Specials

കാരൂര്‍ സോമന്‍ ചാരുംമൂട്

ഉക്രെയിനിലെ കീവ് ബോറിസ്പില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ കൊടുംതണുപ്പായിരുന്നു. പെട്ടെന്നുണ്ടായ കാലാവസ്ഥാവ്യതിയാനമാണ് അതിന് കാരണമായത്. പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ എയര്‍പോര്‍ട്ടിനടുത്തുള്ള റ്റിസ ഹോട്ടലിലേക്ക് വെള്ളപ്പുടവ ധരിച്ചും തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞുപാതയിലൂടെ മുന്നോട്ടുപോയി. അകലെ ആകാശവും ഭൂമിയും കെട്ടിപ്പുണര്‍ന്നും, വഴിയോരങ്ങളില്‍ പൂര്‍ണ്ണനഗ്നരായി നില്ക്കുന്ന മരങ്ങളുടെ നാണമകറ്റാന്‍ മഞ്ഞു രോമങ്ങള്‍ രക്ഷകരായിട്ടെത്തി. കാറില്‍ നിന്ന് പുറത്തിറങ്ങിയയുടന്‍ എന്റെ തലയിലും കാതിലും മൂക്കിലും കോട്ടിലും മഞ്ഞ് പൂക്കള്‍ ഒട്ടിപിടിച്ചു. അന്തരീക്ഷത്തില്‍ മഞ്ഞുപൂക്കളുടെ കളിയാട്ടം നയനമനോഹരമായി തോന്നി.

കിഴക്കന്‍ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഈ കരിങ്കടല്‍തീര രാഷ്ട്രം ഒമ്പതാം ശതകത്തില്‍ കീവന്‍ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവന്‍ റഷ്യക്കാര്‍!. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കള്‍ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങള്‍ ഏര്‍!പ്പെടുത്തി. കൂട്ടത്തില്‍ സമ്പന്നമായ മേഖലകള്‍ കൈയടക്കാന്‍ അതിര്‍!ത്തിരാജ്യങ്ങള്‍ തയാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘര്‍!ഷമേഖലയായി. പോളണ്ടിനെ അനുസ്മരിപ്പിക്കുംവിധം കാര്‍!ഷികമേഖലയില്‍ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഉക്രെയിനായിരുന്നു. അധ്വാനശീലരായിരുന്നു ജനത. 1917ല്‍ റഷ്യന്‍വിപ്ലവത്തെ തുടര്‍ന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവര്‍! സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ല്‍ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യന്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്ന അവര്‍! 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടര്‍!ന്ന് അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറി.

പൂര്‍വ യൂറോപ്പു സമതലത്തിന്റെ ഭാഗമാണ് ഉക്രയിന്‍. ശരാശരി ഉയരം 175 മീറ്റര്‍. റിപ്പബ്ലിക്കിന്റെ അതിര്‍തിക്കു സമീപം കാര്‍പേത്തിയന്‍, ക്രീമിയന്‍ എന്നീ പര്‍വതങ്ങളോടനുബന്ധിച്ചുള്ള നിംനോന്നതങ്ങളായ ഉന്നത തടങ്ങള്‍ കാണാം. ഈ പ്രദേശം മൊത്തം വിസ്തീര്‍ണത്തിന്റെ 5% മാത്രമേ വരൂ. പൊതുവേ സമതല ഭാഗങ്ങള്‍ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറരികുമുതല്‍ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല കാണാം. നിപ്പര്‍, യൂസ്‌നീബൂഗ് എന്നീ നദികള്‍ക്കിടയ്ക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് (നിപ്പര്‍ പീഠപ്രദേശം). ഈ ഭാഗത്ത് നിരവധി നദീജന്യ താഴ്വരകളും അഗാധ ചുരങ്ങളും ഉണ്ട്; 325 മീറ്ററോളം താഴ്ചയുള്ള കിടങ്ങുകള്‍ ഇവയില്‍ പെടുന്നു. പടിഞ്ഞാറുനിന്നും ഈ പീഠഭൂമിയിലേക്കു തുളഞ്ഞുകയറുന്ന മട്ടില്‍ കിടക്കുന്ന വോളിന്‍ പോഡോള്‍ കുന്നുകള്‍ (472 മീ.) നെടുനാളായുള്ള അപരദനം മൂലം ഉണ്ടായിട്ടുള്ള സങ്കീര്‍ണമായ ഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇടതുപാര്‍ശ്വത്തില്‍ നിപ്പര്‍പീഠ പ്രദേശത്തിന്റെ അതിര്, റിപബ്ലിക്കിന്റെ വ. കി. ഭാഗത്തായുള്ള ഡൊണെറ്റ്‌സ് മലനിരകളാണ്; മധ്യറഷ്യാ പീഠഭൂമിയുടെ ശാഖയാണിവ.

റിപ്പബ്ലിക്കിന്റെ വടക്കതിര് പൊതുവേ ചതുപ്പുപ്രദേശങ്ങളാണ്; പീപ്പറ്റ്ചതുപ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ധാരാളം നദികള്‍ ഒഴുകുന്നു. മധ്യ ഉക്രെയിന്‍ നീപ്പര്‍ നദീതടവും ആ നദിയുടെ ആവാഹക്ഷേത്രമായ താഴ്വര പ്രദേശവുമാണ്. പടിഞ്ഞാറുനിന്നും കിഴക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന മട്ടിലാണ് ഈ പ്രദേശങ്ങളുടെ കിടപ്പ്. ഈ താഴ്വരപ്രദേശം ക്രിമിയന്‍ സമതലത്തില്‍ ലയിക്കുന്നു. പടിഞ്ഞാറ് കാര്‍പേത്തിയന്‍ സാനുക്കളിലും ടീസാനദീവ്യൂഹത്തിന്റെ തടപ്രദേശമായ സമതലം കാണാം. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറരിക് കാര്‍പേത്തിയന്‍ പങ്തിയില്‍പെട്ട സമാന്തരനിരകളാണ്. 610 മുതല്‍ 1980 വരെ മീറ്റര്‍ ഉയരമുള്ളവയാണിവ. ഉക്രെയിനിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം കാര്‍പേത്തിയന്‍ നിര്‍കളില്‍ ഉള്‍പ്പെട്ട ഹവേല (2061 മീറ്റര്‍) കൊടുമുടിയാണ്. ക്രിമിയന്‍ മലനിരകള്‍ പൊതുവെ ഉയരം കുറ്ഞ്ഞവയാണ്. മൂന്നു സമാന്തര നിരകളായാണ് ഇവയുടെ കിടപ്പ്. ഇവയ്ക്കിടയില്‍ ഫലഭൂയിഷ്ടങ്ങളായ താഴ്വരകളുമുണ്ട്. കരിങ്കടല്‍, അസോവ് കടല്‍ എന്നിവയുടെ ഓരങ്ങള്‍ പാറക്കെട്ടുകള്‍ നിറഞ്ഞവയും വിസ്തൃതി കുറഞ്ഞവയുമാണ്.

