UK

അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മകൾ മാലിയ ഒബാമയും കാമുകൻ റോറി ഫാർക്യൂസണും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കാലിഫോർണിയയിലെ ആഡംബര ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെയാണ് മാലിയ ഹോട്ടലിലെത്തിയത്.

ബ്രിട്ടീഷ് പൗരനാണ് ഫാർക്യൂസൺ. ഫാർക്യൂസന്റെ കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം എത്തിയിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ പഠനകാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

ഒബാമയും ഫാർക്യൂസണും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ 2017ൽ പുറത്തുവന്നിരുന്നു. 2017 മുതൽ മാലിയയും ഫാർക്യൂസണും ഡേറ്റിങ്ങിലാണെന്നാണ് വാർത്തകൾ.

Malia Obama and her British boyfriend Rory Farquharson enjoyed brunch at a luxury resort in California last weekend

'Malia seemed really calm and relaxed,' a fellow guest told DailyMail.com.  'I thought: 'Wow, this is the President's daughter, shouldn't there be security all around? But there wasn't. In fact, she walked in by herself'

Malia, who met Rory while they were both students at Harvard, wore jeans and a blue Hawaiian shirt. Her long hair was braided and cascaded down her shoulders

President Barack Obama was pictured with Malia during their holidays in the Luberon, France in June

 

കല്യാണം കഴിച്ചു ഒരു കുട്ടിയുമുണ്ടായിട്ടും പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ലണ്ടനിലെ ന്യൂഹാമിലുള്ള ബൈജു സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയാണോ എന്നോ കാര്യത്തിൽ സംശയമുണ്ടെങ്കിലും ബൈജു സലീമിന്റെ കൃത്യമായ ജന്മ സ്ഥലം എവിടെയാണെന്നതിനുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. കുട്ടി പീഡക വേട്ടക്കാര്‍ സമര്‍ത്ഥമായി ഒരുക്കിയ കെണിയിലാണ് ബൈജു വീണിരിക്കുന്നത്. 11 കാരിയാണെന്ന വ്യാജനേ കുട്ടി പീഡക വേട്ടക്കാര്‍ ബൈജുവുമായി ചാറ്റുകയും അയാളെ തന്ത്രപരമായി തങ്ങളുടെ കെണിയിലേക്ക് എത്തിച്ചു കുടുക്കുകയുമായിരുന്നു. അറസ്റ്റിലായ ബൈജു എന്റെ ഭാര്യ… എന്റെ കുഞ്ഞ്… എന്നിങ്ങനെ പറഞ്ഞ് ഉച്ചത്തില്‍ വിലപിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ ബൈജു സലീമിനെ കോടതി ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 28ന് സ്‌കോര്‍പിയോന്‍ ഹണ്ടേര്‍സ് യുകെ നടത്തിയ പെഡോഫയല്‍ ഹണ്ടര്‍ സ്റ്റിംഗ് ഓപ്പറേഷനിലാണ് ബൈജു കുടുങ്ങിയത്. തുറന്ന ചാറ്റിനൊടുവില്‍ 11കാരി സെക്‌സ് വാഗ്ദാനം ചെയ്ത് വിളിച്ചപ്പോള്‍ അതില്‍ മയങ്ങിയെത്തിയ ബൈജുവിനെ കാത്തിരുന്നത് പോലീസായിരുന്നു.

അറസ്റ്റിലായ യുവാവിനെ ജൂലൈ 31നാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്ത് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളെ ഈ മാസം അവസാനം ക്രൗണ്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് പോസ്റ്റ് വെളിപ്പെടുത്തുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ കുടുക്കുന്നതിനായി സൃഷ്ടിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റുകളും ചാറ്റുകളും പെരുകുന്ന അവസ്ഥയാണുള്ളതെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.

ഇത്തരക്കാരുടെ സന്ദേശങ്ങള്‍ക്ക് മറുപടിയേകുന്നതിനും അവരെ വലയില്‍ കുടുക്കുന്നതിനുമായി തങ്ങള്‍ മണിക്കൂറുകളോളം സോഷ്യല്‍മീഡിയക്ക് മുന്നില്‍ ചെലവഴിക്കേണ്ടി വരുന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. താന്‍ അബദ്ധത്തില്‍ തെറ്റു ചെയ്ത് പോയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും എന്റെ ഭാര്യ… എന്റെ ആറ് വയസുള്ള കുട്ടി … എന്നിങ്ങനെ പറഞ്ഞ് ദയനീയമായി യാചിക്കുന്ന ബൈജുവിന്റെ വീഡിയോ സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്. പോലീസുകാര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു കൊണ്ടാണ് ബൈജു കരയുന്നത്.

11കാരിയെ ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കുറ്റമല്ലേയെന്ന് ബൈജുവിന്റെ ചുറ്റിലും നിന്ന ഓഫീസര്‍മാര്‍ ചോദിക്കുമ്പോള്‍ അയാള്‍ നിസ്സഹായനായി ഐ ആം സോറി… ഐ ആം സോറി എന്നിങ്ങനെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സോറിക്ക് വിലയില്ലെന്നും ഇപ്പോൾ സമയം കഴിഞ്ഞു പോയെന്നും പോലീസുകാർ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ബാലപീഡനം യുകെയില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക പ്രശ്‌നമായി മാറിയതിനെ തുടര്‍ന്നാണ് സ്‌കോര്‍പിയോണ്‍ യുകെ പോലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായി ചമഞ്ഞ് ബാലപീഡകരെ വശീകരിച്ച് കെണിയില്‍ പെടുത്തി നിയമത്തിന് മുന്നിലെത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരക്കാര്‍ നടത്തുന്ന അശ്ലീല ചാറ്റുകളും വോയ്‌സ് മെസേജുകളും തെളിവായി രേഖപ്പെടുത്തുകയും അത് പോലീസിന് കൈമാറി പീഡകരെ പിടികൂടുകയുമാണ് ഇവര്‍ ചെയ്യുന്നത്.

