Spiritual

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം കഴിഞ്ഞ ഞായറാഴ്ച നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ ഇക്കുറിയും തീര്‍ത്ഥാടനത്തിനെത്തി. രൂപത രൂപീകൃതമായതിന്റെ രണ്ടാമത് വാര്‍ഷികത്തിലാണ് തീര്‍ത്ഥാടനം നടന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങള്‍ അനുഗ്രഹം പ്രാപിച്ച് മടങ്ങി. വിശ്വാസ തീഷ്ണതയില്‍ പൗരസ്ത്യ വിശ്വാസികളുടെ വിശ്വാസത്തെ പാശ്ചാത്യ സമൂഹം അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനം അത് തെളിയിച്ചു.

യുകെ മുഴുവനായി ചിതറി കിടക്കുന്ന സീറോ മലബാര്‍ വിശ്വാസികളും അതിലുപരി അവരുടെ എണ്ണത്തിലുള്ള കുറവും, ഒരു രൂപതയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ധാരാളം സങ്കേതിക ബുദ്ധിമുട്ടലുകള്‍ സ്രഷ്ടിക്കുന്നു. രൂപതയെ നയിക്കാന്‍ അഭിഷിക്തനായ അഭിവന്ദ്യ പിതാവിന്റെ ഉത്കണ്ഠയേക്കുറിച്ച് പറയാതെ വയ്യാ. ഈ പ്രതിസന്ധിയെ മറികടക്കാന്‍ അഭിവന്ദ്യ പിതാവ് അക്ഷീണം പരിശ്രമിക്കുകയാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മൂന്നാം വയസ്സിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തിരുസഭയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള അഭിവന്ദ്യ പിതാവ്, തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതില്‍ നിന്നു തന്നെ തന്റെ പ്രവര്‍ത്തനങ്ങളുടെ അടുത്ത പടി ആരംഭിക്കുകയായിരുന്നു. അതിന്റെ തുടക്കമായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം. രണ്ടു വര്‍ഷക്കാലം രൂപത മുഴുവനും ചുറ്റിനടന്ന് കണ്ടും കേട്ടും നേരിട്ട് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം ആരംഭിച്ചത്. ‘ഞായറാഴ്ചകളിലും കടപ്പെട്ട തിരുന്നാളുകളിലും ‘മുഴുവന്‍ കുര്‍ബ്ബാനയില്‍’ പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേല ചെയ്യുകയുമരുത്’. തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതാണിത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഞായറാഴ്ചയോടും കടപ്പെട്ട തിരുന്നാളുകളോടുമുള്ള സമീപനത്തില്‍ അടുത്ത കാലങ്ങളിലായി കുറവ് സംഭവിച്ചിരിക്കുന്നു. നിത്യജീവനേക്കുറിച്ചുള്ള ബോധമില്ലായ്മയാണ് ഇതിനു കാരണം. ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. അതിശക്തമായ ഭാഷയിലാണ് അഭിവന്ദ്യ പിതാവ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ക്രൈസ്തവരുടെ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനവും അഭിവന്ദ്യ പിതാവ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അമ്മയുടെ തിടുക്കത്തിലുള്ള ഇടപെടലുകള്‍ ക്രൈസ്തവരായ നമ്മള്‍ അനുഭവിച്ചറിയണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. സഭയോടുള്ള തന്റെ ഉത്തരവാദിത്വത്തില്‍ അതീവ ജാഗ്രതയുള്ള പിതാവ് സഭാ മക്കള്‍ ഒന്നും ചിതറിപ്പോവാതെ കാത്തു സൂക്ഷിക്കുകയാണിവിടെ.

അഭിവന്ദ്യ പിതാവിന്റെ വാല്‍സിംഹാമിലെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു. വീഡിയോ കാണുക.

