ലിവർപൂൾ :ലിവർപൂൾ പയസ് X ക്നാനായ കാത്തലിക് മിഷൻ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിൻറെ തിരുനാളും മാർച്ച് 5 ശനിയാഴ്ച നടത്തപ്പെടുന്നു. ലിവർപൂളിലെ ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷൻ സ്ഥാപനം, 1911-ൽ ക്നാനായക്കാർക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നൽകിയ വിശുദ്ധ പത്താം പീയൂസിൻറെ നാമധേയത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
തിരുനാളിനു മുന്നോടിയായി പ്രസിദേന്തി വാഴ്ച്ച 2022 ഫെബ്രുവരി 27 ഞായറാഴ്ച വിസ്റ്റൺ സെൻറ് ലിയോ ദേവാലയത്തിൽ (St. Leos Church, Lickers La, Prescot L35 3PN) നടക്കും. പ്രധാന തിരുനാൾ ദിനമായ മാർച്ച് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റവും, തുടർന്ന് നടക്കുന്ന ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ തിരുനാൾ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബിഷപ്പ് മർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായിരിക്കും.
യുകെയിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് മിഷനുകളിലെ വൈദികർ സഹ കാർമികർ ആയിരിക്കും. കുർബാനമധ്യേ ലിവർപൂൾ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ: മാൽക്കം മക്ക് മഹാൻ തിരുനാൾ സന്ദേശം നൽകി മിഷൻ ഉദ്ഘാടനം നിർവഹിക്കും ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും വേദപാഠം വാർഷികവും ഇടവകദിനവും കുട്ടികളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെ കൊണ്ടാടുന്നു. മുൻ മിഷൻ ഡയറക്ടർ ഫാദർ ജോസ് തേക്ക് നിൽക്കുന്നതിൽ ആശംസ പ്രഭാഷണം നടത്തും. പരിപാടികളുടെ വിജയത്തിനായി പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ഈ പുണ്യ ദിനത്തിൽ ഇടവക അംഗങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ നിങ്ങളെ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ ഫാദർ സജി മലയിൽ പുത്തൻപുര, കൈക്കാരന്മാരായ മോൾസി ഫിലിപ്പ്, ബേബി ജോസഫ്, സജി തോമസ് എന്നിവർ അറിയിച്ചു.
തിരുനാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ്
St. Luke Catholic Church,147 Shaw Ln, Prescot L35 5AT
ഫാ. ഹാപ്പി ജേക്കബ്
വലിയ നോമ്പിൻറെ അനുഭവത്തിലേക്ക് നാം വീണ്ടും കടന്നു വരികയാണല്ലോ. ആത്മീകതയുടെ ബലം നൽകുന്ന അനുഭവം ആയ നോമ്പും ഉപവാസവും ഈ ദിനങ്ങളുടെ പ്രത്യേകതയാണ്. എന്തിനുവേണ്ടി എന്നൊരു ചോദ്യം നമ്മളിൽ ഉയരുകയാണെങ്കിൽ അതിൻറെ ഉത്തരം ആത്മീയമായ ഒരു ശിക്ഷണമാണ് നോമ്പ് നമുക്ക് തരുന്നത് . അതിൻറെ ഗുണഭോക്താവും നമ്മൾ തന്നെ. എന്നാൽ സഭയുടെ കല്പന മറന്ന് പിതാക്കന്മാരുടെ പഠിപ്പിക്കലുകളും പ്രമാണങ്ങളും മാറ്റി നമ്മുടെതായ ചിന്താഗതികളും നിൽക്കുമ്പോൾ വലിയ പ്രാധാന്യം കാണാൻ കഴിയില്ല. എന്നാൽ പാലിക്കുന്നവർക്ക് ഇത് പരിവർത്തനത്തിന്റെ ദിനങ്ങളാണ്.
