Spiritual

ഫാ.ടോമി എടാട്ട്

യുവതിയുവാക്കൾ തങ്ങളുടെ ജീവിതവിളിയും ദൗത്യവും തിരഞ്ഞെടുക്കുന്നതിനുള്ള ദൈവികജ്ഞാmത്തിന്റെ വരമഴ പൊഴിയിച്ചുകൊണ്ട് ഗ്രേറ്റ്ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ദൈവവിളി പ്രാർത്ഥനാചരണം ആഗസ്റ്റ് 1 മുതൽ 8 വരെ നടത്തപെട്ടു.ഞാൻ എന്തു തിരഞ്ഞെടുക്കണം? പൗരോഹിത്യവും, സന്ന്യാസവും, ദാമ്പത്യജീവിതവും ശ്രേഷ്‌ഠമായ ദൈവവിളികളാണ്. യുവാക്കൾക്ക് തങ്ങളുടെ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനുള്ള മാർഗ്ഗനി ർദ്ദേശങ്ങളുമായി യുവവൈദികൻ ഫാ. കെവിൻ മുണ്ടക്കൽ നടത്തുന്ന പ്രഭാഷണം “കോൾ”

ആഗസ്റ്റ് 16 ന് ഓൺലൈനിൽ (ZOOM) നടത്തപ്പെടും. അമേരിക്കയിലെ ചിക്കാഗോ രൂപതയിൽ ജനിച്ചു വളർന്ന് അമേരിക്കയിലും, റോമിലും കേരളത്തിലുമായി വൈദികപഠനം പൂർത്തിയാക്കി എല്ലാവർക്കും പ്രചോദനമായ പൗരോഹിത്യജീവിതം നയിക്കുന്ന ഫാ. കെവിൻ നയിക്കുന്ന ഈ പ്രഭാഷണം യുവാക്കൾക്ക് ഉചിതമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നതിനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഉതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വൊക്കേഷൻ കമ്മീഷൻ വിഭാഗമാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

യുവാക്കൾക്ക് അവരുടെ ദൈവവിളി മനസിലാക്കുന്നതിനും ജീവിതാന്തസ് തെരഞ്ഞെടുക്കുന്നതിനുമുള്ള അസുലഭ അവസരമായി ഈ പ്രഭാഷണത്തെ ഉപയോഗപ്പെടുത്തണമെന്ന് രുപതാ വൊക്കേഷൻ കമ്മീഷൻ അറിയിച്ചു.

 

 

 

 

പരിശുദ്ധ ദൈവമാതാവിന്റ ജനനത്തിരുന്നാളിന്റെ മുന്നോടിയും നമ്മുടെ പൗരാണികപാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികൾ ആചരിച്ചുപോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിർഭരമായി ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനും സംയുക്തമായി ആചരിക്കുന്നു. എട്ട് നോയമ്പ് ആചാരണം സെപ്റ്റംബർ 1 മുതൽ 8 വരെ മദർ ഓഫ്
ഗോഡ് ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം 5.45 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഞായർ ദിവസം പതിവ് പോലുള്ള കുർബാന സമയം ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 11 ന് ഉച്ചകഴിഞ്ഞു പ്രധാന തിരുനാൾ ആഘോഷം 3 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാൾ ആഘോഷത്തിൽ പ്രാർത്ഥനാപൂർവം പങ്ക് ചേരുവാൻ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയുന്നു. തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു.

സ്നേഹപൂർവ്വം,

മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ

St.Alphonsa Mission
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
Email: [email protected]
Phone: (0116) 287 5232
http://www.stalphonsaleicester.org.uk/

ബിനോയ് എം. ജെ.

ജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാത്കാരം(Self- Actualization) ആകുന്നു. മന:ശ്ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ ഇത് അവസാനത്തെ ആവശ്യവും ആകുന്നു. ആത്മസാക്ഷാത്കാരത്തോടെ മനുഷ്യജീവിതം അതിന്റെ പരിസമാപ്തിയിലേക്ക് വരുന്നു. ഈ ജഗത്ത് ഉത്ഭവിച്ചത് ഈശ്വരനിൽ നിന്നും ആണെങ്കിൽ അത് പരിണാമത്തിലൂടെ ഈശ്വരനിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. ദ്രവ്യം പരിണമിച്ച് ജീവൻ ഉണ്ടാകുന്നു ; ഈ ജീവൻ ആദ്യം സസ്യമായും പിന്നീട് സസ്യം പരിണമിച്ച് ജന്തുവായും മാറുന്നു. ജന്തുക്കൾ പരിണമിച്ച് മനുഷ്യൻ ഉണ്ടാകുന്നു. മനുഷ്യനിൽ എത്തുന്നതോടെ പരിണാമം ഏറെക്കുറെ അവസാനിക്കുകയും പിന്നീടവൻ പരിശ്രമത്തിലൂടെ ഈശ്വരൻ ആവുകയും ചെയ്യുന്നു.

മനുഷ്യനിൽ എത്തുന്നതോടെ പരിണാമം അവസാനിക്കുന്നുവെന്നും പിന്നീടുള്ള പുരോഗതിക്ക് പരിശ്രമമാണ് വേണ്ടതെന്നും പ്രസ്താവിച്ചുകഴിഞ്ഞു. എന്താണീ പരിശ്രമം? തന്നിൽ തന്നെ ഈശ്വരനെ കണ്ടെത്തുക! സ്വയം ഈശ്വരൻ ആവുക. താൻ ഇന്നും എന്നും ഈശ്വരൻ ആയിരുന്നുവെന്നും മറ്റുള്ളതെല്ലാം മതിഭ്രമങ്ങൾ മാത്രം ആയിരുന്നു എന്നും അറിയുക. ഇത്തരമൊരു അറിവിലേയ്ക്കും ബോധ്യത്തിലേയ്ക്കും എത്തുന്നയാൾക്ക് പിന്നീട് നേടിയെടുക്കുവാൻ യാതൊന്നുമില്ല. അയാളുടെ ജീവിത ലക്ഷ്യം തിരോഭവിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജീവിതലക്ഷ്യം ആരിൽ തിരോഭവിക്കുന്നുവോ അയാൾ ഈശ്വരൻ ആയി മാറുന്നു. അയാളിലെ ഈശ്വരൻ സാക്ഷാത്കരിക്കപ്പെടുന്നു. അതിനാൽ തന്നെ ലക്ഷ്യങ്ങളെ ഉപേക്ഷിക്കുക അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക എന്നതാണ് അന്തിമമായ ജീവിതലക്ഷ്യം. ശ്രീബുദ്ധൻ പറയുന്നു- “നദിയിൽ ഒഴുകി നടക്കുന്ന തടിക്കഷണം പോലെ ആകുക”. ഓഷോ പറയുന്നു- “കാറ്റിൽ സഞ്ചരിക്കുന്ന മേഘം പോലെ ആകുക.” നദിയിൽ ഒഴുകുന്ന തടി കഷണത്തിനോ കാറ്റിൽ സഞ്ചരിക്കുന്ന മേഘത്തിനോ തനതായ ലക്ഷ്യങ്ങൾ ഒന്നുമില്ല .എങ്കിലും അവ ലക്ഷ്യത്തിലെത്തുന്നു.

ഇവിടെ ലക്ഷ്യത്തിലെത്തണമെങ്കിൽ എല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിക്കണമെന്ന് സിദ്ധിക്കുന്നു . ആഗ്രഹങ്ങൾ പരിമിതിയെ സൂചിപ്പിക്കുന്നു. നിങ്ങൾ യാതൊരു പരിമിതിയും ഇല്ലാത്ത അന്തസത്തയായ ഈശ്വരനാകുന്നു .നിങ്ങൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ജനിക്കുന്നു -ഞാൻ പരിമിതനോ അതോ അപരിമിതനോ ? ഈ ആശയക്കുഴപ്പം നിങ്ങളുടെ മനസ്സിന്റെ ശാന്തി തകർക്കുന്നു. ആശയക്കുഴപ്പത്തിൽ നിങ്ങൾ വട്ടം ചുറ്റുന്നു. നിങ്ങൾ ലക്ഷ്യത്തിലെത്താതെ പോകുന്നു.

