Spiritual
അപ്പച്ചൻ കണ്ണഞ്ചിറ 
വാൽസിങ്ങാം: മലയാളി മാതൃഭക്തരുടെ വൻ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും ആലപിച്ച് കൊണ്ട് നടത്തപ്പെടുന്ന തീർത്ഥാടന പ്രദക്ഷിണവും ആഘോഷപൂർവ്വമായ സമൂഹ ദിവ്യബലിയും,ശുശ്രുഷകളും വാൽസിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും.
പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാൽസിങ്ങാമിൽ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്കു ആഗോളതലത്തിൽത്തന്നെ ശ്രദ്ധേയമാണ്. മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയും  മറുപടിയും ലഭിക്കുമെന്നും’ പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാൽത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യം സാധിച്ചവരുടെയും,രോഗ സൗഖ്യം നേടിയവരുടെയും, മുക്തി കിട്ടിയ അനേക ക്ലേശിതരുടെയും  നിരവധി വിശ്വാസ ജീവിത സാക്ഷ്യങ്ങൾ രേഖകളില്‍ നമുക്ക് കാണാനാവും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനാണ് രൂപതയുടെ നിർദ്ദേശം.
മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാൽസിങ്ങാം തീർത്ഥാടനത്തിനായി  ‘ഹോളി മൈൽ’ നഗ്ന പാദരായി നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം.
രാവിലെ ഒമ്പതരയ്ക്ക് ജപമാലയും ആരാധനയും തുടർന്ന് പത്തരക്ക് രൂപതയുടെ ഇവാഞ്ചലിക്കൽ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.
തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് 07752279069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ മുന്നിൽ ബാനർ പിടിച്ചുകൊണ്ട് മുത്തുക്കുടകളുടെ അകമ്പടിയോടെ ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ ലൈനായി പങ്കെടുക്കേണ്ടതാണ്.
ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, മിഷനുകളിൽ നിന്നുള്ള വൈദികർ സഹകാർമ്മികരുമായി ആഘോഷപൂർവ്വമായ സമൂഹബലി അർപ്പിക്കും. വൈകുന്നേരം നാലു മണിയോടെ അടുത്തവർഷത്തേക്കുള്ള പ്രസുദേന്തിമാർക്കു തിരുന്നാൾ കൊടിയും തിരിയും ഭരമേല്പിച്ച ശേഷം തീർത്ഥാടനം സമാപിക്കും.

വാൽസിങ്ങാം പള്ളിയുടെ വിലാസം.

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL

സ്റ്റോക്ക് ഓൺ ട്രെന്റ് :
കുര്യാക്കോസ് സഹദായുടെ നാമത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ ആരംഭിച്ച ഇടവക യുടെ രണ്ടാമത്തെ ഇടവക ദിനവും കുര്യാക്കോസ് സഹദാ യുടെ ഓർമ്മ പെരുന്നാളും ജൂലൈ മാസം 15, ശനി 16, ഞായർ ദിവസങ്ങളിൽ ഭദ്രാസന അധിപൻ Dr. ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിപുലമായി നടത്തപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊടി ഉയർത്തൽ, 6.30 ന് സന്ധ്യ പ്രാർത്ഥന 7.30 ന് പ്രസംഗം, 8.30 ന് സ്‌നേഹ വിരുന്ന്.
16 തീയതി ഞായർ രാവിലെ 9.15 ന് ഭദ്രാസന മെത്രാപോലിത്തക്കെ പ്രൗഢഗംഭീര സ്വീകരണം, 9.30 മണിക്ക് പ്രഭാത പ്രാർത്ഥന, 10.30 മണിക്ക് വിശുദ്ധ കുർബാന Dr. ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. ഇടവക വികാരി Fr. എൽദോ രാജൻ, Fr. ഗീവർഗീസ് തണ്ടായത്, Fr. സിബി വലയിൽ എന്നിവർ സഹകാർമ്മികർ ആയിരിക്കും. 12.30 ന് പ്രദിക്ഷണം തുടർന്ന് ലേലം, ആശിർവാദം, വിഭവ സമർത്ഥമായ സദ്യ, കൊടി ഇറക്കൽ. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസര പ്രദേശത്തുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും വിശ്വാസികളെയും ഈ പെരുന്നാൾ മഹാമഹത്തിലേക്കു സ്വാഗതം ചെയ്യുന്നു.
പെരുന്നാൾ നടക്കുന്ന സ്ഥലം
Mount pleasant Village Hall
Mount Pleasant Road
Scholar Green
Stoke on Trent
St7 3lg
സ്നേഹപൂർവ്വം
വികാരി
Fr എൽദോ രാജൻ
07442 001981
സെക്രട്ടറി
റൈനു തോമസ്‌
07916 292493
ബിനോയി കുര്യൻ
07525 013428