സാമ്പത്തിക പ്രാധാന്യമുള്ള 23,000 നദികള്‍ ഈ റിപ്പബ്ലിക്കിനുള്ളില്‍ ഉള്ളതയി കണക്കാക്കപ്പെടുന്നു. ഇവയില്‍ 300 എണ്ണം 10 കി. മീ.ലേറെ നീളമുള്ളവയാണ്. 95 കി. മീറ്റരിലേറെ നീളമുള്ള 116 നദികളുണ്ട്. നീപ്പര്‍ നദി (2,187 കി. മീ.) മാര്‍ഗ്ത്തിലെ 1,197 കി. മീ. ദൂരം ഉക്രെയിന്‍ അതിര്‍ത്തിക്കുള്ളിലാണ്. റിപ്പബ്ലിക്കിന്റെ പകുതിയിലേറെ നീപ്പര്‍ നദിയുടെ ആവാഹക്ഷേത്രത്തില്‍ പെടുന്നു. കരിങ്കടലിലേക്ക് ഒഴുകിവീഴുന്ന മറ്റൊരു പ്രധാന നദിയാണ് യുസിനിബുഗ് (802 കി. മീ.). ഇതിന്റെ മുഖ്യ പോഷകനദിയണ് ഇന്‍ഗൂര്‍. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അരികുകളിലൂടെ ഒഴുകി കരിങ്കടലില്‍ പതിക്കുന്ന നെസ്റ്റര്‍ (1342 കി. മീ.) നദീവ്യൂഹവും പ്രാധന്യമര്‍ഹിക്കുന്നതാണ്. ഉക്രെയിനിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ 163 കി. മീ. ദൂരം ഡാന്യൂബ് നദിയാണ്; ഇതിന്റെ മുഖ്യ പോഷക നദികളിലൊന്നായ ടീസ ട്രാന്‍സ്‌കാര്‍പേത്തിയന്‍ സമതലത്തെ ജലസമ്പുഷ്ടമാക്കുന്നു. ഡോണ്‍ നദിയുടെ പോഷകനദിയായ ഡോണെറ്റ്‌സ് (1046 കി. മീ.) യത്രാമധ്യത്തില്‍ ഏറിയ ദൂരവും ഉക്രെയിനിലൂടെയാണ് ഒഴുകുന്നത്. ക്രിമിയാ സമതലത്തിലെ പ്രധാന നദിയാണ് സാല്‍ഗീര്‍ (230 കി. മീ.)

നദികളിലെ ജലത്തിന്റെ പൂര്‍ണവും വ്യാപ്തവുമായ പ്രയോജനം നേടിയിട്ടുള്ള അവസ്ഥയാണ് ഉക്രെയിനിലുള്ളത്. കനാല്‍വ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കര്‍ഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങള്‍ അങ്ങേയറ്റം വികസിപ്പീച്ചിരിക്കുന്നു. വടക്കന്‍ പ്രദേശങ്ങളിലെ നദികള്‍ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ ഭാരമേറിയ വസ്തുക്കള്‍ കടത്തുന്നതിനും പ്രയോജനപ്പെടുന്നു. നദീമാര്‍ഗങ്ങളുടെ ആഴം കൂട്ടി ഗതാഗതക്ഷമത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഊര്‍ജ്ജോത്പാതന സാധ്യതകള്‍ നൂറു ശതമാനവും ഉപഭോഗ വിധേയമായിട്ടുണ്ട്

ധാതുസമ്പന്നമായ ഒരു മേഖലയാണ് ഉക്രെയിന്‍. 72 ലധികം ധാതുക്കള്‍ ഈ റിപ്പബ്ലിക്കില്‍ നിന്നു ഖനനം ചെയ്യപ്പെടുന്നു. കൃവോയ്‌റോഗ്, കെര്‍ഷ്, ബെലോസിയോര്‍ക്ക്, ക്രീമെന്‍ഷുഗ്, ഷാഡനെഫ് എന്നിവിടങ്ങളില്‍ മൊത്തം 1,940 കോടിടണ്‍ ഇരുമ്പയിര്‍ നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമൃദ്ധമായ മാങനീസ് നിക്ഷേപങ്ങള്‍ ഉക്രെനിലാണ് അവസ്ഥിതമായിട്ടുള്ളത്. ഡോണെറ്റ്‌സ്, നീപ്പര്‍ എന്നീ നദീതടങ്ങളില്‍ കനത്ത കല്‍ക്കരി നിക്ഷേപങ്ങളും ഉണ്ട്. ഡോണെറ്റ്‌സ് നദീ തടത്തില്‍ മാത്രം 3,900 കോടി ടണ്‍ മുന്തിയ ഇനം കല്‍ക്കരി കണ്ടെത്തിയിട്ടുണ്ട്. നിപ്പര്‍ നദീ തടത്തില്‍ 600 കോടി ടണ്‍ നിക്ഷേപങ്ങളാണുള്ളത്; താരതമ്യേന കുറഞ്ഞയിനം കല്‍ക്കരിയാണിത്. എണ്ണയുടെ കാര്യത്തിലും ഉക്രെയിന്‍ സമ്പന്നമാണ്. സിര്‍ കാര്‍പേത്തിയന്‍, നിപ്പര്‍ഡോണെറ്റ്‌സ്, ക്രീമിയ എന്നീ മൂന്നു മേഖലകളിലുമായി നൂറിലേറെ എണ്ണഖനികളുണ്ട്. ടൈറ്റനിയം, അലൂമിനിയം, നെഫെലൈറ്റ്, മെര്‍ക്കുറി, അലുനൈറ്റ്, പാരാഫിന്‍ വക്‌സ്, പൊട്ടാസ്യം, കല്ലുപ്പ്, ഗന്ധകം, ഫോസ്ഫറസ് എന്നീ ധാതുക്കളും ധാരാളമായിക്കാണുന്നു.

സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്കിടയില്‍ ജനസംഖ്യയില്‍ രണ്ടാംസ്ഥാനം ഉക്രെയിനാണ്. അനുപാദം ശതമാനത്തില്‍ കൊടുത്തിരിക്കുന്നു.
ഉക്രേനിയന്‍ 74.9%
റഷ്യന്‍ 19.4%
യഹൂദര്‍ 1.6%
പോള്‍ 0.6%
ബെലോറഷ്യന്‍ 0.8%
ബള്‍ഗേറിയന്‍ 0.5%. എന്നിവരാണ് പ്രധാന വിഭാഗങ്ങള്‍.

