UK

യുകെയിലെ മികച്ച പ്രവാസി സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം യുകെയുടെ ചാരിറ്റി 2018 പിരിഞ്ഞ് കിട്ടിയ തുക നാല് കുടുംബങ്ങള്‍ക്കായിട്ട് കൈമാറി. മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പാവപ്പെട്ടവരെ സഹായിക്കുവാനായിട്ട് ക്രിസ്തുമസ്സ് സമയത്ത് മോനിപ്പള്ളി സംഗമം യുകെയിലെ വാട്ട്‌സ്ആആപ്പില്‍ എല്ലാ അംഗങ്ങളേയും അറിയിക്കുകയും, സംഗമത്തിന്റെ തന്നെ അക്കൗണ്ടില്‍ വരുന്ന തുക അംഗങ്ങളെ സാക്ഷിപ്പെടുത്തി അര്‍ഹരായ കുടുംബങ്ങള്‍ക്കു കൈമാറുന്നു.

ഈ വര്‍ഷം കേരളത്തില്‍ ഉണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് ചാരിറ്റി പിരിവ് നേരത്തെ തുടങ്ങുകയും സംഗമത്തിലെ അംഗങ്ങള്‍ക്ക് അവരവരുടെ അസോസിയേഷനുകളും, പള്ളികളില്‍ നിന്നും നടത്തിയ പിരിവ് കൊടുത്തത് കൂടാതെ സംഗമത്തിലേ ചാരിറ്റിയിലേയ്ക്ക് കിട്ടിയത് £1345. ഈ ചാരിറ്റിയുടെ ഒരു പ്രത്യകത വാട്ട്‌സ് ആപ്പില്‍ മെസേജ് അയക്കുകയേ ഉള്ളു, നേരിട്ട് ആരോടും വിളിച്ച് ചോദിയ്ക്കുകയില്ല, പിരിഞ്ഞ് കിട്ടിയ ഒന്നേകാല്‍ ലക്ഷം രൂപ മോനിപ്പള്ളി ചീങ്കല്ലേല്‍ നിര്യാതനായ ജോമോന്‍ന്റെ കുടുംബത്തിനും കൂടാതെ വെള്ളപൊക്കത്തില്‍ കഷ്ടത അനുഭവിച്ച ഇടുക്കി ജില്ലയിലെ മുട്ടത്തും, കട്ടപ്പനയിലും, പത്തനംതിട്ടയില്‍ ഒരു കുടുംബത്തിനുമായി തുകകള്‍ കൈമാറി.

യുകെയില്‍ വച്ച് നിര്യാതനായ മോനിപ്പള്ളി മംഗലശ്ശേരില്‍ വിജയകുമാറിന്റെ കുട്ടിയുടെ പേരില്‍ 2 ലക്ഷം രൂപ. കല്ലിടുക്കി കനാലില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 75000 രൂപ വീതം, ആച്ചിക്കല്‍ വണ്ടിയപകടത്തില്‍ നിര്യാതനായ അജീഷിന്റെ കുടുംബത്തിന് 60000 രൂപ, കല്ലിടുക്കി ആരിക്കൊമ്പില്‍ തങ്കമയുടെ കുടുംബത്തിന് 40000 രൂപ ,കല്ലിടുക്കി കുളത്തിങ്കല്‍ തോമ്മാച്ചന്‍ കുടുംബത്തിന് വീട് വയ്ക്കുവാന്‍ 100000 രൂപാ എന്നിവയാണ് മോനിപ്പിള്ളി സംഗമം കൊടുത്ത സഹായങ്ങള്‍.അത് പോലെ മറ്റ് പല കുടുംബങ്ങളേയും മോനിപ്പള്ളി സംഗമത്തിന്റെ പേരില്‍ സഹായിക്കാന്‍ ഇതിനോടകം സാധിച്ചു.ഈ വര്‍ഷത്തെ ചാരിറ്റിയില്‍ പങ്കെടുത്തവര്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

മോനിപ്പള്ളി സംഗമം യുകെയ്ക്ക് വേണ്ടി ,സിജു ,വിനോദ്, സന്തോഷ്

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

അബര്‍ഡീന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ മിഷന്‍ സെന്റര്‍ അബര്‍ഡീനില്‍ പിറന്നു. പ്രാര്‍ത്ഥനാ സ്തുതിഗീതങ്ങള്‍ പരിപാവനമാക്കിയ സ്വര്‍ഗീയ നിമിഷങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആദ്യ മിഷന്‍ സെന്റര്‍, അബര്‍ഡീന്‍ ‘സെന്റ് മേരീസ്’ പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അബര്‍ഡീന്‍ ലാറ്റിന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബെര്‍ട്, പ്രീസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് പിണക്കാട്ട്, ബഹു. വൈദികര്‍, നൂറുകണക്കിന് വിശ്വാസികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷികളായി.

