UK

വർഗ്ഗീസ് ജോൺ

പിറന്ന നാടിന്റെ ഉന്നമനത്തിനും ഉപജീവനമാർഗ്ഗത്തിനും വേണ്ടി സ്വന്തം നാടിനെയും ബന്ധുക്കളെയും വിട്ട് മറുനാട്ടിൽ ജീവിതമാർഗ്ഗം തേടി പോകുകയും ഓരോ നാണയത്തുട്ടും വളരെ കഷ്ടപ്പെട്ട് സ്വരൂപിച്ച് സ്വന്തം നാട്ടിൽ തിരിച്ച് വരുമ്പോൾ ആർക്കും ബാധ്യതയാകാതെ ആർക്ക് മുന്നിലും കൈനീട്ടാതെ സ്വകുടുംബത്തെ സംരക്ഷിക്കുക എന്നത് ഓരോ പ്രവാസിയുടെയും ജീവിതാഭിലാഷമാണ്. പ്രവാസികളുടെ പുനഃരധിധിവാസത്തിന് എല്ലാ സഹായവും നൽകും എന്ന് പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവരുടെ വാക്കുകൾക്ക് എന്തെങ്കിലും നന്മയുണ്ടെങ്കിൽ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ അവരുടെ ജീവിതം ചുവപ്പ് നാടകളിൽ കുരുങ്ങി തീരാതിരിക്കാൻ പ്രവാസികാര്യ വകുപ്പും നോർക്കയും ഉണർന്ന് പ്രവർത്തിക്കണം. അതിന് പ്രവാസി മലയാളി ഫെഡറേഷൻ പോലുള്ള ജനകീയ സംഘടനകൾ മുന്നിട്ടിറങ്ങണം.

ആന്തൂരില്‍ പാതിവഴിയിൽ ജീവൻ ത്വജിച്ച പ്രവാസി മലയാളി സാജന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ടും പാറയിൽ കുടുംബത്തിന്റെ ദുഃഖത്തിൽ ലോകമെമ്പാടുമുള്ള പ്രവാസി മലയാളി ഫെഡറേഷൻ അംഗങ്ങളുടെ പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു.

ഇനിയൊരിക്കലും ഒരു പ്രവാസിക്കും അവരുടെ കുടുംബത്തിനും ഇത്രമേൽ ആഘാതം ഉണ്ടാകാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ മാനുഷിക പരിഗണനയെങ്കിലും നൽകണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെടുന്നു. രാജ്യത്തെ സംരക്ഷിച്ച് നിറുത്തുന്ന ധീര ജവാന്മാരും രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി വിദേശത്ത് പോകുന്ന പ്രവാസികളും ഒരുപോലെയാണ്, ഇരുവരും രാജ്യത്തിൻറെ ഭദ്രതക്ക് വേണ്ടി ജീവിക്കുന്നു. ഇനി ഒരു പ്രവാസിക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭരണാധികാരികളുടെ പക്കൽ നിന്ന് സംരക്ഷണവും നീതിയും ലഭ്യമാക്കാൻ പ്രവാസി മലയാളി ഫെഡറേഷന്റെ കരങ്ങൾക്ക് ശക്തിപകരുവാൻ വരുംകാല പ്രവർത്തനങ്ങൾക്ക് നമുക്കും അണി ചേരാം.

സാജൻ പാറയിലിന്റെ വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ബാഷ്‌പാഞ്‌ജലി.

ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സെമിഫൈനലിൽ എത്താതെ പുറത്താകുമോ? അവിശ്വസനീയമെന്നു തോന്നാവുന്ന ഇത്തരമൊരു സാധ്യതയ്ക്കു വഴിമരുന്നിട്ട് ഇംഗ്ലണ്ടിന് ഈ ലോകകപ്പിലെ മൂന്നാം തോൽവി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്റെ മറുപടി 44.4 ഓവറിൽ 221 റൺസിൽ അവസാനിച്ചു. തോൽവി 64 റൺസിന്. ഏഴു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി പട്ടികയിൽ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ സെമിസാധ്യതകളിൽ കരിനിഴൽ വീണുകഴിഞ്ഞു. ഓസ്ട്രേലിയയാകട്ടെ, ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.
10 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയ്സൻ ബെഹ്റെൻഡോർഫാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഉറച്ച പിന്തുണ നൽകി. മാർക്കസ് സ്റ്റോയ്നിസിനാണ് ശേഷിച്ച വിക്കറ്റ്.‌ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറിയുമായി ഒറ്റയ്ക്കു പൊരുതിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്റ്റോക്സ് 115 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 89 റൺസെടുത്തു.

