Travel

ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി കിഴക്കന്‍ ചൈനീസ് നഗരമായ യിവൂയിലെത്തി. 12,000 കിലോമീറ്ററാണ് ഈ തീവണ്ടി സഞ്ചരിച്ചത്. ദൈര്‍ഘ്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ റെയില്‍ പാതയാണിത്.

പടിഞ്ഞാറന്‍ യൂറോപ്പുമായുള്ള വാണിജ്യബന്ധങ്ങള്‍ പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയാണു ചൈന ഈ റെയില്‍ പാത നിര്‍മ്മിച്ചത്. ഇതിനായി  2013ൽ  ‘ഒരു ബെല്‍റ്റ്, ഒരു റോഡ്’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദശലക്ഷക്കണക്കിനു ഡോളറാണു റെയില്‍ പാത നിര്‍മ്മിക്കാന്‍ ചെലവായത്.

വിസ്‌കി, ബേബി മില്‍ക്ക്, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുമായി ഏപ്രില്‍ 10 നാണ് തീവണ്ടി യാത്ര ആരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ ഇരുപത് ദിവസങ്ങള്‍ സഞ്ചരിച്ചാണ് തീവണ്ടി യിവൂയില്‍ എത്തിയത്. ചൈനയിലെ പ്രധാന വാണിജ്യകേന്ദ്രമായ സേജിയാങിലാണ് യിവൂ.

റഷ്യയുടെ ട്രാന്‌സ്-സൈബീരിയന്‍ റെയില്‍വേയ്ക്കു സമാനമാണ് ചൈനയുടെ ഈ പുതിയ പാത. ഏറ്റവും നീളം കൂടിയ റെയില്‍ പാതയായ ചൈന-മാഡ്രിഡ് ലിങ്കിനേക്കാള്‍ 1000 കിലോമീറ്റര്‍ കുറവാണ് ഈ പാതയ്ക്ക്.

ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ വഴി ബന്ധിപ്പിക്കുന്ന പതിനഞ്ചാമത്തെ  നഗരമാണ് ലണ്ടന്‍. തീവണ്ടിയിലാകുമ്പോള്‍ കപ്പലിനേക്കാള്‍ 30 ദിവസം മുൻപ് ചരക്കെത്തിക്കാൻ സാധിക്കും. അതിനാൽ വിമാനം, കപ്പല്‍ എന്നിവ വഴിയുള്ള ചരക്കുനീക്കത്തേക്കാള്‍ ലാഭകരമാണു റെയില്‍ മാര്‍ഗം എന്നാണു ചൈന പറയുന്നത്. എന്നാൽ  ഈസ്റ്റ് വിന്‍ഡ് എന്നു പേരിട്ടിട്ടുള്ള ഈ തീവണ്ടിയില്‍ കയറ്റാവുന്ന ഭാരം കുറവാണ്. 88 ഷിപ്പിംഗ് കണ്ടെയ്‌നര്‍ മാത്രമേ കൊണ്ടുപോകാന്‍ പറ്റുകയുള്ളൂ. കാര്‍ഗോ ഷിപ്പിലാണെങ്കില്‍ 10, 000 മുതല്‍ 20, 000 കണ്ടെയ്‌നറുകള്‍ വരെ കയറ്റാം.

കൈയേറ്റവും ഒഴിപ്പിക്കലുമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇടുക്കിയിലെ പാപ്പാത്തിച്ചോല, ആരുടെയും മനസ് കൈയേറുന്ന സുന്ദരഭൂമിയാണ്. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നാഗമലയും കൊളുക്കുമലയും അതിരിടുന്ന മനോഹരമായ പുല്‍മേട്. നോക്കെത്താ ദൂരത്തോളം പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആവാഹിച്ച മഞ്ഞുമൂടിയ മലമുകള്‍.
1
ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യനെല്ലിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് പാപ്പത്തിച്ചോല സ്ഥിതി ചെയ്യുന്നത്. ഹാരിസണ്‍ കമ്പനിയുടെ ഏലം, തേയില തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള പാതയിലൂടെ വേണം മലമുകളില്‍ എത്താന്‍. പ്രദേശത്തെ ഉയരം കൂടിയ മേഖലയാണിത്.

2
വിശാലമായ പുല്‍മേടുകളാല്‍ സമൃദ്ധമായ പാപ്പാത്തിച്ചോലയില്‍ നിന്നാല്‍ ബോഡിമെട്ട്, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ നയനമനോഹരമായ കാഴ്ചകള്‍ കാണാം. മലയുടെ മുകളില്‍ നിന്ന് ഉത്ഭവിക്കുന്ന ചോലയ്ക്കു സമീപം പാപ്പാത്തി എന്ന മുത്തശ്ശി താമസിച്ചിരുന്നു എന്നാണ് പേരിനു പിന്നിലെ നാട്ടുകഥ.

വിമാനങ്ങളില്‍ യാത്ര ചെയ്യാറുണ്ടെങ്കിലും അതിനുള്ളില്‍ നടക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നില്ല. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും അവ നിങ്ങള്‍ക്ക് പറഞ്ഞുതരണമെന്നില്ല. മുതിര്‍ന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുമായി സംസാരിച്ച് റെഡ്ഡിറ്റ് തയ്യാറാക്കിയ ചില രഹസ്യങ്ങള്‍ ഇവയാണ്. ഇനി വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.

വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചാല്‍

വിമാനത്തിന്റെ വാതില്‍ യാത്രക്കിടെ തുറക്കാനാവില്ല. പക്ഷേ അതിന് ശ്രമിച്ചാല്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയും നിങ്ങളെ പുറത്താക്കുകയും ചെയ്‌തേക്കാം. സുരക്ഷാ കാരണങ്ങളാലാണ് ഇപ്രകാരം ചെയ്യുന്നത്. ഡോറുകള്‍ യാത്രാമധ്യേ തുറക്കാന്‍ കഴിയില്ലെങ്കിലും അതിനായി ശ്രമിക്കുന്നവരെ വിലങ്ങു വെക്കുന്നതിലേക്ക് വരെ നടപടികള്‍ നീളാം. ക്യാബിന്‍ ജീവനക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് തങ്ങള്‍ക്കു നേരിടുന്ന ബുദ്ധിമുട്ടായി കോക്ക്പിറ്റിലുള്ളവര്‍ കണക്കാക്കുകയും അടിയനന്തര ലാന്‍ഡിംഗ് നടത്തി കുഴപ്പം സൃഷ്ടിച്ച യാത്രക്കാരനെ/യാത്രക്കാരിയെ പോലീസിന് കൈമാറുകയും ചെയ്യും.