അതിനാൽ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. അപ്പോൾ നിങ്ങൾ പരിപൂർണ്ണൻ ആകുന്നു .നിങ്ങൾ അപൂർണ്ണനാണെന്ന തോന്നലാണ് നിങ്ങളുടെ അപൂർണ്ണതയുടെ കാരണം. നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ അതുപോലെ ആയിത്തീരുകയും ചെയ്യുന്നു . ഇതാണ് മനുഷ്യന്റെ മന:ശ്ശാസ്ത്രം . ആഗ്രഹങ്ങളുടെ പുറകെ പോകുന്നയാൾ സ്വയം അപൂർണ്ണനാണെന്ന് കരുതുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിക്കുന്നയാൾ സ്വയം പൂർണ്ണനാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. മനുഷ്യൻ സ്വയം പൂർണ്ണനാണ് . അതുകൊണ്ടാണ് അവന് പരിണാമം സംഭവിക്കുന്നില്ല എന്ന് തുടക്കത്തിൽതന്നെ പറഞ്ഞത് . ഈ പൂർണ്ണത ഒരു ബോധ്യം ആക്കി മാറ്റുന്നതാകുന്നു മനുഷ്യന്റെ ജീവിതലക്ഷ്യം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ്‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.

പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ആഴമാർന്ന സഭാ സ്നേഹത്തെ പ്രഘോഷിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു കാസർഗോഡ് , അഭിഷേകാഗ്നി യുകെയിൽനിന്നും ബ്രദർ കൊളീൻ മക്ഗർനഹാൻ എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ ‌ പങ്കെടുക്കും .

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേയ്ക്കും നിത്യ രക്ഷയിലേയ്ക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന സൂം പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേയ്ക്ക് നാളെ ആഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

 

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ
പരി. കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് ഒരുക്കമായി നാല് ദിവസത്തെ ധ്യാനം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടക്കും. ഓഗസ്റ്റ് 12, 13, 14, 15 തീയതികളില്‍ വൈകുന്നേരം 7.30 മുതല്‍ 9.00 മണി വരെയാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. സുംമില്‍ നടക്കുന്ന ധ്യാനം ഫാ. ബിനോജ് മുളവരിക്കല്‍, ഫാ.ജോസഫ് മുക്കാട്ട് എന്നിവരാണ് നയിക്കുന്നത്. ധ്യാനത്തില്‍ പങ്ക് ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി രൂപതാ കേന്ദ്രത്തില്‍ നിന്നുമറിയ്ച്ചു.

പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ്‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന് നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.

പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ആഴമാർന്ന സഭാ സ്നേഹത്തെ പ്രഘോഷിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു കാസർകോഡ് , അഭിഷേകാഗ്നി യുകെയിൽനിന്നും ബ്രദർ കൊളീൻ മക്ഗ്രാത് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ ‌ പങ്കെടുക്കും .

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് ഈ വരുന്ന ആഗസ്റ്റ് 14ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

 

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ആഗസ്റ്റ് 23 മുതൽ 26 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ ഓൺലൈനിൽ സൂം പ്ലാറ്റ് ഫോമിൽ രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം . വൈകിട്ട് 4 മുതൽ രാത്രി 7 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.

സുധീഷ് തോമസ്

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മിഷനുകളിൽ ഒന്നായ ഓൽഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷനിൽ ആഗസ്റ്റ് എട്ടാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകിട്ട് 8. 30 pm വരെ ഓൽഫ് മിഷൻ സീനിയർ സ്റ്റുഡൻറ് കൗൺസിലിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ തിരുനാൾ ആഘോഷ പൂർവ്വം നടത്തപ്പെട്ടു. ഒരു പക്ഷെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായിരിക്കും കുട്ടികളുടെ തിരുനാൾ കുട്ടികൾ തന്നെ രൂപകൽപ്പന ചെയ്ത് അവർ തന്നെ ഫണ്ട് സമാഹരിച്ച് കുട്ടികൾ തന്നെ വിവിധ കലാ പരിപാടികൾ ആസൂത്രണം ചെയ്തു തിരുനാൾ ആഘോഷിക്കുന്നത്. കൂടാതെ തികച്ചും കുട്ടിയായ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിൻ്റെ നാമധേയത്തിലാണ് തിരുനാൾ നടത്തപ്പെട്ടത് .

