UK

ഡബ്ലിൻ: അയർലണ്ടിലെ കില്‍ക്കെനിയിൽ  നിര്യാതയായ  മലയാളി നഴ്‌സ് ജാക്വിലിന്‍ ബിജുവിന് അയര്‍ലണ്ടിലെ മലയാളി സമൂഹംത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ ഉച്ചകഴിഞ്ഞ് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ ജാക്വിലിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തി.

ശനിയാഴ്ച്ച വൈകിട്ട് നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഗോള്‍വേ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര നേതൃത്വം നല്‍കി. കില്‍ക്കെനി സീറോ മലബാര്‍ സമൂഹത്തിന്റെയും, ജീസസ് യൂത്തിന്റെ  പ്രതിനിധികളും, വിവിധ സഭാ വിഭാഗങ്ങളിലെ വൈദീകരും പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ സെന്റ് കനിസസ് കത്തീഡ്രല്‍ പള്ളിയ്ക്ക് സമീപമുള്ള ഫ്യുണറല്‍ ഹോമിലെത്തിച്ച മൃതദേഹത്തില്‍ കില്‍ക്കെനിയിലെയും, അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളി സമൂഹത്തിന്റെ പ്രതിനിധികള്‍ ആദരാഞ്ചലികൾ അര്‍പ്പിച്ചു.മതബോധന അധ്യാപകയായും, ഗായക ടീമിലെ അംഗമായും ഏവര്‍ക്കും പ്രിയപ്പെട്ട ജാക്വിലിന്റെ അകാല വിയോഗത്തില്‍ മനംനൊന്ത കില്‍ക്കെനി മലയാളി സമൂഹം ഒന്നടങ്കം സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. ജോയലിന്റെയും, ജോവാന്റെയും സഹപാഠികളും അധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലില്‍ നിന്നുള്ള നിരവധി സഹപ്രവര്‍ത്തകരും പ്രിയ കൂട്ടുകാരിയുടെ അന്ത്യയാത്രക്ക് എത്തിയിരുന്നു.

രണ്ടരയോടെ മൃതദേഹം വിലാപയാത്രയായി സെന്റ് കനീസിസ് ദേവാലയത്തിലേക്ക് കൊണ്ട് വന്നു. തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ റവ.ഡോ ക്ലമന്റ് പാടത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു.

കില്‍ക്കെനി സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ.മാര്‍ട്ടിന്‍ പൊറേക്കാരന്‍, ജീസസ് യൂത്ത് അയര്‍ലണ്ട് ഡയറക്ടര്‍ ഫാ.ടോമി പാറാടിയില്‍, ഫാ.പോള്‍ തെറ്റയില്‍ (കോര്‍ക്ക്) റവ.ഡോ.ഡേവിഡ് കാംപ്റ്റന്‍, ഫാ.റോബിന്‍ തോമസ് (ലീമെറിക്ക്) ഫാ.ദാസ് (ഡബ്ലിന്‍)എന്നിവര്‍ സഹകാര്‍മികരായിരുന്നു.കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്ര വാട്ടര്‍ഫോഡ് റോഡിലുള്ള ഫോക്‌സ്ടൗണ്‍ സെമിട്രിയിലേയ്ക്ക് നീങ്ങി. പിറന്ന മണ്ണിൽ നിന്നും വളരെ ദൂരെ അയര്‍ലണ്ടിന്റെ കുടിയേറ്റമണ്ണില്‍ അന്ത്യവിശ്രമത്തിയിലേയ്ക്ക്… ഒരു പ്രവാസിയായി ഇവിടെ എത്തിയ ഈ രാമപുരംകാരി പ്രവാസി മണ്ണിനെ പുൽകിയപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ പ്രായമാകാത്ത കുഞ്ഞു മക്കളുടെ മുഖഭാവം ജാക്ക്വലിന്റെ കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും വേദന ഇരട്ടിപ്പിച്ചു. എല്ലാം കാണുന്ന ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ഉള്ളുരുകിയുള്ള പ്രാത്ഥനയോടെ യാത്രപറയുന്ന കാഴ്ച. മരണം കള്ളനെപ്പോലെ ജീവിതത്തിലേക്ക് കടന്നു വരുന്നതുവരെ കുടുംബത്തിനും തന്നെ സ്നേഹിക്കുന്നവർക്കും, താൻ ഉൾപ്പെടുന്ന സമൂഹത്തിനും നൽകിയ സേവനങ്ങൾ… ജാക്വിലിന്‍ ഭൗതീക ജീവിത വഴിയിലെ ഓട്ടം പൂർത്തിയാക്കി മടങ്ങുപ്പോൾ ഒരായിരം നന്മകൾ നൽകിയ നന്മമരം അയർലണ്ട് മലയാളികളുടെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു നക്ഷത്രമായി എന്ന കാര്യത്തിൽ സംശയമില്ല.

കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ ഭാര്യയാണ് പരേതയായ ജാക്ക്വിലിന്‍. കഴിഞ്ഞ കുറെ വർഷങ്ങളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ജാക്ക്വിലിന്‍.

രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.

അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി അന്തരിച്ച മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS ന് അന്തിമോപചാരങ്ങളർപ്പിക്കുന്നതിനും പ്രാത്ഥിക്കുന്നതിനുമായി നവംബർ 21-ന് വൈകന്നേരം 4.30 pm ന് മൃതദേഹം അദ്ദേഹം സേവനമനുഷ്ടിച്ചു കൊണ്ടിരുന്ന സെൻറ്.എഡ്വേർഡ് ദൈവാലയത്തിൽ കൊണ്ടുവരുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കർമ്മങ്ങൾക്കുനേതൃത്വം നൽകന്നതായിരിക്കും.    ബിഷപ്പ് മാർ ജോസഫ്‌ സ്രാമ്പിക്കലും യു കെയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന വൈദികരും ചേർന്ന് ദിവ്യബലി അർപ്പിക്കുന്നതും തുടർന്ന് വിൽസൺ അച്ഛനെ ഒരുനോക്ക് കാണുവാനും അന്ത്യോപചാരമർപ്പിക്കുവാനും പ്രാർത്ഥിക്കാനും അവസരം ഉണ്ടായിരിക്കുന്നതുമാണ് . 22-11-2019 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നോർത്താംപ്ടൺ ബിഷപി ന്റെ മുഖ്യ കാർമികത്വത്തിൽ ലാറ്റിൻ റൈറ്റിലുള്ള കുർബാനയും മറ്റു കർമങ്ങളും ഉണ്ടായിരിക്കുന്നതാണ്

വിലാസം: സെന്റ് എഡ്വാർഡ് ചർച്ച് കെറ്ററിംഗ് NN1 57QQ
കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെടുക
ബെന്നി : 07735551674
ജിനോ :07852990351
പ്രസാദ് :07854889832

ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ്‌ ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

ഷിബു മാത്യൂ മലയാളം യുകെ ന്യൂസ്
സത്യങ്ങള്‍ വളച്ചൊടിക്കാതെ !

ലിവര്‍പൂള്‍. ബ്രിട്ടണിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഉത്സവമായിരുന്നു ശനിയാഴ്ച ലിവര്‍പൂളില്‍ നടന്ന ബൈബിള്‍ കലോത്സവം. ജാതി മത ഭേതമെന്യേ എല്ലാവരും ആസ്വദിച്ച ബൈബിള്‍ കലോത്സവം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്നു എന്നതില്‍ തെല്ലും സംശയമില്ല. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നടന്ന കലാമേളകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍ അടുക്കും ചിട്ടയോടും കൂടെ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം നടന്നു എന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍ മലയാളം യുകെ ന്യൂസിന് സാധിച്ചു. പതിനൊന്നു സ്‌റ്റേജുകളിലായി മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും ഇന്‍ഫൊര്‍മേഷന്‍ തടസ്സപ്പെടുക സാധാരണമാണ്. എങ്കിലും ബില്‍ഡിംഗിന്റെ ഓരോ മൂലയിലും വ്യക്തമായ ഇന്‍ഫൊര്‍മേഷന്‍ കൊടുക്കാന്‍ പാകത്തിന് ഫ്‌ലോചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം പരിചയസമ്പന്നരായ വേളണ്ടറിയന്‍മാര്‍ ശരിയായ ഡയറക്ഷന്‍ മത്സരാര്‍ത്ഥികള്‍ക്ക് കൊടുത്തിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. പരിചയസമ്പന്നരായ ജഡ്ജസിന്റെ സത്യസന്ധമായ വിധി നിര്‍ണ്ണയം കലോത്സവത്തിനെ കൂടുതല്‍ നിലവാരത്തിലെത്തിച്ചു. സൗകര്യങ്ങള്‍ കൂടുതലുള്ള ഒരിടം സംഘടിപ്പിച്ചതു തന്നെ സംഘടനാപാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഭക്ഷണക്രമീകരണങ്ങള്‍ എടുത്ത് പറയേണ്ടതുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദമായ രീതിയില്‍ കുറഞ്ഞ നിരക്കില്‍ എപ്പോഴും ലഭിക്കുന്ന രീതിയിലാണ് ഭക്ഷണക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.