വിമാനങ്ങളിലെ വൃത്തി

വിമാനങ്ങളിലെ ഉള്‍വശങ്ങള്‍ പ്രത്യക്ഷത്തിലുള്ളതുപോലെ അത്ര വൃത്തിയുള്ളതല്ലെന്നതാണ് വാസ്തവം. േ്രട ടേബിളുകളാണ് ഏറ്റവും വൃത്തിഹീനമെന്നാണ് മൈക്രോബയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രേ ടേബിളുകളിലാണേ്രത യാത്രക്കാര്‍ തങ്ങളുടെ കുട്ടികളുടെ ഡയപ്പറുകള്‍ മാറുന്നത്. ഓരോ യാത്രക്കിടയിലും ഈ
ട്രേ ടേബിളുകള്‍ വൃത്തിയാക്കുക എന്നത് പ്രായോഗികമല്ലെന്നും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് റെഡ്ഡിറ്റില്‍ എഴുതി. എല്ലാ ട്രേകളും വൃത്തിയാക്കാന്‍ ഒരേ തുണിതന്നെയായിരിക്കും ഉപയോഗിക്കുന്നത്. ചിലപ്പോള്‍ വിമാനങ്ങളിലെ ശുചിമുറികളില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ബാത്ത്‌റൂമുകളുടെ തറയില്‍ ചിലപ്പോള്‍ കാണുന്ന വെള്ളം യഥാര്‍ത്ഥത്തില്‍ വെള്ളമായിരിക്കില്ലെന്നും ചിലര്‍ പറയുന്നു.

ഇ സിഗരറ്റുകളും സാംസങ് നോട്ട് 7ഉം

ഇ സിഗരറ്റുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ സാംസങ് നോട്ട് 7 പോലെ പൊട്ടിത്തെറിയില്‍ കുപ്രസിദ്ധിയുള്ള ഫോണുകള്‍ മിക്കവാറും എയര്‍ലൈനുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇ സിഗരറ്റുകള്‍ തകരാറുകള്‍ മൂലം അറിയാതെ കത്തുകയും വിമാനങ്ങള്‍ വൈകുകയും ചെയ്തിട്ടുണ്ട്.

വിമാനം ടേക്ക് ഓഫ് ചെയ്താല്‍ മാത്രമേ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് പണം ലഭിക്കൂ

വിമാനം പറക്കുന്ന സമയത്തിനു മാത്രമാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുടെ ശമ്പളം കണക്കാക്കുന്നത്. അതായത് വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ അന്നത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കില്ലെന്ന് ചുരുക്കം. അതുപോലെ ക്യാബിന്‍ ബാഗുകളും മറ്റും എടുത്തുവെക്കാന്‍ സഹായിക്കുന്നതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇവരുടെ യൂണിയനുകള്‍ പോലും സംരക്ഷണം നല്‍കുന്നില്ല.

വിമാനത്തിലെ വെള്ളം

ഏറ്റവും വൃത്തിഹീനമായ വെള്ളമാണ് വിമാനത്തിന്റെ വാട്ടര്‍ലൈനുകളില്‍ ഉള്ളതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാട്ടര്‍ ലൈനുകള്‍ പലപ്പോഴും കാലങ്ങളോളം വൃത്തിയാക്കാറില്ല. അതുകൊണ്ടുതന്നെ വിമാനത്തില്‍ കിട്ടുന്ന വെള്ളം ചൂടാക്കി പോലും തങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ പറയുന്നു. എട്ടില്‍ ഒന്നു വീതംവിമാനങ്ങളിലെ വെള്ളത്തില്‍ അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.

എമര്‍ജന്‍സി വിന്‍ഡോകളിലെ ഷേഡുകള്‍ ഉയര്‍ത്തിവെക്കാന്‍ കാരണം

എമര്‍ജന്‍സി വിന്‍ഡോകളിലെ ഷേഡുകള്‍ എല്ലാ സമയത്തും ഉയര്‍ത്തി വെക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക വിമാനത്തിനുള്ളിലെ അവസ്ഥ മനസിലാകുന്നതിനായാണ് ഇത് ചെയ്യുന്നതെന്നാണ് വിശദീകരണം.

മദ്യപാനം

പുറത്തുനിന്ന് വാങ്ങുന്ന മദ്യം വിമാനത്തിനുള്ളില്‍ വെച്ച് കഴിക്കാന്‍ അനുവദിക്കാറില്ല. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. വിമാനത്തില്‍ നിശ്ചിത അളവില്‍ മാത്രമേ മദ്യം നല്‍കാറുള്ളു. ഉയരം വര്‍ദ്ധിക്കുന്നതനുസരിച്ച് മദ്യം തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതും വര്‍ദ്ധിക്കുമെന്നതാണ് ഇതിന് കാരണം.

ചിലപ്പോള്‍ മൃതദേഹങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം

ചില അവസരങ്ങളില്‍ മൃതശരീരങ്ങള്‍ക്കൊപ്പം ഇരുന്ന നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. യാത്രക്കിടയില്‍ മരിക്കുന്നവരുടെ ശരീരങ്ങള്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് ചട്ടം. ഇവിടെ സ്ഥലം ലഭ്യമല്ലെങ്കില്‍ ഒഴിഞ്ഞ സീറ്റുകളിലേക്ക് മാറ്റാം. അതും ലഭ്യമല്ലെങ്കില്‍ ഇരിക്കുന്ന സീറ്റില്‍ തന്നെ ശരീരങ്ങള്‍ ഇരുത്തുകയാണ് പതിവ്. ഒരു ബ്ലാങ്കറ്റ് ഉപയോഗിച്ച് ശരീരം മറയ്ക്കാറുണ്ടെന്ന് അറ്റന്‍ഡന്റുമാര്‍ പറയുന്നു.

ടേസറുകള്‍ വിമാനത്തില്‍?

ചില വിമാനങ്ങളില്‍ കുഴപ്പക്കാരായ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കാറുണ്ട്. കൊറിയന്‍ എയര്‍ പോലെ ചില എയര്‍ലൈനുകള്‍ ഇവയുടെ ഉപയോഗത്തിലൂടെ കുപ്രസിദ്ധരുമാണ്.

