സ്ത്രീ ശരീരം കച്ചവടമാക്കുന്നതിനു പൊതുവെ മാംസം കച്ചവടം എന്നാണു പറയുക.പക്ഷേ അതൊക്കെ പറച്ചിലില്‍ മാത്രമായിരുന്നു. ഓസ്‌ട്രേലിയയിലെ നടക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ മാംസക്കച്ചവടം തന്നെയാണ്. ഓസ്‌ട്രേലിയയിലെ ലാന്‍സെലിന്‍ പട്ടണത്തിലാണു സംഭവം. ഫേസ്ബുക്കില്‍ പോസ്റ്റ് വന്നതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. സംഭവം മറ്റൊന്നുമല്ല മോഡലിനെ നഗ്നയാക്കി ചില്ലുകൂട്ടില്‍ കിടത്തി മാംസവില്‍പ്പന നടത്തി. എന്തായാലും ഏതാനം ദിവസങ്ങള്‍ കൊണ്ടു തന്നെ മാംസവില്‍പ്പനശാല ലോക പ്രസിദ്ധമായി.
ആരോ ഇതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ കൊടുത്തതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ ഇറച്ചിവില്‍പ്പനക്കാരനെ വിമര്‍ശിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്.സിഡ്‌നിയിലെ ഒരു പ്രശസ്ത ഫൈന്‍ ആര്‍ട്‌സ് മോഡലാണ് കൂട്ടില്‍ കിടക്കുന്ന യുവതി. നാലു ദിവസത്തേക്ക് ഇവര്‍ക്കു മറ്റു പരിപാടികള്‍ ഒന്നുമില്ലെന്നറിഞ്ഞ ഇറച്ചിക്കടക്കാരന്‍ ഡാരന്‍ ജെറന്‍ഡിന്റെ തലയില്‍ പെട്ടെന്നുദിച്ചതാണ് ഈ ആശയം. ബേക്കറികളില്‍ ചില്ലുകൂടിനുള്ളില്‍ ഹല്‍വയും കട്ലറ്റുമൊക്കെ വച്ചിരിക്കുന്നതു പോലെ മുറിച്ചു വച്ചിരിക്കുന്ന മാംസത്തിനിടയില്‍ മോഡലിനെ കിടത്തുക. അതും നൂല്‍ബന്ധമില്ലാതെ. നേര്‍ത്ത പുല്ലുകള്‍ കൊണ്ടാണ് അത്യാവശ്യ ഭാഗങ്ങളൊക്കെ മറച്ചത്.
തുടയും കാലും ബാക്കി ശരീരഭാഗവുമൊക്കെ മാര്‍ക്കര്‍ ഉപയോഗിച്ച് പ്രത്യേകം വേര്‍തിരിച്ചു. കൈ, കാല്‍,തല തുടങ്ങിയ ഓരോ ശരീരഭാഗത്തും മാര്‍ക്കര്‍ കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. ചില്ലുകൂട് പലവട്ടം വൃത്തിയാക്കി റിഫ്രഷ്നര്‍ അടിച്ച ശേഷം മോഡലിനെ ഇങ്ങനെ കണ്ണാടിക്കൂടില്‍ ചെരിച്ചു കിടത്തി. മാംസം വാങ്ങാന്‍ വന്നവര്‍ മോഡലിന്റെ രൂപം കണ്ടു ശരിക്കും ഞെട്ടി. മാംസം ഓര്‍ഡര്‍ ചെയ്യണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനായിരുന്നു ആളുകള്‍ക്ക്. ചിലര്‍ വിമര്‍ശിച്ചെങ്കിലും ചിലര്‍ ഇത് ഒരു വേറിട്ട പരിപാടിയാണെന്ന് അഭിപ്രായപ്പെട്ടു.ഫോട്ടോഗ്രാഫര്‍ കിം ഇല്‍മ്മന്‍ ഇതു ചിത്രം സഹിതം ഫേസ്ബുക്കിലിട്ടതോടെയാണു ഇത് ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ടത്.
ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോല പ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.
അന്ത്യ അത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.
കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു. പെസഹ അടുത്തു വരുന്ന ഈ സമയത്ത് പെസഹ അപ്പവും പാലും ഉണ്ടാക്കുന്ന വിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.
ചേരുവകള്‍
അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്
പെസഹ അപ്പം ഉണ്ടാക്കുന്ന വിധം
രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.
പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍
ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വൈറലാകുന്നു. തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ ഇവര്‍ നടത്തിയ ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ്.
ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു ഊരാളി എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഒരു ഗാനമായിരുന്നു അത്. അത് പിന്നീട് സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഏമാന്‍മാരെ എന്ന ഗാനം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ എന്ന പേരില്‍ ഗോപിനാഥിന്റെ ആശയത്തില്‍ അരവിന്ദ് വി എസ് വരികളെഴുതി രഞ്ജിത്ത് ചിറ്റാട സംഗീതം നല്കി ഒരു ബദല്‍ ഗാനം പുറത്തിറക്കുകയായിരുന്നു. ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയാണ്.
‘ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടേ ഇവിടെ കൂടെ.. ഞങ്ങള്‍ രാത്രിയിലിറങ്ങി നടക്കും മുടിച്ചഴിച്ചിട്ട് നടക്കും ഞങ്ങള്‍ ലെഗ്ഗിന്‍സുമിട്ടു നടക്കും താലിയിടില്ല തട്ടമിടമില്ല ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’ എന്നിങ്ങനെ പോകുന്നു വരികള്‍. വീഡിയോ ഒന്നു കണ്ടു നോക്കൂ-
മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയും നടന്‍ ദിലീപ് രംഗത്ത്. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ചിലര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്. ഇത്രയും കാലം താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തില്‍ ദിലീപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്മാ തൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ദിലീപ് നടത്തുന്നത്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലില്‍ കെട്ടിവെക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ‘വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതല്‍ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം. വേണു എന്ന് കേള്‍ക്കുമ്പോള്‍ വേണുനാദം, ഓടക്കുഴല്‍…. ഇംഗ്ലീഷില്‍ ഫ്ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാന്‍ പറ്റില്ല. നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക്. പല കുടുംബങ്ങളെ നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. നമ്മടേത് ഓപ്പണ്‍ ബുക്കാണ്. നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങള്‍ എന്റെ കൈയിലുണ്ട്.’ ദിലീപ് പറയുന്നു
താന്‍ നേരിട്ട ആരോപണങ്ങള്‍ക്ക് നേരെ ശക്തമായ മറുപടിയുമായി എത്തുന്ന ദിലീപിന്റെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ് .വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ മഞ്ജുവാര്യരെ വ്യക്തമായി കുറ്റപ്പെടുത്തുന്നതാണ് വെളിപ്പെടുത്തലുകളില്‍ പലതും .ഏകദേശം അഞ്ചുവർഷത്തിന് മുമ്പു വരെ വളരെ സന്തോഷകരമായ ജീവിതമായിരുന്നു തന്റേത് എന്ന് ദിലീപ് പറയുന്നു . 2013 ജൂൺ അഞ്ചാം തിയതി കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജി, അതെന്റെ കുടുംബചരിത്രമായിരുന്നു. അത് ഹർജി മാത്രമല്ല അതിൽ പ്രതികളുണ്ട് സാക്ഷികളുണ്ട്, നൂറുശതമാനം വിശ്വസിക്കുന്ന തെളിവുകളുണ്ട്. പ്രമുഖർ ഒരുപാട് പേരുണ്ട്. സമൂഹത്തിൽ നല്ല പേരുള്ള ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കാനാണ് വിവാഹമോചനത്തിന് രഹസ്യവിചാരണ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടത്.