 

കുറവുകള്‍ പറയേണ്ടീരുന്നത് പങ്കെടുക്കുന്നവരായിരുന്നു. സ്‌കോട്‌ലാന്റി നിന്ന് എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് കലോത്സവ നഗരിയിലെത്തിയവരും എട്ട് മിനിറ്റ് യാത്ര ചെയ്ത് കലോത്സവ നഗരിയില്‍ എത്തിയ ലിവര്‍പൂള്‍കാരുമുള്‍പ്പെടുന്ന അയ്യായിരത്തോളം വരുന്ന ഒരു വലിയ പ്രവാസി സമൂഹം ജാതി മത ഭേതമെന്യേ പങ്കെടുത്ത ലോക ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തില്‍
പരാതി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമയനിഷ്ട ഒരു വലിയ ഘടകമായിരുന്നു. നിശ്ചയപ്രകാരം  9 മണിക്ക് തന്നെ ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു.
ആയിരത്തി മുന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ട്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം പതിനൊന്നു സ്റ്റേജുകളില്‍ നടത്തി മുന്‍കൂട്ടി നിശ്ചയച്ചതനുസരിച്ച് ആറുമണിക്ക് തന്നെ അവസാനിച്ചു.

അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സംസാരിച്ചത് കുട്ടികളോടാണ്. പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചതും അവരോട് തന്നെ. കുട്ടികളാണ് സഭയുടെ വളര്‍ച്ചയ്ക്ക് കാരണമാകേണ്ടത് എന്ന പിതാവിന്റെ ദൂരക്കാഴ്ച്ചയെ സഭാ സമൂഹം ഗൗരവത്തോടെ കാണുന്നു.

ഒരു രാജ്യം തന്നെ രൂപതയായി മാറിയ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടന്ന മൂന്നാമത് ബൈബിള്‍ കലോത്സവം, കുറവുകള്‍ നികത്തി പങ്കെടുത്ത എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിന് അണിയ്‌ച്ചൊരുക്കിയ ഫാ. ജിനോ അരീക്കാട്ടിന് മാധ്യമ ലോകത്തിന്റെ പ്രണാമം.

 മലയാളം യുകെ ന്യൂസ് ടീം.

ലോക പ്രശസ്തിയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീണു. ആതിഥേയരായ പ്രസ്റ്റൺ റീജിയൺ 203 പോയിന്റുമായി മുന്നിലെത്തിയപ്പോൾ 161 പോയിന്റുമായി കവൻട്രി റീജിയൺ രണ്ടാമതും 117 പോയിന്റുമായി ലണ്ടൺ റീജിയൺ മൂന്നാം സ്ഥാനത്തുമെത്തി.

രണ്ടാം സ്ഥാനത്തെത്തിയ കവൻട്രി റീജിയൺ

എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം വരുന്ന  മത്സരാർത്ഥികൾ ഉൾപ്പെടെ അയ്യായിരത്തോളം പേർ ലിവർപൂളിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിൽ പങ്കാളികളായി. പതിനൊന്ന് സ്‌റ്റേജ്കളിലായി കൃത്യമായ സമയനിഷ്ട പാലിച്ച് നടന്ന മത്സരങ്ങൾ ആറുമണിയോടെ പൂർത്തിയായി. തുടർന്ന് സമാപന സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാളും കലോത്സവം നടക്കുന്ന ലിവർപൂൾ ഇടവകയുടെ വികാരിയുമായ ഫാ. ജിനോ അരീക്കാട്ട് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിനെ സ്വാഗതമരുളി സമാപനസമ്മേളനത്തിലേയ്ക്കാനയിച്ചു.  ഒരു ദിവസം മുഴുവനും നീണ്ടു നിന്ന ബൈബിൾ കലോത്സവം വീക്ഷിച്ച അഭിവന്ദ്യ പിതാവ് സ്‌റ്റേജിലെത്തിയപ്പോൾ കൂടുതൽ സംസാരിച്ചത് കുട്ടികളോടാണ്.