എമര്‍ജന്‍സി വിന്‍ഡോ അനാവശ്യമായി ഉപയോഗിച്ചാല്‍

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതി്‌ന് അനാവശ്യമായി എമര്‍ജന്‍സി വിന്‍ഡോ ഉപയോഗിച്ചാല്‍ അതിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും വിമാനം വൈകുന്നതുമൂലമുണ്ടാകുന്ന നഷ്ടവും നിങ്ങളില്‍ നിന്ന് ഈടാക്കും. എമര്‍ജന്‍സി വിന്‍ഡോകള്‍ അപകട ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്.

ഏറ്റവും മികച്ച സേവനം ലഭിക്കുന്നത് പിന്‍സീറ്റുകാര്‍ക്ക്

വിമാനങ്ങള്‍ക്കുള്ളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാവുകയെന്നാണ് അറ്റന്‍ഡന്റുമാര്‍ പറയുന്നത്.

വിമാനത്തിലെ ടോയ്‌ലെറ്റുകളില്‍ ദുര്‍ഗന്ധമൊഴിവാക്കാന്‍ ചെയ്യുന്നത്

കേട്ടാല്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു എളുപ്പവഴിയുണ്ട് വിമാനങ്ങളിലെ ടോയ്‌ലെറ്റുകളിലെ ദുര്‍ഗന്ധമൊഴിവാക്കാനായി അറ്റന്‍ഡന്റുമാര്‍ക്ക്. കോഫിയാണ് ഇവര്‍ ടോയ്‌ലെറ്റില്‍ പ്രയോഗിക്കുന്നത്. ദുര്‍ഗന്ധമൊഴിവാക്കാന്‍ ഇതിലും നല്ലൊരു മരുന്ന് വേറെയില്ലെന്ന് ഇവരുടെ അനുഭവസാക്ഷ്യം.

ഡല്‍ഹി : വിമാനയാത്ര വൈകിപ്പിച്ചാല്‍ കനത്ത പിഴ ഈടാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ. കഴിഞ്ഞ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിമാനയാത്ര തടസപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം.

ജീവനക്കാര്‍ക്കെതിരെയും മറ്റുമുള്ള യാത്രക്കാരുടെ അനിയന്ത്രിത പ്രതിഷേധം ജീവനക്കാര്‍ക്കും കമ്പനിക്കും ദുഷ്പേരുണ്ടാക്കിയിരുന്നു. ഇതാണ് കടുത്ത നടപടിയുമായി മുന്നോട്ടുപോകാന്‍ എയര്‍ ഇന്ത്യക്ക് പ്രേരണയായിരിക്കുന്നത്. യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷമാണ് പിഴ. രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.

ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കാത്തതിനാല്‍ കഴിഞ്ഞമാസം എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി രവീന്ദ്രഗെയ്ക്ക്വാദ് മുഖത്ത് ചെരിപ്പ് കൊണ്ടടിച്ചത് ഏറെ വിവാദമായിരുന്നു. സമാന സംഭവം വൈഎസ്ആര്‍ കോണ്‍ഗ്രസ് എം.പിയില്‍ നിന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ഇത് യാത്ര വൈകുന്നതിനും മറ്റും കാരണമാവുകയും എയര്‍ഇന്ത്യയ്ക്ക് മേല്‍ മറ്റുയാത്രക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാക്കിയിരുന്നു.

ചങ്ങനാശേരി റോഡിൽ കുറിച്ചിയിൽനിന്നു കൈനടിയിലേക്കു പോകുന്ന ഗ്രാമീണറോഡ്. ഇളംകാറ്റിൽ ചാഞ്ചാടുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ആരുടെയും മനംകവരും. ഈരയിലെത്തുമ്പോൾ മുന്നിൽ തെളിയുന്ന പാത ഏതോ തുരുത്തിലേക്കുള്ള ഇടുങ്ങിയ വഴിയാണെന്ന് ഏതൊരു യാത്രക്കാരനും തോന്നിയേ ക്കാം… എന്നാൽ, ഒരുപിടി വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ച ഒരു അദ്ഭുതലോകത്തേക്കുള്ള കവാടമാണിത്. അവിടെ നിങ്ങളെ കാത്തു പറുദീസയുണ്ട്… ഏദൻതോട്ടവും സമരിയ പട്ടണവുമുണ്ട്. കാനായിലെ ഭവനവും കർഷകരുടെ അമ്മയും… അങ്ങനെ ബൈബിൾ കലാസൃഷ്‌ടികളുടെ വിസ്മയച്ചെപ്പ് ഒരുക്കിയിരിക്കുന്നു ഈര എന്ന കുട്ടനാടൻ ഗ്രാമത്തിൽ. ഏതൊരാളുടെയും മനംകവരുന്ന ഓരോ കാഴ്ചയ്ക്കും ഒരായിരം അർഥങ്ങളും സന്ദേശങ്ങളുമുണ്ട്.

ഈര ലൂർദ്മാതാ പള്ളിയിലും അങ്കണത്തിലുമായി ഒരുക്കിയിരിക്കുന്ന ആത്മീയാനുഭവം പകരുന്ന കാഴ്ചകൾ കാണാൻ ഓരോ ദിവസവും കുട്ടികളും സ്ത്രീകളും സന്യസ്തരും ഉൾപ്പെടെ നിരവധിപേർ എത്തുന്നു. കലാഭംഗി തുളുമ്പുന്ന ഉദ്യാനവും രൂപസൃഷ്‌ടികളും ഈരയിൽ ആരും കാണാത്ത ചെടികളും കായ്കളുമുണ്ടെന്നറിഞ്ഞും കാണാൻ അന്യമതസ്‌ഥർ പോലും ദിനംപ്രതി എത്തുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.

പ്രകൃതിയുടെ സൗന്ദര്യവും ഭക്‌തിയുടെ പവിത്രതയും ഇവിടെ ഒന്നുചേരുകയാണ്. ദേവാലയത്തിലും പരിസരത്തുമായി ബൈബിളിനെ അടിസ്‌ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഉദ്യാനവും മറ്റു കാഴ്ചകളുമാണ് ഏവരിലും വിസ്മയം ജനിപ്പിക്കുന്നത്.