ഏറ്റവും പുതിയ സംഭവത്തില്‍ ബൈജുവിനെതിരെ തെളിവായി മാറിയിരിക്കുന്നത് അയാളുടെ അശ്ലീലം നിറച്ച ഫേസ്ബുക്ക് ചാറ്റുകളായിരുന്നു. ഇത്തരത്തിലുളള നിരവധി ഓപ്പറേഷനുകള്‍ സമീപ വര്‍ഷങ്ങളിലായി പതിവായി അരങ്ങേറുന്നുണ്ട്. ഹോസ്പിറ്റലിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ഉണ്ടായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തുന്നു. ഇത്തരം സോഷ്യൽ മീഡിയ ചാറ്റുകളിൽ വയസ്സ് പലപ്പോഴും വെളിപ്പെടുത്തിയിട്ടാണ് ചാറ്റ് മുൻപോട്ട് നീങ്ങുന്നത്. അതിന് ശേഷവും അവരെ വിടാൻ തയ്യാറാകാത്ത പീഡകരെയാണ് പോലീസ് ഇത്തരം കെണിയിൽ വീഴ്ത്തുന്നത്.

പക്ഷഘാതം മൂലം മരണത്തിനു കീഴടങ്ങിയ ശ്രീ ബെന്നി പി കെ യുടെ പൊതുദർശനം ഓഗസ്റ്റ് 3 -ന് ശ നിയാഴ്ച നടക്കും .സ്വാൻസി ഹോളി ക്രോസ്സ് ച ർച്ചിൽ ആണ് പൊതു ദർശനം നടക്കുക . ഹോളി ക്രോസ്സ് വികാരി ഫാ . സിറിൽ തടത്തിലിന്റെ നേതൃത്വത്തിലാണ് ശ്രുശ്രുഷകൾ നടക്കുക .മോറിസ്‌ക്ൽ സേക്രട്ട് ഹാർട്ട് ചുർച്ച് വികാരി കാനൻ ജോസഫ് ശ്രുശ്രുഷകളിൽ പങ്കെടുക്കും .ഉച്ചയ്ക്ക് 12 മണിക്ക് ദേവാലയത്തിലേക്ക് മൃതദേഹം എത്തിക്കും തുടർന്ന് 12 30 ന് വിശുദ്ധ കുർബാനയും പൊതുദർശനം ചടങ്ങുകളും നടക്കും. മൂന്ന് മണിക്ക് റിഫ്രഷ്മെന്റ് പരിപാടികളും നടക്കും.

ഒരാഴ്ച മുമ്പാണ് സ്വാൻസിയിലെ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി ആയ പെരേപ്പാടൻ വീട്ടിൽ ബെന്നി പി. കെ പക്ഷാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്. 53 വയസ്സ് മാത്രമായിരുന്നു ബെന്നിയുടെ പ്രായം. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ബെന്നി തലേ ദിവസം പതിവുപോലെ കിടന്നുറങ്ങി. രാവിലെ ഭാര്യ വന്നു വിളിക്കുമ്പോൾ ബോധമില്ലാതെ കിടക്കുന്ന ബെന്നിയെയാണ് കണ്ടത്. ഐസിയുവിൽ നേഴ്സ് ആയ ജിഷ ഭർത്താവിന് പരിചരണം കൊടുക്കുകയും ഒപ്പംതന്നെ എമർജൻസി സർവീസിനെ വിളിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ലേക്ക് മാറ്റുകയാണ് ചെയ്തത്. 24 മണിക്കൂർ വെന്റിലേറ്ററിൽ കഴിഞ്ഞതിനുശേഷമാണ് ബെന്നി മരണത്തിന് കീഴടങ്ങിയത്. റെഡിങ്ൽ ഉള്ള ഭാര്യ സഹോദരൻ ജോഷിയും കുടുംബവും സംഭവം അറിഞ്ഞ ഉടനെ തന്നെ സ്വാൻസിയിൽ എത്തിയിരുന്നു. ബെന്നി ജിഷ ദമ്പതികൾക്ക് മൂന്ന് ആൺകുട്ടികളാണ്. മൂത്തമകൻ ആൽവിൻ ബെന്നി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ ഗ്ലാഡ്‌വിൻ ബെന്നി 7 ഇയറിലും ഇളയകുട്ടി ക്രിസ്വിൻ ബെന്നി ഇയർ 3ലും പഠിക്കുന്നു.

15 വർഷങ്ങൾക്കു മുമ്പ് സ്വാൻസിയിലെ എത്തിച്ചേർന്ന ബെന്നിയും കുടുംബവും സ്വാൻസിയിൽ ഉള്ള എല്ലാ മലയാളികൾക്കും ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. അപ്രതീക്ഷിതമായ ബെന്നിയുടെ വേർപാട് സ്വാൻസിയിൽ ഉള്ള ഓരോ മലയാളികളെയും തീരാ ദുഃഖത്തിൽ ആക്കി. മോറിസ്റ്റാൽ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്ന ബെന്നി കൂടെ ജോലി ചെയ്യുന്ന ഇംഗ്ലീഷ് കാർക്ക് വരെ വളരെ പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും സൗമ്യമായി ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ബെന്നിയാണ് അവർ ഓർമിക്കുന്നത്. ശനിയാഴ്ച നടക്കുന്ന വേക് അപ് മാസിൽ മോറിസ്‌റ്റോൺ മെമ്മോറിയൽ ഹോസ്പിറ്റൽലെ ബെന്നിയുടെ ഡിപ്പാർട്ട്മെന്റ് ലെ എല്ലാ ജീവനക്കാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ബെന്നിയുടെ മൃതദേഹം പള്ളിയിൽ കൊണ്ടുവരുന്നത് മുതലുള്ള എല്ലാ ശുശ്രൂഷകളും തൽസമയം ലൈവായി കാണാവുന്നതാണ്. VSQUARETV ആണ് ലൈവ് കാണുവാൻ ഉള്ള സൗകര്യം ഒരുക്കുന്നത്. ശനിയാഴ്ച തന്നെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഇടവക പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ശുശ്രൂഷയിൽ സംബന്ധിക്കുവാൻ വരുന്നവർ ഫ്ലവേഴ്സ് ,ബൊക്കെ എന്നിവ കൊണ്ടു വരരുത് എന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്.ബെന്നിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ പള്ളിയുടെ പോർച്ചിൽ വെച്ചിരിക്കുന്ന മെസ്സേജ് ബോക്സിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും, അടുത്തു വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ നിങ്ങളുടെ കോൺട്രിബ്യൂഷൻ ഇടുകയും ചെയ്യുക. അങ്ങനെ ഫ്ലവേഴ്സ്ന് പകരമായി നിങ്ങൾ കൊടുക്കുന്ന തുക നാട്ടിലെ ഏതെങ്കിലും ചാരിറ്റിക്ക് കൊടുക്കുവാനാണ് ഫാമിലി ആഗ്രഹിക്കുന്നത്. ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