ഏതൊരുവനും നോമ്പിലൂടെ യാത്ര ചെയ്താൽ അവന് ലഭിക്കുന്ന പരിവർത്തനത്തിന്റെ മൂല്യമാണ് ആദ്യദിനത്തിലെ വായനയിൽ നാം കാണുന്നത്. വി. യോഹന്നാൻ 2 : 1-11 വരെയുള്ള ഭാഗങ്ങളാണ് വായനാ ഭാഗം. രണ്ട് പ്രധാന ചിന്തകൾ നാം കാണുന്നു. എല്ലാവിധ പ്രശ്നങ്ങളിലൂടെ നാം കടന്നു പോകുമ്പോഴും അതിന്റെ പരിഹാരം ക്രിസ്തുവിൽ ഉണ്ട് എന്നുള്ളതും രണ്ടാമതായി നാം അവന്റെ ഹിതം അനുസരിച്ച് നമ്മെ തന്നെ ഏൽപ്പിച്ച് കൊടുത്താൽ അത്ഭുതകരമാംവിധം നമ്മുടെ മൂല്യത വർദ്ധിക്കുംഎന്നുള്ളതും ഈരണ്ട് കാര്യങ്ങളും നോമ്പിൻറെ അവസാനം ആണ് നാം മനസ്സിലാക്കുന്നതെങ്കിലും ആദ്യ ദിനത്തിൽ തന്നെ ഈ ചിന്തകൾ നമ്മെ നോമ്പിലേക്ക് കടത്തുന്നു.
കേവലം ജീവിതവുമായി പോകുന്ന ഓരോ ക്രിസ്ത്യാനിയും താൻ വെറും വെള്ളമായി ജീവിച്ച് പോകുമ്പോൾ എപ്പോഴെങ്കിലും നാം കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ ഇതുവരെയും രുചിച്ചിട്ടില്ലാത്ത മേൽത്തരം വീഞ്ഞിന്റെ ഗുണങ്ങളിലേക്ക് നാം എത്തുന്നു. പടിവാതിൽക്കൽ വരെ മാത്രം കടന്നു ചെല്ലുവാൻ കഴിയുമായിരുന്ന നമ്മെ അകത്തളങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു . നമ്മുടെ മൂല്യവർധന ഏവരാലും പ്രശംസിക്കപ്പെടുന്നതിന് കാരണവുമാകുന്നു. ഇവിടെ നാം കാണുന്നത് രൂപാന്തരം ക്രിസ്തുവിലൂടെ സാധ്യമാകുന്നതായിട്ടാണ്. നമ്മുടെ മൂന്നാം തിരിവും അത് ദൈവത്തിങ്കലേക്കുമാകുമ്പോൾ പരിവർത്തനം നമ്മിൽ സാധ്യമാകും.
രണ്ടാമതായി സ്വയത്തിലും ധനത്തിലും ഒക്കെയാണ് നാം ഇന്ന് പ്രശംസക്ക് പാത്രിഭവിക്കുന്നത്. എന്നാൽ ഈ ദിനം നമ്മെ പഠിപ്പിക്കുന്നത് പരിശുദ്ധ മാതാവിന്റെ വാക്കുകളിലൂടെയാണ് . അവൻ പറയുന്നത് പോലെ നിങ്ങൾ പ്രവർത്തിക്കുവിൻ. അനുസരണവും വിധേയത്വവും വിശ്വസ്തതയും ഒക്കെ ഇതിൻറെ വശങ്ങളാണ്. എവിടെ ഒക്കെ നാം സ്വയത്തിൽ പ്രശംസിക്കുന്നുവോ അവിടെയൊക്കെ ബലഹീനതയാണ് ഫലം .
അത്തരുണത്തിൽ നാം ചിന്തിക്കുമ്പോൾ ഈ നോമ്പ് നമ്മുടെ അനുഗ്രഹവും , നമ്മളിലൂടെ ദൈവം പ്രവർത്തിക്കുന്ന ദിനങ്ങളുമാണ്. അനുഗ്രഹത്തോടെ ഈ നോമ്പിനെ നമുക്ക് വരവേൽക്കാം. പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ബിനോയ് എം. ജെ.