മകളുടെ ഭാവി ഒാർത്ത് മാത്രമാണ് ഈ വിഷയത്തിൽ ഞാൻ മൗനം പാലിക്കുന്നത്. ആദ്യ ഭാര്യ നല്ലൊരു ജീവിതം നയിച്ച് അവരുടെ ജോലിയും കാര്യങ്ങളുമായി പോകുന്നുണ്ട്. ഞാൻ ആ വഴിക്കേ പോകുന്നില്ല. മറ്റുള്ള ആളുകൾ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് പലവഴിക്ക് ഞാൻ അറിഞ്ഞു. എന്റെ മകളുടെ പഠിപ്പ് , ഭാവി ഇതിനെക്കുറിച്ചൊക്കെയാണ് എന്റെ ഉത്കണ്ഠ എന്നും ദിലീപ് പറയുന്നു.
മാതൃഭൂമി ന്യൂസിലെ വാർത്താ അവതാരകൻ വേണുവിനെതിരെ അതിരൂക്ഷമായ പരാമർശങ്ങളാണ് ദിലീപ് നടത്തുന്നത്. കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലിൽ കെട്ടിവെക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.
‘വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതൽ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം.വേണു എന്ന് കേൾക്കുമ്പോൾ വേണുനാദം, ഓടക്കുഴൽ…. ഇംഗ്ലീഷിൽ ഫ്‌ളൂട്ട് എന്ന് പറയും. ഓടക്കുഴൽ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴിൽ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാൻ പറ്റില്ല.നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആൾക്കാർ ഇല്ലെങ്കിൽ ഇവർക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവർ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്.ഒരു കുടുംബം മാത്രം നോക്കിയാൽ പോര ഇവർക്ക് .പല കുടുംബങ്ങളെ നോക്കണം.സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കിൽ മറ്റ് ഒരുപാട് കാര്യങ്ങൾ ഇവർക്ക് ചെയ്യേണ്ടതുണ്ട്.വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവർക്കും അറിയാം. നമ്മടേത് ഓപ്പൺ ബുക്കാണ്.നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളിൽ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങൾ എന്റെ കൈയിലുണ്ട്.’ ദിലീപ് പറയുന്നു.
തനിക്കെതിരെ നിരന്തരം എഴുതുന്ന സിനിമാ മംഗളം എഡിറ്റർ ഇൻ ചാർജ് പല്ലിശ്ശേരിക്കെതിരെയും ദിലീപ് ആഞ്ഞടിക്കുന്നു. നടൻ മുകേഷ് പറയുന്ന തമാശക്കഥകളിലെ കോമാളിയായാണ് പല്ലിശ്ശേരിയെ ആദ്യം താൻ കേൾക്കുന്നത്.അസിസ്റ്റന്റ് ഡയറക്ടറായി നിൽക്കുമ്പോൾ പലപ്പോഴും വന്ന് ഒരു സ്‌മോൾ വേണമെന്ന് പറയും. ഞങ്ങൾ കൊടുക്കും. ഒരിക്കൽ തനിക്കെതിരെ വ്യാജവാർത്ത വന്നപ്പോൾ വിളിച്ചു ചോദിച്ചപ്പോൾ, കാണേണ്ടപോലെ കണ്ടില്‌ളെങ്കിൽ ഇങ്ങനെയാക്കെ ഉണ്ടാകുമെന്നായിരുന്നു പല്ലിശ്ശേരിയുടെ മറുപടി.’കഥാവശേഷന്റെ’ സെറ്റിൽവെച്ച് പല്ലിശ്ശേരി ഇന്റർവ്യൂ ചോദിച്ചിട്ട് താൻ കൊടുത്തില്ല. പക്ഷേ അയാളുടെ പ്രസിദ്ധീകരണത്തിൽ താനുമായുള്ള വ്യാജ ഇന്റർവ്യൂ അടിച്ചുവന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.ഒടുവിൽ മകനെ അസിസ്റ്റന്റ് ഡയറക്ടർ ആക്കണമെന്ന് പറഞ്ഞ് പല്ലിശ്ശേരി തന്റെ അടുത്ത് വന്നെന്നും എന്നാൽ അത് തള്ളിക്കളഞ്ഞുവെന്നും ദിലീപ് പറയുന്നു.
ലിബർട്ടി ബഷീറുുമായി പ്രശ്‌നങ്ങളൊന്നുമില്‌ളെന്നും പുതിയ തീയേറ്റർ സംഘടനയുണ്ടാക്കിയതാവാം പ്രശ്‌നകാരണമെന്നും ദിലീപ് പറയുന്നു.സിനിമാ സമരത്തെക്കുറിച്ച് പറയാതെ ലിബർട്ടി ബഷീർ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ഞാൻ പരസ്യമായണ് രണ്ടാം വിവാഹം കഴിച്ചത്.പക്ഷേ ബഷീർ ഒരേസമയം രണ്ടുംമൂന്നും ഭാര്യമാരെ കൈവശം വെച്ചിരിക്കയാണ്.ഇത് താൻ അദ്ദേഹത്തോട് മുമ്പും തമാശയായി ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.