പള്ളിയുടെ അഡ്രസ്
Holy Cross Catholic church
Upper Kings Head Road
Gendrose
Swasnea SA58BR

Live telecast link
www.vsquaretv.com
youtube.com/c/vsqaretvmedia
www.facebook.com/vsquaretv

നോട്ടിങ്ഹാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ. ദി ഇൻഡിപെൻഡന്റ് എൻക്വയറി ഇൻടു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐ ഐ സി എസ് എ ) ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഫോസ്റ്റർ കെയറിൽ നിൽക്കുന്ന കുട്ടികളാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായത്. ഇത് സഹിക്കുകയും കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരിക്കുകയുമാണ് പതിവ്. ഇത്തരം ലൈംഗിക അതിക്രമങ്ങൾ വ്യാപകമാണെന്ന് ഐഐസിഎസ്എ അഭിപ്രായപ്പെട്ടു. 5 പതിറ്റാണ്ടുകളായി നോട്ടിങ്ഹാംസിറ്റിയും നോട്ടിങ്ഹാംഷെയർ കൺട്രി കൗൺസിലും കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. കടുത്ത ബാല്യകാല അനുഭവങ്ങൾ ഉണ്ടാകുന്ന കുട്ടികളെയാണ് ഫോസ്റ്റർ കെയറിൽ അയക്കുന്നത്. കുട്ടികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. എന്നാൽ സംരക്ഷികേണ്ടവർ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നത് നീചമായ പ്രവ്യത്തി ആണ്.

1960 മുതൽ ഇതുവരെ 350ഓളം പീഡനപരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമേറെ പീഡനങ്ങൾ നടന്നിട്ടുണ്ട്. 1970നും 2019നും ഇടയിൽ 16ഓളം റെസിഡൻഷ്യൽ സ്റ്റാഫുകൾ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഒപ്പം 10 പരിചാരകരും കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പീഡനങ്ങൾ പരാതിപ്പെടാൻ കുട്ടികൾക്ക് ഭയമായിരുന്നുവെന്ന് ബീച്ച്വുഡ് കമ്മ്യൂണിറ്റി ഹോമിലെ പഴയ താമസക്കാരി പറയുകയുണ്ടായി. 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ , ക്ലെയർ ബ്ലെയിക് എന്ന സ്ത്രീ വിവരിക്കുകയുണ്ടായി. പീഡനത്തിനിരയാകേണ്ടിവന്ന കരോളിൻ നോളൻ തന്റെ അനുഭവവും തുറന്നുപറഞ്ഞു. “ഇത് വർഷങ്ങൾക്ക് മുമ്പേ പുറത്തുകൊണ്ടുവരേണ്ട കേസ് ആയിരുന്നു. ” പീഡനത്തിനിരയായ ഡേവിഡ് റോബിൻസൺ അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന് നേതൃത്വം നൽകിയ ജോൺ ഒബ്രിൻ പറഞ്ഞു ” നോട്ടിങ്ഹാംഷെയറിലെ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ” ഉദ്യോഗസ്ഥർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കാതിരുന്ന ഫോസ്റ്റർ കെയറിലെ ചുമതലക്കാരെ ഐഐസിഎസ്എ കുറ്റപ്പെടുത്തി. ഒപ്പം പീഡനങ്ങളെ പറ്റി ഗൗരവമായി അന്വേഷിക്കാതിരുന്ന നോട്ടിങ്ഹാംഷെയർ പോലീസിനെയും അവർ വിമർശിച്ചു. ബീച്ച്വുഡ് ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ 2 അച്ചടക്ക നടപടികൾ മാത്രമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഇവ രണ്ടും അപര്യാപ്തമാണ്. ” ഈ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നു. സംഭവിച്ച പീഡനങ്ങളിൽ എനിക്ക് തീർത്തും ലജ്ജ തോന്നുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൊണ്ടുവരും.” കൺട്രി കൗൺസിൽ നേതാവ് കേ കട്ട്സ് ഉറപ്പുനൽകുകയുണ്ടായി.

മേഘങ്ങളെ ഭേദിച്ച് പറന്നെത്തുന്ന വിമാനം. ജനൽച്ചില്ലകളിൽ നിന്നും മേഘം പുറത്തേക്ക് നീങ്ങുന്നു. പെട്ടെന്ന് തന്നെ താഴെ വിമാനം ലാന്റ് ചെയ്യുന്നു. ഇന്റർനെറ്റിന് പുതിയ കാഴ്ച വിസ്മയം ഒരുക്കിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ.

ലണ്ടനിലെ ഗാറ്റ്‍വിക്ക് വിമാനത്താവളത്തിലാണ് ഈ കാഴ്ച. മേഘക്കൂട്ടത്തിൽ നിന്നും താഴേക്ക് പറന്നിറങ്ങുകയാണ് വിമാനം. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് എമിറേറ്റ്സ് എയർലൈൻസ് ഈ വിഡിയോ ഷെയർ ചെയ്തത്. 4000-ത്തോളം ലൈക്കുകളും ആയിരത്തിലധികം ഷെയറുകളുമായി വിഡിയോ ഇപ്പോൾ ലോകം മുഴുവൻ പ്രചരിക്കുകയാണ്.
അവിശ്വസനീയം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കൺകുളിർക്കുന്ന കാഴ്ചയെന്നും റൺവേയിലേക്ക് എത്തുന്ന രാജാവിനെ പോലെയുണ്ടെന്നുമാണ് ഒരാൾ കുറിച്ചത്.

