UK

സ്റ്റോക്ക് ഓൺ ട്രെന്റ്:  ആഘോഷങ്ങൾ അവിസ്മരണീയമാക്കുന്ന ആക്കുന്ന പതിവ് തെറ്റിക്കാതെ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ക്രിസ്മസ് പുതുവത്സരപരിപാടികൾ പരിസമാപ്തി കുറിച്ചപ്പോൾ ഓർമ്മിക്കാൻ ഒരായിരം വർണ്ണകാഴ്ചകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവം. ഞായറാഴ്ച ആറരയോടെ പരിപാടികൾക്ക് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററെറിൽ തുടക്കം.. പെട്ടെന്ന് തന്നെ ഹാൾ നിറഞ്ഞു കവിയുകയും ചെയ്‌തു. ആൾക്കൂട്ടത്തെ കണ്ടപ്പോൾ വന്നത് ഓണത്തിനോ ക്രിസ്മസ്സിനോ എന്നൊരു സന്ദേഹം ചിലർ പ്രകടിപ്പിച്ചു എന്നത് വാസ്‌തവം..എസ് എം യുടെ സെക്രട്ടറി സിനി ആൻറ്റോ ഏവർക്കും സ്വാഗതമേകി. യോഗത്തിന്റെ അദ്യക്ഷനായിരുന്ന എസ് എം എ യുടെ പ്രസിഡന്റ്, മുൻ യുക്മ പ്രസിഡന്റ് കൂടി ആയിരുന്ന വിജി കെ പി അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽക്കൂടി കണ്ണോടിക്കുകയും, അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽ ഭാഗഭാക്കായവർക്ക്‌ പ്രത്യേക അനുമോദനകളും നന്ദിയും അറിയിക്കുകയുണ്ടായി. തുടർന്ന് കരോൾ ടീമിനൊപ്പം ക്രിസ്‌മസ്‌ പപ്പയുടെ ആഗമനം… പാപ്പാ കേക്ക് മുറിച്ചതോടെ ആഘോഷങ്ങളുടെ നാടയാണ് മുറിക്കപ്പെട്ടത്.തുടർന്ന് യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയവരെ സ്റ്റേജിൽ വിളിച്ചു അനുമോദിക്കുകയും ഒപ്പം സമ്മാനങ്ങൾ നൽകിയതിനും പുറമെ ഇതിനെല്ലാത്തിനും കാരണപൂരിതരായ രക്ഷകർത്താക്കളെ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യാൻ അസോസിയേഷൻ മറന്നില്ല.

യുക്മ റീജിയണൽ, നാഷണൽ മത്സരങ്ങളിൽ വിജയികളായവർക്ക് അനുമോദങ്ങൾക്കൊപ്പം അവരുടെ മഹത്തായ നേട്ടത്തിന് അസോസിയേഷന്റെ വക പ്രത്യേക മെഡലുകളും സമ്മാനിച്ചപ്പോൾ പ്രേക്ഷകരുടെ നിലക്കാത്ത കരഘോഷം…പ്രസ്തുത യോഗത്തിൽ ആഞ്ജലീന സിബിയുടെ നൽകിയ ക്രിസ്മസ് സന്ദേശം ഏവർക്കും ഉള്ള പുതുവർഷ സമ്മാനമായിരുന്നു… നമ്മുടെ ആഘോഷങ്ങൾ മോഡിയുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലം തീർക്കുമ്പോൾ പുൽകുടിലിൽ ജനിച്ച ഉണ്ണിയേശു ലോകത്തിന് നൽകിയത് വിനയത്തിന്റെയും, സഹാനുഭൂതിയുടെയും, സാഹനത്തിന്റെയും മാതൃകയാണെന്ന് തനറെ സന്ദേശത്തിൽ ആഞ്ജലീന എടുത്തു പറഞ്ഞു. പതിവിന് വിവരീതമായി വളർന്നു വരുന്ന തലമുറയിലേക്ക് ക്രിസ്മസ് സന്ദേശം നൽകാൻ ഏൽപ്പിക്കുക വഴി വളർന്നു വരുന്ന പിൻതലമുറക്കാരിലേക്കു കാര്യങ്ങൾ പകർന്നു നൽകുവാൻ പ്രതിജ്ഞാബന്ധമായ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിന്റെ ബഹിഷ്സ്പുരണം കൂടിയായി എന്ന കാര്യത്തിൽ തർക്കമില്ല. ക്രിസ്മസ് പ്രോഗ്രാം കൺവീനർമാരിൽ ഒരാളായ അജി മംഗലത്ത് നന്ദിയർപ്പിച്ചപ്പോടെ ഔദ്യോഗിക സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു. അജി മംഗലത്ത്, വിനു ഹോർമിസ് എന്നിവരായിരുന്നു ക്രിസ്‌മസ്‌ പരിപാടിയുടെ കൺവീനർമാർ.

