സൗത്ത് ലണ്ടൻ : ക്രോയിഡൻ സെൻറ് പോൾസ് ദേവാലയത്തിൽ ഈ വർഷത്തെ പീഢാനുഭവ ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാപ്പോലീത്താ, അഭിവന്ദ്യ ഡോ. അന്തോണി മാർ സിൽവാനിയോസ് എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം നൽകുമെന്ന വിവരം ഇടവക വികാരി ഫാ.കുര്യാക്കോസ് തിരുവാലിൽ അറിയിച്ചു.
ക്രിസ്തുവിൻറെ പീഡാനുഭവവും കുരിശു മരണവും ഓർമിപ്പിക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾ ഏപ്രിൽ 2 മുതൽ 8 വരെ കാറ്റർഹം ഓൺ ദി ഹിൽ സെനിറ്ററി ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിക്കുന്നു.
വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
അഡ്രസ്
Centenary Hall
Sacred Heart RC Church
Caterham
Surrey – CR35PB
കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് ബാബു (ട്രസ്റ്റി ) :- 07535761330
റോയി മാത്യു (സെക്രട്ടറി) :- 07480495628

യുകെ, ഗിൽഡ്ഫോർഡ്, സറേയിൽ പരിശുദ്ധ യാക്കോബായ സഭയ്ക്ക് പുതിയ ദൈവാലയം സ്ഥാപിതമായി.
ഊർശലേമിലെ ഒന്നാമത്തെ പ്രധാന ആചാര്യനും ശ്ലീഹായും സഹദയും ആയ മോർ യാക്കോബിന്റെ നാമത്തിൽ ആണ് പരിശുദ്ധ ദൈവാലയം സ്ഥാപിതമായിരിക്കുന്നത് .

ഫാ . നിതിൻ കുര്യാക്കോസ് പരിശുദ്ധ ദൈവാലയത്തിന്റെ വികാരി ആയി, യുകെ പാത്രയർക്കൽ വികാരിയായ അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയാൽ നിയമിക്കപ്പെടുകയും ചെയ്‌തു. പരിശുദ്ധ ദൈവാലയത്തിലെ ആദ്യ കുർബാന മാർച്ച് 25 ന് ആരംഭിക്കുകയും ,തുടർന്ന് എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച്ച രാവിലെ 9:30 നോടെ പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ ബലിയും ആരംഭിക്കുന്നതിനായി തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

ഗിൽഫോർഡിലെ യൂണിവേഴ്സിറ്റിയിലെ നമ്മുടെ സഭാ മക്കൾക്കും ,വോക്കിങ് , ഹസ്ലെമെരെ എന്നിവിടങ്ങളിൽ ഉള്ള എല്ലാ വിശ്വാസികൾക്കും കൂടി എത്തിച്ചേരാവുന്ന സ്ഥലത്താണ് ഈ വിശുദ്ധ ദൈവാലയം ക്രമീകരിച്ചിരിക്കുന്നത്. മലാഖി പ്രവാചക പുസ്തകത്തിൽ അരുളി ചെയ്തിരിക്കുന്ന പ്രകാരം “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിനു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ . ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളി വാതിലുകളെ തുറന്നു സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേൽ അനുഗ്രഹം പകരുകയില്ലയോ” തുടർന്ന് വരുന്ന എല്ലാ വിശുദ്ധ ബലിയിലും എല്ലാ സഭാ മക്കളും നേർച്ച കാഴ്ച്കളും ആയി വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനായി ദൈവനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.