വെറും 74 കുടുംബങ്ങൾ മാത്രമുള്ള, ഈര എന്ന കുഗ്രാമത്തിൽ സ്‌ഥിതിചെയ്യുന്ന പള്ളിയിലാണ് അത്യധ്വാനം നടത്തി ഇതു രൂപപ്പെടുത്തുകയും ഭംഗിയായി പരിപാലിക്കുകയും ചെയ്യുന്നതെന്നതാണു മറ്റൊരു വിസ്മയം. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈര പ്രദേശം ഈ ഒറ്റക്കാഴ്ചകളുടെ പേരിൽ ഏറെ പെരുമ നേടിയിരിക്കുന്നു. നാലേക്കർ വരുന്ന സ്‌ഥലത്ത് ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കാഴ്ചയിലേക്ക് ഒരു നിമിഷം മിഴിയോടിക്കാം.

കാനായിലെ ഭവനം

കാഴ്ചയിൽ ആദ്യം ദർശിക്കാനാവുക അതിദിവ്യമായ, പഴമയുടെ പ്രൗഢിയോടെ കാനായിലെ ഒരു ഭവനം അപ്പാടെ പുനരാവിഷ്കരിച്ചിരിക്കുന്നതാണ്. ഭവനത്തിനുള്ളിൽ ആറു കൽഭരണികൾ. അവയുടെ മീതെ കർത്താവിന്റെ കരം നീട്ടപ്പെട്ടിരിക്കുന്നു. കാനായിലെ കല്യാണവിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണികളാണോയെന്നു തോന്നാം. കാഴ്ചക്കാരനിൽ ഏറെ ചിന്തകൾ ഉയർത്തുന്നതാണിത്.

വേരിൽനിന്നുയർന്ന കൊടിമരം

കെട്ടുപിണഞ്ഞ വേരുകളിൽനിന്നു വളർന്ന് ഉയർന്ന മരം പോലെയാണു കൊടിമരത്തിന്റെ നിൽപ്പ്. എമ്മാനുവേൽ എന്നു പേരിട്ടിരിക്കുന്ന കൊടിമരം വചനാധിഷ്ഠിതമായാണു നിർമിച്ചിരിക്കുന്നത്. സഭയുടെ ജീവിതത്തിലെ അടയാളങ്ങൾ സഭാ പാരമ്പര്യത്തിൽനിന്നുതന്നെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു മരത്തിലെ കൊടിമരം. സഭയുടെ മക്കളിൽ ജ്വലിക്കേണ്ട നിർമലമായ ഐക്യത്തെയാണു കെട്ടുപിണഞ്ഞ വേരുകൾ സൂചിപ്പിക്കുന്നത്. ഹൃദയം അടച്ചു ദൈവസന്നിധിയിൽ നിഷ്കാസിതനാകുന്ന മനുഷ്യന്റെ പ്രതീകമാണു മരക്കുറ്റി. മരക്കുറ്റിയിലെ പ്രാവിൻകൂട് ത്രിത്വൈക തണലിൽ ഭൂവിൽ വസിക്കുന്ന നിഷ്കളങ്കരായ അരിപ്രാവുകളുടെ സമൂഹമായ സഭയുടെ കൂടാരത്തെ സൂചിപ്പിക്കുന്നു. കൊടിമരത്തിലെ അഞ്ചു ചുറ്റുകൾ എമ്മാനുവേലിന്റെ അഞ്ചു തിരുമുറിവുകളെ സൂചിപ്പിക്കുന്നു. കൊടിമരത്തിനു മുകളിലെ ത്രികോണാകൃതിയുള്ള കൂടാരം സൂചിപ്പിക്കുന്നതു ത്രിത്വൈക സാന്നിധ്യത്തെയാണ്.

തിരയിൽ ഉലയുന്ന ഹൗസ്ബോട്ട്

യാത്ര ഇനി ഹൗസ്ബോട്ടിലൂടെയാകാം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്ന ഒന്നാണിത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഹൗസ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോഹയുടെ പെട്ടകവും പൂർവ ഔസേഫിനെ പൊട്ടക്കിണറ്റിൽ എറിയുന്നതുമെല്ലാം ഹൗസ് ബോട്ടിനുള്ളിൽ കൊത്തിവച്ചിരിക്കുന്നു. തിരമാലയിൽപ്പെട്ട് ഉലയുന്ന ഹൗസ്ബോട്ടിലേക്കു കയറുമ്പോൾ കത്തുന്ന ചൂടിനാശ്വാസമായി ശരീരവും മനസും കുളിരണിയുന്നു. ഹൗസ്ബോട്ടിന്റെ പ്രവേശന കവാടത്തിലൂടെ നെൽവയലുകളിലെ ഇളംകാറ്റും മറു വാതിലിലൂടെ പമ്പയാറ്റിലെ മന്ദമാരുതനും ഉന്മേഷം പകരുന്നു. സെന്റ് മൈക്കിൾ പോയിന്റ് എന്നാണ് ഇതിനു പേര്.

കർഷകരുടെ അമ്മ

കർഷകരുടെ അമ്മയായി പരിശുദ്ധ മറിയത്തെ ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പവേല വ്യത്യസ്തമായ ഒരാശയമാണ്. കർഷകരുടെ മണ്ണിലെ ദേവാലയത്തിന്റെ മുൻഭാഗത്തു മുകളിലായി കർഷകരുടെ അമ്മ സ്‌ഥാനം പിടിച്ചിരിക്കുന്നു. കർഷകരുടെ അമ്മയായി മാധ്യസ്‌ഥം വഹിക്കുന്നവളായിട്ടാണു മറിയത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈയിൽ നെൽക്കതിരുകളും മറുകൈയിൽ ഉണ്ണിയെയും വഹിച്ചിരിക്കുന്നു. മദർ ഓഫ് ഫാർമേഴ്സ് എന്ന് ഇതറിയപ്പെടുന്നു.