തുടർന്ന് സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ക്രിസ്മസ് രാവിന്റെ പുനരാവിഷ്‌ക്കാരം.. ഏതൊരു പ്രവാസിയെയും അവന്റെ മനസിനെയും തൊട്ടുണർത്തി, ഓർമ്മ ചെപ്പുകൾക്ക് ജീവനേകുന്ന കൊച്ചുകുട്ടികളുടെ സ്റ്റേജിലെ ആവിഷ്ക്കാരം സദസ്സിനെ നിശബ്ദമാക്കി, ശ്രദ്ധ സ്റ്റേജിലേക്ക് എത്തിക്കുന്നതിൽ കുട്ടികൾ വിജയിക്കുന്ന മനോഹരമായ കാഴ്‌ച… മംഗളവർത്തയും മാലാഖമാരും ജ്ഞാനികളും  വാൽ നക്ഷത്രവും പുൽക്കൂടും… യേശുവിന്റെ ജനനം… ശിശുവിനെ തേടിയെത്തിയ ആട്ടിടയന്‍മാർ..  കുട്ടികളുടെ ഡാൻസും ഒത്തുചേർന്ന് വന്നപ്പോൾ വിവരിക്കാൻ വാക്കുകൾ പോരാതെവരുന്ന ഒരു നേർചിത്രം…പിന്നീട് യുകെയിലെ പല യുക്മ വേദികളെയും സീറോ മലബാർ ബൈബിൾ കലോത്സവത്തിലും അവർണ്ണനീയമായ മെയ് വഴക്കത്തോടെ സമ്മാനങ്ങളുടെ വസന്തം തീർത്തിട്ടുള്ളവർ വേദിയിൽ അരങ്ങേറിയപ്പോൾ ആഘോഷത്തിന്റെ പെരുമ്പറയാണ് മുഴങ്ങികേട്ടത്. ഏതു പ്രഫഷണൽ ടീമിനെയും മലത്തിയടിച്ചിട്ടുള്ള കൊച്ചു മിടിക്കികളും മിടുക്കൻമ്മാരും ഉള്ള എസ് എം യുടെ കുട്ടികൾ അവതരിപ്പിച്ച ഡാൻസുകൾ ഏവരെയും അതിശയിപ്പിച്ചു എന്നത് ഒരു എസ് എം എ യുടെ ഒരു സ്വകാര്യ അഹങ്കാരം… മാർഗ്ഗം കളി, ഒപ്പന, സിനിമാറ്റിക് ഡാൻസുകൾ, ഫോക് ഡാൻസ് എന്ന് തുടങ്ങി വിവിധ ഇനം…

2019 യുക്മ നാഷണൽ കലോത്സവത്തിൽ സബ് ജൂണിയർ സിനിമാറ്റിക് ഗ്രുപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീഹരി ബിനു, റോഹൻ സൈജു, ആഷ്‌ലി ജേക്കബ്, മരിയ ഫെനിഷ്, ആഞ്ചല സിറിൾ എന്നിവരുടെ പ്രകടനം… റീജിണൽ കാലത്തിലാകമായ ആഞ്ജലീന സിബിയും എസ് എം യുടെ പരിപാടികളുടെ കൊറിയോഗ്രാഫർ എന്ന അറിയപ്പെടുന്ന ആർലിൻ ജോയി എന്നിവർ ചേർന്ന പ്രൊഫഷണൽ പ്രകടനം കാണുക…

[ot-video][/ot-video]

പാട്ടുകളും ഡാൻസുകളും ഇടവിട്ട് വേദിയിൽ അരങ്ങേറിയപ്പോൾ ആസ്വാദകരുടെ നിർലോഭമായ പിന്തുണയും കരഘോഷങ്ങളും കേൾക്കുമാറായി. ഒരു മൂന്ന് വയസുകാരി സ്റ്റേജിൽ എത്തുന്ന, ഡാൻസ് ചെയ്‌യുന്ന മറ്റെങ്ങും കാണാൻ അസുലഭ നിമിഷങ്ങൾ…