367 -ഓളം കുട്ടികൾ മതബോധനം അഭ്യസിക്കുന്ന ഓൽഫ് മിഷനിലെ ഭൂരിപക്ഷം കുട്ടികളും അവരുടെ മാതാപിതാക്കളും സ്റ്റോക്ക് ഓൺ ട്രെൻഡിലെ സെൻ്റ് ജോസഫ് ദേവാലയത്തിൽ നടന്ന കുട്ടികളുടെ തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നപ്പോൾ ദേവാലയം വിശ്വാസികളെക്കൊണ്ട് നിറയുകയുണ്ടായി. ഇത് പുത്തൻ ഒരു ആത്മീയ വിശ്വാസ വളർച്ചയ്ക്ക് പ്രചോദനകരമായി. സീറോ മലബാർ സഭയുടെ വിശ്വാസ, പാരമ്പര്യ ആചാര അനുഷ്ഠാനങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാനും അതോടൊപ്പം അവരെ സാമൂഹിക-സാംസ്കാരിക, നേതൃത്വം ആത്മീയ, വിശ്വാസ വളർച്ചയ്ക്ക് യോജ്യമായ രീതിയിൽ ഒരു കൂട്ടായ്മയായി വളർത്തി സഭയ്ക്കും സമൂഹത്തിനും കുടുംബങ്ങൾക്കും മാതൃകയാക്കി വളർത്തുക എന്നതാണ് ഈ തിരുനാൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

മിഷൻ വികാരി ജോർജ് എട്ടു പറയിൽ അച്ചൻ്റെ ശിക്ഷണത്തിൽ കഴിഞ്ഞ കുറെ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വിവിധ ശുശ്രൂഷകളുടെയും പരിപാടികളുടെയും ഫലമായിട്ടാണ് ഈ തിരുനാൾ വിജയപ്രദമായി നടത്തുവാൻ സാധിച്ചത്. അതോടൊപ്പം അച്ചൻ്റെ ദീർഘവീക്ഷണവും സഭയോടുള്ള തീഷ്ണതയും പ്രാർത്ഥനാ ജീവിതവും കൂടാതെ അനുഭവസമ്പത്തും കുട്ടികളെ വാർത്തെടുക്കുന്നതിൽ പ്രചോദനകരമായി എന്ന കാര്യത്തിൽ സംശയമില്ല .

സീനിയർ സ്റ്റുഡൻറ് കൗൺസിൽ ലീഡർമാരായ മോൻസി ബേബി , മെൽവിൻ ബേബി എന്നിവരുടെ നേതൃത്വപാടവവും കുട്ടികളോടുള്ള അവരുടെ സമീപനവും അതിലെല്ലാം ഉപരി ദിവ്യബലിയോടും സഭയോടും ഉള്ള അവരുടെ സ്നേഹവും പ്രാർത്ഥന ജീവിതവും ഒരു പരിധിവരെ കുട്ടികളെ കൂട്ടായ്മയിലും വിശ്വാസത്തിലും വളർത്തുന്നതിനും പ്രചോദനകരമായി . കഴിഞ്ഞ കുറേ മാസങ്ങളായി ഇവരുടെ നേതൃത്വത്തിൽ വിവിധയിനം കമ്മിറ്റികളുടെ പരിപാടികളും ഈ മിഷനിൽ നടത്തിക്കൊണ്ടിരിക്കുന്നു.