വിശുദ്ധ ദൈവാലയത്തെ സംബന്ധിച്ച വിവരങ്ങൾക്കായി സെക്രട്ടറി -പ്രിൻസ് പൈലി +44 7581 344179
ട്രെഷറർ – എബിൻ കൂരൻ ഏലിയാസ് +44 7446 969016 എന്നിവരും ആയി ബന്ധപ്പെടുക.
ഈ പരിശുദ്ധ ദൈവാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്നിച്ച എല്ലാവരെയും ,പ്രത്യേകിച്ച് അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി , അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനി ,ഫാ . എബിൻ ഊന്നുകല്ലിൽ ,അതോടൊപ്പം പരിശുദ്ധ സഭയുടെ എല്ലാ മാധ്യമ പ്രവർത്തകരോടും ഉള്ള നന്ദിയും കൃതജ്ഞത യും രേഖപെടുത്തുന്നു , ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും തുടർന്നും ഉണ്ടാകേണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.
church address
st james syrian orthodox church
( st clairs church)
Cabel road , Guildford, surrey , UK
GU2 8JW

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
എണ്‍പത്തിയാറുകാരനായ മാര്‍പാപ്പയ്ക്ക് സമീപ ദിവസങ്ങളില്‍ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡ് ഇല്ല എന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, മാര്‍പാപ്പ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ പീഡാനുഭവ വാരത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തേക്കില്ല.
ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലീഡ്സ് ആസ്ഥാനമായുള്ള ഇടവകയായ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ വിപുലമായ വിശുദ്ധചാരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓശാന ഞായറാഴ്ചയിലെ തിരുകർമ്മങ്ങളുടെയും അതിനുശേഷമുള്ള തമുക് നേർച്ചയോടെയാണ് വിശുദ്ധവാരത്തിന് തുടക്കമാകുക . കഴിഞ്ഞ 12 വർഷമായി ലീഡ്‌സിലും പരിസരപ്രദേശത്തുമുള്ള സീറോ മലബാർ വിശ്വാസികൾ ഓശാന ഞായറാഴ്ചയിലെ തിരുകർമ്മങ്ങൾക്ക് ശേഷം നടത്തുന്ന തമുക് നേർച്ച നിരവധി വിശ്വാസികളെയാണ് ആകർഷിക്കുന്നത്. വിശുദ്ധ വാരാചരണത്തിനു മുന്നോടിയായി നാൽപതാം വെള്ളിയാഴ്ച വിശുദ്ധകുർബാനയും ; കുരിശിന്റെ വഴിയും, കൊഴിക്കട്ട നേർച്ചയും ഉണ്ടായിരിക്കും.
ഈസ്റ്ററിനോട് അനുബന്ധിച്ച് വിശ്വാസികളുടെ സൗകര്യാർത്ഥം ഏപ്രിൽ 8 – ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്കും 9 മണിക്കും, ഏപ്രിൽ 9 -ന് ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 -നും വിശുദ്ധ കുർബാനയും ഈസ്റ്റർ ആഘോഷവും ഉണ്ടായിരിക്കും. ലീഡ്സിലും പരിസരപ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും വിശുദ്ധ വാരത്തിലേ തിരുകർമ്മങ്ങളിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു. വിശുദ്ധ വാരത്തിലേ തിരുകർമ്മങ്ങളുടെ സമയക്രമീകരണം താഴെപ്പറയുന്ന വിധത്തിൽ വിധത്തിലായിരിക്കും.

മാർച്ച് 31, നാൽപതാം വെള്ളിയാഴ്ച 6 .30 P. M
ഏപ്രിൽ 2 , ഓശാന ഞായറാഴ്ച -10 A . M & 4 P. M .
ഏപ്രിൽ 6, പെസഹാ വ്യാഴം – 6 P. M
ഏപ്രിൽ 7 , ദുഃഖവെള്ളി – 10 A. M
ഏപ്രിൽ 8, ദുഃഖശനി – 10 A. M
ഈസ്റ്റർ വിജിൽ
ഏപ്രിൽ 8 – 5 P . M & 9 P . M
ഏപ്രിൽ 9 – 10 A . M
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
ഫാ. ജോസ് അന്ത്യാംകുളം (വികാരി) : 0747280157
ജോജി തോമസ് (പി ആർ ഒ): O7728374426
ഒന്നാം സമ്മാനമായി 25000 പൗണ്ട് നല്‍കുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ്ങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. രണ്ടാം സമ്മാനമായ 5000 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നുപേര്‍ക്ക് ആയിരം പൗണ്ട് മൂന്നാം സമ്മാനം നല്‍കുന്നത് എംജി ട്യൂഷന്‍സുമാണ്.

സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ബ്രിസ്‌റ്റോളിന്റെ ഇടവക ദേവാലയ നിര്‍മ്മാണ പദ്ധിയുടെ ഫണ്ട് റേസിങ്ങിനായുള്ള 25000 പൗണ്ട് സമ്മാനമുള്ള മെഗാ റാഫിള്‍ ഉത്ഘാടനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിച്ചു. ശനിയാഴ്ച ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഉത്ഘാടനം നിര്‍വഹിച്ചത്.
2024 ജൂലൈയിലാണ് സമ്മാനത്തിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 20 പൗണ്ടാണ് ടിക്കറ്റിന്റെ വില. മുപ്പതിനായിരം ടിക്കറ്റാണ് ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള മെഗാ റാഫിളിലുള്ളത്. ചടങ്ങില്‍ 101അംഗ മെഗാ റാഫിള്‍ ടീമിനെ പിതാവ് കമ്മിഷന്‍ ചെയ്തു. ലോട്ടറിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന ഉത്ഘാടനവും പിതാവ് നിര്‍വഹിച്ചു.

രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് കോര്‍ഡിനേറ്റര്‍ ആന്റണി മാത്യുവിനും കാര്‍ഡിഫില്‍ നിന്നുള്ള ഡോ .ജോസി മാത്യൂവിനും ടിക്കറ്റ് നല്‍കി കൊണ്ടാണ് പിതാവ് ഉത്ഘാടനം നിര്‍വഹിച്ചത്. എസ് ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ഷാജി വര്‍ക്കി, സിജി വാദ്യാനത്ത്, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എസ്ടിഎംസിസി ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു.

ഇന്റേണല്‍ ഫണ്ട് റേസിങ്ങിന്റെ ഭാഗമായുള്ള വിതരണ ഉത്ഘാടനവും പിതാവ് നിര്‍വഹിച്ചു. ഇടവകയിലെ അഞ്ഞൂറു കുടുംബങ്ങളേയും ഭാഗമാക്കുന്ന സ്‌കീമാണിത്. ചര്‍ച്ച് പ്രൊജക്ടിന്റെ വിവരങ്ങള്‍, ഡൊണേഷന്‍ സ്‌കീം അടക്കം പുതുക്കിയ വെബ്‌സൈറ്റിന്റെ ഉത്ഘാടനം പരിപാടിയുടെ ഭാഗമായി നടന്നു.ആദ്യ വെബ് സൈറ്റിലൂടെയുള്ള വെബ് സെയില്‍ വനിതാ ഫോറം പ്രസിഡന്റ് ഡോ ഷിന്‍സി മാത്യുവിന് നല്‍കികൊണ്ട് ബഹുമാനപ്പെട്ട ഫാ മാത്യു വയിലാവണ്ണില്‍ നിര്‍വ്വഹിച്ചു.
ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും റാഫിള്‍ടിക്കറ്റ് വാങ്ങാവുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെ ഭാഗമാകാം.ഇടവകയിലെ ഓരോ അംഗങ്ങളും റാഫിള്‍ ടിക്കറ്റ് വിതരണം ഏറ്റെടുക്കും. മറ്റ് സഭാ സമൂഹങ്ങളിലും അസോസിയേഷനുകളിലും ബ്രിസ്‌റ്റോളിന് പുറമേ രൂപതാ തലത്തിലുള്ള മറ്റ് വിശുദ്ധകുര്‍ബാന കേന്ദ്രങ്ങളിലും ഇവ വിതരണം ചെയ്യും.

ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ പ്രധാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.ജൂണോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. യൂറോപ്പില്‍ ആദ്യമായിട്ടാണ് സീറോ മലബാര്‍ ദേവാലയം നിര്‍മ്മിക്കുന്നത്.
യുകെയില്‍ മലയാളി സമൂഹങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ള റാഫിളിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25000 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബ്രിസ്‌റ്റോളില്‍ നിന്ന് തന്നെയുള്ള യുകെയിലെ പ്രമുഖ സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. വര്‍ഷങ്ങളായി മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജിന്റെ ഡയറക്ടര്‍ എസ്ടിഎസ്എംസിസിയുടെ മുന്‍ ട്രസ്റ്റി കൂടിയായ ജെഗി ജോസഫാണ്.