ജോണി ബെയർസ്റ്റോ (39 പന്തിൽ 27), ജോസ് ബട്‍ലർ (27 പന്തിൽ 25), ക്രിസ് വോക്സ് (34 പന്തിൽ 26), ആദിൽ റഷീദ് (20 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട സ്കോർ കണ്ടെത്തിയെങ്കിലും അവയൊന്നും ഓസീസ് സ്കോറിനെ വെല്ലുവിളിക്കാൻ പര്യാപ്തമായില്ല. ജയിംസ് വിൻസ് (പൂജ്യം), ജോ റൂട്ട് (ഒൻപതു പന്തിൽ എട്ട്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (ഏഴു പന്തിൽ നാല്), മോയിൻ അലി (ഒൻപതു പന്തിൽ ആറ്), ജോഫ്ര ആർച്ചർ (നാലു പന്തിൽ ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. മാർക്ക് വുഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15–ാമത്തെയും സെഞ്ചുറി കുറിച്ച ഫിഞ്ചും, ഈ ലോകകപ്പിലെ റൺനേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിനു കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. ടോപ് സ്കോറർമാരിൽ വാർണറിനു പിന്നിൽ രണ്ടാമതാണ് ഫിഞ്ച് (496 റൺസ്).
116 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് 100 റൺസെടുത്തത്. സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തിൽ ആറു ബൗണ്ടറി സഹിതമാണ് വാർണറിന്റെ 20–ാം ഏകദിന അർധസെഞ്ചുറി. വാർണർ പുറത്തയശേഷം ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും തുടർന്നുവന്നവർ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്കോർ 285ൽ ഒതുങ്ങിയത്. 32.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. അതിനുശേഷമുള്ള 17.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസിനു നേടാനായത് 112 റൺസ് മാത്രം.

ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്തു. അതേസമയം, ഗ്ലെൻ മാക്സ്‍വെൽ (എട്ടു പന്തിൽ 12), മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ എട്ട്), പാറ്റ് കമ്മിൻസ് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ആറു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ജോൺസൺ ജോസഫ് , സെക്രട്ടറി , മലങ്കര കൗൺസിൽ  
 

ബെർമിങ്ഹാം : ആഗോള കത്തോലിക്കാ സഭയിൽ മലങ്കര കത്തോലിക്കാ സഭ നിർവഹിക്കുന്ന സഭൈക്യ ശുശ്രൂഷ വളരെ പ്രാധാന്യമർഹിക്കുന്നു. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തുടങ്ങിവച്ച ശുശ്രൂഷകൾ ലോകം മുഴുവനും മാതൃകയാണ്. മലങ്കര കത്തോലിക്കാ സഭ ഇംഗ്ലണ്ടിലും പ്രത്യേകമായി ബെർമിങ്ഹാം അതിരൂപതയിലും നിർവഹിക്കുന്ന ശുശ്രൂഷകളിൽ സന്തോഷിക്കുന്നു. സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൺ ഏഴാമത് കൺവെൻഷൻ വോൾവർഹാംറ്റണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസജീവിതം, ആരാധനക്രമ പൈതൃകം, കുടുംബ പ്രാർത്ഥന, വിശ്വാസ പരിശീലനം എന്നിവ ഇവിടെ തുടരുകയും അതിലൂടെ കുട്ടികളെയും യുവജനങ്ങളെയും യേശുക്രിസ്തുവിൽ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യുന്നത കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ പ്രത്യേക പ്രതിനിധിയായി കൺവെൻഷനിൽ പങ്കെടുത്ത അപ്പോസ്തോലിക്ക് വിസിറ്റേറ്റർ യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ത്രിതൈ്വക ദൈവത്തിന്റെ മാതൃകയിൽ ഒരേമനസ്സോടെ കുടുംബജീവിതത്തെയും സഭാ ജീവിതത്തെയും പടുത്തുയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