അപ്പച്ചൻ കണ്ണഞ്ചിറ

വാൽസിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാൽസിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന ഏഴാമത് തീർത്ഥാടനത്തിനും തിരുന്നാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ ആയിരക്കണക്കിന് മരിയ ഭക്തരെയാണ് തീർത്ഥാടകരായി പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ തിരുന്നാളിനു നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹമാണ്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും പ്രസുദേന്തിമാരായി തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി മാതൃഭക്തർ മുന്നോട്ടുവന്നതിനാൽ ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീർത്ഥാടന തിരുന്നാളിനെ അനുഗ്രഹസാന്ദ്രമാക്കും.

തീർത്ഥാടനത്തിൽ ഉണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും വ്യക്തിഗത കാറുകളിലുള്ള യാത്ര ഒഴിവാക്കി പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഉണ്ട്.

വാൽസിങ്ങാം തീർത്ഥാടനത്തിനായി നഗ്ന പാദരായി മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്.

രാവിലെ ഒമ്പതരയ്ക്ക് ജപമാലയും ആരാധനയും തുടർന്ന് പത്തരക്ക് രൂപതയുടെ ഇവാഞ്ചലിക്കൽ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ മുന്നിൽ ബാനർ പിടിച്ചുകൊണ്ട് മുത്തുക്കുടകളുടെ അകമ്പടിയോടെ പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ ലൈനായി നടന്നു പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, വികാരി ജനറാളുമാർ മിഷനുകളിൽ നിന്നുള്ള വൈദികർ എന്നിവർ സഹകാർമ്മികരുമായി ആഘോഷപൂർവ്വമായ സമൂഹബലി അർപ്പിക്കും.

വൈകുന്നേരം നാലു മണിയോടെ തീർത്ഥാടന
തിരുക്കർമ്മങ്ങൾ സമാപിക്കും.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് ഭക്ഷണം വാങ്ങുവാൻ പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് 07752279069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാൽസിങ്ങാം പള്ളിയുടെ വിലാസം.

Catholic National Shrine of Our Lady
Walshingham, Houghton St. GilesNorfolk,NR22 6AL

ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചിരകാല സ്വപ്ന സാക്ഷത്കാരമെന്നോണം കുടുംബ പ്രേഷിതയായ വി. മദർ മറിയം ത്രേസ്സ്യയുടെ നാമധേയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ നാളെ ഷെഫീൽഡ് മിഷൻ യാഥാർഥ്യമാകും .ജൂൺ 29 ന് കൊടിയേറിയ തിരുനാളിന്റെ പ്രധാന ദിനവും മിഷൻ പ്രഖ്യാപനവും ഒരുമിക്കുന്ന പ്രത്യേക ശുശ്രൂഷകൾക്ക്‌ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികനാകും. നിരവധി വൈദികരും സന്യസ്തരും പങ്കെടുക്കുന്ന ചടങ്ങിന് അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഷെഫീൽഡ് ഹാലം രൂപത ബിഷപ്പ് റാൽഫ് ഹെസ്കറ്റും എത്തിച്ചേരും .തലശ്ശേരി രൂപതാംഗമായ റവ. ഫാ. ജോസഫ് കിഴക്കരക്കാട്ടാണ് പുതിയ ഷെഫീൽഡ് മിഷന്റെ ആദ്യ ഡയറക്ടർ.

