ഇംപ്ലോസീവ് മാര്‍ഗമാണ് നാഗമ്പടത്തും നടപ്പാക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും പാലം കുലുങ്ങിയില്ല.
കടുത്ത വേനലില്‍ കുടിവെള്ളത്തിനായി പരസ്യ ഏറ്റുമുട്ടല്‍. അനുമതിയില്ലാതെ സ്വകാര്യ ക്വാറിയിലെ വെള്ളം വില്‍ക്കുന്നതിനെച്ചൊല്ലിയാണ് കോഴിക്കോട് ഓമശേരിയിലെ സഹോദരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്.
ഓമശേരി മലയമ്മയിലാണ് സംഭവം. വെള്ളം വില്‍ക്കാനുള്ള അനുമതി നിഷേധിച്ച ക്വാറിയില്‍ നിന്ന് ലോറിയില്‍ വെള്ളം കടത്താനായിരുന്നു ഉടമ അബ്ദുറഹ്മാന്‍റെ ശ്രമം. ഇത് സഹോദരനായ ആലി തടഞ്ഞു. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഈ ഘട്ടത്തില്‍ പ്രദേശത്തെ ഏക കുടിവെള്ള ഉറവിടമായ ക്വാറിയില്‍ നിന്ന് വെള്ളം കൊണ്ടുപോകാനാകില്ലെന്നാണ് ആലിയുടെ വാദം. ഇക്കാര്യം ഉന്നയിച്ച് ആലി നേരത്തെ പലതവണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.
ഇതിനെ തുടര്‍ന്നാണ് പൊലിസിനെ സമീപിച്ചത്. കുന്ദമംഗലം പൊലിസെത്തി വ്യാവസായികാടിസ്ഥാനത്തില്‍ വെള്ളം കൊണ്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം അബ്ദുല്‍ റഹ്മാന്‍ അനുസരിക്കുന്നില്ലെന്നാണ് സഹോദരന്‍ ആലിയുടെ പരാതി.
വാക്കുതര്‍ക്കം വളരെ പെട്ടന്നാണ് കയ്യാങ്കളിയിലേയ്ക്ക് നീണ്ടത്. ലോറിയില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുല്‍ റഹ്മാനെ ആലിയും കൂട്ടരും മര്‍ദിച്ചു. തിരിച്ചും. വാഹനം തടയുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പുറത്ത് നിന്ന് ഒരു സംഘത്തെയും കൂട്ടിയാണ് അബ്ദുറഹ്മാന്‍ എത്തിയത്.
പ്രശ്നത്തില്‍ ഇവര്‍ ഇടപെട്ടതോടെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയായി. ഇതിനൊപ്പം രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി സംഘര്‍ഷത്തിലേയ്ക്ക് പാഞ്ഞടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ഏറെനേരം ഇരുകൂട്ടരും നേര്‍ക്കുനേര്‍ പോരാടി. അതിനിടെ കല്ലേറില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നു.
നാല് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഈ മാസം 14ന് രാവിലെ പതിനൊന്നിന്. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പരുക്കേറ്റ രണ്ടു കുടുംബവും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
പിന്നാലെ കുന്ദമംഗംലം പൊലിസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ ഇടപെട്ട കണ്ടാലറിയാവുന്ന അയല്‍വാസികള്‍ക്കെതിരെയും പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തായ്‍ലൻഡില്‍ കഴിഞ്ഞ മാസം അവസാനം നടന്ന അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 40 അടി നീളമുള്ള കണ്ടെയ്നർ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഫ്ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്റെ മേൽ കണ്ടെയ്നർ പതിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.
ലോറിയ്ക്ക് പിന്നിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ലോറിയുടെ വേഗം കൂടിയതാകാം അപകടകാരണം.
ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു.
കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇന്നലെ മുതല്‍ ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.
ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക്ക് ടോക്കിന് വിനയായത്. അശ്ലില ദൃശ്യങ്ങള്‍ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്.