[ot-video][/ot-video]

ക്രിസ്തീയ ഭക്തിഗാനം ‘പാറക്കലീത്ത ആശ്വാസദായകന്‍’ പുറത്തിറങ്ങി. ഡെര്‍ബി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ബെന്നിയുടെ സഹോദരന്‍ ജ്യോതിഷും ഭാര്യ സുജി ജ്യോതിഷുമാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. ഈ ഗാനം നിങ്ങളെ പരിശുദ്ധാത്മാവില്‍ നിറക്കുകയും, രോഗികള്‍ക്കും ദുഃഖിതര്‍ക്കും ആശ്വാസം നല്‍കുകയും ചെയ്യും.

ഗാനം കാണാം.

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ 22 ജൂലൈ 2018ന് സെന്റര്‍ ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നത്.

കണ്‍വെഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം ബ്രദര്‍ ജോസഫ് സ്റ്റാന്‍ലിയും ബ്രദര്‍ സേവി ജോസഫും കൂടാതെ എസ്.ആര്‍.എം യൂകെ ടീമും ചേര്‍ന്നായിരിക്കും. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് ആന്റണി : 07872 073753

വിലാസം:

3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ്, മനസ്ഫീല്‍ഡ്,
NG19 7AB,
നോട്ടിംഗ്ഹാം.

മറിയാമ്മ ജോഷി

വിലകുറഞ്ഞ രണ്ടു ചെമ്പു തുണ്ടുകള്‍ നല്‍കി ദൈവമാനുഷിക ചരിത്രം കീഴടക്കി ഒരു വനിതയുടെ കഥ നമുക്കറിയാം. ദൈവത്തിന് അവള്‍ പാവം വിധവ ‘വിധവയുടെ കാണിക്ക’ (മാര്‍ക്ക് 12) ആയിരംകോടി സൂര്യനേക്കാള്‍ അഗ്‌നി പ്രഭയുള്ള വിധായാളന്റെ കണ്ണുകള്‍ തന്നെ സൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടെന്നും താന്‍ സര്‍വ്വ ശക്തന്റെ പൊന്നോമനയായി മാറുകയാണെന്നും ആ സ്ത്രീ ഒരുപക്ഷേ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

എല്ലാം അറിയുന്ന ദൈവം എന്താ ഇങ്ങനെ? വക്കോളവും കവിഞ്ഞൊഴുകുന്ന സ്‌നേഹം ഗുരുവേ നീ കാണുന്നില്ലയോ! ‘ നീ എന്നെ സ്‌നേഹിക്കുന്നുവോ’ മൂന്നാം ആവര്‍ത്തിയില്‍ പത്രോസിന്റെ മനസ്സു പതറി. നിന്നോടപ്പം ഞാനുണ്ട്. എന്നോടപ്പം നീയുണ്ടോ. സമയത്തിനപ്പുറമുള്ള സന്തോഷത്തിന്റെ സദ് വാര്‍ത്തയുടെ സുവിശേഷമാണിത്. ഈ യാത്രയില്‍ നിന്റെ ഇളം പാദങ്ങള്‍ക്ക് പൊള്ളലേല്‍ക്കാം. ഇടറാതിരിക്കാന്‍ നിശ്ചയമായും കൂടെ ഞാനുണ്ടാകും.

ദേശങ്ങളിലേക്ക് അനുഗ്രഹത്തിന്റെ നീരുറ ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച്ച ശ്രുശ്രൂഷ നൂറു മാസങ്ങള്‍ പിന്നിടുമ്പോള്‍ അനിത്യതയില്‍ നിന്നും നിത്യതയിലേക്കുള്ള യാത്രയില്‍ ആത്മാവെന്ന അനുഗ്രഹ വിസ്മയത്തെ നേടാന്‍ ദൈവമൊരുക്കിയ ഈ ശ്രുശ്രൂഷയെ സ്‌നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പങ്കെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള എല്ലാവരോടും നിങ്ങള്‍ ഭാഗ്യവാന്മാരാര്‍ ദൈവത്തിന്റെ കണ്ണിലെ അദ്ഭുത ശോഭയാണ് നിങ്ങള്‍.