ഗ്രീക്ക്, റൂമേനിയന്‍, അര്‍മീനിയന്‍, ജിപ്‌സി, ഹംഗേറിയന്‍, ടാര്‍ട്ടാര്‍, ലിഥുവേനിയന്‍, ബാഷ്‌കിര്‍, കസാക് , ചുവാഷ് തുടങ്ങിയ ന്യൂനപക്ഷങ്ങളെ കൂടി കണക്കിലെടുത്താല്‍ നൂറിലേറെ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന മേഖലയാണ് ഉക്രെയിന്‍. ഭാഷാപരമായി നോക്കുമ്പോള്‍ റിപ്പബ്ലിക്കിലെ ജനങ്ങളില്‍ 96% വും സ്ലാവ് വിഭാഗത്തില്‍ പെടും. യു. എസ്സ്. എസ്സ്. ആറിലെ ഏറ്റവും ജനസാന്ദ്രമായ മേഖലകളില്‍ ഒന്നാണ് ഉക്രെയിന്‍; ജനസാന്ദ്രത ച. കി. മിറ്ററിന് 77 ആണ്. വ്യാവസായികമായി മുന്നിട്ടുനില്‍ക്കുന്ന ഡോണെറ്റ്‌സ് തടത്തിലും നിപ്പര്‍ താഴ്വരയിലും ജനസാന്ദ്രത തുലോം കൂടുതലാണ്. റിപ്പബ്ലിക്കിലെ 55% ജനങ്ങള്‍ നഗരവാസികളാണ്. 1975 ലെ കണക്കനുസരിച്ച് ഉക്രെയിനില്‍ 387 നഗരങ്ങളും 865 പട്ടണങ്ങളും 8,592 ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഒരു ലക്ഷത്തിലേറെ ജനസഖ്യയുള്ള 40 നഗരങ്ങളാണുണ്ടായിരുന്നത്. ക്കീവ് (16,32,000), കാര്‍കോവ് (12,23,000) എന്നിവ മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. മറ്റു പ്രധാനനഗരങ്ങളില്‍ ഒഡീസ, ഡോണെറ്റ്‌സ്‌ക്, ദ്‌നൈപ്രോപെട്രോഫ്‌സ്‌ക്, സാപോറഷ്യ, കൃവോയ്‌റോഗ്, ല്വൂഫ് എന്നിവ ഉള്‍പ്പെടുന്നു. ഗ്രാമങ്ങളില്‍ പകുതിയിലേറെ 1,000 ത്തിനും 5,000 ത്തിനുമിടയ്ക്ക് ജനസംഖ്യ ഉള്ളവയാണ്.

രാജ്യത്തിന്റെ വരുമാനത്തില്‍ 18% കര്‍ഷികാദായമാണ്. ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, മലക്കറിവര്‍ഗങ്ങള്‍, പുല്‍വര്‍ഗങ്ങള്‍ ഫലവര്‍ഗങ്ങള്‍, മുന്തിരി എന്നിവയാണ് പ്രധാന വിളകള്‍; മധുരക്കിഴങ്ങ്, സൂര്യകാന്തി, ചണം എന്നീ നാണ്യവിളകളും സമൃദ്ധമായി ഉത്പാദിക്കപ്പെടുന്നു. ശാസ്ത്രീയ സമ്പ്രദായങ്ങള്‍ പ്രയോഗിച്ചുള്ള കൃഷിവ്യവസ്ഥയാണ് പൊതുവേ ഇവിടെ നിലവിലുള്ളത്.

കന്നുകാലിവളര്‍ത്തല്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. പന്നി, കുതിര, മുയല്‍, കോഴി, താറാവ്, പാത്തക്കോഴി എന്നിവയെ വന്‍തോതില്‍ വളര്‍ത്തുന്നു. തേനിച്ച വളര്‍ത്തലും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും വിപുലമായ രീതിയില്‍ നടന്നുവരുന്നു.

അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു വ്യവസായമാണ് മത്സ്യബന്ധനം. കരിങ്കടല്‍ തീരത്തു നിന്നാണ് ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്നത്. അസോവ് തീരത്തും, നദികള്‍, കായലുകള്‍, റിസര്‍വോയറുകള്‍, കുളങ്ങള്‍ തുടങ്ങിയ ഉള്‍നാടന്‍ ജലാശയങ്ങളിലും സാമാന്യമായ തോതില്‍ മത്സ്യബന്ധനം നടക്കുന്നു. യു. എസ്. എസ്. ആറില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന മത്സ്യത്തിന്റെ 12% ഉക്രെയിനില്‍ നിന്നാണു ലഭിക്കുന്നത്. സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മത്സ്യം വളര്‍ത്തുന്ന 21,000 കുളങ്ങള്‍ ഉക്രെയിനിലുണ്ട്. ജലവൈദ്യുത പദ്ധതികളോട് അനുബന്ധിച്ചുള്ള കൃത്രിമ തടകങ്ങള്‍ക്കു പുറമേയാണിവ. നീപ്പര്‍, ഡാന്യൂബ്, നെസ്റ്റര്‍, യൂസിനിബുഗ്, ഡോണെറ്റ്‌സ് എന്നി നദികളിലും സമൃദ്ധമായ മത്സ്യശേഖരമുണ്ട്.

കല്‍ക്കരിഖനനമാണ് ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. 90% ശതമാനം കല്‍ക്കരിയും ഡോനെറ്റ്‌സ് തടത്തില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്നു. പെട്രോളിയവും പ്രകൃഇവതകവും രണ്ടാം സ്ഥാനം വഹിക്കുന്നു. ഇരുമ്പ്, ടൈറ്റാനിയം, അലൂമിനിയം തുടങ്ങിയ മിക്ക ധാതുക്കളും ഖനനത്തിലൂടെ ലഭിക്കുന്നുണ്ട്. അയിരു സംസ്‌കരണത്തിനുള്ള എല്ലാ സംവിധാനങ്ങളും റിപ്പബ്ലിക്കിനുള്ളില്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു.