രണ്ടാം സമ്മാനമായി അയ്യായിരം പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അഡ്വ ഫ്രാന്‍സിസ് മാത്യു ഡയറക്ടറായ യുകെയിലെ പ്രമുഖ സോളിസിറ്റര്‍ ഫേം ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നാം സമ്മാനമായി ആയിരം പൗണ്ട് വീതം മൂന്നു പേര്‍ക്ക് നല്‍കുന്നത് എം ജി ട്യൂഷന്‍സുമാണ് . യുകെയില്‍ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് മഹത്തരമായ കാര്യങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ സമൂഹം അവരുടെ ദേവാലയ നിര്‍മ്മാണത്തിനായി യുകെയിലെ മുഴുവന്‍ പേരുടേയും സഹായം തേടുകയാണ്. 20 പൗണ്ട് ടിക്കറ്റുകള്‍ എടുത്ത് ഏവരും ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമാകണമെന്ന് വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ സിജി വാദ്യാനത്ത്,ബിനു ജേക്കബ്, മെജോ ജോയി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
ബിജു കുളങ്ങര
ലണ്ടൻ : യുകെ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ കാതോലിക്കാ ദിനാഘോഷം യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വി. കുർബാനക്ക് ശേഷം നടന്ന കാതോലിക്കാ ദിനാഘോഷ സമ്മേളനത്തിൽ ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി അധ്യക്ഷത വഹിച്ചു.

മലങ്കര സഭയുടെ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായുടെ സഭക്ക് വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തെ കാതോലിക്കാ ദിന സന്ദേശത്തിൽ എബ്രഹാം മാർ സ്തേഫാനോസ് അനുസ്മരിച്ചു സംസാരിച്ചു. സഭയോട് ഉണ്ടായിരുന്ന കരുതലിനെയും സഭയുടെ സ്വാതന്ത്ര്യം കാത്തു പരിപാലിക്കാൻ പരിശുദ്ധ പിതാവ് സഹിച്ച ത്യാഗങ്ങളെയും മെത്രാപ്പോലീത്ത അനുസ്മരിച്ചു. സഭയുടെ ശാശ്വത സമാധാനത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും മെത്രാപ്പോലീത്ത അഭ്യർത്ഥിച്ചു.

തുടർന്ന് കാതോലിക്കാ ദിന പതാക പള്ളി അങ്കണത്തിൽ മെത്രാപ്പോലീത്ത ഉയർത്തി. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗം സോജി ടി മാത്യു കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. മോബിൻ വർഗീസ്, അസോസിയേഷൻ അംഗങ്ങളായ സിസൻ ചാക്കോ, വിൽസൺ ജോർജ്, ഇടവക ട്രസ്റ്റി ജോസഫ് ജോർജ്, ഇടവക സെക്രട്ടറി വിൻസെന്റ് മാത്യു, ഇടവകയുടെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ഇടവകയിലെ യുവജന പ്രസ്ഥാനം ഏപ്രിൽ 29 ന് നടത്തുന്ന ‘ഹെനോസിസ്’ യൂത്ത് കോൺഫ്രൻസിന്റെ ലോഗോ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഒസിവൈഎം യൂണിറ്റ് സെക്രട്ടറി ഗ്രേബിൻ ബേബി ചെറിയാൻ, ജോയിന്റ് സെക്രട്ടറി നിധി മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

