Spiritual

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . മലയാളിയുടെ സാംസ്‌കാരിക തനിമയും , ക്രൈസ്തവ സ്ത്രീ കൂട്ടായ്മയുടെ കരുത്തും , സാഹോദര്യവും , കൂട്ടായ്മയും വിളിച്ചോതി യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സ്ത്രീ സംഗമ വേദിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം ബർമിംഗ് ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമായി രണ്ടായിരത്തിൽ പരം വനിതകൾ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായ മെത്രാൻ മാർ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്തു . രാവിലെ സി . ആൻ മരിയ എസ് എച്ചിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ റെവ. ഡോ വർഗീസ് പുത്തൻപുര , ഡോ മേരി മക്കോയി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു . സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .

ദൈവിക പദ്ധതിയുടെ പൂർത്തീകരണമാണ് ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റം . ഈ കുടിയേറ്റത്തിൽ സ്ത്രീകൾക്ക് നിർണ്ണായകമായ പങ്കാണുള്ളത് . സൗന്ദര്യം പൂർണ്ണത പ്രാപിക്കുന്നത് വിശുദ്ധിയിൽ ആണ് വിശുദ്ധി എന്നത് ദൈവത്തിന്റെ പേരാണ് .വിശുദ്ധി സ്വന്തമാക്കുന്നവർ ദൈവത്തെ സ്വന്തമാക്കുന്നു . അതുകൊണ്ടാണ് ദൈവം സമ്പൂർണ്ണ സൗന്ദര്യമാണെന്ന് പറയുക , ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയിൽ നിറഞ്ഞത് കൊണ്ടാണ് ഒരു സൃഷ്ടി ആയ മറിയം സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾ ആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ് ഫോറം ഏറ്റെടുക്കണം മാർ സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെലൂസ് മാരായ വെരി റെവ ഫാ. ജോർജ് ചേലക്കൽ , വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് , വിമൻസ് ഫോറം കമ്മീഷൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ ,സി കുസുമം എസ് എച്ച് . പ്രസിഡന്റ് ഡോ . ഷിൻസി മാത്യു ,എന്നിവർ പ്രസംഗിച്ചു .വിശുദ്ധ കുർബാനയർപ്പണത്തിനു ശേഷം വിവിധ റീജിയനുകളുടെ നേതുത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി . ചടങ്ങിനോടനുബന്ധിച്ച് വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു .

വിമൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ . ഷിൻസി മാത്യു, വൈസ് പ്രസിഡന്റ് ജൈസമ്മ ആഗസ്തി സെക്രെട്ടറി റോസ് ജിമ്മിച്ചൻ , ജോയിന്റ് സെക്രട്ടറി ജിൻസി വെളുത്തേപ്പിള്ളി , ട്രെഷറർ ഷിനി സാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം രൂപത എക്സിക്യൂട്ടിവ് കമ്മറ്റിയുടെയും , കൗൺസിലേഴ്സിന്റെയും നേതൃത്വത്തിൽ ഉള്ള വിവിവിധ കമ്മറ്റികൾ ആണ് പരിപാടികൾ ഏകോപിപ്പിച്ചത് . മഞ്ജു സി പള്ളം , റീന , രശ്മി മനു എന്നിവർ വളരെ മനോഹരമായി പരിപാടി ആങ്കർ ചെയ്തതും ഏറെ ആകർഷകമായി .

ബിർമിംഗ്ഹാം .ഡിസംബർ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൻെറ ഒരുക്കങ്ങൾ ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുന്നു. റവ. ഫാ. ജോസ് അഞ്ചാനിക്കൽ അച്ചൻെറ നേതൃത്വത്തിലും വുമൺസ് ഫോറത്തിൻെറ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൻെറ സംഘാടകരും ഇതിൽ സഹകരിച്ചുകൊണ്ടാണ് പരിപാടികൾ പുരോഗമിക്കുന്നത്. രൂപതയിലെ എട്ട് റീജിയണുകളിൽനിന്നായി ഇടവക,മിഷൻ, പ്രോപോസ്ഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രതിനിധികൾ ഈ വനിതാ സമ്മേളനത്തിലേക്ക് എത്തും. രാവിലെ എട്ടരമുതൽ വൈകുന്നേരം നാലരവരെയാണ് നടക്കുന്ന സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ് ഹാം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്യും .

ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ 100 പേരടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും . സമ്മേളനത്തിൽ വച്ച് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വനിതാ ഫോറം മുൻഭാരവാഹികളെയും ആദരിക്കും.

രൂപതയിലെ എട്ട് റീജിയണുകളിൽനിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിന് മിഴിവേകും . വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. സഭയുടെ വളർച്ചക്കും സുവിശേഷവത്കരണത്തിനും സ്ത്രീകൾക്ക് ഏറെ ചെയ്യുവാനുണ്ട് എന്ന ദീർഘവീക്ഷണത്തേടെ അഭിവന്ദ്യ പിതാവ് അഞ്ച് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച രൂപത വിമൻസ് ഫോറം ഇന്ന് രൂപതയുടെ സുവിശേഷവത്കരണ പ്രവർത്തനങ്ങളോടെ ചേർന്ന് പ്രവർത്തിക്കുന്നു.

രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സി. ആൻ മരിയ എസ്എച്ച് പ്രാരംഭപ്രാർഥന നയിക്കുകയും റവ .ഡോ. ബാബു പുത്തൻപുരക്കൽ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. വനിതാ ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും .രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വനിതാ ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യുമെന്ന് വനിതാ ഫോറം സെക്രട്ടറി റോസ് ജിമ്മിച്ചൻ അറിയിച്ചു.

 

ഫാ. ടോമി എടാട്ട്

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ സാൻറ്റ സംഗമം അരങ്ങേറുന്നു. അന്തിയുറങ്ങുവാൻ ഇടമില്ലാതെ പാതയോരങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്ന അശരണർക്ക് ആശ്വാസമേകുവാൻ ‘ബോൺ നത്താലെ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സാൻറ്റ സംഗമം ഡിസംബർ 18 ന് എയ്‌ൽസ്‌ഫോഡിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിൽ നിന്നുള്ള മുതിർന്നവരും കുട്ടികളുമടക്കം നിരവധിപേർ ഈ സംഗമത്തിൽ പങ്കെടുക്കും.

സത്രത്തിൽ ഇടമില്ലാത്തതിനാൽ പുൽക്കൂട്ടിൽ പിറക്കേണ്ടിവന്ന ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയുടെ പിന്നിൽ. ഭാവനരഹിതരായി വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ക്രിസ്മസ് രാത്രിയിൽ തലചായ്ക്കാൻ ഒരിടം തയ്യാറാക്കിക്കൊടുക്കുവാൻ യുകെയിലെ പ്രശസ്തമായ ചാരിറ്റി സംഘടനയായ സെന്റ് മംഗോസ് ചാരിറ്റിയുമായി കൈകോർത്തുകൊണ്ടാണ് ഈ സംഗമം അരങ്ങേറുന്നത്.

2022 ഡിസംബർ 18 ഞായറാഴ്ച ഉച്ചക്ക് 1 .30 ന് എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ സെന്റ്. ജോസഫ് ചാപ്പലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധകുർബാനക്കു ശേഷം പ്രയറിയിലെ ഓപ്പൺ പിയാസ്സയിൽ സാന്റാക്ളോസ് സംഗമം അരങ്ങേറും. ലണ്ടൻ റീജിയന്റെ വിവിധ മിഷനുകളിൽ നിന്നും സാന്റയുടെ വേഷം ധരിച്ചെത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയും സംഘം ഓപ്പൺ പിയാസ്സയിൽ അണിനിരന്ന് നൃത്തച്ചുവടുകൾ വയ്ക്കും. എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌന്റ്റ് കാർമൽ മിഷനിൽ നിന്നുള്ള ഗായകർ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കും. സെന്റ് മംഗോസ് ചാരിറ്റിയുടെ പ്രതിനിധികളും മേയർ, കൗൺസിലർമാർ, കൂടാതെ വിശിഷ്ടാതിഥികളായി എത്തുന്നവരും സംഗമത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കും.

സംഗമത്തിലൂടെ സമാഹരിക്കുന്ന പണം സെന്റ് മംഗോസ് ചാരിറ്റി വഴി ഭവനരഹിതർക്ക് ക്രിസ്മസ് ദിനത്തിൽ താമസമൊരുക്കുവാൻ ഉപയോഗിക്കുമെന്ന് ലണ്ടൻ റീജിയൻ ഡയറക്ടറും ‘ബോൺ നത്താലെ’ ചീഫ് കോർഡിനേറ്ററുമായ ഫാ. ടോമി എടാട്ട് അറിയിച്ചു.

