Sports

ഐപിഎൽ ക്രിക്കറ്റ് കഴിഞ്ഞ് ലോകകപ്പിനു വേണ്ടിയുള്ള കാത്തിരിപ്പാണെങ്കിലും കളിക്കാർക്ക് വിശ്രമമില്ല. ലോകകപ്പിനു മുൻപ് എതിരാളികളെ വിലയിരുത്താനും ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും പിച്ചുകളുമായി പരിചയപ്പെടാനുമുള്ള സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുകയാണ് ടീമുകൾ. ഐപിഎല്ലിന്റെ ദൈർഘ്യം മൂലം ഇന്ത്യയുൾപ്പെടെ പല ടീമുകൾക്കും ഒരു മാസത്തിലേറെയായി ഏകദിന മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിട്ടില്ല.

ഐപിഎല്ലിൽ ഇല്ലാത്തത് ശരിക്കും മുതലെടുത്തത് പാക്കിസ്ഥാൻ ടീമാണ്. മറ്റു ടീമുകളെല്ലാം സന്നാഹ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ ഇംഗ്ലണ്ടുമായി ഏകദിന പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ് അവർ. വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, ബംഗ്ലദേശ് ടീമുകളും ഇപ്പോൾ അയർലൻഡിൽ ത്രിരാഷ്ട്ര പരമ്പര കളിക്കുന്നു. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ അയൽക്കാരായ ന്യൂസീലൻഡുമായി അഞ്ചു മത്സരങ്ങളുടെ അനൗദ്യോഗിക പരമ്പരയിലാണ്. അതു പക്ഷേ ഓസീസ് മണ്ണിൽ തന്നെ.

വിലക്കു നീങ്ങിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലേക്കു തിരിച്ചെത്തിയത് ഓസീസിന് ആശ്വാസം പകരുന്നു. സ്മിത്ത് പരമ്പരയിൽ ഫോമിലാവുകയും ചെയ്തു. 24 മുതലാണ് ഇംഗ്ലണ്ട് മണ്ണിൽ സന്നാഹ മത്സരങ്ങൾ‌ക്കു തുടക്കം. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ലണ്ടൻ കെന്നിങ്ടൻ ഓവലിൽ ന്യൂസീലൻഡിനെതിരെ. 28ന് കാർഡിഫിൽ ബംഗ്ലദേശുമായിട്ടാണ് ഇന്ത്യയുടെ രണ്ടാം സന്നാഹം. സ്റ്റാർ സ്പോർട്സിൽ തൽസമയ സംപ്രേഷണമുണ്ട്.

ലോകകപ്പ് ക്രിക്കറ്റിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങളുടെ ഐപിഎൽ പ്രകടനം പ്രതീക്ഷാജനകമാണോ? ട്വന്റി20യും ഏകദിനവും രണ്ടാണെങ്കിലും, 1983ലെ ലോകകപ്പ് ജേതാവായ ശാസ്ത്രിക്ക് ചില കണക്കുകൾ തലവേദനയുണ്ടാക്കുമെന്നുറപ്പ്.

ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ ഏറ്റവും ശ്രദ്ധാപൂർവം വിലയിരുത്തിയതും ദേശീയ ടീമിന്റെ മുഖ്യപരിശീലകൻ തന്നെയാകും. മുൻനിര ബാറ്റ്സ്മാന്മാരായ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുടെ സാങ്കേതികപ്പിഴവുകൾ എതിരാളികൾ ലോകകപ്പിൽ മുതലെടുക്കുമോ.?

ബാറ്റ്സ്മാനെന്ന നിലയിൽ കോഹ‌്‌ലി ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. 14കളികളിൽ ഒരു സെഞ്ചുറിയടക്കം 464 റൺസ്. പക്ഷേ, താരം പുറത്തായ രീതികളാണ് എതിരാളികൾ നോട്ടമിട്ടിട്ടുണ്ടാവുക. ലെഗ്സ്പിന്നർമാരുടെ ഗൂഗ്ലിക്കു മുന്നിൽ പല തവണയാണ് ഇന്ത്യൻ നായകൻ കുടുങ്ങിയത്. ഓഫ്സ്റ്റംപിനു പുറത്തു പോകുന്ന പന്തിൽ എഡ്ജ് ചെയ്തു പുറത്താകുന്നതും ഇടയ്ക്കിടെ കണ്ടു.