മാർ ജോസഫ് സ്രാമ്പിക്കൽ കുട്ടികളെ കണ്ടപ്പോൾ…

ഞാൻ നിങ്ങൾക്കായി എന്നും പ്രാർത്ഥിക്കും നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ എന്ന ചോദ്യത്തിന് കൈയ്യടിയുടെ ആരവത്തോടെയാണ് കുട്ടികൾ മറുപടി പറഞ്ഞത്. തുടർന്ന് ബൈബിൾ കലോത്സവത്തിന്റെ പ്രധാന കോർഡിനേറ്ററായ ഫാ. പോൾ വെട്ടിക്കാട്ടിനേയും റോമിൽസ് മാത്യുവിനേയും സിജി വൈദ്യാനത്തിനെയും പൊന്നാടയണിയ്ച്ച് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ആദരിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന്റെ ദീപശിഖ ഫാ. ജോർജ്ജ് എട്ടു പറ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്ന് സ്വീകരിക്കുന്നു.

തുടർന്ന് രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കവൻട്രി റീജിയനെ ഔദ്യോഗീകമായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നു. ഫാ. ജോർജ്ജ് എട്ടുപറ ദീപശിഖ ഏറ്റുവാങ്ങി രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന് കോർഡിനേറ്ററായി സ്ഥാനമേറ്റു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിച്ചു.

മൂന്നാം സ്ഥാനത്തെത്തിയ ലണ്ടൺ റീജിയൺ

ബൈബിൾ കലോത്സവം. ഒരവലോകനം
കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം തയ്യാറാക്കിയത്.

ഓരോ വർഷം കഴിയുന്തോറും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ബൈബിൾ കലോത്സവത്തിന്റെ ജനപങ്കാളിത്തം കൂടുന്നു. എന്തുകൊണ്ട്??
ദൈവത്തെ അറിയുവാനുള്ള ആഗ്രഹം ആധുനീക തലമുറയ്ക്ക് കൂടുതലാണ് എന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു.  സ്കോട്ട്ലാന്റിൽ നിന്നും എട്ട് മണിക്കൂർ യാത്ര ചെയ്തെത്തിയ ഫാ. ജോസഫ് വെമ്പാടും തറ പറഞ്ഞത് ഇങ്ങനെ!   ഞങ്ങൾക്കിത് മൂന്ന് ദിവസത്തെ ഉത്സവം. കൂടുതൽ ചോദിച്ചപ്പോൾ ?? വരാൻ ഒരു ദിവസം. കലോത്സവം ഒരു ദിവസം. തിരിച്ച് ഭവനങ്ങളിൽ എത്താൻ ഒരു ദിവസം. മൊത്തം മൂന്നു ദിവസം. ഗ്ലാസ്‌ഗോ റീജിയണിന്റെ ഭാഗമായി മയിലുകൾ താണ്ടിയെത്തിയത് മുന്നൂറിൽപ്പരമാളുകൾ. കൈ നിറയെ സമ്മാനങ്ങളുമായി അവർ തിരിച്ചു പോയി.

സമയനിഷ്ട പാലിച്ചുള്ള മുന്നേറ്റം. ബ്രിട്ടണിൽ നടന്നിട്ടുള്ള ഒരു കലാമേളയ്ക്കും നടത്താൻ കഴിയാതെ പോയത് ബൈബിൾ കലോത്സവം നടത്തി ലോകത്തിന് മാത്യകയായി. വ്യക്തമായ ഇൻഫർമേഷൻ. അത് കലോത്സവത്തിനെ കൂടുതൽ സുതാര്യമാക്കി. സുഗമമായ ഭക്ഷണക്രമീകരണങ്ങൾ. ഫസ്റ്റ് എയിഡ് സംവിധാനങ്ങൾ, പരിചയസമ്പന്നരായ വോളണ്ടിയന്മാർ, നിഷ്പക്ഷമായ വിധികർത്താക്കൾ വിശാലമായ കാർ പാർക്ക് സൗകര്യങ്ങൾ അങ്ങനെ നിളുന്ന നീണ്ട നിര മൂന്നാമത് ബൈബിൾ കലോത്സവത്തിനെ ലോക ശ്രദ്ധയാകർഷിച്ചു. ജനങ്ങൾ കൂടുതൽ താല്പര്യമുള്ളവരാണ് എന്ന് കാണുവാൻ   മലയാളം യുകെയ്ക്ക് സാധിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കും സംഘാടകർക്കും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ ബൈബിൾ കലോത്സവത്തിന്റെ ഓരോ സ്പന്ദനങ്ങളും   വായനക്കാരിലേക്ക് എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളായിരുന്നു മലയാളം യുകെ ഒരുക്കിയിരുന്നത് .