[ot-video][/ot-video]

നാവിൽ രുചിയേകും വിഭവങ്ങൾ ഒരുക്കുന്നതിൽ സ്‌പൈസ് ഹട്ടിനെ തോൽപ്പിക്കാൻ ആവില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇതവണത്തേയും ഭക്ഷണം. രാത്രി പത്തരമണിയോടുകൂടി പരിപാടികൾ അവസാനിപ്പിച്ച് ഏവരും വീണ്ടും കാണാം എന്ന പുതുവത്സര ആശംസകളോടെ ഭാവനകളിലേക്ക് യാത്രയായി…

 

കൃഷ്ണപ്രസാദ്‌.ആർ. , മലയാളം യുകെ ന്യൂസ് ടീം

ആംഗലേയ ഭാഷ ഒരു വിശ്വഭാഷ എന്ന നിലയിൽ ലോകം മുഴുവൻ വ്യാപിക്കാനുണ്ടായ പ്രധാനകാരണം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വളർച്ചയാണ്, എന്നാൽ അതിനൊരു ജനപ്രിയ മാനം കൈവന്നത് വില്യം ഷെയ്ക്ക്സ്പിയറിന്റെയും ചാൾസ് ഡിക്കെൻസിന്റെയും കൃതികളിലൂടെയാണ്.

ഡിക്കൻസ് തന്റെ കൃതികളിലൂടെ അക്കാലത്തെ ഇംഗ്ലണ്ടിന്റെ അവസ്ഥ ,ജീവിതസാഹചര്യം, സാമൂഹികനില തുടങ്ങിയവ ലോകത്തിനുമുന്നിൽ വരച്ചുകാട്ടി. ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർഫീൽഡ്, തുടങ്ങിയ കൃതികൾ ലോകമെമ്പാടുമുള്ള വായനപ്രേമികളുടെ ഇഷ്ടപുസ്തകങ്ങളായി ഇന്നും നിലനിൽക്കുന്നു.

മലയാളികളുടെ ഇടയിലും ഡിക്കൻസിനുള്ള സ്വീകാര്യത ഒട്ടും തന്നെ ചെറുതല്ല . പാഠപുസ്തങ്ങളിലൂടെയും ,പുസ്തകരൂപത്തിലും മലയാളികളും ഡിക്കൻസിന്റെ ലോകത്തെ അംഗങ്ങൾ തന്നെയാണ്. ഒലിവർ എന്ന ബാലന്റെകൂടെ അവന്റെ കഷ്ടപ്പാടുകൾ അറിഞ്ഞും അനുഭവിച്ചും അവനോടൊപ്പം തന്നെ വളർണവരാണ് മലയാള വായനസമൂഹവും. അങ്ങനെയുള്ള ഒലിവർ ട്വിസ്റ്റിനുപിന്നിലെ ഒരു കണ്ടെത്തെലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ യൂണിവേഴ്സിറ്റി പി.എച്ച്. ഡി വിദ്യാർത്ഥി ഇവ ചാർലേറ്റ മേബിയസ് എന്ന സ്വീഡിഷ്‌ യുവതി.

ഒലിവർ ട്വിസ്റ്റിലെ പ്രധാനപ്പെട്ട പലഭാഗങ്ങളും റോബർട്ട് മൂഡി എന്ന സ്കോട്ടിഷ് പത്രപ്രവർത്തകന്റെ ലേഖനങ്ങളുമായി വളരെയേറെ ബന്ധമുണ്ട് എന്നാതാണ് മേബിയസ്സിന്റെ കണ്ടുപിടുത്തം. ഫാഗിൻ എന്ന കഥാപാത്രവും അയാളുടെ ലോകവും മൂഡിയുടെ ലേഖനങ്ങളുമായി വളരെയേറെ സാമ്യം പുലർത്തുന്നതാണ്. മൂഡിയുടെ ‘ലണ്ടൻ ആൻഡ് ലണ്ടനേർസ്’ എന്ന കൃതി ഡിക്കൻസിന്റെ മരണസമയം അദ്ദേഹത്തിന്റെ ബുക്ക്‌ ഷെൽഫിൽ കണ്ടെത്തിയത് മേബിയസ്സിന്റെ വാദത്തിനെ ബലപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലെ കിരാത പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ പട്ടികയ്ക്കും എതിരെ യു കെ ഇന്ത്യൻ പ്രവാസികൾ സംഘടിപ്പിച്ച പ്രതിഷേധം വമ്പിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. ഡിസംബർ 29 ന് നോട്ടിങ് ഹാമിലെ ഓൾഡ് മാർക്കറ്റ് സ്ക്വയറിലെ ബ്രിയൻ ക്ലൂ സ്റ്റാ ച് യു വേദിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, കുട്ടികൾ ഉൾപ്പെടുന്ന നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ഇന്ത്യൻ മുസ്ലിങ്ങളുടെ വംശ ഹത്യക്ക് അടിത്തറ പാകുന്ന ഫാസിസ്റ്റ് അജണ്ടക്കെതിരിൽ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രവാസികൾ സി.എ.എ, എൻ.ആർ. സി ക്കെത്തിരിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