വിവാഹ ഷൂട്ടിങ്ങിനിടെ വള്ളം മറിഞ്ഞ് വെള്ളത്തിൽ വീണ ദമ്പതിമാരെ ഓർമ്മയില്ലേ? അത്തരത്തിലൊരു വഞ്ചിമറിയൽ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
കയ്യിൽ വാഴയിലയും പിടിച്ചിരിക്കുന്ന പ്രതിശ്രുതവരൻ. സാരിയുടുത്ത് ശാലീനസുന്ദരിയായി യുവതി. പുഴയിൽ നിന്ന് വെള്ളം തെറിപ്പിച്ച് മഴയും ഫ്രെയിമിലുണ്ട്.
”രണ്ടുപേരും റൊമാൻഡിക് ആയി ചിരിച്ചിരിക്കണം. വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം”- ഷൂട്ടിങ്ങിന് മുൻപ് കാമറാമാൻ വിളിച്ചുപറയുന്നത് വിഡിയോയിൽ കേള്‍ക്കാം. തുടർന്ന് വെള്ളം എറിയാനും കിസ് ചെയ്യാനും പറയുന്നു. എന്നാല്‍ ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തിൽ. ആഴമില്ലാത്ത ഭാഗത്തായിരുന്നു ഷൂട്ടിങ്.
തീ പടർന്നുകൊണ്ടിരിക്കുന്ന ബൈക്കിൽ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികൾ. ഇവരെ രക്ഷിക്കാൻ പിന്നാെല പായുന്ന പൊലീസ് ഉദ്യോഗസ്ഥർ. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഭീതിയുണ്ടാക്കുന്നതാണ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ബൈക്കിലുണ്ടായിരുന്നവർ ഇക്കാര്യം അറിഞ്ഞില്ല. ബൈക്ക് മുന്നോട്ടുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടർന്നുകൊണ്ടിരുന്നു. റോഡിന്റെ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. പിന്നീട് ഇവർ വാഹനത്തിൽ പിന്തുടർന്ന് ബൈക്ക് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുൻപേ ബൈക്ക് നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി. വിഡിയോ കാണാം.
Exclusive Video: आगरा एक्सप्रेसवे पर आग लगी बाइक को तेज चलाकर जा रहे नवदम्पत्ति की @Uppolice ने बचाई जान
“ऐसे फिल्मों में ही देखा जाता है जान बचाने के लिए हूटर बजाते रहे और वाह भगाता रहा अपनी बाइक”
मैं सलूट करता हूँ @up100 के PRV-1617 के पुलिस टीम को
इटावा के सफाई का मामला pic.twitter.com/nfzSekFnOq
— आदित्य तिवारी Aditya Tiwari (@adityatiwaree) April 14, 2019
കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിരെ യുവാവിന്‍റെ വിഡിയോ. പൊലീസിനെയും നിയമവ്യവസ്ഥയെയും അധിക്ഷേപിച്ചാണ് വിഡിയോ. താൻ ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തിന് കാരണം.
പിസി ജോർജിന്‍റെ ബന്ധു ആയ തനിക്ക് അതേ ഭാഷയിൽ പ്രതികരിക്കാനറിയാം. ഈരാറ്റുപേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നവരെ പിടിക്കാത്ത പൊലീസുകാരാണ് എന്നെ തടയാൻ വരുന്നത്. ഇവിടെ താലിബാലിസമാണോ. ആദ്യം അവരെ പോയി പിടിക്ക്. ആര്‍ജെഡിയുടെ യുവനേതാവാണ് താൻ. എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല. നേരിടാന്‍ തന്നെയാണ് തീരുമാനം.
ഞാൻ വെള്ളമടിച്ചിട്ടുണ്ടെന്നും കഞ്ചാവാണെന്നും ആളുകൾ പറയും. പച്ചക്കാണ് പറയുന്നത്. ഇതല്ല, ഇതിനപ്പുറവും കണ്ടിട്ടുണ്ട്. ഈ റോഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത് ആളുകള്‍ക്ക് വണ്ടിയോടിക്കാനാണ്. ആദ്യം ഈരാറ്റുപേട്ടക്കാരെക്കൊണ്ട് ഹെൽമെറ്റ് വെപ്പിക്ക്. പാലായിലൊരു നിയമം, ഈരാറ്റുപേട്ടക്കാർക്ക് മറ്റൊരു നിയമമെന്നും യുവാവ് രോഷം കൊള്ളുന്നു.
