ഉൽപന്നങ്ങളുടെ കുതിച്ചുയരുന്ന വിലകൾക്കിടയിൽ വിതരണ ശൃംഖലയിലെ ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു കൂട്ടം കർഷകരുടെ അഭിപ്രായത്തിൽ, യുകെ ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണ്. യുദ്ധവും ഇന്ധവിലക്കയറ്റവും തൊഴിലാളിക്ഷാമവും എല്ലാം കൂടി ചേര്‍ന്ന് യുകെയിലുണ്ടാക്കിയിരിക്കുന്ന വിലക്കയറ്റത്തിന് പുറമെ അവശ്യസാധനങ്ങളുടെ ക്ഷാമവും രൂക്ഷമാവുന്നു. ബിയറും, ചിക്കനും, ബ്രെഡും ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഇതിനു പുറമെ ഭക്ഷ്യ എണ്ണയ്ക്കും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ റേഷനിങ് ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ ക്ഷാമവും ഹോള്‍സെയില്‍ വിലയും ചേര്‍ന്ന് ഭക്ഷ്യപ്രതിസന്ധിക്ക് രൂപം നല്‍കുന്നുവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെഡ്, പാസ്ത, ബിയര്‍, ചിക്കന്‍, സോസേജുകള്‍ എന്നിവയ്ക്ക് ക്ഷാമവും, ഉയര്‍ന്ന വിലയും നേരിടുന്ന അവസ്ഥയാണെന്നാണ് മുന്നറിയിപ്പ്.
സണ്‍ഫ്‌ളവര്‍ ഓയില്‍ വാങ്ങുന്നതിന് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിനകം തന്നെ പരിധി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഉക്രെയിനില്‍ നിന്നുമാണ് പ്രധാനമായും ഇത് എത്തിക്കുന്നത്. മറ്റ് സാധനങ്ങളുടെ ലഭ്യത കുറയുന്നതിനാല്‍ ഭക്ഷ്യ ശൃംഖലയില്‍ വിലകള്‍ ഉയരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സാധനങ്ങളുടെ എണ്ണം കുറയുകയും, കുടുംബ ബജറ്റില്‍ പ്രതിഫലനം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസുമായി നടത്തിയ അടിയന്തര ചര്‍ച്ചകളില്‍ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതായി കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ‘ഇപ്പോള്‍ സണ്‍ഫ്‌ളവര്‍ ഓയിലിനെ കുറിച്ചാണ് സംസാരിക്കുന്നത്. നാളെ ഇത് മറ്റ് ഉത്പന്നങ്ങളിലേക്കും പടരും. ഉക്രെയിന്‍ പ്രതിസന്ധി കൈവിട്ട് പോകുകയാണ്. സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ എപ്പോഴും നിറച്ച് വെയ്ക്കാന്‍ കഴിയില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്’, ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഫുഡ് പോളിസി എമിറെറ്റസ് പ്രൊഫസര്‍ ടിം ലാംഗ് പറഞ്ഞു.
ടെസ്‌കോ, മോറിസണ്‍സ്, വെയ്റ്റ്‌റോസ്, ഐസ്ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും എത്ര സണ്‍ഫ്‌ളവര്‍ വാങ്ങാമെന്നതിന് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനും, റഷ്യയും മില്ല്യണ്‍ കണക്കിന് ടണ്‍ ഗോതമ്പും, മറ്റ് ധാന്യങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇതാണ് ഭക്ഷ്യ ഉത്പാദനത്തിനും, മൃഗങ്ങള്‍ക്കുള്ള കാലിത്തീറ്റയ്ക്കും ഉപയോഗിക്കുന്നത്.
പാചക എണ്ണകളുടെ കാര്യത്തില്‍ ധാരാളം ബദലുകളുണ്ടെന്ന് ഷോപ്പര്‍മാര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമെന്ന് പലചരക്ക് വിദഗ്ധന്‍ ഗെഡ് ഫട്ടര്‍ പറയുന്നു. 2022 ജനുവരി മുതല്‍ ഒരു ലിറ്റര്‍ സണ്‍ഫ്ലവര്‍ ഓയില്‍ ശരാശരി 12 പെന്‍സ് വര്‍ധിച്ച് 1.26 പൗണ്ട് ആയി ഉയര്‍ന്നതായി ഡാറ്റ സൂചിപ്പിക്കുന്നു. അതായത് 10% ത്തിലധികം വര്‍ധനവ്.
