‘ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാൽ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ…’ മലയാളിയെ നോവിച്ച ആ തീരാവേദനയോട് അവതാരികയായ അശ്വതിയുടെ ചോദ്യമാണിത്. തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴുവയസുകാരനെ കുറിച്ചും സ്വന്തം അമ്മ തന്നെ ആ അരുകൊലയ്ക്ക് കൂട്ടുനിന്ന സംഭവത്തെയും വിമർശിച്ചാണ് അശ്വതിയുടെ കുറിപ്പ്. ഇതിനൊപ്പം അമ്മ എന്ന വികാരവും അവർ പങ്കുവയ്ക്കുന്നു.
‘അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു. മനഃശാസ്ത്രജ്ഞർ ഉൾപ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്. സ്വന്തം കുഞ്ഞിനെ ഒരുത്തൻ കാലിൽ തൂക്കി തറയിലടിക്കുമ്പോൾ പ്രതികരിക്കാനാവാത്ത വണ്ണം അവൾ മരവിച്ചു പോയതാകാം എന്ന്.
ഭർത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവൾ. ഒന്നാലോചിച്ചാൽ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോൾ മരവിച്ചു പോയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോൾ അപകടമാണെന്ന് പറയാൻ കാണിച്ച ജാഗ്രതയോർക്കുമ്പോഴാണ് വീണ്ടും അതിശയം.’ അശ്വതി കുറിച്ചു
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കുഞ്ഞിനെ മുറിയിൽ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളിൽ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി പാതി ദേഹം മാത്രം കസേരയിൽ തൊട്ടാവും ഇരിപ്പ് പോലും.
ഓരോ കുഞ്ഞനക്കങ്ങളും അവളെ ഞെട്ടിക്കും. കണ്ണും കാതും മനസ്സും കുഞ്ഞിന്റെ ചുറ്റും വിട്ട് വെറുമൊരു ദേഹവുമായാണ് കുഞ്ഞുറങ്ങുന്ന മുറിയിൽ നിന്നും ഓരോ അമ്മയും പുറത്തിറങ്ങാറ്. അങ്ങനെയൊരമ്മ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ അടച്ച് രാത്രി ഭക്ഷണത്തിന് പുറത്തു പോകുന്നുവെന്ന് കേൾക്കുമ്പോൾ, നാലു വയസ്സുകാരനെ ഒറ്റയ്ക്കു വീട്ടിലടച്ച് ആശുപത്രിയിലേക്ക് പോയെന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു വിറ പടരുന്നു.
കണ്ണ് നനയ്ക്കുന്ന വാർത്തകളിൽ നിന്ന് എപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്. എന്തിന് ! അത്തരം സിനിമകളിൽ നിന്നു പോലും.
പക്ഷേ തൊടുപുഴയിൽ കൊല്ലപ്പെട്ട കുഞ്ഞ് എന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നു. വെറുമൊരോർമ്മയിൽ പോലും കണ്ണുകൾ കവിഞ്ഞൊഴുകുന്നു. എന്തെന്നില്ലാത്ത ഒരു പകപ്പോടെ എന്റെ അഞ്ചു വയസ്സുകാരിയെ കൂടുതൽ ചേർത്ത് പിടിക്കുന്നു.
എന്റെ നാട്ടിലാണത് സംഭവിച്ചത്. എന്റെ വീട്ടിൽ നിന്ന് ഏറിയാൽ പത്തു കിലോമീറ്റർ അകലത്തിൽ. എന്നിട്ടും അവന്റെ അമ്മ, എന്റെ അമ്മയുടെ സുഹൃത്തിന്റെ മകൾ ആണ് എന്ന് ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞത്…എന്തൊക്കെ ചെയ്തിട്ടും കണ്ണും കാതും കൊട്ടിയടച്ചിട്ടും വല്ലാത്തൊരു മരവിപ്പാണ്.
അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു…മനഃശാസ്ത്രജ്ഞർ ഉൾപ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്… സ്വന്തം കുഞ്ഞിനെ ഒരുത്തൻ കാലിൽ തൂക്കി തറയിലടിക്കുമ്പോൾ പ്രതികരിക്കാനാവാത്ത വണ്ണം അവൾ മരവിച്ചു പോയതാകാം എന്ന്…
ഭർത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവൾ. ഒന്നാലോചിച്ചാൽ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോൾ മരവിച്ചു പോയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോൾ അപകടമാണെന്ന് പറയാൻ കാണിച്ച ജാഗ്രതയോർക്കുമ്പോഴാണ് വീണ്ടും അതിശയം.
ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാൽ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ…!