ചടങ്ങുകള്‍ക്കെത്തിയ പിതാക്കന്മാരെ പൂച്ചെണ്ടു നല്‍കി ദൈവാലയ കവാടത്തില്‍ സ്വീകരിച്ചു. ദൈവാലയത്തില്‍ പ്രീസ്റ്റ ഇന്‍ ചാര്‍ജ് റവ. ഫാ. ജോസഫ് പിണക്കാട്ട് വിശിഷ്ടാത്ഥികള്‍ക്ക് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് വെമ്പാടുംതറ, മിഷന്‍ പ്രഖ്യാപിക്കുന്നതിനൊരുക്കമായ ഡിക്രി വായിച്ചു. അതിനുശേഷം തിരി തെളിച്ചു അഭി. പിതാക്കന്മാര്‍ മിഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അബര്‍ഡീന്‍ ലാറ്റിന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബെര്‍ട്, ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

മദര്‍വെല്‍, ഡന്‍ഡി മെത്രാന്മാരെ മാര്‍ ആലഞ്ചേരി സന്ദര്‍ശിച്ചു.

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മദര്‍വെല്‍ ലാറ്റിന്‍ രൂപത ബിഷപ്പ് റെവ. ജോസഫ് ടോള്‍, ഡന്‍ഡി ലാറ്റിന്‍ രൂപത ബിഷപ്പ് റെവ. സ്റ്റീഫന്‍ റോബ്സണ്‍ എന്നിവരുമായി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. സ്‌നേഹസൗഹൃദം പുതുക്കിയ ഹ്രസ്വമായ സന്ദര്‍ശനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും കര്‍ദ്ദിനാളിനെ അനുഗമിച്ചു. ഇന്ന് ഗ്ലാസ്ഗോയിലും എഡിന്‍ബോറോയിലും ഹാമില്‍ട്ടണിലും പുതിയ മിഷനുകള്‍ പ്രഖ്യാപിക്കപ്പെടും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ആലഞ്ചേരി, മാര്‍ സ്രാമ്പിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രീസ്‌റ് കോ ഓര്‍ഡിനേറ്റര്‍സ്, മറ്റു വൈദികര്‍, അല്മായ വിശ്വാസികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്‍ട്ടണ്‍: ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മുഖമായ മിഷന്‍ സെന്ററുകള്‍ ഇന്ന് മൂന്നു ഇടങ്ങളില്‍ കൂടി പ്രഖ്യാപിക്കും. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍, സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. മൂന്നിടങ്ങളിലും വൈദികരുടെയും അല്മായ വിശ്വാസികളുടെയും നേതൃത്വത്തില്‍ അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കും.

ദേവാലയ കവാടത്തില്‍ എത്തുന്ന പിതാക്കന്മാരെ പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്യും. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പ്രാരംഭഗാനത്തിനും സ്വാഗത പ്രസംഗത്തിനും ശേഷം മിഷന്‍ സ്ഥാപിച്ചു കൊണ്ടുള്ള ഡിക്രീ വായിക്കുകയും തിരി തെളിച്ച് മിഷന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. ഇന്നുതന്നെ മൂന്നു സ്ഥലങ്ങളില്‍ മിഷന്‍ പ്രഖ്യാപനങ്ങള്‍ ഉള്ളതിനാല്‍ കൃത്യമായ സമയക്രമം എല്ലായിടത്തും പാലിക്കണമെന്ന് ബഹു. വൈദികര്‍ അറിയിച്ചിട്ടുണ്ട്. മൂന്നിടങ്ങളിലും വി. കുര്‍ബാനക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. മൂന്നു ദേവാലങ്ങളുടെയും സമയവും അഡ്രസ്സും:

രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍(21, Hapland Road, Pollok, G53 5NT ) ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ (Barnton, Edinburg, EH12 8AL)  വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബര്‍ട്‌സ് ദൈവാലയത്തില്‍ ( 98, High Blantyre Road, Hamilton, ML3 9HW)

നാളെ മാഞ്ചെസ്റ്ററിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലും മിഷന്‍ പ്രഖ്യാപനങ്ങള്‍ നടക്കും. വിഥിന്‍ഷോ സെന്റ് അന്തോണീസ് കത്തോലിക്കാ ദൈവാലയത്തില്‍ (65, Dunkery Road, Wythenshawe, M22 0WR, Manchester) ഉച്ചകഴിഞ്ഞു 2.30 നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോസഫ് ചര്‍ച്ചില്‍ ( Hall Street, St. Burslem, staffordshire, ST6 4BB) വൈകിട്ട് 6.30 നും മിഷന്‍ പ്രഖ്യാപനങ്ങളും വി. കുര്‍ബാനയും നടക്കും. റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, മിഷന്‍ രൂപീകരണത്തിനായുള്ള പ്രത്യേക കമ്മറ്റികള്‍, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതില്‍ യുകെ മലയാളി അസോസിയേഷനുകള്‍ക്ക് ഓക്സ്മാസ് മാതൃകയായി. പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണനാളിനെ വരവേല്‍ക്കുവാന്‍ വേണ്ടി നാടും നഗരവും, വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍ കൊണ്ടും ആഘോഷങ്ങള്‍ക്കു വേണ്ടിയും ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍, തികച്ചും ആകസ്മികവും, കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതും നാളിതുവരെ ഉണ്ടായിട്ടില്ലാത്തതുമായ മഹാപ്രളയം ഉണ്ടായി. ഈ പ്രളയത്തില്‍ കേരളത്തിന്റെ അങ്ങോളും ഇങ്ങോളും ഉള്ളതായ താഴ്ന്ന പ്രദേശങ്ങളിലേയും, നദീതീരങ്ങളിലും ഉണ്ടായിരുന്ന സകല ആളുകളുടെയും സ്വപ്നങ്ങള്‍ കടപുഴക്കി കൊണ്ട് അനേകം ആളുകളുടെ ജീവനും, സ്വത്തും, സമ്പത്തും നിമിഷ നേരം കൊണ്ട് മഹാപ്രളയത്തില്‍ ഒലിച്ചുപോയി. ഈ മഹാവിപത്തില്‍ പെട്ട് ഉഴലുന്ന ജനവിഭാഗത്തിന്റെ കണ്ണുനീരൊപ്പാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷനും വലിയ ഒരു കൈത്താങ്ങ് ആയി.