മിഷൻ വികാരി ജോർജ് അച്ചൻറെ കാർമികത്വത്തിൽ നടന്ന കുട്ടികളുടെ തിരുനാൾ തിരുക്കർമ്മങ്ങൾ പൂർണമായും ഇംഗ്ലീഷ് ഭാഷയിലുള്ള സീറോ മലബാർ കുർബാനയായിരുന്നു. നമ്മുടെ ആരാധനാക്രമ ത്തിൻറെ മനോഹാരിതയും മഹിമയും അർഥവും കുട്ടികളെ മനസ്സിലാക്കി അവരെ സഭയോടും വിശ്വാസത്തോടും ചേർത്ത് നിർത്തുന്നതിനു വേണ്ടിയായിരുന്നു. തിരുകർമ്മങ്ങൾക്ക് കുട്ടികൾ തന്നെ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു. കുട്ടികൾ തന്നെയാണ് അൾത്താര അലങ്കാരം, കൊയർ, അൾത്താര ശുശ്രൂഷ എന്നിങ്ങനെ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം ഇംഗ്ലീഷ് ഭാഷയിലുള്ള സിറോ മലബാർ കുർബാന പൂർണമായി പ്രൊജക്ടർ വഴിയായ വലിയ സ്ക്രീനിൽ തൽസമയത്ത് കാണിച്ചത് കുട്ടികൾക്കും മാതാപിതാക്കൾക്കും പൂർണമായി കുർബാന ഉൾക്കൊള്ളുവാൻ കാരണമായി.

കുട്ടികൾക്ക് വേണ്ടി തിരുനാൾ സന്ദേശം നൽകുന്നതിനുവേണ്ടി സ്‌റ്റോക്ക് ഓൺ ട്രെന്റ് വെയിൽ സെന്റ് ട്രീസാ ചർച്ച് വികാരി ഫാ. മൈക്കിളിനെ ക്ഷണിക്കുകയും അദ്ദേഹം തന്റെ സന്ദേശത്തിൽ കുട്ടികളുടെ ഗണത്തിൽ നിന്ന് വാഴ്ത്തപ്പെട്ടവനായ കാർലോ അക്യൂട്ടീസിന്റെ നാമധേയത്തിൽ കുട്ടികളുടെ തിരുനാൾ നടത്തുന്നത് തികച്ചും ഉചിതമാണെന്നും കൂടാതെ ദിവ്യകാരുണ്യത്തെ അതിയായി സ്നേഹിച്ച കാർലോയുടെ നാമധേയത്തിൽ നടക്കുന്ന തിരുനാളിന് ദിവ്യകാരുണ്യപ്രദക്ഷിണം നടക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അറിയിച്ചു. വാഴ്ത്തപ്പെട്ട കാർലോയുടെ ജീവിതത്തെ കുറിച്ച് വിശദമായി വിവരിക്കുകയും അതുപോലെ നമ്മുടെ ജീവിതത്തിൽ നമുക്ക് വിശുദ്ധരായി ജീവിക്കാൻ സാധിക്കുമെന്ന മൈക്കിളച്ചൻെറ ഉപദേശം എല്ലാവരും ഹൃദയത്തിലേറ്റെടുത്തു .നമ്മൾ എല്ലാവരും ജനിക്കുന്നത് ഒറിജിനൽ ആയിട്ടാണ് എന്നാൽ ജീവിതത്തിൽ വിവിധഘട്ടങ്ങളിൽ നമ്മൾ തെറ്റായ കാര്യങ്ങൾ കോപ്പി ചെയ്യുന്നത് കൊണ്ടാണ് നമ്മൾ യഥാർഥത്തിൽ വ്യതിചലിക്കുന്നത് എന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തോടൊപ്പം ക്ഷണിക്കപ്പെട്ട നവ വൈദികനായ ഫാ. യൂജിൻ ജോസഫിൻ്റെ സാന്നിധ്യം കുട്ടികൾക്കും യുവാക്കൾക്കും ആത്മീയ വിശ്വാസവളർച്ചയ്ക്ക് പ്രചോദനമായി.