2021 ൽ ഷെഫീൽഡ് പ്രൊപോസ്ഡ് മിഷന്റെ ചുമതലയേറ്റുകൊണ്ട് നിയമിതനായ ഫാ. കിഴക്കരക്കാടിന്റെ നേതൃത്വത്തിലാണ് വി.മറിയം ത്രേസ്സ്യ മിഷൻ യാഥാർഥ്യമാകുന്നത്. ഞായറാഴ്ച്ച രണ്ടും മറ്റെല്ലാ ദിവസങ്ങളിലും സെന്റ്‌. തോമസ് മൂർ പള്ളിയിൽ ഷെഫീൽഡിൽ വി. കുർബാന നടക്കുന്നുവരുന്നു .കൂടാതെ എല്ലാ ഞായറാഴ്ച്ചയും കുട്ടികൾക്ക് വേദപാഠവും നടക്കുന്നു.മാസത്തിലൊരു ഞായറാഴ്ച്ച ഷെഫീൽഡ് മിഷന്റെ കീഴിലുള്ള റോതെർഹാം , ബാൺസ്ലി , ഡോൺകാസ്റ്റർ , വർക്‌സോപ് എന്നിവിടങ്ങളിലും വി. കുർബാനയും കുട്ടികൾക്ക് വേദപാഠവും നടക്കുന്നു.

2006 ൽ മാന്നാനം കെ ഇ കോളേജ് മുൻ പ്രിൻസിപ്പൽ റവ.ജോസഫ് കുഴിച്ചാലിൽ അച്ചനാണ് ഷെഫീൽഡിൽ ഏതാണ്ട് 2002 കാലം മുതൽ എത്തിച്ചേർന്ന ആദ്യകാല മലയാളികൾക്കായി വി. കുർബാനയാരംഭിച്ചത്. തുടർന്ന് ദീർഘകാലം ഫാ.ജോയ് ചേറാടിയിൽ MST , പാലാ രൂപതയിൽ നിന്നുമുള്ള ഫാ. ബിജു കുന്നക്കാട്ട് എന്നിവരും ഇടക്കാലങ്ങളിലായി ഫാ. വർഗീസ് പുത്തൻപുര . ഫാ. ജോസഫ് പൊന്നേത്ത് എന്നിവരും ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സേവനം ചെയ്തു.ലീഡ്സ് ഇടവക വികാരിയായിരിക്കെ തലശ്ശേരി അതി രൂപതയിൽ നിന്നുമുള്ള മാത്യു മുളയോലിലച്ചനാണ് ഷെഫീൽഡിൽ പ്രീസ്റ്റ് ഇൻചാർജ് എന്ന നിലയിൽ എറ്റവും കൂടുതൽ കാലം സേവനം ചെയ്തത്. പ്രശസ്‌ത ധ്യാനഗുരുകൂടിയായ ഡോൺബോസ്‌കോ സഭാംഗം ഫാ. സിറിൽ ജോൺ ഇടമന റോതെർഹാമിലും ദീർഘകാലം സേവനം ചെയ്തിരുന്നു.

ഷെഫീൽഡ് ഹാലം രൂപതയിൽ സേവനം ചെയ്തിരുന്ന ഫാ. തോമസ് മടുക്കാമൂട്ടിൽ , ഫാ.സന്തോഷ് വാഴപ്പിള്ളി എന്നിവരുടെയും ഡോൺകാസ്റ്റർ വി ഫ്രാൻസിസ് ഡി സാലസ് കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സിന്റെയും സ്തുത്യർഹമായ സേവനം അവരുടെ ഓരോരുത്തരുടെയും കാലയളവിലുടനീളം ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിക്ക്‌ വേണ്ടി ലഭിക്കുകയും ഇന്നും തുടരുകയും ചെയ്യുന്നു.ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ , ഫാ. ജോസ് പള്ളിയിൽ VC ,ഫാ. റോബിൻസൺ മെൽക്കിസ് , ഫാ. ബിജു ചിറ്റുപറമ്പൻ എന്നിവരും വിവിധ വേളകളിൽ ഷെഫീൽഡ് കമ്മ്യൂണിറ്റിക്കുവേണ്ടി സേവനം ചെയ്തവരാണ്.

2006 ൽ തന്നെ ഷെഫീൽഡിൽ കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിരുന്നു. ഡയറക്ടർ ഫാ. ജോം മാത്യു കിഴക്കരക്കാട്ട് ,നിലവിലെ കൈക്കാരന്മാരായ ജോർജ് ആന്റണി , ബിനോയി പള്ളിയാടിയിൽ, കമ്മിറ്റിയംഗങ്ങൾ , സൺ‌ഡേ സ്കൂൾ അധ്യാപകർ , മാതൃവേദി എന്നിവരുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ മിഷൻ പ്രഖ്യാപനത്തിനും തിരുനാളിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പി ആർ ഒ മാർട്ടിൻ ബാബു അറിയിച്ചു.