ഒരു വർഷം മുമ്പ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ വണ്ടിയിൽ കയറുമ്പോൾ പത്മയുടെ വിരൽ കാറിന്റ ഡോറിനിടയിൽ കുരുങ്ങി. അവളെയും കൊണ്ട് വണ്ടിയോടിച്ച് ഹോസ്പിറ്റൽ വരെ എത്തിയതെങ്ങനെയെന്ന് ഇന്നും എനിക്കറിയില്ല. കാര്യമായൊന്നും പറ്റിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകുമായിരുന്നെങ്കിലും കുഞ്ഞിനേക്കാൾ ഉച്ചത്തിൽ കരഞ്ഞത് ഞാനാണെന്ന് പറഞ്ഞ് ഇന്നും വീട്ടുകാർ കളിയാക്കാറുണ്ട്. പരിസരം മറന്ന് നിലവിച്ചതോർത്ത് എനിക്ക് തന്നെ പിന്നീട് നാണക്കേട് തോന്നിയിട്ടുമുണ്ട്. പക്ഷേ അതങ്ങനെയാണ്…
എനിക്ക് നൊന്താൽ അച്ഛനും നോവും എന്ന് പണ്ട് അച്ഛൻ പറഞ്ഞ് പഠിപ്പിച്ചത് അക്ഷരാത്ഥത്തിൽ അങ്ങനെയാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.
അത് തന്നെ എന്റെ മകളോടും ഞാൻ പറയാറുണ്ട്. കാല് വേദന വന്നാലോ തല എവിടെയെങ്കിലും മുട്ടി വേദനിച്ചാലോ അവൾ ഓടി വന്നു ചോദിക്കും അമ്മയ്ക്കും ഇപ്പോൾ അവിടെ വേദനിക്കുന്നില്ലേ എന്ന്… അവൾക്ക് നൊന്താൽ അമ്മയ്ക്ക് നോവും എന്ന് അവൾ അതിശക്തമായി വിശ്വസിക്കുന്നുണ്ട്…ആ വിശ്വാസമല്ലാതെ മറ്റെന്താണ് നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുക ??
ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഒരു കുഞ്ഞിനെ പ്രസവിക്കാനും വളർത്താനും ശാരീരിക ക്ഷമത മാത്രമാണല്ലോ ഈ ലോകത്തിന്റെ മാനദണ്ഡം…മാനസികമായൊരു പരുവപ്പെടൽ ഏറ്റവും ആവശ്യമായ ഉത്തരവാദിത്വമാണ് അമ്മയും അച്ഛനുമാകൽ എന്നിരിക്കെ അതില്ലാവരുടെ ലോകത്തേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുഞ്ഞു ജീവനുകൾ ഇനിയും എത്തുകയും ഇതുപോലെ നരകയാതനകൾ അനുഭവിക്കുകയും ചെയ്യും!! അമ്മയോ അച്ഛനോ ആയതുകൊണ്ട് മാത്രം അവർ കുഞ്ഞിന്റെ പരമാധികാരികളെന്ന ചിന്ത നമുക്കും മാറേണ്ടിയിരിക്കുന്നു. ഓരോ കുഞ്ഞും അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. ഏതെങ്കിലും തരത്തിൽ വികലമായ മനസ്സുള്ളവരാണ് മാതാ പിതാക്കളെന്നു അയൽക്കാർക്കോ, ബന്ധുക്കൾക്കോ ഡോക്ടർമാർക്കോ അദ്ധ്യാപകർക്കോ തോന്നിയാൽ കുഞ്ഞുങ്ങളെ വിധിയ്ക്ക് വിട്ട് കൊടുക്കാതെ ദയവായി അധികൃതരെ വിവരമറിയിക്കുക. മാനസിക വൈകല്യങ്ങളുടെ ഇരയായി പിന്നീടതിന്റ പിൻ തുടർച്ചക്കാരാവേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ. വേണ്ടതിനും വേണ്ടാത്തതിനും സദാചാര പോലീസാവുന്ന നമ്മൾ അയൽ വീടുകളിൽ കേൾക്കുന്ന കുഞ്ഞു നിലവിളികൾക്ക് കൂടി കാതു കൊടുത്തിരുന്നെങ്കിൽ ചില ദുരന്തങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു…
കുഞ്ഞേ…മാപ്പ്
റസീന ഹസ്സൻ ഷാർജയിൽ നിന്നും എഴുതിയ മറ്റൊരു കണ്ണ് നനയിക്കുന്ന കുറിപ്പ്
സ്നേഹത്തോടെ അമ്മയ്ക്ക്,
അമ്മേ .. എനിക്ക് ഇന്ന് ഒരുപാട് സന്തോഷം തോന്നിയ ദിവസമാണ്.. കാരണം അറിയുമോ അമ്മക്ക് . ഞാൻ അച്ഛന്റെ കൂടെയാണ് ഇന്ന് ഉറങ്ങുന്നത്.