‘നാനാത്വത്തിൽ ഏകത്വം ‘ എന്നുള്ള തത്വത്തെ മുൻ നിർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം നിലവിലെ ഇന്ത്യയുടെ അവസ്ഥ വരച്ചു കാട്ടി. അയൽ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന വ്യാജേന രാജ്യത്തെ മുസ്ലിങ്ങളെ അന്യവൽകരിക്കുന്ന ബി. ജെ. പി യുടെ ഫാസിസ്റ്റ് അജണ്ട യെ പറ്റിയുള്ള ലഘു ലേഖകളും വിതരണം ചെയ്തു.

ലണ്ടൻ ∙ സ്വന്തമായി വിമാനം പോലും ലഭിക്കുമെന്നിരിക്കെ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇക്കണോമി ക്ലാസിൽ, പിന്നിലെ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതു പലർക്കും സങ്കല്‍പിക്കാന്‍ പോലുമാകില്ല. പക്ഷേ ബ്രിട്ടിഷ് എയർവേസിൽ കഴിഞ്ഞ ദിവസം അത്തരത്തിൽ യാത്ര ചെയ്ത വ്യക്തിയെക്കണ്ട് യാത്രക്കാർ ആദ്യമൊന്നമ്പരന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസനും പെൺസുഹൃത്ത് കേരി സൈമണ്ട്സുമായിരുന്നു അത്. കരീബിയൻ ദ്വീപുകളിൽ പുതുവർഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും.

കരീബിയൻ ദ്വീപുരാഷ്ട്രമായ സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ലണ്ടനിൽ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാൾ പകർത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചർച്ചകൾക്കിടയാക്കിയത്. വിൻഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കേരിയുമാണു ചിത്രത്തിൽ. യാത്രയ്ക്കിടെ ഉയർന്ന ക്ലാസിലേക്ക് സീറ്റ് അപ്ഗ്രേഡ് ചെയ്യാനുമാകില്ല. സീറ്റുമാറ്റത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങൾ നിലവിലുള്ളതിനാൽ അത്തരമൊരു ‘സഹായവും’ ഫ്ലൈറ്റ് ജീവനക്കാർക്കു നൽകാനാകില്ലെന്നതാണു സത്യം.

കാര്യമായ സുരക്ഷാപ്പടയും ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയർവേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാൽ ബ്രിട്ടന്റെ റോയൽ എയർഫോഴ്സിന്റെ സ്വകാര്യ വിമാനത്തിൽ പോവുകയായിരുന്നെങ്കിൽ ഒരാൾക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ടും (ഏകദേശം 93.44 ലക്ഷം രൂപ). കന്നുകാലി ക്ലാസ് എന്നു വിളിപ്പേരുള്ള ഇക്കണോമി ക്ലാസിൽ യാത്ര ചെയ്തതോടെ പ്രധാനമന്ത്രിയിലൂടെ മാത്രം ടിക്കറ്റ് നിരക്കിൽ ലാഭിച്ചത് 91 ലക്ഷത്തിലേറെ രൂപ!