ശാസ്ത്രം എന്നാൽ എന്ത്?പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാനുള്ള മനുഷ്യന്റെ ഇച്ഛയിൽ നിന്നും ഉരുത്തിരിയുന്ന ആപേക്ഷികജ്ഞാനത്തെ ‘ശാസ്ത്രം’ എന്ന് വിളിക്കാം. ഇതിൽ ഒന്നാം സ്ഥാനം മനുഷ്യന്റെ ഇച്ഛയ്ക്കാണ് കൊടുക്കേണ്ടത്. ഇച്ഛയില്ലാതെ ഇതൊന്നും സാധിക്കുകയില്ല. പ്രകൃതിയെ ജയിക്കുവാനുള്ള ഇച്ഛ മനുഷ്യനിൽ രൂഢമൂലമായി കിടക്കുന്നു. അതാണ് മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളുടെയും അടിസ്ഥാനം. എന്നാൽ പ്രകൃതിയെ ജയിക്കേണ്ടത് എങ്ങനെയെന്ന് അവന് നല്ല തിട്ടമില്ല. തുടക്കത്തിൽ അവൻ പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാൻ ശ്രമിക്കുന്നു. പക്ഷേ ഇതൊരു പാഴ് വേല ആകുവാനേ വഴിയുള്ളൂ. ഇത് കോഴിക്ക് കാവൽ കുറുക്കനെ ഏൽപിക്കുന്നത് പോലേ ഉള്ളൂ. പ്രകൃതിയെ നമുക്ക് വിശ്വസിക്കുവാൻ ആവില്ല.
ഇച്ഛാശക്തി മനുഷ്യനേയുള്ളൂ, പ്രകൃതിയ്ക്കതില്ല. മനുഷ്യനിൽതന്നെ പ്രകൃതിയും ഇച്ഛയും കുടികൊള്ളുന്നു. ഇച്ഛ ആത്മവിൽ കൂടികൊള്ളുമ്പോൾ ശരീരവും മനസ്സും ബുദ്ധിയും പ്രകൃതിയുടെ രചനകളാണ്. ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ പ്രകൃതിയെ ജയിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുക എന്ന ആശയം യുക്തിഹീനമാണ്. അതിൽ നാമൊരിക്കലും വിജയിക്കുവാൻ പോകുന്നില്ല. അതിനാൽതന്നെ ശാസ്ത്രത്തിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും മോക്ഷം സമ്പാദിക്കുവാൻ നമുക്കാവില്ല. അതിനുള്ള ഓരോ ശ്രമവും നമ്മെ ആശയക്കുഴപ്പത്തിലാക്കുകയേയുള്ളൂ.
ഇതാണ് മനുഷ്യന്റെ പ്രശ്നം.
അപ്പോൾ പിന്നെ പ്രകൃതിയെ എങ്ങനെയാണ് നിയന്ത്രിക്കുകയും ജയിക്കുകയും ചെയ്യേണ്ടത്? ഇച്ഛാശക്തിയെ വേണ്ടവണ്ണം വിനിയോഗിക്കുക. ആത്മാവ് ഇച്ഛിക്കുകയോ കൽപിക്കുയോ ചെയ്താൽ പ്രകൃതി അതനുസരിക്കുവാൻ ബാധ്യസ്തമാണ്. പ്രകൃതി അതനുസരിക്കുകയും ചെയ്യും. ഈ ഇച്ഛാശക്തിയെ വേണ്ടവണ്ണം വിനിയോഗിക്കുവാൻ ആവാതെ വരുമ്പോൾ നമുക്ക് പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങുന്നു.