ഇടവകയുടെ 2023-24 ലെ ഭരണ സമിതി ഭാരവാഹികൾ
ട്രസ്റ്റി: സിസൻ ചാക്കോ
സെക്രട്ടറി: ബിജു കൊച്ചുണ്ണി
മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ജോർജ് ജേക്കബ്, സണ്ണി ഡാനിയേൽ, മെൽബിൻ ഫിലിപ്പ്, അണിക്കാശ്ശേരിൽ വർഗീസ്, ജെറിൻ ജേക്കബ്, ജോസഫ് ജോർജ്, വിൻസെന്റ് മാത്യു
ദേവാലയത്തിന്റെ വിലാസം:-
St.Gregorios Indian Orthodox Church,
Cranfield Road, Brockley, London
Post Code: SE4 1UF
Ph: +442086919456
എയില്‍സ്‌ഫോര്‍ഡ് മൗണ്ട് കാര്‍മല്‍ മിഷന്‍ ഏപ്രില്‍ 15 -ന് യുവജനങ്ങള്‍ക്ക് വേണ്ടി പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സി. ജോവാന്‍ ചുങ്കപ്പുര നയിക്കുന്ന ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് പ്രസ്തുത സെമിനാര്‍. കുട്ടികള്‍ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങള്‍ ക്രിസ്തീയ പശ്ചാത്തലത്തില്‍ വിശദമായി പ്രതിപാദിക്കുന്ന സെമിനാര്‍ ആണ് നടക്കുക.