‘സത്രത്തിൽ ഒരിട’ത്തിനു വേണ്ടി സംഘടിപ്പിക്കുന്ന ബോൺ നത്താലെ ചാരിറ്റിയിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ: റോജോ : 07846038034, ജോസഫ് കരുമെത്തി : 07760505659, ജോസഫ് ജോസഫ്: 07550167817

 

 

മാർത്തോമാ ചർച്ച് കാൻഡർബറി ഇടവകയുടെ, ഇടവക ദിനാചരണവും ധ്യാനയോഗവും ഡിസംബർ മാസം രണ്ട്, മൂന്ന് തീയതികളിൽ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

ഇടവക ദിനാചരണത്തിലും കൺവെൻഷനിലും കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു.

പ്രസ്തുത മീറ്റിങ്ങുകളിൽ റവ. സിജോ ജോൺ അധ്യക്ഷത വഹിക്കുന്നതും റവ.ബിനു ജോൺ വർഗീസ്(Vicar. St. Johns marthoma church. യുകെ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ഈ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം വന്ന് സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

2-12-22 വൈകിട്ട് 6.30 ന് (ധ്യാനയോഗം)
3-12-22 രാവിലെ 10.00 ന് (വിശുദ്ധ കുർബാന, ഇടവക ദിനാചരണം, ധ്യാനയോഗ സമാപനവും )

[മധ്യസ്ഥ പ്രാർത്ഥനാ വിഷയങ്ങൾ ധ്യാന യോഗത്തിന് മുമ്പായി വികാരിയച്ചനെ അറിയിക്കേണ്ടതാണ്]

ഇടവകയ്ക്ക് വേണ്ടി,
റവ. സിജോ ജോൺ
ഇടവക വികാരി

ലിജോ ടി ജേക്കബ്
സെക്രട്ടറി

മോഡി എം കോശി
കൺവീനർ

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഉത്‌ഘാടനം പ്രെസ്റ്റൻ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു .ആരാധനക്രമവും ഭക്താഭ്യാസങ്ങളും തമ്മിലുള്ള വ്യത്യാസം വേണ്ട രീതിയിൽ മനസ്സിലാക്കി ആരാധനക്രമത്തെ ഹൃദയപൂർവ്വം ആശ്ലേഷിക്കുന്ന ഒരു സമൂഹമായി മാറുവാൻ വിശ്വാസ സമൂഹം ജാഗ്രത പുലർത്തണമെന്ന് മാർ സ്രാമ്പിക്കൽ വചന സന്ദേശത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ആരാധനക്രമം ദൈവത്തിൻറെ പ്രവർത്തിയാണ് ; ഭക്ത കൃത്യങ്ങളാകട്ടെ മനുഷ്യരുടെ പ്രവർത്തിയും . ദൈവത്തിൻറെ പ്രവർത്തികൾ നമ്മിൽ പൂർണ്ണമാകുന്നതിനാണ് നമ്മൾ ഏറെ താല്പര്യമുള്ളവർ ആകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത അഞ്ച് വർഷങ്ങൾ പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം ,ആധ്യാത്മികത , ശിക്ഷണ ക്രമം , സംസ്കാരം എന്നീ കാര്യങ്ങളെ മുൻ നിർത്തി വിഭാവനം ചെയ്തിട്ടുള്ള അജപാലന പദ്ധതിയെ അടിസ്ഥാനമാക്കിയാവും രൂപത മുൻപോട്ടു നീങ്ങുക . ഈ വർഷം നവംബർ 27 മുതൽ അടുത്ത വർഷം ഡിസംബർ 2 വരെയുള്ള ആദ്യ ഘട്ടത്തിൽ വിശ്വാസ സമൂഹത്തെ ആരാധന ക്രമത്തിന്റെ അന്ത സത്തയിലേക്ക് നയിക്കാൻ ഉതകുന്ന വിവിധ പരിശീലന പദ്ധതികളും വിശുദ്ധ കുർബാനയോടും മറ്റു കൂദാശകളോടും ആഭിമുഖ്യമുള്ള ഒരു സമൂഹമായി നിലനിർത്തുന്നതിനും പര്യാപ്‌തമായ കാര്യങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് . പുതിയ ആരാധനക്രമ വത്സര കലണ്ടർ കത്തീഡ്രൽ വികാരി റവ.ഡോ. ബാബു പുത്തൻപുരയ്ക്കലിന് നൽകിക്കൊണ്ട് അഭിവന്ദ പിതാവ് പ്രകാശനം ചെയ്തു. റവ.ഫാ മാത്യു പാലരക്കരോട്ട് , റവ.ഫാ. മാത്യൂസ് കുരിശുംമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗവും വിമുക്തഭടനുമായ തോപ്പിൽ ടോമിച്ചന്റെയും ജയ്‌സമ്മയുടെയും മൂത്തമകളാണ് സിസ്റ്റർ എലിസബത്ത് എഫ്.സി.സി.

അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽവെച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഥമ വ്രത സ്വീകരണം. എറണാകുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ മോൺ. ആന്റണി നരികുളമായിരുന്നു കാർമികൻ. കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം കുട്ടിക്കാലം മുതൽ മനസിൽ സൂക്ഷിച്ചിരുന്നെങ്കിലും ഏതാണ്ട് ഏഴ് വർഷംമുമ്പാണ് വീട്ടുകാരുമായി അക്കാര്യം പങ്കുവെച്ചത്. ഇക്കാലത്തിനിടയിൽ എഞ്ചിനീയറിംഗ് ബിരുദവും ബാങ്ക് ജോലിയും എലിസബത്ത് കരസ്ഥമാക്കിയിരുന്നു.

എന്നാൽ, തന്നെക്കുറിച്ചുള്ള ദൈവഹിതം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞതോടെ, ജോലിയും അത് നൽകുന്ന സാമ്പത്തിക സുരക്ഷിതത്വവും ഉപേക്ഷിക്കാൻ എലിസബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തിരുവനന്തപുരം ലൂർദ് എഞ്ചിനിയറിംഗ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എഞ്ചിനിയറിംഗ് ബിരുദം നേടിയ ശേഷം ഡൽഹിയിൽ ഏതാനും നാൾ ജോലി ചെയ്തു. അതിനു ശേഷം ബാങ്കിംഗ് മേഖലയിലേക്ക് തിരിയുകയായിരുന്നു.

ബാങ്കിംഗ് പരീക്ഷ ഉന്നതനിലയിൽ പാസായ എലിസബത്തിന് അവസരം ഒരുങ്ങിയത് രണ്ട് ബാങ്കുകളിൽനിന്നാണ്. ഏതാണ്ട് മൂന്നു മാസം സിൻഡിക്കറ്റ് ബാങ്കിൽ ജോലി ചെയ്തു. തുടർന്നാണ് എസ്.ബി.ഐയിൽ ജോലിക്ക് ചേർന്നത്. മകൾ ആഗ്രഹിച്ച ജോലി ലഭിച്ചയുടൻ മാതാപിതാക്കൾ വിവാഹാലോചനകൾ ആരംഭിച്ചു. ആ നാളുകളിലാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം കൂടുതൽ വ്യക്തമാകാൻ എലിസബത്ത് പ്രാർത്ഥിച്ചൊരുങ്ങിയത്.

ഒരു ധ്യാനം കൂടിയശേഷമാകാം വിവാഹമെന്ന മകളുടെ ആഗ്രഹത്തിന് മാതാപിതാക്കളും സമ്മതം അറിയിച്ചു. വിവാഹാലോചകൾ ശക്തമായതോടെ വീണ്ടും ഒരു ധ്യാനത്തിൽ കൂടി പങ്കെടുത്തു. ധ്യാനം കഴിഞ്ഞ ആ നാളുകളിൽ എൽ.എസ്.ഡി.പി സഭാംഗങ്ങളായ കന്യാസ്ത്രീകൾ വീട്ടിലെത്തിയപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന മകളുടെ ആഗ്രഹം മാതാപിതാക്കൾ അറിഞ്ഞത്.

