സ്പിരിച്വല്‍ ടീം. മലയാളം യുകെ
ജ്ഞാനസ്‌നാന സ്വീകരണത്തില്‍ ഒരു ക്രസ്ത്യാനി ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നു. പക്ഷേ, നമ്മുടെ ജീവിതം ആ അര്‍പ്പണത്തിനനുയോജ്യമായതാണോ എന്ന് നാം ചിന്തിക്കണം. ഓരോ പ്രവര്‍ത്തിയും ആ അര്‍പ്പണത്തിന് വിധേയമായിരിക്കേണ്ടതാണ്.
വി. കൊച്ചുത്രേസ്യായും വി. അല്‍ഫോന്‍സാമ്മയും അവരുടെ മാതാപിതാക്കള്‍ ബാല്യത്തില്‍ തന്നെ മരിച്ചതു നിമിത്തം ദൈവ ജനനിയെ തങ്ങളുടെ അമ്മയായി സ്വീകരിച്ചതായി അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവ ജനനി ദേവാലയത്തില്‍ ലോക പരിത്രാതാവിന്റെ ആഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നു. അതിനായി അവള്‍ തീഷ്ണതാപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയും ഉപവാസവും ത്യാഗകൃത്യങ്ങളുമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
പ്രാര്‍ത്ഥന
അമല മനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ! ദിവ്യ നാഥേ, ഞങ്ങളും ദൈവസ്‌നേഹത്തിലും അങ്ങയോടുള്ള സ്‌നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്കിയരുളണമേ… അങ്ങ് ലോക പരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ടു ദൈവത്തോട് പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതന് വാസസ്ഥലം സജ്ജമാക്കി. ഇതു പോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹൃദയ നാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ച് തരണമേ..
സുകൃതജപം.
മറിയത്തിന്റെ വിമലഹൃദയമേ…
വേദനിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ…
സ്പിരിച്വല്‍ ടീം. മലയാളം യുകെ
പരിശുദ്ധ കന്യകയുടെ ജനനം ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കി. അവളുടെ ജനനത്തോടെ പരിത്രാണ പരിപാടി ആരംഭിച്ചു. സ്വര്‍ഗ്ഗവാസികളും അന്ന് സന്തോഷിച്ചു. പിതാവായ ദൈവത്തിന്റെ ഓമല്‍കുമാരിയും സൂതനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണവള്‍. അവള്‍ പരിശുദ്ധ ത്രിത്വത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണ്. സന്തോഷ കാരണവുമായിരുന്നു അവള്‍. പരി. കന്യകയുടെ നേരെയുള്ള ആത്മാര്‍ത്ഥമായ ഭക്തി നമുക്കുണ്ടെങ്കില്‍ നമ്മുടെ ജീവിത പ്രശ്‌നങ്ങളുടെ മദ്ധ്യത്തിലും സന്തോഷവും ധൈര്യവും പ്രത്യാശയും കളിയാടുന്നതാണ്. നമ്മുടെ കുടുംബങ്ങളില്‍ പരിശുദ്ധ അമ്മയ്ക്ക് സ്ഥാനം നല്‍കുക.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. സ്‌നേഹ യോഗ്യയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. നീതി സൂര്യനായ മിശിഹായുടെ ജനനത്തിന് മുമ്പ് അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ഭിവ്യ സുതനെ മറ്റുള്ളവരും അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമേ.. അങ്ങയുടെ ജനനം ഭൂലോക സ്വര്‍ഗ്ഗങ്ങള്‍ക്ക് ആനന്ദനിര്‍വൃതി നല്‍കി. ഞങ്ങള്‍ നിത്യ സൗഭാഗ്യം അനുഭവിക്കാനുള്ള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോ മിശിഹായോടപേക്ഷിച്ച് നല്‍കണമെ…
സുകൃതജപം
ഉദയ നക്ഷത്രമായ പരിശുദ്ധ മറിയമേ…
ഞങ്ങളുടെ ജീവിതം പ്രത്യാശ പൂര്‍ണ്ണമാക്കേണമേ…
സ്പിരിച്വല്‍ ടീം മലയാളം യുകെ.
