UK

എ ലെവൽ പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി വാറ്റ് ഫോഡ് മലയാളികളുടെ അഭിമാനമായി മാറി ജോഷ്വ ജോൺ. ഫിസിക്സ്,മാത് സ്,ഫർതെർ മാത് സ് എന്നി വിഷയങ്ങൾക്കാണ് എ പ്ലസ് ലഭിച്ചത്. എച്ച് സി വൺ റിവർ കോർട്ട് വാറ്റ്ഫോർഡ് മാനേജർ സിബി ജോണിന്റെയും അവിടെ തന്നെ നേഴ്സായി ജോലി ചെയ്യുന്ന ജോസെലിന്റെയും പുത്രനാണ്.

കമ്പ്യൂട്ടർ സയൻസിൽ സതാംപ്ടൺ യൂണിവേഴ്സിറ്റിയിലാണ് ഉപരി പഠനത്തിന് പ്രവേശനം ലഭിച്ചിരിക്കുന്നത്. ബൾഗേറിയയിലെ വർണ്ണ യൂണിവേഴ്സിറ്റിയിൽ 3-ാവർഷ മെഡിസിൻ വിദൃാത്ഥി മരിസാ ജോൺ സഹോദരിയാണ്. സഹോദരൻ ജെയിംസ് ജോൺ രണ്ടാം ക്ലാസിൽ പഠിക്കുന്നു. കെസിഎഫ് വാറ്റ്ഫോർഡിന്റെ സ്ഥാപക നേതാവും ട്രസ്റ്റിയുമായിരുന്ന സിബി ജോൺ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണയാണ് നൽകിവരുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ആഗോളതലത്തില്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. യുകെ, യുഎഇ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങള്‍ ഐഐടി ക്യാമ്പസുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളാണെന്ന് കണ്ടെത്തി.

ആഗോളവിപുലീകരണത്തിനായി കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതിയാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സമിത വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഈ ഏഴ് രാജ്യങ്ങളും ഐഐടിക്ക് അനുയോജ്യമായ നിരവധി പ്രധാന ഘടകങ്ങളുണ്ട്.

അക്കാദമിക് വശം, മികച്ച വിദ്യാര്‍ഥികളേയും അധ്യാപകരേയും ആകര്‍ഷിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം, ഐഐടിയുടെ ബ്രാന്‍ഡിങ്ങിനെ പിന്തുണയ്ക്കുന്ന സാധ്യതകള്‍ തുടങ്ങിയവയെല്ലാം പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകളുടെ 26 തലവന്മാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഫെബ്രുവരി രണ്ട്, മാർച്ച് 28 തീയതികളിൽ സമിതിയും എംബസി ഉദ്യോഗസ്ഥരും തമ്മിൽ രണ്ട് വെർച്വൽ സെഷനുകൾ സംഘടിപ്പിച്ചിരുന്നു.

യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഐഐടി ഡല്‍ഹിയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 ല്‍ ഓണ്‍ലൈനായെങ്കിലും തുടക്കം കുറിക്കാന്‍ ഈജിപ്ത് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ സമിതിയിതിന് അനുകൂലമായ നിലപാടായിരുന്നില്ല സ്വീകരിച്ചത്.

ഐഐടി വിദേശരാജ്യങ്ങളിലേക്കും വിപുലീകരിക്കുക എന്ന ആശയം പുതിയതല്ല. അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പുമായി ഐഐടി ഡല്‍ഹി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രീലങ്ക, നേപ്പാള്‍, താന്‍സാനിയ എന്നീ രാജ്യങ്ങളാണ് ഐഐടി മദ്രാസ് ലക്ഷ്യമിടുന്നത്.

നിലവിലെ ചര്‍ച്ചകള്‍ നടക്കുന്നത് ഐഐടിയുടെ ഓരോ കേന്ദ്രങ്ങളും പ്രത്യേകമായിട്ടാണ്. ഇത് ഒരു കുടക്കീഴിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന പേരിലായിരിക്കും ഇവ സ്ഥാപിക്കപ്പെടുക.