സമരിയക്കാരിയും യേശുവും
ദേവാലയ മുറ്റത്തെ മറ്റൊരു അപൂർവ കാഴ്ചയാണു സമരിയ ഗ്രാമം. പള്ളിമുറ്റത്തെ കിണർ എങ്ങനെ ഒരു കലാസൃഷ്‌ടിയാക്കാം എന്ന ചിന്തയിൽനിന്നാണു സമരിയ പട്ടണം രൂപം കൊള്ളുന്നത്. നട്ടുച്ചനേരത്തു കിണറിന്റെ തീരത്തു വെള്ളത്തിനായി സമരിയാക്കാരിയുടെ മുന്നിൽ കൈനീട്ടുന്ന ഈശോയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കിണറിന്റെ പശ്ചാത്തലത്തിൽ സമരിയ പട്ടണം അപ്പാടെ നിർമിച്ചിരിക്കുന്നു. ചെങ്കല്ലിലും കരിങ്കല്ലിലും തീർത്തിരിക്കുന്ന പട്ടണം സഞ്ചാരികളുടെ മനംമയക്കുന്ന കാഴ്ചയാണ്.

നെല്ല് വിളയുന്ന നാട്ടിൽ ആരും കാണാത്ത ഫലവൃക്ഷങ്ങളും

ഒരു അത്തിച്ചെടിയിൽനിന്നായിരുന്നു തുടക്കം. അത് ഈരയിൽ പള്ളിയുടെ പരിസരത്തുതന്നെ നട്ടു. കരുത്തോടെ വളർന്നു, പൂവിട്ടു, കായിട്ടു… അന്നു മുതൽ ചെടികൾ കടൽകടന്നെത്തിക്കൊണ്ടിരുന്നു. പള്ളിയിലും പരിസരങ്ങളിലും വേരുപിടിച്ച ഫലവൃക്ഷങ്ങളുടെ പേരുകളെഴുതിയാൽ ഈ പേജ് പോരാതെവരും.

തഴച്ചു വളരുന്ന ഒലിവ് മരം. ഒലിവ് വളരുന്ന കേരളത്തിലെ അപൂർവം ചില സ്‌ഥലങ്ങളിൽ ഒന്നാണ് ഇവിടം. ആമസോണിയൻ കാടുകളിൽനിന്നുള്ള അബിയു, ചൈനയിൽനിന്നുള്ള ലോങ്ങൻ, തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള ദുരിയാൻ, മലയ് ദ്വീപ് സമൂഹങ്ങളിൽനിന്നുള്ള മാങ്കോസ്റ്റീൻ, ബ്രസീലിൽനിന്നുള്ള ജബോട്ടിക്കാ ബാ, ജമൈക്കയിൽനിന്നുള്ള ചെറി എന്നു തുടങ്ങി എത്രയെത്ര ഫലവൃക്ഷങ്ങൾ ഇവിടെ ഫലം തരുന്നു.

ലിലി പിലി, കാൻഡിൽസ്റ്റിക് ട്രീ, ബ്ലാക്ക് സപ്പോട്ട, ബറാബാ, തിളങ്ങുന്ന വയലറ്റ് നിറത്തിൽ കുലപോലെ കായ്ക്കുന്ന മുന്തിരിപ്പേര, പപ്പായകളുടെ രാജാവായ റെഡ് ലേഡി മുതൽ നിരവധി ഇനത്തിൽപ്പെട്ട പപ്പായകൾ, തായ്ലൻഡ് മാവ്, ഇസ്രയേലിൽനിന്നും ഇറാനിൽനിന്നുമുള്ള അത്തികൾ, ആത്ത, സബർജിൻ, പിസ്ത, ആപ്പിൾ, മിറക്കിൾ ഫ്രൂട്ട്, നാലിനം ചാമ്പകൾ, ഇലന്തപ്പഴം, മുസമ്പി, മധുര അമ്പഴം, ഇലകൾ കൈയിലിട്ട് തിരുമ്മിയാൽ പെരുംജീരകത്തിന്റെ പോലെ സുഗന്ധം നിറഞ്ഞ മരം, മൾബറിയും മാതളവും ദേവദാരുവും ലിച്ചിയും എന്നുവേണ്ട പലരും കണ്ടിട്ടില്ലാത്ത ഫലവൃക്ഷങ്ങൾ ഇവിടെ തണൽവിരിക്കുന്നു.

ഉണ്ണീശോയുടെ പൂന്തോട്ടം

ഉണ്ണീശോയുടെ പൂന്തോട്ടത്തിൽനിന്നാണ് കുട്ടികളുടെ ഒച്ചയും ബഹളവും കേൾക്കുന്നത്. ഇവിടെ എത്തുന്ന കുട്ടികൾക്കു കളിക്കാനുള്ളതാണ് ഈ പൂന്തോട്ടം. ശിശുക്കളെ സ്നേഹിച്ച ഈശോ കുട്ടികൾക്ക് ഒരുക്കിയപോലെ ഒരിടം.

ഏലിയാ പ്രവാചകനും കാക്കയും

ആയുസിൽ ആർക്കും ഒന്നും കൊടുക്കാത്ത കാക്ക, എല്ലാം തന്റെ കൊക്കിലൊതുക്കാൻ ശ്രമിക്കുന്ന കാക്ക ഏലിയാ പ്രവാചകന് അപ്പം കൊണ്ടുചെന്നു കൊടുക്കുന്ന കാഴ്ച അതിമനോഹരമാണ്. ഏലിയാ പ്രവാചകൻ ഭക്ഷണമില്ലാതെ തളർന്നു ജോർദാന്റെ കിഴക്കുള്ള അരുവിക്കരയിലുള്ള ഗുഹയിൽ ഒളിച്ചു താമസിക്കുമ്പോഴുള്ള സംഭവമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അരുവിയും ഗുഹയുമെല്ലാം നമ്മെ വിശ്വാസത്തിന്റെ തീരത്തേക്ക് ആനയിക്കുന്നു.

നിന്റെ വഴി അടയുമ്പോൾ കർത്താവ് വ്യക്‌തികളിലൂടെയോ, വസ്തുക്കളിലൂടെയോ, ജീവജാലങ്ങളിലൂടെയോ വഴി തുറക്കുമെന്ന സന്ദേശം പകർന്നു നല്കുന്നു.

