UK

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിവരസാങ്കേതികവിദ്യയിൽ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രാവീണ്യം കൂട്ടുന്നതിനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ഏതാനും വർഷത്തിനുള്ളിൽ 90% ജോലികൾക്കും നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവരസാങ്കേതികവിദ്യയിലുള്ള അറിവുകൾ ഒരു പ്രധാന ഘടകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് എൻഎച്ച്എസ് തങ്ങളുടെ ജീവനക്കാർക്ക് അവരുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്.


ഭാവിയിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നേഴ്സുമാരും മിഡ് വൈഫറി മേഖലയിലെ ജീവനക്കാരും സജ്ജരാണോ എന്ന് പരിശോധിക്കാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിംഗ് ഇൻഫർമേഷൻ ഓഫീസർ ഡോ. നടാഷ ഫിലിപ്സിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു.

ഇതിനോടകം തന്നെ നേഴ്സുമാരുടെ ബിരുദ പാഠ്യപദ്ധതിയിൽ ഡേറ്റ അനാലിസിസ്,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവ ഉൾപ്പെടുത്തപെട്ടു കഴിഞ്ഞു. എന്നിരുന്നാലും കാലാകാലങ്ങളിൽ മാറിവരുന്ന സാങ്കേതികവിദ്യയിൽ തങ്ങളുടെ ജീവനക്കാരെ എങ്ങനെ പ്രാപ്തരാക്കണമെന്നാണ് പുതിയ കമ്മിറ്റി അവലോകനം ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ (96) കിരീടധാരണത്തിന്റെ 70–ാം വാർഷികാഘോഷങ്ങൾ ബ്രിട്ടനിൽ ആരംഭിച്ചു കഴിഞ്ഞു. ജൂബിലി ആഘോഷങ്ങളിൽ ബ്രിട്ടീഷ് ജനത ഒന്നാകെ പങ്കെടുക്കുന്നു. എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട് എഴുപതു വര്‍ഷമാവുന്നു. ഈ അവസരത്തിൽ രാജ്ഞിയുടെ ജീവിതത്തിൽ നിന്നുള്ള കൗതുകകരമായ 70 വസ്തുതകൾ ബക്കിംഗ്ഹാം കൊട്ടാരം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. അവ വിശദമായി അറിയാം.

1. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചക്രവർത്തി.

2. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ജനനം 1926 ഏപ്രിൽ 21 -ന്.

3. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി തന്റെ ഭരണകാലത്ത് നടത്തിയത് 150 -ലധികം കോമൺവെൽത്ത് സന്ദർശനം

4. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് 100 -ലധികം രാജ്യങ്ങൾ. ഇതിൽ കാനഡ 22 തവണ സന്ദർശിച്ചു.

5. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ പൊതുപരിപാടി 1942 -ൽ (പതിനാറാം പിറന്നാൾ ദിനത്തിൽ).

6. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഭരണകാലത്ത് നടത്തിയത് ആയിരക്കണക്കിന് പൊതുപരിപാടികൾ. 21,000 പൊതുപരിപാടികൾ നടത്തിയെന്നാണ് കണക്കുകൾ.

7. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അംഗീകരിച്ചത് പാർലമെന്റ് പാസാക്കിയ നാലായിരത്തോളം നിയമങ്ങൾ.

8. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി നടത്തിയത് നൂറിലധികം ഔദ്യോഗിക വിരുന്നുകൾ.

9. 500 -ലധികം സംഘടനകളുടെ പാട്രൺ ആയിരുന്നു എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി. 70-ലധികം വിദ്യാഭ്യാസ-പരിശീലന സംഘടനകൾ, 60-ലധികം കായിക വിനോദ സംഘടനകൾ എന്നിവ ഇതിൽ ഉൾപ്പെടും.

10. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഇതുവരെ അയച്ചത് പത്ത് ലക്ഷത്തിലധികം ആശംസാ കാർഡുകൾ.

11. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ മുഖം അനാവരണം ചെയ്തുള്ള നാണയം ഉള്ളത് 35 രാജ്യങ്ങളിൽ.

12. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയിലും കോമൺവെൽത്ത് സേനയിലുമായി വഹിച്ചത് 50 -ലധികം റാങ്കുകളും പദവികളും.

13. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്കുള്ള ഒരു പ്രത്യേക പദവി ‘വിശ്വാസത്തിന്‍റെ പ്രതിരോധകാവലാൾ’ എന്നതാണ്. ആദ്യം ഈ പദവി നൽകിയത് 1521 -ൽ പോപ് ലിയോ പത്താമൻ ഹെൻറി എട്ടാമൻ രാജാവിന്.

14. എലിസബത്ത് രാജ്ഞി അടിയുറച്ച ദൈവവിശ്വാസിയാണ്.

15. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടേതായി ഔദ്യോഗികമായി വരച്ചിട്ടുള്ളത് ഇരുന്നൂറിലധികം പോ‍ർട്രെയിറ്റുകൾ. ആദ്യത്തേത് 1933ൽ ഏഴാം വയസ്സിൽ.

16. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ട്രസ്റ്റായി സൂക്ഷിച്ചിട്ടുള്ള ശേഖരത്തിൽ ആയിരക്കണക്കിന് പെയിന്‍റിങ്ങുകളും ഫോട്ടോകളും പുസ്തകങ്ങളും രേഖകളും ശിൽപങ്ങളും ഉണ്ട്.

17. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി പൂന്തോട്ട പാർട്ടികളിൽ സൽക്കരിച്ചിട്ടുള്ളത് ഒന്നര മില്യണിലധികം പേരെ. 1952 മുതൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ 180-ലധികം പൂന്തോട്ട പാർട്ടികൾ നടന്നിട്ടുണ്ട്.

18. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 അമേരിക്കൻ പ്രസിഡന്റുമാർ.

19. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. രാജ്ഞിയുടെ കിരീടധാരണവേളയിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ.

20. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പ്രിയ ഓമനകളായിരുന്നത് 30ലധികം കോർഗി നായ്ക്കൾ.

21. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യം ബ്രിട്ടീഷ് അണ്ടർഗ്രൗണ്ടിൽ യാത്ര ചെയ്തത് 1939ൽ.

22. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ റേഡിയോ ബ്രോഡ്കാസ്റ്റ് 1940ൽ പതിനാലാം വയസ്സിൽ.

23. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയുടെ വനിതാ വിഭാഗമായ ഓക്സില്ലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്നത് 1945ൽ. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയാണ് എലിസബത്ത്.

24. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക വിദേശസന്ദർശനം 1947ൽ.

25. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ സൈനികനിയമനം 1942ൽ ഗ്രനേഡിയർ ഗാർഡ്സിൽ കേണൽ ആയി.

26. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി വിദേശത്ത് നിന്ന് ക്രിസ്മസ് സന്ദേശം ബ്രോഡ് കാസ്റ്റ് ചെയ്തത് 1953ൽ ന്യൂസിലാൻഡിൽ നിന്ന്

27. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1954 മെയ്‌ 1ന് ലിബിയയിൽ നിന്ന്.

28. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അവസാനമായി ഔദ്യോഗികമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1997 ഓഗസ്റ്റ് 9ന്.

29. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി ഇ മെയിൽ അയച്ചത് 1976ൽ അമേരിക്കൻ പ്രതിരോധസെക്രട്ടറിക്ക്.

30. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് റാണി. 1986 ലായിരുന്നു ഇത്.

31. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ആദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി.

32. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ആദ്യ വെബ്സൈറ്റ് തുടങ്ങിയത് എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്ത് – 1997ൽ.

33. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ട്വീറ്റ് ചെയ്തത് 2014ൽ.

34. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഇന്‍‍സ്റ്റഗ്രാം പോസ്റ്റ് 2019ൽ.

35. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ തന്നെ ആദ്യമായി മെഡൽ ഏർപ്പെടുത്തിയത് 2009ൽ. ഭീകരാക്രമണം ചെറുക്കാനുള്ള സൈനിക നടപടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്കാണ് എലിസബത്ത് ക്രോസ് നൽകുന്നത്.

36. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക അയർലണ്ട് സന്ദർശനം 2011ൽ.

37. ബ്രിട്ടീഷ് സിനിമക്കും ടെലിവിഷനും നൽകിയ പിന്തുണയുടെ പേരിൽ എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയെ 2013ൽ ബാഫ്ത പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

38. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിനായി 2012 ജൂൺ 3-ന് തെംസ് നദിയിൽ നടന്ന പ്രയാണത്തിൽ പങ്കെടുത്തത് 670 ബോട്ടുകൾ – ഏറ്റവും കൂടുതൽ ബോട്ടുകൾ പങ്കെടുത്ത പരേഡിനുള്ള ലോകറെക്കോഡ് സ്വന്തമാക്കി.

39. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം നീണ്ടുനിന്നത് അഞ്ച് മാസം (168 ദിവസം). 1953 നവംബറിൽ ബെർമുഡയിൽ നിന്ന് തുടങ്ങി 1954 മേയ് മാസം ജിബ്രാൾട്ടറിൽ അവസാനിച്ചു.

40. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഒറ്റ പര്യടനത്തിൽ ഏറ്റവും കൂടുതൽ രാജ്യം സന്ദർശിച്ചത് 1966ൽ – 14 രാജ്യങ്ങൾ.

41. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി തെംസ് നദിയിലെ അരയന്ന കണക്കെടുപ്പ് നേരിൽ കണ്ടത് 2009 ലാണ്.

42. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായത് 1947 നവംബർ 20ന്.

43. 2017-ൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ എഴുപതാം വിവാഹ വാർഷികം ആഘോഷിച്ചു.

44. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1966ൽ ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബോൾ ട്രോഫി സമ്മാനിച്ചത്. ക്യാപ്റ്റൻ ബോബി മൂർ ആണ് ട്രോഫി ഏറ്റുവാങ്ങിയത്.

45. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കോൺകോർഡിൽ ആദ്യമായി യാത്ര ചെയ്തത് 1977ൽ.

46. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1973ൽ പ്രസിദ്ധമായ സിഡ്നി ഓപ്പറ ഹൗസ് ഉദ്ഘാടനം ചെയ്തത്.

47. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ ഫാഷൻ ലോകത്തെ പുരസ്കാരം പ്രഖ്യാപിച്ചുതുടങ്ങിയത് 2018 മുതൽ – ആദ്യജേതാവ് റിച്ചാർഡ് ക്വിൻ.

48. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് നാല് മാർപാപ്പമാരെ.

49. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം ധരിച്ചത് രണ്ട് കിരീടങ്ങൾ – സെന്റ് എഡ്വേർഡ്സ് കിരീടവും ഇംപീരിയൽ സ്റ്റേറ്റ് കിരീടവും.

50. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണദിവസത്തെ പര്യടനവീഥിയിൽ അണിനിരന്നത് 2000ലധികം മാധ്യമപ്രവർത്തകരും 500 ഫോട്ടോഗ്രാഫർമാരും.