സമിതിയുടെ റിപ്പോർട്ടിൽ ഭൂട്ടാൻ, നേപ്പാൾ, ബഹ്‌റൈൻ, ജപ്പാൻ, താൻസാനിയ, ശ്രീലങ്ക, വിയറ്റ്‌നാം, സെർബിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നിവ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ താഴെയായാണ് വരുന്നത്. അധികാരികള്‍ ഈ രാജ്യങ്ങളിലും ഐഐടി സ്ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ എ – ലെവല്‍ പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ജോയൽ ജോർജിൻറെ വിജയം ശ്രദ്ധേയമായി. ന്യൂകാസിൽ അണ്ടർ-ലൈം സ്കൂളിലെ വിദ്യാർഥിയായിരുന്ന ജോയൽ ജോർജ് നാല് വിഷയങ്ങൾക്ക് എ സ്റ്റാറുമായി മിന്നും വിജയം കരസ്ഥമാക്കി. നേരത്തെ ജിസിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടുക എന്ന അഭിമാനകരമായ നേട്ടവും ജോയൽ നേടിയിരുന്നു.

പാലാ മൂഴൂർ സ്വദേശിയായ ജോർജ് ജോസഫ് വള്ളവനാലിന്റെയും വയനാട് പുൽപ്പള്ളി സ്വദേശിയായ മഞ്ജുഷ ജോസഫിന്റെയും മകനാണ് ജോയൽ ജോർജ് . പത്തിലും അഞ്ചിലും രണ്ടിലും പഠിക്കുന്ന ഇളയ സഹോദരിമാരായ ജിയയും, ജൂവലും, ജസിയയും ജേഷ്ഠന്റെ വിജയത്തിൻറെ ആഹ്ളാദത്തിലാണ്.

പഠനത്തിൽ മാത്രമല്ല കലാകായിക രംഗത്തും പ്രതിഭ തെളിയിച്ച വ്യക്തിയാണ് ജോയൽ ജോർജ് . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആദ്യത്തെ ബൈബിൾ ക്വിസ് മത്സരത്തിലെ വിജയിയായിരുന്ന ജോയൽ രൂപതാ അടിസ്ഥാനത്തിലുള്ള ഇംഗ്ലീഷ് പ്രസംഗമത്സരത്തിലും ഇംഗ്ലീഷ് ബൈബിൾ വായനയിലും തുടർച്ചയായി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ തലത്തിലെ ഡിബേറ്റ് , ക്രിക്കറ്റ്, ഹോക്കി ക്ലബ്ബുകളിലും പഠനത്തോടൊപ്പം തന്നെ ജോയൽ സജീവമായിരുന്നു.

യുകെയിലെ ഏറ്റവും പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളേജിൽ മെഡിസിൻ പഠിക്കാനാണ് തന്റെ ആഗ്രഹമെന്ന് ജോയൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ജവഹർലാൽ നെഹ്റുവും രാജീവ് ഗാന്ധിയും മൻമോഹൻ സിംഗും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരും യുകെയിലെ പത്തോളം പ്രധാനമന്ത്രിമാരും പഠിച്ച ട്രിനിറ്റി കോളേജിൽ തുടർ പഠനം സാധ്യമായതിന്റെ സന്തോഷത്തിലാണ് ജോയൽ.

2005 – ലാണ് ജോയലിന്റെ മാതാപിതാക്കൾ യുകെയിലെത്തിയത്. ജോയലിന്റെ പിതാവ് റീറ്റെയിൽ രംഗത്തുള്ള കമ്പനിയിലും അമ്മ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ നേഴ്സായിട്ടുമാണ് ജോലി ചെയ്യുന്നത്.