ആദ്യം ഉൾക്കൊള്ളാനായില്ലെങ്കിലും മകളെക്കുറിച്ചുള്ള ദൈവഹിതം മാതാപിതാക്കൾ തിരിച്ചറിഞ്ഞതോടെയാണ് ഫ്രാൻസിസ്‌ക്കൻ സഭയിലേക്കുള്ള പ്രവേശനത്തിന് കളമൊരുങ്ങിയത്. യു.കെയിൽ എഞ്ചിനീയറായ തോമാച്ചൻ, പോരുക്കര സെൻട്രൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയ എന്നിവർ സഹോദരങ്ങളാണ്.

ഫുട്‌ബോൾ വേൾഡ് കപ്പ് മത്‌സരങ്ങൾക്കായി ഖത്തർ ഒരുക്കം പൂർത്തിയാക്കുമ്പോൾ, മത്‌സരങ്ങൾ കാണാൻ വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ദോഹയിലെ കത്തോലിക്കാ ദൈവാലയം. ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലെ ‘ഔർ ലേഡി ഓഫ് ദ റോസറി’ ദൈവാലയം ലോകകപ്പ് സീസൺ മുഴുവൻ പ്രാർത്ഥനയ്ക്കായി തുറന്നുവെക്കാനുള്ള തീരുമാനത്തിലാണ് നോർത്ത് അറേബ്യൻ വികാരിയത്ത്.

നോർത്ത് അറേബ്യൻ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്‌സരങ്ങൾ. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്ത് അറേബ്യൻ വികാരിയത്തിന്റെ ഭാഗമായ ‘ഔർ ലേഡി ഓഫ് ദ റോസറി ചർച്ച്’ പേർഷ്യൻ ഗൾഫിലെ വലിയ ദൈവാലയങ്ങളിൽ ഒന്നാണ്. 2000ൽപ്പരം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകും.

ഫുട്‌ബോൾ ലോകകപ്പ് സാഹോദര്യ ശ്രമങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെ കുറിച്ച് പ്രമുഖ ഇറ്റാലിയൻ മാധ്യമം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് ബിഷപ്പ് ഹിൻഡർ ഇക്കാര്യം വെളിപ്പെടുത്തിയത്. സാഹോദര്യത്തിനും സൗഹൃദത്തിനുമുള്ള വിശേഷാൽ അവസരം ഫുട്‌ബോൾ ലോകകപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്‌സരങ്ങൾ സാംസ്‌കാരികവും മതപരവുമായ സഹവർത്തിത്വത്തിനുള്ള ഒരു ഉപാധിയാകട്ടെ,’ അദ്ദേഹം ആശംസിച്ചു.

ഇംഗ്ലീഷ്, കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ഇന്തൊനേഷ്യൻ, സിംഹള, തമിഴ്, മലയാളം, ഉറുദു, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ തിരുക്കർമങ്ങൾ നടക്കുന്ന ദൈവാലയം കൂടിയാണ് ‘ഔർ ലേഡി ഓഫ് ദ റോസറി’ ചർച്ച്. ഇതിനു പുറമെ ഖത്തറിൽ മറ്റ് രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ കൂടിയുണ്ട്. സെന്റ് മേരീസ് സീറോ മലങ്കര ദൈവാലയം, സെന്റ് തോമസ് സീറോ മലബാർ ദൈവാലയം എന്നിവയാണ് അവ

ശരണം വിളിയുടെ ശംഖൊലിയുമായി യു കെയിലെ ഏറ്റവും വലിയ അയ്യപ്പ പൂജയ്ക്കു നവംബർ 19 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡ് സാക്ഷ്യം വഹിക്കും. സാധാരണ മലയാളി ഹിന്ദു സമാജം നടത്തുന്ന അയ്യപ്പ പൂജകള്‍ മലയാളികള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ വിപുലമായ ഒരുക്കങ്ങളോടെ തെന്നിന്ത്യന്‍ അയ്യപ്പ ഭക്തരെ ഒന്നാകെ അണിനിരത്തിയാണ് ഓക്‌സ്‌ഫോര്‍ഡിൽ അയ്യപ്പ പൂജയ്ക്ക് ഒരുക്കങ്ങള്‍ പൂർത്തിയാക്കുന്നത് ശബരിമലയുടെ ഏറ്റവും വലിയ പ്രത്യേകതയായ മതേതര സ്വഭാവം ഓക്‌സ്‌ഫോര്‍ഡിലെ അയ്യപ്പപൂജയിലും ദൃശ്യമാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ജാതിമത ഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് നവംബര്‍ 19 നു ശനിയാഴ്ച അയ്യപ്പ പൂജ നടക്കുക. ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി പ്രസാദ് ഭട്ട് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പൂജകൾക്ക് തുടക്കം കുറിക്കും. ഗണപതിപൂജ, , അര്‍ച്ചന വിളക്ക് പൂജ, ദീപാരാധന, വിളക്ക് പൂജ, പടിപൂജ എന്നീ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം മഹാപ്രസാദത്തിനൊപ്പം പ്രത്യേകം തയ്യാറാക്കിയ അപ്പവും അരവണയും നൽക്കും.