 

 

ഡബ്ലിൻ:  മലയാളി നേഴ്‌സുമാരുടെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു തൂവൽ കൂടി. ഈ വര്‍ഷത്തെ മേരി ഫ്രം ഡങ്‌ലോ എന്ന മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി മലയാളി നേഴ്‌സ്. എല്ലാ വര്‍ഷവും ജൂലൈ അവസാനത്തില്‍ അയർലണ്ടിലെ ഡോണിഗല്‍ കൗണ്ടിയിൽ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ഐറിഷ് മ്യൂസിക്കല്‍ ഫെസ്റ്റിവലില്‍ വെച്ചാണ് ഡോനിഗളിലെ ‘മേരി ഫ്രം ഡാഗ്ലോ’യെ തെരഞ്ഞെടുക്കുന്നത്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങള്‍ കടന്ന് അവസാന മത്സരത്തിന് യോഗ്യത നേടിയത് അനില ദേവസ്യ എന്ന മലയാളി നേഴ്‌സ് ഉൾപ്പെടെ പതിനാല് മത്സരാത്ഥികളാണ് ഉള്ളത്.

കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച, പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവലില്‍ തിളങ്ങും താരമാണ് ഇത്തവണ അനില ദേവസ്യയെന്ന ഇടുക്കിക്കാരി മലയാളി പെണ്‍കൊടി. ലോക സുന്ദരി പട്ടത്തിനെന്ന പോലെ സൗന്ദര്യവും ബുദ്ധിയും കഴിവുകളുമൊക്കെ പരീക്ഷിക്കപെടുന്ന ഏറെ റൗണ്ടുകള്‍ക്ക് ശേഷമാണ് ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവലിന്റെ ഫൈനല്‍ മത്സരത്തിലേക്ക് അനില നടന്നുകയറിയത്.2017 ല്‍ ആദ്യമായി അയര്‍ലണ്ടില്‍ എത്തിയ അനിലയുടെ മത്സര രംഗത്തെക്കുള്ള  പ്രവേശം ഏറെ പ്രാധാന്യത്തോടെയാണ് അയര്‍ലണ്ടിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 1967 ല്‍ ആരംഭിച്ചതു മുതല്‍, ഡങ്‌ലോ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ എല്ലാ സമ്മറിലും, ഡൊണെഗലിന്റെ ‘പ്രാദേശിക ഉത്സവമായാണ്’ ആഘോഷിക്കുന്നതെങ്കിലും വന്‍ ജനക്കൂട്ടം ആണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുക. ഡൊണെഗേലിന്റെ വൈവിധ്യമാര്‍ന്നതും അതുല്യവുമായ ചരിത്രം ഓർമ്മപ്പെടുത്തുവാനും, കല, ഭക്ഷണം, ഭാഷ, സംഗീതം എന്നിവയുടെ സമന്വയത്തിലൂടെ, ഡൊണെഗേലിന്റെ പരമ്പരാഗത ഭൂതകാലത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകർന്ന് നൽകുവാനും വേദിയൊരുക്കുന്ന ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം ഡങ്‌ലോ മേരി’യുടെ തിരഞ്ഞെടുപ്പും, കിരീടധാരണവുമാണ്.

ഇതാദ്യമായാണ് ഐറിഷ്‌കാരിയല്ലാത്ത ഒരാള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിക്കുന്നത്. അയര്‍ലണ്ടില്‍ പുതുതായി വേരുറയ്ക്കുന്ന വിവിധ രാജ്യക്കാരും,സംസ്‌കാരത്തില്‍ നിന്നുള്ളവരുമായ ആയിരക്കണക്കിന് പേര്‍ക്കുള്ള അംഗീകാരം കൂടിയായി അനില ദേവസ്യയുടെ ‘ഡണ്‍ഗ്ലോ മേരി’യിലേക്കുള്ള എന്‍ട്രി. ഇടുക്കിയിലെ നെടുങ്കണ്ടത്ത് ജനിച്ച് വളര്‍ന്ന്, അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക്ക് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയില്‍ നഴ്‌സിംഗ് പഠനവും ട്രെയിനിംഗും കഴിഞ്ഞ ശേഷം ‘അയര്‍ലണ്ടിന്റെ ഏറ്റവും ഹരിതാഭമായ മേഖല ‘ തിരഞ്ഞെടുത്തെത്തിയ ഈ മിടുക്കി അയര്‍ലണ്ടിന്റെ മിടുമിടുക്കിയാവുമെന്ന് ഉറച്ച വിശ്വാസത്തിലാണ് കൗണ്ടി ഡൊണെഗേലിലെ ഇന്ത്യക്കാര്‍. സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷനും അനിലയ്ക്ക് എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. ഇന്നലെ സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ ഡങ്‌ലോയില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ പാലക്കാട്ട് താമസിക്കുന്ന പ്ലാന്ററായ ദേവസ്യ കരിങ്കുറ്റിയിലിന്റെയും വത്സലമ്മയുടെയും മകളാണ് അനില. ഏക സഹോദരി അഖില എം എസ് ഡബ്‌ള്യൂ വിദ്യാര്‍ത്ഥിനിയാണ്.