കൽക്കുളവും കൽക്കുരിശും

പാരമ്പര്യത്തിന്റെ ഭാഗമാണു പള്ളിമുറ്റത്തൊരു കൽക്കുരിശും കൽക്കുളവും ഉണ്ടായിരിക്കുക എന്നത്. കാൽ കഴുകി ദേവാലയത്തിൽ പ്രവേശിക്കുന്ന പഴയ ഒരു രീതി ഓർമിപ്പിക്കുന്നതാണിത്. വെറുപ്പ് ഉള്ളിൽനിന്നു കഴുകിക്കളഞ്ഞു ’അനുരഞ്ജിതരായി തീർന്നീടാം’ എന്ന ചിന്ത വിശ്വാസികളിൽനിറയ്ക്കുന്നതിനാണു കൽക്കുളവും ഒരുക്കിയിരിക്കുന്നത്. കൽക്കുളത്തിൽ നാലു സുവിശേഷകന്മാരുടെ അടയാളങ്ങൾ കല്ലിൽകൊത്തിയിരിക്കുന്നു.

പിയേത്തയും മണിമാളികയും

മൈക്കിൾ ആഞ്ചലോ കൊത്തിയ ലോകൈക ശില്പത്തിന്റെ മാതൃകയിലാണ് ഇവിടെ പിയേത്താ തീർത്തിരിക്കുന്നത്. ഇവിടെ എത്തുന്ന തീർഥാടകർ ഒരു നിമിഷമെങ്കിലും മൗനമായി പ്രാർഥിക്കാതെ പോകില്ല.

ഉന്നതമായ മണിമാളിക ആരെയും കാഴ്ചയുടെ കൊടുമുടി കയറ്റുന്നതാണ്. 25 അടി പൊക്കത്തിൽ തീർത്തിരിക്കുന്ന ഈ കൂറ്റൻ മണിമാളികയുടെ ഉള്ളിലൂടെ കയറി മുകളിലെത്തി കുട്ടനാടൻ കാഴ്ചകൾ കൺകുളിർക്കെ കാണാം.

മരിയൻ ആർട്ട് ഗാലറി
ലോകോത്തര മരിയൻ ചിത്രങ്ങൾ വീണ്ടും വരച്ചു പ്രതിഷ്ഠിച്ചിരിക്കുന്ന പ്രത്യേക ചിത്രശേഖരമാണു മരിയൻ ആർട്ട് ഗാലറിയിലുള്ളത്. സഞ്ചാരികൾക്ക് അവ മനസിലാക്കുന്നതിനു ഓരോ ചിത്രത്തിന്റെയും പ്രത്യേകതകൾ ചുവടെ ചേർത്തിരിക്കുന്നു. കലാമേന്മ അല്പം പോലും കുറയാത്ത ഈ ചിത്രങ്ങൾ തീർഥാടകർക്കു സ്വർഗീയ ആനന്ദം പകരും.

പുഴയും പുഴയുടെ തീരവും

പുഴയുടെ തീരത്താണ് ആരാധനാക്രമക്കാലങ്ങളുടെ പ്രത്യേക റിലീഫ് വർക്കുകൾ തയാറാക്കിയിരിക്കുന്നത്. പുഴയുടെ സൗന്ദര്യം ചോർന്നുപോകാതെതന്നെ ഇവ തയാറാക്കിയിരിക്കുന്നു.

വിസ്മയങ്ങൾക്കു പിന്നിലെ ശക്‌തി

ഇവിടത്തെ ഓരോ ചെടിയേയും തൊട്ടുതലോടി പരിപാലിക്കുന്നത് മനസിന് സാന്ത്വനം നല്കുന്ന ഒട്ടേറെ ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്ത ഷാജി തുമ്പേച്ചിറയിലച്ചനാണ്.

കർഷകത്തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരായ കർഷകരുമടങ്ങുന്ന 74 കുടുംബങ്ങൾ മാത്രമുള്ള ഈര പള്ളിയിൽ വികാരിയായി 2007ൽ ഫാ.ഷാജി തുമ്പേച്ചിറയിൽ എത്തുമ്പോൾ ഓടുമേഞ്ഞ ഷെഡുപോലുള്ള ദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. ചുറ്റും നെൽപ്പാടങ്ങൾ. പള്ളിയുടെ സമീപത്തുകൂടി പുഴയൊഴുകുന്ന പ്രകൃതിരമണീയമായ പ്രദേശം.

എന്നാൽ, ഈ വൈദികന്റെ നേതൃത്വത്തിൽ ഇടവകയും നാടും ഒരേ മനസോടെ ഒന്നു ചേർന്നപ്പോൾ സ്വപ്നത്തിൽപോലും ചിന്തിക്കാൻ പറ്റാത്ത അദ്ഭുതങ്ങളാണ് ഈ മണ്ണിൽ വിരിഞ്ഞത്. മനോഹരമായ ഒരു ദേവാലയവും ഉദ്യാനവും മനംകവരുന്ന കലാസൃഷ്‌ടികളും. ‘മദർ ഓഫ് ഫാർമേഴ്സ്’ എന്ന പേരിലാണു മൂന്നുവർഷംകൊണ്ടു ദേവാലയം തീർത്തത്. ഇതോടൊപ്പം ഈര എന്ന ഗ്രാമം ആത്മീയമായും സാംസ്കാരികമായും സാമ്പത്തികമായും വളർന്നു. നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കും ദേവാലയം അരങ്ങൊരുക്കി. ഈശോ വസിക്കും കുടുംബം, മരിയൻ, ജീസസ്, മന്നാപേടകം, പളുങ്കുകടൽ, മഞ്ഞ് എന്നിവയടക്കം മൂവായിരത്തിലധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും അറിയപ്പെടുന്ന ധ്യാനപ്രസംഗകനും കൂടിയാണു ഫാ. ഷാജി തുമ്പേച്ചിറയിൽ

ഏഷ്യന്‍ വംശജനായ ഡോക്ടറെ യുണെറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കി.

വിമാനത്തില്‍ അധിക ബുക്കിങ്ങ് എന്ന് കാണിച്ചാണ് എയര്‍ലെെന്‍ ജീവനക്കാര്‍ ഏഷ്യന്‍ വംശജനായ യാത്രക്കാരനെ പുറത്താക്കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി ലീവില്‍ പ്രവേശിപ്പിച്ചു. ചിക്കാഗോ ഓഹരെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലൂയിസ്‌വില്ലെ കെന്റുക്കിയിലേക്ക് പുറപ്പെട്ട യുണെറ്റഡ് എയര്‍ലൈന്‍സിന്റെ 3411 നമ്പര്‍ വിമാനത്തിലാണ് ഏഷ്യന്‍ വംശജനായ ഡോക്ടര്‍ക്ക് അപമാനം നേരിടേണ്ടി വന്നത്.വിഷയവുമായി ബന്ധപ്പെട്ട് യുണെറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോയിട്ടേഴ്‌സിന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയിട്ടോ മാപ്പു പറഞ്ഞിട്ടോ ഇല്ല

വിമാനത്തില്‍ അധിക ബുക്കിങ്ങായതു കാരണം താങ്കള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല എന്ന് ജീവനക്കാര്‍ അറിയിച്ചെങ്കിലും യാത്രക്കാരന്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയും ജീവനക്കാരുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.                                                                                                                                                                         എന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞത്.

