Sports

ഇന്നലെ രാത്രി ഇസ്രായേലിൽ വെച്ച് നടന്ന അർജന്റീന ഉറുഗ്വേ മത്സരത്തിനു ശേഷം ലിയണൽ മെസ്സിയും എഡിസൻ കവാനിയും തമ്മിൽ ഉടക്കി. 2-2 എന്ന സ്കോറിന് മത്സരം അവസാനിച്ച ശേഷമാണ് രണ്ട് ടീമിലെയും സൂപ്പർ താരങ്ങൾ തമ്മിൽ വഴക്കുണ്ടായത്. മെസ്സിയെ തന്റെ കൂടെ ഇടികൂടാൻ ഉണ്ടോ എന്ന് കവാനി ക്ഷണിക്കുകയായിരുന്നു. ഇതുകേട്ട മെസ്സി എവിടെ വെച്ചായാലും ഉണ്ട് എന്നും ഇടി ചെയ്ത് നോക്കാം എന്നും തിരിച്ചു പറഞ്ഞു.

ഇരുവരും തമ്മിലുള്ള വാക്കു തർക്കങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുന്നതിനിടയ്ക്ക് വന്ന സുവാരസാണ് വഴക്ക് പരിഹരിച്ചത്. ഇരു താരങ്ങളെയും സുവാരസ് പിടിച്ചു മാറ്റുകയായിരുന്നു. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം കളിക്കുന്ന സുവാരസിന് മെസ്സിയുമായി വലിയ സൗഹൃദ ബന്ധമുണ്ട്. അതു തന്നെ കവാനിയുമായും ഉണ്ട്. ഇരുവരെയും പിടിച്ചു മാറ്റി സംയമനം പാലിക്കാൻ ആണ് സുവാരസ് പറഞ്ഞത്. മെസ്സി കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ പരിശീലകൻ ടിറ്റെയുമായും വഴക്കു കൂടിയിരുന്നു.

1983-ല്‍ കപിലിന്റെ ചെകുത്താന്‍ന്മാര്‍ ലോക കിരീടം ഉയര്‍ത്തിയ ശേഷം 22 വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ഏകദിന ലോക കിരീടം ലഭിച്ചത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന് കീഴിലായിരുന്നു ഇന്ത്യയുടെ ലോക കപ്പ് നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.

മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍ 97 റണ്‍സ് നേടിയിരുന്നു. ധോണി 91 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയു ചെയ്തു. ഗംഭീര്‍- ധോണി സഖ്യം 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 274നെതിരെ ഇന്ത്യ മൂന്നിന് 114 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ഒത്തുച്ചേരുന്നത്.

എന്നാല്‍ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വെച്ച് ഗംഭീര്‍ പുറത്തായി. അതിന് കാരണം ധോണിയാണെന്നാണ് ഗംഭീര്‍ പറയുന്നത.

‘അന്നത്തെ സെഞ്ച്വറി നഷ്ടത്തെ കുറിച്ച് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ആ ഇന്നിംഗ്സില്‍ ഞാനൊരിക്കലും വ്യക്തിഗത നേട്ടത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. വിജയലക്ഷ്യക്കെ കുറിച്ച് മാത്രമായിരുന്നു ചിന്ത. പുറത്താവുന്നതിന് മുമ്പുള്ള ഓവറിന് ശേഷം ധോണി എന്റെ അരികിലെത്തി. മൂന്ന് റണ്‍സ് കൂടി നേടിയാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാമെന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു.

ഇതോടെ ഞാന്‍ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇതോടെ എനിയ്ക്ക് സമ്മര്‍ദ്ദവും കൂടി. ധോണി സംസാരിക്കുന്നതിന് മുമ്പ് വരെ വിജയലക്ഷ്യത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ലക്ഷ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കില്‍ എനിക്ക് അനായാസം സെഞ്ച്വറി തികയ്ക്കാമായിരുന്നു.” ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

ഐപിഎല്‍(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) പുതിയ സീസണിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും കരാര്‍ അവസാനിപ്പിച്ച താരങ്ങളുടെയും പട്ടിക പുറത്ത്. താരങ്ങളുടെ കൈമാറ്റത്തിനുളള സമയം അവസാനിച്ചതിനു പിന്നാലെയാണ് ലേലത്തിനുള്ള താരങ്ങളുടെ പട്ടിക പുറത്തെത്തിയത്.പുതിയ സീസണില്‍ കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് സമ്പൂര്‍ അഴിച്ചുപണിക്ക് ഒരുങ്ങിയിരിക്കുന്നത്. അതേസമയം പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ ടീമുകള്‍ കൈയൊഴിഞ്ഞതും ശ്രദ്ധേയമായി.