ആദ്യകാല മലയാളിയും കോട്ടയം കുടമാളൂർ സ്വദേശിയുമായ പാലത്തുപറമ്പിൽ മാണി തോമസും കുടുംബവുമാണ് വി. മദർ മറിയം ത്രേസ്സ്യ മിഷൻ യാഥാർഥ്യമായതിനുശേഷമുള്ള ആദ്യ തിരുനാളിന്റെ പ്രധാന പ്രസുദേന്തി.തിരുനാളിനൊരുക്കമായി ജൂൺ 29 ന് ഫാ ജോം മാത്യു കിഴക്കരക്കാട്ട് കൊടിയുയർത്തി . ഷെഫീൽഡിലെത്തിച്ചേർന്ന പള്ളോട്ടിൻ സഭാംഗം ഫാ . സെബിൻ തൈരംചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച്ച മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക വി കുർബാന നടന്നു. ശനിയാഴ്ച്ച വൈകിട്ട് ലാറ്റിൻ റീത്തിലുള്ള വി. കുർബാനയ്ക്ക് ഫാ.കലിസ്റ്റ‌സ് എൻവോവി മുഖ്യ കാർമ്മികത്വം വഹിക്കും.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .റവ .ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ ,കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാനും പ്രശസ്‌ത ആത്മീയ പ്രഭാഷകനുമായ , മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ , നവസുവിശേഷവത്‌ക്കരണ കമ്മീഷൻ അധ്യക്ഷയും പ്രശസ്‌ത ആത്മീയ ശുശ്രൂഷകയുമായ സിസ്റ്റർ ആൻ മരിയ എന്നിവർ പങ്കെടുക്കും. ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും . ബർമിങ്ഹാം അതിരൂപത വൈദികൻ റവ.ഫാ.ക്രൈഗ് ഫുള്ളാർഡ് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കുചേരും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

 

അപ്പച്ചൻ കണ്ണഞ്ചിറ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ആഘോഷമായി കൊണ്ടാടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 15ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇത് ഏഴാം തവണയാണ് തീർത്ഥാടനം നടക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായാണ് വാത്സിങ്ങാം മരിയ തീർത്ഥാടനം അറിയപ്പെടുന്നത്.

ഈ വർഷത്തെ വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്. തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വാത്സിങ്ങാം തീർത്ഥാടനത്തിന്റെ ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി യു കെ യിലുടനീളമുള്ള വിവിധ സീറോമലബാർ ഇടവകകളിൽ നിന്നുള്ള വിശ്വാസികളാണ് പ്രസുദേന്തിമാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുമ്പോൾ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രതിനിധികൾ തീർത്ഥാടനം ഒരുക്കുവാൻ ഉണ്ടാവും.


വർഷം തോറും വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു ഇക്കുറി തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു വാത്സിങ്ങാമിൽ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട് . അതിനാൽ തന്നെ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന വാത്സിങ്ങാം ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.

ഇംഗ്ലണ്ടിലെ സിറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9 : 30 am – ജപമാലയും ആരാധനയും .
10 : 30 am – വചന പ്രഘോഷണം ( റവ. സിസ്റ്റർ ആൻ മരിയ SH ).
11 :30 am – ഉച്ചഭക്ഷണം ,അടിമവക്കൽ .
12 :15 pm – പ്രസുദേന്തി വാഴിയ്ക്കൽ .
12 : 45 pm – ആഘോഷമായ പ്രദക്ഷിണം .
02 :00 pm – വിശുദ്ധ കുർബാന .
04 : 30 pm – തീർത്ഥാടന സമാപനം .

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL

ബിനോയ് എം. ജെ.

മനുഷ്യൻ അനന്താനന്ദം അന്വേഷിക്കുന്നു. എന്നാൽ അവനത് കണ്ടെത്തുന്നില്ല. അടുത്ത നിമിഷം താനത് കണ്ടെത്തുമെന്ന് അവൻ പ്രതീക്ഷിക്കുന്നു. എന്നാൽ അവനത് കൈമോശം വന്നു പോകുന്നു. ജീവിതകാലം മുഴുവൻ നാമത് അന്വേഷിക്കുന്നു. എന്നാൽ അത് സദാ നമ്മുടെ കൈയ്യിൽ നിന്നും വഴുതി പോകുന്നു. എവിടെയാണ് അനന്താനന്ദം കിടക്കുന്നത്? അതിനെ എങ്ങനെ കണ്ടെത്താം?