അനില വളരെയധികം സന്തോഷത്തിലാണ്. മലയാളക്കരയെ പ്രതിനിധീകരിച്ച് ഒരു ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനാവുന്നതിലാണ് ഏറെ സന്തോഷം. ഡബ്ലിനും, ഗോള്‍വേയും പോലെയുള്ള അയര്‍ലണ്ടിലെ നഗരങ്ങള്‍ ജോലിയ്ക്കായി തിരഞ്ഞെടുക്കമായിട്ടും സാംസ്‌കാരിക തലസ്ഥാനമായ ഈ കൊച്ചു ഗ്രാമം തന്നെ  അനില സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ഈ സാംസ്‌കാരിക പൈതൃക ഗ്രാമത്തിലെ ഏക മലയാളിയുമാണ് അനില.നൃത്തവും, സംഗീതവും ഏറെ ഇഷ്ടപ്പെടുന്ന അനില ഡങ്‌ലോയിലെ താമസക്കാരായ എല്ലാ ജനവിഭാഗങ്ങളുടെയും പ്രിയങ്കരിയായത് കുറഞ്ഞ കാലം കൊണ്ടാണ്. ഒരു ലോക്കൽ സമൂഹവുമായിട്ട് വളരെ പെട്ടെന്ന്  ആത്മബന്ധം സ്ഥാപിക്കാനായത് എങ്ങനെയാണെന്നതില്‍ സ്വയം അത്ഭുതപ്പെടുകയാണ് ഇടുക്കിയുടെ ഈ അത്ഭുത നായിക. ഡങ്‌ലോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ നഴ്‌സായ അനില കിരീടം നേടിയാലും ഇല്ലെങ്കിലും ഇനി ജീവിതകാലം മുഴുവന്‍ ഡങ്‌ലോയുടെ അംബാസിഡറായിരിക്കും എന്നതാണ്  മത്സരത്തിന്റെ സവിശേഷത. ഓഗസ്റ്റ് നാലിനാണ് വിജയിയെ പ്രഖ്യാപിക്കുക.

Read more.. യുകെയിൽ മലയാളികളുടെ വീടുകൾ കവർച്ചയ്ക്ക് ലക്ഷ്യമിടുന്നു. കാരണക്കാർ മലയാളികൾ തന്നെയെന്ന് പോലീസ്. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ കർശന നിർദ്ദേശം.

റിയാലിറ്റി ഷോ പലതരത്തിലുണ്ടെങ്കിലും ലണ്ടനിലെ ഒരു പോണ്‍ സ്റ്റാര്‍ ഷോ നടത്താന്‍ സ്വീകരിച്ച വഴി ആരെയും അമ്പരപ്പിക്കുന്നതാണ്. ബ്രിട്ടന്‍ മുഴുവനും യാത്ര ചെയ്ത് റിയാലിറ്റി ഷോ സംഘടിപ്പിക്കുകയാണ് പോണ്‍ താരം. ‘യുകെ മില്‍ഫ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന റെബേക്ക മോര്‍ എന്ന പോണ്‍ സ്റ്റാറാണ് ബ്രിട്ടന്റെ മുക്കിലും മൂലയിലുമെല്ലാം തന്റെ വാനില്‍ സഞ്ചരിച്ച് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വെറും റിയാലിറ്റി ഷോ അല്ല.

പലവിധ മത്സരങ്ങളാണ് ഓരോ സ്ഥലത്തും സംഘടിപ്പിക്കുക. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പോണ്‍താരത്തിനൊപ്പം കിടക്ക പങ്കിടുകയും ചെയ്യാം. സെക്‌സ് ടൂറിസത്തിന്റെ ഭാഗമായാണ് പരിപാടിയെന്ന് റെബേക്ക പറയുന്നു. ഇതൊരു അസുലഭ അവസരമാണെന്നും ഇനിയൊരിക്കല്‍ ഇങ്ങനെ ലഭിക്കില്ലെന്നുമാണ് അവര്‍ പരസ്യത്തിലൂടെ അറിയിക്കുന്നത്.

മാഞ്ചെസ്റ്റര്‍, ലീഡ്‌സ്, ബിര്‍മിംഗ്ഹാം, സതാംപ്റ്റണ്‍, ലണ്ടന്‍ എന്നിവിടങ്ങളായിട്ടായിരിക്കും പ്രധാന പരിപാടി.

കാരൂർ സോമൻ
എത്ര കണ്ടാലും കണ്ടാലും മതി വരില്ല ബക്കിംഗ്ഹാം കൊട്ടാരം. രാവിലെ തന്നെ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് അകത്തേക്കു കടന്നു. ഇതിനപ്പുറം ഒരു കൊട്ടാരകാഴ്ചയില്ല എന്ന് മനസ്സിലാക്കി തന്നെയാണ് ആദ്യം ഈ കൊട്ടാരം കാണാൻ തീരുമാനിച്ചത്. സാധാരണ സഞ്ചാരികളിൽ പലരും ആദ്യം മറ്റ് കൊട്ടാരങ്ങളും ഒടുവിൽ ബക്കിംഗ്ഹാം കൊട്ടാരവും കാണുന്ന പതിവുണ്ട്. ഇതുമാത്രം കണ്ട് മടങ്ങുന്നവരുമുണ്ട്. ഭൂതകാലത്തിന്‍റെ സ്പന്ദനങ്ങൾ, ഹൃദയത്തുടിപ്പുകൾ… അജ്ഞാതമായ ഒരു ലോകത്തേക്കാണ് ഇവിടത്തെ കാഴ്ചകൾ നമ്മെ നയിക്കുന്നത്. ആ കാഴ്ചകൾ ഒരു ദേശത്തിന്‍റെ ദേശീയ പൈതൃകവും സന്പത്തുമാണ്. ഈ നക്ഷത്രകൊട്ടാരങ്ങളിലെ ഓരോ തൂണിലും മരതകക്കല്ലുകളിലും സ്വർണ്ണച്ചാമരങ്ങളിലും എണ്ണുവാനാകാത്തവിധം കണ്ണുനീർമുത്തുകളോ അതോ മന്ദഹാസമോ ഒളിഞ്ഞിരിക്കുന്നുണ്ടാവും. കണ്‍തുറന്ന് നോക്കുന്പോൾ ഇതിനുള്ളിലെ ദിവ്യസൗന്ദര്യം ആദരവോടെ കാണുന്നു.