എ.ബി.ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി എന്നീ വിദേശ താരങ്ങളെ മാത്രം നിലനിര്‍ത്തിയാണ് ബാംഗ്ലൂര്‍ സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങിയത്. വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കാതിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് യുവരാജ് സിങ്ങിനെ കൈവിട്ടു. റോബിന്‍ ഉത്തപ്പയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കൈവിടടൂ് ഡേവിങ് മില്ലറിനെ പഞ്ചാബും, ക്രിസ് മോറിസിനെ ഡല്‍ഹി ക്യാപിറ്റല്‍സും കൈവിട്ടു.

അഴിച്ചുപണിക്കൊരുങ്ങിയ ബാംഗ്ലൂരിന് ഇനി ആറു വിദേശ താരങ്ങളെ ഉള്‍പ്പെടെ 12 താരങ്ങളെ സ്വന്തമാക്കാന്‍ അവകാശമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു താരങ്ങളേയും സ്വന്തമാക്കാം. മലയാളി താരങ്ങളായ സന്ദീപ് വാരിയരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ബേസില്‍ തമ്പിയെ സണ്‍റൈസേഴ്‌സും കെഎം ആസിഫിനെ ചെന്നൈയും സഞ്ജു സാംസണിനെ രാജസ്ഥാനും നിലനിര്‍ത്തി. എന്നാല്‍ രാജസ്ഥാനില്‍ നിന്ന് എസ്.മിഥുനേയും, ഡല്‍ഹിയില്‍ നിന്ന് ജലജ് സക്‌സേനയേയും ഒഴിവാക്കി.

അർജന്റീനയ്ക്കു മെസ്സി വീണ്ടും രക്ഷകൻ. പതിമൂന്നാം മിനിറ്റിൽ നായകൻ ലയണൽ മെസ്സി നേടിയ ഗോളിൽ ചിരവൈരികളായ ബ്രസീലിനെതിരായ സൗഹൃദമത്സരത്തിൽ അർജന്റീനയ്ക്ക് അഭിമാനജയം. സ്കോർ 1–0.

ബോക്സിൽ അലക്സ് സാന്ദ്രോ തന്നെ വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റി വഴിയായിരുന്നു മെസ്സിയുടെ ഗോൾ. മെസ്സിയുടെ കിക്ക് ബ്രസീൽ ഗോൾകീപ്പർ ആലിസൻ ബെക്കർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ മെസ്സി ലക്ഷ്യം കണ്ടു.

മൂന്നു മാസത്തെ വിലക്കിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ മത്സരത്തിലാണ് മെസ്സിയുടെ ഗോൾ. എട്ടാം മിനിറ്റിൽ ബ്രസീലിനു കിട്ടിയ പെനൽറ്റി കിക്ക് ഗബ്രിയേൽ ജിസ്യൂസ് പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തിയിരുന്നു. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഇതു വരെ ബ്രസീലിന് ജയം നേടാനായിട്ടില്ല. റിയാദിലെ മൽസരത്തോടെ ഈ മത്സരങ്ങളുടെ എണ്ണം അഞ്ചായി. ഈ മാസം 19ന് അബുദാബിയിൽ ദക്ഷിണ കൊറിയയുമായി ബ്രസീൽ സൗഹൃദമൽസരത്തിനിറങ്ങും.

റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം തിങ്ങിനിറഞ്ഞ, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആരാധകരെ സാക്ഷി നിർത്തിയാണ് അർജന്റീനയുടെ ജയം. ചാംപ്യൻസ് ലീഗിലെ ഹാട്രിക്കിലൂടെ ശ്രദ്ധേയനായ പതിനെട്ടുകാരൻ റോഡ്രിഗോയുടെ ബ്രസീൽ ദേശീയ ടീം അരങ്ങേറ്റത്തിനും മത്സരം സാക്ഷ്യം വഹിച്ചു. അവസാന 20 മിനിറ്റിൽ വില്യന് പകരക്കാരനായാണ് റോഡ്രിഗോ മൈതാനത്തിറങ്ങിയത്. മത്സരങ്ങളിൽ ജയമാണ് പ്രധാനമെന്നും അതും ബ്രസീലിനെതിരെ തന്നെ ജയം നേടാനായതിൽ കൂടുതൽ സന്തോഷമുണ്ടെന്നും മത്സരത്തിനു ശേഷം മെസ്സി പ്രതികരിച്ചു.