പ്രതീക്ഷ: ട്വന്റി20യിലും ഏകദിനങ്ങളിലും രണ്ടു രീതിയിലാണ് കോഹ്‌ലി ബാറ്റ് ചെയ്യുന്നത്. ഐപിഎല്ലിൽ ഓപ്പണറായി ഇറങ്ങി എല്ലാ പന്തിലും സ്കോർ ചെയ്യാനുള്ള ശ്രമത്തിലാണ് പിഴവുകൾ സംഭവിച്ചത്. ഏകദിനങ്ങളിൽ മൂന്നാം നമ്പറിൽ ഇറങ്ങുന്ന താരം ഗ്രൗണ്ട് സ്ട്രോക്കുകളിലൂടെ താളം കണ്ടെത്തിയ ശേഷമേ വമ്പനടികൾക്കു മുതിരാറുള്ളൂ.

മുംബൈ ഇന്ത്യൻസിനെ കിരീത്തിലേക്കു നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങിൽ നിലവാരത്തിന് ഒപ്പമെത്തിയില്ല. 15 കളികളിൽ 405 റൺസ്. സ്പിന്നർമാരെ, പ്രത്യേകിച്ച് ഓഫ് സ്റ്റംപിനു പുറത്തേക്കു പന്തു തിരിക്കുന്നവരെ നേരിടാൻ വിഷമിച്ചു.

പ്രതീക്ഷ: ക്യാപ്റ്റൻസിയുടെ അമിതഭാരം ഐപിഎല്ലിൽ രോഹിതിന്റെ ബാറ്റിങ്ങിൽ പ്രകടമായിരുന്നു. ശ്രദ്ധാപൂർവം ബാറ്റ് ചെയ്യാൻ കഴി‍ഞ്ഞില്ല. ഏകദിനങ്ങളിൽ തുടക്കത്തിൽ നിലയുറപ്പിച്ച ശേഷമാണ് രോഹിത് വൻ ഷോട്ടുകൾ കളിക്കാറുള്ളത്.

16 കളികളിൽ 521 റൺസ് അടിച്ചു കൂട്ടിയ ശിഖർ ധവാൻ ഐപിഎല്ലിൽ ഉജ്വല ഫോമിലായിരുന്നു. പക്ഷേ, ക്രോസ് ബാറ്റഡ് ഷോട്ടുകൾ കളിക്കുന്ന പ്രവണത പലപ്പോഴും വിനയായി. ഓഫ് സ്പിന്നർമാരെ നേരിടാനും വിഷമിച്ചു.

പ്രതീക്ഷ: അതിവേഗം സ്കോർ ചെയ്യാൻ ബോധപൂർവം നടത്തിയ ശൈലിമാറ്റമാണ് ഐപിഎല്ലിൽ വിനയായത്. ഏകദിനങ്ങളിൽ സ്ട്രെയ്റ്റ് ബാറ്റ് ശൈലിയാണു ധവാന്റേത്. വമ്പനടികൾക്കു പകരം ഫീൽഡിലെ വിടവുകൾ മുതലെടുത്തുള്ള സ്കോറിങ് പിഴവുകൾക്കു സാധ്യത കുറയ്ക്കും.

ഈ ലോകകപ്പിൽ ഇന്ത്യയ്ക്കു മേൽക്കൈ നൽകുന്നത് കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവ്– യുസ്‌വേന്ദ്ര ചാഹൽ സഖ്യത്തിന്റെ മികവാണ്. ഇവരുടെ അടവുകൾ എതിരാളികൾ പഠിച്ചെടുത്തു കഴിഞ്ഞോ ?