മികച്ച വിജയം നേടിയ ജോയൽ ജോർജിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

ടോം ജോസ് തടിയംപാട്

നെടുങ്കണ്ടം, അനക്കല്ലിൽ താമസിക്കുന്ന ഷാജി പി . ൻ എന്ന യുവാവ് കഴിഞ്ഞ ആറുമാസങ്ങൾക്കു മുൻപ് വിവാഹിതനായി കുടുംബജീവിതം ആരംഭിക്കുന്നതിനു മുൻപു തന്നെ ക്യൻസർ എന്ന വ്യാധി അദ്ദേഹത്തെ പിടിക്കൂടി. അത് തച്ചോറിനെ ബാധിച്ചു ചികിൽസിക്കാൻ ഒരു വലിയ തുക വേണം കൂടതെ കുടുംബ ചിലവും നടന്നുപോകണം അകെയുണ്ടായിരുന്ന വരുമാനം ആട്ടോ റിക്ഷ ഓടിച്ചു കിട്ടുന്ന ലളിതമായ തുകയായിരുന്നു അതും ചെയ്യാൻ പറ്റാതായി . ഷാജിയുടെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നിങ്ങൾ സഹായിക്കണം .

ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ്. തോമസിന്റെ അയൽവാസിയാണ് ഷാജി . തോമസിന്റെ അഭ്യർത്ഥനമാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഓണം ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു .നാമെല്ലാം ഓണം ഉണ്ണാൻ തയ്യാറായികൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ വേദനയിൽ ഒരു കൈത്താങ്ങാകാൻ നമുക്കൊരുമിക്കാം .നിങ്ങളുടെ സഹായങ്ങൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക .


ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
ഞങ്ങൾ ‍ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10,9 00,000 (ഒരുകോടി ഒൻപതു ലക്ഷം ) രൂപയുടെ സഹായം കേരളത്തിലും, യു കെ യിലും അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . അതിനു ഞങ്ങൾ നല്ലവരായ യു കെ മലയാളികളോടു കടപ്പെട്ടിരിക്കുന്നു.

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജോബിൻ ആന്റണി മേമനയുടെ പിതാവ് ശ്രീ ആൻറണി മേമന (82) നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് 8 തിയതി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, ചികിസകളോട് നന്നയി പ്രതികരിച്ചപ്പോൾ രോഗത്തിന് ശമനമുണ്ടാവുകയും ചെയ്തു,

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ ആശുപത്രി ബില്ല് കാത്തിരിക്കവെ മൂന്ന് മണിയോടെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും ഉടൻതന്നെ അടിയന്തര ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയും ആയിരുന്നു,

ദീഘകാലം പാറത്തോട് സെന്റ് ജോർജ് ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.

ശവസംകാര ചടങ്ങുകൾ വരുന്ന വ്യാഴാഴ്ച രാവിലെ കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് രാവിലെ 10 മണിക്ക് നടക്കുന്നു.

ജോബിൻ ആന്റണി മേമനയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കേരള അക്കാദമി അവാർഡിനു തിരഞ്ഞെടുത്ത അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിന്റെ രചയിതാവും ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനു വിധേയമായി കൈയും കാലും മുറിച്ചു മാറ്റപ്പെട്ട തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ റ്റി ജെ ജോസഫ് സാറിനു ഇംഗ്ളണ്ടിൽ മൂന്നു സ്ഥലത്തു സ്വീകരണം നൽകുന്നു.

ലണ്ടനിൽ നൽകുന്ന സ്വീകരണത്തിനു ഡോക്ടർ ജോഷി ജോസ് നേതൃത്വം നൽകും, ഷെഫീൽഡിൽ യുക്മ നേതാവ് വർഗീസ് ഡാനിയൽ സ്വീകരണത്തിനു നേതൃത്വം കൊടുക്കും, ലിവർപൂളിൽ സെപ്റ്റംബർ 15 വ്യാഴാഴ്ച ഹോട്ടൽ അക്ഷയിൽ വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികൾക്ക് തുടക്കമാകും സാറുമായി സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂളിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .

തോമസുകുട്ടി ഫ്രാൻസിസ് 07882193199
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
ലാലു തോമസ് 07872612685

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്

286 Kensington ,Liverpool .L72RN.

 

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ജൂലൈ 29 മുതൽ ഓഗസ്റ്റ് 8 വരെ ബിർമിങ്ഹാമിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി വിദ്യാർത്ഥിയായ റയോൺ സ്റ്റീഫൻ. കണ്ണൂർ സ്വദേശിയായ റയോൺ 2021ൽ ബർമിങ്ഹാമിലെ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണ് എത്തിയത്. ഗെയിംസിനോട് അനുബന്ധിച്ച് നിരവധി അവസരങ്ങൾ തുറന്നു ലഭിക്കുമെന്നുള്ളത് ആസ്റ്റൺ യൂണിവേഴ്സിറ്റി തന്നെ തിരഞ്ഞെടുക്കുവാൻ തനിക്കൊരു കാരണമായിരുന്നുവെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പഠനത്തിനിടയിലാണ്, കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെയും, സമാപന ചടങ്ങിന്റെയും ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായുള്ള ഓഡിഷനെ സംബന്ധിക്കുന്ന വാർത്ത താൻ കാണുവാൻ ഇടയായതെന്ന് റയോൺ പറഞ്ഞു. നൃത്തത്തോട് പ്രത്യേകമൊരു അഭിനിവേശം ഉള്ളതിനാൽ തന്നെ, ഏപ്രിൽ ഒന്നിന് നടന്ന ഒഡീഷനിൽ റയോൺ ആദ്യം തന്നെ പങ്കാളിയായി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലാണ് റയോൺ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന്റെ മൂന്നുവർഷക്കാലത്തും യൂണിവേഴ്സിറ്റി ഡാൻസ് ടീമിന്റെ ഭാഗമാകുവാൻ തനിക്ക് സാധിച്ചതായി റയോൺ പറഞ്ഞു.

ചെന്നൈയിൽ വച്ച് നടന്ന നാഷണൽ കോമ്പറ്റീഷനുകളിൽ താനടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചത് ഒഡീഷനിൽ പങ്കെടുക്കാൻ കൂടുതൽ ആത്മവിശ്വാസം തന്നതായി റയോൺ പറഞ്ഞു. വളരെ കൃത്യമായ രീതിയിൽ, ശരീര അളവുകൾ പോലും എടുത്താണ് ഓഡിഷൻ നടത്തിയത്. ഓഡിഷന് ശേഷം ഏകദേശം ഒരു മാസത്തോളം കഴിഞ്ഞാണ് റിസൾട്ട് പ്രഖ്യാപിച്ചത് . തിരഞ്ഞെടുക്കപ്പെട്ടു എന്ന മെയിൽ ലഭിച്ചപ്പോൾ തനിക്ക് വളരെയധികം സന്തോഷം ഉണ്ടായതായി റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ജൂൺ, ജൂലൈ മാസങ്ങൾ പൂർണമായും പരിശീലന കാലഘട്ടങ്ങൾ ആയിരുന്നു. വിവിധ പ്രോപ്പുകൾ ഉപയോഗിച്ചുള്ള തങ്ങളുടെ ഭാഗത്തിൽ, ലോകത്തിൽ ആദ്യമായി വെർമിങ്‌ഹാമിൽ വച്ച് നിർമ്മിക്കപ്പെട്ട ഇലക്ട്രിക് ഹോണിന്റെ മാതൃകയായിരുന്നു തങ്ങൾക്ക് ലഭിച്ചതെന്ന് റയോൺ പറഞ്ഞു. ബർമിങ്‌ഹാമിൽ എൻജിനീയർ ആയിരുന്ന ഒലിവർ ലൂക്കസ് 1910 ലാണ് ലോകത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഇലക്ട്രിക് ഹോൺ നിർമ്മിച്ചത്. അതിനാൽ തന്നെ ബെർമിങ്‌ഹാമിന്റെ ചരിത്രം വിളിച്ചോതുന്ന ഒരു പരിപാടിയുടെ ഭാഗമായാണ് താൻ മാറിയതെന്നും റയോൺ വ്യക്തമാക്കി. തന്റെ ടീമിൽ താൻ മാത്രമായിരുന്നു ഏക ഇന്ത്യൻ പൗരനെന്നും, ജർമ്മനി, സ്പെയിൻ, ലാറ്റ് വിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ടീമിൽ ഉണ്ടായിരുന്നത് റയോൺസിന് പുതിയൊരു അനുഭവമായിരുന്നു.