ഇതോടൊപ്പം ‘എങ്ങിനെ നല്ല മാതാപിതാക്കളാകാം’ എന്ന വിഷയം ആസ്പദമാക്കി ധ്യാനഗുരുവും ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ഇടവക വികാരിയുമായ ഫാ. ടോമി എടാട്ട് നയിക്കുന്ന ക്ലാസ് മാതാപിതാക്കള്‍ക്കായും സജ്ജീകരിച്ചിരിക്കുന്നു.
എയില്‍സ്‌ഫോര്‍ഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9 .30 -ന് ആരംഭിച്ചു വൈകുന്നേരം 4.30 -ന് സമാപിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.
ലാലിച്ചന്‍ ജോസഫ് : 07453633009
റോജോ കുര്യന്‍ : 07846038034
ജോസഫ് കരുമത്തി : 07760505659
ജോസഫ് ജോസഫ് : 07550167817
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
നാല്പതാം നോമ്പിന്റെ അവസാന ആഴ്ചയിലാണ് നാം എത്തിച്ചേർന്നിരിക്കുന്നത്. ഈ ദിവസങ്ങൾ കഴിഞ്ഞാൽ കർത്താവിൻറെ കഷ്ടാനുഭവങ്ങൾ അനുസ്മരിപ്പിക്കുന്ന ദിവസങ്ങളാണ്. കഴിഞ്ഞ നോമ്പിന്റെ ദിവസങ്ങൾ എപ്രകാരം ആയിരുന്നുവെന്നും എന്തെങ്കിലും കുറവുകളോ ബലഹീനതകളോ വന്ന് ഭവിച്ചു എങ്കിൽ ശക്തിയോടെ പ്രാർത്ഥനയോടെ കഷ്ടാനുഭവങ്ങളോടെ അനുരൂപപ്പെടുവാൻ ഒരുങ്ങുന്ന സമയമായി ഈ ദിവസങ്ങളെ കാണുക.
സൗഖ്യ ദാന ശുശ്രൂഷകളുടെ ഒരു നീണ്ട അനുഭവങ്ങളായിരുന്നു ഈ ആഴ്ചകളിലെല്ലാം ചിന്തീഭവിച്ചത്. ഇന്നും അതിൻറെ പരിസമാപ്തി ആയി ദൈവത്തെ കാണുവാൻ കഴിയുമാറാക്കുന്ന ഒരു ശുശ്രൂഷ ആണ് , വി. യോഹന്നാൻ 9 :1 – 41 വരെ ഉള്ള ഭാഗങ്ങൾ . ഇതു വളരെ ഉള്ള ഭാഗങ്ങൾ ഇതുവരെ ഉള്ള ഭാഗങ്ങൾ നാം ചിന്തിച്ചപ്പോൾ ഉള്ളതിൽ നിന്ന് വ്യത്യസ്തമായ വിവരണം ആണ് നാം ഈ ഭാഗത്ത് കാണുന്നത്. അത് വരെയുള്ള ജനങ്ങളുടെ ധാരണ അനുസരിച്ച് പാപം ആണ് രോഗകാരണം എന്ന്. എന്നാൽ കർത്താവ് പറയുന്നു “ദൈവകൃപ ഇവനിൽ വെളിപ്പെടുവാനായിട്ടത്രേ എന്നാണ്. എത്ര ഗാഢമായ പഠിപ്പിക്കൽ ആണ്.
ഞാൻ സത്യപ്രകാശം എന്ന് കർത്താവ് അവകാശപ്പെടുകയും സർവ്വരും ആ പ്രകാശത്തിലേക്ക് വരണം എന്ന് അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രധാന മത ചിന്തകൾ എല്ലാം പഠിപ്പിക്കുന്നതും ഇപ്രകാരമാണ്. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് വരിക. നാമം നമ്മുടെ ജീവിതയാത്രയിൽ അന്ധകാരപാതകളിൽ സഞ്ചരിക്കുന്നവരാണ്. എങ്കിലും പല അവസരങ്ങളിലും പലർക്കും നാം വഴികാട്ടി കൊടുക്കാറുണ്ട്. ചന്ദ്രന് സ്വയമായി ശോഭ ഇല്ല എങ്കിലും സൂര്യ തേജസ്സ് ചന്ദ്രനെയും പ്രകാശപൂരിതമാക്കുന്നു എന്ന പോലെ നാമും ദൈവ തേജസിനെ പ്രതിബിംബിക്കുവാൻ കഴിയുന്നവരാകണം ; ചൂണ്ടി കാണിച്ചല്ല സ്വയം തേജസ്സായി , പരിണമിച്ച് കൊണ്ട് . അതിന് വേണ്ടത് ഇത്രമാത്രം – ദൈവകൃപ വെളിപ്പെടുവാനായി നാം സ്വയം അവനെ ഏൽപ്പിച്ചു കൊടുക്കുക.