ഏകദേശം ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബ്രസീലും അർജന്റീനയും സൗദിയിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജിദ്ദയിൽ നടന്ന മൽസരത്തിൽ ബ്രസീൽ അർജന്റീനയെ 1–0 എന്ന നിലയിൽ തോൽപ്പിച്ചിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമി ഫൈനലിൽ ബ്രസീൽ 2–0 എന്ന നിലയിൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. ടൂർണമെന്റിലെ ആതിഥേയരായ ബ്രസീലിന് അനുകൂലമായി ഈ മത്സരത്തിൽ പക്ഷപാതിത്വമുണ്ടായെന്ന് മെസ്സി കുറ്റപ്പെടുത്തിയിരുന്നു.

തുടർന്ന് കോപ്പ അമേരിക്ക സംഘാടകരായ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയെ വിമർശിച്ചതിനാണ് മെസ്സിക്ക് മൂന്നു മാസത്തേക്ക് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നത്. ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിനു ശേഷം ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമർശിച്ചതിനായിരുന്നു ഇത്. അർജന്റീന ജഴ്സിയിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കു ലഭിച്ച മെസ്സിക്ക് 50,000 യുഎസ് ഡോളർ പിഴയും ചുമത്തിയിരുന്നു.

പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിനുള്ള എട്ട് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 46കാരനായ ലിയാന്‍ഡര്‍ പേസ് ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടെന്നീസ് ടീമില്‍ തിരിച്ചെത്തി. പ്രമുഖ താരങ്ങളായ സുമിത് നഗാല്‍, രാംകുമാര്‍ രാംനാഥന്‍, ശശികുമാര്‍ മുകുന്ദ്, രോഹന്‍ ബൊപ്പണ്ണ എന്നിവരും ടീമിലുണ്ട്. ജീവന്‍ നെടുഞ്ചേഴിയന്‍, സാകേത് മൈനേനി, സിദ്ധാര്‍ഥ് റാവത്ത് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

സുരക്ഷാ കാരണങ്ങളാല്‍ പ്രമുഖതാരങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. ടീമില്‍ ആദ്യമായി മൂന്ന് ഡബിള്‍സ് സ്പെഷലിസ്റ്റുകള്‍ ഇടം നേടിയെന്നതും പ്രത്യേകതയാണ്. ബൊപ്പണ്ണ, പേസ്, നെടുഞ്ചേഴിയന്‍ എന്നിവരാണ് ടീമിലെ ഡബിള്‍സ് സ്പെഷലിസ്റ്റുകള്‍.

വ്യക്തിപരമായ കാരണങ്ങളാല്‍ ദിവിജ് ശരണും പ്രജ്നേഷ് ഗുണ്ണേശ്വരനും വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നതിനാല്‍ ഇവരെ പരിഗണിച്ചില്ല. സെപ്റ്റംബര്‍ 14-15 തീയതികളില്‍ നടത്താനിരുന്ന മത്സരത്തിനായി പ്രഖ്യാപിച്ചിരുന്ന ടീമില്‍ പരിക്ക് കാരണം നാഗല്‍ ഉള്‍പ്പെട്ടിരുന്നില്ല. നവംബര്‍ 29-30 തീയതികളിലായി പാക്കിസ്ഥിനെ ഇസ്ലാമാബാദിലാണ് മത്സരം.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കരുത്തരായ വിദര്‍ഭയെ 26 റണ്‍സിനാണ് കേരളം തകര്‍ത്തത്. ഇതോടെ നാല് മത്സരത്തില്‍ മൂന്നിലും ജയിച്ച കേരളം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. കേരളം തോല്‍പിച്ച വിദര്‍ഭയാണ പോയിന്റ് പട്ടികയില്‍ ഒന്നാമത്. അഞ്ച് മത്സരങ്ങള്‍ കളിച്ച വിദര്‍ഭയുടെ ആദ്യ തോല്‍വിയാണിത്.

കേരളം ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വിദര്‍ഭയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനെ ആയുളളു. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് വാര്യര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. ആസിഫും ചന്ദ്രനും ജലജ് സക്‌സേനയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

വിദര്‍ഭയ്ക്കായി 29 റണ്‍സെടുത്ത അക്ഷയ് വിനോദും 28 റണ്‍സെടുത്ത അക്ഷയ് കര്‍നേവാറുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. നേരത്ത ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത കേരളം നായകന്‍ റോബിന്‍ ഉത്തപ്പയുടെ മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തത്.