14 കളികളിൽ 18 വിക്കറ്റ് വീഴ്ത്തിയ ചാഹൽ ആണ് ഇത്തവണയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മികച്ച ബോളർ, പക്ഷേ, മുൻകാലങ്ങളിലേത് പോലെ മാച്ച്‍വിന്നിങ് പ്രകടനങ്ങൾ അധികമുണ്ടായല്ല. കൊൽക്കത്തയ്ക്കു വേണ്ടി 9 കളികളി‍ൽ 4 വിക്കറ്റ്. കുൽദീപിന്റെ പ്രകടനം നിരാശാജനകമായി.

പ്രതീക്ഷ: ബോളിങ് ദുർബലമായ കൊൽക്കത്ത, ബാംഗ്ലൂർ ടീമുകളിൽ കുൽദീപിനും ചാഹലിനും മികച്ച പിന്തുണ കിട്ടിയതേയില്ല. പിന്തുണ കിട്ടുമ്പോഴാണ് കുൽ–ചാ സഖ്യം അപകടകാരികളാകുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ ബോളിങ് നിര ഭേദമായതിനാൽ സ്പിൻ ഇരട്ടകൾ താളത്തിലെത്തിയേക്കും.

ലോകകപ്പിൽ നാലാം നമ്പർ ബാറ്റിങ് സ്ഥാനത്തേക്കു തിരഞ്ഞെടുത്ത വിജയ് ശങ്കറും ആറാം നമ്പർ ബാറ്റ്സ്മാൻ കേദാർ ജാദവും തീർത്തും നിറംമങ്ങിയത് ഇന്ത്യയുടെ തന്ത്രങ്ങളെ ബാധിക്കുമോ ?

ജാദവ് ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി 162 റൺസും ശങ്കർ സൺറൈസേഴ്സിനു വേണ്ടി 244 റൺസും മാത്രമാണ് സ്കോർ ചെയ്തത്. അപ്രതീക്ഷിതമായ നിറംമങ്ങൽ. ജാദവിനു പരുക്കേറ്റതും ആശങ്കയുയർത്തുന്നു.

പ്രതീക്ഷ: നാലാം നമ്പറിൽ തിളങ്ങാൻ ശേഷിയുളള താരമാണ് താനെന്ന് കെ.എൽ. രാഹുൽ തെളിയിച്ചിരിക്കുന്നു. ശങ്കറിനു പകരം ലോകകപ്പിന്റെ തുടക്കം മുതൽ രാഹുലിനെ പരീക്ഷിച്ചാലും അദ്ഭുതപ്പെടാനില്ല. ജാദവ് പരുക്കിൽനിന്നു മോചിതനാകാതെ വരികയോ, സന്നാഹ മത്സരങ്ങളിൽ ഫോം വീണ്ടെടുക്കാൻ കഴിയാതെ വരിക ചെയ്താൽ പകരക്കാരനായി ദിനേഷ് കാർത്തിക്കിനെ ഉപയോഗപ്പെടുത്താം.

ഐപിഎൽ ഫൈനലിൽ ജയമുറപ്പിച്ചിടത്ത് വീണ ചെന്നൈയെക്കാളും തകർന്ന ധോണിയെക്കാളും ക്രിക്കറ്റ് ആരാധകരെ കരയിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. ചോരയൊലിക്കുന്ന കാലുമായാണ് ചെന്നൈ താരം ഷെയ്ൻ വാട്സൺ ബാറ്റ് ചെയ്തത്. വേദന കടിച്ചമർത്തിയാണ് വാട്സൺ ബാറ്റ് ചെയ്തതെന്ന് സഹതാരം ഹർഭജൻ സിങ് പറയുന്നു.

വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ക്രീസിൽ ഡൈവ് ചെയ്തപ്പോഴാണ് വാട്സന്റെ കാലിന് പരുക്ക് പറ്റിയത്. പക്ഷേ പരുക്ക് പുറത്തറിയിച്ചില്ല, ആരോടും പറഞ്ഞില്ല. തുടർന്നും ബാറ്റ് ചെയ്തു. പലപ്പോഴും വാട്സന്റെ പാന്റിൽ ചോര പടർന്നത് കാണാമായിരുന്നു. വാട്സന്റെ കാലിൽ ആറ് സ്റ്റിച്ചുകൾ വേണ്ടിവന്നെന്ന് ഹർഭജൻ പറയുന്നു.

59 പന്തിൽ 80 റൺസെടുത്താണ് വാട്സൺ പുറത്തായത്. വാട്സൻ ഔട്ടായത് ചെന്നൈക്ക് വിനയാകുകയും ചെയ്തു. അവസാന ഓവറിൽ 9 റൺസ് നേടിയാൽ ചെന്നൈയ്ക്കു വിജയത്തിലെത്താമായിരുന്നു. മലിംഗയുടെ നാലാം പന്തിൽ രണ്ടാം റൺസിനായുള്ള ഓട്ടത്തിനിടെ വാട്സൻ റണ്ണൗട്ടായതാണു ചെന്നൈയ്ക്കു വിനയായത്. 2 പന്തു ബാക്കി നിൽക്കെ 4 റൺസാണ് അപ്പോൾ ചെന്നൈയ്ക്കു വേണ്ടിയിരുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചാംപ്യന്‍മാര്‍ . ആവേശകരമായ ഫൈനലില്‍ അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് വിക്കറ്റ് നഷ്ടമായി. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിങ്സ് ഏഴുവിക്കറ്റ് നഷടത്തില്‍ 148 റണ്‍സില്‍ ഒതുങ്ങി. മുംബൈയുടെ നാലാം ഐപിഎല്‍ കിരീടമാണ്. അഞ്ചാം തവണയാണ് ചെന്നൈ ഫൈനലില്‍ പരാജയപ്പെടുന്നത്

അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ രണ്ടുറണ്‍സ് . ഷാര്‍ദുല്‍ താക്കൂറിന് നേരെ കുതിച്ച മലിംഗയുടെ യോര്‍ക്കര്‍ ലക്ഷ്യം തെറ്റിയില്ല. മുംബൈയ്ക്ക് അവിശ്വസനീയ വിജയം . രണ്ടുറണ്ണൗട്ടുകളായണ് കളിയുെട ഗതി മാറ്റിയത് . ആദ്യം രണ്ടുറണ്‍സെടുത്ത എം എസ് ധോണി മുംബൈ ഫീല്‍ഡര്‍മാരുടെ കൃത്യതയ്ക്ക് മുന്നില്‍ വീണു . അവസാന ഓവറില്‍ ജയിക്കാന്‍ വെറും ഒന്‍പത് റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്ക് നാലാം പന്തില്‍ 80 റണ്‍സ് എടുത്ത വാട്സന്റെ വിക്കറ്റും നഷ്ടമായി

14 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനവും നിര്‍ണായകമായി . ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പാണ്ഡ്യ സഹോദരന്‍മാരും നിരാശപ്പെടുത്തിയപ്പോള്‍ തിളങ്ങാനായത് 25 പന്തില്‍ 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാഡിനു മാത്രം.

മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ എല്‍ ക്ലാസിക്കോ താരങ്ങള്‍ തമ്മിലുള്ള വീറുള്ള പോരാട്ടം കൂടിയാണ്. രോഹിത് ശര്‍മ്മയും എം എസ് ധോണിയും നയിക്കുന്ന ടീമുകളില്‍ ആരൊക്കെയുണ്ടാകും, ആരാധകര്‍ ആകാംക്ഷയിലാണ്.