സഭയുടെ യുകെ റീജിയൺ കോ-ഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ സമ്മേളനത്തിൽ സ്വാഗതമാശംസിച്ചു. ബെർമിങ്ഹാം അതിരൂപത എത്തിനിക് ചാപ്ലിൻസി കോ-ഓർഡിനേറ്റർ മോൺസിഞോർ ഡാനിയേൽ, മലങ്കര കൗൺസിൽ വൈസ് പ്രസിഡന്റ് ജിജി ജേക്കബ്, സുശീല ജേക്കബ്, ജോൺസൺ ജോസഫ്, കൗൺസിൽ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രണ്ടു ദിനങ്ങളിലായി ക്രമീകരിച്ച കൺവെൻഷൻ കതോലിക്കാ പതാക ഉയർത്തിയതോടെ ആരംഭം കുറിച്ചു. തുടർന്ന് നടന്ന വി. കുർബാനയ്ക്ക് ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. മോൺസിഞോർ ഡാനിയേൽ, ഫാ. തോമസ് മടുക്കംമൂട്ടിൽ, ഫാ. രഞ്ജിത്ത് മഠത്തിപറമ്പിൽ, ഫാ. ജോൺ അലക്സ്, ഫാ. ജോൺസൺ മനയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ക്രമീകരിച്ച സെമിനാറുകൾക്ക് ബിഷപ്പ് തീയോഡോഷ്യസ്, ഡീക്കൻ അനിൽ, മലങ്കര ചിൽഡ്രൻസ് മിനിസ്ട്രി ടീം, ജീസസ് യൂത്ത് നേതൃത്വം നൽകി. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയമാണ് പ്രാർത്ഥനയ്ക്കും പഠനത്തിനുമായി വിധേയമാക്കിയത്. വിശുദ്ധ കുർബാനയുടെ ആരാധനയ്ക്ക് സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകി.

മിഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച കലാവിരുന്ന് – ബഥാനിയ ഏറെ ശ്രദ്ധേയമായി. നാഷണൽ തലത്തിൽ സോഫിയാ ക്വിസ് മത്സരത്തിൽ സെന്റ് ആന്റണീസ് മിഷൻ വെസ്റ്റ് ലണ്ടനും സെന്റ് അൽഫോൻസാ മിഷൻ ബ്രിസ്റ്റോളും ഒന്നാം സ്ഥാനത്തിന് അർഹരായി. സെന്റ് മേരിസ് മിഷൻ മാഞ്ചസ്റ്റർ, സെന്റ് പോൾസ് മിഷൻ ക്രോയിഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രഥമമായി ക്രമീകരിച്ച ബെസ്റ്റ് സൺഡേസ്കൂൾ അവാർഡ് ബിഷപ്പ് തിയോഡേഷ്യസിൽ നിന്ന് സെന്റ് ജോസഫ് മിഷൻ ഈസ്റ്റ് ലണ്ടൻ കരസ്ഥമാക്കി. എ ലെവൽ, ജി.സി.സി പരീക്ഷകളിൽ പ്രശസ്തമായ വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രത്യേകം ആദരിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കൺവൻഷനിൽ പങ്കാളികളായി. സഭാ കോഡിനേറ്റർ ഫാ.തോമസ് മടുക്കംമൂട്ടിലിന്റെയും മറ്റു വൈദികരുടെയും നേതൃത്വത്തിൽ മലങ്കര കാത്തലിക് കൗൺസിൽ രണ്ടു ദിനങ്ങളിലെ കൺവെൻഷൻ ക്രമീകരണങ്ങൾക്ക് മുഖ്യപങ്കുവഹിച്ചു.

 

ബെൽഫാസ്റ്റ് ∙ വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മരിച്ച ഷൈമോൾ തോമസിന്റെ (37) മൃതദേഹം ചൊവ്വാഴ്ച്ച (ജൂൺ 25 ന്) പൊതുദർശനത്തിന് വച്ചപ്പോൾ ദുഖത്തോടെ യുകെ യിലെ മലയാളി സമൂഹം അന്ത്യോപചാരമർപ്പിച്ചു . ബെൽഫാസ്റ്റ് റവൻഹിൽ ഫ്യൂണറൽ ഡയറക്ടേഴ്സിൽ ഉച്ചയ്ക്ക് 1 മുതൽ 5 വരെയായിരുന്നു പൊതുദർശനം. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ബാലിമന A-26 റോഡിലാണ് വാഹനാപകടം ഉണ്ടായത്.

ആൻട്രിം ഏരിയാ ഹോസ്പിറ്റലിലെ നഴ്സ് നെൽസൺ ജോണിന്റെ ഭാര്യയാണ് ഷൈമോൾ. വൈക്കം ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തിൽ (വീണപറമ്പിൽ) കുടുംബാംഗമാണ് നെൽസൺ. പാല കടപ്ലാമറ്റം മാറിടം രാമച്ചനാട്ട് തോമസ് മാത്യൂ– മേരി ദമ്പതികളുടെ മകളാണ് ഷൈമോൾ. മക്കൾ: ലിയോണ, റിയാന, ഈഡൻ.

ഷൈമോളുടെ നിര്യാണത്തിൽ ഈസ്റ്റ് ആൻട്രിം എംപി ഇയാൻ പെയ്സിലി അനുശോചിച്ചു.