51. കിരീടധാരണ ചടങ്ങ് ബിബിസിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. ബ്രിട്ടീഷുകാർ ടിവിയിലൂടെ ലൈവായി കണ്ട ആദ്യ കിരീടധാരണം.

52. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി രാജകീയയാനം ബ്രിട്ടാനിയയിൽ 1954 മുതൽ 1997 വരെ നടത്തിയത് 700ലധികം യാത്രകൾ.

53. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ക്രിസ്മസ് സന്ദേശം ബ്രോ‍ഡ്കാസ്റ്റ് ചെയ്യുന്നത് മുടങ്ങിയത് 1969ൽ മാത്രം.

54. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അപ്പോളോ 11ലെ ബഹിരാകാശയാത്രികർക്ക് അയച്ച സന്ദേശത്തിന്‍റെ പകർപ്പ് ഒരു ലോഹച്ചെപ്പിൽ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുണ്ട് – (YOU ARE HERE എന്നതായിരുന്നു സന്ദേശം)

55. രാജ്ഞിയും ഭർത്താവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയ ബ്രിട്ടീഷുകാരന് 2016ൽ സന്ദേശം അയച്ചു. ബഹിരാകാശത്ത് നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പ്രതികരിച്ചു.

56. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം വൈകിട്ട് റേഡിയോ സന്ദേശം നൽകി. “നിങ്ങളുടെ വിശ്വാസത്തിന് അർഹയാകാൻ എന്റെ ജീവിതത്തിലുടനീളം ഞാൻ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കും.” ഇതായിരുന്നു സന്ദേശം.

57. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് നിരവധി മൃഗങ്ങളും സമ്മാനമായി കിട്ടിയിട്ടുണ്ട്.

58. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ട്രൂപ്പിങ് ദ കളർ പരേഡ് മുടങ്ങിയത് 1955ൽ മാത്രം – റെയിൽവേ പണിമുടക്ക് കാരണം. കോവിഡ് സമയത്ത് 2020-ലും 2021-ലും വിൻഡ്‌സർ കാസിലിൽ ചെറിയ രീതിയിൽ ചടങ്ങ് നടന്നു.

59. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ വിൻഡ്സർ കൊട്ടാരമാണ് ലോകത്തെ ഏറ്റവും പഴയ ഒന്ന്.

60. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് പാസ്പോർട്ടോ ഡ്രൈവിങ് ലൈസൻസോ ഇല്ല.

61. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് ആദ്യമായി കുട്ടിക്കുതിര പെഗ്ഗിയെ സമ്മാനിച്ചത് മുത്തച്ഛൻ ജോർജ് അഞ്ചാമൻ രാജാവ്.

62. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 1937-ൽ തന്റെ 11-ാം വയസ്സിൽ ഗൈഡായി പ്രവ‍ർത്തിച്ചിട്ടുണ്ട്.

63. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 18 ട്രൂപ്പിങ് ദ കളർ പരേഡുകളിലും ഉപയോഗിച്ചത് ബർമീസ് എന്ന് പേരുള്ള ഒരേ കുതിരയെ.

64. എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ട്രസ്റ്റ് ലക്ഷത്തിലധികം പേർക്ക് നേത്ര ശസ്ത്രക്രിയ നടത്തി.

65. എലിസബത്ത് രാജ്ഞി ഭരണകാലത്ത് നടത്തിയത് 650ലധികം വാഴിക്കലുകൾ.

66. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണവേളയിൽ അണിഞ്ഞ വസ്ത്രം ‍‍ഡിസൈൻ ചെയ്തത് സർ നോർമൻ ഹാർട്നെൽ.

67. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണം ബ്രിട്ടനിൽ മാത്രം ടിവിയിലൂടെ ലൈവായി കണ്ടത് 27ലക്ഷം പേർ.

68. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി വനസംരക്ഷണത്തിനായി 2015ൽ പ്രത്യേക പദ്ധതി തുടങ്ങി – കോമൺവെൽത്ത് കാനപി പദ്ധതി.

69. രാജ്ഞിക്ക് ജോർജ്ജ് ക്രോസ് അവാർഡ് നൽകി ആദരിച്ചു.

70. എലിസബത്ത് രാജ്ഞി 2012 ഒളിമ്പിക്സിൽ ജെയിംസ് ബോണ്ടിനൊപ്പമെത്തി.

എൻഫീൽഡ്: പാചകത്തിനിടയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരണപ്പെട്ട നിഷാ ശാന്തിന്‌ എൻഫീൽഡിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. അകാലത്തിൽ വിടപറഞ്ഞ തങ്ങളുടെ പ്രിയ സോദരിയെ അവസാനമായി ഒരു നോക്ക് കാണുവാനും കുടുംബത്തെ ആശ്വസിപ്പിക്കുവാനും, അന്ത്യാഞ്ജലി അർപ്പിക്കുവാനുമായി ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളുമായി നൂറുകണക്കിന് ആളുകൾ എൻഫീൽഡിൽ വന്നെത്തിയിരുന്നു.

രാവിലെ പതിനൊന്നരയോടെ എൻഫീൽഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ & സെന്റ് ജോജ്ജ് ദേവാലയത്തിൽ കൊണ്ടുവന്ന മൃതദേഹം ഭർത്താവ് ശാന്തും, മക്കളായ സ്നേഹയും ഇഗ്ഗിയും, കുടുംബാംഗങ്ങളും,ബന്ധുമിത്രാദികളും ചേർന്ന് സ്വീകരിച്ചു.