ഈ പരിശീലനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങും സമാപനച്ചടങ്ങും കൈകാര്യം ചെയ്യുന്ന ബിർമിങ്ഹാം സെറിമണിസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഓപ്പറേഷൻസ് കോഡിനേറ്റർ എന്ന തസ്തികയിലെ ഒഴിവിലേക്ക് റയോൺസിന് അപേക്ഷിക്കാൻ സാധിച്ചത് . വിവിധ ജോലികൾക്കായി അപ്ലൈ ചെയ്യുന്നതിനിടയിലാണ് ഇത്തരം ഒരു അവസരം കണ്ടത്. ഇന്റർവ്യൂവിൽ നന്നായി തന്നെ പങ്കെടുത്തതിൻെറ ഫലമായി ജൂൺ ആദ്യ ആഴ്ച തന്നെ ജോലിക്ക് കയറുവാൻ സാധിച്ചതായും റയോൺ പറഞ്ഞു. ഗെയിംസ് നടക്കുന്ന അലക്സാണ്ടർ സ്റ്റേഡിയത്തിലും , ലോങ്ങ്‌ബ്രിഡ്ജിലും ആയിരുന്നു ജോലിയുടെ പ്രധാന മേഖലകൾ. ക്ലീനിങ്, കേറ്ററിംഗ് തുടങ്ങിയ മേഖലകളുടെ മേൽനോട്ടം ആയിരുന്നു ജോലിയുടെ ഭാഗമായി ഉണ്ടായിരുന്നത്. മത്സരാർത്ഥികളുടെ വിവിധമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാൻ സാധിച്ചതിലൂടെ പല സമയങ്ങളിലും അവരുമായി ആശയവിനിമയത്തിനുള്ള അസുലഭ അവസരമാണ് റയോൺസിന് ലഭിച്ചത്.

കണ്ണൂർ ജില്ലയിലെ വയാട്ടുപറമ്പാണ് റയോൺ സ്റ്റീഫന്റെ സ്വദേശം. പള്ളിത്തറയിൽ സാബു സ്റ്റീഫന്റെയും ബീന റോസിന്റെയും രണ്ടാമത്തെ മകനാണ് റയോൺ. മൂന്ന് സഹോദരങ്ങളാണ് റയോണിനുള്ളത്. സാൻജി സ്റ്റീഫൻ, ആൽവസ് സ്റ്റീഫൻ, സിൽവാന സ്റ്റീഫൻ എന്നിവർ റയോണിനു ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ദൂരെയാണെങ്കിലും തന്റെ കുടുംബത്തിന്റ മാനസിക പിന്തുണ തന്റെ വിജയത്തിന്റെ അടിത്തറ ആണെന്ന് റയോൺ പറഞ്ഞു. ഇത്തരമൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

“അവസാനം വരെ താൻ ശരിയായി പോരാടി”.

കണ്ണീരിലൂടെ സംസാരിച്ച് അവൾ പറഞ്ഞു: “ദുഃഖത്തിൽ, ആർച്ചി ഇന്ന് ഉച്ചയ്ക്ക് 12.15 ന് കടന്നുപോയി. ലോകത്തിലെ ഏറ്റവും അഭിമാനകരമായ അമ്മയാണ് ഞാൻ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

“അവൻ വളരെ സുന്ദരനായ ഒരു കൊച്ചുകുട്ടിയായിരുന്നു. അവസാനം വരെ അവൻ ശരിയായി പോരാടി, അവന്റെ അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു.