പരി. അമ്മയുടെ അമലോത്ഭവത്തിനുള്ള തെളിവുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ധാരാളമുണ്ട്. അമ്മയുടെ അരുമ സുതരായ നാം പരിശുദ്ധ കന്യകയുടെ അമലോത്ഭവത്തില്‍ അഭിമാനിക്കുകയും പാപരഹിതമായ ജീവിതം അനുകരിക്കുകയും ചെയ്യണം. നമുക്ക് ജ്ഞാനസ്‌നാനത്തിലൂടെ ഉത്ഭവ പാപത്തില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ കര്‍മ്മ പാപത്തില്‍ നിന്നും ദൈവസഹായത്താല്‍ വിമുക്തി പ്രാപിക്കേണ്ടതാണ്. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥം അതിന് സഹായകരമായിരിക്കും.
പ്രാര്‍ഥന.
ദൈവമേ, അങ്ങ് പരിശുദ്ധ കന്യകാമറിയത്തെ അമലോത്ഭവം എന്ന സുവിശേഷ ദാനത്താല്‍ അലങ്കരിക്കുകയുണ്ടായല്ലോ! ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത പറയുന്നു. അമലോത്ഭവ ജനനീ അങ്ങ് പാപരഹിതമായ ജന്മത്തെ അത്യധികം വിലമതിക്കുന്നതായി ഞങ്ങളെ അറിയ്ച്ചു. അമലോത്ഭവ നാഥേ, പാപരഹിതമായ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമെ. ആത്മ ശരീരവിശുദ്ധി ഞങ്ങളെ അവിടുത്തേയ്ക്ക് പ്രിയങ്കരമാക്കി തീര്‍ക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങള്‍ക്ക് അതിനുള്ള ദാനങ്ങള്‍ ദിവ്യസുതനില്‍ നിന്നും പ്രാപിച്ചു തരണമേ…
സുകൃതജപം.
അമലോത്ഭവ ജനനീ..
മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊള്ളണേ..
ന്യൂസ് ഡെസ്ക് മലയാളം യുകെ.
പാലാ രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസ ഏകാന്തവാസം നയിക്കാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂടൂബ് ചാനലുകളിലും പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധ വാര്‍ത്തകള്‍ക്കെതിരെ അഭിവന്ദ്യ പിതാവ് നേരിട്ട് രംഗത്ത്. രൂപതയിലെ ചില വൈദീകരുടെ പേര് എടുത്ത് പറഞ്ഞ് രൂപതയിലെ കാര്യങ്ങള്‍ തെറ്റായി അവതരിപ്പിച്ചും കുപ്രചരണങ്ങള്‍ നടത്തുന്നത് വേദനാജനകമാണെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ അതില്‍ നിന്നും പിന്മാറണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെയുള്ള പിതാവിന്റെ തുറന്ന കത്ത് ബിഷപ്പ് ഹൗസ് പാലാ ഇന്ന് പുറത്തിറക്കി. പരിശുദ്ധ കത്തോലിക്കാ സഭയെ തകര്‍ക്കാനുതകുന്ന തരത്തിലുള്ള വാസ്തവ വിരുദ്ധമായ വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
അഭിവന്ദ്യ മുരിക്കല്‍ പിതാവിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.

സുവിശേഷ വേലയിൽ ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് , മിഷിനറി ജീവിതത്തിന്റെ വെളിച്ചത്തിൽ യഥാർത്ഥ സുവിശേഷവേലയുടെ മഹത്വം പ്രഘോഷിച്ചുകൊണ്ട്, പ്രമുഖ മിഷിനറിയും എം എസ് എഫ് എസ് കോൺഗ്രിഗേഷൻ ഷില്ലോങ് ഹോളി റെഡീമർ റിന്യൂവൽ സെന്റർ അസിസ്റ്റന്റ് സുപ്പീരിയറുമായ റവ.ഫാതോമസ് പോൾ നയിക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു .
കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വീരോചിതവും ത്യാഗോജ്വലവുമായ ജീവിതങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തങ്ങളായ പ്രതിബന്ധങ്ങളെ സ്നേഹവും അതിലേറെ സഹനവും ആയുധമാക്കി അതിജീവിച്ചുകൊണ്ട് സുവിശേഷപ്രവർത്തനം നടത്തുന്ന മിഷിനറികളുടെ ജീവിതാനുഭവങ്ങളെ മുൻനിർത്തിയുള്ള ഈ
ധ്യാന ക്ലാസ്സുകളിൽ ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് “സൂം ” ഓൺലൈൻ മോഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കും പങ്കെടുക്കാം. ഇംഗ്ലീഷിലുള്ള ഈ ധ്യാനത്തിൽ പങ്കെടുക്കുന്നവർ
www.afcmuk.org എന്ന ലിങ്കിൽ നിർബന്ധമായും രെജിസ്റ്റർ ചെയ്യേണ്ടതാണ് .
. രെജിസ്ട്രേഷൻ സൗജന്യമാണ് .
മെയ് 4, 5,6 തിങ്കൾ , ചൊവ്വ , ബുധൻ ദിവസങ്ങളിൽ യുകെ സമയം രാവിലെ 5 മുതൽ 7.30 വരെയാണ് ശുശ്രൂഷ.
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് അവരവർ ആയിരിക്കുന്ന മേഖലകളിൽ സ്വയം മിഷനറിയായി തീർന്നുകൊണ്ട് നവസുവിശേഷവത്ക്കരണത്തിന്റെ ഭാഗമാവുകയെന്ന ലക്ഷ്യത്തോടെ , ലോകപ്രശസ്ത വചന ശുശ്രൂഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ , റവ . ഫാ. സോജി ഓലിക്കൽ എന്നിവർ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
സാജു വർഗീസ് . 07809 827074
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർത്ഥനയിൽ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 15 വയസുമുതൽ പ്രായമുള്ള യുവതീ യുവാക്കൾക്കായി നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം മെയ് 1,2,3 തീയതികളിലായി ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു .
ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക് ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് . സെഹിയോൻ മിനിസ്ട്രി യുകെ കോ ഓർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസും ടീമുമാണ് ധ്യാനം നയിക്കുന്നത് .
പങ്കെടുക്കാനാഗ്രഹിക്കുന്നവർ 6282859843 എന്ന നമ്പറിൽ വിളിച്ച് പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെയായിരിക്കും ധ്യാനം .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബിർമിംഗ്ഹാം : കൊറോണകാലത്ത് സാന്ത്വനമായി സെന്റ് ബെനഡിക്ട് മിഷന്റെ മനോഹര സംഗീതം. ദുരിതകാലത്തിൽ പെട്ട് കഴിയുന്നവർക്ക് ആശ്വാസമാണ് സീറോ മലബാർ സഭയുടെ ബിർമിങ്ഹാമിലെ സെന്റ് ബെനഡിക്ട് മിഷൻ ക്വയറിന്റെ ഈ സംഗീത വിരുന്ന്. ക്വയറിലെ ഗായകർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പാടി ഒരുക്കിയിരിക്കുന്ന ഈ ഗാനം ക്രൈസ്തവ സമൂഹത്തിന് ഏറെ പരിചിതമായ ഗാനങ്ങളിൽ ഒന്നാണ്.