സ്കോട്ലാന്റ് ടീം ബൈബിൾ കലോത്സവത്തിൽ എത്തിയപ്പോൾ..

സമൂഹ ഗാന മത്സരത്തിന് ഒന്നാമതെത്തിയ ലീഡ്സിന്റെ ടീം

 

ഫാ. എട്ടു പറയുടെ നന്ദി പ്രസംഗത്തിൽ നിന്ന്..

 

കോ ഓർഡിനേറ്റർ മാരായ റെവ. ഫാ. പോൾ വെട്ടിക്കാട്ട് , റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ പൊന്നാട അണിയിക്കുന്നു

റെവ. ഫാ. പോൾ വെട്ടിക്കാട്ടിലിനെ പൊന്നാട അണിയിക്കുന്നു

സിജി വൈദ്യാനത്തിനെ പൊന്നാട അണിയിക്കുന്നു

റോമിൽസ് മാത്യുവിനെ പൊന്നാട അണിയിക്കുന്നു

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു. ഇത് ഒരു പ്രളയത്തിലേക്ക് നയിക്കും ” അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ മുതലുള്ള മൂന്ന് മാസങ്ങളിൽ റെക്കോർഡ് തോതിൽ മഴ പെയ്തു. 900 വസ്തുവകകൾ ഇംഗ്ലണ്ടിലുടനീളം വെള്ളത്തിനടിയിലായി. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം 21000 വീടുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കർട്ടിൻ പറഞ്ഞു. വെള്ളം പലയിടത്തും കെട്ടിക്കിടക്കുകയാണ്. 900 എന്നത് 20000 ആയി മാറരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ച ഹംബർ മുതൽ ഷെഫീൽഡ് വരെയുള്ള പ്രദേശത്ത് 50-100 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണയായി നവംബർ മാസം മുഴുവൻ ലഭിക്കുന്ന മഴയുടെ അളവാണ് ഇത് . വെള്ളപ്പൊക്ക പ്രദേശങ്ങളിലോ സമീപത്തോ താമസിക്കുന്നവർ പരിസ്ഥിതി ഏജൻസിയുടെ വെള്ളപൊക്ക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് കർട്ടിൻ പറയുകയുണ്ടായി. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച യോർക്ക്ഷെയറിലെ ഫിഷ്ലേക്ക് ഗ്രാമത്തിൽ, വെള്ളം നീക്കികളയാനുള്ള സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 200 ഓളം സൈനികർ സൗത്ത് യോർക്ക്ഷെയറിൽ വിന്യസിച്ചു. വെള്ളപ്പൊക്ക ഭീഷണി ഉള്ള സ്ഥലങ്ങളിൽ വീണ്ടും വീട് പണിയുന്നതായും കാർട്ടിൻ ചൂണ്ടികാണിച്ചു. ഡെർബിയിലെ നദിക്കരയിൽ പുതിയതായി നിർമ്മിച്ച വീടുകൾ അദ്ദേഹം ഒരു ഉദാഹരണമായി നൽകി. യോർക്ഷയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് 24 മണിക്കൂർ ആയി. നദിയിലെ ജലനിരപ്പ് 4 മീറ്റർ കൂടി ഉയർന്നാൽ നൂറോളം വീടുകൾ വെള്ളത്തിനടിയിലാവും. നിലവിൽ 30 വസ്തുവകകൾ വെള്ളത്തിനടയിലാണ്. ഇംഗ്ലണ്ടിലുടനീളം 140 ഓളം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്.ഒപ്പം 170 ഓളം അലേർട്ടുകളും. പ്രളയത്തിൽ നിന്നും യുകെയെ രക്ഷിക്കാനുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