ഹോസ്പിറ്റൽ ചികിത്സ പിൻവലിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം മരിച്ചുവെന്ന് ആർച്ചി ബാറ്റേഴ്സ്ബീയുടെ അമ്മ ഹോളി ഡാൻസ് പറഞ്ഞു. ആർച്ചിയെ ഒരു ഹോസ്പിസിലേക്ക് മാറ്റാനുള്ള കുടുംബത്തിന്റെ അഭ്യർത്ഥന ബ്രിട്ടീഷ് കോടതികൾ നിരസിച്ചു, കൂടാതെ യൂറോപ്യൻ മനുഷ്യാവകാശ കോടതി രണ്ടാമതും കേസിൽ ഇടപെടാൻ വിസമ്മതിച്ചു.

ആർച്ചിയുടെ ലൈഫ് സപ്പോർട്ട് തുടരുന്നതുമായി ബന്ധപ്പെട്ട നീണ്ട നിയമയുദ്ധം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ലൈഫ് സപ്പോർട്ട് തുടരണമെന്ന അഭ്യർത്ഥനയുമായി ബ്രിട്ടണിലെ ഹൈകോർട്ടിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടിലും വരെയെത്തിയ കുടുംബാംഗങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഹൃദയവേദനയോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആർച്ചിയുടെ മരണത്തോട് പ്രതികരിച്ചത്. “എൻ്റെ പ്രിയപ്പെട്ട ആർച്ചി വിടവാങ്ങി…. അവൻ അവസാനം വരെ പൊരുതി.” ആർച്ചിയുടെ അമ്മ ഹോളി ഡാൻസ് വിതുമ്പലോടെ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ആർച്ചിയെ എസക്സിലെ സൗത്ത് എൻഡിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മാരകമായ പരിക്ക് ബ്രെയിനിൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അബോധാവസ്ഥയിലായ ആർച്ചി വെൻ്റിലേറ്ററിൻ്റെയും ഡ്രഗ് ട്രീറ്റ്മെൻറിൻ്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തി വന്നത്. 2022 ഏപ്രിൽ 7 ന് സൗത്ത് എൻഡ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ആർച്ചിയെ പിറ്റേന്ന് ദി റോയൽ ലണ്ടൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഏപ്രിൽ 26 ന് ആർച്ചിയ്ക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ഹോസ്പിറ്റൽ അധികൃതർ ഹൈകോർട്ടിൻ്റെ അനുമതി തേടി.