അനന്താനന്ദം നിത്യതയിലാണ് കിടക്കുന്നത് എന്ന് സാമാന്യമായി പറയാം. എന്നാൽ നിത്യത എവിടെയാണ് കിടക്കുന്നത്? അത് ഭാവിയിൽ ആണെന്ന് നാം കരുതുന്നു. അനന്തമായി നീളുന്ന സമയത്തിൽ നിത്യത കിടപ്പുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നു. അതിനാൽ തന്നെ നാം നിത്യതയെ സമയത്തിൽ അന്വേഷിക്കുന്നു. എന്നാൽ സമയം പരിമിതമായ ഒരു സത്തയാണെന്ന്. നിങ്ങൾ എത്ര നാൾ ജീവിക്കും? ഈ പ്രപഞ്ചത്തിന്റെ ആയുസ്സെത്ര? എല്ലാം പരിമിതമാണ്. അവ സമയബദ്ധങ്ങളും അനിത്യങ്ങളും ആണ്.

എന്നാൽ നമ്മുടെ ജീവിതത്തിൽ നിത്യത കിടപ്പുണ്ട്. അതിനെ നാം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാത്രം. അത് വർത്തമാനത്തിൽ ആണ്; അത് ഇപ്പോൾ, ഈ നിമിഷത്തിൽ ആണുള്ളത്. അതിനുവേണ്ടി നാം കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ കാലങ്ങളെക്കുറിച്ചും വരാൻ പോകുന്ന കാലങ്ങളെക്കുറിച്ചും സദാ ചിന്തിക്കുന്ന നാം വർത്തമാനത്തെയും നിത്യതയെയും മറക്കുകയും നഷ്ടപ്പെടുത്തി കളയുകയും ചെയ്യുന്നു. നിത്യത സമയത്തിൽ ആണെന്ന മൂഢമായ ചിന്ത നമ്മെ ഭരിക്കുന്നു. അതിനാൽ തന്നെ നാം സമയത്തിലും സങ്കൽപത്തിലും ജീവിക്കുന്നു. ഈശ്വരൻ ഒരിക്കലും ഒരു സങ്കൽപമല്ല. അതാകുന്നു പരമമായ യാഥാർത്ഥ്യം. ഈശ്വരൻ വർത്തമാനത്തിൽ കുടികൊള്ളുന്നു. അനന്താനന്ദവും അവിടെ തന്നെ കുടികൊള്ളുന്നു.

നമ്മുടെ ജീവിതത്തിലെ അത്യധികം സന്തോഷകരങ്ങളായ അനുഭവങ്ങൾ പരിശോധിച്ചാൽ ആ സമയം നാം വർത്തമാനത്തിൽ ആയിരുന്നു എന്ന് കാണുവാൻ കഴിയും. ഒരു സമ്മാനമോ, ബഹുമതിയോ, ട്രോഫിയോ നേടുമ്പോൾ നാമറിയാതെതന്നെ നമ്മുടെ മനസ്സ് വർത്തമാനത്തിലേക്ക് വരുന്നു. അതുകൊണ്ട് – അതുകൊണ്ട് മാത്രമാണ് – നാമപ്പോൾ സന്തോഷിക്കുന്നത്. അതുപോലെ ദുഃഖിക്കുന്ന അവസരങ്ങളിലും നമ്മുടെ മനസ്സിലേക്ക് നോക്കുവിൻ. അത് ഭൂതത്തിലോ ഭാവിയിലോ ആയിരിക്കും. ആഗ്രഹങ്ങൾ എല്ലാം ഭാവിയിൽ ആണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞു വക്കുന്നു.

അതിനാൽ നമുക്ക് വർത്തമാനത്തിൽ- ഈ നിമിഷത്തിൽ- ജീവിക്കുവാൻ പഠിക്കാം. ജീവിതത്തെ ഒന്നാസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ നാമറിയാതെതന്നെ നമ്മുടെ മനസ്സ് വർത്തമാനത്തിലേക്കും യാഥാർഥ്യത്തിലേക്കും വരുന്നു. വർത്തമാനത്തെ മാത്രമേ നമുക്ക് ആസ്വദിക്കുവാർ കഴിയൂ. സന്തോഷം വേണമെന്നുള്ളവർ വർത്തമാനത്തിൽ ജീവിക്കുവിൻ. “മനസ്സിൽ ചക്ക മധുരിക്കില്ലെന്ന്” പഴമൊഴി. വർത്തമാനം അത്രമേൽ ആസ്വാദ്യകരമാണ്. പിന്നെന്തിന് ഭാവിയെകുറിച്ച് ചിന്തിക്കണം? ഈ നിമിഷം കഴിയുമ്പോൾ അടുത്ത നിമിഷം താനേ വരുന്നു. അതിനുശേഷം അതിന്റെയടുത്ത നിമിഷവും…ഇതനന്തമായി നീളുന്നു. അതുകൊണ്ടാണ് വർത്തമാനം അനന്തമാണെന്ന് ഞാൻ പറഞ്ഞത്.

നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. നിങ്ങളുടെ ഇപ്പോഴത്തെ ജോലി, കുടുംബസാഹചര്യങ്ങൾ, സാമ്പത്തികമായ ചുറ്റുപാടുകൾ, സൗഹൃദങ്ങൾ- എല്ലാറ്റിനെയും ആസ്വദിക്കുവിൻ! അവയെ സർവ്വാത്മനാ സ്വീകരിക്കുവിൻ. അവയെക്കാൾ മെച്ചപ്പെട്ട ഒന്നിനെ നിങ്ങൾക്ക് കിട്ടുവാൻ പോകുന്നില്ല. കാരണം എല്ലാ ജീവിതസാഹചര്യങ്ങളും ഒരുപോലെ നല്ലതാണ്. ഇപ്പോഴത്തേക്കാളും മെച്ചപ്പെട്ട ഒന്നിനെ തേടുന്ന പ്രക്രിയ – ആഗ്രഹം – അതാകുന്നു മനുഷ്യന്റെ ശാപം. ഇതവനെ വർത്തമാനത്തിൽ ജീവിക്കുന്നതിനെ തടയുന്നു. ഇപ്പോൾ എനിക്ക് എന്തു കിട്ടുന്നുവോ അതാവുന്നു ഏറ്റവും നല്ലത്. കാരണം അതാകുന്നു യാഥാർഥ്യം. മറ്റുള്ളവയെല്ലാം മിഥ്യയാകുന്നു. ഇപ്പോൾ നമുക്ക് സാധ്യമായവയൊക്കെ ചെയ്യാം. അവയെ ആസ്വദിക്കാം. അസാധ്യമായവയെ വിട്ടുകളയാം. വരും കാലങ്ങളിൽ അസാധ്യമായവ സാധ്യമാവും. എന്നാൽ നമ്മുടെ ശ്രദ്ധ ഇപ്പോഴത്തെ സാധ്യമായവയിലായിരിക്കണം. അതിനെ മറന്നിട്ട് വരും കാലങ്ങളിലെ അസാധ്യമായവയിൽ ശ്രദ്ധിച്ചാൽ രണ്ടും നമുക്ക് നഷ്ടപ്പെടും.

നല്ല നാളെ ഉണ്ടാകണമെങ്കിൽ നല്ല ഇന്നുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നല്ല ഇന്നലെകൾ ഉണ്ടാവണമെങ്കിലും നല്ല ഇന്നുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. വർത്തമാനമാകുന്നു ഭാവിയുടെയും ഭൂതത്തിന്റെയും അടിത്തറയും കാരണവും. മനുഷ്യന്റെ മനസ്സ് വർത്തമാനത്തിൽ നിന്നും തെറിക്കുന്നത്, വർത്തമാനം ചീത്തയായതുകൊണ്ടല്ല. അതൊരു ദുശ്ശീലം മാത്രം. യാഥാർത്ഥ്യത്തിൽ അഥവാ വർത്തമാനത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പ്രശ്നങ്ങൾ മുഴുവൻ സാങ്കല്പികമാണ്. നാം സങ്കൽപത്തിൽ ജീവിച്ച് ശീലിച്ചുപോയി. ആ ശീലത്തെ തിരുത്തേണ്ടിയിരിക്കുന്നു!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെൻററിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് ആയിരത്തിൽപരം വിശ്വാസികളുടെ വൻ പങ്കാളിത്തത്തോടെ ജൂലൈ 2 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തിരശ്ശീല വീണു.