അച്ഛൻ എന്നെ കാത്തിരിക്കായിരുന്നു . വാരിപ്പുണർന്ന് അച്ഛൻ ഒരു നൂറ്മുത്തം തന്നപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി . അപ്പോഴും എനിക്കുള്ള വിഷമം എന്താ അറിയോ അമ്മയ്ക്ക് . കുഞ്ഞാവ അവിടെ ഒറ്റക്കല്ലേ .. കുഞ്ഞാവക്ക് എന്നും ചോറു വാരിക്കൊടുത്തതും കുളിപ്പിച്ചതും ഉടുപ്പിട്ടു കൊടുത്തതും ഞാൻ അല്ലായിരുന്നോ ..? ന്റെ കുഞ്ഞാവ എന്നെ കാണാതെ ..?
എന്നെ പ്രസവിച്ചതും പാലൂട്ടിയതും ഒക്കെ അമ്മയല്ലേ.. ന്റെ അച്ഛൻ പോയപ്പോൾ എന്തിനാ അമ്മ അയാളുടെ കൂടെ പോയത്. അയാളുടെ കൂടെ താമസിക്കാൻ ഞങ്ങൾക്ക് ഇഷ്ടമില്ലെന്ന് അമ്മയോട് കുറെ പറഞ്ഞില്ലായിരുന്നോ ..? മുത്തശ്ശിയുടെ അടുത്ത് നിൽക്കുമായിരുന്നില്ലേ ഞാനും കുഞ്ഞവയും .. പിന്നെന്തിനാ ഞങ്ങളെ കൂട്ടികൊണ്ടു വന്നത് .. ഇപ്പോ ന്റെ കുഞ്ഞാവ ഒറ്റക്കായിലേ??
രാത്രി ആയാൽ ഞങ്ങൾക്ക് ഇരുട്ടിനെ പേടിയാണെന്ന് അറിയൂലെ അമ്മയ്ക്ക് . ഞങ്ങളെ വീട്ടിലാക്കി അമ്മ പോകുമ്പോൾ കുഞ്ഞാവ പോകല്ലേ പറഞ്ഞ് കരഞ്ഞത് ഓർമ്മയുണ്ടോ അമ്മയ്ക്ക്..? അയാൾ കണ്ണുരുട്ടിയപ്പോൾ കുഞ്ഞാവ പേടിച്ചു കരഞ്ഞപ്പോൾ ഞാനാ കുഞ്ഞാവയെ കൊണ്ടുപോയി ഉറക്കിയത് .
അന്ന് രാത്രിയും അമ്മ പോയപ്പോൾ കുറെ കരഞ്ഞാ കുഞ്ഞാവ ഉറങ്ങിയത് .. ഞങ്ങൾക്ക് നല്ല വിശപ്പുണ്ടായിരുന്നു . കഴിക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് കുറെ വെള്ളം കുടിച്ചു . അതാ കുഞ്ഞാവ സോഫയിൽ മൂത്രം ഒഴിച്ചു പോയത് . ക്ഷീണം ആയപ്പോൾ ഞാനും ഉറങ്ങിപ്പോയി .
പിന്നെ എന്താ പറ്റിയെന്ന് ഓർമ്മയില്ലാ യിരുന്നു . ഇന്നാണ് എനിക്ക് എല്ലാം ഓർമ്മ വന്നത്. അയാൾ എന്നെ എടുത്തറിഞ്ഞപ്പോൾ .. ചവിട്ടിയപ്പോൾ ഒരുപാട് വേദനിച്ചു .. എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല .. വീണ്ടും വീണ്ടും ചവിട്ടുമ്പോൾ അമ്മ വന്ന് എന്നെ പിടിച്ച് “ന്റെ മോനെ ഒന്നും ചെയ്യല്ലേ” എന്ന് പറഞ്ഞ് കരയും എന്ന് വിചാരിച്ചിരുന്നു ഞാൻ .