തിരുനാൾ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും തുടർന്ന് ജസ്റ്റിൻ സാർ, ജാസ്മിൻ ടീച്ചർ തുടങ്ങിയവരുടെ ശിക്ഷണത്തിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ സ്വരൂപിച്ച 480 പൗണ്ട് കൂടാതെ ദൈനംദിന ജീവിതത്തിന് വേണ്ട വസ്തുവകകൾ സ്റ്റോക്ക് ഓൺ ട്രെൻ്റ് ബെർസലേം കാത്തലിക് ചർച്ച് ചാരിറ്റിയുടെ ഫണ്ടിലോട്ടും അതുപോലെ ഫുഡ് ബാങ്കിലോട്ടും കുട്ടികൾ തന്നെ കൈമാറ്റം ചെയ്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവരുടെ പ്രായത്തിനും അഭിരുചിക്കും യോജിച്ച വിധത്തിൽ നടത്തപ്പെടുകയുണ്ടായി. കുട്ടികൾക്കുവേണ്ടി ബൗൺസി കാസ്റ്റിൽ ഒരുക്കിയിരുന്നു. കൂടാതെ നെയിൽപോളിഷ്, ക്വിസ്, ആർട്ട് കോമ്പറ്റീഷൻ, ഹെന്നാ , സ്കാവഞ്ചർ ഹൻഡ്, ബൗളിങ് തുടങ്ങിയ ഒട്ടനവധി പരിപാടികൾ കുട്ടികൾ ആസൂത്രണം ചെയ്യുകയും പങ്കെടുക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും കുട്ടികൾ തന്നെ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് രുചികരമായ ബിരിയാണി വിതരണം ചെയ്തു. സ്റ്റോക്ക് ഓൺ ട്രെൻ്റ് മിഷനിലെ വിമൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് സ്റ്റാളിൽ നിന്ന് അതീവ രുചികരമായ ഹോം മെയ്ഡ് ഭക്ഷണപാനീയങ്ങൾ ലഭ്യമായത് തിരുനാളാഘോഷങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇടയാക്കി.

വൈകിട്ട് 8 .30 ന് തിരുനാളും മറ്റു പരിപാടികൾക്കും തിരശ്ശീല വീഴുകയും മിഷൻ വികാരി ജോർജ് എട്ടുപറയിൽ അച്ചൻ തൻ്റെ നന്ദി പ്രകാശനത്തിൽ കുട്ടികളുടെ തിരുനാളിന് നേതൃത്വം നൽകിയ സീനിയർ സ്റ്റുഡൻറ് കൗൺസിൽ ലീഡർ മോൻസിബേബി, മെൽവിൻ ബേബി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. അതോടൊപ്പം മാതാപിതാക്കന്മാർക്കും സൺഡേസ്കൂൾ അധ്യാപകർക്കും മറ്റ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി പറയുകയുണ്ടായി. നമ്മുടെ ക്ഷണം സ്വീകരിച്ച് തിരുനാൾ സന്ദേശം നൽകാൻ എത്തിയ മൈക്കിൾ അച്ചൻ , യൂജിൻ ജോസഫ് എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുകയുണ്ടായി .

മാർത്തോമ്മാ ശ്ലീഹായിൽ നിന്നും വിശ്വാസം നേരിട്ട് സ്വീകരിച്ച് മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിക്കുന്ന നമുക്ക് ഇത് അഭിമാനത്തിന്റെ നിമിഷം .നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം നേടി കേംബ്രിഡ് ജ് റീജിയൻ . രണ്ടാം സ്ഥാനം പങ്കുവച്ച് മാഞ്ചസ്റ്റർ , പ്രെസ്റ്റൺ റീജിയനുകളും മൂന്നാം സ്ഥാനം നേടി ലണ്ടൻ ഗ്ലാസ്‌ഗോ റീജിയനുകളും. ഭാരതത്തിന്റെ മണ്ണിൽ വളർന്ന്, ഇന്ന് ലോകം മുഴുവനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന ഭാരതസഭയ്ക്ക് അഭിമാനിക്കാം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മണ്ണിൽ സഭയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വിശ്വാസ സമൂഹം വളർന്നുവരുന്നതിൽ. കുടുംബങ്ങൾക്കായി നടത്തിയ ചരിത്രപഠന മത്സരം പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു.