നവോത്ഥാന നേട്ടങ്ങളിലൂടെ കേരളം കൈവരിച്ച സാഹോദര്യവും സമൂഹ നന്മയും കൈമുതലായുള്ള ലോക മലയാളി സമൂഹത്തോട് കേരള മുഖ്യമന്ത്രി നടത്തിയ സഹായാഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓക്‌സ് ഫോര്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ ഓക്‌സ്മാസ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിക്കൊണ്ട് മഹാപ്രളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി ഓണാഘോഷ പരിപാടികളുടെ തുകയും, കമ്മറ്റിയുടെ പ്രത്യേക താത്പര്യപ്രകാരം അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയും കൂടിചേര്‍ത്ത് എട്ട് ലക്ഷം രൂപയുടെ ചെക്ക്, ഓക്‌സ്മാസ് പ്രസിഡന്റ് ശ്രീ.ജോബി ജോണ്‍ തിരുവനന്തപുരത്തു നേരിട്ടെത്തി ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനു കൈമാറി. തുക ഏറ്റുവാങ്ങി കൊണ്ട് മുഖ്യമന്ത്രി ഓക്മാസ് പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിക്കുകയും കമ്മറ്റിക്കാരെയും, അംഗങ്ങളെയും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ലിവര്‍പൂള്‍ മലയാളി മോനിസ് ഔസെഫിന്റെ ചികിത്സക്ക് വേണ്ടി യുകെ മലയാളികളില്‍ നിന്നും ഒരാഴ്ച്ചകൊണ്ട് സമാഹരിച്ച 3615 പൗണ്ടിന്റെ ചെക്ക് ലിവര്‍പൂളിലെ സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇന്നു മോനിസിന്റെ ഭാര്യ ജെസ്സിയുടെ അഭ്യര്‍ഥന പ്രകാരം മോനിസിന്റെ മകനു കൈമാറി. മോനിസിന്റെ ചികില്‍സക്കു പണം തീര്‍ന്നു കഴിഞ്ഞ സാഹചരൃത്തില്‍ നിങ്ങള്‍ നല്‍കുന്ന പണം ഒരു വലിയ ഉപഹാരമാണന്നു ജെസ്സി അറിയിച്ചു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പാണ് ചെക്ക് കൈമാറിയത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടെറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടെറി സജി തോമസ്, ഉപദേശകസമിതി അംഗം ആന്റോ ജോസ്, ബിജു ജോര്‍ജ് (ലിവര്‍പൂള്‍), ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മാത്യു അലക്‌സാണ്ടര്‍, സെക്രെട്ടെറി ബിജു ജോര്‍ജ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മോനിസിന്റെ രോഗശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് സാബു ഫിലിപ്പ് ചെക്ക് കൈമാറിയത് ഈ സല്‍ക്കര്‍മ്മത്തില്‍ പങ്കെടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ജന്മദിന സമ്മാനമായി ലഭിച്ച 50 പൗണ്ട് ഇടുക്കി ചാരിറ്റിക്ക് നല്‍കി മാതൃകയായ അലിറ്റ രാജുവിനെയും കുടുമ്പത്തെയും കണ്‍വീനര്‍ സാബു ഫിലിപ്പ് പ്രാര്‍ത്ഥനയില്‍ പ്രിത്യേകം എടുത്തുപറഞ്ഞു.

പിന്നിട് സംസാരിച്ച ആന്റോ ജോസ് 2004ലെ സുനാമിക്കു ഫണ്ട് പിരിച്ചു തുടങ്ങിയ ഇടുക്കി ചാരിറ്റിയുടെ പ്രവര്‍ത്തനം ഇന്നു വളര്‍ന്നു പന്തലിച്ചു എന്നു പറഞ്ഞു. കൂടാതെ ഇടുക്കി ചാരിറ്റി മോനിസിനെ സഹായിക്കാന്‍ ഇറങ്ങിയതിനു ശേഷമാണു മറ്റുള്ളവര്‍ രംഗത്തിറങ്ങിയത് എന്നത് ശ്രദ്ധേയമായി എന്നും ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് പ്രസംഗിച്ച മാത്യു അലക്‌സാണ്ടര്‍, ഒരു പ്രശ്‌നമുണ്ടായാല്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിനു ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്ത സംഭവമായിരുന്നു മോനിസിന്റെ സംഭവമെന്നു പറഞ്ഞു..

ഇടുക്കി. ചാരിറ്റിയോടൊപ്പം മറ്റു മത സംഘടനകളെയും പങ്കെടുപ്പിച്ചു ലിവര്‍പൂളില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തിയ തോമസുകുട്ടി ഫ്രാന്‍സിസിനെയും മാത്യു അലക്‌സാണ്ടര്‍ അഭിനന്ദിച്ചു. പിന്നിട് ലിമ സെക്രട്ടറി ബിജു ജോര്‍ജ്, ഇടുക്കി ചാരിറ്റിയുടെ ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ക്കു ലിമയുടെ പിന്തുണ അറിയിച്ചു സജി തോമസ്, ബിജു ജോര്‍ജ് (ലിവര്‍പൂള്‍) എന്നിവരും ആശംസകള്‍ നേര്‍ന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നുപറയുന്നത് ജീവിതത്തില്‍ കഷ്ടപ്പാടും ദുരിതവും അനുഭവിച്ച യുകെയിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയാണ്. ഞങ്ങള്‍ക്ക് ജാതി, മത, വര്‍ഗ, വര്‍ണ്ണ സ്ഥലകാല ഭേദങ്ങളില്ല, 2004ല്‍ സുനാമിക്ക് പണം പിരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് ഇടുക്കിക്കാര്‍ക്ക് വേണ്ടി മാത്രം ഉള്ള സംഘടനയാണ് എന്ന ഒരു തെറ്റായ ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഞങങള്‍ മാനവികത നിലനിര്‍ത്തി എല്ല മനുഷ്യര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഇതിനു മുന്‍പ് തിരുവനന്തപുരം, ചേര്‍ത്തല, അങ്കമാലി എന്നി പ്രദേശങ്ങളില്‍ ഉള്ളവരെ ഞങ്ങള്‍ സഹായിച്ചിട്ടുണ്ട് കൂടാതെ പ്രളയത്തിനു ഞങ്ങള്‍ പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലെക്കും പണം പിരിച്ചു നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യു കെ മലയാളികള്‍ നല്‍കിയ പിന്തുണയ്ക്കും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഈ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇതുവരെ 60 ലക്ഷം രൂപ നല്‍കി ആളുകളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ നടത്തിയ ഈ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു സഹായിച്ച മനോജ് മാത്യു, ഡിജോ ജോണ്‍ പാറയാനിക്കല്‍എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.