ഓഗസ്റ്റ് മാസത്തിലെ നൂറാം രണ്ടാം ശനിയാഴ്ച്ച ശ്രുശ്രൂഷയില്‍ ബഥേല്‍ ജന സമുദ്രമാകുമ്പോള്‍ സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ബഹു. സോജി ഓലിക്കല്‍ അച്ചനോടപ്പം അനുഗ്രഹീത സുവിശേഷകന്‍ ബ്ര. തോമസ് പോള്‍ (International Catholic lay evangalist) charls white head (Chairman international charismatic consultation) നോര്‍ത്താംപ്ടണ്‍ സെന്റ് പാട്രിക്ക് പള്ളി വികാരി ഫാ. ബെന്നി ജോസഫ്. എന്നിവര്‍ ചേര്‍ന്ന് ശുശ്രൂഷ നയിക്കും.

ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനുകളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്ക് അവരുടെ പ്രായമനുസരിച്ചും നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അനേകം കുട്ടികള്‍ പങ്കെടുക്കുന്നു. യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വിരുന്നാണ് ഇത് എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന അനേകം സാക്ഷ്യങ്ങള്‍.

കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനൊപ്പം ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീം മുഴുവനും ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വം ഏവരേയും കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍.

വിലാസം

Bethel Convention Centre
Kelvin Way
Wes Bromwich, B70 7JW

ബ്രിട്ടനിലെ സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ ആഭിമുഖ്യത്തില്‍ ഗ്ളൗസ്റ്ററില്‍ നടന്ന അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം -കെന്നാര – നസ്രാണി പാരമ്പര്യ പ്രഘോഷണവും, പ്രൗഢ ഗംഭീരവുമായി. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനത്തില്‍ ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തിന്റെ സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു ഫാ. ജോസഫ് പാലക്കലും, ഇറാഖിലെ സുറിയാനി സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിച്ചു പോലുസ് ഗാജോയും അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രഭാഷണങ്ങളും സമ്മേളനത്തെ അക്ഷരാര്‍ത്ഥത്തില്‍ സഭയുടെ പാരമ്പര്യ സവിശേഷതകളെ ഉദ്ദീപിക്കുന്നതായി.

അന്താരാഷ്ട്ര തലത്തില്‍ ക്രൈസ്തവ ആരാധനാ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷനെ പ്രതിനിധീകരിച്ചു വെറോണിക് നെബേല്‍ നടത്തിയ ഗംഭീരമായ പ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ഭാരതത്തിലെ സുറിയാനി സംഗീതം ആഗോള സഭയുടെ സ്വത്താണെന്നും അത് വീണ്ടെടുത്ത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വെറോണിക് ഉത്ബോധിപ്പിച്ചു. ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണികളുടെ തനതു ആരാധനാ സംഗീത പാരമ്പര്യം സ്വായത്തമാക്കി വരും തലമുറയിലേക്ക് പകരുവാന്‍ വെറോണിക്ക് നെബേല്‍ തദവസരത്തില്‍ ആഹ്വാനം ചെയ്തു.

