ഫാ. ഹാപ്പി ജേക്കബ്ബ്
ഔദാര്യം – ആവശ്യം ഉള്ളിടത്ത് സ്വീകാര്യവും സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ അസ്വീകാരവും പിന്നെ അതിലേറെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതുമാണ്. ദയയുടെ ഭാഗമായി ചിന്തിക്കുമ്പോൾ അർത്ഥം കൂടുതൽ മനസ്സിലാകും എന്നാൽ കൊടുത്ത് കഴിഞ്ഞിട്ടും പിന്നെയും അതിന് പുറകെ പോകുകയും ദയയിൽ നിന്ന് മാറ്റി അല്പം അഹംഭാവം ചേരുമ്പോൾ ചെയ്തതിന് അർത്ഥമില്ലാതെ പോകുകയും ചെയ്യും. ഇത് ഇന്നത്തെ പ്രസക്തമായ ചിന്താ ഭാഗമാണ്. എന്നാൽ നാലു വ്യക്തികളുടെ കരുണയിലും സ്നേഹത്തിലും വിശ്വാസത്തിലും തികഞ്ഞ ഔദാര്യം ഒരു മനുഷ്യനെ എങ്ങനെ രൂപാന്തരപ്പെടുത്തി എന്നാണ് ഈ വലിയ നോമ്പിന്റെ മൂന്നാം ആഴ്ച നാം ചിന്തിക്കുന്നത്. വി. മർക്കോസ് 2 : 1 – 12 വിശ്വാസം നാം എല്ലാവരും പുലർത്തുന്ന സ്വഭാവമാണ്. ദൈവത്തിൽ വിശ്വസിക്കുക, മനുഷ്യരിൽ വിശ്വസിക്കുക, തന്നെ തന്നെ വിശ്വസിക്കുക എന്തിലേറെ നാം യാത്ര ചെയ്യുന്ന വാഹനം അത് നിയന്ത്രിക്കുന്ന ഡ്രൈവർ ഇങ്ങനെ അനുദിന ജീവിതത്തിൽ വിശ്വസിക്കേണ്ട സാധ്യതകൾ അനവധിയാണ്. ഈ വേദഭാഗത്ത് വിശ്വാസം മാത്രമല്ല അതിനോട് ചേർന്നുള്ള പ്രവർത്തനം കൂടിയായപ്പോൾ അവരുടെ ആഗ്രഹം സഫലീകരിക്കപ്പെടുകയും ഏവർക്കും വിശ്വാസ പൂർത്തീകരണത്തിന് പ്രചോദനം ആവുകയും ചെയ്തു.
കർത്താവ് ആ നഗരത്തിൽ എത്തിയപ്പോൾ ധാരാളം ജനങ്ങൾ അവന്റെ പിന്നാലെ വന്ന് അവൻറെ വചനം കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെയ്തു. അപ്പോഴാണ് നാല് പേർ ഒരുവനെ ചുമന്ന് വരുന്നത് ലക്ഷ്യം സൗഖ്യം നേടണം. പ്രതിബന്ധങ്ങളോ അനവധി. ജനക്കൂട്ടം, വീട്, മേൽക്കൂര ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. എന്നാൽ അവർ ദൃഢനിശ്ചയത്തോടെ മേൽക്കൂര പൊളിച്ച് കട്ടിലോടു കൂടി അവനെ കത്തൃസന്നിധിയിൽ എത്തിക്കുന്നു. സൗഖ്യത്തിനും അത്ഭുതത്തിനും നമ്മെ സഹായിക്കുന്ന ചില ചിന്തകൾ . ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാം.
1 . അപേക്ഷയും പ്രാർത്ഥനയും വിശ്വാസത്തോടുകൂടി ആയിരിക്കണം
നാം വസിക്കുന്ന ഇടങ്ങളിലും കാണും ഇതുപോലെ കഷ്ടപ്പെടുന്ന ആളുകൾ. നിത്യവൃത്തിക്ക് സാധ്യതയില്ല, ജോലിയോ ഉത്തരവാദിത്വമോ നിവർത്തിക്കുവാൻ കഴിയാത്തവർ, വേദനയിലും രോഗത്തിലും കഴിയുന്നവർ. അവരെ ആശ്വസിപ്പിക്കുവാനും, ആഹാരം നൽകുവാനും ചിലപ്പോൾ നമുക്ക് കുറച്ചുനാൾ കഴിഞ്ഞു എന്ന് വന്നേക്കാം. എന്നാൽ ഈ നാല് പേർ ചിന്തിക്കുന്നത് എന്ത് കഷ്ടം സഹിച്ചാലും നിത്യമായ സൗഖ്യം അവന് നേടിക്കൊടുക്കണം. ഞാൻ പ്രാർത്ഥിക്കാം ഞാൻ ചെയ്യാം എന്നീ വാഗ്ദാനങ്ങൾ അല്ല അപ്രകാരം അവർ പ്രവർത്തിച്ചു. അവരുടെ വിശ്വാസം കണ്ട്, അവരുടെ പ്രവർത്തനം കണ്ട് അവരുടെ നിശ്ചയം കണ്ട് കർത്താവ് അവന് സൗഖ്യം നൽകി.