മൃതദേഹം ഏറ്റുവാങ്ങിയ ഭർത്താവ് ശാന്ത്‌ തന്റെ പ്രിയതമയയുടെ നിശ്ചലമായ വദനത്തിലെ മങ്ങാത്ത പുഞ്ചിരിയും, മക്കൾ തങ്ങളുടെ പ്രിയമാതാവിന്റെ കണ്ണടച്ചുള്ള വിടപറയലും വിങ്ങലോടെ നോക്കി നിൽക്കുമ്പോൾ, നിശ്ചലയായി കിടക്കുന്ന തന്റെ പ്രിയമോളെ അവസാനമായി ഒരുനോക്കു കാണുവാൻ നാട്ടിൽ നിന്നുമെത്തിയ നിഷയുടെ അമ്മ സുലോചന വടക്കയിൽ, സഹോദരൻ ജ്യോജി ആലുമ്മൂട്ടിൽ, വിദേശത്തുനിന്നും എത്തിയ ശാന്തിന്റെ സഹോദരരായ സ്റ്റാൻലിയും, ഡേവിഡും അവരിലെല്ലാം പൊഴിഞ്ഞ കണ്ണീർ കണങ്ങൾ കണ്ടു നിന്നവരുടെ ഹൃദയം പിളർത്തി.

ദേവാലയത്തിൽ മൃതദേഹം എത്തിച്ച ശേഷം നടത്തിയ അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ പള്ളി വികാരി റെവ. ഫാ.ഡാനിയേൽ ഹംഫ്രേയ്‌സ്‌ മുഖ്യകാർമ്മികത്വം വഹിക്കുകയും പ്രിയ ഇടവകാംഗത്തിനെ അനുസ്മരിച്ചു സന്ദേശം നൽകുകയും ചെയ്തു. കൂടാതെ സിമിത്തേരിയിൽ നടത്തിയ അന്ത്യോപചാര ശുശ്രുഷകൾക്കും ഫാ.ഡാനിയേൽ നേതൃത്വം നൽകി.

ദേവാലയത്തിൽ വെച്ച് നടത്തിയ മലയാളത്തിലുള്ള ഒപ്പീസ്സ് ഫാ. ജോസഫ് മുക്കാട്ടും, സിമിത്തേരിയിൽ നടത്തിയ അവസാന പ്രാർത്ഥനകൾ ഫാ. ജോസ് അന്ത്യാംകുളവും ചൊല്ലി.

ലിൻ, ജൊഹാൻ, എഡ്രിക് എന്നിവർ അൾത്താര ശുശ്രുഷയിലും, വായനകൾക്കു മകൻ ഇഗ്ഗിയും, റേമൾ എന്നിവരും, കാറോസൂസാ പ്രാർത്ഥനകളിൽ ഡാനി, ആൽബിൻ,ആൽഫി, സച്ചിൻ എന്നിവരും പങ്കുചേർന്നു.

ദേവാലയത്തിലെ അന്ത്യോപചാര ശുശ്രുഷകൾക്കു ശേഷം പൊതുദർശനത്തിനും, അനുസ്മരണത്തിനും അവസരം ഒരുക്കിയിരുന്നു. കുടുംബത്തെ പ്രതിനിധീകരിച്ചു മകൾ സ്നേഹയും, എൻഫീൽഡ് മലയാളി സമൂഹത്തിനു വേണ്ടി സൻജോയിയും അനുസ്മരണം നടത്തി. മകൾ സ്നേഹ, പ്രിയ മാതാവിനെ തേങ്ങലോടെ അനുസ്മരിക്കുമ്പോൾ വാക്കുകൾ പൂർണ്ണതയിലായില്ലെങ്കിലും ഒരിക്കലും തിരിച്ചു വരാത്ത കരുതലിന്റെയും, സ്നേഹത്തിന്റെയും ആ വലിയ നഷ്‌ടം വാക്കുകളിലൂടെ ഒഴുക്കിയ വിങ്ങലുകളിലും വേദനകളിലും നിഴലിക്കുന്നുണ്ടായിരുന്നു.

സാന്ത്വനവും സഹായവും,താങ്ങും തണലുമായി കുടുംബത്തിന് വേണ്ടി ഒപ്പം നിന്ന ഏവർക്കും കുടുംബത്തിന് വേണ്ടി ജോൺ രവി നന്ദി പ്രകാശിപ്പിച്ചു.

പൊതുദർശനത്തിനു ശേഷം എൻഫീൽഡ് സിമിത്തേരിയിലേക്കുള്ള നിഷയുടെ അന്ത്യമയാത്രയെ അനുഗമിച്ച ജനാവലി സംസ്കാര ശുശ്രുഷകൾക്കു വേദനയോടെ സാക്ഷ്യം വഹിച്ചു.

കണ്ണീരിൽ കുതിർന്ന യാത്രാമൊഴികൾ സ്വീകരിച്ച നിഷാ ശാന്തിന് തന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു പ്രിയ കുടുംബാംഗങ്ങൾക്കൊപ്പം ജീവിച്ചു കൊതിതീരാത്ത എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കുകയായിരുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.

•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട്‌ പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.

• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.

• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://www.hcilondon.gov.in/page/recent-circulars-on-oci/ സന്ദർശിക്കുക.

ഒസിഐ കാർഡ് എപ്പോൾ പുതുക്കണം?

20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ തിരുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.

ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്കു വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലീഡ്‌സ് : മലയാളിയുടെ തറവാട് റെസ്റ്ററന്റിൽ നാടൻ രുചി തേടി ഇത്തവണ എത്തിയത് പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ്. അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർക്കൊപ്പം മെയ് 28 ശനിയാഴ്ചയാണ് സൈമൺ തറവാട്ടിലെത്തിയത്. തറവാട്ടിലെ ഏറ്റവും പ്രശസ്തമായ മീൻകൂട്ടാനും ചില്ലി പനീറും സ്‌ക്വിഡ് റിങ്‌സും പറാത്തയും കഴിച്ച് മനസ്സും വയറും നിറഞ്ഞ ശേഷമാണ് മൂവരും മടങ്ങിയത്. ലീഡ്‌സിലുള്ള തറവാട് റെസ്റ്ററന്റിലെ സ്ഥിരം സന്ദർശകനാണ് സിഗാൾ.

നംഡോർ ഫോഡോർ ദി ടോക്കിംഗ് മംഗൂസ് എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് മൂവരും റെസ്റ്ററന്റിൽ എത്തിയത്. എഴുത്തുകാരനും സംവിധായകനുമായ സിഗാൾ ഒരുക്കുന്ന ഏറ്റവും പുതിയ ഡാർക്ക്‌ കോമഡി ചിത്രമാണ് ഇത്. സൈമൺ പെഗ്ഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒലിവർ അവാർഡ്‌സിൽ മികച്ച സ്‌പെഷ്യാലിറ്റി റസ്‌റ്റോറന്റ് അവാർഡ് നേടിയ തറവാട്, ജൂണിൽ നടക്കുന്ന നാഷണൽ റെസ്റ്റോറന്റ് അവാർഡിൽ ഫുഡ് ലവേഴ്‌സ് അവാർഡിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. “സ്വാദിഷ്ടമായ വിരുന്നിന് ലീഡ്‌സ് തറവാട്ടിലെ എല്ലാ ജീവനക്കാർക്കും നന്ദി” – ഭക്ഷണം ആസ്വദിച്ച ശേഷം പെഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കെയർ സ്റ്റാർമർ, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, പോൾ അലോട്ട്, ഡേവിഡ് ഗോവർ, സുനിൽ ഗവാസ്‌കർ, മഹേല ജയവർധന, ആൻഡ്രൂ ലിങ്കൺ തുടങ്ങിയ പ്രമുഖർ തറവാട് സന്ദർശിച്ചിട്ടുണ്ട്. പെഗ്ഗും ലോയിഡും സിഗാലും തറവാടിന്റെ ഡിന്നർ പ്ലേറ്റുകളിൽ ഒപ്പ് നൽകി. കൂടാതെ റെസ്റ്ററന്റ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മൂവരും മടങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എസ് എം എ യുടെ സജീവ പ്രവർത്തകനും മുൻ എക്സിക്യൂട്ടീവ് മെമ്പറും ആയിരുന്ന റോബിൻ കുര്യന്റെ ഭാര്യ ഷാനി റോബിന്റെ പിതാവ് ചാക്കോ വാലൻതൊട്ടിയിൽ (69) നാട്ടിൽ നിര്യാതനായി. രണ്ട് പെൺ മക്കളാണ് പരേതനുള്ളത്. ഷാനി റോബിന്റെ ഇളയ സഹോദരി മഞ്ജു ഗൾഫിൽ ജോലി ചെയ്യുന്നു.

മൃതസംകാര ചടങ്ങുകൾ ജൂൺ 1 ബുധനാഴ്ച നാട്ടിൽ വെച്ച് നടത്തപ്പെടുന്നു.

ദുഃഖാർത്ഥരായ കുടുബാംഗങ്ങളെ എസ് എം എ കുടുംബം അനുശോചനം അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി പ്രസിഡന്റ് വിൻസെന്റ് കുര്യക്കോസും ജനറൽ സെക്രട്ടറി റോയി ഫ്രാൻസിസും അറിയിച്ചു .

ഷാനി റോബിന്റെ പിതാവിന്റെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെംസ്‌ഫോര്‍ഡിലുള്ള മലയാളി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം താഴത്തുപടി കുടുംബാംഗമായ ബെന്‍സി ജോസഫാണ് (43) മരണമടഞ്ഞത്. ബെൻസിയുടെ കുടുംബം ദുബായില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. വീഴ്ചയുടെ ആഘാതമോ ഹൃദയാഘാതമോ ആണ് മരണകാരണം എന്നാണ് ഇപ്പോൾ കിട്ടിയ വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആര്‍കിടെക്ട് ആയാണ് ബെന്‍സി ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ബെൻസിയും കുടുംബവും മൂത്ത കുട്ടി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ചെംസ്‌ഫോര്‍ഡിലേക്ക് താമസം മാറിയത്. പരേതയുടെ ഭര്‍ത്താവ് സിജി മാത്യുവും കുട്ടികളും ബെന്‍സിയുടെ ആകസ്മിക നിര്യാണത്തിൻെറ ഞെട്ടലിലാണ്.

ബെന്‍സി ജോസഫിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നമ്മുടെ സമൂഹത്തിൽ ഒരു വിജയ് ബാബുവും, ബോബി ചെമ്മണ്ണൂരും, വിനായകനുമൊക്കെ ആൾക്കാരുടെ സ്ത്രീപീഡനകഥകൾ വരുമ്പോൾ മാത്രം എഴുതിത്തീർക്കണ്ടവയല്ല ലൈംഗീക വിദ്യാഭ്യാസത്തിന്റ പ്രസക്തി
ഇവ നന്നായി തന്നെ വളരെ ലളിതമായി സൗമ്യമായി എഴുതി ഫോറസ്റ്റ്‌ പബ്ലിക്കേഷൻ പയ്യന്നൂർ പ്രസിദ്ധീകരിച്ച ജോസ്‌ന സാബു സെബാസ്റ്റ്യന്റെ “കുട്ടികൾക്ക് നൽകാം ലൈംഗിക വിദ്യാഭ്യാസം , മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം കൂടുതൽ ഉയരങ്ങളിലേക്ക് , വിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറപ്പെടുമ്പോൾ യൂകെയിലുള്ള ഓരോ മലയാളിക്കും അഭിമാനിക്കാം .