സിറോ മലബാര്‍ സഭയുടെ ആരാധനക്രമം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ഉണ്ടായ അര്‍ത്ഥ വ്യത്യാസത്തിലേക്കു വിരല്‍ ചൂണ്ടുന്നതായി ഫാദര്‍ പാലക്കലിന്റെ സംഭാഷണം. ‘റൂഹാ’ എന്ന പദത്തിന് പരിശുദ്ധ ആത്മാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങള്‍ പൂര്‍ണ അര്‍ത്ഥം പ്രതിഫലിപ്പിക്കുന്നില്ല.1970 കളില്‍ പ്രസിദ്ധ മലയാള സിനിമ ഗാനരചയിതാവായ വയലാര്‍ രാമ വര്‍മ്മ ‘മകനേ നിനക്കു വേണ്ടി’ എന്ന സിനിമയ്ക്കുവേണ്ടി ‘ബാവാക്കും പുത്രനും പരിശുദ്ധ റൂഹാക്കും’ എന്ന ഗാനം രചിക്കുമ്പോള്‍ പരിശുദ്ധാത്മാവ് എന്ന പദം പ്രചുര പ്രചാരം നേടിയിരുന്നെങ്കിലും അദ്ദേഹം ‘റൂഹാ’ എന്ന പദം നിലനിര്‍ത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. ട്യൂണിനു മാറ്റമില്ലാതെ പരിശുദ്ധാത്മാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങള്‍ ഉപയോഗിക്കാമായിരുന്നിരിക്കെ ‘റൂഹാ’ എന്ന പദം പ്രസ്തുത ഗാനത്തില്‍ നിലനിര്‍ത്തിയത് നമ്മുടെ ആരാധനാക്രമ പണ്ഡിതര്‍ക്കു ഇല്ലാതെ പോയ അദ്ദേഹത്തിന്റെ അവധാനതയെയും ഭാഷാവബോധത്തെയുമാണ് കാണിക്കുന്നത്. നമ്മുടെ സുറിയാനി സംഗീത പാരമ്പര്യം വീണ്ടെടുക്കണമെങ്കില്‍ കുടുംബ പ്രാര്‍ത്ഥനയില്‍ സുറിയാനി പദങ്ങളായ ‘റൂഹാ’ ‘കന്തീശ’ തുടങ്ങിയ പദങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുവാനും പാടാന്‍ എളുപ്പമുള്ള സുറിയാനി ഗീതങ്ങള്‍ പരിശുദ്ധ കുര്‍ബാനയില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തുകയും ചെയ്യാന്‍ പരിശ്രമിക്കണമെന്നും പാലക്കല്‍ അച്ചന്‍ ഉദ്‌ബോധിപ്പിച്ചു .

ആരാധനാ സംഗീത പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും, സിറോ മലബാര്‍ സഭയില്‍ ഫാദര്‍ പാലക്കലിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളെയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുക്തകണ്ഠം പ്രശംസിക്കുകയും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലണ്ടിലെ സഭയുടെ വളര്‍ച്ചക്ക് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘കടവില്‍ ചാണ്ടി കത്തനാര്‍’ സുറിയാനി സംഗീതോത്സവത്തില്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സുറിയാനി ഗീതങ്ങള്‍ ആലപിച്ചത് ആകര്‍ഷകമായി. ചെറിയ കുട്ടികളുടെ സുറിയാനി സംഗീത ആലാപനത്തിലുള്ള അതീവ താല്‍പര്യത്തില്‍ ലാവൂസ് പ്ലീന പ്രതിനിധികള്‍ ഏറെ സന്തുഷ്ടരാവുകയും അഭിനന്ദിക്കുകയും ഉണ്ടായി. കുട്ടികളുടെ സുറിയാനി ആലാപനത്തെ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവും, ഫാദര്‍ ജോസഫ് പാലക്കലും മുക്തകണ്ഠം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ സഭാ പഠന വിഭാഗത്തിന്റെ (ക്യാറ്റക്കേസിസ് ) തലവനായ ഫാദര്‍ ജോയി വയലിലിന്റെ നേതൃത്വത്തില്‍ ഗ്ലോസ്റ്റെര്‍ സിറോ മലബാര്‍ സമൂഹമാണ് ഈ സമ്മേളനവും സംഗീതോത്സവവും വര്‍ണാഭമായി സംഘടിപ്പിച്ചത്.

മാഞ്ചസ്റ്ററും, ബെര്‍മിംഹാമും കേന്ദ്രീകരിച്ച് പാലക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട റീജണല്‍ സുറിയാനി സംഗീത ക്ലാസ്സും, സുറിയാനി ഗാനങ്ങളുടെ ആലാപനങ്ങളും നസ്രാണി പൗരാണിക ആരാധനയെ തിരിച്ചെത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് പ്രോത്സാഹനമായി. പങ്കെടുത്തവരെല്ലാം കന്തീശ തുടങ്ങിയ ഗാനങ്ങള്‍ വളരെ മനോഹരമായിത്തന്നെ ആലപിക്കുകയുണ്ടായി.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ ജൂലൈ 11 മുതല്‍ നടന്ന ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും പ്രബന്ധം അവതരിപ്പിക്കുന്നതിനുമായിട്ടാണ് ഫാ.ജോസഫ് പാലക്കല്‍ ഇംഗ്ലണ്ടിലെത്തുന്നത്. ബഹുമാനപ്പെട്ട പാലക്കല്‍ അച്ചന്റെ സഭാപരമായ പാരമ്പര്യ സംഗീത അറിവുകളും കഴിവുകളും സീറോ മലബാര്‍ സഭക്ക് മുതല്‍ക്കൂട്ടാക്കുന്നതിലേക്കു ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപത താല്പര്യമെടുത്തു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു.