അനന്തമായ ഇച്ഛാശക്തി- താനിച്ഛിക്കുന്നതെല്ലാം സംഭവിക്കുമെന്നുള്ള ഉറച്ച വിശ്വാസം- ഇതാണ് അനന്താനന്ദത്തിലേക്കും മോക്ഷത്തിലേക്കുമുള്ള ഏകമാർഗ്ഗം. നമുക്ക് നഷ്ടപ്പെട്ടു പോകുന്നതും ഈയാത്മവിശ്വാസം തന്നെ. താൻ കൽപിക്കുന്നതൊക്കെ എങ്ങനെ സംഭവിക്കുമെന്ന് മനുഷ്യൻ അത്ഭുതപ്പടുന്നു. അവന്റെ ഇച്ഛാശക്തിയും ആത്മവിശ്വാസവും പൂജ്യത്തിൽ കിടക്കുന്നു. പരിശ്രമിച്ചാൽ നമുക്ക് ഇതിനെ വളർത്തിക്കൊണ്ടുവരുവാൻ കഴിയും. ഇച്ഛിക്കുകയും കൽപിക്കുകയുമല്ലാതെ കാര്യങ്ങൾ നേടിയെടുക്കുവാൻ മറ്റെന്തുമാർഗ്ഗമാണ് ആത്മാവിന്റെ പക്കലുള്ളത്? അതുണ്ടെങ്കിൽ പിന്നെ മറ്റെന്തുമാർഗ്ഗമാണ് ആത്മാവിന് വേണ്ടത്?
ശാസ്ത്രത്തിലും ശാസ്ത്രീയ വിജ്ഞാനത്തിലും വലിയ കാര്യമൊന്നുമില്ല. ആ വിജ്ഞാനം എല്ലായിടത്തും തെറ്റുന്നതായാണ് നാം കാണുന്നത്. യഥാർത്ഥ വിജ്ഞാനം ആത്മാവിലാണ് കിടക്കുന്നത്,പ്രകൃതിയിലല്ല! പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിജ്ഞാനം സത്യത്തിന്റെ ഒരനുകരണം മാത്രമാണ്. അത് സത്യമല്ല. പ്രകൃതിയിൽ നിന്ന് പഠിക്കുക എന്ന ശാസ്ത്രത്തിന്റെ സമീപനം തെറ്റാണ്. അത് നമ്മുടെ പ്രകൃതിയുമായുള്ള ബന്ധനത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. പ്രകൃതിയുമായുള്ള ബന്ധനത്തെ ജയിക്കുക എന്നതാണ് മനുഷ്യന്റെ അത്യന്തികമായ ലക്ഷ്യം. അത് സാധിക്കണമെങ്കിൽ ആത്മാവിലേക്കും അതിന്റെ ഇച്ഛാശക്തിയിലേക്കും അനന്തജ്ഞാനത്തിലേക്കും നാം ശ്രദ്ധ തിരിച്ചു വിടേണ്ടിയിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 5ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലു മണിവരെ കാര്‍ഡിഫിലെ സെന്റ് ജൂലിയന്‍സ് സ്‌കൂളില്‍ വച്ച് നടത്തുന്നു. ധ്യാനം നയിക്കുന്നത് ഈയിടെ നാട്ടില്‍ നിന്നെത്തിയ ഫാദര്‍ ജോബി വെള്ളപ്ലാക്കല്‍ CST യും സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ ചെയര്‍ പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്നാണ്. കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനും ഒരുക്കിയിട്ടുണ്ട്. കോവിഡിന് ശേഷം നടക്കുന്ന ആദ്യ ലൈവ് കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
സീറോ മലബാര്‍ രൂപതാ മോണ്‍സിന്യോര്‍ ഫാ സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഫാ ഫാന്‍സ്വാ പത്തില്‍, ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ സിറില്‍ തടത്തില്‍, ഫാ അഗസ്റ്റിന്‍ വാമറ്റത്തില്‍, ഫാ സണ്ണി പോള്‍, ഫാ ഷന്‍ജു, ഫാ ജിമ്മി സെബാസ്റ്റ്യന്‍ എന്നീ വൈദീകരുടെ നേതൃത്വത്തിലും വിവിധ ഇടവക കൂട്ടായ്മകളില്‍ ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അഡ്രസ്
സെന്റ് ജൂലിയന്‍സ് സ്‌കൂള്‍ ഹിതര്‍ റോഡ്
ന്യൂപോര്‍ട്ട്, NP 19 7XU
ഫ്രീ കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ തന്നെ നിങ്ങളുടെ ഒഴിവ് ദിവസം ക്രമീകരിക്കാനും വലിയ നോമ്പു വേളയില്‍ നടക്കുന്ന ഈ ഏക ദിന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ പോള്‍ വെട്ടിക്കാട്ടും ഫാ ഫാന്‍സ്വാ പത്തിലും അറിയിച്ചു.