ജോസ് എന്‍.യു.

വല്‍ത്താം സ്റ്റോ : സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനം യു.കെ.യില്‍ നവബര്‍ 23 ന് ആരംഭിക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്.

രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള ബ്രന്‍ഡ് വുഡ്, വെസ്റ്റ് മിനിസ്റ്റര്‍ ചാപ്ലയിന്‍സികളിലുള്ള മിഷനുകളുടെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5 ന് ബുധനാഴ്ച 6.00 ുാ വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് (മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം) മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം ങഇആട ന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

അബര്‍ഡീന്‍: രണ്ടു വര്‍ഷം പ്രായമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായ ‘മിഷന്‍ സെന്ററുകളുടെ’ പ്രഖ്യാപനങ്ങള്‍ ഇന്ന് മുതല്‍. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ചരിത്ര പ്രഖ്യാപനങ്ങള്‍ നടത്തും. ഇരുപതിലധികം സ്ഥലങ്ങളില്‍ നടക്കുന്ന സന്ദര്‍ശനങ്ങളില്‍ അതാത് സ്ഥലങ്ങളിലെ ലത്തീന്‍ മെത്രാന്‍മാരും ചടങ്ങുകള്‍ക്ക് സാക്ഷികളായെത്തും. ഓരോ സ്ഥലത്തും വി. കുര്‍ബാനയ്ക്കു നേതൃത്വം കൊടുക്കുന്ന വൈദികരും വിശ്വാസികളും അഭി. പിതാക്കന്മാരെ സ്വീകരിക്കാനും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളാകാനും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെടുന്ന മിഷന്‍ സെന്ററുകളാണ് ഭാവിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇടവകകളായി ഉയര്‍ത്തപ്പെടുന്നത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സന്ദര്‍ശനത്തിന്റെ ആദ്യദിവസമായ ഇന്ന് സ്‌കോട്‌ലാന്‍ഡിലെ അബര്‍ഡീന്‍ ഹോളി ഫാമിലി ദൈവാലയത്തില്‍ (117, Deveron Road, AB16 6LZ) വൈകിട്ട് ആറു മണിക്ക് സ്വീകരണവും, വി. കുര്‍ബാനയും ‘സെന്റ് മേരീസ്’ മിഷന്‍ പ്രഖ്യാപനവും നടക്കും. വി. കുര്‍ബാനക്കിടയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് മിഷന്‍ പ്രഖ്യാപിക്കുന്നത്. അബര്‍ഡീന്‍ രൂപത മെത്രാന്‍ റൈറ്. റെവ. ഡോ. ഹ്യൂഗ് ഗില്‍ബെര്‍ട്ടും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നിലും പങ്കെടുക്കാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും പ്രീസ്‌റ് കോ ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ജോസഫ് പിണക്കാട്ടും കമ്മറ്റിയംഗങ്ങളും അറിയിച്ചു.