തനിക്കു നേരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ് .ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ചിലർ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.ഇത്രയും കാലം താൻ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓർത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തിൽ ദിലീപ് ആവർത്തിച്ച് പറയുന്നുണ്ട്.
നടി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടർന്ന് തനിക്ക് നേരെയുണ്ടായ ഒളിയമ്പ് ആക്രമണങ്ങളില്‍ മനംനൊന്ത് ആത്മഹത്യചെയ്യാൻ ഒരുങ്ങിയതാണെന്ന് നടൻ ദിലീപ്. പിന്നീട് മകളെ ഒര്‍ത്താണ് വേണ്ടെന്ന് വെച്ചതെന്നും നടൻ വെളിപ്പെടുത്തി. തന്‍റെ ജീവിതത്തിലെ കുഴപ്പങ്ങളെല്ലാം കാവ്യ കാരണമാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂര്‍ണമായും തെറ്റാണെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. എന്‍റെ ആദ്യവിവാഹം തകരാൻ കാവ്യ അല്ല കാരണമെന്ന് ദൈവത്തെ മുൻനിർത്തി പറയുന്നു. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ചിലർ ധരിപ്പിച്ച് വച്ചിരിക്കുകയാണ്. ഞാനും എന്‍റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാ ഭർതൃബന്ധം മാത്രമല്ലായിരുന്നു ഞങ്ങൾക്കിടയിൽ ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നെന്നും താരം പറയുന്നു. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തന്നെ വലിച്ചിഴച്ച് ആരോപണങ്ങൾ തനിക്ക് നേരെ തിരിച്ചു വിട്ട രണ്ടു മാധ്യമ പ്രവർത്തകരുടെ പേരും ദിലീപ് അഭിമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒരു പരസ്യ കമ്പനി ഉടമ തന്നെ സിനിമയിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞുനടക്കുന്നതായും ദിലീപ് അഭിമുഖത്തില്‍ ആരോപിച്ചു. എനിക്ക് പറയാനുള്ളതൊക്കെ ഇതിലുണ്ട് എന്ന തലക്കെട്ടോടെ അഭിമുഖത്തിന്‍റെ വീഡിയോ താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്.സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഈ അഭിമുഖം വൈറലാവുകയാണ്. അടുത്ത കാലത്ത് ദിലീപ് മനസു തുറന്ന് സംസാരിക്കുന്ന അഭിമുഖമാണ് ഇത്. അതിനാൽ തന്നെയാണ് ശരവേഗത്തിൽ ഈ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മലയാളം യുകെ ന്യൂസ് ടീം
ലെസ്റ്റർ കേരളാ കമ്മൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിനോടനുബന്ധിച്ച് യുകെയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. “യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ?” എന്ന വിഷയത്തിലാണ് ലേഖന മത്സരം. അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻെറ ഭാഗമായാണ് മത്സരം നടത്തുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതലാണ് മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ഡേ ആഘോഷവും ലെസ്റ്ററിൽ വച്ച് നടക്കുന്നത്. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ലഭിക്കും. നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി അന്ന് വിവിധ പരിപാടികൾ നടക്കും.
മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായാണ് അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും കലാസന്ധ്യയുമൊരുക്കുന്നത്. ഓൺലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തി൯െറയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതി൯െറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മലയാളം യുകെ “എക്സല്‍” അവാര്‍ഡ് നൈറ്റിൻെറ ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. യുകെയില്‍ നവതരംഗമായി മാറിക്കഴിഞ്ഞ ‘മാഗ്നാ വിഷൻ ടിവി’ മലയാളം യുകെ “എക്സല്‍” അവാര്‍ഡ് നൈറ്റ് പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യുന്നതായിരിക്കും. യുകെയിലെ ആദ്യ മലയാളം റേഡിയോ ആയ ‘ലണ്ടന്‍ മലയാളം റേഡിയോ’യും ആഘോഷത്തി൯െറ വിജയത്തിനായി എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. ലെസ്റ്റര്‍ കേരള കമ്യൂണിറ്റി അംഗങ്ങളെ കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അസോസിയേഷനുകളില്‍ നിന്നും ക്ലബുകളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.
യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിൽ A4 സൈസ് പേപ്പറിൽ സ്വന്തം കൈപ്പടയിൽ എഴുതിയോ ടൈപ്പ് ചെയ്തോ 2000 വാക്കുകളിൽ കവിയാത്ത ലേഖനം ഏപ്രിൽ 10നകം സ്കാൻ ചെയ്തോ അറ്റാച്ച് ചെയ്തോ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയയ്ക്കാവുന്നതാണ്. പേജ് നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാർ, കെയറർമാർ, നഴ്സിംഗ് സ്റ്റുഡന്റ്സ് എന്നിവർക്ക് ഇതിൽ പങ്കെടുക്കാം. ലേഖന കർത്താവിന്റെ പേര്, ജോബ് ടൈറ്റിൽ, പൂർണമായ മേൽവിലാസം, ഇ മെയിൽ അഡ്രസ്, ഫോൺ നമ്പർ എന്നിവ ലേഖനത്തോടൊപ്പം അയയ്ക്കണം. ഇവ ലേഖനമെഴുതിയ പേപ്പറിൽ രേഖപ്പെടുത്താൻ പാടില്ല. ഡീറ്റെയിൽസ് ഇ മെയിലിൽ അയയ്ക്കണം. മലയാളം യുകെയുടെ ജഡ്ജിംഗ് പാനൽ ലേഖനങ്ങൾ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കുകയും പുരസ്കാരങ്ങൾ മെയ് 13ന് ലെസ്റ്ററിൽ നടക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച് സമ്മാനിക്കുന്നതുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് മലയാളം യുകെ എക്സൽ ട്രോഫികൾ സമ്മാനിക്കപ്പെടും. ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. എൻട്രി ചെയ്യപ്പെടുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം മലയാളം യുകെയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.
സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ “എക്സൽ” അവാർഡുകൾ സമ്മാനിക്കും. സാമൂഹിക ഇടപെടലുകൾ വഴി കലാ – സാംസ്കാരിക – ചാരിറ്റി രംഗത്ത് ആരോഗ്യകരമായ നവീന വിപ്ളവത്തിന് നാന്ദി കുറിക്കുകയെന്ന മലയാളം യുകെയുടെ പ്രഖ്യാപിത നയത്തിൻെറ ഭാഗമാണ് ലെസ്റ്റർ കേരള കമ്യൂണിറ്റിയുമായി ചേർന്നുള്ള ഈ നൂതന സംരംഭം. ആതുര ശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കും കെയറർമാർക്കും പുരസ്കാരങ്ങൾ നല്കും. അവാര്‍ഡ് നൈറ്റിൻെറ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരും അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ താല്പ്പര്യമുള്ളവരും സ്പോണ്‍സേഴ്സ് ആകാന്‍ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ 07951903705 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
RELATED NEWS
മലയാളം യുകെ ന്യൂസ് ടീം
സംഘടനാപാടവവും മാദ്ധ്യമ ധർമ്മവും പ്രൊഫഷണലിസവും ഒന്നിക്കുന്നു.. മാത്സര്യമില്ലാത്ത സുഹൃദ് ബന്ധങ്ങൾക്കായി ഒരു വേദി.. ജനങ്ങൾ താരങ്ങളാകുന്ന ദിനം… ജനങ്ങളിലേയ്ക്കിറങ്ങി ജനഹിതമറിഞ്ഞ് ജനങ്ങളോടൊപ്പം സഞ്ചരിക്കാൻ മലയാളം യുകെ ന്യൂസ്.. മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായി നഴ്സസ് ദിനാഘോഷവും കലാസന്ധ്യയുമൊരുക്കുന്നു. ഓൺലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തി൯െറയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതി൯െറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണിവരെയാണ് വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മയുടെ ആഘോഷം അരങ്ങേറുക.
സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ “എക്സൽ” അവാർഡുകൾ സമ്മാനിക്കും. സാമൂഹിക ഇടപെടലുകൾ വഴി കലാ – സാംസ്കാരിക – ചാരിറ്റി രംഗത്ത് ആരോഗ്യകരമായ നവീന വിപ്ളവത്തിന് നാന്ദി കുറിക്കുകയെന്ന മലയാളം യുകെയുടെ പ്രഖ്യാപിത നയത്തി൯െറ ഭാഗമാണ് ലെസ്റ്റർ കേരള കമ്യൂണിറ്റിയുമായി ചേർന്നുള്ള ഈ നൂതന സംരംഭം. മികച്ച സംഘടനാ പ്രവർത്തനത്തിന് പേരെടുത്ത, 12 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന യുകെയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ളതുമായ മലയാളി കൂട്ടായ്മയായ LKC യുടെ പങ്കാളിത്തം യുകെയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തവും മികവേറിയതുമായ സാംസ്കാരിക- മാധ്യമ പ്രവർത്തന മേഖലയിലേക്ക് ഉള്ള വാതായനങ്ങൾ തുറക്കും. മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം സംഘടിപ്പിക്കുന്ന നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടും. ആതുര ശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കും കെയറർമാർക്കും പുരസ്കാരങ്ങൾ നല്കും. സംഗീത, നൃത്ത രംഗത്തെ പ്രതിഭകൾക്കൊപ്പം സംസ്കാരിക രംഗത്തെ അതിവിശിഷ്ട വ്യക്തികളും ആഘോഷത്തിൽ അണിനിരക്കും.
യുകെയില്‍ നവതരംഗമായി മാറിക്കഴിഞ്ഞ ‘മാഗ്നാ വിഷൻ ടിവി’ മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യുന്നതായിരിക്കും. യുകെയിലെ ആദ്യ മലയാളം റേഡിയോ ആയ ‘ലണ്ടന്‍ മലയാളം റേഡിയോ’യും ആഘോഷത്തി൯െറ വിജയത്തിനായി എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.അവാര്‍ഡ് നൈറ്റ് വിജയത്തിനായുള്ള കമ്മിറ്റികളെ ഉടൻ പ്രഖ്യാപിക്കും. അവാര്‍ഡ് നൈറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരും അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ താല്പ്പര്യമുള്ളവരും സ്പോണ്‍സേഴ്സ് ആകാന്‍ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ 07951903705 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
ലെസ്റ്റര്‍ കേരള കമ്യൂണിറ്റി അംഗങ്ങളെ കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അസോസിയേഷനുകളില്‍ നിന്നും ക്ലബുകളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്. പ്രോഗ്രാം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
അവാര്‍ഡ് നൈറ്റ് നടക്കുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ അഡ്രസ്
Maher Centre
15 Ravensbridge Drive
Leicester
LE4 0BZ
UK
സ്പെഷ്യല്‍ കറസ്പോണ്ടന്റ്
ലണ്ടന്‍: ഏഴു വര്‍ഷം പിന്നിട്ട യുകെ മലയാളികളുടെ ബഹുജന സംഘടന ആദ്യ കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചക്കളത്തി പോരിലേക്കു സ്വയം മൂക്കുകുത്തിയിരിക്കുന്നു. ബാലചാപല്യങ്ങള്‍ പിന്നിട്ട സംഘടന ഇപ്പോഴും ഉപജാപങ്ങളുടെയും കുത്തിത്തിരിപ്പിന്റെയും വേദിയാണെന്നു തെളിയിച്ച് റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ അടുത്ത ശനിയാഴ്ച നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉള്ള നീക്കങ്ങളും സജീവമായി. ഇക്കാര്യത്തില്‍ ഇലക്ഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏകപക്ഷീയ തീരുമാനവുമായി മുന്നോട്ടു നീങ്ങിയ സംഘടനാ നേതൃത്വം പ്രതിക്കൂട്ടിലാകുമ്പോള്‍ മറുപക്ഷത്തു ശക്തമായ നേതൃനിര ഇല്ലെന്നതും പ്രശ്നമാകുന്നു. ഔദ്യോഗിക വിഭാഗത്തിനെതിരെ ശക്തമായ നീക്കം ഉണ്ടാകാതിരിക്കാന്‍ ഭരണഘടനാ ഭേദഗതി വരുത്തിയ നീക്കമാണ് മറുഭാഗത്തിന്റെ കരുത്തു ചോര്‍ത്താന്‍ കാരണമായത്. ഇതനുസരിച്ച് വിജയസാധ്യത ഉള്ള പലര്‍ക്കും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെ കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ നടക്കുന്നത് പോലെ പണവും സ്ഥാനമാനങ്ങളും വരെ വാഗ്ദാനം ചെയ്തു നടത്തിയ റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ സംഘടനയുടെ മുഖം നഷ്ടമാക്കിയപ്പോള്‍ അതേ കാഴ്ചകള്‍ തന്നെ ദേശീയ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നു ഏറെക്കുറെ ഉറപ്പായി.