അയാൾ തല്ലുന്നത് അമ്മ നോക്കിയിരുന്നപ്പോഴാ എനിക്ക് ഏറ്റവും വേദനിച്ചത് .. അപ്പോഴും ഞാൻ പ്രാർഥിച്ചത് “ന്റെ കുഞ്ഞാവനെ ഒന്നും ചെയ്യരുതേ” എന്നാണ് .. കുഞ്ഞാവനെ കെട്ടിപിടിച്ച് കരയണം എന്നുണ്ടായിരുന്നു .. പക്ഷെ എനിക്ക് എഴുനേൽക്കാൻ പറ്റില്ലായിരുന്നു . മേലാസകലം വേദന . ഏതൊക്കെയോ എല്ലുകൾ പൊട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി . കണ്ണ് അടഞ്ഞു പോകുമ്പോഴും കണ്ടത് തറ മുഴുവൻ ചുവപ്പ് നിറമായിരുന്നു . അപ്പോഴും ന്റെ കുഞ്ഞാവന്റെ കരച്ചിൽ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു ..
എന്നെ ആ ചുവന്ന കാറിൽ കൊണ്ടുപോവുമ്പോൾ ന്റെ കുഞ്ഞാവ അവിടെ ഒറ്റക്കായിരുന്നില്ലേ … അതായിരുന്നു തല പൊട്ടിപ്പിളർന്ന വേദനയിലും ഞാൻ ഓർത്തിരുന്നത്
ആശുപത്രിയിൽ നിന്ന് ഞാൻ സോഫയിൽ നിന്നും വീണതാണെന്ന് ‘അമ്മ കള്ളം പറഞ്ഞത് എന്തിനായിരുന്നു അമ്മേ ..? ഒരിക്കലും കള്ളം പറയരുതെന്ന് അച്ഛൻ പറഞ്ഞത് അമ്മയും കേട്ടതല്ലേ ..
സീരിയസാണ് വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോവണം എന്ന് അവരൊക്കെ പറഞ്ഞപ്പോ ‘അമ്മയ്ക്ക് സങ്കടം തോന്നിയിരുന്നോ ..?
പോലീസുകാർ നിർബന്ധിച്ചു അമ്മയെ ആംബുലൻസിൽ എന്റെ കൂടെ കയറ്റിയപ്പോൾ ‘അമ്മ കരഞ്ഞിരുന്നോ ..? എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല.
ഒരിക്കൽ ഞാൻ കുഞ്ഞാവേടെ പ്രായമുള്ളപ്പോൾ മുറ്റത്ത് വീണ് കാലിന്റെ മുട്ടിന്റെ തൊലിയുരിഞ്ഞപ്പോൾ അമ്മ കരഞ്ഞത് ഓർത്തുപോയി ആ സമയത്ത് ..
തണുത്തിരിക്കുന്ന എ സി മുറിയിൽ എന്റെ ശരീരത്തിൽ എന്തൊക്കെയോ ഉപകരണങ്ങൾ വെച്ച് കിടക്കുമ്പോൾ ചുറ്റിലും ഉള്ള വെള്ള ഉടുപ്പിട്ട എല്ലാവരുടെയും കണ്ണ് നനയുന്നത് ഞാൻ കണ്ടിരുന്നു .. അവരൊക്കെ എന്നെ നോക്കി കരയുന്നുണ്ടായിരുന്നു ..ഇപ്പോൾ എല്ലാരും പറയുന്നു എന്റെ അമ്മ അറിഞ്ഞുകൊണ്ടാ എന്നെ അയാൾ ഉപദ്രവിച്ചതെന്ന് . അതൊക്കെ കളവായിരിക്കും അല്ലേ അമ്മേ..
അന്ന് മുതൽ അച്ഛൻ എന്നെ വിളിച്ചോണ്ടിരിക്കാ .. അച്ഛൻ എന്നെ കാണാൻ കൊതിയായെന്ന് .. പക്ഷെ ഈ വെളുത്ത ഉടുപ്പിട്ട മാലാഖമാർ എന്നെ പോകാൻ അനുവദിച്ചില്ല ..അവരുടെ ഒക്കെ സ്നേഹം കാണുമ്പോൾ എനിക്ക് സങ്കടം വരും .. അവരൊക്കെ പ്രാർത്ഥിക്കുന്നത് എനിക്ക് വേണ്ടിയാ അല്ലേ അമ്മേ .. അവർ മാത്രല്ല ..എല്ലാ അമ്മമാരും അച്ഛന്മാരും കരയുന്നതും പ്രാർത്ഥിക്കുന്നതും എനിക്ക് വേണ്ടിയാ അല്ലേ ..
എനിക്കിവിടെ സുഖമാണെന്ന് അവരോടൊക്കെ പറയണേ .ഞാൻ അന്വേഷിച്ചെന്നും പറയണേ..