2 . ശാരീരിക സൗഖ്യവും ആന്തരിക സൗഖ്യവും പ്രാർത്ഥനയുടെ ഫലം
ആ സംസാരം ഒന്ന് ശ്രദ്ധിക്കുക. തളർന്ന് കിടക്കുന്നവനെ കണ്ടിട്ട് കർത്താവ് പറയുകയാണ് മകനേ നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നുവെന്ന്. കൊണ്ട് വന്നവർ അവൻറെ ശരീര ബുദ്ധിമുട്ടാണ് കണ്ടതെങ്കിൽ സൗഖ്യ ദാതാവ് അവൻറെ ആത്മാവിൻറെ കളങ്കങ്ങളും മാറ്റി കൊടുക്കുന്നു. നോമ്പിന്റെ ദിവസങ്ങൾ ഭക്ഷണം ത്യജിക്കുക മാത്രമല്ല പാപങ്ങൾ മോചിക്കപ്പെടുക എന്ന് കൂടി വ്യാപ്തിയോടെ നാം ഉൾക്കൊള്ളുക. ഈ അനുഭവം ആണ് നാം പ്രാർത്ഥിക്കുമ്പോൾ അനേകർ പ്രാർത്ഥിക്കുമ്പോൾ നാം പോലും അറിയാതെ രോഗങ്ങൾ നമ്മിൽ നിന്ന് അകന്ന് പോകുന്നത്. പാപമോചനം ദൈവത്തിൻറെ ഔദാര്യമാണ്. അതുകൊണ്ടാണ് അവന്റെ കൃപയാണ് ജീവിത നിലനിൽപിന് കാരണമെന്ന് ശ്ലീഹന്മാർ പഠിപ്പിച്ചത്. മറ്റുള്ളവരുടെ കടങ്ങൾ പൊറുത്തത് പോലെ എന്റെ കടങ്ങളേയും പൊറുക്കണമെന്ന് പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. എഴുന്നേൽക്കുക നടക്കുക എന്നുള്ളത് ശരീര സൗഖ്യവും, പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നത് പാപമോചനം ആയി നാം മനസ്സിലാക്കുക.
3 . പാപമോചനം ദൈവത്തിലൂടെ മാത്രം.
കർത്താവ് അരുളിചെയ്തു. നീ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക. ഈ മനുഷ്യൻ എന്തിനെ ആശ്രയിച്ചാണോ അവിടേക്ക് വന്നത് അതിനെ നിസ്സാരമായി അവൻ എടുത്തു കൊണ്ട് പോകുന്നു. ദൈവത്തിങ്കലേക്ക് വരുവാൻ പല മാർഗങ്ങൾ നാം അവലംബിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഈ മാർഗങ്ങൾക്ക് ദൈവ പ്രാധാന്യം നാം കൊടുക്കും. യഥാർത്ഥ ലക്ഷ്യം മറക്കുകയും ചെയ്യും. ഈ ഒറ്റ സംഭവത്തിൽ പാപം മോചിക്കുവാൻ തനിക്ക് അധികാരം ഉണ്ടെന്ന് ജനത്തിന് കാട്ടി കൊടുക്കുകയും ചെയ്തു.
അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരെ നിങ്ങൾ എന്റെ അടുത്ത് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (വി. മത്തായി 11: 18 – 20) എന്ന ആഹ്വാനം ചെവി കൊള്ളുക. നമ്മുടെ ശാരീരിക ആന്തരിക ബലഹീനത മാത്രമല്ല നമ്മുടെ വിശ്വാസ പ്രവർത്തനം മൂലം അനേകർക്ക് സൗഖ്യം നേടുവാനും സാധാരണ ജീവിതത്തിലേയ്ക്ക് വരുവാനും അങ്ങനെ ദൈവപ്രീതി ഉള്ളവരായി തീരുവാനും നമുക്ക് കഴിയട്ടെ.
പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ രണ്ടാം ചരമവാർഷികം മാർച് 23 – ന് 3.30 മണിക്ക് ഭൗതീകദേഹം അടക്കം ചെയ്ത പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹബലി യിലും അനുസ്മരണ പ്രാർത്ഥനകളിലും പങ്കു ചേർന്ന് അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ഷെണിച്ചുകൊള്ളുന്നു.