കാരണം എഴുത്തുകൾ പലവിധമുണ്ടെങ്കിലും എന്തോ ജോസ്‌നയുടെ എഴുത്തുകൾ പലതും സാഹിത്യവാസന ഒട്ടും തന്നെയില്ലാതെ മനുഷ്യരെ ചിന്തിപ്പിക്കാൻ കഴിവുള്ളവയാണ് . ജോസ്‌നയുടെ പല എഴുത്തുകളും ശക്തവും കാമ്പുള്ളവയുമാണെന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചിലർ പരസ്യമായും ചിലർ രഹസ്യമായും അംഗീകരിക്കുന്ന ഒന്നുതന്നെയാണ് . തന്റെ വായന മികവുകൾകൊണ്ടും, റിസേർച്ചുകൾ കൊണ്ടും, എക്സ്പീരിയൻസ് കൊണ്ടും വളരെയധികം സമ്പുഷ്ടമായ മാതാപിതാക്കൾക്കു കുട്ടികളെ ബയോളജിക്കൽ പരമല്ലാതെ മാനസീകമായി അവരുടെ ലൈംഗിക വളർച്ചയിൽ പതറാതെ അവരോടു കൂടെ എങ്ങനെ ഒരു കൂട്ടുകാരെ പോലെ സഞ്ചരിക്കാമെന്ന് ഈ ബുക്ക് പറഞ്ഞു വക്കുന്നു .

രാമദാസ് വാല്മീകം ബുക്ക് വായിച്ചു നൽകിയ അഭിപ്രായം ബുക്കിന്റെ എല്ലാ ഉൾക്കാമ്പുകളെയും എടുത്തു കാണിക്കുന്ന ഒന്നാണ് ശ്രീമതി ജോസ്ന സാബു സെബാസ്റ്റ്യൻ രചിച്ച “കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ ” പ്രധാനമായും മുതിർന്നവർക്കുള്ള ഒരു കൈ പുസ്തകം എന്ന ലക്ഷ്യത്തോടെയാണ് ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനുഷ്യരുടെ പുനരുല്പാദനം എന്ന ബയോളജി പാഠപുസ്തകത്തിലെ ഭാഗം ക്ലാസ്സിൽ പഠിപ്പിക്കേണ്ടി വരുമ്പോൾ അധ്യാപകർ ആ പാഠഭാഗം ഒഴിവാക്കി നിങ്ങൾ സ്വയം വായിച്ചു പഠിച്ചാൽ മതി എന്നു വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരുണത്തിലാണ് നമ്മുടെ വിദ്യാലയങ്ങളിൽ ലൈംഗിക പഠനത്തിന്റെയും ബോധനത്തിന്റെയും ആവശ്യകഥയ്ക്ക് പ്രസക്തി വർദ്ധിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ എങ്ങിനെയാണ് ആ കുഞ്ഞ് ജനിക്കുന്നത് എന്ന ചോദ്യം മക്കൾ നിഷ്കളങ്കമായി ചോദിക്കുമ്പോൾ എങ്ങിനെ അവർക്ക് കൃത്യമായി മറുപടി നൽകാൻ കഴിയുമെന്ന് ഗ്രന്ഥകാരി ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.

ഗർഭധാരണം മുതൽ കുഞ്ഞുങ്ങൾ വളർന്ന് കൗമാരപ്രായം കൈവരുന്നതു വരെയുള്ള ഘട്ടങ്ങളെ വേർതിരിച്ച് ഒരോ ഘട്ടത്തിലും കുട്ടികളിലുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങൾ എന്തെല്ലാമാണെന്നും കുട്ടികളെ അവരുടെ ജിജ്ഞാസതയെ സംശയരഹിതമായി എങ്ങിനെയൊക്കെ മുതിർന്നവർക്ക് മാറ്റിയെടുക്കാമെന്നും വളരെ ലളിതമായി ആകർഷകമായ ഹൃദ്യമായ ശൈലിയിൽ ഈ കൈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളിൽ വിദഗ്ധർ ഈ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങളുടെ ഉദ്ധരണികൾ കൂടി ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പുസ്തകരചനയുടെ കൈവല്യത്തിന് ഗവേഷണത്തിന്റെ ആധികാരികത എത്ര മാത്രം പ്രയോജനപ്പെട്ടു എന്നു വ്യക്തമാക്കുന്നു. ലൈംഗിക ബോധനം മറ്റു വിഷയങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത വീക്ഷണകോണിലൂടെയാണ് നടത്തേണ്ടതെന്ന് ഉദാഹരണങ്ങൾ നിരത്തി വ്യക്തമാക്കിയത് രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെയേറെ പ്രയോജനം ചെയ്യുന്നതാണ്.

വളരെയേറെ ശ്രദ്ധയോടെ കുട്ടികളുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചില്ലെങ്കിൽ വരുന്ന പാളിച്ചകൾ ഇല്ലാതാക്കുന്നതിന് പലതരത്തിലുള്ള ബോധനതന്ത്രങ്ങൾ എങ്ങിനെയാണ് സ്വീകരിക്കേണ്ടതെന്ന് ഉദാഹരണസഹിതം ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്.