160ഓളം കുടുംബങ്ങളുള്ള ഇടവകയുടെ വികാരിയായ ടെറിൻ മുല്ലക്കര അച്ഛന്റെ സന്ദേശം വീഡിയോയുടെ ആദ്യഭാഗത്തുണ്ട്. ഈ ദുരിതകാലത്ത് നമ്മുടെ മനസ്സുകളെ സ്വാന്തനസംഗീതത്തിലേക്ക് നയിക്കുന്നതോടൊപ്പം ദുഃഖം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അച്ഛൻ ആവശ്യപ്പെടുന്നു. “യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ ” എന്ന് തുടങ്ങുന്ന ഗാനം സെന്റ് ബെനഡിക്ട് മിഷൻ ക്വയറിലെ 13ഓളം ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മിഷൻന്റെ ഈ പരിപാടിയിലെ പാട്ടിന്റെ ആരംഭം കുറിക്കുന്ന ബിജു കൊച്ചുതെള്ളിയിൽ യുകെ മലയാളികൾക്ക് വളരെ സുപരിചിതനാണ്. യുകെയിൽ തന്നെ പല വേദികളിലും, സീറോ മലബാറിന്റെ ധ്യനങ്ങളിലെ നിറ സാന്നിധ്യമായ ബിജു നല്ലൊരു കീബോർഡ് പ്ലയെർ കൂടിയാണ്. ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനായ ഷാജി തുമ്പേചിറയിൽ അച്ഛന്റെ ആൽബത്തിൽ പാടിയിട്ടുള്ള കുട്ടികളും മിഷന്റെ ഈ ഉദ്യമത്തിൽ പാടിയിട്ടുണ്ട്.
കൊറോണ ഭീതിയിൽ കഴിയുന്ന ഏവർക്കും സംഗീതത്തിലൂടെ സാന്ത്വനം പകരുകയാണ് ബിർമിങ്ഹാമിലെ ഇടവക വികാരി ടെറിൻ മുല്ലക്കര അച്ഛനും ക്വയർ സംഘവും.
ഷിബു മാത്യൂ
ലാക് അലാഹ ”ദൈവമേ നിനക്ക്’. ഇതൊരു കൃതജ്ഞതാ ഗീതം.
പാലാ രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ത്ഥനാ ഗാനം കൊറൊണാ വൈറസുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെ സംഗീതമാണ്. സംഗീതം സ്വര്‍ഗ്ഗത്തിന്റെ ഔഷധമാണ്. രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് ഈ ഔഷധം വിതണം ചെയ്യുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട്. പാലാരൂപതയിലെ വൈദീകര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാനിരതരായി ആലപിച്ച ഗാനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദൈവമേ നിനക്ക്’ എന്ന് വിളിക്കുന്ന ഈ സംരംഭം കാരുണ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
ഫാ. ജീവന്‍ കദളിക്കാട്ടില്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രയും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ ജോര്‍ജ്ജ്
പ്ലാസനാലാണ്. വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സുബിന്‍ വൈഡ് ഫ്രെം.
ദൈവമേ ഞങ്ങളങ്ങേ വാഴ്തുന്നു അങ്ങേക്കായെന്നും സ്‌തോത്രങ്ങള്‍..
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങളെന്നും സ്തുതിക്കുന്നു…
നിത്യസല്‍ പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ..
ആരാധിക്കുന്നു പാരാകെ..
സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ സ്തുതിഗീതമാണിത്. പഴയ ഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഈ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ പാലരൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് പ്രത്യാശയുടെ പുതുജീവന്‍ നല്‍കി ഈ ഗാനത്തിനെ ആതുര സേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.
ഈ ഗാനശുശ്രൂഷയില്‍ പാടിയ വൈദീകര്‍ ഇവരാണ്.