ഐപിഎല്ലിലെ എട്ടാം ഫൈനലിനിറങ്ങുന്ന ചെന്നൈയുടെ കരുത്ത് ‘തല’ എം എസ് ധോണിയാണ്. ഓപ്പണിംഗില്‍ രണ്ടാം ക്വാളിഫയറില്‍ തകര്‍ത്തടിച്ച വാട്‌സണും ഫാഫ് ഡുപ്ലസിസും തുടരും. അമ്പാട്ടി റായുഡു ആശങ്ക സമ്മാനിക്കുന്നുണ്ടെങ്കിലും റെയ്‌നയും ധോണിയും മധ്യനിരയില്‍ ചെന്നൈയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു. ഓള്‍റൗണ്ടര്‍മാരായ ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. എന്നാല്‍ ബൗളിംഗില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് പകരം മോഹിത് ശര്‍മ്മയെ കളിപ്പിക്കാനാണ് സാധ്യത. ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ തുടരും.

മുംബൈ ഇന്ത്യന്‍സും ഓപ്പണര്‍മാരെ നിലനിര്‍ത്തും. രോഹിതും ഡികോക്കും തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ആദ്യ ക്വാളിഫയറിലെ ഹീറോ സൂര്യകുമാറായിരിക്കും മൂന്നാമന്‍. ഇഷാന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും പിന്നാലെ ഇറങ്ങും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ പാണ്ഡ്യ സഹോദരന്‍മാര്‍ അന്തിമ ഇലവില്‍ സ്ഥാനം നിലനിര്‍ത്തും. രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുംറ, ലസിത മലിംഗ എന്നിവരാകും പ്രധാന ബൗളര്‍മാര്‍. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്‌ലനാഗന്‍ ഇടംപിടിച്ചേക്കും.

ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് ക്ലാസിക് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതമാണുള്ളത്. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുമ്പോള്‍ ഐപിഎല്ലിലെ എൽക്ലാസിക്കോ ഫൈനല്‍ ക്ലാസിക്ക് പോരാട്ടം സമ്മാനിക്കുമെന്ന് ഉറപ്പിക്കാം.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയെത്തി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നീണ്ട ക്യൂവില്‍ കാത്തുനിന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരക്ക് കൂടുന്നത് കണക്കിലെടുത്ത് അതികാലത്ത് തന്നെ അദ്ദേഹം വോട്ട് ചെയ്യാനെത്തി. ആരോടും സംസാരിക്കാതെ ക്യൂവില്‍ തന്നെ തുടര്‍ന്ന കോഹ്ലി വേഗം വോട്ട് ചെയ്ത് മടങ്ങി.

പോകും നേരം ചില ആരാധകരുടെ ആവശ്യപ്രകാരം അദ്ദേഹം ഓട്ടോഗ്രാഫ് എഴുതി നല്‍കി. വോട്ടര്‍മാരെ അവബോധം ചെയ്യാനുളള പരിപാടിക്കായി ഒരു കട്ടൗട്ടിന് പിന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തോട് ബൂത്ത് വലന്റിയര്‍മാര്‍ അപേക്ഷിച്ചു. ഇവിടെ വെച്ച് ഫോട്ടോയും എടുത്താണ് കോഹ്ലി പോയത്. ഗുരുഗ്രാമിലെ 24 സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്നാണ് നിര്‍ണയിക്കുക. 22 ലക്ഷം വോട്ടര്‍മാരാണ് ഇവിടെ വോട്ട് ചെയ്യുന്നത്.

രാജ്യതലസ്ഥാനം അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, സമാജ്വാദി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ 10 സീറ്റികളിലും ഡല്‍ഹിയില്‍ 7 സീറ്റുകളിലും ജനവിധി തേടും. ജാര്‍ഖ്ണ്ഡില്‍ 4, ബിഹാറിലം മധ്യപ്രദേശിലും പശ്ചിമബംഗാളിലും എട്ട് സീറ്റുകളിലും വീതമാണ് ജനവിധി തേടുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്രസിങ്, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ പോര്‍ക്കളത്തിലുണ്ട്.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.