 

അധിക ബുക്കിങ്ങ് കാരണം ടിക്കറ്റ് റദ്ദാക്കേണ്ടതായി വന്നാല്‍ വിവരം സാധാരണഗതിയില്‍ നേരത്തെ യാത്രക്കാരെ അറിയിക്കേണ്ടതാണ്. എന്നാല്‍ യുണെറ്റഡ് എയര്‍ലെെന്‍സില്‍ യാത്രയ്ക്ക് തൊട്ടു മുന്‍പ് മാത്രമാണ് ഇതുമായി ബന്ധപ്പെട്ടവിവരം യാത്രക്കാരനെ അറിയിച്ചത്. വിഷയം അന്വേഷിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പറഞ്ഞു. ഏഷ്യന്‍ വംശജനെതിരായി നടന്ന ആക്രമണത്തിനെതരിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്

 

യുണെറ്റഡ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിഷയം പുറത്തു വന്നത്. വീഡിയോയില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ തന്നെ വിമാനത്തിലെ സീറ്റില്‍ നിന്ന് യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം.

മരണം പതിയിരിക്കുന്ന വനം എന്ന് വേണമെങ്കില്‍ ജപ്പാനിലെ ഓക്കിഗാഹരയിലുള്ള ഈ കാടിനെ കുറിച്ചു പറയാം .കാരണം ഈ കാട്ടില്‍ അകപ്പെട്ടാല്‍ പിന്നെ മരണം ഉറപ്പാണ് എന്നാണ് വിശ്വാസം .ഈ കാട് ലോകത്തിനു മുന്നില്‍ ഇന്നും ചുരുള്‍ അഴിയാത്ത ഒരു രഹസ്യം ആണെന്ന് വേണമെങ്കില്‍ പറയാം .കാരണം വിചിത്രമാണ് . ഇത് ജപ്പാനിൽ ഉള്ള ഒരു ഘോര വനം ആണ് .

മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിനു മറ്റൊരു പേര് കൂടി ഉണ്ട് അത്മഹത്യാ വനം .കാരണം ഓരോ വര്‍ഷവും നൂറു കണക്കിനാളുകളാണ് ഇവിടെ മരണപ്പെടുന്നത്. അസ്വസ്ഥമായ മനസുമായി ഈ വനത്തില്‍ ആരെങ്കിലും പ്രവേശിച്ചാല്‍ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ചു ആത്മഹത്യ ചെയ്യിക്കുമെന്നാണ് പറയപ്പെടുന്നത്.

ഈ കാടിനുള്ളില്‍ മൊബൈലും വടക്കുനോക്കിയന്ത്രവും പ്രവർത്തിക്കില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ വനത്തിനുള്ളിൽ പ്രവേശിച്ചവർക്ക് തിരിച്ചുപുറത്ത് കടക്കാനും കഴിയില്ല. ആത്മഹത്യ ചെയ്യാനെത്തുന്നവരെ തടയാന്‍ പൊലീസ് വനത്തിന് ചുറ്റും വലിയ വേലികളും നിരവധി ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും മരണസംഖ്യ ഉയരുകയാണ് എന്നതാണ് സത്യം .

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ചും വിദേശത്തേക്ക് പോകുമ്പോള്‍ നമ്മള്‍ നിസ്സാരം എന്ന് കരുതുന്ന ചില വസ്തുക്കള്‍ ചിലപ്പോള്‍ നമ്മള്‍ക്ക് പണി തരാന്‍ സാധ്യതയുണ്ട് . നമ്മുടെ നാട്ടില്‍ യാതൊരു വിലക്കും ഇല്ലാത്ത സാധനങ്ങള്‍ ആകും ഇതെല്ലം തന്നെ.എന്നാല്‍ വിദേശത്തു എത്തുമ്പോള്‍ ഇതെല്ലം വിലക്കപെട്ടവ ആകുന്നു..സമയം മോശമെങ്കില്‍ ജയില്‍വാസത്തിനു വരെ ഇത് വഴിവെയ്ക്കാന്‍ സാധ്യത ഉണ്ടെന്നതാണ് സത്യം .

ഗള്‍ഫിലെ അടക്കം എട്ട് വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൈവശം വയ്ക്കരുതെന്ന് അറിയിച്ച് അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞദിവസം ഇലക്ടോണിക്‌സ് സാധനങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഈ പട്ടികയ്‌ക്കെതിരേ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.16/ 9.3 സെന്റീമീറ്റര്‍ വലിപ്പമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ക്യാമറ, ഈ റീഡേഴ്‌സ് എന്നീ സാധനങ്ങള്‍ക്കായിരുന്നു അമേരിക്കന്‍ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിത്.

എന്നാല്‍ വിമാനയാത്രയില്‍ ഇതുകൂടാതെ കൈവശം വയ്ക്കാനാകാത്ത വസ്തുക്കളുടെ പട്ടിക എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ പുറത്തുവിട്ടു. ഈ വസ്തുക്കളുമായി ഒരു രാജ്യത്തേക്കും വിമാനയാത്ര അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. ആ വസ്തുക്കള്‍ താഴെ പറയുന്നവയാണ്.