കഴിഞ്ഞ ജൂൺ 25 -ന് മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ തിരുനാൾ കൊടി ഏറ്റിയതോടുകൂടി ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് എല്ലാ ദിവസവും ദിവ്യബലിയും, നൊവേനയും, ലദീഞ്ഞും നടത്തപ്പെടുകയും ചെയ്തു. തിരുനാൾ ദിനമായ ജൂലൈ 2 -ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷപൂർവ്വമായ റാസ കുർബാനയോടു കൂടി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിലും ഫാ. മാത്യു കുരിശുംമൂട്ടിൽ ഇടവക വികാരി ഫാ. ജോർജ് എട്ടു പറയിൽ എന്നിവരുടെ സഹകാർമികത്വത്തിലും കൂടാതെ അൾത്താര ശുശ്രൂഷകരുടെയും ഗായക സംഘങ്ങളോടുകൂടി ആയിരത്തിൽപരം വിശ്വാസികളുടെ പ്രാർത്ഥനകളുടെയും കീർത്തനങ്ങളോടും ചേർന്ന് ആഘോഷപൂർവ്വമായ റാസ കുർബാന നടത്തപ്പെട്ടു.

മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്ന തിരുനാൾ സന്ദേശത്തിൽ നമ്മുടെ ജീവിതത്തിൽ പരിശുദ്ധ കുർബ്ബാനയുടെ പ്രാധാന്യത്തെക്കുറിച്ചും , പരിശുദ്ധ കുർബ്ബാനയിൽ നമ്മൾ ഈശോയുടെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള രക്ഷാകര സംഭവങ്ങളിൽ പങ്കാളികൾ ആകുകയും, അനുഷ്ഠിക്കുകയും, സ്മരിക്കുകയും ചെയ്യുന്നു. അതുപോലെ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയും സംരക്ഷണവും തേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കൂടാതെ രൂപതാ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും ഓർമ്മ തിരുനാൾ ആഘോഷിക്കുമ്പോൾ നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന് ധീരതയോടെ പ്രഖ്യാപനം ചെയ്ത വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ തീക്ഷണത നമുക്ക് ഈ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ആവശ്യമാണ് എന്ന് പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി.

ദിവ്യബലിയെ തുടർന്ന് സഭയുടെ പൗരാണികതയും പാരമ്പര്യങ്ങളും ഭക്തിയും പ്രൗഢിയും പ്രകടമാകുന്നതിന് വിശ്വാസവളർച്ചയ്ക്ക് പ്രചോദനമാകുന്നതിനു വേണ്ടി ആഘോഷപൂർവ്വമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടുകയുണ്ടായി. ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണത്തിന് മരക്കുരിശ്, പൊൻകുരിശ്, വെള്ളികുരിശ് വിവിധയിനം കൂടി തോരണങ്ങൾക്കൊപ്പം ചെണ്ടമേളക്കാർ , ബാന്റ് സെറ്റുകാർ എന്നിവയ്ക്കൊപ്പം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വീഥിയിൽ പ്രദക്ഷിണം നടത്തപ്പെട്ടപ്പോൾ അത് വിശ്വാസികളുടെ ജീവിതത്തിലെ വിസ്മരിക്കാനാവാത്ത ദിനമാക്കിയെന്നതിൽ സംശയമില്ല . തുടർന്ന് നേർച്ച കാഴ്ചകൾ, കഴുന്ന്, നേർച്ച എന്നിവ നടത്തപ്പെടുകയും എല്ലാ വിശ്വാസികൾക്കും സുഭിഷ്ടമായ സ്നേഹവിരുന്ന് നൽകപ്പെടുകയും ചെയ്തു.

സ്നേഹവിരുന്നിനു ശേഷം മിഷനിലെ സൺഡേസ്കൂൾ കുട്ടികൾ, മെൻസ് ഫോറം , വിമൻസ് ഫോറം , സൺഡേസ്കൂൾ ടീച്ചേഴ്സ് , ദമ്പതിമാർ ഫാമിലി യൂണിറ്റ് തുടങ്ങിയ മിഷനിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യ നടത്തപ്പെടുകയും അത് തിരുനാൾ കൂടുതൽ ആനന്ദപ്രദമാക്കുവാൻ കാരണമായി . വൈകിട്ട് വിശ്വാസികൾക്ക് ലഘു ഭക്ഷണം വിതരണം ചെയ്യുകയും തുടർന്ന് ഈ വർഷത്തെ തിരുനാൾ വലിയ അനുഗ്രഹമാക്കുവാൻ സാധിച്ചതിലും അതുപോലെ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് മുൻകാലത്തിനേക്കാൾ കൂടുതൽ വിശ്വാസികൾ പങ്കെടുത്തതിലും വളരെ മനോഹരമായും ചിട്ടിയോടും കൂടിയും ഏവർക്കും അഭിമാനമാകുന്ന തരത്തിൽ തിരുനാൾ വിജയപ്രദമാക്കുവാൻ പ്രയത്നിച്ച വിവിധ കമ്മറ്റി അംഗങ്ങൾക്കും കൈക്കാരന്മാർ, കൺവീനേഴ്സ്, അൾത്താര ശുശ്രൂഷകർ, ഗായക സംഘങ്ങൾ, മെൻസ് ഫോറം , വിമൻസ് ഫോറം 1ഫാമിലി യൂണിറ്റ് സൺഡേസ്കൂൾ ടീച്ചേഴ്സ് എന്നിവർക്കും പങ്കെടുത്ത ഓരോ വിശ്വാസികൾക്കും മിഷൻ വികാരി ഫാ. ജോർജ് എട്ടുപറയിൽ പ്രത്യേകം നന്ദി കുറിച്ചുകൊണ്ട് വൈകിട്ട് ആറുമണിക്ക് ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തിരശ്ശീല വീണു.