മാഞ്ചെസ്റ്റര്‍: കേരളത്തിന്റെ തനത് കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റി ഡേപരേഡിൽ നിറഞ്ഞുനിന്നത് മലയാളികള്‍. മലയാളികളുടെ അഭിമാനമായ കഥകളിയും മോഹിനിയാട്ടവും ഉൾപ്പടെയുള്ള കലാരൂപങ്ങൾ കാണികൾക്കു വിസ്മയ കാഴ്ച്ചയായി . മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ വര്‍ണത്തിന്റെ പൊലിമ അണിയിച്ചൊരുക്കിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി ഡേ ആഘോഷം മലയാളികള്‍ ഗംഭീരമാക്കിയത്. ഉത്സവത്തനിമയുടെ ആവിഷ്‌കാരം സമ്മാനിച്ച് മാഞ്ചസ്റ്റര്‍ പരേഡില്‍ ഏറ്റവും മുന്നില്‍ നിന്നത് മലയാളികളുടെ തനത് കലാരൂപങ്ങള്‍ നൂറുകണക്കിന് മലയാളികളാണ് വിവിധ കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ തെരുവോരം കീഴടക്കിയത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളം കീഴടക്കിയിരുന്ന 10 കലാരൂപങ്ങളാണ് നടന്ന മാഞ്ചസ്റ്റര്‍ പരേഡില്‍ മലയാളി സമൂഹം ദൃശ്യാവിഷ്‌കാരം ആയി മറുനാട്ടില്‍ അവതരിപ്പിച്ചത്. മലയാളിപ്പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ഇത്. നൂറ്റമ്പതിലധികം കലാകാരന്മാരുടെ അക്ഷീണമായ പരിശ്രമമായിരുന്നു ഈ ഉദ്യമം. മാഞ്ചെസ്റ്റര്‍ പ്രിന്‍സസ് സ്ട്രീറ്റില്‍ നിന്നും ആണ് പരേഡ് ആരംഭിച്ചത്.. മലയാളി അസോസിയേഷന്‍ അവതരിപ്പിച്ച പ്രധാന കലാരൂപങ്ങള്‍ കഥകളി, തെയ്യം, ചെണ്ടമേളം ,പുലികളി, കളരിപ്പയറ്റ്, കോല്‍ക്കളി, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിവയായിരുന്നു.

ഇവയെല്ലാം ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തെരുവോരത്െ വര്‍ണാഭമാക്കി. മലയാളികളുടെ കലാരൂപങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ഇതില്‍ 22 അടി ഉയരത്തില്‍ നിര്‍മ്മിച്ച കെട്ടുകാള യായിരുന്നു. ഇത് ഏവരെയും ആകര്‍ഷിച്ചു. തിരുവോണാഘോഷത്തിന്റെ പ്രതീതിയായിരുന്നു ഇന്നലെ ഈ മറുനാട്ടില്‍ കാണാന്‍ കഴിഞ്ഞത് .മാഞ്ചസ്റ്റര്‍ സിറ്റി പരേഡിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളികള്‍ കൈയ്യടക്കി .യക്ഷഗാനവും പുലികളിയും ആദ്യമായി കാണുന്ന സായിപ്പന്മാര്‍ക്ക് നവ്യാനുഭൂതി യായി. കലാരൂപങ്ങള്‍ക്ക് മാറ്റ് കൂട്ടിക്കൊണ്ട് 15 കലാകാരന്മാര്‍ അണിനിരന്ന ശിങ്കാരിമേളവും ഉണ്ടായിരുന്നു ശിങ്കാരിമേളം അതിനൊപ്പം മലയാളികളും തദ്ദേശീയരും താളം പിടിച്ചപ്പോള്‍ അതൊരു പുത്തന്‍ അനുഭവമായി

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ലണ്ടൻ : ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഇന്നലെകളുടെ ഓർമ്മകൾ പങ്കു വയ്ക്കുന്നതിനും , പൂത്തുലയുന്ന സൗഹൃദങ്ങളുടെ സംഗമവേദിയായ കുട്ടനാട് സംഗമത്തെ അണിയിച്ചൊരുക്കുന്നതിനുമുള്ള അണിയറ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി ബെർകിൻ ഹെഡ് ടീം അറിയിച്ചു.

കഴിഞ്ഞ ദിവസം ബെർകിൻ ഹെഡിൽ ശ്രീ: ജോർജ്ജ് ജോസഫ് തോട്ടുകടവിലിന്റെ  വസതിയിൽ ശ്രീ: റോയ് മൂലംങ്കുന്നിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് വിലയിരുത്തി. തുടർ പ്രവർത്തനങ്ങൾ ജനറൽ കൺവീനർമാരായ ശ്രീമതി : ജെസ്സി വിനോദ്, ശ്രീ : ജോർജ്ജ് ജോസഫ്, ശ്രീ : റോയി മൂലംങ്കുന്നം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ശ്രീ : വിനോദ് മാലിയിൽ, ശ്രീ : ബ്ലസ്സൻ മണിമുറിയിൽ ,ശ്രീ : ജോൺസൺ കളപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു ശ്രീമതി : ബീന ബിജു , സോണി കൊച്ചു തെള്ളിയിൽ, സുബിൻ പെരുമ്പള്ളിയിൽ തുടങ്ങി നിരവധി ഏരിയ കോഡിനേറ്റർമാർ ടെലിഫോണിലൂടെ മാർഗനിർദേശങ്ങൾ നൽകി.