കേംബ്രിഡ്ജ് റീജിയനിലെ ഔർ ലേഡി ഓഫ് വാൽസിഗ്ഹാം മിഷനിലെ ജോണി ജോസഫ് ആൻഡ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത് . രണ്ടാം സ്ഥാനം പങ്കുവച്ചത് മാഞ്ചസ്റ്റർ റീജിയനിലുള്ള ഹള്ളിൽ താമസിക്കുന്ന സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷനിലെ സജു പോൾ ആൻഡ് ഫാമിലിയും പ്രെസ്റ്റൻ റീജിയനിലുള്ള സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയിലെ ഷിബു വെളുത്തേപ്പിള്ളി ആൻഡ് ഫാമിലിയുമാണ് . മൂന്നാം സ്ഥാനം പങ്കുവച്ചത് ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ ടെൻഹമിലെ അനുമോൾ കോലഞ്ചേരി ആൻഡ് ഫാമിലിയും ഗ്ലാസ്‌ഗോ റീജിയണിലെ സെന്റ് അൽഫോൻസാ ആൻഡ് അന്തോണി, എഡിൻബറോയിലുള്ള ഷോണി തോമസ് ആൻഡ് ഫാമിലിയുമാണ് . വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ബൈബിൾ അപ്പസ്റ്റോലെറ്റിന്റ എല്ലാവിധ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും അറിയിക്കുന്നു . അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹാശംസകളോടെ ആരംഭിച്ച മത്സരം സഭാ സ്നേഹികൾക്കും ചരിത്രപഠനാർത്ഥികൾക്കും വളരെ ഉപകാരപ്രദമായ രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത് . അവതരണമികവുകൊണ്ടും നൂതനസാങ്കേതിക വിദ്യകളുടെ ഉപയോഗംകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ മത്സരമാണ് ഇന്നലെ നടന്നത് . രൂപതയുടെ യു ട്യൂബ് ചാനലിലൂടെ ലൈവ് ആയിട്ടാണ് മത്സരങ്ങൾ നടത്തിയത് .

ബിനോയ് എം. ജെ.

മനസ്സ് എന്ന പ്രതിഭാസം ആശയക്കുഴപ്പത്തിന്റെ (conflict)പര്യായം ആകുന്നു. ആശയക്കുഴപ്പത്തിൽ നിന്നും ചിന്ത ഉദിക്കുന്നു. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ മനസ്സിന്റെയും ആശയക്കുഴപ്പത്തിന്റെയും ചിന്തയുടെയും സൃഷ്ടിയാകുന്നു. അതിനാൽ തന്നെ രാജയോഗത്തിന്റെ ആരംഭത്തിൽ പതഞ്ജലി മഹർഷി ഇപ്രകാരം പറയുന്നു.” യോഗശ്ചിത്തവൃത്തിനിരോധ:” അതായത് മനസ്സിന്റെ പ്രവൃത്തികളെ നിർമ്മാർജ്ജനം ചെയ്യുന്നത് ആകുന്നു ‘യോഗ’.

ആശയക്കുഴപ്പങ്ങൾ എങ്ങിനെ ഉണ്ടാകുന്നു? നിങ്ങളുടെ കുട്ടിയെ നിങ്ങൾ തല്ലുകയോ ശകാരിക്കുകയോ ചെയ്താൽ അത് സ്വാഭാവികമായും കരയുന്നു. തല്ലിന്റെ ശാരീരിക വേദന കൊണ്ടല്ല അത് കരയുന്നത് എന്ന് വ്യക്തം. അതിന്റെ പിറകിൽ ഒരു ആശയക്കുഴപ്പം കിടക്കുന്നു. തന്റെ മാതാപിതാക്കൾ തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് അതുവരെ കുട്ടി കരുതിയിരുന്നു. എന്നാൽ ഇപ്പോൾ മനസ്സിലായി അത് അങ്ങിനെയല്ല എന്ന്. ആയിരുന്നുവെങ്കിൽ അവർ തന്നെ തല്ലുകയോ ശകാരിക്കുകയോ ചെയ്യുമായിരുന്നില്ല. പരസ്പരവിരുദ്ധങ്ങളായ ഈ ആശയങ്ങൾ മനസ്സിൽ പ്രവേശിക്കുമ്പോൾ കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു. അതിന് ദുഃഖമുണ്ടാകുന്നു.