തര്‍ക്കം മുറുകുന്ന പക്ഷം നിലവിലുള്ള പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു സമവായ സ്ഥാനാര്‍ഥി എന്ന നിലയില്‍ വീണ്ടും രംഗത്ത് എത്താനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിലവിലെ പ്രസിഡന്റ് സാമൂഹ്യസേവനത്തേക്കാള്‍ തന്റെ കച്ചവട താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതു വിധത്തിലും രംഗത്ത് തുടരും എന്ന് മനസ്സിലാക്കിയ മറുഭാഗം ശക്തമായ നിലയില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നതിനാല്‍ ഈ നീക്കം വിജയിക്കാന്‍ സാധ്യത കുറവാണ്. ഇരു വിഭാഗങ്ങളും പരസ്പരം കുറ്റപ്പെടുത്തി ചേരി തിരിയുന്നതോടെ സംഘടന കൂടുതല്‍ പ്രതിസന്ധിയില്‍ ആകുന്നതിനും സാധ്യതയുണ്ട്. യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പിടിപ്പുകെട്ട ഭരണസമിതി എന്ന ആക്ഷേപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നേതൃത്വം തന്നെ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള ആരോപണവും ശക്തമാണ്. ഇതിന് തെളിവാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്ന ചോദ്യങ്ങള്‍ ഉത്തരം ഇല്ലാതെ മടങ്ങുന്നത്. ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നതും വെളിപ്പെടുത്തുന്ന വസ്തുതയാണ്.
ഇക്കഴിഞ്ഞ കലാമേളയ്ക്ക് മുന്നോടിയായി കവന്‍ട്രിയില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവില്‍ എടുത്ത തീരുമാനങ്ങള്‍ പ്രസിഡന്റും സെക്രട്ടറിയും കാറ്റില്‍ പറത്തിയാണ് അതിന് ശേഷം കാര്യങ്ങള്‍ നടന്നതെന്ന് എതിര്‍ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പിന്നീട് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ നാഷണല്‍ കമ്മറ്റി യോഗത്തില്‍ എടുത്ത തീരുമാനങ്ങളും പാടെ അവഗണിച്ച് ആണ് പ്രസിഡണ്ടും സെക്രട്ടറിയും മുന്‍പോട്ടു പോയത്.
ഭരണഘടന അനുസരിച്ച് ഇലക്ഷന്‍ കമ്മീഷനെ പ്രഖ്യാപിച്ചാണ് നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ട് പോകേണ്ടത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് ദിവസം വരെ ആര്‍ക്കും നോമിനേഷന്‍ നല്‍കാന്‍ സംവിധാനമില്ല.എന്നത് പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിക്കുന്നവരെ കോമാളിക്കു തുല്യം വിശേഷിപ്പിക്കാന്‍ കരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല സംഘടനയില്‍ സജീവമല്ലാത്ത ഒട്ടേറെ പ്രാദേശിക സംഘടനകളെ കൂട്ടുപിടിച്ചാണ് പ്രസിഡന്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത് ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി എന്ന ചോദ്യങ്ങള്‍ക്കു ഉത്തരം ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. സംഘടനയില്‍ ഇന്നേവരെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിട്ടില്ലാത്ത രണ്ടു ഡസനോളം സംഘടനകളെ കേവലം വോട്ടവകാശം എന്ന ന്യായത്തില്‍ പിടിച്ചു വോട്ടെടുപ്പ് ദിവസം സ്ഥലത്തു എത്തിക്കാനും പ്രസിഡന്റും സെക്രട്ടറിയും ഊര്‍ജ്ജിതമായി രംഗത്തുണ്ട്.
നാഷണല്‍ കമ്മറ്റിയെ നോക്കുകുത്തിയാക്കി നടന്ന ഉപജാപ പ്രവര്‍ത്തനങ്ങള്‍ക്കു ഓക്‌സ്‌ഫോഡിലെ യുക്മ ഭാരവാഹിയുടെ വിവാഹവാര്‍ഷിക വിരുന്നുവേദിയാണ് പ്രധാന വേദിയായി മാറിയതെന്ന് ആക്ഷേപമുണ്ട്. ഈ ചടങ്ങു തന്നെ ഉപജാപത്തിനായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളെ എത്തിക്കാനായിരുന്നു എന്നും പറയപ്പെടുന്നു. പ്രസിഡന്റ് അടക്കമുള്ള ആളുകള്‍ക്ക് പങ്കാളിത്തമുള്ള ഒന്നിലേറെ ബിസിനസ് ഗ്രൂപ്പുകളുടെ പങ്കാളികളും ഈ ചര്‍ച്ചകളില്‍ പ്രധാന റോളില്‍ സ്ഥലത്തുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ യുകെ മലയാളികളുടെ വിവര ശേഖരണത്തിനായുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഈ ബിസിനസ് ഗ്രൂപ്പുകള്‍ യുക്മയെ ഉപയോഗിക്കുന്നത്. സംഘടനാ കൊണ്ട് ഇതുവരെ ഫലം ഉണ്ടായതും അവര്‍ക്കു തന്നെ. അതിലെ പ്രധാന കണ്ണിയാണ് നിലവിലെ പ്രസിഡന്റ് എന്നതും ഈ ഗ്രൂപ്പുകള്‍ക്ക് നിര്‍ലോഭം പണം സ്വന്തമാക്കാന്‍ ഉള്ള വഴി ഒരുക്കിയിരിക്കുകയാണ്.
വിസ തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കൊള്ളരുതായ്മകള്‍ നടത്തിയവര്‍ക്ക് സംരക്ഷണം നല്‍കുന്നതും യുക്മ പ്രസിഡണ്ട് ആണെന്നും ശക്തമായ ആരോപണമുണ്ട്. യുകെയില്‍ പലിശ ബിസിനസ് നടത്തുന്ന മാഫിയയും യുക്മ പ്രസിഡണ്ടിന്റെ തണലിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറയപ്പെടുന്നു. ഇതിന് അവസാനം ഉണ്ടായേ പറ്റൂ എന്ന ചിന്താഗതിക്കാരാണ് ഇപ്പോള്‍ ജനാധിപത്യത്തിനായി അവകാശം ഉന്നയിച്ച് എത്തിയിരിക്കുന്നത്.