ബെർകിങ് ഹെഡ് സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂൾ (ഡോക്ടർ അയ്യപ്പപണിക്കർ നഗർ) ആണ് പത്താമത് കുട്ടനാട് സംഗമവേദി. കുട്ടനാടിൻെറ തനിമയും ഐക്യബോധവും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുക , ഏതു പ്രതികൂല സാഹചര്യങ്ങളിലും കുട്ടനാടിന് ഒരു കൈസഹായം എന്നീ ചിന്താധാരകളുടെ സമന്വയമാണ് കുട്ടനാട് സംഗമത്തെ മുന്നോട്ട് നയിക്കുന്നത് .

പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനത്തിൽ പങ്കാളികളാവുന്നതോടൊപ്പം പ്രവാസി കുട്ടനാട്ടുകാരുടെ സൗഹൃദം യുകെയിൽ ഊട്ടിയുറപ്പിക്കുക എന്നതും കുട്ടനാട് സംഗമങ്ങളുടെ മുഖ്യലക്ഷ്യം ആണ്. “പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യുകെ പ്രവാസികളുടെ പങ്കും” എന്ന വിഷയത്തിൽ സിമ്പോസിയം , കുട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട് , ഞാറ്റുപാട്ട് , തേക്കുപാട്ട് , കൊയ്ത്തുപാട്ട് , വള്ളംകളിയുടെ ദൃശ്യാവിഷ്കരണം എന്നിവ സ്റ്റേജിൽ അവതരിപ്പിക്കുക , GCSC ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുട്ടനാട് ബ്രില്യൻസ് അവാർഡ് , കുട്ടനാടൻ കലാപ്രതിഭകളുടെയും കുട്ടികളുടെയും കലാപരിപാടികൾ , കുട്ടനാടൻ വള്ളസദ്യ തുടങ്ങി അനവധി പരിപാടികളുമായിട്ടാണ് കുട്ടനാട് സംഗമം അണിഞ്ഞൊരുങ്ങുന്നത്. സംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ശ്രീമതി : ബീന ബിജുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

ബീന ബിജു 07865198057

കുട്ടനാടൻ സംഗമത്തിന്റെ വിജയത്തിനായി കുട്ടനാട്ടുകാരെ ബെർകിൻ ഹെഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കുട്ടനാട് സംഗമം 2019 ബെർകിൻ ഹെഡ് ടീം അറിയിച്ചു.

Venue -Dr Ayyappapanikkar nagar
St:joseph catholicate primary school
Woodchurch road
Berkinhead
CH435UT

Program coordinator  Mrs. Beena Biju

കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽ പെട്ടവർ കഴിഞ്ഞ 17 വർഷമായി പ്രവാസിലോകത്തിനു വിസ്മയം തീർക്കുന്ന മഹാസംഗമം കൈ എത്തും ദൂരത്ത്‌. പാരമ്പര്യങ്ങളെ നെഞ്ചോടു ചേർക്കുന്ന ക്നാനായകാരുടെ വാർഷിക കൺവൻഷൻെറ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങി കേൾക്കാം. ആൾകൂട്ടത്തിൽ ഒരാളെങ്കിലും ആവാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന UKKCA കൺവൻഷൻ, ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29 ന് ബർമിoഹാമിലെ ബെഥേൽ കൺവൻഷൻ സെൻെററിൽ മെനോറ തെളിയിച്ചുകൊണ്ട് കൺവൻഷൻെറ ഉത്ഘാടനം നടക്കപെടും. കൂടാതെ കൺവൻഷൻെറ പൊലിമ വർധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോയും ഉണ്ട് . UKKCA യുടെ കേന്ദ്ര സമിതി, ദേശീയ കൗൺസിൽ ,ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റു ഇതര രാജ്യങ്ങളിൽ നിന്നും വന്നിരിക്കുന്ന പ്രതിനിധികൾ, സർവോപരി യുകെയിലെ ക്നാനായസമൂഹത്തെയും സാക്ഷി നിർത്തി പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9.15 ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവൻഷനു തുടക്കമാകും.