ഇൻഡ്യയിലെ മൈസൂരിലും രാജസ്ഥാനിലും മറ്റ് പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം രാജകൊട്ടാരങ്ങളുണ്ട്. സ്പെയിൻ മാഡ്രിഡിലെ റോയൽ കൊട്ടാരം, ഫ്രാൻസിലെ ലോവറി, വെർസാലിസ്, റോമിലെ ക്വയിറനൽ, വിയന്നയിലെ ഹോഫ്ബർഗ്, ജപ്പാൻ ടോക്കിയോവിലെ ഇംപീരിയൽ , ആംസ്റ്റർഡാമിലെ റോയൽ കൊട്ടാരം തുടങ്ങിയവയൊക്കെ വ്യത്യസ്തമായ അനുഭവമാണ്. പക്ഷേ, ബക്കിംഗ്ഹാം അതിന്‍റെ തനതായ കാഴ്ചകളാൽ വ്യത്യസ്തങ്ങളായി നില്ക്കുന്നു.

ലോകത്തെ സർവദ്വീപുകളും കീഴടക്കിയ ബ്രിട്ടനിലെ സ്വർണ്ണദ്വീപിനെപ്പോലെ തിളങ്ങുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിനു മുന്നിലാണ് ഞാൻ നില്ക്കുന്നത്. എണ്ണമറ്റ കുതിരപ്പടയോട്ടങ്ങൾ നയിച്ച രാജ്ഞീ രാജാക്കന്മാരുടെ പടച്ചട്ടകളും അന്നത്തെ യുദ്ധസാമഗ്രികളുമടക്കമുള്ളവ ഇതിനുള്ളിൽ തിളങ്ങി നിൽക്കുന്നു. ഇത് എല്ലാ കൊട്ടാരങ്ങളിലും കാണാം. റോമൻ സാമ്രാജ്യത്തിന്‍റെ സുവർണ്ണകാലം പോലെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ സുവർണ്ണകാലം. ബി.സിയിൽ റോമൻ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ പഞ്ചാബിലെ പോറസ് രാജാവിനെ കീഴ്പെടുത്തിയിട്ട് മഗധ രാജ്യം കീഴടക്കാൻ ജൈത്രയാത്ര നടത്തുന്പോഴാണ് അദ്ദേഹം രോഗബാധിതനായി ഗ്രീസിലേക്ക് മടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ കീഴടക്കി നൂറ്റാണ്ടുകളായി ഭരിച്ചു.
ബ്രിട്ടൻ ഒരു ദ്വീപാണെന്ന് പലർക്കുമറിയില്ല. ലോകത്തെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപാണിത്. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ് ജർമനിയിൽ നിന്നുള്ള അങ് ലെസ എന്ന ഗോത്രവർഗം. ഇവരിൽനിന്നാണ് ഇംഗ്ലണ്ട് എന്ന പേരുണ്ടായത്. ഇംഗ്ലണ്ടിന്‍റെ തലസ്ഥാനമായ വെസ്റ്റ് മിൻസ്റ്റർആബിയിലാണ് ഈ ലോക പ്രശസ്ത കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിലാവ് പരന്നൊഴുകുന്ന ആകാശത്തിന് കീഴിൽ ഇതൊരു കൊച്ചു കൊട്ടാരമായി തോന്നുമെങ്കിലും ഇതിനുള്ളിലെ കാഴ്ചകൾ നക്ഷത്രമാലകളാൽ വർണോജ്വലമാണ്. രാജ്യത്തിന്‍റെ സന്പൽസമൃദ്ധിപോലെ അതിനുള്ളിലെ ധനവും ഐശ്വര്യവും അവിടെയെല്ലാം ശോഭപരത്തുന്നു. വെടിയുണ്ടകൾ തുളച്ചുകയറിയ ഓരോ രാജ്യത്തിന്‍റെ മുദ്രണങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.

പേരിന്‍റെ വരവ്

എ.ഡി.1703ൽ പണിതീർത്ത ബക്കിംഗ്ഹാം ഭവനത്തിന് 1837ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം കൊട്ടാരം എന്ന് പേരിട്ടത്. മാഡ്രിഡിലെ റോയൽ കൊട്ടാരവും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ് നൽകുന്നത്. ഈ കൊട്ടാരമുറികളെക്കാൾ കുറച്ചുകൂടി വിസ്തീർണ്ണമുള്ളതാണ് അവിടത്തെ മുറികൾ. എല്ലായിടത്തും ഇംഗ്ലീഷടക്കം പല ഭാഷകളിൽ ഓരോന്നിനെപ്പറ്റിയും ചരിത്രം എഴുതിവച്ചിട്ടുണ്ട്. ഓരോ മുറി കയറിയിറങ്ങുന്പോഴും ഹെഡ്ഫോണിലൂടെ ഓരോ കാഴ്ചകളെപ്പറ്റി വിവരമുണ്ട്. ഓരോ സന്ദർശകനും സെക്യൂരിറ്റിയുടെ പൂർണവലയത്തിലാണ് നടക്കുന്നത്.

അതിമനോഹരങ്ങളായ പൂക്കളാൽ അലംകൃതമായ കൊട്ടാരത്തിന് മുന്നിൽ 1911ൽ തീർത്ത വിക്ടോറിയ രാജ്ഞിയുടെ സുവർണ്ണ സ്തൂപം സ്വർണനിറത്തിൽ തലയുയർത്തി നിൽക്കുന്നു. കൊട്ടാരത്തിന് കാവൽനിൽക്കുന്ന പാറാവുകാരുടെ കറുത്ത മൂടിയുള്ള തൊപ്പിയും ചുവന്ന കുപ്പായവും ചേഞ്ച് ഓഫ് ഗാർഡ് കാണാൻ നൂറു കണക്കിന് സന്ദർശകരാണ് രാവിലെ വരുന്നത്. ബാൻഡ്മേളവും ഒരു നാടൻപെണ്ണിനെപ്പോലെ നാണിച്ചു നോക്കുന്ന കുതിരകളും കൊട്ടാരത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കുന്നു.