മലയാളം യുകെ ന്യൂസ് ടീം

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ മൂന്നാമത് ബൈബിൾ കലോത്സവം ലിവർപൂളിൽ പുരോഗമിക്കുന്നു. രൂപതയുടെ നാനാഭാഗങ്ങളിൽ നിന്നുമായി മത്സരാർത്ഥികളടക്കം അയ്യായിരത്തോളമാളുകൾ കലോത്സവ നഗരിയിലെത്തിയിട്ടുണ്ട്. പതിനൊന്ന് സ്റ്റേജുകളിലായി മത്സരം നടക്കുന്ന കാഴ്ചയാണിപ്പോൾ. മുൻകൂട്ടി നിശ്ചയിച്ചതു പോലെതന്നെ കൃത്യമായ സമയനിഷ്ട പാലിച്ചാണ് എല്ലാ സ്റ്റേജിലും മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് അവിശ്വസനീയമായ ജനപങ്കാളിത്തമാണ് ഇത്തവണയുള്ളത്. മത്സരങ്ങൾ കഴിഞ്ഞയുടനെ തന്നെ മത്സരത്തിന്റെ ഫലങ്ങൾ പുറത്ത് വരുന്നത് കലോത്സവത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

കൃത്യമായ സംഘാടന മികവ് മത്സരത്തെ കൂടുതൽ മനോഹരമാക്കി തീർക്കുന്നു എന്നത് ദൃശ്യമാണ്. രൂപതാധ്യക്ഷൻ അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യം കലോത്സവത്തിലുടനീളമുണ്ട്. കൂടാതെ വികാരി ജനറാളന്മാർ, വൈദീകർ, സിസ്റ്റെഴ്സ് , അൽമായ പ്രതിനിധികൾ എന്നിവരെക്കൂടാതെ ആതിധേയത്വം വഹിക്കുന്ന ലിവർപൂളിൽ നിന്നും വികാരി ജനറാൾ ഫാ. ജിനോ അരീക്കാടിന്റെ നേതൃത്വത്തിലുള്ള നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മാരും കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
കലോത്സവത്തിന്റെ കൂടുതൽ വിശേഷങ്ങൾ മലയാളം യുകെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ഡബ്ലിൻ: യൂറോപ്പ് മലയാളികളെ മരണം വിടാതെ പിന്തുടരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ യുകെയിൽ ഏഴു പേരാണ് മരിച്ചത്. ഇപ്പോൾ ഇതാ അയർലണ്ടിൽ നിന്നും ഒരു ദുഃഖവാർത്ത. അയർലണ്ടിലെ കില്‍ക്കെനിയിലെ താമസക്കാരിയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ സജീവ പ്രവര്‍ത്തകയുമായ കോട്ടയം മെഡിക്കല്‍ കോളജ് (കുടമാളൂര്‍) സ്വദേശിനി ചിറ്റേട്ട് ജാക്വിലിന്‍ ബിജു (43) നിര്യാതയായി.  കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ (കോട്ടയം ബിജു) ഭാര്യയാണ്. രാമപുരം സ്വദേശിനിയായ ജാക്ക്വിലിന്‍ കഴിഞ്ഞ കുറെ വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.

കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചേ നാലരയോടെയായിരുന്നു മരണം സംഭവിച്ചത്.  കില്‍ക്കെനി സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു ജാക്വിലിന്‍. ജോയല്‍ (ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥി) നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോവാന്‍ , നോയല്‍ (4 ) ജോസ്ലിന്‍ (2) എന്നിവരാണ് മക്കള്‍.

കില്‍ക്കെനിയിലെ മലയാളി സമൂഹത്തിന്റെ സജീവഭാഗമായിരുന്ന ജാക്വിലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് കില്‍ക്കെനിയിലെയും സമീപ പ്രദേശങ്ങളിൽ ഉള്ള  നിരവധിയായ മലയാളി സുഹൃത്തുക്കൾ പുലര്‍ച്ചെ തന്നെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ അയര്‍ലണ്ടിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ജാക്വലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ നിരവധി പ്രവര്‍ത്തകരും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കില്‍ക്കെനിയില്‍ എത്തിക്കഴിഞ്ഞു.

ജാക്വിലിന്‍ ബിജുവിന്റെ സംസ്‌കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30 ന്കില്‍ക്കെനിയിലെ ഡീന്‍ സ്ട്രീറ്റിലുള്ള സെന്റ് കനിസസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ (36,ടാല്‍ബോട്ട് ഗേറ്റ് ) എത്തിയ്ക്കും. നാളെ രാവിലെ 10 മണി വരെ ജാക്വിലിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.

കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം.

ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരി തെളിഞ്ഞു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ദീപം തെളിയ്ച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ചതിൽ പ്രകാരം രാവിലെ എട്ടു മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഗ്ലാസ്‌ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാൻ ലിവർപൂളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം ലിവർപൂളിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യുന്നു . പ്രോട്ടോ സിഞ്ചെല്ലൂസ് വെരി .റവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ വെരി .റവ. ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് , വെരി .റവ . ഫാ. സജി മലയിൽപുത്തൻ പുരയിൽ , കലോത്സവം ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് സി .എസ് .ടി , അസോസിയേറ്റ് ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറ , ചാൻസിലർ വെരി . റവ . ഫാ. മാത്യു പിണക്കാട്ട് , കലോത്സവം ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത് , റോമിൽസ് മാത്യു എന്നിവർ സമീപം .

മുൻ നിച്ഛയ പ്രകാരം ക്യത്വം ഒമ്പതു്മ്പത് മണിക്ക് തന്നെ കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടന്നു. ഔപചാരികമായ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്ക് തെളിയിച്ച് നിർവ്വഹിച്ചു. -ദൈവവചനം ആഘേഷമാക്കണ്ടതിന്റെ ആവശ്യകത മാർ ജോസഫ് സ്രാമ്പ്രിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടി കാട്ടി. ബെബിൾ കലോൽസവത്തിന്റെ പ്രാഥമിക ലക്ഷ്യം തന്നെ ദൈവവചനത്തിന്റെ ആലോഷമാണ്. ദൈവവചനം ഹൃദയത്തിൽ സൂക്ഷിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ബൈബിൾ കലോൽസവ വേദിയിലേയ്ക്കു് എത്തികൊണ്ടിരി ക്കുന്നത്. പ്രധാന വേദിയിലേകൃള്ള ഗതാഗത നിയന്ത്രണത്തിന് ലോക്കൽ പോലിസിന്റെ സഹായമുള്ളത് ബൈബിൾ കലോൽസവത്തിൽ പങ്കെടുക്കാൾ എത്തിയവർക്ക് സഹായകരമായി. ബൈബിൾ കലോത്സവംമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ മലയാളം യകെയിൽ ഉടൻ അപ് ലോഡ് ചെയ്യുന്നതായിരിക്കും.

വോഡഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ അതി സങ്കീര്‍ണാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന കമ്പനി സിഇഓ നിക്ക് റീഡിന്റെ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷമാപണം നടത്തി കേന്ദ്രസര്‍ക്കാരിന് അദ്ദേഹത്തിന്റെ കത്ത്. തന്റെ വാക്കുകളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇന്ത്യയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യമാണ് കമ്പനി നേരിടുന്നതെന്നും സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ കമ്പനിയ്ക്ക് ഇന്ത്യയില്‍ തുടരാനാവില്ലെന്നും ഉയര്‍ന്ന ടാക്‌സുകളും പിന്തുണ നല്‍കാത്ത നിയന്ത്രണങ്ങളും തങ്ങള്‍ക്കെതിരായ സുപ്രീംകോടതി വിധിയും കാര്യങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയാണെന്നും നിക്ക് റീഡിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനുള്ള കത്തിലൂടെ തന്റെ പ്രസ്താവനയില്‍ ക്ഷമാപണം നടത്തിയ നിക്ക് റീഡ് യു.കെ.യില്‍ വെച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശരിയായല്ല വ്യാഖ്യാനിച്ചതെന്ന് പറഞ്ഞു. ഇന്ത്യയില്‍ വളര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും വോഡഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ടെലികോം വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റപ്പോര്‍ട്ട് ചെയ്യുന്നു.

ലൈസന്‍സും റഗുലേറ്ററി ഫീസുകളും സംബന്ധിച്ച തര്‍ക്കത്തില്‍ ടെലികോം വകുപ്പിന്റെ വാദം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മൂലം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ടെലികോം സേവന ദാതാക്കളില്‍ ഒരാളാണ് വോഡഫോണ്‍ ഐഡിയ. ഇതേ തുടര്‍ന്ന് ലൈസന്‍സ് ഫീസുകള്‍ക്കും സ്‌പെക്ട്രം ഉപയോഗത്തിന്റെ പിഴയും പലിശയും സഹിതം കമ്പനി ഇപ്പോള്‍ 40,000 കോടി രൂപ കുടിശികയായി നല്‍കേണ്ട സ്ഥിതിയിലാണ്.

ഇതുകൂടാതെ വന്‍തോതിലുള്ള ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും കമ്പനിയുടെ സ്ഥിതി വഷളാക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് വോഡഫോണ്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.