നാട്ടുകാരെത്തി ഇയാളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപെടുകയായിരുന്നു. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞാണ് ഇയാളെ നാട്ടുകാര്‍ ഓടിക്കുന്നത്.
വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാവ് തങ്ങളുടെ ബന്ധു അല്ലെന്ന് പിസി ജോർജിൻരെ മകൻ ഷോൺ ജോര്‍ജ് പറഞ്ഞു. ഷോണിന്‍റെ വോയ്സ് ക്ലിപ്പും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മലയാളികളുടെ ഉള്ളിൽ മാത്രം നിറഞ്ഞിരിക്കുന്ന സദാചാരബോധത്തെക്കുറിച്ച് പറയുകയാണ് സൈക്കോളജിസ്റ്റായ കലാഷിബു. സീരിയൽ നടിയുടെതായി പുറത്തുവന്ന വിഡിയോ ആഘോഷിച്ച മലയാളി മനസിനെക്കുറിച്ചാണ് കല പറയുന്നത്. സ്ത്രീ അല്ലേ, പ്രായമായില്ലേ അമ്മയല്ല എന്നൊന്നും പറഞ്ഞ് അവർക്കുനേരെ അശ്ലീല വാക്കുകൾ ചൊരിയുന്ന പുരുഷന്മാർ സ്വയം ചിന്തിച്ചു നോക്കൂ, ഇവരിലെത്രപേർ നല്ലവരാണെന്ന്.എന്റെ ഈ പോസ്റ്റിന്റെ താഴെയും അസഭ്യവർഷങ്ങൾ ചൊരിഞ്ഞേക്കാം എന്ന മുൻകരുതലും എടുക്കുന്നുണ്ട് അവർ. തന്നെ കാണാൻ വന്ന ഒരു അധ്യാപികയുടെ അവസ്ഥ വിവരിച്ചുകൊണ്ടാണ് കല ഷിബുവിന്റെ പോസ്റ്റ്.
ഇമ്മിണി വലിയ പോസ്റ്റ് ആണ് ..
വേണേൽ വായിച്ചോ ..
അച്ഛൻ ആണ് ആദ്യത്തെ ശത്രു എന്ന് പറഞ്ഞ ഒരു പതിമൂന്ന് വയസ്സുള്ള പെൺകുട്ടി ..
അവളെ വഴക്കു പറഞ്ഞത് , അടിച്ചതു ഒക്കെ അവൾ പറഞ്ഞു ..
” അയാളുടെ കൂട്ടുകാർ വന്നപ്പോൾ ഞാൻ മുന്നിൽ ചെന്ന് നിന്നെന്നു പറഞ്ഞായിരുന്നു അടിച്ചത് ..”’
ഞാൻ ആ കുട്ടിയുടെ അമ്മയെ നോക്കി ..
അവർ മുഖം കുനിച്ചു ..
” അച്ഛനല്ലേ അറിയു..അവരൊക്കെ എത്ര വൃത്തികെട്ടവന്മാരാണെന്നു !!
അച്ഛനും ആ കൂട്ടത്തിൽ പെട്ടത് ആണെന്ന് ഓർക്കണം ..’
പകയോടെ അവൾ പറഞ്ഞു ..
വര്ഷങ്ങള്ക്കു മുൻപുള്ള ഈ സംഭവം ഇടയ്ക്കു ഞാൻ ഓർക്കും ..
സ്വന്തം വീട്ടില് ഒരു നിയമം , നാട്ടിൽ മറ്റൊരു നിയമം ..!!
രാമനാഥൻ ഡോക്ടർ ന്റെ മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലി നോക്കുന്ന സമയം വന്ന ഒരു കേസ് ഉണ്ട് ..