ലണ്ടൻ : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യു.കെ.ഭദ്രാസനം സംഘടിപ്പിക്കുന്ന രണ്ടാമത് നോമ്പ്കാല കൺവൻഷൻ മാർച്ച് മാസം 4 – തീയതി വെള്ളിയാഴ്ച 6.30pm (യുകെ സമയം) ന് ആരംഭിക്കുന്നു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലുമായി നടത്തപ്പെടുന്ന ഈ ഓൺലൈൻ ( Zoom ID: 213 313 4130; Passcode: Lent) കൺവൻഷനിൽ പതിവുപോലെ സുറിയാനി സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർക്കും ശ്രേഷ്ഠ വൈദീകർക്കും പുറമേ മറ്റു സഹോദരി സഭകളിലെ അഭിവന്ദ്യ പിതാക്കന്മാരും പ്രമുഖ വചനപ്രഘോഷകരും പങ്കുചേരുന്നു.
അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവയുടെയും മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെടുന്ന ഈ നോമ്പുകാല കൺവൻഷന് യു.കെ. പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തയും യു.കെ. ഭദ്രാസന കൗൺസിലും നേതൃത്വം കൊടുക്കുന്നു. ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം “നാം പാപം സംബന്ധിച്ചു മരിച്ചു നീതിയ്ക്കായി ജീവിയ്ക്കേണ്ടതിന് അവൻ തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങൾ ചുമന്നുകൊണ്ട് ക്രൂശിന്മേലേറി. അവൻ്റെ മുറിവുകളാൽ നിങ്ങൾ സൗഖ്യം പ്രാപിച്ചിരിയ്ക്കുന്നു (1 പത്രോസ് 2:24) എന്നതാണ്. എല്ലാ വിശ്വാസികളേയും ഈ കൺവൻഷനിൽ സംബന്ധിച്ച് അനുഗ്രഹകരാകുവാൻ വിനീതമായി ക്ഷണിച്ചുകൊള്ളുന്നു.
ഫാ. മാത്യു നെരിയാട്ടിൽ
ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുകെയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ചു കൊണ്ടിരിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ നാഷണൽ കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. യുകെയിലെ മലങ്കര സഭയുടെ കോഓർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ അച്ചനാണ് കൗൺസിൽ പ്രസിഡന്റ്. റെജി മാണികുളം നാഷണൽ വൈസ്പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഷാജി കൂത്ത്നേത്ത് (സെക്രട്ടറി), സോണി കൊച്ചുവിളയിൽ (ട്രഷറർ), വിഭ ജോൺസൻ (ജോയിന്റ് സെക്രട്ടറി), ക്രൈസ്റ്റൻ ഫ്രാൻസിസ് (ലീഗൽ അഡ്വൈസർ) എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ജനുവരി 30ന് കവന്ററിയിൽ വച്ച് നടന്ന, യുകെയിലെ മലങ്കര മിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. കോർഡിനേറ്റർ ഫാ.കുര്യാക്കോസ് തടത്തിൽ അദ്ധ്യക്ഷ്യം വഹിച്ച മീറ്റിംഗിൽ വിവിധ മിഷൻ ചാപ്ലൈൻസ് ആയി സേവനമനുഷ്ടിക്കുന്ന ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ് പുത്തൻവീട്, ഫാ. മാത്യു നെരിയാട്ടിൽ, ഫാ. ഡാനിയേൽ പ്ലാവിളയിൽ എന്നിവർ പങ്കെടുത്തു. യുകെ മലങ്കര നാഷണൽ കൗൺസിൽ രക്ഷാധികാരി ആയ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്തുത തെരഞ്ഞെടുപ്പിനെ ഓദ്യോഗികമായി അംഗീകരിച്ച് കല്പന നൽകിയതോടെയാണ് പുതിയ കൗൺസിൽ നിലവിൽ വന്നത്.