തുടർന്ന് 9.45 ന് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു നൂലക്കാട്ട് , വാപ്പുവാന്യുഴിനിലെ അപ്പോസ്‌തോലിൻ ന്യൂഷോമാർ കുര്യൻ വയലുങ്കൽ, സീറോ മലബാർ ഗ്രേറ്റ്‌ ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും ഇരുപതോളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൻ ദിവ്യ ബലിയാണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്‌മൻെറ കമ്മിറ്റി പ്രേത്യേകം ശ്രദ്ധിക്കും.

ദിവ്യബലിയ്ക്ക് ശേഷം നടക്കുന്ന കുടുംബസംഗമം മുൻ കാലങ്ങളിലേതു പോലെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും, നാട്ടുകാരെയും, സഹപാഠികളെയും കണ്ടുമുട്ടാനും പരിചയം പുതുക്കാനുമുള്ള സുവർണ്ണാവസരമാകും. ഉച്ചഭക്ഷണത്തിനു ശേഷം കൃത്യം 1.30 pm ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേക്കാനായിക്കും. തുടർന്ന് UKKCA കൺവൻഷൻെറ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനൃത്തം അരങ്ങേറും. കലാഭവൻ നൈഡ്‌ നൂറോളം പ്രതിഭകളെകൊണ്ട് വർണ വിസ്മയം തീർക്കും. തുടർന്ന് KCC പ്രസിഡന്റും

മുൻ MLA യുമായിരുന്ന ശ്രീ. സ്റ്റീഫൻ ജോർജ്, KCCNA(USA)യുടെ പ്രസിഡൻെറ ശ്രീ. അലക്സ് മഠത്തിൽ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും, വിദേശത്തു നിന്നും എത്തുന്ന നിരവധി ക്നാനായ സംഘടനകളുടെ ഭാരവാഹികളും, അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢോജ്വലമായ പൊതു സമ്മേളനത്തിന് UKKCA പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവൻഷനിൽ കലാസന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും.ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി ഒന്നാം സമ്മാനം ലഭിച്ച 5 പരിപാടികൾ ഇടവിട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീതം.ഹാസ്യ -നൃത്ത പരിപാടികൾ ഇതാദ്യമായി UKKCA കൺവെൻഷൻ വേദിയാവുകയാണ്. ഹാസ്യസംഗീത വിഹായസിലെ മുടിചൂടാമന്നന്മാരായ കോട്ടയം നസീർ, ഫ്രാങ്കോ, രഞ്ജിനി ജോസ്, നോബി, അന്ത്രപ്പ് പാലാ എന്നിവരുടെ നേത്രത്വത്തിലാണ് മെഗാ ഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്.
നേരത്തെ സൂചിപ്പിച്ച പ്രകാരം പങ്കെടുക്കുന്നവരുടെ ആവിശ്യത്തിന് സൗജന്യ കാർ പാർക്കിംഗ് ഒരിക്കിയിട്ടുണ്ട്. താഴെ പറയുന്ന വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു .

1 ) കൺവെൻഷൻ ചെയർമാൻ -Mr. Thomas Joseph
2) Public Meeting കമ്മിറ്റിയെ നയിക്കുന്നത്- Mr. Saju Lukose
3) REGISTRATION കമ്മിറ്റിയെ നയിക്കുന്നത്- Mr. Viji Joseph
4) Welcome Dance &Mega Show കമ്മിറ്റിയെ നയിക്കുന്നത് Mr. Bipin Pandarasseril
5 ) Cultural കമ്മിറ്റിയെ നയിക്കുന്നത് -Mr. Sunny Joseph
6) Liturgy കമ്മിറ്റിയെ നയിക്കുന്നത് -Mr. Jerry James
7) Time Management കമ്മിറ്റിയെ നയിക്കുന്നത് – Mr. Biju Mundakkakuzhi
8) Reception കമ്മിറ്റിയെ നയിക്കുന്നത് -Mr. Josy Nedumthuruthy Puthenpura

പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നുപ്രവർത്തിക്കുന്നതാണ്. അതോടൊപ്പം ദിവസം മുഴുവൻ കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. ക്നാനായ മാമാങ്കത്തിന്
കൃത്യം 8 മണിയോടെ ഈ വർഷത്തെ തിരശീല വീഴുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം നടത്തിയിരിക്കുന്നത്. വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ, ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിൽ ഒന്നാക്കുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് സംഘാടക സമതി .

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാൾ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങൾ അണിചേരും. മദ്ധ്യസ്ഥ പ്രാർത്ഥനയും ഒരുക്കങ്ങളും ആയി തീർത്ഥാടകർക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാൻ ആവേശ പൂർവ്വമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി കോൾചെസ്റ്റർ കമ്മ്യുനിട്ടി അറിയിച്ചു.

ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിൻ ഫാ.തോമസ് പാറക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിയുടെ വിവിധ കമ്മിറ്റികൾ ചെയ്തു വരുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ പുരോഗമിച്ചു വരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഏറ്റവും വലിയ ഈ അനുഗ്രഹ സന്നിധേയം തീർത്ഥാടകർക്ക് അനുഭവവേദ്യമാകുന്നതിനും, ആല്മീയ ശോഭയിൽ വിളങ്ങുന്നതിനും, ഒപ്പം, തീർത്ഥാടനത്തിന്റെ മഹാ വിജയത്തിനുമായുള്ള പ്രാർത്ഥനകളിലും, ഒരുക്കങ്ങളിലുമാണ്.

ജൂലൈ 20 നു ശനിയാഴ്ച മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ച് മാതൃ രൂപവും ഏന്തിക്കൊണ്ടു മരിയ ഭക്തര്‍ ആഘോഷമായ തീര്‍ത്ഥാടനം നടത്തും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം, തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ സ്രാമ്പിക്കൽ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി പങ്കുചേരുന്ന സമൂഹ ബലി മദ്ധ്യേ ജോസഫ് പിതാവ് തിരുന്നാള്‍ സന്ദേശം നല്കുന്നതായിരിക്കും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏവരെയും തീർത്താടനത്തിലേക്ക് സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിഥേയരായ കോൾചെസ്റ്റർ കമ്മ്യുനിട്ടിക്കുവേണ്ടി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

പ്രകാശ് അഞ്ചൽ, ലണ്ടൻ (പി.ആർ.ഒ)

ബർമിംങ്ങ്ഹാം:- യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങൾ ആഹ്ലാദത്തിൽ. മലങ്കര കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സീറോ മലങ്കര നാഷണൽ കോഡിനേറ്റർ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. നാളെ
ജൂൺ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയർത്തി ആരംഭം കുറിക്കുന്ന മലങ്കര കൺവൻഷന് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തിരിശീല വീഴും. എഴാമത് കൺവെഷൻ ഇത്തവണ ബർമിംങ്ഹാമിനടുത്തുള്ള വോൾവർഹാംപ്ടണിലാണ് നടക്കുന്നത്.

സിറോ മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്ക ബാവയുടെ സാന്നിദ്ധ്യം വേദിയെ ധന്യമാക്കും. സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷൻ യൂഹന്നാൻ മാർ തിയോടോഷ്യസ് മെത്രോപ്പോലീത്ത, ബിർമിങ്ഹാം ആർച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ തലവൻ മാർ ജോസഫ് സാമ്പ്രിക്കൽ തുടങ്ങിയ വിശിഷ്ട വ്യക്തികളും സംഗമത്തിൽ പ്രസംഗിക്കും.

ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ശ്രേഷ്ട പാരമ്പര്യം പിന്തുടരുന്ന മലങ്കര കൂട്ടായ്‌മ, യു. കെ. മാത്രമല്ല യൂറോപ്പിലാകെ കത്തോലിക്ക വിശ്വാസം കരുപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനയാണ് നൽകി വരുന്നത്. യുവതലമുറയെ വിശ്വാസത്തിൽ ബലപ്പെടുത്തുന്നതിനും, ആത്മീയ ഔന്ന്യത്തം നേടുന്നതിനും മലങ്കര കത്തോലിക്ക സഭ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.

യു. കെയിലെ 16 മിഷൻ കേന്ദ്രങ്ങളെ കോഡിനേറ്റർ ഫാദർ തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ, ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ് പുത്തൻപുരയിൽ എന്നിവർ വൈദിക ശുശ്രൂഷകൾ നയിക്കുന്നു. യു.കെ യിലെ ഏഴാമത് കൺവെൻഷനിൽ സ്കോട്ലാൻഡ് മുതൽ ലണ്ടൻ വരെയുള്ള മുഴുവൻ കുടുംബങ്ങളും പങ്കെടുക്കുന്നതാണ്. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തെ അധികരിച്ചു ചർച്ചകളും സഭ നേതൃത്വം സംഘടിപ്പിച്ചിട്ടുണ്ട്. തിരുകർമ്മങ്ങൾക്ക് കർദ്ദിനാൾ ക്ളിമ്മീസ് ബാവ നേതൃത്വം വഹിക്കും, കൂടാതെ മാതാപിതാക്കൾ, യുവജങ്ങൾ, കുട്ടികൾ ഇവർക്ക് വേണ്ടി സെമിനാറുകൾ, ചർച്ചകൾ, പ്രേക്ഷിത റാലി, ബൈബിൾ ക്വിസ്, “ബെതാനിയ 19” എന്ന പേരിൽ വിവിധ മിഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കൺവെൻഷനെ കൂടുതൽ വർണ്ണാഭമാക്കും.