അദ്ഭുതങ്ങൾ നിറഞ്ഞ പാലസ്

കൊട്ടാരത്തിനകത്തുള്ള വിശാലമായ ഉദ്യാനങ്ങൾ, ജലാശയങ്ങൾ, അരയന്നങ്ങൾ, മരങ്ങൾ എല്ലാം കൗതുക കാഴ്ചയാണ്. എല്ലാവർഷവും 50000ത്തിലധികം സന്ദർശകരാണ് ഇവിടേക്കു വരുന്നത്. ഇത് പഴയ കണക്കാണ്. ലോകത്തിലെ വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതും ഈ കൊട്ടാരത്തിലാണ്. ചെറുതും വലുതുമായ 848 മുറികളാണുള്ളത്.

78 ബാത്ത് മുറികൾ, 92 ഓഫീസുകൾ, സ്വിമ്മിംഗ്പൂൾ, ഡോക്ടേഴ്സ് ക്ലിനിക്കുകൾ, വലിയ സ്വീകരണ ഹാളുകൾ, പോസ്റ്റ് ഓഫീസ് അങ്ങനെ ഒരു ഭരണചക്രത്തിന്‍റെ എല്ലാം ഇവിടെ കാണാം. അവിശ്വസനീയമായ വലിപ്പമാണ് ഇതിനുള്ളത്. എന്തിനാണ് ഇങ്ങനെയൊരു കൊട്ടാരം എന്നുപോലും സന്ദർശകർ ചിന്തിച്ചുപോകും. പക്ഷേ, ലോകമെങ്ങും കോളനികൾ സ്ഥാപിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ ഉടമകൾക്ക് അവരുടെ പ്രതാപത്തിന്‍റെ അടയാളംകൂടിയായിരുന്നിരിക്കാം ഈ മഹാസൗധം.

എലിസബത്ത് രാജ്ഞി ഈ കൊട്ടാരത്തിൽനിന്ന് ഇറങ്ങണമെന്ന് പറഞ്ഞ് കെനിംഗ്സ്റ്റൺ എംപി എമ്മ ഡെന്‍റ് വിവാദമുണ്ടാക്കിയത് 2018 ജൂണിലായിരുന്നു. ഇത്രയും വലിയതും നടത്തിപ്പിനു വൻതുക ചെലവിടുന്നതുമായ കൊട്ടാരത്തിൽ രാജകുടുംബം താമസിക്കുന്നത് അനാവശ്യമാണെന്നായിരുന്നു അവരുടെ വാദം. ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല.

സന്ദർശകർക്ക് സ്വാഗതം

പുറത്ത് നിന്നുള്ളവർക്ക് ഇതിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത് 1993ലാണ്. ഏപ്രിൽ – സെപ്റ്റംബർ മാസങ്ങളിലാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നു കൊടുത്തത്. കൊട്ടാരത്തിന് പുറത്തുള്ള ഹൈഡ് പാർക്കിലും കൊട്ടാരത്തിനുള്ളിലെ പാർക്കിലും ധാരാളം അണ്ണാൻമാരുണ്ട്. അവരുടെ ഓട്ടവും ചാട്ടവും കുസൃതിയുമൊക്കെ കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്നു. നമ്മുടെ അണ്ണാൻമാരെക്കാൾ നാലിരട്ടി വലിപ്പം ഇവർക്കുണ്ട്. ഇവിടത്തെ പ്രാവുകളെപ്പോലെ അണ്ണാൻമാരും മനുഷ്യരുമായി നല്ല ഐക്യത്തിലാണ്. അഗാധമായ സ്നേഹമാണ് മിണ്ടാപ്രാണികളോട് ഇവർ കാട്ടുന്നത്.

ബ്രിട്ടനിൽ ചെറുതും വലതുമായ ധാരാളം ചരിത്രങ്ങളുറങ്ങുന്ന കൊട്ടാരങ്ങളുണ്ട്. അതൊന്നും ഇടിച്ചുപൊളിച്ചുകളയാതെ അതൊക്കെ ദേശീയ പൈതൃകമായി സംരക്ഷിക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ. അതവരുടെ സംസ്കൃതിയുടെ ഹൃദയവിശാലതയാണ്. കൊട്ടാരത്തിന്‍റ ഓരോ മുറികളിലും കാഴ്ചക്കാരായി ധരാളം പേർ വന്നുകൊണ്ടിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റ ഒരു സുവർണ്ണ കാലം ഇതിനുള്ളിൽ കാണാം. ഹൃദയത്തെ തൊട്ടുണർത്തുന്ന കാഴ്ചകൾ. സന്തോഷത്തോടെ ഞാനും പുറത്തേക്ക് നടന്നു.

രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടാരം

നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടരാണ് ബക്കിംഗ്ഹാം പാലസ്. ബക്കിംങ്ഹാം പാലസിലെ രാജ്ഞിയുടെ ബെഡ്റൂം ഇന്നും മറ്റാരും കണ്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 1982ൽ കൊട്ടാരത്തിലേക്ക് പ്രവേശിച്ച മൈക്കിൾ ഫാഗൻ എന്നയാൾ റൂം തകർത്ത് എലിസബത്ത് രാജ്ഞിയുടെ മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നു. ആ പ്രശ്നത്തിനുശേഷം അതീവ സുരക്ഷയാണ് ഈ മുറിക്ക് നൽകുന്നത്. കൊട്ടരത്തിന്‍റെ അടിയിൽക്കൂടി തുരങ്കമുണ്ടെന്നാണ് ചില റിപ്പോട്ടുകൾ.