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് ഇന്ന് നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ബ്രദർ ലിജോ കാർഡിഫ് വചന ശുശ്രൂഷ നയിക്കും .
സത്‌സംഗം ആദ്ധ്യാത്മിക സാധ്യതകൾ സ്വാംശീകരിക്കുന്നതിന് ഏറ്റവും ഉപകരിക്കുന്ന ഒന്നാണ്. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ആഘോഷമായി ഫെബ്രുവരി 26-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 5.30 മുതൽ ആഘോഷിക്കുന്നതായിരിക്കും.
വൈകിട്ട് 5.30 മുതൽ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.
നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയാൻ സഹായിക്കുന്ന, ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്ന ഈ സത്‌സംഗ ആഘോഷ പരിപാടികളിൽ പങ്ക് ചേരുവാൻ നിങ്ങൾ ഏവരെയും ലണ്ടൻ ഹിന്ദു ഐക്യവേദി സഹൃദയം ക്ഷണിക്കുന്നു.
ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക -സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601
Event will be conducted in line with government and public health guidance.
Venue: 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
നവസുവിശേഷവത്‌ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയിൽ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും .കോവിഡ് , ഒമിക്രോൺ ഭയാശങ്കകളിൽ ഇത്തവണയും കൺവെൻഷൻ ഓൺലൈനിലാണ് നടക്കുക. .റവ.ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക . പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ഇത്തവണ സൗത്ത് വാർക്ക് ആർച്ച് ബിഷപ്പ് എമിരിറ്റസ് റവ. കെവിൻ മക്‌ഡൊണാൾഡ് പങ്കെടുക്കും .ഡിവൈൻ യുകെയിലെ പ്രമുഖ വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ. ജോസ് പള്ളിയിലും സെഹിയോൻ യുകെ യുടെ ഇത്തവണത്തെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ വചന ശുശ്രൂഷ നയിക്കും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും .9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന ഐഡിയിൽ സൂമിൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ബിനോയ് എം. ജെ.
ആപേക്ഷിക ജ്ഞാനത്തിൽ പെട്ടു പോകുന്ന മനുഷ്യന് അതിൽ നിന്നും കര കയറാൻ ഒരു മാർഗ്ഗമേയുള്ളൂ – ആത്മവിശ്വാസം. നിങ്ങളുടെ ആത്മവിശ്വാസം അനന്തതയിലേക്ക് ഉയരട്ടെ. ഇത് സാധിക്കുന്ന കാര്യമാണോ?എന്താണ് നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നത്? അറിവാണ് ആത്മവിശ്വാസത്തെ തകർക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു രോഗം പിടിപെട്ടു എന്ന് കരുതുക. ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു “ഈ രോഗം മാറുകയില്ല, നിങ്ങൾ അധിക നാൾ ജീവിച്ചിരിക്കുകയില്ല.” നിങ്ങളുടെ ആത്മവിശ്വാസം പൊയ്പോകുന്നു. നിങ്ങൾ നിരാശയുടെ ആഴങ്ങളിലേക്ക് വീഴുന്നു. ഇവിടെ ,’അസുഖം മാറുകയില്ല’ എന്ന അറിവാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർത്തത്.