പതിനൊന്നു വയസ്സു മുതൽ പത്തൊമ്പത് വയസ്സു വരെയുള്ള കാലത്തെയാണ് നാം കൗമാരപ്രായമെന്ന് പൊതുവേ വിശേഷിപ്പിക്കുന്നത്. ഈ കാലഘട്ടം കുട്ടികളിൽ മാനസിക ശാരീരിക വളർച്ച ഏറ്റവും കൂടുതൽ പ്രകടമാവുന്ന കാലഘട്ടവും സ്വന്തമായി വ്യക്തിത്വം പ്രകടമാക്കുന്നതിനായി പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന കാലഘട്ടമാണ്. പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതും ആൺകുട്ടികൾ സ്വതത്രമായി ചിന്തിക്കാനും മറ്റുള്ളവരെ അനുകരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയെടുക്കാനും തെറ്റായ വഴികളിലൂടെ സഞ്ചരിക്കാനും സാധ്യതയുള്ള ജീവിത കാലഘട്ടമായിരിക്കും അതിനാൽ ഈ ഘട്ടത്തിൽ കുമാര പ്രായക്കാരെ മുതിർന്നവർ ഏറെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ അനുഭവങ്ങൾ ചൂണ്ടിക്കാണിച്ച് ഗ്രന്ഥകാരി സമർത്ഥിക്കുന്നുണ്ട്.

ഈ ഘട്ടത്തിൽ കുട്ടികളോട് സുഹൃത്തിനോടെന്നെ പോലെ സ്നേഹപൂർവ്വം ആശയവിനിമയം നടത്തി അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കുറിച്ചും വ്യക്തിവികാസത്തെക്കുറിച്ചും ആവശ്യമായ അവബോധം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കുന്നുണ്ട്.

ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനും, ലൈംഗികമായ സാഹസികതൾക്കും ഈ കാലയളവിൽ കൗമാരപ്രായക്കാർ മുതിരാൻ ഇടയുള്ളതിനാൽ വളരെ നയപരമായി ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉണ്ടാകാനിടയാകുന്ന ദോഷവശങ്ങളെക്കുറിച്ചും കുട്ടികൾക്ക് സമപ്രായക്കാരിലൂടെയും വൈകാരിക വിക്ഷുബ്ധുത സൃഷ്ടിക്കാനിടയാക്കാതെ മനശാസ്ത്ര പരമായി വേണ്ട ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും മുതിർന്നവർക്ക് നൽകാനാവുമെന്നും ലേഖിക ചൂണ്ടിക്കാട്ടുന്നുണ്ട്.

ചെറിയ കുഞ്ഞുങ്ങൾ മുതൽ വൃദ്ധ സ്ത്രീകൾ വരെ പലതരത്തിലുള്ള പീഢനങ്ങൾക്കിരയാകുന്ന നമ്മുടെ കാലഘട്ടത്തിൽ ഇത്തരം അവസരങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും സമീപിക്കേണ്ട ഗവ: സംവിധാനത്തെക്കുറിച്ചും കൃത്യമായി പുസ്തകത്തിന്റെ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു.

ഇന്റർനെറ്റിന്റെ ദുരുപയോഗം മൂലം പുതുതലമുറ എത്തിച്ചേരുന്ന ചതിക്കുഴികളിൽ നിന്ന് കുട്ടികളെ മുതിർന്നവർക്ക് എങ്ങിനെയെല്ലാം രക്ഷിക്കാനാവുമെന്ന കാര്യങ്ങളും ഗ്രന്ഥകാരി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഈ പുസ്തകരചന നടത്തുന്നതിന് അവലംബിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടേയും പട്ടിക പുസ്തകത്തിൽ ചേർത്തിരിക്കുന്നത് ഈ വിഷയം ആഴത്തിൽ പഠിക്കുന്നതിന് താത്പര്യമുള്ളവർക്ക് വളരെയേറെ പ്രയോജപ്പെടും.

മലയാളത്തിൽ ലൈംഗിക പഠനം ബോധന സമ്പ്രദായത്തിൽ ഉൾപ്പെടുത്തേണ്ട കാലം അതികമിച്ചു എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമെന്നതാണ് ഈ ഗ്രന്ഥത്തിന്റെ കാലികപ്രസക്തി. ഈ കൃതി പ്രസിദ്ധീകരിക്കുന്നതിന് വളരെ താത്പര്യം കാണിച്ച ശ്രീമതി ജോസ്ന സാബു സെബാസ്റ്റ്യന്റെ ഉദ്യമം ഏറെ ശ്ലാഘനീയം തന്നെ.

കേരളത്തിലെ എല്ലാ സ്ക്കൂൾ കോളേജ് ലൈബ്രറികളിലും ഇതിന്റെ പ്രതികൾ ഉണ്ടാകുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമായിരിക്കും. ഈ കൈ പുസ്തകം നമ്മുടെ ഒരോ ഗൃഹത്തിലും ഉണ്ടാകേണ്ടത് കുട്ടികൾക്ക് സമാധാനത്തോടെയും സുരക്ഷിതമായും ആരോഗ്യത്തോടെയും ജീവിക്കുന്നതിന് ആവശ്യമാണ്.

കുട്ടികൾക്കായി കഥപറയും പോലെ വിവരിച്ചിരിക്കുന്ന ഈ ബുക്ക് ഇതിനോടകം തന്നെ പല സാമൂഹ്യ സർക്കാർ ഉദ്യോഗസ്ഥരുടെയും , ചൈൽഡ് പ്രൊട്ടക്ട് കോട്ടയം ജില്ലാ പ്രസിഡന്റ്യുമൊക്കെ അനുമോദനത്തിന് കാരണമായിട്ടുണ്ട് . ഇത് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ആഴമേറിയ ചർച്ചയും നടന്നു വരുന്നു .