മെയ് 13 ന് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗിനുള്ള അനുമതി ജഡ്ജ് നല്കി. രണ്ടു സ്പെഷ്യലിസ്റ്റുകൾ ആർച്ചിക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെരിഫെറൽ നെർവ് സ്റ്റിമുലേഷൻ ടെസ്റ്റിനോട് ആർച്ചി പ്രതികരിക്കാതിരുന്നതാണ് ഈ ശ്രമം പരാജയപ്പെടാൻ കാരണമായത്. ആർച്ചിയുടെ ശരീരത്തിന് ചലനമുണ്ടായാൽ അത് ദോഷകരമായി ഭവിക്കുമെന്ന വാദമുയർത്തി എം.ആർ.ഐ സ്കാനിനുള്ള നിർദ്ദേശം ആർച്ചിയുടെ കുടുംബം നിരാകരിച്ചെങ്കിലും കോടതിയുടെ ഉത്തരവ് അനുസരിച്ച് മെയ് 31 ന് സ്കാൻ നടത്തി. എം.ആർ.ഐ സ്കാൻ അനുസരിച്ച് ആർച്ചി മരണപ്പെട്ടു എന്നു സ്ഥിരീകരിച്ചതിനാൽ ട്രീറ്റ്മെൻറ് തുടരേണ്ടതില്ലെന്ന് ജൂൺ 13 ന് ഹൈക്കോർട്ട് ജഡ്ജ് റൂളിംഗ് നല്കി. തുടർന്ന് ഈ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് ആർച്ചിയുടെ കുടുംബം ഉന്നത കോടതികളെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവുകൾ ലഭിച്ചില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലോകമെമ്പാടുമുള്ള അവിസ്മരണീയ ചരിത്ര നേട്ടങ്ങളുടെ പട്ടികയിൽ എപ്പോഴും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന പ്രസ്താവനയെ അന്വർത്ഥമാക്കിക്കൊണ്ട് 2022 ൽ ബ്രിട്ടനിലെ ബിർമിങ്‌ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടകസമിതിയിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. നാലുവർഷമായി ബ്രിട്ടനിൽ സ്ഥിരതാമസം ആക്കിയിരിക്കുന്ന പാലാ ഐങ്കൊമ്പ് സ്വദേശിനിയായ ഷാനു മാത്യുവിനാണ് ഈ ചരിത്ര നേട്ടത്തിൽ പങ്കാളിയാകുവാൻ അവസരം ലഭിച്ചിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിന്റെ ബ്രിൻഡ് ലി പ്ലെയ് സിലെ ഹെഡ് ക്വാർട്ടേഴ് സിൽ വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റിലാണ് ഷാനു ജോയിൻ ചെയ്തത്. മക്കളെ നോക്കുന്നതിനായി അഞ്ചുവർഷം നീണ്ട ഇടവേളയെടുത്ത ശേഷം തിരികെ ജോയിൻ ചെയ്തത് ഇത്തരത്തിൽ ഒരു ചരിത്രനിമിഷത്തിൽ പങ്കാളിയാകാനാണ് എന്നുള്ളത് തനിക്ക് അഭിമാനകരമാണെന്ന് ഷാനു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റ് വോളണ്ടിയർ റിക്രൂട്ട്മെന്റ് നടത്തിക്കഴിഞ്ഞ സമയത്താണ് താൻ ജോലിയിൽ ജോയിൻ ചെയ്തതെന്ന് ഷാനു പറഞ്ഞു. അതിനുശേഷം ഇങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും തനിക്ക് ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷം ഷാനു മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചു. വോളണ്ടിയർ റിക്രൂട്ട്മെന്റിന് ശേഷം, പിന്നീട് തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർക്ക് റോൾ ഓഫർസ് നൽകുന്ന ചുമതലയായിരുന്നു വർക്ക് ഫോഴ്സ് ടീമിന് ഉണ്ടായിരുന്നത്. അതിനുശേഷം പിന്നീട് ഈ വോളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്ന ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെന്റിന് ആയിരുന്നുവെന്ന് ഷാനു വ്യക്തമാക്കി. തങ്ങളുടെ ചുമതലകൾ നിർവഹിക്കുവാൻ ആവശ്യമായ പരിശീലനം വോളണ്ടിയർമാർക്ക് നൽകുന്നതിന് നേതൃത്വം നൽകുക എന്നതായിരുന്നു പ്രാഥമിക ചുമതല. അതിനുശേഷം അവരുടെ യൂണിഫോം ഉൾപ്പെടെയുള്ള കാര്യങ്ങളും വർക്ക് ഫോഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയായിരുന്നു.

ഏകദേശം 15,000ത്തോളം വരുന്ന വോളണ്ടിയർമാരുടെ മുഴുവൻ ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെന്റിന് ആയിരുന്നുവെന്ന് ഷാനു പറഞ്ഞു. അതിനുശേഷം വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റിലെ എല്ലാ ജീവനക്കാരും പ്രമോഷനോടുകൂടി ഓരോ വേദിയിലേക്ക് നിയമിക്കപ്പെട്ടു. ഇതിൽ എൻ ഇ സി ( നാഷണൽ എക്സിബിഷൻ സെന്റർ ) വേദിയിലേക്ക് ഡെപ്യൂട്ടി വർക്ക്‌ ഫോഴ്സ് മാനേജരായി തനിക്ക് പോകുവാൻ സാധിച്ചതായി ഷാനു മലയാളം യുകെയോട് വ്യക്തമാക്കി. വേദിയിൽ എത്തിയശേഷം മത്സരത്തിൽ പങ്കെടുക്കുന്ന അത്‌ലറ്റു മാരുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ചുമതലയും ഉണ്ടായിരുന്നതായി ഷാനു പറഞ്ഞു.