അമ്മയ്ക്ക് ഓർമ്മയുണ്ടോ നമ്മൾ അച്ഛന്റെ കൂടെ മുന്തിരിത്തോട്ടത്തിൽ പോയത് ..? അച്ഛൻ അന്ന് എനിക്ക് ഒരുപാട് മുന്തിരി തന്നു . നല്ല മധുരമുള്ള മുന്തിരി എവിടെ കിട്ടും ഞാൻ ചോദിച്ചപ്പോൾ സ്വർഗ്ഗത്തിൽ ചെന്നാൽ നല്ല മധുരമുള്ള മുന്തിരി കിട്ടും എന്നായിരുന്നു അച്ഛൻ പറഞ്ഞത് .. ഇവിടെ എനിക്കിഷ്ടമുള്ളതൊക്കെ ഒരുക്കി അച്ഛൻ കാത്തിരിക്കായിരുന്നു..
അമ്മ എന്റെ കുഞ്ഞാവനെ നന്നായി നോക്കണേ.എനിക്ക് ഇവിടെ കൂട്ടിന് അച്ഛനുണ്ടല്ലോ.. കുഞ്ഞാവനെ എന്നെ ഉപദ്രവിച്ച പോലെ വേദനിപ്പിക്കരുതേ..അവൻ പാവമാണ് .ചെറിയ കുട്ടിയല്ലേ..
അമ്മേ.. എനിക്ക് പോകാൻ സമയമായി . അച്ഛൻ കൂടെ ഉണ്ടായിരുന്നപ്പോൾ അമ്മ തന്നിരുന്ന മുത്തം എന്റെ നെറ്റിയിലൊന്നു വെക്കാമോ.. കൊതിയായിട്ടാ.. ഇനി ഒരിക്കലും അമ്മയെയും കുഞ്ഞാവയെയും കാണാൻ പറ്റില്ലല്ലോ.
അമ്മേ ഞാൻ പോയി ട്ടോ…
റസീന കെ. പി
മെക്സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖലയിലാണ് അപൂർവമായ വെള്ള തിമിംഗലത്തെ കണ്ടെത്തിയത്. അത്രത്തോളം സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ് ഇൗ വിഡിയോയും ചിത്രങ്ങളും.
നല്ല തൂവെള്ള നിറത്തിലുള്ള തിമിംഗലമാണ് വിഡിയോയിൽ പതിഞ്ഞത്. മെക്സിക്കോയില്‍ കണ്ടെത്തിയ ഈ തിമിംഗലം ഗ്രെ വെയില്‍ എന്ന ഇനത്തില്‍ പെട്ടതാണെന്ന് ശാസ്ത്രലോകം പറയുന്നു. . ആല്‍ബിനോ എന്ന അവസ്ഥയമാണ് തിമിംഗലങ്ങള്‍ക്കും വെള്ള നിറം നല്‍കുന്നത്. ശരീരത്തിലെ കറുത്ത പിഗ്മെന്‍റുകള്‍ അഥവാ മെലാനിന്‍റെ അഭാവമാണ് ജീവികള്‍ക്ക് വെള്ള നിറം ലഭിക്കാനുള്ള കാരണം.
മാനുവല്‍ ഗോണ്‍സാല്‍വസ് എന്ന സ്കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടറാണ് ഈ തിമിംഗലത്തെ ക്യാമറയില്‍ പകര്‍ത്തിയത്. 2008ൽ കുഞ്ഞായിരുന്നപ്പോൾ ഇതേ തിമിംഗലം ഗവേഷകരുടെ ശ്രദ്ധ നേടിയിരുന്നു.ഗാലന്‍ ഡേ ലേച്ചെ അഥവാ പാല്‍ക്കുടം എന്നതാണ് ഈ വെള്ള തിമിംഗലത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.
എന്റെ ആൺമക്കൾ വലിയ പ്രശ്നത്തിലൂടെയാണ് കടന്ന് പോകുന്നത്. ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികൾക്കേ അത് പരിഹരിക്കാൻ കഴിയൂവെന്ന് ഒരമ്മയെഴുതിയ കത്താണ് ക്യാംപസുകളിൽ ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. മരിയൻ വൈറ്റ് എന്ന അമ്മ എഴുതിയ കത്താണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.
ആ അമ്മ എഴുതിയ വിവാദമായ കത്ത് ഇങ്ങനെ…
ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ കത്ത് എഴുതുന്നത്. നാല് ആൺമക്കളുടെ അമ്മയാണ് ഞാൻ. അടുത്തിടെ മക്കളുമായി കോളേജിലെത്തിയപ്പോൾ വേദനാജനകമായ ചില കാഴ്ച്ചകൾ കാണേണ്ടി വന്നു. പറയുന്നതിൽ ദേഷ്യമൊന്നും തോന്നരുത്.