കേരി സൈമണ്ട്സും പ്രധാനമന്ത്രിയുടെ ഭാര്യാപദത്തിന്റെ ആഡംബരങ്ങളിൽ അഭിരമിച്ചിട്ടില്ല. അടുത്തിടെ ഒരു സുപ്രധാന ചടങ്ങിലേക്കു ഡിസൈനർ വസ്ത്രങ്ങൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്തു വരികയായിരുന്നുവെന്ന് കേരി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, ഇപ്പോഴും തൊഴിലെന്ന നിലയ്ക്ക് ‘ഓഷ്യാന’ എന്ന പരിസ്ഥിതി ക്യാംപെയ്ൻ ഗ്രൂപ്പിന്റെ ഉപദേശകയായും ഈ മുപ്പത്തിയൊന്നുകാരി തുടരുകയാണ്. സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ ആഡംബര വില്ലകളിലൊന്നിലേക്കാണു പുതുവർഷാഘോഷത്തിനായി ബോറിസ് എത്തിയിരിക്കുന്നത്.

യാത്രയ്ക്കിടെ സെന്റ് ലൂഷ്യ പ്രധാനമന്ത്രി അലൻ ഷസ്റ്റനെയും ഒപ്പമുണ്ടായിരുന്നു. ക്രിസ്മസിന്റെ പിറ്റേന്ന് സെന്റ് ലൂഷ്യയിലിറങ്ങിയ ബോറിസ് ഷസ്റ്റനെയ്ക്കും വിമാനത്തിലെ ജീവനക്കാർക്കുമൊപ്പം ഫോട്ടോയും എടുത്തു. ബ്രിട്ടനിൽ നിന്ന് സെന്റ് ലൂഷ്യയ്ക്കു ലഭിക്കുന്ന സഹായങ്ങളിൽ ഷസ്റ്റനെ നന്ദി രേഖപ്പെടുത്തി. സെന്റ് ലൂഷ്യയിൽ നിന്നാണു ബോറിസും സംഘവും സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലേക്കു പോയത്. ബ്രിട്ടിഷ് രാജകുടുംബം ഉൾപ്പെടെ അവധിക്കാലം ചെലവഴിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണു മസ്റ്റീക്ക്.

 

ഇവിടെ ഒരാഴ്ചയ്ക്ക് 20,000 പൗണ്ട് (ഏകദേശം 18.69 ലക്ഷം രൂപ) ചെലവു വരുന്ന വില്ലയിലാണു ബോറിസിന്റെ പുതുവർഷാഘോഷം. ആറു കിടപ്പുമുറികളുള്ള വില്ല കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ മനോഹരമായ കാഴ്ച ചുറ്റിലും ദൃശ്യമാകുന്നുവെന്നതാണു പ്രത്യേകത. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിമാർ ചെലവു കുറഞ്ഞ അവധിക്കാല യാത്രാപാക്കേജുകളാണു പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്, അതും ഇംഗ്ലണ്ടിൽ തന്നെയുള്ളവ. തെരേസ മേയുടെ പ്രിയപ്പെട്ട സ്ഥലം വെയ്‌ൽസാണ്. ഡേവിഡ് കാമറൂണിന്റേത് ഇംഗ്ലണ്ടിലെതന്നെ കോൺവോളും.

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയ ഒരു ഗർഭിണിയടക്കം 31 കുടിയേറ്റക്കാരെ ഫ്രഞ്ച് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 49 കുടിയേറ്റക്കാരെ കഴിഞ്ഞ ബോക്സിംഗ് ദിനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘത്തെ കണ്ടെത്തുന്നത്.

ആദ്യം രണ്ടു കുട്ടികളടക്കം 11 പേരെയാണ് കലൈസിനടുത്തുള്ള തീരത്തുവെച്ച് കണ്ടെത്തിയിരുന്നത്. പിന്നീട് അവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഡങ്കിർക്കിനടുത്തുവെച്ച് ബാക്കി 20 പേരെക്കൂടി കണ്ടെത്തുകയായിരുന്നു. 31 പേരേയും ഫ്രഞ്ച് തുറമുഖത്തേക്ക് കൊണ്ടുപോവുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

രക്ഷപ്പെടുത്തിയവരിൽ പലര്‍ക്കും ഹൈപ്പോഥെർമിയക്ക് ചികിത്സ നല്‍കുന്നുണ്ട്. അതിനിടെ , ഇറാനിൽ നിന്നുള്ളതാണെന്ന് കരുതുന്ന 10 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു സംഘത്തേയും കെന്റ് തീരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവരെയും ബോർഡർ ഫോഴ്‌സ് ബോട്ടുകൾ കരയ്ക്കെത്തിച്ചുവെന്നാണ് വിവരം. അടുത്തിടെ നിരവധി കുടിയേറ്റക്കാരെ ഫ്രാന്‍സിന്‍റെ തീരത്തുനിന്നും പിടികൂടിയിട്ടുണ്ട്.