വോട്ടു പിടിക്കാനും സംഘടനയെ സമൂഹത്തിനു മുന്നില്‍ തരം താണ രാഷ്ട്രീയ ശൈലിയില്‍ ചേര്‍ത്ത് വയ്ക്കാനും കാണിക്കുന്ന ഉത്സാഹത്തിന്റെ നൂറില്‍ ഒരംശം മലയാളി സമൂഹത്തോട് കാട്ടാന്‍ നേതൃത്വം താല്‍പ്പര്യം കാട്ടാത്തതില്‍ യുക്മയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് കഴിവ് കേട്ട നേതൃത്വം എന്ന് സ്വയം തെളിയിച്ച ശേഷം തിരഞ്ഞെടുപ്പിലേക്ക് യുക്മ നേതാക്കള്‍ നീങ്ങുന്നത്.
ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ മരിച്ച നിലയില്‍ അനാഥമായി കാണപ്പെട്ട ശിവപ്രസാദ് എന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യുക്മ നേതൃത്വം ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാതിരുന്നതാണ് ഏറ്റവും ഒടുവില്‍ ഈ സംഘടനയുടെ ആവശ്യം എന്ത് എന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കുന്നത്. സ്റ്റുഡന്റ് വിസയില്‍ നില്‍ക്കെ യുകെയില്‍ മരണപ്പെട്ട ജോസിയുടെ കാര്യത്തിലും യുക്മ യാതൊരു സഹായവും നല്‍കാന്‍ മുന്‍കൈ എടുത്തിരുന്നില്ല. കൂട്ടായ സംഘടനയുടെ അഭാവത്തില്‍ സാധാരണക്കാരായ ആളുകളും മാധ്യമങ്ങളും നടത്തിയ ശ്രമത്തിനൊടുവില്‍ നാളെ ശിവപ്രസാദിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് യാത്ര ആകുമ്പോള്‍ യുക്മ നേതൃത്വത്തിന് അപമാനഭാരത്തില്‍ തല കുനിയ്ക്കാന്‍ മാത്രമേ കഴിയൂ. സമൂഹത്തിന് ആവശ്യമായ ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും വീണ്ടുവിചാരത്തോടെ രംഗത്ത് വരാന്‍ കഴിയാത്ത യുക്മ നേതൃത്വത്തിന്റെ അനാസ്ഥയ്ക്കുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ശിവപ്രസാദിന്റെ മരണം.
നാഷണല്‍ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയും അതില്‍ ഔദ്യോഗിക വിഭാഗം തോല്‍വി രുചിക്കുകയും ചെയ്താല്‍ ശിവപ്രസാദിന്റെ മരണം അടക്കമുള്ള കാര്യങ്ങളോട് മുഖം തിരിച്ച യുക്മ നേതാക്കള്‍ക്കുള്ള മറുപടിയായി മാറും ആ തോല്‍വി. എന്നതാണ് വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ നല്‍കുന്ന സൂചന. അതേസമയം, മുന്‍കാലങ്ങളിലെ പോലെ വീതം വയ്പ്പ് നടത്തി സംഘടനാ ഭാരവാഹിത്വം ഇരു പക്ഷത്തിനുമായി നല്‍കി ഒത്തു തീര്‍പ്പു നടത്താനും സംഘടനയ്ക്ക് വെളിയില്‍ ഉള്ള ഒരു സംഘം ആളുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
സുഗതന്‍ തെക്കേപ്പുര
യുകെയിലെ എല്ലാ മലയാളികളും വിവിധ ഗ്രൂപ്പുകളും സംഘടനകളും വ്യക്തിപരമായി മലയാളി സമൂഹത്തെ സേവനം ചെയ്യുന്ന, സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഉദാഹരണത്തിന് ഇന്ത്യന്‍ ഹൈ കമ്മീഷനില്‍ ജോലി ചെയുന്ന മുന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ ഫിലിപ്പ്, മനുഷ്യാവകാശ പ്രവര്‍ത്തകനും സ്‌കോളറുമായ സിറിയക്ക് മാപ്രായില്‍ ഫിലാന്ത്രോപ്പിസ്റ്റുകളായ സോളിസിറ്റര്‍ ഫ്രാന്‍സിസ് കവളക്കാട്ടില്‍, ചിറമേല്‍ അച്ഛന്‍ ബിസിനസ്സ് പ്രമുഖരായ മലയാളികള്‍ ഇന്‍ഡോ ബ്രിട്ടീഷ് ബിസിനസ്സ് ചേംബറിന്റെ പ്രതിനിധികള്‍ യുക്മ ഭാരവാഹികള്‍ ലണ്ടനിലെ പ്രമുഖമായ വളരെ പഴക്കം ചെന്നതും കൃഷ്ണമേനോന്‍ തുടങ്ങിവെച്ച കേരള ക്ലബ്ബിന്റെ തുടര്‍ച്ചയായ മലയാളി അസോസിയേഷനും ചേര്‍ന്ന് ഒരു ബോഡി അഥവാ മലയാളി പാര്‍ലമെന്റ് ഉണ്ടാകേണ്ട ആവശ്യകതയെക്കുറിച്ചാണ് എഴുതുന്നത്.
ഇത്തരം ഒരു ആശയത്തെക്കുറിച്ച് വളരെ നാളുകളായി ചിന്തിക്കുകയും പല മലയാളി പ്രമുഖരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ നിന്നെല്ലാം വളരെ അനുകൂലമായ പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് എഴുതുന്നത്.
ഇതിലേക്ക് ഇപ്പോള്‍ നയിച്ച ചില അടിയന്തര കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. ഭൂമിശാസ്ത്രവുമായി അത്ര ചെറുതല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ യുകെയുടെ ഏതു ഭാഗത്തും വളരെ വേഗത്തില്‍ എത്തിച്ചേരുവാനും വിവരങ്ങള്‍ കൈമാറുന്ന രീതിയും കൊണ്ട് ഒരു ഏകാത്മത കൈവരിച്ച ഒരു സമൂഹമാണ് ഇംഗ്ലണ്ടിലെ മലയാളികളുടേത്. ലോകത്തൊരു പ്രവാസി മലയാളി കൂട്ടങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടമാണ് അത്.