ക്രിസ്‌പ്‌സ്, ഓവന്‍ ചിപ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ സൂര്യകാന്തി എണ്ണ ഒരു ചേരുവയായി ഉപയോഗിക്കുന്ന യുകെ ഭക്ഷ്യ നിര്‍മ്മാതാക്കളും വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നു.
സ്‌നോഡോണിയയിൽ നിന്നുള്ള കർഷകനായ ഗാരെത് വിൻ ജോൺസ് ജിബി ന്യൂസിനോട് പറഞ്ഞു: “ഞങ്ങൾ ഭക്ഷ്യക്ഷാമത്തിലേക്ക് ഉറങ്ങുകയാണ്, അതൊരു വസ്തുതയാണ്.”
അദ്ദേഹം കൂട്ടിച്ചേർത്തു: “ചുറ്റുപാടുമുള്ള 10 ഫാമുകളിലേക്ക് എനിക്ക് നിങ്ങളെ കൊണ്ടുപോകാം – കോഴി കർഷകർ, മുട്ട ഉത്പാദകർ, പാൽ ഉത്പാദകർ, ബീഫ്, ആട്ടിൻ എന്നിവ വരെ, തീറ്റ വില മേൽക്കൂരയിലൂടെ പോകുന്നു.
മദ്രാസ് ഹൈക്കോടതി വീണ്ടും ഇടപെട്ടതോടെ ഒട്ടേറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വിഷയമായ ‘ടു ഫിംഗർ’ പരിശോധന ഇന്ത്യയിൽ വീണ്ടും ചർച്ചയാകുകയാണ് . യുകെയിലെ കന്യാകാത്വം തെളിയിക്കാനുള്ള രണ്ടു വിരൽ പരിശോധനയ്ക്ക് അന്ത്യം കുറിച്ചത് ഒരു ഇന്ത്യൻ യുവതിയുടെ പോരാട്ടമാണ് .
1979 നു മുൻപ്, യുകെയിലെത്തി വിവാഹം കഴി ക്കുന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകൾ അതിഭീകരമായ വൈദ്യ പരിശോധനകളിലൂടെ കന്യാകാത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു. ആ കിരാത നിയമത്തിന് അവസാനം കുറിച്ചത് ഒരു ഇന്ത്യൻ യുവതിയായിരുന്നു. 1979 ജനുവരി 24ന് ഒരു ഇന്ത്യൻ യുവതി ഹീത്രോ വിമാനത്താളത്തിൽ വന്നിറങ്ങി. ഇന്ത്യൻ വംശജനായ തന്റെ പ്രതിശ്രുത വരനെ വിവാഹം കഴിക്കുകയായിരുന്നു ഉദ്ദേശ്യം. അക്കാലത്ത്, ബ്രിട്ടനിലേക്കു പ്രവേശിക്കുന്ന ആളുകൾക്ക് അവരുടെ പ്രതിശ്രുത വരനെ മൂന്നു മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെങ്കിൽ വീസ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ, യുവതിക്ക് കടുത്ത വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നു.
35 വയസ്സുണ്ടായിരുന്ന യുവതി ഇതു വരെ വിവാഹം കഴിക്കാതിരുന്നതിനെപ്പറ്റിയായിരുന്നു ഇമിഗ്രഷൻ ഉദ്യോഗസ്ഥരുടെ സംശയം. ഇവർ വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും ആരോപണം ഉയർന്നതോടെ യുവതിയെ 2 വിരൽ പരിശോധനയ്ക്ക് അടക്കം വിധേയയാക്കി. യോനിക്കുള്ളിൽ ഒരു ഡോക്ടർ രണ്ട് വിരലുകൾ പ്രവേശിപ്പിച്ച് കന്യാചർമം കേടുകൂടാതെയുണ്ടോ എന്നു പരിശോധിക്കുന്ന ശാരീരിക പരിശോധനയാണിത്. എന്നാൽ, യുവതി ശക്തമായി പ്രതികരിച്ചതോടെ ലണ്ടനിലെ പ്രധാന പത്രങ്ങളുടെ തലക്കെട്ടായി ഈ സംഭവം മാറി. പരിശോധനകൾ നടത്തിയെന്ന് സംശയിക്കുന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ തന്നെ അച്ചടക്ക നടപടിയുമുണ്ടായി.
ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികളെ ‘രണ്ടു വിരൽ’ പരിശോധനയ്ക്കു വിധേയമാക്കാൻ പാടില്ലെന്നും ഇതിൽനിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നുമാണു മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ‘ദുരാചാരം’ എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നു പറഞ്ഞത്.
യോർക്ക്ഷെയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ലിമ (ലീഡ്സ് മലയാളി അസോസിയേഷൻ) സംഘടിപ്പിക്കുന്ന Kalafest 2022, 23-ാം തീയതി ശനിയാഴ്ച ലീഡ്സിലെ ആംഗ്ലേസ് ക്ലബ്ബിൽ വച്ച് നടത്തപ്പെടും. അന്നേദിവസം രാവിലെ 10 മണിക്ക് ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ജേക്കബ് കുയിലാടൻ കലാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ലീഡ്സിൽ പുതിയതായി നിരവധി മലയാളി കുടുംബങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അവർക്കും ലിമയ്ക്കും മറ്റു അംഗങ്ങളെ പരിചയപ്പെടുവാനും ഇത്തരം കൂട്ടായ്മയിലുള്ള ആഘോഷങ്ങൾ ഉപകാരപ്പെടും . കലാസാംസ്കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉൾപ്പെടെ എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധിയായ പരിപാടികളാണ് കലാ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിമ കലാവേദി അവതരിപ്പിക്കുന്ന “നേരിന്റെ പാത ” എന്ന നാടകം ഉണ്ടായിരിക്കും. നിരവധി നാടകങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ ടൈറ്റസ് വല്ലാർപ്പാടം നാടകം രചിച്ചിരിക്കുന്നത്. സംവിധാനം ജേക്കബ് കുയിലാടൻ .

ലീഡ്‌സിലെ പ്രമുഖ റസ്റ്റോറന്റായ തറവാട് റസ്റ്റോറൻറ്, സ്റ്റെർലിങ് സ്ട്രീറ്റ്, ആയുഷ് ആയുർവേദ, വെൽകെയർ തുടങ്ങിയ സ്ഥാപനങ്ങളാണ് സിനിമ കലാ ഫെസ്റ്റിനെ സ്പോൺസർ ചെയ്ത് സഹായിക്കുന്നത്.
വ്യത്യസ്ഥമായ ജീവിത ശൈലി പിന്തുടര്‍ന്ന നിരവധി പേരെ നമുക്കറിയാം. അക്കൂട്ടത്തില്‍ പെട്ട ആളാണ് കൈല്‍ ഗോര്‍ഡി.കുട്ടികള്‍ ഉണ്ടാകുന്നതിന് വേണ്ടി സ്ത്രീകള്‍ക്ക് ബീജം നല്കി സഹായിക്കുന്നതില്‍ താന്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നതായി ബീജദാതാവായ കൈല്‍ ഗോര്‍ഡി പറയുന്നു.
താന്‍ നിലവില്‍ 55 കുട്ടികളുടെ അച്ഛനാണെന്നും ഈ മുപ്പതു വയസ്സുകാരന്‍ അവകാശപ്പെട്ടു. താന്‍ യുകെയിലെയും യൂറോപ്പിലുമുള്ള നിരവധി സ്ത്രീകള്‍ക്ക് ബീജം നല്‍കിയിട്ടുണ്ടെന്നും ബീജം നല്‍കുന്നതിനായി നിരവധി രാജ്യങ്ങളില്‍ താന്‍ സഞ്ചരിച്ചതായും കൈല്‍ ഗോര്‍ഡി അഭിപ്രായപ്പെടുന്നു.
ബീജ ദാനത്തിനായി യുകെയിലേക്കും യൂറോപ്പിലേക്കുമുള്ള തന്‍്റെ രണ്ടാമത്തെ പര്യടനമാണ് ഇനീ നടക്കാന്‍ പോകുന്നതെന്നും ബീജം നല്കുക എന്ന ലക്ഷ്യവുമായി ലണ്ടനില്‍ നിന്ന് എഡിന്‍ബര്‍ഗ് വരെ താന്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബീജം ദാനം ചെയ്തതിലൂടെ 46 കുട്ടികളുടെ അച്ഛനാണ് താനെന്നും ഇപ്പോള്‍ 9 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.