അഞ്ചാമനായി ഇറങ്ങിയ റോബിന്‍ ഉത്തപ്പ ഇതാദ്യമായി കേരളത്തിനായി അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. 39 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 69 റണ്‍സാണ് ഉത്തപ്പ നേടിയത്. 37 പന്തില്‍ 39 റണ്‍സുമായി സച്ചിന്‍ ബേബി ഉത്തപ്പയ്ക്ക് പിന്തുണ നല്‍കി.

എന്നാല്‍ സഞ്ജു സാംസണ് മത്സരത്തില്‍ തിളങ്ങാനായില്ല. സഞ്ജു അഞ്ച് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദ് (13), ജലജ് സക്‌സേന (13), മുഹമ്മദ് അസ്ഹറുദ്ദീന്‍ (1) അക്ഷയ് ചന്ദ്രന്‍ (10) ബേസില്‍ തമ്പി (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദര്‍ഷന്‍ നീലകണ്ടേയാണ് വിദര്‍ഭയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇടക്കാലത്ത് മാത്രം സുപരിചിതമായ പേരാണ് ദേവ്ദത്ത് പടിക്കലെന്ന 19കാരന്റേത്. വിജയ് ഹസാര ട്രോഫിയിലും തുടര്‍ന്ന് നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെയാണ് ഈ മലയാളി താരം വാര്‍ത്ത ശ്രദ്ധ കവരുന്നത്. നിലവില്‍ സഞ്ജു സാംസണിനൊപ്പം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പടിക്കല്‍ എത്തികഴിഞ്ഞു എടപ്പാളുകാരനായ ദേവ്ദത്ത്.

ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററായതിനു പിന്നാലെ ട്വന്റി20 ടൂര്‍ണമെന്റാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റണ്‍സ് വാരിക്കൂട്ടുകയാണ് ഈ മലയാളി താരം. ഇന്ത്യയിലെ എല്ലാ ടീമുകളും മത്സരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിലവിലെ ടോപ് സ്‌കോററാണ് ഈ പത്തൊന്‍പതുകാരന്‍. നാലു മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 127.50 ശരാശരിയില്‍ 255 റണ്‍സാണ് ദേവ്ദത്തിന്റെ സമ്പാദ്യം. ഇതിനകം നേടിയത് ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും!

അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 11 ഇന്നിങ്‌സുകളില്‍നിന്ന് 609 റണ്‍സ് അടിച്ചുകൂട്ടിയ ഈ പത്തൊന്‍പതുകാരന്റെ മികവിലാണ് കര്‍ണാടക നാലാം തവണ കിരീടം ചൂടിയത്. രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും സഹിതമാണ് ദേവ്ദത്ത് 609 റണ്‍സ് വാരിക്കൂട്ടിയത്. ഇതോടെ, വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പടിക്കല്‍ സ്വന്തമാക്കിയിരുന്നു.

ദേവ്ദത്തിന്റെ അച്ഛന്‍ ബാബു നിലമ്പൂര്‍ സ്വദേശിയും അമ്മ അമ്പിളി പടിക്കല്‍ എടപ്പാള്‍ സ്വദേശിയുമാണ്. മൂത്ത സഹോദരി ചാന്ദ്‌നി അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നു. ദേവ്ദത്തിന് 4 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ജോലി ആവശ്യാര്‍ഥം കുടുംബം ഹൈദരാബാദിലേക്കു താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവികൂടി കണക്കിലെടുത്ത് 2011ല്‍ ബെംഗളൂരുവിലെത്തി. 2011ല്‍ ബെംഗളൂരുവിലെത്തിയതു മുതല്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലാണ് പരിശീലനം.

2014 ല്‍ കര്‍ണാടകയ്ക്കായി കളി തുടങ്ങി. പിന്നീട് അണ്ടര്‍ 14, 16, 19 ടീമുകളില്‍. മികച്ച കളി വരാന്‍ തുടങ്ങിയതോടെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലുമെത്തി. ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ കളി കാഴ്ചവച്ചു. ബംഗ്ലദേശില്‍ നടന്ന ഏഷ്യാ കപ്പിലും കളി ആവര്‍ത്തിച്ചു. 3 വര്‍ഷമായി കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്‌സിന്റെ സൂപ്പര്‍ താരമാണ്.

അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്… ഇന്ന് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്റിറില്‍ പങ്കുവച്ച ട്വീറ്റിന്റെ തുടക്കം ഇങ്ങനെയാണ്. കൂടെ ഒരു വീഡിയോയുമുണ്ട്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ ബറോഡ താരം യൂസഫ് എടുക്കുന്ന ക്യാച്ചാണ് വീഡിയോയില്‍. വെറുമൊരു ക്യാച്ചായിരുന്നില്ല അത്.

ഗോവയുടെ ക്യാപ്റ്റന്‍ ദര്‍ശന്‍ മിശാലിനെ പുറത്താക്കാന്‍ 37കാരനെടുത്ത ക്യാച്ച്‌ അത്രയും മനോഹരമായിരുന്നു. ഋഷി അറോതയുടെ പന്തില്‍ പന്ത് മിശാല്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ പഠാന് വലത്തോട് ചാടി വലങ്കയ്യില്‍ ഒതുക്കുകയായിരുന്നു. സഹോദരനായ ഇര്‍ഫാന്‍ പഠാനാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം…

 

മലയാളി താരം സഞ്ജു വി സാംസണ്‍ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പരമ്പര കൂടി അവസാനിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. പതിവ് പോലെ ടീമിന്റെ ഭാഗമാകുക എന്നത് മാത്രമാണ് ഇത്തവണയും സഞ്ജുവിന് ലഭിച്ച ആകെ നേട്ടം. അവശേഷിക്കുന്ന ഒരു മത്സരം അതിനിര്‍ണ്ണായകമാണെന്നിരിക്കെ ടീം ഇന്ത്യയില്‍ സഞ്ജു ഒരുതവണകൂടി ജഴ്‌സി അണിയണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ഐപിഎല്ലിലും ഇന്ത്യ എ ടീമിനായും വിജയ് ഹാസര ട്രോഫിയിലുമെല്ലാം കാഴ്ച്ചവെച്ച അതിഗംഭീര പ്രകടനമാണ് ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം മറ്റൊരു മലായാളിയായി സഞ്ജു ടീം ഇന്ത്യയില്‍ ഇടംപിടിച്ചത്. ഇത് മൂന്നാം തവണയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിയ്ക്കുന്നതെങ്കിലും ഒരു മത്സരം മാത്രമാണ് സഞ്ജുവിന് ആകെ കളിക്കാന്‍ അവസരം ലഭിച്ചത്. അതും സിംബാബ്‌വേയ്‌ക്കെതിരെ അത്രയൊന്നും പ്രാധാന്യമില്ലാത്ത മത്സരത്തില്‍.

സഞ്ജുവിന്റെ സമകാലികരായ യുവതാരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ടീമില്‍ ഇതിനോടകം നിരവധി അവസരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളില്‍ ഫോം ഔട്ടായ റിഷഭ് പന്ത് ഇന്നും ധോണിയുടെ പിന്‍ഗാമിയായി ടീം ഇന്ത്യയില്‍ തുടരുന്നത് ചോദ്യ ചിഹ്നമാണ്. കേദര്‍ ജാദവ്, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ , ശിവം ദുബെ തുടങ്ങി നിരവധി താരങ്ങളാണ് ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ നിരന്തരം അവസരം ലഭിച്ചത്.

എന്നാല്‍ സഞ്ജുവിനോട് മാത്രമായി ടീം ഇന്ത്യയ്ക്ക് എന്തോ അയിത്തമുളള പോലെയാണ് താരത്തിനോടുളള സമീപനം കാണുമ്പോള്‍ തോന്നുക. ഇംഗ്ലണ്ടിനെതിരേയും സിംബാബ്‌വെയ്‌ക്കെതിരേയും ടീമിലെത്തിയപ്പോഴും കോഹ്ലിയായിരുന്നു സഞ്ജുവിനെ കാഴ്ച്ചക്കാരനാക്കിയത്. ബംഗ്ലാദേശിനെ രോഹിത്ത് സഞ്ജുവിനായി ഒരവസരം നല്‍കുമെന്ന് മലയാളി ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ രോഹിത്തും സഞ്ജുവിന് അവസരം നല്‍കാന്‍ തയ്യാറായില്ല.

വിജയ് ഹസാര ട്രോഫിയില്‍ സ്വന്തമാക്കിയ ഡബിള്‍ സെഞ്ച്വറി മാത്രം മതിയായിരുന്നു സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍. കാരണം തന്റെ ദിവസങ്ങളില്‍ സഞ്ജു സൂപ്പര്‍ ഹീറോയാണ്. ടീം ഇന്ത്യയിലെ എത്ര പ്രതിഭാസനനായ കളിക്കാരനേക്കാളും മീതെ സഞ്ജു പെര്‍ഫോം ചെയ്യും. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യ എയ്ക്കായി ശിഖര്‍ ധവാനെ സാക്ഷി നിര്‍ത്തി സഞ്ജു അത് ഒരിക്കല്‍ തെളിയിച്ചതാണ്.