അതുപോലെ മറ്റൊരു എടുത്തു പറയത്തക്ക കാര്യം ഒരു ഏകാത്മത വളര്‍ത്തി എടുക്കുവാന്‍ പറ്റാത്ത വളരെ ഗുരുതരമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന ഒരു മലയാളി സമൂഹമല്ല നമ്മുടേത്. എന്നാല്‍ കഴിവും ആര്‍ജ്ജവവും ഉള്ള അനേക മലയാളികള്‍ വ്യക്തികളും സംഘടനകളും നിറഞ്ഞ ഒരു സമൂഹമാണ് താനും. എന്നിരുന്നാലും അതിന്റെതായ ഒരു സ്വാഭാവിക വളര്‍ച്ചയുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. അതിലേക്കുള്ള ഒരു നിര്‍ദേശമാണ് മലയാളി പാര്‍ലമെന്റ്.
കേരളത്തിലെ സ്‌കൂള്‍ കലോത്സവത്തോട് കിടപിടിക്കുന്ന ഒരു കലാ മാമാങ്കം നടത്തുവാന്‍ യുകെയിലെമ്പാടും വ്യാപിച്ചു ചെറു തുരുത്തുകള്‍പോലെ കിടന്നിരുന്ന സംഘടനകളെ കൂട്ടിയിണക്കി യുക്മ എന്ന സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ( അത് കണ്ടിട്ട് അതെ മാതൃകയില്‍ ഗള്‍ഫിലും ടിവി ചാനലിന്റെ നേതൃത്വത്തില്‍ ഒരു ശ്രമം തുടങ്ങിയതായി അറിയുവാന്‍ കഴിഞ്ഞു). തീര്‍ച്ചയായിട്ടും നമുക്ക് എല്ലാവര്‍ക്കും അതൊരു അഭിമാനം തന്നെയാണ്. അതിന്റെ മുന്‍ഭാരവാഹികളും ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സിസ്, സെക്രട്ടറി സജീഷ് ടോം, മറ്റു കമ്മിറ്റിക്കാരായ ബിന്‍സു, ഷാജി തോമസ്, മാമന്‍ ഫിലിപ്പ്, ബീനാ സെന്‍സ്, ആന്‍സി ജോയ് തുടങ്ങിയവര്‍ എല്ലാം തന്നെ അഭിനന്ദനം അര്‍ഹിക്കുന്നു. അതിന്റെ ചിട്ടയായതും അതി വിപുലമായ കെട്ടുറപ്പ് ഉള്ള സംഘാടന നൈപുണ്യതയും പങ്കാളിത്ത ബാഹുല്യവും എടുത്ത് പറയേണ്ട ഒന്നാണ്. എന്നാല്‍ ഒരു ക്രമാനുഗതമായ വളര്‍ച്ച കാണുന്നില്ല അല്ലെങ്കില്‍ അത്തരം ഒരു കഴിവ് പ്രകടിപ്പിച്ച നമുക്ക് അതിലും നിസ്സാരമായി ചെയുവാന്‍ കഴിയുന്നതും എന്നാല്‍ എന്തിനേക്കാളും പ്രഥമമായതുമായ സംഗതിയെ കുറിച്ച് ആലോചിക്കാത്തതാണ് വിചിത്രം.
ഒരു മലയാളി മരണപ്പെട്ടാല്‍ ആ വ്യക്തിയുടെ ജഡം മറവു ചെയേണ്ടത് ആ വ്യക്തിയുടെ വീട്ടുകാരും സമൂഹവും ചേര്‍ന്നാണ്. പ്രവാസിയുടെ കാര്യത്തില്‍ പലപ്പോഴും സമൂഹത്തിന്റെ പങ്കാണ് മുഖ്യമായിട്ടുള്ളത്. അത്തരം ഒരു ഘട്ടത്തില്‍ പലപ്പോഴും യുകെയിലെ പൊതു സമൂഹവും സംഘടനാ നേതാക്കന്മാരും പകച്ചു ചിതറി നില്‍ക്കുന്ന കാഴ്ചയാണ് നാം കാണാറുള്ളത്. പ്രത്യേകിച്ച് കൂട്ടുകാരോ സംഘടനക്കാരോ ഇല്ലാത്ത വ്യക്തികളാണ് മരണപ്പെട്ടാല്‍ വളരെ കഷ്ടമാണ്. അത്തരം പല സംഭവങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ലണ്ടനില്‍ മരണപ്പെട്ട ശിവപ്രസാദിന്റെ കാര്യത്തില്‍ ഒരു സംഘടനയിലുള്ള ഉത്തരവാദിത്തപ്പെട്ട നേതാവ് നിസ്സഹായത അറിയിച്ചത് ശിവപ്രസാദ് സംഘടനയുടെ അംഗമല്ല എന്നാണ്. എത്ര മനുഷ്യത്വഹീനവും മലയാളി സമൂഹത്തിന്റെ നേര്‍ക്കുമുള്ള അവഹേളനവുമാണ്. എന്തായാലും അത്തരം ഒരു നിസ്സഹായതയോടെ പിന്തിരിഞ്ഞു നില്‍ക്കണം എന്ന് ഒരു മലയാളിയും പറയില്ല. അതുകൊണ്ടു പല കൂട്ടങ്ങളും സ്വന്തമായി ഇറങ്ങിത്തിരിച്ചു പണപ്പിരിവ് നടത്തി മലയാളിയുടെ കടമ നിറവേറ്റുകയാണ്. അങ്ങിനെ നമ്മുടെ കടമ നിറവേറ്റുണെങ്കിലും നാമിങ്ങനെ പോയാല്‍ മതിയോ?
ഇതിലുള്ള പ്രധാന പ്രശ്‌നം കൂടെക്കൂടെയുള്ള പിരിവുകള്‍ സൃഷ്ടിക്കുന്ന മരവിപ്പും പിരിവിനിറങ്ങുന്നവരുടെ ബുദ്ധിമുട്ടുമാണ്. അമിതമായി പിരിച്ചുകിട്ടുന്ന പണം മറ്റൊരു ആവശ്യത്തിനായി കരുതിവെക്കുവാനോ പറ്റാതെ വരുന്നതാണ്. ആയതിനാല്‍ പലപ്പോഴും ഒരു പിരിവു കഴിഞ്ഞു മറ്റൊരു പിരിവു തുടങ്ങേണ്ടതാണ്. ഇതിന് ഒരു സ്ഥിരം പരിഹാരം വേണ്ടേ? നമ്മുടെ സമൂഹ ബുദ്ധി ഇവിടെ പ്രയോഗിക്കണ്ടേ? ഒരു പൊതു സംവിധാനം ഉണ്ടാകേണ്ടതും അതിലൂടെ ഫണ്ട് ശേഖരണവും ആവശ്യത്തിന് ചിലവഴിക്കലും നടക്കും. ഇതിലേക്കായി ഒരു മാസം അഞ്ചു പൗണ്ട് ഡയറക്റ്റ് ഡെബിറ്റ് കൊടുക്കുവാന്‍ തയ്യാറാകാത്ത ഒരു മലയാളി ഉണ്ടാകുമോ? അതിലൂടെ നമ്മുടെ സകല ചാരിറ്റി പിരിവുകളും ഏകോപിക്കുവാനും അതിന്റെ എ്ഫക്റ്റ് പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുവാനും കഴിയും.