യു. കെ. യിലെ എല്ലാ മലങ്കര കുടുംബങ്ങളെയും ഈ അവസരത്തിൽ ദൈവനാമത്തിൽ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. മനോഹരമായി ക്രമീകരിച്ച ആധുനിക സ്റ്റേജ്, ശബ്ദം, വെളിച്ചം ഇവ കൂടാതെ വാഹങ്ങൾക്ക് യഥേഷ്ടം പാർക്കിംഗ് സംവിധാങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

മലങ്കര കൺവൻഷനുമായി ബന്ധപ്പെട്ട് എന്ത് സഹായം ചെയ്യാനും മലങ്കര കൌൺസിൽ മെമ്പേഴ്സിന്റെ മികവുറ്റ ഒരു ടീം തന്നെ വോളന്റിയേഴ്സായി പ്രവർത്തിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:

ജോൺസൻ – 07506810177
ജിജി – 07460887206
സോണി – 07723612674

ന്യൂജൻ യുഗത്തിൽ അതിവേഗം ബഹുദൂരം പായുന്ന ഈ കാലഘട്ടത്തിൽ സൗഹൃദങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും പത്തരമാറ്റിന്റെ തിളക്കം ഈ കാലഘട്ടത്തിലും കൈമോശം വന്നുചേർന്നിട്ടില്ലായെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മൂന്നുദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാസകാലത്ത് ഗൃഹാതരത്വമേറുന്ന ഈ സൗഹൃദ കൂട്ടായ്മകൾക്ക് അല്പം മണിക്കൂറുകൾ മാത്രം ലഭിക്കുന്നത് പോരായ്മയാണെന്നുള്ള തിരിച്ചറിവാണ് ഇക്കുറി മൂന്നു ദിനങ്ങളിലായി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

21-ാം തീയതി വൈകുന്നേരം 6 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് സൗഹൃദ കൂട്ടായ്മ. 22- ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാ – കായിക മത്സരങ്ങൾ ജിൻസ് കൊച്ചുമല ഉദ്ഘാടനം ചെയ്യും. ‘അടുക്കള’ എന്ന പ്രോഗ്രാമിൽ രുചിയേറും കേരളീയ വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് പാചകരത്നം സ്മിത ലിജോ അവതരിപ്പിക്കും. പുതുതലമുറയ്ക്കായി കേരളീയ സംസ്കാരം, കലാ – കായിക പാരമ്പര്യം എന്നീ വിഷയങ്ങളിൽ ജെറി ഷാജി ക്ലാസ്സുകൾ നയിക്കും.

23ന് യോർക്ക്ഷെയറിന്റെ പ്രകൃതി മനോഹാരിതയും വശ്യഭംഗിയും ആസ്വദിച്ചതിനുശേഷം വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം നടക്കും. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കൾ സംസാരിക്കും. എം. പി.ഇ. സി. എ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ജോസഫ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. നടന കലയിൽ വിസ്മയം തീർക്കുന്ന റിനു ജിമ്മിയുടെ നേതൃത്വത്തിൽ നടക്കുന്ന നൃത്താവിഷ്കാരത്തോടുകൂടി ഈ വർഷത്തെ കോഴാ സംഗമത്തിന് തിരിശ്ശീല വീഴും.

ഇന്ത്യൻ വിഭവങ്ങളുടെ കലവറയായ കൊയ്നോണിയ റെസ്റ്റോറന്റ് ന്യൂവാർക്കും ഗ്രീൻസ് ഇന്ത്യൻ ഷോപ്പ് ചെൽട്ടൺഹാമും ആണ് കോഴാ സംഗമത്തിന്റെ മുഖ്യ സ്പോൺസർമാർ. കോഴാ സംഗമത്തിന്റെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ കോഴാ നിവാസികളെയും ഹാർദമായി സ്വാഗതം ചെയ്യുന്നു.
പരിപാടികൾ നടക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ :
CHAPEL LANE
GREEN MOOR
WORTLEY
SHEFFIELD
YORKSHIRE
S 35 7DX

കൂടുതൽ വിവരങ്ങൾക്ക് :-
ഷാജി തലച്ചിറ – 07878528236
സജിമോൻ രാംനിവാസ് – 07960394174
സുരേഷ് വട്ടകാട്ടിൽ – 07830906560
ജിമ്മി പൂവാട്ടിൽ-07440029012

RECENT POSTS
Copyright © . All rights reserved