പള്ളിയിൽ നടക്കുന്ന കുർബാനക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്ത പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ. കോഫീ റിഫ്രഷ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.
ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്.
Fr. Johson Kattiparampil CMI – 0740144110
Fr. George CMI – 07748561391
പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു. ഈ വരുന്ന മാർച്ച് 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തോണ്ടാൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം ദേവി ഉപാസന, മഹിഷാസുര മർഥിനി സ്‌തോത്രാലാപനം , നാമജപം , ദീപാരാധന ,അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ ചടങ്ങിൽ പങ്കെടുക്കാമെന്നു സംഘാടകർ അറിയിച്ചു .
അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ്: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീർത്ഥയാത്രയിൽ മാനസ്സിക നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഫിനാൻസ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി വി.സി ആണ് വിശുദ്ധവാര ധ്യാനവും, തിരുവചന പ്രഘോഷണവും നയിക്കുന്നത്.
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന നോമ്പുകാല ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും, തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന വീഥിയിലൂടെ ചേർന്ന് ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും പ്രാപിക്കുവാനും മാനസ്സികമായ നവീകരണവും ആത്മീയമായ ഒരുക്കവും പ്രദാനം ചെയ്യുന്ന ശുശ്രുഷകൾ ആവും ബെഡ്ഫോർഡിൽ ക്രമീകരിക്കുക.
മാർച്ച് പതിനഞ്ചിനു ശനിയാഴ്ച രാവിലെ 10:00 മുതൽ വൈകുന്നേരം 16:00 വരെയും, പതിനാറിന് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിമുതൽ എട്ടു മണിവരെയുമാണ് ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.
വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിൽ ആയിരിക്കുവാനും അവിടുത്തെ കൃപയും കരുണയും അനുഭവിക്കുവാനും ഏവരെയും നോമ്പുകാല ധ്യാന ശുശ്രുഷയിലേക്ക്, മിഷൻ പ്രീസ്റ്റ് ഫാ.എൽവിസ് ജോസ് കോച്ചേരിയും (എംസിബിസ്), പള്ളിക്കമ്മിറ്റിയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
March 15th Saturday: 10:00 AM – 16:00 PM – Our Lady of Catholic Church,Opp. Sainsbury’s Kempton. MK42 8QB
March 16th Sunday: 15:00 PM – 20:00 PM Christ The King Catholic Church, Harrowden Road, Bedford, MK42 9SP
ഫാ. ഹാപ്പി ജേക്കബ്ബ്
ദൈവസാന്നിധ്യം അനന്തമായ സാധ്യതകൾ നൽകുന്ന വിരുന്നാണ് ; നോമ്പോ അതിലേക്കുള്ള മാർഗ്ഗവും. ഈ വസ്തുത വളരെ നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള വരുമാണ് നാം ഓരോരുത്തരും. അവിശ്വസിക്കുന്ന തരത്തിലുള്ള വാർത്തകളാണല്ലോ ഓരോ പ്രഭാതവും നൽകിക്കൊണ്ടിരിക്കുന്നത് . എന്തായിരിക്കാം കാരണം. മാനസിക വിഭ്രാന്തിയായോ, ലഹരി ഉപയോഗമായോ എന്ന് ഒക്കെ വർണ്ണിച്ച് നമ്മെ തന്നെ ഉന്നത ബോധ അവസ്ഥയിൽ എത്തിച്ച് നിർവൃതിയായി അടുത്ത സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്നവരാണ് നാം. എന്നാൽ നാമും നമ്മുടെ സംസ്കാരവും നമ്മുടെ നാടും ഇങ്ങനെ ആയിരുന്നില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ. പ്രാർത്ഥനാപൂർവ്വം ചിന്തിക്കുക, ഉത്തരം ബോധ്യമായാൽ പാലിക്കുക.
ഒരു പട്ടണത്തിലൂടെ കടന്നുപോകുന്ന കത്തൃസന്നിധിയിൽ ശരീരം ആസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ “കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് പറഞ്ഞു. കർത്താവ് അവനെ തൊട്ടു . അവന് സൗഖ്യം വന്നു. ലൂക്കോസ് 5 :12 – 13.
1 . സ്വയത്തെ മനസ്സിലാക്കാത്ത ജനത.