ഇതിനുള്ള ഒരു പരിഹാരമാണ് എല്ലാവരും ചേരുന്ന ഒരു കൂടാരം. എല്ലാവരും ചേര്‍ന്ന് നമ്മുടെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളെതക്കുറിച്ച് ആലോചിക്കുന്ന, എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതു തീരുമാനം എടുക്കുന്ന, അത് സ്വീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സംവിധാനം. അതാണ് ഈ മലയാളി പാര്‍ലമെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അവിടെ നമ്മുടെ എംബസിയെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ എയര്‍ലൈന്‍ പ്രശ്‌നങ്ങള്‍ മറ്റു പ്രവാസി വിഷയങ്ങള്‍ ഔദ്യോഗികമായി ഇവിടത്തെയും നാട്ടിലെ കേന്ദ്ര – സംസ്ഥാന ഗവണ്മെന്റുകളുമായി ബന്ധപ്പെടുവാനും പാര്‍ലമെന്ററിനു കഴിയും. ഏതാണ്ട് ഒരു ലക്ഷത്തില്‍ അധികം വരുന്ന യുകെ മലയാളിയുടെ പ്രതിനിധി എന്ന നിലക്ക് പാര്‍ലമെന്റിനു ഒരു സ്വീകാര്യതയും മാന്യമായ അംഗീകാരവും ലഭിക്കും.
ഇതിലെ മറ്റൊരു വശം ഇവിടുത്തെ ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ പരസ്പര അറിവും പരിചയവും കൈമാറുകയും സഹായിക്കുവാനും ഇമ്മോറല്‍ ബിസിനസ്സുകളുടെ പറ്റിക്കല്‍ പരിപാടികളെ കൂട്ടമായി നേരിടുവാനും കഴിയും. ഈ അടുത്ത കാലത്തു നടന്ന, ഇനിയും നടക്കുവാന്‍ സാധ്യതയുമുള്ള എയര്‍ ടിക്കറ്റ് തട്ടിപ്പ് ഇവിടുത്ത മലയാളി സമൂഹം നേരിട്ടത് ഇത്തരം ഒരു കൂട്ടായ്മയിലൂടെയാണ്. മുന്‍കാലങ്ങളില്‍ തട്ടിപ്പുകാര്‍ ആരാലും ചോദ്യം ചെയ്യപ്പെടാതെ രക്ഷപെട്ടുവെങ്കില്‍ കൂട്ടായ്മയിലൂടെ അതിനെ ചലഞ്ചു ചെയ്യുവാനും ഇനി ഇത്തരം തട്ടിപ്പിന് തലവെക്കാതിരിക്കുവാന്‍ ഒരു ജനകീയ ട്രാവല്‍ ഏജന്‍സി (സുഖയാത്ര ലിമിറ്റഡ് )തുടങ്ങിയാണ്. ഇതിന്റെ സംഘാടനം ഒരു Maas Intelligence ഉല്‍പന്നമാണ്.
അതുപോലെ നമ്മുക്ക് ഒരു മലയാളി മരണപ്പെട്ടാല്‍ അതിന്റെ തുടര്‍ നടപടിക്കായി യുക്മ അടിയന്തിരമായി ചെയ്യേണ്ടുന്ന കാര്യമാണ് താഴെ നിര്‍ദേശിക്കുന്നത്.
യുക്മയുടെ കീഴില്‍ ഒരു മലയാളി പാര്‍ലമെന്റ് രൂപികരിക്കുക അതിന്റെ ചെയര്‍ (Ex.Officio) യുക്മയുടെ ചെയര്‍ തന്നെ ആകുക. പാര്‍ലമെന്റിന്റെ സഭയില്‍ രണ്ടു വിഭാഗങ്ങള്‍ ഉണ്ടായിരിക്കുക, യുക്മയുടെ എല്ലാ അസോസിയേഷനും മറ്റു അസോസിയേഷനു കളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള ലോവര്‍ ഹൗസും വ്യക്തിപരമായ കഴിവുള്ള പ്രഗത്ഭരെ (മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാഹിത്യകലാ രംഗത്തെ പ്രമുഖര്‍, ബിസ്സിനസ്സ് പ്രമുഖര്‍ നിയമ വിദഗ്ദ്ധര്‍) ഉള്‍പ്പെടുത്തിയുള്ള അപ്പര്‍ ഹൗസും അപ്പര്‍ ഹൗസിലേക്കുള്ളവരെ ലോവര്‍ ഹൗസിന്റെ ഒരു കമ്മിറ്റിക്കോ പബ്ലിക് ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയോ തെരഞ്ഞെടുക്കാം
ഇതിന്റെ വ്യക്തമായ, വിശദമായ മാര്‍ഗ്ഗ നിര്‍ദേശം രൂപപ്പെടുത്തുന്ന ഒരു കോണ്‍സ്റ്റിറ്റുവന്റ് അസംബ്‌ളി രൂപീകരിക്കുക.
യുക്മയുടെ പുതിയ ഭരണ സമിതി ഏപ്രിലിലോ ജൂണിലോ സൗകര്യപ്രദമായ ഒരു സ്ഥലത്തു കോണ്‍സ്റ്റിറ്റുവന്റ് അസ്സംബ്ലി വിളിക്കുക. തീര്‍ച്ചയായും ഇത്തരം ഒരു നീക്കം നമ്മുടെ യുക്മയുടെ ഒരു സ്വാഭാവിക വളര്‍ച്ച തന്നെയായി അംഗീകരിക്കും. അതിലൂടെ ബുദ്ധന്റെ സംഘം ചരണം ഗച്ഛാമി എന്ന സംഘബലത്തിന്റെ സൗന്ദര്യം നമുക്ക് ആസ്വദിക്കാം.