വ്യവസായാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിന്റെ 99% വും കല്‍ക്കരി, പെട്രോളിയം എന്നിവ ഉപയോഗിച്ചാണ് ലഭ്യമാക്കുന്നത്. കേവലം 1% മാത്രമാണ് ജലവൈദ്യുതിയുടെ പങ്ക്. സോവിയറ്റ് യൂണിയനിലെ വൈദ്യുതി ഉത്പാതനത്തില്‍ 19% ഉക്രെയിനില്‍ നിന്നാണ്. ബൃഹത്തായ താപവൈദ്യുത കേന്ദ്രങ്ങള്‍ ഉക്രെയിനില്‍ എമ്പാടും സ്ഥാപിക്കപ്പെട്ടിരിക്കുന്നു

ഉക്രെയിനിലെ ജനങ്ങളുടെ വ്യവഹാരത്തില്‍ ഇരിക്കുന്നതും റഷ്യയിലെ കീവില്‍ പ്രചരിക്കുന്ന സംസാരഭാഷയുടെ ഒരു അപഭ്രംശരൂപവും ആണ് യുക്രേനിയന്‍ ഭാഷ. തനി റഷ്യന്‍ ഭാഷയുമായി ഇതിനേതെങ്കിലും സാദൃശ്യം ഉണ്ടെന്നു പറയുന്നതു ശരിയല്ല. 13 ം നൂറ്റാണ്ടില്‍ കീവ്‌നു നേരിട്ട പതനത്തിനുശേഷം ഉക്രെയിന്‍ രാജ്യത്തിന്റെ ഏറിയഭാഗവും ലിത്വേനിയയില്‍ ലയിച്ചതോടുകൂടി ക്രമേണ രൂപംകൊണ്ട പദപ്രവാഹത്തെ ബൈലോറഷ്യന്‍ (white russian) എന്നു പറഞ്ഞുവരാറുണ്ടായിരുന്നു; ഇതുതന്നെ 16 ം നൂറ്റാണ്ടില്‍ പോളിഷ് ആധിപത്യത്തോടു കൂടി അസ്തമിത പ്രായമായി. 17 ം നൂറ്റാണ്ടില്‍ ക്രൈസ്തവസഭകള്‍ ഉപയോഗിച്ചിരുന്ന സ്ലാവിക്രൂപങ്ങള്‍ അതുവരെ അവിടെ നിലനിന്ന സങ്കരഭാഷയില്‍ കലരാന്‍ തുടങ്ങി. ഈ മിശ്രഭാഷയില്‍ നിന്നാണ് 18 ം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു യുക്രേനിയന്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു വന്നത്. പിന്നീട് ആധുനിക ബൈലോറഷ്യനെപ്പോലെ, ധാരാളം പോളിഷ് പദങ്ങളും ശൈലികളും ഇടകലര്‍ന്ന്‍ ഒരു യുക്രേനിയന്‍ സാഹിത്യം രൂപംകൊള്ളാനുള്ള വഴി തുറന്നു. ഈ പുതിയ ഭാഷാരൂപം ശബ്ദശാസ്ത്രാപരമായും നൈരുക്തികമായും ഉച്ചാരണത്തിലും റഷ്യയില്‍ നിന്നു തികച്ചും ഭിന്നവും സ്വതന്ത്രവുമാണ്.

ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം യുക്രേനിയന്‍ സാഹിത്യകാരന്മാരെ നയിച്ചുകൊണ്ടിരുന്ന ദേശാഭിമാന ബോധത്തിന്റെ സ്ഥാനം 1930 നു ശേഷം പുതിയ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. യുക്രെനിന്റെ പശ്ചിമ പ്രദേശങ്ങളിലുള്ള സാഹിത്യകാരന്മാര്‍ ഇക്കാലത്ത് ശക്തമായ ചില സ്വകീയ ശൈലീപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി. ചരിത്രാഖ്യായികാകാരനായ കാറ്റേറൈനാ ഹ്രൈനെവൈച്ച് (1875 1947), കവികളായ ഓലെഹ് ഓള്‍ഷൈച്ച് (1907 44), യൂറിയ്ലൈപാ (1900 44), യൂറിയ്‌ക്ലെന്‍ (1891 1947), സാഹിത്യ വിമര്‍ശകനായ ദിമിത്രോവ് ഡൊണ്‍സോവ് തുടങ്ങിയവര്‍ ഉയിര്‍ത്തെഴുന്നേറ്റ ഉക്രേനിയന്‍ സാഹിത്യത്തിന്റെ നായകന്മാരെന്ന നിലയില്‍ കരുതപ്പെട്ടുവരുന്നു.

സ്വര്‍ഗ്ഗം കാണണമെങ്കില്‍ ഹിമാലയത്തില്‍ പോകണമെന്ന് ചിലര്‍ പറയാറുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ആ സ്വര്‍ഗ്ഗത്തിന്റെ സുഖം അനുഭവിക്കാന്‍ കഴിയും.

യുകെയില്‍ മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഏതൊരു പരിപാടിയിലും അല്‍പ്പം മദ്യപാനം പതിവാണ്. സംഘാടകര്‍ മദ്യം വിളമ്പിയില്ലെങ്കിലും മൊബൈല്‍ ബാറുകളാക്കി മാറ്റിയ കാറുകളുമായിട്ടാവും മിക്കവരും പ്രോഗ്രാമുകള്‍ക്കെത്തുക. ഹാളില്‍ എത്ര മനോഹരമായ പരിപാടികള്‍ നടന്നാലും ഇതൊന്നും ശ്രദ്ധിക്കാതെ കുറെയാളുകള്‍ എപ്പോഴും കാര്‍ ബൂട്ടിലെ ബാറില്‍ തന്നെയായിരിക്കും താനും. എന്നിരുന്നാലും കേരളത്തിലേത് മാതിരി മദ്യപിച്ച് അഭ്യാസത്തിന് മുതിര്‍ന്നാല്‍ ഇവിടെ പണി പാളും എന്നറിയാവുന്നതിനാല്‍ ഇത്തരക്കാര്‍ പൊതുവേ മര്യാദക്കാരായി തന്നെ ഇരിക്കുകയാണ് പതിവ്. എന്നാല്‍ ഇതിന് ചില അപവാദങ്ങള്‍ ഒക്കെ ഈയിടെയായി കണ്ട് തുടങ്ങിയിട്ടുണ്ട്. അടുത്തിടെ യുകെയില്‍ നടന്ന ചില ചടങ്ങുകളില്‍ മലയാളികള്‍ തമ്മില്‍ മദ്യപിച്ച് വഴക്ക് ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ഒരു സംഭവം അതിര് കടന്നതോടെ യുകെയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ – വിഷു ആഘോഷം അലങ്കോലമാവുകയായിരുന്നു. മനോഹരങ്ങളായ പ്രോഗ്രാമുകളും മറ്റുമായി നല്ല രീതിയില്‍ നടന്ന ആഘോഷങ്ങളാണ് ഒരു വ്യക്തി മദ്യപിച്ച് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ മൂലം മോശമായി പര്യവസാനിച്ചത്. ഈസ്റ്റര്‍ – വിഷു ആഘോഷത്തിന്‍റെ ഭാഗമായി നടന്ന കലാപരിപാടികള്‍ക്ക് ശേഷം നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് മദ്യപന്റെ രംഗപ്രവേശവും തുടര്‍ന്ന് കയ്യാങ്കളിയും അരങ്ങേറിയത്.

അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ ആയിരുന്നു ജനറല്‍ ബോഡി യോഗത്തിലെ പ്രധാന അജണ്ട. പല അസോസിയേഷനുകളും കൊണ്ട് നടക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് ഉള്ളതെങ്കിലും ഇവിടെ സ്ഥിതി മറിച്ചായിരുന്നു. പൂര്‍ണ്ണമായും വനിതകളാല്‍ നയിക്കപ്പെടുന്ന ഒരു കമ്മറ്റി ആവട്ടെ ഇപ്രാവശ്യം എന്ന ജനറല്‍ ബോഡി തീരുമാനപ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടി പകുതി ആയപ്പോള്‍ ആയിരുന്നു അസോസിയേഷനിലെ ഒരംഗം മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.

വനിതകള്‍ ആയ പ്രസിഡണ്ട്, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ട്രഷറര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്ത് കഴിഞ്ഞപ്പോള്‍ ആണ് ഇയാള്‍ സ്റ്റേജില്‍ കയറി വന്ന് മൈക്ക് പിടിച്ചു വാങ്ങി പ്രശ്നം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് ഏകപക്ഷീയം ആണെന്നും ഇതനുവദിക്കില്ല എന്നുമൊക്കെ പറഞ്ഞ് പ്രശ്നം സൃഷ്ടിച്ച ഇയാള്‍ക്ക് നേരെ തുടര്‍ന്ന് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ തിരിയുകയായിരുന്നു. പ്രശ്നം ഉണ്ടാക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാളുടെ മട്ടു മാറുകയും തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സദസ്സില്‍ വച്ച് അസഭ്യവാക്കുകള്‍ മൈക്കില്‍ കൂടി വിളിച്ച് പറയുകയുമായിരുന്നു. ഇതിനെ ചിലര്‍ ചോദ്യം ചെയ്തതോടു കൂടി യോഗം ബഹളത്തില്‍ കലാശിച്ചു.

ഇതേ തുടര്‍ന്ന് സംസ്കാരശൂന്യമായ ഈ യോഗത്തില്‍ വച്ച് ഭാരവാഹികളാകാന്‍ തങ്ങളില്ല എന്ന് പറഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ഇറങ്ങി പോവുകയായിരുന്നു. ഇത്രയും ആയതോടെ യോഗം പിരിച്ച് വിട്ടതായി സംഘാടകര്‍ അറിയിച്ചു. എന്നാല്‍ ഇതിന് ശേഷവും യോഗത്തില്‍ പങ്കെടുത്ത ആളുകളുമായി പ്രശ്നക്കാരന്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും രംഗം വഷളാവുകയും ആയിരുന്നു. ഇതിനിടെ ആരോ പോലീസിനെ വിളിക്കുക കൂടി ചെയ്തതോടെ രംഗം സംഘര്‍ഷ ഭരിതമായി. എന്തായാലും പോലീസെത്തും മുന്‍പ് തന്നെ ആളുകള്‍ പിരിഞ്ഞ് തുടങ്ങിയതിനാല്‍ അറസ്റ്റ് പോലെയുള്ള നടപടികള്‍ ഒന്നുമുണ്ടായില്ല.

സംഭവം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അറിയുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിനും ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നറിയുന്നു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രമേ  കൂടുതല്‍ നടപടികള്‍ സ്വീകരിക്കൂ എന്നും  അറിയുന്നു.

(മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയുടെ പേര് വിവരങ്ങള്‍ അറിയാമെങ്കിലും ഇയാളുടെ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല)

 

ന്യുമോണിയ ബാധിച്ചു മെതഡിസ്റ്റ് ആശുപത്രിയിൽ കഴിയുന്ന മുൻ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെ (92) മകനും മുൻ യുഎസ് പ്രസിഡന്റുമായ ജോർജ് ഡബ്ള്യു. ബുഷ് സന്ദർശിച്ചു.‘ഒരച്ഛനും കൂടുതൽ അഭിമാനവും അനുഗ്രഹവും ഉണ്ടാകാനില്ല’ ഇതേപ്പറ്റി ട്വിറ്ററിൽ സീനിയർ ബുഷ് കുറിച്ചു.

ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രസിഡന്റിനെ ഈയാഴ്ച ഡിസ്ചാർജ് ചെയ്തേക്കുമെന്ന് കുടുംബ വക്താവ് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വാർധക്യത്തിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ട്. ഈ മാസാദ്യം മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൻ സീനിയർ ബുഷിനെ സന്ദർശിച്ചിരുന്നു.

ജോര്‍ജ്ജ് എടത്വ

സൗത്താംപ്ടണ്‍ കാത്തിരിക്കുകയാണ്. ആറ് വര്‍ഷമായി തുടരുന്ന അതിസുന്ദരമായ ആ ദിവസത്തെ. ഇനി കേവലം ഒരാഴ്ച കൂടി കഴിഞ്ഞാല്‍ മലയാളത്തെ അനശ്വരമാക്കിയ പഴയ ഗാനങ്ങള്‍ ഒന്നൊന്നായി സൗത്താംപ്ടണിലെ സെന്റ് ജോര്‍ജ് കാത്തലിക് കോളജ് വേദിയില്‍ തെളിയും. ഗായകരെ മുടങ്ങാതെ അരങ്ങില്‍ എത്തിച്ച സംഘാടകര്‍ ഇക്കുറിയും ചിട്ട ലംഘിക്കുന്നില്ല. അനുഗ്രഹീത നടിയായ ഗീതാ വിജയനും യുവഗായകന്‍ കിഷനുമാണ് അതിഥികളായി എത്തുക.

യുകെയിലെ സംഗീത ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഗീത ഉത്സവം ഈമാസം 30ന് വൈകുന്നേരം നാല് മണിക്ക് സൗത്താംപ്ടണ്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഹാളിലാണ് അരങ്ങേറുക. ഒരു സംഗീത പരിപാടിയുടെ തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമം എന്ന പേരില്‍ സൗത്താപ്ടണില്‍ അരങ്ങേറുന്നത്. കല ഹാംപ്‌ഷെയര്‍ മലയാള സിനിമയുടെ കുലപതികളെ ആദരിക്കുവാനും അവരുടെ മാസ്റ്റര്‍ പീസുകളെ പുതു തലമുറക്ക് പരിചയപ്പെടുത്തനും വേണ്ടി ഓള്‍ഡ് ഈസ് ഗോള്‍ഡ്, അനശ്വര ഗാനങ്ങളുടെ സംഗമം എന്ന പേരില്‍ ആറ് വര്‍ഷം മുന്‍പ് ഈ സംഗീത സപര്യക്ക് തുടക്കം കുറിച്ചത്. യുകെയിലെ നിരവധി അറിയപ്പെടുന്ന കലാകാരന്മാര്‍ മലയാള സിനിമാ ലോകത്തെ കുലപതികള്‍ക്ക് ആദരവറിയുക്കുവാന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഈ വേദി ഉപയോഗിച്ചിട്ടുണ്ട്.