നമ്മുടെ ദൃഷ്ടി പലപ്പോഴും കാഴ്ച മാത്രമല്ല കാണരുതാത്തവയും നൽകുന്നതാണ്. എന്നാൽ വേണ്ടുന്നതും വേണ്ടാത്തതും വേർതിരിപ്പാനും കാണേണ്ടത് കാണുവാനും ദൈവം നമുക്ക് ജ്ഞാനം നൽകിയിട്ടുണ്ട്. എന്നാൽ പാപബോധം പോലും വരാതെ അധമ ചിന്തകളും പ്രവർത്തികളും നമ്മെ ഭരിച്ചിട്ടും തിരിച്ചറിയുവാൻ പോലും കഴിയാതെ വരുന്നതല്ലേ ഇന്നിന്റെ ശാപം. അന്ധകാരം മൂടപ്പെട്ടു എന്നിട്ടും പ്രകാശത്തെ അന്വേഷിക്കുന്നില്ല. മണ്ണ് കൊണ്ടാണ് ശരീരം മെനഞ്ഞതെങ്കിലും ആത്മാവ് ദൈവത്തിൻറെ വകയാണ് എന്ന് തിരിച്ചറിയാത്ത തലമുറ. ഇവൻ ശരീരം മുഴുവൻ കുഷ്ഠം നിറഞ്ഞിട്ടും, സമൂഹം ആട്ടിയോടിച്ചിട്ടും, സാമൂഹിക ജീവിതം നിഷേധിച്ചിട്ടും, കുടുംബം ഒഴിവാക്കിയിട്ടും അവൻ നിലനിന്നു. ജീവിതം അവസാനിപ്പിക്കുവാൻ അവന് തോന്നിയില്ല. കാരണം അവൻറെ അന്തരംഗം പ്രകാശമുള്ളതായിരുന്നു. പ്രതീക്ഷയുടെ തിരുനാളം അവനുണ്ടായിരുന്നു. ഇരുട്ടി വെളുക്കുമ്പോൾ അവസാനിക്കുന്നതല്ല ജീവിതം എന്ന് അവന് ബോധമായിരുന്നു. അവന് ആത്മാവിനെ നൽകിയവൻ അവന് കൃപ നൽകും എന്ന് അവന് അറിയാമായിരുന്നു. ഈ തിരിച്ചറിവ് എന്തേ നമുക്ക് ഇല്ലാതെ പോകുന്നു.
2 . ദൈവശക്തിയെ തിരിച്ചറിയാത്ത ജനത.
പാപത്തെയും, രോഗത്തെയും, ശാപത്തെയും വിട്ട് സമാധാനം ആഗ്രഹിക്കുന്ന സമയം ആണല്ലോ നോമ്പിൻറെ കാലം. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നമ്മുടെ കർത്താവ് അവരോട് പറയുകയാണ് എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക. വാക്ക് മാത്രമല്ല കൈ നീട്ടി അവനെ തൊട്ടു. അവൻ സൗഖ്യമായി. പാപവും ഭാരവും വിട്ടൊഴിയുവാൻ എൻറെ അടുക്കലേക്ക് വരുവാൻ നമ്മുടെ കർത്താവ് ആഹ്വാനം ചെയ്യുന്നു. ഈ വിളി എന്തേ നമ്മുടെ തലമുറ കേൾക്കുന്നില്ല? എല്ലാം തികഞ്ഞു എന്ന് നാം ഓരോരുത്തരും ചിന്തിക്കുമ്പോൾ നമ്മുടെ ജീവിത രീതികളും ആശ്രയത്വവും നമ്മെ എവിടെ കൊണ്ടെത്തിച്ചു . ഒരുവന്റെ മുഖം ഓർത്തിരിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? എന്തിനേറെ ഒരു ഫോൺ നമ്പർ ഓർത്തെടുക്കുവാനുള്ള ശേഷി നമുക്കുണ്ടോ. നാം ‘എന്ന് നമ്മുടെ ശക്തിയെ ഉപയോഗപ്പെടുത്താതെ ആധുനികതയുടെ അനുഭവങ്ങളെ ആശ്രയിച്ചു അന്ന് നഷ്ടമായി തുടങ്ങി നമ്മുടെ കഴിവുകളെ നമ്മൾ ആശ്രയിക്കുന്ന പലതും ഇന്ന് നമ്മെ അടിമകളാക്കി കളഞ്ഞു. ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. എൻറെ പ്രശ്നങ്ങൾ എന്റേത് മാത്രമല്ല. ഞാൻ തിരിഞ്ഞ് എൻറെ ദൈവ മുമ്പാകെ വരുമ്പോൾ അവൻ എന്റെ ഭാരങ്ങളെ നീക്കും, രോഗങ്ങളെ അകറ്റും, അവന്റെ കൈയിൽ എന്നെ വഹിക്കും.
3 . കാര്യസാധനം മാത്രം ലക്ഷ്യമാക്കുന്ന ജനത.