ചെറു ബോട്ടുകളിലായി ഈ വർഷം യു.കെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,800 ൽ കൂടുതലാണെന്നാണ് നിഗമനം. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ തീരത്ത് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഫ്രഞ്ച് ബീച്ചുകളിൽ പട്രോളിംഗ് ഇരട്ടിയാക്കിയതായും, ഡ്രോണുകൾ, സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ എന്നിവ അടക്കം അത്യാധുനികമായ പല ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിന്‍റെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

‘അനധികൃത കുടിയേറ്റം ഒരു ക്രിമിനൽ കുറ്റമാണ്. നിയമവിരുദ്ധമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും യാത്രകൾക്ക് സൗകര്യമൊരുക്കുന്ന കുറ്റവാളികളും എല്ലാം നിയമം ലംഘിക്കുകയും ജീവിതം അപകടത്തിലാക്കുകയുമാണ് ചെയ്യുന്നത്’ എന്ന് അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. എന്നാല്‍ ജെറമി കോർബിനെ നേരിട്ട് വിമർശിക്കാതെ ‘പുരോഗമന ദേശസ്നേഹ’ വാഗ്ദാനവുമായി റെബേക്ക ലോംഗ്-ബെയ്‌ലി ലേബർ നേതൃത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ് നടത്തിയിരിക്കുകയാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെച്ച ‘ഒത്തുതീര്‍പ്പ് പരിഹാരം’ ഫലപ്രദമായില്ല എന്ന ഭാഗികമായ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്.

സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലോംഗ്-ബെയ്‌ലി വ്യക്തമാക്കി. ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ റെയ്‌നര്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായും, സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും നേരത്തേ പ്രഖ്യാപച്ചിരുന്നു. എമിലി തോൺബെറി, ക്ലൈവ് ലൂയിസ് എന്നിവര്‍ പാര്‍ട്ടീ നേതൃ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് എംപിമാർ കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ഈ മാസം 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ്‌ ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ടി വന്‍ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. 650-ല്‍ 364 സീറ്റുകളുടെ വമ്പന്‍ വിജയമാണ് അവര്‍ കരസ്ഥമാക്കിയത്. അതോടെയാണ് ലേബര്‍ പാട്ടി നേതാവ് കോര്‍ബിന്‍റെ നില പരുങ്ങലിലായത്. ‘കനത്ത തോല്‍വിയാണ് നേരിട്ടത്. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഉടനെ പുതിയ നേതാവുണ്ടാകും. ആര് നേതാവായാലും ലേബര്‍ പാര്‍ട്ടി ലോക സമാധാനത്തിനും സമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും’ എന്ന് കോര്‍ബിന്‍ പറഞ്ഞിരുന്നു. പുതിയ നേതാവിനെ കണ്ടെത്തുന്നത്വരെ അദ്ദേഹംതന്നെ തല്‍ സ്ഥാനത്ത് തുടരും. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ പുറത്തെത്തിക്കുമെന്ന്‌ ബോറിസ്‌ ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ലേബർ പാർട്ടി എംപി. മുൻ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റ് എംപി ആയിരുന്ന ടോം വാട്സൺ, തന്റെ രാജിക്ക് പിന്നിൽ പാർട്ടിയ്ക്കുള്ളിലെ ക്രൂരതയും വൈരാഗ്യവും ആണെന്ന് വെളിപ്പെടുത്തി. ഇത് ഇന്നും ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.ഡിസംബർ 12 ന് ലേബർ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഗാർഡിയൻസ് വീക്കെൻഡ് മാസികയോട് സംസാരിച്ച വാട്സൺ, പാർട്ടിക്കുള്ളിലെ ക്രൂരതയും ശത്രുതയും യഥാർത്ഥമാണെന്ന് തുറന്നുപറഞ്ഞു. സ്വന്തം പാർട്ടിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടതായി വന്നു എന്നും അദ്ദേഹം പറഞ്ഞു.