പാലാ ഐങ്കൊമ്പ് സ്വദേശിനിയായ ഷാനു പെരുമാട്ടിക്കുന്നേൽ മാത്യു അഗസ്റ്റിന്റെയും ജെമിനി മാത്യുവിന്റെയും മകളാണ്. ഭർത്താവ് നിർമ്മൽ ജോസ് യുകെയിൽ ഐടി കൺസൾട്ടന്റായി ജോലി ചെയ്തു വരികയാണ്. ജോസഫ്, മരിയ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ലഭിക്കുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്ന് ഷാനു പറഞ്ഞു. സഹോദരനായ ദീപുവും, സഹോദരിയായ സാന്ദ്രയും ഇവരോടൊപ്പം യുകെയിൽ താമസിക്കുന്നു. ഇവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പിന്തുണ തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് ഷാനു പറഞ്ഞു.

പാലായിലെ ചാവറ പബ്ലിക് സ്കൂൾ നിന്നും സ്കൂൾ വിദ്യാഭ്യാസവും, കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും ഡിഗ്രി പഠനവും, ക്രിസ്തുജയന്തി കോളേജ് ബാംഗ്ലൂരിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ പഠനവും കഴിഞ്ഞശേഷം ഫിനാൻസ് & മാർക്കറ്റിങ്ങിൽ എംബിഎ പഠനം പൂർത്തിയാക്കിയുമാണ് ഷാനു ഫിനാൻഷ്യൽ അനലിസ്റ്റ് ആയി ജോലി നോക്കി വന്നിരുന്നത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഷാനു വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖരായ സ്പോർട്സ് താരങ്ങളോട് സംസാരിക്കുവാനും മറ്റും തനിക്ക് അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായി താൻ കാണുന്നതായും അവർ പറഞ്ഞു.

 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു പകരം കൺസർവേറ്റീവ് പാർട്ടി പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനും മുൻ ചാൻസലറുമായ ഋഷി സുനാകിനെ പിൻതള്ളി, വിദേശകാര്യമന്ത്രി ലിസ് ട്രസ് മുന്നേറുന്നതായി പുതിയ സർവേ.

പുതിയ നേതാവിനെ കണ്ടെത്താൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൾക്കിടയിലെ പോളിംഗ് പുരോഗമിക്കുകയാണ്. ദ ടൈംസിനുവേണ്ടി യുഗോവ് നടത്തിയ സർവേയിൽ ലിസ് ട്രസിന് 69 ശതമാനവും സുനാകിന് 31 ശമതാനവുമാണു പിന്തുണ. 38 ശതമാനം ലീഡോടെ ലിസ് ട്രസ് മുന്നേറുകയാണ്. ജൂലൈ 20ന് പുറത്തുവന്ന സർവേയിൽ ലിസ് ട്രസിന് 62 ശതമാനവും സുനാകിന് 38 ശതമാനവുമായിരുന്നു പിന്തുണ.

ആദ്യഘട്ട പ്രചാരണത്തിൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ 21 ശതമാനം ട്രോയി അംഗങ്ങളാണു താത്പര്യം പ്രകടിപ്പിച്ചിരുന്നത്.

എന്നാൽ, പ്രചാരണം അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ പക്ഷം ചേരാതെ നിൽക്കുന്നവരുടെ എണ്ണം 13 ശതമാനത്തിലേക്കു ചുരുങ്ങി. ലിസ് ട്രസിന്‍റെ പിന്തുണ വർധിച്ചതാണ് ഇതിനു കാരണം. കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുപ്പ് ഫലം സെപ്റ്റംബർ അഞ്ചിനു പുറത്തുവരും.

RECENT POSTS
Copyright © . All rights reserved