ഈ വര്‍ഷം മലയാള സിനിമയുടെ രണ്ട് കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രതിഭകള്‍ ആണ് ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയില്‍ എത്തുന്നത് അഭിനേത്രി ഗീത വിജയനും, ഗായകനും അഭിനേതാവുമായ കിഷനും. മലയാളത്തിന്റെ പുഷ്‌കലകാലഘട്ടം എന്നറിയപ്പെടുന്ന തൊണ്ണൂറുകളിലെ പ്രിയ നായിക ഗീതാ വിജയന്‍, ഇന്‍ ഹരിഹര്‍ നഗറില്‍ മലയാളത്തിലെ മികച്ച പ്രതിഭകളോടൊപ്പം നായികയായി തുടങ്ങി, കാബൂളിവാല, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, നിര്‍ണ്ണയം, മാന്നാര്‍ മത്തായി സ്പീക്കിങ്, സേതുരാമയ്യര്‍ സിബിഐ, വെട്ടം, ഛോട്ടാ മുംബൈ അടക്കം നൂറ്റിയമ്പതിലേറെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഗീതാ വിജയന്‍ 25ലധികം ജനപ്രിയ സീരിയലുകളിലും പ്രമുഖ വേഷം ചെയ്തിട്ടുണ്ട്.

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തെ പ്രതിനിധാനം ചെയ്തു ഗീതാ വിജയന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിലെത്തുമ്പോള്‍ പൂമരം എന്ന സിനിമയിലെ നായക തുല്യ കഥാപാത്രവും ഒപ്പം പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ എന്ന ഒരു ഗാനം ആലപിച്ചതിലൂടെ കൊണ്ട് പുതു തലമുറയുടെ ഹരമായ കിഷനും സംഗീതത്തിന്റെ മാസ്മരികതക്ക് പ്രായമില്ല എന്നോതിക്കൊണ്ടു ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഭാഗമാകുന്നു.

നാല്‍പ്പതിലധികം ഗായികാഗായകരാണ് സംഗീത കുലപതികള്‍ക്ക് പ്രണാമം അര്‍പ്പിക്കുവാന്‍ സൗത്താംപ്ടണില്‍ ഏപ്രില്‍ മുപ്പതിന് എത്തുന്നത്. കല ഹാംപ് ഷയറിന്റെ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നായര്‍ – പ്രസിഡന്റ്, സിബി മേപ്രത്ത് – ജനറല്‍ കണ്‍വീനര്‍, ജെയ്‌സണ്‍ ബത്തേരി – സെക്രട്ടറി, മീറ്റോ ജോസഫ് – ഇവന്റ് ഡയറക്ടര്‍, സിജിമോള്‍ ജോര്‍ജ് – വൈസ് പ്രസിഡന്റ്, ജോയ്‌സണ്‍ ജോര്‍ജ് ട്രഷറര്‍, മനോജ് മാത്രാടന്‍ – പബ്ലിസിറ്റി കണ്‍വീനര്‍ എന്നിവരെ കൂടാതെ കമ്മറ്റിയങ്ങളായ രാകേഷ് തായിരി, ആന്ദവിലാസം, മനു ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഈ സംഗീത പരിപാടി തികച്ചും സൗജന്യമായി ആണ് കല ഹാംപ്ഷയര്‍ അവതരിപ്പിക്കുന്നത്. അതിനായി സഹായിക്കുന്ന പ്രമുഖര്‍ എന്‍എച്ച്എസ് ആശുപത്രികളുടെ സ്ഥിര – ഏജന്‍സി നിയമന കോണ്‍ട്രാക്ട് ലഭിച്ച വോസ്‌റ്റെക്ക് ഇന്റര്‍നാഷണല്‍, പാരഗണ്‍ ഫിനാഷ്യല്‍ സര്‍വ്വീസസ്, നീല്‍ ട്രാവല്‍സ്, ഇടിക്കുള സോളിസിറ്റേഴ്‌സ്, ആനന്ദ് ട്രാവല്‍സ്, വിക്ടറി ഹീറ്റിംഗ് ആന്റ് പ്ലംബ്ബിംഗ് പോര്‍ട്‌സ്മൗത്ത് എന്നിവരാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡിന് ശബ്ദവും വെളിച്ചവും പകരുന്നത് ഗ്രെയ്‌സ് മെലഡീസ് ഓര്‍ക്കസ്ട്ര സൗത്താംപ്ടണ്‍ ആണ്. എല്ലാ സംഗീത പ്രേമികളെയും കല ഹാംപ്‌ഷെറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത ഉത്സവത്തിലേക്കു സാദരം സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം :

St. George Catholic College, SO16 3DQ

മൺമറഞ്ഞ അനശ്വരനാടൻ ഓംപുരി ബോളിവുഡ്, ഹോളിവുഡ്, പഞ്ചാബി, മലയാളം, കന്നട എന്നിങ്ങനെ ഒട്ടേറെ ഭാഷകളിലും പ്രാവീണ്യം തെളിയിച്ചു, കോമഡിയോ ട്രാജഡിയോ ക്യാരക്ടർ റോളുകളോ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളില്ലാതെ ഏതു റോളുകളും തനിക്കു വഴങ്ങും എന്നു തെളിയിച്ച മഹാനായ കലാകാരൻ ആയിരുന്നു നടൻ ഓംപുരി. ഇക്കഴിഞ്ഞ ജനുവരി ആറിന് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഓംപുരിയുടെ ആത്മാവ് പ്രതികാരദാഹിയായി അലയുന്നു എന്നാതാണ് ഇപ്പോഴത്തെ വിഷയം. പാക് മാധ്യമം പുറത്തുവിട്ട വിവാദ വിഡിയോ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. സംഭവത്തിൽ വിശദീകരണവുമായി ഇപ്പോൾ അദ്ദേഹത്തിന്റെ മുൻഭാര്യ നന്ദിത പുരിയും രംഗത്തെത്തിയിരിക്കുകയാണ്.