ഇതിന്‍റെ വാതിലുകൾ തുറക്കുന്നത് ലണ്ടനിലെ പലസ്ഥലങ്ങളിലേക്കുമാണ്. കൊട്ടാരത്തിൽ നിന്ന് ഈ തുരങ്കത്തിലേക്കുള്ള വഴിയും അതീവ രഹസ്യമാണ്. കൊട്ടാരത്തിലെ ഡ്രോയിംഗ് മുറിയിലാണ് രാജ്ഞി അതിഥികളെ സ്വീകരിക്കുന്നത്. ഈ മുറിയിൽ ഒരു വലിയ മുഖക്കണ്ണാടിയുണ്ട്. ഇതൊരു രഹസ്യവാതിലാണെന്നാണ് റിപ്പോർട്ട്. ഈ വാതിലിലൂടെ കടന്നാൽ രാജ്ഞിയുടെ സ്വകാര്യ മുറിയിലെത്താനാകും. കൊട്ടാരത്തിലെ പുന്തോട്ടം 40 ഏക്കറാണ്.

1953ൽ ഇവിടെ ഹെലികോപ്റ്റർ ഇറക്കിയിട്ടുണ്ട്. ലണ്ടനിലെ ഏറ്റവും പഴയ ഹെലിപാഡായിട്ടാണ് ഇത് അറിയപ്പെടുന്നത്. പൂന്തോട്ടത്തിൽ വ്യത്യസ്തങ്ങളായ 25ൽപരം റോസാച്ചെടികളുണ്ട്. 750 ജനാലകളും 40,000 ബൾബുകളും കൊട്ടരത്തിലുണ്ട്. 350 ക്ലോക്കുകളും വാച്ചുകളും കൊട്ടരത്തിലുണ്ട്. രാജ്ഞി കൊട്ടരത്തിലുണ്ടെങ്കിൽ റോയൽ സ്റ്റാൻഡേർഡ് പതാകയും ഇല്ലെങ്കിൽ യൂണിയൻ പതാകയും കൊട്ടരത്തിന്‍റെ മുകളിൽ കാണാം. എല്ലാ വർഷവും വേനൽക്കാലത്ത് രാജ്ഞി സ്കോട്ട്‌ലൻഡിലെ വസതിയിലേക്ക് മാറും. അപ്പോൾ കൊട്ടാരത്തിൽ നിയന്ത്രണങ്ങളോടെ പൊതുജനത്തിന് പ്രവേശനം അനുവദിക്കും. 25 പൗണ്ട് (ഏകദേശം 2200 രൂപ)യാണ് പ്രവേശന ഫീസ്.

ലേഖകൻ ബക്കിംഗ് ഹാം കൊട്ടാരത്തിന് മുൻപിൽ

 

സ്റ്റോക്ക് ഓൺ ട്രെൻഡ്: ഇന്ന് വെളിപ്പിന് സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉണ്ടായ കാർ അപകടത്തിൽ കാർ കത്തിയെരിഞ്ഞു. ഇന്ന് പുലർച്ചയോടെ 3:40 ന് ആണ് സംഭവം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  A500 നോർത്തിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. ഉടനടി എമർജൻസി വിഭാഗം സ്ഥലത്തെത്തി ഇലട്രിക്കൽ പോസ്റ്റിലിടിച്ചു തീ പിടിച്ച കാർ നിയന്ത്രണവിധേയമാക്കി.

അപകടത്തെത്തുടർന്ന് സെൻട്രൽ റിസർവേഷൻ കാരൃർ തകരുകയും ഇലക്ട്രിക് പോസ്റ്റിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിട്ടുള്ളതായി സ്റ്റാഫ്‌ഫോർഡ്ഷയർ പോലീസ് അറിയിച്ചു. എമർജൻസി റിപ്പയർ നടക്കുന്നതിനാൽ റോഡ് അടച്ചിരിക്കുകയാണ്. ടോക്ക് എക്സിറ്റിന് അടുത്താണ് അപകടം സംഭവിച്ചിരിക്കുന്നത്.

എന്നാൽ ഇത്രയും വലിയ അപകടവും അതേത്തുടർന്ന് കാർ  തീയിൽ അമരുകയും ചെയ്‌തെങ്കിലും എമർജൻസി സെർവീസിന്‌ ഡ്രൈവർ ഉൾപ്പെടെ ആരെയും സംഭവസ്ഥലത്ത് കണ്ടെത്താനായില്ല എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെക്കുറിച്ചു ഇതുവരെ ഒരു വിവരവും പുറത്തു വന്നിട്ടില്ല.

ഫ്രാങ്ക്ഫർട്ട്: പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ദിനം പ്രതി കൂടുന്ന വാർത്തകൾ കേൾക്കുമ്പോൾ തന്നെ അപകട മരണങ്ങളുടെ വാർത്തകളും വർദ്ധിക്കുന്നത് സങ്കടകരമായ ഒരു കാര്യമാണ്. പലപ്പോഴും വിനോദയാത്രകൾക്ക് പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകളും അപകട മുന്നറിയിപ്പുകളും പലരും മറന്നുപോകുന്നു എന്നത് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. ജർമ്മനിയിലെ ഹാംബുര്‍ഗിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ തൊടുപുഴ സ്വദേശി എബിന്‍ ജോ എബ്രഹാം ആണ് മരിച്ചത്. 26 വയസ് മാത്രമായിരുന്നു പ്രായം.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരണത്തിന് ആസ്പദമായ അപകടം സംഭവിച്ചത്. മ്യൂണിക്കില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന എബിന്‍ കോളജില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിനോദ സഞ്ചാരത്തിനു പോയത്. തടാകത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബിടെക് പഠനത്തിനു ശേഷം രണ്ടര വര്‍ഷം മുന്‍പാണ് എബിന്‍ ജര്‍മനിയില്‍ എത്തിയത്. തൊടുപുഴ മാര്‍ക്കറ്റ് റോഡ് വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നം തട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെ മകനാണ്. സംസ്‌കാരം തൊടുപുഴയിലാണ് നടക്കുക. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്.

വള്ളാപ്പാട്ടില്‍ കുടുംബാംഗം ബീനയാണ് മാതാവ്.

സഹോദരന്‍: അലക്‌സ് ജോ എബ്രഹാം (ഇന്‍ഫോ പാര്‍ക്ക്, ചെന്നൈ).

RECENT POSTS
Copyright © . All rights reserved