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്നതും ഏറെ അനുഗ്രഹദായകവുമായ നൈറ്റ് വിജില്‍ ജൂലൈ 21ന് ശനിയാഴ്ച നടത്തപ്പെടുന്നു. ശനിയാഴ്ചത്തെ രാത്രിമണി ആരാധനക്ക് പ്രമുഖ തിരുവചന ശുശ്രുഷകനും സീറോ മലബാര്‍ ചാപ്ലൈനും ലണ്ടന്‍ റീജണല്‍ സഹകാരിയും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം വഹിക്കും. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് ആരാധന നടത്തപെടുക.

ശനിയാഴ്ച വൈകുന്നേരം 7:30 പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ബ്ര. ചെറിയാനും, ജൂഡിയും നേതൃത്വം നല്‍കുന്ന കരുണക്കൊന്ത, ബ്ര. സാബുവും ടീമും (ആവേ മരിയ, കെന്റ്) നയിക്കുന്ന പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകള്‍ നടത്തപ്പെടും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയുണ്ടായിരിക്കും. രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കും.

ടെന്‍ഹാം നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു യേശുനാഥന്റെ തൃക്കരങ്ങളില്‍ തങ്ങളുടെ പ്രാര്‍ത്ഥനകളും അഭിലാഷങ്ങളും സമര്‍പ്പിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069

പള്ളിയുടെ വിലാസം.
The Most Holy name Catholic Church, Oldmill Road, Ub9 5Ar. Denham Uxbridge.

മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.

വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്‌നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്‌നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്‌സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.

ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്‌നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…

അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…

ചിത്രങ്ങള്‍ ഷിബു മാത്യൂ

വാല്‍സിംഗ്ഹാം: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ വാല്‍സിംഗ്ഹാമിലേക്കു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത് വാല്‍സിംഗ്ഹാം തീര്‍ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും അല്‍മായ നേതാക്കളുടെയും നേതൃത്വത്തില്‍ ജപമാല സ്തുതികളും മരിയന്‍ കീര്‍ത്തനങ്ങളുമായി എത്തിയ തീര്‍ഥാടകര്‍ ഇംഗ്ലണ്ടിന്റെ നസ്രത് എന്ന് പുകള്‍പെറ്റ വാല്‍സിംഗ്ഹാമിന് മരിയ ഭക്തിയുടെ പുത്തന്‍ പ്രാര്‍ത്ഥനാനുഭവമാണ് പകര്‍ന്നു നല്‍കിയത്.

രാവിലെ മുതല്‍ ഇടമുറിയാതെ മയിലുകള്‍ താണ്ടി പ്രത്യേക വാഹനങ്ങളില്‍ കൂട്ടായും, ഒറ്റക്കും എത്തിയ തീര്‍ഥാടകര്‍ പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് കടന്നുപോയത്. രാവിലെ ഒമ്പതുമണിക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ മരിയന്‍ ധ്യാനത്തോടെയാണ് തീര്‍ഥാടനം ആരംഭിച്ചത്. തുടര്‍ന്ന് സീറോമലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിളിച്ചോതിയ ജപമാല പ്രദക്ഷിണം നടന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.