ജീവിതം ഒരു യാത്രയാണ്. ഒത്തിരി ആളുകളും, ജയങ്ങളും തോൽവിയും രാജ്യങ്ങളും, ദേശങ്ങളും ഒക്കെ നമ്മെ സ്വാധീനിക്കാറുണ്ട്. നമ്മെ രൂപപ്പെടുത്തിയിട്ടും ഉണ്ട്. എന്നാൽ ഇവയിൽ ഏതിലെങ്കിലും ആത്മാർത്ഥത നമുക്കുണ്ടോ. ഒന്ന് തിരിഞ്ഞ് നോക്കുവാനോ, കൂട്ടത്തിൽ അവശരായവരെ കൈപിടിച്ച് കൂടെ നടത്തുവാനോ നമുക്ക് സാധ്യമാകുന്നുവോ? സൗഖ്യം പ്രാപിച്ചവൻ തനിക്ക് സൗഖ്യം നൽകിയവനെ സ്തുതിക്കുന്ന ഭാഗം നാം ശ്രദ്ധിക്കുക . ഇതൊരു പ്രാർത്ഥനയാണ് സമർപ്പണം ആണ്. ആവശ്യം വരുമ്പോൾ മാത്രമല്ല എന്നും സ്തോത്രം അർപ്പിക്കാനും സമർപ്പിതമായ ജീവിതം നയിക്കുവാനും നമുക്ക് സാധ്യമാവണം. ആത്മാർത്ഥത നിറഞ്ഞ സമീപനം ജീവിതത്തോട് കാണിക്കുവാൻ ശീലിക്കണം. ചെറിയ സന്തോഷവും ചെറിയ സങ്കടവും ജീവിതഭാഗമെന്ന് നാം തിരിച്ചറിയണം. എന്ത് വന്നാലും എന്നും കൂടെയുള്ളവനെ തിരിച്ചറിയാതെ എങ്ങനെ മുന്നോട്ട് പോകും. നൈമിഷിക സന്തോഷം തരുന്നത് വിട്ടുപോകും എന്ന് തിരിച്ചറിയുക.
ഓരോ നാളും സന്തോഷം മാത്രമല്ല എന്നും ഏത് പ്രയാസങ്ങൾക്കൊടുവിലും പ്രത്യാശയുടെ നാളുകൾ നമുക്കുണ്ട് എന്നും ആ പ്രത്യാശ കെട്ടുപോകാത്ത അനുഭവം നൽകുന്ന ദൈവസാന്നിധ്യം ആണെന്നും മനസ്സിലാക്കുക.
” എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക”
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: പതിനെട്ടാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല, മാർച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് അർപ്പിക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിപ്പോരുന്നത് .
മാർച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാൽ, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
ഓരോ വർഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്ക് ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. വിശിഷ്‌ഠ വ്യക്തികളും പൊങ്കാലയിൽ പങ്കു ചേരുന്നതാണ്.
ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റവർക്ക് നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433
ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിക്കുന്നു ഈ വരുന്ന മാർച്ച് 13 ആം തീയതി രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ആണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ മഹത് ചടങ്ങിൽ പങ്കാളികളാകാം.
പങ്കെടുക്കുന്നവർ ദയവായി ഈ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
പൊങ്കാല ചടങ്ങ് നടത്തപ്പെടുന്ന സ്ഥലത്തിന്റെ വിലാസം – 3
SITTINGBOURNE ROAD
MAIDSTONE, KENT
ME14 5ES
അന്വേഷണങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07838170203 ,07973151975, 07985245890, 0750776652 ,07906130390
അപ്പച്ചൻ കണ്ണഞ്ചിറ
സൗത്താംപ്ടൺ:ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി യൂത്ത് & ഇവാഞ്ചലൈസേഷൻ കമ്മീഷൻ, കൗമാരക്കാർക്കായി സംഘടിപ്പിക്കുന്ന ‘ടീൻ റസിഡൻഷ്യൽ ധ്യാനം’ ഏപ്രിൽ 21 മുതൽ 23 വരെ സൗത്താംപ്ടണിൽ വെച്ച് നടത്തപ്പെടുന്നു.
പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും,അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ധ്യാന ശുശ്രുഷയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൗമാരപ്രായക്കാർക്കായി ഒരുക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാനസ്സിക-ആത്മീയ-വിശ്വാസ മേഖലകളിൽ കുട്ടികൾക്ക് വളർച്ചയും നവീകരണവും, കൃപകളും ആർജ്ജിക്കുവാനും, സാമൂഹിക ജീവിതത്തിൽ മാതൃകാപരമായി ചേർന്ന് ചരിക്കുവാനുള്ള ഉൾക്കാഴ്ചക്കും അനുഗ്രഹവേദിയാവും.
ടീനേജേഴ്‌സിനായി ഒരുക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം ഏപ്രിൽ 21 തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കാരംഭിച്ച് 23 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് അവസാനിക്കും. സൗത്താംപ്ടണിൽ സെന്റ് ജോസഫ്സ് റിട്രീറ്റ് സെൻറ്ററിൽ ക്രമീകരിച്ചിരിക്കുന്ന റിട്രീറ്റ്, പ്രാർത്ഥന, ആരാധന, കുർബ്ബാന, ധ്യാന ശുശ്രുഷകൾ, പ്രചോദനാത്മകമായ പ്രസംഗങ്ങൾ, ആനന്ദകരമായ ഗ്രൂപ്പ് ആക്റ്റിവിറ്റിസ്, ഗ്രൂപ്പ് ഡിസ്ക്കഷൻസ് എന്നിവയിലൂടെ ദൈവവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുവാനും ഊഷ്‌മളമാക്കുവാനും അവസരം ലഭിക്കും.
വളർച്ചയുടെ പാതയിൽ സൗഹൃദ ബന്ധങ്ങളിൽ പാലിക്കേണ്ട നയവും, അവബോധവും ലഭിക്കുവാനും, വിശ്വാസം ശക്തിപ്പെടുത്തുവാനും അനുഗ്രഹദായകമായ ധ്യാനത്തിലേക്ക് മാതാപിതാക്കൾ താല്പര്യമെടുത്ത് തങ്ങളുടെ മക്കളെ പറഞ്ഞയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Manoj Thayyil: 0784880550, Mathachan Vilangadan: 07915602258
Venue: St. Joseph’s Retreat Centre, 8 Lyndhurst Road, Southampton SO40 7DU
Registration Link:
https://forms.gle/2faTD9QGuJZpAdkb9
ബിനോയ് എം. ജെ.
മനസ്സ് എപ്പോഴും കലപില കൂട്ടിക്കൊണ്ടിരിക്കുന്നു. അത് തർക്കിക്കുകയും, വാദിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നു . മനസ്സ് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ മനസ്സിനെ അത്യുന്നതമായ പദവിയിൽ പ്രതിഷ്ഠിക്കുന്നു. അവർ ആരാധനാമനോഭാവത്തോടെയാണ് മനസ്സിനെ നോക്കി കാണുന്നത്. ഈ മനസ്സ് എവിടെ നിന്നുമാണ് വരുന്നത് എന്നവർക്കറിഞ്ഞുകൂടാ. അതിന്റെ പ്രവർത്തനങ്ങൾ ആത്മവഞ്ചനയാണെന്നും അവർക്കറിഞ്ഞുകൂടാ. നമുക്കറിവുള്ളതുപോലെ നാമുള്ളിലേക്ക് നോക്കുമ്പോൾ മനസ്സിനെയാണ് അവിടെ കാണുന്നത്. ആത്മാവിനെ ആരും കാണുന്നില്ല. കാരണം മനസ്സ് ആത്മാവിനെ മറയ്ക്കുന്നു എന്നത് തന്നെ. മനസ്സിന്റെ ചേതന ആത്മാവിൽ നിന്നും കടം വാങ്ങിയതാണ്. അത് ചന്ദ്രന്റെ പ്രകാശം പോലെയാണ്. ഈയർത്ഥത്തിൽ മനസ്സ് ക്രിയാത്മകമായ ഒരു സത്തയല്ല.
മനസ്സ് നിറയെ ദ്വൈതങ്ങളാണ്. മനസ്സിന് വസ്തുതകളെ ദ്വൈതങ്ങളായി ഗ്രഹിക്കുവാനേ കഴിയൂ. എന്തിനെ കിട്ടിയാലും മനസ്സ് അതിനെ രണ്ടായി വിഭജിക്കുന്നു. ഉദാഹരണത്തിന് ജീവിതാനുഭവങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു – സുഖവും ദുഃഖവും. അസ്ഥിത്വത്തെയും മനസ്സ് രണ്ടായി വിഭജിക്കുന്നു- ജീവിതവും മരണവും. ഗുണങ്ങളെയും മനസ്സ് രണ്ടായി വിഭജിക്കുന്നു – നല്ലതും ചീത്തയും. കർമ്മത്തെ മനസ്സ് രണ്ടായി വിഭജിക്കുന്നു – ശരിയും തെറ്റും. ഭൗതിക ജീവിത സാഹചര്യങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു- സമ്പത്തും ദാരിദ്ര്യവും. ജീവിതാവസ്ഥകളെ മനസ്സ് രണ്ടായി വിഭജിക്കുന്നു- വിജയവും പരാജയവും. കർമ്മഫലങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു – പ്രതിഫലവും ശിക്ഷയും. ഇപ്രകാരം ദ്വൈതങ്ങളെ സൃഷ്ടിക്കുന്നതുകൊണ്ട് നമുക്ക് എന്തു നേട്ടമാണുള്ളത്? വിഭജിക്കാനാവാത്ത സത്ത (അഖണ്ഡദ്വൈതം) പലതായി വിഭജിക്കപ്പെടുന്നു. അവക്കിടയിൽ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും സദാ സംഭവിക്കുന്നു. എവിടെ രണ്ടുണ്ടോ അവിടെയെല്ലാം സംഘട്ടനങ്ങളുമുണ്ട്.ഇപ്രകാരം മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.
രണ്ടുള്ളിടത്തൊക്കെ ദിശാബോധവും ജനിച്ചു വീഴുന്നു. ഒന്നിനെ ത്യജിച്ചുകൊണ്ട് മറ്റൊന്നിനെ തിരഞ്ഞെടുക്കുന്നതാണല്ലോ ദിശാബോധം. ഉദാഹരണത്തിന് ദാരിദ്ര്യത്തെ ത്യജിച്ചുകൊണ്ട് സമ്പത്തിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ. ഇവിടെ ദ്വൈതം ജനിക്കുന്നു. ദ്വൈതം നമ്മുടെ മനസ്സിൽ സംഘട്ടനങ്ങൾ ഉണ്ടാക്കുന്നു. പണത്തെയും, അധികാരത്തെയും, പ്രശസ്തിയെയും മറ്റും ഇഷ്ടപ്പെടുന്ന വ്യക്തി അതിന് വിപരീതമായവയെ വെറുക്കുവാനും പഠിക്കുന്നു. അവയെ വെറുത്തെങ്കിൽ മാത്രമേ ആ ദിശാബോധത്തിന് അർത്ഥമുള്ളൂ. ഇപ്രകാരം നമ്മുടെ മനസ്സ് രണ്ടായി വിഭജിക്കപ്പെടുന്നു. വിജയം എത്രയോ മധുരം; പരാജയമോ നമുക്ക് മരണത്തേക്കാൾ കയ്പുള്ളതും. ലക്ഷ്യബോധം നമ്മുടെ ജീവിതത്തെ അപകടത്തിൽ ചാടിക്കുന്നു. ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ മാത്രമാണ് നാമതിന്റെ ദോഷഫലം അറിയുന്നത്. ആശയുള്ളിടത്തൊക്കെ നിരാശയും ഉണ്ട്. ജീവിതത്തിന് ഒരു ദിശാബോധം വേണമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതിരിക്കുവിൻ. കാരണം ദിശാബോധം പാരതന്ത്ര്യമാണ്. അത് നമ്മെ ഒരു ലക്ഷ്യവുമായി ബന്ധിക്കുന്നു. ലക്ഷ്യബോധം തലക്കു പിടിച്ചാൽ നാമൊക്കെ ഭ്രാന്തന്മാരായി മാറുന്നു. അപ്പോൾ നമുക്ക് യാഥാർഥ്യത്തെ അതിന്റെ തനി സ്വരൂപത്തിൽ നോക്കി കാണുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. എല്ലാം നമ്മുടെ ഇഷ്ടപ്രകാരം വളച്ചൊടിക്കപ്പെടുന്നു. പണത്തെ ലക്ഷ്യം വയ്ക്കുന്നവൻ എല്ലായിടത്തും പണത്തെ കാണുന്നു. അത് നേടി എടുക്കുന്നതിനുവേണ്ടി അയാൾ എന്തും ചെയ്യുന്നു. ലക്ഷ്യത്തിനുവേണ്ടിയുള്ള ഈ ഓട്ടത്തിൽ ശാന്തിക്കും സമാധാനത്തിനും എന്തു വില? ജീവിതത്തിന് അതിന്റെ നൈസർഗ്ഗികമായ മാധുര്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഈ മനസ്സിനെനിശ്ശബ്ദമാക്കുക! സംഘർഷങ്ങളിൽ നിന്നും അതിനെ മോചിപ്പിക്കുക. അതിനായി നാം ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്ക് ചുവടുവയ്ക്കേണ്ടിയിരിക്കുന്നു. സുഖവും ദുഃഖവും എടുക്കുക. സുഖത്തിന് ശേഷം ദുഃഖവും ദു:ഖത്തിനു ശേഷം സുഖവും മാറി മാറി വരുന്നു. അതിനാൽ തന്നെ അവ പരസ്പര കാരണങ്ങളാണ്. ഒന്ന് മറ്റൊന്നിനെ ജനിപ്പിക്കുന്നു. ഇവ കോഴിയും കോഴി മുട്ടയും തമ്മിലുള്ള ബന്ധം പോലെയേ ഉള്ളൂ.