രണ്ടാമതായി, എന്തെങ്കിലും ഭാരങ്ങളോ പ്രയാസങ്ങളോ ജീവിതത്തിൽ വന്ന് ഭവിക്കുമ്പോൾ ദൈവകോപം എന്നോ ശിക്ഷ എന്നോ പറഞ്ഞ് നാം പരിതപിക്കാറുണ്ട്. എന്നാൽ ഈ മനുഷ്യനെ ഒന്നു നോക്കുക. ജനിച്ച കാലം മുതൽ അവൻ അന്ധനായിരുന്നു. പ്രകാശമോ, വഴിയോ പ്രകൃതിയോ ഒന്നും അവനെ പ്രാപ്യമായിരുന്നില്ല. എന്നാൽ ഈ അവസരത്തിൽ അവൻ യാതൊരു മുൻവിധിയും കൂടാതെ അനുസരിക്കുന്നു. മാതാപിതാക്കളും നാട്ടുകാരും അവനെ ലഭിച്ച കൃപയോ അത് നൽകിയ കർത്താവിനേയോ തിരിച്ചറിയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കാഴ്ച ലഭിച്ചപ്പോൾ അവൻ പറയുന്നു. ” ഒന്ന് എനിക്കറിയാം ഞാൻ അന്ധനായിരുന്നു . ഇവൻ എനിക്ക് കാഴ്ച നൽകി.
നമ്മുടെ ചിന്തകളും ആശയങ്ങളും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുവാൻ ശ്രമിക്കുന്നവയാണ്. എന്നാൽ ഇവൻ സത്യം പ്രസ്താവിക്കുന്നു . അത് മാത്രമല്ല സത്യവാനെ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. എല്ലാവരും ഭയപ്പെട്ടിട്ടും ധൈര്യമായി മുന്നോട്ട് പോകുവാൻ അവന് ധൈര്യം ലഭിച്ചിരിക്കുന്നു.
പ്രകാശം സത്യമാണ്, അത് അന്ധകാരത്തെ മാറ്റുന്നതാണ്. പ്രതീകമായിട്ടല്ല യാഥാർത്ഥ്യമായി നാം ഗ്രഹിക്കണം . നമ്മുടെ പാരമ്പര്യം അനുസരിച്ച് ഏത് കാര്യത്തിനും സാക്ഷി പ്രകാശമാണ്.
ഈ വേദഭാഗത്തിന്റെ അവസാന ഭാഗത്തേയ്ക്ക് വരുമ്പോൾ നമ്മുടെ ബലഹീനതയെ എടുത്ത് കാട്ടുന്നു . നിങ്ങൾ കുരുടർ ആയിരുന്നു. എങ്കിൽ നിങ്ങൾക്ക് പാപം നിലനിൽക്കുന്നു. സ്വയം നീതീകരിക്കുകയും, സ്വയമായി തീരുമാനങ്ങളുമായി പോകുന്ന നാം ദൈവ സാന്നിധ്യവും കൃപയും തിരിച്ചറിയണം. ലോകത്തിൽ നാം ആർജ്ജിച്ചു എന്ന് കരുതുന്ന പലതും ക്ഷണികമാണ്. അത് നമ്മെ വിട്ടുപോകും. എന്നാൽ വഴിനടത്തുവാൻ പര്യാപ്തമായ സത്യപ്രകാശത്തെ വിട്ടുകളയുവാനോ ജീവിതത്തിൽ നിന്ന് ഒഴിവാക്കുവാനോ നാം ശ്രമിച്ചാൽ വീണ്ടും അന്ധകാരത്തിലേയ്ക്ക് വീഴും എന്ന് തിരിച്ചറിയുക .
സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ബിനോയ് എം. ജെ.
സ്വർത്ഥത മനുഷ്യസഹജമാണ്. എന്നാൽ സ്വാർത്ഥത മാത്രം അന്വേഷിച്ചു നടക്കുന്നവർക്ക് ജീവിതത്തിൽ ദു:ഖമേ കിട്ടൂ. ഇനി സ്വർത്ഥതാപരിത്യാഗത്തിലെത്തിയവരുടെ ജീവിതം എങ്ങനെയായിരിക്കും? അവർ സ്വാർത്ഥപരമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാത്തവരാണോ?അവരുടെ സ്വന്തം കാര്യങ്ങൾ ആരുനോക്കും? സ്വാർത്ഥതാപരിത്യാഗത്തെക്കുറിച്ച് പറയുമ്പോൾ സാധാരണക്കാർ അസ്വസ്ഥരാകുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെ. എന്താണ് സ്വാർത്ഥത? എന്താണ് നിസ്വാർത്ഥത?നിസ്വാർത്ഥത കൊണ്ട് എന്ത് നേടാം?നിസ്വാർത്ഥത എങ്ങനെ ആർജ്ജിച്ചെടുക്കാം?
നിങ്ങൾ പണത്തോട് ആഭിമുഖ്യമുള്ള ഒരു വ്യക്തിയാണെന്ന് കരുതുക. നിങ്ങൾ പണത്തെ സ്നേഹിക്കുന്നു. പണത്തോടുള്ള ഈ സ്നേഹത്തെ നിങ്ങൾക്ക് മൂന്ന് രീതിയിൽ തൃപ്തിപ്പെടുത്തുവാനാവും. ഒന്നാമതായി ഏത് വിധത്തിലും പണമുണ്ടാക്കുക. അത് എത്ര നീചമായ മാർഗ്ഗത്തിലൂടെയായാലും ശരി, പണം ഉണ്ടാക്കുക! ഇവിടെ നിങ്ങൾ സ്വന്തം പണസമ്പാദനത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. നിങ്ങൾ സ്വാർത്ഥനാണ്. എന്നാൽ നിങ്ങൾക്ക് പണത്തോടുളള സ്നേഹത്തെ മറ്റൊരു രീതിയിലും കൈകാര്യം ചെയ്യുവാൻ സാധിക്കും. നിങ്ങൾ പണത്തെ സ്നേഹിക്കുന്നു. അതൊരു നല്ല കാര്യമല്ലേ?