എന്നാല്‍ ഈ സൂപ്പര്‍ ഹീറോയെ ആരൊക്കെയോ ഭയക്കുന്നു എന്ന തോന്നലാണ് സഞ്ജുവിന് നിരന്തരമായി ലഭിക്കുന്ന ഈ അപമാനം സൂചിപ്പിക്കുന്നത്. ഒരിക്കല്‍ സഞ്ജു ടീം ഇന്ത്യയെ ഭരിക്കുന്ന ഒരു കാലം വരും. വെളിച്ചത്തെ ഇരുട്ട് കൊണ്ട് തടുക്കാനാകില്ലല്ലോ.

‘ഹിറ്റ്മാൻ’ സൂപ്പർ ഫോമിൽ ആഞ്ഞടിച്ചപ്പോൾ ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. 43 പന്തിൽ അർധ സെഞ്ചുറി (85, 6 ഫോർ, 6 സിക്സ്) കുറിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ മികവിൽ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ 3 മത്സര പരമ്പര 1–1 സമനിലയിലായി. അവസാന മത്സരം ഞായറാഴ്ച നാഗ്പുരിൽ നടക്കും.

മുസ്തഫിസുറിന്റെ ആദ്യ ഓവറിൽ 2 ഫോറടിച്ചു ധവാൻ സൂചന നൽകിയത് പിന്നീടങ്ങോട്ട് രോഹിത് ഏറ്റെടുത്തു. മുസ്ഫിസുറിന്റെ അടുത്ത ഓവറിൽ 2 ഫോറും 2 സിക്സും അടിച്ച രോഹിത് സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികൾക്കു ദീപാവലി ആഘോഷത്തുടർച്ച നൽകി. ഒൻപതാം ഓവറിൽ സ്കോർ 100 കടന്നു. മൊസാദഖ് എറിഞ്ഞ പത്താം ഓവറിന്റെ ആദ്യ 3 പന്തും സിക്സടിച്ച് രോഹിത് വെടിക്കെട്ട് തുടർന്നു. 11–ാം ഓവറിൽ ധവാൻ (27 പന്തിൽ 31) പുറത്തായി. സെഞ്ചുറിയിലേക്കു കുതിച്ച രോഹിത് അമിനുല്ലിന്റെ പന്തിൽ മിഥുൻ പിടിച്ചു പുറത്താകുമ്പോൾ ഇന്ത്യയ്ക്കു ജയം 45 പന്തിൽ 29 റൺസ് അകലെ മാത്രം. രോഹിതിന്റെ 22–ാം അർധ സെഞ്ചുറിയാണിത്; ഇതോടെ രാജ്യാന്തര ട്വന്റി20യിൽ രോഹിത് 100 മത്സരം തികച്ചു. കെ.എൽ.രാഹുലും(8*) ശ്രേയസ് അയ്യരും(24*) ചേർന്ന് അനായാസം ടീമിനെ വിജയത്തിലെത്തിച്ച് ആഘോഷം പൂർണമാക്കുകയും ചെയ്തു.

നേരത്തെ, ആദ്യം ബാറ്റുചെയ്യാൻ അയയ്ക്കപ്പെട്ട ബംഗ്ലദേശിന് ലിറ്റൻ ദാസും നയീമും ചേർന്ന് നല്ല തുടക്കമാണു നൽകിയത്. ഖലീൽ എറിഞ്ഞ രണ്ടാം ഓവറിൽ തുടർച്ചയായി 3 ഫോറടിച്ച് നയീം സ്കോറിങ് ടോപ് ഗിയറിലാക്കി. ഫീൽഡർമാരുടെ പിഴവുകൾ കൂടിയായതോടെ സ്കോർ കുതിച്ചു.

ഈ ഋഷഭ് പന്തിന് എന്താണു പറ്റിയത്?