പാക്കിസ്ഥാൻ ചാനലായ ബോൽ ന്യൂസ് ആണ് വിവാദവാർത്ത പുറത്തുവിട്ടത്. ഓംപുരിയുടെ ആത്മാവ് അലഞ്ഞു നടക്കുകയാണെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങൾ തങ്ങൾക്കു ലഭിച്ചുവെന്നും പറഞ്ഞായിരുന്നു വാർത്ത സംപ്രേക്ഷണം ചെയ്തത്. ജനുവരി പതിനാലാം തീയതി മുംബൈയിലെ വസതിക്കു മുന്നിൽ വെളുത്ത കുർത്ത ധരിച്ചു നിൽക്കുന്ന ഓംപുരി എന്നു പറഞ്ഞാണ് വിഡിയോ പുറത്തുവിട്ടത്. മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയിരിക്കുന്നുവെന്നായിരുന്നു വാർത്തയ്ക്കിടെ പറഞ്ഞിരുന്നത്. എ​ന്നാൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതെല്ലാം ശുദ്ധമായ അസംബന്ധമാണെന്ന് നന്ദിത പുരി പറയുന്നു. അപകീര്‍ത്തികരമായ വിഡിയോ മുൻകൂട്ടി തയ്യാറാക്കപ്പെട്ടതാണെന്ന് വ്യക്തമാണെന്ന് നന്ദിത പറഞ്ഞു.

ഉപദ്രവിക്കുക എന്നതു മാത്രമാണ് ഈ വിഡിയോ പുറത്തുവിട്ടവരു‌ടെ ഉദ്ദേശം. വിദേശ സിനിമകളിൽ ഓംപുരിക്കു ലഭിച്ച പ്രശംസകളിൽ അസന്തുഷ്ടരായവരുണ്ട്. ഈ വിഡിയോക്കു പുറകിലുള്ളവര്‍ തന്നെയും മകനെയും ഈ രാജ്യത്തെയും സിനിമാ സാഹോദര്യത്തെയും തന്നെയാണ് വേദനിപ്പിച്ചത്. പ്രേതം, ഭൂതം എന്നൊക്കെ പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക? ഈ ആളുകൾ തന്നെയാണ് ഓംപുരി മരിച്ച സമയത്ത് പോസ്റ്റ് മോർട്ടം നടത്താം എന്നു ഞാൻ പറഞ്ഞപ്പോൾ എതിർത്തത്.

തനിക്കു ലഭിച്ച വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ളവർ തന്നെയാണ് ഈ മുൻകൂട്ടി തയാറാക്കിയ തിരക്കഥാപ്രകാരമുള്ള വിഡിയോ ക‌ൈമാറിയത്. അത് ഓംപുരി ജീവിച്ച സ്ഥലമല്ല, അത്തരമൊരു സ്ഥലത്ത് ഒം താമസിക്കില്ല, പക്ഷേ അത് ഞങ്ങളുടെ വീ‌ടിന‌ടുത്തുള്ള സ്ഥലം തന്നെയാണ്. ഓംപുരിയുടെ പ്രതിഛായ തകർക്കുക എന്ന ഉദ്ദേശം മാത്രമാണ് വിഡിയോ പുറത്തു വിട്ടവരുടെ ലക്ഷ്യം. രാജ്യത്തെ ഓസ്കാറിന്റെ ഉയരങ്ങൾ വരെയെത്തിച്ച മനുഷ്യനെക്കുറിച്ചു അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞു തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും നന്ദിത പറയുന്നു.

 

On the 30th of April, for just 6 hours, the Garden of cosmic speculation, based in Scotland, will be open for the public. This will be the only time this year that the garden will be open.

The Garden of Cosmic Speculation is a 30 acre sculpture garden created by landscape architect, Charles Jencks at his home, Portrack House, near Dumfries in South West Scotland.  The garden is inspired by modern cosmology. The fascinating thing about this garden is that it is only open to the public for six hours each year through Scotland’s Gardens Scheme and raises money for Maggie’s Centres, a cancer care charity named for Maggie Keswick Jencks, the late wife of Charles Jencks. During this time, thousands of people flood in to witness the beauty that this enormous garden contains.

The gardens are a sight to behold, with enormous structures used to represent many different branches in cosmology. It has been the subjects of many literary works, and is still breath-taking to see. This place is a definite must-see on any itinerary.

Pre-sales tickets can be purchased at http://portrack2017.eventbrite.co.uk. The entrance fee of £10.00 (concessions £5.00, children under 16 free) can also be paid at the gate.

Address: Portrack House, Dumfries DG2 0RW, Scotland

ലെസ്റ്റർ ലൈവ് കലാസമിതിയും സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കും സംയുക്തമായി മേയ് പത്തൊൻപത് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ ലെസ്റ്റർ ജഡ്‌ജ്‌ മെഡോ കമ്മ്യൂണിറ്റി കോളജ് ഓഡിറ്റോറിയത്തിൽ “സർഗ്ഗോദയം 2017” എന്ന പേരിൽ ഗാനസന്ധ്യ അണിയിച്ചൊരുക്കുന്നു. ലെസ്റ്റർ ലൈവ് കലാസമിതിയിലെ ഗായകർക്കും സംഗീതോപകരണ വിദഗ്ധർക്കുമൊപ്പം കീബോർഡിൽ ഡെറിൻ ജേക്കബും ഡ്രമ്മിൽ രജീഷും ഇലക്ട്രോണിക് ഡ്രമ്മിൽ ബേബി കുര്യനും പങ്കു ചേരും. സവിതാ മേനോൻ, ബ്രയൻ, മെൽവിൻ എന്നീ അനുഗ്രഹീത ഗായകരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടും.

ജാസ് ലൈവ് ഡിജിറ്റൽ ശബ്ദ സംവിധാനം നിർവ്വഹിക്കുന്ന പരിപാടിയിൽ സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കിലെ തെരഞ്ഞെടുത്ത കുട്ടികൾ വിവിധ പാട്ടുകൾക്ക് പശ്ചാത്തലത്തിൽ കീബോർഡ് വായിച്ച് അരങ്ങേറ്റം കുറിക്കും. ലെസ്റ്റർ ലൈവ് കലാസമിതി അംഗങ്ങളായ ജോർജ്ജ്, റെജി, മേബിൾ, ദീപേഷ്, സജി, ബിനോ, ബോബി, വർഗ്ഗീസ് എന്നിവർക്കൊപ്പം സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികളുടെ രക്ഷിതാക്കളും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകും. പരിപാടിയുടെ പ്രയോജകർ: എക്സലന്റ് ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ്, എക്സലന്റ് കെയർ ലിമിറ്റഡ് കോവൻട്രി, പ്രണമ്യ ആർട്സ് ആൻഡ് ഡാൻസ് അക്കാദമി ലെസ്റ്റർ, ചിന്നാസ്‌ കേറ്ററിംഗ് നോട്ടിംഗ്ഹാം, ട്രിനിറ്റി ഇന്റീരിയേഴ്സ് ലിമിറ്റഡ്. മലയാളം യുകെ മീഡിയാ പാർട്ട്ണർ ആയുള്ള ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായാണ്.