ശ്ലീഹന്മാരുടെ ശുശ്രൂഷയുടെ ഫലം കൊയ്യുന്ന കാലം ആണ് തിരുസഭ ഇപ്പോള്‍ ആഘോഷിക്കുന്നത്. പാപിയുടെ മാനസാന്തരത്തില്‍ സ്വര്‍ഗം സന്തോഷിക്കുന്നു. തൊണ്ണൂറ്റിയൊമ്പത് ആടുകളെയും ഉപേക്ഷിച്ചു കാണാതെപോയ ഒരാടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ നല്ലിടയനായ ഈശോയുടെ തിരിച്ചുവരുവോളം കാത്തിരിക്കുന്ന മനോഭാവത്തോടെ നാം ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് തിരുസഭയിലും, കുടുംബങ്ങളിലും, നമുക്കെല്ലാവര്‍ക്കും ഉണ്ടാകണമെന്നും വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഏറ്റുനടത്തിയത് ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിങ്സ്ലിനിലെ തിരുക്കുടുംബ കുര്‍ബാന സമൂഹമാണ്.

തോമസ് ഫ്രാന്‍സിസ്

ലിവര്‍പൂള്‍: സീറോ മലബാര്‍ സഭ ലിവര്‍പൂള്‍ മഹായിടവകയുടെ പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി. ഔവര്‍ ലേഡി ക്വീന്‍ ഓഫ് പീസ് അഥവാ സമാധാനത്തിന്റെ രാജ്ഞി എന്ന നാമധേയത്തിലുള്ള പുതിയ ദേവാലയത്തിലാണ് പരിശുദ്ധ ദൈവമാതാവിന്റെയും ഭാരത അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായ ദിനങ്ങളിലൂടെ കടന്നുപോയത്. തിരുനാള്‍ കൊടിയേറ്റ് മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ തികച്ചും ജന്മനാട്ടിലെ ഒരു ഇടവക പെരുന്നാളിന്റെ പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ജൂലൈ 1ന് ഞായറാഴ്ച ഇടവക വികാരി ഫാ. ജിനോ അരീക്കാട്ട് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഘോഷമായ ദിവ്യബലികള്‍ക്കൊപ്പം ലദീഞ്ഞും, നോവേനയും, അതുപോലെ പ്രസുദേന്തി വാഴ്ചയുമൊക്കെ ഇങ്ങ് വിദൂരതയിലായിരിക്കുമ്പോഴും തങ്ങളുടെ പൈതൃകമായ വിശ്വാസാനുഷ്ഠാനങ്ങളിലൂടെ കടന്നുപോകുകയാണന്നുള്ള നവ്യാനുഭവമാണ് ഇടവകയിലെ നൂറ് കണക്കിന് വിശ്വാസികളിലുളവാക്കിയത്. ഫാ. വില്‍സണ്‍ മേച്ചേരില്‍ MCBS, ഫാ. റോയി കോട്ടക്കകപ്പുറം SDV എന്നിവവരുടെ വചന പ്രഘോഷണങ്ങള്‍ തിരുനാള്‍ ദിനങ്ങളില്‍ നടത്തപ്പെടുകയുണ്ടായി. പ്രധാന തിരുനാള്‍ ദിനമായ 7ന് ഞായറാഴ്ച ഷ്രൂസ്ബറി ഇടവക ചാപ്ലിന്‍ ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ഗ്രേറ്റ്ബ്രിട്ടന്‍ രൂപത പ്രോട്ടോസ്സെന്‍ച്യസ് മോസ്റ്റ് റവ. ഫാ.തോമസ് പാറയടി തിരുനാള്‍  സന്ദേശം നല്‍കി. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ശേഷം ദേവാലയത്തോട് ചേര്‍ന്നുളള പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെടുകയുണ്ടായി. അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന ഈ വലിയ ഹാള്‍ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാസമൂഹത്തിന് ലഭിച്ച മറ്റൊരു അനുഗ്രഹം തന്നെയെന്നു പറയാന്‍ കഴിയും.വിശാലമായ സ്റ്റേജും അതിനോടുചേര്‍ന്നുള്ള ഗ്രീന്‍ റൂമുകളുംഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക കൗണ്ടറുകളുമൊക്കെ ഈ വലിയ പാരീഷ് ഹാളിന് അലങ്കാരമാകുന്നു. 150ല്‍പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ദേവാലയ കോമ്പൗണ്ടിലുണ്ട്. വെഞ്ചരിപ്പ് കര്‍മ്മത്തിനുശേഷം ഈ ഹാളില്‍ ഇദംപ്രഥമായി നടത്തപ്പെട്ടത് യുക്മയുടെ ഈ വര്‍ഷത്തെ വള്ളംകളിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ജവഹര്‍ ബോട്ട് ക്ലബ്ബ്ടീമംഗങ്ങളെ ആദരിക്കലായിരുന്നു. ശ്രുതി മധുരം പൊഴിയുന്ന തന്ത്രി വാദ്യമായ വയലിനുമായി പ്രശസ്ത വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ് നിറഞ്ഞു നിന്ന സദസ്സിലേക്ക് വേനലില്‍ ഒരു കുളിര്‍മഴയായെത്തി. ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ക്കൊപ്പം ഇന്നിന്റെ യുവജനതക്ക് ഹരമേറിയ സിനിമാ ഗാനങ്ങളും സദസ്സിന്റെ ആഗ്രഹപ്രകാരം മനോജ് തന്റെ വയലിന്റെ തന്ത്രികളില്‍ തീര്‍ത്തു.ഇത് രണ്ടാം തവണയാണ് മനോജ് ജോര്‍ജ് ലിവര്‍പൂള്‍ മലയാളികളുടെ മനം കവരാനെത്തിയത്. തിരുനാള്‍ ആഘോഷങ്ങളുടെ സമാപനത്തില്‍ വിഭവസംബന്ധമായ സ്‌നേഹ വിരുന്ന് നല്‍കപ്പെട്ടു. പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ ആഘോഷങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജിനോ അരീക്കാട്ട് നേതൃത്വം വഹിച്ചൂ. ഇടവക ട്രസ്റ്റിമാരായ റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, സജു ജോ വേലംകുന്നേല്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ക്കൊപ്പം കമ്മറ്റി അംഗങ്ങളും സജീവമായി

ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഒ

വാല്‍സിംഹാം: ചുണ്ടുകളില്‍ പ്രാര്‍ത്ഥനയും ഹൃദയത്തില്‍ നിറയെ സ്‌നേഹവുമായി മലയാളി മക്കള്‍ അമ്മയെ കാണാനെത്തുന്നു. ഭക്തിയും പ്രാര്‍ത്ഥനയും കൂട്ടായ്മയുമൊന്നിക്കുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്ന്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ റീജിയണകളില്‍ നിന്നായി പതിനായിരത്തില്‍പ്പരം മക്കള്‍ അവരുടെ ആത്മീയ അമ്മ. െകാണാന്‍ വാല്‍സിംഹാമിലെത്തും.

രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ് അലക്‌സ് ഹോപ്‌സ്, ഈ വര്‍ഷത്തെ പരിപാടികളുടെ കോ-ഓഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഹോളി ഫാമിലി (കിംഗ്‌സ്‌ലിന്‍) കമ്യൂണിറ്റി, വൈദികര്‍, വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വാല്‍സിംഹാം തീര്‍ത്ഥാടനത്തിനായി വിശ്വാസികള്‍ ഒന്നിച്ചു കൂടുന്നതിനാല്‍ സീറോ മലബാര്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ പതിവുള്ള വി. കുര്‍ബാന ഇന്ന് ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേരത്തെ അറിയിച്ചിരുന്നു. മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നൊവേന, വണക്കമാസം, ജപമാലമാസം തുടങ്ങിയ ഭക്തകൃത്യങ്ങളിലൂടെ മാതൃസ്‌നേഹം ആഴത്തില്‍ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ക്രൈസ്തവര്‍ക്ക് ഗൃഹാതുരത്വത്തിന്റെ നിറവാര്‍ന്ന ഓര്‍മ്മയും അനുഭവവും കൂടിയാണ് ഈ തീര്‍ത്ഥാടനം സമ്മാനിക്കുന്നത്. യുകെയില്‍ നടക്കുന്ന മലയാളി കൂട്ടായ്മകളില്‍ ഏറ്റവും വലിയവയുടെ കൂട്ടത്തിലും ഈ തീര്‍ത്ഥാടനം ശ്രദ്ധിക്കപ്പെടാറഉണ്ട്.

RECENT POSTS
Copyright © . All rights reserved