ദക്ഷിണേന്ത്യയിലെ പ്രശസ്തരായ ഗായകരെ ഉൾപ്പെടുത്തി യുക യിലെ തത്വമസി ഭജൻസിന്റെ അയ്യപ്പ ഭജൻസ് അവതരിപ്പിക്കും. മലയാളികള്‍ക്കൊപ്പം മറ്റു ദേശക്കാരും എത്തുന്നതോടെ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത് അയ്യപ്പ പൂജയുടെ തൽസമയ സംരക്ഷണം ഓക്സ്ഫോർഡ് അയ്യപ്പ പൂജ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും ഉണ്ടായിരിക്കും പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായും 50 പേരടങ്ങുന്ന വോളണ്ടിയേഴ്സ് ടീമും തയ്യാറായി കഴിഞ്ഞതായി ഓക്സ്ഫോർഡ് അയ്യപ്പ പൂജയ്ക്കു വേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

 

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന് സ്റ്റാഫ്‌ഫോഡിൽ നടക്കും . രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കലോത്സവം വീണ്ടും വേദികൾ കീഴടക്കുമ്പോൾ മത്സരാർത്ഥികളും വിശ്വാസസംമൂഹവും ഏറെ ആവേശത്തിലാണ്. മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്ന രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ചു . . രാവിലെ എട്ടു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും . എട്ടരമുതൽ ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കും . ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന മത്സരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്‌ഘാടനം നിർവഹിക്കും . കൃത്യം ഒമ്പത് മുപ്പതുമുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും.

വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനയും മുഴുവൻ സമയ ആരാധനയും ഉണ്ടായിരിക്കുന്നതാണ് . ബൈബിൾ അപ്പസ്റ്റലേറ്റ് രൂപത കോർഡിനേറ്റർ ആന്റണി മാത്യുവിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ അതിനൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജഡ്ജിങ് രീതിയാണ് മത്സരങ്ങളുടെ വിധിനിർണ്ണയത്തിൽ ഉടനീളം അവലംബിച്ചിരിക്കുന്നത്. പേപ്പറുകൾക്ക്പകരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിധിനിർണ്ണയം മൂലം മത്സരങ്ങളുടെ ഫലം അധികം വൈകാതെ തന്നെ മത്സരാത്ഥികൾക്ക് അറിയാൻ സാധിക്കും .

ഓരോ റീജിയനിൽ നിന്നും വരുന്ന മത്സരാർത്ഥികൾക്കായി ഓരോ രജിസ്‌ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ റീജിയനിലെയും കോ ഓർഡിനേറ്റേഷൻ പ്രധാന കൗണ്ടറിൽ നിന്നും തങ്ങളുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്സ് നമ്പർ കൈപ്പറ്റേണ്ടതാണ് . രൂപത മത്സരങ്ങളുടെ തത്സമയ സംപ്രേഷണം രൂപത ഫേസ് ബുക്ക് ചാനലിലൂടെയും രൂപതയുടെ യു ട്യൂബ് ചാനലിലൂടെയും തത്സമയം തത്സമയം പ്രക്ഷേപണം ചെയ്യുന്നതാണ്. https://youtu.be/X3FNP1ZVuOU സ്റ്റാഫോർഡ് . യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമത്തിന് ഇന്ന് സ്റ്റാഫോർഡ്‌ഷെയർ വേദിയാകും . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്കും കാണികൾക്കും ഉൾപ്പടെ ഉള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ബിനോയ് എം. ജെ.