സമകാലിക ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയേറെ മത്സരങ്ങളിൽ തുടർച്ചയായി നിറം മങ്ങിയിട്ടും പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോ? സംശയമാണ്. ഡൽഹി ട്വന്റിയിൽ അനവസരത്തിൽ ഡിആർഎസ് വിളിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രേരിപ്പിച്ചും ശിഖർ ധവാന്റെ റണ്ണൗട്ടിനു ഹേതുവായും ആരാധകരുടെ കണ്ണിലെ കരടായി മാറിയ പന്ത്, രാജ്കോട്ടിലും ‘പതിവു’ തെറ്റിച്ചില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച താരം, പലപ്പോഴും പന്തിന്റെ ദിശയറിയാതെ കാഴ്ചക്കാരനായും മാറി. പന്തിന്റെ പിഴവുകൾ ഏറിയതോടെ, ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരിച്ചുകൊണ്ടുവരണമെന്ന പ്രചാരണം ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ശക്തമായി. ധോണിയില്ലെങ്കിൽ ദിനേഷ് കാർത്തിക്കായാലും മതിയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

വിക്കറ്റ് കീപ്പറെന്ന നിലയിൽ ഋഷഭ് പന്തിന്റെ മികവിനെ സംശയിക്കുന്നവർക്ക് കൂടുതൽ ശക്തിയോടെ അടിക്കാൻ വടി നൽകുന്നതാണ് രാജ്കോട്ട് ട്വന്റി20യിൽ വരുത്തിയ ചില പിഴവുകൾ. യുസ്‌വേന്ദ്ര ചെഹലെറിഞ്ഞ ആറാം ഓവറിൽ വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം മറന്നുപോയതു തന്നെ അതിൽ പ്രധാനം. ആറാം ഓവറിലെ മൂന്നാം പന്തിൽ ബംഗ്ലദേശ് ഓപ്പണർ ലിട്ടൺ ദാസിനെ സ്റ്റംപു ചെയ്തു പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പന്ത് നിയമം തെറ്റിച്ചത്. ഈ സമയത്ത് 5.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. ഇന്ത്യ ഏതുവിധേനയും ഒരു വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുന്ന സമയം. ലിട്ടൺ ദാസ് 13 പന്തിൽ 17 റൺസോടെയും മുഹമ്മദ് നയിം 19 പന്തിൽ 26 റൺസോടെയും ക്രീസിൽ. ഓവറിലെ മൂന്നാം പന്ത് നേരിട്ട ലിട്ടൺ ദാസ് ചെഹലിനെ കയറി കളിക്കാൻ ശ്രമിച്ചത് പാളിപ്പോയി. ഋഷഭ് പന്ത് ആ പന്ത് പിടിച്ചെടുക്കുമ്പോൾ ക്രീസിന് ഏറെ വെളിയിലായിരുന്നു ലിട്ടൺ ദാസ്. പന്ത് സ്റ്റംപിളക്കി. ഇന്ത്യൻ താരങ്ങൾ ആഘോഷവും തുടങ്ങി.

ഇതിനിടെയാണ് കൗതുകകരമായൊരു സംഭവം അരങ്ങേറിയത്. ലിട്ടൺ ദാസ് ക്രീസിന് ഏറെ വെളിയിലാണെന്ന് ഉറപ്പുണ്ടായിട്ടും ഔട്ടാണോ എന്ന കാര്യത്തിൽ അംപയർമാർക്കു സംശയം. അങ്ങനെ ടെലവിഷൻ റീപ്ലേ പരിശോധിച്ചപ്പോഴാണ് പന്തിന്റെ ‘കുപ്രസിദ്ധമായ’ നിയമലംഘനം വെളിച്ചത്തായത്. ബോളർ എറിയുന്ന പന്ത് സ്റ്റംപിനു പിന്നിൽനിന്നു മാത്രമേ വിക്കറ്റ് കീപ്പർ പിടിക്കാൻ പാടുള്ളുവെന്നിരിക്കെ, ലിട്ടൺ ദാസിനെ പുറത്താക്കാനുള്ള ആവേശത്തിൽ വിക്കറ്റ് കീപ്പർ പന്ത് സ്റ്റംപു കടക്കും മുൻപേ പന്തു പിടിച്ചു! എന്നിട്ട് ലിട്ടൺ ദാസിനെ സ്റ്റംപും ചെയ്തു. എന്തു കാര്യം! തേഡ് അംപയർ ആ ഔട്ട് തീരുമാനം റദ്ദാക്കി. മാത്രമല്ല, പന്ത് നോബോളും വിളിച്ചു! ചെഹലിന്റെ അടുത്ത രണ്ടു പന്തും ബൗണ്ടറി കടത്തിയാണ് ലിട്ടൺ ദാസ് ‘ലൈഫ്’ ആഘോഷിച്ചത്. വാഷിങ്ടൺ സുന്ദർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ രോഹിത് ശർമയും ലിട്ടൺ ദാസിനെ കൈവിട്ടതോടെ ബംഗ്ലദേശിന് ‘ഇരട്ടി സന്തോഷം’!