ഡോക്ടർ നോട് എന്നും എനിക്ക് നന്ദി ഒരു കാര്യത്തിൽ ആണ് ..
ധാരാളം സമയം , ഓരോ രോഗികളെയും കാണാനും അവരോടു ഇടപെടാനും തുടക്കകാരി ആയ എനിക്ക് തരുമായിരുന്നു ..
അദ്ദേഹം അർപ്പിച്ച ആ വിശ്വാസത്തിൽ എനിക്ക് അഭിമാനം ആയിരുന്നു ..
റിട്ടയർ ആകാൻ ഏതാനും മാസമുള്ള ഒരു സ്കൂൾ ടീച്ചർ , അവരുടെ മകൻ , ഭാര്തതാവ് ..
ഇവരാണ് വന്നത് ..
ടീച്ചർ ന്റെ സ്വഭാവത്തിൽ പെട്ടന്നുണ്ടായ മാറ്റം .,
മകന്റെ വിവാഹം അടുത്തിരിക്കുക ആണ് .,.
കരഞ്ഞു കലങ്ങിയ കണ്ണുകൾ ; ഭയന്ന ഭാവം ..
ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്ന അവരോടു എന്തൊക്കെ ചോദിച്ചിട്ടും മറുപടി ഇല്ല ..
എന്നിരുന്നാലും തുടർച്ചയായി അവരെ കണ്ടു കൊണ്ടേ ഇരുന്നു ..
രണ്ടാം ദിവസം അവർ സംസാരിച്ചു ..
ഉള്ളിൽ കെട്ടിനിന്ന സങ്കടക്കടൽ അങ്ങ് പൊട്ടിയൊഴുകി ..
”’വേണമെന്ന് വെച്ചല്ല ..സംഭവിച്ചു പോയി ..
ഭാര്തതാവിന്റെ കുറവ് കൊണ്ടല്ല ..
എനിക്ക് , അറിയില്ല ., എങ്ങനെയോ അങ്ങനെ സംഭവിച്ചു പോയി .”
സ്കൂളിലെ പ്യൂൺ ആയി അവർക്കു വര്ഷങ്ങളായി ഉണ്ടായിരുന്ന ബന്ധം ..
അരുതാത്തതു അടുത്തിടെ മറ്റൊരു അധ്യാപകൻ കാണാൻ ഇടയായി ..
സ്കൂളിലെ പ്രധാന അദ്ധ്യാപിക ആണ് ..പ്യൂൺ വളരെ പ്രായം കുറഞ്ഞ വ്യക്തിയും ..!
സംഘർഷത്തിന്റെ കൊടുമുടിയിൽ ആക്കിയത് ,
സഹപ്രവർത്തകന്റെ ഭീഷണി ആണ് ..
” ഇതിപ്പോ ഒരാളോട് മാത്രമായി എങ്ങനെ നടക്കും ..
ഞങ്ങളും ഒക്കെ ഇവിടെ ഉണ്ട് ..
ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ..’
‘
സാധാരണകാരി ആയ ഒരു കുടുംബിനിയുടെ സമനില താറുമാറാകാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത് ..?
അവരുടെ ഭാര്തതാവിനോടല്ല ; മകനോടാണ് വിവരങ്ങൾ അറിയിച്ചത് .
ആ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട് ..
ആദ്യം കുറെ നേരം കൈപ്പത്തികളാൽ മുഖം പൊത്തി അമർത്തിപ്പിടിച്ചു ഇരുന്നു ..
പിന്നെ ആ മുഖം ഉയർത്തുമ്പോൾ ,കണ്ണുകളിൽ ജലാംശം പെരുകി ,ശക്തമായി കിതയ്ക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു ..
എത്രയോ നേരമെടുത്ത് ആണ് അയാൾ സംസാരിക്കാൻ ഉള്ള കഴിവ് വീണ്ടെടുത്തത് എന്നെനിക്കു അറിയാം ..
ഉൾകൊള്ളാൻ ആർക്കാണ് കഴിയാത്തതു ആ മകന്റെ നിസ്സഹായാവസ്ഥ ..
അവന്റെ മനസ്സിൽ കൂടി കടന്നു പോകുന്ന ചിന്തകളെ ഊഹിക്കാം ..
‘അമ്മ ആണ് ..
അതാണ് ആദ്യത്തെ ഷോക്ക് ..!
പിന്നെ അവരുടെ പ്രായം ..
വിവാഹപ്രായം എത്തിയ മകൻ ..
റിട്ടയർ ആകാൻ അധികം നാളുകൾ ഇല്ല ..
ഡോക്ടർ , ഞാൻ ..
ഞങ്ങൾ രണ്ടുപേരും ഒരുപാടു നേരം സംസാരിച്ചു ,അവന്റെ ഉൾക്കാഴ്ചകൾ നേരെ ആക്കി കൊണ്ട് വന്നു ..
നമ്മൾ കാണുന്ന പോലെ അല്ല മനസ്സ് അല്ലെ ?
അവൻ എന്നോട് ചോദിച്ച ചോദ്യം അതായിരുന്നു ..
ഞാൻ എന്തിനാണ് ഈ കേസ് ഇപ്പൊ എഴുതിയത് എന്ന് വെച്ചാൽ ,
നമ്മളിൽ പലരും കണ്ട ഒരു വീഡിയോ ..
പ്രായം ആയ ഒരു സീരിയൽ സ്ത്രീ .
അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്തു , ഏതോ ഒരുത്തൻ അവരെ നാണം കെടുത്താൻ ആയി കിടപ്പറ രംഗങ്ങൾ വ്യാപിപ്പിക്കുക ആണ് ..
ആ വാർത്തയുടെ താഴേ വന്ന അശ്‌ളീല കമന്റു മഴ വായിക്കാൻ ഇത്തിരി ശക്തി കൂടുതൽ വേണം ..
എന്തെങ്കിലും ഒരു പോസ്റ്റ് ഞാൻ , ഉൾപ്പടെ ഏത് സ്ത്രീയോ അവരെ ഒന്ന് സാന്ത്വനപ്പെടുത്താൻ ഇട്ടു എന്ന് ഇരിക്കട്ടെ ..
ഇടുന്ന പോസ്റ്റ് നു താഴെ വരുന്ന പൊങ്കാല എന്താകും എന്ന് ഊഹിക്കാം ..
”ഇവരെ പോലെ കുറെ എണ്ണം ഇറങ്ങും ..ഫെമിനിച്ചികൾ …!!
ഇവളുടെ ഒക്കെ കഴപ്പ് തീർക്കാൻ ആരുമില്ലേ വീട്ടിൽ ..?
അല്ലേലും അമ്മായിക്ക് ലൈംഗിക താൽപ്പര്യം വളരെ കൂടുതൽ ആണ് ..!
എഴുത്തിൽ ഒക്കെ ഉണ്ട് ..
അമ്മാവൻ ഇല്ലിയോ വീട്ടിൽ ..?
ഇതൊക്കെ കുറവാ ..!
ദ്വയാർത്ഥ പ്രയോഗത്തിലെ അമ്മായിയോ ,ചേച്ചിയോ , ഒക്കെ ആയി ഞാൻ മാറ്റപ്പെട്ടു കൊണ്ടേ ഇരിക്കും ..
ഇതിന്റെ അപ്പുറത്തേയ്ക്ക് പോകും ..!
തൊടുപുഴയിലെ കുഞ്ഞിന്റെ അമ്മയെ ന്യായീകരിച്ചില്ല ..ആ അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിച്ചു വിശകലനം ചെയ്തു ..
സമൂഹമേ ,നമ്മളറിയാതെ, നിങ്ങൾ അറിയാത്ത സ്ത്രീ ജീവിതങ്ങൾ ഉണ്ട് ..മനുഷ്യ ജീവിതം ഉണ്ട്..
വായിച്ചു കേട്ടതോ ., ആരെങ്കിലും പറഞ്ഞു കെടുത്തും വെച്ച് വിടുവായത്തരം പറയുകയോ അല്ല ..
ഏഴ് വര്ഷം എന്റെ ഔദ്യോഗിക ജീവിതം ., കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തായിരുന്നു ..