ഭാരതീയ തത്ത്വചിന്തകന്മാർ മനുഷ്യന്റെ ദുഃഖത്തിനു കാരണം അന്വേഷിക്കുന്നു. അത് ആശയക്കുഴപ്പം തന്നെ എന്ന് പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ അടിവരയിട്ട് പറയുകയും ചെയ്യുന്നു. ആശയ കുഴപ്പങ്ങളിൽ നിന്നും കര കയറിയാൽ ദുഃഖങ്ങളിൽ നിന്നും കര കയറാം. ലളിതമായ ആശയക്കുഴപ്പങ്ങളിൽ തുടങ്ങി സങ്കീർണമായ ആശയക്കുഴപ്പങ്ങൾ വരെ ജീവിതം എന്നും ആശയക്കുഴപ്പങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്നു. ആശയക്കുഴപ്പങ്ങൾ മനസ്സിനെ പ്രക്ഷുബ്ധമാക്കുകയും അതിന്റെ സുതാര്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അപ്പോൾ ഉള്ളിലുള്ള ഈശ്വരന്റെ പ്രകാശം നമ്മളിൽ എത്താതെ പോകുന്നു. സദാ ദുഃഖത്തിൽ കഴിയുന്നവർക്ക് അറിവു കുറയുന്നതിന്റെ കാരണം ഇതാണ്.

നിങ്ങൾ ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അതിനുള്ള ഓരോ പരിശ്രമത്തിലും നിങ്ങൾ വീണ്ടും വീണ്ടും അതേ പ്രശ്നത്തിൽ വന്നു വീഴുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഗുരുതരമായ ആശയക്കുഴപ്പത്തിൽ ആണെന്ന് പറയാം. ജീവിതം തന്നെ ഒരു ആശയക്കുഴപ്പമാണ്. നാം ഈ ജീവിതത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുമ്പോൾ, ഈ ശരീരത്തെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ , ഒരു ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്. ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുന്ന മനുഷ്യൻ അതിനുള്ള ഓരോ പരിശ്രമത്തിലും വീണ്ടും വീണ്ടും ജീവിത പ്രശ്നങ്ങളിലേക്ക് തന്നെ വഴുതിവീഴുന്നു. ഇത് വിചിത്രമായ ഒരു പ്രതിഭാസമാണ്. എന്നാൽ അതാണ് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് ജീവിതപ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം വേണം. പ്രശ്നത്തെ കൃത്രിമമായി സൃഷ്ടിക്കാതെ അതിന് പരിഹാരം കണ്ടുപിടിക്കുവാൻ ആവില്ല. ഇപ്രകാരം നാം ഓരോ നിമിഷവും ജീവിതപ്രശ്നങ്ങളെ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ തന്നെ ജീവിതപ്രശ്നങ്ങൾ നൈസർഗ്ഗികമല്ലെന്ന് അനുമാനിക്കാം. സ്വാർത്ഥത കൊണ്ട് വിചാരിക്കുന്നു. വാസ്തവത്തിൽ സ്വാർത്ഥതാ പരിത്യാഗമാകുന്നു ആനന്ദത്തിലേക്കുള്ള വാതിൽ. ജീവിത പ്രശ്നങ്ങൾക്ക് ഉണ്മയില്ല. ഇതൊരുതരം ആശയക്കുഴപ്പം മാത്രമാണ്. ഇതാണ് ഏറ്റവും അടിസ്ഥാനപരമായ ആശയക്കുഴപ്പം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

RECENT POSTS
Copyright © . All rights reserved