1, ലിക്വിഡ്, ജെല്‍, പേസ്റ്റ്, എയ്‌റോസോള്‍, ലോഷന്‍, ക്രീം, കുടിവെള്ളം, സമാനസ്വഭാവമുള്ള മറ്റ് ദ്രാവകങ്ങള്‍.
2, കായിക ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും
3, സെല്‍ഫ് ബാലന്‍സിംഗ് വീല്‍, ഹോവര്‍ബോര്‍ഡുകള്‍ പോലുള്ള പേഴ്‌സണല്‍ മോട്ടോറൈസ്ഡ് വെഹിക്കിളുകള്‍.
4, കളിപ്പാട്ടമായി ഉപയോഗിക്കുന്നവ അടക്കമുള്ള ആയുധങ്ങള്‍
5, വെടിമരുന്നുകളും വെടിക്കോപ്പുകളും അടക്കമുള്ള അപകടകരമായ വസ്തുക്കള്‍.
6, പടക്കങ്ങളും വെടിമരുന്നും അടക്കമുള്ള സ്‌ഫോടകവസ്തുക്കള്‍.
7, കത്തിയോ കത്തിയുടെ ആകൃതിയുള്ളതോ കത്തിയായി ഉപയോഗിക്കാന്‍ കഴിയുന്നതായ മൂര്‍ച്ചയേറിയ വസ്തുക്കള്‍.
8, സ്പൂണ്‍ അടക്കമുള്ള ലോഹ വസ്തുക്കള്‍.
9, റേസര്‍ ബ്ലേഡുകള്‍.
10, കത്രിക.
11, തയ്യല്‍ സൂചി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വീട്  വില്‍പനയ്ക്ക്.എവിടെയെന്നല്ലേ ,  അമേരിക്കയിലെ അരിസോണയില്‍. മലനിരകള്‍ക്കു ഇടയിലെ ഈ സ്വപ്നവീട് സ്വന്തമാക്കണം എങ്കില്‍ കുറച്ചു പണം ഒന്നും പോര എന്ന് മാത്രം . 1.5 മില്ല്യന്‍ ഡോളര്‍  അതായത്ഏകദേശം 9,72,00,000 രൂപ ഉണ്ടെങ്കില്‍ ഈ വീട് സ്വന്തമാക്കാം .

അരിസോണയിലെ പ്രസ്‌കോട്ടില്‍ തംബ് ബട്ട്, ഹംഫ്രേസ്, ബില്‍ വില്ല്യംസ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ മലനിരകള്‍ക്ക് നടുവിലെ മനോഹരമായ ഭൂപ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ഈ വീടിന്റെ പേരും രസകരം ആണ് ,ഫാല്‍കണ്‍ നെസ്റ്റ് അഥവാ പരുന്തിന്‍കൂട്.6,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള  ഈ പത്തു നില വീട്ടില്‍ പക്ഷെ ഒരു കുടുംബത്തിനു തങ്ങാന്‍ ഉള്ള സ്ഥലം മാത്രമേ ഉള്ളൂ എന്നതാണ് മറ്റൊരു കൗതുകം .124 അടി ഉയരവും ഒരു നിലയില്‍ നിന്ന് അടുത്ത നിലയിലേക്ക് എത്താന്‍ ഹൈഡ്രോളിക് എലവേറ്ററുമുള്ള ഈ ആഡംബര സൗധത്തില്‍ മൂന്ന് കിടപ്പുമുറികള്‍ മാത്രമാണ് ഉള്ളത്.ഇന്ത്യന്‍ വംശജനായ സുകുമാര്‍ പാലാണ് ഫാല്‍കണ്‍ നെസ്റ്റിന്റെ നിര്‍മ്മാതാവ്.

മെക്‌സിക്കോയില്‍ ഒരു അമ്മയും മകനും തമ്മില്‍ മുട്ടന്‍ പ്രേമം.ഒടുവില്‍ നാട്ടുകാര്‍ മാത്രമല്ല മകന്‍ വീട്ടില്‍ കയറുന്നത് കോടതി തന്നെ വിലക്കേണ്ടി വന്നു .മോണിക്ക മാര്‍സിനും (37) മകന് കാലബ് പിറ്റേഴ്‌സണും (20) പരസ്പരം കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആരു വിചാരിച്ചാലും തങ്ങളുടെ പ്രണയബന്ധം തകര്‍ക്കാനാവില്ലെന്ന നിലപാടിലാണ് അമ്മയും മകനും.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദത്ത് നൽകിയിരുന്ന മകനെ ഏതാനും വർഷങ്ങൾക്ക് മുന്പാണ് അമ്മ കണ്ടത്.തന്റെ പതിനാറാം വയസ്സിലാണ് മോണിക്ക പിറ്റേഴ്‌സിന്റെ അമ്മയാവുന്നത്. കാമുകനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് അകം തന്നെ കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കി.18 വര്‍ഷത്തിന് ശേഷമാണ് പിറ്റേഴ്‌സന്‍ സ്വന്തം അമ്മയെ കാണുന്നത്. പിന്നീട് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയം തുടര്‍ന്നു. അമ്മയെ വിട്ട് വളര്‍ത്തമ്മയ്ക്കും, അച്ഛനും ഒപ്പം നില്‍ക്കാന്‍ ആവാത്തതിനാല്‍ മെക്‌സിക്കോയിലേക്ക് വന്നു എന്ന് പിറ്റേഴ്‌സണ്‍ പറയുന്നു.അങ്ങനെ ഇരുവരും മുട്ടന്‍ പ്രേമമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അമ്മ തന്റെ പ്രണയം അംഗീകരിച്ചതോടെ പീറ്റേഴ്‌സണ്‍ അവരോടൊപ്പം താമസം തുടങ്ങി. പക്ഷേ അയല്‍ക്കാര്‍ അമ്മയും മകനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് എതിരെ പോലീസില്‍ പരാതി നല്‍കി.

തങ്ങള്‍ ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ജിവിയ്ക്കാന്‍ അനുവദിയ്ക്കണം എന്നുമാണ് മോണിക്കയും പീറ്റേഴ്‌സണും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ കോടതി തയ്യാറായില്ല. തെറ്റായ സാമൂഹിക ബന്ധങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുക എന്ന് കോടതി വിലയിരുത്തി.മോണിക്ക താമസിയ്ക്കുന്ന ന്യൂ മെക്‌സിക്കോയിലേക്ക് വരുന്നതിന് പിറ്റേഴ്‌സണ് വിലക്ക് ഏര്‍പ്പെടുത്തി. മകനെ കാണുന്നതിന് മോണിക്കയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. പിരിഞ്ഞ് ഇരിയ്ക്കുന്നത് വേദനാജനകമാണെന്നാണ് ഇരുവരുടേയും അഭിപ്രായം.

RECENT POSTS
Copyright © . All rights reserved