കോളേജിലുണ്ടായിരുന്ന മിക്ക ആൺക്കുട്ടികളുടെയും ശ്രദ്ധ ലെഗിങ്സും ഷോർട്ട്ടോപ്പും ധരിച്ച പെൺകുട്ടികളിലേക്കാണ്. അത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി. ശരീരത്തിൽ ഒട്ടിപിടിച്ച ലെഗ്ഗിങ്സുകളും ഇറക്കം കുറഞ്ഞ ടോപ്പുകളും ധരിച്ച ചില പെൺകുട്ടികളുടെ പിന്നാലെയായിരുന്നു മിക്ക ആൺകുട്ടികളുടെയും നോട്ടം. ലെഗിങ്സ് സ്ഥിരമായി ധരിക്കുന്ന പെൺകുട്ടികളോട് ഈ അമ്മ ഉപദേശം നൽകാനും മറന്നില്ല.
നിങ്ങൾ പുറത്തിറങ്ങുമ്പോൾ ആൺമക്കളുള്ള അമ്മമാരെ കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.അപ്പോൾ ലെഗ്ഗിങ്സിന് പകരം ജീൻസേ ധരിക്കൂ. ഈ അമ്മയുടെ കത്ത് ക്യാമ്പസിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അമ്മയുടെ കത്തിനോട് ചിലർ പ്രതികരിച്ചത് ഇങ്ങനെ…
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അതിന് വേണ്ടി ചല പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ലെഗ്ഗിങ്സ് പ്രൈഡ് ഡേ എന്നൊരു ഡേ തന്നെ അവർ ആചരിക്കുകയും ചെയ്തു. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ലെഗ്ഗിങ്സ് ധരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് അങ്ങനെയൊരു ദിനം ആചരിച്ചത്.
ലെഗിങ്സ് ധരിച്ച് കൊണ്ട് നിൽക്കുന്ന പലവിധത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികൾ പങ്കുവച്ചു. പെൺകുട്ടികൾ ലെഗിങ്സ് ധരിക്കുന്നതിനെതിരെ ഇപ്പോഴും ചർച്ചകൾ നടക്കുന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി കൊല്ലുകയാണ്. ട്രോളാന്‍ പാകത്തിന് കണ്ണന്താനം വഷളത്തരമൊക്കെ വിളിച്ചു പറയുന്നുമുണ്ട്. ട്രോളര്‍മാര്‍ക്ക് മറുപടിയുമായി കണ്ണന്താനം എത്തിയിരിക്കുകയാണ്.
ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് വെറുതെ ഇരുന്ന് നിരാശപ്പെട്ടിരിക്കുന്നവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കുന്നതെന്ന് കണ്ണന്താനം പരിഹസിച്ചു. ഇടതും വലതും ഭരിച്ച് മുടിച്ചിരിക്കുകയാണ് കേരളം. ഇവിടെ വിദ്യാഭ്യാസം ഇല്ലാതെ ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തിരികെ വരികയാണ്. അപ്പോള്‍ ആ നിരാശ ആരോടെങ്കിലും തീര്‍ക്കണം. ഇവര്‍ക്ക് കത്തി എടുത്ത് ഒരാളെ കൊല്ലാനുളള ധൈര്യമൊന്നും ഇല്ല. അപ്പോള്‍ രാവിലെ ഫോണ്‍ എടുത്ത് ട്രോളുണ്ടാക്കുമെന്നും കണ്ണന്താനം പറഞ്ഞു.
കണ്ണന്താനത്തെ നോക്കി ചിരിച്ചോട്ടെ. കേരളം സന്തോഷമായിരിക്കട്ടെ. ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല. അതിന്റെ ഐഡി പോലും എനിക്കറിയില്ല. എനിക്ക് 10 കോടി ആളുകളെ ചിരിപ്പിക്കാന്‍ പറ്റുന്നതൊക്കെ സന്തോഷമാണ്. ഇവിടെ ആര് ഷൈന്‍ ചെയ്താലും അവരെ കൊല്ലും. ഞാന്‍ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ട്രോളാക്കുന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ലെന്നുംകണ്ണന്താനം പറനഞ്ഞു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ പണിയാനാണ് ഈ നീക്കമെന്ന് ന്യായീകരിച്ച കണ്ണന്താനം, പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തും പരിഹാസ്യനായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട വിഷയവും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയാണ് കേരളത്തിന്റെ യഥാര്‍ഥ തലസ്ഥാനമെന്ന രീതിയിലുള്ള കണ്ണന്താനത്തിന്റെ അഭിപ്രായവും ട്രോളുകള്‍ക്ക് കാരണമായി.