ഈ മേഖലയിലെ സാമ്പത്തിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി, നിയമപരമായ കുടിശ്ശിക പൂര്‍ണ്ണമായി എഴുതിത്തള്ളാനും അല്ലെങ്കില്‍ പലിശകളും, പിഴകളുമെങ്കിലും ഒഴിവാക്കണമെന്നും വോഡഫോണ്‍ ഐഡിയ അംഗമായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജനറൽ ഇലക്ഷനിൽ വിജയിക്കുകയാണെങ്കിൽ 2030ഓടെ രാജ്യത്തെ മുഴുവൻ വീടുകളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും ഫ്രീ ഫുൾ ഫൈബർ ബ്രോഡ്ബാൻഡ് നൽകുമെന്ന വാഗ്ദാനവുമായി ലേബർ പാർട്ടി രംഗത്ത്. പദ്ധതിയുടെ ഭാഗമായി ബി ടി ദേശീയ വൽക്കരിക്കും എന്നും പദ്ധതിക്ക് ആവശ്യമായ ചെലവുകൾ ടെക് ഭീമൻ മാരിൽ നിന്നും ടാക്സിനത്തിൽ ലഭ്യമാക്കുമെന്നും പാർട്ടി പറഞ്ഞു. രാജ്യം മുഴുവൻ 20 ബില്യൻ പൗണ്ട് ചെലവിൽ മിഷനറി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി നടപ്പിലാക്കുമെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡോന്നേൽ ഉറപ്പുനൽകി. എന്നാൽ കൊക്കിലൊതുങ്ങാത്തത് എന്നാണ് പദ്ധതിയെപ്പറ്റി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്.

നിലവിൽ ബ്രോഡ്ബാൻഡുകൾ തീരെ ലഭ്യമല്ലാത്ത ഇടങ്ങളിൽ ആദ്യം സൗകര്യം നൽകാൻ ശ്രമിക്കുമെന്ന് പാർട്ടി വാഗ്ദാനം നൽകുന്നു. പദ്ധതി വഴി ഷെയർ ഹോൾഡേഴ്സിന് ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടം ഗവൺമെന്റ് ബോർഡുകൾ വഴി പരിഹരിക്കുമെന്നും, ബി ടി യിലെ തൊഴിലാളികൾക്ക് പെൻഷൻ കാര്യം പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഗ്രീൻ ട്രാൻസ്ഫോർമേഷൻ ഫണ്ടിൽനിന്ന് ആവശ്യമായ ഫണ്ട് വകയിരുത്തും എന്ന് മാക്ഡോന്നേല്സ് പറഞ്ഞു.

എന്നാൽ പദ്ധതിയുടെ ചിലവ്, പ്രവർത്തനം എന്നിവ കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ബ്രോഡ്ബാൻഡ് ദാതാക്കൾ ബ്രിട്ടീഷ് ബ്രോഡ്ബാൻഡിനോട്‌ സഹകരിക്കുന്നില്ല എങ്കിൽ അവയെ പൊതുസ്ഥാപനങ്ങൾ ആക്കാനും ആലോചനയുണ്ട്. യുകെയിലെ മില്യൻ കണക്കിന് വരുന്ന ബ്രോഡ്ബാൻഡ് ബില്ലുകൾക്ക് പദ്ധതി അന്ത്യംകുറിക്കും എന്ന് കരുതുന്നു.

ബി ടി ചീഫ് എക്സിക്യൂട്ടീവ് ആയ ഫിലിപ് ജെൻസൺ പറയുന്നത് പദ്ധതി വിചാരിക്കുന്ന അത്ര എളുപ്പമാവില്ല എന്നാണ്. പത്തുവർഷംകൊണ്ട് പദ്ധതിയുടെ ചെലവ് 83 ബില്യൻ പൗണ്ട് ആയി ഉയരുമെന്ന് ടോറി പാർട്ടി ആരോപിച്ചു. മാത്രമല്ല ഈ പദ്ധതി നികുതിദായകർക്ക് വലിയൊരു ബാധ്യത ആവാനും സാധ്യതയുണ്ട്. ആസ്ട്രേലിയയിൽ 6 മില്യൺ ഓളം പേർക്ക് സൗജന്യ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നുണ്ട്. എന്നാൽ സർവീസ് ക്വാളിറ്റി പലയിടങ്ങളിൽ പലതാണ് എന്നതിനാൽ അതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല.

RECENT POSTS
Copyright © . All rights reserved