അതിൽ പ്രചോദിതനായി നിങ്ങൾ പണത്തെക്കുറിച്ചും ധനതത്വശാസ്ത്രത്തെക്കുറിച്ചും ഒരു പഠനം തുടങ്ങി വയ്ക്കുന്നു. ക്രിയാത്മകമായി പണം എങ്ങനെ സമ്പാദിക്കാം? അതിനെ എങ്ങനെ ചിലവഴിക്കാം? സാമൂഹിക ജീവിതത്തിൽ സമ്പത്തിന്റെ പ്രാധാന്യമെന്ത്? ദാരിദ്ര്യത്തെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം? തുടങ്ങി ധാരാളം ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം അന്വേഷിക്കുന്നു. പണത്തോടുള്ള നിങ്ങളുടെ സ്നേഹം നിങ്ങളെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും സത്യാന്വേഷിയും മഹാനും ആക്കി മാറ്റിയിരിക്കുന്നു! ധനത്തെക്കുറിച്ച് നിങ്ങൾ ആർജ്ജിച്ചെടുക്കുന്ന വിജ്ഞാനം സമൂഹത്തിന് മുഴുവൻ ഒരു മുതൽകൂട്ടാണ്. അതുപയോഗിച്ച് നിങ്ങൾക്കും പണമുണ്ടാക്കാം. നിങ്ങൾ നിസ്വാർത്ഥനാണ്.
ഇനിയും പണത്തോടുള്ള ഈ സ്നേഹത്തെ അൽപം കൂടി ഉദാത്തവത്കരിക്കാം. നിങ്ങൾ പണത്തെ സ്നേഹിക്കുന്നതിനാൽ ലോകത്തിൽ ഉള്ള എല്ലാവരും പണമുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതിനുള്ള മാർഗ്ഗങ്ങൾ നിങ്ങൾ അന്വേഷിക്കുന്നു. അതിനായി നിങ്ങൾ സദാ പരിശ്രമിക്കുന്നു. ലോകത്തിൽ നിന്നും ദാരിദ്ര്യം തുടച്ചുനീക്കുവാൻ നിങ്ങൾ യത്നിക്കുന്നു. ലോകത്തെ മെച്ചപ്പെടുത്താനുള്ള ഈ പരിശ്രമത്തിൽ നിങ്ങൾ സ്വയം മറക്കുന്നു. നിങ്ങൾ നിർവാണത്തിലേക്ക് പ്രവേശിക്കുന്നു.
ഇപ്രകാരം പണത്തോടുള്ള സ്നേഹത്തെ മൂന്ന് രീതിയിൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാം. ആദ്യത്തേതിൽ നിങ്ങൾ തികച്ചും സ്വാർത്ഥനാണ്. രണ്ടാമത്തെ തലത്തിൽ നിങ്ങൾ അൽപം കൂടി നിസ്വാർത്ഥനാണ്. മൂന്നാമത്തേതിൽ നിങ്ങൾ പൂർണ്ണമായും നിസ്വാർത്ഥനാണ്. മൂന്ന് തലങ്ങളിലും നിങ്ങളുടെ സമീപനരീതിയിൽ മാത്രം മാറ്റം സംഭവിക്കുന്നു. പണത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന് കുറവൊന്നും സംഭവിക്കുന്നില്ല. നിങ്ങളുടെ സ്വാർത്ഥതയെ നിങ്ങൾ ഉദാത്തവത്കരിക്കുന്നു! അതോടൊപ്പം നിങ്ങളുടെ സന്തോഷ (ആനന്ദം)വും വർദ്ധിച്ചുവരുന്നു. മഹത്വം ആർജ്ജിച്ചെടുക്കുവാൻ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ പരിത്യജിക്കേണ്ടതില്ല, മറിച്ച് അവയെ ഉദാത്തവത്കരിച്ചാൽ മതിയാവും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിങ്ങൾ മറ്റൊരാൾ ആവേണ്ടതില്ല. മറിച്ച് നിങ്ങളിൽ തന്നെ കൂടുതൽ കൂടുതൽ ശക്തമായി വിശ്വാസം അർപ്പിക്കുക. മഹത്വം നിങ്ങളിൽ തന്നെ കുടികൊള്ളുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്ററിനടുത്ത് മക്ലസ്‌ഫീൽഡ് സാവിയോ ഹൗസിൽ നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9 മുതൽ 12വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ഏപ്രിൽ 12 ബുധനാഴ്ച്ച തുടങ്ങി 15 ന് ശനിയാഴ്ച്ച അവസാനിക്കും .
താഴെയുള്ള ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .
http://sehionuk.org/register
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877 508926