നാളെ ശനിയാഴ്ച, മൂന്നു മിഷനുകളുടെ ഉദ്ഘാടനങ്ങള്‍ നടക്കും. രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍ (21, Hapland Road, Pollok, G53 5NT) വച്ച് ‘സെന്റ് തോമസ്’ മിഷനും ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ (Barnton, Edinburg, EH12 8AL) വച്ച് ‘സെന്റ് അല്‍ഫോന്‍സാ & സെന്റ് ആന്റണി’ മിഷനും വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബര്‍ട്‌സ് ദൈവാലയത്തില്‍ ( 98, High Blantyre Road, Hamilton, ML3 9HW) വച്ച് ‘സെന്റ് മേരീസ്’ മിഷനും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. മാര്‍ ജോസഫ് സ്രാമ്പിക്കലും ഓരോ സ്ഥലത്തെയും ലത്തീന്‍ മെത്രാന്മാരും വൈദികരും സന്യാസിനികളും അല്മായ വിശ്വാസികളും ചരിത്ര പ്രഖ്യാപനങ്ങള്‍ക്കു സാക്ഷികളാകും. റെവ. ഫാ. ബിനു കിഴക്കേഇളംതോട്ടം സി. എം. എഫ്., റെവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, റെവ. ഫാ. ജോസഫ് വെമ്പാടുംതറ വി. സി., കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, വോളണ്ടിയേഴ്സ് തുടടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഗ്ലോസ്റ്റെർഷെയർ: ദീഘകാലമായി ഇൻഡോർ രൂപതയുടെ കീഴിൽ സേവനം അനുഷ്ഠിക്കുകയായിരുന്ന ഫാദർ ജോസ് പുളിക്കൽ SVD (61) നിര്യാതനായി. ഇന്നലെ യായിരുന്നു മരണം സംഭവിച്ചത്. കാര്യമായ ആരോഗ്യപ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഫാദർ ജോസ് ഒരാഴ്ചയായി പനി പിടിപെട്ട് ഇൻഡോറിലുള്ള ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു.എന്നാൽ പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുകയായിരുന്നു. ഗ്ലോസ്റ്റർ ഷെയർ നിവാസിയായ റ്റോബിയുടെ സഹോദരനാണ് വിടപറഞ്ഞ ഫാദർ ജോസ്. മണിമലയാണ് സ്വദേശം.

ഇൻഡോറിൽ നിന്നും നാളെ രാവിലെ പത്തുമണിയോടുകൂടി കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കളും സഭാംഗങ്ങളും ഒത്തുചേർന്ന് മൃതദേഹം ഏറ്റുവാങ്ങും. തുടന്ന് ചങ്ങനാശേരിയിലുള്ള SVD പ്രൊവിൻസഷ്യൽ ആസ്ഥാനത്തു ഉച്ചതിരിഞ്ഞു മൂന്ന് മണിയോടുകൂടി ശവസംക്കര ചടങ്ങുകൾ ആരംഭിക്കും.

കവന്റി കേരളാ കമ്മ്യൂണിറ്റിയിലെ മലയാളികളെ സംബദ്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ഒരു പുതിയ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ അനേകർക്ക് സാധിച്ചു. ഫാസ്റ്റ് ഫുഡും കോളയും അടുത്ത തലമുറയെ നശിപ്പിക്കുന്നത് എങ്ങനെ എന്നും അതുപോലെ തന്നെ ആരോഗ്യപരമായി ജീവിക്കാനുള്ള മന്ത്രങ്ങൾ കവന്റി മലയാളികളെ ഓർമ്മപെടുത്തികൊണ്ട് കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ആരോഗ്യ ബോധവത്കരണ സെമിനാർ സമാപിച്ചു. പതിനാല് സീനിയർ മലയാളി ഡോക്ടർമാർ ആരോഗ്യ ബോധവത്കരണ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. മലയാളികളുടെ ചോദ്യങ്ങൾക്ക് ആവേശത്തോടെയാണ് ഡോക്ടർമാർ മറുപടി പറഞ്ഞത്.

യുകെയിലെ തന്നെ ആദ്യത്തെ ഈ ഒരു സംരംഭം എല്ലാ അസോസിയേഷനും മാതൃകാപരമായ ഒരു പുത്തൻ തുടക്കം കുറിക്കാൻ പ്രചോദനമേകിയതിനൊപ്പം കവന്റി കേരളാ കമ്മ്യൂണിറ്റിക്ക് പുതിയ ഒരും മുഖം നൽകാൻ പ്രസിഡന്റായ ജോർജ്കൂട്ടി വടക്കേക്കുറ്റിനും ടീമംഗങ്ങൾക്കും സാധിച്ചു. നാട്ടിലെ ജീവിത രീതിയിൽ നിന്നും യുകെയിലെ ജീവിത സാഹചര്യങ്ങളിലേക്ക് മാറിയപ്പോൾ എത്ര സമ്പത്ത് ഉണ്ടായാലും നല്ല ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അവ അനുഭവിക്കാൻ സാധിക്കൂ എന്ന് ഉദാഹരണ സഹിതം പഠിപ്പിച്ചു.