“മാറി ചിന്തിക്കാൻ സമയമായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും. ” വാട്സൺ പറഞ്ഞു. 51കാരനായ ടോം ഇപ്പോൾ ജിം ഇൻസ്ട്രക്ടർ ആയി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ജെർമി കോർബിനെ വ്യക്തിപരമായി പുകഴ്ത്തി സംസാരിച്ച വാട്സൺ അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമർശിച്ചുവെന്ന് ഗാർഡിയൻ പറയുന്നു. പാർട്ടിയുടെ 2016 ലെ തിരഞ്ഞെടുപ്പ് വേളയിൽ കോർബിന്റെ എതിരാളി ഓവൻ സ്മിത്തിന് താൻ വോട്ടുചെയ്തതായും ടോം സമ്മതിച്ചു. അന്ന് പലരും രാജിവെക്കുകയും ഒരു അവിശ്വാസ പ്രമേയത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു. കോർബിൻ അന്ന് രാജിവെക്കേണ്ടതായിരുന്നു എന്ന് വാട്സൺ പറഞ്ഞു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പുതിയ നേതൃത്വ മൽസരത്തിന് ഒരുങ്ങുകയാണ്. 80 സീറ്റുകളുടെ വൻ ഭൂരിപക്ഷം ആണ് ടോറി പാർട്ടി നേടിയത്. വാട്സന്റെ മുൻ നിയോജകമണ്ഡലമായ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റിൽ ആദ്യമായി 1593 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കൺസേർവേറ്റിവുകൾ അധികാരത്തിലെത്തിയിരുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കിഴക്കൻ യൂറോപ്പ് : യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് വൻ നേട്ടമായി ബ്രിട്ടനിലെ ആനുകൂല്യങ്ങൾ. ശരാശരി യുകെ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാളും അധികമാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കൻ യൂറോപ്പ് അഭയാർത്ഥികളും പടിഞ്ഞാറൻ യൂറോപ്പ് അഭയാർത്ഥികളും തമ്മിൽ അനേക വ്യത്യാസങ്ങളുമുണ്ട്. പ്രതിവർഷം കുറഞ്ഞത് 4 ബില്യൺ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വർക്ക് , പെൻഷൻ, ടാക്സ്മാൻ ആൻഡ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയൻ ജോലിക്കാർക്ക് 2.2 ബില്യൺ പൗണ്ടിൽ അധികം നികുതി ക്രെഡിറ്റുകളും ഭവന ആനുകൂല്യങ്ങളും, 1.1 ബില്യൺ പൗണ്ട് ജോലിക്ക് പുറത്തുള്ള ആനുകൂല്യങ്ങളും ഒപ്പം 700 മില്യൺ പൗണ്ട് കുട്ടികളുടെ ആനുകൂല്യവും ലഭിച്ചു. കൂടാതെ കുറഞ്ഞ വരുമാന നികുതിയാണ് അവർ അടച്ചത്. ബ്രെക്‌സിറ്റ് റഫറണ്ടം നടക്കുമ്പോൾ ഈ കണക്കുകൾ ലഭ്യമല്ലെന്ന് മന്ത്രിമാർ വാദിച്ചിരുന്നു. പിന്നീട് ഇത് പുറത്തുവരികയുണ്ടായി. റൊമാനിയ, ബൾഗേറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അടച്ച വ്യക്തിഗത നികുതിയുടെ പകുതിയോളം നികുതി, ക്രെഡിറ്റിലേക്കും കുട്ടികളുടെ ആനുകൂല്യത്തിലേക്കും മടക്കിക്കിട്ടി.

മുൻ വർക്ക്, പെൻഷൻ സെക്രട്ടറി ഇയാൻ ഡങ്കൻ സ്മിത്ത് മൈഗ്രേഷൻ വാച്ച് യുകെയുമായി ചേർന്ന് പഠനങ്ങൾ നടത്തി. കണക്കുകൾ പുറത്തുവിടാൻ അവർ ആഗ്രഹിക്കാത്തതിൽ അതിശയിക്കാനില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.

യോർക്ക്ഷയറിലേ ഒരുപറ്റം ക്രിക്കറ്റ് പ്രേമികൾ ചേർന്ന് ആരംഭിച്ച ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസൺ വിജയകരമായി സമാപിച്ചു . രണ്ടാം സീസണിലേ വിജയികൾക്ക് വിപുലമായ പരിപാടികളോട് നടക്കുന്ന പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് ഇന്ന് സമ്മാനദാനം നല്കപ്പെടുന്നതാണ്. ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. 15 ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ലീഡ്സ് ഗ്ലാഡിയേറ്റർസ് ആണ് വിജയികളായത്.

ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.

Copyright © . All rights reserved