മലയാളം പാട്ട് പാടി നേരത്തേ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയവളാണ് എം എസ് ധോനിയുടെ മകള്‍ സിവ. പാട്ടിന് പിന്നാലെ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെ മലയാള അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സ്വരാക്ഷരങ്ങളായ ആ , ആ, ഇ, ഈ എന്നി പറഞ്ഞ് പഠിപ്പിക്കുന്നതിനിടെ ഋഷഭ് രണ്ടക്ഷരം വിട്ടുപോയി. ഇതോടെ എ, ഐ എവിടെ എന്ന് ചോദിച്ച് സിവ ഋഷഭിനോട് ദേഷ്യപ്പെടുന്നത് കാണാം. അത് മേഡം പറഞ്ഞ് തന്നില്ല എന്ന് ഋഷഭ് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ഹിന്ദിയില്‍ എ, ഐ നീ തിന്നോ എന്നാണ് സിവ- ചോദിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ സിവയുടെ കുസൃതി വൈറലാകുകയാണ്. സിവയുടെ കുസൃതി കാണാന്‍ നിരവധി ആരാധകരാണുളളത്. എട്ട് ലക്ഷത്തോളം പേരാണ് സിവയുടെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ്.
ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിന് ശേഷമെടുത്ത വിഡിയോ ആണിത്.

 

 

View this post on Instagram

 

Baby ziva with baby sitter @rishabpant 😍❤️😂

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്–ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍. അവസാന ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 148 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ ചെന്നൈ മറികടന്നു. 50 റണ്‍സ് വീതം നേടിയ ഫാഫ് ഡുപ്ലെസിയും ഷെ്യന്‍ വാട്സണുമാണ് സൂപ്പര്‍ കിങ്സിന്റെ ജയം അനായാസമാക്കിയത്.

ആദ്യംബാറ്റുചെയ്ത ഡല്‍ഹി 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിരുന്നു. 38 റണ്‍സെടുത്ത ഋഷഭ് പന്തും 27 റണ്‍സെടുത്ത കോളിന്‍ മണ്‍റോയുമാണ് ക്യാപിറ്റല്‍സിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒന്നാം വിക്കറ്റില്‍ വാട്‌സണ്‍- ഫാഫ് സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയവര്‍ അധികം ബുദ്ധിമുട്ടാതെ തന്നെ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. സുരേഷ് റെയ്‌ന പതിനൊന്ന് റൺസും, ധോണി 9 റൺസും നേടി പുറത്തായി‍. ഡ്വെയ്ന്‍ ബ്രാവോയും, 20 റൺസ് നേടിയ അമ്പാട്ടി റായുഡുവും പുറത്താവാതെ നിന്നു. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിങ്‌സ്. ഫാഫ് ഒരു സിക്‌സും ഏഴ് ഫോറും പായിച്ചു. ഡല്‍ഹിക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ലണ്ടൻ: പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ടിനെ വീഴ്ത്തി ചെൽസി യൂറോപ്പ ലീഗ് ഫൈനലിൽ കടന്നു. ആദ്യ പാദത്തിലും നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിൽ എത്തിയത്. രണ്ടു പെനാൽറ്റികൾ തടഞ്ഞിട്ട് ഗോളി കെപ അരിസബലാഗ ചെൽസിയുടെ ഹീറോയായി. ആദ്യ പാദം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ റൂബൻ ചീക്കിലൂടെ ചെൽസിയാണ് ആദ്യ ഗോൾ നേടുന്നത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂക ജോവിച്ചിലൂടെ ഫ്രാങ്ക്ഫർട്ട് തിരിച്ചടിച്ചു. തുടർന്നു മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോൾ നേടാനായില്ല.  ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.