പണ്ട് അറുപതിനും എഴുപതിനും ശേഷം വന്നിരുന്ന സ്റ്റോക്കും, ഹാർട്ട് അറ്റാക്കും, ഡയബറ്റിക്സും ഒക്കെ ഇപ്പോൾ മുപ്പത്തഞ്ചിലും നാല്‍പതിലും എത്തി നിൽക്കുന്നതിന്റെ കാരണങ്ങൾ ഡോക്ടർമാർ ചൂണ്ടികാട്ടി. യുക്കെ മലയാളികൾ തങ്ങളുടെ ആരോഗ്യ ശീലങ്ങളില്‍ അധിക ശ്രദ്ധ നല്‍കണമെന്ന സന്ദേശവും ഉയര്‍ത്തിയാണ് കവന്‍ട്രി കേരള കമ്മ്യൂണിറ്റി സംഘടിപ്പിച്ച സെമിനാര്‍ സമാപിച്ചത്.

ഹൃദ്രോഗ സാധ്യതകളെ കുറിച്ച് ഡോ. ജെഫ്‌റിന്‍ ആന്റണി, വ്യായാമ പൂര്‍ണ ജീവിതത്തെ കുറിച്ച് ഡോ നൗഷാദ് കുളമ്പില്‍ പടിഞ്ഞാക്കര, സ്‌ട്രോക് ഉണ്ടാകാന്‍ ഉള്ള സാദ്ധ്യതകള്‍ വിശദമാക്കി ഡോ. ആന്റണി തോമസ്, പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി ഡോ. ശൈലേഷ് ശങ്കര്‍ എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ആരോഗ്യപരമായ ഒരു നല്ല ജീവിതം നയിക്കാനുള്ള എല്ലാ നുറുങ്ങുകളും ക്ളാസ്സെടുത്ത ഡോക്ടർമാർ കവന്റി മലയാളികൾക്ക് പകർന്ന് കൊടുത്തു.

ഇത്രയും നല്ല ഒരു ക്ലാസ് യുകെയിൽ ആദ്യമായാണ് കുടുന്നതെന്നും, ഇങ്ങനെ എല്ലാവർക്കും ഉപകാരപ്രദമായ ഈ ഒരു സംവാദത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷിക്കുന്നെന്നും, അതുപോലെ മുന്നോട്ട് ഉള്ള യാത്രയിൽ മലയാളികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധിക്കുന്ന എല്ലാ രീതിയിലും സഹായം നൽകാമെന്ന് ഡോക്ടർ ആന്റണി തോമസ് പറഞ്ഞത് നിറഞ്ഞ കയ്യടിയോടെ ആണ് കവന്റി മലയാളികൾ സ്വാഗതം ചെയ്തത്.

ക്ളാസ്സുകൾ എടുത്ത ഡോക്ടർമാരെ സി കെ സി പ്രസിഡന്റ് ജോർജ്കുട്ടി, ടഷറർ തോമസ്കൂട്ടി, വൈസ് പ്രസിഡന്റ് ജോമോൻ, ഏരിയാ കോഓർഡിനേറ്റർ ജോബീ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ ആരോഗ്യ മേഖലയില്‍ മികവ് കാട്ടിയവരായ റീജാ ബോബിയേയും, ജോസഫ് ലൂക്കായേയും , ലിസ്സി ജോസ്സിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യുകെയിൽ തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ച സികെസി യെ ഡോക്ടർ മാരും പങ്കെടുത്തവരും വളരെ അധികം അഭിനന്തിച്ചു. കവന്റിയിൽ നിന്നും, കവന്റിയുടെ സമീപ പ്രദേശത്തുനിന്നും സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും സി കെ സി യുടെ നന്ദി അറിയിച്ചു.