അഞ്ചാം ഓവറിലെ പിഴവു തിരുത്തി ഒടുവിൽ പന്തു തന്നെയാണ് ലിട്ടണ്‍ ദാസിനെ പുറത്താക്കിയതും. ചെഹൽ എറിഞ്ഞ എട്ടാം ഓവറിൽ പന്തിന്റെ നേരിട്ടുള്ള ഏറിൽ ലിട്ടൺ ദാസ് റണ്ണൗട്ടായി. 21 പന്തിൽ നാലു ഫോർ സഹിതം 29 റണ്‍സെടുത്ത ലിട്ടൺ ദാസ്, ഓവറിലെ രണ്ടാം പന്ത് കളിച്ച ശേഷം റണ്ണിനായി ശ്രമിച്ചതാണ് വിനയായത്. പന്ത് എവിടെയാണെന്ന് ലിട്ടൺ ദാസ് കണ്ടില്ലെങ്കിലും അതു കണ്ടിരുന്ന മുഹമ്മദ് നയീം മറുവശത്ത് നിന്ന് അനങ്ങിയില്ല. ലിട്ടൺ ദാസ് ക്രീസിൽ തിരിച്ചെത്തും മുൻപേ പന്തു പിടിച്ചെടുത്ത ഋഷഭ് നേരിട്ടുള്ള ഏറിൽ സ്റ്റംപിളക്കി.

‘തെറ്റു തിരുത്തലോടെ’ പന്ത് ‘നന്നായെന്ന’ തോന്നലുയർന്നെങ്കിലും അതു വെറുതെയാണെന്ന് അധികം വൈകാതെ മനസ്സിലായി. 13–ാം ഓവറിൽ ചെഹലിന്റെ തന്നെ പന്തിൽ സൗമ്യ സർക്കാരിനെ പന്ത് സ്റ്റംപ് ചെയ്തപ്പോഴും അംപയർമാർ സംശയം പ്രകടിപ്പിച്ചു. സംശയനിവൃത്തിക്കായി മൂന്നാം അംപയറിന്റെ സഹായവും തേടി. ഇക്കുറിയും പന്തു പിടിച്ചെടുക്കുമ്പോൾ സ്റ്റംപിനോടു ചേർന്നുതന്നെയായിരുന്നു പന്തിന്റെ ഗ്ലൗ. തേഡ് അംപയറിന്റെ തീരുമാനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കവെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ തെളിഞ്ഞത് ‘നോട്ട് ഔട്ട്’! ഇന്ത്യൻ ആരാധകർ തലയിൽ കൈവച്ചു പോയപ്പോൾ ബംഗ്ലദേശ് ആരാധകർ പന്തിന്റെ പിഴവിനെ ആഘോഷമാക്കി. എന്നാൽ, തേഡ് അംപയറിന്റെ തീരുമാനത്തിൽ പിഴവു വന്നതാണെന്ന് തൊട്ടുപിന്നാലെ വിശദീകരണം വന്നപ്പോഴാണ് ഇന്ത്യൻ ആരാധകർക്ക് സമാധാനമായത്, പന്തിനും! ചുരുക്കത്തിൽ ഇക്കുറി പന്ത് കഷ്ടിച്ചു രക്ഷപ്പെട്ടു.

ഇതിനിടെ മറ്റൊരു രസകരമായ കാഴ്ചയും കണ്ടു. ക്രുനാൽ പാണ്ഡ്യ എറിഞ്ഞ 12–ാം ഓവറിനിടെ പന്ത് കാണാതെ വട്ടം കറങ്ങുന്ന വിക്കറ്റ് കീപ്പർ പന്ത്! 12–ാം ഓവറിലെ നാലാം പന്ത് മുഷ്ഫിഖുർ റഹിം സ്വീപ് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് വിക്കറ്റ് കീപ്പർ പന്ത് ബോളിനായി വട്ടം കറങ്ങിയത്. ബോളാകട്ടെ റഹിമിന്റെ കയ്യിലും ഹെൽമറ്റിലും തട്ടി തൊട്ടുമുന്നിലാണു വീണത്. ബോൾ പിച്ചിൽ കിടക്കെ പന്തിനായി വട്ടം കറങ്ങുന്ന പന്തിന്റെ വിഡിയോയും ട്വിറ്റഴറിൽ വൈറലാണ്.

 

RECENT POSTS
Copyright © . All rights reserved