ചുറ്റും മരങ്ങള്‍ നിറഞ്ഞ ഒറ്റപ്പെട്ട റോഡ്. സമയം അര്‍ദ്ധരാത്രി. പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍. ഇരുട്ടിനെ വകഞ്ഞുമാറ്റി റോഡിലൂടെ നീങ്ങുകയാണ് ഒരു കാര്‍. പെട്ടെന്നാണ് അത് സംഭവിച്ചത്. നടുറോഡില്‍ പൊടുന്നനെ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. സഡന്‍ ബ്രേക്കിട്ട കാറിനു നേരെ വെളുത്ത വസ്ത്രമിട്ട ആ രൂപം പതിയെ നടന്നടുക്കുന്നു. കാറിന്‍റെ ഡോര്‍ ആ ഭീകര രൂപം വലിച്ചുതുറന്നു. പക്ഷേ അകത്തേക്ക് നോക്കിയ ആ പ്രേതരൂപത്തിന്‍റെ മുഖത്ത് ഭയം നിറഞ്ഞു. ഡ്രൈവിങ്ങ് സീറ്റില്‍ ആരുമില്ല. പേടിച്ച് വിരണ്ട പ്രേതം നിലവിളിച്ച് തിരിഞ്ഞ് ഒരൊറ്റ ഓട്ടം!
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പരസ്യചിത്രമാണിത്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഓട്ടോണമസ് കാറിന്‍റെ പരസ്യമാണിത്. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് രസകരമായ വീഡിയോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ഓട്ടോണമസ് കാറുകളുടെ കണ്‍സെപ്റ്റ് മോഡലുകളുടെ പരീക്ഷണത്തിലാണ് കമ്പനി. എത്രയും പെട്ടെന്ന് തന്നെ ഇത്തരം കാറുകള്‍ കമ്പനി നിരത്തിലെത്തിക്കുമെന്നാണ് വാഹന ലോകത്തിന്‍റെ പ്രതീക്ഷ.
ഉള്‍ക്കടലില്‍ മാത്രം കണ്ടുവരുന്ന സണ്‍ഫിഷ് ഗണത്തില്‍പെട്ട മല്‍സ്യം ലോകത്തിന്റെ തന്നെ അമ്പരപ്പ് നേടി തെക്കന്‍ ഓസ്‌ട്രേലിയന്‍ തീരമായ മുറായ് നദീമുഖത്ത് കരയ്ക്കടിഞ്ഞിരിക്കുന്നു.
പാതി ശരീരം തിരണ്ടിയെ പോലെയും മറുപാതി സാധാരണ മല്‍സ്യങ്ങളെയും പോലെയാണ്. അത്തരത്തില്‍ കൂറ്റന്‍ മൂന്നു മല്‍സ്യങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഏഴടിയോളം നീളം വരുന്ന മല്‍സ്യത്തിന് ആറടിയിലധികം വീതിയുണ്ട് .ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സണ്‍ഫിഷുകള്‍ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ തീരത്തു നിന്ന് ലഭിച്ച ഏറ്റവും വലുപ്പമേറിയ സണ്‍ഫിഷാണ് മുറായ് നദീമുഖത്ത് നിന്നു ലഭിച്ചതെന്നാണു സൂചന.
മനുഷ്യര്‍ക്ക് ഒട്ടും അപകടം ഉണ്ടാക്കില്ല എന്നതും സണ്‍ഫിഷുകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇത്തരം അപൂര്‍വ മല്‍സ്യങ്ങള്‍ എങ്ങനെ കരയിലെക്കെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. ചത്ത് കരയ്ക്കടിഞ്ഞ മല്‍സ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഈ വിചിത്രരൂപത്തിലുള്ള മല്‍സ്യം വൈറലായിരിക്കുകയാണ്.
മത്സ്യത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി സൗത്ത് ഓസ്‌ട്രേലിയന്‍ മറൈന്‍ മ്യൂസിയത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ആനയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണ്ണൻ എന്ന ആനയാണ് മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്.
ചങ്ങലയിൽ കെട്ടിയ ആന നിൽക്കാനാകാതെ താഴെ ഇരുന്നു. ഇതുകണ്ട് ഒരു പാപ്പാൻ ആനയെ വലിയ വടികൊണ്ട് കുത്തി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു, മറ്റൊരു പാപ്പാൻ പുറകിൽ നിന്നും ആഞ്ഞടിച്ചു. ആന വേദന സഹിക്കാൻ വയ്യാതെ തളർന്ന് കിടന്നിട്ടും ദ്രോഹം തീർന്നില്ല. കിടന്ന ആനയുടെ പുറകിൽ തൊലിപൊട്ടുന്ന വിധം പിന്നെയും അടിച്ചു. മതി ചത്തുപോകുമെന്ന് വിഡിയോയിൽ ഇവർ പറയുന്നത് കേൾക്കാം. എന്നിട്ടും അടി തുടർന്നുകൊണ്ടിരുന്നു.