ഫാ. ജെയിംസ് വെണ്ണായിപ്പള്ളില്‍. വികാരി അന്തിയാളം
ഫാ. ജോസ് തറപ്പേല്‍. വികാരി വയലാ
ഫാ. ജീവന്‍ കദളിക്കാട്ടില്‍ കാക്കൊമ്പ്
ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍. ഡയറക്ടര്‍ പാലാ കമ്മ്യൂണിക്കേഷന്‍സ്
ഫാ. റോയി മലമാക്കല്‍. വികാരി കൈപ്പള്ളി
ഫാ. മാത്യൂ കവളംമാക്കല്‍ പ്രൊഫ. ദേവമാതാ കോളേജ്, കുറവിലങ്ങാട്
ഫാ. ജോസഫ് തെരുവില്‍. KCSL പാലാ.
ഫാ. സ്‌കറിയാ മോഡിയില്‍. വികാരി കിഴൂര്‍
ഫാ. മാത്യൂ വെണ്ണായ്പ്പള്ളി. അസി: വികാരി കാഞ്ഞിരമറ്റം
ഫാ. ജോസഫ് നരിതൂക്കില്‍. JDV പൂനെ
ഫാ. ദേവസ്യാച്ചന്‍ വടപ്പലം. വികാര്‍ കാവുംകണ്ടം
ഫാ. ബിജു കുന്നയ്ക്കാട്ട്. മുസ്ലീവാ മെഡിസിറ്റി പാലാ.
ഈ ഗാനത്തില്‍ പാടിയ വൈദീകര്‍ പഠിപ്പിക്കുന്നത് പരമ്പരാഗതമായ വിശ്വാസ സംരക്ഷണമാണ്.
ദൈവമേ ഞങ്ങളങ്ങയെ വാഴ്ത്തുന്നു അങ്ങേയ്ക്കായെന്നും സ്‌തോത്രങ്ങള്‍..
പാലാ രൂപതയില്‍ നിന്നുള്ള വൈദീകരുടെ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രശസ്‌ത വചന പ്രഘോഷകനും ,പുരോഹിതരുടെയും സന്യസ്തരുടെയും ,ശുശ്രൂഷകരുടെയും ആത്മീയ വളർച്ചാധ്യാനഗുരുവും ഷില്ലോങ് ഹോളി റെഡീമർ റിന്യൂവൽ സെന്റർ സുപ്പീരിയറുമായ റവ. ഫാ. റെജി മാണി MSFS നയിക്കുന്ന അഞ്ച് ദിവസത്തെ ഇന്റർ നാഷണൽ ഓൺലൈൻ സ്പിരിച്ച്വൽ വളർച്ചാധ്യാന ശുശ്രൂഷ ഏപ്രിൽ 26 മുതൽ 30 വരെ നടത്തപ്പെടുന്നു.
സന്യസ്തർക്കും സുവിശേഷപ്രവർത്തകർക്കും നാൽപ്പത് ദിവസത്തെ സ്പിരിച്ച്വൽ ഗൈഡഡ് ശുശ്രൂഷ വഴി അനേകരുടെ ആത്മീയ വളർച്ചയിൽ ഗുരുസ്ഥാനീയനായ ഫാ. റെജി മാണി നയിക്കുന്ന ഈ വളർച്ചാ ധ്യാന ക്ലാസ്സുകളിൽ ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് “സൂം ” ഓൺലൈൻ മോഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കും പങ്കെടുക്കാം. ഇംഗ്ലീഷിലുള്ള ഈ ധ്യാനത്തിൽ പങ്കെടുക്കുന്നവർ താഴെപ്പറയുന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് .
https://afcmuk.org/way-to-holiness/
രജിസ്ട്രേഷൻ സൗജന്യമാണ് .
ഏപ്രിൽ 26 ഞായർ മുതൽ 30 വ്യാഴം വരെ തീയതികളിൽ യുകെ സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ശുശ്രൂഷ.
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് ആത്മീയ വളർച്ചയിൽ പതറാതെ മുന്നേറുകയെന്ന ലക്ഷ്യത്തോടെയും , ലോകപ്രശസ്ത വചന ശുശ്രൂഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുകെ ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോസ് കുര്യാക്കോസ് . 07414747573.