ഞാൻ പ്രധാന സാക്ഷി ആയ പീഡന കേസുകൾ ഇനിയും വിളിക്കാൻ ഉണ്ട് ..
ജീവൻ പണയം വെച്ച് രക്ഷിച്ച പെണ്കുട്ടികൾ പോലും , ഒരു ഘട്ടം കഴ്ഞ്ഞു തിരിച്ചു മോശപ്പെട്ട പഴയ അവസ്ഥയിൽ മടങ്ങി പോകുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് ..
ഇവിടത്തെ നിയമവ്യവസ്ഥ അതാണ് ..
അന്ന് പോക്സോ നിയമം നിലവിൽ വന്നിട്ടില്ല ..
ഇന്നും നിലവിൽ വന്നിട്ടും കെട്ടികിടക്കുന്ന എത്രയോ കേസുകൾ ..അതൊന്നും ചോദ്യം ചെയ്യാൻ ചെയ്യാൻ ആരെയും കണ്ടിട്ടില്ല. .
ആ പോട്ടെ ..
അതൊന്നും ഇവിടെ വിഷയം അല്ല .!!
ഇവിടെ , ഓരോ വ്യക്തിയുടെയും നിസ്സഹായാവസ്ഥ ചൂണ്ടി കാണിക്കുമ്പോ ,
അതിന്റെ ചുവട്ടിൽ വന്നു അശ്ലീലം എഴുതുന്ന ആ മാനസികാവസ്ഥ ഉണ്ടല്ലോ ..
അതാ പറഞ്ഞു വരുന്നത് ..
നമ്മുക്ക് അറിയില്ല സഹോദരി സഹോദരന്മാരെ ..
ആരുടെയും ജീവിതം എങ്ങനെ , ഏത് തരത്തിൽ എന്നൊക്കെ ..
സദാചാര കുരു പൊട്ടുന്ന ഏതെങ്കിലും നന്മ മനസ്സുകൾ , ഒരു അക്രമം കണ്ടാൽ ചെറുക്കുമോ ?
അതിനു ധൈര്യം ഉണ്ടോ ?
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു ഇടപെട്ടാൽ മാത്രമേ ആ കുരു പൊട്ടു ..
വ്യക്തിപരമായി പറയാം ..
എനിക്കുണ്ട് ധൈര്യം ..
എന്റെ കുഞ്ഞിന് ഞാൻ ഉണ്ട് ..
അങ്ങനെ ഒരു കൈ അവൾക്കു നേരെ വന്നാൽ , നിയമത്തിനു വിട്ടു കൊടുക്കില്ല ..
കൊന്നു കളഞ്ഞേക്കും ഞാൻ ..
എന്റെ അല്ലാത്ത മക്കൾക്ക് വേണ്ടി ഞാൻ ഒരുപാടു ചെയ്തിട്ടും , അതിന്റെ പ്രശ്നങ്ങളേ നേരിട്ടിട്ടും ഉണ്ട് ..
പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെ അല്ല ..
അതവർ വളർന്നു വന്ന സാഹചര്യം പോലെ ആണ് എന്ത് അക്രമത്തെയും ചെറുക്കാൻ ഉള്ള ഉശിരു ..!
കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയാലും ആ നേരം പ്രതികരിക്കാൻ സാധിക്കണം എന്നില്ല ..
‘അമ്മ മഹത്വം ഒന്നും വാഴ്ത്തിയിട്ടു ഒരു കാര്യമില്ല ..
മനസ്സാണ് ..അതിന്റെ ശക്തിയും ദൗർബല്യവും അവനവനു പോലും അറിയില്ല പലപ്പോഴും ..
എന്തിനാണ് ഈ എഴുത്ത് എന്ന് വെച്ചാൽ,
ആ സ്ത്രീ ..
വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ ..
അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ ..?
അവരെ അറിയില്ല ..
ഈ സമയം അവർക്കു നേരിടാൻ കരുത്ത് ഉണ്ടാകട്ടെ എന്നൊരു പ്രാർത്ഥന ..