നിരവധി പേരാണ് ഈ വിഡിയോ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമായി പങ്കുവെച്ചിരിക്കുന്നത്.
Karnan the gentle giant,once a temple elephant ,being mercilessly beaten up in thrissur ,kerala pic.twitter.com/hNNGF7VyID
— (@pramodchandrase) March 25, 2019
അമിതമായ അഭ്യാസ പ്രകടനം വഴിവെച്ചത് വന്‍ അപകടത്തിലേക്ക്. പോളണ്ടിലാണ് അപകടമുണ്ടായത്. അശ്രദ്ധമായി അഭ്യാസ പ്രകടനം നടത്തി വിമാനം മരത്തിലിടിച്ച് താഴേയ്ക്ക് പതിച്ചക്കുന്നതിന്റെ വിഡിയോ സമൂപമാധ്യമങ്ങളില്‍ വൈറലാകുന്നു. അക്രോബാറ്റിക്ക്‌സിന് ഉപയോഗിക്കാന്‍ പാടില്ലാത്ത വിമാനത്തില്‍ അഭ്യാസം കാണിച്ചതും വളരെ താഴ്ന്ന് പറന്നതുമാണ് അപകടകാരണം എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പൈലറ്റ് അടക്കം രണ്ടുപേരുണ്ടായിരുന്നു വിമാനത്തില്‍. പൈലറ്റ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ ആള്‍ക്ക് ഗുരുതരമായ പരിക്കുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ മാസമാണ്.
സെല്‍ഫി ഭ്രമം ആനയ്ക്കുമുന്നിലെത്തിയാല്‍ എങ്ങനെയിരിക്കും. യുവാവിനും സംഭവിച്ചത് അതു തന്നെ. ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ആന തൂക്കിയെടുത്തെറിഞ്ഞു. ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പുന്നപ്ര കണ്ണമ്പള്ളിക്കല്‍ വീട്ടില്‍ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനേഷിനെ ആന കൊമ്പില്‍ കോര്‍ത്ത് എറിയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ജിനേഷിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കേ പറമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. തളച്ചിരുന്ന ആനകളുടെ സമീപം എത്തിയ ജിനേഷ് ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുമ്പോഴാണ് കുത്തേറ്റത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ജിനേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആനയെ പിന്നീട് എഴുന്നള്ളത്തില്‍ നിന്നും മാറ്റി.
വടകരയിൽ പി. ജയരാജൻ സിപിഎമ്മിനായി പോരിനിറങ്ങിയത് മുതൽ ബൽറാമും സജീവമായി രംഗത്തുണ്ട്. ജയരാജന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ച ഒരു പോസ്റ്ററുമായിട്ടാണ് ബൽറാം എത്തിയത്. തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തും പ്രചാരണങ്ങളും വലിയ മേളത്തോടെ മുന്നേറുകയാണ്. ഇക്കൂട്ടത്തിൽ സ്ഥാനാർഥിയുടെ പേരെഴുതുമ്പോൾ വരുന്ന തെറ്റുകൾ അടക്കം ചൂണ്ടിക്കാട്ടി ട്രോളുകളും സജീവമാണ്.
അക്കൂട്ടത്തിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ. ഫെയ്സ്ബുക്കിലൂടെയാണ് പി. ജയരാജനെ ട്രോളി കൊണ്ട് ബൽറാമിന്റെ ചിത്രവും കുറിപ്പും.ചുവരിലെ സിനിമാ പോസ്റ്ററിന് മുകളിലാണ് ജയരാജനെ വിജയിപ്പിക്കുക എന്ന പോസ്റ്റർ പതിച്ചത്. ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിന് മുകളിലാണ് പോസ്റ്റര് പതിച്ചത്. എന്നാൽ പോസ്റ്ററിലെ വാചകമാണ് ട്രോളിന് ആധാരം.
‘പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫൺ ഫാമിലി ത്രില്ലർ’ എന്ന വാചകത്തിന് തൊട്ടുതാഴെയാണ് ജയരാജൻ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റർ പ്രചാരണത്തിനായി പതിച്ചത്. ഇൗ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ തലക്കെട്ട് ട്രോളൻമാരും ഏറ്റെടുത്തു. ‘പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’ എന്നായിരുന്നു ബൽറാം നൽകിയ കുറിപ്പ്.