തന്റെ നാട്ടിലെ ലൈംഗിക കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ ജോസ്‌നയുടെ തന്നെ സാമ്പത്തീക ഭദ്രതയിൽ നിന്നുകൊണ്ട് ആവുന്നത്ര ബുക്കുകൾ ഫ്രീ ആയും പലരിലേക്കും എത്തിക്കപ്പെട്ടിരിക്കുന്നുവെന്നത് തന്റെ കർത്തവ്യബോധവും സാമൂഹ്യ നന്മയും വരച്ചു കാട്ടുന്നു . ഞങ്ങളുടെ പ്രിയ എഴുത്തുകാരിക്ക് യുകെ മലയാളികളുടെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ . ഇനിയും പലതും തൂലികയിൽ വിരിയാൻ ആവട്ടേയെന്ന് ആശംസിക്കുന്നു .

ബുക്ക് വാങ്ങിക്കാൻ താല്പര്യമുള്ളവർക്ക് താഴെ അറ്റാച്ച് ചെയ്തിട്ടുള്ള ആമസോൺ ലിങ്കിലൂടെ മേടിക്കാവുന്നതാണ് .

https://www.amazon.in/dp/8195280161/ref=cm_sw_r_apan_i_57B0BMPMV212PYZWG2H0

 

എഫ് ഒ പി എവർറോളിങ് ട്രോഫിയും മികച്ച പ്രൈസ് മണിയും ഒട്ടനവധി പ്രോത്സാഹന സമ്മാനങ്ങളും ആയി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ യു കെ യിലെ മലയാളി ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെൻ്റ് രാവിലെ 9 മണിക്ക് ആരംഭിക്കും. നാൽപത്തി നാല് പ്രമുഖ ടീമുകൾ രജിസ്റ്റർ ചെയ്തതായി സംഘാടാകർ സിന്നി ജേക്കബ് ബിജു മൈക്കിൾ ബിജു സൈമൺ എന്നിവർ അറിയിച്ചു. ടൂർണമെൻറിൻറെ വിജയത്തിനായി എഫ് ഒ പിയോടൊപ്പം കൈകോർക്കുന്ന സ്പോൺസേർസിന് ഭാരവാഹികൾ നന്ദി അറിയിച്ചു.

First prize:
Owl Financial
J Rose Ltd

Second Prize;
J P Medicals

Third prize:
Bony bull travels
St Marys Catering
Achayen’s Kitchen

Fourth prize:
Maharani Restaurant
Anryal Decorations
Madina Supermarket
Ginger Bristo
Ketan Vara’s Utility Warehouse

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :-
ബിജു സൈമൺ – 07891590901

സിന്നി ജേക്കബ് – 07414449497

ബിജു മൈക്കിൾ – 07446893614

ഹൂസ്റ്റൺ :- ഹൂസ്റ്റൺ ഫ്രൈഡേ ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടം വലി മത്സരത്തിൽ പങ്കെടുക്കുവാൻ തയ്യാറായിരിക്കുകയാണ് ടീം യുകെ. ബി സി എം സി ബർമിംഗ്ഹാമിൽ നിന്നുള്ള അംഗങ്ങളും , ഹൂസ്റ്റർ തെമ്മാടിസിൽ നിന്നുള്ള അംഗങ്ങളും, ഹേർഫോർഡ് അച്ചായൻസിൽ നിന്നുള്ള ടീം മെമ്പേഴ്സും, എവർഷൈൻ കാന്റബറിയിലെ മെമ്പേഴ്സും ആണ് ടീം യു കെയിൽ ഉൾപ്പെടുന്നത്. യുകെയിൽ നിന്നുള്ള എല്ലാ വടംവലി പ്രേമികളെയും പ്രതിനിധാനം ചെയ്താണ് ടീം യുകെ അമേരിക്കയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ടീം അംഗങ്ങൾ പറഞ്ഞു. 2019 ൽ ചിക്കാഗോയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ടീം യുകെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. അതിനു ശേഷം നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മത്സരം ആണ് ഹൂസ്റ്റണിലേത്.


2019 ൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുമ്പോൾ തെമ്മാടിസ്‌ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷിജു അലക്സ് ആയിരുന്നു ടീം യുകെയ്ക്ക് നേതൃത്വം നൽകിയത്. അന്ന് ടീം മാനേജർ ആയി പ്രവർത്തിച്ചിരുന്ന സാന്റോ ജേക്കബ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. എവെർ ഷൈൻ കാന്റർബറിയുടെ ക്യാപ്റ്റൻ മാത്യു ജോസും കൂടെ ആകുമ്പോൾ ടീം യുകെ ശക്തമായ ഒരു ടീം ആയി മാറും. കോവിഡിന് ശേഷം നടക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിൽ യുകെയെ പ്രതിനിധാനംചെയ്ത് പോകുന്ന ഈ ടീമിന്റെ മത്സരം മികവ് കാണാൻ കാത്തിരിക്കുകയാണ് യുകെ സമൂഹം. ചിക്കാഗോയിൽ 2019 -ൽ നടന്ന ഇന്റർ നാഷണൽ ഒളിമ്പ്യയയിൽ ജേതാക്കളായ ടീമിനെ സ്പോൺസർ ചെയ്ത ഫോക്കസ് ഫിൻഷ്വർ തന്നെയാണ് ഇത്തവണയും ടീം യുകെയെയും സ്പോൺസർ ചെയ്യുന്നത്.

RECENT POSTS
Copyright © . All rights reserved