ബീജം ദാനം ചെയ്യുക എന്ന ഉദ്ദേശത്തോടെ 2021 ല്‍ യുകെയിലും യൂറോപ്പിലും സന്ദര്‍ശനം നടത്തിയതായും അദ്ദേഹം പറയുന്നു. കുട്ടികളെ ലഭിക്കുന്നതിന് ബീജം നല്‍കുന്ന ഈ പ്രവര്‍ത്തി താന്‍ ആസ്വദിക്കുന്നതായും ബീജത്തെ കരുത്തുറ്റതാക്കാന്‍ പോഷക സമൃദ്ധമായ ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും കൈല്‍ ഗോര്‍ഡി അഭിപ്രായപ്പെട്ടു.
സാധാരണയായി കൃത്രിമ ബീജസങ്കലനത്തിലൂടെയോ ചിലര്‍ക്ക് ലൈംഗിക ബന്ധത്തിലൂടെയോ ബീജം നല്‍കാറുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. നിരവധി സ്ത്രീകളിലായി തനിക്ക് ധാരാളം കുട്ടികള്‍ ഉണ്ടെങ്കിലും 9 പേരെ മാത്രമേ താന്‍ നേരില്‍ കണ്ടിട്ടുള്ളൂ എന്നും കൈല്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ താന്‍ സൗജന്യമായിട്ടാണ് സ്ത്രീകള്‍ക്ക് ബീജം നല്‍കുന്നതെന്നും അവരുടെ സന്തോഷമണ് തന്‍റെ ലക്ഷ്യമെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.
എലിസബത്ത് രാഞ്ജിയുടെ പ്രത്യേകമായ ചില സ്വഭാവങ്ങളെ കുറിച്ചോക്കെയാണ് പറയാൻ പോകുന്നത്. അതിലൊന്നാണ് സ്വന്തം രക്തം പായ്ക്ക് ചെയ്യാതെ അവർ ഒരിക്കലും യാത്ര ചെയ്യില്ലെന്നത്. യാത്രയിൽ അവരെ അനുഗമിക്കുന്ന ആളുകൾക്കിടയിൽ എപ്പോഴും അവരുടെ വൈദ്യശാസ്ത്ര സഹായത്തിനു വേണ്ടി ഒരാൾ ഉണ്ടാകും, അവർ സന്ദർശിക്കുന്ന നഗരങ്ങളിലെ അടുത്തുള്ള എല്ലാ ആശുപത്രികളുടെയും സ്ഥാനം അറിയാനുള്ള ഉത്തരവാദിത്വം ആ ഡോക്ടർക്ക് ആയിരിക്കും. ഇതിനായൊരു മൊബൈൽ മെഡിസിൻ അടങ്ങിയ ബാഗ് കൂടെ കരുതിയിട്ടുണ്ടാകും.അതിനായ് രക്ത പാക്കറ്റുകളും ഡോക്ടറുടെ പക്കലുണ്ടാകും. ആവശ്യമെങ്കിൽ അത് ഉപയോഗിക്കുകയും ചെയ്യും.
അതുപോലെ തുറന്ന ജാലകങ്ങൾ അവർ ഇഷ്ടപ്പെടുന്നില്ല എന്നാണ് അറിയുന്നത്. തുറന്ന ചില്ല് ജാലകങ്ങൾ മാത്രമേ അവർ തുറന്നു വിടുകയുള്ളൂ. തുറന്നിടുന്നത് അവിടുത്തെ മനോഹരമായ കാഴ്ചയെ നശിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്. ഒരു നിശ്ചിത മണിക്കൂർ മാത്രമേ അവിടെ ജനാലകൾ തുറക്കാൻ കഴിയുകയുള്ളൂ. അത്തരം കാഴ്ചകൾ അവർക്ക് മനോഹാരിത നൽകുന്നുണ്ട്. ഐസ്ക്യൂബുകളെ അവർ വെറുക്കുന്നുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഐസ്ക്യൂബുകളുടെ ശബ്ദം വല്ലാതെ അവർക്ക് അലോസരം ഉണ്ടാകും. എന്നാൽ ഐസ് ബോളുകളുടെ ശബ്ദം കൂടുതൽ സംഗീതാത്മകമാണെന്നാണ് ഇവർ വിശ്വസിക്കുന്നതും. അതിനാൽ അവർ അത് പാനീയങ്ങൾ തണുപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
അതുപോലെ അവരുടെ ബാഗിൽ ഒരു പോർട്ടബിൾ ഹുക്ക് വഹിക്കുന്നുണ്ട്. ബാഗിൽ പണം, വാലറ്റ് പോലുള്ള പതിവ് കാര്യങ്ങളൊന്നും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ ഒരു വിചിത്രമായ വസ്തു ഇവിടെ കണ്ടെത്താൻ സാധിക്കും. ബാഗ് തൂക്കിയിടാൻ ഹുക്ക്. ഇത് ഘടിപ്പിക്കേണ്ടത് പ്രധാനമാണ്. അവർ തന്റെ ബാഗുമായി സേവകർക്ക് സിഗ്നലുകൾ അയക്കുകയും ചെയ്യുന്നുണ്ട്.