ഇപ്രകാരം അറിവ് ആത്മവിശ്വാസത്തെ തകർക്കുകയും ആത്മവിശ്വാസത്തിന്റെ അഭാവം കൂടുതൽ അറിവിന്റെ പിറകെ ഓടുവാൻ നമ്മെ നിർബന്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ദൂഷിതവലയം രൂപം കൊള്ളുന്നു. ഇതിൽ നിന്നും കരകയറുവാനുള്ള ഏകമാർഗ്ഗം ആത്മവിശ്വാസത്തെ ബലപ്പെടുത്തുക എന്നതാണ്. നിങ്ങൾക്ക് വേണ്ടുവോളം ആത്മവിശ്വാസം ഉണ്ടെങ്കിൽ വികലമായ ഇത്തരം അറിവുകൾ നിങ്ങളെ ബാധിക്കുകയില്ല .മലകളെ മാറ്റുവാനുള്ള- പോരാ, ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനുമുള്ള, സൂര്യനെ അതിന്റെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള- ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. അതുണ്ടെങ്കിൽ നമ്മെ ബാധിക്കുവാൻ ബാഹ്യലോകത്തിനോ അതിലെ ആപേക്ഷികജ്ഞാനത്തിനോ കഴിയുകയില്ല!
നിങ്ങൾക്ക് അനന്തമായ ആത്മവിശ്വാസം ഉണ്ടെങ്കിൽ പിന്നീട് അറിവിന്റെ ആവശ്യം ഉദിക്കുന്നില്ല. ആർക്കു വേണം പിന്നീടറിവ്?നിങ്ങൾ കൽപിക്കുന്നതെല്ലാം സാധിച്ചു കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെന്തിനാണ് ആപേക്ഷികജ്ഞാനം?ഈയവസ്ഥയെ ‘സർവ്വാധിപത്യം’ എന്നാണ് ഭാരതീയതത്വചിന്തയിൽ വിളിക്കുന്നത്. അവിടെ എത്തുന്നയാൾ താൻ അമൃതനും സർവ്വഗനുമാണെന്നും താൻ കൽപിക്കുന്നതൊക്കെ- യാചിക്കുകയോ പ്രാർത്ഥിക്കുകയോ അല്ല- സാധിച്ചു കിട്ടുന്നതായും അറിയുന്നു. ക്രമേണ അയാൾ ആപേക്ഷികജ്ഞാനത്തെ ത്യജിക്കുന്നു.
ആപേക്ഷികജ്ഞാനം ത്യജിക്കപ്പെടുന്ന അവസരത്തിൽ ഉള്ളിലുള്ള നിരപേക്ഷിക ജ്ഞാനം അഥവാ സത്യം പ്രകാശിക്കുന്നു. അത് എല്ലാറ്റിനെയും കുറിച്ചുള്ള അറിവാണ്. പിന്നീടയാൾക്ക് ആശയക്കുഴപ്പങ്ങൾ ഇല്ല. അത് കിട്ടുന്നവൻ ഈശ്വരപദത്തെ പ്രാപിക്കുന്നു.
നിങ്ങൾക്ക് ഇച്ഛിക്കുവാനറിയാമോ?അല്ലെങ്കിൽ കൽപിക്കുവാനറിയാമോ?എങ്കിൽ നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുവിൻ. നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുന്നവ നടന്നു കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുവിൻ. നിങ്ങൾ ഈ ഒരു കാര്യമേ ചെയ്യേണ്ടതായുള്ളൂ. നിങ്ങളുടെ കൽപ്പന അനുസരിക്കുവാൻ പ്രകൃതി തയ്യാറായി നിൽക്കുന്നു. പക്ഷെ നിങ്ങൾ കൽപിക്കുന്നില്ല. നിങ്ങൾ നിഷേധാത്മക ചിന്തകളിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും വട്ടം കറങ്ങുന്നു. നിങ്ങളുടെ ശക്തിയെ ഉപയോഗിക്കുന്നതിൽ നിങ്ങൾ പരാജയപ്പട്ടു പോകുന്നു. ഇത് നിങ്ങളുടെ തന്നെ കുറ്റമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120