സീറോ മലബാർ സെന്റ് ബെനഡിക് മിഷനിൽ ഭാരത സഭയുടെ അപ്പോസ്തോലനായ വി. തോമാശ്ലീഹായുടെയും താപസവൃത്തിയുടെ വഴികാട്ടിയായ വി. ബെനഡിക്ടിന്റെയും ഭാരത സഭയുടെ അഭിമാനമായ വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ സംയുക്തമായി 2023 ജൂൺ 30 വെള്ളി മുതൽ ജൂലൈ 2 ഞായർ വരെ അതിഗംഭീരമായി ഭക്തിപൂർവ്വം കൊണ്ടാടി. ഭക്തിനിർഭരമായ തിരുകർമ്മങ്ങളിൽ പങ്കെടുക്കാനും വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കാനുമായി തിരുന്നാളിൽ പങ്കുചേരാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.

ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചത് സെന്റ് തോമസ് മിഷൻ മാഞ്ചസ്റ്ററിന്റെ ഡയറക്ടർ ആയ റവ. ഫാ. ജോസ് അഞ്ചാനിയ്ക്കലാണ്. തിരുന്നാളിനു ശേഷം ഭക്തിനിർഭരമായ പ്രദിക്ഷണവും ചെണ്ടമേളവും കുട്ടികളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും തിരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ജൂൺ 30 വെള്ളിയാഴ്ച റവ. ഫാ. ജോ മൂലേച്ചേരി വിസിയും ജൂലൈ 1 ശനിയാഴ്ച റവ. ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളിയുമാണ് തിരുനാൾ കർബാനയ്ക്ക് കാർമികത്വം വഹിച്ചത്. തിരുന്നാളിന്റെ വിജയത്തിനായി സെന്റ്‌ ബെനഡിക് മിഷൻ ബെർമിംഗ്ഹാമിന്റെ മിഷൻ ഡയറക്ടർ ആയ റവ. ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികൾ പ്രവർത്തിച്ചത്.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി യുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ രണ്ടാം തിയതി ഞായർ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലിൽ ഭക്തി നിർഭരം ആഘോഷിച്ചു. ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ സി. എം. ഐ. മുഖ്യ കാർമികനും ഫാദർ ജോർജ്, ഫാദർ എബ്രഹാം കത്തീഡ്രൽ ഡീൻ ഫാദർ നികോളാസ് എന്നിവർ സഹ കാർമികരുമായി പങ്കെടുത്തു.

പരിശുദ്ധ കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകി. അന്യ നാട്ടിൽ ആയിരിക്കുമ്പോഴും തങ്ങൾക്ക് പകർന്നു കിട്ടിയ വിശുവാസം പിന്തുടരുന്നതിൽ റെക്സം രൂപത എപ്പോഴും കൂടെ ഉണ്ടാകുമെന്നും നിങ്ങൾ എല്ലാവരും ഈ രൂപതയുടെ മുഖ്യ ഭാഗം ആണെന്നും ഓർമ്മപ്പെടുത്തി . കുർ ബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദീഷണം, നേർച്ച പാച്ചോർ വിതരണം ,സമാപന പ്രാത്ഥനയുടെ ആശീർവാദവും ഉണ്ടായിരുന്നു.

ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എത്തിച്ചേർന്ന എല്ലാ വിശു വാസികളോടും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നന്ദി അറിയിക്കുന്നു.

 

Copyright © . All rights reserved