താടി വെക്കുന്നത് അവർക്ക് ഇഷ്ടമല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അത് അവരെ പ്രകോപിപ്പിക്കുന്നതാണെന്നും അറിയാൻ സാധിക്കുന്നു. അവരുടെ അടുത്ത ആളുകൾ എല്ലാം തന്നെ കൃത്യമായി ഷേവ് ചെയ്തിരിക്കുന്നത് അതുകൊണ്ടാണ്. അവർ അത്രമാത്രം അത് വെറുക്കുന്നുണ്ട്.
അവരുടെ എല്ലാ വസ്ത്രങ്ങൾക്കും നമ്പറുകൾ ഉണ്ടായെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഓരോ നമ്പറുകൾക്കും പ്രാധാന്യം ഉണ്ട്. അത് ഒരു പ്രത്യേക ജെണലിൽ നിശ്ചിതമായ രേഖകളാൽ തയ്യാറാക്കിയതാണ്. ഈ വസ്ത്രം എവിടെ എപ്പോൾ ധരിച്ചു എന്ന് അറിയാൻ വേണ്ടിയാണ് അങ്ങനെ ഉള്ളത്. അവർ ഒരിക്കലും സൂപ്പും ഉരുളക്കിഴങ്ങും കഴിക്കാറില്ല. ഈ രണ്ട് വിഭവങ്ങളും അവർക്കുവേണ്ടി ആ കൊട്ടാരത്തിൽ ഉണ്ടാക്കുകയും ചെയ്യാറില്ല.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടന്നു പോകുന്ന വഴിയരികുകളിലെ ചേരികൾ തുണികൊണ്ട് കെട്ടി മറച്ചു. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് ബോറിസ് ജോൺസൺ എത്തിയത്.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് അദ്ദേഹം എത്തിയത്. എന്നാൽ ചേരികൾ കണ്ണിൽപ്പെടാതിരിക്കാനാണ് സബർമതി ആശ്രമത്തിനു സമീപത്തെ ചേരികൾ തുണികെട്ടി അധികൃതർ മറച്ചത്.
ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മാധ്യമപ്രവർത്തകനായ ഡി.പി. ഭട്ടയാണ് ചിത്രങ്ങൾ പങ്കിട്ടത്. വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ച മറച്ചത്.
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോഴും ചേരികൾ മതിൽകെട്ടി മറച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. സബർമതി ആശ്രമം സന്ദർശിച്ച ബോറിസ് ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു.
മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്‌സ് പിൽഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബോറിസ് ജോൺസന് ഒപ്പമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനാണ് ബോറിസ് ജോൺസൻ സന്ദർശനം നടത്തുന്നത്.
Ahead of the visit if @BorisJohnson, the slum near #SabarmatiAshram in #Ahmedabad gets covered with white cloth on Thursday morning. pic.twitter.com/NoSlR0PROK
— DP (@dpbhattaET) April 21, 2022
ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹമെത്തിയത്.
രാവിലെ എട്ടോടെ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ബോറിസ് ജോണ്സന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. രാവിലെ10ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. പിന്നാലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും.
ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും പിന്നാലെ അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. വെള്ളിയാഴ്ച ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആദ്യമായാണ് ബോറിസ് ജോൺസ
ജോസ്‌ന സാബു സെബാസ്റ്റ്യന്റെ പുസ്തകം ” കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ ” മുതിർന്നവർക്കൊരു കൈ പുസ്തകം … തിരുവനന്തപുരം പാളയം YMCA ഹാളിൽ വെച്ച് ഏപ്രിൽ ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 4 മണിക്ക് പ്രകാശനം ചെയ്യുന്നു .
ജോസ്‌ന സാബു സെബാസ്റ്റ്യന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന് …
” കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ ”
നിങ്ങൾ ആവശ്യപ്പെട്ട കൂടുതൽ വിവരങ്ങളിലേക്ക് .
പോസ്റ്റിൽ സഹകരിച്ച ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി ….
ഇനി ബുക്കിനെ കുറിച്ചു പറയാം …
ബുക്കിന്റെ പേര് :
” കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ ” മുതിർന്നവർക്കൊരു കൈ പുസ്തകം …
ഫോറെസ്റ്റ് പബ്ലിഷേഴ്സ്, പയ്യന്നൂർ ആണ് പബ്ലിഷ് ചെയ്യുന്നത് .
ദിവസം:
23rd ഏപ്രിൽ 2022
YMCA Hall- Palayam
തിരുവനന്തപുരം
സമയം : 4 pm
കൂടാതെ Short film & Musical Video Award Ceremony യും Ifta ഒരുക്കുന്ന കലാസന്ധ്യയും
കലാ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
സപ്പോർട്ടിങ് : ബഹുമാനപെട്ട ശ്രീ.പന്തളം സുധാകരൻ, അടൂർഗോപാലകൃഷ്ണൻ,മധുപാൽ(എഴുത്തുകാരൻ, സംവിധായകൻ, നടൻ )രാഹുൽ രാജ് (സംവിധായകൻ ),ജോസ് (നടൻ ),
ഋഷിരാജ് സിങ് , ജിയോ ബേബി , അശ്വതി ശ്രീകാന്ത് ,ഭാമ, സുരേഷ് രാമന്തളി , രാജേഷ് പിള്ള , Dr. എബി വള്ളിയാറ്റ്, Dr :അഗുസ്റ്റസ് , Rani Sunil
വില: 100 രൂപ ( ഒരു പയിന്റിന്റെ പൈസപോലുമാകില്ലടെ 😂)
ബുക്ക് മേടിക്കാൻ താല്പര്യമുള്ളവർ ഫോറെസ്റ് ബുക്കിനെയോ
എന്നെയോ ( +44 7404 933011) സമീപിക്കുക .
Forest Books
Trade Center
New Busstand
Payyanur-Kannur
Kerala -670307
Mob-9400034033
Google pay : 9400034033
ചാരിറ്റി : 100 രൂപ ഏടുക്കാനില്ലാത്ത 50 പേർക്ക് ഫ്രീ ബുക്ക് . ലാഭം കിട്ടുന്നതനുസരിച്ചു നമ്പർ കൂടുന്നതായിരിക്കും . ഓരോ ജില്ലയിൽ നിന്നും കിട്ടുന്ന തുക സർക്കാർ സന്നദ്ധരാണെങ്കിൽ അതാത് ജില്ലയിൽ ഒരു sexual ക്ലിനിക് തുടങ്ങാനുള്ള തുക മുഴുവനായി കൈമാറുന്നതാണ് . സ്‌കൂളുകളിൽ ഇതൊരു പാഠ്യവിഷയമായി എടുക്കുകയാണെങ്കിൽ പേറ്റന്റ് കിട്ടുന്ന തുക ഇങ്ങനൊരുദ്യമത്തിനായി പൂർണമായും കൈമാറുന്നതായിരിക്കും .
.
സ്നേഹത്തോടെ
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ജേതാവ് മാളവിക അനിൽകുമാർ നയിക്കുന്ന ഓൺലൈൻ സംഗീത അക്കാദമി ആയ സ്വരയുടെ നേതൃത്വത്തിൽ ഈസ്റ്ററിനോടനുബന്ധമായി പുറത്തിറങ്ങിയ ഗാനം “കാതങ്ങളായ് ” സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഏവരുടെയും പ്രിയങ്കരനായ ഭാവഗായകൻ ശ്രീ എം ജി ശ്രീകുമാറും സ്വരയുടെ 16 വിദ്യാർത്ഥികളും ചേർന്ന് ആലപിച്ച ഗാനമാണിത്. മികവുറ്റ സംഗീതത്തിനും വരികൾക്കും ഓർക്കസ്ട്രേഷനും കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഈ പാട്ടിനു കഴിഞ്ഞിട്ടുണ്ട്.