ഐപിഎല്‍ 2017 ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അഭിമുഖം എടുക്കാന്‍ വന്ന ടി വി അവതാരകയുടെ കീറിയ ജീന്‍സില്‍ നോക്കിയിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അനോണിമസ് എന്ന് പറഞ്ഞ് ഒരാള്‍ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതാണ് ഈ ചിത്രം. ഐപിഎല്‍ 2017ലെ ആങ്കര്‍മാരില്‍ ഒരാളാണ് അര്‍ച്ചന വിജയാണ് കൊഹ് ലിയെ ഇന്റര്‍വ്യൂ ചെയ്തത്. ഇന്ത്യയിലെ ഗ്ലാമര്‍ ടി വി അവതാരകരില്‍ ഒരാളാണ് അര്‍ച്ചന. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ ചോദ്യം ചോദിക്കാന്‍ എത്തിയപ്പോഴാണ് കൊഹ്‌ലി അര്‍ച്ചനയുടെ കീറിയ ജീന്‍സില്‍ നോക്കിയത്.

ഐപിഎല്ലിലെ ഗ്ലാമര്‍ അവതാരികമാരില്‍ ഒരാളാണ് 34കാരിയായ അര്‍ച്ചന വിജയ. എന്നാല്‍ കൊഹ് ലിയുടെ നോട്ടത്തിന്റെ ടൈമിങ് കുറച്ച് പിഴച്ചുപോയോ എന്നാണ് സംശയം. കാരണം അര്‍ച്ചന വിജയയുടെ ജീന്‍സിലേക്കാണോ അവരുടെ മടിയില്‍ വെച്ചിരുന്ന ഐ പാഡിലേക്കാണോ കൊഹ്‌ലി നോക്കുന്നത് എന്നും സംശയമുണ്ട്.

അതേസമയം എങ്ങനെയാണ് സെലിബ്രിറ്റികള്‍ വിവാദത്തില്‍ പെടുന്നത് എന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവം എന്നാണ് ആളുകള്‍ പറയുന്നത്.ഐപിഎല്ലില്‍ പത്താം എഡിഷനില്‍ വളരെ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് അര്‍ച്ചന വിജയ. സോണി മാക്‌സിന് വേണ്ടിയാണ് അര്‍ച്ചന ഐപിഎല്‍ കവര്‍ ചെയ്യുന്നത്. ഐപിഎല്‍ അല്ലാതെ മറ്റ് പല ഷോകളും അര്‍ച്ചന വിജയ കൈകാര്യം ചെയ്യുന്നുണ്ട്.

പൊതുവേ സമയമത്ര ശരിയല്ലാത്ത കൊഹ്‌ലിയുടെ ബംഗളൂര്‍ ടീം ഇപ്പോള്‍ ആറില്‍ നാല് കളികളും തോറ്റ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

അന്തരിച്ച ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. പാക്കിസ്ഥാൻ ചാനലായ ബോൽ ന്യൂസ് ആണ് വിവാദവാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓംപുരിയുടെ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെന്നും ആ ദൃശ്യങ്ങൾ ചാനലിന് ലഭിച്ചെന്നുമാണ് ഇവരുടെ പുതിയ വാർത്ത. മുൻപ് ഓം പുരിയുടെ മരണത്തിനുത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്.
ജനുവരി പതിനാലാം തീയതിയിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓംപുരിയുടെ മുംബൈയിലെ വീടിന് മുന്നിലാണ് പ്രേതരൂപത്തെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയതാണെന്ന് ചാനല്‍ അവതാരകന്‍ പറയുന്നത്.

ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത ഇന്ത്യൻ ചാനലുകൾ ഇപ്പോഴാണ് ഏറ്റെടുത്തത്. ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഓംപുരിയുടെ മരണമടയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ഈസ്റ്ററിനു തലേന്ന് എറണാകുളം കാരുകുന്നില്‍ പശു ഇറച്ചിയില്‍ മണ്ണുവാരിയിട്ട് അതിക്രമം നടത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഒളിവില്‍. നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന സാഹചര്യത്തിലാണ് പ്രതികള്‍ ഒളിവില്‍ പോയതെന്നാണ് സൂചന.

അനി, ശരത്, ബൈജു, ഗിരീഷ് എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനും, നാശനഷ്ടമുണ്ടാക്കിയതിനും, അസഭ്യവര്‍ഷം നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും മതസ്പര്‍ധയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവം വിവാദമായതിനെതുടര്‍ന്ന് ബിജെപി പ്രാദേശികഘടകത്തില്‍ ഭിന്നത രൂക്ഷമാകുകയാണ്. ജില്ലയില്‍ ആര്‍എസ്എസ്സിനും ബിജെപിയ്ക്കും ഏറെ സ്വാധീനമുള്ള സ്ഥലമാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ കാരുകുന്ന്. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പ്രാദേശിക വികാരം എതിരാകുമെന്ന് ഒരുവിഭാഗം വാദിക്കുന്നു. ആക്രമണത്തെ അപലപിച്ച് വിഷയത്തില്‍ നിന്ന് തലയൂരുന്നതാണ് നല്ലതെന്നാണ് മറുവിഭാഗത്തിന്റെ വാദം. നേതൃത്വത്തിന്റെ അറിവോടെയല്ല ആക്രമണം ഉണ്ടായതെന്നായിരുന്നു ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ്  പറഞ്ഞത്.

അതിനിടെ, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബീഫ് വിഷയത്തില്‍ അര്‍എസ്എസ്സിനും ബിജെപിയ്ക്കും കേരളത്തിലടക്കം കൃത്യമായ അജണ്ടയുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. കേരളത്തില്‍ അത് വിലപോകില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്രത്യക്ഷമായ ആക്രമണത്തിലേക്ക് ഇതുവരെ അവര്‍ നീങ്ങാതിരുന്നത്. കരുമാല്ലൂരില്‍ നടന്ന സംഭവം മുളയിലേ നുള്ളി കളയേണ്ട പ്രവണതയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം കരുമാല്ലൂരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ദേശീയ, സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും നേതൃത്വത്തില്‍ കാരുകുന്നില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഗര്‍ഭപാത്രവളര്‍ച്ചയില്ലാത്ത പശുവിനെയാണ് ഇറച്ചിയ്ക്കായി കഴിഞ്ഞ ശനിയാഴ്ച അറുത്തത്. സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കഷ്ണങ്ങളാക്കി വെച്ചിരുന്ന ഇറച്ചി തട്ടിമറിക്കുകയും അതില്‍ മണ്ണ് വാരിയിട്ട് ഉപയോഗശൂന്യമാക്കുകയുമായിരുന്നു. രോഗം പിടിപെട്ട പശുവിനെ അറുത്തതിനാണ് പ്രതിഷേധമെന്നായിരുന്നു പിന്നീട് പ്രാദേശിക ഘടകം വിശദീകരിച്ചത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപിയുടെ ജില്ലാ-സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.

RECENT POSTS
Copyright © . All rights reserved