ഇനി , ഇത് ഞാൻ ന്യായീകരിക്കുന്നത് എനിക്ക് കഴപ്പ് കൂടിയിട്ട് ആണെന്ന് തോന്നുന്നവരോട് ;
ആ സാധനം ,.അതങ്ങനെ നില്കുന്നത് അല്ലെ നല്ലത് ..?
ആരെയും ഞാൻ ആയി വേദനിപ്പിക്കുന്നില്ല ,നശിപ്പിക്കുന്നില്ല .
എന്റെ അനുവാദം ഇല്ലാതെ ഒരാളും എന്നെ തൊട്ടിട്ടില്ല ..ഇഷ്‌ടമില്ലാതെ ആരെയും അങ്ങോട്ടും പീഡിപ്പിച്ചിട്ടില്ല ..
പിന്നെ എന്താണെന്നു കഴപ്പ് കൂടിയാല് ..!!🤔🤔🤔🤔
കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ടോള്‍പ്ലാസ ജീവനക്കാരനുമായി കാർ സഞ്ചരിച്ചത് ആറ് കിലോമീറ്ററോളം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ടോള്‍പ്ലാസയിലാണ് സംഭവം. നൂറ് കിലോമീറ്റര്‍ വേഗതയിലാണ് കാർ ഡ്രൈവർ യുവാവിനെയും കൊണ്ട് പാഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ടോൾപ്ലാസയിലെത്തിയ കാർ നിർത്താത്തിനെ തുടർന്ന് തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇടച്ച ശേഷം കാർ മുന്നോട്ട് പാഞ്ഞു. ഇതോടെ ജീവനക്കാരൻ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
താൻ ആറ് കിലോമീറ്ററോളം ബോണറ്റിൽ തൂങ്ങിക്കിടന്ന് സഞ്ചരിച്ചുവെന്ന് രക്ഷപ്പെട്ട ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കാർ ഡ്രൈവര്‍ പലതവണ തന്നോട് ദേഷ്യപ്പെട്ടുവെന്നും തന്റെ കാര്‍ പൊലീസ് പോലും തടയില്ലെന്നും അയാള്‍ പറഞ്ഞതായി ജീവനക്കാരൻ കൂട്ടിച്ചേർത്തു.
#WATCH Haryana: A car driver dragged a toll plaza employee on his car’s bonnet in Gurugram when asked to stop at toll plaza.Victim says,”Car driver dragged me for 5-6km on his car’s bonnet on a speed of about 100 km/hr. He said,’You’ll stop my car?Even police doesn’t stop my car’ pic.twitter.com/Wz9kMOs8uu
— ANI (@ANI) April 13, 2019
മക്കളോടും കൊച്ചുമക്കളോടുമുള്ള ഇഷ്ടത്തിന് അടിവരയിടുകയാണ് ഇൗ അപൂർവ വിഡിയോ. കൊച്ചുമക്കൾക്കൊപ്പം വീടിനുള്ളിൽ ഫുട്ബോൾ കളിക്കുന്ന വിഡിയോ ഒട്ടേറെ കൗതുകം ഉണർത്തുന്നതാണ്.
കുട്ടികൾക്കൊപ്പം അവരുടെ അപ്പൂപ്പനായി കളിച്ചുചിരിക്കുന്ന കെ.എം.മാണി രാഷ്ട്രീയകേരളത്തിന് പുതിയ മുഖമാണ്. ‘എടാ അത് സെൽഫ് ഗോളല്ലെടാ’ എന്നു കൊച്ചുമക്കളോട് തർക്കിക്കുന്ന മാണിയെ വിഡിയോയിൽ കാണാം. ആദ്യ കിക്കിൽ പന്തിനെക്കാൾ മുൻപെ അദ്ദേഹത്തിന്റെ ചെരുപ്പ് തെറിച്ചു പോയപ്പോൾ പൊട്ടിചിരിച്ച് കൊണ്ട് അത് ആസ്വദിക്കുകയാണ് അദ്ദേഹം. വിഡിയോ കാണാം.