ചെൽസിക്കു വേണ്ടി ബാർക്ലി, ജോർജിഞ്ഞോ, ലൂയിസ്, ഏഡൻ ഹസാർഡ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ അസ്പിലിക്വറ്റയുടെ ശ്രമം ഫ്രാങ്ക്ഫർട്ട് ഗോൾ കീപ്പർ കെവിൻ ട്രാപ്പ് രക്ഷപെടുത്തി. ഫ്രാങ്ക്ഫർട്ടിനു വേണ്ടി ഹല്ലെർ, ജോവിച്ച്, ഡി ഗുസ്മാൻ എന്നിവർ ലക്ഷ്യം കണ്ടു. ഹിന്‍റർറെഗെറിന്‍റെയും പസിൻസിയയുടെയും കിക്കുകൾ കെപ തടഞ്ഞിട്ടു.  മേയ് 29-ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ടീമായ ആഴ്സണലാണ് ചെൽസിയുടെ എതിരാളികൾ. വലൻസിയയെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിൽ കടന്നത്. ഇതോടെ യൂറോപ്പ ലീഗിലും ഇംഗ്ലണ്ട് ടീമുകളുടെ ഫൈനലായി. നേരത്തെ, ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകളായ ലിവർപൂളും ടോട്ടനവും കലാശക്കൊട്ട് ഉറപ്പിച്ചിരുന്നു

വിശാഖപട്ടണം: പന്ത്രണ്ടാം എഡിഷൻ ഐപിഎൽ ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിൽ നടക്കുമെന്ന് ഇന്നറിയാം. പ്ലേ ഓഫിലെ ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും ഇതുവരെ ഫൈനലിൽ പ്രവേശിക്കാത്ത ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് ഏറ്റുമുട്ടും. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിനു യോഗ്യത നേടും. ആദ്യ ക്വാളിഫയറിൽ ജയിച്ച മുംബൈ ഇന്ത്യൻസ് ഇതിനോടകം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.  എലിമിനേറ്റർ പോരാട്ടത്തിൽ മുൻ ചാന്പ്യന്മാരായ ഹൈദരാബാദിനെ കീഴടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ക്വാളിഫയർ രണ്ട് പോരാട്ടത്തിനു യോഗ്യത നേടിയത്. ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ ഡൽഹി ആദ്യമായാണ് ജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

ഡൽഹി ക്യാപ്പിറ്റൽസ് സണ്‍റൈസേഴ്സിനെ കീഴടക്കിയ അതേ മൈതാനത്താണ് ഇന്നത്തെ പോരാട്ടവും. ഐപിഎൽ ഫൈനലിൽ ഇതുവരെ പ്രവേശിക്കാത്ത ടീമെന്ന നാണക്കേട് ഒഴിവാക്കുകയാണ് ഡൽഹിയുടെ ലക്ഷ്യം. ക്വാളിഫയർ ഒന്നിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിനായി വീണ്ടും ശ്രമിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ടോട്ടനം യോഗ്യത നേടി. കൂടുതൽ എവേ ഗോളുകളുടെ പിൻബലത്തിലാണ് അജാക്സിനെ തകർത്ത് ടോട്ടനം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ലിവർപൂളാണ് ഫൈനലിൽ ടോട്ടനത്തിന്റെ എതിരാളികൾ. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം യഥാർത്ഥ ഇംഗ്ലീഷ് പരീക്ഷയായി.

ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം, രണ്ടാപാദ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് വഴങ്ങി. ഇതിന് ശേഷം ഫുട്ബോൾ ലോകം ടോട്ടനത്തിന്റെ തകർപ്പൻ തിരിച്ചുവരവ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. രണ്ടാംപാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം.

ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 55, 59 മിനിറ്റുകളിൽ ആദ്യ രണ്ട് ഗോളുകൾ നേടിയ മൗറ അവസാന വിസിൽ മുഴങ്ങാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴാണ് മൂന്നാം ഗോൾ നേടിയത്.

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്‌സിന്‍റെ യുവനിര ഫൈനലിലേക്ക് മുന്നേറുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യൻസ് ലീഗ്. ലിവർപൂളിനെ ഫൈനലിൽ മലർത്തിയടിച്ച് കിരീടം സ്വന്തമാക്കാനാവും ഇനി ടോട്ടനത്തിന്റെ ശ്രമം.

RECENT POSTS
Copyright © . All rights reserved