നമ്മുടെ സാമൂഹിക ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ സമൂഹം വ്യക്തിയെ ഒട്ടും തന്നെ ബഹുമാനിക്കുന്നില്ല എന്ന് കാണാം . വ്യക്തി സമൂഹത്തിൽ നിന്നും ബഹുമാനം കൊതിക്കുന്നു. എന്നാൽ അവനത് കിട്ടുന്നില്ല. വ്യക്തി സമൂഹത്തെ ഭരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ സമൂഹം അവനെ ഭരിക്കുന്നു. സമൂഹത്തിൽ വ്യക്തി സ്വാതന്ത്ര്യം കൊതിക്കുന്നു. എന്നാൽ അവനത് കിട്ടുന്നില്ല. വ്യക്തി സമൂഹത്തെ കാൽചുവട്ടിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ സമൂഹം വ്യക്തിയെ കാൽചുവട്ടിലാക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുന്നു?എന്തുകൊണ്ട് സമൂഹം വ്യക്തിയെ ചവിട്ടിത്തൂക്കുന്നു? ഇതിന്റെ പിറകിൽ അൽപം യുക്തിയുണ്ട്.

മനുഷ്യ(വ്യക്തി) ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം പ്രകൃതിയെ (സമൂഹത്തെ) ജയിക്കുക എന്നതാകുന്നു. ഇവിടെ വ്യക്തി സമൂഹത്തിനും ഉപരിയാണ്. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നുള്ളത് ശരിതന്നെ. എന്നാൽ തന്റെ ജീവിതത്തിന് സമൂഹത്തിൽ മാത്രമേ അർത്ഥമുള്ളൂ എന്ന് വ്യക്തി ചിന്തിച്ചാൽ അവൻ സ്വാഭാവികമായും സമൂഹത്തിന്റെ പിറകെ ഓടിത്തുടങ്ങും. കിട്ടിയ അവസരം പാഴാക്കാതെ തന്നിലേക്ക് ഓടിയടുക്കുന്ന വ്യക്തിയെ സമൂഹം അടിമയായി പിടിക്കുന്നു. ഇവിടെ വ്യക്തിയെ സമൂഹം ബലമായി അടിമയാക്കുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. മറിച്ച് അവൻ അടിമത്തം സ്വയമേവ വരിക്കുന്നു. വ്യക്തി, വടി കൊടുത്ത് അടി വാങ്ങിക്കുന്നു.

വാസ്തവത്തിൽ സമൂഹം വ്യക്തിക്ക് ദാസ്യവൃത്തി ചെയ്യേണ്ടതാണ്. വ്യക്തിയാണ് വാസ്തവത്തിൽ യജമാനൻ. കാരണം വ്യക്തിയുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നു. സമൂഹം വെറും പ്രകൃതിയാണ്. പ്രകൃതിയെ വ്യക്തിക്കുവേണ്ടിയാണ് ഈശ്വരൻ മെനഞ്ഞിരിക്കുന്നത്. മറിച്ചല്ല! പക്ഷെ വ്യക്തി അവന്റെ ആത്മമഹത്വം അറിയുന്നില്ല. അവൻ സമൂഹത്തെ തന്നെക്കാളും ശ്രേഷ്ഠമായി കരുതുന്നു. സമൂഹമാവട്ടെ കിട്ടിയ അവസരം പാഴാക്കാതെ വിനിയോഗിക്കുന്നു. ഇങ്ങനെയാണ് വ്യക്തിയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും ആരംഭിച്ചു തുടങ്ങുന്നത്.

ഇനി ഈ പ്രശ്നത്തിനുള്ള പരിഹാരം എന്തെന്ന് ആലോചിക്കാം. പുറത്തേക്ക് നോക്കുമ്പോൾ വ്യക്തി തന്നേക്കാൾ വലിയ ഒരു സമൂഹത്തെ അവിടെ കാണുകയും ഉള്ളിലുള്ള ഈശ്വരനെ മറക്കുകയും ചെയ്യുന്നു. അവിടെ നിർണ്ണായകമായ ആ അപചയവും പരാജയവും സംഭവിക്കുന്നു. സമൂഹമധ്യത്തിലേക്ക് ഓടുവാനുള്ള തന്റ നൈസർഗ്ഗികമായ വാസനയെ വ്യക്തി ഉപേക്ഷിക്കുക എന്നതാകുന്നു ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം. പകരം തന്നിലേക്ക് തന്നെ ഓടിത്തുടങ്ങുവിൻ. ഈശ്വരൻ വസിക്കുന്നത് സമൂഹത്തിൽ അല്ലെന്നും മറിച്ച് അത് തന്റെയുള്ളിൽ തന്നെയാണെന്നും തന്റെ ജീവിതത്തിന്റെയർത്ഥം തന്റെയുള്ളിൽ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നെന്നും വ്യക്തി മനസ്സിലാക്കിതുടങ്ങുമ്പോൾ പ്രശ്നപരിഹാരത്തിനുള്ള മാനസികമായ സാഹചര്യം സംജാതമാകുന്നു. അവിടെ നിർണ്ണായകമായ ആ മാറ്റം സംഭവിക്കുന്നു.