കോഴിയും കോഴി മുട്ടയും വാസ്തവത്തിൽ ഒന്നു തന്നെയല്ലേ? അതുപോലെ സുഖവും ദുഃഖവും വാസ്തവത്തിൽ ഒന്നുതന്നെ! അല്ലായിരുന്നെങ്കിൽ അവ പരസ്പരം സൃഷ്ടിക്കുമായിരുന്നില്ല. ദുഃഖവും ഒരുതരം സുഖം തന്നെ. പരിശ്രമിച്ചാൽ നമുക്കതിനെയും ആസ്വദിക്കുവാൻ കഴിയും. ഇവിടെ ദ്വൈതത്തിന്റെ സ്ഥാനത്ത് അദ്വൈതം പ്രവേശിക്കുന്നു. ഇതുപോലെ വിജയവും പരാജയവും വാസ്തവത്തിൽ ഒന്നുതന്നെ. അവ പരസ്പര കാരണങ്ങളാണ്. പരാജയത്തെ പരാജയമായി കാണേണ്ടതില്ല. അത് വിജയം തന്നെയാണ്! ഇനി ജനനത്തെയും മരണത്തെയും എടുക്കുക. മരണം ജനനത്തിന്(പുനർജ്ജന്മത്തിന്) മുന്നോടിയാണ്. അവക്കിടയിൽ അൽപം സമയത്തിന്റെ അന്തരമേയുളളൂ. അതിനാൽ തന്നെ മരണത്തെ ജനനത്തിൽ നിന്നും ഭിന്നമായി കാണേണ്ടതില്ല. അവ രണ്ടും ഒന്നുതന്നെ. മരണത്തെ ഒഴിവാക്കുവാൻ എന്തിന് പാടുപെടണം? ആ ദിശാബോധത്തെ ദൂരെയെറിയുമ്പോൾ മനസ്സ് ശാന്തി എന്തെന്നറിയുന്നു. മറിച്ച് മരണത്തിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞുകൊണ്ട് ജീവിതത്തിന്റെ പിറകേ സദാ ഓടിക്കൊണ്ടിരുന്നാൽ മരണം ഒരു ഭൂതത്തെപോലെ നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കും. അത് ജനിപ്പിക്കുന്നു ഭയം നിങ്ങളെ സദാ വേട്ടയാടുന്നു. ഇതാകുന്നു നിങ്ങളുടെ മനസ്സമാധാനം തകർക്കുന്ന ഏക കാരണം. ഇനി നല്ലതിന്റെയും ചീത്തയുടെയും കാര്യമെടുക്കാം. ഇപ്രകാരം ഗുണങ്ങളെ വിവേചിക്കുവാൻ ആർക്കാണവകാശം? ദൈവം എല്ലാറ്റിനെയും നന്നായി തന്നെ സൃഷ്ടിച്ചിരിക്കുന്നു. ശരിയെന്നും തെറ്റെന്നും രണ്ടു സംഗതികൾ ഉണ്ടോ? ഇന്നത്തെ ശരി നാളത്തെ തെറ്റും ഇന്നത്തെ തെറ്റ് നാളത്തെ ശരിയുമാണ്. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവയെ എല്ലാം തെറ്റായി നിങ്ങൾ മുദ്ര കുത്തുന്നു. അതിന് ശേഷം ഒരു ഭാരതയുദ്ധം തന്നെ നിങ്ങളുടെ മനസ്സിൽ അരങ്ങേറുന്നു. ശരിയും തെറ്റും തമ്മിലുള്ള യുദ്ധം. യുദ്ധഭൂമിയിഉൽ ശാന്തിക്കെന്തു പ്രസക്തി?
ഇപ്രകാരം യുക്തിയുക്തം ചിന്തിച്ചുകൊണ്ട് എല്ലാ ദ്വൈതങ്ങളെയും ജയിക്കുവിൻ! നിങ്ങളുടെ ഉള്ളിലേക്ക് അദ്വൈതത്തിന്റെ സൂര്യപ്രകാശം പ്രവേശിക്കട്ടെ. മനസ്സ് നിശ്ശബ്ദമാകട്ടെ. ഒന്നിന്റെയും പിറകേ ഓടേണ്ടതില്ല. എല്ലാം നല്ലതുതന്നെ. പ്രത്യേകിച്ച് ഒന്നിനെയും തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. പൊരുതലുകൾ അവിടെ അവസാനിക്കട്ടെ. ജീവിതം തന്നെ തിരോഭവിക്കട്ടെ. ജഗത് തിരോഭവിക്കട്ടെ. മനസ്സ് തിരോഭവിക്കട്ടെ. അപ്പോൾ നിങ്ങൾ ആ പരബ്രഹ്മം തന്നെയാണെന്ന സത്യം നിങ്ങൾ അറിയുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120