ക്യാൻസറിനെക്കുറിച്ചും അതുപോലെ വളർന്ന് വരുന്ന കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളെ എങ്ങനെ അധിജീവിക്കാം എന്നും ഉള്ള ഒരു ബോധവൽക്കരണ സെമിനാർ ഉടനെ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്ന് പ്രസിഡന്റ് ജോർജുകൂട്ടി വടക്കേകുറ്റ് അറിയിച്ചു. സി കെ സി പ്രസിഡന്റ് ജോര്‍ജ്കുട്ടി വടക്കേക്കുറ്റ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷിന്‍സൺ മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് ജോമോൻ വല്ലൂർ നന്ദിയും അറിയിച്ചു.

ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ ആന്‍ഫില്‍ഡില്‍ താമസിക്കുന്ന മോനിസ് ഔസെഫിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ നടത്തുന്ന ചരിറ്റിക്ക് ഇതുവരെ 2510 പൗണ്ട് ലഭിച്ചു. കളക്ഷന്‍ ഇന്ന് ബുധനാഴ്ച്ചകൊണ്ട് അവസാനിക്കും. പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വൃഴാഴ്ച്ച മോനിസിന്റെ ഭാര്യ ജെസ്സിയുടെ പേരില്‍ ചെക്കെഴുതി മോനിസിന്റെ മകനെ ഏല്‍പ്പിക്കുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.

ഞങ്ങള്‍ ചാരിറ്റി ആരംഭിച്ചതിനു ശേഷം പള്ളിയും മറ്റു സംഘടനകളും രംഗത്തു വന്നു മോനിസിന്റെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആ കുടുംബത്തിനു ഒരു തണലാകും എന്നതില്‍ സംശയമില്ല. ഇനിയും സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് ഇടുക്കിക്കാര്‍ക്ക് വേണ്ടി മാത്രം ഉള്ള സംഘടനയാണ് എന്ന ഒരു തെറ്റായ ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഞങ്ങള്‍ മാനവികത നിലനിര്‍ത്തി എല്ല മാനുഷ്യര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇതിനു മുന്‍പ് തിരുവനന്തപുരം, ചേര്‍ത്തല, അങ്കമാലി എന്നീ പ്രദേശങ്ങളില്‍ ഉള്ളവരെ ഞങ്ങള്‍ സഹയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ജാതി, മത, വര്‍ഗ, വര്‍ണ്ണ സ്ഥലകാല ഭേതങ്ങളില്ല. 2004 ല്‍ സുനാമിക്ക് പണം പിരിച്ചു മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

മൂന്ന് ആഴ്ച മുന്‍പ് ഭാര്യ ജെസിയുമൊത്ത് നാട്ടില്‍ സുഖമില്ലാതിരിക്കുന്ന അമ്മയെ കാണാന്‍ അവധിക്ക് പോയ വേളയില്‍ മുംബൈയില്‍ വെച്ച് പെടുന്നനെ ഉണ്ടായ തല ചുറ്റല്‍ മൂലം മുംബൈ Dadhar ല്‍ ഉള്ള Global Hospital ല്‍ മോനീസിനെപെടുന്നനെ അഡ്മിറ്റ് ചെയ്തു. എന്നാല്‍
വിദഗ്ദ്ധപരിശോധനയില്‍ തലച്ചോറിലുണ്ടായ രക്ത സ്രാവംലം മൂലം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

നീണ്ട ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ  ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മോനീസ് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഭാഗ്യവശാല്‍ രക്തസ്രാവം നിലച്ചതിനാല്‍ തീവ്ര പരചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ തന്നെ മോനീസ് ഇപ്പോഴും കഴിഞ്ഞുകൂടൂകയാണ്. ഈ മാസം 16ന് തിരിച്ചു ലിവര്‍പൂളിലേക്ക് മടങ്ങേണ്ടിവരായിരുന്നു മോനീസിന്റെ ഭാര്യ ജെസി ലിവര്‍പൂളിലെ റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. വര്‍ഷങ്ങളായി മോനീസ് പാര്‍ടൈം ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നുണ്ടായ വലിയ ചികിത്സ ചിലവില്‍ നട്ടംതിരിയുക മോനിസിന്റെ ഭാര്യ ജെസ്സി നിങ്ങളുടെ സഹായം കൂടിയേ കഴിയു നിങള്‍ ഇവരെ കൈവിടരുത്.

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി;

സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.

RECENT POSTS
Copyright © . All rights reserved