ശ്രീ എം ജി ശ്രീകുമാറിനൊപ്പം അന്ന ജിമ്മി(UK), ആനി അലോഷിയസ്(UK), ഡീന ഡിക്സ്(UK), ഡെന്ന ജോമോൻ(UK), ദൃഷ്ടി പ്രവീൺ(UK), ലക്ഷണ(USA), ലെക്സി എബ്രഹാം(UK), മൈഥിലി കൃഷ്ണകുമാർ(UK), നെൽസൺ ബൈജു(UK), നൈഗ സാനു(ന്യൂ സീലാൻഡ്), ഒലിവിയ വർഗീസ്(UK), പാർവതി ജയകൃഷ്ണൻ(UK), പാർവതി മധു(UK), സൈറ ജിജോ(UK), ശ്രദ്ധ ഉണ്ണിത്താൻ(UK), സൃഷ്ടി കൽകൂർ(UK) എന്നിവരാണ് പാടിയിരിക്കുന്നത്. തിയോ സി സംഗീതം ചെയ്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സന്താനം ആണ്. രാമു രാജ് ആണ് മ്യൂസിക്, വീഡിയോ പ്രൊഡക്ഷൻ എന്നിവ നിർവഹിച്ചിരിക്കുന്നത്.

ഷിബു മാത്യൂ
ആഗോള ക്രൈസ്തവര്‍ പ്രത്യാശയുടെ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ ഇന്നലെ വരെയുള്ള വാര്‍ത്തകളിലേയ്ക്ക് ഒന്നു തിരിഞ്ഞ് നോക്കുക. സൗഹൃദം നഷ്‌പ്പെട്ട വാര്‍ത്തകള്‍ മാത്രമാണ് എല്ലാ ദിവസവും പുറത്തു വരുന്നത്.
ചാനലുകളില്‍ നിന്നും ദിനപത്രങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും എല്ലാ വാര്‍ത്തയും എല്ലാവരും സമയാസമയങ്ങളില്‍ അറിയുന്നുള്ളതുകൊണ്ട് വാര്‍ത്തയേതെന്ന് ചോദിക്കുന്നതില്‍ പ്രസക്തിയില്ല. ഒരു ചിന്താവിഷയമായി അവതരിപ്പിച്ചു എന്നു മാത്രം.
സൗഹൃദം നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് എല്ലാ മനുഷ്യരും ജിവിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവാണ് ഭൂമിയില്‍ വീഴുന്ന രക്തക്കറകള്‍. ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍ ഈ രക്തകറകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. പ്രായമായവരില്‍ നിന്ന് പുതു തലമുറയിലേയ്ക്ക് വരുമ്പോള്‍ സൗഹൃദത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. സൗഹൃദമുണ്ടെന്ന് അവകാശപ്പെടുമ്പോഴും സൗഹൃദക്കുറവ് എല്ലാ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. അടുത്ത കാലത്തായി ഉയര്‍ന്നു വന്ന വിശുദ്ധ കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം സൗഹൃദമില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്. സമാധാനത്തിന്റെ ദൂതുമായി ലോകത്തിലേയ്ക്കു വന്ന യേശുക്രിസ്തുവിന്റെ പേരില്‍, തന്റെ അനുയായികളുടെ സൗഹൃദമില്ലായ്മ ഈസ്റ്റര്‍ ദിനത്തില്‍ ഒരു വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മതത്തിലും രാഷ്ട്രീയത്തിലും സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തികളിലും സൗഹൃദമില്ലായ്മ തളം കെട്ടി നില്‍പ്പുണ്ട്. അതിന്റെ പ്രതിഫലനമാണ് ദിവസവും പകരത്തിന് പകരം എന്ന കണ്ടീഷനോട് കൂടിയുള്ള കൊലപാതകങ്ങളും രക്തച്ചൊരിച്ചിലും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രത്യേകിച്ച് ഓശാന ഞായറില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓശാന ഞായറിന്റെ ആശംസകളറിയ്ക്കാന്‍ മലയാളികളായ ക്രിസ്ത്യാനികള്‍ തെരെഞ്ഞെടുത്ത സൗഹൃദത്തിന്റെ ഒരു നേര്‍ച്ചിത്രം തനിമ ഒട്ടും നഷ്ടപ്പെടാതെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങ് തകര്‍ക്കുന്നു. നിഷ്‌കളങ്കമായ രണ്ട് അമ്മച്ചിമാരുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദത്തിന്റെ ചിത്രം. ഈ ചിത്രമെടുത്തത്ത് അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും അതിരംമ്പുഴക്കാരനുമായ നിതിന്‍ പുന്നായ്ക്കപള്ളിയാണ്.
ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധമായ അതിരമ്പുഴ ഫൊറോനാ പള്ളിയിലെ ഓശാന ഞായര്‍ ശുശ്രൂഷകള്‍ കഴിഞ്ഞ് കുരുത്തോലയമായി പുറത്തുവരുന്ന അമ്മച്ചിമാരുടെ സൗഹൃതമാണ് ജിതിന്റെ ക്യാമറയുടെ മുമ്പില്‍ വന്ന് പെട്ടത്. സമാനതകളില്ലാത്ത സൗഹൃദത്തിന്റെ ചിത്രം അന്ന് വലിയ വാര്‍ത്തയായിരുന്നു. അതിലൊരമ്മച്ചി ഇഹലോകവാസം വെടിഞ്ഞു എന്നത് ഖേദത്തോടെ അറിയ്ക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ ഓശാന ഞായറില്‍ മറ്റൊരു സൗഹൃദത്തിന്റെ ചിത്രം നിതിന്റെ ക്യാമറയ്ക്ക് മുമ്പില്‍ വന്നു പെട്ടു. സിസ്റ്റര്‍ തിയോഫിനാമ്മ ചുക്കനാനിക്കലും, സിസ്റ്റര്‍ ആന്‍സിലമ്മ വടക്കേടവും.
SABS സഭാംഗമായ ഇവര്‍ അതിരമ്പുഴയിലെ സെന്റ് ജോസഫ് അഡോറേഷന്‍ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍.
ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിജയമില്ലെങ്കിലും സൗഹൃദം ദൃഡമാണ്.
ഓശാന ഞായറിലെ ശുശ്രൂഷകള്‍ കഴിഞ്ഞ് ദേവാലയത്തിന്ന് പുറത്തേയ്ക്കിറങ്ങുകയായിരുന്നു ഇരുവരും. ചിത്രങ്ങളെടുത്തത് അവര്‍ അറിഞ്ഞിരുന്നില്ല എന്ന് നിതില്‍ പറയുന്നു. മനസ്സിന്റെ നിഷ്‌കളങ്കതയാണ് ഈ പ്രായത്തിലും അവരുടെ മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന ദേവാലയ ശുശ്രൂഷകള്‍ പുനരാരംഭിച്ചതിന്റെ സന്തോഷം പരസ്പരം പറഞ്ഞറിയ്ക്കുകയായിരുന്നു നിതിന്റെ ഫ്രെയിമില്‍ ഇവരെത്തുമ്പോള്‍. കുരുത്തോലകളുമേന്തി മഠത്തിലേയ്ക്ക് നടന്ന് നീങ്ങിയ സിസ്റ്റേഴ്‌സിന്റെയടുത്തു പോയി വിശേഷങ്ങള്‍ തിരക്കാനും നിതിന്‍ മറന്നില്ല.
പോപ്പുലര്‍ മാരുതി സുസൂക്കിയില്‍ റീജണല്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നിതിന് ഫോട്ടോഗ്രാഫിയോടുള്ള കമ്പം ചെറുപ്പം മുതലേയുണ്ടായിരുന്നു. നിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
രണ്ട് ചിത്രങ്ങളും സൗഹൃദത്തിന്റെ കഥ പറയുന്നു.
ജീവിതത്തിന്റെ അവസാന നാളുകളിലാണ് സൗഹൃദം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതായി കാണപ്പെടുന്നത്. നീണ്ടു നില്‍ക്കുന്ന സൗഹൃദം രൂപപ്പെടുന്നതും അപ്പോഴാണ്.
ജിതിന്‍ പുന്നായ്ക്കപളളി ക്യാമറയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.