പുറത്തേക്ക് നോക്കുന്നതിന് പകരം ഉള്ളിലേക്ക് തന്നെ നോക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ തത്കാലത്തേക്ക് മറന്നുകളയുവിൻ. താൻ ഈശ്വരന്റെ വാസസ്ഥാനമാണെന്നും എല്ലാത്തിന്റയും അർത്ഥം കിടക്കുന്നത് തന്റെയുള്ളിൽ തന്നെയാണെന്നും അറിയുന്നയാൾ പിന്നീട് സമൂഹത്തിന്റെ പിറകെ ഓടുകയില്ല. ഇപ്രകാരം തന്നിലേക്ക് തന്നെ തിരിയുമ്പോൾ അത്ഭുതകരമായി നിങ്ങൾ നിങ്ങളെത്തന്നെ അറിയുകയും കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ ആത്മസാക്ഷാത്കാരം എന്ന് വിളിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രം നിങ്ങൾ തന്നെയാകുന്നുവെന്നും സമൂഹമല്ല എന്നും അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾക്ക് ദിശാബോധം തരുവാൻ സമൂഹത്തിന് ആവില്ല, മറിച്ച് സമൂഹത്തിന് ദിശാബോധം കൊടുക്കുവാൻ നിങ്ങൾക്കാവും. ലോകത്തെ മാറ്റിമറിച്ചവർ എല്ലാം തന്നെ ഉള്ളിൽനിന്നും അറിവും ശക്തിയും സമ്പാദിച്ചവരാണ്.

ഇപ്രകാരം ഉള്ളിലേക്ക് നോക്കുകയും അവിടെ ഈശ്വരനെ ദർശിക്കുകയും ചെയ്യുന്ന ഒരാളോടുള്ള സമൂഹത്തിന്റെ സമീപനം എന്തായിരിക്കും? ഇവിടെ സമൂഹം അടവൊന്ന് മാറ്റുന്നു. വ്യക്തിയെ ഇനിമേൽ തന്റെ അടിമയായി കിട്ടുകയില്ലെന്ന് അറിയുന്ന സമൂഹം വ്യക്തിക്ക് ദാസ്യവൃത്തി ചെയ്തു തുടങ്ങുന്നു. ഈ സ്ഥിതിയല്ലേ നാമെല്ലാവരും ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കുന്നത്? അസ്ഥിത്വവാദികളും ഭാരതീയ തത്വചിന്തകന്മാരും ഈ വാദഗതിയെ ശരിവയ്ക്കുന്നു. ക്ലേശങ്ങളുടെയെല്ലാം ഉറവിടം പാരതന്ത്ര്യവും അടിമത്തവുമാണെന്ന് അൽപം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യൻ ഒരു സാമൂഹിക ജീവി ആയിരിക്കാം. അതിലുമുപരിയായി അവൻ ഈശ്വരന്റെ വാസഗേഹമാകുന്നു. സ്വന്തം ഈശ്വരഭാവത്തെ മറന്നുകൊണ്ട് സമൂഹത്തിന്റെ പിറകെ ഓടുന്ന പ്രതിഭാസത്തെ ‘ലൗകികത’ എന്ന് വിളിക്കുന്നു. നിഷ്കാമകർമ്മം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? സ്വാതന്ത്ര്യത്തോടെയും യജമാനൻ എന്ന ഭാവത്തോടെയും കർമ്മം ചെയ്യുക; അടിമത്തം ഉപേക്ഷിക്കുക. മായാബന്ധനം എന്നാൽ പ്രകൃതിയു(സമൂഹവു)മായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഉദ്ദേശിക്കുന്നത്. ഇതിൽ നിന്നുമുള്ള മോചനം മോക്ഷവും ആകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved